Tuesday, October 23, 2018

കാക്കക്കുഞ്ഞ് കരഞ്ഞാൽ കരച്ചിലല്ലേ?

കാക്കക്കുഞ്ഞ് കരഞ്ഞാൽ കരച്ചിലല്ലേ
കറുത്തവന്റേത് അപകർഷതയോ?
സ്ഥാനവും മാനവും ഉള്ള മയിലിന്റെതും 
കുയിലിന്റെതും മാത്രമോ കരച്ചിൽ?

********

ഒരു പരീക്ഷയുടെ അടിസ്ഥാനത്തിൽ എന്നേക്കുമായി 
തൊഴിലുകൾ പതിച്ചു കൊടുക്കേണ്ടതുണ്ടോ?
അങ്ങനെ തൊഴിൽ പതിക്കുന്നതും 
ഒരു ജാതി തിരിക്കൽ തന്നെയല്ലേ?
ജന്മം കൊണ്ടെന്നതിനു പകരം 
പരീക്ഷ കൊണ്ട് എന്ന അർത്ഥത്തിൽ   
അല്ലേൽ തൊഴിൽ കിട്ടാത്തവന് 
കിട്ടിയവന്റെ ശമ്പളത്തിൽ അവകാശം ഉണ്ടാവണം

********

തൊഴിൽവിതരണ ജാതീയത 
ഇല്ലാതെ കർമലോകമില്ല. പ്രധാനമന്ത്രിയും 
ചെയർമാനും സെക്രെട്ടറിയും സ്വീപ്പറും 
സ്റ്റിയറിങ്ങും ടയറും വേറെ വേറെ.

*******

ജാതി ചോദിക്കരുത് പറയരുത്
എന്നത് തിരുത്തണം. തൊഴിൽ ചോദിക്കരുത് 
പറയരുത് എന്നാക്കണം.
മാന്യത മനുഷ്യത്വത്തിനെന്നു വരേണം

********

ഏതു മതസ്ഥനായാലും
ജാതീയത ഉറങ്ങാതെ, ഉണർന്നു തന്നെ
തൊഴിൽ വിതരണത്തിനല്ല;
അളക്കാനും മാനിക്കാനും അവമതിക്കാനും.

*******

പരിചയപ്പെടുമ്പോഴേക്കും ജോലി അന്വേഷിക്കുന്നത്
ജാതി അന്വേഷിക്കുന്നത് പോലെതന്നെ.

തദടിസ്ഥാനത്തിൽ അളക്കാനും മാനിക്കാനും

*********


വ്യക്തിത്വം ചെയ്യേണ്ടി വരുന്ന 
ജോലിയുടേതും തസ്തികയുടേതും ആണെങ്കിൽ,  
അടിമയും തമ്മിൽ എന്ത് വ്യത്യാസം?
ജാതി ചോതിക്കേണം പറയേണം എന്നോ?

No comments: