Tuesday, April 30, 2024

ഹിന്ദുത്വ എന്ന പഞ്ചാരകോട്ടിങ്ങും വോട്ടിംഗ് മെഷീനും ഇലക്ഷൻ കമ്മീഷനും കൂടിയാൽ മതി.

ഏതെങ്കിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരുകുറെ പേർ പലവേഷം കെട്ടി പ്രത്യക്ഷത്തിലും പരോക്ഷത്തിലും കൂടെ ഉള്ളപ്പോൾ ആ പാർട്ടി അങ്ങനെയങ്ങ് തോൽക്കുമോ?

ഇല്ല.

പോരാത്തതിന് അർണാബ് ഗോസ്വാമിമാരെ പോലുള്ളവർ ഒരുകുറേ ഒന്നും തിരിയാത്ത ഉത്തരേന്ത്യൻ ജനതയെയും തെരഞ്ഞെടുപ്പും മുന്നിൽകണ്ട് കെട്ടിച്ചമക്കുന്ന കുറേ കള്ളവാർത്തകളും കഥകളും കൂട്ടിന് ഉണ്ടാവുമെങ്കിൽ...

എന്നിട്ടും പോരെങ്കിൽ അങ്ങിങ്ങ് വേണ്ടത് പോലെ നടക്കുന്ന, നടത്തുന്ന, നടത്താവുന്ന കുറച്ച് സ്‌ഫോടനങ്ങളും കലാപങ്ങളും ഒരു ധൈര്യത്തിന്, വേണമെങ്കിൽ, അപ്പപ്പോൾ.....

അതും പോരാഞ്ഞ്, എല്ലാ മെഷീനറികളും കയ്യിൽ.

വോട്ടിംഗ് മെഷീനും ഇലക്ഷൻ കമ്മീഷനും കൂടെ കൂടിയാൽ ഒരു തെരഞ്ഞെടുപ്പ് വിജയിക്കാൻ ആർക്കും വേണ്ടതിൽ കൂടുതലാണ്.

അതുകൊണ്ട് ആർക്കും ഇപ്പോൾ തന്നെ വിജയം ആഘോഷിക്കാം.

അമ്മയുടെ മാറ് മുറിച്ച് വിൽക്കുന്നതിൽ കമ്മിഷനായി എന്തെങ്കിലും അങ്ങനെയുള്ളവർക്ക് കിട്ടാതിരിക്കില്ല.

അക്കൂട്ടർ വേണ്ട, ഇക്കൂട്ടർ വേണ്ട എന്നൊക്കെ നമ്മൾക്ക് നമ്മുടെ പാർട്ടിയെ രക്ഷിച്ചെടുക്കാൻ എളുപ്പം പറയാം...

പിന്നെ ആര് വേണം?

കളവ് മാത്രം പറയുന്ന, വെറുപ്പും വിഭജനവും മാത്രം ഉണ്ടാക്കുന്ന, നാട്ടുകാരെ ബുദ്ധിമുട്ടിക്കുക മാത്രം ചെയ്യുന്ന ആൾ വേണം, പാർട്ടി വേണമെന്നോ?

അപ്പോൾ മിണ്ടാട്ടമില്ല. 

എന്തുകൊണ്ട്?

ഹിന്ദുത്വ എന്ന പഞ്ചാര കോട്ടിംഗ് അതിനുണ്ട് എന്ന ഒരൊറ്റ കാരണത്താൽ. 

പഞ്ചസാര എന്ന് പേരിട്ടാൽ മതി കാഞ്ഞിരവും വിഷവും മുളകും അകത്താക്കാൻ വിശ്വാസികൾ എന്ന് പേരുള്ള വിവരദോഷികൾ തയ്യാർ.

ഇന്ത്യയുടെ വലുപ്പവും 140 കോടി ജനതയും ബ്രിട്ടനും യുറോപ്യൻ വികസിത രാജ്യങ്ങളും തമ്മിൽ താരതമ്യം പോലും പാടില്ല...

പിന്നെ ഇപ്പൊൾ ഇന്ത്യയിൽ നടക്കുന്നത് കട്ടുമുടിക്കൽ മാത്രമല്ല, രാജ്യത്തെ തന്നെ അന്ധതയിൽ വീഴ്‌ത്തലും അടിമുടി കൊന്ന് തള്ളലും കൂടിയാണ്.

ഹിന്ദുത്വ എന്ന പേര് കൊടുക്കുന്നത് കൊണ്ട് മനസ്സിലാകുന്നില്ല, അസൂയയും വെറുപ്പും കൈമുതലാക്കിയ ഒരു വിഭാഗത്തിന് എന്ന് മാത്രം.

അല്ലാതെ ആര് ഇവരേക്കാൾ കൂടുതൽ ഇവിടെ കട്ടുമുടിച്ചു, ആര് കട്ടുമുടിക്കുന്നു?

മനസ്സിലാകാത്തത് കൊണ്ടാണ്...

അറുപത് കൊല്ലം ഭരിച്ച കോൺഗ്രസ് ദരിദ്രമാണ്. 

പത്ത് കൊല്ലം കൊണ്ട് ഇന്ത്യ വാങ്ങാനുള്ള കാശ് ഇപ്പൊൾ ഭരിക്കുന്ന പാർട്ടി ഉണ്ടാക്കിയിരിക്കുന്നു...

പക്ഷേ ഹിന്ദുത്വ എന്ന പേരാണ്, പിന്നെ വെറുപ്പും അസൂയയും ആണ്, വിറ്റ് കാശാക്കി അധികാരമാക്കുന്നത്..

ഒരു സംശയവും വേണ്ട..

അല്ലാത്തതൊക്കെ, അല്ലാത്ത നിങൾ പറയുന്ന വീമ്പുകൾ ഒക്കെയും അവനവൻ്റെ പാർട്ടി ക്ലാസ്സുകൾ പറഞ്ഞ് പഠിപ്പിക്കുന്നത്...

അതുകൊണ്ടാണ്, ഈ വെറുപ്പിനും അസൂയക്കും വേണ്ടി പ്രത്യക്ഷത്തിലും പരോക്ഷത്തിലൂം പണിയെടുക്കാൻ ഒരുകുറെ ആളുകളുണ്ട് എന്ന് പറഞ്ഞത്, പറയേണ്ടി വന്നത്... 

അതിൽ ജാതിമേൽക്കോയ്മ നൽകിയ കുറേ സൗകര്യങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ടതിൻ്റെ അസ്വസ്ഥതയും അസഹിഷ്ണുതയും പേറിനടക്കുന്നവർ ഒരുകുറേ.

മനസ്സാക്ഷിയോട് സത്യസന്ധനാവേണ്ടതുണ്ട് എന്നതിനാൽ മറ്റൊന്നും നിലവിലെ ഇന്ത്യയെ കണ്ടുകൊണ്ടും നോക്കിക്കൊണ്ടും പറയാൻ സാധിക്കുന്നില്ല.

മറ്റ് നിക്ഷിപ്ത താൽപര്യങ്ങളോ മറച്ചുവെച്ച അജണ്ടകളോ ഇല്ലെന്നതിനാൽ പ്രത്യേകിച്ചും.

പക്ഷേ, ഇങ്ങനെയൊരു പാർട്ടി ഇന്ത്യക്ക് ഒരുനിലക്കും അനുഗുണമല്ലെന്ന് വീണ്ടും വീണ്ടും തോന്നുന്നു.

അത്രയ്ക്ക് ദുരൂഹതകളും ഒളിച്ചുവെച്ച അജണ്ടകളും പേറിനടക്കുന്നു, വെറുപ്പും വിഭജനവും മാത്രം തന്ത്രമാക്കിയ ഈയൊരു പാർട്ടി....

എന്തുകൊണ്ടും...

പീന്നീട് ഖേദിക്കേണ്ടി വരും. 

അങ്ങനെ പിന്നീട് ഖേദിക്കേണ്ടി വരരുതല്ലോ, അങ്ങനെ പീന്നീട് ഖേദിച്ചത് കൊണ്ട് കാര്യമില്ലല്ലോ എന്ന് കൂടി തോന്നുന്നതിനാൽ ഇതൊക്കെയും പറഞ്ഞുപോകുന്നു...

വെറുപ്പിന് കൂട്ട് പറഞ്ഞു പറ്റിക്കാൻ സാധിക്കുന്ന കഥകൾ.

ആർക്കും കൃത്യമായി അറിയാത്ത കഥകൾ.

ആർക്കും കൃത്യമായ നിചസ്ഥിതി അന്വേഷിച്ച് ഉറപ്പിക്കാൻ സാധിക്കാത്ത കഥകൾ.

ആരേയും പറഞ്ഞു പറ്റിക്കാൻ സാധിക്കുന്ന കഥകൾ.

വസ്തുത എവിടെ? 

വാസ്തവം എവിടെ? 

എന്നത് ആർക്കും മനസ്സിലാവാത്തത്? 

എന്നാലോ? 

വെറുപ്പും വിഭജനവും കൃത്യമായും ഉണ്ടാക്കുന്നത്. 

രാജ്യസ്നേഹത്തിൻ്റെ പേരിൽ ഏറെ തെറ്റിദ്ധരിപ്പിക്കുന്നത്.

വെറുപ്പും വിഭജനവും എളുപ്പം പ്രചരിക്കും. കാരണം വെരുപ്പിനും അത് പ്രചരിപ്പിക്കുന്നവനും ഉത്തരവാദിത്തം ഇല്ല. സത്യസന്ധതയും തെളിവും വേണ്ട. 

വെറുപ്പ് മനസ്സാക്ഷി കൊണ്ടുനടക്കാത്തത്.

സ്നേഹം ബാധ്യതയാണ്, ഉത്തരവാദിത്തമാണ്. 

സ്നേഹത്തിൽ സത്യസന്ധത വേണം, ഉണ്ടാവും. 

സ്നേഹം മനസ്സാക്ഷി യിൽ തൊട്ടുനിൽക്കുന്നത്.

അതുകൊണ്ട് തന്നെ സ്നേഹം എളുപ്പം പ്രചരിക്കില്ല. 

വെറുപ്പ് അധികാരം നേടി സ്നേഹത്തെ തെരുവിലാക്കും. 

കളവ് അധികാരം നേടി സത്യത്തെ ഭ്രന്തിലാക്കും, തെരുവിലാക്കും.

എന്തും എങ്ങിനെയും പറയാം, ചെയ്യാം.

അങ്ങനെ കുറെ കഥകൾ.... 

ആർക്കും അറിയാത്ത കാര്യത്തിൽ, ആർക്കും അറിയാത്ത കാലത്തിലേക്ക് ചേർത്ത് ഉണ്ടാക്കുന്ന fake news ഫാക്ടറികൾ ഇവിടെ ഏറെയുണ്ട്.

അതിൽ മുഗളനും ടിപ്പുവും രാമനും കൃഷ്ണനും ഒക്കെ പുതിയ പുതിയ വേഷങ്ങൾ വേറെ വേറെ കെട്ടി വരും.

എത്രയും വെറുപ്പും വിഭജനവും ഉണ്ടാക്കാൻ സാധിക്കുമോ അത്രയും വേഷങ്ങളിൽ അവരൊക്കെയും വരും.

നിചസ്ഥിത് അറിയാൻ ആർക്കും സാധിക്കില്ല എന്നത് വെറുപ്പ് ഉത്പാദിപ്പിച്ച് അധികാരം നേടുന്നവരുടെ ധൈര്യം. 

അവരെ വിശ്വസിക്കുന്നവരെ പോലും കൊന്നും വിറ്റും അവർ അധികാരം നേടും, നിലനിർത്തും.

*******

വെറുപ്പിന് കൂട്ട് പറഞ്ഞുപറ്റിക്കാൻ സാധിക്കുന്ന കഥകൾ.

സ്നേഹം കഥകൾ കൊണ്ടല്ല, കഥകളിൽ അല്ല.

സ്നേഹം സത്യത്തിൽ, വാസ്തവത്തിൽ വാസ്തവത്തോട് കൂടെ. ഉപാധികൾ ഇല്ലാതെ.


Friday, April 26, 2024

ഇന്ന് ഈയുള്ളവന് 56. മകന് കാൻസർ. Osteo Sarcoma..

ഇന്ന് ഈയുള്ളവന് 56.
ഇന്ന് ഈയുള്ളവൻ്റെ ജന്മദിനം.

ഏറെക്കുറേ ആശുപത്രിയിലും 
ചുറ്റുവട്ടത്തും തന്നെയായി 
കഴിച്ചു കൂട്ടിയ 
ഈയൊരു വർഷം തികയുമ്പോൾ 
ഈയുള്ളവന് 56.

മലമുകളിൽ നിന്നെന്ന പോലെ 
താഴ്വാരത്തിലും നിന്ന്
ജീവിതവുമായി സംഭാഷണം നടത്തിയ
ഈയൊരു വർഷം പൂർത്തിയാകുമ്പോൾ
ഈയുള്ളവന് 56.

ഇപ്പോഴും 
ഈയുള്ളവനും കുടുംബവും ഉള്ളത് 
കർണാടകയിൽ, മണിപ്പാലിൽ.
കസ്തൂർബാ മെഡിക്കൽ കോളേജിൻ്റെ 
ചുറ്റുവട്ടത്ത്.

രാജാവിനും യാചകനുംഒരു പോലെ ദേവാലയമാകുന്നഇടത്തും ചുറ്റുവട്ടത്തും
രാജാവിനും യാചകനും
ഒരു പോലെ മരുന്ന് ഭക്ഷണമാകുന്നിടത്തും
ഈയുള്ളവനൊരു ജന്മദിനം.

പതിനേഴ് വയസ്സുള്ള രണ്ടാമത്തെ മകന് 
കാൻസറായിരുന്നു. 
Osteo Sarcoma.
High grade.

കഴിഞ്ഞ പത്ത് മാസങ്ങളായി തുടരുന്ന
അവൻ്റെ ചികിൽസ
ഏറെക്കുറെ കഴിയുമ്പോൾ 
ഈയുള്ളവന് 56.

പ്ലസ് ടൂവിൽ പഠിച്ചു കൊണ്ടിരിക്കെയായിരുന്നു,
കഴിഞ്ഞ വർഷം (2023) ജൂലൈയിൽ 
മകന് ബോൺ കാൻസർ ഉണ്ടെന്ന് വന്നത്,  
Osteo Sarcoma ഉണ്ടെന്ന് വന്നത്. 

രോഗനിർണ്ണയം നടത്തുന്നതിന് 
തൊട്ടുമുൻപ്, വളരേ കുറച്ച് ദിവസങ്ങൾ
തുടയെല്ലിൽ അനുഭവപ്പെട്ട 
നിസാര വേദനയല്ലതെ 
പ്രത്യേകിച്ച് കാര്യമായ ലക്ഷണങ്ങളോ 
ആരോഗ്യ പ്രശ്നങ്ങളോ കാണിക്കാതെ
വന്ന ബോൺ കാൻസർ.  

അങ്ങനെ 
ഈ കഴിഞ്ഞ (ഏകദേശം) പത്ത് മാസങ്ങളായി 
ഈയുള്ളവനും കുടുംബവും  
അവൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് 
മണിപ്പാൽ കസ്തൂർബാ ആശുപത്രിയിൽ.

ഇപ്പോഴും 
മണിപ്പാൽ കസ്തൂർബാ ആശുപത്രിയുടെ 
ചുറ്റുവട്ടത്ത് തന്നെ തുടരുന്നു.

ഒറ്റക്ക് പഠിക്കാൻ മാത്രം 
കഴിവും കരുത്തും മനക്കരുത്തും 
അച്ചടക്കവും ലക്ഷ്യബോധവും 
ഒത്തുചേർന്ന മകന്, 
ഒറ്റക്ക് തന്നെ ഐഐടി ലക്ഷ്യമാക്കി,
ഏറെക്കുറെ ഐഐടി ഉറപ്പിച്ച് 
ഒരുങ്ങുന്നുതിനിടയിൽ 
ബോൺ കാൻസർ ഉണ്ടെന്ന് വരുന്നു.

ഒറ്റക്ക് തന്നെ പഠിച്ച്,
പത്താം ക്ലാസ്സ്, പ്ലസ് വൺ പരീക്ഷകളിൽ 
സാമാന്യം ഉയർന്ന മാർക്കുകൾ നേടി 
പ്ലസടുവിന് പഠിച്ചുകൊണ്ടിരിക്കെ.

വലത് കാൽമുട്ടിൻ്റെ മുകളിൽ 
തുടയെല്ലിൽ തോന്നിയ 
വളരേ വളരേ ചെറിയ വേദന. 

എന്തുകൊണ്ടെന്ന്  
പരിശോധിച്ചത് കൊണ്ട്  മാത്രം
ബോൺ കാൻസറെന്നറിഞ്ഞു.

ഈ ചെറിയ പ്ലസ് ടു കാലയളവിനുള്ളിൽ 
ലോകസാഹിത്യത്തിൽ തന്നെ 
ഉയർന്നതലം വായിച്ചുകൊണ്ടിരുന്ന മകൻ. 

കാമുവും കാഫ്കയും ദസ്തവസ്കിയും 
ജോർജ് ഓർവലും പൗലോകോഹ്‌ലോയും 
മിലാൻകുന്ദേരയും ഹെസ്സേയും 
ഹെമിങ്‌വേയും ചെക്കോവും 
ജിബ്രാനും ഖാലിദ് ഹുസൈനും 

മഹാത്മാഗാന്ധിയും അംബേദ്കറും 
ജെ കെ റൗളിങ്ങും അടങ്ങുന്നവ 
ഇതിനിടയിൽ വായിച്ച 
പ്ലസ് ടൂ വിദ്യാർത്ഥിയായ കുട്ടി. 

എല്ലാറ്റിലുമുപരി ഉയർന്ന നിലയിൽ സൗഹൃദവലയം 
ഈ ചെറിയ പ്രായത്തിനിടയിൽ,
തൻ്റെ ഗ്രാമത്തിലെ വീട്ടിനുള്ളിൽ നിന്ന്
അന്താരാഷ്ട്രതലത്തിൽ ഉണ്ടാക്കാൻ 
പ്രാപ്തിയും വൈഭവവും കാണിച്ച കുട്ടി.

ഇപ്പോൾ, കഴിഞ്ഞ പത്ത് മാസങ്ങളായി 
ഈയുള്ളവനും ഭാര്യയും അവനും  
ചികിത്സയുമായി ബന്ധപ്പെട്ട് 
മണിപ്പാൽ കസ്തൂർബാ ആശുപത്രിയിൽ 
കഴിഞ്ഞുകൂടുന്നു.

അതുകൊണ്ട് തന്നെ, ഈ വേളയിൽ 
പറയേണ്ട, പറഞ്ഞുപോകേണ്ട 
ചില കര്യങ്ങളുണ്ട്. 

എകദേശം പത്ത്മാസത്തോളം 
ഒരു പ്രയാസവുമില്ലാതെ കടന്നുപോയ ചികിൽസാഘട്ടം.

ഇനി വരുന്ന ഒരു വർഷം 
ഈ അസുഖം തിരിച്ചുവരുന്നില്ലെങ്കിൽ, 
പിന്നെ അഞ്ച് വർഷം 
നിരീക്ഷണകാലവും കഴിഞ്ഞാൽ 
മകൻ പൂർണമായും സാധാരണം. 
എല്ലാവരെയും പോലെ.

ഈ ചികിത്സാകാലയളവിൽ 
മകനും കൂടെയുള്ള നമ്മളും 
തൊട്ടിലിൽ ഒരു പീളക്കുഞ്ഞ് 
സ്വസ്ഥമായിരിക്കുന്നത് പോലെ സ്വസ്ഥമായിരുന്നു.

പുറത്ത് നടക്കുന്ന 
ഒരുതരം ബഹളവും പ്രയാസവും 
അറിയാതെ, ബാധകമാവാതെ 
ശരിക്കും തൊട്ടിലിലെ കുഞ്ഞുങ്ങൾ തന്നെയായി. 
ആർഭാടപൂർവ്വം, രാജകീയമായി.

ഒരുതരം അവകാശവാദങ്ങളും ഇല്ലാതെ
കൂടെ നിന്ന സുഹൃത്തുക്കളും 
സുഹൃത്തുക്കളെ പോലെ നിന്ന ഒരുകുറേ സഹോദരങ്ങളും കാരണം.

അത്തരം സുഹൃത്തുക്കളെ പോലെ 
ഓടിച്ചാടി വന്ന് കൂടെനിന്ന 
കുറച്ച് സുഹൃത്തുക്കളും 
സഹോദരങ്ങളായ സുഹൃത്തുക്കളും തന്നെയാണ് 
മരുന്ന്കൊണ്ടുള്ള ചികിൽസയെക്കാൾ 
വലിയ, ഫലവത്തായ, 
കളിചിരി അന്തരീക്ഷം സൃഷ്ടിച്ച, 
ആഘോഷം തന്നെയാക്കിയ 
ചികിത്സയും രോഗശമനവും ആയത്.

ഒരുകുറേ സുഹൃത്തുക്കൾ.
ബന്ധത്തിലും സ്വന്തത്തിലും 
സൗഹൃദം സൗഹൃദമാക്കി കൂടിയുണ്ടെങ്കിൽ 
അത് തന്നെ വലിയ തണലും 
സംരക്ഷണവും മരുന്നും ചികിത്സയുമെന്ന് 
വ്യക്തമാക്കും വിധം.

അതുകൊണ്ട് തന്നെ 
ഈ വേളയിൽ പറയേണ്ട ചില കര്യങ്ങളുണ്ട്, 
പറഞ്ഞുപോകേണ്ട ചില കര്യങ്ങളുണ്ട്.

പ്രതിസന്ധികളും പ്രയാസങ്ങളും 
യഥാർത്ഥ പാഠങ്ങൾ നൽകും, 
യഥാർത്ഥ സുഹൃത്തിനെ മനസ്സിലാക്കിത്തരും.

ആരൊക്കെ ആരൊക്കെയാണെന്നും 
എന്തൊക്കെ എന്തൊക്കെയാണെന്നും 
മനസ്സിലാക്കിത്തരുന്നു പ്രതിസന്ധികളും പ്രയാസങ്ങളും.

ഒരു കാരൃം ഉറപ്പിച്ച് പറയാം.
പ്രതിസന്ധികളും പ്രയാസങ്ങളും മാത്രമാവേണ്ട 
ഈ കാലയളവിലും 
ഈയുള്ളവനും മകനും കുടുംബവും 
തൊട്ടിലിൽ ഒന്നുമറിയാതുറങ്ങുന്ന 
കുഞ്ഞുങ്ങളെ പോലെ 
സംരക്ഷിക്കപ്പെട്ടു മാത്രം കഴിഞ്ഞു. 
ആഘോഷപൂർവ്വം, 
ആഡംബരത്തോടെ, 
ആഹ്ലാദത്തിൽ.

ഇപ്പോഴും അത്തരമൊരു 
വല്ലാത്തൊരു സംരക്ഷണത്തിൽ, 
ആഘോഷത്തിൽ തന്നെ 
എന്തെന്നില്ലാതെ തുടരുന്നു.

ഏതോ ഒരു മാന്ത്രികസ്പർശവും 
മാന്ത്രികസംരക്ഷണവും മാന്ത്രികവലയവും 
അനുഭവിച്ച് രാജകീയമായി ജീവിക്കുന്നു.

സൗഹൃദത്തെക്കാൾ വലിയ തണലും 
സൗഹൃദത്തെക്കാൾ വലിയ സംരക്ഷണവും വലയവും 
സൗഹൃദത്തെക്കാൾ വലിയ ആഘോഷവും ആഡംബരവും
ഇല്ലെന്ന് വ്യക്തമാവും വിധം.

"യഥാർഥത്തിൽ ഉള്ളതിനെ (പ്രാപഞ്ചിക ശക്തിയെ ആര് സൂക്ഷിക്കുന്നുവോ 
അവന് (ആ പ്രാപഞ്ചികശക്തി) പോംവഴികൾ (പരിഹാരങ്ങൾ) ഉണ്ടാക്കിക്കൊടുക്കുന്നു. 
അവൻ പോലും അറിയാത്തവിധം (അവനറിയാത്ത ഭാഗത്ത് നിന്നും) 
അവനെ (ആ പ്രാപഞ്ചികശക്തി) ഭക്ഷിപ്പിക്കുന്നു, ഊട്ടുന്നു, വളർത്തുന്നു."

ഇത് അക്ഷരംപ്രതി സാക്ഷാത്കരിച്ചുകൊണ്ട്.

"പ്രാപഞ്ചികസത്തയുടെ കൂട്ടുകാർക്ക് 
പേടിയില്ല, അവർ ദുഃഖിക്കുന്നുമില്ല (ഖേദിക്കുന്നുമില്ല)". (
*******
ചികിത്സ തീർത്തും ആർഭാടപൂർവ്വമാവണം, 
രാജകീയമായി തന്നെയായിരിക്കണം, 
രോഗി രാജാവിനെ പോലെയായിരിക്കണം, 
രോഗിയെ യാചകനെ പോലെയാക്കരുത് 
എന്ന് ആദ്യമേ കരുതിയിരുന്നു, നിശ്ചയിച്ചിരുന്നു. 
അങ്ങനെയാകാൻ മാത്രം കലഹിച്ചു.

(ആരോഗ്യകാര്യത്തിലുള്ള ഇതേ നിലപാട് 
ഏറെക്കുറെ വിദ്യാഭാസകാര്യത്തിലും പുലർത്തുന്നു, 
പുലർത്തണമെന്ന് കരുതുന്നു).

ആ നിലപാട് തന്നെ ആവുംവിധം 
ഇന്നിതുവരെ പ്രാവർത്തികവുമാക്കി, 
ആക്കാൻ ശ്രമിച്ചു. 

എവിടെയും പിശുക്കാം. 
ആരോഗ്യകാര്യത്തിലും 
വിദ്യാഭ്യാസകാര്യത്തിലും 
പിശുക്കാതിരിക്കുക. 

കാരണം, അവ 
വളർച്ചയുടെയും ഉയർച്ചയുടെയും 
നിർമ്മാണത്തിൻ്റെയും മുന്നോട്ട്പോക്കിൻ്റെയും 
വഴിയാണ്.

അങ്ങനെ തന്നെ, 
അതുപോലെ തന്നെ 
ആദ്യാവസാനം, 
ഇതുവരെ 
ഒരു വിഘ്‌നവും കൂടാതെ 
ഈ ചികിത്സാഘട്ടം 
ആഘോഷപൂർവ്വം 
നടത്തിക്കൊണ്ടുപോകാൻ സാധിച്ചു.

തുടക്കത്തിൽ വിചാരിച്ചതിലും 
വളരെ എളുപ്പത്തിൽ ഭംഗിയായി, 
നിയന്ത്രണവിധേയമായി ഈ ചികിത്സാഘട്ടം.

അറിയാം.
നിങളെല്ലാവരും തന്നെയായ 
നമ്മളെല്ലാവരും ഒരുപോലെ 
അവൻ്റെ കൂടെ ഉണ്ടായിരുന്നു.

വളരേ അടുത്ത സുഹൃത്തുക്കളായി 
കുറച്ച് സ്വന്തബന്ധങ്ങൾ.
സ്വന്തബന്ധങ്ങളെ പോലെ നിന്ന 
കുറച്ച് സുഹൃത്തുക്കൾ.

അങ്ങനെയുള്ള എല്ലാവരുടെയും പേരുകൾ 
ഒന്നൊന്നായി എടുത്തുപറയേണ്ടതുമാണ്.
പേരെടുത്തുപറയപ്പെടുന്നവരും 
അല്ലാത്തവരും ഒരുപോലെ.

സാഹചര്യവശാലും ദൂരം കാരണവും 
ആവേണ്ടത് പോലെ ആവാൻ പറ്റാത്തതും 
പറ്റാതിരുന്നതും ആരുടെയും 
കുറ്റമല്ല, കുറവല്ല.

എന്ത് ചെയ്യാൻ സാധിച്ചാലും ഇല്ലെങ്കിലും 
മനസ്സാക്ഷിയിൽ, 
സ്വന്തം മനസ്സാക്ഷിയോട് 
സത്യസന്ധരായാൽ മതി.

മനസ്സാക്ഷിയോട് 
നീതിയും സത്യസന്ധതയും 
പുലർത്തിയാൽ 
എല്ലാം ശരി.

എങ്കിൽ, 
എന്ത് ചെയ്താലും
എന്ത് ചെയ്തില്ലെങ്കിലും, 
എന്ത് ചെയ്യാനായാലും
എന്ത് ചെയ്യാനായില്ലെങ്കിലും 
എല്ലാം ഒരുപോലെ ശരി.

എല്ലാവരുടെയും പേരുകൾ 
ഒന്നൊന്നായി എടുത്തുപറഞാൽ 
ഈ കുറിപ്പ് വല്ലാതെ നീളും.

അതിനാൽ, 
നമ്മുടെ ഇടയിലുള്ള, 
നമ്മുടെയെല്ലാം എല്ലാവരുടെയും പേരുകൾ ഒരുനിലക്കും ഉപേക്ഷിച്ചുകൂടെന്നതിനാൽ 
ഇത്തരുണത്തിൽ ഓർക്കുന്നു.

ഖണ്ഡനാഡി പോലെ കൂടെനിന്ന, 
അടുത്തുനിന്ന, 
ഒന്നും ഒരു നന്ദിയും പ്രത്യുപകാരവും 
പ്രതീക്ഷിക്കാതെ 
കൂടെനിന്ന ചിലരാണവർ എന്നതിനാൽ.

" നിങ്ങളിൽ നിന്ന് (എന്തെകിലും തരത്തിലുള്ള) നന്ദിയോ പ്രതിഫലമോ നാം ഉദ്ദേശിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല" എന്ന് പ്രവർത്തിച്ചുകൊണ്ട് പറഞ്ഞവർ. 
*********
ഇനി പറയട്ടെ.
എല്ലാം ഇതുവരെ 
ആരും പ്രതീക്ഷിക്കാത്തത്ര, 
ആർക്കും പ്രതീക്ഷിക്കാൻ സാധിക്കാത്തത്ര 
ഭംഗിയിലായിരുന്നു നടന്നുകൂടിയത്. 
ഒരു പ്രയാസവും ഒരു രംഗത്തും ഇല്ലാതെ.

പ്രത്യേകിച്ചും 
സങ്കല്പിക്കാൻ കഴിയാത്തത്ര 
വ്യക്തതയോടെയും 
കരുത്തോടെയും 
ആത്മവിശ്വാസത്തോടെയും 
അങ്ങേയറ്റം പോസിറ്റീവിറ്റിയോടെയും 
ആയിരുന്നു മകൻ സ്വയം തന്നെ 
ഈയൊരു ഘട്ടത്തെ നേരിട്ടത്.

"പ്രാപഞ്ചിക സത്യത്തിൻ്റെ/ന്യായത്തിൻ്റെ (അല്ലാഹുവിൻ്റെ) കൂട്ടുകാർ, അവർക്ക് പേടിയോ ദുഃഖമോ ഉണ്ടാവുന്നില്ല".
********
ഈ ചികിത്സാകാലയളവിലുണ്ടായ 
നന്മകൾ ഒരു പടിയാണ്.
ജീവിതവും ജീവിതത്തിലും 
എന്ത് കിട്ടി എന്നിടത്തല്ല കാര്യം. 

കിട്ടിയതിനെ എങ്ങിനെ എടുത്തു, 
കിട്ടിയതിൽ നിന്ന് എന്തെടുത്തു 
എന്നതിലാണ് കാര്യം. 

കിട്ടിയത് മണ്ണും ചെളിയും ആവാം. 
പക്ഷേ അതിൽ നിന്ന് പൂവും പഴവും എടുക്കാം.

പൂവും പഴവും കിട്ടാം. 
പക്ഷേ കാലിനടിയിൽ ഉരച്ചുകളഞ്ഞ് 
അതിനെ വൃത്തികെട്ട ചെളിയാക്കാം.

നന്മയും തിൻമയും നിങൾ 
എങ്ങിനെ എവിടെ നിന്ന് കാണുന്നു 
എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു.

അതുകൊണ്ട് തന്നെ 
ഈ കാലയളവിലും ജീവിതം 
ഒരാഘോഷമായി തന്നെ കടന്നുപോയി.
"നിങൾ വെറുക്കുന്ന ഒരു സംഗതി അത് നിങ്ങൾക്ക് നല്ലതാവാം, നിങൾ ഇഷ്ടപ്പെടുന്ന ഒരു സംഗതി നിങ്ങൾക്ക് മോശമാവാം".
*******

"ആര് പിശുക്കിയോ 
എന്നിട്ട് (ആ പിശുക്ക് കൊണ്ട്) സമ്പന്നത നടിച്ചുവോ, 
ആര് (പിശുക്കിനുവേണ്ടി) 
(തനിക്ക് വന്നുപെട്ട, തൻ്റെ മുൻപിലുള്ള) 
നന്മകളെ (അനുഗ്രഹങ്ങളെ) നിഷേധിച്ചുവോ, 
അവന് നമ്മൾ പ്രയാസങ്ങളെ ഇരട്ടിപ്പിച്ചുകൊടുക്കും (എളുപ്പമാക്കിക്കൊടുക്കും). 

(അവന് നമ്മൾ പ്രയാസങ്ങളിലേക്ക് എളുപ്പവഴി ഉണ്ടാക്കിക്കൊടുക്കും).

കേരളത്തെ കുറിച്ച് നല്ലത് പറയാത്ത ദുർവ്വാശി വന്നുകൂട.

കേരളക്കാർ ഇപ്പോഴെന്നല്ല ചരിത്രപരമായി തന്നെ സൂക്ഷിച്ച രീതിയാണ് നാട് വിട്ട് പഠിക്കുക, ജോലി ചെയ്യുക എന്നത്.

നാട് വിട്ട് സമ്പാദിക്കുന്ന, പഠിക്കുന്ന, പഠിപ്പിക്കുന്ന രീതി കേരളത്തിൻ്റെ എക്കാലത്തെയും രീതിയാണ്. പ്രത്യേകിച്ചും മലബാറിൻ്റെ.

തൻ്റെ ചായക്കോപ്പ എത്ര നന്നായിരുന്നാലും ആ ചായക്കൊപ്പയിൽ തന്നെ ചുരിങ്ങിപ്പോകാതിരിക്കുന്ന കേരള രീതിയാണത്. 

വീണ്ടും വീണ്ടും കൂടുതൽ നല്ലത് അന്വേഷിക്കുന്ന, കൂടുതൽ നല്ലതിന് വേണ്ടി ശ്രമിക്കുന്ന രീതി. 

നിന്നിടത്ത് നിന്ന് ചുരുങ്ങുന്ന യാഥാസ്ഥികതയില്ലാത്ത കേരള രീതി.

അത് കൂടിയാണ്, അതുകൊണ്ട് കൂടിയാണ് കേരളത്തിനും കേരളക്കാർക്കും ഇന്ന് നാം കാണുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ വിദ്യാഭ്യാസപരവുമായ ഈ ഉയർന്ന നിലവാരം. 

കേരളം നല്ലതാണെന്ന് വെച്ച് കേരളക്കാർ കേരളത്തിലും ഒതുങ്ങില്ല, ഒതുങ്ങുന്നില്ല. അവർ ലോകത്ത് എല്ലായിടത്തും പോയി കര്യങ്ങൾ മനസ്സിലാക്കുന്നു. വീണ്ടും വീണ്ടും നന്നാവുന്നു. ഫുൾസ്‌ടോപ് ഇടാതെ. കിണർ മാത്രമാണ് ലോകം എന്ന് ധരിക്കാതെ.

കേരളവും കേരളക്കാരും ഒതുങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നില്ല. വെറുപ്പും വിഭജനവും മാത്രം സമ്മാനിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലടക്കം.

കേരളം എത്ര നന്നായാലും ഇന്ത്യയുടെ ഭാഗമാണല്ലോ? 

അതുകൊണ്ട് തന്നെ ഇന്ത്യക്കുള്ള എല്ലാ ദോശവശങ്ങളും ഭാരങ്ങളും കെടുതികളും ബുദ്ധിമുട്ടുകളും (കേരളത്തിൽ സ്വയമേവ അവ ഇല്ലെങ്കിലും) കേരളവും കേരളക്കാരും സഹിക്കണമല്ലോ?

ഇന്ത്യയിലെ വിലവർദ്ധനവും സാമൂഹ്യ ആരോഗ്യ സുരക്ഷിതത്വമില്ലായകയും തൊഴിലില്ലായ്മയും അങ്ങേയറ്റമുള്ള അഴിമതിയും നികുതിവർദ്ധനയും വെറുപ്പും വിഭജനവും മാത്രം നടത്തുന്ന വർഗ്ഗീയ കലാപ രാഷ്ട്രീയവും എല്ലാം കേരളവും കേരളാക്കാരും കണ്ടും കേട്ടും അനുഭവിച്ചും സഹിക്കണമല്ലോ? 

അതിൽ നിന്നൊക്കെ രക്ഷനേടാൻ ഇൻഡ്യയിൽ എവിടെയുമുള്ള വിദ്യാഭ്യാസവും നിലവാരവുമുള്ള ഏതൊരുത്തനും ആഗ്രഹിച്ചുപോകുന്നത് പോലെ, ഏത് കേരളക്കാരനും, കേരളം സ്വയം നല്ലതാണെങ്കിലും ആഗ്രഹിച്ചുപോകും.

അതുകൊണ്ട് കൂടി ഇന്ത്യയിൽ നിന്ന് വിവരവും കഴിവുമുള്ള ഗുജറാത്തി വരെ രക്ഷപ്പെടുന്നത് പോലെ, അങ്ങനെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി, കേരളത്തിൽ നിന്നും ജനങ്ങൾ ഇന്ത്യയിൽ നിന്നും രക്ഷപ്പെടുന്നത്തിൻ്റെ ഭാഗമായി രക്ഷപ്പെടുന്നു. 

കൂടുതൽ സാധ്യതകളും സാമൂഹ്യ ആരോഗ്യ രാഷ്ട്രീയ സുരക്ഷിതത്വവും കൂടുതൽ നല്ല നിലവാരമുള്ള വർഗ്ഗീയ വെറുപ്പും വിഭജനവും ഇല്ലാത്ത കൂടുതൽ നല്ല സ്വസ്ഥമായ മികവുറ്റ രാഷ്ട്രീയവും ജീവിതസാഹചര്യവും ഉള്ള നാടുകളിലേക്ക് ഏതൊരു ഇന്ത്യക്കാരനും പോലെ കേരളാക്കാരനും കുടിയേറൂന്നു. 

കേരളക്കാരന് അക്കാര്യത്തിൽ കൂടുതൽ ബോധ്യതയും വിവരവും സാധ്യതയും വിദേശബന്ധങ്ങളും ഉള്ളതിനാൽ ഒരുപക്ഷേ കൂടുതൽ കേരളക്കാർ വിദേശങ്ങളിൽ കുടിയേറുന്നു. 

ദുരന്തം മുൻകൂട്ടി മനസ്സിലാക്കുന്നവരും ചാൻസ് കിട്ടുന്നവരുമാണല്ലോ രക്ഷനേടുക?

അതിൽ വലിയ തെറ്റ് കാണാനില്ല. 

അത് വലിയ കാരണമായി ചൂണ്ടിക്കാണിച്ച് കേരളത്തെ മോശമായി കാണിക്കേണ്ടതുമില്ല. 

എന്ത് വന്നാലും കേരളത്തിൻ്റെ മാത്രമായ ഒരു നിലവാരമുണ്ട്.

ഇന്ത്യയിൽ എന്ത് കൊണ്ടും മികച്ച സംസ്ഥാനമെന്നത് അംഗീകരിക്കില്ല എന്ന ദുർവ്വാശി പാടില്ല.

വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും അന്ധവിശ്വാസങ്ങളുടെയും കലാപങ്ങളുടെയും വർഗ്ഗീയ രാഷ്ട്രീയം ഇവിടെ പൂത്തുലയുന്നില്ല എന്ന ഒരൊറ്റ കാരണം കൊണ്ട്, കേരളത്തെ അംഗീകരിക്കാത്ത കേരളത്തെ കുറിച്ച് നല്ലത് പറയാത്ത ദുർവ്വാശി വന്നുകൂട.

Saturday, April 20, 2024

ജനദ്രോഹികളാണ് രാജ്യദ്രോഹികൾ. കാരണം, ജനങ്ങളാണ് രാജ്യം.

ജനദ്രോഹികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ. 

കാരണം, ജനങ്ങളാണ് രാജ്യം. 

ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യം. 

ജനങ്ങൾ ഇല്ലാത്ത ഇടങ്ങളെ, അത് കടലായാലും കാടായാലും മരിഭൂമിയായാലും ആകാശമായാലും രാജ്യമെന്നും നാടെന്നും വിളിക്കാറില്ല.

രാജ്യമെന്ന് വിളിക്കാൻ ജനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ രാജ്യം രാജ്യമാവൂ.

സംസ്കാരവും പുരോഗതിയും ചരിത്രവും ജീവിതവും ജനങ്ങൾക്കാണ്; രാജ്യത്തിനല്ല. 

ജനങ്ങൾക്ക് ഇല്ലാത്ത, ജനങ്ങൾക്ക് വേണ്ടാത്ത ഒന്നും രാജ്യത്തിനില്ല, രാജ്യത്തിന് വേണ്ട.

ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യവും അതിർത്തികളും. 

ജനങ്ങളെ സംരക്ഷിക്കാൻ, ജനജീവിതം എളുപ്പമാക്കാൻ രാജ്യവും അതിർത്തികളും. 

അല്ലാതെ അതിർത്തികൾക്കും രാജ്യങ്ങൾക്കും വേണ്ടി ജനങ്ങളല്ല, ജനജീവിതമല്ല, ജീവിതമല്ല.

രാജ്യസ്നേഹം ജനങ്ങളോടുള്ള സ്നേഹമാണ്, ജനങ്ങളോടുള്ള ആവണം. 

രാജ്യസ്നേഹമെന്നാൽ ജനങ്ങളോടുള്ള സ്നേഹമെന്ന് മാത്രം അർഥം വരേണം.. 

രാജ്യത്തിൻ്റെയും രാജ്യസ്‌നേഹത്തിൻ്റെയും പേര് പറഞ്ഞ്, മറപിടിച്ച് ജനങ്ങളെ ഉപദ്രവിക്കുന്നതിൻ്റെയോ ചൂഷണം ചെയ്യുന്നത്തിൻ്റെയോ പേരാവരുത് രാജ്യസ്നേഹം.

ജനങ്ങളെ തമ്മിലടിപ്പിക്കുന്നവർ ആരായാലും, എന്തിൻ്റെ പേരിലായാലും ഫലത്തിൽ രാജ്യത്തെ കീറിമുറിക്കുന്നവരും രാജ്യത്തെ കീറിമുറിക്കാൻ ശ്രമിക്കുന്നവരുമാണ്. രാജ്യദ്രോഹികളാണ്. 

ജനദ്രോഹികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ.

ജനദ്രോഹമാണ് യഥാർത്ഥ രാജ്യദ്രോഹം

********

രാജ്യസ്നേഹം എന്ന പേരിട്ടാൽ മതി. 

പിന്നെ എന്ത് തെമ്മാടിത്തവും രാജ്യസ്‌നേഹമാക്കാം എന്ന് വരരുത്. 

രാജ്യത്തെ വിറ്റുകൊണ്ടൂം രാജ്യസ്നേഹമെന്ന് പറയാം. 

പൊതുജനം കഴുത എല്ലാം വിശ്വസിച്ചുകൊള്ളും.

*********

ജനങ്ങളിൽ ചിലരുടെ ഭീകരതയെ ഭരണകൂടത്തിന് നേരിടാൻ സാധിക്കും, നിയന്ത്രിക്കാൻ സാധിക്കും. 

പക്ഷേ വിളതിന്നുന്ന വേലിയായിത്തീരുന്ന ഭരണണകൂടത്തിൻ്റെ ഭീകരത ആർക്ക്, എങ്ങിനെ നേരിടാൻ സാധിക്കും?

Friday, April 19, 2024

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ.

ഓരോ സംസ്ഥാനവും ഓരോ രാജ്യം ആകാൻ മാത്രമുള്ളത്ര വ്യത്യസ്തമാണ്, വലുതാണ് ഇന്ത്യ. 

ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

യുറോപ്പിലെ രാജ്യങ്ങളിൽ എന്ന പോലെ. 

അങ്ങനെയുള്ള ചെറിയ രാജ്യങ്ങളിൽ, ജനങ്ങളും ഭരണകൂടവും രാഷ്ട്രീയ അധികാരികളും പരസ്പരം അറിയുന്നത്ര, വിനിമയം നടത്താവുന്നത്ര ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

അറിയാമല്ലോ, അമ്പത്തിയൊന്ന് രാജ്യങ്ങളുള്ള യൂറോപ്പിൻ്റെ മൊത്തം ജനസംഖ്യ ഏറെക്കുറെ വെറും അമ്പത് കോടിയാണ്. 

ഭൂവിസ്തൃതി കൊണ്ട് വല്ലാതെയൊന്നും വലുതല്ലാത്ത ഇന്ത്യയെന്ന ഒരേയൊരു രാജ്യത്തിൻ്റെ മാത്രം ജനസംഖ്യയോ? 

നൂറ്റിനാൽപത് കോടി.

ഇന്ത്യ പോലുള്ള ഇത്രയും ജനങ്ങളുള്ള വലിയ രാജ്യത്ത്, അതും മഹാഭൂരിപക്ഷവും ഒന്നുമറിയാത്ത ജനങ്ങളുള്ള രാജ്യത്ത് പറ്റിയ ഒന്നല്ല ജനാധിപത്യം എന്നത് കൃത്യവും വ്യക്തവുമാണ്. 

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ എന്നതാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനും പാർട്ടികൾക്കും എന്തും ചെയ്യാനും കളിക്കാനും, ജനങ്ങളെ മതവും അന്ധവിശ്വാസവും പറഞ്ഞ് പറ്റിക്കാനും ധൈര്യം കൊടുക്കുന്നത്.

ശരാശരി മാനസികരോഗി ജനിക്കുന്ന വഴി

ഓടുന്ന വണ്ടിക്ക് ഒന്നുകൂടി വേഗത കൂട്ടാമെന്ന് ധരിച്ച്,  യാത്രക്കാരനായിരിക്കുന്ന നീ ഉളളിൽ കിടന്നോടാതിരിക്കാനുള്ള ബോധം ബോധോദയം. 

ഉളളിൽ കിടന്നോടിയാൽ വണ്ടിക്ക് വേഗത കൂടില്ലെന്നറിയുന്നത് ബോധോദയം.

*********

സ്വന്തം പരാജയം മറ്റുളളവർ കാരണം മാത്രം. 

പരാജയപ്പെടുമ്പോഴൊക്കെ ഏതെങ്കിലും വിധേന മറ്റുള്ളവരെ കുറ്റപ്പെടുത്തുക. 

ആശ്രയിച്ച് മാത്രം നിന്ന് സ്വാതന്ത്ര്യം പറയുക. 

താൻ ചെയ്യേണ്ടത് ചെയ്യാത്തതല്ല, തനിക്ക് വേണ്ടി മറ്റുള്ളവർ ചെയ്യാത്തത് വലിയ വിഷയം.

മറ്റുള്ളവർ സ്ഥിരമായി തനിക്ക് വേണ്ടി ചെയ്യുന്നതിനെ കണ്ടില്ലെന്ന് നടിക്കുക. നന്ദി കാട്ടില്ല, അഭിനന്ദിക്കില്ല.

തനിക്ക് വേണ്ടി മറ്റുള്ളവർ ചെയ്യേണ്ടത് അവരുടെ ബാധ്യത, തൻ്റെ അവകാശം.

താൻ ചെയ്യേണ്ടതോ?

ബാധ്യതയല്ല.

മറ്റുള്ളവരുടെ അവകാശമല്ല.  

അവ താൻ നൽകേണ്ട ഔദാര്യം പോലുമല്ല.

എല്ലാവരെയും ആശ്രയിച്ച് മാത്രമിരിക്കെയും ആരുമായും തനിക്ക് ചേരാൻ പറ്റായ്‌ക. 

അത് മറച്ചുവെക്കും.

എന്നിട്ടോ?

അത് ആ മറ്റുള്ളവരുടെ പ്രശ്നം മാത്രമായി അവതരിപ്പിക്കും.

എല്ലാവരും താനുമായി കരുതിക്കൂട്ടി ചേരാതിരിക്കുന്നു, ചേരാൻ മടിക്കുന്നു, അകന്നുനിൽക്കുന്നു എന്ന കുറ്റാരോപണം. 

തൻ്റെ സ്വാതന്ത്ര്യം ആരും ചോദ്യംചെയ്യരുത്. 

തനിക്ക് സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ. ഉത്തരവാദിത്തങ്ങൾ ഇല്ല.

എന്നാലോ? 

മറ്റുള്ളവരുടെ സ്വാതന്ത്ര്യം താൻ ചോദ്യംചെയ്യും. 

താൻ ആശ്രയിക്കുന്ന മറ്റുള്ളവർക്ക് സ്വാതന്ത്ര്യമില്ല. ഉത്തരവാദിത്തങ്ങൾ മാത്രമേ ഉള്ളൂ. 

അപ്പറഞ്ഞ മറ്റുള്ളവരെ ആശ്രയിച്ച് കൊണ്ട് തന്നെ. 

എന്തിന്? 

സ്വന്തം ബാധ്യതകളിൽ നിന്ന് ഒളിച്ചോടാൻ. 

സ്വന്തം ബാധ്യതകൾ ഇല്ലെന്ന് വരുത്താൻ.

അരിശം തീർക്കാൻ എങ്ങിനെയും വിജയിക്കുമെന്ന് കരുതിവശാവും.

എങ്ങിനെയും വിജയിക്കാൻ വഴി നോക്കും, ശ്രമിക്കും.

എന്നിട്ടോ?

വിജയിക്കുന്നതിന് മുൻപേ അഹങ്കരിക്കും.

വല്ലവിധേനയും വിജയം ഉണ്ടാവും എന്നായാലോ?

അത് സ്വപ്രയത്നം കൊണ്ട് മാത്രമെന്ന് വരുത്തും. 

ശരാശരി മാനസികരോഗത്തിൻ്റെ വഴി.

ശരാശരി മാനസികരോഗി ജനിക്കുന്ന് വഴി 

ശരിയായ സൗഹൃദം അങ്ങനെയാണ്.

സൗഹൃദത്തിന് വല്ല അർത്ഥവും ആഴവും ഉണ്ടോ ?

ഉണ്ടെങ്കിൽ ഉള്ള ആ അർത്ഥവും ആഴവും ആണ് ഈ കൂടെ നിൽക്കുന്നത്.

ശരിയായ സൗഹൃദത്തിൻ്റെ സാക്ഷ്യപത്രം.

മഞ്ഞ് പൊഴിയുന്നതും കാറ്റ് വീശുന്നതും മഴപെയ്യുന്നതും എന്തിനാണാവോ അതുപോലെ ഒരു സൗഹൃദം. അതുപോലെ ഒരു സുഹൃത്ത്. അതുപോലെ ഒരു സാക്ഷ്യപത്രം.

വാക്കറിയാത്ത വാക്കിൻ്റെ അർത്ഥം പോലെ.

ശബ്ദമുണ്ടാക്കി അർത്ഥം തന്ന് കടന്നുപോയില്ലാതാവുന്ന വാക്ക്.

ആരുമറിയാത്ത ആഴങ്ങളിൽ, ഇരുട്ടറകളിൽ, ആരെയും ഒന്നും അറിയിക്കാതെ ഇറങ്ങിനടക്കുന്ന വേരുകൾ പോലെ. 

ജീവൻ്റെ നാമ്പ് പുറത്ത് കാട്ടാൻ അങ്ങനെയൊരു സുഹൃത്ത്, സൗഹൃദം, വേര്.

ഒരുതരം അവകാശവാദങ്ങളും പരസ്യവാക്കുകളും പെരുമ്പറകൊട്ടലും ഇല്ലാതെ.

വെറും വെറുതെ സ്വയം ഒരു വിഡ്ഢിയായി.

നല്ലൊരു സുഹൃത്താവാൻ കണക്ക് കൂട്ടാനറിയാത്ത നല്ലൊരു വിഡ്ഢിയുമാകണം എന്ന സുവിശേഷം പറയുന്നത് പോലെ.

അങ്ങനെ അങ്ങകലെ അമേരിക്കയിൽ നിന്നും ഏറെ ദൂരം താണ്ടി, കടലുകൾ ഏറെ കടന്ന് ഇയാൾ ഇടക്കിടെ വരുന്നു. 

എന്തിന്?

തൻ്റെ കുടുംബക്കാരാരേയും കാണാനല്ല.

തനിക്ക് നടത്തേണ്ട കച്ചവടത്തിനല്ല, ലാഭമുണ്ടാക്കാനല്ല.

നാട് സന്ദർശനവും ഊര് ചുറ്റലും ഉദ്ദേശമാക്കാനല്ല.

വെറും വെറുതെ സുഹൃത്തുക്കളെ കാണാൻ.

സുഹൃത്തുക്കളെന്ന് അയാൾ കണക്കാക്കുന്നവരെ കാണാൻ.

സൗഹൃദത്തിൻ്റെ വേരുകളെ തേടിക്കണ്ടെത്തി ആ വേരുകളിൽ തനിക്കാവുന്ന വെള്ളമൊഴിക്കാൻ. 

അവിടവിടെ അശ്രദ്ധമായി വീണുകിടക്കുന്ന വിത്തുകളെ സൗഹൃദത്തിൻ്റെ വിത്തുകളായി കാണാൻ.

ആ വിത്തുകളെ തനിക്കാവും വിധം മുളപ്പിക്കാൻ.

ജീവൻ്റെ നാമ്പ് സൗഹൃദത്തിൻ്റെ തണ്ടിൽ കണ്ടെത്താൻ.

അതിന് മാത്രം ആത്മാർത്ഥമായ സൗഹൃദം അയാളുമായി ആർക്കെങ്കിലും ഉണ്ടോ?

അറിയില്ല.

അയാൾക്കത് വിഷയമല്ല.

അയാൾക്കും അതവകാശപ്പെടാൻ സാധിക്കില്ല.

ആർക്കില്ലെങ്കിലും പക്ഷേ അയാൾക്ക് ആ സൗഹൃദമുണ്ട്. 

എല്ലാവരോടും. 

സൗഹൃദം വിറക് സ്വയം നഷ്ടപ്പെട്ട് നേടുന്ന തീയും ചൂടുമാണെന്ന വെളിപാടോടെ.

ഒന്നും നേടാനില്ലാത്ത, എല്ലാം നഷ്ടപ്പെടാൻ മാത്രമുളള സൗഹൃദം.

സൗഹൃദം മാത്രം നേട്ടമാക്കുന്ന സൗഹൃദം. 

സൗഹൃദത്തിന് വേണ്ടി എന്തും നഷ്ടപ്പെടുത്തുന്ന, എല്ലാം നഷ്ടപ്പെടുത്തുന്ന സൗഹൃദം.

സൗഹൃദത്തിൻ്റെയും സുഹൃത്തിൻ്റെയും രക്തം സ്വസഹോദരൻ കിടന്ന ഗർഭപാത്രത്തിലെ വെള്ളത്തെക്കാൾ കനം കൂടിയതാണെന്ന് വിളിച്ചോതുന്ന സൗഹൃദം.

*******

ശരിയായ സൗഹൃദം അങ്ങനെയാണ്. 

സ്വയമറിയാതെയും സ്വയം കരുതാതെയും ശക്തിയും തുണയും ആകുന്നത്. 

കൂടെയുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി. 

അങ്ങനെ കൂടെയുണ്ടെന്ന് തോന്നിയാൽ മാത്രം മതി.

എല്ലാം നടന്നുകൊള്ളും.

ഒരിക്കലും ആശ്രയിക്കേണ്ടി വരാതെ. 

പക്ഷേ, ശക്തി കിട്ടിക്കൊണ്ടിരിക്കും.

ആർക്കും നഷ്ടമില്ലാതെ.

നഷ്ടമെന്ന ചിന്ത തന്നെ സൗഹൃദത്തിൻ്റെ ചിന്തയല്ല.

ആർക്കും നഷ്ടമില്ലാതെ എല്ലാവർക്കും

നേമുണ്ടാക്കുന്ന ശക്തിയാണ് സൗഹൃദം.

അങ്ങനെയൊരു ശക്തി സൗഹൃദത്തിനുണ്ട്.

ഒരുതരം ഉൽപ്രേരക (catalystic) ശക്തി.

മധ്യത്തിൽ, അല്ലെങ്കിൽ ചാരേ സൗഹൃദം ഉണ്ടായാൽ മാത്രം മതി.

പുഞ്ചിരി പോലെ.

ആർക്കും നഷ്ടമില്ല.

എല്ലാവർക്കും നേട്ടം.

പുഞ്ചിരിക്കുന്നവനും ആ പുഞ്ചിരി കാണുന്നവനും നേട്ടം.

ആ സുഹൃത്തുക്കൾ, ആ പുഞ്ചിരി കൂടെയില്ലെന്ന് തോന്നിയാലോ? 

ഭീതി കൂടും. 

അസ്വസ്ഥത വരും.

പിന്നെ, ആരെയെല്ലാം എത്ര ആശ്രയിച്ചാലും മതിയാവാതെ വരും.

ചായും ചാളും വളയും പുളയും വീഴും. 

ശരിയാണ്.

നിങൾ സാധാരണ ഏത് വഴിയിലും റോഡിലും നേരേ, വളയാതെ, പുളയാതെ, ചായാതെ, ചാളാതെ വീഴാതെ നടക്കും.

എങ്ങിനെ, എന്തുകൊണ്ട്? 

സമപ്രതലം അപ്പുറത്തും ഇപ്പുറത്തും ഉണ്ടെന്ന നിങ്ങളുടെ അറിവും തോന്നലും കാരണം. 

അതേ നിങൾ, ഒറ്റയടി പാലത്തിലൂടെ പോകുന്നുവെന്ന് കരുതുക.

തനിയേ നിങൾ വളയും പുളയും ചായും ചെരിയും വീഴും. 

നേരെ നടക്കുക ഏറെക്കുറെ അസാധ്യം എന്ന് തന്നെ വരും. അങ്ങേയറ്റം പരിശീലനം ഇല്ലെങ്കിൽ.

എന്തുകൊണ്ട്? 

സമപ്രതലം അപ്പുറത്തും ഇപ്പുറത്തും ഇല്ലെന്ന നിങ്ങളുടെ അറിവും തോന്നലും കാരണം മാത്രം. 

സാധാരണ വഴിയിൽ നേരെ നടന്ന അതേ നിങൾ തന്നെയായിട്ടും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ നേരെ നടക്കാൻ സാധിക്കുന്നില്ല. 

നിങൾ പരാജയപ്പെടുന്നു.

അപ്പുറത്തും ഇപ്പുറത്തും ഉള്ള, ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ആ സമപ്രതലമാണ് സൗഹൃദം. 

അപ്പുറത്തും ഇപ്പുറത്തും ഉള്ള, ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ആ സമപ്രതലമാണ് വളരെ ചിലർ മാത്രമായ നിങ്ങളുടെ സുഹൃത്തുക്കൾ.

കണക്ക് കൂട്ടാൻ അറിയാത്ത, കണക്ക് കൂട്ടലിൽ വരാത്ത സുഹൃത്തുക്കൾ.

അവർ അപ്പുറത്തും ഇപ്പുറത്തും ഉണ്ടെന്ന് തോന്നിയാൽ മാത്രം മതി. 

പിന്നെ നിങൾ ഏത് ഒറ്റയടി പാലത്തിലൂടെയും നേരെ നടക്കും.

വീഴില്ല, ചായില്ല, ചാളില്ല, വളയില്ല, പുളയില്ല വീഴില്ല.

നിങ്ങളുടെ ജീവിതയാത്ര സഫലം, സുരക്ഷിതം, വിജയകരം.

ജീവിതത്തിന് ഒരർത്ഥവും ഇല്ലെന്ന് തോന്നിയാലും നിങ്ങൾക്ക് ഈ ഇങ്ങോട്ട് ഉറപ്പിച്ച് പറയാം.

ജീവിതത്തിന് എന്തോ ചില അർത്ഥമുണ്ടെന്ന്. 

ജീവിതത്തിനർത്ഥം ജീവിതമുണ്ടാക്കുന്ന, ജീവിതത്തിലുണ്ടാവുന്ന ഇത്തരം സൗഹൃദത്തിൻ്റെയും സുഹൃത്തുക്കളുടെയും അർത്ഥമെന്ന്. 

ളരേ നിസ്സാരമെന്ന് തോന്നാവുന്ന ജീവിതത്തിൻ്റെ വലിയ അർത്ഥം. 

സൗഹൃദം. സുഹൃത്ത്.

*******

ചില വിട്ടഭാഗങ്ങൾ ഇങ്ങനെ എങ്ങിനെയെങ്കിലും പൂരിപ്പിക്കാൻ തോന്നും. 

ചിലർക്ക്.

പക്ഷേ, പൂരിപ്പിക്കുന്നതോടെ അതുവരെ ഉണ്ടായിരുന്ന കൗതുകവും കാത്തിരിപ്പും അവർക്ക് നഷ്ടമാകുമോ? 

അറിയില്ല.

കൗതുകവും കാത്തിരിപ്പും നൽകിയ സൗന്ദര്യം അപ്രത്യക്ഷമാകുമോ?

അറിയില്ല.

വിട്ടഭാഗങ്ങൾ വിട്ടു തന്നെയായിരുന്നുവോ വേണ്ടിയിരുന്നതെന്ന് പോലും പിന്നീടവർ ചിന്തിച്ചുപോകുമോ?

അറിയില്ല.

ഒന്ന് മാത്രമറിയാം.

സൗഹൃദത്തിനും നല്ല സുഹൃത്തിനും ഇത്തരം ചോദ്യങ്ങൾ ഇല്ല.

Tuesday, April 16, 2024

കുറുക്കൻമാരും ചെന്നായ്ക്കളും കോഴിയുടെയും ആടിൻ്റെയും സംരക്ഷകർ.

കുറുക്കൻമാരും ചെന്നായ്ക്കളും കോഴിയുടെയും ആടിൻ്റെയും സംരക്ഷകർ. 

അങ്ങനെയൊരു നാട്ടിൽ ഒരു കുഴപ്പവും ഉണ്ടാവില്ല, ഉണ്ടാക്കാനില്ല. 

കാരണം കുഴപ്പമാണ് അവിടത്തെ ശരി. 

കുഴപ്പമുണ്ടാക്കുന്നവരാണ് അവിടം ഭരിക്കുന്നത്

ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ പിടിച്ചുതിന്നുകയേ അവർക്ക് വേണ്ടൂ എന്നതിനാൽ പിന്നെ പ്രത്യേകിച്ച് കുഴപ്പം ഉണ്ടാക്കാനില്ല 

ആരും ചോദ്യം ചെയ്യാൻ ഇല്ലാതെ അവരുടെ കുഴപ്പം അന്നാട്ടിലെ ശരിയും നിയമവുമായി നടക്കും, നടക്കുന്നു. 

അതിനാൽ പ്രത്യക്ഷത്തിൽ കുഴപ്പവും ലഹളകളും ഇല്ല. 

എല്ലും മുള്ളും കിട്ടുന്ന സന്തോഷത്തിൽ നാട്ടുകാരും. 

തങ്ങൾ നൽകുന്ന നികുതിയുടെ നൂറിലൊന്ന് പോലുമല്ല ഇവയെന്ന് മറന്നവർ. 

ഇവയൊക്കെയും തങ്ങളുടെ അവകാശങ്ങളാണെന്നും മറന്നവർ. 

അവർ അവർക്ക് കിട്ടുന്ന എല്ലും മുള്ളും ആരോ വെറുതെ നൽകുന്ന എന്തോ വലിയ ഔദാര്യമാണെന്നു കരുതുന്നു, ആഘോഷം കൊള്ളുന്നു.

********

എന്തും ആയിക്കോട്ടെ. 

പ്രശ്നമില്ല. 

നമുക്ക് നമ്മുടെ പാർട്ടി അധികാരത്തിൽ വന്നാൽ മാത്രം മതി. 

എങ്ങിനെയെങ്കിലും വെറുപ്പും വിഭജനവും നടത്തിക്കിട്ടിയാൽ മതി. 

നാം കണ്ണടച്ച് ഒന്നും അറിയാത്തത് പോലെ ഇരുന്നോളാം. 

ഒളിച്ചുവെച്ച അജണ്ടകൾ നടപ്പായിക്കിട്ടും വരെ നാം ഒളിഞ്ഞിരുന്നുകൊള്ളാം. 

ഒന്നും അറിയാത്തത് പോലെ.

ഇതാണ് പലരുടെയും ഉള്ളിലിരിപ്പ്.

********

ഇന്ത്യയോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകം: 

ഇന്ത്യക്കാരെ പലതായി വിഭജിച്ച് കാണുക. 

ഇന്ത്യക്കാർ എല്ലാവരും ഒരൊറ്റ വംശജർ എന്ന് വരേണം. 

വിശ്വാസങ്ങൾക്കിടയിൽ സമന്വയം കാണണം, സമന്വയം സാധിക്കണം.

*******

ഓരോ സംസ്ഥാനവും ഓരോ രാജ്യം ആകാൻ മാത്രത്രമുള്ളത്ര വ്യത്യസ്തമാണ് ഇന്ത്യ. വ്യത്യസ്തമായ ഭാഷകൾ കൊണ്ടും സംസ്കാരങ്ങൾ കൊണ്ടും

യുറോപ്പിലെന്ന പോലെ അങ്ങനെയുള്ള ചെറിയ രാജ്യങ്ങളിൽ, ജനങ്ങളും ഭരണകൂടവും രാഷ്ട്രീയ അധികാരികളും പരസ്പരം അറിയുന്നത്ര, പരസ്പരം വിനിമയം നടത്താവുന്നത്ര ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

അറിയാമല്ലോ, അമ്പത്തിയൊന്ന് രാജ്യങ്ങളുള്ള യൂറോപ്പിൻ്റെ മൊത്തം ജനസംഖ്യ വെറും അമ്പത് കോടിയാണ്.

അമ്പത്തിയൊന്ന് സംസ്ഥാനങ്ങളുള്ള അമേരിക്കയിലെ ഓരോ സംസ്ഥാനവും ഓരോ രാജ്യം തന്നെയാണ്. 

അമ്പത്തിയൊന്ന് രാജ്യങ്ങളുടെ ഒരു കോൺഫെഡറേഷൻ മാത്രമാണ് അമേരിക്ക. ഏറെക്കുറെ അവരുടെയൊക്കെ മതവും ഭാഷയും സംസ്കാരവും ഒന്നായിട്ട് പോലും. 

അമ്പത്തിയൊന്ന് രാജ്യങ്ങളും ആയി സ്വയംഭരണം നടത്തുന്ന അമേരിക്കയിൽ വെറും ഇരുപത്തിയഞ്ച് കോടി ജനങ്ങളെ ഉളളൂ എന്നും ഓർക്കണം.

ഭൂവിസ്തൃതി കൊണ്ട് വല്ലാതെയൊന്നും വലുതല്ലാത്ത, അമേരിക്കയുടെ എട്ടിലൊന്ന് പോലും വരാത്ത ഇന്ത്യയെന്ന ഒരേയൊരു രാജ്യത്തിൻ്റെ മാത്രം ജനസംഖ്യയോ?

നൂറ്റിനാൽപത് കോടി.

ഇന്ത്യ പോലുള്ള ഇത്രയും ജനങ്ങളുള്ള വലിയ രാജ്യത്ത്, അതും മഹാഭൂരിപക്ഷവും ഒന്നും അറിയാത്ത ജനങ്ങളുള്ള രാജ്യത്ത് നടപ്പാക്കാൻ പറ്റിയ ഒന്നല്ല ജനാധിപത്യം എന്നത് കൃത്യവും വ്യക്തവുമാണ്.

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ എന്നതാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനും പാർട്ടികൾക്കും എന്തും ചെയ്യാനും കളിക്കാനും, ജനങ്ങനെ മതവും അന്ധവിശ്വാസവും പറഞ്ഞ് പറ്റിക്കാനും ധൈര്യം കൊടുക്കുന്നത്. 

*******

എപ്പോഴും ഒരെയൊരു സമുദായത്തെ തന്നെ ഭരണകൂടം ശത്രുസ്ഥാനത്ത് വെക്കുകയെന്നാൽ ആ സമുദായം അത്രക്ക് ശക്തമെന്നാണോ അർത്ഥം?

യഥാർഥത്തിൽ അത്തരം ഭരണകൂടം ചെറുതാവുകയും ആ ഭരണകൂടത്തെക്കാൾ വലുത് ശത്രുവായിത്തീരുന്ന സമുദായം എന്നും അർത്ഥം വരില്ലേ?

********

എന്നാൽ വാസ്തവവും വസ്തുതയും പറഞ്ഞാലോ?

ആ സമുദായത്തിന് അവരുടെ ആനുപാതിക പ്രാതിനിധ്യം പോയിട്ട് അതിൻ്റെ പകുതി പോലും കേരളത്തിലടക്കം ഒരിടത്തും ഒരു രംഗത്തും ഇല്ല.

തെളിവും ഡാറ്റയും വെച്ച് തന്നെ പറഞാൽ.

എന്നിട്ടും എങ്ങിനെ, എന്തുകൊണ്ട് ഈ ശത്രുത ഉണ്ടാക്കുന്നു, ഉണ്ടാക്കാൻ സാധിക്കുന്നു? 

എന്നിട്ടും എന്തുകൊണ്ട് സമുദായം വളർത്തൽ എന്ന ആരോപണം അവരുടെ നേതാക്കളുടെ മേൽ വരുന്നു?

ഇക്കോലത്തിൽ ആരൊക്കെയോ എങ്ങിനെയൊക്കെയോ കയറ്റിയ വിഷം എല്ലാവരും അവർ പോലുമറിയാതെ വീണ്ടും വീണ്ടും ചീറ്റുന്നു വർത്തമാനകാല ഇന്ത്യയിൽ.

വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന് എപ്പോഴും പറയാനുള്ളത് ഈ വർഗീയതയും വിഭജനവും വെറുപ്പും മാത്രം.

********

എന്നാലോ?

ഈ സമുദായത്തിൻ്റെ അംഗങ്ങൾ ഇവിടെ ഏത് പാർട്ടിയിൽ ആയാലും സമുദായം വളർത്തൽ എന്ന ആരോപണം പറയുമ്പോൾ, അങ്ങനെ സമുദായം വളർത്തിയത്തിൻ്റെയും സമുദായം നേടിയത്തിൻ്റെയും കണക്കും തെളിവും കാണിക്കാൻ സാധിക്കുന്നുണ്ടോ?

ഇല്ല.

കണക്കും തെളിവും പറയൽ അങ്ങനെ ആരോപിക്കുന്നവരുടെ ബാധ്യതയല്ലേ.

ഉത്തരം കിട്ടില്ല.

ഉത്തരം മുട്ടിയാൽ കൊഞ്ഞനം എന്ന പോലെ തെറിപറഞ്ഞ് രക്ഷപ്പെടുക മാത്രമായിരിക്കും അവർ ചെയ്യുന്ന ഏക സംഗതി.

********

ഇപ്പറയുന്നവരുടെ അടുക്കൽ അങ്ങനെ ഒരു തെളിവും കണക്കും ഇല്ലെന്ന് ആർക്കും എളുപ്പം മനസ്സിലാവും.

ആരോ നിറച്ച വെറുപ്പിൻ്റെ വിഷം തുപ്പി അന്തരീക്ഷം വൃത്തികെടുത്തുകയും a വഴിയിൽ ജനങ്ങനെ വെറുപ്പിൻ്റെയും ശത്രുതയുടെയും വികാരംകൊള്ളിച്ച് അധികാരം നേടുകയും നിലനിർത്തുകയും മാത്രം അവർക്ക് ജോലി.

എല്ലാം ഒരൊറ്റ ദിശയിലൂടെ മാത്രം കണ്ടും പറഞ്ഞും കൊണ്ട്.

*********

ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വെക്കുന്ന കണക്കുകൾ തന്നെയുണ്ടല്ലോ? 

ഏതെല്ലാം രംഗത്ത് ഏതെല്ലാം സമുദായം എത്രയെല്ലാം നേടിയെന്ന് മനസ്സിലാക്കാൻ.

കേരളത്തിലും ഇന്ത്യയിലും ഏറ്റവും കുറവ് ആനുപാതിക പ്രാതിനിധ്യം എല്ലാം രംഗത്തും ഉള്ള ഏകസമുദായം മുസ്ലിംകൾ ആണ്.

ആർക്ക് വേണമെങ്കിലും ഒന്ന് പരിശോധിച്ച് നോക്കാൻ സാധിക്കും.

പക്ഷേ, എട്ടുകാലി മമ്മൂഞ്ഞ്മാരായ ഈ സമുദായത്തിൻ്റെ പേരിൽ എന്തും പറഞ്ഞ് ആരോപിക്കുക എളുപ്പമാണ് എന്ന് വന്നിരിക്കുന്നു വർത്തമാനകാല ഇന്ത്യയിൽ. വസ്തുതയും വാസ്തവവും മറിച്ചാണെങ്കിലും.

********

ഇത്രയും പറഞ്ഞത് വിഷം ചീറ്റി അത്തരക്കാർ പറയുന്ന ആരോപണം നിഷേധിക്കാൻ മാത്രമാണ്.

അത്തരക്കാർ വെറും അടിമകൾ മാത്രമായ ചട്ടുകങ്ങൾ ആയിരിക്കാം.

ചുട്ടുപൊള്ളുന്ന ചട്ടുകങ്ങൾ മാത്രം.

വിഷം ചീറ്റുന്ന പാമ്പുകൾ.

എന്നാലും വാസ്തവ വും വസ്തുതയും ആരെങ്കിലും പറയണമല്ലോ? 

********

വിഷം പേറുന്നതിൻ്റെയും ചീറ്റുന്നതിൻ്റെയും കാര്യത്തിൽ ഇസ്ലാമിസ്റ്റുകൾ എത്ര അത്തരക്കാർ എത്ര എന്ന തുലനം നടത്താൻ അറിയില്ല.

ഇസ്ലാമിസ്റ്റുകളിൽ എന്നപോലെ അത്തരക്കാരിൽ മുഴുവൻ വിഷം മാത്രമാണെന്ന് എപ്പോഴും മനസ്സിലാവുന്നു.

വിഷത്തിൻ്റെ അളവ് തുലനം ചെയ്യുന്ന പണി വിഷം കൊണ്ടുനടന്ന് ചീറ്റുന്നവൻ്റെ മാത്രം പണി, ആവശ്യം. 

ആ കണക്ക് ഇല്ലെങ്കിലും കൃത്രിമമായെങ്കിലും ഉണ്ടാക്കി അതിലധികം ഇപ്പുറത്ത് ഉണ്ടാക്കുകയും പേറുകയും ചീറ്റുകയും ആണല്ലോ ഇവരുടെയൊക്കെയും രീതി?

Saturday, April 13, 2024

34 കോടി സമാഹരിച്ചത്. കാള പെറ്റുവെന്ന് കേട്ട് കയറെടുക്കുന്നത് പോലെയായോ?

34 കോടി സമാഹരിച്ചത്. 

കാള പെറ്റു എന്ന് കേട്ട് കയറെടുത്തത് പോലെയായോ? 

കാള എന്ന ആൺ പ്രസവിക്കാൻ പാടുണ്ടോ?

ഈ പറയപ്പെടുന്ന റഹീം ബോധപൂർവ്വം തെറ്റ് ചെയ്തുകൊണ്ട് ആ കുഞ്ഞിനെ കൊന്നിട്ടില്ല എന്ന് എല്ലാവരും ഒരുപോലെ പറയുന്നു, വിശ്വസിക്കുന്നു. 

എങ്കിൽ പിന്നെങ്ങിനെ ഇത്രവലിയ ശിക്ഷയും നഷ്ടപരിഹാരവും നീതീകരിക്കപ്പെടും?

റഹീമിന് അബദ്ധത്തിൽ പറ്റിയത് എന്ന് എല്ലവരും പറയുന്നു. 

ഉദ്ദേശമാണ് കുറ്റത്തെ കുറ്റമാക്കുന്നത്. 

ഉദ്ദേശം (നിയ്യത്ത്) ഏത് കോടതിയും കണ്ടെത്തേണ്ടതും അംഗീകരിക്കുന്നതും അംഗീകരിക്കേണ്ടതുമാണ്. 

ഇവിടെയാണെങ്കിൽ മരിച്ചത് ചെറിയ കുട്ടിയാണ്. 

കാര്യമായി ബോധപൂർവ്വം ഉദ്ദേശപൂർവ്വം കുറ്റം ചെയ്ത് കൊല്ലാൻ മാത്രം ആർക്കും തോന്നാത്തത്. ഒരു നേട്ടവും ഇല്ലാത്തത്.

എങ്കിൽ ഇത്ര വലിയ ശിക്ഷ എന്തിന്? 

ഇനി റഹീം ബോധപൂർവ്വവും ഉദ്ദേശപൂർവ്വവും ചെയ്താണെങ്കിൽ അതിൻ്റെ പാപഭാരം ജനങ്ങൾ ഏറ്റെടുക്കുന്നത് കുറ്റവാളികളെ പ്രോത്സാഹിപ്പിക്കൽ അല്ലേ? 

ഒന്നുമല്ലാത്ത  ഒരു കാര്യത്തിന് അറബി 34 കോടി നഷ്ടപരിഹാരം വാങ്ങുന്ന രീതിയും നിയമവുമാണ് തിരുത്തേണ്ടത്. നമ്മുടെ രാജ്യത്തെ സർക്കാരും വിദേശമന്ത്രാലയവും  ആ നിലക്കാണ് ഇടപെടേണ്ടത്. 

അത് തിരുത്താതെ, അത് തിരുത്താൻ ശ്രമിക്കാതെ, ഇങ്ങനെ ജനങ്ങൾ സംഭരിച്ച് അറബിക്ക് കൊടുക്കുന്നതിലാണ് തെറ്റ്. 

വേരിൽ പ്രശ്നം പരിഹരിക്കാതെ ശിഖരത്തിൽ വളമിടുന്ന രീതി യഥാർഥത്തിൽ ഒന്നും പരിഹരിക്കുന്നില്ല, പ്രശ്നം വർദ്ധിപ്പിക്കുക മാത്രം ചെയ്യുന്നു. 

ഈ പരിഹാര രീതി കൂടുതൽ നാശവും നഷ്ടവും മാത്രം ആവർത്തിപ്പിക്കും, വരുത്തും.

Tuesday, April 9, 2024

വിരുദ്ധം എന്നതില്ല. ഉള്ളത് വിവിധങ്ങളാണ്.

വിരുദ്ധം എന്നതില്ല. 

ഉള്ളത് വിവിധങ്ങളാണ്. 

ഒന്നിൻ്റെ തന്നെ പലതായ വിവിധങ്ങൾ. 

ഒന്നിൻ്റെ തന്നെ പല ഭാഗങ്ങളായ വിവിധങ്ങൾ.

ഒന്നിനെ ഒന്നാക്കുന്ന വിവിധങ്ങൾ.

ശരീരത്തിൻ്റെ വിവിധ അവയവങ്ങൾ പോലുള്ള വിവിധങ്ങൾ.

വിരുദ്ധങ്ങളെന്ന് തോന്നുന്നവയെ പരസ്പരപൂരകങ്ങളായി കാണാൻ സാധിക്കണം. 

മലദ്വാരവും വായയും പോലെ. 

ഒരേ ശരീരത്തിന് ആവശ്യമായ ഒരു ടണലിൻ്റെ രണ്ടറ്റം. 

രണ്ടും ആവശ്യമായത്. 

രണ്ടും ശരീരത്തെ ശരീരമായി നിലനിർത്തി ജീവിപ്പിക്കാൻ ആവശ്യമായത്.

ഒരേ ശരീരത്തിലെ ഒരുപാട് അവയവങ്ങളും ഗ്രന്ഥികളും പോലെ. 

ഒന്നും മോശമല്ല. 

ഒന്നും പ്രത്യേകിച്ച് നല്ലതും അല്ല. 

വ്യത്യസ്തമായ സമയങ്ങളിലും സ്ഥലങ്ങളിലും സന്ദർഭങ്ങളിലും എല്ലാം ഒരുപോലെ ആവശ്യമായത്. 

എല്ലാം കൂടി ആകെമൊത്തം ശരീരത്തെ അതാക്കുന്നത്.

ഒന്നും അത് സ്വന്തം അറിയാതെ, പരസ്പരം അറിയാതെ, അറിയിക്കാതെ എല്ലാറ്റിനും വേണ്ടി, പരസ്പരം സഹായിച്ചുകൊണ്ട്. എല്ലാം ഒരേ ഒന്നിന് വേണ്ടി.

പൂക്കുന്നതും ആർത്തവതിയാവുന്നതും ഒന്ന് പോലെ, ഒന്നിന് വേണ്ടി. ആകെമൊത്തത്തിന് വേണ്ടി. 

ബോബ് പൊട്ടുന്നതും പ്രാർത്ഥിക്കുന്നതും ഒന്ന്, ഒരുപോലേ ഒന്ന്, പരസ്പരപൂരകം, വിരുദ്ധമല്ലാത്ത വൈവിധ്യം. 

എല്ലാറ്റിനെയും അവയുടെ തകരാറുകൾ എന്ന് കരുതുന്ന സംഗതിയോടൊപ്പം തന്നെ സ്വീകരിക്കണം.

ശരിയിൽ തെറ്റും തെറ്റിൽ ശരിയും ഉണ്ട്. അങ്ങനെ ഉണ്ടെന്ന് കരുതി സ്വീകരിക്കണം.

കഴിക്കുന്ന ഭക്ഷണവും വിസർജിക്കുന്ന മലവും ഒരുപോലെ.

ആർത്തവരക്തവും പൂവും ഒരുപോലെ.

നന്മയെന്നും തിന്മയെന്നും നിങ്ങൾ മനസ്സിലാക്കുന്ന സംഗതികൾ ഒരുപോലെ.

ഒന്നും പ്രത്യേകിച്ച് സംരക്ഷിക്കേണ്ട ബാധ്യത ആർക്കുമില്ല. 

ഒന്നിനെയും പ്രത്യേകിച്ച് സംരക്ഷിക്കേണ്ട ബാധ്യത ആർക്കുമില്ല. 

ഒന്നിന് മാത്രം പ്രത്യേകിച്ച് പരിഗണന ലഭിക്കാനും നൽകാനും ഇല്ല. ആപേക്ഷികമായ ആവശ്യവും അർത്ഥവും പരിഗണിച്ചല്ലാതെ.

പ്രകൃതിക്ക് എല്ലാം ഒരുപോലെ.

എല്ലാം പ്രകൃതി തന്നെ, പ്രകൃതിയുടെ ഭാഗം തന്നെ.

പ്രകൃതിയെ നിങൾ പ്രത്യേകിച്ച് സംരക്ഷിക്കേണ്ടതുണ്ടോ?

ഇല്ല.

അതല്ലെങ്കിൽ പ്രകൃതിയെ നിങൾക്ക് പ്രത്യേകിച്ച് സംരക്ഷിക്കാൻ സാധിക്കുമോ?

ഇല്ല.

നിങ്ങളെ തന്നെ സംരക്ഷിക്കുന്നതും ഇല്ലായ്മ ചെയ്യുന്നതും നിങൾ ഈ പറയുന്ന പ്രകൃതിയാണ്.

നിങ്ങളെയും പ്രകൃതിയാണ് ഉണ്ടാക്കിയതെങ്കിൽ, ഈ നിങ്ങളെയും ആ പ്രകൃതി വേണ്ടത് ചെയ്തുകൊള്ളും. ആ പ്രകൃതിയെ നിങൾ എന്ത് പേരിട്ട് വിളിച്ചാലും.

നിങ്ങളെ സംരക്ഷിക്കുന്നത് തന്നെ പ്രകൃതി സംരക്ഷണമാണ്.

ഒന്നിനെയും വിരുദ്ധമെന്ന് കണ്ട് നിങൾ മാറ്റേണ്ടതും തിരുത്തേണ്ടതും ഇല്ല. 

നിങ്ങളുടെ ആവശ്യവും അനാവശ്യവും ഉണ്ടാക്കുന്ന വിരുദ്ധതയും നന്മ തിൻമയും മാത്രമേയുള്ളൂ. 

നിങൾ കാണുന്ന ആ നന്മയും തിൻമയും നിങ്ങൾക്ക് മാത്രം, നിങ്ങളുടെ ജീവിതത്തിനും അതിജീവനത്തിനും മാത്രം ബാധകം.

നിങ്ങളെയും നിങൾ വിരുദ്ധമായതും തിന്മയായതും എന്ന് കരുതുന്നതിനെയും പ്രകൃതി ഉണ്ടാക്കിയതാണ്, സൂക്ഷിക്കുന്നതാണ്. വിവിധങ്ങളായി, ജീവിതത്തിൻ്റെ വിവിധ സാധ്യതകളായി. 

പ്രകൃതി തന്നെ നിങ്ങളെയും അവയെയും മാറ്റും തിരുത്തും, ഇല്ലായ്മ ചെയ്യും. 

പ്രകൃതി അഥവാ ദൈവം മാത്രം ബാക്കിയാവും. 

സമുദ്രത്തെ മാറ്റുക അതിലെ ഏതെങ്കിലും തുള്ളിക്കും തിരക്കും ബാധ്യതയാണോ, സാധ്യമാണോ? 

യഥാർഥത്തിൽ സമുദത്തെ മാറ്റുക ബാധ്യതയായി കരുതുന്ന ആ തുള്ളിയും തിരയും അതേ സമുദ്രത്തിലാണ്, അതേ സമുദ്രം കൊണ്ടാണ്. 

സമുദ്രം അതിൻ്റെ വഴിയിൽ ആ തുള്ളിയെയും തിരയെയും രൂപപ്പെടുത്തിയത് പോലെ തന്നെ അവയെ മാറ്റുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യും. 

അങ്ങനെ മാറ്റുന്നതിൻ്റെയും ഇല്ലായ്മ ചെയ്യുന്നത്തിൻ്റെയും ഭാഗമാണ് സമുദ്രത്തെ മാറ്റാനുള്ള നീയാം തുള്ളിയുടെയും തിരയുടെയും  ചിന്ത പോലും. 

നീ ഒന്നും മാറ്റേണ്ടതില്ല. 

എല്ലാം മാറിക്കൊള്ളും. 

നീയും ആ വഴിയിൽ മാറും, ഇല്ലാതാവും.

ഞാൻ നഗ്നനായി നിന്നു.

ഞാൻ നഗ്നനായി നിന്നു.

പൂച്ചയുടെയും നായയുടേയും കാക്കയുടെയും ഉറുമ്പിൻ്റെയും കൊതുകിൻ്റെയും മുൻപിൽ.

കാക്കാക്കും പൂച്ചയ്ക്കും നായക്കും ഉറുംബിനും കൊതുകിനും നഗ്നത ഒരു പ്രശ്നമായി തോന്നിയതായി എനിക്ക് തോന്നിയില്ല. 

നഗ്നത നഗ്നതയായി പോലും അവർ കണ്ടെന്ന് തോന്നിയില്ല.

നഗ്നതയെന്തെന്ന്  അവർക്കാർക്കെങ്കിലും മനസ്സിലായതായും മനസ്സിലായില്ല.

ആ വകയിൽ കൊതുക് ഒന്ന് നന്നായി കുത്തിയോ എന്ന് മാത്രം സംശയം.

പിന്നെ ഉറുമ്പും...

പിന്നെ ആർക്കാണ് എൻ്റെ നഗ്നത പ്രശ്നമായത്?

മനുഷ്യന്.

മനുഷ്യൻ മനുഷ്യനായി എന്നെ നോക്കുമ്പോൾ. 

മറ്റ് ജീവികളെ മനുഷ്യൻ നോക്കുമ്പോൾ അവയുടെ നഗ്നത മനുഷ്യന് പ്രശ്നവുമല്ല. 

ഒപ്പം മനുഷ്യൻ സങ്കപ്പിച്ചുണ്ടാക്കിയ മനുഷ്യനെ പോലുള്ള ദൈവത്തിനും പ്രശ്നം. 

ദൈവത്തിനും പ്രശ്നം മനുഷ്യൻ്റെ നഗ്നത മാത്രമെന്ന് മനുഷ്യൻ സങ്കല്പിച്ചു.

ഒരു കുന്തവും നേടാനില്ലാത്ത ജീവിതം.

ബുദ്ധനും കൃഷ്ണനും രാമനും മുഹമ്മദും യേശുവും ഇക്കാലത്ത് വന്നാൽ എന്താവും സംഭവിക്കുക? 

ഒന്നും സംഭവിക്കില്ല. 

എഫ്ബിയിലും മറ്റും എഴുതിത്തളരും. 

ഏതെങ്കിലും അധികാരപാർട്ടിയുടെയോ മതത്തിൻ്റെയോ ചാരും കൂട്ടും പിടിക്കാതിരുന്നാൽ ഒന്നും ആരേയും ബോധ്യപ്പെടുത്താൻ സാധിക്കാതെ ഇളിഭ്യരായിത്തീരും.

********

ഞാനെന്നും നീയെന്നും തോന്നിപ്പിച്ച് എന്തൊക്കെയോ ചെയ്യിപ്പിക്കുന്ന ജീവിതം. 

ഒരു കുന്തവും നേടാനില്ലാത്ത ജീവിതം. 

നേടിയതെന്ന് തോന്നിയതൊക്കെയും ഇട്ടേച്ച്, നേടിയ ഞാനും ഇല്ലാതെയായി പോകേണ്ട ജീവിതം.

*******

ജീവിതം നിന്നെ വിഡ്ഢിയാക്കുന്നത് എങ്ങിനെയെന്നറിയാമോ? 

നീ മനസ്സിലാക്കാത്ത, നിനക്ക് മനസ്സിലാകാത്ത ജീവിതത്തിൻ്റെ അർത്ഥം മക്കളുടെ ജീവിതത്തിനുണ്ടെന്ന് നീ കരുതുന്നിടത്ത്. 

നിന്നെക്കൊണ്ട് അങ്ങനെ കരുതിപ്പിക്കുന്നിടത്ത്.

********

ജീവിക്കുന്നു: 

എന്നുവച്ചാൽ എന്തൊക്കെയോ ചെയ്തും കഴിച്ചും ശരീരം കൊണ്ടുനടക്കാൻ ശ്രമിക്കുന്നു. 

രോഗവും വാർദ്ധക്യവും പേടിച്ച് കാത്തിരിക്കുന്നു. 

അജ്ഞതയെ അറിവും നിസ്സഹായതയെ കരുത്തുമാക്കുന്നു.

********

എന്തിന് മരണത്തെ പേടിക്കണം? 

ചെറിയ ഞാൻ ഇല്ലാതായി, 

അല്പമായ ഞാനും എൻ്റെ ലോകവും അതിൻ്റെ കുടുക്കവും ഞെരുക്കവും ഇല്ലാതായി, 

വലുതും മുഴുവനും വിശാലതയുമായി മാറി ബാക്കിവുന്ന പരിപാടിയാണ് മരണം.

*********

ആപേക്ഷിക ലോകത്തെ അടുപ്പവും

ആ അടുപ്പം ഉണ്ടാക്കുന്ന വേദനയും ആ വേദനയെ അകറ്റിനിർത്താൻ വേണ്ടി മരണത്തെ  പേടിക്കുന്നതും ഉണ്ട് , ഉണ്ടാവും. 

എന്നുവെച്ച് വാസ്തവം വാസ്തവം അല്ലെന്ന് വരില്ലല്ലോ? 

*********

ഞെരുങ്ങിയും കുടുങ്ങിയും ആവുന്നതാണ് നീയും ഞാനും. നീയും ഞാനുമായ ജിവിതം. 

അത്തരമൊരു ഞെരുക്കത്തിൻ്റെയും കുടുക്കത്തിൻ്റെയും പ്രയാസവും ബുദ്ധിമുട്ടും ശ്വാസംമുട്ടും നീയും ഞാനുമായ ജീവിതത്തിനുണ്ടാവും.

*********

സമുദ്രത്തെ മാറ്റുക അതിലെ തുള്ളിക്കും തിരക്കും ബാധ്യതയാണോ? 

ആ തുള്ളിയും തിരയും തന്നെ സമുദ്രത്തിലാണ്, സമുദ്രത്താലാണ്. 

സമുദ്രം ആ തുള്ളിയെയും തിരയെയും രൂപപ്പെടുത്തിയത് പോലെ മാറ്റുകയും ചെയ്യും. 

അങ്ങനെ മാറ്റുന്നതിൻ്റെ ഭാഗമാണ് സമുദ്രത്തെ മാറ്റാനുള്ള തുള്ളിയുടെ ചിന്ത പോലും. 

ഒന്നും മാറ്റേണ്ടതില്ല. 

എല്ലാം മാറിക്കൊള്ളും. 

നീയും ആ വഴിയിൽ മാറും, ഇല്ലാതാവും.

*******

സ്വയമറിയാത്ത അർത്ഥം നൽകിക്കൊണ്ടിരിക്കുമ്പോഴും, 

ഉച്ചരിച്ചവൻ അറിയുന്ന വാക്കിൻ്റെ അർത്ഥം 

ഉച്ചരിക്കപ്പെട്ട വാക്ക് അറിയില്ല. 

വെറുതേയങ്ങാവുക 

എന്നത് മാത്രമല്ലാതെ 

ഉച്ചരിക്കപ്പെട്ട വാക്കിന് നിർവ്വാഹമില്ല. 

ഉച്ചരിക്കപ്പെട്ട വാക്കിന് 

ആ വാക്കിൻ്റെ മാനത്തിൽ നിന്നും പ്രതലത്തിൽ നിന്നും മനസ്സിലാവുന്ന ഒരർത്ഥവും ഇല്ല.

Saturday, April 6, 2024

വല്ലാത്തൊരു മാനസികാവസ്ഥ.

വല്ലാത്തൊരു മാനസികാവസ്ഥ.

എല്ലാവരും തിരുത്തണം; തങ്ങൾ തിരുത്തില്ല.

എല്ലാവരിലും കുറ്റമുണ്ട്; തങ്ങളിൽ കുറ്റമില്ല.

സ്വയം മോശമായി പെരുമാറുന്നത് മനസ്സിലാക്കില്ല; എന്നാലോ? എല്ലാവരും തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് ഏകപക്ഷീയമായി ആരോപിക്കും. 

എല്ലാവരും തങ്ങളെ ഇങ്ങോട്ട് ബന്ധപ്പെടണം; പക്ഷെ, തങ്ങൾ എല്ലാവരെയും നിരാകരിക്കും; തങ്ങൾ ആരെയും അങ്ങോട്ട് ബന്ധപ്പെപെടാതെയും പറയും ആരും തങ്ങളുമായി ബന്ധപ്പെടുന്നില്ലെന്ന്. 

**********

അവരവരിൽ തന്നെ കുടുങ്ങിപ്പോയ വിവരം അറിയാത്തവരവർ. 

അവർക്കവർ തന്നെ തടവറയായിരിക്കുന്നുവെന്ന് അറിയാത്തവരവർ. 

അവർക്ക് ഭേദിക്കാൻ സാധിക്കാത്തത് അവരെ തന്നെയെന്നറിയാത്തവരവർ.

********

വല്ലാത്തൊരു മാനസികാവസ്ഥ.

പീഡിതമനോഭാവം സൂക്ഷിക്കുന്ന, അത് തന്നെയെപ്പോഴും തുറന്നുകാണിക്കുന്ന മാനസികാവസ്ഥ.

തങ്ങൾ പീഡിതർ, തങ്ങൾ പീഡിതരിൽ ഹീറോ എന്ന് തങ്ങൾക്കുള്ളിൽ സ്വയം വരുത്തുന്ന, വളർത്തുന്ന മാനസികാവസ്ഥ.

തങ്ങൾക്ക് പനിക്കുന്നു, അതിനാൽ കുളിരുന്നു എന്ന് മനസ്സിലാക്കില്ല, സമ്മതിക്കില്ല. പകരം അന്തരീക്ഷത്തെ ആകമാനം കുറ്റപ്പെടുത്തുമവർ. 

അങ്ങനെയവർ സ്വയം കമ്പിളിയിട്ട് പുതക്കുന്നതിനും ചികിത്സിക്കുന്നതിനും പകരം അന്തരീക്ഷത്തിന് മുഴുവൻ കമ്പിളിയിടാനും അന്തരീക്ഷത്തെ മൊത്തം ചികിത്സിക്കാനും പറയും, ഒരുങ്ങും.

********

എല്ലാറ്റിലും എല്ലാവരിലും കുറ്റങ്ങൾ മാത്രം കാണുന്ന മാനസികാവസ്ഥ. 

എല്ലാവരും തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് കരുതുന്ന മാനസികാവസ്ഥ. 

ആ  നിലക്ക് തങ്ങളെ കേന്ദ്രീകരിച്ച് എല്ലാവരും ഗൂഢാലോചന നടത്താൻ മാത്രം തങ്ങളെന്തോ വലിയ സംഭവമാണെന്നവർ ചിന്തിച്ചുവശാകുന്നു. 

എല്ലാ കുറ്റവും തങ്ങൾ സ്വയം ചെയ്തുകൊണ്ടിരിക്കെ തന്നെ, കുറ്റം മറ്റുള്ളവരിൽ മാത്രം, തങ്ങളിൽ ഒരു കുറ്റവും ഇല്ലെന്ന് കരുതുന്ന മാനസികാവസ്ഥ.

തങ്ങൾക്ക് വേണ്ടി മറ്റുളളവർ ചെയ്യുന്ന നന്മ പോലും തിന്മയായി കാണുന്ന, നന്മയിൽ പോലും തിന്മ കാണുന്ന, നന്മയിൽ തിന്മ മാത്രം ചികയുന്ന, മധുവിൽ നിന്ന് വിഷം മാത്രം നുകരുന്ന മാനസികാവസ്ഥ.

അങ്ങനെ മറ്റെല്ലാവരും വില്ലന്മാരും പീഡകരും എന്ന് കാണുന്ന, വരുത്തുന്ന മാനസികാവസ്ഥ.

തനിക്ക് ചുറ്റും തന്നോട് ശത്രുതയുള്ളവർ മാത്രമെന്ന് സ്വയം കരുതി എല്ലാവരുമായും സ്വയം ശത്രുതയിലാവുന്ന, അകലുന്ന മാനസികാവസ്ഥ.

എല്ലാവരുമായും സ്വയം ശത്രുതയിലാവാൻ സ്വയം നൂറായിരം കാരണങ്ങളും ന്വായങ്ങളും മെനയുന്ന, അവയുണ്ടാക്കുന്ന മാനസികാവസ്ഥ.

സ്വയം കുഴി കുഴിച്ച്, ആ കുഴിയിൽ സ്വയം തന്നെ ചാടിവീഴുന്ന മാനസികാവസ്ഥ. 

എന്നിട്ടോ? 

മറ്റുള്ളവരാണ് ആ  കുഴി കുഴിച്ചതെന്നും തങ്ങളെ ആ കുഴിയിൽ വീഴ്ത്തിയതെന്നും ആരോപിക്കുന്ന മാനസികാവസ്ഥ.

പോരാത്തതിന് ആ കുഴിയിൽ സ്വയം തന്നെ ചെളിവെള്ളം നിറച്ച്, ആ ചെളിവെള്ളം ഒന്നുകൂടി സ്വയം തന്നെ കുത്തിക്കലക്കി, തങ്ങൾ അകപ്പെട്ട കുഴിയും വെള്ളവും സ്വയം ഒന്നുകൂടി വൃത്തികെടുത്തി, മറ്റാരോക്കെയോ കൂടി ഇതൊക്കെ ചെയ്തു എന്ന് വരുത്തി, സ്വയം ശ്വാസംമുട്ടുന്ന, മുങ്ങിച്ചാവുന്ന മാനസികാവസ്ഥ. 

എപ്പോഴും കലക്ക് വെളളം മാത്രം വിധിയാക്കുന്നവർ, അത്തരം വിധി മെനഞ്ഞുണ്ടാക്കുന്നവർ

********

അത്തരക്കാർ ആർക്ക് വേണ്ടിയും അവർ ചെയ്യേണ്ടത് ചെയ്യില്ല.

ഉത്തരവാദിത്തമില്ലാത്ത സ്വാതന്ത്ര്യമാണ് അവരുടെ സ്വാതന്ത്ര്യബോധം. 

അവർക്കെന്തൊക്കെയോ വേണം. അതാരുടെ ചിലവിലും പ്രയാസത്തിലും ആയാലും. 

കലഹിച്ച് മാത്രം ജിവിതം നയിക്കുന്നവർ

തങ്ങളുടെ ഉത്തരവാദിത്തം അവർക്ക് വിഷയമേ അല്ല. 

തങ്ങൾ നൽകേണ്ടതല്ല; പകരം തങ്ങൾക്ക് കിട്ടേണ്ടത് മാത്രം അവർക്ക് വിഷയം. 

നൽകുന്നവർ പണിപ്പെട്ട് നൽകുന്നത് കൊണ്ടാണ് തങ്ങൾക്ക് കിട്ടേണ്ടത് കിട്ടുന്നത് എന്ന വസ്തുത അവർ ഓർക്കില്ല, അംഗീകരിക്കില്ല.

അവകാശങ്ങൾ മാത്രം. ബാധ്യതകളും ഉത്തരവാദിത്തങ്ങളും അവർക്കില്ല. 

ഉത്തരവാദിത്തങ്ങളെ കുറിച്ച് അവരെ ഉണർത്തിയാൽ കുറ്റപ്പെടുത്തുന്നു, പീഡിപ്പിക്കുന്നു എന്ന ഇരവാദം പുറത്തെടുക്കും. 

പീഡിപ്പിക്കപ്പെടുന്നു എന്ന് വരുത്തുംവിധം വേഗം അവർ കരയും. 

ഒന്നും ചെയ്യാതെ എല്ലാം അനുഭവിച്ചും അവർ മറ്റുള്ളവരുടെ കുറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. മറ്റുള്ളവരിൽ കുറ്റങ്ങൾ കണ്ടുകൊണ്ടിരിക്കും. മറ്റുളളവർ തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തും. 

എല്ലാം സഹിക്കുന്നവർ അവരെന്നും ഇനിയുമെത്രയാണ് താഴേണ്ടതും സഹിക്കേണ്ടതും എന്നവർ പറയും, എന്നവർക്ക് പറയാൻ സാധിക്കും.

അവർക്കവർ മാത്രം വിഷയം. അവർ അവരെ മാത്രം നോക്കുന്നു, കാണുന്നു.

ആരേയും കേന്ദ്രീകരിച്ച് അവരാവില്ല. 

പകരം എല്ലാവരും അവരെ കേന്ദ്രീകരിച്ച് മാത്രമാവണം. 

അങ്ങനെ അവരെ കേന്ദ്രീകരിച്ച് മാത്രമായി എല്ലാവരും നിന്നാലും അവരതിനെ അംഗീകരിക്കില്ല. നന്ദിയോടെ നോക്കിക്കാണില്ല. എറിയാൽ ഒരുപചാരത്തിന് വേണ്ടി, തൊലിപ്പുറത്ത് മാത്രം. ഉളളിൽ തട്ടാതെ.

*******

എല്ലാവരും അവർക്ക് വേണ്ടി വേണ്ടത് ചെയ്യണം, 

അവർ ആർക്കു വേണ്ടിയും ഒന്നും ചെയ്യില്ല. 

കുറ്റം പറയുകയും കുറ്റം കണ്ടെത്തുകയും മാത്രമല്ലാതെ അവർക്ക് പണിയില്ല.

അങ്ങനെ, മറ്റുള്ളവർ അവർക്ക് വേണ്ടി ചെയ്യാത്തതിൽ മാത്രം ആവലാതി പറയും, വിഷയങ്ങളും കലഹങ്ങളും ഉണ്ടാക്കും ഇത്തരം മാനസികാവസ്ഥ ഉള്ളവർ. 

മറ്റുളളവർ ചെയ്യാത്തതും ചെയ്തതിലെ കുറ്റങ്ങളും മാത്രം അവർ എടുത്തുപറയും.

അവർക്ക് അവർ മാത്രം വിഷയം, അവരുടെ പ്രശ്നങ്ങൾ മാത്രം വിഷയം.

അവർക്ക് മറ്റുള്ളവരും, അവർ കാരണം ഉണ്ടാകുന്ന മറ്റുള്ളവരുടെ വിഷയങ്ങളും പ്രശ്നങ്ങളും, വിഷയമല്ല.

മറ്റുള്ളവർക്ക് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവുന്നത് തങ്ങൾ കാരണം മാത്രം തന്നെയാണെങ്കിലും അവർക്കത് വിഷയമല്ല.

എപ്പോഴും അവർ മാത്രം എല്ലാം നിഷേധിക്കപ്പെടുന്ന ആളുകളെന്ന് അവർ വരുത്തും. 

സ്വയം നിഷേധിച്ചു കൊണ്ടും മറ്റുളളവർ നിഷേധിച്ച് നിഷേധിക്കപ്പെട്ടവരവരെന്ന് അവർ വരുത്തും.

സ്വയം തിരിഞ്ഞുനിന്ന്, മറ്റുള്ളവർ തങ്ങൾക്ക് നേരെ മുഖംതിരിച്ചു നിൽക്കുന്നു എന്നവർ വരുത്തും, ആരോപിക്കും.

*******

അവർ ആരുമായും സംസാരിക്കില്ല, ബന്ധപ്പെടില്ല. അത്രക്ക് മനസ്സിൽ മറവീണുപോയവരാണവർ. മനസിൻ്റെ മസിൽപിടിച്ചുപോയവർ.

എന്നാൽ, മറ്റുള്ളവർ അവരെ ബന്ധപ്പെടാൻ അങ്ങോട്ട് ചെന്നാലോ? അവരെ ബന്ധപ്പെട്ടാലോ? അവരുമായി സംസാരിക്കാൻ ശ്രമിച്ചാലോ?

മുഖം കൊടുക്കില്ല. അതിലും പരാതി പറയും. എന്തെങ്കിലും കുറ്റം കാണും, കുറ്റം പറയും, അങ്ങോട്ട് ചെന്നവരെ കുറ്റബോധപ്പെടുത്തി പേടിപ്പിക്കും. 

******

എല്ലാറ്റിലും എല്ലാവരുടെ നേരെയും  ദോശൈകദൃക്കുകളായി സ്വയം പരിണമിച്ച് "എന്തേ ഇപ്പോൾ മാത്രം വിളിക്കാൻ, ബന്ധപ്പെടാൻ?" എന്ന് കുറ്റപ്പെടുത്തുന്ന, മുള്ള് കൊണ്ട് കുത്തുന്ന രീതിയിൽ ചോദ്യം ചെയ്യും ഇക്കൂട്ടർ.

അങ്ങനെ തന്നെത്താൻ സ്വയം മറ്റുള്ളവരിൽ നിന്ന് അകറ്റി അവർ അവരെ ഒരു ദ്വീപാക്കി മാറ്റും.

എന്നിട്ടോ?

അങ്ങനെ സ്വയം ഒരു ദ്വീപായി മാറിയതിൻ്റെ കുറ്റവും മറ്റുള്ളവരിൽ ചാർത്തും.

തങ്ങൾ എപ്പോഴും പീഡിപ്പിക്കപ്പെടുന്നു, എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തുന്നു എന്ന് സ്വയം വരുത്തും. 

എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തുന്നു എന്ന കുറ്റം മനസ്സിൽ കൊണ്ടുനടക്കും, സന്ദർഭം കിട്ടുമ്പോഴൊക്കെ ആരോപിക്കും.

തങ്ങൾ സ്വയം മറ്റുള്ളവരെ അകറ്റുന്നത് കൊണ്ടും, പേടിപ്പിക്കുന്നത് കൊണ്ടും, തങ്ങൾ എപ്പോഴും മറ്റുള്ളവരിൽ കുറ്റവും തെറ്റും കാണുന്നതും പറയുന്നതും കൊണ്ടും മാത്രം മറ്റുള്ളവർ തങ്ങളെ ബന്ധപ്പെടാത്തതിനെയും മറച്ചുപിടിച്ച് പകരമത് മറ്റുള്ളവരുടെ കുറ്റമായി ആരോപിക്കും.

തങ്ങൾ സ്വയം താൽപര്യം കാണിക്കാത്തതും മുഖം തിരിക്കുന്നതും മുഖം തിരിഞ്ഞുനിൽക്കുന്നതും ഇത്തരക്കാർക്ക് പ്രശ്നമായി തോന്നില്ല. അതും മറ്റുള്ളവരുടെ പ്രശ്നമായി തോന്നും അവതരിപ്പിക്കും.

"എന്താ അവർക്കെന്താ ഇങ്ങോട്ട് ബന്ധപ്പെട്ടുകൂടെ" എന്ന ചോദ്യം ഉന്നയിച്ചു കൊണ്ട്.

അവർ തിരുത്തില്ല. 

മറ്റുളളവർ അവർക്ക് വേണ്ടി തിരുത്തിയാൽ അതിനെ അംഗീകരിക്കില്ല, അത് വെച്ചെങ്കിലും മറ്റുള്ളവരുമായുള്ള ബന്ധം നന്നാക്കില്ല.

എന്നാൽ അവർക്ക് അങ്ങോട്ട് മറ്റുള്ളവരെ ബന്ധപ്പെട്ടു കൂടെ എന്ന ചോദ്യത്തിന് അവർ ഉത്തരം നൽകില്ല..

"മറ്റുളളവർ നിങൾ അങ്ങോട്ട് ബന്ധപ്പെട്ടാൽ സന്തോഷിക്കുന്നവരാണല്ലോ, നിങ്ങളെ അവർ ഒരു കുറ്റവും പറയില്ലല്ലോ" എന്ന് ചോദിച്ചാൽ അവർ ഉത്തരം പറയില്ല. 

അപ്പോഴും, താൻ പീഡിപ്പിക്കപ്പെടുന്നു എന്ന് വരുത്തും വിധം "നിങൾ എല്ലാവരും എന്നെയാണോ കുറ്റപ്പെടുത്തുന്നത്?" ഇനിയും ഞാൻ എത്രയാണ് താഴെണ്ടത് എന്ന ഒരടിസ്ഥാവവും ഇല്ലാത്ത ചോദ്യത്തെ അവർ കുന്തമുനയാക്കും.

********

അവർ തന്നെ അവരിൽ കുടുങ്ങിപ്പോയ വിവരം അറിയാത്തവരവർ. 

അവർക്ക് അവർ തന്നെ തടവറയായിരിക്കുന്നുവെന്ന് അറിയാത്തവരവർ. 

അവർക്ക് ഭേദിക്കാൻ സാധിക്കാത്തത് അവരെ തന്നെ എന്നറിയാത്തവരവർ 

Friday, April 5, 2024

പാർട്ടിയാണോ രാജ്യം? പാർട്ടിപ്രവർത്തകരാണോ രാജ്യം?

പാർട്ടിയാണോ രാജ്യം?

പാർട്ടി പ്രവർത്തകരാണോ രാജ്യം?

രാജ്യമെന്നാൽ പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും അപ്പുറമാണ്.

ഇന്ത്യയുടെ മോത്തം സൂക്ഷിപ്പുകാർ അവരാണ് എന്നത് പോലെയുണ്ട് ചിലരുടെ സംസാരം. 

മൊത്തമങ്ങ് ഏറ്റെടുത്ത് സംസാരിക്കുകയാണവർ.

ഇന്ത്യയുടെ മൊത്തം അട്ടിപ്പേറവകാശങ്ങളും അവർ സ്വന്തമായി ഏറ്റെടുത്തത് പോലെയുണ്ട്. 

അങ്ങേയറ്റത്തെ ധിക്കാരവും അപക്വതയും ധാർഷ്ട്യവും ക്രൂരതയും നിറഞ്ഞ സ്വരം. ഉടനീളം.

വിഷം ചീറ്റുന്നതിൻ്റെ മൊത്തക്കച്ചവടം അവർ തുടങ്ങിയത് പോലെ തോന്നും.

*******

ഇന്ത്യയിൽ ജാതികൾ തമ്മിലുണ്ടായിരുന്ന വെറുപ്പിന് കാരണം മുസ്ലിംകളും ഇസ്ലാമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സുന്ദരമായ പേരിട്ട് വിളിക്കുന്ന സനാതന ധർമ്മം തന്നെയായിരുന്നില്ലേ അതിനും കാരണം?

മണിപ്പൂരിലെ വെറുപ്പിന് കാരണം ഇസ്ലാമും മുസ്ലിംകളും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

അതും സനാതനധർമ്മത്തിൻ്റെ മറയിൽ വളർത്തിയെടുത്ത വെറുപ്പും വിഭജനവും തന്നെയല്ലേ?

ബുദ്ധമതവിശ്വാസികളെ കൊന്നുതീർത്തതിനു കാരണം മുസ്ലിംകളും ഇസ്ലാമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സനാതനധർമ്മം സൂക്ഷിക്കാനും സംരക്ഷിക്കാനും തന്നെയല്ലേ ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും കൊന്നും നശിപ്പിച്ചും തീർത്തത്? 

സനാതനധർമ്മത്തിൻ്റെയും സനാതനധർമ്മ പരിരക്ഷയുടെയും പേരിൽ കിട്ടിയ മേൽജാതി മേൽക്കോയ്മ നഷ്ടപ്പെടുന്നത് തന്നെയായിരുന്നില്ലെ ബുദ്ധമത നിഷ്കാസനത്തിന് പിന്നിലെ ചേതോവികാരം? 

ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും മുഴുവൻ കൊന്നുതള്ളി നശിപ്പിച്ചതിന് ശേഷം സുഖിപ്പിക്കാനും സുഖിപ്പിച്ചു നക്കിക്കൊല്ലാനും എന്ന പോലെ ഞങ്ങൾ അവരെ ഹിന്ദുമതത്തിൻ്റെ ഭാഗമാക്കി എന്ന് പറയുന്നത് വെറും ക്രൂരവിനോദത്തിൻ്റെ ഭാഗം മാത്രം. 

ആടിനെ വിഴുങ്ങിയ ഏത് ചെന്നായക്കും ഈ വാദം ഉന്നയിക്കാൻ സാധിക്കും. ആടിനെ ഞാൻ എൻ്റെ ഭാഗമാക്കി എന്ന്. അതൊരു വലിയൊരു കാര്യമായും വിശാലതയും ഔദാര്യവുമായും വരുത്തുന്ന സനാതനധർമ്മത്തിൻ്റെ ക്രൂരനീതിയിൽ വലിയ കാര്യമൊന്നും ഇല്ല. 

അതും എല്ലാം നിഷേധിച്ച, ജാതിമേൽക്കോയ്മയെ അപ്പടി തള്ളിയ, നിഷേധത്തിലൂടെ എല്ലാം ചോദ്യംചെയ്യുന്ന ബുദ്ധമതത്തെ.

സനാതനധർമ്മം എന്ന സുന്ദരമായ പേര് നൽകി ആദരിച്ച ഈ സംഗതി അതാത്തിടത്ത്, അതാത് കാലത്ത് അതിൻ്റെ നിലനില്പിന് വേണ്ടി, മറ്റെല്ലാവരെയും വെറുത്തു, നശിപ്പിച്ചു. 

മേൽജാതിക്കാരുടെ മേൽക്കോയ്മ ഇല്ലാതാക്കിയ, ചോദ്യം ചെയ്ത ഇസ്ലാമും ക്രിസ്തുമതവും കമ്യുണിസ്റ്റ് പാർട്ടിയും അതുകൊണ്ട് തന്നെ പിന്നീട് സനാതനധർമ്മത്തിൻ്റെ വെറുപ്പിൻ്റെ ആദ്യപട്ടികയിലും ഇടംനേടി.

എത്രയെത്ര കലാപങ്ങളും തീവ്രവാദി ആക്രമണങ്ങളും മുസ്‌ലിംകളെയും ഇസ്ലാമിനെയും കരുവാക്കി, അവരുടെ പേരിലിട്ട് സനാതനക്കാർ ചെയ്തു?

കളവും വെറുപ്പും തന്നെ ആദർശവും പ്രത്യേയശാസ്ത്രവുമാക്കിയ, എല്ലാറ്റിനും സനാതനത്തിൻ്റെ മറപിടിച്ചുപറ്റുന്ന ഒരു വിഭാഗത്തിന് ഇതൊന്നും ഒരു വിഷയമല്ല. 

അവർക്ക് കുറ്റബോധം ഉണ്ടാവില്ല. 

കാരണം,  കുറ്റബോധപ്പെടാൻ അവർക്ക് കൃത്യമായ മാർഗ്ഗരേഖയും മനസ്സാക്ഷിയും ഇല്ല. വസ്തുനിഷ്ഠമായി എന്തെന്ന് കൃത്യമായി പറയാൻ സാധിക്കാത്ത, വെറും അമൂർത്തമായ സനാതന വാദം മാത്രമല്ലാതെ. 

********

അത്തരം സനാതനക്കാർ എല്ലാം ഏകപക്ഷീയമായി പറയുന്നു. 

അവർക്ക് പഠിപ്പിച്ച് കൊടുത്തത് പോലെ. എന്തൊക്കെയോ കളവുകൾ സനാതനത്തിൻ്റെ പേരിൽ പഠിപ്പിച്ചുകൊടുത്തവർ വിജയിച്ചു. 

തത്തമ്മേ പൂച്ച പൂച്ച.

വെറുപ്പിൻ്റെ മൊത്തക്കച്ചവടം കുശാൽ. 

അവരെ പോലുള്ളവർ ഉണ്ടെങ്കിൽ വേറെന്ത് വേണം വെറുപ്പ് വിറ്റ് ഭരണം പിടിക്കുന്നവർക്കും നിലനിർത്തുന്നവർക്കും. 

അവർ പറയുന്നത് കേട്ടാലറിയാം അവരുടെ പ്രത്യേശാസ്ത്രത്തിൻ്റെ ആഴവും പരപ്പും (അഥവാ ഉള്ളുപൊള്ളത്തരം). 

എന്തൊക്കെ കള്ളത്തരങ്ങളാണ് സത്യമാക്കി അവതരിപ്പിച്ച് പഠിപ്പിക്കുന്നത്?

പിള്ളയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പോലെയാണ് അവരും അവരുടെ പാർട്ടിയും അവർ പറയുന്ന കാര്യങ്ങളും.

ആദരാഞ്ജലികൾ വേണ്ട. പ്രണാമങ്ങളും വേണ്ട.

ആദരാഞ്ജലികൾ വേണ്ട. 

പ്രണാമങ്ങളും വേണ്ട.  


മരിച്ചു കഴിഞ്ഞാൽ, 

ഇല്ലാത്ത എനിക്ക്, 

ഞാൻ ഇല്ലെന്ന് ഉറപ്പായതിൻ പിന്നെ,  

നിങൾ തരുന്ന,

നിങൾ തരാൻ ഉദ്ദേശിക്കുന്ന 

ആദരാഞ്ജലികൾ വേണ്ട.


മരിച്ചു കഴിഞ്ഞാൽ, 

ഇല്ലാത്ത എനിക്ക്, 

ഞാൻ ഇല്ലെന്ന് ഉറപ്പായതിൻ പിന്നെ,  

നിങൾ തരുന്ന,

നിങൾ തരാൻ ഉദ്ദേശിക്കുന്ന 

പ്രാർത്ഥനകളും പ്രണാമങ്ങളും വേണ്ട. 


ശുദ്ധകാപട്യവും ഉപചാരവും മാത്രമത്. 


ജീവിക്കുമ്പോൾ 

പ്രവൃത്തിച്ചു കാണിക്കുന്ന 

ആദരവുകളും ആദരാഞ്ജലികളും

പ്രാർത്ഥനകളും പ്രണാമങ്ങളും 

മാത്രം മതി. 


ജീവിക്കുമ്പോൾ സന്ദർശിക്കാത്തവൻ 

മരിച്ചാൽ സന്ദർശിക്കുന്നത് 

ആരെയും കാണാനല്ല.

നാട്ടുകാരെ കാണാനും

നാട്ടുകാരെ കാണിക്കാനും മാത്രമാണ്.


നിങൾ ശവം കാണാൻ വരേണമെന്ന് 

ശവത്തിനില്ല.


അറിയണം, അവനവൻ 

പറഞ്ഞാലും പറഞ്ഞില്ലെങ്കിലും 

കേൾക്കുന്ന ദൈവമേ ഉള്ളൂ.


അവനവൻ പറഞ്ഞാലും 

പറഞ്ഞില്ലെങ്കിലും 

കേൾക്കാത്ത ദൈവമില്ല.


അവനവൻ പറഞ്ഞാലും 

പറഞ്ഞില്ലെങ്കിലും 

കേൾക്കാത്ത ദൈവം 

നിങൾ പറഞാൽ കേൾക്കുമെന്ന് 

കരുതാൻ ഞാനാളല്ല.


അവനവൻ പറഞ്ഞാലും 

പറഞ്ഞില്ലെങ്കിലും 

കേൾക്കാത്ത ദൈവം 

നിങ്ങളോ മറ്ററെങ്കിലോ 

പറഞാലും കേൾക്കില്ല.

ദൈവത്തിനെന്ത് നഗ്നത? നമുക്കല്ലേ നഗ്നത?

നമുക്കല്ലേ നഗ്നത? നമ്മുടെ  മാനത്തിനുള്ളിൽ നിന്ന് നോക്കുമ്പോൾ മാത്രം നഗ്നത? സർവ്വമാനങ്ങൾക്കും അപ്പുറത്തുള്ള ദൈവത്തിനെന്ത് നഗ്നത? ദൈവത്തിന് എല്ലാം നഗ്നമെന്നില്ലാത്ത വിധം നഗ്നം തന്നെ. എന്നിരിക്കേ, ദൈവം ദൈവത്തിന് വേണ്ടി നിങ്ങളോട് നഗ്നത മറക്കാൻ ആവശ്യപ്പെടുമെന്നോ?

********

മനുഷ്യൻ അവൻ്റെ മാനത്തിൽ നിന്ന് നോക്കുമ്പോൾ തോന്നുന്നത് ചെയ്യും, ചെയ്യണം. 

അതാണല്ലോ അവനുണ്ടാക്കിയെടുത്ത സംസ്കാരവും നിയമ വ്യവസ്ഥിതിയും?  

വ്യവസ്ഥിതിയും നിയമവും അതാവശ്യപ്പെടുന്നത് പോലെ അവന് ചെയ്യാം. 

പക്ഷേ അതൊക്കെയും , അല്ലെങ്കിൽ അത് മാത്രം, അതുമല്ലെങ്കിൽ അവയിൽ ചിലത് മാത്രം, ദൈവം ആവശ്യപ്പെട്ട് ചെയ്യുന്നു എന്ന് വരുത്തുന്നതാണ് ചോദ്യം ചെയ്യുന്നത്. 

അങ്ങനെ ദൈവം ആവശ്യപ്പെടുന്നു എന്ന് വരുത്തുന്നതിലാണ് അബദ്ധം. 

ഒന്നും ബാധകമല്ലാത്ത ദൈവത്തിൻ്റെ പേരിൽ ഉണ്ടാക്കുന്ന അബദ്ധം.

********

വസ്ത്രം ധരിക്കേണ്ടതും ഭക്ഷണം കഴിക്കേണ്ടതും ഒക്കെയായ കര്യങ്ങൾ വ്യത്യസ്തമായ കോലത്തിൽ മനുഷ്യൻ തന്നെ ക്രമപ്രവൃദ്ധമായി വളർന്നറിഞ്ഞ കര്യങ്ങൾ, മനുഷ്യന് തന്നെ പറയാൻ സാധിക്കുന്ന കര്യങ്ങൾ. 

ലോകത്തിൻ്റെ പല ഭാഗങ്ങളിൽ പല കോലത്തിൽ പറയപ്പെട്ട ചെയ്യപ്പെട്ട കര്യങ്ങൾ. 

മനുഷ്യൻ്റെ ലോകത്തെ മനുഷ്യൻ്റെ ആവശ്യങ്ങൾ പോലെ ആവശ്യമായി വന്ന കര്യങ്ങൾ. 

അങ്ങനെ വരുമ്പോൾ അതിൽ ചിലത് മാത്രം എന്തിന് ദൈവത്തിൻ്റെ പേരിൽ പറയണം? 

ഒന്നുകിൽ എല്ലാം ദൈവികം, ദൈവത്തിൽ നിന്ന്. നന്മയും തിൻമയും എല്ലാം. നമ്മുടെ ആപേക്ഷികമായ അർത്ഥത്തിൽ അല്ലാതെ നന്മ തിന്മ എന്നത് ഇല്ലാതെ.

അല്ലെങ്കിൽ ഒന്നും ദൈവികമാlല്ല, ദൈവത്തിൽ നിന്നല്ല. 

ദൈവം എവിടെയെങ്കിലും മാത്രം, ഏതിലെങ്കിലും മാത്രം, ഏതെങ്കിലും കാലത്തിലും വ്യക്തിയിലും ഭാഷയിലും ഗ്രന്ഥത്തിലും മാത്രം ചുരുങ്ങിപ്പോകുന്ന ഒന്നല്ല. 

എല്ലാവരിലൂടെയും എല്ലാറ്റിലൂടെയും എല്ലാകാലത്തിലൂടെയും ദൈവം മാത്രം.

*********

കാലത്ത്, ഏതോ വ്യക്തിയിലൂടെയും ഭാഷയിലൂടെയും മാത്രം. എന്നിട്ട് ആ പറഞ്ഞ ദൈവം പരാജയപ്പെടുകയോ?

Thursday, April 4, 2024

ഭരണകൂടം വിചാരിച്ചാൽ ഏത് കളവും സത്യമാവും.

കളവ് മാത്രം പറഞ്ഞും ചെയ്തും അധികാരം നേടിയവർ കളവ് മാത്രം പറഞ്ഞും ചെയ്തും അധികാരം നിലനിർത്തുന്നു.

ഇത്തരത്തിലുള്ള ഭരണകൂടം വിചാരിച്ചാൽ ഏത് കളവും സത്യമാവും, ശരിയാവും.

********

വെറുപ്പിനാണ് എപ്പോഴും അധികാരം, കൊട്ടാരങ്ങൾ. നിറപ്പകിട്ട്.

വെറുപ്പ് എളുപ്പം വേഷംകെട്ടും.

വെറുപ്പ് സത്യമെന്ന് തോന്നിപ്പിക്കാൻ കളവിൻ്റെ കൂട്ട് നേടും. 

വെറുപ്പ് വേഗം പടരും, പന്തലിക്കും. 

വെറുപ്പിനോടൊത്ത് ജനങ്ങൾ കൂട്ടംകൂട്ടമായുണ്ടാവും. 

വർത്തമാനകാല ഇന്ത്യൻരാഷ്ട്രീയം തെളിവ്. 

*******

സ്നേഹം പ്രയാസമേറിയത്. 

സ്നേഹത്തിന് കൊട്ടാരങ്ങൾ അന്യം, തെരുവ് സ്വന്തം.

സ്നേഹത്തിൻ്റെ കൂടെ കൂടുന്നവർക്ക് നഷ്ടം.

സ്നേഹത്തിന് വേഷം കേട്ടില്ല, കളവിൻ്റെ കൂട്ടില്ല. നേർക്കുനേർ സുന്ദരമല്ല.

സ്നേഹം കഥയിൽ മാത്രമല്ലാതെ വേഗം പടരില്ല, പന്തലിക്കില്ല.

സ്നേഹത്തിനോടൊത്ത് ജനങ്ങൾ കൂട്ടംകൂട്ടമായുണ്ടാവില്ല. 

പകരം, സ്നേഹവും സ്നേഹം പ്രഘോഷിച്ചവരും അപമാനിക്കപ്പെടും, തെരുവിൽ വലിച്ചിഴക്കപ്പെടും.

സ്നേഹവും സത്യവും പ്രഘോഷിച്ചവർ എല്ലാ കാലത്തും ക്രൂരമായി കൊല്ലപ്പെട്ടു, പുറംതള്ളപ്പെട്ടു. 

മുഹമ്മദും ബുദ്ധനും യേശുവും സോക്രട്ടീസും കൃഷ്ണനും ശങ്കരാചാര്യരും തെളിവ്. 

********

പാർട്ടിയാണോ രാജ്യം?

പാർട്ടി പ്രവർത്തകരാണോ രാജ്യം?

രാജ്യമെന്നാൽ പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും അപ്പുറമാണ്.

ഇന്ത്യയുടെ മോത്തം സൂക്ഷിപ്പുകാർ അവരാണ് എന്നത് പോലെയുണ്ട് ചിലരുടെ സംസാരം. 

മൊത്തമങ്ങ് ഏറ്റെടുത്ത് സംസാരിക്കുകയാണവർ.

ഇന്ത്യയുടെ മൊത്തം അട്ടിപ്പേറവകാശങ്ങളും അവർ സ്വന്തമായി ഏറ്റെടുത്തത് പോലെയുണ്ട്. 

അങ്ങേയറ്റത്തെ ധിക്കാരവും അപക്വതയും ധാർഷ്ട്യവും ക്രൂരതയും നിറഞ്ഞ സ്വരം. ഉടനീളം.

വിഷം ചീറ്റുന്നതിൻ്റെ മൊത്തക്കച്ചവടം അവർ തുടങ്ങിയത് പോലെ തോന്നും.

*******

ഇന്ത്യയിൽ ജാതികൾ തമ്മിലുണ്ടായിരുന്ന വെറുപ്പിന് കാരണം മുസ്ലിംകളും ഇസ്ലാമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സുന്ദരമായ പേരിട്ട് വിളിക്കുന്ന സനാതന ധർമ്മം തന്നെയല്ലേ അതിനും കാരണം?

മണിപ്പൂരിലെ വെറുപ്പിന് കാരണം ഇസ്ലാമും മുസ്ലിംകളും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

അതും സനാതനധർമ്മത്തിൻ്റെ മറയിൽ വളർത്തിയെടുത്ത വെറുപ്പും വിഭജനവും തന്നെയല്ലേ?

ബുദ്ധമതവിശ്വാസികളെ കൊന്നുതീർത്തതിനു കാരണം മുസ്ലിംകളും ഇസ്ലാമുംക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സനാതനധർമ്മം സൂക്ഷിക്കാനും സംരക്ഷിക്കാനും തന്നെയല്ലേ ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും കൊന്നും നശിപ്പിച്ചും തീർത്തത്? 

സനാതനധർമ്മത്തിൻ്റെയും സനാതനധർമ്മ പരിരക്ഷയുടെയും പേരിൽ കിട്ടിയ മേൽജാതി മേൽക്കോയ്മ നഷ്ടപ്പെടുന്നത് തന്നെയായിരുന്നില്ലെ ബുദ്ധമത നിഷ്കാസനത്തിന് പിന്നിലെ ചേതോവികാരം? 

ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും മുഴുവൻ കൊന്നുതള്ളി നശിപ്പിച്ചതിന് ശേഷം സുഖിപ്പിക്കാനും സുഖിപ്പിച്ചു നക്കിക്കൊല്ലാനും എന്ന പോലെ ഞങ്ങൾ അവരേ ഹിന്ദുമതത്തിൻ്റെ ഭാഗമാക്കി എന്ന് പറയുന്നത് വെറും ക്രൂരവിനോദത്തിൻ്റെ ഭാഗം മാത്രം. ആടിനെ വിഴുങ്ങിയ ഏത് ചെന്നയക്കും ഈ വാദം ഉന്നയിക്കാൻ സാധിക്കും. ആടിനെ ഞാൻ എൻ്റെ ഭാഗമാക്കി എന്ന്. അതൊരു വലിയൊരു കാര്യമായും വിശാലതയും ഔദാര്യവുമായും വരുത്തുന്ന സനാതനധർമ്മത്തിൻ്റെ ക്രൂരനീതിയിൽ വലിയ കാര്യമൊന്നും ഇല്ല. 

അതും എല്ലാം നിഷേധിച്ച, ജാതിമേൽക്കോയ്മയെ അപ്പടി തള്ളിയ, നിഷേധത്തിലൂടെ എല്ലാം ചോദ്യംചെയ്യുന്ന ബുദ്ധമതത്തെ.

അതാത്തിടത്ത്, അതാത് കാലത്ത് സനാതനധർമ്മം എന്ന സുന്ദരമായ പേര് നൽകി ആദരിച്ച ഈ സംഗതി അതിൻ്റെ നിലനില്പിന് വേണ്ടി, മറ്റെല്ലാവരെയും വെറുത്തു, നശിപ്പിച്ചു. 

മേൽജാതിക്കാരുടെ മേൽക്കോയ്മ ഇല്ലാതാക്കിയ, ചോദ്യം ചെയ്ത ഇസ്ലാമും ക്രിസ്തുമതവും കമ്യുണിസ്റ്റ് പാർട്ടിയും അതുകൊണ്ട് തന്നെ പിന്നീട് സനാതനധർമ്മത്തിൻ്റെ വെറുപ്പിൻ്റെ ആദ്യപട്ടികയിലും ഇടംനേടി.

എത്രയെത്ര കലാപങ്ങളും തീവ്രവാദി ആക്രമണങ്ങളും മുസ്‌ലിംകളെയും ഇസ്ലാമിനെയും കരുവാക്കി, അവരുടെ പേരിലിട്ട് സനാതനക്കാർ ചെയ്തു?

കളവും വെറുപ്പും തന്നെ ആദർശവും പ്രത്യേയശാസ്ത്രവുമാക്കിയ, എല്ലാറ്റിനും സനാതനത്തിൻ്റെ മറപിടിച്ചുപറ്റുന്ന ഒരു വിഭാഗത്തിന് ഇതൊന്നും ഒരു വിഷയമല്ല. 

അവർക്ക് കുറ്റബോധം ഉണ്ടാവില്ല. 

കാരണം,  കുറ്റബോധപ്പെടാൻ അവർക്ക് കൃത്യമായ മാർഗ്ഗരേഖയും മനസ്സാക്ഷിയും ഇല്ല. വസ്തുനിഷ്ഠമായി എന്തെന്ന് കൃത്യമായി പറയാൻ സാധിക്കാത്ത, വെറും അമൂർത്തമായ സനാതന വാദം മാത്രമല്ലാതെ. 

********

അത്തരം സനാതനക്കാർ എല്ലാം ഏകപക്ഷീയമായി പറയുന്നു. 

അവർക്ക് പഠിപ്പിച്ച് കൊടുത്തത് പോലെ. എന്തൊക്കെയോ കളവുകൾ സനാതനത്തിൻ്റെ പേരിൽ പഠിപ്പിച്ചുകൊടുത്തവർ വിജയിച്ചു. 

തത്തമ്മേ പൂച്ച പൂച്ച.

വെറുപ്പിൻ്റെ മൊത്തക്കച്ചവടം കുശാൽ. 

അവരെ പോലുള്ളവർ ഉണ്ടെങ്കിൽ വേറെന്ത് വേണം വെറുപ്പ് വിറ്റ് ഭരണം പിടിക്കുന്നവർക്കും നിലനിർത്തുന്നവർക്കും. 

അവർ പറയുന്നത് കേട്ടാലറിയാം അവരുടെ പ്രത്യേശാസ്ത്രത്തിൻ്റെ ആഴവും പരപ്പും (അഥവാ ഉള്ളുപൊള്ളത്തരം). 

എന്തൊക്കെ കള്ളത്തരങ്ങളാണ് സത്യമാക്കി അവതരിപ്പിച്ച് പഠിപ്പിക്കുന്നത്?

പിള്ളയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പോലെയാണ് അവരും അവരുടെ പാർട്ടിയും അവർ പറയുന്ന കാര്യങ്ങളും.


Monday, April 1, 2024

ധാർമ്മികത, നീതിബോധം വെറും ലോകമാന്യതയും അഭിനയവും മാത്രം.

മറ്റാരും അറിയാതെയും രഹസ്യമായും ആണെങ്കിൽ നീതിയും ധർമ്മവും വിഷയമല്ല?

മഹാഭൂരിപക്ഷത്തിനും അതങ്ങനെ.

എന്തുകൊണ്ട്?

മഹാഭൂരിപക്ഷവും മനസ്സാക്ഷിയുടെ മുമ്പിൽ സത്യസന്ധരല്ല എന്നതിനാൽ. 

മഹാഭൂരിപക്ഷവും സ്വന്തം മനസ്സാക്ഷിയുമായി സംവദിക്കുന്നില്ല, സംവദിക്കുന്നവരല്ല എന്നതിനാൽ. 

അതിജീവനബോധവും അതിജീവനകലയും അങ്ങനെയാണ് എന്നതിനാൽ.

ജീവിതം ജീവിതത്തിന് വേണ്ടി മാത്രം, ജീവിക്കാൻ വേണ്ടി മാത്രം എന്നാകയാൽ.

കുറ്റബോധം പ്രാർത്ഥിച്ച് തീർക്കാം എന്ന് കരുതുന്നതിനാൽ.

ഇരുമ്പുലക്ക വിഴുങ്ങിയാലും, ചുക്ക് വെള്ളം കുടിച്ച് (ഉപചാരം മാത്രമായ പ്രാർത്ഥന കൊണ്ട്) ദഹിപ്പിക്കാം എന്ന ധാരണ കൊണ്ടുനടക്കുന്നതിനാൽ.

********

ശരിക്ക് പറഞ്ഞാൽ:

മഹാഭൂരിപക്ഷത്തിനും ധാർമ്മികബോധവും നീതിബോധവും നന്നേകുറവാണ്. 

മഹാഭൂരിപക്ഷത്തിനും ധാർമ്മികബോധവും നീതിബോധവും വെറും ലോകമാന്യതയും അഭിനയവും മാത്രം. 

തങ്ങൾക്കെതിരേ വരുമ്പോൾ മാത്രം അനീതിയേയും അക്രമത്തെയും അവർ വിഷയമാക്കും, എതിർക്കും. 

തങ്ങൾക്കനുകൂലമായി വരുന്ന അനീതിയേയും അക്രമത്തെയും ഒന്നുമറിഞ്ഞില്ലെന്നു വരുത്തുംവിധം അവർ സുഖിച്ചനുഭവിക്കും. 

തങ്ങൾക്കനുകൂലമായി വരുന്നതും കിട്ടുന്നതും, അനന്തരസ്വത്തായാലും, അന്യന് അർഹതപ്പെട്ടതായാലും, അവർ ശരിയും തെറ്റും വിഷയമാക്കാതെ കണ്ണടച്ച് വെട്ടിവിഴുങ്ങും.

ഇത്തരക്കാർ അനുഗ്രഹങ്ങൾ കിട്ടിയാൽ മറ്റുള്ളവർക്ക് തടയുന്ന മാനസികാവസ്ഥ പുലർത്തും.

ഇതേ തരക്കാർക്ക് പ്രയാസങ്ങൾ വന്നാലോ? എല്ലാവരെയും വിളിച്ചറിയിക്കുന്ന വിധം വല്ലാതെ അസ്വസ്ഥചിത്തരാവും.