Sunday, April 28, 2019

രാജ്യം ചെറുതാവണം - ഭരണം എളുപ്പവും സുതാര്യവുമാവാൻ.

രാജ്യം ചെറുതാവണം 
ഭരണം എളുപ്പവും സുതാര്യവുമാവാൻ
ജനങ്ങളുടെ ഇഷ്ടങ്ങള്‍  ആവിയായി പൊങ്ങി
ഭരണകൂടമേഘമായി നിന്ന്,
 ക്ഷേമമഴയായി പെയ്യാന്‍.

വലുപ്പത്തിന്റെ മറയെയും അതുണ്ടാക്കി കൊടുക്കുന്ന ദൂരത്തെയും രാഷ്ട്രീയ മേലാളന്മാരും ദേശീയ പാര്ട്ടികളും തങ്ങളുടെ ധൈര്യമായി കൊണ്ടുനടക്കുമ്പോള് പിന്നെന്ത് തോന്നണം?

യഥാര്ത്ഥത്തില് ജനാധിപത്യം ചെറിയ സമൂഹത്തിൽ വളരെ ഭംഗിയായി നടക്കും.

യൂറോപ്പ് ആകെ മൊത്തം 50 കൊടി ജനങ്ങൾ. എകദേശം. 50 കോടി ജനങ്ങൾക്ക് വേണ്ടി അവിടെ 51 രാജ്യങ്ങൾ.

ഇവിടെ 130 കോടിക്ക് ഒരു രാജ്യം. രാജ്യത്തിന്റെ വലിപ്പവും ജനസംഖ്യയുടെ വലിപ്പവും ജനാധിപത്യത്തിന് പറ്റിയത് അല്ല. അവർ വഞ്ചിക്കപ്പെടുന്നതിനല്ലാതെ.

ചെറിയ രാജ്യങ്ങൾ ആയത് കൊണ്ട് യൂറോപ്പിലെ എല്ലാ ചെറുരാജ്യങ്ങളിലും ജനാധിപത്യം വളരെ ഭംഗിയായി നടക്കുന്നു. അധികാരിയും ജനങ്ങളും തമ്മിൽ ദൂരമില്ല. അധികാരം എന്നത് ആര്ക്കും മനസ്സിലാവാത്ത ഒരു സമസ്യയായി മാറുന്നില്ല.

ചെറുത് ആണ് ജനാധിപത്യത്തിന് നല്ലത്. ഗ്രാമ സ്വരാജ് എന്നാല് ചെറിയ ഗ്രാമ രാജ്യങ്ങൾ എന്ന് തന്നെയാണ് അര്ത്ഥം. ഗാന്ധി വിഭാവനം ചെയതത് അതാണ്. മാര്ക്സിന്റെ കമ്യൂണും ബുദ്ധന്റെ സംഘവും ഇങ്ങനെ ചെറുത് തന്നെ.

ചെറുതില് ആണ് എല്ലാം നന്നായി പരീക്ഷിക്കാനും വിജയിപ്പിക്കാനും സാധിക്കുക. ജനങ്ങൾക്ക് അധികാരികളും അധികാരവും ആയുള്ള ദൂരവും കുറയും. അങ്ങിനെ സുതാര്യത കൂടും. ജനങ്ങൾ ആണല്ലോ ജനാധിപത്യത്തിന്റെ ആണിക്കല്ല്. ജനങ്ങൾ വല്ലാതെ കൂടുമ്പോൾ അവര്ക്കിടയില് ഉണ്ടാകുന്ന തീരുമാനം വികലമാവും, അവ്യക്തമാവും


അത്രയേ അര്ത്ഥമാക്കിയുള്ളു.

പ്രധാനമന്ത്രി എന്നാൽ, വായിൽ തോന്നിയത്‌ എന്തും വിളിച്ച് പറയുന്ന വെറും പാർട്ടി പ്രചാരകന്‍ എന്ന് വരെ ആയി.

പത്രസ്വാതന്ത്ര്യത്തിന്റെ ആഗോളപട്ടികയില്‍ 
ഇന്ത്യന്‍ റാങ്ക് 140. പാകിസ്താന്‍ 142. 
എങ്ങിനെയുണ്ട് തരംതാഴ്ചയിലെ മത്സരം
കട്ടക്ക് കട്ട.

പത്രനിലവാരവും വാർത്തകളിലെ സത്യസന്ധതയും എത്ര മാത്രമെന്ന് ബാലക്കോട്ട് സംഭവം report ചെയ്തപ്പോൾ മനസ്സിലാക്കി. 

വസ്തുതയുമായും വാസ്തവവുമായും ഒരു ബന്ധവും ഇല്ലാതെ ഭരണകൂടം എഴുതിക്കൊടുത്തത് അപ്പടി വിഴുങ്ങിയപ്പോഴും അത് തന്നെ തുപ്പിയപ്പോഴും

ഒരു തിരുത്ത് പോലും നടത്താത്ത ധാര്ഷ്ട്യത്തിലും ഉളുപ്പില്ലായ്മയിലും


തരംതാഴ്ചയിലും കളവിലും ഒപ്പത്തിനൊപ്പം

കളവ് പറഞ്ഞ്മാത്രം ഭരണത്തില് കയറാം എന്ന് വരെ ആയി നമ്മുടെ ജനാധിപത്യം. 

പ്രത്യേകിച്ചും കളവ് വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നത് ആണെങ്കിൽ
ധ്രുവീകരണം സാധിക്കുന്നത് ആണെങ്കിൽ

പ്രധാനമന്ത്രി എന്നാൽ, വായിൽ തോന്നിയത്എന്തും വിളിച്ച് പറയുന്ന വെറും പാർട്ടി പ്രചാരകന് എന്ന് വരെ ആയി.

തീവ്രത വളരാനും പൂത്തുലയാനും വേണ്ട വളവും വെള്ളവും ഇസ്ലാമിലും ഖുര്‍ആനിലും ഇല്ലേ?

New Zealand ല്‍ ഞെട്ടി
പക്ഷേ, എന്തേ ശ്രീലങ്ക ആരെയും ഞെട്ടിക്കാത്തത്
തീവ്രഏകസത്യാവാദം വിഷപ്പാമ്പ് തന്നെ
അതാരെയും കടിക്കും.


********

ശ്രീലങ്ക: ISISന്റെ പിതാവ് ആരുമാവട്ടെ.  
പക്ഷേ, തീവ്രത വളരാനും പൂത്തുലയാനും വേണ്ട 
വളവും വെള്ളവും ഇസ്ലാമിലും ഖുര്‍ആനിലും ഇല്ലേ

ഉണ്ട്.

*******

New Zealand: ഖുറാന്‍ വായിച്ചു മാതൃകകാണിച്ചു
ശ്രീലങ്കന്‍ സ്ഫോടനംമുസ്ലിംപള്ളികളില്‍ 
ബൈബിളും ധമ്മപദയും വായിച്ചു 
മാതൃക കാണിക്കുമോ?

*******

വളരെ സുന്ദരം. പക്ഷെ നാം സുന്ദരമായി കാണാന് ശ്രമിക്കുന്നത്‌ നമ്മുടെ നന്മ, വിശാലത. എല്ലാറ്റിലും ശരി ഉണ്ടാവുമെന്ന നമ്മുടെ സഹിഷ്ണുതാഭാവം. പക്ഷെ ഇസ്ലാമും ഖുര്ആനും, അതിന്റെ അവസാനവാദം കൊണ്ടും അത് മാത്രം എന്ന വാദം കൊണ്ടും, തീവ്രതയെയും അസഹിഷ്‌ണുതയെയും താലോലിച്ച് വളര്ത്തുന്നു. സ്വര്ഗവാഗ്ദാനം കൊടുത്തുകൊണ്ട്. നരകത്തെ കുറിച്ച് പറഞ്ഞ്‌ പേടിപ്പിച്ചുകൊണ്ട്‌.

ന്യൂനപക്ഷം എന്ന പരിഗണന സമുദായത്തിന് കൊടുക്കാം. പക്ഷെ തെറ്റായ, ഒന്നിനെയും ഉള്കൊള്ളാത്ത, എല്ലാറ്റില്നിന്നും മാറി നിൽക്കാൻ പഠിപ്പിക്കുന്ന, പ്രേരിപ്പിക്കുന്ന വിശ്വാസത്തിന് കൊടുക്കേണ്ടതില്ല. അങ്ങിനെ കൊടുത്തു കൊണ്ട്‌ വിഷപ്പാമ്പുകള്വളരരുത്. നാം വസ്തുത അറിയാത്തത് കൊണ്ട്‌ സുഖിപ്പിക്കുന്നത് അവ വളരാൻ കാരണം ആവരുത്. സഹതാപം കൊണ്ട്‌ വളർന്നു വലുതാകുന്നത് വിഷപ്പാമ്പുകള് ആവരുത്.

ഇസ്ലാം അല്ലാത്തത് എല്ലാം തെറ്റ് എന്നതും അവയെല്ലാം ആവുമെങ്കിൽ ഇല്ലായ്മ ചെയ്യപ്പെടേണ്ടത് എന്നതും ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം.

എന്തിന്‌ ISISനെ പറയുന്നു? വിശ്വാസവ്യത്യാസം ഉള്ളതിനാല് മാത്രം കുടുംബക്കാരെ വരെ വിവാഹത്തിനും സല്കാരത്തിനും House warming വേളയിലും ക്ഷണിക്കാത്തവർ ഈ മത വിശ്വാസികള്ക്കിടയില് ഇവിടെ ഈ നാട്ടിലുണ്ട്. എന്റെ സ്വന്തം അനുഭവത്തില് ഉണ്ട്. കണ്ടാല് മിണ്ടാത്തവർ. ഈ മതം ഉപദേശിക്കുന്ന തീവ്ര അസഹിഷ്ണുതയുടെ തലം അതിനപ്പുറവും പോകും.


*******

മുസ്ലിംകളുടെ കാര്യത്തില് ഇസ്ലാം ഉണ്ടാക്കുന്ന, ഖുര്ആന് ആവശ്യപ്പെടുന്ന തീവ്രവിശ്വാസം തന്നെ വേരും കാരണവും.

ഇത് മാത്രം ദൈവികമായത്, ഇത് അവസാനത്തേത്, ഇതല്ലാത്തത് എല്ലാം തെറ്റ്, ബാക്കി എല്ലാം നരകത്തിലേക്ക് നയിക്കുന്നത്, ഇത് മാത്രം സ്വര്ഗ്ഗത്തില
േക്ക് നയിക്കുന്ന ദൈവികപാത, ഇതിന് വേണ്ടി കൊന്നാലും കൊല്ലപ്പെട്ടാലും സ്വര്ഗം എന്നിങ്ങനെയുള്ള വിശ്വാസം തന്നെ അടിസ്ഥാന കാരണം, വേര്.

മറ്റാരും എങ്ങിനെയും ഇങ്ങനെയുള്ള വിശ്വാസത്തെ ഉപയോഗപ്പെടുത്തിയാലും ദുരുപയോഗപ്പെടുത്തിയാലും, അതിന്റെയെല്ലാം വേരും കാരണവും കിടക്കുന്നത് ഈ വിശ്വാസത്തിലും അത് നൽകുന്ന വാഗ്‌ദാനത്തിലും തന്നെ.

ഭൂമിയില് കാണുന്ന ബാക്കി എല്ലാ തീവ്രതകളും ഭീകരതകളും സ്ഥലകാല ബന്ധിതമാണ്. ചില പ്രത്യേക കാരണങ്ങളാല് അതിന്റെ പ്രതികരണമായി ഉണ്ടാകുന്നതാണ്. സ്ഥലവും കാലവും കാരണവും മാറുമ്പോള്, അവരുടെ ഉദ്ദേശം നേടുന്നതോടെ, അത് ഇല്ലാതാവും.

ഇസ്ലാമിന്റെ തീവ്രതയും അസഹിഷ്ണുതയും സ്ഥല കാലാതീതമാണ്‌. അത് വിശ്വാസത്തിലാണ്, വിത്തില് ആണ്. വേരിലും ആണ്.

മുസ്ലിം സമുദായം അല്ല പിഴക്കുന്നത്. പഴിക്കേണ്ടതും കുറ്റപ്പെടുത്തേണ്ടതും മുസ്ലിം സമുദായത്തെ അല്ല. അവർ വെറും കുപ്പികള്. അവരില് നിറച്ച വിശ്വാസമാണ് പ്രശ്നം. നിറച്ച വിഷമാണ് കള്ളാണ് കുപ്പി യെ കള്ള്കുപ്പിയും വിഷക്കുപ്പിയും ആക്കുന്നത്. അതിനെയാണ് പഴിക്കേണ്ടത്, കുറ്റപ്പെടുത്തേണ്ടത്.


********

ഹിന്ദുവിന്റെയും ഹൈന്ദവതയുടെയും നല്ല ഭാവവും പ്രത്യേകതയും അത് തന്നെയാണ്. എല്ലാറ്റിലും ശരി കാണുന്ന എങ്ങിനെ ആയാലും ശരിയെന്ന് കരുതുന്ന ദൈവത്തെയും സത്യത്തെയും എങ്ങിനെയും ആവും പോലെ സമീപിക്കാം സങ്കല്പിക്കാം എന്നിടത്ത്.

അത് നിലനില്ക്കണം.
 അതാണ്‌ യഥാര്ത്ഥ മതേതരത്വത്തിന്റെ ആധാരം.

ആ നിലക്ക് നാം ആചരിച്ചു പോന്ന ഹൈന്ദവതയില് മതേതരത്വം ഉണ്ട്. മതേതരത്വത്തില് ഹൈന്ദവതയും ഉണ്ട്.

ഹിന്ദു പള്ളിയിലും ചർച്ചിലും അമ്പലത്തിലും ദൈവത്തെ കാണുന്നു. ആ ഇടങ്ങളിലൂടെ പോകുമ്പോള് അവന് അറിയാതെയും അറിഞ്ഞും കൈ കൂപ്പുന്നു. ശീലം കാരണം അവന് അവിടേക്ക് പോയാലും ഇല്ലേലും. അവിടെ പോയി പ്രവര്ത്തിച്ചാലും ഇല്ലേലും.


*******

മുസ്ലിംകൾ പാവങ്ങൾ. പ്രശ്നം ഇസ്ലാമും അതുണ്ടാക്കുന്ന തീവ്രതയും മാത്രം. കുപ്പിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിൽ നിറച്ച കള്ളിനെയും വിഷത്തെയും കുറ്റം പറയണം, നീക്കം ചെയ്യണം.

തേൻ നിറച്ചാല് കുപ്പി തേൻ കുപ്പി ആവും. അത്രയേ ഉള്ളു ഓരോ വിശ്വാസി സമൂഹവും.

*******

ജീവിതത്തേയും ജീവിതത്തിന്റെ വൈവിധ്യത്തെയും വൈരുദ്ധ്യങ്ങളും ഉള്കൊള്ളാത്ത ഒന്നും ദൈവികമല്ല, സത്യമല്ല. എല്ലാം ജീവിതത്തിന് വേണ്ടി എന്നതാണ്‌ സത്യം, ദൈവികം. അതിനാല് തന്നെ ജീവിതം, ജീവിച്ചു കൊണ്ട്‌, ജീവിതത്തിനും അതിന്റെ പുരോഗതിക്കും വേണ്ടത് ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. ഒരു കാലത്തെ നന്മയെ വേറൊരു കാലത്തെ തിന്മയും, ഒരു കാലത്തെ തിന്മയെ വേറൊരു കാലത്തെ നന്മയും, ആക്കിക്കൊണ്ടും പരിണമിപ്പിച്ചു കൊണ്ടും. നന്മയും തിന്മയും ജീവിതത്തിന്റെത് ജീവിതത്തിൽ നിന്നുളളത് എന്നാക്കി കൊണ്ട്‌. എവിടെയും ഒരു ഫുള് സ്റ്റോപ്പ് ഇടാതെ. തുടർച്ചയായി തുടർച്ചയില്. ആ നിലക്ക് ഒരു മുഹമ്മതിലും ഖുര്ആനിലും അവസാന വാക്കും ഫുൾസ്റ്റോപും കാണാതെ, തേടാതെ. 

മുഹമ്മദ് എന്തെന്നും ആരെന്നും, മുഹമ്മദ് മഹാന് ആണോ അല്ലേ എന്നതും, അല്ലല്ലോ ഇവിടെ വിഷയം? അങ്ങനെ ആരെങ്കിലും ചർച്ച ചെയത് പഠിച്ച് തീരുമാനിക്കുന്നുണ്ടെങ്കിൽ അതവരുടെ മാത്രം വിഷയം. അവര്അകപ്പെട്ട അവസ്ഥയുടെ വിഷയം. അവരുടെ അളവു കോലിന്റെ വിഷയം. അവര്ക്ക് അതിനുള്ള യോഗ്യത എന്തെന്ന് അവർ തന്നെ തീരുമാനിക്കട്ടെ. 

ഇവിടെ വിഷയം തീവ്രവാദം ആണ്. അതെങ്ങിനെ ഉണ്ടാവുന്നു എന്നതാണ്‌. അതിനുള്ള മരുന്നും വെള്ളവും വളവും ഖുര്ആനിലും ഇസ്ലാമിലും ഉണ്ടോ എന്നതാണ്‌.

ഉണ്ട് എന്നത് ഖുറാന് അര്ത്ഥസഹിതം വായിക്കുന്ന, ഇസ്ലാമിന്റെ ഏകസത്യാ വാദത്തില് ഊന്നിനിന്നുള്ള വിശ്വാസം ഉള്ക്കൊള്ളുന്ന ആര്ക്കും എളുപ്പം മനസ്സിലാവുന്നത്.

ശരി തെറ്റുകളെ എല്ലാ കാലത്തെക്കുമായ് നിര്വ്വചിക്കുന്ന, വേര്തിരിക്കുന്ന ഏക ഗ്രന്ഥം ഖുറാന് മാത്രം, ഏക വ്യക്തി മുഹമ്മദ് മാത്രം, എന്ന് പറയുമ്പോള് ആര്ക്കും എളുപ്പം മനസ്സിലാവുന്നത്. 

അല്ലാതെ ഇന്ത്യയുടെ മുന് president അബ്ദുള്കലാം ഖുറാന് മനപാഠം ആക്കിയിട്ടുണ്ടല്ലോ എന്നതല്ല അതിനുള്ള മറുപടി. അദ്ദേഹം അത്കൊണ്ടൊന്നും തീവ്രവാദി ആയില്ലല്ലോ എന്നതല്ല അതിനുള്ള ഉത്തരം. അത് അദ്ധേഹത്തിന്റെ കാര്യം. അദ്ദേഹം എങ്ങിനെ എടുത്തു എന്ന കാര്യം. 

അദ്ദേഹം ഖുറാന് മനപാഠം ആക്കിയിരുന്നോ ഇല്ലേ എന്ന് ആര് അറിയുന്നു? നമ്മൾ വെറുതെ വിടുവായത്തം നടത്തുന്നത്ല്ലാതെ. അഥവാ ആക്കിയെങ്കില്തന്നെ അര്ത്ഥം അറിഞ്ഞു അത് കൊണ്ടാണോ ഉള്കൊണ്ടാണോ എന്ന് ആരറിയുന്നു? അയാൾ പൂര്ണ്ണാര്ത്ഥത്തില് ഇസ്ലാമില് വിശ്വസിച്ചിരുന്നുവോ എന്ന് പോലും ആരറിയുന്നു? ജന്മം കൊണ്ട്‌ ഒരു സാദാ കാനേഷുമാരി സാമുദായിക മുസ്ലിം ആയി എന്നല്ലാതെ. എല്ലാം ആത്മനിഷ്ഠമായ, വ്യക്തിപരമായ കാര്യം മാത്രം. 


*******

മുഹമ്മദ് ആരും എന്തും ആവട്ടെ. അയാൾ അതാവാനുള്ള ന്യായം അയാൾക്ക് ആ സമയവും കാലവും നല്കി. അദ്ദേഹം അങ്ങിനെ ആരായാലും അദ്ദേഹത്തിന് നല്ലത്.

ഇവിടെ പ്രശ്നം അയാൾ ഉണ്ടാക്കി എന്ന് പിന്നീട് പറയപ്പെടുന്ന തീ
വ്രവാദത്തിന്റെ വിത്തും വേരും വെള്ളവും വളവും ആണ്. ദൈവത്തെയും സത്യത്തെയും ഒരു ഭാഷയിലും ഗ്രന്ഥത്തിലും കാലത്തിലും വ്യക്തിയിലും ചുരുക്കിയപ്പോള് ഉണ്ടായ തീവ്രവാദത്തിന്റെ വേരും വിത്തും വളവും വെള്ളവും.

ബാക്കി എല്ലാം തെറ്റ്, നരകത്തിലേക്ക് എന്ന് വിശ്വസിക്കാന് പറഞ്ഞ് ആ തീവ്രവാദത്തെ ശക്തിപ്പെടുത്തിയേടത്ത് ആണ് പ്രശ്നം. ഈ ഒരേയൊരു ഇസ്ലാം എന്ന വഴിയിലൂടെ പോയാല് മാത്രം സ്വര്ഗം എന്ന് പറഞ്ഞ് പോയേടത്ത്. ദൈവത്തെയും സത്യത്തെയും അങ്ങനെ ഒരു വഴിയിലും കാലത്തിലും വ്യക്തിയിലും ഗ്രന്ഥത്തിലും ചുരുക്കിയേടത്ത്. ആ വഴിയിലൂടെയും വ്യക്തിയിലൂടെയും ഗ്രന്ഥത്തിലൂടെയും അല്ലെങ്കിൽ നരകം എന്ന് ഭീഷണിപ്പെടുത്തിയേടത്ത്.

ആ നരകവും സ്വര്ഗ്ഗവും ആണ്, പിന്നെ ഇത് മാത്രം ശരി, അവസാനത്തേത്, ഇതല്ലാത്തത് എല്ലാം തെറ്റ് നരകത്തിലേക്ക് എന്നതാണ്, തീവ്രവാദത്തിനും തീവ്രവാദികള്ക്കും ആവേശവും ഉശിരും ലക്ഷ്യബോധവും ധൈര്യവും പകര്ന്നത്, പകരുന്നത്.

ഇത്‌ മാത്രം, ഇത് അവസാനത്തേത്, ഇതല്ലാത്തത് മുഴുവന്നശിപ്പിക്കപ്പെടേണ്ടത് എന്ന് പറയുമ്പോള് ആണ് തീവ്രവാദം ആവുന്നത്.

പലതില് ചിലതായ് ഇതും കൂടി ഒരു സാധ്യത എന്ന് പറഞ്ഞാല് പ്രശ്നമില്ല. ഒരു പഴം മാത്രം പഴം എന്ന് പറയാൻ മറ്റു പഴങ്ങളെ മുഴുവന്നിഷേധിക്കുന്നതും നശിപ്പിക്കുന്നതും ആണ് പ്രശ്നം, തീവ്രവാദം, അസഹിഷ്ണുത. മറ്റാരെയും ഉള്കൊള്ളാത്ത മറ്റ് ആരുമായും ഒത്തു പോകാത്ത തീവ്രത, അസഹിഷ്ണുത. ദൈവത്തെയും സത്യത്തെയും അതിന്റെ സ്വാഭാവികതയെയും ഒഴുക്കിനെയും തുടര്ച്ചയെയും നിഷേധിക്കുന്നത്, ചുരുക്കുന്നത്. മനുഷ്യ സ്വാതന്ത്ര്യവും ചിന്താ, ഭാവനാ ശേഷിയും നിഷേധിക്കുന്നത്. ദൈവം തന്നെ നല്കിയ മനുഷ്യപരിമിതിയെ നിഷേധിക്കുന്നത്.

ഏതോ കാലത്ത്, ഏതോ ഭാഷയില്, ഏതോ ഗ്രന്ഥത്തില്, ഏതോ വ്യക്തിയില്ചെന്ന് തന്നെ, ആ ഭാവനക്കനുസരിച്ച് തന്നെ, ദൈവത്തെയും സത്യത്തെയും മനസ്സിലാക്കണം, ഭാവന ചെയ്യണം എന്ന് പറയുന്നിടത്ത്, ആ തീവ്രത കൊണ്ട്‌, ദൈവവും സത്യവും തന്നെ ചുരുങ്ങുകയാണ്. ദൈവം അങ്ങനെ നിര്ബന്ധിക്കും നിഷ്കര്ഷിക്കും എന്ന് വിശ്വസിപ്പിക്കുന്നിടത്ത് പ്രത്യേകിച്ചും. 


*******

അവസാനത്തെ ഗ്രന്ഥം, അവസാനത്തെ പ്രവാചകന് എന്ന് പറയാൻ മാത്രം എന്ത് പ്രത്യേകതയാണ് ഈ ഗ്രന്ഥത്തിനും പ്രവാചകനും ഉള്ളത്? എല്ലാ കാലത്തേക്കും വേണ്ട എല്ലാ കാര്യങ്ങളും ഇതിൽ പറഞ്ഞെന്നോ? ഈ ലോകത്തെ മഹാഭൂരിപക്ഷം ഭൂപ്രദേശത്തെയും ഉള്കൊണ്ടില്ല പ്രതിനിധാനം ചെയ്തില്ല എന്നതൊക്കെ വിട്ടിട്ട്. ബൈബിൾ ഉള്കൊണ്ടത്ര മാത്രം, പ്രതിനിധാനം ചെയതത്ര മാത്രം, ഉള്കൊണ്ടു പ്രതിനിധാനം ചെയതു എന്നതോ? ചുരുങ്ങിയത് അവസാനത്തെ പ്രവാചകൻ, അവസാനത്തേത് ആയ സ്ഥിതിക്ക്, ഭൂമിയിലെ എല്ലാവരെയും മരിക്കുന്നതിനു മുമ്പ് കണ്ടു അഭിസംബോധന ചെയതു എന്നെങ്കിലും ഉറപ്പിക്കേണ്ടിയിരുന്നില്ലേ? അവസാനത്തെ ഗ്രന്ഥം, ദൈവം അവതരിപ്പിച്ചതാണ് എങ്കിൽ, അത് പ്രവാചകന്റെ കാലത്ത് തന്നെ ഗ്രന്ഥം ആകാമായിരുന്നില്ലേ? പ്രവാചകൻ മരിച്ചു 20 വര്ഷം കഴിയണമായിരുന്നുവോ അത് ഗ്രന്ഥം ആവാന്?


ഇന്ന് 51 വയസ്.

ഇന്ന് 51 വയസ്.

ജനിക്കുന്നതിന് മുന്പ് ഉണ്ടായിരുന്നില്ലാത്തവന്ന്.

അതിനാലെ, ഈ ബോധത്തിലും ഭാവത്തിലും പേരിലും 51 കൊല്ലം മുന്പ് ജനിച്ചിട്ടില്ലാത്തവന്.

എങ്ങിനെയെല്ലാമോ വന്നുപെട്ട് ഇങ്ങനെ ആയവന്.

ജനിച്ചത് 'ഞാന്' ബോധം ഇല്ലാത്ത, 'ഞാന്' എന്തെന്നറിഞ്ഞിട്ടില്ലാത്ത പീളക്കുഞ്ഞ്.

ജീവന്റെയും ജീവിതത്തിന്റെയും ജീവിക്കാനും അതിജീവിക്കാനുമുള്ള ബോധം മാത്രമായി.

രൂപാന്തരപ്പെട്ട് അവസ്ഥാന്തരപ്പെട്ട് വന്ന് വളര്ന്നായത്.

ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്ച്ചക്കനുസരിച്ച് വളര്ന്ന് ആയ ബോധം.

മരിക്കുന്നതോടെ അവസ്ഥാന്തരപ്പെട്ട് തളര്ന്ന്‌ കൊഴിഞ്ഞ് ഇല്ലാതാവുന്ന ബോധം.

എന്നാലും ലളിതമായി പറഞ്ഞാൽ.........

ഞാന് തന്നെയായി, സ്ഥിരബോധമായി നിലകൊള്ളാത്ത, "ഞാൻ" എന്ന് തലച്ചോറില് തോന്നുന്ന എനിക്ക്...........

ഇന്ന് 51 വയസ്.