Friday, June 20, 2025

ആരാന്റമ്മക്ക് ഭ്രാന്ത് വരുമ്പോൾ കാണാനും നോക്കിച്ചിരിക്കാനും എന്താ സുഖം, അല്ലേ?

ആരാന്റമ്മക്ക് ഭ്രാന്ത് വരുമ്പോൾ കാണാനും നോക്കിച്ചിരിക്കാനും എന്താ സുഖം, അല്ലേ? 

വെറുപ്പും വിദ്വേഷവും മാത്രം കൊണ്ടുനടക്കുന്ന ക്രൂരവിനോദികൾക്കും അസൂയാലുക്കൾക്കും കാര്യങ്ങൾ അങ്ങനെയാണ്. 

സ്വയം നശിച്ചിട്ടാണെങ്കിലും അവർക്ക് മറ്റുള്ളവർ നശിച്ചു കാണണം.

നീതിയും സത്യവും ശരിയും കാരുണ്യവും അവർക്ക് വിഷയമല്ല. 

എവിടെയാണെങ്കിലും എങ്ങനെയാണെങ്കിലും അവർക്ക് മുസ്ലിംകളെ കൊന്നുകിട്ടണം. 

മുസ്ലിംകളെ ആക്രമിക്കുന്നവരും കൊല്ലുന്നവരും ചൂഷണം ചെയ്യുന്നവരും ആരായാലും പുണ്യാളന്മാർ. 

ആ പുണ്യാളന്മാർ ആ മുസ്ലിംകളെ തന്നെ ഭീകരവാദികളെന്നും തീവ്രവാദികളെന്നും വിളിക്കുന്നത് ഏറ്റുവിളിക്കണം. 

സംഗതി കുശാൽ.

ഇറാൻ തുടങ്ങിവെച്ച ഒന്നുമില്ലല്ലോ ഇറാൻ നിർത്തിവെക്കാനും ഇറാൻ വേണ്ടെന്ന് വെക്കാനും? 

ഇറാൻ പ്രതിരോധിക്കുകയും പ്രതികരിക്കുകയും മാത്രം.

നീതിയും ന്യായവും മുസ്ലീംവിരോധം തലക്ക് പിടിച്ചാൽ മനസ്സിലാവില്ല. 

ഇസ്ലാമുമായി ആശയപരമായി പറഞ്ഞുനിൽക്കാൻ ശേഷിയില്ലാത്ത പാശ്ചാത്യ ശക്തികളും ഫാസിസ്റ്റുകളും അധികാരത്തിന്റെയും ആയുധത്തിന്റെയും മുഷ്ക് കാണിച്ചു നോക്കുന്നു. 

കഴിഞ്ഞ നാല്പത്തിയാറ് കൊല്ലങ്ങളായി ഇത് ഇറാനെതിരെ പയറ്റി നോക്കി. 

മുത്തലാളിത്തത്തേക്കാൾ കരുത്തുള്ള സമ്പൂർണ്ണ സമാന്തര വ്യവസ്ഥ കാണിച്ചുകൊടുക്കാൻ മാത്രം കേൾപ്പുള്ള ഇറാന്റെ ആദർശ വിശ്വാസധാർട്യതക്ക് മുമ്പിൽ വിജയം കണ്ടില്ല. 

ഇപ്പോൾ ആ ആക്രമണം ഒന്നുകൂടി കടുപ്പിക്കുന്നു. അത്രമാത്രം. 

നിഷ്പക്ഷ മനസ്സാക്ഷി എന്നാണുണ്ടെങ്കിൽ ഒറ്റക്ക് എല്ലാം വികസിപ്പിച്ച് ഒറ്റക്ക് തന്നെ ലോകത്തെ മുഴുവൻ നേരിടുന്ന ഇറാൻ എല്ലാവരുടെയും പിന്തുണ നേടേണ്ട രാജ്യമാണ്. എല്ലാവരുടെയും രോമകൂപങ്ങൾ ഉയർത്തുന്നത്ര കോരിത്തരിപ്പിക്കേണ്ടതുമാണ്. എല്ലാവരിലും വിപ്ലവത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതീക്ഷയുടെയും അഗ്നി പടർത്തേണ്ടതാണ്. 

നിക്ഷിപ്ത താല്പര്യങ്ങൾ വെച്ചുള്ള വെറുപ്പും വിദ്വേഷവും നിങ്ങളെ അന്ധരും ക്രൂരവിനോദികളും ആക്കുന്നില്ലെങ്കിൽ…

ഇസ്രയേലിൽ ലക്ഷ്യംതെറ്റി ഒരേയൊരു മിസൈൽ ആശുപത്രിൽ പതിക്കുമ്പോഴേക്കും ആയത്തുള്ള ഖാം നഈ കൊല്ലപ്പെടണം എന്ന് പറയുന്ന നെതന്യാഹുവും അനുകൂലികളും മനസ്സിലാക്കുന്നില്ല, അത്തരം ആയിരക്കണക്കിന് മിസൈലുകളും ബോംബുകളും ഫലസ്തീനിലെ നൂറ് കണക്കിനു ആശുപത്രികളുടെ മേൽ പതിപ്പിച്ച് ആയിരക്കണക്കിന് രോഗികളെയും ഡോക്ടർമാരെയും കൊന്ന നെതന്യാഹുവിനെയും അതിനെ അനുകൂലിച്ച ട്രംപിനെയും യൂറോപ്യൻ ഭരണാധികാരികളെയും ലോകം എന്താണ് ചെയ്യേണ്ടതെന്ന്.

ഇസ്രായേൽ എന്നത് ഒരു രാജ്യത്തിന്റെ പേരല്ല. ഇസ്രായേൽ എന്നത് ഒരു വ്യക്തിയുടെ പേര് മാത്രമാണ്.

ഇസ്രായേൽ എന്നത് ഒരു രാജ്യത്തിന്റെ പേരല്ല.

ഇസ്രായേൽ എന്നത് ഒരു വ്യക്തിയുടെ പേര് മാത്രമാണ്.

യാഖോബ് എന്ന പ്രവാചകന്റെ വേറൊരു പേര് മാത്രമാണ് ഇസ്രയേൽ.

ഇക്കാര്യം ബൈബിളും ഖുർആനും മുഴുവൻ ഒരുപോലെ സമ്മതിക്കുന്ന ഒരുതരം തർക്കവും ഇല്ലാത്ത വസ്തുത. 

യാഖോബിന്റെ മക്കളുടെ പരമ്പര മാത്രമാണ്, അങ്ങനെ മാത്രമാവണം ഏറിയാൽ ബനീഇസ്രായേൽ എന്ന ഇസ്രായേലിന്റെ മക്കളുടെ പരമ്പര.  

ഇസ്രായേലിന്റെ മക്കളുടെ പരമ്പര എന്ന അർത്ഥത്തിലുള്ള ഇസ്രായേൽ, അഥവാ ഇസ്രായേൽ എന്ന രാജ്യംമാണ് ഏറിയാൽ ഉള്ളത്, വേണ്ടത്. അവരാണ് ബൈബിളിന്റെ പശ്ചാത്തലത്തിൽ നിന്ന് നോക്കിയാൽ കുടിയിറക്കപ്പെട്ടവരും മറ്റുമൊക്കെ.

ഇസ്രായേൽ എന്നാൽ ജൂതമതക്കാരുടെ പരമ്പര എന്നോ രാജ്യമെന്നോ അർഥമില്ല, ചരിത്രത്തിലും ബൈബിളിലും ഖുറാനിലും നോക്കിയാൽ എന്നർത്ഥം.

യാഖോബിന്റെ മക്കളുടെ പരമ്പര ജീവിക്കുന്ന രാജ്യമാണ്, ആവണം ഇസ്രായേൽ.

എങ്കിൽ ഇസ്രായേൽ എന്നത് യൂറോപ്പിൽ നിന്ന് വന്ന ജൂതരുടെ രാജ്യമല്ല ആവേണ്ടത്. 

ജൂതമതം വേറെ ഇസ്രായേൽ വേറെ. 

ഇസ്ലാം വേറെ ഖുറേഷി വേറെ എന്നത് പോലെ തന്നെ.

ഇസ്രായേൽ എന്ന പ്രവാചകൻ ഒരു മതവും സ്ഥാപിച്ചിട്ടില്ല. 

പ്രത്യേകിച്ചും ജൂതമതം എന്ന പേരിൽ ഒരു മതവും ഇസ്രായേൽ എന്ന പേരിൽ ജൂതമതക്കാർക്കായുള്ള രാജ്യവും ഇസ്രായേൽ എന്നുകൂടി പേരുള്ള യാഖോബ് എന്ന പ്രവാചകനോ മറ്റേതെങ്കിലും പ്രവാചകരോ സ്ഥാപിച്ചിട്ടില്ല.

ഇസ്രായേൽ എന്നാൽ ജൂതമതത്തിന്റെയോ ജൂതമതക്കാർ ജീവിക്കുന്ന രാജ്യത്തിന്റെയോ പേരല്ല ആവേണ്ടത് എന്നർത്ഥം.

യഥാർത്ഥ ബനീഇസ്രായേൽ എന്ന ഇസ്രായേൽ മക്കളുടെ പരമ്പരയാണ് ഇസ്രായേൽ എന്നത് ഏറിയാൽ ആവേണ്ടത്.

ബനീഇസ്രായേൽ എന്ന ഇസ്രായേൽ മക്കളുടെ പരമ്പരയാണ് ഇസ്രായേൽ ആവേണ്ടത് എന്ന് സ്ഥാപിച്ചാൽ തന്നെയും ഇസ്രായേൽ എന്ന രാജ്യത്തിൽ ജീവിക്കേണ്ടവർ എവിടെനിന്നൊക്കെയോ ആരുടെയൊക്കെയോ ഏതൊക്കെയോ  പദ്ധതിയുടെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ ഇസ്രായേലിൽ കുടിയേറിയ ജൂതമത വിശ്വാസികൾ അല്ല. 

ആരുടെയൊക്കെയോ ഏതൊക്കെയോ  പദ്ധതിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന, നടത്തിച്ച കുടിയേറ്റവും കടന്നുകയറ്റവും ആണ് യഥാർത്ഥത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും.

പകരം, ഫലസ്തീൻ എന്ന, ഇപ്പോൾ ഇസ്രായേലും ഫലസ്തീനുമായി തർക്കിക്കേണ്ടി വരുന്ന നാട്ടിൽ പരമ്പരാഗതമായി ജീവിച്ചുവരുന്ന ഇസ്രായേൽ എന്ന യാഖോബിന്റെ മക്കളുടെ പരമ്പരയായ കൃസ്ത്യാനികളും ജൂതന്മാരും മുസ്ലിംകളും ആണ് ഇസ്രയേലികൾ, അഥവാ ഇസ്രായേൽ എന്ന രാജ്യത്ത് ജീവിക്കേണ്ടവർ.

എന്നുവെച്ചാൽ യഥാർത്ഥ ഇസ്രയേലികളെ കൊന്നുകൊണ്ടും നാടുകടത്തിക്കൊണ്ടും ആണ് അമേരിക്കക്കാരും യൂറോപ്യരും ആയ ജൂതന്മാർ അവിടെ ചരിത്രത്തിൽ എവിടെയും പേര് പറഞ്ഞിട്ടില്ലാത്ത ജൂതരാഷ്ട്രത്തിന്റെ പേര് പറഞ്ഞ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നതും കുടിയേറുന്നതും എന്നർത്ഥം.

*******

ഇസ്രായേൽ ഇസ്രായേൽ ആയി ഉണ്ടാക്കാനുള്ള കാരണം എന്താണ്? 

ജൂത മതമല്ലേ? 

അതല്ലെങ്കിൽ ഇസ്രയേലി പരമ്പരയുടെ അവകാശം പറഞ്ഞാണോ ?

ഇസ്രയേലി പരമ്പരയിൽ ഉള്ളവരെ അവരുടെ ചരിത്രപരമായും ബിബ്ലിക്കലായും അവകാശപ്പെട്ടതെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് കുടിയിരുത്തിയതാണെങ്കിൽ  ഇസ്രായേൽ പരമ്പരയിൽ ഉള്ളവരെയല്ലേ കുടിയിരുത്തേണ്ടത്?

അത് അവിടെ പാരമ്പര്യമായി ജീവിച്ച് ജനിച്ചുവന്ന അവിടെ തന്നെയുള്ള ക്രിസ്ത്യാനികളും ജൂതരും മുസ്ലിംകളും തന്നെയല്ലേ?

Thursday, June 19, 2025

നാശത്തിന് ഒരു പ്രത്യേകതയുണ്ട്. നശിക്കുന്നവർക്ക് നശിക്കുകയാണെന്ന് മനസ്സിലാവില്ല.

നാശത്തിന് ഒരു പ്രത്യേകതയുണ്ട്. 

കൂടെ യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത പൊങ്ങച്ചം ഉണ്ടാവും. 

നാശത്തിനുള്ളിൽ കിടന്ന് നശിക്കുന്നവർക്ക് നശിക്കുകയാണെന്ന് മനസ്സിലാവില്ല.

നശിക്കുമ്പോഴും വളരുന്നുവെന്ന്  അവർ അഹങ്കരിച്ചുകൊണ്ടിരിക്കും.

യഥാർത്ഥ ഇന്ത്യൻ ചിത്രം.

*******

അമ്മയെ കൊന്നവരും കൊല്ലുന്നവും ആരാണെന്നറിയാം. 

അവർ മുൻപിൽ തന്നെയുണ്ട്. 

പക്ഷേ അവരാണെന്ന് മാത്രം പറയാൻ സാധിക്കുന്നില്ല.

അഥവാ പറഞ്ഞാൽ, പറയാൻ തുനിഞ്ഞാൽ, അല്ലെങ്കിൽ പറയുമെന്നായാൽ ബാക്കിയാവില്ലെന്ന പേടി. 

ഇന്ത്യയിലെ അവസ്ഥ.

*******

ഒരു സമൂഹം നശിച്ചുതുടങ്ങുമ്പോൾ വിഡ്ഢികൾ നേതാക്കളാവും, അവരുടെ ഭരണാധികാരികളാവും. 

ഒന്നിനും കൊള്ളാത്ത വിഡ്ഢികളെ ഗുരുക്കന്മാരും വിശ്വഗുരുക്കന്മാരുമായി അവർ വാഴിക്കും വാഴ്ത്തിപ്പാടും.

*******

ഇന്ത്യൻ ഭരണകൂട പാർട്ടി പ്രവർത്തകാർക്കും അണികൾക്കും ഒരേയൊരു കാര്യമേ വേണ്ടൂ. അക്കാര്യത്തിൽ അവർക്ക് ശരിയും തെറ്റും നീതിയും അനീതിയും ഒന്നും വിഷയമല്ല. ലോകത്തെവിടെയായാലും മുസ്ലിംകളെ ആക്രമിക്കണം. ആരായാലും എങ്ങനെയായാലും മുസ്ലിംകളെ ആക്രമിക്കണം. എങ്കിൽ ഇന്ത്യയിൽ ഇവിടെ അവർക്ക് ആഘോഷം, ആനന്ദം.

********

സനാതനധർമ്മത്തിന്റെ കാൽപനിക ചാരുകസേര ദർശനം പറയുന്നവർക്ക് ആളിക്കത്തുന്ന തീയും അതിൽ വെന്തിരിയുന്നവരും വെറും കാഴ്ച മാത്രം. 

അവർ കത്തുന്ന തീയിൽ എണ്ണ ഒഴിക്കും, എണ്ണ ഒഴിക്കുന്നത് നോക്കി നിൽക്കും. 

ഒന്നുമില്ലെന്ന മട്ടിൽ ഒന്നും മനസ്സിലാവാത്ത മട്ടിൽ. 

വെറും ക്രൂരവിനോദികളായി മാത്രം.

********

പാമ്പ് എങ്ങിനെ കരയിലെ ജീവിയായി എന്ന ചോദ്യം ഒരു നിലക്കും അർഹതയില്ലാത്ത, എന്നാൽ ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന പാർട്ടി എങ്ങനെ ഇന്ത്യ ഭരിക്കുന്ന പാർട്ടിയായി എന്ന ചോദ്യം പോലെയുള്ളത്.

********

ഇന്ത്യ ഭരിക്കുന്ന പാർട്ടിയും പരിവാരങ്ങളും അധികാരനേട്ടം മാത്രം ലക്ഷ്യമിട്ട് കുഞ്ഞുകുട്ടികളടക്കമുള്ള മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെയും മനസ്സിനെ എത്രത്തോളം വൃത്തികെടുത്തിയിരിക്കുന്നു, വിഷലിപ്തമാക്കിയിരിക്കുന്നു, ക്രൂരമാക്കിയിരിക്കുന്നു എന്നതും, അത് ഭാവിയിൽ രാജ്യത്ത് ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകളും ദൂരവ്യാപക പ്രത്യാഘാതങ്ങളും എന്തൊക്കെയാവും എന്നതും ആർക്കും മനസ്സിലാവുന്നില്ല.

********

ഒരു ഗെയിമിംഗ് പ്ലാറ്റ്ഫോർമിൽ കുഞ്ഞുകുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് വീക്ഷിക്കാനും കേൾക്കാനും ഇടയായി. 

എത്ര അന്ധമായും ക്രൂരമായും വെറുപ്പോടെയും ആണ് ആ കുട്ടികൾ വളരെ ലാഘവത്വത്തോടെ സംസാരിക്കുന്നത് എന്നത് ശരിക്കും പേടിപ്പിച്ചു. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ. ഒന്നല്ല. ഒരു കുറെ. അപവാദമില്ലാതെ. ഉത്തരേന്ത്യയിൽ നിന്നുള്ളവർ

അവരെന്തൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ ഇവ്വിധം ആരും മറിച്ചൊന്ന് പറയില്ല. 

അത്രക്ക് വെറുപ്പും വിഭജനവും ശത്രുതയും അക്രമവാസനയും നിറഞ്ഞ സംസാരങ്ങൾ.

ഇന്ത്യയിൽ ഭീകരതയുടെയും ക്രൂരതയുടെയും തീവ്രതയുടെയും മൊത്തക്കച്ചവടം തന്നെ നടത്തുന്നവർ അധികാരം നേടിയ വഴി ഇത്രമാത്രം വൃത്തികേട്ടതെന്നതിന് വേറെ തെളിവ് വേണ്ടാത്ത വിധം .


ഇറാൻ നിങ്ങൾ ധരിക്കുന്നതിനും എത്രയോ അപ്പുറത്താണ്.

ഇറാൻ നിങ്ങൾ ധരിക്കുന്നതിനും എത്രയോ അപ്പുറത്താണ്. 

വെറുപ്പിന്റെ രാഷ്ട്രീയം കളിച്ച് നശിച്ച, സ്വന്തം നാട്ടുകാരെ പരസ്പരം വെറുപ്പിച്ച് നശിക്കുന്ന രാജ്യമല്ല ഇറാൻ. 

പ്രതിരോധത്തിന്റെ മൗനത്തിലൂടെ പുതിയ പുരോഗതിയിലൂടെ ലോകശക്തികളെ വെല്ലുവിളിക്കുന്ന രാജ്യമാണ്. 

എല്ലാം ഒറ്റക്ക് വളർത്തി, ഒറ്റക്ക് നിവർന്നു നിൽക്കുന്ന രാജ്യമാണ് ഇറാൻ.

അമേരിക്കൻ ഡോളർ സമ്പത്ത് വ്യവസ്ഥയെ ചോദ്യം ചെയ്ത് സമാന്തരരേഖ വരച്ചുതെളിയിക്കുന്ന രാജ്യം ഇറാൻ.

ഇസ്രയേലിന് ഒറ്റക്ക് കുറെ ബോംബിട്ട് നശിപ്പിക്കാൻ സാധിക്കുമെന്നല്ലാതെ ഇറാനെ ഒന്നും ചെയ്യാൻ കഴിയില്ല എന്നത് കൊണ്ട് തന്നെയാണ് അമേരിക്കയും യൂറോപ്പും പിന്നിലും മുന്നിലുമായി ഇസ്രയേലിനെ സഹായിക്കാൻ നിൽക്കുന്നത്.

ഇറാൻ ഒറ്റക്ക് ഇസ്രയേലിനെ വേണ്ടതിലും അധികം പേടിപ്പിക്കുന്നു, കൈകാര്യം ചെയ്യുന്നു എന്ന ഒരൊറ്റക്കാരണം കൊണ്ട്. യുദ്ധവിമാനങ്ങൾ ഒന്നും ഇല്ലാതെ, ഒന്നും ഉപയോഗിക്കേണ്ടി വരാതെ.

പേടിച്ച് വിറച്ച് നിരുപാധികമായി അടിയറവ് പറഞ്ഞ് ഒരൊറ്റ ദിവസം കൊണ്ട് ദുരൂഹമായി യുദ്ധം നിർത്തുന്ന രാജ്യമല്ല ഇറാൻ. 

ഇറാന് ആയുധം സ്വന്തം നാട്ടുകാരുടെ മുന്നിൽ വിമ്പ് പറച്ചിൽ മാത്രമല്ല. 

ആഭ്യന്തര രാഷ്ട്രീയം കളിക്കാനുള്ള പുകമറയും അല്ല ഇറാന് യുദ്ധം , 

ആ നിലക്ക് ഇറാൻ ഒരിക്കലും യുദ്ധത്തിന് വേണ്ടി ദാഹിച്ചിട്ടില്.

സ്വന്തം കുറ്റം മറച്ചുപിടിക്കാൻ കാരണം തേടി യുദ്ധം ചെയ്തിട്ടുമില്ല 

ഓച്ചാനിച്ച് അടിമകളായി പാവകളായി നിൽക്കുന്ന മുഴുവൻ അറബ് ഭരണകൂടത്തിനും പകരം ഉത്തരവാദിത്തം സ്വന്തം ചുമലിലേറ്റി ചരിത്രദൗത്യം നിർവ്വഹിക്കേണ്ട ബാധ്യതയും സ്വയം ഏറ്റെടുക്കേണ്ടതുണ്ട് ഇറാന്.

ആ ശയപരമായി തോൽക്കുന്നവർ നാല്പത്തഞ്ച് കൊല്ലമായി യുദ്ധങ്ങൾ അടിച്ചേൽപ്പിച്ചും ഉപരോധിച്ചും ബഹിഷ്കരിച്ചും ഒറ്റപ്പെടുത്തിയതിനെ ക്ഷീണിക്കാനുള്ള കാരണമായല്ല ഇറാൻ എടുത്തത്.

പകരം, എങ്ങിനെയും സ്വയം വളരാനും ജാഗ്രതയുള്ളവരാവാനും ആണ് ഇറാൻ അതിൽ അവസരം കണ്ടത്. 

യുദ്ധോപകരണങ്ങൾ സ്വയം വികസിപ്പിച്ച് കയറ്റുമതി ചെയ്യുന്നത്ര വളർന്നു ഇറാൻ. 

മൾട്ടി വാർഹെഡ്സ് വെക്കാവുന്ന വളഞ്ഞും പുളഞ്ഞും പോകുന്ന ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ വരെ ഉണ്ടാക്കി ഉപയോഗിച്ച് അയോൺ ഡൊമിൽ അഹങ്കരിച്ച ശത്രു പ്രതിരോധത്തെ വരെ അമ്പരിപ്പിച്ചു കാണിക്കാൻ കഴിയുന്നത്ര വളർന്നു കഴിഞ്ഞിരുന്നു.

Wednesday, June 18, 2025

ഒരു ദുബായി യാത്ര

ദുബായ് യാത്ര.


യാത്രകൾ കോരിത്തരിപ്പിക്കേണ്ടത് കാഴ്ചകൾ കൊണ്ടല്ല


കാഴ്ചകൾ ഒന്നല്ലെങ്കിൽ മറ്റൊന്ന്, ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് ഒരേറെയുണ്ടാവും.


യാത്രകൾ കോരിത്തരിപ്പിക്കേണ്ടത് അവിടെവിടെയോ നിങ്ങൾക്കായി മാത്രം കാത്തിരിക്കുന്നജീവന്റെ നാമ്പുകളെ കണ്ടാണ്എന്തിനെന്നില്ലാതെ നിങ്ങൾക്ക് വേണ്ടി മൽസരിച്ച് ഒഴിഞ്ഞിരിക്കുന്നകുറച്ച് മനുഷ്യരെ ഓർത്താണ്


മഴയും മണ്ണും കാത്തിരിക്കുന്ന ചില വിത്തുകൾ. ആ വിത്തുകൾ വെറുതെ കിടക്കുന്ന വെറും കല്ലുകൾ എന്ന് വരെ തോന്നിപ്പോകും


പക്ഷേ, നിങ്ങളെ കാണുമ്പോൾനിങ്ങൾക്ക് വേണ്ടി മാത്രം മുളയ്ക്കുന്ന, തളിർക്കുന്ന പിന്നെ പൂക്കുന്ന വിത്തുകളാണവർ. 


മുളച്ചു തളിർത്താൽ തണലേകുന്ന , കൂടുകളേകുന്ന, വൻവൃക്ഷങ്ങളാവുന്ന വിത്തുകൾ.


വെറും വെറുതെ അവർക്ക് വേണ്ടിയല്ലാതെ മഴ നനഞ്ഞെന്ന പോലെ, വെയിലേറ്റെന്ന പോലെ അശ്രദ്ധമായിരിക്കുന്നവർ.


യാത്രകളിൽ നിങ്ങൾ പരാഗരേണുക്കൾ തന്നെയായി, പൂമ്പൊടിയുമായി ചെല്ലുന്ന പൂമ്പാറ്റകളാവും. നിങ്ങൾക്ക് ഇനിയുമിനിയും കിട്ടേണ്ട പൂമ്പൊടികളുടെ, മധുവൂറുന്ന ഗൃഹങ്ങളും ആകും നിങ്ങളെ എതിരേൽക്കുന്ന ഓരോരുവനും ഒരോരുവളും.


യാത്ര: ഉദ്ദേശങ്ങൾ വെച്ച് തുടങ്ങുന്നു. ഉദ്ദേശരാഹിത്യത്തിൽ എത്തിക്കുന്നു. ഉദ്ദേശത്തിലെ ഉദ്ദേശരാഹിത്യവും ഉദ്ദേശരാഹിത്യത്തിലെ ഉദ്ദേശവും കാണിച്ചുതരുന്നു.


യാത്ര: മരീചികകൾ പോലെ മാത്രം ചിലരെ കാണിച്ചുതരുന്നത് അവരെ പ്രതീക്ഷിച്ച് നിങ്ങൾ യാത്ര ചെയ്യരുത്. എന്നാലും നിങ്ങൾ യാത്ര ചെയ്തുപോകും.


അഥവാ മരീചികകളെ ജലാശയങ്ങളായി ധരിച്ച് നിങ്ങൾ യാത്ര ചെയ്താലും നിങ്ങളുടെ ദാഹവും വിശപ്പും മാറ്റുന്ന മറ്റുചിലരായ മരുപ്പച്ചകളിൽ തന്നെ നിങ്ങൾ എത്തിച്ചേരും.


നീര് വറ്റിയ ചാലുകളെ വെല്ലുവിളിച്ച് നൂറായിരം നീർച്ചാലുകൾ യാത്രയിൽ നിങ്ങളുടെ യാത്ര നിങ്ങൾക്ക് തെളിയിച്ചുതരും. സംസമുകളുടെ നീർച്ചാലുകൾ.


യാത്ര: ജീവിതം ഒരുക്കൂട്ടുന്നത്, ജീവിതത്തെ ഒരുക്കൂട്ടുന്നത്.


യാത്ര : അറിയാത്തത് അറിയിച്ചുതന്ന് സംസ്കാരങ്ങളെ ഉണ്ടാക്കുന്നതും സംസ്കാരങ്ങളെ കൈമാറ്റം ചെയ്ത് കയറ്റിക്കൊണ്ടുപോകുന്നതും.


യാത്രഅകലങ്ങളെ അടുപ്പിക്കാനുള്ള വിദ്യ. അകലങ്ങളിൽ അടുക്കുന്ന വിദ്യ. അടുത്തിരുന്നത്അകലുന്ന വേല.


യാത്ര: ഉരുവിടപ്പെടുന്ന ഓരോ വാക്കും നടത്തുന്നത്. വാക്കുകൾ കാതുകളെ ഉണർത്തുന്നത് യാത്ര ചെയ്തുകൊണ്ട്.


യാത്ര: തുള്ളി പുഴയാവുന്ന, പുഴ കടലാവുന്ന, കടൽ മേഘമാവുന്ന, മേഘം മഴയാവുന്ന വികാസത്തിന്റെയും ചുരുക്കത്തിന്റെയും കളി.


യാത്ര: വിട്ടുവീഴ്ചകളുടെ, വിട്ടുവീഴ്ചകളിലൂടെയങ്ങില്ലാതാവാനുള്ള, ചുവടുവെപ്പ്, തെരഞ്ഞെടുപ്പ്.


യാത്ര: ബന്ധങ്ങളൊന്നും ബന്ധങ്ങളല്ലാതാവുന്ന, എന്നാൽ ബന്ധങ്ങളല്ലാത്ത പലരും പലതുംബന്ധങ്ങളാണെന്ന് വരുത്തുന്ന മായാജാലം.


യാത്രഅനിശ്ചിതത്വങ്ങളെ ഗർഭംധരിക്കുന്ന അറ.


യാത്ര: ഏത് സമയവും അനിശ്ചിതത്വങ്ങളെ പുതിയ കുഞ്ഞുങ്ങളായി പ്രസവിച്ച് നിങ്ങൾക്ക് മുന്നിൽഇട്ടുതരുന്ന അമ്മ.


യാത്രബീജമായിരുന്നപ്പോഴും അതിനുമുൻപും തുടങ്ങിയത്


യാത്ര: ഗർഭപാത്രത്തിൽ നിന്ന് വീണ്ടും തുടങ്ങിയത്തുടരുന്നത്.


യാത്രഗർഭപാത്രത്തിന്റെ സുരക്ഷിതത്വം വേണ്ടെന്ന് വെപ്പിച്ചത്


യാത്ര: സ്വാതന്ത്ര്യം അരക്ഷിതത്വമാണ്, ഉറപ്പില്ലായ്മയാണ്. 


യാത്ര: അരക്ഷിതത്വത്തിന്റെയും ഉറപ്പില്ലായ്മയുടെയും തുറവിയിലേക്ക് വരാൻ തീരുമാനിപ്പിച്ചത്.


യാത്രസുരക്ഷിതത്വത്തിന്റെ, ഉറപ്പിന്റെ ഉള്ളറ വിട്ട് തുറവിയിലെ ഉറപ്പില്ലാത്ത ശ്വാസവും അന്നവുംതേടുന്ന സാഹസികത ഉപദേശിച്ചുതരുന്നത്.


യാത്ര : എപ്പോഴും ഒരക്കര ബാക്കിയാക്കുന്നത്, എപ്പോഴും ഒരക്കര ബാക്കിയാവുന്നത് കൊണ്ടുണ്ടാവുന്നത്.


യാത്ര: പുതിയ അടുപ്പങ്ങളെ ഉണ്ടാക്കുന്നു ഉള്ള പല അടുപ്പങ്ങളെയും അകന്നതായികാണിച്ചുതരുന്നു.


യാത്രആഴങ്ങളിൽ വേര് പോകുന്നത് ഉയരങ്ങളിൽ കൊമ്പുകൾ കലഹിക്കാൻ വേണ്ടി എന്ന് വരുത്തുന്നത്.


യാത്ര : ആരുമറിയാത്ത ഇരുട്ടിയ വഴികളിലെ ആരോരുമറിയാത്ത വേരുകളുടെ പോക്ക്. ആ പോക്കിന്റെ ഫലമാണ് ഉയരങ്ങളിലെ വെളിച്ചത്തിൽ കൊമ്പുകൾ കൊരുക്കുന്ന ഇലകളും പഴങ്ങളുംപൂവുകളും തന്നെയായ സുവിശേഷം.


യാത്രഅപരിചിത വഴികളോടുള്ള പ്രണയംഅപരിചിതത്വം വിലക്ക് വാങ്ങുന്ന പ്രയാണം.


യാത്രഅപരിചിതൻമാരെ മുൻപിൽ മാലാഖകളായി അവതരിപ്പിക്കുന്ന മഹാപ്രക്രിയ.


യാത്ര : കാറ്റൊഴുക്കും നീരൊഴുക്കുമായി അകലങ്ങളിൽ ആവിയായി, മേഘമായി മഴയായ്വർഷിക്കാനുള്ള നടന്നുപോക്ക് , കടന്നുപോക്ക്.


യാത്ര : നീയൊരരുവിയായിപുഴയായി, പിന്നെ നീയറിയാത്തവർ നിന്നിൽ കുളിക്കുംദാഹംശമിപ്പിക്കുംനിനക്കറിയാത്തവരിൽ നീയും കുളിക്കുംദാഹം ശമിപ്പിക്കും.


യാത്ര : ദിശ നഷ്ടപ്പെടുന്നത് ഒരു ദിശയാവുന്ന പ്രക്രിയസമയം നഷ്ടപ്പെടുന്നത് തന്നെ സമയമാകുന്ന പദ്ധതി.


യാത്രഎന്തിനെന്നില്ലാതെ ചില ഒളിയറനന്ദിയും പ്രതിഫലവും പ്രതീക്ഷിക്കാതെ നിങ്ങൾക്കായിഒളിച്ചുനിൽക്കുന്ന മാലാഖകളുടെ ഒളിയറ.


യാത്രഅതിർത്തികളും അതിർത്തികൾ ഉണ്ടാക്കുന്ന അകൽച്ചയും ശത്രുതയും ബാധകമല്ലാത്തമാലാഖകളുടെ ലോകത്തെ കാണിച്ചുതരുന്നത്.


യാത്രഅരക്ഷിതത്വത്തിന് സുരക്ഷിത്വത്തിന്റെ കവചം തീർക്കുന്ന മാലാഖകൾ എപ്പോഴുംഎവിടെയും കാത്തിരിക്കുന്നുവെന്ന് ഓരോ ഇടവേളയിലും ഓരോ കാരണങ്ങളും അവസരങ്ങളുംഉണ്ടാക്കി കാണിച്ചുതന്നുകൊണ്ടേയിരിക്കും.


യാത്രരേഖകളിൽ അടുത്തവരല്ലരേഖകളൊന്നുമില്ലാതെ അകന്നിരിക്കുന്നവരാണ് ശരിക്കും അടുത്തവരെന്ന് സുവിശേഷം പറഞ്ഞുതരും.


യാത്രനിന്നെ ആർക്കും അറിഞ്ഞുകൂടാത്തതാക്കുംനിനക്കും ആരേയുംഅറിഞ്ഞുകൂടാത്തതാക്കും.


യാത്ര: പുതുമ അതിന്റെ ഭാഷ, കൗതുകം അതിന്റെ കണ്ണ്. കടന്നുപോകുന്ന വഴികളും വഴികളിലെഓരോ ആളും സംഗതിയും നിനക്ക് പുതിയതെന്ന കൗതുകവാർത്ത പറഞ്ഞുതരും.


യാത്ര : കടന്നുപോകുന്ന ഓരോ വഴിയും പുതിയ തന്ത്രി വഴികളിലെ ഓരോരുവനും തന്ത്രി മീട്ടുന്ന സ്വരം. 


കടന്നുപോകുന്ന ഓരോ വഴികൾക്കും സംഗതികൾക്കും നീ പുതിയതെന്ന് വരുത്തും. പുതിയ സ്വരമെന്ന് വരും.


യാത്രനിന്നെ വെറുമൊരു അപ്പൂപ്പൻ താടി പോലെയാക്കുംഭാരവും വ്യക്തിത്വവുംനഷ്ടപ്പെട്ടവനാക്കും


യാത്രയിൽ നീ വിത്തും പേറി നടക്കുന്നവൻഎവിടെയെങ്കിലും  വിത്തുകൾ മുളപ്പിക്കാൻനിസ്സഹായതയെ മാത്രം വഴിയും ഭാഷയുമാക്കി ശ്രമിച്ചുകൊണ്ട്.


യാത്രനൂറായിരം വിത്തുകളിൽ ഒന്നെങ്കിലും തുടർച്ചയുടെയും നിലനിൽപ്പിന്റെയുംമുളകണ്ടെത്താനുള്ള സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും ശ്രമം


അങ്ങനെ എത്രയെത്ര പാലായനങ്ങൾ തന്നെയായ അപ്പൂപ്പൻ താടികളുടെ വിത്തും പേറിയുള്ള യാത്രകൾ.


ഓരോ യാത്രയും അവസ്ഥാന്തരങ്ങൾ തേടിയുള്ളത് കൂടി. അരക്ഷിതത്വത്തെ വസ്ത്രവും ഭാഷയും ആക്കിയുള്ള വളർച്ച തേടൽ.


ഓരോ യാത്രയും അവസ്ഥാന്തരങ്ങൾക്കിടയിൽ തുടർച്ചയുടെ വിത്ത് പാകുന്ന പാലംപണിയൽ.


ഓരോ യാത്രയും ഒരു ശ്രമം

ഓരോ യാത്രയിലും ഒരു ശ്രമം


നിന്നിടം വിടുന്നത് കൊണ്ടുള്ള കാലിന്റെ നടപ്പ്.


ഓരോ യാത്രയും മറ്റൊരിടം കിട്ടാനുള്ളഒരുറപ്പും ഇല്ലാതെയുള്ള ശ്രമം


അങ്ങനെ ഓരോ ശ്രമവും ഒരു യാത്രഓരോ ശ്രമത്തിലും ഒരു യാത്ര.


******

എനിക്കെന്നോട് നന്ദി പറയാൻ കഴിയില്ല.


അതുകൊണ്ട് തന്നെ ദുബായ് സന്ദർശിച്ചപ്പോൾ നമ്മളായി നമ്മളോടൊപ്പം ഉണ്ടായിരുന്ന ആരോടുംനന്ദി പറയാൻ കഴിയില്ല.


നന്ദി പറച്ചിൽ ഒരുതരം ഉപചാരം മാത്രമായി മാറിപ്പോകുമോ എന്ന ഭയം.


നന്ദി പറച്ചിൽ ഒരുതരം കണക്ക് തീർക്കലും പറഞ്ഞുതീർക്കലും മാത്രമായിപ്പോകുമോ എന്ന ഭയം.


വാക്കിൽ ഒതുങ്ങാത്ത അനുഭവതലങ്ങളെ വാക്കിലൊതുക്കുമ്പോൾ സംഭവിച്ചേക്കാവുന്നക്രൂരതയും ശ്വാസംമുട്ടും ഒന്നോർക്കാവുന്നത് മാത്രം.


കൊള്ളാത്ത ചെറിയ പാത്രത്തിൽ കൊള്ളാത്ത വലിയ സാധനം കുത്തിനിറച്ചാൽ പാത്രവുംസാധനവും ഒരുപോലെ നഷ്ടപ്പെടുന്നത് തന്നെ ഇവിടെയും സംഭവിക്കുമെന്ന ഭയം.


 *******