Sunday, April 28, 2019

മുഹമ്മദ് എന്തെന്നും ആരെന്നും, മഹാന്‍ ആണോ അല്ലേ എന്നതല്ല വിഷയം.

Shyam Krishna and Anzar Salam.. ജീവിതത്തേയും ജീവിതത്തിന്റെ വൈവിധ്യത്തെയും വൈരുദ്ധ്യങ്ങളും ഉള്‍കൊള്ളാത്ത ഒന്നും ദൈവികമല്ല, സത്യമല്ല. എല്ലാം ജീവിതത്തിന് വേണ്ടി എന്നതാണ്‌ സത്യം ദൈവികം. അതിനാല്‍ തന്നെ ജീവിതം, ജീവിച്ചു കൊണ്ട്‌, ജീവിതത്തിനും അതിന്റെ പുരോഗതിക്കും വേണ്ടത് ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. ഒരു കാലത്തെ നന്മയെ വേറൊരു കാലത്തെ തിന്മയും, ഒരു കാലത്തെ തിന്മയെ വേറൊരു കാലത്തെ നന്മയും, ആക്കിക്കൊണ്ടും പരിണമിപ്പിച്ചു കൊണ്ടും. നന്മയും തിന്മയും ജീവിതത്തിന്റെത് ജീവിതത്തിൽ നിന്നുളളത് എന്നാക്കി കൊണ്ട്‌. എവിടെയും ഒരു ഫുള്‍ സ്റ്റോപ്പ് ഇടാതെ. തുടർച്ചയായി തുടർച്ചയില്‍. ആ നിലക്ക് ഒരു മുഹമ്മതിലും ഖുര്‍ആനിലും അവസാന വാക്കും ഫുൾസ്റ്റോപും കാണാതെ, തേടാതെ.

മുഹമ്മദ് എന്തെന്നും ആരെന്നും, മുഹമ്മദ് മഹാന്‍ ആണോ അല്ലേ എന്നതും, അല്ലല്ലോ ഇവിടെ വിഷയം? അങ്ങനെ ആരെങ്കിലും ചർച്ച ചെയത് പഠിച്ച് തീരുമാനിക്കുന്നുണ്ടെങ്കിൽ അതവരുടെ മാത്രം വിഷയം. അവര്‍ അകപ്പെട്ട അവസ്ഥയുടെ വിഷയം. അവരുടെ അളവു കോലിന്റെ വിഷയം. അവര്‍ക്ക് അതിനുള്ള യോഗ്യത എന്തെന്ന് അവർ തന്നെ തീരുമാനിക്കട്ടെ.

ഇവിടെ വിഷയം തീവ്രവാദം ആണ്. അതെങ്ങിനെ ഉണ്ടാവുന്നു എന്നതാണ്‌. അതിനുള്ള മരുന്നും വെള്ളവും വളവും ഖുര്‍ആനിലും ഇസ്ലാമിലും ഉണ്ടോ എന്നതാണ്‌.

ഉണ്ട് എന്നത് ഖുറാന്‍ അര്‍ത്ഥസഹിതം വായിക്കുന്ന, ഇസ്ലാമിന്റെ ഏകസത്യാ വാദത്തില്‍ ഊന്നിനിന്നുള്ള വിശ്വാസം ഉള്‍ക്കൊള്ളുന്ന ആര്‍ക്കും എളുപ്പം മനസ്സിലാവുന്നത്.

ശരി തെറ്റുകളെ എല്ലാ കാലത്തെക്കുമായ് നിര്‍വ്വചിക്കുന്ന, വേര്‍തിരിക്കുന്ന ഏക ഗ്രന്ഥം ഖുറാന്‍ മാത്രം, ഏക വ്യക്തി മുഹമ്മദ് മാത്രം, എന്ന് പറയുമ്പോള്‍ ആര്‍ക്കും എളുപ്പം മനസ്സിലാവുന്നത്.

അല്ലാതെ ഇന്ത്യയുടെ മുന്‍ president അബ്ദുള്‍കലാം ഖുറാന്‍ മനപാഠം ആക്കിയിട്ടുണ്ടല്ലോ എന്നതല്ല അതിനുള്ള മറുപടി. അദ്ദേഹം അത്കൊണ്ടൊന്നും തീവ്രവാദി ആയില്ലല്ലോ എന്നതല്ല അതിനുള്ള ഉത്തരം. അത് അദ്ധേഹത്തിന്റെ കാര്യം. അദ്ദേഹം എങ്ങിനെ എടുത്തു എന്ന കാര്യം.

അദ്ദേഹം ഖുറാന്‍ മനപാഠം ആക്കിയിരുന്നോ ഇല്ലേ എന്ന് ആര് അറിയുന്നു? നമ്മൾ വെറുതെ വിടുവായത്തം നടത്തുന്നത്ല്ലാതെ. അഥവാ ആക്കിയെങ്കില്‍ തന്നെ അര്‍ത്ഥം അറിഞ്ഞു അത് കൊണ്ടാണോ ഉള്‍കൊണ്ടാണോ എന്ന് ആരറിയുന്നു? അയാൾ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇസ്ലാമില്‍ വിശ്വസിച്ചിരുന്നുവോ എന്ന് പോലും ആരറിയുന്നു? ജന്മം കൊണ്ട്‌ ഒരു സാദാ കാനേഷുമാരി സാമുദായിക മുസ്ലിം ആയി എന്നല്ലാതെ. എല്ലാം ആത്മനിഷ്ഠമായ, വ്യക്തിപരമായ കാര്യം മാത്രം.

മുഹമ്മദ് ആരും എന്തും ആവട്ടെ. അയാൾ അതാവാനുള്ള ന്യായം അയാൾക്ക് ആ സമയവും കാലവും നല്‍കി. അദ്ദേഹം അങ്ങിനെ ആരായാലും അദ്ദേഹത്തിന് നല്ലത്.

ഇവിടെ പ്രശ്നം അയാൾ ഉണ്ടാക്കി എന്ന് പിന്നീട് പറയപ്പെടുന്ന തീവ്രവാദത്തിന്റെ വിത്തും വേരും വെള്ളവും വളവും ആണ്. ദൈവത്തെയും സത്യത്തെയും ഒരു ഭാഷയിലും ഗ്രന്ഥത്തിലും കാലത്തിലും വ്യക്തിയിലും ചുരുക്കിയപ്പോള്‍ ഉണ്ടായ തീവ്രവാദത്തിന്റെ വേരും വിത്തും വളവും വെള്ളവും.

ബാക്കി എല്ലാം തെറ്റ്, നരകത്തിലേക്ക് എന്ന് വിശ്വസിക്കാന്‍ പറഞ്ഞ് ആ തീവ്രവാദത്തെ ശക്തിപ്പെടുത്തിയേടത്ത് ആണ് പ്രശ്നം. ഈ ഒരേയൊരു ഇസ്ലാം എന്ന വഴിയിലൂടെ പോയാല്‍ മാത്രം സ്വര്‍ഗം എന്ന് പറഞ്ഞ് പോയേടത്ത്. ദൈവത്തെയും സത്യത്തെയും അങ്ങനെ ഒരു വഴിയിലും കാലത്തിലും വ്യക്തിയിലും ഗ്രന്ഥത്തിലും ചുരുക്കിയേടത്ത്. ആ വഴിയിലൂടെയും വ്യക്തിയിലൂടെയും ഗ്രന്ഥത്തിലൂടെയും അല്ലെങ്കിൽ നരകം എന്ന് ഭീഷണിപ്പെടുത്തിയേടത്ത്.

ആ നരകവും സ്വര്‍ഗ്ഗവും ആണ്, പിന്നെ ഇത് മാത്രം ശരി, അവസാനത്തേത്, ഇതല്ലാത്തത് എല്ലാം തെറ്റ് നരകത്തിലേക്ക് എന്നതാണ്, തീവ്രവാദത്തിനും തീവ്രവാദികള്‍ക്കും ആവേശവും ഉശിരും ലക്ഷ്യബോധവും ധൈര്യവും പകര്‍ന്നത്, പകരുന്നത്.

ഇത്‌ മാത്രം, ഇത് അവസാനത്തേത്, ഇതല്ലാത്തത് മുഴുവന്‍ നശിപ്പിക്കപ്പെടേണ്ടത് എന്ന് പറയുമ്പോള്‍ ആണ് തീവ്രവാദം ആവുന്നത്.

പലതില്‍ ചിലതായ് ഇതും കൂടി ഒരു സാധ്യത എന്ന് പറഞ്ഞാല്‍ പ്രശ്നമില്ല. ഒരു പഴം മാത്രം പഴം എന്ന് പറയാൻ മറ്റു പഴങ്ങളെ മുഴുവന്‍ നിഷേധിക്കുന്നതും നശിപ്പിക്കുന്നതും ആണ് പ്രശ്നം, തീവ്രവാദം, അസഹിഷ്ണുത. മറ്റാരെയും ഉള്‍കൊള്ളാത്ത മറ്റ് ആരുമായും ഒത്തു പോകാത്ത തീവ്രത, അസഹിഷ്ണുത. ദൈവത്തെയും സത്യത്തെയും അതിന്റെ സ്വാഭാവികതയെയും ഒഴുക്കിനെയും തുടര്‍ച്ചയെയും നിഷേധിക്കുന്നത്, ചുരുക്കുന്നത്. മനുഷ്യ സ്വാതന്ത്ര്യവും ചിന്താ, ഭാവനാ ശേഷിയും നിഷേധിക്കുന്നത്. ദൈവം തന്നെ നല്‍കിയ മനുഷ്യപരിമിതിയെ നിഷേധിക്കുന്നത്.

ഏതോ കാലത്ത്, ഏതോ ഭാഷയില്‍, ഏതോ ഗ്രന്ഥത്തില്‍, ഏതോ വ്യക്തിയില്‍ ചെന്ന് തന്നെ, ആ ഭാവനക്കനുസരിച്ച് തന്നെ, ദൈവത്തെയും സത്യത്തെയും മനസ്സിലാക്കണം, ഭാവന ചെയ്യണം എന്ന് പറയുന്നിടത്ത്, ആ തീവ്രത കൊണ്ട്‌, ദൈവവും സത്യവും തന്നെ ചുരുങ്ങുകയാണ്. ദൈവം അങ്ങനെ നിര്‍ബന്ധിക്കും നിഷ്കര്‍ഷിക്കും എന്ന് വിശ്വസിപ്പിക്കുന്നിടത്ത് പ്രത്യേകിച്ചും.

അവസാനത്തെ ഗ്രന്ഥം, അവസാനത്തെ പ്രവാചകന്‍ എന്ന് പറയാൻ മാത്രം എന്ത് പ്രത്യേകതയാണ് ഈ ഗ്രന്ഥത്തിനും പ്രവാചകനും ഉള്ളത്? എല്ലാ കാലത്തേക്കും വേണ്ട എല്ലാ കാര്യങ്ങളും ഇതിൽ പറഞ്ഞെന്നോ? ഈ ലോകത്തെ മഹാഭൂരിപക്ഷം ഭൂപ്രദേശത്തെയും ഉള്‍കൊണ്ടില്ല പ്രതിനിധാനം ചെയ്തില്ല എന്നതൊക്കെ വിട്ടിട്ട്. ബൈബിൾ ഉള്‍കൊണ്ടത്ര മാത്രം, പ്രതിനിധാനം ചെയതത്ര മാത്രം, ഉള്‍കൊണ്ടു പ്രതിനിധാനം ചെയതു എന്നതോ? ചുരുങ്ങിയത് അവസാനത്തെ പ്രവാചകൻ, അവസാനത്തേത് ആയ സ്ഥിതിക്ക്, ഭൂമിയിലെ എല്ലാവരെയും മരിക്കുന്നതിനു മുമ്പ് കണ്ടു അഭിസംബോധന ചെയതു എന്നെങ്കിലും ഉറപ്പിക്കേണ്ടിയിരുന്നില്ലേ? അവസാനത്തെ ഗ്രന്ഥം, ദൈവം അവതരിപ്പിച്ചതാണ് എങ്കിൽ, അത് പ്രവാചകന്റെ കാലത്ത് തന്നെ ഗ്രന്ഥം ആകാമായിരുന്നില്ലേ? പ്രവാചകൻ മരിച്ചു 20 വര്‍ഷം കഴിയണമായിരുന്നുവോ അത് ഗ്രന്ഥം ആവാന്‍?

No comments: