Sunday, October 28, 2018

Till adolescence, children had only one window to look at the world

വീട്ടിൽ കൗമാരക്കാരൻ. 
ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന
ബോംബ് കൈകാര്യം ചെയ്യുക 
അതിലും എളുപ്പം.

********

Question 1: You should understand his pains of adolescence


Dear Sangeetha S Kumar, Dear Sangeetha S Kumar, Truly said. It is truly a painful transitional and transformations phase. One really gets confused, bewitched, diverted, deviated, defocused, etc. due to lots of internal and external factors  pressures in this phase of adolescence. Adolescence is the real juncture, where in the direction and destiny of one is getting sketched. 

It will be no problem if freedom is not at all given to our children. Making them slaves of our belief system. Mostly, most of the children are brought up as slaves, at least in relation to the belief system.  In the case of such children, no such problems will be there too. Such children mostly will forget to respond and revolt at all. They won’t what their real needs are. Their needs will the needs of their parents and belief system they happened to be compulsorily in.  And if at all, any of such children happen to respond and respond, it will be a volcanic response and revolt. 

Giving freedom and getting control of adolescence is very tough an affair. Because, though they ask for more freedom in this phase, adolescence s such doesn’t know and realise what the freedom is and why they are controlled? Hence most of them get into be trapped and harmed or damaged.

Aspect of control comes in only if you give freedom. If the license is given only, the aspect of control comes in. People, living in prison do not need any control. Because they are already the world of control.
Giving freedom and controlling them will be very tough. 
Then you may ask why to control? 
True. No need to control. 
But no need to control whom? 
Those who have gained maturity and are responsible. Not the adolescents. 
No need to control  those who take the responsibility. Responsibility means one’s ability to respond. 

In the age of adolescence, they happen to respond only to their own feelings, pressures and aspects of adolescence only. Not to the wants and requires of the surroundings. They happen, for their fault or for their no fault, to disregard all others.

Hence, adolescent children are otherwise and other way round. 
They want freedom and to fly like in the sky. In the meantime they will be irresponsible and would try even to cut the thread and connection with the finger that hold the thread. 

They, in this phase of their life, mostly don't realise that it is the same thread and the finger behind and below that has caused them to be in the skies. Especially Boys. 

In this phase children behave like monkey. Doing what ever they feel like and showing a kind of stubbornness. 

Especially if they happen to be in group, they may do anything and everything. Like the dust in the window, they go in and with the group. 
Alone they will be cowards. In the group they will be the most courageous and exploding type.

********

Question 2: നിങ്ങളും ഒരിക്കൽ ഒരു കൗമാരക്കാരനായിരുന്നു എന്നു ഓർക്കണം അപ്പോഴൊന്നും നമ്മൾ ബോംബായി ആർക്കും നമ്മുടെ മാതാപിതാക്കൾക്ക് പ്രത്യേകിച്ചും അനുഭവപ്പെട്ടിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നില്ല. ഈ കാലഘട്ടത്തിലും രണ്ട് ആൺകുട്ടികളുടെ അമ്മയായ എനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടില്ല തന്നെ .എത്രയായാലും നമ്മുടെ മക്കളല്ലേ?

Dear Pushakala and Sangeetha. Well said by both of you and Hafis. Thank you for all your concerns. No doubt. 

I did not say or state anything as a blame or as part of a blame game.  Especially the children, I was trying to discuss, how and why they become exploding in this phase of human life and how difficult it is to handle them in this phase of their life, balancing. For reasons. But unknown to the children at this point of life/time.


(As for Hafis, anything Raheem says will be wrong and to be outright negated. For whatever reason, it is and it has become like that. That is mostly because of his islamic belief system, for its intolerant and extreme part. And because Raheem happens to expose it here and there and he could not successfully oppose whatever Raheem happens to say. 

So, Hafis has made up his mind already. Whatever that comes from Raheem should be and has to be depicted as wrong, hence negated. Raheem should be (like for many others too) personally attacked than with ideology or on subject. Because, as for them and him, Raheem is an anti-islam. Don’t mind whether Raheem is talking truth and real and selfless spirituality of real God and truth. Friendship and life is less important and, for them, it comes only after the protection of belief system they happened to be in.  And that is what Hafis is proving through out to be too. But, despite all the above, Hafis is one of my best friends ever. His playfulness and sportfulness is really to appreciated.)

******

Dear Hafis, Chandran, Sangeetha and Pushkala. I did not say or state anything as a blame or as part of a blame game against adolescents. I don’t have anything to gain or propagate that way. Rather I was stating the fact. Something every one can understand. Something every one has to watch and beware of.

Dear Friends, as a matter of fact, till adolescence, our children had only one window to look at the world. The window of their parents. They saw the world their parents showed them. The walked and tried to walk on the footings of their parents and society they lived in. They shared each and everything with their parents. Their beliefs were the beliefs of the parents. They made sure that they are and were with their parents in every respect. They did not know what the meaning  of“man” and “woman” is. They could not know what the gender difference is for. 

With adolescence they get hundreds of windows opened together. They almost stop sharing everything with their parents and almost close window of parents. Certain parents may not be aware of this. They look through all windows, except the window of the parents in this phase of life. Almost they close that particular window. They happen to have certain things and areas that they cannot share with their parents, but only the friends. Their friends and fancies become their Gods, than parents. They want to keep certain things as private and secret.  They get to be in fight with their hormonal changes and changes that hormones make in them. They get courage and confidence only when they are in the group of their friends. 

It is not their blame. And it is not intentional. But it happens as if it is intentional in this phase of their life. Most of the parents are unable to adapt with the situation the children undergo in this phase. Either they deny or they ignore these features of the children of this particular phase.

Adolescence is the phase of life, wherein children has really to work hard to shape their future. This is the junction, from where life is directed to its destination. Here is the preparation for the future takes place. Whichever children can really work hard in this phase of their life, for sure they make their material life almost successful. But most of the children are unable, and in this phase they become their own enemy. They happen to sit against themselves. Unless there is external compulsion and control, which mostly don’t like too. So, they are under pressure. Pressure from inside and outside. They have all the pressures and tendency to  go wayward after the feels and pressures of hormonal changes they face in this phase. 

Hence, adolescent really become and happen to be exploding. Sometimes silently and sometimes openly. They may develop a kind of depression in this stage. One who can observe can really understand this. Most of the children somehow adapt and adjust. Some really fail by themselves or by those who are supposed to take care of them. Mostly, because of helplessness and no other choice.


I did not write this because I have any problems or fight with my own children. But I can see and feel this in all the children all around. Whether we don’t see or ignore it is different matter and matter of choice or blindness only. 

Wednesday, October 24, 2018

താങ്കൾ ആദ്യമേ ഇവിടെ ഉണ്ടായിരുന്നു? അഥവാ താങ്കളിലെ "ഞാൻ"? "ഞാൻ" ബോധത്തോടെയുള്ള താങ്കൾ?

നല്ല സുഹൃത്തേ, സലിം കാലടി. താങ്കൾ അങ്ങനെ പറയുമ്പോഴും അത് കേൾക്കുമ്പോഴും ഒരു സുഖമുണ്ട്. സത്യസന്ധമായും  കാപട്യമേതുമില്ലാതെയും ഉറച്ചു വിശ്വസിക്കുന്നു എന്ന് കാണുമ്പോൾ.

ആരെങ്കിലും അങ്ങിനെ വിശ്വസിക്കാനിടയായാൽ അതിൽ കുറ്റം പറയാനില്ല. "ഞാനില്ലെന്നു" കരുതി ജീവിക്കാനാവുന്നവർ വളരെ വിരളം. "ഞാൻ" ഉണ്ടെന്നു മാത്രമല്ല വിശ്വസിച്ചു വശായിരിക്കുന്നത്. ബാഹ്യമായി ചെയ്യുന്നതും സ്വന്തമാക്കുന്നതും സ്വത്തും അധികാരവും ഒക്കെ "ഞാൻ" ആണെന്ന് ധരിച്ചു ലഹരിപിടിച്ചിരിക്കുക കൂടിയാണ്. ബാഹ്യമായതിലല്ലാതെ, ബാഹ്യമായതിൽ പ്രതിബിംബിച്ചു കാണാതെ ജീവിക്കാൻ കഴിയാതിരിക്കുക എന്നിടം വരെ.

അതിനാൽ തന്നെ, പേരിനെങ്കിലും സാമൂഹ്യ സേവനമോ ജോലിയോ ലഹരിയോ ഭക്തിയോ കൂടാതെ പിടിച്ചു നില്കാനാവില്ലെന്നു വരെ. ഒറ്റക്കാകേണ്ടി വന്നാൽ ശൂന്യത തൊട്ടറിഞ്ഞു പേടിക്കുന്നത് വരെയും ആ പേടിയെയും ശൂന്യതാ ബോധത്തെയും ബോറടി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത് വരെയും കാര്യങ്ങൾ എത്തിയിരിക്കുന്നു.

എന്നിട്ടോ മോക്ഷം തേടുന്നു. തന്നിൽ നിന്നുമുള്ള മോക്ഷം. തനിക്കു താൻ പീഡനവും പേടി സ്വപ്നവും ആകുന്ന മോക്ഷം.

താനില്ലെന്നറിയുന്നിടത്താണ് താനില്ലാതാവുന്നിടത്താണ്, അത്രക്കടുത്താണ് മോക്ഷം എന്നറിയാതെ. താൻ തീരുമാനിച്ചാൽ നടക്കുന്നതെ ഉള്ളോ മോക്ഷമെന്നു അറിയാതെ. ഖണ്ഡനാഡിയുടെ അടുത്തുള്ളതും. സ്വന്തം മൂക്കും നെറ്റിയും കാണാതെ, കാണാനാവാതെ.

*********

പ്രിയ സാലിം, കിട്ടിയത് വെച്ച് ന്യായീകരിച്ചു വ്യാഖ്യാനിച്ചു പോകാനല്ലേ ആർക്കും പറ്റൂ? അന്വേഷിച്ചു കണ്ടെത്തുന്ന വിശ്വാസം പൊതുവിൽ ആർക്കും ഇല്ലല്ലോ? മോക്ഷവും ആരോ കൊടുക്കുന്നതായല്ലേ ധാരണ. അവനവൻ അവനവനു കൊടുക്കുന്ന മോചനം നടത്തുന്ന പ്രക്രിയയായി മനസ്സിലാക്കാതെ. പകരം, എവിടെ നിന്നോ കിട്ടിയതിനെ തലയണയാക്കി ആ തലയണക്ക് വേണ്ടി അന്വേഷിക്കുന്ന ചിന്തിക്കുന്ന പരിപാടി മാത്രം. മഹാഭൂരിപക്ഷം വിശ്വാസികൾക്കും അങ്ങനെയുള്ള തലയണകളാണ്, ആകാശങ്ങളാണ് എല്ലാ മതങ്ങളും വിശ്വാസങ്ങളും.

സത്യവും ദൈവവും വ്യക്തിപരമായി മാത്രം കണ്ടെത്തപ്പെടുന്നതാണ്. താനില്ല, ജീവിതമായ ദൈവം മാത്രമേ ഉള്ളൂ എന്ന ആത്മനിഷ്ഠമായ അറിവ്. വളരെ ആത്മനിഷ്ടമായി. ആ അറിവും മോക്ഷവും നൽകുന്നതിൽ മതങ്ങൾക്ക് പങ്കില്ല. തടയിടാനല്ലാതെ. ആകാശം കാഴ്ച മുട്ടിക്കുന്നത് പോലെയും, കാഴ്ച മുട്ടുന്നിടം ആകാശം ആവുന്നത് പോലെയും മതവും മതവിശ്വാസവും. വിശ്വാസിയെന്ന നിലക്ക്, നിലവിലെ സാഹികക്രമത്തിൽ, മതം സാമൂഹ്യ സുരക്ഷിതത്ത്വം നല്കുമെന്നത് വിശ്വാസികളെ അതിൽ പിടിച്ചു നിര്ത്തുന്നു. (വാ റായ്‌ത അന്നാസ് യദ്ധഖുലൂണ ......)

**********

ആകാശം പോലെ കാഴ്ച മുട്ടിക്കുന്ന വിശ്വാസമേ നമുക്കുള്ളു. അഥവാ കാഴ്ച മുട്ടിച്ചുണ്ടായ മായയെ, മേൽക്കൂരയെ, ആകാശമെന്നും വിശ്വാസമെന്നും മതമെന്നും വിളിക്കുക.

മതവും വിശ്വാസവും മേൽക്കൂര എന്ന് തെറ്റായി കരുതുന്ന ആകാശം. ആ ആകാശം ഉണ്ടെന്നു തോന്നിയാലും ഇല്ല. ഇല്ലെന്നു തോന്നിയാലും ഉണ്ട്. സുരക്ഷിത ബോധം ഉണ്ടാവാനും ഏറെ ചിന്തിച്ചു അസ്വസ്ഥപ്പെടാതിരിക്കാനും നല്ലത്. അതിനു വേണ്ട നൂറു ന്യായവാദങ്ങളോടെ. തെറ്റില്ല. ആരെയും തെറ്റ് പറയാനില്ല. പകരം, എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണെന്ന് മനസ്സിലാക്കി മറ്റുള്ളവരെയും അവരുടെ വിശ്വാസത്തിനും പാട്ടിനും വിടുക, അനുവദിക്കുക എന്ന സഹിഷ്ണുതയുടെ തലം സൂക്ഷിക്കുകയല്ലാതെ. എല്ലാം ഇത് പോലെ ശരിയെന്നു പറയുന്ന സഹിഷ്ണുതയുടെ ലോകം പുലരാൻ. എല്ലാം ദൈവത്തിന് വേണ്ടി, ജീവിതത്തിനു വേണ്ടി ഉപയോഗപ്പെടുന്നു. ദൈവം ദൈവത്തിന് വേണ്ടി.വി ജീവിതം ജീവിതത്തിനു വേണ്ടി.

വിശ്വാസങ്ങളെല്ലാം ഒരു പോലെ തെറ്റ്. അപൂര്ണമായതെല്ലാം തെറ്റ്. എന്നാൽ ആപേക്ഷികർത്ഥത്തിൽ ശരിയും. അതിനാൽ പോസിറ്റീവ് ആയി എല്ലാം ശരി എന്ന് പറയുക യുക്തം. എല്ലാം തെറ്റെങ്കിൽ എല്ലാം ഒരു പോലെ. എല്ലാം അല്പമെങ്കിലും , എല്ലാ അല്പവും അപ്പത്തിൽ നിന്നും ശരി.

എല്ലാറ്റിനും തെറ്റാവാനേ താരമുള്ളുവെങ്കിൽ, അങ്ങനെ തെറ്റാവുന്നതാണ് ആപേക്ഷികതയിലെ ശരി. ഏതെങ്കിലും ഒന്ന് മാത്രം തെറ്റല്ലാത്ത സ്ഥിതിക്ക് പ്രത്യേകച്ചും. എല്ലാം ശരിയെന്നു പറഞ്ഞു സമാധാനം കൊടുക്കുക. എല്ലാം അറിഞ്ഞു എല്ലാ തെറ്റെന്നു മനസ്സിലാക്കിയവനും അങ്ങനെ തന്നെ പൊതുജനത്തോടു പറയുന്നതാണ് യുക്തി. തെറ്റെന്നു പറഞ്ഞത് കൊണ്ട്  പ്രത്യേകിച്ച് നേട്ടവും മേല്കോയ്മയും ആരും ആരുടെ മേലും ഉണ്ടാക്കാതിരിക്കാൻ. അങ്ങിനെ ആർക്കും പ്രത്യേകിച്ച് ഉണ്ടാക്കാനാവില്ല എന്നതിനാലും.

********

സുഹൃത്തേ, സലിം കാലടി. താങ്കൾ പറഞ്ഞത് ശരിയാണെന്നു തന്നെ വെക്കാം. താങ്കൾ ആദ്യമേ ഇവിടെ ഉണ്ടായിരുന്നു. അഥവാ താങ്കളിലെ "ഞാൻ". "ഞാൻ" ബോധത്തോടെയുള്ള താങ്കൾ.

അങ്ങനെ ആദ്യമേ ഉണ്ടായിരുന്നതായി താങ്കൾ കൃത്യമായി ഓർക്കുന്നുമുണ്ടാവും. ഓർക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും ആ "ഞാൻ വിചാര"മുള്ള താങ്കൾ ആ "ഞാൻ" ബോധത്തോടെ ഇവിടെ ഉണ്ടായിരുന്നുവെന്നു തന്നെ ഉറപ്പിക്കാം.

പോരാത്തതിന്,  ആ വ്യക്തമായ "ഞാൻ" ബോധത്തോടെ തന്നെ താങ്കൾ ഇവിടെ ജനിച്ചെന്നും സാരം. ജനിച്ചപ്പോൾ താങ്കൾ "ഞാൻ" ജനിച്ചുവെന്നു ഉൾകൊണ്ട്, മനസ്സിലാക്കി എന്ന് ഉറപ്പ്. ജനിച്ചത് ഇന്നത്തെ അതേ "ഞാൻ", അതേ "ഞാൻ ബോധം" വെച്ച് തന്നെയായിരുന്നു. ജനിക്കുന്നതിനു മുൻപേ നിലകൊണ്ട അതേ "ഞാൻ", “ഞാൻ ബോധം” വെച്ച്.  അതേ സ്ഥായിയായ മാറ്റത്തിന് വിധേയമല്ലാത്ത "ഞാൻ" വെച്ച് തന്നെ ജീവിച്ചു കൊണ്ടിരിക്കുന്നു.

നിഷേധിക്കാനാവില്ല താങ്കൾ അങ്ങനെ ഉറപ്പു പറഞ്ഞാൽ. അങ്ങനെ ഓരോരുവനും ഉറപ്പു പറയാനാവട്ടെ. പിന്നെ സംശയിക്കാൻ തരമില്ലല്ലോ? ദൈവം എല്ലാവർക്കും അങ്ങനെ ഒരു ഉറപ്പു ഉണ്ടാക്കിക്കൊടുത്താൽ ദൈവത്തിനും പണി എളുപ്പം. ബോധ്യപ്പെടുത്തേണ്ടതും അതിനായ് കുറെ പേരെ ഏല്പിക്കേണ്ടതും ഇല്ലല്ലോ? കഥ പറയും പോലെ മാത്രം കാര്യം പറഞ്ഞവസാനിപ്പിക്കേണ്ടതില്ലല്ലോ?

എന്താണ് സലിം കാലടി, ശരിയല്ലേ?

*********

സലിം കാലടി... താങ്കളിലെ ആ "ഞാൻ" ബോധം ജനിക്കുന്നതിനു മുൻപും, ജനിക്കുമ്പോഴും പിന്നെ അവിടുന്നിങ്ങോളവും ഒരു പോലെ തന്നെ നിലകൊണ്ടു, നിലകൊള്ളുന്നു എന്നർത്ഥം. അങ്ങനെ ഒരു സ്ഥായിയായ ഒരു ബോധം ആണ്, ആയിരിക്കും, ആയിരിക്കേണം "ഞാൻ ബോധം". അഥവാ "ഞാൻ". പ്രത്യേകിച്ചും പുനർജനി തേടേണമെങ്കിൽ, നേടേണമെങ്കിൽ.

അല്ലെങ്കിൽ ഏതു “ഞാൻ", എപ്പോഴത്തെ “ഞാൻ", എങ്ങനെയുള്ള "ഞാൻ" പുനർജനി തേടും, നേടും എന്നത് ചോദ്യമാവും.

കുട്ടിയായ ഞാൻ?
യുവാവായ ഞാൻ?
വൃദ്ധനായ ഞാൻ?
രോഗിയായ "ഞാൻ"?
അൽഷിമേഴ്‌സ് ബാധിച്ച “ഞാൻ" എന്ന തോന്നലേ ഇല്ലാത്ത "ഞാൻ"?
ഓട്ടിസം ബാധിച്ച "ഞാൻ"?
ഇതൊന്നുമല്ല, ജനത്തിന് മുൻപേ ഞാൻ അറിയാതെ പോയ “ഞാൻ"?

ഏതു "ഞാൻ" ആണ് യഥാർത്ഥത്തിൽ ഉത്തരവാദിയായ ഞാൻ? പുനർജനിക്കേണ്ട ഞാൻ? ശിക്ഷയും രക്ഷയും തേടേണ്ട, നേടേണ്ട ഞാൻ?

***********

സലിം, ഞാൻ ആത്മാവാണോ? ആവണം. മതപരമായി പറഞ്ഞാൽ ആത്മാവ് തന്നെ ആവണം “ഞാൻ".

ഞാൻ ആത്മാണെങ്കിൽ, "ഞാൻ" ബോധം ആത്മാവുമായി ബന്ധപ്പെട്ടു നില്കുന്നതാണെങ്കിൽ, സ്ഥായി ആവും, ആവണം, ആയിരിക്കും. വളർച്ചാ-ശോഷണങ്ങൾക്കു വിധേയവും ആവില്ല. ഈ "ഞാൻ" തന്നെ പുനർജനി തേടും. ഈ "ഞാൻ" ജനിക്കുമ്പോഴേ ബോധപൂർവം ഉണ്ടായി, തുടരുന്ന "ഞാൻ" എന്നാവും.

**********

ആത്മാവ് ദൈവത്തിൽ നിന്നുള്ളത്. ദൈവം തന്നെ ആയത്. സ്ഥിരമായത്. (നഫാഖ്‌നാ ഫീഹി മിൻ റൂഹിൻ മിന്നാ).

ദൈവമോ ദൈവത്തിൽ നിന്നുള്ളതോ വളർച്ചാ ശോഷണങ്ങൾക്കു വിധേയമല്ല. ആത്മാവു വളർച്ചാ ശോഷണങ്ങൾക്കു വിധേയമല്ല. വളർച്ചാ-ശോഷണങ്ങൾക്കു വിധേയമല്ലാത്ത ആ "ഞാൻ" സ്ഥായീഭാവത്തോടെ ഉണ്ടാവും, ഉണ്ടാവണം. പുനർജനിയും തേടും, നേടും. തേടണം, നേടണം.

ജനിച്ച ഉടനെയുള്ള അതെ "ഞാൻ" തന്നെയോ പിന്നീട് പലതായി മാറുന്ന "ഞാൻ"? ആവണം , ആയിരിക്കണം

പക്ഷെ ഈ "ഞാൻ" മാറ്റങ്ങൾക്കും വളർച്ചക്കും ശോഷണത്തിനും വിധേയനാവുന്നതായും, വിധേയമായതായും കാണുന്നുവല്ലോ സലിം? എന്ത് ചെയ്യും? ഞാൻ ആത്മാവല്ലെന്നുണ്ടോ?

********

ഇനി അഥവാ, “ഞാനും" "ഞാൻ ബോധവും" ആത്മാവല്ല, ആതമാവുമായി ബന്ധമുള്ളതല്ല എന്നാണെങ്കിൽ, പുനർജനിക്കുന്നത് "ഞാൻ" ആവില്ല.

"ഞാൻ" എന്ന സ്ഥിരമായ ഒന്നില്ല. സ്ഥായീഭാവം ഉള്ള "ഞാൻ" ഇല്ല. സ്ഥിരമായത് ആത്മാവ് ആയിരിക്കും. അളവിലും തൂക്കത്തിലും വളർച്ചയിലും ശോഷണത്തിലും മാറ്റം വരാത്ത ആത്മാവ്. ജീവിതമെന്നും ദൈവമെന്നും വിളിക്കാവുന്ന "ഞാൻ" ഇല്ലാത്ത ആത്മാവ്. അങ്ങനെയാണെങ്കിൽ ആത്മാവ് എന്നാൽ ജീവിതം. "ഞാൻ" അല്ല.

********

സാലിം. ഇത് ഏറെക്കുറെ ശരിയെന്നു വരുന്നു. ഞാൻ സ്ഥിരമല്ല, സ്ഥായീഭാവമുള്ള ഞാൻ ഇല്ല എന്നത്. തുടരുന്ന ജീവിതത്തിന്റെ പേര് ആണ് ആത്മാവ് എന്നത്.

ജീവിതത്തിനു ഇഹലോകവും പരലോകവും ഉണ്ട്. ഓരോ അവസ്ഥയും ഇഹവും പരവുമായി മാറുന്ന ഇഹലോകവും പരലോകവും.  പക്ഷെ ആ ഇഹത്തിലും പരത്തിലും ഈ “ഞാൻ” ഈ “ഞാൻ” തന്നെയായ്  തുടരുന്നില്ല.

ജീവിതം തുടരുന്നു. ആത്മാവ് തുടരുന്നു. ജീവിതം ആത്മാവ്. ആത്മാവ് ജീവിതം. ജീവിതം പലതായ് തുടരുന്നു. അഥവാ ആത്മാവ്. ഞാനും എന്റേതും തുടരാത്ത ജീവിതം, ആത്മാവ്. അതാത് ഘട്ടത്തിലും അവസ്ഥയിലും വേണ്ട വേറെ വേറെ ഞാനുകളുടെ ആത്മാവും ജീവിതവും.

അറിയുക. ജീവിതത്തിൽ എപ്പോഴും ഒരു "ഞാനുണ്ട്". ജീവിതത്തിന്റെ ഏതവസ്ഥയിലും രൂപത്തിലും. അത് ഉറുമ്പിലായാലും ആനയിലായാലും ഉണ്ട്. ജീവിതത്തിന്റെ "ഞാൻ". ദൈവത്തിന്റെ "ഞാൻ". പക്ഷെ അത് എന്റെ "ഞാൻ" എപ്പോഴും നിലനിൽക്കുന്ന "ഞാൻ" ആയി ഉണ്ടെന്ന അർത്ഥത്തിൽ അല്ല.

*******

സ്ഥായീഭാവമുള്ളതിന്റെ തുടർച്ചയായ പോക്കിന് നാം കൊടുക്കുന്ന പേര് മാത്രമാണ് പുനർജനി. കാരണം, താങ്കൾ പറയുന്ന രീതിയിൽ പറഞ്ഞാൽ, "ഞാൻ" എന്നത് ജനിച്ചപ്പോഴുണ്ടായതല്ല. എന്നല്ല, തലച്ചോറിന്റെ വളർച്ചക്കനുസരിച് ഉണ്ടായതല്ല, വളർന്നതല്ല. തലച്ചോറ് ഇല്ലെങ്കിൽ ഇല്ലാതാവുന്നതല്ല. മരിച്ചാൽ ശരീരം ഇല്ലാവുന്നതോടെ ഇല്ലാതാവുന്നതുമല്ല. ഞാൻ ഉണ്ടായിരുന്നു, ഉണ്ട്, എപ്പോഴും ഉണ്ടായിരിക്കും. എല്ലാ "ഞാനുകളും" വേറെ വേറെ തന്നെയായ്. എന്താണ് സലിം കാലടി, ശരിയല്ലേ?

*********

താങ്കൾ പറഞ്ഞത് പോലെയാണെങ്കിൽ, ഈ "ഞാൻ" ഉത്തരവാദിത്വ ബോധമുള്ള, സ്ഥായിയായ "ഞാൻ". കുട്ടിയായിരുന്നപ്പോഴും ബാലനായിരുന്നപ്പോഴും യുവാവായിരുന്നപ്പോഴും വൃദ്ധനാവുമ്പോഴും ഒക്കെ ഒരേ നിലവാരത്തിൽ, വിതാനത്തിൽ. കുട്ടിത്തത്തിന്റെ ബാലാരിഷ്ടതകളൊന്നും ഈ "ഞാൻ ബോധത്തെ" ബാധിച്ചിട്ടില്ല, ബാധിക്കാനിടയില്ല എന്നായിരിക്കേണം. എന്താണ് സലിം അങ്ങനെ തന്നെ അല്ലെ? അങ്ങനെ തന്നെ  ആയിരിക്കേണ്ടേ?

********

സുഹൃത്തേ, സലിം, ഇങ്ങനെയൊക്കെയാണോ യഥാർത്ഥത്തിൽ "ഞാൻ ബോധവും" "ഞാനും"? യഥാർത്ഥത്തിൽ "ഞാൻ" ബോധത്തോടെ ആരെങ്കിലും ജനിച്ചിട്ടുണ്ടോ?

ശരിക്കു പറഞ്ഞാൽ ഓര്മ വരുന്ന കോലത്തിൽ  "ഞാനെന്ന" ബോധത്തോടെ ആരും ജനിച്ചിട്ടില്ല. ഞാൻ ജനിക്കുന്നു എന്ന ബോധത്തോടെ ആരും ജനിച്ചിട്ടില്ല. പിന്നെ ജനിച്ചതിനു ശേഷം തലച്ചോറിന്റെ വളർച്ചക്കനുസരിച്ച്, ശരീര വളർച്ചക്കനുസരിച്ച് വളർന്നുവന്ന "ഞാൻ ബോധവും" "ഞാനുമല്ലേ" ഉള്ളൂ, ഉണ്ടായിട്ടുള്ളൂ? ശരീരം നശിക്കുന്നതിനും രോഗിയാവുന്നതിനും അനുസരിച്ചു രോഗിയാവുന്ന നശിക്കുന്ന “ഞാൻ”. കുഞ്ഞു കുട്ടിയായിരുന്ന “ഞാനും” വൃഥാനായ “ഞാനും” ഒരേ “ഞാൻ “ആണോ? ആ “ഞാൻ” ജനിക്കുന്നതിനു മുൻപേ ഉണ്ടായിരുന്ന മരിച്ചതിനു ശേഷവും തുടരുന്ന അതേ “ഞാൻ" ആണോ?

സലിം, "ഞാൻ ബോധവും" ഈ "ഞാനും" ജനിക്കുന്നതിനു മുന്പുണ്ടായിരുന്നോ? ഇല്ല. അഥവാ ഉണ്ടെന്നു പറഞ്ഞാൽ തന്നെ നാം അറിയുന്ന, ഓർക്കുന്ന കോലത്തിലും രൂപത്തിലും ഉണ്ടായിരുന്നോ? ഇല്ല. അറിയാത്ത ഓർമയില്ലാത്ത എന്റെ "ഞാൻ" അവസ്ഥക്ക് ഞാൻ ഉത്തരവാദിയാകുമോ? ഇല്ല. അറിയാത്ത ഓർമയില്ലാത്ത ഒരു ഞാൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞു ഉത്തരവാദിയാക്കി ശിക്ഷിക്കുക എന്നതോ ദൈവത്തിന്റെ മഹത്തായ വിവേകപൂര്ണമായ പണി.? അല്ല. (ഇന്നാ വദ'അന അൽ അമാനത്ത അല്ല അൽജിബാലി വൽ അര്ധ, ഫ അബൈന ആൻ  യാമിന്ഹ ............ വഹമലാഹാ അൽ ഇൻസാൻ, ഇന്നഹൂ കാന dalooman ജാഹുലാ ).

അറിയുക. ജീവിതത്തിൽ എപ്പോഴും ഒരു "ഞാനുണ്ട്". ജീവിതത്തിന്റെ ഏതവസ്ഥയിലും രൂപത്തിലും. അത് ഉറുമ്പിലായാലും ആനയിലായാലും ഉണ്ട്. ജീവിതത്തിന്റെ "ഞാൻ". ദൈവത്തിന്റെ "ഞാൻ". പക്ഷെ അത് എന്റെ "ഞാൻ" എപ്പോഴും നിലനിൽക്കുന്ന "ഞാൻ" ആയി ഉണ്ടെന്ന അർത്ഥത്തിൽ അല്ല.

**********

സുഹൃത്തേ ഇതൊന്നു ദൈവത്തെയും ദൈവികതയെയും നിഷേധിക്കാനല്ല. നിഷേധിച്ചാൽ ഇല്ലാതാവുന്നതോ വിശ്വസിച്ചത് കൊണ്ട് ഏറെ ഉണ്ടാവുന്നതു അല്ല അത്. ഉണ്ടെങ്കിൽ നടക്കുന്നു, നടക്കും എന്നുറപ്പുള്ളതാണ് ദൈവവും ദൈവികതയും.  ജീവിതം മൊത്തം ദൈവികമാണ്. അതിൽ ചെയ്യപ്പെടുന്നതും പറയപ്പെടുന്നതും എല്ലാം. ഒന്നൊഴിയാതെ. ദൈവികമാവാൻ മതങ്ങൾ പറയുംപോലെ തന്നെ ആവണം എന്നില്ല. ദൈവം അങ്ങനെ ഒരു കൊച്ചാവണം എന്നുമില്ല. അഥവാ കൊച്ചാണ് ദൈവം എങ്കിൽ അത് ഏതെങ്കിലും ഒരു കൊച്ചല്ല. എല്ലാ കോച്ചുകളും കൊച്ചു കാര്യത്തിലും ദൈവമേ എന്നതാണ് അപ്പൊഹത്തിലെ ശരി. എവിടേയ്‌യും പുറത്താവാത്ത പരാജയപ്പെടാത്ത ദൈവം. ആ ദൈവത്തിന്റെ ഞാൻ മാത്രമായി ജീവിതം തുടരുന്ന , ജീവിതത്തെ തുടർത്തുന്ന ദൈവം. 

Tuesday, October 23, 2018

പ്രതിനിധിയാക്കിയവനും പാപം ചെയ്യിച്ചു ഭൂമിയിൽ എത്തിച്ചവനും ഒന്ന്.


1. ദൈവം പ്രതിനിധി ആക്കിയതിനാലോ,
പിശാച് പാപം ചെയ്യിപ്പിച്ചതിനാലോ
മനുഷ്യൻ ഭൂമിയിൽ? ആർക്കു കടപ്പെടണം 
ഭൂമിയിലെ മനുഷ്യനും മനുഷ്യത്വവും?

*********

2. ദൈവവും പിശാചും ഒന്ന്.
പ്രതിനിധിയാക്കിയവനും പാപം ചെയ്യിച്ചു 
ഭൂമിയിൽ എത്തിച്ചവനും ഒന്ന്.
കടപ്പാട് രണ്ടും ഒന്നായ ഒന്നിനോട്

***********

പിശാച്ചില്ലെന്നാൽ ദൈവം ഇല്ലെന്നത് പോലെ
അതിനാൽ മതങ്ങൾക്ക് പ്രധാനം ദൈവമല്ല; പിശാച്
ദൈവകല്പനകൾ ഉണ്ടാക്കാൻ ന്യായമായ പിശാച്.


ആരാണ് കപടൻ?
പരാജയത്തിൽ കൂടെയില്ല, കുറ്റം പറയും.
വിജയിച്ചാൽ കൂടെ എന്ന് തോന്നിപ്പിക്കും, കയ്യടിക്കും.

ദൈവത്തെ വേണ്ട, പക്ഷെ സ്വർഗം വേണം.

മുളപ്പിച്ചവന് ആവലാതി പറയേണ്ടി വരില്ല.

നൂറായിരം കോടി കാര്യങ്ങൾ ഒരുക്കൂടിയുണ്ടാവുന്ന "ഞാൻ". 
നൂറായിരവും "എന്റെ" ഉടമസ്ഥതയിലും നിയന്ത്രണത്തിലും അല്ല
എങ്കിൽ എന്ത് "ഞാൻ", ആര്ഞാൻ"?

*********

മുളപ്പിച്ചവന് ആവലാതി പറയേണ്ടി വരില്ല
ഇലാസ്തികത കണ്ടെത്തിവൻ വിധിയെ കുറ്റം പറയില്ല
വിധി എന്ന വാക്കു തന്നെ ഉപയോഗിക്കില്ല.

*********


ജീവിക്കാൻ വേണ്ടി ജീവിതം
വ്യക്തിത്വവും തിരിച്ചറിയലും ജീവിതം കൊണ്ട്
തൊഴിലും അറിവും ജീവിക്കാൻ
തൊഴിലിനും അറിവിനും വേണ്ടി ജീവിതമല്ല.

*******

ആരോ ആയി വരികയും
ആരൊക്കെയോ ആയി മാറുകയും
അവരല്ലാതായി പോവുകയും ചെയ്യുന്ന 

സ്ഥലം തന്നെ ഭൂമി. വരവുപോക്കുള്ള സ്ഥലം തന്നെ

ആവശ്യവും ആവശ്യങ്ങളിലുമാണ് ആത്മീയത

എന്താണ് ആത്മീയത
ആവശ്യവും ആവശ്യങ്ങളിലുമാണ് ആത്മീയത
ആവശ്യങ്ങൾക്ക് വേണ്ടി
എന്ത് ചെയ്യുന്നതും ആത്മീയത.

******

എന്താണ് ആത്മീയത? ജീവിതവും ജീവിക്കലും.
ആത്മാവ് ജീവിതമാകയാൽ
ആത്മീയതയെന്നാൽ ജീവിക്കൽ.
വെറുതെ ജീവിക്കൽ

******** 

എങ്കിൽ എന്താണ് ആവശ്യം?
ഉള്ളി പൊളിക്കുമ്പോലെ പൊളിച്ചു നോക്കേണം.
അപ്പോഴറിയും ആവശ്യങ്ങളും കുറവെന്ന്

ആത്മീയാനു ചെയ്യേണ്ട കാര്യങ്ങളും കുറവെന്ന്.

കാക്കക്കുഞ്ഞ് കരഞ്ഞാൽ കരച്ചിലല്ലേ?

കാക്കക്കുഞ്ഞ് കരഞ്ഞാൽ കരച്ചിലല്ലേ
കറുത്തവന്റേത് അപകർഷതയോ?
സ്ഥാനവും മാനവും ഉള്ള മയിലിന്റെതും 
കുയിലിന്റെതും മാത്രമോ കരച്ചിൽ?

********

ഒരു പരീക്ഷയുടെ അടിസ്ഥാനത്തിൽ എന്നേക്കുമായി 
തൊഴിലുകൾ പതിച്ചു കൊടുക്കേണ്ടതുണ്ടോ?
അങ്ങനെ തൊഴിൽ പതിക്കുന്നതും 
ഒരു ജാതി തിരിക്കൽ തന്നെയല്ലേ?
ജന്മം കൊണ്ടെന്നതിനു പകരം 
പരീക്ഷ കൊണ്ട് എന്ന അർത്ഥത്തിൽ   
അല്ലേൽ തൊഴിൽ കിട്ടാത്തവന് 
കിട്ടിയവന്റെ ശമ്പളത്തിൽ അവകാശം ഉണ്ടാവണം

********

തൊഴിൽവിതരണ ജാതീയത 
ഇല്ലാതെ കർമലോകമില്ല. പ്രധാനമന്ത്രിയും 
ചെയർമാനും സെക്രെട്ടറിയും സ്വീപ്പറും 
സ്റ്റിയറിങ്ങും ടയറും വേറെ വേറെ.

*******

ജാതി ചോദിക്കരുത് പറയരുത്
എന്നത് തിരുത്തണം. തൊഴിൽ ചോദിക്കരുത് 
പറയരുത് എന്നാക്കണം.
മാന്യത മനുഷ്യത്വത്തിനെന്നു വരേണം

********

ഏതു മതസ്ഥനായാലും
ജാതീയത ഉറങ്ങാതെ, ഉണർന്നു തന്നെ
തൊഴിൽ വിതരണത്തിനല്ല;
അളക്കാനും മാനിക്കാനും അവമതിക്കാനും.

*******

പരിചയപ്പെടുമ്പോഴേക്കും ജോലി അന്വേഷിക്കുന്നത്
ജാതി അന്വേഷിക്കുന്നത് പോലെതന്നെ.

തദടിസ്ഥാനത്തിൽ അളക്കാനും മാനിക്കാനും

*********


വ്യക്തിത്വം ചെയ്യേണ്ടി വരുന്ന 
ജോലിയുടേതും തസ്തികയുടേതും ആണെങ്കിൽ,  
അടിമയും തമ്മിൽ എന്ത് വ്യത്യാസം?
ജാതി ചോതിക്കേണം പറയേണം എന്നോ?