Thursday, October 30, 2025

ആത്മീയതയും ഭൗതികതയും ഒന്നാണ് ഇസ്ലാമിൽ

ആത്മീയതയും ഭൗതികതയും ഒന്നാണ് ഇസ്ലാമിൽ.


ആത്മീയത തന്നെയായ ഭൗതികതയും ഭൗതികത തന്നെയായ ആത്മീയതയും മാത്രമേ ഇസ്ലാമിൽഉള്ളൂ


എല്ലാം ഒന്ന്


എല്ലാവർക്കും ഒന്ന്.


എല്ലാവർക്കും ഒരുപോലെ ബാധകമായ രണ്ടല്ലാത്ത ഒന്ന്


ഏക ദൈവം പോലെ എല്ലാം ഒന്ന്എല്ലാം ഒന്നിന്എല്ലാം ഒന്നിൽ നിന്ന്.


എല്ലാവരും ഒരുപോലെ ദൈവവുമായി എല്ലാ കാര്യത്തിലും നേരിട്ട്.


ആത്മീയത വേറെ തന്നെയാക്കി വെച്ച്, ഭൗതികത എന്തോ മോശമായ കാര്യമാണെന്ന് വരുത്തി, ചിലർക്ക് മാത്രം ആത്മീയത ബാധകമാക്കുന്നചിലരെ മാത്രം പുണ്യപുരുഷന്മാരാക്കി കാണിക്കുന്നകച്ചവടം ഇസ്ലാമിൽ ഇല്ല.


മുഹമ്മദ് നബിയടക്കം സാധാരണ മനുഷ്യൻ


ആര് കൂടുതൽ ആത്മീയൻ പുണ്യവാൻ എന്നത് ആർക്കും മനസ്സിലാവുന്ന, അവകാശവാദമാക്കാനാവുന്ന കാര്യമല്ല ഇസ്ലാമിൽ. അത് ദൈവം മാത്രമറിയുന്ന സൂക്ഷ്മതാബോധവുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നത്. 


അതുകൊണ്ട് ഇസ്ലാമിൽ ആരും ആരെയും പൂജിക്കേണ്ടതോ വണങ്ങേണ്ടതോ ഇല്ല


എല്ലാവർക്കും ഒരുപോലെ ആത്മീയരാവാം, ഭൗതികരാവാം. എല്ലാവർക്കും ദൈവവും സത്യവും ഒരേ ദൂരത്തിൽ.


വണങ്ങേണ്ടത് ഒരേയൊരു ദൈവത്തിന് മാത്രം. നേരിട്ട്.


മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതും ഒരേയൊരു ദൈവത്തിൽ നിന്ന് മാത്രം. നേരിട്ട്.


അക്കാര്യത്തിൽ ഒരു മധ്യവർത്തിയും പുരോഹിതനും തന്ത്രിയും ഗുരുവും ഇല്ല


ഭണ്ഡാരപ്പെട്ടി നിറക്കുന്ന, കാണിക്കയും ദക്ഷിണയും വെക്കുന്ന, അർച്ചനയുടെയും അഞ്ജലിയുടെയും പേര് പറഞ്ഞുള്ള ഒരുതരം ചൂഷണ രീതിയും ഇല്ല.


വേറെ തന്നെയായ ആത്മീയതയുടെ പേര് പറഞ്ഞ് ഇല്ലാത്തവെറും കാല്പനികമായ, നടക്കാത്തപ്രതീക്ഷ കൊടുക്കുന്നവട്ടം ചുറ്റിക്കുന്ന പരിപാടി ഇസ്ലാമിൽ ഇല്ല.


അവിടെയാണ്ഇവിടെയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് കുറെ അവകാശവാദങ്ങൾക്ക് പിന്നിൽമരീചികക്ക് പിന്നിലെന്നപോലെ ഓടിപ്പിച്ച് കിതപ്പിച്ച് ചൂഷണം ചെയ്യുന്ന പണിയും ഇസ്ലാമിൽ ഇല്ല


അതുകൊണ്ട് തന്നെ കണ്ടിടത്തൊക്കെ ഓരോ പ്രതിഷ്ഠ വെച്ച്കണ്ടവരെയൊക്കെപുണ്യപുരുഷൻമാരായും ദിവ്യരായും കണ്ട് വഞ്ചിക്കപ്പപെടാൻ ഇസ്ലാം സമ്മതിക്കുന്നില്ല.


എല്ലാ കാര്യങ്ങളിലും ഇസ്ലാമും ദൈവിക നിർദ്ദേശങ്ങളും ഉണ്ട്. എല്ലാവർക്കും അത് ഒരുപോലെ ബാധകം.


എന്തുകൊണ്ടെന്നാൽ എല്ലാ കാര്യങ്ങളും ഒരുപോലെ ആത്മീയവും ഭൗതികവുമാണ് ഇസ്ലാമിൽ.


ഒന്നും ആത്മീയതയല്ലാതാവുന്നില്ല ഇസ്ലാമിൽ


ഒന്നും പ്രത്യേകിച്ച്ആത്മീയം കൂടിയല്ലാത്ത ഭൗതികം മാത്രമാവുന്നില്ല ഒരു ഇസ്ലാമിക വിശ്വാസിക്ക്.


ഉപജീവനത്തിന് വേണ്ടി അദ്ധ്വാനിക്കുന്നതുംഭക്ഷണം കഴിക്കുന്നതുംവിസർജിക്കുന്നതുംകുളിക്കുന്നതുംഭാര്യാഭർതൃബന്ധവുംകുട്ടികളെ വളർത്തുന്നതും എല്ലാം ഒരുപോലെ ആത്മീയതകൂടിയല്ലാതെ മറ്റൊന്നുമാവുന്നില്ല ഇസ്ലാമിൽ.


*******

ഇസ്ലാം പോലുള്ള മതം സർവ്വതും മുകളിൽ പണിയാൻ തക്കമുള്ളസർവ്വതിനും വേണ്ടസർവ്വവിധആത്മീയതക്കും ഭൗതികതക്കും അസ്ഥിവാരമാണിട്ടത്


കാലം ആവശ്യപ്പെടുന്ന എന്തും മുകളിൽ പണിയാനാകും തക്കമുള്ളസർവ്വതിനും വേണ്ടആത്മീയതയും ഭൗതികതയും മാർഗ്ഗനിർദ്ദേശങ്ങളും നിയമങ്ങളും മാത്രമേ ഇസ്ലാമിൽ ഉള്ളൂ.


അസ്ഥിവാരം ഏത് കാലത്തിലേതായാലും പിന്നീടുണ്ടാക്കേണ്ട സകലകാര്യങ്ങൾക്കുംനിർമ്മിതികൾക്കും മതിയാവുന്നുണ്ടോ എന്നത് മാത്രമാണ് വിഷയീഭവിക്കേണ്ടത്


അല്ലാതെ അസ്ഥിവാരമിട്ട കാലമല്ലഅത് പഴയ കാലമെന്നതല്ല ഇക്കാര്യത്തിൽ നോക്കേണ്ടത്.


********


ഉള്ളതിൽ ഏറ്റവും നല്ലതിനെ മോശമായവർ ഒക്കെയും കൂടിച്ചേർന്ന് ആക്രമിച്ച് ഇല്ലാതാക്കാൻശ്രമിക്കുമ്പോൾ കുറച്ചെങ്കിലും  ഉള്ളതിൽ ഏറ്റവും നല്ലതിനെ സംരക്ഷിച്ച് നിലനിർത്തുകകണ്ടുനിൽക്കുന്നവരുടെ ബാധ്യതയാണ്.


അത് മാത്രം ചെയ്യുന്നു.


നല്ലതിനെയും സത്യത്തെയും വഴിനടക്കാൻ പോലും സ്വാർത്ഥ നിക്ഷിപ്ത താൽപ്പര്യവുമായിനടക്കുന്ന അധികാരികളും പുരോഹിത്യവും അവരുണ്ടാക്കുന്ന കളവും സമ്മതിക്കില്ല.


ഇസ്ലാമിനെയാണ് അവർക്ക് പേടി


ഇസ്ലാമിനെയാണ് അവർ എതിർക്കുന്നത്.


സാമാജ്യത്വ അധിനിവേശ ഫാസിസ്റ്റ് ശക്തികൾക്കും പൗരോഹിത്യത്തിനും ആൾദൈവങ്ങൾക്കുംഭീഷണിയായും തടസമായും ഇപ്പോൾ സമഗ്രതയും സമ്പൂർണ്ണതയും അവകാശപ്പെടുന്ന ഇസ്ലാംമാത്രമേ ഉള്ളൂ


ഇടക്ക് ഒരു ചെറിയ കാലം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരു കേവല ഭൗതിക പ്രസ്ഥാനം എന്നനിലക്കെങ്കിലും ഭീഷണിയായും തടസമായും ഉണ്ടായിരുന്നു.


*******

Wednesday, October 29, 2025

ഇക്കരെ നന്നാവാൻ അക്കരെ മോശമാകൽ നിർബന്ധമാക്കുന്നു

കാര്യമായ ഒന്നുമില്ലാതെയും ഇവിടെ മാത്രമേ എല്ലാം ഉള്ളൂ എന്ന് കരുതുന്നതിന്റെയും അയൽരാജ്യങ്ങൾ അടക്കമുള്ള ബാക്കി രാജ്യങ്ങളിലൊന്നും ഒന്നുമില്ലെന്ന് കരുതുന്നതിന്റെയും പേരാണ് അന്ധദേശീയതസങ്കുചിതദേശീയതതീവ്രദേശീയത


അന്താരാഷ്ട്രതലത്തിൽ ഓരോ രാജ്യത്തിനും കിട്ടുന്ന ബഹുമതിയും പരിഗണനയും വെച്ച് നോക്കിയാൽ സംഗതി മനസ്സിലാവും


പക്ഷേ അങ്ങനെ നോക്കാനും മനസ്സിലാവാനും സ്വതന്ത്ര സ്രോതസ്സുകളിലൂടെ കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും സാധിക്കണം


അടഞ്ഞ സ്വന്തം വീട്ടിനുള്ളിൽ അടഞ്ഞ മനസ്സും വെച്ച് സ്വന്തക്കാർ തള്ളുന്നത് മാത്രം കേട്ട് മനസ്സിലാക്കിയാൽ ഒന്നും മനസ്സിലാവില്ല.


********


അതിന്. ഇക്കരെ നിന്ന് അക്കരെയെ മുഴുവൻ മോശമാക്കി കാണിച്ചുതരുന്നഅക്കരെ മുഴുവൻ മോശമാണെന്ന് പറയിപ്പിക്കുന്ന കണ്ണടയാണ് ഒഴിവാക്കേണ്ടത്.


ഇക്കരെ നന്നാവാൻ അക്കരെ മോശമാകൽ നിർബന്ധമാക്കുന്നഅങ്ങനെ അക്കരെ നിർബന്ധമായും മോശമാണെന്ന് പറയുന്ന പുതിയതരം ()സഹിഷ്ണുതയുടെ കണ്ണടയാണ് ഒഴിവാക്കേണ്ടത്.

Tuesday, October 28, 2025

ദരിദ്രനായി മാത്രം ജീവിച്ചു മരിച്ച മുഹമ്മദ്.

 ഖുർആൻ കൃത്യമായി ചോദിച്ചു/പറഞ്ഞു.


അവൻ നിന്നെ അനാഥനായി കണ്ടില്ലേ


(എന്നിട്ടോ?


അഭയം നൽകി ?


പിന്നെയവൻ നിന്നെ വഴിപിഴച്ചവനായി കണ്ടില്ലേ?


(എന്നിട്ടോ?


വഴികാട്ടി. (മാർഗ്ഗദർശനം നൽകി)


“പിന്നെയവൻ നിന്നെ ദരിദ്രനായി കണ്ടില്ലേ?


(എന്നിട്ടോ?


സമ്പന്നനാക്കി “  (ഖുർആൻ).


*********


വലിയ സമ്പന്നകുടുംബത്തിലും രാജകുടുംബത്തിലും ജനിക്കാത്ത മുഹമ്മദ്.


ദരിദ്രനായി മാത്രം ജീവിച്ചു മരിച്ച മുഹമ്മദ്.


അനാഥനായി മാത്രം ജനിച്ചു ജീവിച്ചവൻ.


അഞ്ചാമത്തെ വയസ്സിൽ അമ്മയെയും നഷ്ടപ്പെട്ടു ജീവിച്ചവൻ.


അക്കാലത്ത് (സ്കൂളും കോളേജും ഡിഗ്രിയും കഴിയാൻ കാത്തിരിക്കേണ്ടതില്ലാത്ത കാലത്ത്, ജോലിയും ഗവൺമെന്റ് ജോലിയും നേട്ടമാകാൻ കാത്തിരിക്കേണ്ടതില്ലാത്ത കാലത്ത്) ഇരുപത്തഞ്ച് വയസ്സ് വരെ അവിവാഹിത്തനായിരിക്കേണ്ടി വന്നവൻ.


ഇരുപത്തിയഞ്ചാം വയസ്സിൽ നാൽപ്പതിന് മുകളിൽ പ്രായമുള്ള സ്ത്രീയെ വിവാഹം ചെയ്തവൻ.


അതും പുരുഷപ്രമാണിത്തമുള്ള കാലത്തും സ്ഥലത്തും സമൂഹത്തിലും…


ഇരുപത്തിയഞ്ച് മുതൽ അമ്പത്തിനാല് വയസ്സുവരെ ഭാര്യയുടെ കൂടെ ഭാര്യയുടെ ചിലവിലും വീട്ടിലുംമാത്രം ജീവിക്കേണ്ടിവന്നവൻ


അതും പുരുഷപ്രമാണിത്തമുള്ള കാലത്തും സ്ഥലത്തും സമൂഹത്തിലും ഒരു പുരുഷൻ മാത്രം ഇങ്ങനെ ഭാര്യവീട്ടിൽ ഭാര്യയുടെ ചിലവിൽ ഒറ്റപ്പെട്ട്. 


എന്നിട്ടും ഏറെ പഠിച്ചവരും സമ്പന്നരും പൗരപ്രമാണികളും ഉണ്ടായിരിക്കെ ഇങ്ങനെയെല്ലാം പിന്നാക്കം നിന്നവൻ നേതാവായി, പ്രവാചകനായി.


വെറും കെട്ടുകഥ പോലെയല്ലാതെ ജീവിച്ചവനായി.


ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം എല്ലാ മേഖലകളിലും ജീവിച്ചു പ്രയോഗിച്ചു മാതൃക കാണിക്കുന്നവനായി.


പിന്നിലുള്ളവൻ പോരടിച്ച് മുന്നിലെത്തി (ദൈവം അങ്ങനെ തെരഞ്ഞെടുത്ത് പോരടിപ്പിച്ച് മുന്നിലെത്തിച്ച്മാതൃക കാണിച്ചെങ്കിൽ അതിലൊരു മാതൃകയുണ്ട്


പിന്നിലുള്ളവർ മുന്നിലെത്തും മുന്നിലെത്തണം എന്ന മാതൃകയും പാഠവും


പിന്നിലുള്ളവരെ മുന്നിലെത്തിക്കും, മുന്നിലെത്തിക്കണം എന്ന മാതൃകയും പാഠവും.


എന്നും പിന്നിലായിരിക്കൽ ആർക്കും ജന്മം കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ ബാധ്യതയല്ല എന്നമാതൃകയും പാഠവും.


ആർക്കും നേതാവാവാം, മുന്നിലാവാം എന്ന കൃത്യമായ സന്ദേശം.


നേതൃത്വത്തിന് അടിസ്ഥാനം ഉയർന്ന ജാതിയോ സമ്പത്തോ കുടുംബമോ അല്ലെന്ന പാഠംമാതൃക.


മനുഷ്യരെല്ലാവരും തുല്യർ, ഒന്നുപോലെ എന്ന കൃത്യമായ പാഠംമാതൃക.


ആ തുല്യത മുഹമ്മദ് നബി തന്റെ എല്ലാ പാഠങ്ങളിലും പളളിയിലും ഹജ്ജിലും പറമ്പിലും കച്ചവടത്തിലും യുദ്ധത്തിലും കാണിച്ചു, ഉറപ്പിച്ചുജീവിതത്തിലുടനീളം പ്രയോഗിച്ചു.


ജീവിത്തത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലൂടെ വന്നവൻ യാഥാർത്ഥ്യബോധത്തോടെയുള്ളപ്രായോഗികതക്ക് മുൻഗണന കൊടുക്കുമെന്ന ഉറപ്പ് കാണിച്ചു.


പാവങ്ങളെ സംരക്ഷിക്കുന്നവാനാകും എന്ന ഉറപ്പ്. 


അനാഥകൾക്ക് സംരക്ഷണം നൽകുന്നു എന്ന ഉറപ്പ്.


ചോദിച്ചുവരുന്നവർക്കും അവസരം നിഷേധിക്കപ്പെട്ടവർക്കും സമ്പന്നന്റെ സ്വത്തിലും സമ്പത്തിലും അവകാശം ഉണ്ടെന്ന് പറയുന്ന സംരക്ഷണവും ഉറപ്പും.


സമ്പന്നൻ തന്റെ സമ്പത്ത് ഇല്ലാത്തവന് കടമായി നൽകി പലിശ വാങ്ങി പാവങ്ങളെ ചൂഷണം ചെയ്യാൻ പാടില്ല, ചൂഷണം ചെയ്യാൻ സാധിക്കില്ല എന്ന പലിശ നിഷിദ്ധമാക്കിയ സംരക്ഷണത്തിന്റെ ഉറപ്പ്.


അക്കാലങ്ങളിലും എക്കാലവും ചെയ്യാവുന്ന അക്രമങ്ങളും അനീതിയും ഏറ്റവും കുറഞ്ഞ യുദ്ധങ്ങൾഅദ്ദേഹം നയിച്ചു


കൃത്യമായ മാനുഷിക മൂല്യങ്ങളും യുദ്ധനിയമങ്ങളും ഉണ്ടാക്കി നടപ്പാക്കിയ ആദ്യത്തെ ആളായി മുഹമ്മദ് നബി


ജീവിതത്തിലെ മുഴുവൻ മേഖലകളിലും കൃത്യമായ വഴികളും നിർദ്ദേശങ്ങളും നിയമങ്ങളുംനൽകിയതിന് പുറമേയാണ് ഇത്.


അതുകൊണ്ടാണല്ലോ ഇക്കാലത്തും ബിംബവൽക്കരണം നടക്കാതെ തന്നെദൈവവും ദിവ്യനുംആകാതെ തന്നെ, വെറും മനുഷ്യൻ എന്ന നിലക്ക് തന്നെ അദ്ദേഹം 

പിന്തുടരപ്പെടുന്നത്.


മറ്റ് മതങ്ങളൊക്കെയും ആരുടെയൊക്കെയോ ജീവിതകാല ശേഷം അവരുടെ മേൽ മറ്റാരൊക്കെയോ ആരോപിച്ച് ഉണ്ടാക്കിയത് മാത്രമായി. 


അതുകൊണ്ട് തന്നെ അതാത് വ്യക്തിയുടെയും സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും പേര് അതാത് മതങ്ങളുടെ പേരായി. 


ഇസ്ലാം മുഹമ്മദ് നബിയിലൂടെ മാത്രം ജീവിച്ച് കാണിക്കപ്പെട്ടുണ്ടായത്. 


മറ്റാരും മുഹമ്മദ് നബിയുടെ കാലശേഷം അദ്ദേഹത്തിന്റെ പേരും വെച്ച് ആരോപിച്ച് ഉണ്ടാക്കിയ മതമല്ല ഇസ്ലാം.


ഇസ്ലാം മറ്റ് മതങ്ങളെ പോലെ ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്റെയോ സംസ്കാരത്തിന്റെയോ പേര് പേറുന്ന മതമല്ല.


*******


ജീവിച്ചെന്ന് കൃത്യമായി trace ചെയ്യാൻ കഴിയുന്ന, എഴുതപ്പെട്ട ചരിത്രമുള്ള ഏകവ്യക്തിയാണ്മുഹമ്മദ്


ഒരുതരം ദിവ്യത്വവും അവകാശപ്പെടാതെ പച്ചയായ മനുഷ്യനാണെന്ന് പറഞ്ഞ്,  പച്ചയായമനുഷ്യനായി മാത്രം ജീവിച്ച ചരിത്രവ്യക്തി മുഹമ്മദ് നബി.


ഇന്നും മുഹമ്മദ് നബി പച്ചയായ മനുഷ്യൻ മാത്രമായിരുന്നു പച്ചയായ മനുഷ്യനായി മാത്രം കാണപ്പെടണം, ഗണിക്കപ്പെടണം എന്നത് അദ്ദേഹം നടപ്പാക്കിയ വിശ്വാസത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനമാണ്.


കെട്ടുകഥയല്ല മുഹമ്മദ് നബി.


ആരുടെയെങ്കിലും ഭാവനയോ ഭാവനാകഥാപാത്രമോ അല്ല മുഹമ്മദ് നബി.


ജീവിതത്തിന്റെ സർവ്വമേഖലയിലും പച്ചയായി ജീവിച്ച്, പച്ചയായ മാതൃകകൾ കാണിച്ച ആളാണ്മുഹമ്മദ് നബി


 കാലത്തും എക്കാലത്തും കാണിക്കാവുന്ന ഏറ്റവും ഉയർന്ന മാതൃക, കാലത്തിനപ്പുറത്തേക്ക് കാണിച്ചു മുഹമ്മദ് നബി.


മുന്നിൽ നിന്ന് നയിച്ച്ലളിതമായി ജീവിച്ച് മാതൃക കാണിച്ചുകൊണ്ട്.  


 നിലക്കാണ് കുറെ വൃദ്ധരായ വിധവകളെയും അടിമകളെയും കല്യാണം കഴിച്ചതിനെ പോലും കാണേണ്ടത്.


വിധവകളെയും അടിമകളെയും കല്യാണം കഴിച്ചതിലൂടെ അവർക്ക് (അതല്ലെങ്കിൽ) കിട്ടുമായിരുന്നിട്ടില്ലാത്ത സംരക്ഷണവും സ്വാതന്ത്ര്യവും അംഗീകാരവും ബഹുമാനവും തുല്യതയുംകൊടുത്തതായാണ് കാണേണ്ടത്


സത്യസന്ധമായ അന്വേഷണബുദ്ധിയോടെ അന്വേഷിച്ചാലും പഠിച്ചാലും ഇത് മനസ്സിലാവാതിരിക്കില്ല.


തുടക്കത്തിൽ ഉദ്ധരിച്ച ആ അദ്ധ്യായം ഖുർആൻ അവസാനിപ്പിച്ചത് ഇങ്ങനെ 


“അതിനാൽ,


അനാഥരെ നീ ഇടിച്ചുതാഴ്ത്താതിരിക്കുക (അവഗണിക്കാതിരിക്കുക, നിന്ദിക്കാതിരിക്കുക),


ചോദിച്ചിച്ചുവരുന്നവനെ നിരസിക്കാതിരിക്കുക,


നിന്റെ റബ്ബിന്റെ (ഘട്ടം ഘട്ടമായി വളർത്തുന്നവന്റെ) അനുഗ്രഹങ്ങളെ പേർത്തും പേർത്തും എടുത്തു പറയുക (ഖുർആൻ)