Sunday, July 27, 2025

വെള്ളാപ്പള്ളി: അറപ്പ് തോന്നുന്നു, ചർച്ച ചെയ്യാൻ

വെള്ളാപ്പള്ളി


അറപ്പ് തോന്നുന്നുചർച്ച ചെയ്യാൻ


ഇവരൊക്കെയാണ് നേതാക്കളെന്ന് കരുതാൻ.


വെള്ളാപ്പള്ളിയെ പോലുള്ള ആളുകൾ ചർച്ച ചെയ്യപ്പെടുന്നു, ചർച്ച ചെയ്യേണ്ട വിഷയങ്ങളാവുന്നു, ചർച്ച ചെയ്യേണ്ട വിഷയങ്ങളെ നിശ്ചയിക്കുന്നവരാകുന്നു എന്നിടത്ത് കിടക്കുന്നു നമ്മുടെ നാടിന്റെ ഗതികേട്.  നമ്മുടെ ഗതികേട്.


ഒട്ടും ഭാരമില്ലാത്തത് വെള്ളത്തിൽ പൊങ്ങിനിൽക്കും, ആകാശത്ത് പാറിനടക്കും എന്നത് കൊണ്ടോ ഇവരൊക്കെയും ഇങ്ങനെ പൊങ്ങിനിൽക്കും വിധവും പാറി നടക്കുംവിധവും മുകളിലായത്?


അറിയില്ല.


ഉള്ളുപൊള്ളയായത് ഏറെ ശബ്ദമുണ്ടാക്കും എന്നത് കൊണ്ടോ ഇവരൊക്കെയും ഒന്നുമറിയാതെയും വിടുവായിത്തം നടത്തി ശബ്ദമുണ്ടാക്കുന്നത്?


അറിയില്ല.


വ്യക്തിയധിക്ഷേപം നടത്താൻ ഉദ്ദേശിച്ച് പറയുന്നതല്ല ഇതൊന്നും.


അവരുണ്ടാക്കിയെടുക്കുന്ന, അവരുണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന വെറുപ്പിന്റെയും വിഭജനത്തിന്റെയും അക്രമത്തിന്റെയും പേരിലല്ലാതെ അവർക്കെതിരെ എന്തെങ്കിലും വ്യക്തിയധിക്ഷേപം നടത്താൻ മാത്രം അവരാരുമില്ല എന്ന കൃത്യമായ തിരിച്ചറിവോടെ പറയുന്നു.


എങ്ങനെയൊക്കെയോ പൈസക്കാരനായി അധികാരിയായി എന്നതിനപ്പുറം വ്യക്തിയധിക്ഷേപം നടത്താൻ മാത്രം വ്യക്തിപരമായി ഒന്നുമല്ല, ആരുമല്ല ഇവർ.


ആശയപരമായി വെളളാപ്പള്ളിയുമായി പിടിച്ചുനിൽക്കാൻ സാധിക്കാത്തത് കൊണ്ട് വ്യക്തിയധിക്ഷേപം എന്ന രണ്ടാംതരം പണിയെടുക്കുകയാണെന്ന് കരുതാനുമില്ല. 


കാരണം, അതിന് മാത്രം വലിയ ആശയതലമുള്ള, ആദർശക്കരുത്തുള്ള മാനുഷികമൂല്യങ്ങൾ സൂക്ഷിക്കുന്ന ആളല്ല വെള്ളാപ്പള്ളി. 


ഏറിയാൽ തത്തമ്മേ പൂച്ച പൂച്ച പറയുന്നത്ര, കിട്ടുന്നത് പോലെ പറയുന്നത്രയല്ലാതെ ഇയാളുടെ പറച്ചിലും ഇല്ല.


ഇയാളെ പോലുള്ളവരും പിന്നെ പലരും അടങ്ങുന്ന ആരും ആ നിലക്ക് വലിയ ആശയതലമുള്ള ആരുമല്ല.


വ്യക്തിപരമായ ഒരു വിരോധവും അങ്ങോട്ടോ ഇങ്ങോട്ടോ ഉണ്ടാവാൻ മാത്രം ഏതെങ്കിലും നിലക്ക് വ്യക്തിപരമായി അറിയുന്ന ആരെങ്കിലുമല്ല ഇവരാരും.


ഇവരെല്ലാവരും പ്രസക്തരാവുന്നത് ഇവരുണ്ടാക്കുന്ന വെറുപ്പും വിഭജനവും കൊണ്ട്, വെറുപ്പും വിഭജനവും ആയുധവും ആദർശമാക്കി താഴേനിന്ന് മുകളിലെത്തും വരെ കൊന്നും കൊടുത്തും പിന്നിൽനിന്ന് കുത്തിയും ഇവർ നേടിയെടുത്ത, നിലനിർത്തുന്ന സമ്പത്തും അധികാരവും കൊണ്ട്.


ഒന്നിനും ഏതിനും കൊള്ളാത്ത ഒരാളെക്കുറിച്ച്, അയാൾ എന്തൊക്കെയോ എന്തിനൊക്കെയോ വേണ്ടി പറയുന്നത് ചർച്ചചെയ്യുന്നത്ര, ചർച്ച ചെയ്യേണ്ടിവരുന്നത്ര  ഒരൂ നാടും നാട്ടുകാരും തരംതാഴുന്നു എന്ന ദുഃഖം കൊണ്ട് മാത്രം ചിലത് പറഞ്ഞുപോകുന്നു.


മലത്തെ കഴുകി വേറെന്തെങ്കിലും ആക്കി മാറ്റാമോ?


ഇല്ല. 


എന്നാൽ, ഇവരുണ്ടാക്കിയെടുത്ത ഏത് ചർച്ചയും അതുപോലുള്ളതാണ്. 


അതുകൊണ്ടാണ് അറപ്പ് തോന്നുന്നത്. 


ഒരു നാടിനെയും നാട്ടുകാരെയും അത്രക്ക് പുറകോട്ടും താഴോട്ടും വലിച്ചവരാണ് ഇവരും ഇവരെ പോലുള്ളവരും.


അറപ്പോടെ തന്നെ ഈ കുറിപ്പ് എഴുതുന്നതും, എഴുതേണ്ടി വരുന്നതും അതുകൊണ്ടാണ്.


എന്നാലോ, മലത്തെ കഴുകി വേറെന്തെങ്കിലുമാക്കാൻ ശ്രമിച്ചാൽ സ്വയം നാറുമെന്നത് നാം മനസ്സിലാക്കാതെയും പോകുന്നു. 


നാമും നമ്മുടെ നാടും അങ്ങനെ ദിനംപ്രതി നാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 


ഒന്നിനും കൊള്ളാത്തവർ ദിവ്യരും ഗുരുക്കന്മാരും ആകുന്ന വഴിയിലെ ദുരന്തം.


ഇങ്ങ് കേരളത്തിൽ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട് ചാരിയും തൊട്ടും, എന്നാൽ ചാരിയില്ല തൊട്ടില്ല എന്ന് വരുത്തുന്ന ഇടത് വലത് സഖ്യങ്ങൾക്ക് അവരുടെ ആർജ്ജവമില്ലായ്മയും കൃത്യമായ, വ്യക്തമായ നിലപാടില്ലായ്മയും കാരണം സംഭവിക്കുന്നതും സ്വയം വൃത്തികെടുന്ന ഈ പരിപാടി തന്നെ. 


കല്ലെറിയാൻ പറ്റും വണ്ണം പാപം ചെയ്യാത്തവർ ഇടതിലും വലതിലും മധ്യത്തിലും ഇല്ലെന്നതോ വെള്ളാപ്പള്ളിയുടെയും അതുപോലുള്ളവരുടെയും ധൈര്യം?


ഇങ്ങനെ ഇത്രമാത്രം ചർച്ചക്കെടുക്കാൻ മാത്രംഎപ്പോഴെങ്കിക്കും മനസ്സിന്റെ ഏതെങ്കിലും കോണിൽവിഷയീഭവിക്കാനുള്ള എന്തെങ്കിലും വ്യക്തിഗുണവും മഹത്വവും അതുവെച്ചുള്ള സ്വാധീനവും ഉള്ള, ഉണ്ടാകേണ്ട ആളാണോ വെള്ളാപ്പള്ളി?


അല്ല

ഒരിക്കലും തോന്നിയിട്ടില്ല.


ചിന്താശേഷിയും പാണ്ഡിത്യവും എവിടെയെങ്കിലും ഏതെങ്കിലും വിഷയത്തിൽ തെളിയിച്ച ആളാണോ വെള്ളാപ്പള്ളി?


അല്ല.


മദ്യക്കച്ചവടം കൊണ്ട് കുറെ പൈസയുണ്ടാക്കിയിട്ടുണ്ടാവാം എന്നതിനപ്പുറം വല്ല വിവേകവുംമഹത്വവും മാനുഷികമൂല്യവും എപ്പോഴെങ്കിലും കാണിച്ച ആളാണോ വെള്ളാപ്പള്ളി?


അല്ല.


അദ്ദേഹത്തിന്റെ പിന്നിൽ ഈഴവരെന്നല്ല ആരെങ്കിലും യഥാർത്ഥത്തിൽ ഉണ്ടോ, അതിന് മാത്രം അയാളുണ്ടോ, അതിന് മാത്രം, കച്ചവടവും ലാഭവും മാത്രമല്ലാത്ത ഒരാശയം അയാൾക്കുണ്ടോ?


ഇല്ല.


ആരെയെങ്കിലും പിന്നിൽ നിർത്താൻ മാത്രം ബുദ്ധിപരമോ ആശയപരമോ ആയ ബലം ഉള്ളആളാണോ വെള്ളാപ്പള്ളി?


അല്ല.


അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് കുഞ്ഞുകുട്ടികൾ പറയുന്ന കാര്യങ്ങൾക്കുള്ള വെളിവുംസാംഗത്യവും ഉള്ളതായിതോന്നിയിട്ടുണ്ടോ ആർക്കെങ്കിലും?


ഇല്ല.


നാരായണഗുരുവിനെയെങ്കിലും അല്പമെങ്കിലും പഠിച്ച ആളും പിൻപറ്റുന്ന ആളുമാണോ വെള്ളാപ്പള്ളി?


അല്ല.


അയാൾ വെറുപ്പ് വിതരണം ചെയ്ത് വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന്ഇടത് വലത് മുന്നണികൾക്ക് മനസ്സിലാവാത്ത പ്രശ്നമുണ്ടോ?


ഇല്ല 


വെള്ളാപ്പള്ളി കളവുകൾ പറഞ്ഞ്, തെറ്റിദ്ധാരണകൾ സൃഷ്ടിച്ച് വെറുപ്പ് വിതരണം ചെയ്ത് വിഭജനംഉണ്ടാക്കാൻ ശ്രമിക്കുന്നത്  ഡി യെയും മറ്റന്വേഷണ ഏജൻസികളെയും വെച്ച് അയാളെപേടിപ്പിക്കുന്നവർക്ക് വേണ്ടിയാണെന്ന് മനസ്സിലാകാത്തവരും ഉണ്ടോ?


ഇല്ല.

Saturday, July 26, 2025

ധർമ്മസ്ഥൽ: പൂച്ചക്ക് ആര് മണികെട്ടും?

ധർമ്മസ്ഥൽ: അക്രമികൾ തന്നെ ഭരണാധിപരും കാവൽക്കാരുമാകുന്ന നാട്ടിൽ ആര്, ആരോട്, എന്ത് പറയാൻ ???

അവിടെ പൂച്ചക്ക് ആര് മണികെട്ടും?

പൂച്ചകളും പുലികളും കുറുക്കന്മാരും ചെന്നായ്ക്കളും തന്നെ ഇങ്ങനെ തുടരും, ഭരിക്കും, നേതാക്കളായി തുടരും 

പൂച്ചക്കും പുലിക്കും കുറുക്കന്മാർക്കും ചെന്നായ്ക്കൾക്കും മണികെട്ടാൻ കഴിവള്ളവർ ഇല്ല. 

അഥവാ ആരെങ്കിലും മണികെട്ടാൻ കഴിവുള്ളവരും തുനിയുന്നവരുമായി വന്നാലോ?

അങ്ങനെ തുനിയുന്നവരും കഴിവുള്ളവരും ജയിലിൽ കഴിയും, രാജ്യദ്രോഹികളാവും. 

ഇന്ത്യയിലുടനീളം അങ്ങനെ ജയിലിൽ കഴിയുന്നവരുടെയും രാജ്യദ്രോഹികളായവരുടെയും എത്രയെത്ര ഉദാഹരണങ്ങൾ!!! ഗുജറാത്തിൽ നിന്നടക്കം.

ഇന്ത്യയിലുടനീളം അങ്ങനെ അക്രമികൾ നേതാക്കളായതിന്റെയും ഭരണാധികാരികളായതിന്റെയും എത്രയെത്ര ഉദാഹരണങ്ങൾ!!! ഗുജറാത്തിൽ നിന്ന് പ്രത്യേകിച്ചും.

*******

സനാതനം : ഒരു നിർവ്വചനവും വ്യവസ്ഥയും വെള്ളിയാഴ്ച്ചയും ഇല്ലാത്ത, കൃത്യമായ വിധിവിലക്കുകൾ നൽകാൻ സാധിക്കാത്തതിന്റെ പേര് .

സനാതനത്തിന്റെ പേരിൽ പാലൂട്ടി വളർത്തുന്നത് അവ്യക്തതകളെ, കൊടുംക്രൂരതകളെ, അരാചകത്വത്തെ, അന്ധവിശ്വാസങ്ങളെ, തെമ്മാടിത്തങ്ങളെ, വിടുവായിത്തത്തെ, വെറുപ്പിനെ, വിഭജനത്തെ.

********

പിന്നെ ഇവിടെ നടക്കുന്ന അക്രമങ്ങളുടെ പിന്നിലെ സത്യവും സത്യാന്വേഷണവും എന്നത് : അവ തങ്ങൾക്ക് പറ്റിയ കോലത്തിലാക്കി മാറ്റുന്ന കളവുകളും ക്രൂരതകളും മാത്രം. അവ കളവുകൾക്കും ക്രൂരതകൾക്കും വേണ്ടി മാത്രം.

അഥവാ സത്യം എപ്പോഴെങ്കിലും പുറത്ത് വരുമെന്ന് തന്നെ വെക്കുക. 

എന്ത് കാര്യം?

എപ്പോഴെങ്കിലും പുറത്ത് വരുന്ന സത്യം കൊണ്ട് ഇപ്പോഴത്തെ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമോ? 

ഇപ്പോഴത്തെ കുറ്റവാളികൾ  നേതാക്കളായും ഭരണാധികാരികളായും മറ്റും തുടരും, ആഘോഷിക്കും, കുറെ നിരപരാധികളെ കുറ്റവാളികളാക്കി ശിക്ഷിക്കും.

********

അതുകൊണ്ട് തന്നെ ഇവിടെ ഈ നാട്ടിൽ എന്ത് സത്യവും സത്യാന്വേഷണവും?

ഇവിടെ എവിടെ സത്യവും സത്യാന്വേഷണവും വിഷയമാകുന്നു?

ഇഷ്ടപ്പെട്ടവരുടെ തെറ്റുകുറ്റങ്ങൾ മറച്ചുപിടിക്കാനുള്ളത് മാത്രം ഇവിടത്തെ സത്യവും സത്യാന്വേഷണവും?

മതം നിങ്ങളുടെ തെരഞ്ഞെടുപ്പാണോ? അല്ല. എങ്കിൽ രാജ്യമോ?

മതം നിങ്ങളുടെ തെരഞ്ഞെടുപ്പാണോ? 

അല്ല. 

എങ്കിൽ രാജ്യമോ? 

രാജ്യവും തെരഞ്ഞെടുപ്പല്ല. 

രാജ്യവും മതവും മാതാവും പിതാവും കുടുംബവും ഒക്കെ ജന്മം കൊണ്ട് മാത്രം .

മതം ആർക്കും എപ്പോഴും മാറുകയെങ്കിലും ചെയ്യാം. 

അത്രക്ക് സമ്പന്നരായ കുറെ ഗുജാത്തി കച്ചവടക്കാർക്കൊക്കെയല്ലാതെ രാജ്യം മാറാൻ മഹാഭൂരിപക്ഷത്തിനും സാധ്യമല്ല. 

രാജ്യം തെരഞ്ഞെടുപ്പാകുമായിരുന്നേങ്കിൽ ഗതികെട്ട ചില രാജ്യത്ത് ജനിക്കാൻ ആരെങ്കിലും തീരുമാനിക്കുമോ, തെരഞ്ഞെടുക്കുമോ? 

ഇല്ല.

ജനിച്ച് ജീവിച്ച് ജീവിതം സമൃദ്ധമായി ആഘോഷിക്കാൻ പറ്റിയ എത്രയെത്ര നല്ല രാജ്യങ്ങൾ കിടക്കുന്നു. 

ജനിച്ച് കുടുങ്ങിയത് കൊണ്ട് മാത്രം നിൽക്കക്കള്ളിയില്ലാതെ ജയ് വിളിക്കുന്നവരുടെയടക്കം കഥയും ഉള്ളിലിരിപ്പും കാര്യവുമാണ് ഈ പറയുന്നത്.

Friday, July 25, 2025

കണ്ണുകൊണ്ട് കണ്ണിനെ തന്നെ കാണില്ല, കാണാൻ സാധിക്കില്ല.

കണ്ണുകൊണ്ട് കണ്ണിനെ തന്നെ കാണില്ലകാണാൻ സാധിക്കില്ല.


സ്വന്തം മുഖം കാണാൻ സാധിക്കുന്നത് കണ്ണാടി ഉള്ളത് കൊണ്ട്.


ഓരോ കോശവും അതിരിക്കുന്ന വലിയ ശരീരത്തെ അറിയുന്നുണ്ടോ ആവോ?


പ്രോട്ടോണും ഇലക്രോണും ന്യുട്രോണും കൂടിയുണ്ടാകുന്ന ആറ്റത്തെ അറിയാതെയോ ഓരോ ന്യുട്രോണും പ്രോട്ടോണും ഇലക്ട്രോണും?


ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞ് അമ്മയെ എന്നല്ല ഗർഭപാത്രം പോലും കാണുന്നില്ലെന്നോ?


ജനിച്ചുകഴിഞ്ഞതിനുശേഷവും നാമെല്ലാവരും അതിനേക്കാൾ വലിയ ഗർഭപാത്രത്തിൽ തന്നെയോ


ഏറിയാൽ ഗർഭപാത്രഭിത്തികളെ മാത്രം ലോകമായി കാണുംവിധം മാത്രമോ ഗർഭപാത്രത്തിനുള്ളിലെ ഓരോ കുഞ്ഞും?


മഴയും കാറ്റും വെയിലും പൂക്കളും കാടും മലയും യാത്രയും ജനനവും മരണവും ഒക്കെ ഈ ഭിത്തിക്കുള്ളിൽ സംഭവിക്കുന്ന നാമമാത്ര സംഗതികൾ.


ജനിച്ചുവീണ് കുടുങ്ങിയ മാനം തന്നെ ലോകമായി കാണുന്നത്ര മാത്രം ഓരോന്നും ഓരോരുവനും അതാതിലും അവനവനിലും മാത്രം കുടുങ്ങിയോ ?


ഓരോന്നും ഓരോരുവനും അതാതിലും അവനവനിലും മാത്രം കുടുങ്ങിയുണ്ടായ (മാനം നൽകിയ) മാനദണ്ഡങ്ങളും ഉപാധികളും അളവുകോലുകളും മാത്രം വെച്ചും ഉപയോഗിച്ചും കൊണ്ട് മാത്രമോ?


ഓരോന്നും ഓരോരുവനും സ്വയം എന്താണെന്നും എവിടെയാണെന്നും തീർത്തും മനസ്സിലാവാതെയോ?


ഗർഭപാത്രം വഹിക്കുന്ന വലിയ ശരീരത്തെ/ ലോകത്തെ കാണാതെയോകാണാൻ സാധിക്കാതെയോ 


ഓരോന്നും അതിന് വേണ്ടി തന്നെ, ഓരോരുവാനും അവനവന് വേണ്ടി മാത്രം തന്നെ നിലകൊണ്ടു കൊണ്ട് സർവ്വതിനും വേണ്ടത് അറിയാതെ ചെയ്തുകൊണ്ട് സർവ്വലോകവും നിലനിക്കൊള്ളുകയോ? 


അവ്വിധം സർവ്വലോകത്തിനും ഉതകും വിധമോ ഓരോരുത്തനിലും സ്വാർത്ഥതയും നിനിൽക്കാനുള്ള ബോധവും അവരറിയാതെയും നിറഞ്ഞിരിക്കുന്നത്, നിറച്ചിരിക്കുന്നത്?

Wednesday, July 23, 2025

വെറും ജാതിയും മതവുമായ ഇസ്ലാമും മുസ്ലിമും ഇല്ല.

വെറും ജാതിയും മതവുമായ ഇസ്ലാമും മുസ്ലിമും ഇല്ല. 

വെറും ജന്മം കൊണ്ട് തെരഞ്ഞെടുപ്പല്ലാതെ കിട്ടുന്നതാണ് മതവും ജാതിയുമെങ്കിൽ, ആ മതവും ജാതിയും ലേബർ റൂമിലെ നഴ്സ് വിചാരിച്ചാൽ ഇല്ലാതാവും. 

ഇസ്ലാം വെറും ജന്മം കൊണ്ടല്ല;  തെരഞ്ഞെടുപ്പ് കൊണ്ട് മാത്രം. 

മുസ്ലീമാവുന്നത് വെറും ജന്മം കൊണ്ടല്ല; തെരഞ്ഞെടുത്ത് കൊണ്ട് മാത്രം. 

അതുകൊണ്ട് തന്നെ “ലാ ഇലാഹ ഇല്ലല്ലാ” എന്നത് ആവർത്തിച്ച് സാക്ഷ്യപ്പെടുത്തി അതനുസരിച്ച് നൂറായിരം കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ വരുത്തേണ്ടത്  മുസ്ലിമാവാൻ നിർബന്ധം. 

********

ഇസ്ലാമും മുസ്ലീമും ആകുന്നതും ആകേണ്ടതും ശരിക്കും ഈ പറഞ്ഞത് പോലെ തന്നെയാണ്.

ലാ ഇലാഹ ഇല്ലല്ലാ എന്നത് സാക്ഷ്യപ്പെടുത്തി പറയുക, സാക്ഷ്യപ്പെടുത്തി പറയാനാവുന്നത്ര അറിഞ്ഞ് പറയുക എന്നത് മുസ്ലിം ആകുന്നതിന്റെ അഞ്ച് കാര്യങ്ങളിൽ ആദ്യത്തേതാണ്.

സാക്ഷ്യപ്പെടുത്തി പറയുക, സാക്ഷ്യപ്പെടുത്തി പറയാനാവുന്നത്ര അറിഞ്ഞ് പറയുക എന്നാവശ്യപ്പെടുക എന്നതിന്റെ അർഥവ്യാപിതിയും ഗൗരവവും ഒന്ന് ചിന്തിച്ചു നോക്കുക 

********

മറ്റേതൊരു മതത്തേക്കാളും പ്രത്യേശാസ്ത്രത്തെക്കാളും ഭംഗിയായും സമഗ്രമായും ഭൗതികജീവിതത്തിലെ സർവ്വകാര്യങ്ങളും കൈകാര്യം ചെയ്യുന്നതോടൊപ്പം, 

വിശ്വാസികളെ ഭൗതികകാര്യങ്ങളിൽ എവിടെയും പെരുവഴിയിലിടാതെ, 

ഒരുതരം പ്രത്യേക ചൂഷണവും നടത്താതെ, 

ഭൗതികജീവിതനഷ്ടം അല്പവും ആവശ്യമാക്കാതെ, 

പാരത്രികജീവതവും കൂടി ഒരു ബോണസായി അർത്ഥശങ്കക്കിടയില്ലാത്തവിധം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇസ്ലാമിന്റെ പ്രത്യേകത.

********

ജീവിക്കുമ്പോഴുള്ള പ്രശ്നങ്ങളെയും ജീവിതത്തെയും ആവത് സഹായിക്കുംവിധമുള്ള, 

ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുംവിധമുള്ള നിർദ്ദേശങ്ങളും ജീവിതവ്യവസ്ഥയും നൽകിക്കൊണ്ട് മാത്രമാണ് 

ഇസ്ലാം പരലോകത്തെ കുറിച്ച് പറയുന്നത്. 

അല്ലാതെ ഒളിച്ചോട്ടം നടപ്പാക്കുന്ന കാല്പനികതയും സ്വപ്നവും പോലെയല്ല ഇസ്ലാം പരലോകം പറയുന്നത്. 

ഇസ്ലാമിലെ ഒരു ആരാധനാ അനുഷ്ഠാന പരിപാടികളിലും ചൂഷണത്തിന്റെയോ ചൂഷണസാധ്യതയുടെയോ ഒരംശം പോലും കാണില്ല. 

ഈ ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്ന തോതനുസരിച്ച പരലോകത്തെ പ്രതിഫലം എന്ന നിലക്കാണ് ഇസ്ലാമിലെ പരലോക സങ്കൽപവും പരലോകത്തിലേക്കുള്ള വാഗ്ദാനങ്ങളും. 

ഒന്ന് മറ്റൊന്നിന് കരുത്തേകും വിധം മാത്രം. 

ഇസ്ലാം ആവശ്യപ്പെടുന്ന പരലോകവിശ്വാസം ഇഹലോകജീവിതം ഭംഗിയക്കുംവിധം മാത്രം.

ഈ ലോകത്തെ ഒരു കാര്യവും അവഗണിക്കാതെയാണ് ഇസ്ലാം.

ഈ ലോകത്തെ, ഈ ജീവിതത്തിലെ ഒരു കാര്യവും വിശ്വാസിക്ക് നിഷേധിക്കാതെയാണ് ഇസ്ലാം.

ഈ ജീവിതത്തിലെ എല്ലാ വിഷയങ്ങൾക്കും ആവുന്നത്ര കൃത്യമായ പരിഹാരനിർദ്ദേശങ്ങൾ നൽകിക്കൊണ്ടുള്ള പ്രായോഗിക മതമാണ് ഇസ്ലാം. 

ഇവിടെ പൊതുവെ കാണപ്പെടുന്ന വെറും മതം മാത്രമല്ലാത്ത പൂർണ്ണജീവിതവ്യവസ്ഥയാണ് ഇസ്ലാം. 

മറ്റുള്ള മതം പോലെ വെറുമൊരു മതമല്ലാത്ത മതം ഇസ്ലാം 


Tuesday, July 22, 2025

ദുബായ് യാത്ര: ഭാഗം രണ്ട്.

ദുബായ് യാത്ര: ഭാഗം രണ്ട് -


വെറും ഒമ്പത് ദിവസത്തെ സന്ദർശനത്തിനാണ് ദുബായിലേക്ക് പോയത്. 


കുടുംബ സമേതം. 

നാല് പേർ. 

ഭാര്യ, രണ്ട് മക്കൾ പിന്നെ ഈയുള്ളവനും. 


വിത്തിട്ട് മുളപ്പിച്ച് സന്ദർശനം ഉദ്ദേശിപ്പിച്ചതും വിസ തയ്യാറാക്കി അയച്ച് സാധിപ്പിച്ചതും ഗനി എന്ന സുഹൃത്തും ഒപ്പം ഭാര്യയുടെ സഹോദരൻ തന്നെയായ ഫസ്റ്റ് കസിനും.


യുഎ ഇ ചുറ്റിക്കാണുക എന്ന ഒരേയൊരുദ്ദേശം വെച്ച് മാത്രം ഈ യാത്ര.


അതുകൊണ്ട് തന്നെ ഈ ഒമ്പത് ദിവസക്കാലയളവിൽ നാട്ടുകാരും ബന്ധുക്കളും ആയ ആരെയും അങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ടില്ല, കാണാൻ താല്പര്യപ്പെട്ടില്ല. 


സ്വന്തം നാട് കാണാനും നാട്ടുകാരെ കാണാനുമല്ലല്ലോ നമ്മൾ നാട് വിട്ടുപോകുന്നത്?


നാടും നാട്ടുകാരുമല്ലാത്തത് കാണാനാണല്ലോ ഏത് യാത്രയും?


നമ്മൾ സ്വയം അപരിചിതരാവുക, അപരിചിതമായതും അപരിചിതരായവരെയും കാണുക. 


സ്വയം പുതിയതായി മാറി പുതിയത് കാണുക. സ്വയം മാറുക, മാറിക്കാണുക.


ആർക്കും ബാധ്യതയും ഭാരവും ആകരുത് എന്നത് കൊണ്ടുകൂടി മാത്രം. 


അസ്ഥാനത്തും അസമയത്തും സംഭവിക്കുന്ന, വന്നുചേരുന്ന എന്തും ആരും ബുദ്ധിമുട്ടാണ്, പ്രശ്നനമാണ്, തിന്മയാണ്, ദഹിക്കാത്തതാണ്. 


ഏതൊന്നിന്റെയും മൂല്യം അത് വന്നുപെടുന്ന സമയവും സ്ഥാനവുമായി കൂടി ബന്ധപ്പെട്ടതാണ്.


ആളുകൾ ഉപചാരം കൊണ്ട് അഭിനയിക്കും എന്നാകയാൽ പച്ചയായി അതങ്ങനെ പറഞ്ഞെന്നിരിക്കില്ലയെങ്കിലും. 


തൊലിപ്പുറത്ത് കാണുന്നതല്ല ആരുടെയും ഉള്ളിലുള്ള രുചിയും നിറവും. 


തൊലിപ്പുറത്ത് കാണുന്നത് ഉപചാരവും ആചാരവും. കണ്ടാകർഷിക്കപ്പെടുന്ന തൊലിയാണെങ്കിൽ യഥാർത്ഥ അനുഭവത്തിൽ കളയാനുള്ളത്.


അനുഭവിക്കുമ്പോൾ കളയാനുള്ളതാണ് കാമ്പും കൂമ്പും എന്ന് ധരിച്ചുവശായാൽ യാത്ര യാത്രയല്ലാതാവും.


അതിനാൽ എങ്ങിനെയൊക്കെയോ അറിഞ്ഞ് ഇങ്ങോട്ട് വന്നുകണ്ടവർ മാത്രമേ ഉള്ളൂ. 


തേനീച്ചകൾ അവർക്ക് വേണ്ട പൂവുകളെ എങ്ങിനെയും തേടിക്കണ്ടെത്തുന്നത് പോലെയുള്ളൊരു കണ്ടെത്തലും കണ്ടുമുട്ടലും മാത്രം ഈ യാത്രയിൽ. അധികവും പുതിയത് മാത്രം തേടിയും നേടിയും. 


തേനീച്ചകൾ ഒരിക്കൽ മാത്രം ഒരു പൂവിലേക്ക് എന്ന മട്ടിൽ. 


ഒന്നിൽ തന്നെ ഒരിടത്തേക്ക് തന്നെ പല പ്രാവശ്യം എന്നത് ജീവിതം കൂടി തന്നെയായ യാത്രയിൽ സംഭവിക്കരുത് എന്ന മട്ടിൽ.


അങ്ങനെയല്ലായിരുന്നെങ്കിൽ ഈ ഒമ്പത് ദിവസങ്ങൾ പലരും നമ്മളെ കാത്തും നമ്മൾ പലരെയും കാത്തും സൽക്കാരം കൂടിയും ആവശ്യമില്ലാത്ത സമ്മാനങ്ങൾ വാങ്ങി പരസ്പരം ഭാരം കൊടുത്തും വാങ്ങിയും തീരുമായിരുന്നു.


താമസിക്കാൻ ഒരേറെ ബന്ധുവീടുകൾ വേണമെങ്കിൽ ഒത്തുകിട്ടുമായിരുന്നുവെങ്കിലും താമസം ഒരുക്കിയത് ഹോട്ടലിൽ. 


കൂടുതലാവുന്ന ആരുടെ ഏതുതരം അടുപ്പവും പുച്ഛം സൃഷ്ടിക്കും. 


എന്നിരിക്കെയും, ഹോട്ടൽ താമസം തന്ന അകൽച്ചയും അപരിചിതത്വവും ഒന്നുകൂടി സ്വകാര്യതയും അത് നൽകുന്ന സാവകാശവും വിശാലതയും സ്വാതന്ത്ര്യവും നൽകി.


യഥാർത്ഥ ദുബായ് ആയിരുന്ന ദേരയിൽ താമസം.


ഇന്നത്തെ ദുബായിക്ക് അസ്ഥിവാരമൊരുക്കിയ ദേരയിൽ തന്നെയുള്ള ഒരു ഹോട്ടലിൽ. 


റോയൽ പാരീസിൽ.


ദുബായിൽ എത്തിയ അന്നുമുതൽ തിരിച്ചുവരുന്ന ദിവസം എയർപോർട്ടിൽ എത്തിക്കുന്നത് വരെ ഒരേയൊരാൾ കൂടെ. 


എന്തിനും തയ്യാറായി, എല്ലാം വഹിച്ച് ഗനി.


പേര് കൊണ്ട് ധനികനായവൻ മനസ്സ് കൊണ്ടും സന്നദ്ധത കൊണ്ടും ധനികനും വിശാലനും മാത്രമെന്ന് ഓരോ നിമിഷവും തെളിയിച്ചു.


ഒമ്പത് ദിവസവും കൂടെ തന്നെ ഉണ്ടാവാൻ ജോലിയിൽ നിന്നും അവധിയെടുത്തു നിന്നു ആ ധനികനെന്ന് സ്വന്തം പേരിനർത്ഥമുള്ള ഗനി. 


ഇടവേളകളിൽ കൂടെ ആവോളം ഉണ്ടായിരുന്ന നൗഫലിനെയും ഷുക്കൂറിനെയും റസലിനെയും മറന്നുകൊണ്ടല്ല ഇതിങ്ങനെ പറയുന്നത്. 


വിട്ടഭാഗം പൂരിപ്പിച്ചു നിർത്തി, യാത്രക്ക് അവിടവിടെ തുടർച്ച നൽകി, വിരുന്നൂട്ടിയവരെ വിട്ടുപോവുക അസാധ്യം. 


അവർ ചിത്രങ്ങളെ ചിന്ത്രങ്ങളാക്കി കാണിച്ച ചിത്രമല്ലാത്ത പശ്ചാത്തലങ്ങൾ.


എത്രയെല്ലാം ഉറക്കവും ഊണും പ്രശ്നമാക്കാതെ, എവിടേക്കെല്ലാം ഗനി നമ്മെ കൊണ്ടുപോയെന്നോ?


ഒമ്പത് ദിവസത്തിന് ഒമ്പത് മാസങ്ങളുടെയും വർഷങ്ങളുടെയും അർത്ഥവും ദൂരവും നീളവും ഉണ്ടാക്കി കാണിച്ചുതന്നു ഈ ഗനി. 


കൂടെ തന്നെ, താൻ ഒറ്റ, ഒറ്റക്ക്, ഏകം, ഒറ്റയായവൾ, അതുല്യം, അനുപമം എന്നർത്ഥം പേരിൽ വഹിക്കുന്ന ഗനിയുടെ ഭാര്യ വഹീദയും. 


ഒപ്പം നമ്മുടെയൊക്കെ ഗൗരവത്തെയും പരുപരപ്പിനെയും അലിയിക്കും വിധം നനവും തണുപ്പും തരാൻ ഗനിയുടെയും വഹീദയുടെയും പവിഴമുത്തുമണിയെന്ന് തോന്നിപ്പിക്കുന്ന അച്ചുളിയും അവളുടെ കുഞ്ഞു കുഞ്ഞു നറുമുത്തുമൊഴികളും. 


ചെറുതാണ് വലുതെന്ന അനുഭവപാഠം തന്ന അച്ചുളി.


********


ദുബായ് യാത്ര എന്നത് പേരിൽ മാത്രം. 


യുഎ ഇ യാത്രയാണ് യുഎയുടെ ഏഴ് ഭാഗങ്ങളിൽ ഒന്ന് മാത്രമാണ്.


പക്ഷേ ദുബായ് എന്നാൽ യുഎഇയും യുഎഇയെന്നാൽ ദുബായി എന്നും അർത്ഥം വരുംവിധമാണ് കാര്യങ്ങൾ.


ശരിയാണ്, ശരീരം ഏറെയുണ്ടെങ്കിലും, ശരീരം മുഴുവൻ നമ്മളും നമ്മുടേതും ആണെങ്കിലും, നമ്മളൊരോരുവരും അറിയപ്പെടുന്നതും തിരിച്ചറിയപ്പെടുന്നതും പേര് വിളിക്കപ്പെടുന്നതും നമ്മുടെ മുഖം വെച്ച്, തലവെച്ച്. 


അതുപോലെയാണ് ദുബായിയും യുഎഇയും. 


ദുബായി യുഎഇയുടെ മുഖം, തല. 


ആ മുഖത്തിനും തലക്കും കിട്ടുന്ന പേര് തന്നെ മൊത്തം ശരീരത്തിനുമുള്ള പേര്. ദുബായി എന്ന യുഎഇ. 


ദുബായി പോലെ ഏഴ് ഇമാറാത്തുകൾ (ഗവർണറേറ്റുകൾ) ഉള്ളത് യുഎഇ.


(തുടരും, തുടരണം: അടുത്തത് : മാലാഖകളെ പോലെ അവതരിച്ചു സഹായിച്ച രണ്ട് പാക്കിസ്ഥാനികൾ.)