Monday, August 18, 2025

ഭാരത് മാതാ കീ ജയ് പറയലാണ് രാജ്യസ്നേഹം എന്ന് ആര് പറഞ്ഞു?

ഭാരത് മാതാ കീ ജയ് പറയലാണ് രാജ്യസ്നേഹം എന്ന് ആര് പറഞ്ഞു


ആരാണ് ഭാരത് മാതാ കീ ജയ് പറയലാണ് രാജ്യസ്നേഹം എന്ന പുതിയ നിർവ്വചനവും നിയമവുംഉണ്ടാക്കിയത്?


അങ്ങനെ എന്തെങ്കിലും പറയുന്നതും ചെയ്യുന്നതും മാത്രമാണ് രാജ്യസ്നേഹം എന്ന് ആരെങ്കിലുംപറയുന്നുവെങ്കിൽ അതിനെ ധിക്കരിക്കണം


കാരണം അതവരുടെ മാനസിക രോഗം മാത്രമാണ്. 


ആത്മനിഷ്ഠമായി നടക്കുന്ന രാജ്യസ്നേഹം  വസ്തുനിഷ്ഠമായി മനസ്സിലാക്കി അളക്കാനുള്ള മാപിനിയല്ല ഒരു മുദ്രാവാക്യവും വാക്പ്രയോഗവും.


അങ്ങനെ ഭാരത് മാതാ കീ ജയ് പറയലാണ് രാജ്യസ്നേഹം എന്ന് പറയുന്നവർ രാജ്യത്തെയും രാജ്യസ്നേഹത്തെയും അവരിലും അവരുടെ ചിലതിലും ചുരുക്കുകയാണ്. 


ആത്മനിഷ്ഠമായി നടക്കുന്ന രാജ്യസ്നേഹം  വസ്തുനിഷ്ഠമായി മനസ്സിലാക്കാനും അളക്കാനുമുള്ള മാപിനിയുണ്ട്, അതവർ തയ്യാറാക്കിയ ഒരു മുദ്രാവാക്യവും വാക്പ്രയോഗവും മാത്രമാണെന്ന് വരുത്തുകയാണവർ.


എന്തിന് വേണ്ടി?


അക്രമികളാണ് അവർ എന്നതിനാൽ. അക്രമങ്ങൾ നടത്താൻ അവർക്ക് ഒന്നല്ലെങ്കിൽ മറ്റൊരു ന്യായം വേണം എന്നതിനാൽ, 


അക്രമങ്ങൾ നടത്താനുള്ള ന്യായങ്ങൾ അവർ എന്തിന്റെ പേരിലെങ്കിലും, എങ്ങനെയെല്ലാം വേഷവും പേരും കെട്ടിയും മാറ്റിയും ഉണ്ടാക്കും എന്നതിനാൽ. 


രാജ്യസ്നേഹം എന്ന സുന്ദരനാമത്തിന്റെ മറവിലും അക്രമം നടത്താൻ, വിഭജനം നടത്താൻ. 


സ്നേഹം എന്ന പേരിലും വെറുപ്പ് വിതരണം ചെയ്യാൻ. 


തേനെന്ന പേരിട്ട് വിഷം വിൽക്കാൻ.


ചികിത്സ എന്ന പേരിട്ടും ആളെ കൊല്ലാനുള്ള വഴിതേടാൻ. 


രാജ്യവും രാജ്യസ്നേഹവും അല്ല അവരുടെ വിഷയം. 


ജനങ്ങളെ എന്തിന്റെ പേരിലായാലും വിഭജിക്കണം വെറുക്കണം, അന്യവൽക്കരിക്കണം. 


അതാണവർക്ക് മുഖ്യം. 


നക്കിയാണെങ്കിലും ഞെക്കിയാണെങ്കിലും കൊല്ലുക എന്നത് അവരുടെ അജണ്ട.


ഓരോ കൂട്ടരും അവർക്ക് തോന്നും വിധം കുറച്ച് വാക്കുകൾ അങ്ങനെയും ഇങ്ങനെയും ചേർത്തുണ്ടാക്കി എന്നിട്ടത് സ്വയം പറയലാണ്, മറ്റുള്ളവരെക്കൊണ്ടത് പറയിപ്പിക്കലാണ് രാജ്യസ്നേഹവും രാജ്യസ്നേഹം അളക്കാനുള്ള അളവുകോലുമെന്ന് വെച്ചാൽ എന്താണ് സംഭവിക്കുക, എന്താണ് ജനങ്ങൾക്കിടയിൽ പരസ്പരം നടക്കുക?


ഭാരത് മാതാ കീ ജയ് എന്ന് ഒരു വിഭാഗം, 


ഭാരത് പിതാ കീ ജയ് എന്ന് വേറൊരു വിഭാഗം, 


ഭാരത് ഗോമാതാ കീ ജയ് എന്ന് പിന്നേയും വേറൊരു വിഭാഗം, 


ഭാരത് ബഹൻ കീ ജയ് എന്ന് പിന്നെയും പിന്നേയും വേറൊരു വിഭാഗം, 


ഭാരത് ദേവത കീ ജയ് ഇതൊന്നുമല്ലാതെ പിന്നെയും വേറൊരു വിഭാഗം, 


ഇങ്ങനെയിങ്ങനെ പോകും പരസ്പരം രാജ്യസ്നേഹം തെളിയിക്കാനുള്ള വാക്യങ്ങളും അതുണ്ടാക്കുന്ന അവരുടേതായ അളവുകോലുകളും അതിന്റെ പേരിലുള്ള ചേരിതിരിവുകളും സംഘർഷങ്ങളും. 


ഒന്നും ജനങ്ങൾക്ക് വേണ്ടിയല്ല, ജീവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയല്ല. 


പകരം ജീവനില്ലാത്ത, ജീവിക്കേണ്ടതില്ലാത്ത ഭൂമിക്ക് വേണ്ടി ജനങ്ങളെ കൊല്ലാൻ, തമ്മിലടിപ്പിക്കാൻ.


കാരണംഅവർ രാജ്യസ്നേഹത്തെ ചിലതിൽ ചുരുക്കുകയാണ്, അവരിൽ ചുരുക്കുകയാണ്, അവരുടേതിൽ ചുരുക്കുകയാണ്.


രാജ്യസ്നേഹം ആരെയും ബോധ്യപ്പെടുത്താനില്ലാത്ത വിധം രക്തത്തിലും ആത്മാവിലുംകൊണ്ടുനടക്കുന്നവർക്ക് അഭിനയിക്കേണ്ടതില്ല.


ഭാരത് മാതാ കീ ജയ് പറയുന്നത് മാത്രമാണ് രാജ്യസ്നേഹം എന്ന് പറയുന്നവർ അഭിനയിച്ചു തന്നെജീവിക്കട്ടെ


എന്നിട്ട് അതുവെച്ച് ആവുന്നത്ര കളവുകൾ ഉണ്ടാക്കിയും വെറുപ്പും വിഭജനവും ഉണ്ടാക്കിയും ജീവിക്കട്ടേ.

Sunday, August 17, 2025

ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ല.

എല്ലാവരും അവർ ജനിച്ച് ജീവിക്കുന്ന ദേശത്തെ സ്നേഹിക്കും


ആരും അത് പഠിപ്പിക്കേണ്ടതില്ല


മീൻകുഞ്ഞിനെ ആരെങ്കിലും നീന്തം പഠിപ്പിക്കേണ്ടതുണ്ടോ ?


അതിജീവനകലയിലെ ആദ്യത്തെ കാര്യമാണ് ഉള്ളിടത്ത് അള്ളിപ്പിടിച്ച് നിൽക്കാനുള്ള സ്നേഹംഉടലെടുക്കുക എന്നത്.


ജനിച്ച് ജീവിക്കുന്ന സ്വന്തം ദേശത്തെ സ്നേഹിക്കാൻ ആരെങ്കിലും പഠിപ്പിക്കുന്നവരായുണ്ടെങ്കിൽഅവരത് ചെയ്യേണ്ടത് സ്വയം എല്ലാവരെയും ഒന്നായിക്കണ്ട് സ്നേഹിച്ചുകൊണ്ടാണ്


സ്നേഹത്തിന്റെ മയമുള്ള ഭാഷയിലാണ്.


സ്വന്തം ദേശത്തെ ഒന്നുകൂടി കൂടുതൽ സ്നേഹിക്കാനുള്ള ന്യായങ്ങളും കാരണങ്ങളുംഉണ്ടാക്കിക്കോടുക്കുകയാണ്


അല്ലാതെ ഒന്നുകൂടി പ്രയാസപ്പെടുത്തിയും ശ്വാസംമുട്ടിച്ചു കൊണ്ടുമല്ല.


പ്രത്യേകിച്ചും രാജ്യം ഭരിക്കുന്നവർ.


പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും വിഭജിച്ചും വെറുപ്പിച്ചും കളവുകൾ മാത്രം ഉണ്ടാക്കി പ്രചരിപ്പിച്ചുംനേടുന്നതും നേടേണ്ടതുമല്ല സ്നേഹവും ബഹുമാനവും.


സ്വന്തം നാട്ടുകാരെ പേടിപ്പിക്കുന്നവരും ഭീഷണിപ്പെടുത്തുന്നവരും വിഭജിക്കുന്നവരുംവെറുപ്പിക്കുന്നവരും കളവുകൾ മാത്രം ഉണ്ടാക്കി പ്രചരിപ്പിക്കുന്നവരും രാജ്യസ്നേഹികളല്ല


അവരാണ് യഥാർത്ഥ രാജ്യദ്രോഹികൾ


സംരക്ഷകരെന്ന് തോന്നിപ്പിക്കുന്ന ചിതലുകൾഅർബുദ കോശങ്ങൾ.


രാജ്യത്തെ കാർന്നുതിന്ന് നശിപ്പിക്കുന്ന ചിതലുകൾഅർബുദ കോശങ്ങൾ.


മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ധൃതിബോധത്തിൽ നിന്ന് (ഖുർആൻ)

“മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ധൃതിബോധത്തിൽ(വേഗതാബോധത്തിൽ) നിന്നാണ്. “ (ഖുർആൻ)

അൽഭുതം തോന്നേണ്ട സൂക്തമാണിത്. 


ഒരു പദാർത്ഥത്തിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നല്ല ഇവിടെ പറയുന്നത്. 


അതും വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നും ഒക്കെ മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയുന്ന അതേ ഖുർആനാണ് മനുഷ്യനെ സൃഷ്ടിച്ചത് ധൃതിബോധത്തിൽ (വേഗതാബോധത്തിൽ) നിന്നു എന്നുകൂടി പറയുന്നത് എന്നോർക്കണം.


ഈ സൂക്തത്തിന്റെ അർത്ഥം മനസ്സിലാകാൻ എളുപ്പമാണ്. 


ഈ സൂക്തത്തിന്റെ അർത്ഥമാണ് മനുഷ്യൻ കാലാകാങ്ങളിലായി ഉണ്ടാക്കിയ, നേടിയ പുരോഗതി, നേട്ടം.


മനുഷ്യൻ അവന്റെ മുഴുവൻ അന്വേഷണവും വെച്ച് ചരിത്രത്തിലുടനീളം ഉണ്ടാക്കിയെടുത്ത പുരോഗതി എന്താണ്?


മനുഷ്യൻ ഉണ്ടാക്കിയെടുത്ത പുരോഗതിയും പുരോഗതിയുടെ ആകത്തുകയും വേഗത എന്ന ധൃതി മാത്രമാണ്. 


മനുഷ്യന് എത്ര കിട്ടിയാലും പിന്നെയും പിന്നെയും പോരാ പോരാ എന്ന് തോന്നുന്ന ഏക സംഗതി വേഗത എന്ന ധൃതി മാത്രമാണ്. മനുഷ്യവിത്തിൽ സന്നിവേശിപ്പിക്കപ്പെട്ട ധൃതിബോധം. വേഗതാത്വര.


അതുകൊണ്ട് തന്നെ ആയിരവും പതിനായിരവും വർഷങ്ങൾക്ക് മുൻപും, യുഗങ്ങൾക്ക് മുൻപും ജീവിച്ച ആടും പശുവും പക്ഷിയും അടങ്ങുന്ന ഏതൊരു ജീവിയും ഇന്നും അന്നും ഒരേ വേഗതയിൽ തന്നെ ജീവിക്കുന്നു. 


മനുഷ്യനെ എല്ലാ കാര്യത്തിലും വേഗത കൂട്ടിയെടുക്കുകയും ചെയ്തു. ആവർത്തനങ്ങൾ സാധിക്കുന്ന ചക്രവും മെഷീനും വരെ കണ്ടെത്തി ആർജിച്ചുകൊണ്ട്. 


റോഡുകളും വാഹനങ്ങളും വിമാനങ്ങളും യന്ത്രങ്ങളും ഇന്റർനെറ്റും കമ്പ്യൂട്ടറും മൊബൈലും ഒക്കെ സാധ്യമാക്കിയ വേഗതയും പോരാതെ വീണ്ടും വീണ്ടും അക്ഷമനായിക്കൊണ്ട്.

സംവിധാനത്തെ സംവിധാനം തന്നെ തകർക്കുന്ന കള്ളവോട്ട് ചേർക്കലാണ്, ചെയ്യലാണ്.

വിവരംകെട്ട ജനതയിൽ വിവരക്കേടിന് പറ്റിയ അന്ധവിശ്വാസങ്ങളും വെറുപ്പും വിഭജനവും അതിന് പറ്റിയ കളവുകളും (സ്വന്തം സർട്ടിഫിക്കറ്റിന്റെയും പോരാത്തതിന് വോട്ട് കളവും വരെ) നടത്തിയവൻ വിജയിക്കുന്നതും, അതൊന്നുമില്ലാതെ സത്യസന്ധമായി പോരാടി കളവും വെറുപ്പും കളിക്കുന്നവനോട് പരാജയപ്പെടുന്നതും വെച്ചുനോക്കിയാൽ പരാജയപ്പെടുന്നതിന് അന്തസ്സുണ്ട്. 

നാട് മുഴുവൻ ദുഃഖിക്കേണ്ട അന്തസ്സ്.

*********

ഇത് വെറും പ്രാദേശികമായി നടത്തുന്ന ഒറ്റയും തെറ്റയും ആയ കള്ളവോട്ടല്ല. 

സംവിധാനത്തെ സംവിധാനം തന്നെ തകർക്കുന്ന കള്ളവോട്ട് ചേർക്കലാണ്, ചെയ്യലാണ്.

ഇലക്ഷൻ കമ്മീഷൻ തന്നെ കള്ളവോട്ട് ചെയ്യുന്നതും കള്ളവോട്ടിന് ഒത്താശ ചെയ്യുന്നതുമാണ്. 

ഇല്ലാത്തവരെ കയറ്റിയും ഉള്ളവരെ ഇല്ലാതാക്കിയും ചെയ്യുന്ന സംഘടിത സംവിധാന അട്ടിമറിയാണ്.

വേലി തന്നെ വിള തിന്നുന്ന അട്ടിമറി. 

സംരക്ഷകർ തന്നെ ഘാതകരാവുന്ന അട്ടിമറി.

********

കലാപങ്ങൾ മാത്രം ഉണ്ടാക്കുന്ന, അങ്ങനെ കലാപങ്ങൾ മാത്രമുണ്ടാക്കി അധികാരത്തിൽ വരികയും തുടരുകയും ചെയ്യുന്ന വിഭാഗമാണ് പറയുന്നത് രാഹുൽ ഗാന്ധിയുടെ ഉദ്ദേശം കലാപമാണെന്ന്. 

കലാപങ്ങൾ ഉണ്ടാക്കുന്നതിൽ ഈ വിഭാഗത്തെ വെല്ലാൻ കഴിവുള്ളവർ ലോകത്ത് എവിടെയെങ്കിലും വേറെ ഉണ്ടോ? 

എന്നിട്ട്, ജനാധിപത്യപരമായ, ഭരണഘടനയും സംവിധാനവും സംരക്ഷിക്കാനുള്ള ശബ്ദത്തെ വരെ തടയിടാൻ വേണ്ടി പേടിപ്പിച്ച് പറയുന്നു ആ ശബ്ദം വരെ കലാപമാണെന്ന്.

***********

കള്ളൻമാർ ഭരണാധികാരിയാവുക.  

ആ കള്ളന്മാരെ ആ നാട്ടുകാർ ദൈവവങ്ങളും ദൈവാവതാരങ്ങളും ഒക്കെയായി കാണുക. 

കളവ് വെറുമൊരു സാധാരണ സംഭവമാവുക. സത്യം തീർത്തും അന്യവും അപരിചിതവും ആവുക. 

വെറുപ്പും വിരോധവും ആഘോഷിക്കപ്പെടുക. 

അങ്ങനെയൊരു നാടിന്റെയും നാട്ടുകാരുടെയും ദുരവസ്ഥയെ കുറിച്ച് ഒന്നോർത്തുനോക്കുക.

*********



Friday, August 15, 2025

അനുരാഗ് താക്കൂർ ആരെയോ എറിഞ്ഞു, ആർക്കോ കൊണ്ടു.

അനുരാഗ് താക്കൂർ ആരെയോ എറിഞ്ഞു, ആർക്കോ കൊണ്ടു. 


അല്ല, അനുരാഗ് താക്കൂർ എറിഞ്ഞപ്പോൾ കൊണ്ടത് അവനവന് തന്നെ, കേന്ദ്ര ഭരണപക്ഷ പാർട്ടിക്കും മുന്നണിക്കും തന്നെ.


വോട്ട് കളവ് ഇന്ത്യയിലാകമാനം സഘടിതമായും പദ്ധതിയിട്ടും നടന്നുവെന്നതിന് അനുരാഗ് താക്കൂർ കൂടുതൽ തെളിവുകളോടെ ഒന്നുകൂടി അടിവരയിട്ടു എന്നുമാത്രം.


പശുവിന് വെച്ചത് പന്നിക്ക് കൊണ്ടു എന്നുമാത്രം.


ഇലക്ഷൻ കമ്മീഷൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും കൃത്യമായ ഇലക്രോണിക് വോട്ടർ പട്ടിക കൊടുത്തിരുന്നില്ല എന്നതിനാൽ കോൺഗ്രസിന് ആറ് മാസമെടുക്കേണ്ടി വന്നു: ഇന്ത്യയിലൊട്ടാകെ ബിജെപിയും ഇലക്ഷൻ കമ്മീഷനും ഒരുമിച്ച് നടത്തിയ വോട്ട് കളവിന്റെ ഒരൊറ്റ ഉദാഹരണം കാണിക്കാൻ.


പക്ഷേ അനുരാഗ് താക്കൂറിനും ബിജെപിക്കും ഇലക്ഷൻ കമ്മീഷൻ കൃത്യമായ ഇലക്രോണിക് വോട്ടർ പട്ടിക കൊടുത്തിരുന്നു എന്നതിനാൽ ദിവസങ്ങൾ പോലും വേണ്ടിവന്നില്ല: പകരം കോൺഗ്രസിന്റെ ഒന്നിന് പകരം ആറും (വേണമെങ്കിൽ അതിലധികവും) മണ്ഡലങ്ങളുടെ കാര്യത്തിൽ വോട്ട് കളവിന്റെ ഉദാഹരണങ്ങൾ കാണിക്കാൻ. 


പക്ഷേ അനുരാഗ് താക്കൂറിന് സാധിച്ചത് വേലിതന്നെ വിളതിന്നുന്നു എന്ന് തെളിയിക്കാൻ മാത്രം.


ഇലക്ഷൻ കമ്മീഷനും കേന്ദ്രം ഭരിക്കുന്ന പാർട്ടിയും അർബുദം കണക്കെ പടർന്ന് അതിരിക്കുന്ന ശരീരത്തെ കാർന്നുതിന്നു നശിപ്പിക്കുന്നത് കാണിക്കാൻ.


കോൺഗ്രസ്സ് നടത്തിയ അതേ ആരോപണം ഇലക്ഷൻ കമ്മീഷനെതിരെവോട്ടർ പട്ടിക തിരിമറിക്കെതിരെ മറിച്ചെന്തോ ചെയ്തെന്ന പോലെ അനുരാഗ് താക്കൂറും നടത്തിയിരിക്കുന്നു. വിഡ്ഢികൾ അങ്ങനെയാണ്. എന്തോ ചിലത് വലിയ കാര്യം പോലെ പറയും. പക്ഷേ ഒന്നുമുണ്ടാവില്ല. അവനവന്റെ വിവരക്കേട് മാത്രമല്ലാതെ. 


പക്ഷേ ഒരു വലിയ സമൂഹാത്തെ വിഡ്ഢികളും വിവരംകെട്ടവരുമായി നിലനിർത്തുന്ന പാർട്ടിക്കും നേതൃത്വത്തിനും അത് മതി. 


അതുപോലെ നിലനിൽക്കുന്ന വിഡ്ഢികളും വിവരംകെട്ടവരുമായ സമൂഹത്തിനും അവർ സ്വയം നശിച്ചു തീരും വരെ, നശിപ്പിക്കപ്പെടും വരെ, അതുതന്നെ മതിയാവും. 


അത്തരം സമൂഹം ആത്മനാശത്തെ വളർച്ചയും ഉയർച്ചയുമയുമായി ധരിച്ച് അഹങ്കരിച്ചാഘോഷിച്ച് നശിച്ചുകൊണ്ടേയിരിക്കും.


അതുകൊണ്ട് തന്നെ, അനുരാഗ് താക്കൂർ ലക്ഷ്യം വെച്ചത് കോൺഗ്രസിനെപക്ഷേ കൊണ്ടത്ഇലക്ഷൻ കമ്മീഷനും ബിജെപിക്കും മാത്രം.


അങ്ങനെ കോൺഗ്രസ്സ് നടത്തുന്ന ആരോപണത്തെ ശരിവെക്കാനും ശക്തിപ്പെടുത്താനും അനുരാഗ് താക്കൂറിനും ബിജെപിക്കും പെട്ടെന്നുതന്നെ സാധിച്ചു


കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിഞ്ഞ് അവർ ലോകം കാണേ പൊളിച്ചത് അവരവരിരിക്കുന്ന കണ്ണാടിക്കൂട് തന്നെയെന്ന് മാത്രം.


അതേഅനുരാഗ് താക്കൂറ് പറഞ്ഞത് തന്നെയാണ് കോൺഗ്രസ് പറഞ്ഞത്, പറയാൻ ശ്രമിച്ചത്.


വോട്ടർ പട്ടികയിൽ കാര്യമായ തെറ്റുണ്ടെന്ന്. 


ആ തെറ്റ് താദൃശ്ചികമായുണ്ടായ ഒറ്റയും തെറ്റയുമായ ഒന്നും രണ്ടും തെറ്റുകളല്ലെന്ന്.


ആ തെറ്റുകൾ പ്രതിപക്ഷ പാർട്ടികളെ തോൽപ്പിക്കാനും ഭരണകക്ഷി പാർട്ടികളെ ജയിപ്പിക്കാനും നടത്തിയ ആസൂത്രിത തെറ്റുകളാണ്, പിഴവുകളാണ് എന്ന്.


വോട്ടർ പട്ടികയിലെ തെറ്റുകൾ ഭരണകക്ഷിക്ക് മാത്രം അനുകൂലമായ തെറ്റുകളാണ് എന്ന്.


എന്നിട്ടും രാഹുൽ ഗാന്ധി രണ്ടിടത്തും വൻഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിൽ, മോഡിയുടെ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞെങ്കിൽ, പ്രതിപക്ഷ പാർട്ടികൾ അങ്ങിങ് ശക്തമായി വിജയിച്ചെങ്കിൽ,അതിന് കാരണം ബോധപൂർവ്വം ഉണ്ടാക്കിയ ഈ തെറ്റുകളേക്കാൾ പതിന്മടങ്ങ് കൂടുതലാണ് ഭരണപക്ഷ/ബിജെപിവിരുദ്ധ ജനവികാരം  നാട്ടിൽ എന്നതാണ്.


കോൺഗ്രസിനും രാഹൂലിനും 17 അടി ഉയരത്തിലുള്ള, വായിച്ചെടുക്കാൻ പ്രയാസമുള്ള കടലാസ്സ് കൂമ്പാരം വോട്ടർലിസ്റ്റായി ഇലക്ഷൻ കമ്മീഷൻ കൊടുത്തപ്പോൾ അതേ വോട്ടർലിസ്റ്റിന്റെ എളുപ്പമുള്ള ഇലക്ട്രോണിക് രൂപം ബിജെപിക്കും അനുരാഗ് താക്കൂറിനും മാത്രം അതേ ഇലക്ഷൻ കമ്മീഷൻ നൽകുന്നു എന്നതിലൂടെ ഒത്തുകളിയുടെ പൂർണ്ണരൂപം ഒന്നുകൂടി പുറത്തുവന്നു അനുരാഗ് താക്കൂർനടത്തിയ വെളിപ്പെടുത്തലിലൂടെ.


കേന്ദ്ര ഭരണപക്ഷ വിഭാഗവും ഇലക്ഷൻ കമ്മീഷനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെപിന്നാമ്പുറക്കഥ


ഇലക്ഷൻ കമ്മീഷൻ ഭരിക്കുന്ന ഗവൺമെന്റിനും അതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര പരമാധികാര ബോഡി അല്ലെന്നും കേന്ദ്ര ഭരണപക്ഷ ടീമിന്റെ അടിമയായി, അവർ നയിക്കുന്ന ഗവൺമെന്റിന്റെ കീഴെ മാത്രം പ്രവർത്തിക്കുന്ന ബോഡി ആണെന്നും വന്നു. 


ഇലക്ഷൻ കമ്മീഷനും ഭരണപക്ഷ ടീമിന് വേണ്ടി കളിക്കുന്ന ഒരു കളിക്കാരൻ മാത്രമാണെന്ന് വന്നു. 


അമ്പയർ അമ്പയറല്ലെന്നും, പ്രതിപക്ഷ ടീമിനെതിരെ കളിക്കുന്ന ഭരണപക്ഷ ടീമിന്റെ കളിക്കാരൻ മാത്രമാണെന്ന് വന്നു.


അനുരാഗ് താക്കൂർ നടത്തിയ പത്രസമ്മേളനം കൊണ്ടും വെളിപ്പെടുത്തൽ കൊണ്ടും കെനിഞ്ഞത് ആരൊക്കെയാണ്?


കോൺഗ്രസ്സോ പ്രതിപക്ഷ പാർട്ടികളോ അല്ല.


ബിജെപിയും മറ്റ് ഭരണപക്ഷ മുന്നണിയിലെ പാർട്ടികളും ഇലക്ഷൻ കമ്മീഷനും തന്നെ


അനുരാഗ് താക്കൂറിനും ബിജെപിക്കും മാത്രം വോട്ടർ ലിസ്റ്റിന്റെ ഇലക്ട്രോണിക് പകർപ്പ് കിട്ടി എന്നത് അതിന്റെ അവസാനത്തെ തെളിവായി എന്നുമാത്രം.