Sunday, October 30, 2022

അടിമകളാവാനുള്ള സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം.

ചിലർ ചില കാര്യങ്ങൾ നടന്നുകിട്ടാൻ സ്വാതന്ത്ര്യം പറയും, ഉൽഘോഷിക്കും, ആവശ്യപ്പെടും. 

എന്നുവെച്ച് അവർ സ്വതന്ത്രരോ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരോ അല്ല. 

അവരും അവരുടെ ആവശ്യങ്ങളുടെ അടിമകളാണ്. 

അടിമകളാവാനുള്ള സ്വാതന്ത്ര്യമാണ് അവരുടെ സ്വാതന്ത്ര്യം. 

സ്വാതന്ത്ര്യം ഉണ്ടാക്കുന്ന നിരാശ്രയത്വവും അരക്ഷിതത്വവും അപരിചിതത്വവും താങ്ങാൻ അവർക്ക് സാധിക്കില്ല.

*****

ഒരാർത്ഥവും ഇല്ല ഒന്നിനും എന്ന് തോന്നുന്നത് മാത്രമാണ് യഥാർഥത്തിൽ കൊട്ടിഘോഷിക്കപ്പെടുന്ന തിരിച്ചറിവും ബോധോദയവും. 

പിന്നെ നിസ്സഹായത കൊണ്ടോ നിർബന്ധിതമായോ അതുമായി പൊരുത്തപ്പെട്ട് പോകുന്നതും...

*****

പ്രയാസത്തിൽ അവസരങ്ങൾ കാണുന്നവരുണ്ട്. 

അവർ ഓരോ പ്രയാസവും തന്നെ വളർത്തുന്ന, തനിക്ക് പരിശീലനം തരുന്ന അവസരങ്ങൾ എന്ന് മനസ്സിലാക്കുന്നു.

അതേ സമയം അവസരങ്ങളിൽ പ്രയാസം കണ്ടെത്തുന്നവരും ഉണ്ട്. 

ഏറെക്കുറെ ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടുന്നവർ. 

*****

സ്വസ്ഥതയുണ്ട്. 

ഇരിക്കുന്നിടത്ത് എത്രയും ഇരിക്കാനുള്ള, ആയിരിക്കുന്ന അവസ്ഥിൽ ആയിരിക്കാനുള്ള സ്വസ്ഥത. 

അന്നവും പാർപ്പിടവും ആരോഗ്യവുമുള്ളിടത്തോളം. 

പിന്നെന്തിന് സ്വസ്ഥതയുണ്ടെന്ന് അവകാശപ്പെടുന്നു എന്നായിരിക്കും ചോദ്യം. 

പറഞ്ഞുകേൾക്കുന്നത് പോലൊരു ഗുരു ഇല്ലാതെ, ശിഷ്യനാവാതെ, യോഗയോ ധ്യാനമോ കൂടാതെ, മതമോ സംഘടനകളോ പ്രാർത്ഥനകളോ ഇല്ലാതെ ഈ സ്വസ്ഥത എന്നതിനാൽ.

മുള്ള് വീണാൽ പോട്ടിപ്പോകുന്നത് എല്ലാ ശ്രമവും പ്രണയവും

ശ്രമം ബാഹ്യത്തിൽ നിന്നെ ഒട്ടിച്ചു നിർത്താനും ഒളിപ്പിച്ചു നിർത്താനും. 

ശ്രമം നിന്നെ നീ മറക്കാനും നിന്നിൽ നിന്ന് നീ രക്ഷപ്പെടാനും.

****

നിലനിൽക്കുന്നത് ശ്രമവും ശ്രമിച്ച് നേടിയതുമല്ല.

ശ്രമവും ശ്രമിച്ച് നേടിയതും നഷ്ടപ്പെടാനുളളത്.

നിലനിൽക്കുന്നത് ശ്രമം നഷ്ടപ്പെട്ടാൽ ഉളളത്. താഴെ മാത്രം. ഉടുമ്പിനെ പോലെ മസിൽ പിടിച്ച് നിൽക്കാനാവുന്നത് മാത്രം ഉയരത്തിൽ.. 

മസിൽ പിടിക്കുന്ന ശ്രമം വിട്ടാൽ താഴെ.

ജീവിതം പോലും ശ്രമം. 

ജീവിതം പോലും, സ്വാഭാവികതക്കപ്പുറം, ശ്രമമാണ്. 

ശ്വാസോച്ഛ്വാസം ശ്രമമാണ്. 

ജീവിക്കാനും ജീവിതം നിലനിർത്താനുമുള്ള ശ്രമം ജീവിതം. 

ആ ശ്രമം നിൽക്കുമ്പോൾ മരണം. 

ഞാനും നീയും ഇല്ലാതാവുന്ന, ഞാനും നീയും ഇല്ലാത്ത ജീവിതത്തിൽ ലയിക്കുന്ന, ലയിക്കാൻ സഹായിക്കുന്ന മരണം മാത്രം എല്ലാവർക്കും . ശ്രമം നിൽക്കുമ്പോൾ മരണം.

****

പലപ്പോഴും കൃത്രിമമായി ഉണ്ടാവുന്ന, ഉണ്ടാക്കുന്ന ലക്ഷ്യവും ബോധവും. 

അത്തരം കൃത്രിമമായി ഉണ്ടാവുന്ന, ഉണ്ടാക്കുന്ന ലക്ഷ്യവും ബോധവും കാരണമായുണ്ടാവുന്ന ആഗ്രഹം.

അത്തരം ആഗ്രഹങ്ങൾ ഉണ്ടാക്കുന്ന മൂർച്ചയുള്ള കത്തിയാണ് ശ്രമം.

****

ഏതൊരു ശ്രമവും ഇരുതല മൂർച്ചയുള്ള കത്തിയാണ്. 

ആ കത്തി തനിക്കും ചുറ്റുപാടിലും ഒരുപോലെ മുറിവുണ്ടാക്കുന്നു. വേദനയുണ്ടാക്കുന്നു.

*****

പ്രണയം പോലും വെറും ശ്രമം 

ദാഹവും വിശപ്പും തീർന്ന് സ്വച്ഛനായാൽ വെറും നിസ്സംഗത രൂപപ്പെടും. ശ്രമം ഇല്ലാത്ത അവസ്ഥ. 

അങ്ങനെ സ്വച്ഛനായാൽ പ്രേമം രൂപപ്പെടുകയും ഇല്ല. 

പലത് കൊണ്ടും നടക്കാത്ത കാമം വേഷംകെട്ടി വരുന്നതാണ് പ്രേമം, പ്രണയം എന്ന ശ്രമം. 

പലപ്പോഴും നിഷേധങ്ങൾ ഉണ്ടാക്കുന്ന തെറ്റിദ്ധാരണയെ വല്ലാതെ കാല്പനികവൽക്കരിച്ചുകൊണ്ട് പ്രണയം രൂപപ്പെടുന്നു. ശ്രമം രൂപപ്പെടുന്നു.

അങ്ങനെ ബലൂൺ പോലെ വീർപ്പിച്ച് കൊണ്ട് ശ്രമം, പ്രണയം. 

യാഥാർത്ഥ്യത്തിൻ്റെ മുള്ള് വീണാൽ പോട്ടിപ്പോകുന്ന കോലത്തിൽ എല്ലാ ശ്രമവും പ്രണയവും.

*****

ശരിക്കുമുള്ള ശരി അതാണ്, മടിയാണ്. ഭൂരിപക്ഷം മറിച്ചൊരു ശ്രമത്തിൽ ആണെന്നതിനാൽ മറിച്ച് തോന്നുന്നതാണ്.

സ്വർഗ്ഗത്തിൽ എല്ലാവരും വാഗ്ദാനം ചെയ്യുന്നതും ആഗ്രഹിക്കുന്നതും മടിയാണ്. കുഴിമടി 





Saturday, October 29, 2022

ശ്രമം ഏറെക്കുറെ പ്രകൃതിവിരുദ്ധമാണ്.

ശ്രമം ഏറെക്കുറെ പ്രകൃതിവിരുദ്ധമാണ്. 

ശ്രമം സ്വാഭാവികം അല്ലാത്തത്. 

ശ്രമം തീർത്തും അസ്വാഭാവികം ആയത്.

ശ്രമം ഏറക്കുറെ മനുഷ്യനുമായി ബന്ധപ്പെട്ടത്. 

ശ്രമം വെറും അതിജീവനത്തിനപ്പുറവും കൊണ്ടുനടക്കുന്നത് മനുഷ്യൻ മാത്രം.

അതിജീവനത്തിനപ്പുറവും വേണ്ട ശ്രമം മനുഷ്യ മനസ്സ് മാത്രം ഉണ്ടാക്കുന്നത്. 

എന്ന് വെച്ചാൽ ശ്രമം എന്നത് മനുഷ്യൻ്റെ തലച്ചോറും അതിൻ്റെ ഭീതിയും മാത്രം ഉണ്ടാക്കുന്നത്.

ശ്രമം തലച്ചോറിൻ്റെ പാഴ്ശ്രമം കൂടിയാണ്. 

ഒരോ ശ്രമവും നീയും ഞാനും എന്തോ ആണെന്നും എന്തിനോ ആണെന്നും വരുത്തിത്തീർക്കാനുള്ള തലച്ചോറിൻ്റെ പാഴ്ശ്രമം കൂടിയാണ്.

****

മടിയാണ് പ്രകൃതി. മടിയാണ് യഥാർത്ഥ പ്രകൃതവും.

മടിയാണ് പ്രകൃതിയും കൊതിക്കുന്നത്. അഥവാ എളുപ്പം. 

പ്രയാസം കൊതിക്കാതെയിരിക്കുക യഥാർത്ഥ പ്രകൃതി, പ്രകൃതം.

പ്രകൃതിയിൽ പ്രകൃതിവിരുദ്ധമെന്നത് യഥാർഥത്തിൽ ഇല്ലെങ്കിലും, നമ്മുടെ ആപേക്ഷിക സ്വാഭാവികതക്ക് വിരുദ്ധമാണ് എന്നതിനാൽ ശ്രമം പ്രകൃതിവിരുദ്ധമാണ്. 

മടിയാണ് നമ്മുടെ പ്രകൃതിയും പ്രകൃതവും ആവശ്യപ്പെടുന്നത്.

അസ്വാഭാവികത ഉണ്ടാക്കുന്നത് മാത്രം ശ്രമം.

അസ്വാഭാവികത ആവശ്യമാക്കുന്നത് മാത്രം ശ്രമം.

അസ്വാഭാവികതയെ തിരുത്താൻ കൂടി ഉണ്ടാകുന്നത് ശ്രമം.

താൽകാലികമായി ഉയരാനുള്ളതാണ് ശ്രമം.  

പിടിച്ചുനിൽക്കാനുള്ളതാണ് ശ്രമം. 

പോരാ എന്ന് തോന്നുമ്പോഴാണ് ശ്രമം.

പോരാ എന്ന് തോന്നുന്നതിനാലാണ് ശ്രമം. 

പോരാ എന്ന് തോന്നുന്നവൻ ആരായാലും ദരിദ്രൻ. 

അവൻ ഉള്ളിൽ ഏതോ നിലക്ക് പോരാ എന്ന ശൂന്യത അനുഭവിക്കുന്നവൻ. തൊട്ടറിയുന്നവൻ. അതുകൊണ്ട് ശ്രമിക്കുന്നവൻ.

അവൻ അറിഞ്ഞും അറിയാതെയും ശ്രമിച്ചു പോവും. അവൻ ശ്രമിച്ചുകൊണ്ടേയിരിക്കും. 

അവന് അവനെ സ്ഥാപിക്കാനും തെളിയിക്കാനും വരേ ശ്രമം വേണം

അങനെ തൻ്റെ ശ്രമത്തിൽ അവൻ അവനെ നിഴലിട്ട് പ്രതിബിബിച്ച് കാണും. അർത്ഥവും വ്യക്തിത്വവുംരൂപപ്പെടുത്തും.

മതി എന്ന് തോന്നിയവൻ സമ്പന്നൻ. 

മതി എന്ന് തോന്നിയവൻ മരിച്ചവനെ പോലെ മടിയനാവും. അവൻ ശ്രമിക്കില്ല. 

പകരം മതി എന്ന് തോന്നിയവൻ ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കും. നിസ്സംഗത കൈമുതലാക്കി. വെറും സാക്ഷിയെ പോലെ നിന്ന്.

ശ്രമം ഏറെക്കുറേ സ്വാഭാവികതക്കെതിരെയുള്ള പ്രതിരോധത്തിൻ്റെത്. 

ശ്രമം മരണത്തെ പ്രതിരോധിക്കുന്ന ജീവിതത്തിൻ്റെത്. 

ശ്രമം മരണം തന്നെയായ , മരണം കൂടിയായ ജീവിതത്തിൻ്റെത്.

ശ്രമം വിട്ടാൽ വീഴ്ച എന്നതിനാൽ ശ്രമം. 

ശ്രമം വിട്ടാൽ നഷ്ടപ്പെടും, അഥവാ വീഴും എന്നതിനാൽ ശ്രമം.

അങ്ങിനെ ശ്രമിക്കാത്ത പ്രകൃതിയാണ് താഴോട്ട് മാത്രം ഒഴുകുന്ന വെള്ളം നിനക്ക് കാണിച്ചുതരുന്നത്. എങ്ങിനെ ആവുന്നോ അങ്ങനെ ആവുന്ന പ്രകൃതി.

മടിയിലെയും മരണത്തിലെയും ജീവിതനൃത്തം വെള്ളത്തിൻ്റെ താഴോട്ട് മാത്രമുള്ള ഒഴുക്ക്.

പ്രകൃതി വിശ്രമത്തിൻ്റേതാണ്. എളുപ്പത്തിൻ്റേത്. അഥവാ മടിയുടെത്. മരണത്തിൻ്റേത്. 

പ്രകൃതിയിൽ എല്ലാം അതിൻ്റെ സ്വാഭാവികതയിൽ എളുപ്പവും മടിയും മാത്രം തേടുന്നു, നേടുന്നു.

അതുകൊണ്ട് തന്നെ ശ്രമം അസ്വാഭാവികതയുടെതാണ്.

പ്രകൃതി, ശ്രമം ഇല്ലായ്മ, എന്നത് മരണത്തിലും ജീവിതം ഉണ്ട് എന്നതിൻ്റെതാണ്. 

രോഗവും ആരോഗ്യവും മരണവും ജീവിതവും അവിടെ (പ്രകൃതിയിൽ) ഒരുപൊലെ.

ശ്രമം അതുകൊണ്ട് തന്നെ ജീവൻ്റെയും ജീവിതത്തിൻ്റെയും ജീവിക്കാനുള്ള ശ്രമത്തിൻ്റേതുമാണ്. 

ശ്രമിക്കാതിരിക്കുന്ന ഏത് വേളയും വിശ്രമത്തിൻ്റെതാണ്. ഒരുതരം മരണത്തിൻ്റേത്. മടിയുടെത്. ഒന്നും ആവശ്യമില്ലാത്തതിനാൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.

മടിയിൽ മരണവും മരണത്തിൽ മടിയും ഒളിഞ്ഞിരിപ്പുണ്ട്.

അനുകൂലമോ പ്രതികൂലമോ ആയ ഒരെറെ പ്രത്യാഘാതങ്ങൾ ഓരോ ശ്രമവും ഉണ്ടാക്കുന്നുണ്ട്. ശ്രമിക്കുന്നവൻ അതറിഞ്ഞാലും ഇല്ലേലും. 

ശ്രമം ആ നിലക്കും ഒരു കുറേ ശ്രമങ്ങളെ ആവശ്യമാക്കുന്നു. പിന്നീട് ആ ശ്രമംകാരണം കാണുന്ന, രൂപപ്പെടുന്ന  പ്രത്യാഘാതങ്ങൾ തിരുത്താനുള്ള ശ്രമങ്ങൾ.

ഏത് ശ്രമവും വെള്ളത്തിൽ കല്ലിടുന്നത് പോലെ. അനുകൂലമോ പ്രതികൂലമോ ആയ ഓളങ്ങൾ അതുണ്ടാക്കിയിരിക്കും. മാങ്ങയും തേനും നല്ലതും മോശവും പോലെ. ഓളം. ഏത് കോണിൽ നിന്ന് കാണുന്നുവോ അത് പോലെ നന്മയും തിന്മയും മാങ്ങയും തേനും. ഓളം.

ശ്രമം ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ആവശ്യങ്ങൾ കുറയുന്നതിനനുസരിച്ച് ശ്രമം കുറയും. അത്യാവശ്യം അല്ലാത്ത ആവശ്യങ്ങൾ ഏറെയും സ്വാധീനിക്കപ്പെട്ടു മാത്രം ഉണ്ടാവുന്നത്. തലച്ചോറ് കാരണം മാത്രമായി.

ആവശ്യങ്ങൾ, ഉള്ളി പൊളിക്കും പോലെ പൊളിച്ച് പൊളിച്ച് കുറച്ചാൽ ശ്രമവും കുറയും. ശ്രമം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കുറയും.

ആവശ്യങ്ങൾ കുറയുന്നതിനനുസരിച്ച് ശ്രമം കുറഞ്ഞ് കുറഞ്ഞ് മടിയനായി മടിയനായി തീരും. ഏറെക്കുറേ കാഴ്ചക്കാർക്ക് മരിച്ചവനെ പോലെയാകും.

Friday, October 28, 2022

കൊതിച്ചുപോകുന്ന രണ്ട് കാര്യങ്ങളെ നിങ്ങൾ പേടിക്കണം.

കൊതിച്ചുപോകുന്ന രണ്ട് കാര്യങ്ങളെ നിങ്ങൾ പേടിക്കണം. 

മറ്റുള്ളവരിൽ നിന്നുള്ള സൗജന്യത്തെയും ബഹുമാനത്തെയും. 

അവ രണ്ടും ഫലത്തിൽ നിങ്ങളെ തടവിലിടും. നിങ്ങളുടേതായ പലതും നഷ്ടപ്പെടുത്തും. 

സത്യം പറയുന്നതിൽ നിന്നും നിങ്ങളെ അശക്തനാക്കും.  

ധൈര്യം കളഞ്ഞ് അവ നിങ്ങളുടെ വായ മൂടിക്കെട്ടും.

****

ബഹുമാനത്തെയാണ് കൂടുതൽ പേടിക്കേണ്ടത്. 

ബഹുമാനിക്കപ്പെടുന്നവൻ, അറിഞ്ഞാലും ഇല്ലേലും, ബഹുമാനിക്കുന്നവൻ്റെ അടിമയാണ്. 

ബഹുമാനിക്കുന്നവൻ വെക്കുന്ന അലിഖിതമായ നിർവ്വചനവും പ്രതീക്ഷകളും ദേമോക്ലെസിൻ്റെ വാൾ പോലെ ബഹുമാനിക്കപ്പെടുന്നവൻ്റെ മുകളിലുണ്ട്. 

കിട്ടുന്ന ബഹുമാനം നിലനിർത്താൻ ബഹുമാനിക്കപ്പെടുന്നവൻ അഭിനയിക്കേണ്ടി വരും. വിധേയപ്പെടെണ്ടി വരും. കപടനാവേണ്ടി വരും. 

വെറുതെയല്ല ദൈവം പോലും അറിയപ്പെടാതെ ഒരു പിടുത്തവും കൊടുക്കാതെ അപരിചിതനെ പോലെ ആയിരിക്കാൻ തെരഞ്ഞെടുത്തത്.

*****

അതാണ് നമ്മുടെ പ്രശ്നം.

നാം ഒരാളെ ബഹുമാനിക്കുന്നതോടെ അയാളിലെ പച്ചയായ മനുഷ്യനെയും പുരുഷനെയും സ്ത്രീയെയും കാണാതെ പോകും, നിഷേധിക്കും. അങ്ങനെ അയാളിലെ പച്ചയായ മനുഷ്യനെയും പുരുഷനെയും സ്ത്രീയെയും ജീവിക്കാൻ അനുവദിക്കാതിരിക്കും.

ഇത്തരം കണ്ണടച്ച ബഹുമാനങ്ങൾ ഉണ്ടാക്കുന്ന ശ്വാസംമുട്ടലും തടവറയും നീതിനിഷേധവും വല്ലാത്തതാണ്, പുറത്ത് പറയാൻ സാധിക്കാത്തതാണ്. 

ഒരാളെ ഗുരു, ബുദ്ധിജീവി എന്നൊക്കെ കാണും, കണക്കാക്കും. 

അതോടെ അദ്ദേഹത്തിലെ സാധാരണ പച്ചയായ പുരുഷനെ കാണാതെ പോകും. അദ്ദേഹത്തിലെ സാധാരണ പുരുഷനെ നിഷേധിക്കും. 

സാധാരണ പുരുഷനിൽ കാണുന്ന എല്ലാ ആവശ്യങ്ങളും ചാപല്യങ്ങളും അയാൾക്കും ഉണ്ടെന്നും ഉണ്ടാവണമെന്നും അതൊക്കെയും അയാൾക്ക് അനുവദിച്ച് കൊടുക്കണമെന്നും മറന്ന് പോകും. 

ബഹുമാനം നടത്തുന്ന ക്രൂരമായ നിഷേധം.

അമ്മയെ അമ്മയായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.  

പക്ഷേ അമ്മയിലെ പച്ചയായ സാധാരണ സ്ത്രീയെ സ്ത്രീയായി കാണാനും ജീവിക്കാനും അനുവദിക്കില്ല. ബഹുമാനം നടത്തുന്ന ക്രൂരമായ നിഷേധം.

അമ്മ എല്ലാവരെയും പോലെ വെറും സ്ത്രീ ആയിരുന്നത് കൊണ്ടാണ്, വെറും സ്ത്രീയായി ജീവിച്ചപ്പോഴും ജീവിക്കാൻ ശ്രമിച്ചപ്പോഴുമാണ് അമ്മയായത്, അമ്മയാകേണ്ടി വന്നത് എന്നത് പോലും മനസ്സിലാക്കില്ല. 

അങ്ങനെയുള്ള പച്ചയായ സാധാരണ സ്ത്രീ എന്ന നിലക്കുള്ള ജീവിതം അമ്മക്ക് ഇനിയങ്ങോട്ടും (പ്രത്യേകിച്ചും വിധവയൊക്കെ ആകേണ്ടി വന്നാൽ) അനുവദിച്ച് കൊടുക്കേണ്ടതുണ്ട്, അനുവദിച്ച് കിട്ടേണ്ടതുണ്ട് എന്നും മനസിലാക്കാതെ പോകും. 

ഓരോരുത്തനും നാം കാണുന്ന ഒരേയൊരു വ്യക്തിത്വമേ ഉളളൂ, പാടുള്ളൂ എന്ന്  കരുതുന്നിടത്തും അങ്ങനെ ഒരാളെ ബഹുമാനിക്കുന്നിടത്തും തുടങ്ങുന്നു അയാൾ തടവിലാവാൻ.

പ്രശ്നം തന്നെയാണ് പരിഹാരം.

പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നമുണ്ടെങ്കിൽ മനസ്സിലാക്കുക: 

പ്രശ്നം തന്നെയാണ് പരിഹാരം. 

പ്രശ്നത്തിൻമേൽ അടയിരുന്ന് തന്നെ പരിഹാരം കണ്ടെത്തണം. 

പ്രശ്നത്തെ തന്നെ പരിഹാരമാക്കണം. 

മുട്ടയെ കുഞ്ഞാക്കും പോലെ. 

വിത്തിനെ മരമാക്കും പോലെ. 

ചികിത്സയില്ലാത്ത രോഗങ്ങൾക്ക് ചികിത്സ ആ രോഗമുണ്ടാക്കുന്ന രോഗാണു തന്നെ. 

വാക്സിൻ എന്ന പേരിൽ. 

*****

എന്ത് കിട്ടി എന്നിടത്തല്ല ജീവിതവും വിജയവും പരാജയവും. 

പകരം, കിട്ടിയതിൽ നിന്ന് എന്തെടുത്തു, 

കിട്ടിയതിനെ എങ്ങിനെ എടുത്തു,

എന്നിടത്താണ് ജീവിതവും വിജയവും പരാജയവും. 

പൂവിനെ ചവിട്ടിയരച്ച് ചളിയാക്കാം. 

മണ്ണിലേക്ക് വേരയച്ച് പൂവും പഴവും ആക്കാം.

*****

ഗൂഢാലോചന സിദ്ധാന്തക്കാരോട്. 

ഡിഎൻഎ എന്നത് പോലും വലിയൊരു ഗൂഢാലോചന. 

നമ്മിൽ അടിച്ചേൽപ്പിച്ച നമ്മളെ നമ്മളാക്കിയ വൻ ഗൂഢാലോചന.

*****

അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും ജാലവിദ്യയുടെയും പിൻബലമില്ലെങ്കിൽ ഏത് സത്യം ആര് കേൾക്കാൻ, കാര്യമാക്കാൻ? 

ഏറിയാൽ ഭ്രാന്തെന്ന് വിളിക്കുമെന്നല്ലാതെ. 

വെറും കഥയിലും കഥയിലെ പുരുഷനിൽനിന്നും കേൾക്കും. 

കാരണം, അവിടെ ചിലവില്ല, ത്യാഗം വേണ്ട. 

വെറും കാല്പനികമായി. 

ദൂരെയുള്ള ചന്ദ്രന് സൗന്ദര്യം കണ്ടും സങ്കല്പിച്ചും.

ആരാണ് ബുദ്ധിമാൻ ആരാണ് വിഡ്ഢി

ആരാണ് ബുദ്ധിമാൻ ആരാണ് വിഡ്ഢി എന്ന് വകതിരിച്ച് അവകാശപ്പെടാൻ വരട്ടെ. 

ജീവിക്കാൻ എളുപ്പം വിഡ്ഢിക്കാണ്.

എത്ര ശ്രദ്ധയോടെ ബുദ്ധിമാൻ എന്ന് കരുതപ്പെടുന്നവൻ ബുദ്ധിപരമായ കാര്യങ്ങൾ ചെയ്യുന്നുവോ, അത്ര തന്നെ ശ്രദ്ധയോടെയാണ് വിഡ്ഢി എന്ന് കരുതപ്പെടുന്നവനും വിഡ്ഢിത്തങ്ങൾ ചെയ്യുന്നതും.  

****

വിഡ്ഢിക്ക് അഭിനയിക്കാനില്ല. 

അതിനാൽ പേടിക്കാനുമില്ല. 

ബുദ്ധിമാന് പേടിക്കാനും അഭിനയിക്കാനും ഏറെ. 

ബുദ്ധിയെന്നാൽ ഏറെയും പേടിയും അഭിനയവും. 

മുഴുവനും തകർത്തെറിയുന്നത് വരേ. 

മുഴുവനും തകർത്തെറിഞ്ഞാൽ മേൽകൂരകൾ ഇല്ലാതായാൽ ബുദ്ധിമാനും ഒരു വിഡ്ഢിയായിത്തീരുന്നു.

*****

ജീവിതം ജീവിതത്തിൻ്റെ സ്വഭാവം കൊണ്ട് അനിശ്ചിതമാണ്. 

എന്നുവെച്ച് നമ്മളായി ജീവിതത്തെ ഒന്നുകൂടി അനിശ്ചിതമാക്കേണ്ടതില്ല. 

ഒരുപക്ഷേ വിഡ്ഢികൾ എന്ന് നാം കരുതുന്നവർ ചെയ്യുന്നത് അതാണ്. ബുദ്ധിമാൻ മാർ എന്ന് നാം കരുതുന്നവർ മറിച്ചും.

ജീവിതത്തെ അനിശ്ചിതമാക്കാതിരിക്കാനാണല്ലോ നാം നമ്മുടേതായ ശ്രദ്ധയും കരുതലും അധ്വാനവും നടത്തുന്നത്. 

പ്രയാസവും അപകടവും ആരും ആഗ്രഹിക്കുന്നില്ല.

*****

അറിയില്ലെന്നറിയലാണ് അറിവ്. 

അതാണ് ഏത് വിശ്വാസത്തിനും ആധാരം. 

ഒന്നുമറിയില്ല, അശക്തനാണ്, നിസ്സഹായനാണ് എന്നത് ഏതൊരുത്തനെയും വിശ്വാസിയാക്കും. 

അറിയാത്തത് കൊണ്ടും നിസ്സഹായനായത് കൊണ്ടുമാണ് നിൻ്റെ വിശ്വാസമെന്ന് നീ അറിയുന്നുവെങ്കിൽ, നീ സഹിഷ്ണുതയുള്ളവനാവും. 

എല്ലാ വിശ്വാസവും ഒരുപോലെ തെറ്റും ശരിയുമെന്ന് നീ അറിയും. വിഡ്ഢിത്തവും ബുദ്ധിയും ഒരുപോലെയാവും

കാരണം എല്ലാവരും വിശ്വസിക്കുന്നത് അറിയാത്തത് കൊണ്ട്, നിസ്സഹായനായത കൊണ്ട്. 

നിന്നെപ്പോലെ തന്നെ. 

വിഡ്ഢികൾ ആയിക്കൊണ്ട്.

Thursday, October 27, 2022

ഒന്ന് മാത്രമായി അടിച്ചേൽപിക്കപ്പെടുന്ന യുക്തിവാദവും ഒരു മതം.

അറിയില്ലെന്നറിയലാണ് അറിവ്. 

അതാണ് ഏത് വിശ്വാസത്തിനും ആധാരം. 

ഒന്നുമറിയില്ല, അശക്തനാണ്, നിസ്സഹായനാണ് എന്നത് ഏതൊരുത്തനെയും വിശ്വാസിയാക്കും. 

അറിയാത്തത് കൊണ്ടും നിസ്സഹായനായത കൊണ്ടുമാണ് നിൻ്റെ വിശ്വാസമെന്ന് നീ അറിയുന്നുവെങ്കിൽ, നീ സഹിഷ്ണുതയുള്ളവനാവും. 

എല്ലാ വിശ്വാസവും ഒരുപോലെ തെറ്റും ശരിയുമെന്ന് നീ അറിയും. 

കാരണം എല്ലാവരും വിശ്വസിക്കുന്നത് അറിയാത്തത് കൊണ്ട്, നിസ്സഹായനായത കൊണ്ട്. 

നിന്നെപ്പോലെ തന്നെ.

*****

ഒന്ന് മാത്രമായി അടിച്ചേൽപിക്കപ്പെടുന്ന യുക്തിവാദവും ഒരു മതം. 

യഥാർഥത്തിൽ എല്ലാവർക്കും വേറെ വേറെ യുക്തി. 

വ്യത്യസ്തമായ യുക്തികൾക്കിടയിൽ ഒരേയൊരു യുക്തി പറയുന്ന യുക്തിവാദം നടക്കില്ല. 

ദൈവം പോലും എല്ലാവർക്കും ഒന്നല്ല. 

ഓരോരുത്തർക്കും അവരവരുടെ സങ്കല്പം പോലെ. ഓരോരുത്തൻ്റെയും യുക്തി പോലെ. 



ഉപയോഗക്ഷമതയിൽ നീ അഹങ്കരിക്കേണ്ട.

ഉപയോഗശൂന്യതയാണ് സ്വാതന്ത്ര്യം. 


ഉപയോഗശൂന്യതയിലാണ് സ്വാതന്ത്ര്യം. 

നിനക്കാവും പോലെ നീ ആവുന്നത് ഉപയോഗശൂന്യത, സ്വാതന്ത്ര്യം.

നിനക്ക് വേണ്ടി നീ ജീവിക്കുന്നത് ഉപയോഗശൂന്യത, സ്വാതന്ത്ര്യം. 

ജീവിക്കാൻ വേണ്ടി മാത്രം, ജീവിക്കാനുള്ളതിന് വേണ്ടി മാത്രം ജീവിക്കുന്നത് ഉപയോഗശൂന്യത, സ്വാതന്ത്ര്യം.

നിന്നേക്കൊണ്ട് ഉണ്ടാവേണ്ട ധർമ്മവും ഉപയോഗവും തനിയേ വരും, വരുത്തിക്കൊള്ളും. നീ പോലും അറിയാതെ. മാവിലെ മാങ്ങയും പൂവിലെ മണവും തേനീച്ചയുടെ തേനും പോലെ.

****

ഉപയോഗ ശൂന്യതയിൽ നീ നിന്നെ അറിയുന്നു. ഉപയോഗപരതയിൽ നിന്നെ മറ്റുള്ളവർ അറിയുന്നു. യഥാർഥത്തിൽ നിന്നിൽ ഇല്ലാത്തതും നീ സ്വയം അനുഭവിക്കാത്തതും വെച്ച്.

****

ഉപയോഗക്ഷമതയിൽ അഹങ്കരിക്കേണ്ട.

മറ്റാരുടെയൊക്കെയോ അടിമയും ഉപകരണവും ആവുന്നതാണ്  ഉപയോഗക്ഷമത. 

ആരോ നിർവചിച്ചത് പോലെ, ആരുടെയൊക്കെയോ കല്പന പോലെ ആവുന്നത്  ഉപയോഗക്ഷമത. 

ആ അടിമത്തം നൽകുന്ന ഉപയോഗക്ഷമതക്കുള്ളതാണ്  ശമ്പളവും സ്ഥാനക്കയറ്റവും ആഡംബരവും ഒക്കെ. കുതിരക്കും കഴുതക്കും നീയും കൊടുക്കുന്നു അങ്ങനെ പലതും.

*****

Tuesday, October 25, 2022

ആരും കാര്യമായി കേൾക്കുന്നില്ല.

പ്രത്യേകിച്ചെന്തെങ്കിലും പറയേണമെന്നോ പറയേണ്ടെന്നോ തോന്നുന്നില്ല. 

അതിനാൽ പ്രത്യേകിച്ചെന്തെങ്കിലും എഴുതണമെന്നോ എഴുതേണ്ടെന്നോ എന്നും. 

മാറ്റാനും മാറാനും ഇല്ല. 

മാറിയാലും മാറിയില്ലെങ്കിലും ഫലം ഒന്ന്. 

ഒന്നുമില്ലാത്ത ഒന്ന്.

*****

ആരും കാര്യമായി കേൾക്കുന്നില്ല. 

ആരും കാര്യമായി ചോദിക്കുന്നില്ല. 

സുഖിപ്പിച്ച് സംസാരിക്കുന്നവർക്ക് വിജയം. 

അതിനാൽ പുരോഹിതന്മാർക്കും വിജയം. 

എന്തിൻ്റെയെങ്കിലും വാലുപിടിച്ചനുകരിച്ച് നടക്കുന്നവർക്ക് വിജയം, സുഖം, സൗജന്യം.

******

പണ്ഡിതന്‍മാരിലും പുരോഹിതന്മാരിലും മഹാഭൂരിപക്ഷവും ജനങ്ങളുടെ ധനം അനാവശ്യമായി തിന്നുന്നു. 

അവർ യാഥാര്‍ത്ഥ ദൈവവഴിയില്‍ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്യുന്നു. (ഖുര്‍ആന്‍)

*****

രാഷ്ട്രീയക്കാരനും പുരോഹിതൻ തന്നെ. 

രാഷ്ട്രീയ പുരോഹിതൻ. 

രാഷ്ട്രത്തിൻ്റെ പേര്പറഞ്ഞ്, യഥാർത്ഥ രാഷ്ട്രവഴിയിൽ നിന്നും നീതിയിൽ നിന്നും ജനങ്ങളെ തടഞ്ഞ്, ജനങ്ങളുടെ ചിലവിൽ ജീവിക്കുന്ന രാഷ്ട്രീയ പുരോഹിതൻ.

*****

അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും ജാലവിദ്യയുടെയും പിൻബലമില്ലെങ്കിൽ എത്ര വലിയ സത്യം പറഞ്ഞാലും ആരും കേൾക്കില്ല, കാര്യമാക്കിയില്ല. 

ഏറിയാൽ ഭ്രാന്തനെന്ന് കരുതും, വിളിക്കും എന്നല്ലാതെ. 

വെറും കഥാ പുരുഷനായാൽ കേൾക്കും, മാനിക്കും. 

ത്യാഗം ആവശ്യമില്ലായ്കയാൽ.

കാല്പനികമാകയാൽ.

*****

ആർജവമുള്ളവൻ ഉള്ളത് തുറന്ന് പറയും. 

അവന് സൗജന്യം കിട്ടില്ല. 

സൗജന്യം ശീലിച്ചവന് സാധിക്കുക വിധേയത്വം മാത്രം. 

അതുണ്ടാക്കുന്ന കാപട്യവും അഭിനയവും മാത്രം. 

അവന് ആർജവം ഉണ്ടാവില്ല, 

ഉള്ളത് തുറന്ന് പറയാൻ സാധിക്കുകയുമില്ല.

****

Monday, October 24, 2022

ആർക്കെവിടെ എപ്പോൾ ബോറടിക്കും?

ആർക്കെവിടെ എപ്പോൾ ബോറടിക്കും? 

അക്കരപ്പച്ച തൊന്നുന്നവന് ഇക്കരെ ബോറടിക്കും. 

സ്വന്തവുമായും ശൂന്യതയുമായും രമിക്കാത്തവനും ബോറടിക്കും.

*****

കളിക്കുള്ളിൽ കളിയാണ് കാര്യം. 

അവിടെ കളി കളിയാണെന്ന് പോലും മനസിലാവില്ല. 

കളി കളിയാണെന്ന് പോലും മനസിലാവാത്ത കളി. 

മാനസികരോഗിയുടെ പ്രത്യേകത അതാണ്. 

താൻ മാനസികരോഗിയാണെന്നും അവന് മനസിലാകില്ല. 

മായയിൽ പെട്ടവന് മായയിലാണെന്നും മനസ്സിലാവില്ല.

*****

"ഞാൻ" ഉണ്ടെന്ന് വരുത്തുന്ന, അഹങ്കാരത്തെ  വലുതാക്കുന്ന പറച്ചിലാവരുത്  'അഹം ബ്രഹ്മാസ്മി'. 

'ഞാൻ' ഇല്ലെന്നറിയുന്നതിൻ്റെ ചെറുപ്പമാവണം 'അഹം ബ്രഹമാസ്മി'. 

ഞാൻ വലുതായി പ്രപഞ്ചമാവുന്നതല്ല 'അഹം ബ്രാഹ്മാസ്മി'. 

ഞാൻ ഇല്ലാതായി പ്രപഞ്ചം മാത്രം എന്നാവുന്നതാവണം 'അഹം ബ്രാഹ്മാസ്മി'.

Sunday, October 23, 2022

മരണവും ജീവിതവും തിരിച്ചും മറിച്ചും

മരണവും ജീവിതവും തിരിച്ചും മറിച്ചും പരസ്പരം അടിസ്ഥാനം. അങ്ങിനെ ആകുന്നതിൻ്റെ ന്യായം വെറും സാമാന്യയുക്തി.

ജീവിതത്തെ ആപേക്ഷികമായി മനസ്സിലാക്കുന്നിടത്ത് മരണവും ജനനവും ഉണ്ട്. അപ്പോഴേ മരണവും ജനനവും ഞാനും നീയും ഒക്കെ ഉളളൂ.

ആത്യന്തികമായി ജീവിതത്തെ കണ്ടാൽ മരണവും ജനനവും ഇല്ല, ഞാനും നീയും ഇല്ല. ഉള്ള ജീവിതം തന്നെ എല്ലാമായി തീരുന്നത്.  ഉള്ള ജീവിതം തന്നെ ഒന്നുമല്ലാതായി മാറുന്നതും.

ആപേക്ഷിക ലോകത്ത്, മരണം സ്വയം ഒന്നും ആവശ്യമുള്ള ഒന്നല്ല. 

എന്നാൽ അവിടെ ജീവിതം കുറേകാര്യങൾ ആവശ്യമുള്ള, കുറേ കാര്യങ്ങൾ ഒത്തുചേർന്ന് വന്നാൽ മാത്രം ഉണ്ടാവുന്ന ഒന്നും.  

ഒന്നും ആവശ്യമില്ലാത്ത, എല്ലാം ഒത്തുചേരുന്നത് ഇല്ലാതായാൽ, ഒന്നും വേണ്ടാതായാൽ ഉണ്ടാവുന്ന ഒന്ന് മരണം. 

ഒന്നും ആവശ്യമില്ലാതാവുമ്പോൾ, ഒന്നും ഒത്തുചേരാതെ വരുമ്പോൾ ഉണ്ടാകുന്ന ഒന്ന് മരണം. 

ഒരാവശ്യവും നിർവ്വഹിക്കാൻ കഴിയാത്ത അവസ്ഥ മരണം. 

പക്ഷേ ഇതെല്ലാം വെറും ആപേക്ഷികമായ സാധ്യതകളുടെ ലോകത്ത്. നാം സൂര്യോദയവും അസ്തമയവും കാണുന്നത് പോലെ. നമുക്ക് മാത്രം തോന്നുന്നത്, നമുക്ക്മാത്രം ബാധകമായത്.

അവിടെ തന്നെ ഒന്ന് മറിച്ച് നോക്കുക.

മരണത്തെയും അതുണ്ടാക്കുന്ന ജീർണ്ണതയേയും നോക്കുക. 

ആ ജീർണതയാണ് സ്വയം തന്നെ പലതരം ജീവിതമായി മാറുന്നത്. പലതരം ജീവിതത്തിന് ആധാരമാകുന്നത്.

മരണം തന്നെയാണ് അവിടെ സ്വയം ജീവിതമാകുന്നത്. 

അവിടെ മരണത്തെയാണ് ജീവിതം വളമാക്കി ഉപയോഗിച്ച് ജീവിതമാക്കുന്നത്. 

നമ്മുടെ ആഹാരരീതിയും, ദഹനരീതിയും ഒക്കെ നോക്കുക. മരണത്തെ ജീവിതമാക്കി മാറ്റുന്ന പ്രക്രിയയാണ്. അറുക്കുന്നതും  മുറിക്കുന്നതും പാചകംചെയ്യുന്നതും ഒക്കെ .

ആ നിലക്ക് മരണം തന്നെയാണ് ജീവിതമായിത്തീരുന്നത്. 

ഓരോ കോശത്തിൻ്റെയും മരണം ജീവിതത്തിൻ്റെയും വളർച്ചയുടെയും വഴി. മരിച്ചുകൊണ്ടെ ജീവിക്കുന്നു, മരിച്ചുകൊണ്ടെ വളരുന്നു. 

അത് ജീവിതത്തിൻ്റെ വഴി. ജീവിച്ചു കൊണ്ട് മരിക്കുക, മരിച്ചു കൊണ്ട് ജീവിക്കുക എന്നത്. മരിച്ചത് ഭൂതം. അത് കാലക്രമത്തിൽ ഒരു കാലം. ജനിക്കാത്തത് വരാനുള്ളത്. അത് ഭാവി. അതും കാലക്രമത്തിൽ ഒരു കാലം.

അവിടെയാണ് മരണത്തിൽ ജീവിതം സ്വയം കൃഷിയാവുന്നത്, വേരിറക്കുന്നത്, കൃഷിയിറക്കുന്നത്. 

അതുകൊണ്ട് തന്നെ മരണത്തിന് ജീവിതവും ജീവിതത്തിന് മരണവും പരസ്പരം മെത്ത, കൃഷിയിടം.

Saturday, October 22, 2022

മരണത്തിന് വേദനയില്ല.

 1. മരണം വേദന, വേദനിപ്പിക്കുന്നത്  

എന്ന് പറഞ്ഞ് പേടിപ്പിച്ചതാര്?


മരണത്തിന് വേദനയില്ല. 


വേദന മരിക്കാതിരിക്കാൻ, ജീവിക്കാൻ.

****

2. ഓരോ 'നിമിഷവും' മരിക്കുന്നത് തെളിവ്.


മരിച്ചാൽ വേദനിച്ചവനും വേദനിക്കുന്നവനും ഇല്ല. 

രോഗം വേദന; മരണം വേദനയല്ല. 


അപകട മരണത്തിൽ വേദനയില്ല. 

******

3. മരിച്ചാൽ വേദനിക്കുന്നത്

മരിച്ചവനല്ല; മരിക്കാത്തവർ.


അല്ലെങ്കിലും മരിക്കാത്തവന്നും, മരിക്കാതിരിക്കാനും 

ജീവിക്കാനുമാണ് വേദന, പോരാട്ടം.

*****

4. മരണം കെട്ടഴിയലാണ്.


'നൂറ്' നൂറ് ഒന്നുകൾ ആവുക.


കെട്ടഴിയൽ വേദനയല്ല. 


കെട്ടിയിടലും 

കെട്ടിനിൽക്കലും ആണ് അദ്ധ്വാനം, വേദന.

*****

5. കെട്ടിയിടുമ്പോഴും കെട്ടിനിൽക്കുമ്പോഴും ഉള്ള 'ഞാൻ' മാത്രമേ ഉള്ളൂ. 


അതിനാൽ വേദനയും ആ കെട്ടിലുണ്ടായ എനിക്ക് മാത്രം. 


കെട്ടഴിഞ്ഞാൽ ഞാനും ഇല്ല, വേദനയും ഇല്ല.

*****

6. ഉണ്ടായ, ഉണ്ടായിരുന്ന "ഞാൻ"?


കെട്ടുണ്ടായതിനു ശേഷം, വളർച്ചക്കനുസരിച്ച്, 

ഉണ്ടായി വളർന്നത്. 


കെട്ടില്ലാതാവുമ്പോൾ ഇല്ലാതാവുന്നത്.

*****

7. ഈ 'ഞാൻ' മുൻപേ ഉണ്ടായിരുന്നില്ല.


ജനിച്ചിട്ടുമില്ല; ജീവബോധം മാത്രമല്ലാതെ. 


ജനിക്കാത്തവൻ പിന്നെങ്ങിനെ 

മരിക്കും, പുനർജനിക്കും?

******

8. ശരിയാണ്. 

പുനർജനിക്കും.

ഞാനല്ല. 

തുല്യ അളവിൽ എന്തും ഏതും. 

പൂവും പുഴുവും 

കാക്കയും കോഴിയും പൂച്ചയും.

*****

9. മരണം.

ജീവിതത്തിന്റെ മെത്ത, കൃഷിയിടം.


ജീവിതം. 

മരണത്തിന്റെ മെത്ത, കൃഷിയിടം.


പരസ്പരം വളർത്തുന്നത്, തളിർപ്പിക്കുന്നത്.

Friday, October 21, 2022

മനസ്സിന് വേറൊരു മനസുണ്ട്.

പ്രത്യേകിച്ചെന്തെങ്കിലും പറയേണമെന്നോ പറയേണ്ടെന്നോ തോന്നുന്നില്ല. 

അതിനാൽ പ്രത്യേകിച്ചെന്തെങ്കിലും എഴുതണമെന്നോ എഴുതേണ്ടെന്നോ എന്നും. 

മാറ്റാനും മാറാനും ഇല്ല. 

മാറിയാലും മാറിയില്ലെങ്കിലും ഫലം ഒന്ന്. 

ഒന്നുമില്ലാത്ത ഒന്ന്.

****

മനസ്സിന്

വേറൊരു മനസുണ്ട്. 


നാമറിയാത്ത, 

നാം കാണാത്ത 

പേരില്ലാത്ത മനസ്സ്. 

മനസ്സല്ലാ മനസ്സ്.

മനസ്സ് നഷടപ്പെട്ടാൽ

മാത്രമുണ്ടാവുന്ന

മനസ്സ്.


ആകാശത്തിൽ 

വേറൊരു ആകാശമുണ്ട്. 


ആകാശമല്ലാത്ത,

ആകാശമെന്ന് 

പേര് വീഴാത്ത,

കാഴ്ചയിൽ വരാത്ത,

കാഴ്ച നഷടപ്പെട്ടാൽ

മാത്രമുണ്ടാവുന്ന

ആകാശം.


കടലിൽ 

വേറൊരു കടലുണ്ട്.


കര പോലും തോൽക്കുന്ന 

മഞ്ഞ്തുള്ളിയിൽ പോലും

നിഴലിടുന്ന

വെള്ളവും വായുവും 

ആവശ്യമില്ലാത്ത കടൽ.


എന്നിൽ 

വേറൊരു ഞാനുണ്ട്.


എനിക്ക് മനസ്സിലാകാത്ത

എൻ്റെ മേൽ 

അവകാശം സ്ഥാപിക്കാത്ത

ഞാനെന്ന് പേരില്ലാത്ത 

ഇന്ദ്രിയങ്ങൾ വേണ്ടാത്ത

ഞാൻ പോലുമല്ലാത്ത ഞാൻ.

****

ചെറിയ ചെറിയ കാര്യങ്ങളേ ഉള്ളൂ. 

വലിയ വലിയ കര്യങ്ങൾ ഉണ്ടെന്ന് തോന്നുന്നതാണ്. 

അഥവാ വലിയ വലിയ കര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ, 

അതും ചെറിയ ചെറിയ കര്യങ്ങൾ സാധിക്കാമാണ്. 


ജീവിതം ചെറിയ ചെറിയ കാര്യങ്ങളാണ്, 

ജീവിതം ചെറിയ ചെറിയ കാര്യങ്ങളിലാണ്. 

ചെറുതാണ് യഥാർഥത്തിൽ വലുത്.


Thursday, October 20, 2022

കോൺഗ്രസ്സ് എന്ന കച്ചവടസ്ഥാപനത്തിന് മാനേജർ ആയി.

കോൺഗ്രസ്സ് എന്ന കച്ചവടസ്ഥാപനത്തിന് മാനേജർ ആയി. 

പക്ഷേ, കോൺഗ്രസ്സ് എന്ന പാർട്ടിക്ക് നേതാവായില്ല. 

എന്ത് കൊണ്ടായില്ല? 

കോൺഗ്രസ്സ് തന്നെ ഇല്ലാതാവുന്നത് കൊണ്ടായില്ല. 

കോൺഗ്രസ്സിനെ ഇനി വളർത്താൻ സാധിക്കില്ല എന്നത് കൊണ്ടായില്ല. 

വളരാനും വളർത്താനും വേണ്ട ഒന്നും കോൺഗ്രസ്സിൽ ഇല്ല എന്നത് കൊണ്ടായില്ല.

*****

ഖാർഗെ: 

കോൺഗ്രസ്സിൻ്റെ പുതിയ പ്രസിഡൻ്റ്. 

എവിടെയെങ്കിലും ആരെയെങ്കിലും എപ്പോഴെങ്കിലും എന്തെങ്കിലും കൊണ്ട് വല്ലാതെ സ്വാധീനിച്ചിരുന്ന ആളായിരുന്നോ? 

കേട്ടുകേൾവിയിൽ പോലും അല്ല. 

വെറും റാൻമൂളി വിധേയനായിരുന്നുവെന്നതല്ലാതെ. 

അങ്ങനെയുള്ള ഒരാൾ ഇനിയങ്ങോട്ട് പ്രത്യേകിച്ചെന്ത് സ്വാധീനം ഇന്ത്യയിൽ കോൺഗ്രസ്സിന് കൂടുതലായി ഉണ്ടാക്കിക്കൊടുക്കും?

Wednesday, October 19, 2022

അവരവരുടെ കഴിവും കഴിവുകേടും പൊലെ ദൈവം

നന്ദിക്ക് വേണ്ടി കാത്ത്നിൽക്കുന്ന, 

പ്രാർത്ഥിക്കാൻ വേപതു പൂണ്ട് ആവശ്യപ്പെടുന്ന,


ഏതോ കാലത്ത് മാത്രം 

ഏതോ വ്യക്തിക്ക് മാത്രം

ഏതോ ഭാഷയിലൂടെ മാത്രം 

സന്ദേശം നൽകി അവസാനിപ്പിച്ച, 


പഴയകാലത്ത് ചെന്ന് തന്നെ 

എല്ലാവരും തന്നെ മനസിലാക്കണം  

എന്ന് വാശിപിടിച്ച് പറയുന്ന, 


അങ്ങനെ 

എന്നോ ആരോ പറഞ്ഞത് പോലെ, കാണേണ്ടത് പോലെയും 

അംഗീകരിക്കേണ്ടത് പോലെയും,

തന്നെ അംഗീകരിച്ചില്ലെങ്കിൽ,


നരകം കൊണ്ട് ശിക്ഷിക്കും 

എന്ന് ഭീഷണിപ്പെടുത്തുന്ന, 


അല്ലെങ്കിൽ മാത്രം 

സ്വർഗം കൊണ്ട് രക്ഷിക്കും 

എന്ന് പറഞ്ഞ് മാർക്കറ്റിംഗ് നടത്തുന്ന, 


(മതം ചുരുക്കിക്കാണിച്ച) 

ദൈവത്തെ 

തുറന്ന് കാണിക്കുക മാത്രം.  


എല്ലാവർക്കും 

എങ്ങിനെയും 

എവിടെവെച്ചും 

അവരവരുടെ കഴിവും 

കഴിവുകേടും പൊലെ 

പ്രാപിക്കാനും മനസ്സിലാക്കാനും സാധിക്കാത്ത അല്പനായ

(മതത്തിലൂടെ ചിത്രീകരിക്കപ്പെട്ട)

ദൈവത്തെ തുറന്ന് കാണിക്കുക. 

അത്രമാത്രം.


ദൈവം അവരവരുടെ കഴിവും 

കഴിവുകേടും പൊലെ.

ദൈവം പ്രാപിക്കാനും മനസ്സിലാക്കാനും 

സാധിക്കുന്നത്.

****"

മുഹമ്മദ് എന്ത് കൊണ്ടും മഹാൻ തന്നെ. 

എന്നുവെച്ച് എല്ലാ കാലത്തിലേക്കും എല്ലാ കാര്യത്തിനും  മുഹമ്മദ്  മാത്രം മതിയെന്ന് വരുന്നതെങ്ങിനെ?

*****

മരിച്ചവർക്കിടയിൽ എന്ത് വ്യത്യാസം?  

ജീവിച്ചിരിക്കുന്നവർ കാണിക്കുന്ന വിവേചനമല്ലാതെ.

മരിച്ചവരറിയാത്ത, മരിച്ചവർക്ക് ബാധകമല്ലാത്ത വിവേചനവും ഉയർച്ചതാഴ്ചകളും ജീവിച്ചിരിക്കുന്നവർ കാണുന്നു, ആരോപിക്കുന്നു. 

മരിച്ചവർ പഞ്ചഭൂതങ്ങളാവുന്നു, 

പ്രാപഞ്ചികതയിലേക്ക് മടങ്ങുന്നു, 

പ്രാപഞ്ചികത തന്നെയാവുന്നു, 

തുല്യരാവുന്നു. 

തുല്യത എന്തെന്നറിയാൻ അവരായി അവരില്ലാതെ.

Tuesday, October 18, 2022

ആരെങ്കിലും എന്തെങ്കിലും വിശ്വസിക്കുന്നതല്ല തെറ്റ്.

ആരെങ്കിലും എന്തെങ്കിലും വിശ്വസിക്കുന്നതല്ല തെറ്റ്. 

എല്ലാവരും എന്തെങ്കിലും വിശ്വസിച്ച് പോകും. പിന്നെന്താണ് തെറ്റ്? 

ആ വീണുകിട്ടിയ വിശ്വാസം വെച്ച് ബാക്കിയെല്ലാ സാധ്യതകളെയും അന്വേഷണങ്ങളെയും നിഷേധിക്കുന്നത് മാത്രമാണ് തെറ്റ്.

*****

ആപേക്ഷിക ലോകത്ത്, ആപേക്ഷികമെന്ന് തന്നെ നാമറിഞ്ഞ്, പറഞ്ഞ്, മനസ്സിലാക്കി, ക്രമപ്രവൃദ്ധമായി വളർന്ന്, ഭൂതത്തെ വേരാക്കി അപ്പപ്പോൾ എന്ന വർത്തമാനത്തിൽ ഉള്ള, ഉണ്ടാക്കുന്ന നിയമവും വ്യവസ്ഥിതിയും മാത്രം. അതുണ്ടാക്കുന്ന ശരിയും തെറ്റും മാത്രം. 

അതുവെച്ച് മാത്രം മുന്നോട്ട് പോകുക. 

ആത്യന്തികതയിൽ ശരിയും തെറ്റും പിശാചും ഇല്ല തന്നെ.

*****

അർത്ഥവ്യത്യാസവും അതിലെ ആഴവും അറിയാത്തവർക്ക് എല്ലാം ആവർത്തനം. 

അവർക്ക് ഒന്നും വേറേ വേറേ അല്ല. 

അവർക്ക് എല്ലാം ഒന്ന് തന്നെയായ ആവർത്തനം.

*****

ചിലരുണ്ട്. 

കമഴ്ത്തി വെച്ച കലം പോലെ. 

അവരിലേക്ക് ഒഴിച്ച വെള്ളത്തിൻ്റെ (അറിവിൻ്റെ) അളവ് വെച്ച് നിലവാരം അളന്നിട്ട് കാര്യമില്ല. 

ഒരു തുള്ളിയും കമഴ്ന്നു കിടക്കുന്ന പാത്രത്തിൽ കയറില്ല. 

നൂറായിരം കൊല്ലം പ്രാർത്ഥിച്ചാലും എത്ര ഗ്രന്ഥങ്ങൾ വായിച്ചാലും തുടങ്ങിയ അതേ അവസ്ഥയിൽ തന്നെ ഉണ്ടാവും അവർ. 

യഥാ സ്ഥിതിയിൽ.

മരിച്ചവർ, അവർ പോലുമറിയാതെ തുല്യരായി. പഞ്ചഭൂതങ്ങളായി.

ചിലരുണ്ട്. 

കമഴ്ത്തി വെച്ച കലം പോലെ. 

അവരിലേക്ക് ഒഴിച്ച വെള്ളത്തിൻ്റെ (അറിവിൻ്റെ) അളവ് വെച്ച് നിലവാരം അളന്നിട്ട് കാര്യമില്ല. 

ഒരു തുള്ളിയും കമഴ്ന്നു കിടക്കുന്ന പാത്രത്തിൽ കയറില്ല. 

നൂറായിരം കൊല്ലം പ്രാർത്ഥിച്ചാലും എത്ര ഗ്രന്ഥങ്ങൾ വായിച്ചാലും തുടങ്ങിയ അതേ അവസ്ഥയിൽ തന്നെ ഉണ്ടാവും അവർ. 

യഥാ സ്ഥിതിയിൽ.

*****

മരിച്ചവർക്കിടയിൽ എന്ത് വ്യത്യാസം?  

ജീവിച്ചിരിക്കുന്നവർ കാണിക്കുന്ന വിവേചനമല്ലാതെ?  

മരിച്ചവർ അറിയാത്ത, 

മരിച്ചവർക്ക് ബാധകമല്ലാത്ത 

വിവേചനവും അതിലെ ഉയർച്ചതാഴ്ചകളും 

ജീവിച്ചിരിക്കുന്നവർ മരിച്ചവർക്കിടയിൽ 

കാണുന്നു, ആരോപിക്കുന്നു. 

മരിച്ചവർ, അവർ പോലുമറിയാതെ തുല്യരായി. 

പഞ്ചഭൂതങ്ങളായി. 

പ്രാപഞ്ചികത തന്നെയാവാൻ അവർ പ്രാപഞ്ചികതയിലേക്ക് തന്നെ മടങ്ങി.

*****

മരിച്ചതിന് ശേഷം വേറെ എവിടെയോ വെച്ച് കിട്ടേണ്ട മോക്ഷം ഇല്ല...

ജീവിക്കുമ്പോൾ തന്നെ ഒന്നും ഒന്നുമല്ല എന്നറിയുന്നത് കൊണ്ട് കിട്ടുന്ന, 

പിന്നെ ഏറിയാൽ മരണത്തോടെ തീർന്ന് എല്ലാവർക്കും അവരല്ലാതായി നിർബന്ധമായും കിട്ടുന്ന 

മോക്ഷം മാത്രം.

****

മരിച്ചവൻ ഒരു നിലക്കും ബാക്കിയില്ല, 

അവനെ പൂർണമായും പഞ്ചഭൂതങ്ങളിലേക്ക് തിരിച്ചയക്കുന്നു, 

പഞ്ചഭൂതങ്ങളാക്കി മാറ്റുന്നു, 

എന്നത് ജീവിക്കുന്ന ബാക്കിയുള്ളവരെ കൃത്യമായും വ്യക്തമായും ബോധ്യപ്പെടുത്തുക എന്നത് മാത്രം

മരണാനന്തര ചടങ്ങുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.


അതിൽ അവനായ ഊർജ്ജം പലതായി മാറും... അതിൽ കാക്കയും പൂച്ചയും പുല്ലും പൂവും ഉറുമ്പും പാറ്റയും ഒക്കെ ആവുമെന്ന്

*****

ഉടമയെന്ന ബോധം പേറിനടക്കുന്നവനല്ല ദൈവം.

അടിമ ഉടമ ബോധമൊന്നും ദൈവത്തിന് ബാധകമല്ല. 

നമ്മുടെ മാനം തരുന്ന പരിമിതി വെച്ച് നമുക്ക് നാം അടിമകളായി തോന്നാം. 

എന്നാലും ദൈവം ഉടമയല്ല. 

ഉടമയെന്ന ബോധം പേറിനടക്കുന്നവനല്ല ദൈവം. 

ഉടമയെന്ന ബോധം പേറിനടക്കുന്നവൻ ദൈവവുമല്ല.

*****

മനുഷ്യൻ്റെ മേൽ ഉടമയായ മനുഷ്യൻ, അടിമയായ മനുഷ്യന് ദൈവമായ കഥ. 

അത് ശരിയാണ്. 

അങ്ങനെയുള്ള ദൈവം ഉടമ തന്നെയാണ്. മനുഷ്യൻ അടിമയും.

ബാക്കിയുളളവരെ അടിമയാക്കിയാൽ മാത്രം ആകാവുന്ന ഉടമയായ ദൈവം. 

ആപേക്ഷിക മാനത്തിൽ മാത്രം വിരാജിക്കുന്ന ദൈവം, ദൈവസങ്കല്പം. 

എന്നതിനാൽ അത്തരം ഉടമയായ ദൈവത്തിന്, അടിമയെ അടിമ തന്നെയായി നിലനിർത്തൽ നിർബന്ധവുമാണ്. 

കാരണം, അടിമ ഉണ്ടെങ്കിൽ മാത്രം യജമാനനായി ദൈവമാകാൻ അപ്പോഴേ സാധിക്കൂ. 

അടിമയുമയി ബന്ധപ്പെട്ട് തുലനങ്ങളുടെ ലോകത്ത്, ആപേക്ഷികനായി മാത്രം, വിരുദ്ധ, വിപരീത സ്വഭാവത്തിൽ ദൈവമാകുന്നവൻ. 

പക്ഷെ ആത്യന്തികനായ സർവ്വലോകങ്ങൾക്കും മനസ്സാക്ഷിയും രൂപവും ഭാവവും ആയ ദൈവത്തിന് പ്രത്യേകിച്ച് ഉടമയാവേണ്ടതില്ല. 

അത്തരം ആത്യന്തിക ഭാവത്തിന് തുലനങ്ങൾ ഇല്ല. വിപരീതനാവേണ്ടതില്ല.

എന്ന് മാത്രമല്ല, ആപേക്ഷിക മാനത്തിൽ നമ്മുടെ അവസ്ഥയും പരിമിതിയും തലച്ചോറും വെച്ച് നമുക്ക് തോന്നുന്ന അടിമ ഉടമ ബോധം തന്നെയില്ല. ആത്യന്തികനായ ദൈവത്തിന് അതൊന്നും ബാധകവുമല്ല.

*****

ആപേക്ഷിക ലോകത്ത്, 

ആപേക്ഷികമെന്ന് തന്നെ 

നാമറിഞ്ഞ്, പറഞ്ഞ്, മനസ്സിലാക്കി, 

ക്രമപ്രവൃദ്ധമായി വളർന്ന്, 

ഭൂതത്തെ വേരാക്കി 

അപ്പപ്പോൾ എന്ന വർത്തമാനത്തിൽ ഉള്ള, 

അപ്പപ്പോൾ  ഉണ്ടാക്കുന്ന 

നിയമവും വ്യവസ്ഥിതിയും മാത്രം. 

അതുണ്ടാക്കുന്ന ശരിയും തെറ്റും മാത്രം. 

അതുവെച്ച് മാത്രം മുന്നോട്ട് പോകുക. 

ആത്യന്തികതയിൽ ശരിയും തെറ്റും പിശാചും ഇല്ല തന്നെ.


Sunday, October 16, 2022

ക്ഷമിക്കുക. എഴുത്തുകൾ പലപ്പോഴും നീണ്ടുപോകുന്നുണ്ട്.

ക്ഷമിക്കുക.

എഴുത്തുകൾ പലപ്പോഴും നീണ്ടുപോകുന്നുണ്ട്. 

നല്ല സുഹൃത്തുക്കളിൽ പലരും പലപ്പോഴായി അത് സൂചിപ്പിക്കുകയും ചെയ്തു. 

അവരിൽ ചിലർ ചുരുക്കി എഴുതാൻ സൗമനസ്യാ ഈയുള്ളവനോട് താല്പര്യപ്പെടുകയും ചെയ്തു.

അതിനാൽ എല്ലാവരോടും കൂടി ഒന്ന് പറയട്ടെ.

ശ്രമിച്ച് എഴുതാറില്ല.

എഴുതാൻ വേണ്ടി, എഴുതണം എന്ന് വിചാരിച്ച്, മുൻനിർവ്വചനങ്ങൾ വെച്ച്, ഇങ്ങനെയാവണം അങ്ങനെയാവണം എന്ന് മുൻകൂട്ടി കരുതി എഴുതാറില്ല. 

സ്വാഭാവികമായി പ്രതികരിക്കുന്നത് പോലെ, കൊതുക് കടിച്ചാൽ ചൊറിയുന്നത് പോലെ, കൊതുകുകടി വീഴുമ്പോൾ അപ്പപ്പോൾ കൊതുകിനെ കൊന്നുപോകുന്നത് പോലെ, ശ്വാസോച്ഛ്വാസം പോലെ, എഴുതുന്നത് എഴുത്താവുന്നതാണ് 

നീട്ടി എഴുതുന്നതല്ല.

ചുരുക്കി എഴുതിത്തന്നെ നീണ്ടു പോകുന്നതാണ്...

വിഷയം സമഗ്രമായി പ്രതിപാദിക്കുന്നത് കൊണ്ട് മാത്രം...

വ്യാവഹാരിക, വ്യക്തിപര വിഷയങ്ങൾ പറഞ്ഞ്, വിഷയത്തിൽ നിന്നും പുറത്ത് പോയി, കാടും പടലവും പറഞ്ഞ്, അതും ഇതും പറഞ്ഞ് നീളുന്നതല്ല എന്ന് തന്നെ കരുതുന്നു.

സോറി...

ശരിക്കും ക്ഷമിക്കുക...

*****

സ്വാഭാവികതയിൽ അങ്ങനെയാണ്. 

ഒരു ബിന്ദു വികസിച്ച് വലുതായി പൊട്ടിയും ചിതറിയും വലിയ പ്രപഞ്ചവിസ്മയമാവും. 

അത് പോലെയാണ് ഒരു ചെറിയ ബിന്ദുവിൽ നിന്ന് തുടങ്ങി വലുതായി വികസിച്ച് വലിയ എഴുത്തുകളും ഗ്രന്ഥങ്ങളും ഉണ്ടാകുന്നത്. 

മുൻനിശ്ചയങ്ങൾ ഇല്ലാതെ. 

മുൻനിശ്ചയിച്ചത് പോലെയല്ലാതെ.

******

എഴുത്ത് ചെറുതും വലുതും ആവുന്നതാണ്. ആക്കുന്നതല്ല. 

വിഷയവും സന്ദർഭവും  ആവശ്യപ്പെടുന്നത് പോലെ. 

സ്വാഭാവികമായി വളരുക മാത്രം. 

ഒരു വൻവൃക്ഷത്തിന് വൻവൃക്ഷം തന്നെയല്ലാതെ വെറും ബോൺസായ്യോ പുല്ലോ ആവാൻ തരമില്ലല്ലോ? 

എപ്പോഴും ചെറുതായിത്തന്നെയിരിക്കാൻ തരമില്ലല്ലോ?

****

എഴുതുന്ന ആൾ പ്രത്യേകമായ ഒരു വിഭാഗത്തെയും ഉദ്ദേശിക്കില്ല. 

വായിക്കുന്ന ആളുടെ കഴിവും അഭിരുചിയും സാഹചര്യവും സന്ദർഭവും പോലെ നല്ലതെന്നും നല്ലതല്ലെന്നും തോന്നും. 

എല്ലാ പഴങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടില്ല. 

പക്ഷെ പഴം നൽകുന്ന സസ്യം അല്ലെങ്കിൽ വൃക്ഷം ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ച് അവർക്ക് പറ്റിയത് മാത്രം കായപ്പിച്ചു, വളർത്തി എന്ന് പറയാൻ പറ്റില്ലല്ലോ? 

പുളിയുള്ള മാങ്ങ ഇഷ്ടപ്പെടുന്ന കുട്ടികളുണ്ട്. 

മുതിർന്നവർ പ്രായം കൂടുന്നതിനനുസരിച്ച് പുളിയുള്ള മാങ്ങയോട് ഇഷ്ടക്കേട് കാണിക്കുന്നു. പലപ്പോഴും അവരുടെ തന്നെ അസിഡിറ്റി പോലുള്ള അവസ്ഥ കാരണം. 

ഇത് മാവ് കരുതിക്കൂട്ടി ചെയ്യുന്നതല്ലല്ലോ? 

ഇങ്ങനെ സ്വാഭാവികമായി അവരവരുടെ പരിമിതികളിൽ നിന്ന് തന്നെയാണ് എല്ലാം ഉണ്ടാവുന്നതും ആസ്വദിക്കുന്നതും. 

ആരുടെയും കുറ്റമായി പറയാൻ സാധിക്കാതെ.

നിഷേധവും വിശ്വാസവും വിശ്വാസം തന്നെ.

എല്ലാം വിശ്വാസം തന്നെ. 

നിഷേധവും വിശ്വാസവും വിശ്വാസം തന്നെ.

വിശ്വാസി തൻ്റെ വിശ്വാസമല്ലാത്തതിനെയെല്ലാം നിഷേധിക്കുന്നു.

നിഷേധി എല്ലാം നിഷേധിച്ച് തൻ്റെ നിഷേധത്തിൽ വിശ്വസിക്കുന്നു. വിശ്വാസത്തെ നിഷേധിച്ച് നിഷേധത്തെ വിശ്വസിക്കുന്നു.

****

യഥാർഥത്തിൽ ദൈവം ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിലെന്ത്? 

രണ്ടായാലും ഉള്ളതുണ്ട്, ഇല്ലാത്തതില്ല.

രണ്ടായാലും നടക്കുന്നത് നടക്കും, നടക്കാത്തത് നടക്കില്ല.

*****

യഥാർഥത്തിൽ മതമാണ് പ്രശ്നം. 

മതമാണ് നിഷേധിക്കപ്പെടേണ്ടത്.

അതും ദൈവത്തിൻ്റെ പേരിൽ ഉണ്ടെന്ന് പറയുന്ന മതമാണ്, അത്തരം മതങ്ങൾ മാത്രമാണ് നിഷേധിക്കപ്പെടേണ്ടത്. 

മതമുള്ള ദൈവമാണ് , മതം പരിചയപ്പെടുത്തുന്ന ദൈവമാണ് അപകടകാരി, പിശാച്. 

*****

ദൈവമില്ലെന്ന് വിശ്വസിക്കുന്നതും ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതും ഒരുപോലെ വിശ്വാസം. 

രണ്ടും നിസ്സഹായത കൊണ്ടുണ്ടാവുന്നത്.


നിസ്സഹായത കൊണ്ട് വിശ്വസിക്കുന്നു. 

നിസ്സഹായത കൊണ്ട് തന്നെ നിഷേധിക്കുന്നു. 


രണ്ടായാലും ഉള്ളതിന് കൊടുക്കുന്ന പേര്. 

ഉടമസ്ഥൻ ഇല്ല എന്നും ഉണ്ട് എന്നും പേര് വീഴുന്ന ഉണ്മ.

****

വിശ്വാസി അറിവുകേടിനെ അറിവുകേട് തന്നെയായി പരിഗണിച്ച് വിശ്വസിക്കുന്നു.

നിഷേധി അറിവുകേടിനെ അറിവായി പരിഗണിച്ച് വിശ്വസിക്കുന്നു.

രണ്ടാളും തങ്ങളുടെ മാനങ്ങൾ നൽകിയ തടവറയും പരിമിതികളും ഒരുപോലെ തിരിച്ചറിയാതെ.

****

തനിക്ക് താൻ പോര, താനും തൻ്റേതും തൻ്റേതല്ല, തന്നെക്കൊണ്ടല്ല എന്നറിയുന്നവൻ വിശ്വാസിയാവുന്നു. 

എന്നാൽ, താനും തൻ്റേതും തൻ്റേത് മാത്രം, തൻ്റെ തന്നെ സംവിധാനത്തിലും തീരുമാനത്തിലും  നിയന്ത്രണത്തിലുമെന്ന് കരുതാൻ അവിശ്വാസിക്കാവുന്നുമില്ല. 

എങ്കിൽ???

*****

മുൻപോസ്റ്റിൽ  ആര് കൂടുതൽ അക്രമം ചെയ്യും എന്നതിന് അവിശ്വാസിയായിരിക്കുംമെന്ന വ്യാവഹാരികമായി പറഞ്ഞു.

കാരണമായി പറഞ്ഞത്, അവിശ്വാസിക്ക് ശരിയും തെറ്റുമില്ല, ആരേയും ഒന്നിനെയും പേടിക്കാനില്ല, ഒന്നുകൊണ്ടും കുറ്റബോധപ്പെടാനില്ല എന്നത്. 

വിശ്വാസിക്ക് ശരിയും തെറ്റുമുണ്ട്, ദൈവത്തെയെങ്കിലും പേടിക്കാനുണ്ട്, കുറ്റബോധപ്പെടാനുണ്ട് എന്ന് പറഞ്ഞു. 

ഉണ്ടെങ്കിൽ ഉള്ള, അല്ലെങ്കിൽ വിശ്വാസി ഉണ്ടെന്ന് കരുതുന്ന ദൈവം കാണുന്നു, കേൾക്കുന്നു എന്നത് കൊണ്ട് തന്നെ ഫലത്തിൽ വിശ്വാസിക്ക് ദൈവം അവൻ്റെ മനസ്സാക്ഷി തന്നെയായി മാറുന്നു. 

ആ ദൈവം പറയുന്നു എന്ന് അവൻ കരുതുന്നതും പറയുന്നതുമെന്തും ചെയ്യുമെങ്കിലും, ആരെങ്കിലും, അവൻ്റെ മനസ്സാക്ഷിയെങ്കിലും പറയുന്നതേ അത്തരം വിശ്വാസി ചെയ്യൂ. 

പക്ഷേ, അവിശ്വാസി ആരും പറയാത്തതും ചെയ്യും എന്നും പറഞ്ഞു. 

അവിശ്വാസി വേണമെങ്കിൽ മനസാക്ഷിയെ പോലും നിഷേധിച്ചേക്കും. 

കാരണം അവനുപരിയായ ഒരുവനും ഒരു മാനദണ്ഡവും ശരി തെറ്റുകൾ നിശ്ചയിക്കാൻ സങ്കല്പത്തിൽ പോലും അവനില്ല.

******

എന്നാൽ ....,

വിശ്വാസിയെന്ന് പറയുമ്പോൾ ദൈവവിശ്വാസിയെന്ന് മാത്രം ഉദ്ദേശിക്കണം.

മതവിശ്വാസിയെന്ന് ഉദ്ദേശിച്ചിക്കരുത്.

മതവിശ്വാസി ദൈവനിഷേധിയാണ്. 

മതവിശ്വാസി, ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ തടവ്പുള്ളിയാക്കിയവനാണ്. 

മതവിശ്വാസി സ്വയം കുടുങ്ങിയവനാണ്. 

മതവിശ്വാസി ദൈവത്തിന് വിപരീതം ഉണ്ടാക്കിയവനാണ്.

മതവിശ്വാസി കാഴ്ച നഷ്ടപ്പെട്ടവനാണ്. 

അവൻ്റെ കാഴ്ച്ച നഷ്ടപ്പെടുത്തുന്നതിനെയാണ് അവൻ മതം എന്ന് പറയുന്നത്. 

അവന് ദൈവം തുടർച്ചയല്ല. പകരം അവന് ഏതോ കാലത്തിലും ഗ്രന്ഥത്തിലും വ്യക്തിയിലും മാത്രമായി വിരാമം വീണ, വിരാമമിടുന്ന സംഗതിയാണ്.


*****

ദൈവവിശ്വാസിയെന്ന് പറയുമ്പോൾ ഉണ്മയും ഇല്ലായ്മയുമായ ദൈവത്തിൽ വിശ്വസിക്കുന്നവൻ എന്ന് മാത്രം അർത്ഥം.

താനും തൻ്റേതും തൻ്റേതല്ല, തന്നെക്കൊണ്ടല്ല എന്നറിയുന്നത് കൊണ്ടുള്ള ദൈവവിശ്വാസി.

തനിക്കപ്പുറത്തേക്ക് ലോകത്തെ കാണുന്ന നിസ്സഹായനായ ദൈവവിശ്വാസി. 

അറിവുകേട് സമ്മതിച്ച് അറിവ് തേടുന്ന വിശ്വാസി.

തൻ്റെ നിസ്സഹായതയും നിസ്സാരതയും വിളിച്ചോതുന്ന സൂചന മാത്രം ദൈവം എന്ന് കരുതുന്നവൻ.

അവസാനവാക്ക് നൽകാത്ത തുടർച്ച മാത്രം  ദൈവമെന്ന് കരുതുന്നവൻ.

ആർക്കെങ്കിലും വേണ്ടി ഏതെങ്കിലും കാലം മാത്രം പ്രത്യക്ഷപ്പെടാത്ത, ഏതെങ്കിലും വ്യക്തിക്ക് വേണ്ടി മാത്രം ഇടപെടാത്ത ദൈവം എന്ന് കരുതുന്നവൻ ദൈവവിശ്വാസി. 

പകരം എല്ലാവരിലും എല്ലാവരുമായി എപ്പോഴും ഇടപെടുന്നവൻ ദൈവവിശ്വാസിക്ക് ദൈവം. 

മനസ്സാക്ഷി തന്നെയായ ദൈവം, തൻ്റെ കോശങ്ങളും തലച്ചോറും കൂടിയായ ദൈവം, തൻ്റെ പറച്ചിലും പ്രവർത്തിയും കൂടിയായ ദൈവം എന്ന് കരുതുന്നവൻ ദൈവവിശ്വാസി.

താൻ ചെയ്യുന്നതും പറയുന്നതും തന്നെ ദൈവിക പ്രവർത്തനം എന്ന് അറിയുന്ന, പറയുന്ന ദൈവവിശ്വാസി.

തൻ്റെ മനസ്സാക്ഷി പോലൊരു പ്രാപഞ്ചികമനസ്സാക്ഷി ദൈവം എന്നറിയുന്ന ദൈവവിശ്വാസി.

ദൈവവിശ്വാസിക്ക് ദൈവം കണ്ണ് തുറക്കാൻ മാത്രം. 

ആകാശമായ അതിർവരമ്പുള്ള ആകാശം ഇല്ലെന്നറിയിച്ച് ദൂരേക്ക് പറക്കാൻ അനുവദിക്കുന്ന ദൈവം ദൈവവിശ്വാസിയുടെ ദൈവം.

Friday, October 14, 2022

ഒരു വിത്ത്. അത് മണ്ണിലൊളിപ്പിച്ചാൽ എന്താവും?

ചോദ്യം: 
ആര് അക്രമം കൂടുതൽ ചെയ്യും? 
വിശ്വാസിയോ അവിശ്വാസിയോ? 

ഉത്തരം: 
അവിശ്വാസി. 
ചരിത്രമതിന് സാക്ഷി. 

കാരണം, 
അവിശ്വാസിക്ക് ശരിയും തെറ്റുമില്ല. 
ആരേയും ഒന്നിനെയും പേടിക്കാനില്ല. 
ഒന്നുകൊണ്ടും കുറ്റബോധപ്പെടാനില്ല. 

വിശ്വാസിക്ക് ശരിയും തെറ്റുമുണ്ട്. 
ദൈവത്തെയെങ്കിലും പേടിക്കാനുണ്ട്. 
കുറ്റബോധപ്പെടാനുണ്ട്. 

ദൈവം പറയുന്നതെന്ന് 
അവൻ കരുതുന്നതെന്തും ചെയ്യുമെങ്കിലും, 
ആരെങ്കിലും പറയുന്നതേ വിശ്വാസി ചെയ്യൂ. 

അവിശ്വാസി ആരും പറയാത്തതും ചെയ്യും.

*****

ഒരു വിത്ത്. 
അത് മണ്ണിലൊളിപ്പിച്ചാൽ എന്താവും? 

പതിയെ മുളച്ച് മരമാവും. 
നൂറായിരം വിത്തുകളാവും. 

ഇത് പോലെ തന്നെ കളവും അക്രമവും. 

ഒളിപ്പിച്ചാൽ മുളച്ച് മരമാവും. 
നൂറായിരം കളവുകളും അക്രമങ്ങളുമാവും. 
ഒരു വ്യവസ്ഥിതി തന്നെയാവും. 

ഒരു കളവിനെയും അക്രമത്തെയും ന്യായീകരിക്കുന്ന മറച്ചുവെക്കുന്ന നൂറായിരം കളവുകളും അക്രമങ്ങളുമാവും.

******
എല്ലാം വിശ്വാസം തന്നെ. 

ദൈവമില്ലെന്ന് വിശ്വസിക്കുന്നതും ഉണ്ടെന്ന് വിശ്വസിക്കുന്നതും ഒരുപോലെ വിശ്വാസം. 

തനിക്ക് താൻ പോര, താനും തൻ്റേതും തൻ്റേതല്ല എന്നറിയുന്നവൻ വിശ്വാസിയാവുന്നു. 

താനും തൻ്റേതും തൻ്റേത് മാത്രം, തൻ്റെ തന്നെ സംവിധാനത്തിലും തീരുമാനത്തിലും  നിയന്ത്രണത്തിലുമെന്ന് കരുതാൻ അവിശ്വാസിക്കാവുന്നുമില്ല. എങ്കിൽ???


Thursday, October 13, 2022

മരണം: ഏതെങ്കിലും സ്റ്റേഷനിൽ ഞാൻ വന്നിറങ്ങുന്നതല്ല.

മരണം: പഴയത് ഇല്ലാതാവുന്ന ചുവട് മാറ്റം. 

മരണം: പുതിയത് മാത്രം ഉണ്ടാവുന്ന, ഉണ്ടാക്കുന്ന ചുവട് മാറ്റം.

മരണം: ജീവിതനൃത്തം തേടുന്ന പുതിയ ചുവട്, പുതിയതിലേക്കുള്ള ചുവട്മാറ്റം.

മരണം: ഏതെങ്കിലും സ്റ്റേഷനിൽ 'ഞാൻ ' വന്നിറങ്ങുന്നതല്ല. 

അങ്ങനെയൊരു സ്റ്റേഷനും ഇല്ല, തുടരുന്ന ഞാനും ഇല്ല.

മരണം:  ഇനിയങ്ങോട്ട് 'ഞാനാ'യി തുടരാനുള്ള എൻ്റെ എവിടെയുമുള്ള ഇറക്കമല്ല. 

മരണം എൻ്റെഉണർവ്വ്  വിട്ടുള്ള ഒരുറക്കവുമല്ല. 

'ഞാനു'ണ്ടെങ്കിലല്ലേ എനിക്കുറക്കം, എൻ്റെ ഉറക്കം?

പകരം, എന്നെയും ഒഴിവാക്കിയുള്ള ജീവിതത്തിൻ്റെ ഇറക്കം മാത്രം.  

ജീവിതം ' ഞാൻ ' എന്ന വസ്ത്രം അഴിച്ചു മാറ്റുന്നത് മരണം.

അല്ലാതെ ഏതെങ്കിലും സ്റ്റേഷനിലുള്ള എന്തെങ്കിലും ഉദ്ദേശം വെച്ചുള്ള എൻ്റെ ഇറക്കമല്ല, എൻ്റെ യാത്രയുടെ തുടർച്ചയല്ല മരണം. 

'ഞാനും' 'നീയും' ഇല്ലാത്ത ജീവിതത്തിൻ്റെ അത് തന്നെയായ ഏതെങ്കിലും സ്റ്റേഷനിലുള്ള അതിൻ്റെ ഇറക്കം മാത്രമാണ് മരണം. 

'ഞാനും ' 'നീയും ' ഒഴിവാക്കുന്ന ഇറക്കമായ ജീവിതത്തിൻ്റെ മരണം.

ജീവിതം തന്നെയായ സ്റ്റേഷനിലുള്ള ജീവിതത്തിൻ്റെ ഇറക്കം. 

ജീവിതം ജീവിതത്തെ തിരിച്ചെടുക്കുന്നത് എൻ്റെ മരണം. എൻ്റെ ജീവിതത്തിൻ്റെ മരണം.

ജീവിതം വേഷം മാറാൻ സ്വയം എടുക്കുന്ന ഇറക്കം മരണം. 

ഈ 'ഞാൻ ' തോന്നലും ബോധവും ഇല്ലാത്ത ജീവിതത്തിൻ്റെ തുടർച്ച മരണം.

'ഞാനെ'ന്ന വേഷം ഒഴിവാക്കി പച്ചയായ മറ്റ് പല വേഷങ്ങളും എടുക്കാനുള്ള ജീവിതത്തിൻ്റെ മാത്രം ഇറക്കം മരണം.

*****

ജീവിതം യാത്രയെങ്കിൽ, മരണത്തോടെ എൻ്റെ സ്റ്റേഷനിൽ എത്തുക എന്നതില്ല. 

ഇനി അടുത്തത് 'എൻ്റെ' സ്റ്റേഷൻ എന്നതില്ല.  അതിനാൽ മരണം എന്നതും ഇല്ല.

മരണം ഒരു സ്റ്റേഷനിലും എന്നെ കൊണ്ടുചെന്നെത്തിക്കുന്നില്ല.

കാരണം സ്റ്റേഷനിൽ ഇറങ്ങിയാൽ തുടരുന്ന 'ഞാനും'  'എൻ്റേതും ' ഇല്ല .

അടുത്ത നിമിഷം, അടുത്ത സ്റ്റേഷൻ  എന്നെയും എൻ്റെ ജീവിതത്തെയും അവസാനിപ്പിക്കുന്ന  സ്റ്റേഷൻ. അത്രമാത്രം. 

അതുവരെ ഉണ്ടായിരുന്ന ഞാനും എൻ്റേതും അതോടെ ഇല്ലാതാവുന്നു.

ഞാനും എൻ്റേതും അടുത്ത സ്റ്റേഷനോടെ, മരണത്തോടെ ഇല്ലാതാവുന്നു. 

ഞാനും എൻ്റേതും ഇല്ലാതാക്കുന്ന, യാത്ര അവസാനിപ്പിക്കുന്ന, യാത്രയെ യാത്ര പോലും അല്ലാതാക്കുന്ന സ്റ്റേഷൻ, മരണം.

Tuesday, October 11, 2022

വിശ്വാസം ഏത് ശരി, എത്ര വരെ ശരി, എങ്ങിനെ ശരി. അളവുകോലുകൾ സാധ്യമല്ല.

അളവുകോലുകൾ സാധ്യമല്ല.

വിശ്വാസം ഏത് ശരി, എത്ര വരെ ശരി, എങ്ങിനെ ശരി, എവിടെവരെ ശരി എന്ന് നിശ്ചയിക്കാൻ ആർക്കും സാധിക്കില്ല.

ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായ ആലോചനയും തീരുമാനവും സാധ്യമല്ല.

എന്നതിനാൽ, ഇത്തരം കാര്യങ്ങൾ ഇങ്ങനെ തന്നെ തുടരും. പലവിധത്തിൽ...

വിശ്വാസികളിൽ മഹാഭൂരിപക്ഷവും മനോരോഗികൾ ആണ് എന്നതിനാൽ. മനോരോഗികൾ ആണ് മഹാഭൂരിപക്ഷവും വിശ്വാസികൾ ആവുന്നത് എന്നതിനാൽ...

കോടിക്കണക്കിന് മൃഗങ്ങളെ വിശ്വാസത്തിൻ്റെ പേരിൽ മാത്രം (ഭക്ഷണത്തിന് വേണ്ടിയല്ലാതെ) അറുക്കുന്ന വലിയ വലിയ ആഘോഷങ്ങളും വലിയ വലിയ തീർഥയാത്ര യാത്രകളും ഉണ്ട്. 

വലിയ പുണ്യമായി ആഘോഷിക്കപ്പെടുന്നതാണ് അവയിൽ ചിലതെങ്കിലും.

അറുക്കപ്പെടുന്നത് മനുഷ്യരല്ലാതായി എന്ന വ്യത്യാസം മാത്രമേ അവിടെയുള്ളൂ. 

മനോഗതം ഒന്നാണ്. 

വിശ്വാസമാണ്, അന്ധവിശ്വാസമാണ്. 

അളവുകോലുകൾ സാധ്യമല്ല.

*****

വിശ്വാസങ്ങളെല്ലാം ഒരുപോലെ അന്ധമാണ്. 

നിഷേധം പോലും അധികവും അന്ധം. 

ദൈവം പോലും ഉണ്ടെന്നും ഇല്ലെന്നും കരുതുന്നതും ഒരുപോലെ അന്ധം. 

എന്നിരിക്കെ ഏതെങ്കിലും വിശ്വാസം മാത്രം അന്ധവിശ്വാസം എന്ന് വിളിക്കേണ്ടതില്ല. 

എല്ലാ വിശ്വാസങ്ങളും നിഷേധങ്ങളും ഒരുപോലെ അന്ധം. 

കാഴ്ചയും അറിവും ഇല്ലാത്തത് വിശ്വസിക്കുന്ന ഏതും അന്ധം.

ദൈവം നമ്മോടല്ലേ നന്ദി പറയേണ്ടത്?

കൊട്ടിഘോഷിക്കുന്ന ജീവിതം എന്താണ്? 

തിന്നത് തന്നെ തിന്നുക, 

കുടിച്ചത് തന്നെ കുടിക്കുക, 

കണ്ടത് തന്നെ കാണുക. 

മടുക്കുന്നത് കൊണ്ട് മാറ്റിപ്പിടിക്കാൻ ശ്രമിക്കുക. 

ഒരു കാര്യവുമില്ലാത്ത ജീവിതം എങ്ങിനെയെങ്കിലും എളുപ്പമായിക്കിട്ടാൻ, രോഗവും അപകടവും ദാരിദ്ര്യവും ഒഴിവാക്കാൻ ശ്രമിക്കുന്നതിൻ്റെ പേര് ജീവിതമെന്നും.

*****

നമ്മുടെ ജീവിതം നമ്മുടെ  ആവശ്യമായിരുന്നുവെങ്കിൽ നമ്മൾ ദൈവത്തോട് നന്ദി പറയണം. 

ഇതിപ്പോൾ നമ്മുടെ ജീവിതം ദൈവത്തിൻ്റെ ആവശ്യമാണ്. 

അങ്ങനെ ഉണ്ടായതാണ് ഞാനും നീയും ജീവിതവും. 

എങ്കിൽ ദൈവം നമ്മോടല്ലേ നന്ദി പറയേണ്ടത്, ഉത്തരം പറയേണ്ടത്?

******

ഇങ്ങനെയൊക്കെ വാശിപിടിച്ച്, അധ്വാനിച്ച്, ചികിത്സിച്ച് ജീവിക്കാൻ മാത്രം ജീവിതത്തിൽ എന്തെങ്കിലും ഉണ്ടോ? 

ഇല്ല. 

വംശതുടർച്ചയല്ലാത്ത ഒന്നുമില്ല.

******

നന്ദിക്ക് വേണ്ടി കാത്ത്നിൽക്കുന്ന ദൈവം.

പ്രാർത്ഥിക്കാൻ വേപതു പൂണ്ട് ആവശ്യപ്പെടുന്ന ദൈവം. 

ഏതോ കാലത്ത് മാത്രം ഏതോ വ്യക്തിക്ക് ഏതോഭാഷയിലൂടെ മാത്രം സന്ദേശം നൽകി അവസാനിപ്പിച്ച ദൈവം.

അവിടെ ചെന്ന് തന്നെ എല്ലാവരും തന്നെ മനസിലാക്കണം എന്ന് വാശിപിടിച്ച് പറയുന്ന ദൈവം.

കാണേണ്ടത് പോലെയും അംഗീകരിക്കേണ്ടത് പോലെയും അംഗീകരിച്ചില്ലെങ്കിൽ നരകം കൊണ്ട് ശിക്ഷിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന ദൈവം.

അല്ലെങ്കിൽ മാത്രം സ്വർഗം കൊണ്ട് രക്ഷിക്കും എന്ന് പറഞ്ഞ് മാർക്കറ്റിംഗ് നടത്തുന്ന ദൈവം

മതം ചുരുക്കിക്കാണിച്ച ദൈവത്തെ തുറന്ന് കാണിക്കുക മാത്രം.  

എല്ലാവർക്കും എങ്ങിനെയും എവിടെവെച്ചും അവരവരുടെ കഴിവും കഴിവുകേടും പൊലെ പ്രാപിക്കാനും മനസ്സിലാക്കാനും സാധിക്കാത്ത അല്പനായി മതത്തിലൂടെ ചിത്രീകരിക്കപ്പെട്ട ദൈവത്തെ തുറന്ന് കാണിക്കുക മാത്രം.




Monday, October 10, 2022

ഓരോ തലച്ചോറും ഓരോ ചിലന്തി. തലച്ചോറിനെ തിരുത്താൻ സാധിക്കാതെ തന്നെ

എല്ലാവരിൽ നിന്നും സ്വയം തിരിഞ്ഞിരിക്കുക. 

എന്നിട്ടോ? 

എല്ലാവരും തനിക്കെതിരെ തിരിഞ്ഞിരുന്നു എന്ന് കരുതുക, ആരോപിക്കുക. 

പനിയുണ്ടെന്ന് അംഗീകരിക്കാതെ അന്തരീക്ഷം മൊത്തം കുളിരാണെന്ന് കരുതുക, പറയുക. 

എന്താ ചെയ്യുക? 

ബോധ്യപ്പെടുത്തിയാലും ബോധ്യപ്പെടില്ലെങ്കിൽ മാറ്റാൻ സാധിക്കില്ല. 

സ്വയം എല്ലാവരിൽ നിന്നും അകന്ന്, എല്ലാവരും തന്നെ അകറ്റിയെന്നും പറഞ്ഞേക്കും.

*****

എത്ര ലളിതമായി ജീവിക്കാനാവുന്ന ജീവിതമാണ് (വേണ്ടാതെ) ഊഹിച്ചും ചിന്തിച്ചും പ്രതിരോധിച്ചും ചിലർ സങ്കീർണമാക്കുന്നത്???!!! 

വേണ്ടാതെ എന്ന് അപ്പോൾ തോന്നാതെ. ഏറ്റവും വേണ്ടതെന്ന് അപ്പപ്പോൾ തോന്നിക്കൊണ്ട്.

അന്നവും വസ്ത്രവും പാർപ്പിടവും കിട്ടാത്തതല്ല പ്രശ്നം. ശാരീരിക രോഗവുമല്ല പ്രശ്നം.

എല്ലാവരും ജീവിക്കുന്നത് പോലെ വളരേ ലളിതമായെടുത്ത് ലളിതമായി ജീവിക്കാൻ സാധിക്കാതെ അവർ.

ചിലരുടെ തലച്ചോറ് എന്തോ സാഹസം ചെയ്ത് എളുപ്പം തേടുന്നത് പോലെ ആ ചിലരെ വലിയ കുഴിയിൽ ചാടിക്കുന്നു.

എന്ത്കൊണ്ടോ ഓരോരുത്തരും അവനവൻ്റെ തലച്ചോറിൻ്റെ തടവറയിൽ തന്നെ. 

എന്ത് ചെയ്യാം...?

തലച്ചോറിനെ, അതിൻ്റെ പ്രവർത്തനത്തെ ആർക്കും തിരുത്താൻ സാധിക്കാതെ തന്നെ...

*****

ഓരോ തലച്ചോറും ഓരോ ചിലന്തി. 

സ്വയം വലനെയ്ത് അതിൽ തന്നെ സുഷുപ്തി കൊള്ളുന്ന ചിലന്തി. 

ആ വല കൊണ്ട് തന്നെ ഇരയും തേടി, നേടിക്കൊണ്ട്. 

പലപ്പോഴും ആ വല താൻ സ്വയം നെയ്തതാണെന്ന് മനസ്സിലാക്കാതെ, മറ്റുള്ളവർ നെയ്ത് തന്നെയതിൽ കെണിച്ചതാണെന്ന ആരോപണവുമായി.

*****

നിൻ്റെ പ്രശ്നം നീ കാരണം മാത്രം, നിന്നിൽ നിന്ന് മാത്രം തുടങ്ങുന്നു എന്നത് നീ മനസ്സിലാക്കാത്തിടത്താണ് യഥാർത്ഥത്തിൽ നിൻ്റെ പ്രശ്നം തുടങ്ങുന്നത്.

*****

പോട്ടൻമാരായി ജീവിക്കുന്നത് തന്നെയാണ് നല്ലത്. 

ആർക്കും പ്രതീക്ഷ കൊടുക്കാതെ, ആരുടെയും പ്രതീക്ഷകൾക്ക് നിന്ന് കൊടുക്കാതെ. 

എങ്ങിനെയോ അങ്ങനെ.

Sunday, October 9, 2022

മായ: കളി കളിയാണെന്ന് പോലും മനസിലാവാത്ത കളി.

മായയെ മനസിലാക്കാൻ എന്താണ് പ്രയാസം? 

ഊർജം എല്ലാമാവുന്നു. 

എല്ലാം ഊർജ്ജമാകുന്നു. 

മണ്ണ് എല്ലാമാവുന്നു. 

എല്ലാം മണ്ണാവുന്നു. 

ബോധം പോലും ഊർജം. 

ഊർജം തന്നെ ബോധം. 

ഒന്നും തീർത്തും പറയാൻ കഴിയാത്തവിധം. 

ഒന്നുമല്ല, ഒന്നുമില്ല. 

ഒന്ന് എന്ന് പോലും പറയാൻ സാധിക്കാത്ത വിധം ഒന്ന്.

*****

മായയെന്ന് പറയുമ്പോൾ അറപ്പ് തോന്നേണ്ട. 

ദൈവം മാത്രമേ ഉള്ളൂവെന്ന് പറയാനാണ് മായയെന്ന് പറഞ്ഞതെന്ന് കരുതേണ്ട. 

പദാർത്ഥമേ ഉള്ളൂ എന്നാകിലും മായ തന്നെ. 

അപ്പോഴും ഒന്ന് തന്നെ. 

അപ്പോഴും ഒന്ന് തന്നെ എല്ലാമാകുന്നത്. 

സ്ഥിരമായ ഞാനും നീയും ഈ ലോകവും ഇല്ല. 

മായ തന്നെ. 

പദാർത്ഥമെന്നോ ദൈവമെന്നോ വിളിക്കൂ. 

നിങ്ങളുടെ സൗകര്യം. 

പക്ഷെ, രണ്ടാകിലും ഒന്ന്.

****

മാനസികരോഗിയുടെ പ്രത്യേകത എന്താണ്? 

അവൻ മാനസികരോഗിയാണെന്നും അവന് മനസിലാകില്ല. 

മായയിൽ പെട്ടവന് അവൻ മായയിലാണെന്നും മനസ്സിലാവില്ല.

അതാണ് കളിക്കുള്ളിൽ കളിയാണ് കാര്യം.

കളി കളിയാണെന്ന് പോലും മനസിലാവില്ല.

കളി കളിയാണെന്ന് പോലും മനസിലാവാത്ത കളി.

****

ഊർജ്ജം മായയാണ് എന്നല്ല.

എല്ലാം ഒന്നായി മാറുന്ന, ഒന്ന് എല്ലാമായി മാറുന്ന പ്രക്രിയ മായ.

ഊർജവും മായയാണോ എന്നത് വീണ്ടും ചർച്ച ചെയ്യേണ്ട വേറെ കാര്യം. 

അത് പറയുമ്പോൾ അത് പറയാം. 

പ്രായോഗിക ലോകത്തിൻ്റെ മായാസ്വഭാവം കാണിക്കാൻ, അതിനെ അതാക്കുന്ന അതിന് മുകളിലുള്ള ഒരു കാര്യത്തെ ഉദാഹരണമായി എടുത്തുപറഞ്ഞു എന്ന് മാത്രം. 

അതിന് മുകളിലുള്ള ഈ ഊർജമെന്ന, ബോധമെന്ന  കാര്യത്തിനും ഈ പറഞ്ഞത് ഇത് പോലെ തന്നെ ബാധകമാവും. 

*****

ഊർജമെന്നതും ബോധമെന്നതും നമ്മുടെ മാത്തിനുള്ളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന അവസാന വാക്ക്, പ്രതിഭാസം എന്ന് മാത്രം. 

മാനത്തിന് പുറത്ത് പോയി കാര്യങ്ങൾ കണ്ടാൽ വീണ്ടും വാക്കുകളും പ്രതിഭാസവർണ്ണനയും മാറും.

*****

വിശ്വാസങ്ങളെല്ലാം ഒരുപോലെ അന്ധമാണ്. 

നിഷേധം പോലും അധികവും അന്ധം. 

ദൈവം പോലും ഉണ്ടെന്നും ഇല്ലെന്നും കരുതുന്നതും ഒരുപോലെ അന്ധം. 

എന്നിരിക്കെ ഏതെങ്കിലും വിശ്വാസത്തെ മാത്രം അന്ധവിശ്വാസം എന്ന് വിളിക്കേണ്ടതില്ല. 

എല്ലാ വിശ്വാസങ്ങളും നിഷേധങ്ങളും ഒരുപോലെ അന്ധം. 

കാഴ്ചയും അറിവും ഇല്ലാത്തത് വിശ്വസിക്കുന്ന ഏതും അന്ധം.



ആർക്കും മനസിലായില്ലെങ്കിലും ശരി ശരി തന്നെയാണ്.

ഒന്നും വേണ്ട. 

എന്നാലും എന്തെങ്കിുമൊക്കെ പറയുന്നു. ഒന്നും വേണ്ടിയിട്ടല്ല. 

കൊതുക് കടിക്കുമ്പോൾ ചൊറിയുന്നത് പോലെ മാത്രം.

******

എല്ലാവർക്കും മനസിലാവുക എന്നതല്ല ശരിയുടെ അടിസ്ഥാനം.

ഒരാൾക്ക് മനസിലായോ എന്നത് പോലും മറ്റൊരാൾക്ക് മനസ്സിലാവില്ല.

മനസ്സിലായിട്ടും മനസ്സിലായിട്ടില്ല എന്ന് പല കാരണങ്ങൾ കൊണ്ടും വർത്തുന്നവർ ഒരു ധാരാളം ഉള്ളതാണ് ഈ ലോകം.

അതുകൊണ്ടും, ആർക്കും മനസിലായില്ലെങ്കിലും ശരി ശരി തന്നെയാണ്.

മുഹമ്മദും മാർക്സും യേശുവും ഐൻസ്റ്റീനും കവികളും ദാർശനികരും ആരും തന്നെ ജീവിച്ചിരുന്ന കാലത്ത് മനസ്സിലാക്കപ്പെട്ടിട്ടില്ല. 

അതുകൊണ്ട് മാത്രം അവർ തെറ്റായിരുന്നു എന്നർത്ഥവുമില്ല. 

പലപ്പോഴും മനസ്സിലായവരും പലരും മിണ്ടാതിരിക്കാൻ സാധ്യതയുണ്ട്. 

സാഹചര്യ സമ്മർദ്ദവും സാമൂഹ്യ സ്വീകാര്യതയും സുരക്ഷിതത്വവും മാനിച്ച്, പേടിച്ച്.

യേശു കുരിശിലേറ്റപ്പെടുമ്പോൾ മനസിലാവയവരും, കൂടെ ഉണ്ടായിരുന്നവരും മിണ്ടാതിരുന്നു. പേടി കാരണം മാത്രം.

എന്നാലും ഒന്ന് പറയട്ടെ...

സത്യം സാധാരണഗതിയിൽ വളരേ ലളിതമായിരിക്കണം. 

സത്യം യഥാർഥത്തിൽ ലളിതമായിരിക്കും.

കാരണം, സത്യം എല്ലാവർക്കും ഒരുപോലെ ബാധകമാവുന്ന, ബാധകമാവേണ്ട സംഗതിയാണ്. 

എല്ലാവർക്കും ബാധകമാവേണ്ട സത്യം ആർക്കെങ്കിലും മാത്രം ബാധകമാവും വിധം ആർക്കെങ്കിലും മാത്രം മനസിലായാൽ പോരാ. 

അങ്ങനെ വാന്നാൽ അത് മതമാവും. പൗരോഹിത്യത്തിലേക്ക് നീങ്ങും.

സത്യം സാധാരണഗതിയിൽ സാമാന്യയുക്തിക്ക് വഴങ്ങുന്നത് കൂടിയായിരിക്കും. 

ഏറെ വ്യാഖ്യാനം ആവശ്യമില്ലാത്തത്. 

വെള്ളവും വെളിച്ചവും വായുവും പോലെ ഒട്ടും സങ്കീർണമല്ലാതെ എല്ലാവർക്കും ഒരുപോലെ ആഗിരണം ചെയ്യാനാവുന്നതാവണം. 

എന്നിട്ടും കരുതിക്കൂട്ടി കണ്ണടച്ച്, കാതടച്ച് ആഗിരണം ചെയ്യാത്തവരുണ്ടാവും. 

അവരത് ബോധപൂർവ്വം ചെയ്യുന്നതാണ്. 

അവരുടെ ഉപബോധമനസിൻ്റെ തടവിൽ ആവുന്നത് കൊണ്ട്. 

അവർ പൂർണമായും മറ്റാരുടെയൊക്കെയോ, പിന്നെ ഭൂതത്തിൻ്റെയും സ്വാധീനത്തിലും നിഴലിലും സ്വന്തന്തെ നഷ്ടപ്പെട്ടവരായതിനാൽ.

അവരും സാഹചര്യ സമ്മർദ്ദവും സാമൂഹ്യ സ്വീകാര്യതയും സുരക്ഷിതത്വവും പേടിക്കുന്നതിനാൽ.

Saturday, October 8, 2022

ഉപചാരം (formality) ആത്മാവില്‍ തൊടില്ല.

ഉപചാരം (formality) ആത്മാവില്‍ തൊടില്ല.

ആത്മാവ് (യഥാർത്ഥമായത് ) വേണ്ടിടത്ത് ഉപചാരം നിലനില്‍ക്കില്ല.

ഉപചാരം വെറും തൊലി. 

ശരിക്കും വേണ്ടത് ഉള്ളിലെ പഴം. 

ദാഹവും വിശപ്പും മാറ്റുന്നത് പഴം.

തൊലി ഉള്ളിലുള്ളതിനെ സംരക്ഷിക്കുന്നു എന്ന് പറയാം. ഏറിയാൽ.

എന്നാലും തൊലി യഥാര്‍ത്ഥത്തില്‍ കളയാനുള്ളത്. 

നാം  കാണിക്കുന്നതും, നാം വാങ്ങുമ്പോൾ കാണുന്നതും കളയുന്നത്,  കളയാനുള്ളത്. തൊലി.

ഉപചാരം മണവാട്ടിയുടെ വസ്ത്രം. 

ആ മണവാട്ടിയുടെ സുന്ദര വസ്ത്രം പൊതുജനങ്ങള്‍ക്ക് കാണാന്‍ കൊള്ളാം. 

പക്ഷെ കുറേ നേരം ധരിച്ച് കൊണ്ടുനടക്കാൻ കഴിയില്ല.

ആ വസ്ത്രം അനുഭവത്തില്‍ ഭാരം, ഉപേക്ഷിക്കാനുള്ളത്.

ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാൻ ആളല്ല.

ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാൻ ആളല്ല.

ഉണ്ടെന്നോ ഇല്ലെന്നോ എന്തിന് പറയണം?

ഉണ്ടെന്നോ ഇല്ലെന്നോ എങ്ങിനെ തോന്നുന്നുവോ അങ്ങനെ എടുക്കുക.

ഉണ്ടെന്ന് പറയാൻ എടുക്കുന്ന അധ്വാനവും ചിന്തയും തന്നെ ഇല്ലെന്ന് പറയാനും.

അതിനാൽ തന്നെ ഉണ്ടെന്നാലും ഇല്ലെന്നാലും ഒന്ന് എന്ന് കരുതുന്നവന് എളുപ്പം.

എങ്ങിനെയെടുത്താലും സ്വാതന്ത്ര്യം ബാക്കിയാവണം. ഉള്ളതെന്തോ അത് ബാക്കിയാവണം. 

ദൈവം ഉണ്ടെന്നതും ഇല്ലെന്നതും നിങ്ങളുടെ തെളിച്ചവും വെളിച്ചവും ആവണം.

അഥവാ ആരുടെയും തെളിച്ചവും തിരിച്ചറിവും വെളിച്ചവും ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാൻ ആരേയും പ്രാപ്തനാക്കില്ല.

ആരുടെയും തെളിച്ചവും തിരിച്ചറിവും വെളിച്ചവും ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാൻ ആരേയും പ്രാപ്തനാക്കേണ്ടതുമില്ല.

ദൈവം ഉണ്ടെന്നതും ഇല്ലെന്നതും നിങ്ങളുടെ തെളിച്ചവും വെളിച്ചവും  ആണെങ്കിൽ അത് നിങ്ങളുടെ സ്വാതന്ത്ര്യം കൂടിയായിരിക്കും.

കാരണം, ദൈവം ഉണ്ടെന്നാലും ഇല്ലെന്നാലും ഒന്ന്. അത് നിങ്ങളെ ബാധിക്കുന്ന, ബാധിക്കേണ്ട പ്രശ്നമേ അല്ല.

"യസ്അലൂനക്ക അനിർറൂഹ്. ഖുലിർറൂഹ് മിൻ അംരി റബ്ബി."

"അവർ നിങ്ങളോട് ദൈവത്തെ (ആത്മാവിനെ) കുറിച്ച് ചോദിക്കുന്നു. നീ പറയുക ദൈവം (ആത്മാവ്) എൻ്റെ ദൈവത്തിൻ്റെ (രക്ഷിതാവിൻ്റെ) തന്നെ കാര്യത്തിൽ പെട്ടതാണ്".

ദൈവം ഉണ്ടെന്നതും ഇല്ലെന്നതും നിങ്ങളെ നിങ്ങളുടെ സ്വാതന്ത്ര്യം തന്നെയായല്ലാതെ ബാധിക്കാനില്ല, ബാധിക്കേണ്ടതില്ല.

അല്ലാതെ ദൈവം ഉണ്ടെന്നതും ഇല്ലെന്നതും എങ്ങിനെ നിങ്ങളെ ബാധിക്കണം?

ദൈവം ഉണ്ടെങ്കിൽ ഉണ്ട്.

ഉള്ള ദൈവത്തിന് ആരുടെയും പിന്തുണ ആവശ്യമില്ല.

എങ്കിൽ ആ ദൈവം ദൈവത്തിൻ്റെ പണിയെടുത്തുകൊള്ളും.

ദൈവം ഉണ്ടെങ്കിൽ എല്ലാം ദൈവം ഉദ്ദേശിച്ചത് പോലെ തന്നെ, അങ്ങനെ മാത്രം നടക്കുന്നു.

അങ്ങനെയുള്ള ദൈവം ഉണ്ടെങ്കിലും, നന്മയും തിന്മയും എന്നതില്ല. 

കാരണം, എല്ലാം ദൈവം ഉദ്ദേശിച്ച സംഗതികൾ മാത്രം. 

നന്മയും തിന്മയും എന്ന് നമ്മുക്ക് തോന്നുന്നത് വരെ ദൈവം ഉദ്ദേശിച്ച സംഗതികൾ മാത്രം. 

അഥവാ ആപേക്ഷികമായി നമുക്കുണ്ടെന്ന് തോന്നുന്ന നന്മയും തിന്മയും നമ്മുടെ ആപേക്ഷികതയിൽ തന്നെ തീരും. 

നമ്മുടെ ആവശ്യവും അനാവശ്യവും പോലെ. ജീവിതം പോലെ.

ദൈവത്തിന് മുന്നിൽ, ദൈവത്തിന്  ബാധകമായ നന്മ തിന്മ, ആവശ്യം അനാവശ്യശ്യം എന്നതില്ല. 

കാരണം, ദൈവമുണ്ടെങ്കിൽ ദൈവമല്ലാത്ത, ദൈവത്തിൻ്റെതല്ലാത്ത ഒന്നുമില്ല, ഒന്നുമുണ്ടാവില്ല. 

അതുകൊണ്ട് തന്നെ ദൈവം ഉണ്ടായാലും നാം എന്തിന് അസ്വസ്ഥപ്പെടണം? 

ദൈവമുണ്ടെങ്കിലും എല്ലാറ്റിനും എല്ലാവർക്കും മുഴുസ്വാതന്ത്ര്യം. 

എല്ലാം അതാതിൻ്റെ മാനത്തിനുള്ളിൽ നിന്ന് കൊണ്ടുള്ള മുഴുസ്വാതന്ത്ര്യത്തിൽ മാത്രം.


*****

ഇനി ദൈവം ഇല്ലെങ്കിലും അത് തന്നെ അവസ്ഥ. 

മുഴുസ്വാതന്ത്ര്യം. 

നന്മ തിന്മ എന്നതില്ല. 

ആവശ്യവും അനാവശ്യവും മാത്രം.

നമ്മുടെ ആപേക്ഷികമായ അവസ്ഥയിൽ നമുക്കുണ്ടെന്ന്  തോന്നുന്ന നന്മയും തിന്മയും, ആവശ്യവും അനാവശ്യവും നമ്മുടെ ആപേക്ഷികതയിൽ തന്നെ തീരും. നമ്മുടെ മാത്രം ആവശ്യവും അനാവശ്യവും പോലെ മാത്രം.

ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫലത്തിൽ ഉള്ളതെന്തോ അതുണ്ട്, എന്തില്ലയോ അതില്ല. 

ഉള്ളതിനെ നിങ്ങൾ എന്ത് വിളിക്കുന്നു അത് പോലെ. 

ഇല്ലാത്തതിനെയും നിങൾ എന്ത് വിളിക്കുന്നുവോ അത് പോലെ. 

ദൈവമെന്ന് വിളിച്ചാലും പദാർത്ഥമെന്ന് വിളിച്ചാലും ആത്മാവെന്ന് വിളിച്ചാലും ഊർജ്ജമെന്ന് വിളിച്ചാലും ബോധമെന്ന് വിളിച്ചാലും വ്യത്യാസം വിളിക്കുന്ന പേരിൽ മാത്രം. 

ഫലത്തിൽ ഒന്ന് തന്നെ. 

ഉള്ളത്തെന്തോ അത് മാത്രം. 


ഉള്ളതെന്തോ അതുണ്ട്. 

ഇല്ലാത്തതെന്തോ അതില്ല. 


ഇല്ലാത്തതും ഉള്ളതും സ്വയംപര്യാപ്തമായിക്കൊണ്ട്. 

ഇല്ലാത്തതും ഉള്ളതും നമ്മളും നമ്മളും ആയിക്കൊണ്ട്.

Friday, October 7, 2022

മതങ്ങൾ അപ്രസക്തമാവാൻ ഹൈന്ദവം, ഭാരതീയം.

മതങ്ങൾ അപ്രസക്തമാവാൻ തന്നെയാണ് ഹൈന്ദവം, ഭാരതീയം. 

ഭാരതീയമെന്നാലും ഹൈന്ദവമെന്നാലും തീർത്തും മതരഹിതം എന്നർത്ഥം. 

മതം തീർത്തും വ്യക്തിപരമായ, ആത്മനിഷ്ഠമായ കാര്യമായി മാത്രം മാറുന്ന, വിശ്വാസകാര്യങ്ങളിൽ ആർക്കും എന്തുമാവാം, എന്തുമാവാതിരിക്കാം എന്ന അവസ്ഥ ഭാരതീയം, ഹൈന്ദവം.

*****

ഹിന്ദു, ഹൈന്ദവം, ഭാരതീയം എന്നത് മതമല്ല. 

ഇസ്ലാമും ക്രൈസ്തവവും മതങ്ങൾ തന്നെയാണ്. 

മാത്രവുമല്ല, ഹിന്ദു, ഹൈന്ദവം, ഭാരതീയം എന്നത് ഒരിക്കലും ക്രിസ്തുമതവും ഇസ്‌ലാംമതവും പോലെ അല്ല, ആയിരുന്നില്ല.

കാരണം, ക്രിസ്തുമതത്തിനും ഇസ്‌ലാംമതത്തിനും അത് മാത്രം ശരി, അത് മാത്രം രക്ഷയുടെ വഴി, അത് മാത്രം അവസാനത്തെ വഴി, അതിലൂടെ പോയാൽ മാത്രം സ്വർഗ്ഗം, അല്ലെങ്കിൽ നരകം എന്ന വാദമുണ്ട്. 

ഇതൊന്നും ഹിന്ദു, ഹൈന്ദവം, ഭാരതീയം എന്ന് നാം വിളിക്കുന്ന മതമല്ലാത്ത ഹിന്ദുവിൽ വിശ്വാസമായും വാദമായും ഇല്ല.

****

ക്രിസ്തീയനും മുസ്‌ലിമിനും ഹിന്ദുവിൽ ഹിന്ദുവിൻ്റെ ഭാഗം ആകാവുന്നതെയുള്ളൂ.. 

അവരതിന് തയാറായാൽ മാത്രം മതി. 

സ്വയം അകന്ന് നിന്നുകൊണ്ട് അകറ്റി എന്ന് പറയുന്ന രൂപത്തിൽ ആവാതെ. 

അവരുടെ മതം അത് മാത്രം ശരി, അത് മാത്രം അവസാനത്തേത് എന്ന് പറഞ്ഞ് അവരെ തടയില്ലെങ്കിൽ. 

ഹൈന്ദവം എന്നത് എല്ലാ വ്യത്യസ്ത വിശ്വാസധാരകളും സംസ്കാരധാരകളും അനുവദിച്ചുകൊണ്ട് ഉൾകൊള്ളുന്നതാണ്. 

അതിൽ ക്രിസ്തീയമായതും ഇസ്‌ലാമികമായതും ഉൾചേർന്നിട്ടുണ്ട്. 

ഇത് മാത്രം, ഇത് അവസാനത്തേത് എന്ന് ക്രിസ്തീയമായതും ഇസ്‌ലാമികമായതും പറയുന്ന കാര്യം ഒഴികെ.

******

ഏകശിലാരൂപമല്ല എന്നതാണ് ഭാരതീയം, ഹൈന്ദവം എന്നത് കൊണ്ട്.

ഇത് മാത്രം, ഇത് അവസാനത്തേത് എന്ന് പറയുന്നില്ല എന്നതിനെയാണ് ഭാരതീയം, ഹൈന്ദവം എന്ന് പറയുന്നത്.

ഹൈന്ദവം എന്നത് വിശ്വാസവും അവിശ്വാസവും ഏകദൈവവിശ്വാസവും ബഹുദൈവവിശ്വാസവും എല്ലാം, പരസ്പരം ഇത് മാത്രമെന്ന് പറയാതെ, ഒരുമിച്ച് പോകുമെങ്കിൽ അതല്ലേ ഒരു നാട് ഭംഗിയായി നൃത്തം ചെയ്യുന്നത് പോലെ ഒരുമിച്ച് പോകാൻ നല്ലത്?

*****

പിന്നെ ജാതീയതയുടെ കാര്യം.

ജാതീയമായ ഉച്ചനീചത്വങ്ങളും മറ്റും അതാത് കാലത്തിൻ്റെ അവസ്ഥ പോലെയും അവസ്ഥാദുരന്തം പൊലെയും നടന്നത്. 

ലോകം മുഴുക്കെ അക്കാലത്ത് പലതും ഉണ്ടായിരുന്നു. അടിമത്തം പോലും ഉണ്ടായിരുന്നു. 

പക്ഷെ, അത് ഏതെങ്കിലും മതത്തിൻ്റെ മാത്രം കുറ്റമാണെന്ന് പറയുന്നുണ്ടോ? 

ഇതിങ്ങനെ, ജാതിയുടെ കാര്യത്തിൽ അക്കാലം മുതൽ ഇന്ത്യയിലും നടന്നു. 

അതിൻ്റെ ചിഹ്നവും ഭാരവും ഇന്നും പലരും പേറുന്നു. തിരുത്തിക്കൊണ്ട്. കുറേ ആളുകൾ തീരുത്താതെയും.

****




പിശാചെന്ന വിപരീതമില്ലേല്‍ ദൈവം ഇല്ലെന്ന പോലെ.

പിശാചുണ്ടെന്ന് കരുതുന്നവരും ബഹുദൈവവിശ്വാസികൾ തന്നെ. 

അവർ ദൈവത്തിന് വെല്ലുവിളിയും വിപരീതവും ഉണ്ടെന്ന് പറയുന്നു. 

ദൈവമല്ലാത്ത ശക്തിയുണ്ടെന്നു പറയുന്നു. 

ഒന്ന് മാത്രമല്ല, രണ്ടുണ്ടെന്ന് പറയുന്നു, പറയേണ്ടിവരുന്നു.

******

പിശാചിനെ ദൈവം സൃഷ്ടിച്ചതാണെങ്കിൽ ദൈവം ചെയ്തത് വലിയ തെറ്റ്. 

പിശാചിനെ ദൈവം സൃഷ്ടിച്ചതല്ലെങ്കിൽ ദൈവത്തിന് വെല്ലുവിളി ഉണ്ടായിരിക്കുന്നു.

*****

സ്ഥാപിതമതങ്ങൾക്ക് പ്രധാനം ദൈവമല്ല; പിശാചാണ്. 

ദൈവകല്പനകൾ ഉണ്ടാക്കാൻ ന്യായം പിശാച്.

പിശാചെന്ന വിപരീതമില്ലേല്‍ ദൈവം ഇല്ലെന്ന പോലെ.

*****

ആർക്കും ഒന്നും മനസിലായില്ലേ?

ഇരുട്ടിൻ്റെ വിപരീതം പോലെയാണോ ദൈവം?

ഇരുട്ടും വെളിച്ചവും ആപേക്ഷികമായ കാര്യങ്ങളല്ലേ?

ഉണ്ടെങ്കിൽ ഉള്ള ദൈവം ആത്യന്തികമല്ലേ?

ഇരുട്ടും വെളിച്ചവും അതിനപ്പുറവും അല്ലാതെ ദൈവം. എന്നാൽ അവയൊക്കെയും ആയിരിക്കേണ്ടവൻ ആത്യന്തികനായ ദൈവം.

നമ്മുടെ മാനത്തിനുള്ളിലെ രണ്ട് കാര്യങ്ങളെയും രണ്ടവസ്ഥകളെയും എടുത്ത് അതിലൊന്ന് ദൈവം എന്ന് പറയുകയാണോ വേണ്ടത്?

അങ്ങനെയെങ്കിൽ എല്ലാം തന്നെ, എല്ലാറ്റിലും തന്നെ ദൈവം എന്ന് പറയുന്നതാവില്ലേ അതിലേറെ നല്ലത്?


Wednesday, October 5, 2022

ആര് പറഞ്ഞു പേരുകൾ മതത്തിന്റെ സ്വത്താണെന്ന്?

ആര് പറഞ്ഞു പേരുകൾ ഏതെങ്കിലും മതത്തിന്റെ സ്വത്താണെന്ന്?

ഒരു മുസ്ലിം സുഹ്രുത്ത് Javad Thayyil Kakkat ഈയുള്ളവനോട് ഉന്നയിച്ച ഗുരുതരമായ ആവശ്യത്തിന് (ചോദ്യത്തിന്) മറുപടി. 

Mr. RAHEEM നിങ്ങൾ ആദൃം ചെയ്യേണ്ടത് നിങ്ങളുടെ ആ പേര് മാറ്റുകയാണ്. കാരണം മുസ്ലീങ്ങൾക്കറിയാം ഈ പേര് നിങ്ങൾക്ക് യോജിച്ചതല്ലെന്ന്. പിന്നെ ഹിന്ദുക്കളുടെ പേരിടാൻ അവർ സമ്മതിക്കൂല. കാരണം അവർ ''ദൈവ''വിശ്വാസികളാണ്. 

അതുപോലെ തന്നെ ക്രൃസ്തൃനികളും...

മറുപടി : സുഹൃത്തേ, എന്താണ്‌ താങ്കള്‍ പറയുന്നതെന്ന് താങ്കള്‍ക്കറിയുമോ?

പേരും മതവും തമ്മില്‍ ഒരു ബന്ധവും ഇല്ല.

പേര്‌ ജനിക്കുമ്പോള്‍ അറിയാതെ വരുന്നതല്ലേ. ഒരുപക്ഷേ മാതാപിതാക്കള്‍ അവർ ജീവിക്കുന്ന ചുറ്റുപാട് ആവശ്യപ്പെടുന്നത് പോലെ ഇടുന്നത്. യേശുവിന്റെയും മുഹമ്മദ് നബിയുടെയും കാറല്‍ മാര്‍ക്സിന്റെയും കാര്യത്തില്‍ വരെ അങ്ങനെ സംഭവിച്ചത്. അവനവന്‍ തെരഞ്ഞെടുക്കാതെ.

മതവിശ്വാസം അതുപോലെയാണോ?

മതം, വേണമെങ്കിൽ മാത്രം, അറിഞ്ഞും തെരഞ്ഞെടുത്തും വരേണ്ട കാര്യമല്ലേ?

താങ്കളോട് ആര് പറഞ്ഞു പേരുകൾ മതത്തിന്റെ സ്വത്താണെന്ന്?

പേരുകള്‍ക്കുള്ള  ഉടമസ്ഥാവകാശം (ownership or patent) മതങ്ങൾ വാങ്ങിച്ചതായി വല്ല തെളിവും എവിടെയെങ്കിലും താങ്കള്‍ കണ്ടിട്ടുണ്ടോ?

ഏതെങ്കിലും മതഗ്രന്ഥം ഉണ്ടോ, ഇന്നാല്‍ ഇന്ന പേരുകൾ തന്നെ കുട്ടികള്‍ക്ക് വെക്കണം എന്ന് പറയുന്നതായി?

താങ്കള്‍ താങ്കളുടെ മതഗ്രന്ഥം തന്നെ ഒന്ന് എടുത്ത് പഠിച്ചു നോക്കുക.

യഹയാ നബിക്ക് (John, the babtist - സ്നാപക യോഹന്നാന്) പേരിട്ടപ്പോൾ ആകയാല്‍ അല്ലാഹു പറഞ്ഞതായി ഖുര്‍ആന്‍ പറഞ്ഞത് (വലം നജ്അല്‍ ലഹു മിന്‍ ഖബ്ലു സമിയാ) 'അതിന്‌ മുന്‍പ്‌ അതുപോലെ ഒരു പേര്‌ ഇട്ടിട്ടില്ല' എന്ന് മാത്രമാണ്‌.

എന്ന് വെച്ചാല്‍ പേരിടുമ്പോള്‍ ആകയാല്‍ ശ്രദ്ധിക്കേണ്ടത് മതം അല്ല, പകരം അതുവരെ ഇടാത്ത പുതിയ പേര്‌ ഇടുക എന്നതാണ് എന്നർത്ഥം.

പുതിയ പേരിടുമ്പോള്‍ മതം എന്നതും മുന്‍കൂട്ടി പറഞ്ഞു പഠിപ്പിച്ച പേരും എന്നത് എങ്ങിനെ ഉണ്ടാവും സുഹൃത്തേ? 

താങ്കള്‍ തന്നെ നോക്കൂ പ്രവാചകന്‍മാരില്‍ ആര്‍ക്കെങ്കിലും പേര്‌ ആവര്‍ത്തിച്ചതായി താങ്കള്‍ക്ക് കാണിച്ചു തരാന്‍ പറ്റുമോ?

ഇവിടെ ഇപ്പോൾ എല്ലാവരും ഇടുന്ന മുഹമ്മദ് എന്ന പേര്‌ പ്രവാചക ശിഷ്യന്‍മാര്‍ തങ്ങളുടെ കുട്ടികള്‍ക്ക് വെച്ചതായി കാണിച്ചു തരാന്‍ പറ്റുമോ? 

ഇല്ല.

എങ്കിൽ അതിന്റെ അര്‍ത്ഥം എന്താണ്‌?

ഏതെങ്കിലും മതം മുൻകൂട്ടി നിശ്ചയിച്ച പേരുകള്‍ ഇല്ല എന്നല്ലേ? 

മുഹമ്മദ് നബിയുടെ പേര്‌ ഇസ്ലാം ഉണ്ടാകുന്നതിന് മുമ്പേ ഉള്ള പേരാണ്.  അദ്ദേഹത്തിന്റെ പിതാവിന്റെ പേര്‌ അബ്ദുള്ള (ദേവദാസന്‍ എന്ന് മലയാളത്തില്‍) എന്നതും ഇസ്ലാമിനു മുമ്പേ ഉള്ളതാണ്. ഉമര്‍, ഉസ്മാന്‍ എല്ലാം അങ്ങനെ തന്നെ. ഇസ്ലാം സ്വീകരിച്ചപ്പോൾ ഇവർ ആരും പേര്‌ മാറ്റിയിട്ടില്ല.

എന്താണ്‌ കാരണം?

പേര്‌ കൊണ്ട്‌ ആരും ഒരു പ്രത്യേക മതക്കാരന്‍ ആവില്ല.

ഒരു പേരും ഏതെങ്കിലും ഒരു മതത്തിന്റെ സ്വത്തല്ല.

അറബി ഭാഷ ഏതെങ്കിലും മതത്തിന്റെ മാത്രം ഭാഷയല്ല.

അറബ് ലോകത്തെ എല്ലാ മതവിശ്വാസികളും അറബി ഭാഷയില്‍ തന്നെയാണ് പേരിടുന്നത്. എല്ലാ മതക്കാരും എല്ലാ പേരുകളും അവിടെ ഉപയോഗിക്കുന്നു.

ഇനി അറബി ഭാഷയില്‍ ആയത് കൊണ്ട്‌ പേരിന് ഇല്ലാത്ത അര്‍ത്ഥം ഉണ്ടാവുമോ?

ചില അറബി പേരുകളുടെ മലയാള അര്‍ത്ഥം പറഞ്ഞാൽ താങ്കള്‍ക്ക് മനസിലാവും.

സക്കീന (ശാന്ത) ജമീല (സുന്ദരി), അബ്ദുല്ല (ദേവ ദാസന്‍), റുഖ്സാന (നര്‍ത്തകി), ഫര്‍സാന (കുതിര സവാരി ചെയ്യുന്നവൾ), ഹാജറ (പാലായനം ചെയ്യുന്നവൾ), ആയിഷ (ജീവിക്കുന്നവൾ , ചിരഞ്ജീവി എന്നും വേണമെങ്കില്‍ പറയാം), ഖാലിദ് (സ്ഥിരവാസി. ചിരഞ്ജീവി എന്നും വേണമെങ്കില്‍ പറയാം), അമീര്‍ (നേതാവ്), ഹംസ (പ്രത്യേകിച്ച് അര്‍ത്ഥം ഇല്ല), അലി (ഉയർന്നവന്‍), സൈനബ (പ്രത്യേകിച്ച് അര്‍ത്ഥം ഇല്ല), ഷംസു (സൂര്യൻ) ഖമര്‍ (ചന്ദ്രന്‍), ഉമര്‍, ഉസ്മാന്‍ (പ്രത്യേകിച്ച് അര്‍ത്ഥം ഇല്ല) റൗഫ് (ദയാലു), അമീന്‍ (വിശ്വസ്തന്‍), Raheem (കരുണാനിധി), അഫ്‌സല്‍ (ശ്രേഷ്ടന്‍), അക്ബര്‍ (വലിയവന്‍), നിസാം (വ്യവസ്ഥ), സൈഫ് (വാള്‍).

മേല്‍പറഞ്ഞ പേരുകൾ ഒക്കെയും അറബിയില്‍ ആണെന്നേ ഉള്ളൂ. ഒരുതരം മതസൂചനയും അവയില്‍ ഇല്ല. ഇതേ പേരുകള്‍ മലയാളത്തില്‍ ആയാലും പിന്നെ എന്താണ്‌ കുഴപ്പം? അറബി ഭാഷയില്‍ തന്നെ പേരുകൾ വെക്കണം എന്ന കല്പന എവിടെയെങ്കിലും ഉള്ളതായി കാണിക്കാമോ? ഇല്ല. പേരുകളുടെ അര്‍ഥങ്ങള്‍ ഏതെങ്കിലും പ്രത്യേക മതത്തെ സൂചിപ്പിക്കുന്നില്ല എന്നിരിക്കെ. 

താങ്കള്‍ ഇപ്പോൾ ഉന്നയിച്ചത് പോലെ ഇത്തരം അര്‍ത്ഥം ഇല്ലാത്ത വാദം ഉന്നയിച്ചവര്‍ക്ക് ഇതുപോലുള്ള മറുപടികള്‍ മുന്‍പ് കുറേ നല്‍കിയതാണ്. അവരൊക്കെയും പിന്‍വാങ്ങിയതുമാണ്.

താങ്കള്‍ അല്പവിവരം വെച്ച് വന്നത് കൊണ്ടുള്ള പ്രശ്‌നവും പുതുതായി വന്നത്‌ കൊണ്ടുള്ള പ്രശ്‌നവും ആണ്.

ഒന്ന് ചിന്തിച്ചു നോക്കൂ...

അസ്വസ്ഥതയും അസഹിഷ്ണുതയും നിറഞ്ഞ അത്തരം വാദവുമായി തന്നെയാണ് താങ്കളും വരുന്നത്.

ഇങ്ങനെയെങ്കിൽ, താങ്കളെ പോലുള്ള വിശ്വാസികള്‍ മാത്രമുള്ള ലോകത്ത് ഇങ്ങനെ ഈയുള്ളവനെ പോലെ ചിലര്‍ക്ക് ജീവിക്കേണ്ടി വന്നാല്‍ എന്തായിരിക്കും അവസ്ഥ? പേര്‌ മാറ്റാൻ പറയുന്ന ഒറിജിനൽ fascism നടപ്പാക്കില്ലേ?

മതേതര ഇന്ത്യയില്‍ വെച്ച് വരെ താങ്കള്‍ ഇത്തരം വിഷം നിറഞ്ഞ ചിന്താഗതി പൊതുവേദിയില്‍ പറയുന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും....

രാജ്യം എന്നത് ഒരു അനിഷേധ്യമായ വസ്തുതയും മൂർത്തമായ യാഥാർത്ഥ്യവുമായിരിക്കെ...

മാനവികതയെ അംഗീകരിച്ച് തന്നെയാണ് പറയുന്നത്. 

മാനവികതയെ അംഗീകരിക്കുന്നത് കൊണ്ട് രാജ്യം എന്നത് ഇല്ലെന്ന് വരില്ലല്ലോ? 

രാജ്യം ഉണ്ടായിരിക്കെ തന്നെയാണ്, രാജ്യം സംരക്ഷിച്ച് കൊണ്ട് തന്നെയാണ് നിലവിൽ എല്ലാവരും എല്ലായിടത്തും മാനവികത സംസാരിക്കുന്നത്, സംസാരിക്കേണ്ടത്. 

എന്നാൽ രാജ്യമെന്ന ചെറിയ, സാധ്യമായ, നിലവിൽ ലോകത്തിൽ എല്ലായിടത്തും പ്രയോഗത്തിലുള്ള, സങ്കല്പം വെക്കുമ്പോഴും "വസുദൈവ കുടുംബംകം" (ലോകം മുഴുവൻ ഒരു രാജ്യവും കുടുംബവും) എന്ന സങ്കല്പവും , "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന വിചാരവും ഇവിടെ ഭാരതീയ ഹൈന്ദവ സങ്കല്പത്തിൽ തന്നെയുണ്ട്. 

അത് നടപ്പാക്കി എടുക്കാൻ നമുക്ക് ശ്രമിക്കുകയും ആവാം. 

പക്ഷേ, അത് സാധിക്കാത്ത കാലത്തോളം ഭാരതീയം, ഹൈന്ദവം എന്ന കുടക്കീഴിൽ മതപരവും വിശ്വാസപരവുമായ വ്യത്യാസങ്ങൾ മറന്ന് ഒരുമിച്ച് നിൽക്കുകയല്ലെ നല്ലത്, വേണ്ടത്? 

അല്ലാതെ വെറും കാല്പനികത പറഞ്ഞുകൊണ്ട് പ്രായോഗിക യാഥാർത്ഥ്യത്തെ നിഷേധിക്കുകയല്ലല്ലോ വേണ്ടത്? 

വെറും കാല്പനികതക്ക് വേണ്ടി ഹൈന്ദവതയെയും ഭാരതീയതയേയും വെറുക്കേണ്ടതില്ലല്ലോ?

അല്ലെങ്കിൽ ഹൈന്ദവതയെയും ഭാരതീയതയേയും വെറുക്കാൻ വേണ്ടി മാത്രം കാല്പനികതയെ കൊണ്ടുവരാൻ പാടില്ലല്ലോ?

****

രാജ്യം എന്നത് ഒരു അനിഷേധ്യമായ വസ്തുതയും മൂർത്തമായ യാഥാർത്ഥ്യവുമായിരിക്കെ, രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടിയല്ലേ നോക്കേണ്ടത്? 

അതിന് ആ രാജ്യത്തിൻ്റെതായ സാംസ്കാരിക ദാർശനിക പാരമ്പര്യം ഉതകുമെങ്കിൽ അതല്ലേ ഉപയോഗിക്കേണ്ടത്? 

പ്രത്യേകിച്ചും ആ പാരമ്പര്യം എല്ലാ വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഉൾകൊള്ളാൻ സന്നദ്ധവുമാണെങ്കിൽ...

*****

എങ്കിൽ, ഇന്ത്യയിൽ നിന്നുകൊണ്ട് ഇന്ത്യക്കാരെ ഒരുമിച്ച് നിർത്തുവാനുള്ള ഇന്ത്യൻ സാധ്യതയും വഴിയുമല്ലെ കാണേണ്ടതും പറയേണ്ടതും? 

അതിന് വിദേശത്ത് പോകേണമോ? 

അതിന് വിദേശീയമായ സങ്കല്പവും വിശ്വാസവും വേണോ? 

വേദേശീയമായ സങ്കല്പം ആയാലെ നല്ലതും സ്വീകാര്യവും ആവൂ...?

പ്രത്യേകിച്ചും ഹൈന്ദവം, ഭാരതീയം എന്നതിൽ എല്ലാ വിശ്വാസവ്യത്യാസങ്ങളും ഉൾചേർന്ന് ഒരുമിച്ച് നൽകുമെങ്കിൽ പിന്നെന്തിന് നാം ഭയക്കണം?

ഇന്ത്യയിലെ എല്ലാ മനുഷ്യരും, വിശ്വാസവ്യത്യാസം പ്രശ്നവും മാനദണ്ഡവും തടസവും ആവാതെ, ഒരുമിക്കുന്നതിന് ഹൈന്ദവമെന്നും ഭാരതീയമെന്നും പേര് വന്നാൽ എന്താണ് കുഴപ്പം? 

ഇന്ത്യക്കാരൻ എന്ന് മാത്രം അർത്ഥം വരുന്ന എല്ലാ വിശ്വാസവ്യത്യാസങ്ങളും ഒരുമിച്ച് ഓരുപോലെ നിൽക്കുന്ന, എല്ലാം ശരിയെന്ന് വരുന്ന ഹൈന്ദവത, ഭാരതീയത.

ഹൈന്ദവതയും ഭാരതീയതയും തന്നെയാണ് വലിയ കുട, വലിയ പ്ലാറ്റ്ഫോം

ഹൈന്ദവതയിലും ഭാരതീയതയിലും, പഴയ കാലങ്ങളിൽ നടപ്പാക്കിയ രീതികളിൽ, പ്രത്യേകിച്ചും ജാതീയമായ കാര്യങ്ങളിൽ, ചില വലിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. 

പ്രത്യേകിച്ചും ജാതി വെറും ജന്മം കൊണ്ടാണ് എന്ന് വന്നതിൽ.

അത് സംഭവിച്ചത് ആ കാലഘട്ടത്തിൻ്റെ സ്വഭാവം പോലെ മാത്രം. 

ആ കാലഘട്ടത്തിൽ ലോകമാസകലം സംഭവിച്ച പലതിൻ്റെയും വേറൊരു കോലം പോലെ മാത്രം.

ആരും അത് പാളിച്ചകൾ ആയിരുന്നുവെന്ന് സമ്മതിക്കാതിരിക്കുന്നില്ല. 

ആരും അത് പാളിച്ചകൾ ആയിരുന്നില്ലെന്ന് പറയുന്നുമില്ല. 

പ്രത്യേകിച്ചും ഇന്നിൻ്റെ പരിപ്രേക്ഷ്യത്തിൽ നിന്നു കൊണ്ട്, ഇന്നിൻ്റെ അളവുകോലുകൾ വെച്ച് നോക്കുമ്പോൾ.

ഇന്ന് കൊണ്ട് ഇന്നലെയേ നോക്കുമ്പോൾ എല്ലാ ഇന്നലെകളും അങ്ങനെയാണ്. 

ചിലപ്പോൾ തീർത്തും വികൃതം, മറ്റുചിലപ്പോൾ തീർത്തും സുന്ദരം. 

ദൂരം നമുക്ക് മനസിലാവാത്ത വൈകൃതവും സൗന്ദര്യവും സൃഷ്ടിക്കുന്നു

ഇന്നിൻ്റെ പരിപ്രേക്ഷ്യത്തിൽ നിന്നു കൊണ്ട് ഇന്നിൻ്റെ അളവുകോലുകൾ വെച്ച് നോക്കുമ്പോൾ എല്ലായിടത്തും ഉണ്ടായ എല്ലാ പഴയതുകളും, ഇസ്ലാമും ക്രിസ്തുമതവും മാർക്സിസവുമടക്കം എല്ലാം (നടപ്പായ, നടപ്പാക്കിയ രീതികൾ വെച്ച് നോക്കിയാൽ) പാളിച്ചകൾ തന്നെയാണ് എന്ന് വരും.

പക്ഷേ, ഹൈന്ദവതയുടെയും ഭാരതീയതയുടേയും കാര്യത്തിൽ ആ പഴയ പാളിച്ചകൾ തന്നെ എന്നെന്നേക്കുമായി ഒരു പ്രത്യേശാസ്ത്രം പോലെ ഇന്നും കൊണ്ടുനടക്കണമെന്ന് ആരും വാശിപിടിക്കുന്നില്ല. ആരൊക്കെയോ ചിലർ ആരോപിക്കുന്നതല്ലാതെ.

ആ പഴയകാല പാളിച്ചകൾ അപ്പടിയേ തന്നെ അനുകരിച്ച് പിന്തുടരുക പുണ്യമാണെന്നും സ്വർഗത്തിലേക്ക് പോകാനുള്ള വഴിയാണെന്നും ഒരു ഭാരതീയനും ഹൈന്ദവനും കരുതുന്നുമില്ല.

അതുകൊണ്ട് തന്നെ മാറി മാറി വന്നതാണ് ഹൈന്ദവത, ഭാരതീയത. 

മാറ്റത്തിന് തയാറുള്ളതാണ് ഹൈന്ദവത, ഭാരതീയത.

ദൈവത്തെയും സത്യത്തെയും പ്രാപിക്കുന്ന കാര്യത്തിൽ എല്ലാറ്റിലും ശരി കാണുന്ന സനാതനധർമ്മം ആ ഹൈന്ദവതക്കും ഭാരതീയതക്കും ആധാരം.

എല്ലാം ഉൾകൊള്ളുന്ന സനാതന ധർമ്മം തന്നെയായ വലിയ കുടയിൽ ഉറച്ചു നിൽക്കുന്ന ആ ഹൈന്ദവതയും ഭാരതീയതയും തന്നെയാണ് എല്ലാവരേയും, വൈവിധ്യമാർന്ന അർത്ഥത്തിൽ, എല്ലാ വൈവിധ്യങ്ങളും ഉൾക്കൊണ്ട്, ഉൾകൊള്ളാൻ പറ്റിയ ഒരു വലിയ പ്ലാറ്റ്ഫോം. 

ആ ഹൈന്ദവതയും ഭാരതീയതയും തന്നെയാണ് എല്ലാവർക്കും ചേക്കേറാൻ പറ്റിയ വലിയ പ്ലാറ്റ്ഫോം.

ആ ഹൈന്ദവതയും ഭാരതീയതയും തന്നെയാണ് എല്ലാ വ്യത്യാസങ്ങളും ഒരുമിച്ച് നിൽക്കാൻ പറ്റിയ വലിയ പ്ലാറ്റ്ഫോമും.

ആ ഹൈന്ദവതയും ഭാരതീയതയും തന്നെയാണ് എല്ലാ ദിശകളിലേക്കും, വ്യത്യസ്തമെന്ന് തോന്നുന്ന (എന്നാൽ ഒന്ന് തന്നെയായ) എല്ലാ ലക്ഷ്യങ്ങളിലേക്കുമുള്ള വണ്ടികൾ എത്തുന്ന ഏറ്റവും വലിയ പ്ലാറ്റ്ഫോമും.

******

രാജ്യം എന്നത് ഒരു അനിഷേധ്യമായ വസ്തുതയും മൂർത്തമായ യാഥാർത്ഥ്യവുമായിരിക്കെ, രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടിയല്ലേ നോക്കേണ്ടത്? അതിന് ആ രാജ്യത്തിൻ്റെതായ സാംസ്കാരിക ദാർശനിക പാരമ്പര്യം ഉതകുമെങ്കിൽ അതല്ലേ ഉപയോഗിക്കേണ്ടത്? പ്രത്യേകിച്ചും ആ പാരമ്പര്യം എല്ലാ വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഉൾകൊള്ളാൻ സന്നദ്ധവുമാണെങ്കിൽ...

*****

എങ്കിൽ, ഇന്ത്യയിൽ നിന്നുകൊണ്ട് ഇന്ത്യക്കാരെ ഒരുമിച്ച് നിർത്തുവാനുള്ള ഇന്ത്യൻ സാധ്യതയും വഴിയുമല്ലെ കാണേണ്ടതും പറയേണ്ടതും? 

അതിന് വിദേശത്ത് പോകേണമോ? 

അതിന് വിദേശീയമായ സങ്കല്പവും വിശ്വാസവും വേണോ? 

പ്രത്യേകിച്ചും ഹൈന്ദവം, ഭാരതീയം എന്നതിൽ എല്ലാ വിശ്വാസവ്യത്യാസങ്ങളും ഉൾചേർന്ന് ഒരുമിച്ച് നൽകുമെങ്കിൽ. 

ഇന്ത്യയിലെ എല്ലാ മനുഷ്യരും, വിശ്വാസവ്യത്യാസം പ്രശ്നവും മാനദണ്ഡവും തടസവും ആവാതെ ഒരുമിക്കുന്നതിന് ഹൈന്ദവമെന്നും ഭാരതീയമെന്നും പേര് വന്നാൽ എന്താണ് കുഴപ്പം? 

ഇന്ത്യക്കാരൻ എന്ന് മാത്രം അർത്ഥം വരുന്ന എല്ലാ വിശ്വാസവ്യത്യാസങ്ങളും ഒരുമിച്ച് ഓരുപോലെ നിൽക്കുന്ന, എല്ലാം ശരിയെന്ന് വരുന്ന ഹൈന്ദവത, ഭാരതീയത.

Sunday, October 2, 2022

മത - രാഷ്ട്രീയ നേതാക്കളുടെ മരണം തീരാനഷ്ടം തന്നെ.

ശരിയാണ്. 

മത - രാഷ്ട്രീയ നേതാക്കളുടെ മരണം തീരാനഷ്ടം തന്നെ. 

അവരുടെ ജീവിതം തന്നെയും നാട്ടുകാർക്കും നാടിനും തീരാനഷ്ടം, ഭാരം. 

നാടിൻ്റെ ചിലവിൽ ജീവിച്ചവർ, പാവപ്പെട്ടവരുടെ ചിലവിൽ തലമുറകൾക്ക് വേണ്ടത് സമ്പാദിച്ചവർ വരുത്തിയത് തീരാനഷ്ടം മാത്രമല്ലാതെ പിന്നെന്ത്?

****

നാടിൻ്റെ ചിലവിൽ മുഴുക്കെയും സൗജന്യമായി ജീവിച്ചു.

കച്ചവടസ്ഥാപനം പോലുള്ള ചില പാർട്ടിയുടെ നേതാക്കളായി. 

തലമുറകൾക്കുളളത് അധ്വാനിക്കാതെ സമ്പാദിച്ചു. 

എന്നതിനപ്പുറം പല നേതാക്കളും ഒന്നും ചെയ്തില്ല.

ആരിലും ഒരു സ്വാധീനവും ഉണ്ടാക്കിയില്ല. 

എത്ര ആലോചിച്ചിട്ടും അവരുടേത് എന്ന് പറയാവുന്ന സംഭാവനകൾ കാണുന്നുമില്ല. 

ഇവർ മികവാർന്ന പരാന്നഭോജികളായി എന്നത് മാത്രമല്ലാതെ.

******

കൊന്നാലും കലാപം നടത്തിയാലും നടത്തുന്ന അതേ ഹർത്താൽ തന്നെയാണോ ആരോടെങ്കിലുമുള്ള ബഹുമാനസൂചകമായും നടത്തുക? 

ബഹുമാനം അടിച്ചേൽപ്പിച്ചു വാങ്ങുന്നതാണോ? 

ജനങ്ങളുടെ ചിലവിൽ മാത്രം ജീവിച്ചവർ, ജനങ്ങളുടെ ചിലവിൽ മാത്രം തലമുറകൾക്ക് വേണ്ടത് സമ്പാദിച്ചവർ മരിച്ചാലും ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നതാണോ ബഹുമാനം?

*****

വെറും പിന്തുണ കിട്ടുന്ന, ലൈക്ക് ചെയ്യുന്ന, ആളുകളുടെ എണ്ണം നോക്കിയാണ് ശരിയും സത്യവും നിശ്ചയിക്കുന്നതെങ്കിൽ....,

മാർക്സും സോക്രട്ടീസും മുഹമ്മദും ജീസസും ഒക്കെ അവർ ജീവിച്ചിരുന്ന കാലത്ത്, ജനിച്ചു ജീവിച്ച നാട്ടിൽ, വൻപരാജയങ്ങൾ ആയിരുന്നു. 

അക്കണക്കിൽ അവർ ശരി പറഞ്ഞവരും ആയിരുന്നില്ല.

*****

പാർട്ടികൾ വെറും കച്ചവടസ്ഥാപനം മാത്രമാകുമ്പോൾ ജനങ്ങൾക്കും പിന്നീട് ഒന്നും ചെയ്യാനാവില്ല. 

ഫലത്തിൽ എല്ലാം ജനങ്ങളിൽ നിന്നും വരുന്നു എന്നത് വാദത്തിന് സമ്മതിക്കാം. 

പക്ഷെ, ഏറ്റവും നല്ലവരായി ഭരണഘടനയും പ്രത്യേയശാസ്ത്രവും ലക്ഷ്യവും ലക്ഷ്യബോധവും വെച്ച് ജനങ്ങളെ വഴിനടത്തുന്നു, നയിക്കുന്നു എന്ന് പറയുന്ന, അവകാശപ്പെടുന്ന വിഭാഗമാണ് ജനങ്ങളിൽ ഏറ്റവും അധഃപതിച്ച, ഏറ്റവും മോഷക്കാരായ ചെറ്റകൾ എന്നിടത്താണ് യഥാർത്ഥ വിരിധാഭാസം. വേലികൾ വിള തിന്നുന്നവർ മാത്രമാണെന്നത്.




Saturday, October 1, 2022

ലോകം ഒരു വലിയ തടവറ.

ലോകം ഒരു വലിയ തടവറ.

തടവറയിലാവാന്‍ മാത്രമുള്ള ' ഞാനും ' ' നീയും ' ഇല്ലെങ്കിലും, ലോകം ഒരു തടവറ. 

ലോകമെന്നാല്‍ ഈ ഭൂമിയെയും ഉള്‍ക്കൊള്ളുന്ന ലോകം.

ഭൂമിക്കും അപ്പുറമുള്ള പ്രാപഞ്ചികത. ഒരു വലിയ തടവറ.

പിന്നെയും ഒരേറെ തടവറകള്‍. ചെറുതും വലുതുമായി. 

സൗരയുഥം, ഭൂമി, രാജ്യം, സമൂഹം, മതം.

അവസാനം നീ തന്നെയും സ്വയം ഒരു തടവറ.

ശരീരം എന്ന തടവറ ഉണ്ടാക്കിയത് തരുന്ന, പിന്നെ ഈ ലോകവും ഉണ്ടാക്കിത്തരുന്ന 'ഞാന്‍' 'നീ'  ബോധം തന്നെയേ എല്ലാവർക്കും ഉള്ളൂ. 

*******

നീയടങ്ങുന്ന, മുകളില്‍ കുറേ പാളികൾ ആയുള്ള എല്ലാ തടവറകള്‍ക്കും അവയുടേതായ മാനങ്ങളും മാനദണ്ഡങ്ങളും ഉണ്ട്. അഥവാ ഭിത്തികള്‍ ഉണ്ട്. അവ അനുവദിക്കുന്ന അവയുടേതായ ജനാലകളുണ്ട്. 

തടവറയെ തടവറയാക്കുന്ന പരിമിതികളുടെ ഭിത്തികള്‍, ജനാലകള്‍. 

അതിനാല്‍ എല്ലാറ്റിനും എല്ലാവർക്കും അവരുടേതായ മാനവും മാനദണ്ഡങ്ങളും ഉണ്ട്. അഥവാ ഭിത്തികള്‍ ഉണ്ട്. പരിമിതികളുണ്ട്. പുറത്ത് നോക്കാൻ അനുവദിച്ച പരിമിതമായ രീതികളും വഴികളും ഉണ്ട്. 

നിന്റെ രുചിയും ആസ്വാദനവും അനുഭവവും നിന്റേത് മാത്രമായ തന്നെ മറ്റാരും അറിയാത്തത്ര ശക്തമായ പരിമിതിയുടെ ഭിത്തികള്‍. തടവറ ഒരുക്കുന്നത്. 

പിന്നെ ആ ഭിത്തികള്‍ തരുന്ന പരിമിതമായ ജനാലകള്‍ നിന്റെ കാര്യത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ പോലെ. സ്വാതന്ത്ര്യം എന്നൊക്കെ തോന്നും. നീ നീയല്ലാതാവുന്ന സ്വാതന്ത്ര്യം ഇല്ല.

നീ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചിന്തകളും നിന്നെ നീയാക്കിയ തടവറഭിത്തികള്‍ക്കുള്ളിൽ സാധ്യമായത് മാത്രം. നിനക്കത് കൃത്യമായി നേരിട്ട് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും.

ഞാന്‍ നീയെന്ന ബോധം പോലും തടവറക്കുള്ളിൽ രൂപപ്പെടുന്ന, തോന്നുന്ന ഒരു വികാരവും വിചാരവും മാത്രം. തടവറ ഇല്ലാതായാല്‍ ഇല്ലാതാവുന്നത്. 

നീ കൂടിയായ തടവറക്കുള്ളില്‍ വെച്ച്, അതിനുള്ളിലെ സാധ്യത പോലെ നീ പലതും ചെയ്യും, നിനക്ക് പലതും തോന്നും.

ഓടുന്ന വണ്ടിക്കുള്ളിൽ നിന്ന് ഒടിക്കളിക്കുന്നത് പോലെ. വണ്ടി പോകുന്ന ദിശക്കെതിരെ തിരിഞ്ഞിരിക്കുന്നത് പോലെ. വണ്ടിയുടെ ദിശയോ വേഗതയോ മാറ്റാൻ സാധിക്കാതെ.

ഓരോ കാര്യവും നിനക്ക് വേണ്ടി എന്ന് വിചാരിച്ചു നീ ചെയ്യും. തേനീച്ച തേൻ ശേഖരിക്കുന്നത് പോലെ. മാവ് മാങ്ങ ഉണ്ടാക്കുന്നത്‌ പോലെ.

പക്ഷേ അവ മുഴുവന്‍ നിന്നിലൂടെ എല്ലാറ്റിനും വേണ്ടി സംഭവിക്കുന്നു. തടവറക്ക് മൊത്തം വേണ്ടി സംഭവിക്കുന്നു. എല്ലാ തടവറകള്‍ക്കു വേണ്ടിയും മേല്‍ പാളികള്‍ക്കു വേണ്ടിയും സംഭവിക്കുന്നു.

ആ നിലക്ക് എല്ലാ സംഗതികളും എല്ലാവരും തടവ്പുള്ളികള്‍ തന്നെ.

എല്ലാം (എല്ലാവരും) മാനങ്ങളുടെയും അവയുണ്ടാക്കുന്ന മാനദണ്ഡങ്ങളുടെയും തടവ് പുള്ളികള്‍. അവരുണ്ടാക്കുന്ന തോന്നലുകള്‍. 

മനുഷ്യന് പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന സാധ്യതകള്‍ മാത്രം.

ത്രിമാനലോകത്ത് ത്രിമാനസങ്കല്‍പങ്ങളും നിര്‍വ്വചനങ്ങളും വെച്ച്, അത് നല്‍കുന്ന അനുഭൂതിതലത്തില്‍ ജീവിക്കുക തടവറയില്‍ അനുവദിക്കപ്പെട്ടത്.

കണ്ണ് കൊണ്ട്‌ കാണുക മാത്രം ചെയ്തും കാത് കൊണ്ട്‌ കേള്‍ക്കുക മാത്രം ചെയ്തും ത്വക്കും നാക്കും മൂക്കും എല്ലാ ആ വിധം മാത്രം ഉപയോഗിച്ചും ജീവിക്കുക. ശ്വസിച്ചും കുടിച്ചും ഉറങ്ങിയും വിസര്‍ജ്ജനം നടത്തിയും ജീവിക്കുക. 

അത് മാത്രമേ അത്ര മാത്രമേ ഉള്ളൂ സാധിക്കുകയുള്ളൂ എന്ന് കരുതി നിര്‍ബന്ധമായും അതിൽ സംതൃപ്തി പൂകി ജീവിക്കുക.

വെറും തടവ് പുള്ളിയെ പോലെ.

കിട്ടിയത് വെച്ച് കിട്ടിയ ഇടത്ത് ജീവിക്കുക. 

അങ്ങനെ നിനക്ക് വേണ്ടി എന്ന് നിനക്ക് തോന്നുന്നതും നീ ചെയ്യുന്നതും, അങ്ങനെ തോന്നിപ്പിച്ച് നിന്നെ ക്കൊണ്ട് തോന്നിപ്പിക്കുന്നതും ചെയ്യിപ്പിക്കുന്നതും ഒരുതരം Higher management.

പ്രകൃതി എന്നോ ദൈവമെന്നോ നീ വിളിക്കുന്ന ശക്തി ചെയ്യുന്ന Higher management.

എല്ലാം എല്ലാറ്റിനും വേണ്ടി, എല്ലാവരും എല്ലാവർക്കും വേണ്ടി എന്ന് വരുന്ന, വരുത്തുന്ന Higher management.

******

ചെറിയ നിനക്ക് ഈ വലിയ ലോകം ഒരു തടവറ എന്ന് കണ്ട് ബോധ്യപ്പെടുന്നില്ല എന്ന് മാത്രം.

ഇതേ മനസ്സിലാകായ്ക നീയെന്ന നിന്റെ ശരീരത്തിന്റെ (ആ ലോകത്തിലെ) ഓരോ അണുവിനും കോശത്തിനും ഉണ്ട്‌.

അതുകൊണ്ട്‌ തന്നെ  ഈ ലോകം അനുവദിച്ച, ഈ ലോകത്തിനുള്ള അതിന്റെ മാനവും മാനദണ്ഡവും ആയ ഭിത്തികളും ജനവാതിലുകള്‍ തന്നെയേ നിനക്ക് ഉള്ളിലേക്ക് നോക്കാനും പുറത്ത് നോക്കാനും ഉള്ളൂ. 

******

ഈ തടവറക്കുള്ളില്‍ തലച്ചോറുണ്ടാക്കിയ ലോകമാണ് മനുഷ്യന്‍ ജീവിക്കുന്ന ലോകം.

പ്രകൃതിപരമെന്നും ദൈവികമെന്നും പറയാനില്ലാത്തത്.

വിവാഹമായാലും സമൂഹമായാലും വിടായാലും റോഡായാലും വാഹനമായാലും വസ്ത്രമായാലും ആശുപത്രിയായാലും മരുന്നായാലും എല്ലാം അങ്ങനെ തലച്ചോറുണ്ടാക്കിയ ലോകം. 

ഈ കാണുന്ന ലോകം ഉണ്ടാക്കിയ തലച്ചോറ് ഉണ്ടാക്കിയ ശാസ്ത്രവും വ്യവസ്ഥയും പഠിക്കാനും അത് തുടര്‍ത്തനും അത് വെച്ച് ജോലിയെയെടുത്ത് ജീവിക്കാനുമാണ് മനുഷ്യന്‍ ശ്രമിക്കുന്നതും.

അവന്റെ വിദ്യഭ്യാസ സമ്പ്രദായം മുഴുവന്‍ അവന്റെ തന്നെ തലച്ചോറ് ഉണ്ടാക്കിയ ലോകം നിലനിര്‍ത്താനും തുടര്‍ത്താനും വേണ്ട വിവരവും വിചാരവും മാത്രമാണ്.

*******

ഉദ്ദേശരാഹിത്യം നിലനില്‍ക്കുന്നു.

എല്ലാ ഉദ്ദേശങ്ങളും ഉദ്ദേശരാഹിത്യമായിത്തീരുന്നു.

നേടാനും നഷ്ടപ്പെടാനും ഇല്ലാത്ത ദൈവവും ഉദ്ദേശരഹിതന്‍.

വഴി എന്ന് വിചാരിച്ച്, അത് വേറെ എവിടെയോ എന്ന്‌ വിചാരിച്ച് അസ്വസ്ഥപ്പെടേണ്ട..

അങ്ങനെ ഒന്ന് വേറെ തന്നെ എവിടേയും ഇല്ല.

ജീവിതം തരുന്നതും ജീവിതത്തില്‍ ഉള്ളതും ജീവിതം ഉണ്ടാക്കുന്നതും തന്നെയല്ലാതെ.

******

ഒന്നുകില്‍ ഈ 'ഞാൻ' ഇല്ല, ഈ 'ഞാന്‍' ഇല്ലാത്തത്.

പിന്നെയോ? 

ഉള്ളത് സര്‍വ്വവും തന്നെയായ ഒരേയൊരു 'ഞാന്‍' മാത്രം.

പ്രകൃതി എന്നോ ഈശ്വരന്‍ എന്നോ നിങ്ങൾ അതിനെ വിളിച്ചുകൊള്ളുക.

******

അല്ലെങ്കില്‍ ഈ 'ഞാന്‍' ഉണ്ട്, ഈ 'ഞാന്‍' ഉള്ളത്.

എങ്കിലോ? 

ഈ 'ഞാന്‍' ആകയാലുള്ള ഒരേയൊരു 'ഞാന്‍', ആകയാലുള്ള ഒരേയൊരു 'ഞാനി'ന്റെ ഭാഗം.

അങ്ങനെ വന്നാല്‍....?

എല്ലാ 'ഞാനുകളും' ഫലത്തില്‍ ഒന്നേ ഒന്ന്..

*****

അല്ലാതൊരു ഞാന്‍ എന്ന ബോധവുമായി ആരും ജനിക്കുന്നില്ല.

അങ്ങനെയൊരു ഞാന്‍ എന്ന ബോധവും കൊണ്ട്‌ ആരും മരിക്കുന്നുമില്ല.

മാറ്റം ഇല്ലാത്ത സ്ഥായിയായ ഞാന്‍ ബോധവുമായി ആരും ജീവിക്കുന്നുമില്ല.

*****

തലച്ചോറ് ഇല്ലാതാവുന്നതോടെ ഇല്ലാതാവുന്ന ഞാന്‍ മാത്രം.

തീർത്തും ശരീരം ഉണ്ടാക്കുന്ന ഞാന്‍ മാത്രം.

ശരീരത്തോടെ ഇല്ലാതാവുന്ന ഞാന്‍ മാത്രം.

തുടര്‍ച്ച ഇല്ലാത്ത ഞാന്‍ മാത്രം. 

ഒന്നും അറിയാത്ത കുഞ്ഞും ബാലനും യുവാവും മധ്യവയസ്കനും വൃദ്ധനും ഒക്കെയായി ഇല്ലാതാവുന്ന ഞാന്‍ മാത്രം.

*******

പ്രത്യക്ഷവും (ളാഹിര്‍) പരോക്ഷവും (ബാത്വിന്‍) ഒന്ന്.

പേരിൽ ബോധമായാലും ഊർജമായാലും ആത്മാവായാലും പദാർത്ഥമായാലും ഒന്ന്.

എന്തായാലും "ഞാനും" "എന്റേതും" ഇല്ല.ഞാന്‍ എന്ന ബോധവുമായി ആരും ജനിക്കുന്നില്ല.