Thursday, March 23, 2023

സുന്നികൾ വലിയൊരു കുടയായിരുന്നു.

കേരളത്തിലെയും ഇന്ത്യയിലെയും സുന്നികൾ എന്ന് വിളിക്കപ്പെടുന്ന വിഭാഗം.

അവർ വലിയൊരു കുടയായിരുന്നു. 

ആ സുന്നി വിഭാഗം വലിയൊരു തണലായിരുന്നു. വലിയൊരു ആഘോഷം തന്നെയായിരുന്നു.

എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ഒരുമിച്ച് നിർത്തിയ വലിയൊരു കുട സുന്നി വിഭാഗം.

എന്ത്, എങ്ങനെയും ആവാം, ഇങ്ങനെ വേണമെന്ന് ഒരു നിർബന്ധവും ഇല്ലാതിരുന്ന ഒരു കുട ഒരു വലിയ കാലം വരെ ഈ സുന്നി വിഭാഗം. 

വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വകവെച്ചു കൊടുത്ത വിഭാഗം സുന്നി വിഭാഗം.

കൗതുകവും ജിജ്ഞാസയും കൈമുതലാക്കി ആരേയും ബഹുമാനം കൊണ്ട് മൂടിയ ഒരു വിഭാഗം ഈയടുത്ത കാലം വരെയുണ്ടായിരുന്ന സുന്നി വിഭാഗം.

അങ്ങനെ പലരെയും സൂഫികളായും ആത്മീയപുരുഷന്മാരായും കണ്ട് മാനിച്ച്, പൂജിച്ച വിഭാഗം സുന്നി വിഭാഗം.

അതുകൊണ്ട് തന്നെ ചില്ലറ ചൂഷണമോ മറ്റോ നടന്നിരുന്നു എന്നതിൽ പോലും സൗന്ദര്യവും വിശാലതയും ആഘോഷവും ഉണ്ടായിരുന്നു.  

പിന്നെ അതൊരു കാലഘട്ടത്തിൻ്റെ വളർച്ചക്കൊത്ത സംഗതിയും ആയിരുന്നു.

ആ വഴിയിൽ അന്നദാനം വരെ വലിയൊരു കർമ്മവും ആഘോഷവുമായി കൊണ്ടുനടന്നവർ ആ സുന്നികൾ.

മതവും മതവിശ്വാസവും ആരാധനാകാര്യങ്ങളും അനുഷ്ഠാനങ്ങളും തീർത്തും ആത്മനിഷ്ഠമായ കാര്യങ്ങളായി കണ്ട, വ്യക്തിസ്വാതന്ത്ര്യം അത്തരം കാര്യങ്ങളിൽ നൽകിയ സുന്നി വിഭാഗം.

പക്ഷേ, മതനവോത്ഥാനം എന്ന നിലയിൽ മതമൗലികതയിലേക്കും മതതീവ്രത യിലെക്കും മടങ്ങിപ്പോകണം എന്ന ആശയവുമായി വന്ന മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ( അഥവാ സലഫി, ഇഖ്‌വാൻ മുന്നേറ്റം വരുന്നത് വരെ.

വസ്തുനിഷ്ഠ സ്വഭാവത്തിൽ മതാധ്യാപനങ്ങളെ കണ്ട മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ( അഥവാ സലഫി, ഇഖ്‌വാൻ മുന്നേറ്റം വരുന്നത് വരെ.

അങ്ങനെ വന്ന മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങൾ മതമൗലികതയും തീവ്രതയും അതുണ്ടാക്കിയ പിശുക്കും പറഞ്ഞ് സുന്നികളെ വഴികെട്ടവർ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് വരെ. 

അങ്ങനെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളെ പ്രതിരോധിക്കുന്ന വഴിയിൽ  സ്വഭാവത്തിൽ സ്വയം മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങൾ തന്നെ ആയിത്തീർന്നവരായി ഇപ്പോഴത്തെ  സുന്നികൾ. 

പേരിൽ മാത്രം അതിജീവിച്ച് സുന്നി തന്നെയായി നിന്നെങ്കിലും അവർ പ്രതിരോധിക്കുന്ന വഴിയിൽ സ്വഭാവം നഷ്ടപ്പെട്ട നശിച്ചുപോയ സുന്നികൾ ആയി. 

അല്ലറചില്ലറ പഴയ ചിഹ്നങ്ങൾ വേഷത്തിലും മറ്റും സൂക്ഷിക്കുന്നത് മാത്രമായ സുന്നികൾ മാത്രമായി അവർ. 

അങ്ങനെ ആത്മാവ് നഷ്ടപ്പെട്ടവർ. 

സുന്നി എന്ന പേരും ശരീരവും മാത്രം കൊണ്ടുനടക്കുന്നവർ. 


കൗതുകവും ജിജ്ഞാസയും ആദരവും ബഹുമാനവും സഹിഷ്ണുതയും വിശാലതയും ആഘോഷവും നഷ്ടമാക്കിയവർ.


****


അതിനാൽ, ഈ കുറിപ്പ് എഴുതേണ്ടി വരുന്നതാണ്. അത്രയ്ക്ക് നിർബന്ധിതനായതിനാൽ. 


*******


മണ്ടൻ എന്നാൽ മണ്ടയുള്ളവൻ എന്ന് അർത്ഥമില്ല. 


മണ്ടൻ എന്ന്  കേട്ടാൽ മണ്ടയുള്ളവൻ എന്ന് നേരർത്ഥം വരൂമെങ്കിലും മണ്ടയില്ലാത്തവൻ എന്ന് മാത്രമാണ് മണ്ടൻ എന്ന് പറയുമ്പോൾ അർത്ഥമാകുന്നതും നാം ധ്വനിപ്പിക്കുന്നതും. 


ആ നിലക്കുള്ള സുന്നികളാണ് കേരളത്തിലെ ഇപ്പോഴത്തെ സുന്നികൾ. സുന്നത്തുമായി ഒരു പുലബന്ധവും ഇല്ലാത്ത സുന്നികൾ. ജമാഅത്ത് മുജാഹിദ് പ്രസ്ഥാനങ്ങൾ പറയുന്ന സുന്നത്ത് തന്നെ ഫലത്തിൽ മുറുകെപ്പിടിക്കുന്ന സുന്നികൾ.


മണ്ടൻ എങ്ങിനെ മണ്ടനായോ അത് പോലെ സുന്നി എങ്ങിനെയോ സുന്നിയുമായി.  


മണ്ടനെന്ന പേര് എങ്ങിനെ ഉണ്ടായോ അതുപോലെ സുന്നി എന്ന പേരും കേരളത്തിൽ ഉണ്ടായി. നേർവിപരീത അർത്ഥം നൽകിക്കൊണ്ട്, നേടിക്കൊണ്ട്.


ഇസ്ലാമികമായ മാനവും മാനദണ്ഡവും പോലും ബാധകമാവാതെ.


എന്നാൽ,  മറ്റാരെയൊക്കെയോ പ്രതിരോധിക്കുന്ന വഴിയിൽ , മറ്റാരെയൊക്കെയോ അന്ധമായി അനുകരിക്കുന്ന വഴിയിൽ, വെള്ളം സംരക്ഷിക്കാൻ ചുറ്റും തീയിട്ട് സ്വയം വെള്ളം വറ്റിക്കും പോലെ, സൂഫിസത്തിൻ്റെയും ത്വരീഖത്തിൻ്റെയും വിശാലതയും സഹിഷ്ണുതയും പോലും സ്വയം നഷ്ടമാക്കിക്കൊണ്ട്.


വിവരക്കേടും വിവരക്കേടുണ്ടാക്കിയ പാരമ്പര്യവും കണ്ണടച്ച് ഇരുട്ടാക്കലും അത് സൂക്ഷിക്കലും മാത്രമല്ലാതെ.


***********


എഴുതുന്നത് കേരളത്തിലെ വളരെ തീവ്രതയും അസഹിഷ്ണുതയും വെച്ചുപുലർത്തുന്ന ഒരു സുന്നി വിഭാഗത്തെ കുറിച്ചാണ്. 


പാരമ്പര്യ സുന്നി എന്നതിൻ്റെ നേർവിപരതമായ എ പി സുന്നി വിഭാഗത്തെ കുറിച്ച്. 


കേരളത്തിൽ ഇക്കാലത്രയും ഉണ്ടായിരുന്ന, എങ്ങിനെയും ഒരാൾക്ക് മുസ്‌ലിമും സുന്നിയും ആകാമെന്ന സുന്നി എന്ന വിശാലമായ കുടയുടെ തണുപ്പും തണലും നഷ്ടമാക്കുന്ന വിഭാഗത്തെ കുറിച്ച് .


അവരുടെ തീവ്രഅസഹിഷ്ണുതയെ കുറിച്ച്.  


സൂഫിസത്തിൻ്റെ സർഗാത്മകതയോ ചിന്താപരതയോ, എല്ലാം കൈവിടുന്ന അന്വേഷണപരതയോ അല്പവും തൊട്ടുതീണ്ടാത്ത അസഹിഷ്ണുതയെ കുറിച്ച്. 


ചിന്തിക്കുകയും അറിയുകയും ചെയ്യാത്തത്, നിന്നിടം വിടാത്തത് കൊണ്ട് മുന്നോട്ട് നടക്കാതെ, വീണുകിട്ടിയ ഒരു സമൂഹത്തെ കൊണ്ട്നടക്കുന്ന ഒരു വിഭാഗത്തെ കുറിച്ച്. 


ചിന്തിക്കാതിരിക്കാനും പഠിക്കാതിരിക്കാനും അന്വേഷിക്കാതിരിക്കാനും മാത്രം മതമൗലികത പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ കുറിച്ച്. 


വേഷം കൊണ്ട് മാത്രം ഒരു വലിയ വിഭാഗത്തെ പണ്ഡിതരും പുരോഹിതരും ആക്കിയ ഒരു ചെറിയ വിഭാഗത്തെ കുറിച്ച്. 


ബന്ധത്തെയും കുടുംബത്തെയും അയൽവാസികളെയും വിശ്വാസത്തിനപ്പുറം കാണാനാവാത്ത ഒരു വിഭാഗത്തെ കുറിച്ച്.


****


സ്വതന്ത്ര  ഇന്ത്യയിലെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൂഫി ത്വരീഖത്തിൻ്റെയും സ്വാതന്ത്രവായു ആസ്വദിച്ചുകൊണ്ട് ഈ വിഭാഗം നടപ്പാക്കുന്നത് വളച്ചുകെട്ടില്ലാത്ത മതതീവ്രതയും മതമൗലികതയും അസഹിഷ്ണുതയും, മതസങ്കുചിതത്വവും വെറുപ്പും. 


ചിത്രത്തിൽ ഇവരും മതേതരവാദികൾ. 


പക്ഷെ, ഇതര വിശ്വാസങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും, സ്വന്തം കുടുംബത്തിലും അയാൽവാസികളിലും വരെ, മാനിക്കാൻ കഴിയുന്നില്ല ഇപ്പോൾ ഇവർക്ക്. 

എന്നാലോ ഇവർ മുന്നോട്ട് വെക്കുന്നതോ,  ആദരിക്കുന്നതോ? 

എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും കൗതുകത്തോടെ, ജിജ്ഞാസയോടെ കൈപിടിച്ച്, തോളിലേറ്റി, അഭയം നൽകി നടന്ന സൂഫിസത്തെ, 

എല്ലാം വലിച്ചെറിഞ്ഞ, വിശ്വാസത്തിൻ്റെയും ദൈവത്തെ പ്രാപിക്കുന്നതിൻ്റെയും തീർത്തും വ്യത്യസ്തമായ വ്യക്തിപരമായ രീതികൾ ആവിഷ്കരിച്ച സൂഫികളെയും സൂഫിസത്തെയും. ഔലിയാക്കളെ. മുഈനുദ്ദീൻ ചിസ്ഥിയെയും അബ്ദുൽഖാദർ ജീലാനിയെയും.


അയൽവാസിയെയും കുടുംബക്കാരെയും മാനിക്കൽ വിശ്വാസത്തിന്റെ ഭാഗം എന്നതൊന്നും ഇപ്പോൾ ഇവർക്ക് പ്രയോഗത്തിൽ ബാധകമല്ല. അതാരായാലും, ഏതുതരം വിശ്വാസക്കാരനായാലും. പ്രസംഗത്തിലും എഴുത്തിലും വാനോളം വരുമെങ്കിലും.


ഒരുപക്ഷെ മതേതരപാർട്ടികളിൽ ഏറ്റവും ശക്തരെന്ന് കണക്കാക്കപ്പെടുന്ന കമ്യുണിസ്റ് പാർട്ടിയെ പിന്തുണക്കുന്നവരും ആണിവർ പലപ്പോഴും. 


മതേതരവാദികളുടെ മൂക്കിന് തുമ്പത്ത്, അവരുടെ കൈകളിൽ കൈചേർത്ത്, തോളിൽ കയ്യിട്ടുകൊണ്ട് തന്നെ ഇവർ. 


വോട്ട് ബാങ്കായതിനാൽ മതേതരപാർട്ടികളും കണ്ടില്ലെന്നു നടിക്കുന്നു ഇവരുടെ സ്വയം മാറിനിൽക്കുന്ന തീവ്രതയും അസഹിഷ്ണുതയും. 


അതല്ലേൽ മതേതരവാദികൾക്കും യഥാർത്ഥത്തിൽ മതം, ആത്മീയത എന്താണെന്നറിയാത്തതിനാൽ. 


ഇപ്പോൾ ഇവർ കാണിക്കുന്ന ഇത്തരം തെമ്മാടിത്തത്തെ തൊട്ടുകളിച്ചാൽ, ഇവരുടെ മതത്തെ തൊട്ടുകളിക്കൽ ആയിപ്പോവുമോ എന്ന വിവരക്കേടുണ്ടാക്കിയ ഭയം മതേതരവാദികൾക്കുള്ളത് കാരണം.


ഇതെഴുതുന്നത് സ്വന്തം കുടുംബത്തിൽ തന്നെ ഈയുള്ളവൻ അല്ലാതെ ഒട്ടനവധി പേർക്കും ഉള്ള അനുഭവം വെച്ചും ആ അനുഭവത്തെ സാക്ഷിയാക്കിയുമാണ്.   


മുസ്ലിംകളായ ഇവർക്കു മുസ്ലിംകളിലെ അവാന്തരവിഭാഗത്തെ പോലും വിശ്വാസികളായും സുഹൃത്തുക്കളായും കുടുംബക്കാരായും അംഗീകരിക്കാൻ കഴിയുന്നില്ല. 


മുസ്ലിംകളായ ഇവർക്കു മുസ്ലിംകളിലെ അവാന്തരവിഭാഗത്തെ ഇവരുടെ ആഘോഷങ്ങളിലും സത്കാരങ്ങളിലും വിവാഹത്തിനും ക്ഷണിക്കാൻ ആവുന്നില്ല. 


ഇന്ത്യയിൽ ആയിരുന്നിട്ടു പോലും ഇവരിങ്ങനെ. 


സ്വന്തം നാട്ടുകാരും കുടുംബക്കാരും അയൽവാസികളുമായ, സ്വന്തം മതത്തിലെ തന്നെ അവാന്തരവിഭാഗമായ മുജാഹിദുകളെയും ജമാഅത്തുകാരെയും അവർക്കു അവരുടെ വിവാഹ പരിപാടികളിലും വീട്ടിൽകൂടൽ വേളയിലും ക്ഷണിക്കാൻ സാധിക്കുന്നില്ല. 


ഇത്തരം പരിപാടികൾ എല്ലാം അവർ ആഘോഷമായി കഴിച്ചുകൊണ്ട് തന്നെ. 


ഫലത്തിൽ മുജാഹിദ് ജമാഅത്ത് വിഭാഗം നൽകിയ വിശ്വാസത്തിന്റെ തീവ്രതയും അതുണ്ടാക്കുന്ന അസഹിഷ്ണുതയും ഈ സുന്നി വിഭാഗത്തെക്കൊണ്ട് അത് ചെയ്യാൻ അനുവദിക്കുന്നില്ല. 


സ്വതന്ത്രഭാരതത്തിൽ അതിന്റെ സഹിഷ്ണുതയുടെ തണലുമനുഭവിച്ചുകൊണ്ട് പോലും.


നമ്മൾ ഓർക്കേണ്ടത് ഇവർ ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും ഇന്ത്യയിലാണ് എന്നതാണ്. 


ഇന്ത്യയുടെയും സ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും മതസഹിഷ്ണുതയുടെയും ശുദ്ധവായു ശ്വസിച്ചുകൊണ്ടാണ് ഇവർ ഇത് ചെയ്യുന്നത് എന്നതാണ്. 


ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾ ആണ് ഇവർ ചെയ്യുന്നത് പോലെ ഇങ്ങനെ ചെയ്യുന്നതെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ കഥയും ഗതിയും എന്തായിരിക്കും? 


മതേതരത്വവും മതസൗഹാർദ്ദവും പറഞ്ഞും പ്രസംഗിച്ചും കൊണ്ടാണ് ന്യൂനപക്ഷം പോലുമല്ലാത്ത ഇവർ ഇത് ചെയ്യുന്നത് എന്നിടത്താണ് ഇതിലെ അപകടം.  


സ്വന്തം മതത്തിലെ അഭിപ്രായ വ്യത്യാസത്തെ പോലും സഹിക്കാനും പൊറുക്കാനും കഴിയാത്ത ഇവർ മറ്റിതര മതവിശ്വാസികളെ എങ്ങിനെയാണ് സഹിക്കുക? 


മാത്രമല്ല, ഇങ്ങനെയെങ്കിൽ ഇവർക്കു ഭൂരിപക്ഷം കിട്ടുന്ന ഇടങ്ങളിൽ ഇവർ എത്രമാത്രം അക്രമികളും നിയമം കയ്യിലെടുക്കുന്നവരും ആവും? 


ഇവരുടെ തന്നെ നാട് കൂടി ആയിരുന്നാൽ ഇവർ എങ്ങിനെയെല്ലാം അടിച്ചമർത്തുന്നവരാവും? 


ആർക്ക്ങ്കിലും അഭിപ്രായ-വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുന്നവർ ആവുമോ ഇവർ? 


പരമത സഹിഷ്ണുത ഇവരിൽ തൊട്ടുതീണ്ടുമോ? 


അവിശ്വാസികളും നരകാഗ്നിയിൽ വീഴുന്നവരും എന്ന നിലയിൽ ഇവർ അവരെ കൊന്നുതീർക്കുക തന്നെയല്ലേ ഉണ്ടാവുക? 


ബഹുദൈവ വിശ്വാസികൾ വൃത്തികേട് എന്ന ഖുർആനിക വാക്യം ഇവർ അക്ഷരംപ്രതി പ്രയോഗിക്കുകയല്ലേ ചെയ്യുക? 


സ്ത്രീകളെ മൂടുപടം ഇടാൻ നിർബന്ധിക്കുന്ന ഇവർ ഇവരുടെ മനസ്സിലും തലച്ചോറിലും മൂടുപടം ഇട്ട മട്ടാണ്.  


ഇവരല്ലാത്തവരെല്ലാം തെറ്റുകാരും കുറ്റവാളികളും എന്ന മനശാസ്ത്രം കൊണ്ടുനടക്കുന്ന ഇവർ സ്വാഭാവികമായും തീവ്രവാദികളും അസഹിഷ്ണുക്കളും ആവുന്നതിൽ സംശയമില്ല. 


മുഹമ്മദിലും ഖുർആനിലും എല്ലാം അവസാനിച്ചു എന്ന് കരുതി തീവ്രവാദിയും അസഹിഷ്ണുവും ആവുന്നതിനും അപ്പുറമാണ് ഇവരുടെ തീവ്രവാദ ലൈൻ. 


ചേകന്നൂരിനെ വകവരുത്തുന്നതിൽ ഇവർക്കു പങ്കുണ്ടായതിൽ ഇക്കോലത്തിൽ ഇവരെ കാണുമ്പോൾ സംശയിക്കാനുമില്ല. 


ഇപ്പോഴും അങ്ങിനെ തന്നെ പെരുമാറുന്ന ഇവർ സന്ദർഭവും സാഹചര്യവും ഒത്തുകിട്ടിയാൽ ഏതുതരം അക്രമവും അസഹിഷ്ണുതയും പുറത്തെടുത്തേക്കും. 


അതുവരെ തണുത്തുറഞ്ഞു കിടക്കും ഇവരിലെ വിഷം എന്ന് മാത്രം. 


ജനങ്ങളുടെ ചിലവിൽ അവരുടെ അറിവുകേടിനെ മാത്രം മുതലെടുത്തു വയർ വീർപ്പിക്കുന്ന ഒരു നേതൃത്വം ഇവർക്കുള്ളിടത്തോളം കാലം പ്രത്യേകിച്ചും. 

*****

ഏതൊരു സമൂഹത്തിന്റെയും വളർച്ചയും പുരോഗതിയും പക്വതയും അളക്കുന്നത്: 


അവരുടെ സഹവർത്തിത്വക്ഷമതയും സഹിഷ്ണുതയും വ്യതസ്തമായ അഭിപ്രായങ്ങൾ  ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയും വെച്ചാണ്. 


അവരിലെ സ്ത്രീകൾ അനുഭവിക്കുന്ന ബഹുമാനവും സ്വാതന്ത്ര്യവും പരിഗണിച്ചാണ്. 


അത്തരം സമൂഹമേ ജനാധിപത്യ സമൂഹമായി മാറുന്നുള്ളൂ.


എങ്കിൽ മതേതര മതസൗഹാർദ്ദ ജനാധിപത്യ ഇന്ത്യയിൽ ഇതൊക്കെയും ഇക്കോലത്തിൽ നടപ്പിലാക്കാമോ? 


മതേതരത്വവും മതസൗഹാർദ്ദവും അത് നൽകുന്ന സ്വാതന്ത്ര്യവും ശുദ്ധവായുവും ഇത്തരം വിഷങ്ങളെയും വിഷപ്പാമ്പുകളെയും വളർത്താനാണോ ഉപയോഗപ്പെടേണ്ടത്? 


ഇങ്ങനെ വിഷംചീറ്റി നടപ്പിലാക്കുന്നവർ ആണോ മതസൗഹാർദ്ദവും മതേതരത്വവും പറഞ്ഞു പ്രസംഗിച്ചു നടക്കേണ്ടവർ? 


ഇവർ യഥാർത്ഥത്തിൽ തന്നെ മതേതരത്വത്തിന്റെ സ്വച്ഛാവായുവും വെള്ളവും കുടിച്ചു അസഹിഷ്ണുത മാത്രം ചീറ്റുന്ന വിഷപ്പാമ്പുകളായി മാത്രം വളരുക തന്നെയല്ലെ? 


അവരുടേതായ തട്ടകവും സമയവും കിട്ടുമ്പോൾ ഇവരെ വളർത്തിയവരെയടക്കം ഇവർ കടിച്ചു കൊല്ലുകയല്ലേ ചെയ്യുക? 


ഇവരുടെ യഥാർത്ഥ അക്രമവാസനയും അസഹിഷ്ണുതയും തീവ്രവാദവും പുറത്തെടുക്കുകയല്ലേ അപ്പോൾ ഇവർ ചെയ്യുക? 


സ്വന്തം കുടുംബത്തിലും അയൽവാസികളിലും സൗഹാർദ്ദം പുലർത്താൻ കഴിയാത്ത ഇവരാണോ  മതസൗഹാർദ്ദവും സഹിഷ്ണുതയും പറയേണ്ടത്? 


മതേതരകക്ഷികൾ ഇവരെയാണോ തങ്ങളുടെ ശക്തിക്കായി കൂട്ടുപിടിക്കേണ്ടത്? 


സംസ്കാരം എന്നത് ഇവർക്കും ബാധകമല്ലേ? 


നല്ല കുറെ വാക്കുകളിൽ പ്രസംഗിക്കുന്നത് കൊണ്ട് മാത്രം അത് നല്ല കുറെ പ്രവർത്തികൾ ആകുമോ? 


നല്ല പ്രവർത്തികൾ ആവണമെങ്കിൽ നല്ല സ്നേഹമുള്ള പ്രവർത്തികൾ തന്നെ ഉണ്ടാവേണ്ടതില്ലേ? 


********

No comments: