Friday, March 29, 2024

മകൻ അല്ലാമിൻ്റെ ചികിൽസ ഇന്നത്തോടെ പൂർത്തിയാവുന്നു.

എല്ലാവർക്കും നന്ദി.

മകൻ അല്ലാമിൻ്റെ ചികിൽസ വളരെ ഭംഗിയായി പൂർത്തിയാവുന്നു.

"ഫ അമ്മാ ബിനിഅമത്തി റബ്ബിക്ക ഫഹദ്ദിസ്"

"എന്നാൽ (അതുകൊണ്ട്), നീ നിൻ്റെ നാഥൻ്റെ (പോറ്റി വളർത്തിയവൻ്റെ) അനുഗ്രഹങ്ങൾ എടുത്തുപറയുക."

എകദേശം ഒമ്പത് മാസത്തോളം ഒരു പ്രയാസവുമില്ലാതെ കടന്നുപോയ ചികിൽസാഘട്ടം.

ഇനി വരുന്ന ഒരു വർഷം ഈ അസുഖം തിരിച്ചുവരുന്നില്ലെങ്കിൽ, പിന്നെ അഞ്ച് വർഷം നിരീക്ഷണ കാലവും കഴിഞ്ഞാൽ അല്ലാം പൂർണമായും സാധാരണം. എല്ലാവരെയും പോലെ.

ഈ ചികിത്സാകാലയളവിൽ അല്ലാമും കൂടെയുള്ള നമ്മളും തൊട്ടിലിൽ ഒരു പീളക്കുഞ്ഞ് സ്വസ്ഥമായിരിക്കുന്നത് പോലെ സ്വസ്ഥമായിരുന്നു.

പുറത്ത് നടക്കുന്ന ഒരുതരം ബഹളവും പ്രയാസവും അറിയാതെ, ബാധകമാവാതെ ശരിക്കും തൊട്ടിലിലെ കുഞ്ഞുങ്ങൾ തന്നെയായി. ആർഭാടപൂർവ്വം, രാജകീയമായി.

ഒരുതരം അവകാശവാദങ്ങളും ഇല്ലാതെ സുഹൃത്തുക്കളെ പോലെ നിന്ന ഒരുകുറേ സ്വന്തക്കാരും ബന്ധക്കാരും കാരണം.

അത്തരം സുഹൃത്തുക്കളെ പോലെ ഓടിച്ചാടി വന്ന് കൂടെനിന്ന കുറച്ച് സുഹൃത്തുക്കളായ സഹോദരങ്ങളും, സഹോദരങ്ങളായ സുഹൃത്തുക്കളും തന്നെയാണ് മരുന്ന്കൊണ്ടുള്ള ചികിൽസയെക്കാൾ വലിയ, ഫലവത്തായ, കളിചിരി അന്തരീക്ഷം സൃഷ്ടിച്ച, ആഘോഷം തന്നെയാക്കിയ ചികിത്സയും രോഗശമനവും ആയത്.

സ്വന്തവും ബന്ധവും പോലെ നിന്ന ഒരുകുറേ സുഹൃത്തുക്കൾ.

ബന്ധത്തിലും സ്വന്തത്തിലും സൗഹൃദം കൂടിയുണ്ടെങ്കിൽ അത് തന്നെ വലിയ തണലും സംരക്ഷണവും മരുന്നും ചികിത്സയുമെന്ന് വ്യക്തമാക്കും വിധം.

അതുകൊണ്ട് തന്നെ ഈ വേളയിൽ പറയേണ്ട ചില കര്യങ്ങളുണ്ട്, പറഞ്ഞുപോകേണ്ട ചില കര്യങ്ങളുണ്ട്.

പ്രതിസന്ധികളും പ്രയാസങ്ങളും യഥാർത്ഥ പാഠങ്ങൾ നൽകും, യഥാർത്ഥ സുഹൃത്തിനെ മനസ്സിലാക്കിത്തരും.

ആരൊക്കെ ആരൊക്കെയാണെന്നും എന്തൊക്കെയാണെന്നും മനസ്സിലാക്കിത്തരുന്നു പ്രതിസന്ധികളും പ്രയാസങ്ങളും.

ഒരു കാരൃം ഉറപ്പിച്ച് പറയാം.

പ്രതിസന്ധികളും പ്രയാസങ്ങളും മാത്രമാവേണ്ട ഈ കാലയളവിലും ഈയുള്ളവനും അല്ലാമും കുടുംബവും തൊട്ടിലിൽ ഒന്നുമറിയാതുറങ്ങുന്ന കുഞ്ഞിനെ പോലെ സംരക്ഷിക്കപ്പെട്ടു മാത്രം കഴിഞ്ഞു. 

ആഘോഷപൂർവ്വം, ആഡംബരത്തോടെ, ആഹ്ലാദത്തിൽ.

ഇപ്പോഴും അത്തരമൊരു വല്ലാത്തൊരു സംരക്ഷണത്തിൽ, ആഘോഷത്തിൽ തന്നെ എന്തെന്നില്ലാതെ തുടരുന്നു.

ഏതോ ഒരു മാന്ത്രികസ്പർശവും മാന്ത്രികസംരക്ഷണവും മാന്ത്രികവലയവും അനുഭവിച്ച് രാജകീയമായി ജീവിക്കുന്നു.

സൗഹൃദത്തെക്കാൾ വലിയ തണലും സംരക്ഷണവും വലയവും ഇല്ലെന്ന് വ്യക്തമാവും വിധം.

"വമൻ യത്തഖില്ലാഹ യജ്അൽ ലഹു മഖ്രജൻ വ യർസുഖുഹു മിൻ ഹൈസു ലാ യഹ്തസിബ്" (ഖുർആൻ)

"യഥാർഥത്തിൽ ഉള്ളതിനെ (പ്രാപഞ്ചിക ശക്തിയെ (അല്ലാഹുവിനെ)) ആര് സൂക്ഷിക്കുന്നുവോ അവന് (ആ പ്രാപഞ്ചികശക്തി) പോംവഴികൾ (പരിഹാരങ്ങൾ) ഉണ്ടാക്കിക്കൊടുക്കുന്നു. അവൻ പോലും അറിയാത്തവിധം (അവനറിയാത്ത ഭാഗത്ത് നിന്നും) അവനെ (ആ പ്രാപഞ്ചികശക്തി) ഭക്ഷിപ്പിക്കുന്നു, ഊട്ടുന്നു, വളർത്തുന്നു."

ഇത് അക്ഷരംപ്രതി സാക്ഷാത്കരിച്ചുകൊണ്ട്.

"ഇന്ന ഔലിയാഅല്ലാഹി ലാ കൗഫുൻ അലൈഹി വലാഹും യാഹ്സനൂൻ"

"പ്രാപഞ്ചികസത്തയുടെ (അല്ലാഹുവിൻ്റെ) കൂട്ടുകാർക്ക് പേടിയില്ല, അവർ ദുഃഖിക്കുന്നുമില്ല (ഖേദിക്കുന്നുമില്ല)".

ചികിത്സ തീർത്തും ആർഭാടപൂർവ്വമാവണം, രാജകീയമായി തന്നെയായിരിക്കണം, രോഗി രാജാവിനെ പോലെയായിരിക്കണം, രോഗിയെ യാചകനെ പോലെയാക്കരുത് എന്ന് ആദ്യമേ കരുതിയിരുന്നു, നിശ്ചയിച്ചിരുന്നു. അങ്ങനെയാകാൻ മാത്രം കലഹിച്ചു.

(ആരോഗ്യകാര്യത്തിലുള്ള ഇതേ നിലപാട് ഏറെക്കുറെ വിദ്യാഭാസകാര്യത്തിലും പുലർത്തുന്നു, പുലർത്തണമെന്ന് കരുതുന്നു).

ആ നിലപാട് തന്നെ ആവുംവിധം ഇന്നിതുവരെ പ്രാവർത്തികവുമാക്കി, ആക്കാൻ ശ്രമിച്ചു. 

എവിടെയും പിശുക്കാം. ആരോഗ്യകാര്യത്തിലും വിദ്യാഭ്യാസകാര്യത്തിലും പിശുക്കാതിരിക്കുക. കാരണം, അവ വളർച്ചയുടെയും ഉയർച്ചയുടെയും നിർമ്മാണത്തിൻ്റെയും മുന്നോട്ട് പോകുന്നതിൻ്റെയും വഴിയാണ്.

അങ്ങനെ തന്നെ, അതുപോലെ തന്നെ ആദ്യാവസാനം, ഇതുവരെ ഒരു വിഘ്‌നവും കൂടാതെ ഈ ചികിത്സാഘട്ടം ആഘോഷപൂർവ്വം നടത്തിക്കൊണ്ടുപോകാൻ സാധിച്ചു.

തുടക്കത്തിൽ വിചാരിച്ചതിലും വളരെ എളുപ്പത്തിൽ ഭംഗിയായി, നിയന്ത്രണവിധേയമായി ഈ ചികിത്സാഘട്ടം.

അറിയാം.
നിങളെല്ലാവരും തന്നെയായ നമ്മളെല്ലാവരും ഒരുപോലെ അല്ലാമിൻെറ കൂടെ ഉണ്ടായിരുന്നു.

വളരേ അടുത്ത സുഹൃത്തുക്കളായി അവന്ന് നിങ്ങളായ നമ്മൾ കുറച്ച് സ്വന്തബന്ധങ്ങൾ.

സ്വന്തബന്ധങ്ങളെ പോലെ നിന്ന നിങ്ങളായ നമ്മൾ കുറച്ച് സുഹൃത്തുക്കൾ.

അങ്ങനെയുള്ള എല്ലാവരുടെയും പേരുകൾ ഒന്നൊന്നായി എടുത്തുപറയേണ്ടതുമാണ്.

പേരെടുത്തുപറയപ്പെടുന്നവരും അല്ലാത്തവരും ഒരുപോലെ.

സാഹചര്യവശാലും ദൂരം കാരണവും (അമ്മുവും റഹൂഫും ഒക്കെ) ആവേണ്ടത് പോലെ ആവാൻ പറ്റാത്തതും പറ്റാതിരുന്നതും ആരുടെയും കുറ്റമല്ല, കുറവല്ല.

എന്ത് ചെയ്യാൻ സാധിച്ചാലും ഇല്ലെങ്കിലും നമ്മൾ മനസ്സാക്ഷിയിൽ, സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധരായാൽ മതി.

മനസ്സാക്ഷിയോട് നീതിയും സത്യസന്ധതയും പുലർത്തിയാൽ എല്ലാം ശരി.

എങ്കിൽ, എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും, എന്ത് ചെയ്യാനായാലും ചെയ്യാനായില്ലെങ്കിലും എല്ലാം ഒരുപോലെ ശരി.

എല്ലാവരുടെയും പേരുകൾ ഒന്നൊന്നായി എടുത്തുപറഞാൽ ഈ കുറിപ്പ് വല്ലാതെ നീളും.

അതിനാൽ, നമ്മുടെ ഇടയിലുള്ള, നമ്മുടെയെല്ലാം പ്രതിനിധികളായ വളരെ കുറച്ച് പേരുടെ പേരുകൾ ഒരുനിലക്കും ഉപേക്ഷിച്ചുകൂടെന്നതിനാൽ ഇത്തരുണത്തിൽ എടുത്തുപറയുന്നു.

ഖണ്ഡനാഡി പോലെ കൂടെനിന്ന, അടുത്തുനിന്ന, ഒന്നും ഒരു നന്ദിയും പ്രത്യുപകാരവും പ്രതീക്ഷിക്കാതെ കൂടെനിന്ന ചിലരാണവർ എന്നതിനാൽ.

"ലാ നുരീദു മിൻക്കും ജസാഅൻ വലാ ശുകൂറാ" എന്ന വചനത്തിൻ്റെ പ്രവർത്തന രൂപമായി നിന്ന ചിലർ.

" നിങ്ങളിൽ നിന്ന് (എന്തെകിലും തരത്തിലുള്ള) നന്ദിയോ പ്രതിഫലമോ നാം ഉദ്ദേശിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല" എന്ന് പ്രവർത്തിച്ചുകൊണ്ട് പറഞ്ഞവർ

1. *1._ഹനൂൻ_* 

പകരം വെക്കാനില്ലാത്ത ഒരാൾ.

ഹൃദയം തൊട്ടറിഞ്ഞ, ഹൃദയത്തോട് ചേർത്തുവെച്ച് പോകുന്ന ആൾ.

മണിപ്പാലിൽ അല്ലാം എത്തുമ്പോഴേക്കും എത്തിയവൻ. ആവശ്യപ്പെടാതെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സ്വയം നിർബന്ധം പിടിച്ച് വന്നവൻ. ചികിത്സയുടെ അവസാനഘട്ടം വരെ അല്ലാമിൻ്റെ കൂടെ മണിപ്പാലിൽ ഉണ്ടെന്നുറപ്പിച്ചവൻ.

ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ആർക്കും ഒരുപിടുത്തവും കൊടുക്കാതെ, ഒറ്റയിൽ ഒറ്റയായി, കരുത്തനായി, എന്നാൽ എല്ലാവരുമായി (അകലെയെന്ന് തൊന്നിപ്പിച്ച്) ഏറ്റവും അടുത്ത് നിൽക്കുന്നവൻ.

ആത്മാർത്ഥതയുടെയും മറയില്ലാത്ത അടുപ്പത്തിൻ്റെയും സത്യസന്ധതയുടെയും ആൾരൂപം. ദൂരെയിരിക്കെയും അടുത്ത് തന്നെയായിരിക്കുന്നവൻ.

ഒരുതരം കൃത്രിമത്വവും അവകാശവാദങ്ങളും നാട്യങ്ങളും വരുത്തിത്തീർക്കലുകളും ഇല്ലാതെ, കാട്ടാതെ, ഉള്ളത് ഉള്ളത് പോലെ, വേണ്ടിടത്ത് വേണ്ടത് പോലെ ചെയ്തവൻ, ചെയ്യുന്നവൻ.

അല്ലാം മണിപ്പാലിൽ എത്തുമ്പോഴേക്കും ഹനൂൻ മുംബൈയിൽ നിന്നും ഫ്ലൈറ്റിൽ ആരുമറിയാതെ, ആരെയും അറിയിക്കാതെ എത്തി. വല്ലാത്തൊരു അടുപ്പം തോന്നിയ, തോന്നിപ്പിച്ച ഒരു വരവ്.

അല്ലാമിന് എന്തൊക്കെ വേണമോ, എന്തൊക്കെ ആഗ്രഹങ്ങളും പൂതികളും ഉണ്ടോ അതൊക്കെ ഉള്ളാലെ അറിഞ്ഞ്, വേണമോ എന്ന് ചോദിച്ച് വശംകൊടുത്താതെ സാധിച്ചുകൊടുക്കുകയായിരുന്നു അവൻ ഏറ്റവുമാദ്യം ചെയ്തത്, ചെയ്യാൻ ശ്രമിച്ചത്.

അല്ലാമിന് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകുന്നതിനും രോഗവിവരമൊക്കെ അറിയുന്നതിനും എത്രയോ മുൻപ് തന്നെ അല്ലാമിൻ്റെ ജീവിതത്തിൽ ആദ്യമായി ഏറ്റവും നല്ലൊരു സമ്മാനം എത്തിച്ചവനും ഹനൂൻ തന്നെയായിരുന്നുവെന്ന് ഇത്തരുണത്തിൽ ഓർത്തുപോകുന്നു.

ഈ ചികിൽസക്കിടയിൽ അല്ലാമിന് വേണ്ടി എന്തും എവിടെയും ചെയ്തുകൊണ്ട് ഉടനീളം കൂടെനിന്നു ഹനൂൻ. അല്ലാമിൽ പോസിറ്റീവിറ്റിയുടെ ആഘോഷപരതയും രോഗശമനവും അവൻ ഉടനീളം ഉണ്ടാക്കി.

സാധിക്കുന്ന ഓരോ ഇടവേളയിലും അങ്ങ് മുംബൈയിൽ നിന്ന് കഷ്ടപ്പെട്ടുകൊണ്ട് (എന്നവൻ പറയില്ല, പറയാൻ സമ്മതിക്കില്ല) വന്നുകൊണ്ടേയിരുന്നു ഹനൂൻ.

20 മണിക്കൂറും അതിലധികവും ബസ്സിലും തീവണ്ടിയിലും ഉറക്കമിളച്ച് യാത്രചെയ്ത്, ബുദ്ധിമുട്ടി, ഒരു ക്ഷീണവും കാണിക്കാതെ, പറയാതെ, അങ്ങനെ പറയാൻ അവസരവും അനുവാദവും തരാതെ അവൻ വരും. ആവുന്നത്ര അല്ലാമിന് സുഹൃത്താവാൻ, കൂട്ടാവാൻ.

ജോലിത്തിരക്കും ജോലിയും പഠനസംബന്ധമായ സമ്മർദ്ദങ്ങളും സാമ്പത്തികചിലവുകളും ശാരീരികക്ഷീണവും ഒന്നും വകവെക്കാതെ, അവയൊന്നും ഒന്നുമല്ലെന്ന് വരുത്തിക്കൊണ്ട്. ആവുന്നത്ര അല്ലാമിൻ്റെ കൂടെ സമയം ചിലവഴിക്കാൻ അവൻ അവസരമൊരുക്കിക്കൊണ്ടേയിരുന്നു.

അവൻ്റെ കയ്യിലുണ്ടായിരുന്ന ഏറ്റവും വിലകൂടിയ laptop വരെ ആദ്യമേ അല്ലാമിന് വിട്ടുകൊടുത്തു ഹനൂൻ. വേണമോ വേണ്ടയോ എന്ന ചോദ്യവും അന്വേഷണവും കൂടാതെ.

അല്ലാമിനു വേണ്ടി എന്തും ചിലവഴിക്കാനും വാങ്ങാനും ഏത് സമയത്തും ഓങ്ങിനിൽക്കുകയായിരുന്നു ഹനൂൻ ഉടനീളം.

ഹനൂൻ കൂടുതലൊന്നും വാങ്ങാതിരിക്കാനും ചിലവഴിക്കാതിരിക്കാനും വല്ലാതെ തന്നെ പിന്നീട് ശ്രമിക്കേണ്ടിയും പാടുപെടേണ്ടിയും വന്നു എനിക്ക്. ഒരിക്കലും ഈ ചികിൽസക്കിടയിൽ ഒരുതരത്തിലുള്ള സാമ്പത്തികപ്രയാസവും എനിക്കുണ്ടായിരുന്നില്ല എന്നതിനാൽ.

ബുദ്ധിപരമായ അങ്ങേയറ്റത്തെ ഉയർച്ചയും വൈഭവവും സത്യസന്ധതയും പുലർത്തുന്ന ഹനൂനിലെ അങ്ങേയറ്റമുള്ള വാത്സല്യത്തിൻ്റെ മുന തീർത്ത നിർമ്മലത കണ്ടനുഭവിക്കുകയായിരുന്നു ഇക്കാലയളവിൽ ഉടനീളം ഞാനും അല്ലാമും ഫാഹിറയും ഇൽഹാമും. മുൻപിൽ നിന്ന് നയിച്ച് കാട്ടുന്ന തേരാളിയായി നമുക്ക് ഹനൂൻ.

ഹൃദയത്തോട് ഉൾചേർന്നുനിൽക്കുന്ന പച്ചയായ ഹനൂനെ കണ്ട് എൻ്റെയും അല്ലാമിൻ്റെയും ഫാഹിറയുടെയും ഇൽഹാമിൻ്റെയും മനസ്സ് കുളിരണിഞ്ഞ് നിറയുകയായിരുന്നു ഇക്കാലയളവിൽ മുഴുക്കെ.

അല്ലാമിൻ്റെ അസുഖം മാറ്റാൻ ഇത്തരം സത്യസന്ധമായ സ്നേഹസ്പർശം ആവശ്യത്തിൽ കൂടുതലായിരുന്നു. തീർത്തും സമാനതകളില്ലാതെ.

വാക്കുകൾ തോറ്റുപോകും ഹനൂൻ്റെ സത്യസന്ധവും ആത്മാർത്ഥവുമായ സ്നേഹത്തിനും സമീപനത്തിനും മുന്നിൽ.

അവന് പകരമായികൊടുക്കാൻ എൻ്റടുക്കൽ ഒന്നുമില്ല, ഒന്നുമുണ്ടാവില്ല. എൻ്റടുക്കലുള്ള ഒന്നും അവന് കൊടുക്കാനും കൊടുത്താലും മതിയാവില്ല. ഞാനും എൻ്റേതും തോറ്റു പോകും. വാക്ക് കൊണ്ടും, അർത്ഥം കൊണ്ടും.

 *2. അപ്പു* 

അല്ലാമിന് അസുഖമെന്നറിഞ്ഞ നിമിഷം മുതൽ അല്ലാമിൻ്റെ കൂടെ നിഴലായി നിന്നവൻ.

എന്തിന്, എത്രകാലം എന്ന ചോദ്യവും ഉത്തരവും ഇല്ലാതെ ഇറങ്ങി കൂടെ വന്നവൻ.

കളിയും തമാശയും കുറേ കഥകളും പറഞ്ഞു അല്ലാമിനെ രസിപ്പിച്ചവൻ.

പറ്റില്ല എന്ന് പറയാൻ അറിയാത്തവൻ.

വിനയത്തെ ഭാഷയാക്കിയവൻ.

മുക്കിലും മൂലയിലും പോയി എന്തും ഏതും സാധിക്കാൻ എപ്പോഴും തയ്യാറായിനിന്നവൻ.

അസുഖം വന്ന, ഒരു നിശ്ചയവുമില്ലാതിരുന്ന ആദ്യഘട്ടത്തിൽ,  അന്തിച്ചുനിന്നുപോയേക്കാവുന്ന ആ സമയത്ത്, അവൻ കൂടെയുണ്ടായിരുന്നത് കുറച്ചൊന്നുമല്ല ആശ്വാസമായത്.

ഒരുപിടുത്തവും ഇല്ലാതെയും താമസസൗകര്യമില്ലാതെയും ഇവിടെ മണിപ്പാലിൽ എത്തിയ നമ്മളെ വഴികാട്ടിയും നമുക്ക് വേണ്ടി എവിടെയെല്ലാം ഏതെല്ലാം വീടുകളും ഫ്ളാറ്റുകളും തപ്പി കണ്ടെത്താൻ പറ്റുമോ അതിനൊക്കെ ശ്രമിച്ചതും അപ്പു ഒരാൾ മാത്രമാണ്. 

പിന്നീട് കുറേ പണിപ്പെട്ട് കണ്ടെത്തിയ ഫ്ലാറ്റ് ഒരുക്കിയെടുക്കാനും അപ്പു പെട്ട പാടും നടത്തിയ പണികളും എത്രയെന്നിന്നില്ലാത്തതാണ്. അതും വളരെ കൂളായി, നർമ്മം ചാലിച്ച് കൊണ്ട്.

അവൻ ഉണ്ടായിരുന്ന ഒന്നര മാസവും അല്ലാമിന് ഒരു ജ്യേഷ്ഠൻ എന്നതിനപ്പുറം വലിയ കൂട്ടുകാരനെ കൂടി കിട്ടുകയായിരുന്നു.

അല്ലാമിൻ്റെ കൂടെ തന്നെ ആശുപത്രിയിൽ അപ്പു ഉണ്ടായിരുന്നത് ചികിത്സയുടെ ആദ്യഘട്ടത്തിൽ തെല്ലൊന്നുമല്ല ആശ്വാസം നൽകിയത്. അപ്പോഴൊക്കെ അവൻ തന്ന, ഓർത്തെടുത്ത് ചിരിക്കാൻ പറ്റിയ കുറേ നർമ്മനിമിഷങ്ങളും ഒരുകുറേ ഉണ്ടായിരുന്നു.

അവൻ്റെ തന്നെ ജീവിതവഴി നോക്കേണ്ട സമയം വന്നപ്പോൾ മാത്രം അവന് സൗദിഅറേബ്യയിലേക്ക് പോകേണ്ടി വന്നു. അവൻ പോയി.

പോയതിനു ശേഷവും സ്ഥിരമായ സാന്നിധ്യം  വീഡിയോ കോൾ ചെയ്ത്, പഴയ കഥകളും അതിലെ നുറുങ്ങ് നർമ്മങ്ങളും ഓർത്തെടുത്ത് അയവിറക്കിക്കൊണ്ട് അവൻ ഉറപ്പുവരുത്തി.

 *3. റസാഖ്.* 

എന്നെക്കാൾ അല്ലാമിൻ്റെ കാര്യത്തിൽ വിഷമിച്ചതും ഉറക്കമിളച്ചതും റസാഖാണോ എന്നെനിക്ക് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.

റസാഖ് വിളിക്കാത്ത ദിവസങ്ങളില്ല.

ഗാലറിയിൽ നിന്ന് നോക്കിക്കാണുകയും അഭിപ്രായം പറയുകയും മാത്രമായിരുന്നില്ല റസാഖ്.

കളിക്കളത്തിൽ  കൂടെനിന്ന് കിതച്ച് കളിക്കുക കൂടിയായിരുന്നു റസാഖ്. അതുകൊണ്ട് തന്നെ അഭിപ്രായങ്ങളും ഉപദേശങ്ങളും വളരേ കുറവ്. ചെയ്യേണ്ടത് ചെയ്യുക മാത്രം, എല്ലാം വേണ്ടത് പോലെ ഇവിടെ ചെയ്യപ്പെടുന്നത് കണ്ട് ആശ്വസിക്കുക മാത്രം.

ആദ്യമായി MRIയും Biopsyയും എടുത്തപ്പോൾ മുതൽ വിഷയങ്ങൾ പഠിച്ച്, വരുംവരായ്‌കകൾ മുൻകൂട്ടി കണ്ട്, വിശകലനം ചെയ്ത് ഇടപെട്ടു,  ഇടപെടാൻ ശ്രമിച്ചു റസാഖ്.

ഓരോ സമയത്തും, ഓരോ വേലിയിറക്കത്തിലും വേലിയേറ്റത്തിലും, ഓരോ രക്തപരിശോധനാഫലം വരുമ്പോഴും കൂലങ്കശമായി വിലയിരുത്തി അല്ലാമിൻ്റെ ആരോഗ്യനില ഉറപ്പ് വരുത്തിക്കൊണ്ടിരുന്നു റസാഖ്. അതിന് വേണ്ടി റാബിയയേയും അഫീഫയേയും വരെ എത്രയോ തവണ ഫോൺ വിളിച്ചു റസാഖ്.

എനിക്കെന്തെങ്കിലും ആവശ്യമുണ്ടോ എന്ന ചോദ്യമുതിർത്തില്ല റസാഖ് ഉടനീളം. പകരം എനിക്കാവശ്യമില്ലെങ്കിലും നൽകി അവിടെ കിടക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു.

ചോദിക്കാതെ തന്നെ, എൻ്റെ കയ്യിലുള്ളത് തീർന്നോ, തീരട്ടെ എന്ന് ചിന്തിക്കാതെ തന്നെ, ചെയ്യാനുള്ള ന്യായങ്ങൾ ഉണ്ടാക്കി, ചെയ്യാതിരിക്കാനുള്ള ന്യായങ്ങളെ ഒഴിവാക്കി മറച്ചുപിടിച്ചു റസാഖ്.

എൻ്റെ ശക്തി ക്ഷയിച്ചിട്ട് ചെയ്യാം, ക്ഷയിച്ചുവെന്നറിഞ്ഞതിന് ശേഷം ചെയ്യാം എന്ന് കരുതി കാത്തിരിക്കാതെ, ഞാൻ ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോഴും തന്നാലാവുന്നത് ചെയ്തുകൊണ്ടിരുന്നു റസാഖ്.

ഇടക്കൊരിക്കൽ വളരെ ചെറിയ അവധിക്ക് നാട്ടിൽ വന്ന ഉടനെ തന്നെ മംഗലാപുരം വന്ന്, ആ വന്ന മുഹൂർത്തം ആവുന്നത്ര ആഘോഷമാക്കിക്കാണിക്കുകയും ചെയ്തു റസാഖ്.

 *4. ഇക്കാക.* 

തുടക്കത്തിൽ എപ്പോഴും വിളിച്ചുകൊണ്ടിരുന്നു.

ഏറ്റവും ആദ്യം ഇവിടെ മണിപ്പാലിൽ വന്ന് അല്ലാമിനെ നേരിൽ കണ്ടു. സ്വന്തം ക്ഷീണവും അസൗകര്യവും സമയമില്ലായ്മയും വകവെക്കാതെ.

മറ്റൊരിക്കൽ ഓപ്പറേഷൻ കഴിഞ്ഞ ഉടനെ മംഗലാപുരത്ത് വന്നു. പിന്നെയും പലപ്പോഴും ഇങ്ങോട്ട് വരാൻ ഓങ്ങിനിന്നു ഇക്കാക.

എത്ര വേണമെങ്കിലും ഇവിടെ വന്ന് നിൽക്കാമെന്ന് ഇടക്കിടക്ക് സന്നദ്ധത വിളിച്ചറിയിച്ചുകൊണ്ടേയിരുന്നു ഇക്കാക.

ബുദ്ധിമുട്ടി ഇത്രയും ദൂരം താണ്ടിവരാൻ മാത്രമില്ല, വരേണ്ടതില്ല, നിൽക്കേണ്ടതില്ല എന്ന് ഞാൻ തന്നെ ഇക്കാകയെ ഉണർത്തുകയായിരുന്നു.

എന്ത് വേണമെങ്കിലും ചെയ്യാനും തരാനും സന്നദ്ധത ഉടനീളം പ്രകടിപ്പിച്ചുകൊണ്ടിരുന്നു ഇക്കാക. ആ വകയിൽ എന്തെങ്കിലും ആവുന്നത് നൽകാൻ വേണ്ടി എൻ്റെ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കാൻ വരെ ആവശ്യപ്പെട്ടു.

ഒരുനിലക്കും ഇവിടെ ഒരാവശ്യവും ഇതുവരെയുള്ള ഒരു ഘട്ടത്തിലും എനിക്കില്ലായിരുന്നു എന്നതിനാലും, അത് കൃത്യമായും വ്യക്തമായും ഇക്കാകയെ ബോധ്യപ്പെടുത്തിയത് കൊണ്ടും, അത് കൃത്യമായും ഇക്കാകാക്ക് ബോധ്യപ്പെട്ടത് കൊണ്ടും ഇക്കാര്യത്തിൽ പിന്നെ ഇക്കാക്ക മിണ്ടാതിരുന്നു.

എന്നാലും എപ്പോഴും ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു: എന്തെങ്കിലും വേണമെങ്കിൽ എപ്പോഴായാലും അറിയിക്കണമെന്ന്.

പിന്നെ, ഇക്കാകയുടെ പ്രധാനപ്പെട്ട ആയുധം പ്രാർത്ഥനയാണല്ലോ? ആ പ്രാർത്ഥന ഉള്ളറിഞ്ഞും പൊരുളറിഞ്ഞും ചെയ്യുന്ന, ചെയ്തുകൊണ്ടിരുന്ന ആളുമാണ് ഇക്കാക.

ഈയടുത്ത കാലത്ത് ഇക്കാകയുടെ തന്നെ തിരക്ക് കാരണം വിളികൾ കുറവാണ്. ഒരുപക്ഷേ തിരക്ക് കൊണ്ട് മാത്രമായിരിക്കില്ല. വെറുതെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടതില്ല എന്നത് കൊണ്ടുമായിരിക്കും. ഇവിടെ എല്ലാം വേണ്ടത്ര നിയന്ത്രണവിധേയമാണ് എന്ന ഉത്തമബോധ്യം കൊണ്ടായിരിക്കും. എന്തെങ്കിലും ഉണ്ടെങ്കിൽ എന്തായാലും ഞാൻ അറിയിക്കുമല്ലോ എന്ന ധൈര്യവും കാരണമായിരിക്കും.

 *5. ഇയ്യയ്യ.* 

എപ്പോഴും വിളിച്ചുകൊണ്ടിരുന്ന, ഇടപെട്ടുകൊണ്ടിരുന്ന, ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്ന, ഇടപെട്ട് കൊണ്ടിരിക്കുന്ന ആൾ. 

തന്നാലാവുന്നതും അതിലധികവും ചെയ്ത, ചെയ്യാൻ ഉടനീളം സന്നദ്ധത പ്രകടിപ്പിച്ച ആൾ.

വേണ്ടെന്ന് കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തിയത് കൊണ്ട് മാത്രം, പിന്നെ എല്ലാം ഇവിടെ ഭംഗിയായി നിയന്ത്രണവിധേയമായി നടക്കുന്നുണ്ട് എന്നുറപ്പുള്ളതിനാൽ അതിനപ്പുറം ഇയ്യയ്യ പോയിട്ടില്ല, ഇയ്യയ്യാക്ക് പോകേണ്ടി വന്നിട്ടില്ല.

ഉറപ്പാണ് വേണമെങ്കിൽ ഇയ്യയ്യ ഇനിയും പോകും, ചെയ്യും. മറ്റുള്ളവരെയും ഇക്കാര്യത്തിൽ എത്രവേണമെങ്കിലും വിളിച്ചുകൊണ്ടിരിക്കും, അവരെക്കൊണ്ടും ചെയ്യിപ്പിക്കും.

ഒരുവേള ഞാൻ തടയില്ലെങ്കിൽ, തടഞ്ഞിട്ടില്ലെങ്കിൽ ഏതെല്ലാം വഴിയിൽ എന്തെല്ലാം ചെയ്യിപ്പിക്കാൻ പറ്റുമോ അതൊക്കെ മറ്റുള്ള വഴിയിൽ പോയി ഇയ്യയ്യ പറഞ്ഞ് ചെയ്യിപ്പിക്കുകയും ചെയ്യും.

പക്ഷേ, അതിൻ്റെയൊന്നും ആവശ്യം ഇതുവരെ ഭാഗ്യവശാൽ ഇക്കാര്യത്തിൽ ഇവിടെ ഇല്ലാതിരുന്നത് കൊണ്ട്, അക്കാര്യം ഇയ്യയ്യയെ ബോധപൂർവ്വം കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തി തടയുകയായിരുന്നു.

എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്നത് കൊണ്ട് മാത്രം എന്തും വേണമെന്ന് വെക്കാൻ പറ്റില്ല, വേക്കേണ്ടതില്ല എന്നതിനാൽ.

എന്നാലും, എപ്പോഴും ഇയ്യയ്യ വിളിച്ചുകൊണ്ടേയിരുന്നു, ആവശ്യങ്ങൾ തിരക്കിക്കൊണ്ടെയിരുന്നു. എപ്പോഴും ഇങ്ങോട്ട് വരാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

സാധിച്ച ഒരുസമയത്ത് ഇയ്യയ്യ മംഗലാപുരം വരികയും ചെയ്തു.

മറ്റുപലപ്പോഴും വരാൻ ശ്രമിച്ചപ്പോഴൊക്കെ ഇയ്യയ്യയുടെ പ്രായവും ശാരീരികക്ഷീണവും പരിഗണിച്ച്, ഇവിടെ വന്നിട്ട് പ്രത്യേകിച്ച് ഒന്നുമില്ലെന്നും ഒന്നും ചെയ്യാനില്ലെന്നും കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊണ്ട് തടഞ്ഞത് കൊണ്ട് മാത്രം ഇയ്യയ്യ കുറേ പ്രാവശ്യം ഇവിടെ വന്നില്ല.

 *6. സിൻവാൻ.* 

അവൻ ആർക്കും മനസ്സിലാകാത്തത്ര തിരക്കിലാണ്.

എന്നിട്ടും ചികിത്സ തുടങ്ങിയ ആദ്യവേളയിൽ തന്നെ എത്രയൊ ദൂരത്ത് നിന്ന് എങ്ങിനെയൊക്കെയോ യാത്ര ചെയ്ത് അവൻ ഇവിടെ മണിപ്പാലിൽ എത്തി, അല്ലാമിൻ്റെ കൂടെ ആവുന്നത്ര സമയം ചിലവഴിച്ചു.

ശേഷം പലപ്പോഴും മണിപ്പാലിൽ വീണ്ടും വീണ്ടും  വരാനുള്ള ആഗ്രഹം എപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരുന്നു സിൻവാൻ. അതിനുള്ള പ്ലാനും ശ്രമവും തുടർച്ചയായി നടത്തിക്കൊണ്ടിരുന്നു സിൻവാൻ.

ഇപ്പോൾ ചികിത്സയുടെ അവസാനഘട്ടത്തിലും അതുപോലെ തന്നെ കിട്ടിയ ഇടവേള മുതലെടുത്ത് ഉടനെ ഇങ്ങോട്ട് ഫോൺ വിളിച്ച്, നോമ്പും ചൂടും ദൂരവും യാത്രയും വകവെക്കാതെ സിൻവാൻ ഇവിടെ എത്തി.

ശരിക്കും യാദൃശ്ചികം എന്ന് തോന്നിപ്പോകും.

പക്ഷേ യാദൃശ്ചികമല്ല. അവനും ഹനൂനും വദൂദും ഒക്കെ അങ്ങനെ തന്നെയാണ്.

അതുകൊണ്ട് തന്നെ തുടക്കത്തിൽ ഉണ്ടായിരുന്ന ഹനൂനും സിൻവാനും തുടർച്ചയിലൂടെ കൂടെ നടന്ന് ഈ ചികിത്സയുടെ അവസാനഘട്ടത്തിലും ഇവിടെ വന്നു, അല്ലാമിന് കൂട്ടിരുന്നു.

സിൻവാൻ തനിക്ക് സാധിക്കുന്നത് മുഴുവൻ നൽകിയവനാണ്. സാധിക്കാത്തത്രയും ആഗ്രഹിച്ചവനും വരാനും ചെയ്യാനും ശ്രമിച്ചുകൊണ്ടിരുന്നവനുമാണ്. കിട്ടുന്ന ഇടവേളകളിൽ മുഴുവൻ വിളിച്ച് സാമീപ്യവും സാന്നിധ്യവും ഉറപ്പ് വരുത്തിയവൻ. സമയം കിട്ടുമ്പോഴൊക്കെ വിളിച്ചുകൊണ്ടിരുന്നു അവൻ.

 *7. ചിക്കു.* 

എല്ലാ ദിവസവും രാത്രി അല്ലാമിനെ വിളിച്ചു കൊണ്ടിരുന്നവൻ. ചിക്കുവിൻ്റെ രാത്രിനടത്തം അല്ലാമിനെ വിളിച്ചുകൊണ്ടാണ്.

എപ്പോൾ എന്ത് വേണമെങ്കിലും ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടിരുന്നു ചിക്കു. വെറും വാക്കിൽ അല്ലാതെ. വെറും വാക്ക് പറയാൻ ചിക്കുവിന് അറിയില്ല. വെറും വാക്ക് പറയാൻ അവന് പേടിയാണ്.

ഇയ്യയ്യ എന്തൊക്കെ ചെയ്തുവോ അതിൻ്റെയൊക്കെ പിന്നിൽ കാരണമായി കൂടി കൂടെനിന്നവൻ ചിക്കു.

നാട്ടിൽ വരുമ്പോൾ അല്ലാമിന് എന്തൊക്കെ ഇഷ്ടമുള്ളതുണ്ടോ അതൊക്കെ തന്ത്രപൂർവ്വം അന്വേഷിച്ച് വാങ്ങിക്കൊണ്ടുവന്നു അവൻ.

നാട്ടിൽ വന്ന ചെറിയ അവധിക്കാലത്തിനിടയിൽ ആവുന്നത്ര ദിവസങ്ങൾ ഇങ്ങ് മണിപ്പാലിൽ വന്ന് അല്ലാമിൻ്റെ കൂടെ ചിലവഴിച്ചു ചിക്കു.

ഇവിടെ വന്നപ്പോഴും എന്തൊക്കെ അല്ലാമിന് ഇഷ്ടമുണ്ടോ അതൊക്കെ എങ്ങിനെയെങ്കിലും വാങ്ങാനും സാധിച്ചുകൊടുക്കാനും അവനെകൊണ്ട് ആവും പോലെ ശ്രമിച്ചുകൊണ്ടിരുന്നവൻ ചിക്കു.

ഞാൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ അവൻ എന്തൊക്കെ വാങ്ങി ഇവിടെ നിറച്ചിരിക്കും എന്നത് സങ്കല്പിക്കാൻ സാധിക്കില്ല. എന്തും ചെയ്യാൻ ഓങ്ങിനിൽക്കുക മാത്രമല്ല, ചെയ്തതൊന്നും പോരെന്ന മനസ്സും പേറിനടക്കുക കൂടിയായിരുന്നു അവൻ.

 *8. വദൂദ്.* 

അങ്ങ് അയർലൻഡിലാണെങ്കിലും എപ്പോഴും ഇങ്ങ് അല്ലാമിൻ്റെ കൂടെയാണ്.

ഏറെക്കുറെ എല്ലാ ദിവസവും വദൂദ് വിളിക്കും. എത്ര നേരവും അല്ലാമുമായി സംസാരിച്ചിരിക്കും. എല്ലാ വിഷയങ്ങളും വിവരങ്ങളും സംസാരിക്കും, ചർച്ചചെയ്യും. കളി പറയും, കഥ പറയും. പ്രായമോ ദൂരമോ ജോലിസമ്മർദ്ധമോ തിരക്കോ ഒന്നും വിഷയമാവാതെ.

ഒരിക്കൽ, അയർലണ്ടിലേക്ക് പോകുന്നതിൻ്റെ ഭാഗമായി കുവൈറ്റിൽ നിന്ന് നാട്ടിൽ വന്ന വളരേ ചെറിയ ഇടവേളയിൽ തന്നെ അല്ലാമിനെ ഇങ്ങ് മണിപ്പാലിൽ വന്ന് കണ്ടു.

ദൂരെയായിരിക്കെയും ദൂരയല്ലെന്ന് തോന്നിപ്പിച്ചു, എപ്പോഴും അടുത്ത് തന്നെയാണെന്ന് എപ്പോഴും വരുത്തി വദൂദ്.

അടുപ്പവും ദൂരവും ഭൂമിശാസ്ത്രപരമല്ല, പകരം അവനവൻ്റെ മനസ്സും ആവശ്യവും തീരുമാനിക്കുന്നതാണെന്ന് വ്യക്തമാക്കും പോലെയായിരുന്നു വദൂദിൻ്റെ എപ്പോഴുമുള്ള വിളി.

ദൂരെനിന്നും ഇതിനപ്പുറം വദൂദ് വേറൊന്നും ചെയ്യേണ്ടതില്ലായുരുന്നു, വദൂദിന് ചെയ്യാൻ സാധിക്കില്ലായിരുന്നു.

 *9. അഫീഫ, റാബിയ.* 

നമ്മുടെയിടയിലെ രണ്ട് ഡോക്ടർമാർ. വെറും ഡോക്ടർമാരല്ല. സമർർത്ഥരും കഴിവുറ്റവരുമായ, നമുക്ക് എപ്പോഴും ആശ്രയിക്കാനാവുന്ന രണ്ട് ഡോക്ടർമാർ, രണ്ട് റഫറൻസ്/സംശയനിവാരണ കേന്ദ്രങ്ങൾ.

അല്ലാമിന് ഈയൊരു പ്രശ്നം ഉണ്ടെന്നറിയുന്ന ആദ്യത്തെ രണ്ട് പേരുകൾ. അതുകൊണ്ട് ഇത് സംബന്ധമായ എല്ലാ വിഷയങ്ങളും ആദ്യമേ അന്വേഷിച്ചറിയാൻ ഇവർ രണ്ട് പേരും മാത്രമായിരുന്നു നമുക്ക്.

അല്ലാമിന് ഇങ്ങനെയൊരു രോഗ സാധ്യത മനസ്സിലാക്കിയ ഡോക്ടർ സിജാദ് അത് വിളിച്ചറിയിച്ചത് അഫീഫയെ ആയത് കൊണ്ട് തന്നെ, അതിൻ്റെ ഗൗരവം മനസ്സിലാക്കി തുടക്കം മുതൽ അഫീഫയും റാബിയയും കൂടെ ഉണ്ടായിരുന്നു. 

അങ്ങനെ രോഗവിവരം സംശയിച്ച, അറിഞ്ഞ ആദ്യനിമിഷം മുതൽ വഴിയോരത്ത് വന്ന് കൂട്ടിരുന്നു അവർ രണ്ട് പേരും. അല്ലാം ചികിത്സക്ക് വേണ്ടി മണിപ്പാലിലേക്ക് യാത്രയാകും വരെ. 

വൈദ്യരംഗത്തെ അവരുടെ specialization ഈ രംഗത്തല്ലെങ്കിലും അവർ അവർക്കാവുന്നതും അവരുടെ പരിചയത്തിലെ എല്ലാ ഡോക്ടർമാരുമായി ബന്ധപ്പെട്ട്റിഞ്ഞതും, സ്വയം വിഷയങ്ങൾ പഠിച്ച് മനസ്സിലാക്കുന്നതും നമ്മോട് ആവുംവിധം വിശദീകരിക്കുന്നതിലും ആശ്വസിപ്പിക്കുന്നതിലും അങ്ങനെ പരിഹാര ചികിത്സാ മാർഗ്ഗനിർദേശങ്ങളും ആശ്വാസവാക്കുകളും നൽകുന്നതിലും ബദ്ധശ്രദ്ധരായി നിന്നു.

ചികിത്സയുടെ തുടക്കത്തിൽ അപ്പു ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് എല്ലാ വിവരങ്ങളും നേരിട്ട് വിളിച്ചന്വേഷിക്കാതെ (നേരിട്ട് വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിക്കൊണ്ട്) അപ്പുവിനെ വിളിച്ച് ഉറപ്പുവരുത്തുമായിരുന്നു അവർ രണ്ട് പേരും.

 *10. സുമയ്യ.* 

സുമയ്യയുടെ കാരൃം പറയേണ്ട. അല്ലാമുമായി എപ്പോഴും നേരിട്ട് ബന്ധം സ്ഥാപിച്ചുകൊണ്ടിരുന്നു സുമയ്യ. 

ഓരോ ദിവസവും അല്ലാമിന് മെസ്സേജ് അയക്കും അവൾ. എന്താണവസ്ഥ, ഭക്ഷണം കഴിക്കാൻ സാധിക്കുന്നുണ്ടോ, ക്ഷീണമുണ്ടോ എന്നിങ്ങനെ ഓരോ വിവരവും എപ്പോഴും മെസേജയച്ച് ചോദിച്ച് ഉറപ്പ്വരുത്തിക്കൊണ്ടിരിക്കും. 

അവധിക്കാലം ഒരു മാസം ഇവിടെ വന്ന് താമസിക്കാൻ വരെ അവൾ തീരുമാനിച്ചിരുന്നു. പക്ഷേ, ന്യായമായ മറ്റ് സംഗതികൾ ഇടയ്ക്ക് വന്നതിനാൽ അവളാഗ്രഹിച്ചതും പ്ലാൻ ചെയ്തതും പോലെ കര്യങ്ങൾ നടന്നില്ല. 

എന്നാലും അവൾ സാധിക്കിമ്പോഴൊക്കെ വിളിച്ചു കൊണ്ടിരുന്നു. സിൻവാൻ്റെ കാരൃം പറഞ്ഞത് പോലെ അവളും അങ്ങേയറ്റം തിരക്കിലാണ്.

 *11. ആബിദ, ആദില, നഈമ, പാച്ചു, സ്വഫ്‌വ* .

നഈമയെ കുറിച്ച് മുൻപ് ഒരു കുറിപ്പ് പ്രത്യേകം എഴുതിയിരുന്നു. അതിനാൽ വീണ്ടും പറഞ്ഞത് തന്നെ പറയുന്നില്ല.

നഈമ എപ്പോഴും വിളിച്ചന്വേഷിച്ച് കൊണ്ടേയിരുന്നു.

പാച്ചുവിന് എന്നെ നേരിട്ട് വിളിച്ചന്വേഷിക്കേണ്ടിവരാറില്ല.

കാരണം ചികിത്സയുടെ ആദ്യഘട്ടത്തിൽ അലിവില്ലത്തെ എല്ലാവർക്കുമുള്ള ഏജൻ്റായി അപ്പു ഇവിടെ മണിപ്പാലിൽ ഉണ്ടായിരുന്നത് കൊണ്ട് എന്നെ നേരിട്ട് വിളിച്ചന്വേഷിക്കാതെ തന്നെ വിവരം അറിയുക അവർക്ക് എളുപ്പമായിരുന്നു.

ശേഷം പുതിയാപ്പിളമാരിൽ ഇവിടെ വന്ന ഒരേയൊരാൾ പാച്ചുവിൻ്റെ ഭർത്താവായിരുന്നു. 

ഉള്ളറിഞ്ഞ, ഉള്ളടുപ്പം കാണിച്ച വല്ലാത്തൊരു വരവായിരുന്നു പാച്ചുവിൻ്റെ ഭർത്താവിൻ്റെത്.

ബാക്കിയുള്ളവരാരും വരാതിരുന്നതല്ല. ആരും  നാട്ടിലില്ലായിരുന്നു.

മാത്രവുമല്ല എല്ലാവരും ഇങ്ങോട്ട് വരിക എന്നതിനെ ഈ രോഗാവസ്ഥയിൽ നമ്മൾ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

ആബിദയും ആദിലയും എപ്പോഴും വിളിച്ചുകൊണ്ടേയിരുന്നു. എപ്പോഴും കൂടെയുള്ളത് പോലെ തോന്നിപ്പിച്ചവർ. ആബിദ് എപ്പോഴും ഇങ്ങോട്ട് വരാനും ഇവിടെ വന്ന് നിൽക്കാനും തയ്യാറായി നിൽക്കുക യായിരുന്നു. സ്കൂളും മറ്റുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത അവളുടെ തിരക്ക് കണ്ട് നമ്മൾ തടയുക മാത്രമായിരുന്നു. എന്നാലും ഒരു പ്രാവശ്യം അവൾ മംഗലാപുരത്ത് വന്നു. സ്കൂൾ വെക്കേഷൻ തുടങ്ങിയാൽ ഇങ്ങോട്ട് വരുമെന്ന് ഇടക്കിടക്ക് പറയുന്നുമുണ്ട്.

ആദിലയും ആബിയും അവരവരുടേതായ മറ്റ് പരിമിതികൾ ഉള്ളവർ ആണ്. വിളിച്ചന്വേഷിക്കുക തന്നെയേ അവർക്ക് പറ്റുകയുമുള്ളൂ. ഇയ്യയ്യ ചെയ്യുന്ന കാര്യങ്ങൾക്ക് പിന്നിൽ അതിന് പ്രേരകവും ശക്തിയും പിന്തുണയുമായി നിൽക്കുകയും മാത്രം

സ്വഫ്‌വ. എപ്പോഴും സുഖവിവരം അന്വേഷിച്ച് കൊണ്ടേയിരുന്നു. ഫോൺ വിളിക്കാൻ പേടി തോന്നിയത് കൊണ്ട് മാത്രമായിരിക്കും, എങ്ങിനെ എന്ത് പറയണം ഇത്തരം സന്ദർഭത്തിൽ എന്ന് ഏറെ ചിന്തിക്കുന്നത് കൊണ്ട് മാത്രമായിരിക്കും, ഏറെ ഫോൺ വിളിക്കാതെ. എന്നാലും ഫാഹിറയുമായി നിത്യബന്ധത്തിൽ.

 *12. പെങ്ങൾ സാജിദ.

പെങ്ങൾ സാജിദ എപ്പോഴും എല്ലാ ദിവസവും ഒന്നിലധികം പ്രാവശ്യം ദീർഘമായി ഫാഹിറയെ വിളിച്ചുകൊണ്ടേയിരുന്നു.

ചികിത്സയുടെ ഓരോ ഘട്ടത്തിലും ഉയർച്ചതാഴ്ചക്കിടയിലും സുഖവിവരങ്ങൾ അന്വേഷിച്ച് എല്ലാം ഭംഗിയായി നീങ്ങുന്നുവെന്ന് ഉറപ്പിച്ച് കൊണ്ടേയിരുന്നു സാജിദ. നമ്മളെക്കാൾ പ്രശ്നങ്ങൾ ഉള്ള സാജിദയാണ് നമുക്ക് വേണ്ടി നമ്മളെക്കാൾ ടെൻഷൻ അനുഭവിച്ചത്.

എന്തും ധീരമായി അടക്കത്തോടെ പകച്ചുപോകാതെ നേരിടുന്നതിലും, അക്കാര്യത്തിൽ ആരോടും ഒരു പരിഭവവും പറയാതിരിക്കുന്നതിലും സാജിദയെ കഴിച്ച് മാത്രമേ ആരും ഉണ്ടാവുകയുള്ളൂ. 

അതുകൊണ്ട് തന്നെ അങ്ങനെയുള്ള സാജിദയുടെ എപ്പോഴും ഏത് നേരവും കൂടെയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഫോൺവിളി ഫാഹിറക്കും തെല്ലൊന്നുമല്ലാത്ത ആശ്വാസവും കൂടെ എപ്പോഴും ആരൊക്കെയോ ഉണ്ടെന്ന ധൈര്യവും ആത്മവിശ്വാസവും നൽകി എന്ന് തന്നെ പറയാം.

13. സാജിദമ്മായി, സക്കീനമ്മായി, താഹിറ, തസ്ലീന* .

സാജിദമ്മായിയും ആവുമ്പോഴൊക്കെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുകയും സാധിച്ച ആദ്യവേളയിൽ തന്നെ മംഗലാപുരം വരികയും ചെയ്തു. 

സാജിദമ്മായി ഇക്കാര്യത്തിൽ ആരോടും പറയാതെ എല്ലാവരേക്കാളും ടെൻഷൻ അനുഭവിക്കുന്ന ആളാണ്.

സക്കീനമ്മായി. 

എപ്പോഴും ഫാഹിറയുടെ കൂടെ തന്നെ എന്ന് തോന്നിപ്പിച്ചുകൊണ്ടിരുന്നു. എല്ലാ ദിവസവും ഒന്നിലധികം പ്രാവശ്യം ദീർഘമായി വിളിച്ചുകൊണ്ടിരുന്നു. ഒരുതരം മറയും അകലവും ഇല്ലാതെ ഫാഹിറയുമായി എല്ലാം പങ്കുവെക്കുന്ന ആളുമാണ് സക്കീനമ്മായി. സാധിച്ച സമയത്ത് ഇങ്ങ് മണിപ്പാലിൽ നേരിട്ട് വരികയും ചെയ്തു.

താഹിറയും തസ്ലീനയും.

തസ്ലീനയും ഫാഹിറയും കുവൈറ്റിൽ നിന്ന് തന്നെ നേരിൽ ബന്ധമുള്ള രണ്ട് പേരായത് കൊണ്ടും, തസ്ലീന ഫാഹിറയുടെ തൊട്ട് മേലെയുള്ള ആളായത് കൊണ്ടും അവർക്കിടയിൽ ഉപചാരങ്ങൾ കുറഞ്ഞ അടുപ്പവും വിനിമയവും ഉണ്ട്. 

റസാഖും മക്കളും കൂടെയുണ്ട്, വിളിക്കുന്നുണ്ട്, വേണ്ടത് ചെയ്യുന്നുണ്ട് എന്നതിന് പിന്നിൽ തസ്ലീനയും ഉണ്ട്. 

എന്നിട്ടും തസ്ലീന ഇടക്കിടക്ക് വിളിക്കും. നാട്ടിൽ വന്ന വളരെ ചെറിയ ഇടവേളയിൽ ഇങ്ങ് മണിപ്പാലിൽ നേരിട്ട് വരികയും ചെയ്തു.

ഇവിടെ നാട്ടിൽ ഇല്ലാതിരുന്ന രണ്ടമ്മായിമാരാണ് താഹിറയും തസ്ലീനയും. രണ്ട് പേരും ഇടക്കിടക്ക് വിളിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും അവർ വിളിക്കുമ്പോൾ ഫാഹിറാക്ക് ഫോൺ എടുക്കാൻ സാധിക്കാതെ പോയെങ്കിലേയുള്ളൂ.

താഹിറ നാട്ടിൽ വന്ന ഉടനെ ഇങ്ങോട്ട് വരാൻ ശ്രമിച്ചു. ഇനിയെന്തായാലും ചികിൽസയൊക്കെ കഴിഞ്ഞ് നോമ്പിന് ശേഷം ആവും പോലെ വന്നാൽ മതിയെന്ന് അങ്ങോട്ട് വിളിച്ചറിയിച്ചത് കൊണ്ട് വരേണ്ടിവന്നിട്ടില്ല.

********

ഇതുവരെ ഇതിൽ ബോധപൂർവ്വം പേരെടുത്ത് പറയാതിരുന്ന ഒരാളുണ്ട്. എപ്പോഴും ഏത് സമയത്തും വിളിച്ചാൽ കിട്ടുമെന്നും എന്തും ചോദിക്കാമെന്നും ഉറപ്പുള്ള ഒരാൾ. ഏക പെങ്ങളുടെ ഏകമകൻ, ഏക മരുമകൻ. 

മിക്കു.

മിക്കു ഒരുറപ്പാണ്. 

എപ്പോഴും കിട്ടുമെന്ന് ഉറപ്പുള്ള ഒരാൾ. 

ആരുമില്ലെങ്കിൽ മിക്കു ഉണ്ടാവും. 

അതുകൊണ്ട് തന്നെ മിക്കുവിനെ ഏത് സമയത്തും ആശ്രയിക്കാം.

ഏറ്റവും ആദ്യം തന്നെ ഉപയോഗിച്ച് തീർക്കേണ്ടതില്ല മിക്കുവിനെ ഇക്കാര്യത്തിലും ഒരുകാര്യത്തിലും എന്നത് ആദ്യമേ മനസ്സിൽ വെച്ചതാണ്. എല്ലാ വഴിയും മുട്ടുമ്പോൾ മിക്കു എന്ന വഴി.

അതുകൊണ്ട് തന്നെ, ഒരേറെ പരിമിതികൾക്കിടയിലും പ്രയാസങ്ങൾക്കിടയിലും സ്വയം ചക്രശ്വാസം വലിച്ചുകൊണ്ടിരുന്ന മിക്കുവുമായാണ് എല്ലാ വിഷയങ്ങളും എല്ലായ്പ്പോഴും ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക. അത് പാടുണ്ടോ എന്ന് ചോദിച്ചാൽ പാടില്ല എന്ന് ഉത്തരം വരും. എന്നാലും മിക്കുവുമായി മാത്രം എല്ലാം ആലോചിക്കും. അത്രയ്ക്ക് വിവേകവും പക്വതയും പാകതയും പ്രത്യുൽപന്നമതിത്വവും ഇക്കാലമത്രയും കാണിച്ചുകൊണ്ടേയിരുന്നു മിക്കു.

അതിനാലും, മിക്കുവിന് സാധിക്കില്ല എന്നറിഞ്ഞു കൊണ്ട് തന്നെ മിക്കുവുമായി എല്ലാ കാര്യങ്ങളും ആലോചിക്കും.

പ്രാർത്ഥിക്കുന്നത് പോലെയാണ് മിക്കുവുമായുള്ള വിനിമയം.

ഉത്തരവും പരിഹാരവും മിക്കുവിൽ നിന്ന് തന്നെ കിട്ടാൻ വേണ്ടിയല്ല.

നമുക്ക് നമ്മെ തന്നെ ബോധ്യപ്പെടുത്താനും, ആ നിലക്ക് വിഷയം സ്വയം ഉൾക്കൊണ്ട് നമ്മൾ തന്നെ പരിഹാരശ്രമങ്ങൾ നടത്താനുമാണ് പ്രാർഥന എന്ന പോലെ.

ആശ്വാസം കിട്ടാൻ, ഭാരം ഇറക്കിവെക്കാൻ.

രോഗനിർണ്ണയം നടത്തുന്നതും ചികിത്സ തുടങ്ങുന്നതും മിക്കുവും അപ്പുവും കൂടെ വന്നുകൊണ്ടാണ്. 

തലങ്ങും വിലങ്ങും നോക്കാതെ അന്നേക്കന്ന് മണിപ്പാലിലേക്ക് മിക്കു കൂടെ ഇറങ്ങിത്തിരിച്ചു.

മിക്കുവിൻ്റെ മറ്റ് പ്രയാസങ്ങൾ എനിക്ക് തന്നെ അറിയുന്നത് കൊണ്ട് അന്നേക്കന്ന് രാത്രി തന്നെ  മിക്കുവിനെ തിരിച്ചയക്കുകയായിരുന്നു.

ശേഷം ഒരിക്കലും മിക്കുവിനെ ഇങ്ങോട്ട് ബോധപൂർവ്വം തന്നെ വിളിച്ച് വരുത്താൻ ശ്രമിച്ച് ബുദ്ധിമുട്ടിച്ചിട്ടില്ല.

ഒരിക്കൽ അവൻ ഇവിടെ കിട്ടാത്ത ഒരു കുറേ അനാദിസാധനങ്ങളുമായി വദൂദിനെയും കൂട്ടിവരികയും ചെയ്തു. 

********


ഇനി പറയട്ടെ.

എല്ലാം ഇതുവരെ ആരും പ്രതീക്ഷിക്കാത്തത്ര, ആർക്കും പ്രതീക്ഷിക്കാൻ സാധിക്കാത്തത്ര ഭംഗിയിലായിരുന്നു നടന്നുകൂടിയത്. ഒരു പ്രയാസവും ഒരു രംഗത്തും ഇല്ലാതെ.

പ്രത്യേകിച്ചും നമ്മൾക്കാർക്കും സങ്കല്പിക്കാൻ കഴിയാത്തത്ര വ്യക്തതയോടെയും കരുത്തോടെയും ആത്മവിശ്വാസത്തോടെയും അങ്ങേയറ്റം പോസിറ്റീവിറ്റിയോടെയും ആയിരുന്നു അല്ലാം സ്വയം തന്നെ ഈയൊരു ഘട്ടത്തെ നേരിട്ടത്.

"ഇന്ന ഔലിയാഅല്ലാഹി ലാ khoufun അലൈഹിം വലാഹും യഹ്സനൂൻ"

"പ്രാപഞ്ചിക സത്യത്തിൻ്റെ/ന്യായത്തിൻ്റെ (അല്ലാഹുവിൻ്റെ) കൂട്ടുകാർ, അവർക്ക് പേടിയോ ദുഃഖമോ ഉണ്ടാവുന്നില്ല"

********

ഈ കാലയളവിലുണ്ടായ നന്മകൾ ഒരു പടിയാണ്.

ജീവിതവും ജീവിതത്തിലും എന്ത് കിട്ടി എന്നിടത്തല്ല കാര്യം. 

കിട്ടിയതിനെ എങ്ങിനെ എടുത്തു, കിട്ടിയതിൽ നിന്ന് എന്തെടുത്തു എന്നതിലാണ് കാര്യം. 

കിട്ടിയത് മണ്ണും ചെളിയും ആവാം. പക്ഷേ അതിൽ നിന്ന് പൂവും പഴവും എടുക്കാം.

പൂവും പഴവും കിട്ടാം. പക്ഷേ കാലിനടിയിൽ ഉരച്ചുകളഞ്ഞ് അതിനെ വൃത്തികെട്ട ചെളിയാക്കാം.

നന്മയും തിൻമയും നിങൾ എങ്ങിനെ എവിടെ നിന്ന് കാണുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു.

അതുകൊണ്ട് തന്നെ ഈ കാലയളവിലും ജീവിതം ഒരാഘോഷമായി തന്നെ കടന്നുപോയി.

"അസാ അൻ തക്റഹൂ ശയ്അൻ വഹുവ ഖൈറുൻ ലക്കും, അസാ അൻ തുഹിബ്ബൂ ശയ്അൻ വഹുവ ശർറുൻ ലക്കും" (ഖുർആൻ).

"നിങൾ വെറുക്കുന്ന ഒരു സംഗതി അത് നിങ്ങൾക്ക് നല്ലതാവാം, നിങൾ ഇഷ്ടപ്പെടുന്ന ഒരു സംഗതി നിങ്ങൾക്ക് മോശമാവാം"

*******

"ഫ അമ്മാ മൻ ബഖില വസ്തഗ്നാ, ഫാ കദ്ദബ ബിൽ ഹുസ്നാ ഫസനുയസ്സിർഹു ബിൽഉസ്റാ" 

"ആര് പിശുക്കിയോ എന്നിട്ട് (ആ പിശുക്ക് കൊണ്ട്) സമ്പന്നത നടിച്ചുവോ, (പിശുക്കിനുവേണ്ടി) (തനിക്ക് വന്നുപെട്ട, തൻ്റെ മുൻപിലുള്ള) നന്മകളെ (അനുഗ്രഹങ്ങളെ) നിഷേധിച്ചുവോ, അവന് നമ്മൾ പ്രയാസങ്ങളെ ഇരട്ടിപ്പിച്ചുകൊടുക്കും (എളുപ്പമാക്കിക്കൊടുക്കും). (അവന് നമ്മൾ പ്രയാസങ്ങളിലേക്ക് എളുപ്പവഴി ഉണ്ടാക്കിക്കൊടുക്കും).

ഇസ്‌ലാം എന്നല്ല ഒരു മതവും ഒരു കുന്തവുമല്ലെന്ന് മനസ്സിലാക്കണം.

മുസ്ലിംകൾ രക്ഷപ്പെടാനും മുഖ്യധാരയോടൊത്താവാനും ഒരൊറ്റ മാർഗ്ഗമേയുള്ളൂ. 

ഇസ്‌ലാം എന്തോ വലിയ സംഭവമാണെന്ന അവരുടെ ധാരണ തിരുത്തണം. 

ഇസ്‌ലാം എന്നല്ല ഒരു മതവും ഒരു കുന്തവുമല്ലെന്ന് അവരും എല്ലാവരും മനസ്സിലാക്കണം. 

യഥാർഥത്തിൽ ഉണ്ടെങ്കിൽ ഉള്ള ദൈവവുമായി ഒരു മതത്തിനും ബന്ധമില്ലെന്നും, 

ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ ബന്ധപ്പെടാൻ ഒരു മതത്തിൻ്റെയും ആവശ്യമില്ലെന്നും 

എല്ലാവരും ഒരുപോലെ മനസ്സിലാക്കണം.

മതം, ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ അറിയുന്ന, അന്വേഷിക്കുന്ന വഴിയിൽ വലിയൊരു തടസ്സവും മറയും മാത്രം.

********

മതനിഷേധം ദൈവനിഷേധമല്ല.

പകരം, മതവിശ്വാസം ദൈവനിഷേധമാണ്.


മുഹമ്മദ് അറിയാതിരുന്ന ഇസ്‌ലാം. 

യേശു അറിയാതിരുന്ന ക്രിസ്തുമതം. 

ബുദ്ധൻ അറിയാതിരുന്ന ബുദ്ധമതം. 

രാമനും കൃഷ്ണനും അറിയാതിരുന്ന ഹിന്ദുമതം. 


ഇവയൊക്കെയാണ് ഇവിടെയുള്ളത്.

ഇവയൊക്കെയാണ് ജനങ്ങളുടെ കാഴ്ചയും ചിന്തയും മുട്ടിക്കുന്നത്.

ഇവയൊക്കെയാണ് ജനങ്ങളെ വിഭജിക്കുന്നത്. 


ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ എങ്ങിനെയും വിളിക്കാം.

ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ എങ്ങനെയും അന്വേഷിക്കാം, പ്രാപിക്കാം. 

എന്നല്ലാതെ ഒരു പ്രത്യേക വഴിയും രീതിയും ഇല്ല തന്നെ.

ദൈവത്തെ അറിയാനും അന്വേഷിക്കാനും പ്രാപിക്കാനും അങ്ങനെയൊരു പ്രത്യേക വഴിയും ഉണ്ടെന്ന് ആർക്കും പറയാൻ സാധിക്കില്ല തന്നെ, ആരും അങ്ങനെ പറഞ്ഞിട്ടില്ല തന്നെ.

********


ഉദാഹരണത്തിന്.

ഖുർആൻ രൂപം കൊണ്ടത് മുഹമ്മദ് മരിച്ചിട്ട് ഇരുപത് വർഷങ്ങൾക്ക് ശേഷം.

ഹദീസ് (മുഹമ്മദിൻ്റെ വചനങ്ങൾ ) ഉണ്ടായത് മുഹമ്മദ് മരിച്ചിട്ട് നൂറ്റാണ്ടുകൾക്ക് ശേഷം.

എങ്കിൽ നിങൾ തന്നെ പറയുക.

എന്താണ്, ഏത് മതമാണ് ഇങ്ങനെയെങ്കിൽ മുഹമ്മദ് ഉണ്ടാക്കിയിട്ടുണ്ടാവുക?

മുഹമ്മദ് മതം ഉണ്ടാക്കിയതെന്ന് നാം കേട്ടു.

ശരിയാണ്.

പക്ഷേ, ഇങ്ങനെ ഖുർആനും ഹദീസും ഉണ്ടാക്കിയവർ പറഞ്ഞതാണ് നാം കേട്ടത്.

മുഹമ്മദ് പോലും അതറിഞ്ഞിട്ടുണ്ടാകില്ല.

മുഹമ്മദ് അക്കാലത്ത് വന്ന് എന്തൊക്കെയോ അക്കാലത്തിന് പറ്റിയത് പോലെ ചെയ്തു, പറഞ്ഞു.

ഇങ്ങനെയൊരു ഇസ്‌ലാം മതം, ഏകസത്യാവാദവും അവസാനവാദവും പറയുന്ന ഇസ്‌ലാം മതം അദ്ദേഹവും അറിഞ്ഞിട്ടുണ്ടാകില്ല, ഉദ്ദേശിച്ചിട്ടുണ്ടാവില്ല.

അത് പിന്നീട് വന്ന രാഷ്ടീയത്തിൻ്റെയും അധികാരത്തിൻ്റെയും ആവശ്യമായി സംഭവിച്ചതാവാനാണ് സാധ്യത 

മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് പൈസ കൊടുക്കാനോ?

എന്തായാലും മരിക്കും. 

ജീവിക്കുന്നവനും ജീവിപ്പിക്കുന്നവനും മരിക്കും. 

എന്തായാലും മരിക്കുമെന്നറിഞ്ഞിട്ടും 'ഞാനും ' 'നീയും' ഇല്ലാത്തതും നിൽനിൽക്കാത്തതും എന്നറിഞ്ഞിട്ടും 

എന്തിന് ജീവിക്കുന്നു? 

എന്തിന് ജീവിപ്പിക്കുന്നു? 

ചോദ്യമുണ്ട്. 

ഉത്തരമില്ല.

*******

മനുഷ്യനെ സൃഷ്ടിച്ചതിന് പൈസയും ചിലവും കൊടുക്കാനോ? 

എങ്ങിനെയാണാവോ നിങൾ ദൈവത്തെ കാണുന്നത്?

മനുഷ്യൻ്റെത് മാത്രമായ, മനുഷ്യന് വേണ്ടി മനുഷ്യൻ ഉണ്ടാക്കിയെടുത്ത, അളവുകോലും വിലയുമാണോ ആത്യന്തികനായ ദൈവത്തിന് ബാധകമായത്?

ഇതൊക്കെയാണ്, ഇങ്ങനെയൊക്കെയാണ് പുരോഹിത പണ്ഡിത വിഭാഗം വലിയ ന്യായവും യുക്തിയും പോലെ പറഞ്ഞു പറ്റിക്കുക. 

ആരോടും ചോദിക്കാതെ, ആരും ചോദിക്കാതെ, ആവശ്യപ്പെടാതെ, അങ്ങനെ ചോദിക്കാനും ആവശ്യപ്പെടാനും ആരും ഇല്ലാതിരിക്കെ ദൈവം ദൈവത്തിൻ്റെ ഇഷ്ടത്തിന് എന്തൊക്കെയോ എങ്ങനെയൊക്കെയോ ഉണ്ടാക്കിയതിന് ദൈവത്തിന് വിലയോ? 

ദൈവത്തിൻ്റെ ലോകത്ത് അല്ലെങ്കിലും എന്ത് വില, എന്ത് പൈസ?

എല്ലാം ദൈവത്തിൻ്റെതായ ലോകത്ത് വിലയും പൈസയും ഉണ്ടോ, ഉണ്ടാവുമോ, ഉണ്ടാവാൻ പാടുണ്ടോ?

ഇന്ത്യ ഇനിയങ്ങോട്ട് ബിജെപി മാത്രമേ ഭരിക്കൂ.

ഇന്ത്യ ഇനിയങ്ങോട്ട് ബിജെപി മാത്രമേ ഭരിക്കൂ. 

ഇന്ത്യയെ ഇനിയങ്ങോട്ട് ബിജെപിക്ക് മാത്രമേ ഭരിക്കാൻ സാധിക്കൂ. 

ബിജെപിയെ ബിജെപി തന്നെ നശിപ്പിക്കാത്തിടത്തോളം കാലം പ്രത്യേകിച്ചും. 

ആർഎസ്എസ് പിന്നിലുള്ളത് കൊണ്ട് അതിന് സാധ്യതയും കുറവാണ്.

വല്ലവിധേനയും ഇനിയങ്ങോട്ട് ബിജെപി പ്രതിപക്ഷത്ത് വന്നാലോ? 

ആ പ്രതിപക്ഷത്ത് വരുന്ന ബിജെപിയെ ഒരു നിലക്കും പിടിച്ചുകെട്ടാൻ തട്ടിക്കൂട്ടി വരുന്ന ഒരലമ്പ് മുന്നണിക്കും സാധിക്കില്ല.

അത്രയ്ക്ക് ശക്തമായി വികാരംകൊള്ളുന്ന, എന്തും കാട്ടുംവിധം തെരുവിലിറങ്ങാൻ തയ്യാറായി ഓങ്ങിനിൽക്കുന്ന വലിയൊരു വിഭാഗം അണികൾ ബിജെപിക്കുണ്ട്. 

അത്രയ്ക്ക് എല്ലാ മേഖലയിലും ബിജെപിക്ക് നിയന്ത്രണവും ഉണ്ട്.

അധികാരം കൊണ്ടും അല്ലാതെയും പാർട്ടിയെ വളർത്തിയ, അണികളെ വളർത്തിയ, അണികൾക്കും പാർട്ടിക്കും കൃത്യമായ, വികാരംകൊള്ളാൻ മാത്രമുള്ള കരുത്തുള്ള ലക്ഷ്യവും ലക്ഷ്യബോധവും നൽകിയ ഏക പാർട്ടിയും ബിജെപി മാത്രമാണ്.

നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നത് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കി ആരുടെ നേരെയും കല്ലെറിയാൻ ധൈര്യമുള്ള, പാപം ചെയ്തിട്ടില്ലെന്ന് സ്വയം വരുത്തുംവിധം ഉറപ്പുള്ള, ആ നിലക്ക് സംശുദ്ധത ഉണ്ടെന്ന് വരുത്താൻ കഴിവുള്ള ഏക പാർട്ടിയും ബിജെപി മാത്രമാണ്.


Thursday, March 28, 2024

ആർക്കാണ് കളവ് ഏറ്റവും ഫലവത്തായി പറയാനും ചെയ്യാനും സാധിക്കുക?

ആർക്കാണ് കളവ് ഏറ്റവും ഫലവത്തായി പറയാനും ചെയ്യാനും സാധിക്കുക? 

രാജ്യത്തിൻ്റെയും അധികാരത്തിൻ്റെയും ആയുധത്തിൻ്റെയും പിൻബലവും മറയുമുള്ളവന്. 

ബാക്കി ആർക്കും കളവ് ഫലവത്തായി പറയാനും ചെയ്യാനും അത്രക്ക് സാധിക്കില്ല. 

ബാക്കിയെല്ലാവരും കളവ് ഫലവത്തായി പറയുന്നതിലും ചെയ്യുന്നതിലും എപ്പോഴെങ്കിലും തോറ്റുപോകും.

********

രാഷ്ട്രീയത്തിൽ മതം ചേർത്താൽ രാഷ്ട്രീയനേതൃത്വത്തിനും ഭരണാധികാരികൾക്കും നല്ല സുഖമാണ്. 

എന്ത് തെമ്മാടിത്തവും കളവും കളിക്കാം, ഒളിപ്പിക്കാം. 

ജനജീവിതം തങ്ങളുടെ ഭരണപരാജയം കാരണം എത്ര ക്ലേഷിച്ചാലും പ്രശ്നമില്ല. 

മതവികാരത്തെ സുഖിപ്പിക്കുന്ന അല്ലറചില്ലറ കര്യങ്ങൾ ഇരയായി ഇടക്കിടക്ക് ഇട്ടുകൊടുത്താൽ മാത്രം മതി. 

സംഗതി കുശാൽ.


Wednesday, March 27, 2024

സത്യസന്ധത കാരണം നരകത്തിൽ പോകുമെങ്കിലും സത്യസന്ധതയെ ഉപേക്ഷിക്കില്ല ...

കടന്നുപോക്ക് ലളിതമോ കഠിനമോ ആവട്ടെ, സത്യസന്ധനായിരിക്കണം...

സത്യസന്ധതയെ വിലയാക്കി സമ്പാദിക്കാൻ ആഗ്രഹിക്കുന്നില്ല...

ദേശസ്നേഹം എന്നാൽ കളവോ അല്ലെങ്കിൽ നുണ പറയുകയോ അല്ല.

ദേശസ്നേഹത്തിന് നുണ പറയേണ്ട ആവശ്യമില്ല.

ദേശസ്നേഹം ആരോടും നുണ പറയാൻ ആവശ്യപ്പെടുന്നുമില്ല. 

മനസ്സിൻ്റെ സമാധാനത്തിലാണ് സ്വർഗ്ഗം...

മനസ്സാക്ഷിയിലും മനസ്സാക്ഷിയോടും സത്യസന്ധനായിരിക്കുന്നവനേ സമാധാനമുള്ളൂ.

മനസ്സാക്ഷിയിലും മനസ്സാക്ഷിയോടും സത്യസന്ധനായാൽ ശരിയും തെറ്റും ഒന്ന്.

മനസ്സാക്ഷിയിലും മനസ്സാക്ഷിയോടും സത്യസന്ധനാവാത്തവന് ഒളിച്ചോട്ടം മാത്രം താൽകാലിക രക്ഷ. 

മദ്യവും ഭക്തിയും ഒളിച്ചോട്ടത്തിൻ്റെ ചില വഴികൾ.

ഇരുന്നിടം ഇരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ പെട്ട അവന് സാമൂഹ്യ രാഷ്ടീയ പ്രവർത്തനം എന്ന് പുറംപൂച്ച് പേരുള്ള  പ്രവൃത്തികളും താൽകാലിക ഒളിച്ചോട്ടവഴി 

സ്വർഗ്ഗത്തിലേക്ക് പോകാൻ വേണ്ടിയല്ല സത്യസന്ധനാവുന്നത് ...

സത്യസന്ധത കാരണം നരകത്തിൽ പോകുമെങ്കിലും സത്യസന്ധത ഉപേക്ഷിക്കില്ല ... 

കളവ് പറഞ്ഞും ചെയ്തും സ്വർഗ്ഗം നേടുന്നതിനേക്കാൾ സത്യസന്ധതയ്‌ക്കൊപ്പം നരകത്തിലായിരിക്കാനാണ് ഇഷ്ടപ്പെടുന്നത്.

സത്യസന്ധനായിരിക്കുന്നത് പ്രായോഗികമായി വിഡ്ഢിത്തമായിരിക്കാം.

സത്യസന്ധനായിരിക്കുന്നത് കൊണ്ട് മാത്രം ജനസമക്ഷം വിഡ്ഢിയുമായിരിക്കാം.. 

എന്നാലും... 

സത്യസന്ധനായിരിക്കാൻ തന്നെ ആഗ്രഹിക്കുന്നു.

എന്നാലും.... 

സത്യസന്ധത സൂക്ഷിച്ച് തന്നെ വിഡ്ഢിയായിരിക്കാൻ ആഗ്രഹിക്കുന്നു.

Tuesday, March 26, 2024

77 കൊല്ലങ്ങൾക്ക് ശേഷവും എന്തുകൊണ്ട് ഇന്ത്യ ഇങ്ങനെ?

ചോദ്യം: സ്വാതന്ത്ര്യം കിട്ടി എന്ന് നാം പറയുന്ന 77 കൊല്ലങ്ങൾക്ക് ശേഷവും എന്തുകൊണ്ട് ഇന്ത്യ ഇങ്ങനെ? 

ഉത്തരം: കിട്ടിയെന്ന് നാം പറയുന്ന സ്വാതന്ത്ര്യം ഇന്ത്യയിലെ ജനങ്ങൾക്ക് ഇക്കാലമത്രയും ബാധകമല്ല, ബാധകമായിരുന്നില്ല എന്നതിനാൽ.

ചോദ്യം: നാം നടപ്പാക്കി എന്ന് പറയുന്ന ജനാധിപത്യം നടപ്പാക്കാൻ തുടങ്ങിയിട്ട് 77 വർഷങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യ ഇപ്പോഴും ഇങ്ങനെ? 

ഉത്തരം: നടപ്പാക്കി എന്ന് നാം പറയുന്ന ജനാധിപത്യം ഇന്ത്യയിലെ ജനങ്ങൾക്ക് ബാധകമല്ല, ബാധകമായിരുന്നില്ല. 

ജനാധിപത്യം ജനങ്ങൾ അറിഞ്ഞിരുന്നില്ല, ജനങ്ങൾ തെരഞ്ഞെടുത്തിരുന്നില്ല. 

ബോധവും വിവരവുമില്ലാത്ത മഹാഭൂരിപക്ഷം ജനങ്ങളുള്ള നാട്ടിൽ ജനാധിപത്യം പ്രായോഗികമല്ല, പിന്നെ അത് പുതിയ വേഷത്തിലുള്ള അധികാരവർഗ്ഗ പാർട്ടികൾക്ക് വെറുമൊരു ചൂഷണോപാധി. 

140 കോടിയിലധികം വരുന്നൊരു ജനതയിൽ നടപ്പാക്കാനാവുന്ന സംഗതിയല്ല ജനാധിപത്യം. 

ഇക്കാര്യം പകൽ വെളിച്ചം പോലെ മനസ്സിലാക്കുന്ന രാഷ്ട്രീയ നേതൃത്വത്തിൻ്റെ ആശ്വാസവും അതാണ്. അവർ ചെയ്യുന്ന എല്ലാ വൈകൃതങ്ങൾക്കും അവർ തന്നെ, അവരെ സംരക്ഷിക്കാനായി ഇട്ട സുന്ദരമായ പേര് മാത്രം ജനാധിപത്യം

ജനാധിപത്യം എന്തെന്നറിയാനും മനസ്സിലാക്കാനും തെരഞ്ഞെടുക്കാനും മാത്രം അന്നും ഇന്നും ഇന്ത്യൻ ജനത വളർന്നിട്ടില്ല. ഇന്ത്യൻ ജനതയിലെ മഹാഭൂരിപക്ഷം വളർന്നിട്ടില്ല.

ജനാധിപത്യം കൊണ്ടുനടക്കാൻ മാത്രം തെളിച്ചവും വെളിച്ചവും  ഉത്തരവാദിത്തബോധവുമുള്ള, പ്രതികരണശേഷിയുള്ള (responsible ആയ) ജനത ഇന്ത്യയിൽ ഇല്ല, ഉണ്ടായിരുന്നില്ല.

അഥവാ ഇപ്പറയുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും അനുഭവിക്കാനും കയ്യാളാനും മാത്രം വളർന്ന, ബോധമുള്ള, വിവരമുള്ള ഒരു ജനത ഇന്നും അന്നും ഇന്ത്യയിൽ ഇല്ല, ഉണ്ടായിരുന്നില്ല എന്നർത്ഥം.

സ്വാതന്ത്ര്യം, ഉത്തരവാദിത്ത ബോധം എന്നിവ പ്രതികരണപരതയുമായി ബന്ധപ്പെട്ടതാണ്. 

അത്തരമൊരു സ്വാതന്ത്ര്യം അനുഭവിക്കാനും നടപ്പാക്കാനും മാത്രം ഉത്തരവാദിത്തബോധമുള്ള, ഉത്തരവാദിത്തം ഏറ്റെടുക്കാൻ കെല്പുള്ള, അവ്വിധം പ്രതികരണശേഷിയും തെളിച്ചവും ഉള്ള ഒരു ജനത അന്നും ഇന്നും ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യത്തിന് മുൻപ് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതായി ഇന്ത്യൻ പൊതുജനത്തിന് തോന്നിയിരുന്നില്ല. 

കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യത്തിന് ശേഷം പ്രത്യേകം സ്വാതന്ത്ര്യം കിട്ടിയതായും ഇന്ത്യൻ പൊതുജനത്തിന് തോന്നിയിട്ടില്ല. ഭരണച്ചിലവും അഴിമതിയും അതുവഴി നികുതിഭാരവും കൂടിയത് മാത്രമല്ലാതെ.

ആരൊക്കെയോ എന്തൊക്കെയോ പറയുന്നത് കേട്ട് അനുകരിച്ച് തുള്ളുന്ന ഒരു ജനത മാത്രമേ അന്നും ഇന്നും മഹാഭൂരിപക്ഷമായി ഇന്ത്യയിൽ ഉള്ളൂ, ഉണ്ടായിരുന്നുളളൂ. 

എന്നല്ലാതെ ഇന്ത്യൻ ജനതക്ക് ഇന്നും അന്നും സ്വന്തമായി സ്വാതന്ത്ര്യവും സ്വാതന്ത്ര്യനിഷേധവും ജനാധിപത്യവും മനസ്സിലാകുമായിരുന്നില്ല.

നാം കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യത്തിന് മുൻപുള്ളതിനേക്കാൾ മെച്ചപ്പെട്ട ഒരു പ്രത്യേക സ്വാതന്ത്ര്യം, നാം കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യത്തിന് ശേഷം പ്രത്യേകിച്ച് ഇന്ത്യയിലെ  ജനങ്ങൾക്ക് കിട്ടിയിട്ടില്ല. 

നാം കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യത്തിന് മുൻപ് ഇവിടത്തെ പൊതുജനങ്ങൾക്ക് സ്വാതന്ത്ര്യത്തിന് ശേഷം കിട്ടിയെന്ന് പറയുന്ന പ്രത്യേക സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നുമില്ല.

സ്വാതന്ത്ര്യമെന്നത് ഇന്ത്യൻ അധികാര വിഭാഗത്തിലേക്കുള്ള ബ്രിട്ടീഷ് അധികാര വിഭാഗത്തിൽ നിന്നുള്ള അധികാരക്കൈമാറ്റത്തിനല്ലാതെ വഴിവെച്ചിട്ടില്ല. 

അതുകൊണ്ട് തന്നെ നാം കിട്ടിയെന്നും നടപ്പാക്കിയെന്നും പറയുന്ന ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും കാതലായ വലിയ മാറ്റം ഇന്ത്യൻ ജനജീവിതത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 

നാം കിട്ടിയെന്നും നടപ്പാക്കിയെന്നും പറയുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും വെച്ച് കാതലായ വലിയ മാറ്റം ഇന്ത്യൻ ജനതക്കും ഇന്ത്യയിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

കാലക്രമേണ മനുഷ്യനുണ്ടായ, ഉണ്ടാവുന്ന മാറ്റം ഇവിടെയും ഉണ്ടായി. 

അല്ലാതൊരു മാറ്റം സ്വാതന്ത്ര്യവും ജനാധിപത്യവും കൊണ്ട് ഇന്ത്യയിൽ പ്രത്യേകിച്ച് ഉണ്ടായിട്ടില്ല.

അല്ലാതെ ഇന്ത്യക്ക് എന്തുകൊണ്ട് ഈ ഗതി വന്നു എന്ന് ചോദിക്കരുത്.

കാരണം ജനങ്ങൾക്ക് ബാധകമായ, ജനങ്ങൾക്ക് മനസ്സിലാവുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും ആയിരുന്നില്ല ഇന്ത്യക്ക് കിട്ടിയത്. 

അല്ലങ്കിൽ ജനാധിപത്യവും സ്വാതന്ത്ര്യവും എന്തെന്ന് മനസ്സിലാവുന്ന അതർഹിക്കുന്ന ഒരു ജനതയല്ല ഇന്ത്യയിൽ ഇപ്പോഴും ഉള്ളത്, മുൻപുണ്ടായിരുന്നത്.

ഈയുള്ളവന് അറിവില്ലായ്മയുണ്ട്. അതുകൊണ്ട് തന്നെ ഈയുള്ളവന് ദൈവവും ഉണ്ട്.

എന്തോ അത്.

എങ്ങിനെയാ അങ്ങനെ. 

ഞാൻ ഉദ്ദേശിച്ചതല്ല ജീവിതത്തിൽ നടക്കുന്നത്. 

ഞാൻ ഉദ്ദേശിച്ച ഞാനും ജീവിതവും പോലുമില്ല.

എൻ്റെ ഉദ്ദേശം പോലും എൻ്റേതല്ല. 

എൻ്റെ ഉദ്ദേശം പോലും ഞാനുദ്ദേശിച്ചുണ്ടാകുന്നതല്ല. 

സാഹചര്യവശാൽ എന്തൊക്കെയോ എങ്ങനെയൊക്കെയോ ഞാനുമുദ്ദേശിച്ചുപോകുന്നു. 

ഒന്നുകിൽ ആരുടെയും ഒന്നിൻ്റെയും ഉദ്ദേശമല്ല ജീവിതവും ജീവിതത്തിൽ നടക്കുന്നതും. 

അല്ലെങ്കിൽ ആരുടെയോ എന്തിൻ്റെയോ ഉദ്ദേശം മാത്രമാണ് ജീവിതവും ജീവിതത്തിൽ നടക്കുന്നതും.

********

ഈയുള്ളവൻ്റെ അറിവില്ലായ്മയിൽ നിന്ന് ഈയുള്ളവൻ്റെ ദൈവം രൂപപ്പെടുന്നു.

ഈയുള്ളവൻ്റെ അറിവില്ലായ്മ തുടങ്ങുന്നിടത്ത് ഈയുള്ളവൻ്റെ ദൈവം തുടങ്ങുന്നു. 

ഈയുള്ളവന് അറിവില്ലായ്മയുണ്ട്. 

അതുകൊണ്ട് തന്നെ ഈയുള്ളവന് ദൈവവും ഉണ്ട്. 

കാഴ്ച്ചമുട്ടുന്നിടം ആകാശമാകുന്നത് പോലെ ദൈവം. 

എല്ലാവർക്കും അവരുടെ കാഴ്ച്ചമുട്ടുന്നിടം അവരുടെ ദൈവം. 

എല്ലാവർക്കും അവരുടെ അറിവില്ലായ്മയുടെ തോതനുസരിച്ച ദൈവം. 

നിസ്സഹായതയുടെ വലുപ്പവും ആഴവും പരപ്പും ദൈവത്തിൻ്റെ വലുപ്പവും ആഴവും പരപ്പും.

അറിവില്ലായ്മയുടെ ദൈവവും ദൈവമില്ലായ്മയും ഒരുപോലെ അനിർവ്വചനീയം.

Monday, March 25, 2024

രാമൻ്റെയും സീതയുടെയും കഥയുണ്ട്. ശരിയാണ്.

രാമൻ്റെയും സീതയുടെയും കഥയുണ്ട്. 

ശരിയാണ്. 

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വ്യത്യസ്തമായ കോലത്തിൽ രാമൻ്റെയും സീതയുടെയും കഥയുണ്ട്. 

ഇന്ത്യക്ക് പുറത്തും രാമൻ്റെയും സീതയുടെയും കഥ വ്യത്യസ്തമായ കോലത്തിൽ ഉണ്ട്. 

ശ്രീലങ്കയിലും ഇൻഡോനേഷ്യയിലും വരെയുണ്ട് ഈ കഥ.

കഥയും കഥാരീതിയും കഥാഗതിയും എങ്ങിനെയും ആവട്ടെ. 

എല്ലായിടത്തും കഥാപാത്രങ്ങൾക്ക് കാര്യമായും പേരുകൾ രാമനും സീതയും തന്നെ

അൽഭുതം തോന്നും. 

ഇത്രമാത്രം എങ്ങിനെ എന്തുകൊണ്ട് രാമൻ്റെയും സീതയുടെയും കഥ ഇന്നത്തെ ഇന്ത്യ മുഴുക്കെയും അതിന് പുറത്തും വ്യതസ്തമായ കോലത്തിലാണെങ്കിലും എത്തി എന്നത് ശരിക്കും അൽഭുതപ്പെടുത്തേണ്ട കാരൃം തന്നെയാണ്. 

കാരണം ഇന്നത്തെ ഇന്ത്യ ഇതേ കോലത്തിൽ മുൻപൊരിക്കലും ഉണ്ടായിരുന്നില്ല. 

രാമൻ്റെയും സീതയുടെയും കഥ ഇന്ത്യ മുഴുവനും മാത്രമല്ല ഇന്ത്യക്ക് പുറത്തും എത്തിയത് ഇസ്ലാമും ക്രിസ്തുമതവും ബുദ്ധമതവും രൂപപ്പെട്ടതും പ്രചരിച്ചതും പോലെ അധികാരത്തിൻ്റെ തണലിലായിരുന്നില്ല. 

അധികാരത്തിന് വേണ്ടി ഇക്കാലത്തെ രാഷ്ടീയ പാർട്ടി രാമനെ ഉപയോഗപ്പെടുത്തുന്നതിന് മുൻപ് തന്നെ രാമൻ ഇന്ത്യയുടെ എല്ലാ മൂലയിലും എത്തിയിട്ടുണ്ട്. 

അങ്ങനെ രാമൻ മുൻപേ ഇന്ത്യയുടെ എല്ലാ മൂലയിലും എത്തിയിട്ടുണ്ട് എന്നത് കൊണ്ട് മാത്രമാണ് ഇന്നത്തെ അധികാരരാഷ്ട്രീയത്തിന് രാമനെ ഇവ്വിധം ഉപയോഗപ്പെടുത്താൻ സാധിക്കുന്നതും.

പോരാത്തതിന് ഇന്നത്തേത് പോലെ സാമൂഹ്യ മാദ്ധ്യമങ്ങളോ വാർത്താവിനിമയ സൗകര്യങ്ങളോ പുസ്തകങ്ങളോ  മറ്റ് മാധ്യമങ്ങളോ ഇല്ലാതിരുന്ന കാലത്താണ് ഇന്നത്തെ ഇന്ത്യയുടെ എല്ലാ മൂലയിലും ലോകത്തെ തന്നെ പല മൂലയിലും രാമൻ്റെയും സീതയുടെയും കഥ എത്തിയത് എന്നോതോർക്കണം. 

ശരിക്കും അൽഭുതം തോന്നേണ്ടതാണ്. പ്രത്യേകിച്ചും അധികാരം സ്ഥാപിച്ച മതം പറഞ്ഞുണ്ടാക്കിയതല്ല, അങ്ങനെയല്ല, അങ്ങനെയൊരു നിർബന്ധ വിശ്വാസം പോലെയല്ല രാമൻ്റെയും സീതയുടെയും കഥ എല്ലായിടത്തും എത്തിയത് എന്നോർക്കുമ്പോൾ.

Sunday, March 24, 2024

എനിക്കെൻ്റെ രാജ്യമാണ് എൻ്റെ പാർട്ടി.

എനിക്കെൻ്റെ രാജ്യമാണ് എൻ്റെ പാർട്ടി. 

ഇന്ത്യയിൽ ഒരുകുറേ പേർക്ക് അവരുടെ പാർട്ടിയാണ് അവരുടെ രാജ്യം. 

സ്വന്തം പാർട്ടിയോടുള്ള സ്നേഹമാണ് അവർക്ക് അവരുടെ രാജ്യസ്നേഹം. 

സ്വന്തം പാർട്ടി പറയും പോലെയും നിശ്ചയിച്ചത് പോലെയും മാത്രമാണ് അവർക്ക് അവരുടെ രാജ്യസ്നേഹം. 

സ്വന്തം പാർട്ടി പറയും പോലെയും നിശ്ചയിച്ചത് പോലെയും അല്ലാത്തത് മുഴുവൻ അവർക്ക് രാജ്യദ്രോഹം.

രാജ്യത്തിന് വേണ്ടി രാജ്യം പറയും പോലെ പാർട്ടി എന്നതല്ല, പകരം പാർട്ടിക്ക് വേണ്ടി, പാർട്ടി പറയും പോലെ രാജ്യം എന്നതാണ് അവരുടെ രാജ്യസ്നേഹം.

സ്വന്തം പാർട്ടി വിഷത്തെ തേനെന്ന്  വിളിച്ചാൽ അവർക്ക് വിഷമാണ് ആണ് തേൻ. 

പിന്നീടങ്ങോട്ട് അവർ തേനിനെ വിഷമാക്കി ഏല്ലായിടത്ത് നിന്നും തൂത്തെറിയും

സ്വന്തം  പാർട്ടിയെയും നേതാക്കളെയും ആരെങ്കിലും വിമർശിച്ചാൽ അവരേയവർ രാജ്യദ്രോഹികൾ എന്ന് വിളിക്കും. 

അവർ യഥാർത്ഥ രാജ്യസ്നേഹത്തെ രാജ്യദ്രോഹമെന്ന് വിളിക്കും.

എന്നിട്ടോ? 

അവരുടേ പാർട്ടിയുടെയും നേതാക്കളുടെയും യഥാർത്ഥ രാജ്യദ്രോഹത്തെ രാജ്യസ്നേഹമെന്നും അവർ പേരിട്ട് വിളിക്കും.

*******

രാജ്യം ജനങ്ങൾക്ക് വേണ്ടിയാണ്. 

അല്ലാതെ ജനങ്ങൾ രാജ്യത്തിന് വേണ്ടിയല്ല. 

ജനങ്ങൾ തീരുമാനിച്ചുണ്ടാക്കിയ രാജ്യമാണുള്ളത്. 

രാജ്യം തീരുമാനിച്ചുണ്ടാക്കിയ ജനങ്ങളല്ല ഉള്ളത്. 

രാജ്യം സൃഷ്ടാവല്ല. 

രാജ്യം ജനങ്ങൾക്ക് വേണ്ടിയായാൽ ആ രാജ്യത്തെ ജനങ്ങൾ രാജ്യത്തിന് വേണ്ടിയും ആവും.


വീട്ടിൽ കുഴപ്പമുണ്ടാക്കുക. എന്നിട്ടോ? അപ്പുറത്തെ വീട്ടിൻ്റെ കുറ്റംപറയുക

സ്വന്തം വീട്ടിൽ എപ്പോഴും കുഴപ്പമുണ്ടാക്കുക, ഒന്നും നന്നായി നടത്താതിരിക്കുക. എന്നിട്ടോ? അപ്പുറത്തെ വീട്ടിൻ്റെ കുറ്റം പറഞ്ഞ്, ശ്രദ്ധ തിരിച്ചുവിട്ട് തടി രക്ഷപ്പെടുത്തുക.

*******

എൻ്റെ വീട് നല്ലത് തന്നെ.

എൻ്റെ വീട് നന്നാക്കാൻ, നല്ലതാണെന്ന് പറയാൻ അയൽവാസി മോശമാണെന്ന് നിർബന്ധമായും വരേണ്ടതുണ്ടോ, അയൽവാസി മോശമാണെന്ന് പറയേണ്ടതുണ്ടോ? അയൽവാസിയെ നിർബന്ധമായും വെറുക്കേണ്ടത്തുണ്ടോ? 

അയൽവാസി മോശമാണെന്ന് വരുത്താൻ വേണ്ടി ഇല്ലാക്കഥകൾ പറയണം എന്നുണ്ടോ?

നല്ല വീട് നല്ല അയൽവാസി ബന്ധം കൂടിയുള്ള വീടാണ്. 

നല്ല വീട് അയൽവാസിയെ ശത്രുവായി കാണാത്ത, അങ്ങനെ ശത്രുവായി കാണൽ നിർബന്ധമില്ലാത്ത വീടാണ്.

ഇന്ത്യ നല്ലത് തന്നെ. 

ഇന്ത്യ എന്തുകൊണ്ടും നല്ലത് തന്നെ.

പക്ഷേ ഇന്ത്യ നല്ലതാവാനും നല്ലതെന്ന് പറയാനും മറ്റുള്ള രാജ്യങ്ങളുടെ കുറ്റം പറയുകയേ നിർവ്വാഹമുള്ളൂ എന്ന് വരുന്ന രാജ്യസ്നേഹം അസൂയയും വെറുപ്പും മാത്രം അടിസ്ഥാനമാക്കി കൃത്രിമമായി ഉണ്ടാക്കി എടുക്കുന്ന എന്തോ ഒരുതരം ഭ്രാന്തമായ വികാരം മാത്രമാണ്.

നല്ല രാജ്യം നല്ല അയൽരാജ്യ ബന്ധം കൂടിയുള്ള രാജ്യമാണ്. 

നല്ല രാജ്യം അയൽരാജ്യത്തെ ശത്രുവായി കാണാത്ത, അങ്ങനെ ശത്രുവായി കാണൽ നിർബന്ധമില്ലാത്ത രാജ്യമാണ്.

സ്വന്തം നാട്ടിലെ രാഷ്ട്രീയവും ഭരണവും അയൽവാസിയെ കുറ്റം പറയുന്നതിൽ കേന്ദ്രീകരിച്ച് മാത്രമാകരുത്. പകരം സ്വന്തം നാട്ടുകാരെ ഒരുമിച്ച് കൊണ്ടുപോകുന്നതിലും അവർക്ക് എളുപ്പവും ക്ഷേമവും നൽകുന്നതിലും ആയിരിക്കണം. ആശാരി മോശമാകും മ്പോൾ ഉപകരണത്തെ കുറ്റം പറയുന്നത് പോലെ എന്തിനും ഏതിനും മുസ്ലിം പാക്കിസ്ഥാൻ എന്ന് പറയുന്നതും പറയേണ്ടിവരുന്നതും നിങ്ങളുടെ അല്പത്തവും നിസ്സഹായതയും മാത്രമാണ്, പരാജയം മാത്രമാണ്. 

അങ്ങനെ നിങൾ ചെയ്യുമ്പോൾ മുസ്‌ലിംകളെയും പാകിസ്താനെയും നിങൾ വല്ലാതെ ഉള്ളിൻ്റെയുള്ളിൽ ബഹുമാനിക്കുകയും ആ ബഹുമാനത്തെ അസൂയയും വെറുപ്പുമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.


മുഗൾ രാജാക്കന്മാർ ഇവിടെ തന്നെ ജീവിച്ചു, മരിച്ചു, എല്ലാം ഉപേക്ഷിച്ചു.

മുഗൾ രാജാക്കന്മാർ ആരും തന്നെ പിന്നെ ഇന്ത്യ വിട്ടുപോയിട്ടില്ല. 

അവരെല്ലാം ഇവിടെ തന്നെ ജീവിച്ചു, 

ഇവിടെ തന്നെ മരിച്ചു, 

എല്ലാം ഇവിടെ തന്നെ ഉപേക്ഷിച്ചു. 

അവരാരും ഒന്നും സമ്പാദിച്ച് ബാക്കി വെച്ചിട്ടില്ല. വിദേശ ബാങ്കുകളിൽ കൊണ്ടു പോയി ഇട്ടിട്ടില്ല. 

ബ്രിട്ടീഷുകാർ ചെയ്തത് പോലെ സ്വന്തം നാട്ടിലേക്ക് ഇൻഡ്യയിൽ നിന്നും കൊള്ളയടിച്ച് കൊണ്ടുപോയിട്ടില്ല മുഗൾ രാജാക്കന്മാർ.

ഇവിടെയുള്ള ഭരണകൂട പാർട്ടികളും നേതാക്കളും എത്ര ഉണ്ടാക്കുന്നു, ഏതെല്ലാം വിദേശബാങ്കുകളിൽ നിക്ഷേപിക്കുന്നു എന്നതിൽ ആർക്കെങ്കിലും വല്ല വിവരവും ഉണ്ടോ. 

ഇപ്പൊൾ ലോകം പഴയ ലോകമല്ല. 

സമ്പത്ത് സൂക്ഷിക്കുന്ന രീതിയും പഴയതല്ല.

അതുകൊണ്ടാണല്ലോ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം പിടിക്കും, തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞ് ഇലക്ഷൻ പ്രചാരണം നടത്തി അധികാരം നേടിയ പാർട്ടിയും നേതാവും പിന്നീട് അതേ കുറിച്ച് ഒന്നും പറയാത്തതും, ആ വിദേശനിക്ഷേപ കള്ളപ്പണം തിരിച്ചുകൊണ്ടുവരാത്തതും, കള്ളപ്പണം സംബന്ധമായ ഒരു വിവരവും പുറത്ത് വിടാത്തതും.

Saturday, March 23, 2024

പാകിസ്ഥാനിലെ 16% ഹിന്ദുക്കൾക്ക് എന്ത് പറ്റി?

പാകിസ്ഥാനിലുണ്ടായിരുന്ന പതിനാറ് ശതമാനം ഹിന്ദുക്കൾക്ക് എന്ത് പറ്റി?

വലിയൊരു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചോദ്യമാണ് ഇത്.

വലിയൊരു തെറ്റിദ്ധാരണയും വലിയൊരു തെറ്റായ പ്രചാരണവും ഇക്കാര്യത്തിൽ കൊണ്ടുപിടിച്ച് നടക്കുന്നുമുണ്ട്, നടത്തുന്നുമുണ്ട്.

യഥാർഥത്തിൽ ഇന്ത്യാ-പാകിസ്ഥാൻ വിഭജനസമയത്ത് പാക്കിസ്ഥാനിൽ ഹിന്ദുക്കൾ 16 ശതമാനം ഉണ്ടായിരുന്നുവോ?

ഉണ്ടായിരുന്നു. ശരിയാണ്.

പിന്നെ, എങ്ങിനെയാണ് ഇപ്പോൾ നാം ഇപ്പോൾ കാണുന്നതും അറിയുന്നതും പോലെ പാക്കിസ്ഥാനിൽ ഹിന്ദുക്കൾ ഒന്നര ശതമാനമായി കുറഞ്ഞത്?

പാക്കിസ്ഥാനിൽ കൂട്ടക്കൊലയും കൂട്ടമതപരിവർത്തനവും നടന്നിട്ടാണോ? 

വിഭജനത്തിന് ശേഷമുള്ള പാക്കിസ്ഥാനിൽ അങ്ങനെയൊക്കെ കൂട്ടക്കൊലയും കൂട്ടമതപരിവർത്തനവും നടന്നെങ്കിൽ അതൊക്കെയും വാർത്തയാവില്ലേ? 

പഴയ കാലം പോലെയല്ലല്ലോ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യാ-പാക്കിസ്ഥാൻ കാലം?

പ്രത്യേകിച്ചും ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശ്രദ്ധിച്ച് കുറ്റങ്ങൾ കണ്ടെത്താൻ മാത്രം നോക്കിയിരിക്കുന്ന കാലമല്ലേ സ്വാതന്ത്ര്യാനന്തര, വിഭജനാനന്തര കാലം?

രണ്ട് യുദ്ധങ്ങൾ പാക്കിസ്ഥാനും ഇന്ത്യക്കും ഇടയിൽ നടന്ന കാലം. 

പോരാത്തതിന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര വാർത്താമാധ്യമങ്ങളും ഇന്ത്യൻ വാർത്താമാധ്യമങ്ങളും ഏറെയുള്ള, അവയെല്ലാം ജാഗരൂകരായി നിന്ന കാലം.

എങ്കിൽ വീണ്ടും അതേ ചോദ്യം ഉയരും.

വിഭജനസമയത്ത് പതിനാറ് ശതമാനം ഉണ്ടായിരുന്ന പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് എന്ത് പറ്റി?

ഉത്തരം ഒന്നേയുള്ളൂ.

ബംഗ്ലാദേശ് വിഭജനത്തിന് മുൻപാണ് പാകിസ്താനിൽ 16 ശതമാനം ഹിന്ദുക്കൾ ഉണ്ടായിരുന്നത്. 

ഇന്ത്യ മുൻകൈ എടുത്ത് നടത്തിയ ബംഗ്ലാദേശ് വിഭജനത്തിന് ശേഷം വെറും ഒന്നര ശതമാനം മാത്രമേ പാക്കിസ്ഥാനിൽ ഹിന്ദുക്കൾ ഉണ്ടായിരുന്നുള്ളൂ. 

അതിപ്പോഴും അങ്ങനെ തന്നെയുണ്ട്. 

എല്ലാവരും അറിയുന്നത് പോലെ ബംഗ്ലാദേശ് വിഭജനത്തോടെ ബാക്കി ഹിന്ദുക്കൾ ബംഗ്ലാദേശിലായി. 

ശരിയാണ്. നാമെല്ലാവരും ഒരുപോലെ അറിയുന്നത് പോലെ ബംഗ്ലാദേശിൽ നിന്ന് ഒരു കുറേ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറി വന്നിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ടും. അതിലധികവും പട്ടിണിയും കഷ്ടപ്പാടും കൊണ്ട്. അതുകൊണ്ട് തന്നെ അങ്ങനെ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിൽ വന്നവരിൽ മുസ്ലിംകളും ഉണ്ട് 

അതുകൊണ്ടാണ് അസമിൽ NRC ലിസ്റ്റ് തയാറാക്കിയപ്പോൾ ഇന്ത്യൻപൗരത്വ രേഖകൾ ഇല്ലാത്ത ഹിന്ദുക്കൾ ലക്ഷക്കണക്കിന് NRCക്ക് പുറത്തായി അസമിൽ ഉണ്ടായത്. കുറേ മുസ്ലിംകളും ഉണ്ടായത് പോലെ. അത് പരിഹരിക്കാനും അവരിലെ ഹിന്ദുക്കളെ ഇന്ത്യൻ പൗരന്മാർ ആക്കാനും കൂടിയാണല്ലോ പൗരത്വ ഭേദഗതി നിയമം (CAA) പുതുതായി കൊടുവരേണ്ടി വന്നത്.

ഓർക്കണം, അസമിലും പശ്ചിമ ബംഗാളിലും  NRC ലിസ്റ്റ് തയ്യാറാക്കുന്നതിന് മുൻപ് തന്നെ കുറേ അധികം പേർ പൗരത്വരേഖകൾ ഉണ്ടാക്കിയിട്ടുണ്ടാവാം. 

എന്നിട്ട് പോലുമാണ് ഇന്ത്യൻപൗരത്വ രേഖകൾ ഇല്ലാത്ത ഹിന്ദുക്കൾ അസമിൽ മാത്രം ലക്ഷക്കണക്കിന് NRCക്ക് പുറത്തായത്. 

പാക്കിസ്ഥാനിൽ ഹിന്ദുക്കൾ കുറഞ്ഞു എന്നുള്ള ബാക്കി പ്രചാരണങ്ങൾ മുഴുവൻ നാം ഓരോരുത്തരെയും തെറ്റിദ്ധരിപ്പിച്ച, അതും പറഞ്ഞ് വർഗീയതയും വിഭജനവും വെറുപ്പും ഉണ്ടാക്കാൻ മാത്രം നടന്ന ബോധപൂർവമായ തെറ്റായ പ്രചരണം.

അല്ലാതെ പാക്കിസ്ഥാനിൽ മാത്രം ആരുമറിയാതെ ഹിന്ദുക്കൾ എങ്ങിനെ കുറയാനാണ്?

ഇന്ത്യയിൽ നടന്നത്ര പോലും ഹിന്ദു മുസ്ലീം വർഗ്ഗീയ ലഹളകൾ പാക്കിസ്ഥാനിൽ നടന്നതായി അറിവില്ല.

ഇന്ത്യയിൽ, ഈയടുത്ത കാലത്ത് ബാബരി മസ്ജിദ് വിഷയത്തിൽ പോലും നടന്ന വർഗ്ഗീയലഹളകളും കൂട്ടക്കൊലകളും ഒരു കുറെയാണ്.

********

എൻ്റെ വീട് നല്ലത് തന്നെ.

എൻ്റെ വീട് നന്നാക്കാൻ, നല്ലതാണെന്ന് പറയാൻ അയൽവാസി മോശമാണെന്ന് നിർബന്ധമായും വരേണ്ടതുണ്ടോ, അയൽവാസി മോശമാണെന്ന് പറയേണ്ടതുണ്ടോ? അയൽവാസിയെ നിർബന്ധമായും വെറുക്കേണ്ടത്തുണ്ടോ? 

അയൽവാസി മോശമാണെന്ന് വരുത്താൻ വേണ്ടി ഇല്ലാക്കഥകൾ പറയണം എന്നുണ്ടോ?

നല്ല വീട് നല്ല അയൽവാസി ബന്ധം കൂടിയുള്ള വീടാണ്. 

നല്ല വീട് അയൽവാസിയെ ശത്രുവായി കാണാത്ത, അങ്ങനെ ശത്രുവായി കാണൽ നിർബന്ധമില്ലാത്ത വീടാണ്.

ഇന്ത്യ നല്ലത് തന്നെ. 

ഇന്ത്യ എന്തുകൊണ്ടും നല്ലത് തന്നെ.

പക്ഷേ ഇന്ത്യ നല്ലതാവാനും നല്ലതെന്ന് പറയാനും മറ്റുള്ള രാജ്യങ്ങളുടെ കുറ്റം പറയുകയേ നിർവ്വാഹമുള്ളൂ എന്ന് വരുന്ന രാജ്യസ്നേഹം അസൂയയും വെറുപ്പും മാത്രം അടിസ്ഥാനമാക്കി കൃത്രിമമായി ഉണ്ടാക്കി എടുക്കുന്ന എന്തോ ഒരുതരം ഭ്രാന്തമായ വികാരം മാത്രമാണ്.

നല്ല രാജ്യം നല്ല അയൽരാജ്യ ബന്ധം കൂടിയുള്ള രാജ്യമാണ്. 

നല്ല രാജ്യം അയൽരാജ്യത്തെ ശത്രുവായി കാണാത്ത, അങ്ങനെ ശത്രുവായി കാണൽ നിർബന്ധമില്ലാത്ത രാജ്യമാണ്.

സ്വന്തം നാട്ടിലെ രാഷ്ട്രീയവും ഭരണവും അയൽവാസിയെ കുറ്റം പറയുന്നതിൽ കേന്ദ്രീകരിച്ച് മാത്രമാകരുത്. പകരം സ്വന്തം നാട്ടുകാരെ ഒരുമിച്ച് കൊണ്ടുപോകുന്നതിലും അവർക്ക് എളുപ്പവും ക്ഷേമവും നൽകുന്നതിലും ആയിരിക്കണം. ആശാരി മോശമാകും മ്പോൾ ഉപകരണത്തെ കുറ്റം പറയുന്നത് പോലെ എന്തിനും ഏതിനും മുസ്ലിം പാക്കിസ്ഥാൻ എന്ന് പറയുന്നതും പറയേണ്ടിവരുന്നതും നിങ്ങളുടെ അല്പത്തവും നിസ്സഹായതയും മാത്രമാണ്, പരാജയം മാത്രമാണ്. 

അങ്ങനെ നിങൾ ചെയ്യുമ്പോൾ മുസ്‌ലിംകളെയും പാകിസ്താനെയും നിങൾ വല്ലാതെ ഉള്ളിൻ്റെയുള്ളിൽ ബഹുമാനിക്കുകയും ആ ബഹുമാനത്തെ അസൂയയും വെറുപ്പുമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.


Saturday, March 16, 2024

സനാതനധർമ്മം എവിടെ, ഏത് കാലത്ത്, എങ്ങിനെ നടപ്പായി?

നാം ഊറ്റംകൊള്ളുന്ന സനാതനധർമ്മം എവിടെ, ഏത് കാലത്ത്, എങ്ങിനെ നടപ്പായി?

ഒരു തെളിവും ഉദാഹരണവും ഇല്ല.

അങ്ങനെ എവിടെയും ഒരിക്കലും നടപ്പാകാതിരുന്ന സനാതനധർമ്മം എല്ലാ മാറ്റത്തെയും ഉൾകൊള്ളുന്നതാണ് എന്നൊക്കെ വെറുതേ കാല്പനികമായി നമുക്ക് പറയാം.

മാറ്റത്തെ ആരും ഒരു ജനതയും സംസ്കാരവും ഒരുകാലത്തും എളുപ്പത്തിൽ സമ്മതിച്ചിട്ടില്ല, ഉൾക്കൊണ്ടിട്ടില്ല. 

ഈ അടുത്ത കാലത്ത് ശബരിമല സ്ത്രീ പ്രവേശനത്തിൻെറ കാര്യത്തിൽ വരെ.

ആവുന്നത്ര എതിർത്ത് പ്രതിരോധിച്ച് തന്നെ തോറ്റുപോയതാണ് മുൻപും പലതും. 

തോറ്റതിനെ പിന്നിട് ഉൾക്കൊണ്ടു എന്ന് കാല്പനികമായി വരുത്തിയതാണ്.

എന്നിട്ട് സനാതനധർമ്മം എന്ന് തോറ്റ് നൽകി ആയതിനു പേരും നൽകി.

നിസ്സഹായതയെ ആദർശമാക്കി പിന്നീട് അവതരിപ്പിക്കുക മാത്രം.

പഴയകാല ഇന്ത്യ ഇന്നേതിനേക്കാൾ വളരേ മോശമായിരുന്നു. 

എല്ലാ അർത്ഥത്തിലും. 

ഇന്ത്യ തന്നെ ഉണ്ടായിരുന്നില്ല. 

സനാതനധർമ്മം എന്ന പേരിൽ ഒരു സംഗതി വസ്തുതാപരമായും വസ്തുനിഷ്ഠമായും എവിടെയും ഉണ്ടായിരുന്നില്ല, നടപ്പായിരുന്നില്ല.

ഉണ്ടായിരുന്നത് കുറേ ചെറിയ ചെറിയ നാട്ടുരാജ്യങ്ങളും അവിടവിടങ്ങളിലെ കുറേ വിവരക്കേട് മുദ്രയായ ആചാരങ്ങളും മാത്രമായിരുന്നു.

India is developing... For sure... But

 True....


India is developing...


For sure...


Bu together with the development of India every Indian also should develop.


And everyone's indianness also should develop.


India should come first in everyone's mind.


In between one's choice between their religion and nation (India), their nation (India) should come first.


How?


Because of the protection India gives and because everyone has something to feel preciously in India that makes him feel he really belongs to India 


India and to be an Indian should be every Indian's first and foremost religion.


And for a nation like India its national should be its religion.


Being an Indian itself should be enough for all. 


Being an Indian should give everyone a kind of feel that by just being an Indian he is a man of all faiths.


Development of India should be in the quality of life and thinking of every Indian.


Development of India should be in reducing the cost of living of every Indian 


Development of India should be in raising the quality of life of every Indian.


Development of India should be in reducing the and controlling the price raise.


Development of India should be in reducing the tax burden from the shoulders of every Indian.


Development of India should be in strengthening the oneness feel of all Indians.


Development of India should be not be at the cost of Indians lives


Development of India should be not to cause any kind of division and hatred among and between Indians as against each other.

Wednesday, March 13, 2024

അസൂയ ഉണ്ടാക്കി ചലിപ്പിക്കുന്ന ഭരണകൂട രാഷ്ട്രീയം.

അസൂയയും അസൂയ ഉണ്ടാക്കുന്ന വെറുപ്പും ശത്രുതയും മാത്രം ഉണ്ടാക്കിയും മുതലാക്കിയും ചലിപ്പിക്കുന്ന വർത്തമാനകാല ഭരണകൂട രാഷ്ട്രീയം.


"അസൂയാലുവിൻ്റെ ഉപദ്രവത്തിൽ നിന്ന്, അസൂയാലു (ഏത് വിധേനയും) അസൂയ ചെലുത്തുമ്പോഴുള്ള നാശത്തിൽ നിന്ന് പ്രഭാതത്തിൻ്റെ നാഥനോട് (പൊട്ടിവിടരുന്നതിൻ്റെ നാഥനോട്) ഞാൻ രക്ഷതേടുന്നുവെന്ന് നീ പറയുക." (ഖുർആൻ : സൂറ അൽഫലഖ്)


ഇൻഡ്യൻ ഭരണകൂട രാഷ്ടീയം തന്നെ ഈ അസൂയ എന്നതിനെ ഉണ്ടാക്കിയും മുതലാക്കിയും മാത്രം ചലിപ്പിക്കുന്നതല്ലെ?  അത് പശ്ചാത്തലമാക്കി ഈ സൂക്തം ഒന്ന് ഒരിക്കൽ കൂടി വായിച്ചുനോക്കുക. അപ്പോൾ ഒന്നുകൂടി മനസ്സിലാവും ഈ സൂക്തം എത്രത്തോളം അർത്ഥപൂർണമെന്ന്.

********

പ്രഭാതത്തിൻ്റെയും കൂടി നാഥൻ എന്നേ അതിനർത്ഥമുള്ളൂ. 

അല്ലാതെ പ്രഭാതത്തിന് വേണ്ടി മാത്രമായ ഒരു ദൈവം, നാഥൻ എന്നല്ല അർത്ഥം.

എല്ലാറ്റിൻ്റെയും ദൈവമായ ദൈവത്തെ പ്രഭാതത്തെ ചേർത്ത് ഒരു പ്രത്യേക സന്ദർഭത്തിൽ പറയുന്നു. 

പത്ത് കുട്ടികളുടെ മാതാവ്, പിതാവ്. 

അതിൽ ഒരാളുടെ മാതാവ്, പിതാവ് കൂടിയാണ് ആ മാതാവും പിതാവും.  

അതേസമയം തന്നെ ആ മാതാവും പിതാവും ആയ ആളുകൾ മറ്റ് പലർക്കും ജ്യേഷ്ഠനും അനുജനും മകനും സുഹൃത്തും ഒക്കെയാണ്.

പ്രത്യേക സാഹചര്യത്തിൽ അങ്ങനെ ആ ഒരാളുടെ മാതാവ്, പിതാവ് എന്ന് പറയുന്നത് ആ പിതാവിനെയോ മാതാവിനെയോ ആ ഒരാളിൽ മാത്രം ചുരുക്കുകയല്ലല്ലോ?


Monday, March 11, 2024

ഒരു ജീവിതവും മറ്റാരുടെയും വാക്കിലും നോക്കിലും വിശദീകരണത്തിലും വരാത്തത്.

അറിയപ്പെടാതെ പോകുന്ന ഓരോ മനുഷ്യനിലും അറിയപ്പെടുന്ന ഓരോ മനുഷ്യനിലുള്ള അതേ ആഴവും പരപ്പും ഉണ്ട്.

പ്രാപഞ്ചികതയുടെ ആഴവും പരപ്പും തന്നെയുണ്ട് ഓരൊ മനുഷ്യനിലും അണുവിലും ഒരുപോലെ.

ഓരോ മനുഷ്യനും ഓരോ അണുവും ഒരോരോ പ്രപഞ്ചം തന്നെ.

ഒരു ജീവിതവും മറ്റാരുടെയും വാക്കിലും നോക്കിലും വിശദീകരണത്തിലും വരാത്തത്.

ഓരോ ജീവിതവും മറ്റാർക്കും തുറന്ന് വായിക്കാൻ സാധിക്കാത്ത ഏടുകൾ, മഹാഗ്രന്ഥങ്ങൾ.

ഓരോ ജീവിതവും ജീവിച്ചവന് മാത്രമറിയുന്ന, ഒരുപക്ഷേ ജീവിച്ചവന് പോലും അറിയാത്ത, നിയന്ത്രണമില്ലാത്ത ഭാഷയിലും ഉള്ളടക്കത്തിലും രചിക്കപ്പെട്ടത്.

ഓരോ ജീവിതവും ജീവിച്ചവന് പോലും അറിയാത്ത, നിയന്ത്രണമില്ലാത്ത ഭാഷയിലും ഉള്ളടക്കത്തിലും രചിക്കപ്പെട്ടത്.


*******

റഹീം കുഞ്ഞളിയ.

അങ്ങേയറ്റത്തെ ശാന്തപ്രകൃതം.

ആരോടും ജീവിതത്തോടും കലഹിക്കാതെയിരുന്നൊരാൾ.

പരിഭവങ്ങൾ പറയാതിരുന്നൊരാൾ.

ആഡ്യത്തവും ആഭിജാത്യവും കൈമുതലായിരുന്നൊരാൾ.

എല്ലാവരോടും എപ്പോഴും ചിരിച്ചുകൊണ്ടിരുന്നൊരാൾ.

ജീവിതത്തോട് ഉദാരമായി മാത്രം പെരുമാറിയിരുന്നൊരാൾ.

ആവുന്നിടത്തോളം ജീവിതത്തെ ആഘോഷമാക്കിയിരുന്നൊരാൾ.

എത്രയെല്ലാം രോഗങ്ങൾ കൊണ്ട് വലഞ്ഞു!!! 

എപ്പോഴും അപ്പോഴും അല്പവും അക്ഷമ കാണിക്കാതിരുന്നൊരാൾ. 

ക്ഷമയുടെ ആൾരൂപമായിനിന്നൊരാൾ.

തമാശകൾ ഇഷ്ടപ്പെടുകയും തമാശകൾ പറയുകയും ചെയ്തിരുന്നൊരാൾ.

കളികൾ കണ്ട്, കളികളെ വിലയിരുത്തി ജീവിതം ഒരു കളി പോലെ കണ്ടിരുന്നൊരാൾ.

വിശ്വാസകാര്യങ്ങളിൽ വിശാലസമീപനം സൂക്ഷിച്ചിരുന്നൊരാൾ.

Sunday, March 10, 2024

ഒന്നിനും കഴിവില്ല. ഉള്ളുപൊള്ളയാണ്.

അവനവൻ കുട്ടിപ്രായത്തിൽ ശീലിച്ച സങ്കല്പങ്ങളും പേരുകളും വെച്ച് തന്നെയേ ഭൂരിപക്ഷത്തിനും ദൈവത്തെ വിളിക്കാനും സങ്കല്പിക്കാനും സാധിക്കൂ. 

അതങ്ങനെ വിളിക്കുന്നതും സങ്കൽപ്പിക്കുന്നതും തന്നെയാണ് അവർക്കഭികാമ്യവും. 

പക്ഷേ, താൻ ശീലിച്ച സങ്കല്പങ്ങളും പേരുകളും മാത്രമേ ദൈവത്തിനുള്ളൂ, ഉണ്ടാവാൻ പാടുള്ളൂ എന്ന് കരുതി ആരും അത് തന്നെ മറ്റുള്ളവരിൽ അടിച്ചേൽപിക്കാതിരുന്നാൽ മതി.

******

ഒന്നിനും കഴിവില്ല. 

ചെയ്യേണ്ടതൊന്നും ചെയ്യാൻ കഴിയുന്നില്ല. 

ഉള്ളുപൊള്ളയാണ്. 

അപകർഷതയും കുറ്റബോധവുമേറുന്നു. 

കുറ്റബോധവും അപകർഷതയും മറച്ചുവെക്കാനും കുറ്റവും അപകർഷതയും ഇല്ലെന്ന് വരുത്താനും എന്താണ് പരിഹാരം? 

എല്ലാറ്റിനെയും കുറ്റംപറയുക. 

എല്ലാവരിലും കുറ്റം കണ്ടെത്തുക. 

അസൂയയും കുശുമ്പും എക്ഷണിയും പ്രയോഗിക്കുക.


Saturday, March 9, 2024

സമയം ഐസ്മിഠായി പോലെ.

എന്തായാലും സമയം ചിലവാകും. 

ആരും സമയത്തെ പിടിച്ചുനിർത്തുന്നില്ല. 

ആർക്കും സമയത്തെ പിടിച്ചുനിർത്താൻ സാധിക്കുകയുമില്ല.

ചികവാക്കേണ്ട എന്ന് കരുതിയാലും സമയം ചിലവഴിഞ്ഞു തീരും. 

സമയം ഐസ്മിഠായി പോലെ

നിങൾ കുടിച്ചാലും കുടിച്ചില്ലെങ്കിലും ഐസ്മിഠായി അലിഞ്ഞ് തീരും. 

മാത്രവുമല്ല സമയം വലിയ വിലയുള്ളതാണെന്ന് പറയുന്നവർ തന്നെ ഒരു പണിയുമില്ലാതെയിരിക്കുമ്പോൾ  സമയം ഒരു ബാധ്യതയായിക്കാണുന്നു. 

സമയം ചിലവഴിക്കാൻ മറ്റുവഴികൾ ഇല്ലാതെ ബോറടിക്കുന്നുവെന്ന് മഹാഭൂരിപക്ഷവും പറയുന്നതും കേൾക്കാറില്ലേ? 

സമയം എന്തെന്നും എന്തിനെന്നും എങ്ങിനെ ചിലവഴിക്കണമെന്നും ആർക്കും കൃത്യമായ നിർദേശമോ നിർവ്വചനമോ നൽകാനില്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.

Friday, March 8, 2024

ആര് പറഞ്ഞു "സത്യമേവ ജയതേ" എന്ന്?

ആര് പറഞ്ഞു "സത്യമേവ ജയതേ" എന്ന്? 

ആര് പറഞ്ഞു "സത്യം ജയിക്കു"മെന്ന്, "സത്യമേ ജയിക്കൂ" എന്ന്? 

നിസ്സഹായനും നിരാശനുമായി, സ്വന്തം പരാജയത്തിന് ആശ്വാസമാകാൻ വെറുതെ പറയാവുന്നത് മാത്രം "സത്യമേവ ജയതേ".

പണത്തിൻ്റെയും അധികാരത്തിൻ്റെയും പിൻബലമുള്ള കളവേ ജയിക്കൂ.

പണത്തിൻ്റെയും അധികാരത്തിൻ്റെയും പിൻബലമില്ലാത്ത സത്യം വെറും കളവായി ഭവിക്കും.

പണത്തിൻ്റെയും അധികാരത്തിൻ്റെയും പിൻബലമുള്ള കളവ് സത്യമായി മാറും.

പണത്തിൻ്റെയും അധികാരത്തിൻ്റെയും പിൻബലത്തിൽ കളവ് ജയിക്കുമ്പോഴും അധികാരവും പണവും വിളിച്ചു പറയും "സത്യമേവ ജയതേ". 

കളവ് അധികാരം നേടി വിജയാഘോഷം നടത്തുമ്പോൾ ഗാലറിയിൽ നിന്ന് കാണാൻ പോലും തീർത്തും ദരിദ്രനായ സത്യത്തിന് അനുവാദം കിട്ടില്ല.

പിന്നെയങ്ങോട്ട് പണത്തിൻ്റെയും അധികാരത്തിൻ്റെയും പിൻബലമുള്ള കളവിൻ്റെ പേരാണ് സത്യം.

സത്യം ഒരനാവശ്യവസ്തുവായി, കളവായി ചവറ്റുകൊട്ടയിലും സ്ഥാനംകിട്ടാതെ അലഞ്ഞലഞ്ഞ് തേഞ്ഞുമാഞ്ഞുപോകും.

സത്യം അനാഥമാണ്. 

സത്യത്തിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ അധികാരവും പണവും വരില്ല. അതിനാൽ ഒരു ജനതയും വരില്ല. 

സത്യത്തിന് പിതൃത്വവും വിജയവും മഹത്വവും കഥയിലും സ്വപ്നത്തിലും മാത്രം.

കാരണം, കളവ് മാത്രമേ നാട് ഭടിക്കൂ.

കളവ് സത്യമായി ഭരിക്കുന്ന നാട്ടിൽ സത്യം അപമാനമാണ്. 

ആ നാട്ടിൽ സത്യം പേറിനടക്കുന്നവൻ സ്വയം നിരായുധനാവുന്ന വിഡ്ഢിയും. 

കളവിന് മാത്രമേ സനാഥത്വമുള്ളൂ. 

കളവിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ അധികാരവും പണവും ഉണ്ടാവും, വരും. കൂട്ടം കൂട്ടമായി ജനങ്ങളും.

അധികാരത്തിൻ്റെയും പണത്തിൻ്റെയും വഴിയിൽ കളവ് അലങ്കാരാണ്, ആഭരണമാണ്, ആയുധമാണ്, ധൈര്യമാണ്.

അധികാരത്തിൻ്റെയും പണത്തിൻ്റെയും വഴിയിൽ ആടയാഭരണങ്ങൾ അണിയിച്ച്, ആയുധങ്ങളുടെ കരുത്തിൽ കളവ് സത്യമായി കൊണ്ടാടപ്പെടും. 

Wednesday, March 6, 2024

പരബ്രഹ്മം ഒന്നും ചെയ്യുന്നില്ല. ദേവീദേവന്മാർ എല്ലാം ചെയ്യുന്നു.

ദേവീദേവന്മാർക്ക് പൊതുവായി പറയുന്ന വാക്കാണ് ദേവത. 

പരബ്രഹ്മം ഒന്നും ചെയ്യുന്നില്ല. 

ദേവീദേവന്മാർ എല്ലാം ചെയ്യുന്നു. 

ഓരോ കാര്യത്തിൻ്റെയും ഉടമസ്ഥതയും നിയന്ത്രണവും ഓരോ ദേവീദേവന്മാർക്ക്. 

ഇത് തന്നെയാണ് സെമിറ്റിക് വിശ്വാസത്തിലും. 

അല്ലാഹു അഥവാ യഹോവ ഒന്നും നേരിട്ട് ചെയ്യുന്നില്ല. 

എല്ലാം ചെയ്യുന്നതും നിയന്ത്രിക്കുന്നതും മാലാഖമാർ. 

മാലാഖമാരിൽ മുഖ്യരായ ചില പേരുകളാണ് ഗബ്രിയേൽ, മിഖായേൽ ഒക്കെ. വിഷ്ണുവും ശിവനും ഒക്കെ പോലെ.

എല്ലാ ഓരോ കാര്യത്തിനും ഒരു മാലാഖ എന്ന സങ്കല്പമാണ് ഉള്ളത്. 

എല്ലാ ഓരോ കാര്യത്തിനും ഒരു ദേവനോ ദേവിയോ എന്ന് പറയും പോലെ.

അതാത് കാലങ്ങളിൽ അവതാങ്ങൾ വന്നു എന്നതിന് പകരം പ്രവാചകൻമാർ വന്നു എന്ന് സെമിറ്റിക് മതങ്ങൾ വിശ്വസിക്കുന്നു.

വ്യത്യാസം ഉണ്ടെന്ന് പറഞ്ഞെ തീരൂ എന്ന് നിർബന്ധം പിടിച്ച് വ്യത്യാസം ഉണ്ടാക്കിയത് കൊണ്ട് എന്ത് കാര്യം?

*******

ദേവിമാർ സ്ത്രീപക്ഷമാണ്. 

ദേവിമാരിൽ മുഖ്യരാണ് ലക്ഷ്മി, സരസ്വതി, ശക്തി/ പാർവ്വതി.

ദേവൻമാർ പുരുഷപക്ഷം. 

ദേവൻമാരിൽ മുഖ്യരാണ് വിഷ്ണു, ശിവൻ, ബ്രഹ്മാവ്.

ദേവീ-ദേവന്മാർ സെമിറ്റിക് മതങ്ങളിലെ മാലാഖമാർക്ക് തുല്യം. 

മുപ്പത്തിമുക്കോടി. 

യേശുക്രിസ്തുവും മുഹമ്മദും ഒക്കെ ഏറിയാൽ കൃഷ്ണനെയൊക്കെ പോലെ. ഏറിയാൽ അവതാരം. അവതാരം എന്നത് ഇന്ത്യൻ പ്രയോഗം. സെമിറ്റിക് മതത്തിൽ അത് പ്രവാചകൻമാർ.

അല്ലാഹുവും യഹോവയും പരബ്രഹ്മം പോലെയുള്ള സങ്കല്പം. 

നിർഗുണ നിരാകാര പരബ്രഹ്മം.

ദേവതകൾ എന്നത് ആൺപക്ഷവും പെൺപക്ഷവും കൂട്ടി ഉപയോഗിക്കുന്ന പ്രയോഗമാണെന്നത് ശരിയാണ്.

അഹങ്കാരം അസൂയയെ ജനിപ്പിക്കുന്നു.

അഹങ്കാരം അസൂയയെ ജനിപ്പിക്കുന്നു. 

എങ്ങിനെ? 

തന്നെക്കാൾ ആരും വളരുന്നത് ഇഷ്ടപ്പെടാത്തത് കൂടിയാണ് അഹങ്കാരം. 

അത് തന്നെയാണ് വേറൊരർത്ഥത്തിൽ അസൂയയും. 

അസൂയ അഹങ്കാരത്തെ ജനിപ്പിക്കുന്നു. 

എങ്ങിനെ? 

മറ്റുള്ളവരുടെ വളർച്ചയിൽ അസ്വസ്ഥത പൂകുന്നതാണ്, മറ്റുള്ളവരുടെ വളർച്ച അംഗീകരിക്കാൻ സാധിക്കാത്തതാണ് അസൂയ. 

അത് തന്നെയാണ് വേറൊരർത്ഥത്തിൽ അഹങ്കാരവും.

Tuesday, March 5, 2024

കേരളമെന്ന മുയലിനെ തോൾപിക്കാനാവുന്ന ഒരാമ പോലും ഇല്ല.

സിദ്ധാർത്ഥൻ്റെ മരണം. അതിദാരുണം, സംഭവിക്കാനേ പാടില്ലാത്തത്. 

പക്ഷേ അതുവെച്ച് മാത്രം കേരളത്തെ താഴ്ത്തിക്കാട്ടരുത്. 

കേരളത്തിനേക്കാൾ നല്ലൊരു ഇന്ത്യയും മറ്റൊരു ഇന്ത്യൻ സംസ്ഥാനവും ഇല്ല. 

കേരളത്തിന് മറ്റൊരു സംസ്ഥാനവും പോലെയാവാനുമില്ല. 

കേരളത്തിന് മാതൃക കേരളം മാത്രം. 

കേരളം നന്നാവേണ്ടത്  കേരളത്തിനെക്കാൾ മാത്രം.

*******

ഇതിൻ്റെ നൂറിരട്ടിയാണ് ഉത്തരേന്ത്യയിൽ വാർത്ത പോലും ആകാതെ സാധാരണ പോലെ സംഭവിക്കുന്നത്. 

അതൊക്കെ അവിടങ്ങളിൽ കീഴാളൻമാരുടെ അർഹിച്ച അനിവാര്യ വിധി പോലെ മാത്രം. 

കേരളം രാഷ്ട്രീയസാക്ഷരതയും പ്രതികരണപരതയും സാമാന്യം സുതാര്യതയും ഉള്ള നാടായത് കൊണ്ട് ഒന്ന് സംഭവിച്ചാൽ തന്നെ നൂറ് പോലെയായി പുറത്ത് വരുന്നു എന്ന് മാത്രം. 

പിന്നെ വാർത്താമാധ്യമങ്ങൾ മുഴുവൻ ഏറെക്കുറെ കേന്ദ്രഭരണകൂട പാർട്ടി വാങ്ങിക്കഴിഞ്ഞതാണെന്നതും ഇത്തരുണത്തിൽ ഒന്നോർത്താൽ നല്ലത് 

കേരളത്തിലെ നിലവിലെ രാഷ്ടീയത്തെ മാറ്റണം എന്നൊക്കെ കേരളത്തിൻ്റെ ഉള്ളിൽ നിന്ന് തോന്നും. 

പക്ഷേ, പകരം വരാനുള്ളത് അതിനേക്കാൾ എത്രയോ വൃത്തികെട്ട വെറുപ്പും വിദ്വേഷവും മാത്രം ഉണ്ടാക്കുന്ന പാർട്ടി ആണെങ്കിലോ? 

ഇന്ത്യയിൽ ആകമാനം സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും പോലെ.

******

കേരളമെന്ന മുയലിനെ തോൾപിക്കാനാവുന്ന ഒരു ആമ പോലും നിലവിൽ ഇന്ത്യയിൽ എവിടെയും ഇല്ല. 

കേരളത്തിലേതിനേക്കാൾ നല്ല രാഷ്ട്രീയവും രാഷ്ടീയസാക്ഷരതയും രാഷ്ടീയനേതൃത്വവും ഇന്ത്യയിൽ എവിടെയും ഇല്ല. 

കേരളം ഇനിയും നന്നാവണം. 

മറ്റേത് സംസ്ഥാനവും പോലെയോ അവയെക്കാളോ നന്നാവാനല്ല. 

പകരം കേരളത്തേക്കാൾ മാത്രം നന്നാവാൻ.

*******

ഇന്ത്യ മൊത്തം ഭരണകാര്യത്തിലും ജനാധിപത്യ നിലവാരത്തിലും വളരേ പിറകിലാണ്. ജനങ്ങൾ വെള്ളയും കറുപ്പും മനസ്സിലാകാത്തവരും പ്രതികരണശേഷി തീരേ ഇല്ലാത്തവരും

കേരളം അതിൽ തമ്മിൽ എത്രയോ ഭേദപ്പെട്ട തൊമ്മൻ എന്ന് മാത്രം. 

*******

ഇപ്പറഞ്ഞതൊക്കെ, കേരളം രാഷ്ട്രീയത്തിനെതിരെ പറഞ്ഞതൊക്കെ ശരിയാണ്. ന്യായമായും വല്ലാത്തൊരു അപചയം ഉണ്ട്. 

പക്ഷേ എന്ത് ചെയ്യാം?

കാത്തിരിക്കുന്നത് ഇവരേക്കാൾ വലിയ കഴുകന്മാരാണ്. വിഷപ്പാമ്പുകകളാണ്.

ഇങ്ങനെയായിരുന്നു ഒരു കാലത്ത് കോൺഗ്രസ്സ് എന്ന തറവാടും തകർത്തത്. താൽക്കാലികമായ താൽപര്യങ്ങൾ വെച്ച്. ദീർഘ ദൃഷ്ടി ഇല്ലാതെ. വരുവരായ്‌ക കൾ മുൻകൂട്ടി കണ്ട് മനസ്സിലാക്കാതെ.

കോൺഗ്രസ്സ് തറവാട് തകർന്നിടത്ത്  കൊട്ടാരം വെച്ചത് ആരാണ്. 

താൽകാലിക താൽപര്യം വെച്ച് വിമർശിച്ച് തകർത്തവരല്ല. അവരവിടെ ഒരു കുടിൽ പോലും വെച്ചില്ല. അവർക്കവിടെ ഒന്നും വെക്കാൻ സാധിച്ചില്ല.

പക്ഷേ അവിടെ കൊട്ടാരം തന്നെ വെച്ചത് ഇന്ത്യയെ മുച്ചൂടും വിഷമായി ആകെമൊത്തം കയറി ബാധിക്കുന്ന ഇതേ കഴുകന്മാരും വിഷപ്പാമ്പുകളും തന്നെയാണ്... മണ്ണ് ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന പോലെ.

എല്ലാവരെയും ഒന്നും ചെയ്യാൻ കഴിയാത്ത വെറും പ്രതികൾ മാത്രമാക്കി, പിന്നെ നിസ്സഹായരും വെറും ദുർബലസാക്ഷികളും മാത്രമാക്കിക്കൊണ്ട്.



ജീവിക്കാനുള്ള ശ്രമവും പോരാട്ടവും പ്രണയവും തന്നെ ജീവിതം.

ജീവിക്കാനുള്ള ശ്രമവും പോരാട്ടവും പ്രണയവും തന്നെ ജീവിതം. 

ആ ശ്രമത്തിലും പോരാട്ടത്തിലും പ്രണയത്തിലും ആഘോഷം കണ്ടെത്താനും അവയെ ആഘോഷമാക്കാനും ജീവിതം പലതരം വഴികളും വിശ്വാസങ്ങളും കണ്ടെത്തി. 

പ്രത്യയശാസ്ത്രപരത ആ ജീവിതത്തിൻ്റെ ആഘോഷവും നനവും വറ്റിച്ചുകളഞ്ഞു. 

വല്ലാതെ പേടിപ്പിക്കുംവിധം ഗൗരവമുള്ളതാക്കി.

*******

ഒരു സംശയം: 

മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും ഒരുതരം അഴിമതിക്കും രാഷ്ട്രീയസ്വാധീനത്തിനും വഴങ്ങാതെ കൃത്യമായും സത്യസന്ധമായും ജോലിയെടുക്കുമായിരുന്നെങ്കിൽ ഏത് നാടും ഈ കേരളവും ഇന്ത്യയും പൂർണമായും സുഭിക്ഷമായിരിക്കും എന്നൊരു വാദമുണ്ട്. 

അത് ശരിക്കും ശരിയാണോ?

Monday, March 4, 2024

പരബ്രഹ്മം തന്നെയോ അല്ലാഹു? എല്ലാ നിറങ്ങൾക്കും ആധാരം നിറമില്ലായ്‌ക.

പരബ്രഹ്മം തന്നെയോ അല്ലാഹു?

************

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ"

"നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിൽ നിന്ന്..

നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിലേക്ക് തന്നെയാണ് മടങ്ങുന്നു"

ഇത് വെച്ച് തന്നെയാവട്ടെ ഇന്ന് വിഷയം പറയുന്നത്.

മുസ്ലിംകൾ എപ്പോഴും, പ്രത്യേകിച്ചും മരണവും ദുരന്തവും ഒക്കെ സംഭവിക്കുമ്പോൾ പറഞ്ഞുകൊണ്ടേയിരിക്കുന്നത് വെച്ച് തന്നെയാവട്ടെ ഇന്ന് വിഷയം പറയുന്നത്.

നാമും നമ്മുടേതും ഇല്ല, നിലനിൽക്കുന്നില്ല എന്നർത്ഥം.

ബാക്കിയാവുന്നതും ("ബാക്കി" (ബാഖി)), വേറൊരു വാക്ക് "ആഖിർ") ആദ്യമേ ഉള്ളതും (അവ്വൽ) മാത്രം ഉള്ളത്.

"ബാക്കി" എന്നതും അല്ലാഹു എന്ന പരബ്രഹ്മത്തിനുള്ള അറിബിയിലെ ഒരു പേര് എന്നത് ഇത്തരുണത്തിൽ ഓർത്താൽ നന്ന്.

ബാക്കി (ബാഖി) എന്ന അറബി പദം തന്നെയാണ് മലയാളത്തിലും ഹിന്ദിയിലും ഒക്കെ അവശേഷിക്കുന്നത് എന്നർത്ഥമാക്കുന്ന ബാക്കി എന്ന വാക്ക് സമ്മാനിച്ചത്.

*******
ഉള്ളത് മാത്രം ബാക്കിയാവുന്നു.
ഇല്ലാത്തത് മുഴുവൻ ഉള്ളതായി തോന്നി ഇല്ലാതാവുന്നു. 

രോഗവും രോഗിയും രോഗകാരണവും  ദൈവം.

ആരോഗ്യവും ആരോഗ്യവാനും ആരോഗ്യകാരണവും ദൈവം.

ദുഃഖവും സുഖവും ദൈവം.

ദുഖവും വേദനയും ദൈവം.

സന്തോഷവും ആനന്ദവും ദൈവം.

ദൈവമല്ലാതൊന്നും ഇല്ല, അങ്ങനെയൊന്നും കാണുന്നില്ല.

ദൈവമല്ലാതൊന്നിനും നിലനിൽപ്പും കാണുന്നില്ല.

സ്ഥിരം എന്നത് ദൈവം,
സ്ഥിരം എന്നത് ദൈവത്തിന് മാത്രം.
********
ചോദ്യം: അല്ലാഹുവും പരബ്രഹ്മവും ഒന്നല്ലല്ലോ?

ഉത്തരം: ഒന്നാണ് എന്നാണ് പൊതുവായ ഒരുത്തരമായി പറയേണ്ടത്.

അല്ലാഹുവും പരബ്രഹ്മവും 
ഒന്നല്ലെന്ന് പറയാൻ എന്തിന് തത്രപ്പെടണം?

അല്ലാഹുവും പരബ്രഹ്മവും  ഒന്നല്ലെന്ന് വരുത്തിയത്  കൊണ്ട് എന്ത് പ്രയോജനം?

ഈ അല്ലാഹുവും പരബ്രഹ്മവും ആരെയെങ്കിലും അല്ലാഹുവും പരബ്രഹ്മവും വേറെ വേറെയാണെന്ന് പറയാൻ ഏല്പിച്ചുവോ?

ചോദ്യം: അല്ലാഹുവിന് ഗുണങ്ങൾ വിശേഷിപ്പിക്കുന്നുണ്ടല്ലോ?

ഉത്തരം: അല്ലാഹുവിന് ഗുണങ്ങൾ വിശേഷിപ്പിക്കുന്നുണ്ട്. വിശേഷിപ്പിക്കുന്നവർ അങ്ങനെ വിശേഷിപ്പിക്കട്ടെ. ഒരോരുവനും അവൻ്റെ പ്രതലത്തിൽ നിന്ന് തോന്നും പോലെ മാത്രം അല്ലാഹുവും പരബ്രഹ്മവും. ഒരു നിർവ്വചനത്തിലും ഇല്ല, എന്നാൽ എല്ലാ നിർവ്വചനങ്ങളിലും ഉണ്ട്.

അല്ലാഹുവും പരബ്രഹ്മവും അങ്ങനെ ആവുന്നത് കൊണ്ട്, വിശേഷണങ്ങൾ ഉണ്ടാവുന്നത് കൊണ്ടും അതേസമയം വിശേഷണങ്ങൾ ഇല്ലാതാവുന്നത് കൊണ്ടും എന്താണ് പ്രശ്നം?

ചോദ്യം: എന്നാൽ, പരബ്രഹ്മത്തിന് ഗുണങ്ങൾ വിശേഷിപ്പിക്കുന്നില്ലല്ലോ അതുകൊണ്ട് ചോദിച്ചതാണ്?

ആര് പറഞ്ഞു. പരബ്രഹ്മത്തിന് ഗുണങ്ങൾ ഇല്ലെന്ന്.

ആര് പറഞ്ഞു പരബ്രഹ്മത്തിന് ഗുണങ്ങൾ പാടില്ലെന്ന്.

കാണുന്നവൻ കാണുന്ന ദിശയിൽ നിന്ന് നിശ്ചയിക്കുന്ന ഗുണവിശേഷണങ്ങൾ പരബ്രഹ്മത്തിനും അല്ലാഹുവിനും ഉണ്ട്.

അങ്ങനെ പരബ്രഹ്മത്തിന് ഗുണങ്ങകളും വിശേഷണങ്ങളും ഇല്ലെന്ന്  പറഞ്ഞും ഗുണങ്ങകളും വിശേഷണങ്ങളും ഉണ്ടാക്കുക ശരിയല്ല. 

ഗുണങ്ങൾ പാടില്ലെന്ന് പറയുന്നതും ഒരു ഗുണമായി നിർവ്വചനമായി തീരുക തന്നെയല്ലേ ചെയ്യുക?

നിങൾ നിർവചിക്കുന്ന കോലത്തിലാവാൻ ഇനിയങ്ങോട്ട് അല്ലാഹുവും പരബ്രഹ്മവും അഭിനയിച്ച് കുത്തിയിരിക്കണം എന്നാണോ പറഞ്ഞുവരുന്നത്?

അതല്ലേൽ ഒരു ഗുണവും ഇല്ലാത്ത പരബ്രഹ്മം അതിനെക്കുറിച്ച് എല്ലാവരും അങ്ങനെ തന്നെ കരുതണം, പറയണം എന്ന് ഏതെങ്കിലും വഴിയിൽ ആരിലൂടെയെങ്കിലും അറിയിച്ചുവോ? എങ്കിൽ അങ്ങനെ ആവധ്യങ്ങളുള്ള ഗുണവിശേഷ്ങൾ ഉള്ളതുമാവും പരബ്രഹ്മം.

പിന്നെങ്ങിനെ, എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പരബ്രഹ്മത്തിന് ഗുണവിശേഷങ്ങൾ ഇല്ലെന്ന് ഉറപ്പിച്ച് പറയുന്നത്?

പരബ്രഹ്മത്തെ കുറിച്ചും ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞത് കേട്ടത് വെച്ചല്ലാതെ പരബ്രഹ്മം നേരിട്ട് പറഞ്ഞറിയിച്ച ഒരു കാര്യവും ആർക്കും അറിയില്ലല്ലോ?

പിന്നെന്താണ് പ്രശ്നം?
പിന്നെന്തിനാണ് തർക്കം?

******

ചോദ്യം: ഓരോ ഗുണവും ഓരോ ബിംബം തന്നെയല്ലേ?

അതേ.
അതുകൊണ്ട് എന്താണ് പ്രശ്നം?

ഖുർആനും പറയുന്നു: വലം യക്കുൻ ലാഹു കുഫുവൻ അഹദ്.

"അവന് തത്തുല്യമായത് ഒന്നും ആരും ഇല്ല."

എന്തെല്ലാം ഗുണവിശേഷണങ്ങൾ പറഞ്ഞുണ്ടാക്കിയാലും അല്ലാഹു എന്ന പരബ്രഹ്മം അതിനുള്ളിൽ ഒന്നും വരില്ലെന്ന്.

ബിംബത്തിൽ കാണുന്നവൻ അങ്ങനെ കാണട്ടെ.

അങ്ങനെ പരബ്രഹ്മം പല ബിംബമായത് തന്നെയാണ് വിഷ്ണുവും ശിവനും ബ്രഹ്മാവും ശക്തിയും സരസ്വതിയും ലക്ഷ്മിയും ഒക്കെ. ദേവീദേവൻമാർ എന്ന സങ്കൽപം ഉണ്ടായത്. ദേവതകൾ എന്നത് ഉണ്ടായത്.

എന്നുവെച്ചാൽ, പരബ്രഹ്മം തന്നെയായ അല്ലാഹുവിലേക്ക് ചേർത്തുവെച്ച് പറയാവുന്ന ഒരു ആകാര ഗുണ വിശേഷണങ്ങളും ഇല്ല എന്നർത്ഥം.

പരബ്രഹ്മത്തെ കുറിച്ച് പറയും പോലെ തന്നെ അല്ലാഹുവിനെ കുറിച്ച് ഖുർആൻ മേൽപറഞ്ഞത് പോലെ പറഞ്ഞു.

ചോദ്യം: എന്നാലും അല്ലാഹു വിൻ്റെ ഗുണവിശങ്ങൾ സൂചിപ്പിക്കുന്ന തൊണ്ണൂറ്റി ഒൻപത് പേരുകൾ അല്ലാഹു എന്ന പേരിന് പുറമേ അല്ലാഹുവിന് ഉണ്ടല്ലോ?

ഉണ്ട്.
അതുകൊണ്ട് എന്താണ് പ്രശ്നം?

അല്ലാഹുവെന്ന പരബ്രഹ്മത്തിന്  പേരുകളും ഗുണവിശേഷണങ്ങളും ഉണ്ടായാൽ എന്താണ് പ്രശ്നം?

എന്തിനാണ് താങ്കൾ താങ്കളുടെ നിർവ്വചനത്തിനുള്ളിൽ, പാടുള്ളതും പാടില്ലാത്തതും പറഞ്ഞ് പരബ്രഹ്മത്തെയും ചുരുക്കുന്നത്, തടവിലിടുന്നത്?

******

അല്ലാഹുവിനെയും പരബ്രഹ്മത്തേയും എന്ത് വിശേഷിപ്പിക്കുന്നു വിശേഷിപ്പിക്കുന്നില്ല എന്നതാവരുത് വിഷയം.

യഥാർഥത്തിലുള്ളത് എന്താണ് എന്നതാണ് വിഷയം.

യഥാർഥത്തിലുള്ളതും ബാക്കിയാവുന്നതുമാണ് അല്ലാഹു എന്ന പരബ്രഹ്മം.

ആദ്യമേ ഉള്ളതും അനന്തമായി നിലനിൽക്കുന്നതും അല്ലാഹു എന്ന പരബ്രഹ്മം.

എന്തെങ്കിലും വിശേഷിപ്പിക്കുന്നത് കൊണ്ടോ, എന്തെങ്കിലും വിശേഷിപ്പിക്കാത്തത് കൊണ്ടോ യഥാർഥത്തിലുള്ളത് മാറില്ല, യഥാർഥത്തിലുള്ളതിന് ഒരു മാറ്റവും സംഭവിക്കില്ല.

പേര് മാറ്റി വിളിച്ചത് കൊണ്ട് സംഗതി മാറില്ല.

ഒരു പേരും വിളിക്കാത്തത് കൊണ്ടും സംഗതി മാറില്ല.

ചോദ്യം: നിർഗുണം, നിരാകാരം എന്ന് വിശേഷിപ്പിക്കുന്നത് യഥാർഥത്തിൽ ഒരു ഗുണവും ആകാരവും ഇല്ലാത്തത് കൊണ്ടാണോ?

അല്ല.

പകരം,
എല്ലാ നിറങ്ങൾക്കും ആധാരവും ഉറവിടവും പ്രത്യേകിച്ച് നിറമില്ലായ്‌കയാകയാൽ.

എല്ലാ ഗുണങ്ങൾക്കും ആധാരവും ഉറവിടവും പ്രത്യേകിച്ച് ഗുണമില്ലായ്കയാകയാൽ.

എല്ലാ രൂപങ്ങൾക്കും ആധാരവും ഉറവിടവും പ്രത്യേകിച്ച് ഗുണമില്ലായ്കയാകയാൽ.

*******

എന്നുവെച്ചാൽ, എല്ലാ നിറങ്ങളും ഒരുമിച്ചാൽ ഒരു പ്രത്യേക നിറം അല്ലാതാവുന്നത് പോലെ മാത്രം അല്ലാഹുവും പരബ്രഹ്മവും.

എന്നുവെച്ചാൽ എല്ലാ ഗുണങ്ങളും ആകാരങ്ങളും ഒരുമിച്ചാൽ ഒരു പ്രത്യേക ഗുണവും ആകാരവും അല്ലാതാവുന്നത് പോലെ മാത്രം അല്ലാഹുവും പരബ്രഹ്മവും

അങ്ങനെ മാത്രം അല്ലാഹുവും പരബ്രഹ്മവും നിർഗുണ നിരാകാരമാകുന്നത്.

എന്നുവെച്ചാൽ  എല്ലാ ഗുണങ്ങളും ആകാരങ്ങളും നിറങ്ങളും ആ അല്ലാഹു എന്ന പരബ്രഹ്മത്തിലുണ്ട്. ഏതെങ്കിലും ഒന്ന് മാത്രമല്ലാതെ.

മറിച്ച് പറഞാൽ, ഏത് ആകാരവും ഗുണവും നിറവും അല്ലാഹുവിനും പരബ്രഹ്മത്തിനും ചേരും.

എന്നാലോ, ഏതെങ്കിലും ഒരു നിറത്തിലും ഗുണത്തിലും ആകാരത്തിലും മാത്രം ഒരുക്കി ഒതുക്കി നിർത്തേണ്ടതില്ല അല്ലാഹുവിനെയും പരബ്രഹ്മത്തേയും

********

അല്ലാഹു അഥവാ പരബ്രഹ്മം നിർഗുണം, നിരാകാരം.

ശരി തന്നെ.

അല്ലാഹു അഥവാ പരബ്രഹ്മത്തെ മറ്റെന്ത് പേരിട്ട് വിളിച്ചാലും അതങ്ങനെ തന്നെ.

ബോധമെന്നോ ഊർജ്ജമേന്നോ പദാർത്ഥമെന്നോ ആത്മാവെന്നോ പിന്നെ മറ്റെന്തോ വിളിച്ചാലും വിളിച്ചില്ലെങ്കിലും സംഗതി ഒന്ന്. അത് തന്നെ.

പക്ഷേ എല്ലാ ഗുണങ്ങളും ആകാരങ്ങളും ഇതേ അല്ലാഹുവിൽ നിന്നും പരബ്രഹ്മത്തിൽ നിന്നും തന്നെ.

ആപേക്ഷിമായ അർത്ഥത്തിൽ തന്നെ ഒരുപമ വെച്ച് പറയാം.

ആപേക്ഷികമായി നമുക്ക് ഒരു ഗുണവും തോന്നാത്ത മണ്ണിൽ നിന്നും വായുവിൽ നിന്നും വെള്ളത്തിൽ നിന്നും വെളിച്ചത്തിൽ നിന്നും എല്ലാ നിറങ്ങളും രുചികളും രൂപങ്ങളും വരുന്നത് പോലെ.

അതുകൊണ്ട് തന്നെ എല്ലാ ഗുണങ്ങളുടെയും ഉടമസ്ഥനായും ഉറവിടമായും ഈ അല്ലാഹുവെന്ന പരബ്രഹ്മത്തെയും കാണാം.

അതിനാൽ തന്നെ പ്രാപഞ്ചികതയിലെ എല്ലാ ഗുണങ്ങളും രൂപങ്ങളും നിറങ്ങളും ശബ്ദങ്ങളും രുചികളും അല്ലാഹുവിൻ്റെയും പരബ്രഹ്മത്തിൻ്റെയും രൂപങ്ങളും നിറങ്ങളും ശബ്ദങ്ങളും രുചികളും തന്നെ.

ആത്യന്തികതയിൽ നിന്ന് പറഞാൽ അല്ലാഹു എന്ന പരബ്രഹ്മം മാത്രമല്ലാതെ വേറൊന്നും ഇല്ല.

നിങ്ങളുടെ കരുണയും കോപവും ഇഷ്ടവും രക്ഷയും ശിക്ഷയും അനിഷ്ടവും എല്ലാം അല്ലാഹുവിൻ്റെതും പരബ്രഹ്മത്തിൻ്റെതും തന്നെ.

അതുകൊണ്ട് തന്നെ പരബ്രഹ്മത്തെയും അല്ലാഹുവിനെയും കാരുണ്യവാൻ കോപിക്കുന്നവൻ സർവ്വശക്തൻ സർവ്വവ്യാപി ശിക്ഷിക്കുന്നവൻ രക്ഷിക്കുന്നവൻ എന്നൊക്കെ വിശേഷിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല.

കാരണം എല്ലാ ഗുണങ്ങളും വിശേഷണങ്ങളും ആദിയിലും അവസാനത്തിലും ഉടനീളവും ചെന്നുചേരുന്നത് ഈ അല്ലാഹുവിലും പരബ്രഹ്മത്തിലും തന്നെ.

"ഇന്നാ ലില്ലാ ഹി വ ഇന്നാ ഇലൈഹി റാജിഊൻ" എന്ന് പറയുന്നതിൽ അർത്ഥമാക്കുന്നത് പോലെ.

നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിൽ നിന്നാണ്.

അതുപോലെ തന്നെ നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിലേക്ക് തന്നെയാണ് മടങ്ങിയെത്തുന്നത്"

എല്ലാം ചെന്നുചേരുന്നത് ഈ പദാർത്ഥത്തിലും ആത്മാവിലും ബോധത്തിലും ഊർജ്ജത്തിലും തന്നെ.

എല്ലാം ചെന്നുചേരുന്നത് സർവ്വശക്തിക്കും സർവ്വതിനും കാരണമായതിലേക്ക് തന്നെ.

ഫലത്തിൽ സർവ്വശക്തിക്കും സർവ്വതിനും ഉടമസ്ഥതയുള്ളതിലേക്ക് എല്ലാം ചേരുന്നു.

അതാണ് "ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ" എന്ന് മുസ്ലിംകൾ എപ്പോഴും, പ്രത്യേകിച്ചും മരണവും ദുരന്തവും ഒക്കെ സംഭവിക്കുമ്പോൾ പറഞ്ഞു കൊണ്ടേയിരിക്കുന്നത്.

"നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിൽ നിന്നാണ്. അതുപോലെ തന്നെ നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിലേക്ക് തന്നെയാണ് മടങ്ങിയെത്തുന്നത്" എന്ന് സാരമാക്കിക്കൊണ്ട്.

Sunday, March 3, 2024

ദൈവത്തെ കുറ്റപ്പെടുത്തലാണ്, ചുരുക്കലാണ്.

എന്തുകൊണ്ട് യേശുവിനും മുഹമ്മദിനും രാമനും കൃഷ്ണനും ശേഷം പ്രവാചന്മാരും അവതാരങ്ങളും ഉണ്ടായിക്കൂടാ?  

എന്ന ചോദ്യം തന്നെ വേണ്ടാത്തതാണ്, പാടില്ലാത്തതാണ്. 

അത്തരത്തിൽ ചോദിക്കുന്ന ചോദ്യം തന്നെ തെറ്റാണ്. 

കാരണം, അങ്ങനെ ചോദിക്കുമ്പോൾ  അത്തരം ചോദ്യം അത്തരം മതങ്ങൾ ഇവ്വിധം പറഞ്ഞതും പറയുന്നതും അപ്പടി സമ്മതിച്ചു കൊടുക്കുന്നത് പോലെയായിപ്പോകും. 

പകരം പറയേണ്ടതും മനസ്സിലാക്കേണ്ടതും മറിച്ചാണ്.

എപ്പോഴും എല്ലാവരിലൂടെയും പ്രവാചന്മാരും അവതാരങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്, ഉണ്ടായിക്കൊണ്ടിരുന്നിട്ടുണ്ട്. 

അതുകൊണ്ടാണ്, അങ്ങനെയാണ് ലോകം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. 


ഓരോ കൊതുകും അണുവും 

ഈച്ചയും പൂച്ചയും 

മാതാവും പിതാവും 

യാചകനും രാജാവും 

അധ്യാപകനും കുറ്റവാളിയും 

ഭരണാധികാരിയും തൊഴിലാളിയും 

ഐൻസ്റ്റീനും മാർക്സും ഗാന്ധിയും 

ഞാനും നിങ്ങളും 

പല കോലത്തിൽ പലയിടങ്ങളിൽ 

പല സന്ദർഭങ്ങളിലും സാഹചര്യങ്ങളിലുമായി 

അതാതിടത്ത് അതാത് പോലെ 

വന്ന, വന്ന്കൊണ്ടിരിക്കുന്ന 

അവതാരങ്ങളും പ്രവാചകൻമാരും തന്നെ.

********

ഏതോ കാലത്തെ ഏതോ ചിലർ മാത്രം ദൈവത്തിൻ്റെ പ്രവാചകർ, അവതാരങ്ങൾ എന്ന വാദവും വിശ്വാസവും ദൈവത്തെ കുറ്റപ്പെടുത്തലാണ്, ചുരുക്കലാണ്. 

അത് ദൈവത്തിൻ്റെ പേരിൽ നടത്താവുന്ന ഏറ്റവും കുറ്റാരോപണമാണ്. 

ഉണ്ടെങ്കിലുള്ള ദൈവം എല്ലാവർക്കും എപ്പോഴും ഒരുപോലെ. എല്ലാവരിലും ഒരുപോലെ.

അസാധാരണത്വം കൃത്രിമമാണ്, അഭിനയമാണ്.

സാധാരണക്കാരാവുകയായാണ് പ്രധാനം.

സാധാരത്വം സൂക്ഷിക്കുന്നു എന്നതായിരിക്കണം ഏറ്റവും പ്രധാനമായ സംഗതി.

സാധാരണക്കാരാണ് എന്നത് തന്നെയായിരിക്കട്ടെ ആരുടെയും എപ്പോഴുമുള്ള വിശേഷണവും പ്രത്യേകതയും. 

സാധാരണത്വത്തിലാണ് ആരുടെയും മഹത്വം. 

സാധാരണമാണ്, സാധാരണമായിരിക്കണം ദൈവം, ദിവ്യത്വം. എല്ലാവർക്കും എല്ലായിടത്തും എപ്പോഴും ഒരുപോലെ.

അസാധാരണത്വം കൃത്രിമമാണ്, അഭിനയമാണ്.

അസാധാരണത്വം അഭിനയം കൊണ്ടാണ്, ഏറെ നിലനിൽക്കാത്തതാണ്.

അസാധാരണത്വം ഏറെ ശ്രമിച്ച് മാത്രം നിലനിൽക്കുന്നതാണ്, തീർത്തും താൽകാലികമാണ്. 

എല്ലാവരും ആദ്യാവസാനം സാധാരണതയിൽ നിന്നാണ്.

എല്ലാവരും ആദ്യാവസാനം സാധാരണതയിൽ മാത്രം നിലനിൽക്കുന്നു, തിരിച്ചെത്തുന്നു.

*******

ഏതോ കാലത്തെ ഏതോ ചിലർ മാത്രം ദൈവത്തിൻ്റെ പ്രവാചകർ, അവതാരങ്ങൾ എന്ന വാദവും വിശ്വാസവും ദൈവത്തെ കുറ്റപ്പെടുത്തലാണ്, ചുരുക്കലാണ്. 

അത് ദൈവത്തിൻ്റെ പേരിൽ നടത്താവുന്ന ഏറ്റവും കുറ്റാരോപണമാണ്. 

ഉണ്ടെങ്കിലുള്ള ദൈവം എല്ലാവർക്കും എപ്പോഴും എവിടെയും ഒരുപോലെ. 

ഉണ്ടെങ്കിലുള്ള ദൈവം എല്ലാവരിലും എവിടെയും ഒരുപോലെ.


Saturday, March 2, 2024

മോഡി മാപ്പ് പറഞ്ഞേനെ. എല്ലാ വിശ്വാസികളെയും പോലെ മോഡിയും ഒരു ഇര മാത്രം.

മോഡി മാപ്പ് പറഞ്ഞേനെ. 

മനസ്സാക്ഷി സൂക്ഷിക്കുന്നുവെങ്കിൽ. 

സ്വന്തം മനസ്സാക്ഷിയുമായി സംവദിക്കുന്ന ആളായിരുന്നുവെങ്കിൽ. 

അത്രക്ക് കളവുകളും അബദ്ധങ്ങളും പൊള്ളയായ വാഗ്ദാനങ്ങളുമാണ് അദ്ദേഹം ഉടനീളം നടത്തിയത്, നടത്തിക്കൊണ്ടിരിക്കുന്നത്. 

പക്ഷേ, രക്ഷയില്ല. 

അദ്ദേഹത്തിന് മാപ്പ് പറയാൻ സാധിക്കില്ല. 

കാരണം, അദ്ദേഹവും അടിമയാണ്. 

പാർട്ടിയുടെയും മതത്തിൻ്റെയും അടിമ. 

അദ്ദേഹവും തൻ്റെ മനസ്സാക്ഷിയെ എന്നോ പാർട്ടിക്കും മതത്തിനും വിറ്റുകഴിഞ്ഞ ആളാണ്.

മോഡിയും ഒരു ഇര മാത്രമാണ്. 

തൻ്റെ പാർട്ടിയുടെയും ഉപബോധ മനസ്സിൽ കയറിയ തെറ്റായ വിശ്വാസങ്ങളുടെയും ഇര മാത്രം.

മനസ്സാക്ഷി വിൽക്കുകയും നഷ്ടപ്പെടുകയും ചെയ്യുക എന്നത് രാഷ്ടീയപ്രവർത്തനത്തിലെ ഏറ്റവും ആദ്യം നടക്കുന്ന, ഏറ്റവും ആദ്യം നടക്കേണ്ട പരിപാടിയും ഉടമ്പടിയും. 

ഏറെക്കുറെ എല്ലാം ദൈവത്തെ ഏല്പിച്ചു മനസ്സാക്ഷിയെ പൊതിഞ്ഞുവെക്കുന്ന  മതവിശ്വാസത്തിലും അതങ്ങനെ തന്നെ.

*******

എല്ലാ വിശ്വാസികളും ആ വിശ്വാസത്തിൻ്റെയും മതത്തിൻ്റെയും ഇരകളാണ്. 

പക്ഷേ, ഹിന്ദു അങ്ങനെയല്ല, 

ഹിന്ദു അങ്ങനെയല്ലായിരുന്നു. 

ഹിന്ദു ഇക്കാലമത്രയും മതവിശ്വാസത്തിൻ്റെ ഇരകളല്ലായിരുന്നു. 

പക്ഷേ ഈയടുത്ത കാലത്ത് ഇന്ത്യയിൽ മിക്കയിടങ്ങളിലും ഹിന്ദു എന്നെങ്ങിനെയോ വിളിക്കപ്പെടുന്നവർ ബിജെപിയുടേയും ആർഎസ്എസിൻ്റെയും ഇരകളാണ്. 

ഹിന്ദു എന്നതിനെ മതമാക്കി അവതരിപ്പിച്ചു കൊണ്ട് ഹിന്ദുവും ഇരകളാക്കപ്പെടുന്നു.

******


Friday, March 1, 2024

ഒന്നായ മണ്ണ് പലതാവുന്നതങ്ങിനെ.

പലർക്കും പലതായി തോന്നും. 

പക്ഷേ, ഒന്ന് മാത്രം, സത്യം ഒന്ന്. 

ഒന്നായിരിക്കെയും സത്യം പലർക്കും പലതായി മാത്രം ബാധകമായത്. 

പ്രത്യേകിച്ചൊരു ഗുണവും അല്ലാതിരിക്കെ പല ഗുണങ്ങളുമായി തോന്നും.

മണ്ണിനെ നോക്കൂ. 

ഓരോ വിത്തിനും വേരിനും പോലെയാണ് മണ്ണ്. 

ഓരോ വിത്തിൻ്റെയും വേരിൻ്റെയും ഗുണവ്യത്യാസം പോലെ മണ്ണ് വ്യത്യസ്തം. 

മണ്ണ് ഒരേ മണ്ണായിരിക്കെത്തന്നെ, ആ ഒരേ മണ്ണിൽ വ്യതസ്ത വേരുകൾ വ്യത്യസ്തമായവ കാണും. 

മണ്ണ് ഒരേ മണ്ണായിരിക്കെത്തന്നെ, വ്യതസ്ത വേരുകൾ വ്യത്യസ്തമായ പൂക്കളും പഴങ്ങളും ഇലകളും പുറത്ത് കൊണ്ടുവരും. 

ഒന്നായ മണ്ണ് പലതാവുന്നതങ്ങിനെ. 

നമ്മുടെ അളവുകോലുകൾ വെച്ച് നാം ഒരു ഗുണവും കാണാത്ത മണ്ണിൽ നിന്നും ഒരു നൂറായിരം ഗുണങ്ങൾ പുറത്ത് വരുന്നതങ്ങിനെ.

ഒന്നായ മണ്ണ് പലതായ വ്യത്യസ്തതകൾക്കും ആധാരമാകുന്നതങ്ങിനെ.