Thursday, August 31, 2023

ആരെങ്കിലും മാത്രം വേറെ എന്നത് വെറും തോന്നൽ.

ആരെങ്കിലും മാത്രം വേറെ എന്നത് വെറും തോന്നൽ. 

അങ്ങനെയുള്ളവരും ശാരീരികമായും ശാരീരിക അധിജീവനത്തിന് വേണ്ട ബുദ്ധിപരത കൊണ്ടും സംഘർഷപ്പെടുകയും പോരടിക്കുകയും ഒറ്റപ്പെടുകയും തന്നെയായിരുന്നു.

നേടിയ അറിവ് കൊണ്ട് ആരെങ്കിലും വ്യത്യസ്തരായിരിക്കാം.  

പക്ഷേ, ആ അറിവ് എന്നത് വെറും ആത്മനിഷ്ഠമായ കാരൃം മാത്രം. വസ്തുനിഷ്ഠമേ അല്ല. ഏറെക്കുറെ അവകാശവാദം മാത്രം. 

മാനുഷികത്തിന് മൊത്തമായി അവകാശപ്പെട്ടത്.

മാനുഷികത്തിൽ മൊത്തം പല കോലത്തിൽ നടക്കുന്നത്.

പ്രാപഞ്ചിക ശാരീര വ്യവസ്ഥയിൽ, ശാരീരികമായ ബുദ്ധിപരത കൊണ്ടും എല്ലാവരും ഒരുപോലെ കീഴടങ്ങിത്തന്നെ.

നമ്മൾ വളരേ ദൂരേ നിന്ന് ഒന്നുമറിയാതെ അവരെ കുറിച്ച് വേറിട്ടവർ എന്ന് വിചാരിക്കും. അത്രമാത്രം. 

അവരും കീഴങ്ങുകയും നിന്നുകൊടുക്കുകയും സമർപ്പിക്കുകയും മാത്രമായിരുന്നു. മൊത്തം പ്രാപഞ്ചികമായതിന്.

99.9999999991ന് ബാധകമായത് 0.0000000001ന് മാത്രം ബാധകമല്ല എന്നത് നമ്മുടെ വെറും കാല്പനികമായ ഭാവന മാത്രം മാത്രം. 

നമ്മൾ അവരെ പിന്തുടരുന്നു എന്നത് നമ്മുടെ മാനസികാവസ്ഥ മാത്രം. അവരെ അത് ഒട്ടും വ്യത്യസ്തരാക്കുന്നില്ല.

ജീവിച്ചു കൊടുക്കാനും മരിച്ചുകൊടുക്കാനും മാത്രമേ സാധിക്കൂ.

നമ്മളാരും നമ്മളായി ജനിച്ചില്ല. 

നമ്മളാരും നമ്മളാവാൻ മരിക്കുന്നില്ല., 

ജീവിക്കുമ്പോൾ മാത്രം നമ്മളൊക്കെയും നമ്മൾ. 

ജീവിക്കുമ്പോൾ മാത്രം നമ്മളെന്ന വെറും വെറുതേയുള്ള നമ്മുടെ തോന്നൽ. 

"നമ്മൾ, നമ്മുടേത്, ഞാൻ നീ". 

ഉപകരണമാക്കപ്പെടാനുള്ള വെറും തോന്നൽ.

*******

ജീവിച്ചുകൊടുക്കാൻ മാത്രമേ സാധിക്കൂ.

മരിച്ചുകൊടുക്കാൻ മാത്രമേ സാധിക്കൂ.


എന്തെല്ലാം ഉണ്ടോ, സാധിക്കുമോ, പിന്നെ എന്തെല്ലാം ഇല്ലയോ, സാധിക്കില്ലയോ അതൊക്കെയും വെച്ച് ജീവിച്ചുകൊടുക്കാനും മരിച്ചുകൊടുക്കാനും മാത്രമേ സാധിക്കൂ.


അല്ലാതെ ആർക്കും ഒന്നും സാധിക്കില്ല.

അല്ലാതെ ആർക്കും ഒന്നും സാധിക്കുന്നില്ല .


വായുവും വെള്ളവും വെളിച്ചവും വേണമെന്നായത് പോലും സ്വന്തം തീരുമാനവും തെരഞ്ഞെടുപ്പും അല്ല.


നിർവ്വാഹകമില്ലാതെ വേണമെന്നായത് മാത്രം. 

പഞ്ചിന്ദ്രിയ സ്വഭാവഗുണങ്ങൾ പോലും നിർവ്വാഹകമില്ലാതെ, തെരഞ്ഞെടുപ്പില്ലാതെ. 


അതുകൊണ്ടാണ്, നടക്കുന്നത് വെറും സമർപ്പണം മാത്രമെന്ന് പറയേണ്ടി വരുന്നത്. 

വെറും നിന്നുകൊടുക്കൽ മാത്രമെന്ന് പറയേണ്ടി വരുന്നത്. 


ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും, 

വിശ്വസിച്ചാണെങ്കിലും അല്ലെങ്കിലും, 

തെരഞ്ഞെടുത്താണെങ്കിലും അല്ലെങ്കിലും,

അനുസരിച്ചാണെങ്കിലും അല്ലെങ്കിലും.

വ്യത്യസ്തമായിട്ടാണെന്ന് തോന്നിപ്പിച്ചാണെങ്കിലും അല്ലെങ്കിലും, എത്രയെല്ലാം മറിച്ച് തോന്നിയാലും ഇല്ലെങ്കിലും,

സമർപ്പണം മാത്രം.

വെറും സമർപ്പണം മാത്രം.

സ്വാഭാവികതക്കുള്ള സമർപ്പണം മാത്രം. 


അകപ്പെട്ട മാനവും അവസ്ഥയും വെച്ച് അതിൻ്റെ പരമാവധിയോ പരിമിതമായതോ കണ്ടെത്തിയും അനുഭവിച്ചും സമർപ്പിച്ച് ജീവിക്കുക. 


തനിക്ക് വേണ്ടിയാണെന്ന് കരുതി പലതും ചെയ്തും ചെയ്യാതിരുന്നും പ്രാപഞ്ചികതയുടെ മുഴുവൻ വലിയ അർത്ഥങ്ങൾക്ക് വേണ്ടി നിന്ന് കൊടുക്കുക, ആ അർത്ഥങ്ങൾ അറിയാതെയും അറിഞ്ഞും സാധിച്ചുകൊടുത്തു കൊണ്ട് ജീവിക്കുക.


ജീവിതമായാലും മരണമായാലും സമർപ്പണം മാത്രമല്ലാതെ പിന്നെന്ത്?


തെരഞ്ഞെടുക്കുന്നു, ധിക്കരിക്കുന്നു, അനുസരിക്കുന്നു എന്നൊക്കെ വ്യത്യസ്തമായി തങ്ങളുടെ മനോസുഖത്തിന് വേണ്ടി ധരിക്കുക മാത്രം.


എന്നാൽ ഫലത്തിൽ ഒരു നിർവ്വാഹവുമില്ലാതെ നിസ്സഹായനായി നിന്നുകൊടുക്കുകയും സമർപ്പിക്കുകയുമല്ലാതെ ഒന്നും ആരും നടത്തുന്നില്ല.


*******


തലച്ചോറുണ്ടാക്കുന്ന തോന്നൽ മാറ്റിവെച്ചാൽ ശരീരം കൊണ്ട് എന്ത് കുന്തമാണ് നാം ചെയ്യുന്നത്? 


തലച്ചോറുണ്ടാക്കുന്ന തോന്നൽ മാറ്റിവെച്ചാൽ ശരീരം കൊണ്ട് എന്ത് കുന്തമാണ് നമ്മളൊക്കെയും?


ഒരു കുന്തവുമല്ല.

ഒരു കുന്തവുമില്ല 


രണ്ട് കാൽ, രണ്ട് കൈ, ഒരുടൽ, ഒരു തല.

ഇവയും ഇവയിലുള്ളതും കൊണ്ട് ചെയ്യുന്നതും ചെയ്യാൻ സാധിക്കുന്നതും മാത്രം .


നാം നടത്തുന്ന എല്ലാ ഭോഗങ്ങളും അതിജീവനവും പ്രജനനവുമായി ബന്ധപ്പെട്ടത് മാത്രം. നിർവ്വാഹമില്ലാതെ. 


തിന്നുക, കുടിക്കുക, വിസർജിക്കുക, ഇണയെ തേടുക. 


എന്തെല്ലാം സുന്ദരമായ പേരുകളിട്ട് വിളിച്ചാലും ഇവ മാത്രം.


പുഴുക്കളും മൃഗങ്ങളും ചെയ്യുന്നത് പോലെ തന്നെ. 


പിന്നെ, നമ്മുടെ തന്നെ തലച്ചോറ് നമ്മുടെ തന്നെ അതിജീവനം ലക്ഷ്യം വെച്ചുണ്ടാക്കിയ വ്യവസ്ഥിതിയിലെ സ്ഥാനമാനങ്ങൾ മാത്രം നമ്മുടേത്.

Tuesday, August 29, 2023

ആശുപത്രി വരാന്തയിൽ നിന്ന് പറയട്ടെ.

ആശുപത്രി വരാന്തയിൽ നിന്നും 

ചിലത് പറയട്ടെ.


അമ്പലവും പള്ളിയും ചർച്ചും

ഒരുമിക്കുന്നിടത്ത് വെച്ച് 

അമ്പലവും പള്ളിയും ചർച്ചും 

ആവശ്യമാകാത്തിടത്ത് വെച്ച് 

ചിലത് പറയട്ടെ.


യുക്തിയും ന്യായവും തെറ്റുന്നു.

എല്ലാം കലങ്ങി മറിയുന്നു.

വെറും നിലവിളി

പ്രാർത്ഥനയും പ്രയത്നവുമാകുന്നു.

ശരിയിൽ തെറ്റും

തെറ്റിൽ ശരിയും ഉണ്ടെന്ന് വരുന്നു.

ഒന്നിലും ഒന്നുമില്ലെന്നും വരുന്നു.


ശരിയാണ്.

പ്രത്യക്ഷത്തിലുള്ള

അറിവല്ല, സംഗതിയല്ല

പരോക്ഷത്തിന്.


അതൊരു ന്യായമാണ്.


പ്രത്യക്ഷം പരോക്ഷത്തിനോ

പരോക്ഷം പ്രത്യക്ഷത്തിനോ

ന്യായം, കാരണം.

രണ്ടും ഒന്നായങ്ങനെ.


തൊലി പഴത്തിനും

പഴം തൊലിക്കും

ന്യായം, കാരണം.

രണ്ടും ഒന്നായങ്ങനെ.


കുട്ടികൾ പ്രത്യക്ഷത്തിൽ 

കാണാത്തത്, മനസ്സിലാക്കാത്തത്

മുതിർന്നവർ കുട്ടികൾക്ക് വേണ്ടി 

പരോക്ഷത്തിൽ കാണുന്നു, മനസ്സിലാക്കുന്നു.

രണ്ടും ഒന്നായങ്ങനെ

ജീവിതം വളരുന്നു, തളരുന്നു.


കുട്ടികളുടെത്

കുട്ടികൾക്ക് പ്രത്യക്ഷം.


മുതിർന്നവരുടെത് 

മുതിർന്നവർക്ക് പ്രത്യക്ഷം.


ബാക്കിയെല്ലാം 

എല്ലാവർക്കും പരോക്ഷം. 


തെല്ലൊരു ആശ്വാസം തോന്നുന്നുണ്ട്

ഈയൊരു ന്യായത്തിൽ.


******


കുട്ടികൾക്കും മുതിർന്നവർക്കും തമ്മിലുള്ളതിനേക്കാൾ

എത്രയോ ദൂരം 

ആത്യന്തികതയുമായി ആപേക്ഷികതക്ക്,

നിനക്ക് ദൈവവുമായി

എന്നും വരുമോ?


വളരേ അടുത്തെന്നത്

ദൂരമില്ല, ദൂരത്തല്ല 

എന്നതിന് ന്യായമല്ല.


അറിവും അറിവില്ലായ്മയും 

ബുദ്ധിയും ബുദ്ധിയില്ലായ്മയും 

അടുത്തായിരിക്കെയും പരസ്പരം

എത്രയോ അകലെ. 


ശരിയാണ്,

ആപേക്ഷികതയിലുള്ള അറിവല്ല

ആത്യന്തികതയിലേത്.

ആത്യന്തികതയിൽ അറിവേ ഇല്ല,

അറിയാനില്ല. 


ശരിയാണ്,

ആപേക്ഷികതയിൽ ബാധകമായതല്ല 

ആത്യന്തികതയിൽ ബാധകം.


എല്ലാം നേരേ മറിച്ചും തിരിച്ചും.


അതുമൊരു ന്യായമാണ്.


******


ആത്യന്തികതയിൽ നിന്ന് നോക്കിയാൽ

ഭക്ഷണവും ഛർദ്ദിയും ഒന്ന്.


ക്ഷണമാത്രയിൽ

ഭക്ഷണവും ഛർദ്ദിയും തമ്മിൽ 

എത്ര ദൂരം?


ക്ഷണമാത്രയിൽ

ഭക്ഷണം ഛർദ്ദി എന്ന

വകതിരിവുണ്ടാവുന്നു,

നന്മ തിന്മകൾ ഉണ്ടാവുന്നു,

അവക്കിടയിൽ ദൂരമുണ്ടാകുന്നു.


വായിലൂടെ കൊടുത്താൽ

മധുരമുള്ള തേൻ.

നേരിട്ട് രക്തത്തിൽ കൊടുത്താൽ

അതേ തേൻ വിഷം.


നന്മ തന്നെ

ക്ഷണമാത്രയിൽ തിന്മ.


ദൈവം തന്നെ പിശാച്.


നന്മയും തിൻമയും

ഒന്ന് തന്നെ, ഒന്നിൽ നിന്ന് തന്നെ. 


*******


വിഷയം അതല്ല.


പരോക്ഷത്തിലും

ആത്യന്തികതയിലും

എന്തെങ്കിലുമാവട്ടെ...


അറിവും അറിവില്ലായ്മയും തമ്മിൽ

എന്തെങ്കിലുമാവട്ടെ...


പ്രത്യക്ഷത്തിലുള്ളതും

ആപേക്ഷികതയിലുള്ളതും

എന്തിന് വേദനിച്ചുപുളയണം ?


ഒരിളം കുഞ്ഞുപൈതൽ

ഒരു കാരണവുമറിയാതെ

മാറാരോഗിയായി 

വേദനിച്ചു പുളയുമ്പോൾ,


വെറും പച്ചപ്പാവങ്ങൾ 

ഒരു കാരണവുമറിയാതെ

രോഗവും ദാരിദ്ര്യവും കൊണ്ട്

വിഷമിച്ചു കഴിയുമ്പോൾ,


അതിനെന്ത് ന്യായം? 


******


എല്ലാം

ആത്യന്തികതക്കറിയാമെന്നതോ

ന്യായം?

 

അതല്ലേൽ,

ആത്യന്തികതയും 

ഇതറിയാതെ പോകുന്നുവോ?


അതല്ലേൽ,

ആത്യന്തികതക്കും 

ഇത് നിയന്ത്രിക്കാൻ

സാധിക്കാതെ പോകുന്നുവോ?


കാരണം,

അറിവ്, അറിവില്ലായ്മ,

വേദന, സുഖം 

സന്തോഷം, അനുഗ്രഹം 

ഇവയൊക്കെയും 

ആപേക്ഷികതയിൽ മാത്രം 

ബാധകമായ വികാരം

എന്നതോ ന്യായം?


എങ്കിൽ ആപേക്ഷികത എന്ന 

കുടുക്കം, തടവറ

എന്തിന്?


*******


സർവ്വലോകവും 

ആരെങ്കിലും ബോധം ചെലുത്തി

സൃഷ്ടിച്ചതാണെങ്കിൽ, 

അങ്ങനെ ബോധം ചെലുത്തി 

സൃഷ്ടിച്ചവൻ നീയാണെങ്കിൽ, 

ഉറപ്പാണ് ആ നീയതറിയാതെ പോവില്ല. 

നീയറിയാതെ ഒന്നും പോവില്ല.

നീയറിയാതെ ഒന്നും പോവാൻ പാടില്ല.


എന്നിട്ടും,

നീ അറിഞ്ഞിട്ടും

നീ അറിഞ്ഞ് കൊണ്ടും

എന്തുകൊണ്ട് ഇതൊക്കെയും 

ഇങ്ങനെ?


ഇങ്ങനെയൊക്കെ വരുമ്പോൾ 

എല്ലാം സൃഷ്ടിച്ച നീ 

എന്താണ്, ആരാണ്? 


എല്ലാം സൃഷ്ടിച്ച 

നിൻ്റെ പ്രപഞ്ചസൃഷ്ടിയും 

സ്ഥിതിയും സംഹാരവും

എന്താണ്, എങ്ങിനെയാണ്? 


എല്ലാം സൃഷ്ടിച്ച്  

സ്ഥിതി നടത്തി സംഹരിക്കുന്ന

നിൻ്റെ അറിവും നിയന്ത്രണവും 

എന്താണ്, എങ്ങിനെയാണ്?


എല്ലാം സൃഷ്ടിച്ച 

സ്രഷ്ടാവും നിയന്താവുമായ

നിൻ്റെ അളവുകോലുകൾ 

എന്തൊക്കെയാണ്, 

എങ്ങനെയൊക്കെയാണ്?


******

സംശയം അതാണ്.


സൃഷ്ടിയിൽ നിന്നും 

സ്രഷ്ടാവായ നിന്നിലേക്ക് 

വഴിയുണ്ടോ, ദൂരമുണ്ടോ?


ഉണ്ടെങ്കിലുള്ള

ആ ദൂരവും വഴിയും കവച്ച് 

സൃഷ്ടിക്ക് സ്രഷ്ടാവായ നിന്നെ

ബോദ്ധ്യമാകുമോ?


അങ്ങനെയൊരു വഴിയും ദൂരവും 

സൃഷ്ടിയായതിൽ നിന്നും നിന്നിലേക്കുണ്ടെങ്കിൽ, 


അങ്ങനെയൊരു വഴിയും ദൂരവും 

സൃഷ്ടിയായതിൽ നിന്നും 

നിന്നിലേക്ക് വേണ്ടതുണ്ടെങ്കിൽ, 


ആ വഴിയും ദൂരവും

എന്താണ്, എങ്ങിനെയാണ്?


ആ വഴിയെ, ആ ദൂരത്തെ 

സൃഷ്ടി എങ്ങനെ മനസ്സിലാക്കണം?

എങ്ങനെ കവച്ചുകടക്കണം?


ഉണ്ടെങ്കിൽ ഉള്ള 

ആ ഒരു വഴിയും ദൂരവും  

സൃഷ്ടിക്ക് എങ്ങനെ

എളുപ്പം മനസ്സിലാക്കാം? 


ഒരു സൃഷ്ടിക്കും ഒന്നുമറിയില്ല.


അതിനാൽ തന്നെ 

എന്തെങ്കിലും ചോദിക്കേണ്ടതുണ്ടോ

ചോദിക്കാതിരിക്കേണ്ടതുണ്ടോ, 

എന്നതും 

ഒരു സൃഷ്ടിക്കും ആർക്കുമറിയില്ല.


ആരെങ്കിലും എന്തെങ്കിലും ചോദിച്ചറിയേണ്ടതായ,


ആരെങ്കിലും എന്തെങ്കിലും

ചോദിച്ചിട്ടില്ലെങ്കിൽ

അറിയാത്തതായ, 

ചെയ്യാത്തതായ

എന്തെങ്കിലും

നിനക്കുണ്ടോ, 

നിനക്കുണ്ടാവുമോ

എന്നതുമറിയില്ല. 


എന്നതും 

ഒരു സൃഷ്ടിക്കും ആർക്കുമറിയില്ല.

ഒരു പ്രവൃത്തി ഒരുകുറേ പറച്ചിലാവും.

ചില സമയങ്ങളിൽ അങ്ങനെയാണ്. 

ഒരു പ്രവൃത്തി ഒരുകുറേ പറച്ചിലാവും. 


പലപ്പോഴും ഒരുകുറേ പറച്ചിൽ 

ഒരു പ്രവൃത്തി പോലും ആവുകയുമില്ല. 


******


സുന്ദരമായ വെറും വാക്കുകൾ

ഉപചാരത്തിനും അഭിനയിച്ചും പറയാം. 


അവ

കവിയെ പോലെ 

കാൽപനികനായി പറയാം.


കച്ചവടക്കാരനും രാഷ്ട്രീയക്കരനും 

പറയും പോലെയും പറയാം. 


ഉള്ളു തൊടാതെ, 

പൊരുളറിയാതെ, 

ഉള്ളു പൊള്ളാതെ,

ഉദ്ദേശിക്കാതെ പറയാം.


യാഥാർത്ഥ്യം മാത്രമായ

ഏത് മുള്ള് കൊണ്ടും 

സൂര്യവെളിച്ചം കൊണ്ടും 

പൊട്ടിപ്പോകാവുന്ന പറച്ചിൽ


വലുതും സുന്ദരവും എന്ന് തോന്നുന്ന പറച്ചിൽ.


എന്നാൽ 

ഉള്ളുപൊള്ളയായ 

ബലൂൺ പോലെ 

വെറും കാറ്റ് നിറച്ച് വലുതായ, 

അർത്ഥത്തിൻ്റെയും ഉദ്ദേശത്തിൻ്റെയും 

ഭാരമില്ലാത്ത വാക്കുകൾ.


******


പക്ഷേ, 

പ്രവൃത്തി അത് പൊലെയല്ല. 


പ്രവൃത്തിക്ക് 

ഉദ്ദേശിച്ചാലും ഇല്ലെങ്കിലും

അർത്ഥമുണ്ട്, ഭാരമുണ്ട്, ഫലമുണ്ട്.


പ്രവൃത്തി പ്രവൃത്തിയാവാൻ 

വാക്കുകൾ മാത്രമല്ലാത്ത 

ഒരുകുറേ കാര്യങ്ങളും ഒത്തുവരേണം. 

ഒരുകുറേ ഘടകങ്ങൾ ഒത്തുചേരണം.


******* 


നാം എപ്പോഴും 

വാങ്ങേണ്ടവരും കിട്ടേണ്ടവരുമാണ് 

എന്ന ചിന്ത.

ആ ചിന്തയാണ് 

ഏറ്റവും ദുർബലമായ  ചിന്ത,

ഏറ്റവും നീചമായ ചിന്ത.


നാം ഒരിക്കലും 

നൽകേണ്ടവരും കൊടുക്കേണ്ടവരുമല്ല 

എന്ന ചിന്ത.

ആ ചിന്തയാണ് 

ഏറ്റവും ദുർബലമായ ചിന്ത.

ഏറ്റവും നീചമായ ചിന്ത.


*******


മലമുകളിൽ തപസ്സിരുന്ന് പറയുന്നതല്ല 

ശരിയായ പറച്ചിൽ

ശരിയായ ദർശനം.


മലമുകളിൽ തപസ്സിരുന്ന് പറയുന്നവർ

സ്വയം കുടുങ്ങിപ്പോയവരാണ്. 

പ്രായോഗികതയുമായും 

യാഥാർത്ഥ്യങ്ങളുമായും 

യാതൊരു ബന്ധവും സ്പർശവുമില്ലാതെ. 


മലമുകളിൽ തപസ്സിരുന്ന് പറയുന്നവ

ഏറെക്കുറെ കാൽപനികം. 

അവനവൻ കുടുങ്ങിയതിനെ 

ദർശനമാക്കുന്നത് മാത്രം. 

അവനവന്

ന്യായവും ന്യായീകരണവും 

ഉണ്ടാക്കുന്നത്.


ചിലന്തി വലനെയ്യും പോലെ.

 

അവനവനു വേണ്ടി, 

അവനവനു ചുറ്റും, 

അവനവൻ്റെ പ്രശ്നങ്ങൾക്ക് ചുറ്റും,

അവനവൻ്റെ ഇരപിടിക്കാനും 

അവനവൻ രക്ഷപ്പെടാനുമുള്ള 

വലകൾ മാത്രം 

അത്തരം ദർശനങ്ങൾ, പറച്ചിലുകൾ.


തപസ്സിരിക്കേണ്ടത്

ആശുപത്രിയിലും അങ്ങാടിയിലും.


ആശുപത്രിയിലും അങ്ങാടിയിലുമിരുന്ന്

എല്ലാം കണ്ട് മനസ്സ് മരവിച്ച്

അർത്ഥവും അർത്ഥരാഹിത്യവും അറിയണം, 

നിസ്സംഗത പൂകണം


ആശുപത്രിയിലും അങ്ങാടിയിലും.

തപസ്സിരിക്കുന്നത്

അവനവനു വേണ്ടിയല്ല, 

അവനവനു ചുറ്റുമല്ല, 

അവനവൻ്റെ പ്രശ്നങ്ങൾക്ക് ചുറ്റുമല്ല,

അവനവൻ്റെ ഇരപിടിക്കാനല്ല.

അവനവന് രക്ഷപ്പെടാനുള്ള 

വലകൾ മാത്രമായ 

ദർശനങ്ങൾ പറയാനല്ല.

ഒളിച്ചോട്ടം മാത്രമായ

ന്യായീകരണം മാത്രമായ

കുറേ മറകളുടെയും മാറാലകളുടെയും

പറച്ചിലുകൾ നടത്താനല്ല.

Thursday, August 24, 2023

കൂടെയുണ്ടെന്ന് വെറും വെറുതെ പറയരുത്.

നല്ല പ്രാസംഗികർ നല്ല പ്രതിബദ്ധത ഉള്ളവരായിരിക്കണമെന്ന് നിർബന്ധമില്ല. 

രാഷ്ട്രീയ നേതൃത്വത്തിലും  ഭരണാധികാരികളിലും കാണുന്നത് അതാണ്. 

മനസാക്ഷിക്കുത്ത് തോന്നാത്തത്ര നല്ല തൊലിക്കട്ടിയുള്ള പ്രാസംഗികർ മാത്രമാണവർ. 

ജനങ്ങൾക്ക് അത് കേട്ട് വഞ്ചിതരാവുക മാത്രം വിധി.

*******

വെറും വെറുതെ കൂടെയുണ്ടെന്ന് പറയരുത്. 

പറ്റാത്തത് ഏറ്റെടുക്കരുത്. 

കാരണം, അങ്ങനെ പറഞ്ഞ് ഏറ്റെടുത്ത നിങ്ങള്‍ക്ക് പിന്നീടവരെ കണ്ടുമുട്ടുന്നത് പോലും വെറുപ്പാകും, പേടിയാവും.

നിങ്ങളെയും വിശ്വസിച്ച് മുൻപോട്ട് അവർ മുന്നോട്ട് നടക്കും. 

തിരിഞ്ഞു നോക്കിയും മുൻപിലേക്ക് നോക്കിയും അവർ നിങ്ങളെ തിരയും 

നിങ്ങളെ കൂടെ എവിടെയും കാണാതെ അവർ വഞ്ചിക്കപ്പെടും, കുടുങ്ങും, വേദനിക്കും.

മനസ്സാക്ഷി ബാക്കിവെച്ചെങ്കിൽ നിങ്ങളുടെ വാക്കുകൾ നിങ്ങളെ തുറിച്ചുനോക്കും.

******

അസൂയാലു അങ്ങനെ. 

പുറംകാഴ്ചയ്ക്ക് സുഹൃത്ത്. 

പക്ഷേ, നിൻ്റെ പരാജയത്തിനും തകര്‍ച്ചക്കും കാത്തിരിക്കും, വഴിയൊരുക്കും. 

നല്ലതിനെ കാണുകയില്ല, കുറ്റം കണ്ടെത്തും. 

അഥവാ, നല്ലത് കണ്ടാലോ? 

അതംഗീകരിക്കില്ല. 

പകരം സഹിക്കാൻ സാധിക്കാതെ വേദനിച്ചു പുളയും.

Wednesday, August 23, 2023

ഒരുടൽ, ഒരു തല, രണ്ട് കൈകൾ, രണ്ട് കാലുകൾ.

പുഴുക്കളിലൂടെ നാമും 

നമ്മളിലൂടെ പുഴുക്കളും. 

കാലാകാലം നാം കണ്ട സൗന്ദര്യങ്ങൾ 

പിന്നീട് ചീഞ്ഞളിഞ്ഞ് 

മണ്ണിൽ മണ്ണായിത്തീർന്നു. 


ആരുമൊന്നും 

അതായിത്തന്നെ തുടരാതെ 

എന്തൊക്കെയോ ആയിത്തീരുന്നു. 

*******

ഒരുടൽ, ഒരു തല, രണ്ട് കൈകൾ, രണ്ട് കാലുകൾ. 

തീർന്നു. ഇത്രയേ ഉള്ളൂ. 

ഇവയും ഇവയിലുള്ളതും നിലനിർത്താനും വളർത്താനും കൊണ്ടുനടക്കാനുമുള്ള ശ്രമം. ജീവിതം.

*******

എങ്ങിനെ എവിടെ നിന്ന് കാണുന്നു, 

എന്ത് കിട്ടി എന്നതിനപ്പുറം എങ്ങനെയെടുക്കുന്നു 

അത് പോലെ ജീവിതം. 


ആശുപത്രിയിൽ നിന്ന് കാണും പോലെയല്ല 

ജീവിതം 

നൃത്തശാലയിൽ നിന്ന് കാണുന്നത്.

*******

മലമുകളിൽ നിന്ന് കാണുന്നതല്ല താഴ്വാരത്ത്.

മലമുകളിൽ നിന്ന് പറയാൻ തോന്നിയത് താഴ്വാരത്ത് പറഞ്ഞത് കൊണ്ട് കാര്യമില്ല.

******

ആകെമൊത്തം ഒന്നുമില്ലെന്നറിയാൻ വലിയ പണിയൊന്നും വേണ്ട. 

ജനിച്ചത് കൊണ്ട് മാത്രം,പിന്നെ മരിക്കാൻ പേടിയുള്ളത് കൊണ്ടും മാത്രം ജീവിക്കുന്നുവെന്നറിയാനും വലിയ പണി വേണ്ട. 

എല്ലാവരും ഏറിയാൽ ജിവിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നുവെന്നറിയാനും വലിയ പണി വേണ്ട.

******

പ്രപഞ്ചവും അതിലെ എല്ലാ സംഗതികളും മഹാൽഭുതങ്ങളാവാം. 

ഓരോ കോശവും ആറ്റവും മൺതരിയും മഹാപ്രപഞ്ചത്തെ തന്നെ ഉൾകൊള്ളുന്നുമുണ്ടാവാം. 

എന്നുവെച്ച് നമ്മുടെ ജീവിതത്തിന് നമ്മൾ അറിയാത്ത അർത്ഥം ഉണ്ടെന്ന് എങ്ങനെ വരും?

എന്നുവെച്ച് എങ്ങിനെ നമ്മുടെ ജീവിതം അർത്ഥമുള്ളതാണെന്ന് കരുതും? 

അവനവന് തോന്നാത്ത, മനസിലാവാത്ത അർത്ഥവും ആഴവും പ്രപഞ്ചത്തിനുളളത് കൊണ്ട് എൻ്റെ ജീവിതത്തിനെന്തർത്ഥം? 

എനിക്ക് മനസിലാവാത്ത ജീവിതം എന്നെ സ്ബന്ധിച്ചേടത്തോളം ഒരർത്ഥവും ഇല്ലാത്തത് തന്നെ. 

മറ്റാര് എന്തൊക്കെയോ പ്രവർത്തിച്ച്, ചിന്തിച്ച് മനസിലാക്കിയുണ്ടാക്കുന്ന എന്തൊക്കെയോ അർത്ഥമുണ്ടായാലും ഇല്ലേലും.

നമ്മൾ അറിയാത്ത അർത്ഥം നമ്മുടെ ജീവിതത്തിന് ഉണ്ടായിട്ട് നമുക്കെന്ത് കാര്യം?

നമ്മളറിയാത്തതിൻ്റെ ഉത്തരവാദിത്തം നമുക്കില്ലല്ലോ?

ദൈവം ചെയ്യുന്നതിൻ്റെയും, ദൈവം മാത്രം അറിയുന്നതിൻ്റെയും ഉത്തരവാദിത്തം ദൈവത്തിന് മാത്രം.

ദൈവം അറിയുന്നത് ദൈവം മാത്രം തന്നെ അറിയട്ടെ. അതിനുളള ഉത്തരവാദിത്വവും ദൈവം മാത്രം തന്നെ ഏറ്റെടുക്കട്ടെ.

*******

പ്രവാചകൻമാരും ഗ്രന്ഥങ്ങളും മുമ്പും ശേഷവും ഒരേറെ വന്നിട്ടുണ്ട്, എപ്പോഴും വരുന്നുണ്ട്, ഇപ്പോഴും വന്ന്കൊണ്ടിരിക്കുന്നുണ്ട്. പ്രാപഞ്ചിക പ്രതിഭാസം പോലെ. ഒഴുക്ക് പോലെ. എല്ലാവരിലൂടെയും. എല്ലാത്തിലൂടെയും... 

ദൈവവും ദൈവികമായ ഇടപെടലും തുടർച്ചയാണ്. നിലക്കാത്തത്. ജീവിതം പോലെ. ജീവിതത്തിലുടനീളം.....  ഏതെങ്കിലും മാത്രമായ സ്ഥലകാല വ്യക്തി ഗ്രന്ഥ ബന്ധിതമല്ലാതെ. 

പക്ഷേ ആരും അംഗീകരിക്കില്ല.

അംഗീകരിക്കപ്പെട്ട പ്രവാചകരേക്കാള്‍ നൂറായിരങ്ങളാണ് അംഗീകരിക്കപ്പെടാതെ പോയവര്‍. ജീവിതങ്ങള്‍..... 

പറയപ്പെടുന്ന യാഥാര്‍ത്ഥ യേശുവും കൃഷ്ണനും ബുദ്ധനും മുഹമ്മദും തന്നെ ഇപ്പോൾ നിലവിലുള്ള വിശ്വാസികളുടെ അടുക്കല്‍ തിരിച്ചുവന്നാല്‍ അവരെ വിശ്വാസികള്‍ അംഗീകരിക്കില്ല.

മതത്തെ മുറുകെപ്പിടിച്ച് വിശ്വാസികള്‍ അവരെ തള്ളിക്കളയും. കൊന്നുകളയും.

വിശ്വാസികള്‍ക്ക് എന്നും പ്രധാനം സ്ഥാപനമാണ്, സമൂഹമാണ്, നിലവിലുള്ളതാണ്.

അറിയാനാവില്ല എന്നറിയാനാവാത്ത ദൈവമോ?

ദൈവമേ, 

എന്നെ നിർവ്വചിക്കാൻ തന്നെ 

എനിക്കാവുന്നില്ല. 


പിന്നെയാണോ ഞാൻ 

നിന്നെ നിർവ്വചിക്കുന്നത്? 


നിന്നെ നിർവ്വചിക്കാനറിയാത്ത ഞാനെങ്ങനെ 

നീ ഏകനാണെന്നും പലതാണെന്നും 

ശക്തനെന്നും കാരുണ്യവാനെന്നും പറയും? 


ഏകം, പലത്, ശക്തി , കാരുണ്യം 

എന്നതൊക്കെ എൻ്റെ പ്രതലത്തിൽ മാത്രം 

ബാധകമായ സംഗതികളല്ലേ?

*******

സഗുണ ഭാവം സൂചിപ്പിക്കുന്ന 

എല്ലാ പേരുകളും 

ബിംബങ്ങൾ പോലെ ബിംബങ്ങൾ. 


ഭാഷയിൽ കൊത്തിയ ബിംബം, 

നിറത്തിൽ ചാലിച്ച ബിംബം,

രൂപത്തിലും കൊലത്തിലും കൊത്തിയ ബിംബം. 


കയറാനും മനസ്സിലാക്കാനും ഉള്ള 

കോണിപ്പടികൾ ബിംബങ്ങൾ.

******

അങ്ങനെയൊരു നിർവ്വചിത രൂപവും ഭാവവും നിശ്ചിത അവസ്ഥയും ഇല്ല. 

മാങ്ങയുടെ പുളിയും മധുരവും മാങ്ങക്കും മാവിനും അറിയില്ല. 

മാങ്ങയെ മാങ്ങയെന്ന് മാങ്ങയും മാവും പേര് വിളിച്ചില്ല. 

ആ പേര് മറ്റാരോക്കെയോ അവരുടെ അവസ്ഥയും സൗകര്യവും അനുഭവവും പോലെ വിളിച്ചത് മാത്രം.

ഒരു ബുദ്ധന്നും സൂഫിക്കും താൻ ബുദ്ധനാണെന്നും സൂഫിയാണെന്നും പറയാൻ സാധിക്കില്ല.

******

ദൈവത്തെ ആർക്കും ശരിക്കും അറിയാനാവാത്തത് വലിയ കുറ്റമായി കാണുന്ന ദൈവമോ? 

ദൈവത്തെ ആർക്കും ശരിക്കും അറിയാനാവില്ല എന്നറിയാനാവാത്ത ദൈവമോ? 

മതം എഴുതിപ്പിടിപ്പിച്ച ദൈവം വല്ലാത്ത അല്പനായ ദൈവം.

*******

വില, വിലപ്പെട്ടത്, 

അന്വേഷിക്കൽ, കണ്ടെത്തൽ, 

പരീക്ഷിക്കുക, വിജയിക്കുക, തോൽക്കുക 

എന്നതൊക്കെ നമ്മുടെ മാനത്തിൽ 

ആ മാനത്തിൻ്റെ പരിമിതികളും 

മാനദണ്ഡങ്ങളും വെച്ച് തോന്നുന്നത്. 

അത് തന്നെ ദൈവത്തിൽ 

ആരോപിച്ച് വിശേഷിപ്പിച്ച് 

ദൈവത്തെ നാം ചുരുക്കുന്നു.

*********

നാം കണ്ടില്ലെങ്കിലും കണ്ടെത്തിയില്ലെങ്കിലും 
ദൈവമുണ്ട്, 
ആ ദൈവം നമ്മെ കാണും, കണ്ടെത്തും. 

പിന്നെന്താണ് പ്രശ്നം, 
ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്താൻ മാത്രം? 

*******

വെറും വെറുതെ കൂടെയുണ്ടെന്ന് പറയരുത്. 

പറ്റാത്തത് ഏറ്റെടുക്കരുത്. 

കാരണം, 

അങ്ങനെ പറഞ്ഞ് ഏറ്റെടുത്ത നിങ്ങള്‍ക്ക് 

പിന്നീടവരെ കണ്ടുമുട്ടുന്നത് പോലും 

വെറുപ്പാകും, പേടിയാവും. 

മനസ്സാക്ഷി ബാക്കിവെച്ചെങ്കിൽ 

നിങ്ങളുടെ വാക്കുകൾ 

നിങ്ങളെ തുറിച്ചുനോക്കും.

Sunday, August 20, 2023

അറിയില്ല: അറിയില്ലെന്ന് പറഞാൽ ശരിക്കും അറിയില്ല.

അറിയില്ല: 

അറിയില്ലെന്ന് പറഞാൽ

ശരിക്കും അറിയില്ല.

ഒന്ന് കൂടി ഉറപ്പിച്ച് പറയാം

തീരേ അറിയില്ല.


എന്തറിയില്ലെന്ന്?


നന്മയെന്തെന്ന്, 

തിന്മയെന്തെന്ന്, 

ശരിയും തെറ്റും എന്തെന്ന്, 

ആവശ്യവും അനാവശ്യവും എന്തെന്ന്. 


അതേസമയം അറിയാം: 

നാം അകപ്പെട്ട്  

നമ്മളായ അവസ്ഥയിൽ 

നമുക്ക് പിടിച്ചുനിൽക്കാനുള്ള 

നന്മയെന്തെന്ന്, 

തിന്മയെന്തെന്ന്, 

ശരിയും തെറ്റും എന്തെന്ന്, 

ആവശ്യവും അനാവശ്യവും എന്തെന്ന്.


നാം അകപ്പെട്ട്  

നമ്മളായ അവസ്ഥയാണ്

ഏറ്റവും വലിയ ശരിയെന്ന

നമ്മുടെ തന്നെ ഏകപക്ഷീയമായ

ധാരണയുടെ പുറത്ത്

ആ അവസ്ഥയിൽ അള്ളിപ്പിടിച്ച്

നില്ക്കാനുള്ളതിന് വേണ്ടി, അതിനാൽ

നമ്മുടെ പ്രാർത്ഥനകളും 

ആവശ്യങ്ങളും അധികവും.


പക്ഷേ, 

നമ്മൾ അകപ്പെട്ട് നമ്മളായ 

അവസ്ഥയിൽ പിടിച്ചുനിൽക്കാനുള്ള 

നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

ശരിയും തെറ്റും 

തന്നെയാണ് 

ശരിയായ നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

ശരിയും തെറ്റും എന്ന് 

യഥാർഥത്തിൽ ഒരുറപ്പുമില്ല.


ആത്യന്തികമായതിന് 

നന്മയും തിന്മയുമില്ല, 

ആവശ്യവും അനാവശ്യവുമില്ല,

തെറ്റും ശരിയും ഉണ്ടാവുക തരമില്ല.


അഥവാ, 

ആത്യന്തിമായതിന് 

നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

തെറ്റും ശരിയും 

ഉണ്ടെന്ന് തന്നെ വെക്കുക. 

ചുരുങ്ങിയത് 

ആ നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

തെറ്റും ശരിയും 

നമ്മുടെ നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

തെറ്റും ശരിയും ആവില്ല,

ആവുക തരമില്ല.


എങ്കിൽ,

ആത്യന്തികതയുടെ ആ നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

തെറ്റും ശരിയും 

എന്താണ് എങ്ങിനെയാണ് 

എന്ന് മനസ്സിലാക്കാൻ 

നമുക്ക് തരമില്ല. 


എന്നിരിക്കേ, 

Aa ആത്യന്തിക ശക്തിയോട് 

എന്ത് നന്മയും തിന്മയും 

എന്താവശ്യവും അനാവശ്യവും 

എന്ത് തെറ്റും ശരിയും 

സംഭവിപ്പിക്കാനാണ് 

നാം ആവശ്യപ്പെടുക?


പ്രത്യേകിച്ചും, 

ആത്യന്തിക ശക്തിക്ക് 

അറിയാത്തത് 

എനിക്കറിയാം എന്ന നിലക്കോ 

ആത്യന്തിക ശക്തിയെ 

തിരുത്തുകയും ഓർമ്മിപ്പിക്കുകയും 

എന്ന നിലക്കോ 

ആത്യന്തിക ശക്തിയോട് 

നാം എന്തെങ്കിലും 

ആവശ്യപ്പെടുന്നത് പോലും 

വല്ലാത്തൊരു അല്പത്തവും 

ആത്യന്തിക ശക്തിയുടെ മേലുള്ള 

വലിയൊരു കുറ്റാരോപണവും പോലെ

 ആവുമെങ്കിൽ..

Friday, August 18, 2023

ഇല്ലാത്ത പാമ്പ് ഉണ്ടെന്ന് സങ്കല്പിക്കുക.

ഇല്ലാത്ത പാമ്പ് മുമ്പിലുണ്ട് എന്ന് സങ്കല്പിക്കുക.

സംശുദ്ധമായും നിഷ്കളങ്കമായും തന്നെ.

എന്നാലോ യഥാർഥത്തിൽ ഉള്ള പാമ്പിനെ അതുള്ള ഇടത്ത് കാണാതെ, അറിയാതെ, സങ്കല്പിക്കാതെ.

എന്നിട്ടോ?

യഥാർഥത്തിൽ ഇല്ലാത്ത ആ പാമ്പിനെ കൊല്ലാൻ എല്ലാവരും തടിച്ചുകൂടുക. 

എല്ലാവരും കൂടി പാമ്പിനെ എന്ന വിശ്വാസത്തിൽ തല്ലുക. 

തല്ലുന്ന ആളുകൾ ഒരു കുറേ. 

യഥാർഥത്തിൽ പാമ്പ് ഉണ്ടെങ്കിൽ തന്നെയും ആളുകൾ ഏറിയ സ്ഥിതിക്ക് പാമ്പിന് തല്ല് കൊള്ളാത്ത വിധം ആളുകൾ, തല്ലുകൾ.

തല്ലുന്നത് ഫലത്തിൽ പരസ്പരം. 

തല്ല് കൊടുക്കുന്നതും വാങ്ങുന്നതും തല്ലുന്നവർ തന്നെ. പരസ്പരം.

ഇല്ലാത്ത പാമ്പിന് തല്ല് കൊള്ളാനില്ല.

ഉണ്ടെങ്കിൽ പോലും ആളുകൾ ഏറിയാൽ തല്ല് കൊള്ളില്ല.

സങ്കല്പിച്ച് തടിച്ചുകൂടി തല്ലിയ എല്ലാവർക്കും തല്ല് കിട്ടുന്നു. 

പരസ്പരം തല്ല് വാങ്ങിയ എല്ലാവരും പരസ്പരം ശത്രുക്കളായി മടങ്ങുന്നു.

ഇല്ലാത്ത പാമ്പ് തല്ല് വാങ്ങിയില്ല, ചത്തില്ല?

എന്തിന് ഇല്ലാത്ത പാമ്പിനെ സങ്കല്പിച്ച് ആ പാമ്പിൻ്റെ പേരിൽ, ആ പാമ്പിനെ അങ്ങേയറ്റം വെറുത്തുപോകും വിധം

തല്ല് കൊള്ളുന്നവരായി?

എന്തിന് യഥാർഥത്തിൽ ഉള്ള പാമ്പിനെ, സങ്കല്പത്തിൽ വരാത്ത പാമ്പിനെ അതുള്ളയിടത്ത് കാണാതെയും നേരിടാതെയും കൈകാര്യം ചെയ്യാതെയും പോകുകയും ചെയ്തു?

Thursday, August 17, 2023

രണ്ട് കാര്യങ്ങൾ എവിടെ നിന്നും എപ്പോഴും കട്ടെടുക്കാം

നീ വിത്താണെങ്കിൽ നിന്നെ മുളപ്പിച്ച് വൃക്ഷവും തോട്ടവും ആക്കുന്നവനാണ് സുഹൃത്ത്.

നീ ഒരടഞ്ഞ മുറിയായിരിക്കുമ്പോൾ ജനാലയായി വന്ന് തുറന്ന് ശുദ്ധവായുവും വെളിച്ചവും ഒപ്പം വിശാലമായൊരു ലോകവും പുറത്ത് നിന്ന് കൊണ്ടുവന്നു തരുന്നവനാണ് സുഹൃത്ത്.

നീ അറിയാത്ത, അറിഞ്ഞിട്ടില്ലാത്ത ലോകത്തേക്ക് നിന്നെ നയിച്ച് പുതിയത് പഠിപ്പിക്കുന്ന ഗുരുവാണ് സുഹൃത്ത്.

ഒറ്റയിൽ ഒറ്റയായി അപരിചിതനായി നിൽക്കുന്ന നിനക്ക് കൂട്ടും ധൈര്യവും തുണയുമാകുന്നവൻ, വഴിയാകുന്നവൻ സുഹൃത്ത്. 

അർത്ഥമില്ലാത്ത നിനക്ക് അർത്ഥം തരുന്നവൻ. 

നീയൊരു വാക്കാണെങ്കിൽ, ആ വാക്ക് വാക്കാവാൻ പശ്ചാത്തലമൊരുക്കുന്നവൻ. 

******

നിനക്കുണ്ടോ, നിനക്ക് വേണമോ എന്നത് നല്ല സുഹൃത്തിന് വിഷയമല്ല.

കണക്ക് നോക്കിയല്ല നല്ല സുഹൃത്ത് ചെയ്യുന്നത്, തരുന്നത്.

നിൻ്റെത് തീരാൻ വേണ്ടി കാത്തിരുന്നു, നിൻ്റെത് തീർന്നാൽ നിനക്ക് തരാം എന്ന് പറഞ്ഞ് കാത്തിരിക്കുന്നവനല്ല സുഹൃത്ത്.

വേണമെന്ന് നീ പറയുന്നത് കൊണ്ടല്ല, 

നീ എന്തെങ്കിലും എന്തിനെങ്കിലും ചോദിക്കുന്നത് കൊണ്ടല്ല 

ഒരു സുഹൃത്ത് തരുന്നത്.

അവൻ ചെയ്യും, അവൻ തരും.

എന്തിന്, എങ്ങിനെ?

അവന് തോന്നുന്നത് കൊണ്ട്.

അവന് ചെയ്യാൻ സാധിക്കുന്നത്, 

അവന് പറ്റുന്നത് അവൻ ഉന്തിയും തള്ളിയും തരും. 

നിർബന്ധിച്ച് തരും. 

ഉണങ്ങുന്ന കണ്ണിനെ കണ്ണീരായി വന്ന് നനപ്പിച്ച് ജീവിപ്പിക്കുമവൻ. 

നീയൊരു ശരീരമാണെങ്കിൽ നിൻ്റെ ഹൃദയവും ശ്വാസകോശവും മിടിക്കുന്നത് പോലെ അവൻ നിനക്ക് വേണ്ടി മിടിക്കും.

*******

ചോദിക്കുന്നവർ നൽകില്ല. 

(മൻ ഷാവറ മാ അത്വാ). 

അറബിയിൽ ഒരു പഴമൊഴിയാണത്.

നിത്യജീവിതത്തിലെ കാപട്യം തുറന്നുകാണിക്കുന്ന ഒരു വലിയ മൊഴി.

"നിനക്ക് വേണമോ, നിനക്ക് വേണമെങ്കിൽ പറയണേ" എന്ന് ചോദിക്കുന്നവർക്ക് നേരെ അസ്ത്രം കണക്കെ പാഞ്ഞടുക്കുന്ന, വസ്ത്രുമുരിച്ച് കളയുന്ന കരുത്തുറ്റ പാഠം തന്നെയായ മൊഴി. 

അങ്ങനെ ചോദിക്കുന്നവർ ചോദിക്കുന്നത് നൽകാനല്ല. 

അങ്ങനെ ചോദിക്കുന്നവരോട് വേണമെങ്കിലും നീ വേണമെന്ന് പറയില്ല. 

വിശന്ന് പൊരിയുന്നവൻ പോലും അങ്ങനെ ചോദിക്കുന്നവരുടെ വീട്ടിൽ നിന്നും അത്തരം ചോദ്യങ്ങളെ തള്ളി ഇറങ്ങിപ്പോയി അടുത്തുള്ള ഏതെങ്കിലും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കും.

ഉപചാരം പോലെ ഉള്ളുപൊള്ളയായ വാക്കുകൾ കോർത്ത് സുന്ദരമായി വെറും വെറുതെ ചോദിക്കുക മാത്രമാണവർ. 

ഊതിവീർപ്പിച്ച ബലൂണുകൾ പോലുള്ള ചോദ്യങ്ങൾ. 

ചോദിച്ചത് അർത്ഥമാക്കാത്ത വാക്കുകൾ.. വെല്ലുവിളികളെ നേരിടാൻ കഴിയാത്തവ.

യാഥാർത്ഥ്യത്തിൻ്റെ ഏത് മുള്ളും വെളിച്ചവും ഒന്നുമല്ലെന്നു വരുത്തുംവിധം നിമിഷനേരം കൊണ്ട് പൊട്ടിച്ചുകളയും അത്തരം ചോദ്യങ്ങളെ. 

******

അത്തരം ചോദ്യങ്ങൾ ഒരുവേള യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന മരീചികകൾ സൃഷ്ടിച്ചേക്കും. 

പക്ഷേ, അവ സൃഷ്ടിക്കുന്ന മരീചികകളിൽ നീ പ്രതീക്ഷ വെക്കരുത്, കുടുങ്ങരുത്.

മരീചികകളെ നീ അവയായി തന്നെ തിരിച്ചറിയണം.

മരീചികകളിൽ നീ പ്രതീക്ഷ വെച്ചാൽ നീ വഞ്ചിക്കപ്പെടും. 

സമയം തന്നെയായ നിൻ്റെ ജീവിതം മരീചികകൾ കാരണം വഴികേടിലാവും, വൃഥാവിലാവും.

******* 

അങ്ങനെ ചോദിക്കുന്നവൻ പലപ്പോഴും ചോദിക്കുന്നത്, എന്തോ ചെയ്യുന്നുവെന്ന് വരുത്തി ഒന്നും ചെയ്യാതിരിക്കാനുള്ള ഒഴികഴിവ് നേടാനും തേടാനും മാത്രമാണ്. 

അവൻ തൊലിപ്പുറത്ത് മാത്രമാണ്. 

അത് ഈയുള്ളവൻ തന്നെയായാലും.

അറിയാമല്ലോ, പഴം അനുഭവിക്കുമ്പോൾ തൊലി കളയാനുള്ളതാണ്.

ചിത്രത്തിലെ പഴവും ചാറും വിശപ്പും ദാഹവും മാറ്റില്ല. 

********

സൗഹൃദത്തിൻ്റെ വലുപ്പവും ആഴവും അർത്ഥവും നിങ്ങൾക്കറിയില്ലെങ്കിൽ ഈയുള്ളവൻ അറിയിച്ചു തരാം.

ഇതുവരെയും നിനക്കറിയാത്ത ആഴക്കടൽ പോലെ തന്നെയത്.

ഈയുള്ളവൻ ഇതുവരെ ജീവിച്ചെങ്കിൽ, ഈയുള്ളവൻ ഇപ്പോഴും ജീവിക്കുന്നുവെങ്കിൽ അതിന് കാരണം നല്ല സുഹൃത്തുക്കൾ മാത്രമാണ്. അവർ ജീവവായുവും ശ്വാസവും ആകുന്നത് കൊണ്ട് 

നല്ല സുഹൃത്ത് നല്ല ജീവിതമാണ്. 

നിനക്ക് കളവ് അനുവദനീയമായത് ആ ഒരേയൊരു കാര്യത്തിൽ. 

വീണുകിട്ടിയാലും അല്ലെങ്കിലും നിനക്കത് എവിടെ നിന്നും കട്ടെടുക്കാം. 

നല്ല സുഹൃത്തിനെ നീ എവിടെ നിന്നും കട്ടെടുക്കണം. 

അവൻ മറ്റാരുടെ സുഹൃത്തായാലും ശരി, നീ കട്ടെടുക്കുക. 

പിന്നെ നല്ല അറിവും.

നല്ല അറിവും അത് നിനക്ക് വീണുകിട്ടിയാലും അല്ലെങ്കിലും നിനക്ക് കട്ടെടുക്കണം. 

ആ അറിവ് മറ്റാരുടെതായാലും ശരി, നീ കട്ടെടുക്കുക. 

******

നല്ല സുഹൃത്ത് നിൻ്റെ വേരായി വർത്തിക്കും. 

ആകാശത്തിൽ നിൻ്റെ ശിഖരങ്ങൾ ഉയർന്നുനിൽക്കാൻ ആരുമറിയാതെ ഇരുട്ടറകളിൽ  വേരുകൾ പണിയെടുക്കും.

അതാണ് നിൻ്റെ സുഹൃത്ത്.

Tuesday, August 15, 2023

നിഷ്ക്കളങ്കതയും ശുദ്ധമനസ്സും ചെയ്യുന്ന കാര്യം ശരിയാകാനുള്ള ന്യായമല്ല.

ഒരാളുടെ നിഷ്ക്കളങ്കതയും ശുദ്ധമനസ്സും മാത്രം (അവകാശവാദത്തിന് വേണ്ടി സമ്മതിച്ചാൽ തന്നെ) അയാൾ ചെയ്യുന്ന കാര്യം ബുദ്ധിപരവും ശരിയും ആകാനുള്ള ന്യായമല്ല. 

മാത്രവുമല്ല പലപ്പോഴും കൃത്യമായ വിവരത്തിൻ്റെ പിൻബലമില്ലാത്ത, ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാത്ത നിഷ്ക്കളങ്കതയും ശുദ്ധമനസ്സും സംഗതി നടത്തുന്നതിലെ പ്രയാസവും ദൂരവും താമസവും കൂട്ടൂക മാത്രം ചെയ്യും. ഫലത്തിൽ അത് സംഗതി ചെയ്യാത്തതിനും ചെയ്യുന്നതിന് നേർവിപരീതഫലം ഉണ്ടാക്കുന്നതുമാക്കും. ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യുന്നത് ഇങ്ങനെ മാത്രം.

മരിക്കുന്നതിന് മുൻപ് കൊണ്ടുകൊടുക്കേണ്ട വെള്ളവും മരുന്നും ബുദ്ധിരാഹിത്യവും വിവരക്കേടും കാരണം മാത്രമായി നിഷ്ക്കളങ്കതയോടെയും ശുദ്ധമനസ്സോടെയും മരിച്ചതിന് ശേഷം എത്തിക്കുന്നത് പൊലെ ആവും കാര്യം.

പശുവും ചത്ത് മോരിൻ്റെ പുളിയും പോയതിനു ശേഷം ആ പശുവിനുള്ള തീറ്റ കൊണ്ടുവരുന്നത് പോലെ. 

തീവണ്ടി പോയതിനു ശേഷം മാത്രം പ്ലാറ്റ്ഫോമിൽ ആ വണ്ടിക്ക് വേണ്ടി എത്തുന്നത് പോലെ. 

ആപേക്ഷിക വ്യാവഹാരിക ലോകത്തെ മാനവും മാനദണ്ഡവും വെച്ചാണ്, അത്തരം കാര്യങ്ങളിലാണ് ഇത് പറയുന്നത്. 

ആത്യന്തിക കാര്യത്തിൽ എല്ലാവരും ഒരുപോലെ നിസ്സഹായരാണ്. 

ആത്യന്തിക കാര്യത്തിൽ എല്ലാവരും ഒരുപോലെ തെറ്റാണ് എന്നതിനാൽ എല്ലാവരും ഒരുപോലെ ശരിയാണ് എന്ന് പറയാം എന്ന് മാത്രം.

നിഷ്ക്കളങ്കതയോടെയും ശുദ്ധമനസ്സോടെയും ഒരാൾക്ക് ആപേക്ഷിക വ്യാവഹാരിക ലോകത്ത് എത്ര വലിയ പമ്പരവിഡ്ഢിത്തവും കൊടുംക്രൂരതയും ചെയ്യാം. മൊത്തം സംഗതികളുടെ ദിശയും ഗതിയും മാറ്റാം. 

ഒരാൾ അയാളുടെ കാര്യത്തിൽ അവകാശപ്പെടുന്ന നിഷ്ക്കളങ്കതയോടെയും ശുദ്ധമനസ്സോടെയും സ്നേഹം പറഞ്ഞ് തന്നെ മറ്റൊരാളെ നക്കിക്കൊല്ലുക എന്നത് ഒരുപക്ഷേ ഞെക്കിക്കൊല്ലുന്നതിനേക്കാൾ ഭയാനകമായതാണ്, ക്രൂരമാണ്.

കാരണം നക്കിക്കൊല്ലുമ്പോൾ, ഇരക്ക് (മറ്റേയാൾക്ക്) അല്ലെങ്കിൽ തന്നെ സ്വയം എടുക്കാമായിരുന്ന ന്യായമായ പ്രതിരോധം പോലും എടുക്കാൻ സാധിക്കാതെ വരും. 

എല്ലാ പ്രതിരോധവും വേണ്ടെന്ന് വെപ്പിക്കും വിധം സ്നേഹിച്ച്, സ്നേഹം വാദിച്ച് നക്കിക്കൊല്ലുകയാണല്ലോ? എന്ത് ചെയ്യാം?

ദൈവത്തിന് വേണ്ടി സ്വന്തം കുഞ്ഞിനെ ബലികൊടുക്കുന്ന നിഷ്ക്കളങ്കതയും ശുദ്ധമനസ്സും നോക്കൂ. സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിനെ അത് അല്പവും വിഡ്ഢിത്തമല്ലാത്തതും ക്രൂരമല്ലാത്തതും തെറ്റല്ലാത്തതുമാക്കുന്നില്ല.

മംഗലാപുരം പോകേണ്ടവൻ കൊച്ചിയിലേക്കുള്ള ബസ്സിൽ ശുദ്ധമനസ്സോടെയും നല്ല ഉദ്ദേശത്തോടെയും കയറിയത് കൊണ്ട് കാര്യമില്ല. 

അവൻ മംഗലാപുരം എത്തില്ല. 

അവൻ്റെ ദൂരവും പ്രയാസവും കൂടും. 

അവൻ്റെ സമയവും അദ്ധ്വാനവും ഒരേറെ നഷ്ടമാകും.

അക്കാര്യത്തിൽ അവൻ കയറിയ ബസ്സും ആ ബസ്സ് പോകുന്ന ദിശയും തെറ്റാണ്. 

ശരിയായ വിവരം കൂടാതെയുള്ള നല്ല ഉദ്ദേശവും ശുദ്ധമനസ്സും അതിൻ്റെ അടിസ്ഥാനത്തിൽ മാത്രം നടത്തുന്ന തെറ്റായ പ്രവൃത്തിയെ ശരിയാക്കില്ല.

മാത്രമല്ല, അതവനെ അവൻ്റെ ഉദ്ദിഷ്ടകാര്യത്തിൽ നിന്നും ബഹുദൂരം പിറകിലാക്കും.

വസ്തുതാപരമായും വസ്തുനിഷ്ഠമായും ഒരുകാര്യം തെറ്റെങ്കിൽ അത് തെറ്റ് തന്നെ. 

നിഷ്ക്കളങ്കതയും ശുദ്ധമനസ്സും തീർത്തും ആത്മനിഷ്നിഷ്ഠമായ കാരൃം മാത്രം. 

വസ്തുതാപരതയും വസ്തുനിഷ്ഠതയും നടക്കാത്തിടത്ത് മാത്രം നിഷ്ക്കളങ്കതയും ശുദ്ധമനസ്സും ന്യായമാക്കി ആത്മനിഷ്ഠതയെ ശരിയാക്കി പറയാം. 

കുഞ്ഞിന് മരുന്നും ഭക്ഷണവും തെറ്റായി കൊടുക്കുന്നേടത്ത് അത് ശരിയെന്ന് പറഞ്ഞുകൂടാ, സമ്മതിച്ചുകൂട.

ചെയ്യുന്ന ആളുടെ നിഷ്ക്കളങ്കതയും ശുദ്ധമനസ്സും ആർക്കെങ്കിലും സ്വന്തം നിലക്ക് മനസ്സിലായിയെങ്കിൽ അങ്ങനെ മനസ്സിലാക്കിയ ആൾക്ക് അയാളെ അയാൾ ചെയ്ത തെറ്റിൽ നിന്ന് വേണമെങ്കിൽ വ്യക്തിപരമായി കുറ്റവിമുക്തനാക്കാം. 

അപ്പോഴും, അയാൾ ചെയ്ത തെറ്റും, ഒരു കുഞ്ഞും രോഗിയും അയാളുടെ വിവരക്കേട് കാരണവും തെറ്റായ പ്രവൃത്തി കാരണവും കൊല്ലപ്പെട്ടതും, നാട്ടിൽ വലിയ അപകടം ഉണ്ടായതും, നാട് കത്തിയതും നശിച്ചതും കലാപമുണ്ടായതും അതിൻ്റെ വ്യാപ്തിയും അങ്ങനെ തന്നെ നിൽക്കും.

വെറും നൂറ രൂപക്ക് തൊട്ടടുത്ത കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഒരു ചാക്ക് മണൽ, തൻ്റെ വിവരക്കേട് മാത്രം ന്യായമാക്കി ശുദ്ധമനസ്സും നല്ല ഉദ്ദേശവും പറഞ്ഞ് നാൽപത് കിലോമീറ്റർ ദൂരം നടന്ന് കടൽക്കരക്ക് പോയി മണൽ ശേഖരിച്ച് മൂന്ന് ദിവസം അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ആ മണൽ കൊണ്ടുവന്നു എന്നത് മഹാ പാതകം തന്നെയാണ്. അത് മണലിൻ്റെ വില കൂട്ടില്ല എന്ന് മാത്രമല്ല, ആ മണൽ ആവശ്യ മില്ലാത്തതാക്കും. ആ മണൽ കൊണ്ട് സമയത്ത് ചെയ്യേണ്ട പണി സമയത്ത് ചെയ്യാൻ സാധിക്കുകയില്ല. 

അയാൾ ചെയ്തത് എത്ര വലിയ നല്ല ഉദ്ദേശവും ശുദ്ധമനസ്സും വെച്ചിട്ടായാലും ശുദ്ധ വിഡ്ഢിത്തം മാത്രം.  

******

ശുദ്ധമനസ്സും നിഷ്കളങ്കതയുമാണ് ചെയ്യുന്ന കാര്യം ശരിയാവുന്നതിന് ന്യായമെങ്കിൽ കുഞ്ഞുകുട്ടികൾ ചെയ്യുന്നത് മുഴുവൻ ശരിയാവേണ്ടതാണ്. 

പക്ഷേ യഥാർഥത്തിൽ എന്താണ് കഥ?  

കുഞ്ഞു കുട്ടികളെ വെറും വെറുതെ ഒറ്റക്ക് എല്ലാം ചെയ്യാൻ വിടുകയാണെങ്കിൽ അവർ ചെയ്യുന്നത് മുഴുവൻ അപകടങ്ങളും അബദ്ധങ്ങളും ആയിരിക്കും.

എന്താണ് കാരണം?

കാരണം, ചെയ്യുന്നത് ശരിയാവാനുള്ള ഏക ന്യായം ശരിയായ അറിവും വിവേകവുമാണ്. 

അവർക്ക് സ്വാതന്ത്ര്യം അനുഭവിക്കാനും ആവശ്യപ്പെടാനും മാത്രമേ അറിയൂ. അറിവിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അറിയില്ല. 

അവർക്ക് അറിവും ഉത്തരവാദിത്തബോധവും കൂടിയ നിരാശ്രയത്വത്തിലേക്ക് നീങ്ങാൻ അറിയില്ല.

അവർക്ക് സ്വാതന്ത്ര്യ മെന്നാൽ പ്രവൃത്തിയും ഭോഗവും കൂട്ടുക എന്ന അർത്ഥം മാത്രമേ അറിയൂ.

സ്വാതന്ത്ര്യമെന്നാൽ കൃത്യമായി അറിഞ്ഞ് മാത്രം എന്തും ചെയ്യുക, ഉത്തരവാദിത്തം പേടിച്ച് പലപ്പോഴും ഒന്നും ചെയ്യാതിരിക്കുക, ഒന്നും ചെയ്യേണ്ടി വരാത്തത്ര ആവശ്യങ്ങൾ കുറഞ്ഞ്, അനാവശ്യങ്ങൾക്ക് പോകാതായി സ്വതന്ത്രനാവുക, അങ്ങനെ നിരാശ്രയത്വം പൂകുക എന്നത് കൂടിയാണ്. എന്നത് കുഞ്ഞുകുട്ടികൾക്ക് മനസ്സിലാവുക പോലുമില്ല.

ചെയ്യുന്നത് ശരിയാവാനുള്ള ഏക ന്യായം വെറും വെറുതെയുള്ള ശുദ്ധമനസ്സും നിഷ്കളങ്കതയുമല്ല. 

Sunday, August 13, 2023

ജീവിതം തുടിക്കുന്നത് മരിക്കാൻ കൂടി.

ജീവിക്കുവോളം 

ജീവിക്കാനുള്ള ശ്രമം 

ജീവിതം. 

എന്തൊക്കെ 

പേരും പദവിയും കൊടുത്ത് 

മോടി പിടിപ്പിച്ച് പറഞ്ഞാലും...

******

ജീവിതം തുടിക്കുന്നത് 

മരിക്കാൻ കൂടി. 

മരണത്തിലും മരണത്തിലൂടെയും 

ജീവിതം കണ്ടെത്താൻ, 

ജീവിതമായി തുടരാൻ. 

ഓരോ നിമിഷവും 

തുടിച്ച് തുടിച്ച് മരിച്ച് 

അടുത്ത നിമിഷം നേടുന്നു, 

അടുത്ത നിമിഷമാകുന്നു. 

മരണം ജീവിതം തന്നെയാവുന്നു, 

ജീവിതത്തിന് വേണ്ടിയാവുന്നു.

*"""""


ജീവിതം ജിവിക്കാനെടുക്കുന്ന 

വേദന. 


ഞാനും നീയും 

ഞാനും നീയുമായ 

ഈ ചെറിയ സംഗതിയാണ് 

എന്ന് വിചാരിച്ച്, 

അതിൽ അള്ളിപ്പിടിച്ചിരിക്കാൻ 

ശ്രമിക്കുന്നതിൻ്റെ വേദനയാണ് 

ജീവിതത്തിൻെറ വേദന. 


ജീവിതം ജിവിക്കാനെടുക്കുന്ന 

വേദന. 

അത് തന്നെ ജീവിതം.

എൻ്റെയും നിൻ്റെയും ജീവിതം.

എന്ത് പേരും പദവിയും 

പത്രാസും മേൽവിലാസവും

ആ ജീവിതത്തിന് നൽകിയാലും.


പക്ഷെ,

അങ്ങനെ തന്നെ മാത്രം

വിചാരിക്കാതിരിക്കാൻ തരമില്ല.


അടുത്ത് വെച്ചാൽ,

അടുത്ത് നിന്നാൽ

അടുത്തുള്ളത് മാത്രം

കാണുന്ന, അനുഭവിക്കുന്ന

അവസ്ഥ.


ഒന്ന് കാണുമ്പോൾ,

ഒന്നിനെ നോക്കുമ്പോൾ

ബാക്കിയെല്ലാം കാണാതാവുന്ന,

ബാക്കിയെല്ലാം നോക്കാതാവുന്ന

അവസ്ഥ.


ആ അവസ്ഥ

മുറിച്ചുകടന്ന്  നടക്കാൻ

സാധിക്കുന്നില്ല.


ആ അവസ്ഥ മുറിച്ചുകടന്നാൽ 

ഞാൻ നീ എന്നത് വിട്ടാൽ 

മൊത്തം പ്രാപഞ്ചികതയാണ്. 

ദൈവമാണ്.

മൊത്തവുമാണ്.

ഞാനും നീയും ഇല്ലാതെയാണ്.

*******

അറിയില്ല: 

അറിയില്ലെന്ന് പറഞാൽ

ശരിക്കും അറിയില്ല.

ഒന്ന് കൂടി ഉറപ്പിച്ച് പറയാം

തീരേ അറിയില്ല.


എന്തറിയില്ലെന്ന്?


നന്മയെന്തെന്ന്, 

തിന്മയെന്തെന്ന്, 

ശരിയും തെറ്റും എന്തെന്ന്, 

ആവശ്യവും അനാവശ്യവും എന്തെന്ന്. 


അതേസമയം അറിയാം: 

നാം അകപ്പെട്ട്  

നമ്മളായ അവസ്ഥയിൽ 

നമുക്ക് പിടിച്ചുനിൽക്കാനുള്ള 

നന്മയെന്തെന്ന്, 

തിന്മയെന്തെന്ന്, 

ശരിയും തെറ്റും എന്തെന്ന്, 

ആവശ്യവും അനാവശ്യവും എന്തെന്ന്.


നാം അകപ്പെട്ട്  

നമ്മളായ അവസ്ഥയാണ്

ഏറ്റവും വലിയ ശരിയെന്ന

നമ്മുടെ തന്നെ ഏകപക്ഷീയമായ

ധാരണയുടെ പുറത്ത്

ആ അവസ്ഥയിൽ അള്ളിപ്പിടിച്ച്

നില്ക്കാനുള്ളതിന് വേണ്ടി, അതിനാൽ

നമ്മുടെ പ്രാർത്ഥനകളും 

ആവശ്യങ്ങളും അധികവും.


പക്ഷേ, 

നമ്മൾ അകപ്പെട്ട് നമ്മളായ 

അവസ്ഥയിൽ പിടിച്ചുനിൽക്കാനുള്ള 

നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

ശരിയും തെറ്റും 

തന്നെയാണ് 

ശരിയായ നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

ശരിയും തെറ്റും എന്ന് 

യഥാർഥത്തിൽ ഒരുറപ്പുമില്ല.


ആത്യന്തികമായതിന് 

നന്മയും തിന്മയുമില്ല, 

ആവശ്യവും അനാവശ്യവുമില്ല,

തെറ്റും ശരിയും ഉണ്ടാവുക തരമില്ല.


അഥവാ, 

ആത്യന്തിമായതിന് 

നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

തെറ്റും ശരിയും 

ഉണ്ടെന്ന് തന്നെ വെക്കുക. 

ചുരുങ്ങിയത് 

ആ നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

തെറ്റും ശരിയും 

നമ്മുടെ നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

തെറ്റും ശരിയും ആവില്ല,

ആവുക തരമില്ല.


എങ്കിൽ,

ആത്യന്തികതയുടെ ആ നന്മയും തിന്മയും 

ആവശ്യവും അനാവശ്യവും 

തെറ്റും ശരിയും 

എന്താണ് എങ്ങിനെയാണ് 

എന്ന് മനസ്സിലാക്കാൻ 

നമുക്ക് തരമില്ല. 


എന്നിരിക്കേ, 

ആ ആത്യന്തിക ശക്തിയോട് 

എന്ത് നന്മയും തിന്മയും 

എന്താവശ്യവും അനാവശ്യവും 

എന്ത് തെറ്റും ശരിയും 

സംഭവിപ്പിക്കാനാണ് 

നാം ആവശ്യപ്പെടുക?


പ്രത്യേകിച്ചും, 

ആത്യന്തിക ശക്തിക്ക് 

അറിയാത്തത് 

എനിക്കറിയാം എന്ന നിലക്കോ 

ആത്യന്തിക ശക്തിയെ 

തിരുത്തുകയും ഓർമ്മിപ്പിക്കുകയും 

എന്ന നിലക്കോ 

ആത്യന്തിക ശക്തിയോട് 

നാം എന്തെങ്കിലും 

ആവശ്യപ്പെടുന്നത് പോലും 

വല്ലാത്തൊരു അല്പത്തവും 

ആത്യന്തിക ശക്തിയുടെ മേലുള്ള 

വലിയൊരു കുറ്റാരോപണവും പോലെ

 ആവുമെങ്കിൽ..

Saturday, August 12, 2023

ഒന്ന് കാണുമ്പോൾ ബാക്കിയെല്ലാം കാണാതാവുന്ന അവസ്ഥ

ഒന്നുമില്ലാത്തപ്പോഴും എന്തെങ്കിലും പറയും. 

അതാണ് ഒന്നുമില്ലായ്മയിൽ നിന്നുണ്ടാവുന്ന ഉണ്മ. 

ഒന്നുമില്ലെന്ന് പറയുന്ന, 

ഒന്നുമില്ലെന്ന് പറയേണ്ടി വരുന്ന 

ഉണ്മ. 


ഒന്നുമില്ലെന്നത് തന്നെ ഉണ്ടാവുന്ന, 

ഒന്നുമില്ലെന്നത് ഉണ്ടാക്കുന്ന 

ഉണ്മ. 


ഒന്നുമില്ലായ്മ തന്നെ ഒരുണ്മ.

*******

ജീവിതം ജിവിക്കാനെടുക്കുന്ന 

വേദന. 


ഞാനും നീയും 

ഞാനും നീയുമായ 

ഈ ചെറിയ സംഗതിയാണ് 

എന്ന് വിചാരിച്ച്, 

അതിൽ അള്ളിപ്പിടിച്ചിരിക്കാൻ 

ശ്രമിക്കുന്നതിൻ്റെ വേദനയാണ് 

ജീവിതത്തിൻെറ വേദന. 


ജീവിതം ജിവിക്കാനെടുക്കുന്ന 

വേദന. 

അത് തന്നെ ജീവിതം.

എൻ്റെയും നിൻ്റെയും ജീവിതം.

എന്ത് പേരും പദവിയും 

പത്രാസും മേൽവിലാസവും

ആ ജീവിതത്തിന് നൽകിയാലും.


പക്ഷെ,

അങ്ങനെ തന്നെ മാത്രം

വിചാരിക്കാതിരിക്കാൻ തരമില്ല.


അടുത്ത് വെച്ചാൽ,

അടുത്ത് നിന്നാൽ

അടുത്തുള്ളത് മാത്രം

കാണുന്ന, അനുഭവിക്കുന്ന

അവസ്ഥ.


ഒന്ന് കാണുമ്പോൾ,

ഒന്നിനെ നോക്കുമ്പോൾ

ബാക്കിയെല്ലാം കാണാതാവുന്ന,

ബാക്കിയെല്ലാം നോക്കാതാവുന്ന

അവസ്ഥ.


ആ അവസ്ഥ

മുറിച്ചുകടന്ന്  നടക്കാൻ

സാധിക്കുന്നില്ല.


ആ അവസ്ഥ മുറിച്ചുകടന്നാൽ 

ഞാൻ നീ എന്നത് വിട്ടാൽ 

മൊത്തം പ്രാപഞ്ചികതയാണ്. 

ദൈവമാണ്.

മൊത്തവുമാണ്.

ഞാനും നീയും ഇല്ലാതെയാണ്.

Thursday, August 10, 2023

വിധിയുടെ ഇലാസ്തികത. വിധി ചെറുതും വലുതുമാണ്

കൊതിക്കുന്നതിന് വേണ്ടി തന്നെ എല്ലാവരും ശ്രമിക്കുന്നു. 

പക്ഷേ കൊതിച്ചത് തന്നെ, എത്ര ശ്രമിച്ചിട്ടും എല്ലാവർക്കും എപ്പോഴും കിട്ടുന്നില്ല. 

പലപ്പോഴും ഓടുന്ന വണ്ടിക്കുളളിൽ ഓടുന്നത് പോലെ പല ശ്രമങ്ങളും. 

എന്നല്ല എല്ലാ ശ്രമങ്ങളും ഓടുന്ന വണ്ടിക്കുളളിൽ ഓടുന്നത് പോലെ. 

നമുക്ക് നാം ചെയ്യുന്നത് കൊണ്ടെന്ന തോന്നൽ.

യഥാർഥത്തിൽ നാം ചെയ്യുന്നത് പോലും വണ്ടി ഓടുന്നത് പോലെ ഓടുന്നത്ര മാത്രം. 

വണ്ടി എത്തുന്ന ദൂരവും വേഗതയും തന്നെ അവസാനം എല്ലാവരും എത്തുന്നത്. 

വണ്ടിയുടെ ദിശയിൽ മാത്രം തന്നെ എല്ലാവരും ഓടുന്നത്. 

ഇടക്ക് വണ്ടിയിൽ കിടന്നങ്ങനെ ഓടിയത് കൊണ്ട് തളരുന്നു എന്നത് മാത്രമല്ലാത്ത ഒരു പ്രത്യേക ഫലം ഇല്ലാതെ. 

എന്തിനെന്നില്ലാത്ത തളർച്ച എല്ലാവർക്കും.

കൊതിച്ചത് തന്നെ ശ്രമിച്ചിട്ടും കിട്ടാതിരിക്കുമ്പോൾ നിസ്സഹായത കൊണ്ടങ്ങനെ നാം പറയും വിധിയെന്ന്.

ഒന്നും മനസ്സിലായിട്ടില്ല.

എന്നാൽ, കൊതിച്ചത് തന്നെ ശ്രമിച്ച് കിട്ടിയാൽ നാമെന്ത് പറയും?

അപ്പോൾ നാം പറയും ശ്രമഫലമെന്ന്. 

ഒന്നും മനസ്സിലായിട്ടില്ല.

അപ്പോഴും നാം അറിയുന്നില്ല വണ്ടി ഓടിയ ദൂരവും വേഗതയും തന്നെയാണ് നമ്മുടെ ശ്രമം , നമ്മുടെ ശ്രമഫലമായി നമുക്കനുഭവപ്പെട്ടതെന്ന്.

വണ്ടിയിൽ നിന്ന് വണ്ടിക്ക് പുറത്ത് കാണാത്തവന് വണ്ടിയല്ലാത്ത ലോകമില്ലല്ലോ? 

അതിനാൽ വണ്ടിയെ വണ്ടിയായി പോലും, വിധിയെ വിധിയായി പോലും ജീവിതത്തെയും ദൈവത്തെയും ജീവിതവും ദൈവവുമായി തന്നെയും കാണാനും മനസ്സിലാക്കാനും സാധിക്കാതെ. 

കണ്ണ് കൊണ്ട് കണ്ണും മുഖവും കാണാൻ സാധിക്കാത്തത് പോലെയെന്ന് ഏറിയാൽ പറയാനാവും വിധം. 

വിരൽ കൊണ്ട് അതേ വിരൽ തൊടാൻ സാധിക്കാത്തത് പോലെ. 

യഥാർഥത്തിൽ നമ്മുടെ ആ കൊതിയും ശ്രമവും ഫലവും കൂടി വണ്ടി തന്നെയായ വിധി, ജീവിതം.

വിധിയെയും കൊതിയെയും  ശ്രമത്തെയും ശ്രമഫലത്തെയും നമ്മൾ മനസ്സിലാക്കുന്നതിലും ചില പ്രശ്നങ്ങളുണ്ട്.

നാം നമുക്കെന്ന് വിചാരിച്ച്, നമ്മെക്കൊണ്ട് നമുക്കെന്ന് വിചാരിപ്പിച്ച് നാം പലതും ചെയ്യുന്നു. 

ഫലത്തിൽ എല്ലാവർക്കും വേണ്ടത് എല്ലാവരും ചെയ്യുന്നു. 

കർഷകൻ കൃഷി ചെയ്യുന്നു.

ലോറി ഡ്രൈവർ ലോറി ഓടിക്കുന്നു.

ആപ്പിൾ കമ്പനി ഫോൺ ഉണ്ടാക്കുന്നു, Amazon AWS നടത്തുന്നു. 

എല്ലാം എല്ലാവർക്കും വേണ്ടി, എല്ലാവർക്കും കിട്ടുന്നു.

നമ്മുടെ പരിമിതികൾ വെച്ചും, ആ പരിമിതികൾ തീർത്ത തടവറക്കുള്ളിൽ വെച്ചും തന്നെയാണ് നാം വിധി തന്നെയായ ജീവിതത്തെ തന്നെയും, ജീവിതത്തിൻ്റെ വിതരണ സമ്പ്രദായത്തെയും മനസ്സിലാക്കുന്നത്.  

എന്നത് കൂടിയാണ് നമ്മുടെ പ്രശ്നങ്ങൾ. 

അങ്ങനെയെങ്കിൽ ജീവിതം മുഴുക്കെ തന്നെയും വിധി മാത്രമല്ലാതെ വേറെന്ത്?

ഒന്നും നമ്മൾ നിശ്ചയിക്കാതെ നമ്മളിൽ വന്നുപെട്ടത്. നമ്മുടെ നാം ബോധം പോലും.

ജീവിതത്തിലെ നൻമയും തിന്മയും യഥാർഥത്തിൽ നമ്മുടെ ഉടമസ്ഥതയിൽ ഇല്ലാതെ.

മുഴുവൻ കാണാതെ. പുറമേ നിന്ന്, മുഴുത്വത്തിൽ നിന്ന് കാണാതെ, മാനങ്ങൾക്ക് പുറത്ത് പോയി കാണാൻ സാധിക്കാതെ നാം.

അങ്ങനെ നാം വിത്തിനെ വിത്ത് മാത്രമായി കാണുന്നു.

ഒരുപക്ഷേ, പലപ്പോഴും നാം വിത്തിനെ വിത്ത് പോലുമല്ലാതെയായിക്കാണുന്നു.

അങ്ങനെ വിത്ത് മാത്രമായിക്കണ്ട് അത് മാത്രം തന്നെ വിധിയെന്ന് നാം ചുരുക്കിക്കാണുന്നു.

അല്ലെങ്കിൽ വിത്ത് പോലുമായി കാണാതെ ഒരൊറ്റ പ്രാവശ്യം ചവച്ചരച്ച് തിന്നാനുള്ള ഒരു സാധനമായി മാത്രമായി നാം ചുരുക്കിക്കാണുന്നു.

അങ്ങനെ ഇത്രയേ ഉള്ളൂ എനിക്കുള്ളത്, ഇത് മാത്രമാണ് വിധി എന്ന് ആവലാതി പറഞ്ഞ് വിധിയെന്ന് പറയുന്ന ചുരുക്കലും നമ്മുടെ ഭാഗത്ത് നിന്ന് സംഭവിക്കുന്നു. 

വിധിയുടെ വലിയ വലിയ ഇലാസ്തിക മാനവും സാധ്യതയും കാണാതെ. 

വിധി തന്നെയായ ജീവിതത്തിൻ്റെ  വലിയ വലിയ ഇലാസ്തിക മാനവും സാധ്യതയും കാണാതെ.

യഥാർഥത്തിൽ വിധി തന്നെയായ ആ വിത്തിൽ, ജീവിതത്തിൽ വൻമരവും ഒരു നൂറായിരം പഴങ്ങളും പൂവുകളും വിത്തുകളും എല്ലാറ്റിനുമപ്പുറം ഒരു തോട്ടവും കാടും ഒരു കുറേ ജീവിതങ്ങളും ഇലാസ്തികതായായി ഉണ്ടെന്നറിയാതെ.

വിധി ചെറുതും വലുതുമാണ്. വളരേ ചെറുതും വളരെ വലുതുമാണ്. 

ഡിഎൻഎ യും വലിയ ഒരാളും പോലെ 

വിധി ഒരേ സമയം ബിന്ദുവും പ്രപഞ്ചവും തന്നെയാണ്.

പക്ഷേ , അതറിയാതെ, ചെറിയ പ്രതലത്തിൽ ചെറുതായിക്കണ്ട് നാം നിർബന്ധമായും വേറൊരു തെരഞ്ഞെടുപ്പില്ലാതെ അസ്വസ്ഥരാവുന്നു.. 

വിധി, അതിലെ നൻമയും തിന്മയും, ജീവിതം മൊത്തം തന്നെയാണ്, ജീവിതം മാത്രമാണ്, ദൈവം തന്നെയാണ്, ദൈവം മാത്രമാണ്, ദൈവത്തിൽ നിന്ന് മാത്രമാണ്, ജീവിതത്തിൽ നിന്ന് മാത്രമാണ് എന്നറിയാതെ.

അകപ്പെട്ട വണ്ടിക്കുള്ളിൽ ഉള്ളതെല്ലാം നമ്മുടേത് കൂടി എന്നറിയാതെ.

Sunday, August 6, 2023

എല്ലാം തെറ്റാണെന്ന് പറയുന്നതിന് പകരമാണ് എല്ലാം ശരിയാണെന്ന് പറയുന്നത്

നിങൾ പറയുന്നത് ശരി തന്നെ.  ഒരളവോളം.

എങ്കിലും പറയട്ടെ. 

ദൈവത്തെ കുറിച്ച് ആർക്കും ഒന്നും അറിയില്ല എന്നത് തർക്കമില്ലാത്ത കാര്യം. 

ആരെങ്കിലും ദൈവത്തെ കുറിച്ച് പ്രത്യേകിച്ച് എന്തെങ്കിലും അറിയുന്നതും പറയുന്നതും അയാൾക്ക് മാത്രം ബാധകം. മറ്റുള്ള ആർക്കും മനസ്സിലാവാത്തത്, ബാധകമല്ലാത്തത്. 

ആപേക്ഷികതയിൽ നിന്നും ആത്യന്തികതയെ മനസ്സിലാക്കുന്നതിൻ്റെ ദൂരവും പ്രയാസവും ആണത്. 

അതുകൊണ്ടാണ് ആത്മനിഷ്ഠതയും അതിൻ്റെ വൈവിധ്യവും ആ വൈവിധ്യങ്ങളിലെ പരസ്പര വിരുദ്ധം തന്നെയായിരിക്കെ തന്നെയുള്ള ശരിയും തെറ്റും ഒരുപോലെ തെറ്റും ശരിയുമായി കണക്കാക്കേണ്ടി വരുന്നതിൻ്റെയും ആവശ്യം വരുന്നത്. 

ആത്യന്തികതയെ, അഥവാ ദൈവത്തെ ആർക്കും അറിയില്ല, മനസ്സിലാവുന്നില്ല എന്നതിനെ നമ്മൾ അവഗണിച്ചത് കൊണ്ടും നിഷേധിച്ചത് കൊണ്ടും കാര്യമില്ല. അവഗണിച്ചാലും നിഷേധിച്ചാലും അതില്ലാതെയാവില്ല. 

ആത്യന്തികത മാത്രമായ ദൈവത്തെ വിടുക. ആപേക്ഷിതയിൽ മാത്രമുള്ള അവനവനെക്കുറിച്ചും ആർക്കും ഒന്നും അറിയില്ല എന്നതും തർക്കമില്ലാത്ത കാര്യം. ഇതും അവഗണിച്ചത് കൊണ്ടും നിഷേധിച്ചത് കൊണ്ടും കാര്യമില്ല. അവഗണിച്ചാലും നിഷേധിച്ചാലും അതില്ലാതെയാവില്ല.

ആ സ്ഥിതിക്ക് അവനവനെ കുറിച്ചും ദൈവത്തെ കുറിച്ചും അറിയുന്ന കാര്യത്തിൽ എല്ലാവരും വ്യത്യസ്തമായ പ്രതലത്തിലും ദൂരത്തിലും തന്നെ. നിസ്സഹായതയിൽ തന്നെ. നിസ്സഹായത സമ്മാനിക്കുന്ന ഊഹങ്ങളിൽ തന്നെ. നിസ്സഹായതയും അറിവില്ലായ്മയും നൽകുന്ന നൽകുന്ന സ്വാതന്ത്ര്യത്തിലും അസ്വാതന്ത്ര്യത്തിലും തന്നെ.

ഓരോരുത്തരും അനുഭവിക്കുന്ന അറിവില്ലായ്മയും നിസ്സഹായതയും ഉണ്ടെങ്കിൽ ഉള്ള ദൈവത്തിന് ഭംഗിയായി അറിയുകയും മനസ്സിലാവുകയും ചെയ്യും (അറിയുക, മനസ്സിലാവുക എന്ന പ്രയോഗവും സങ്കല്പവും പോലും നമ്മുടെ മാനത്തിനുള്ളിലെ മാനദണ്ഡങ്ങൾ വെച്ചുള്ള സംഗതികൾ മാത്രമെങ്കിലും). 

നാം കുഞ്ഞുകുട്ടികളെ മനസ്സിലാക്കുന്നതിൻ്റെയും മനസ്സിലാക്കാൻ തയാറാവുന്നതിൻ്റെ നൂറായിരം മടങ്ങ് സാധ്യത വെച്ച് ദൈവത്തിന് അറിയുകയും മനസ്സിലാവുകയും ചെയ്യും.

ഒരു കുഞ്ഞുകുട്ടി മുതിർന്ന നമ്മളെ, നമ്മൾ നമ്മളെ മനസ്സിലാക്കുന്നത് പോലെ മനസ്സിലാക്കുമെന്നും മനസ്സിലാക്കണമെന്നും നമ്മൾ നമ്മുടെ ആപേക്ഷിക മാനത്തിൽ വെച്ച് പോലും കരുതുന്നില്ല. 

അങ്ങനെ നമ്മൾ നമ്മളെ മനസ്സിലാക്കുന്നത് പോലെ ഒരു കുഞ്ഞുകുട്ടിയും നമ്മളെ മനസ്സിലാക്കണമെന്ന് നമുക്കാർക്കും അങ്ങനെയൊരു നിർബന്ധം  പിടിക്കാനാവില്ല.

കുഞ്ഞുകൂട്ടി മനസ്സിലാക്കില്ല എന്നത്, നമ്മളും കുഞ്ഞുകുട്ടിയും അകപ്പെട്ട ഈ ആപേക്ഷിക ലോകത്ത് നമ്മൾ തന്നെയും കുഞ്ഞുകുട്ടിക്ക് സമ്മതിച്ച് കൊടുക്കുന്നത്.  ഇത് വെച്ച് മാത്രം നോക്കിയാൽ മതി ആത്യന്തികതയെ നമ്മൾ മനസ്സിലാക്കാത്തതും നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്തതും. 

അറിയാത്ത കുട്ടിക്ക് നമ്മുടെ ഭാഗത്ത് നിന്ന് പൂർണമായ വിട്ടുവീഴ്ച. കുട്ടിയുടെ കഴിവുകേടും നിസ്സഹായതയും സമ്മതിച്ച് കൊടുത്തു കൊണ്ട്. കുട്ടിക്ക് മനസ്സിലാക്കാൻ കഴിയില്ലെന്ന അടിസ്ഥാനധാരണ വെച്ച് കൊണ്ട്. 

ദൈവവുമായുള്ള നമ്മുടെ ദൂരം നമുക്ക് കുട്ടിയുമായിയുള്ളതിൻ്റെ നൂറായിരം മടങ്ങാണ്. ദൈവം വളരേ അടുത്ത് നമ്മോട് ഒട്ടിയിരിക്കെ തന്നെയാണ് ഈ ദൂരവും പ്രയാസവും. എന്നിരിക്കെ അതും വകവെച്ച് കൊടുക്കപ്പെടും, കൊടുക്കപ്പെടണം.

കുഞ്ഞുകുട്ടിക്ക് മുതിർന്നവരെ മനസ്സിലാക്കാൻ കഴിയാത്തതിൻ്റെ നൂറായിരം മടങ്ങ് വെച്ച് മനുഷ്യന് ദൈവത്തെ മനസ്സിലാക്കാൻ കഴിയില്ല. 

ഇവിടെ 4+1=5 എന്നത് പോലുളള കൃത്യമായ വഴികൾ ഇല്ല. 

അഞ്ച് എന്നതിൽ തന്നെ ശരിക്കും എത്തേണ്ടതുണ്ടോ എന്ന് പോലും ഇല്ല, അറിയില്ല. 

നമ്മുടെ മാനത്തിനുള്ളിൽ ബാധകമായത് നമ്മുടെ മാനത്തിന് പുറത്തുള്ളതിന് ബാധകമല്ലല്ലോ? 

നമ്മുടെ മാനത്തിനുള്ളിൽ തന്നെ 4+1 മാത്രമല്ലല്ലോ അഞ്ച്? 5+0 യും 2+3 ഉം 1+4 ഉം 3+2ഉം 0+5 ഉം ഒക്കെ അഞ്ച് തന്നെയാണല്ലോ?

അതുകൊണ്ട് കൂടിയല്ലേ ഓരോരുത്തരും എങ്ങിനെ ദൈവത്തെ ഊഹിച്ച് മനസ്സിലാക്കുന്നുവോ അങ്ങനെയാണ് അവന് അവൻ്റെ ദൈവം എന്ന് വരുന്നത്? 

എന്നത് കൊണ്ടല്ലേ "അന ഇന്ത ളന്ന് അബ്ദീ" എന്ന ഖുദ്സീയായ ഹദീസ് ശരിയെന്ന് വരുന്നത്? 

ദൈവത്തിൻ്റെ അടിമയുടെ ഏത് ഊഹത്തിലുമാണ് ദൈവം എന്നത് ശരിയാവുന്നത് അതുകൊണ്ടല്ലേ? 

ഒരോരുത്തൻ്റെയും കഴിവും കഴിവുകേടും പോലെ.

ആരും മറ്റൊരാൾ മനസ്സിലാക്കിയത് പോലെ തന്നെ മനസ്സിലാക്കുക നിർബന്ധമല്ലാതെ. 

ആർക്കും മറ്റൊരാൾ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുക സാധ്യമല്ലാതെ. 

ചുരുങ്ങിയത് തന്നെ താൻ മനസ്സിലാക്കുന്നത് പോലെ മനുഷ്യനും മനസ്സിലാക്കണം എന്നത് ദൈവത്തിൻ്റെ വാശിയും ആവശ്യവും ആവില്ല, ആവരുത്. മനുഷ്യൻ മനുഷ്യൻ്റെ വികാരവും വിചാരവും പരിമിതികളും ന്യൂനതകളും വെച്ചുള്ള ആവശ്യം ദൈവത്തിൽ ആരോപിക്കാതിരുന്നാൽ മാത്രം മതി.

അത്രക്ക് വാശിക്കാരനും ആവശ്യക്കരനും നമ്മുടെയൊക്കെ വിശ്വാസത്തെ നിർബന്ധമായും  ആശ്രയിക്കുന്ന അല്പബുദ്ധിക്കാരനുമായി ദൈവത്തെ ചിത്രീകരിക്കരുത്. 

അങ്ങനെ ദൈവത്തെ അൽപ്പബുദ്ധിക്കാരനായി ചിത്രീകരിക്കുമ്പോഴാണ് മതം രൂപപ്പെടുന്നത്. ദൈവം ചുരുങ്ങി പിശാചാവുന്നത്. ഒന്ന് മാത്രം ശരിയെന്ന അസഹിഷ്ണുതയും തീവ്രതയും അവസാനവാദവും വരുന്നത്, രൂപപ്പെടുന്നത്. 

ദൈവം പോലും ആവശ്യപ്പെടാത്ത, ദൈവം പോലും അറിയാത്ത ദൈവവാദം ദൈവത്തിൻ്റെ പേരിൽ ഉടലെടുക്കുന്നതും വിഭജനവും വെറുപ്പും ഫലമാവുന്നതും അങ്ങനെയാണ്. 

തുറന്ന് സ്വതന്ത്രനായി നിൽക്കുന്ന ദൈവത്തിൻ്റെ പേരിൽ അടഞ്ഞ് അസ്വതന്ത്രനായി നിൽക്കുന്ന പിശാച് വിപണനം ചെയ്യപ്പെടുന്നത് അങ്ങനെയാണ്. 

*******

(കൂടെ പൂർണതക്ക് വേണ്ടി ഇതും ചേർത്തു വെക്കുന്നു):

എല്ലാം തെറ്റാണെന്ന് പറയുന്നതിന് പകരമാണ് എല്ലാം ശരിയാണെന്ന് പറയുന്നത്. ശരിയായ ശരി ആരും കാണുന്നില്ല. അത് കാണാനുള്ള കണ്ണും കഴിവും ആർക്കുമില്ല. എല്ലാവരും അവനവൻ്റെ കോണിൽ നിന്ന് എന്തൊക്കെയോ കാണുന്നു, മനസ്സിലാക്കുന്നു. അത്രമാത്രം. എന്നിരിക്കെ ആരെങ്കിലും മാത്രം, ഏതെങ്കിലും മാത്രം തെറ്റാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.

******

വസ്തുനിഷ്ഠ ലോകത്ത്, നാം ജീവിക്കുന്ന ലോകത്തിൻ്റെ കാര്യത്തിൽ, വസ്തുതാപരമായി പറയേണ്ട വിഷയങ്ങളിൽ നിങൾ പറഞ്ഞത് ശരിയാണ്.  അതും ഒരളവോളം മാത്രം.

ഒരേയൊരു ശരിയുണ്ട്. പലപ്പോഴും. അങ്ങനെയൊരു ശരി മാത്രമുണ്ടെങ്കിൽ ആ ഒരേയൊരു ശരി കണ്ടെത്തുക തന്നെയാണ് വേണ്ടത്.

എന്നാലും വസ്തുനിഷ്ഠ ലോകത്തിൽ പോലും ഒരേ കാര്യത്തിൽ പല ശരികൾ ഉണ്ടാവുന്നുമുണ്ട്. ഡൽഹിയിലേക്ക് കേരളത്തിൽ നിന്ന് പോകേണ്ടവന് എങ്ങനെയെല്ലാം പോകാം? പല വഴികളുണ്ട്. പല വഴികളിലൂടെ പല രീതിയിൽ പോകാം. 

കേരളത്തിൽ നിന്നല്ലാത്തവർക്ക് ഡൽഹിയിലേക്ക് പിന്നെയും എങ്ങനെയെല്ലാം പോകാമെന്നത് വേറെ കാര്യം. കേരളത്തിൽ നിന്ന് പോകുന്നവരുടെ വഴിയും ദൂരവും തന്നെ അവർക്ക് പൂർണമായും ബാധകമല്ല.

ഡൽഹിയിൽ തന്നെയുള്ളവർക്കും ഡൽഹിയോട് ചേർന്നിരിക്കുന്നവർക്കും എങ്ങനെയെല്ലാം പോകാമെന്നത് പിന്നെയും വേറെ വിഷയം. 

അത് തീർത്തും ഏക വഴിയും ശരിയും ഇല്ല എന്നത് പറഞ്ഞ് വെക്കുന്നു. 

പലർക്കും പല ദിശയിൽ നിന്നും, എന്തിനധികം ഒരേ ദിശയിൽ നിന്ന് പോലും പല വഴികളാണ്. 

ഏതെന്നത് ഓരോരുത്തരും അവരവരുടെ വിതാനം പോലെ തെരഞ്ഞെടുക്കുന്നത്. ഒന്നും തെറ്റല്ല. ഒന്നും ഒന്ന് മാത്രമായി ശരിയുമല്ല. എല്ലാം തെറ്റാണ്, എല്ലാം ശരിയാണ്. വസ്തുനിഷ്ഠ ലോകത്ത് പോലും ആത്മനിഷ്ഠതക്ക് സ്ഥാനമുണ്ട്, വൈവിധ്യത്തിനും വ്യത്യാസങ്ങൾക്കും രുപോലെ ശരിയായി നിലകൊള്ളാനുള്ള സാധ്യതയുണ്ട്.

എങ്കിൽ തീർത്തും വസ്തുനിഷ്ഠമല്ലാത്ത, നമ്മുടെ സർവ്വമാനങ്ങൾക്കും മാനദണ്ഡങ്ങൾക്കും പുറത്തായ ദൈവവുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്തായിരിക്കും കഥ? ആർക്കും ഒന്നും അറിയില്ല. എത്ര അറിയാമെന്ന് പറഞ്ഞാലും ആർക്കും ഒന്നും അറിയില്ല. ഏത് പ്രവാചകനെ (???) എത്ര കൃത്യമായി പിന്തുടരണമെന്ന്  അവനവനു ശരിയെന്ന് തോന്നുന്ന എന്ത് തെളിവ് വെച്ച് പറഞ്ഞാലും ആർക്കും ഒന്നും അറിയില്ല, ആർക്കും ഒന്നും വ്യക്തമല്ല. അവകാശവാദങ്ങളും വ്യാഖ്യാന-വിശദീകരണക്കസർത്തുകളും എത്രയെല്ലാം നടത്തിയാലും ആർക്കും ഒന്നും അറിയില്ല. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ, ആത്മനിഷ്ഠത മാത്രം നടക്കുന്ന അക്കാര്യത്തിൽ, എല്ലാം ഒരുപോലെ തെറ്റ് എന്ന് പറയുന്നതിന് പകരം എല്ലാം ഒരുപോലെ ശരി എന്ന് പറയുന്നതാവും നല്ലത് എന്ന് പറയാൻ മാത്രം ഉദ്ദേശിച്ചു. ആരും ബോധപൂർവ്വം അക്കാര്യത്തിൽ അറിഞ്ഞ് തെറ്റ് ചെയ്യുന്നവരോ, അറിഞ്ഞ് തെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവരോ അല്ലെന്ന് ഉറപ്പുള്ളതിനാൽ. എല്ലാവരും ഏറെക്കുറെ വീണുകിട്ടിയത് വടിയാക്കി, ശരിയാക്കി കൊണ്ടുനടക്കുക തന്നെയാണ് എന്ന് ഉറപ്പുള്ളതിനാൽ. മഹാ മഹാ ഭൂരിപക്ഷത്തിൻ്റെയും കാര്യത്തിൽ.

Saturday, August 5, 2023

സമയംപോക്കുക പ്രശ്നമാണോ?

സമയംപോക്കുക പ്രശ്നമാണോ? 


പക്ഷേ, സമയം എങ്ങനെയെങ്കിലും പോക്കുക 

ഒരു വലിയ പ്രശ്നമാകരുത്. 


കാരണം, സമയമാണ് നീ. 

സമയമാണ് നിൻ്റെ ജീവിതം.


ആരുടെയെങ്കിലും അടുക്കൽ 

അവർക്ക് വെറുതേ എന്ന് തോന്നുന്ന, 

അവർക്ക് ചിലവാക്കാൻ സാധിക്കാത്ത, 

ചിലവഴിച്ചുതീർക്കൽ ഒരു ബാധ്യതയാവുന്ന, 

അതിനാൽ, 

എങ്ങനെയെങ്കിലും  തള്ളിനീക്കേണ്ടി വരുന്ന 

സമയമുണ്ടെങ്കിൽ 

ഇങ്ങോട്ട് തരാൻ പറയൂ...


സമയം തള്ളിനീക്കാൻ വേണ്ടി മാത്രം 

എന്തെങ്കിലും വായിക്കേണ്ട, 

സിനിമ കാണേണ്ട, 

ഭക്തിയിലും സാമൂഹ്യപ്രവർത്തനങ്ങളിലും 

ജോലിയിലും ഏർപ്പെടേണ്ടി വരുന്ന 

അവസ്ഥ ആർക്കെങ്കിലും ഉണ്ടെങ്കിൽ 

അവരുടെ സമയം ഇങ്ങോട്ട് തരാൻ പറയൂ.


സമയം വേണ്ടാത്തതും 

തള്ളിനീക്കേണ്ടതും എന്ന് വന്നാൽ 

നിനക്ക് നീയും നിൻ്റെ ജീവിതവും 

വേണ്ടാത്തത്, തള്ളിനീക്കേണ്ടത് 

എന്ന് തന്നെ അർത്ഥം.


കാരണം, 

സമയമാണ് നീ, നിൻ്റെ ജീവിതം. 

സമയം കൂടിയാണ് നീ, നിൻ്റെ ജീവിതം.


സമയമാണ് ജീവിതം.


സമയം പോകുമ്പോൾ 

ജീവിതമാണ് പോകുന്നത്.

സമയം തീരുമ്പോൾ നീയാണ് കത്തിത്തീരുന്നത്.


നീ ഈമ്പി വലിച്ച് കുടിച്ചാലും ഇല്ലെങ്കിലും 

ഒരുപൊലെ അലിഞ്ഞ് തീരുന്ന 

ഐസ് മിഠായി പോലെ നീയും നിൻ്റെ ജീവിതവും. 

നീയും ജീവിതവും തന്നെയായ സമയം

വെറും വെറുതെ അലിഞ്ഞ് തീരുന്ന  ഐസ് മിഠായി.


നീ എന്തെങ്കിലും ചെയ്ത് ചിലവഴിച്ചാലും 

നീ ഒന്നും ചെയ്യാതെ ചിലവഴിച്ചില്ലെങ്കിലും 

ജീവിതം തന്നെയായ സമയം, 

നീ തന്നെയായ സമയം 

ഒരുപോലെ തീരും. 


ഒന്നിനും ആരെയും കാത്തിരിക്കാതെ 

സമയം അലിഞ്ഞ് തീരും.  


ഏറിയാൽ അതിന് സാക്ഷി മാത്രമാകാം നിനക്ക്. 


അതും ഒന്നിലും മുഴുകാതെ നീ ഒഴിഞ്ഞിരുന്നാൽ.


സമയം തള്ളുന്നവൻ, 

സമയം തള്ളിനീക്കുന്നവൻ, 

സമയം തള്ളിനീക്കേണ്ടി വരുന്നവൻ,

സമയം വേണ്ടെന്ന് വെക്കേണ്ടിവരുന്നവൻ, ജീവിതം വേണ്ടെന്ന് വെക്കുന്നവൻ,

തന്നെത്തന്നെ വേണ്ടെന്ന് വെക്കുന്നവൻ  ഫലത്തിൽ ആത്മഹത്യ ചെയ്യുന്നവൻ. 


അവൻ ഫലത്തിൽ  അവനെയും ജീവിതത്തെയും വേണ്ടെന്ന് വെക്കുന്നവൻ