Thursday, March 23, 2023

കപടനിഷേധിയുടെയും കപടവിശ്വാസിയുടെയും അവസ്ഥയെക്കുറിച്ച് ഒന്നോർത്തുനോക്കൂ.

കപടനിഷേധിയുടെയും കപടവിശ്വാസിയുടെയും അവസ്ഥയെക്കുറിച്ച് ഒന്നോർത്തുനോക്കൂ.


അവൻ വിശ്വസിക്കുന്നുണ്ടോ? 


ഇല്ല.


എന്നാൽ അവൻ നിഷേധിക്കുന്നുണ്ടോ?


അതും ഇല്ല.


അവന് നിഷേധിയെന്നും വിശ്വാസിയെന്നും അതാത് ഗ്രൂപ്പുകളിലും സമൂഹത്തിലും വരുത്തേണ്ടതില്ലേ? 


അതേ ഉണ്ട്. വരുത്തേണ്ടതുണ്ട്.


അതുകൊണ്ട് തന്നെ അവന് എപ്പോഴും എന്താണ്? 


പേടിയോട് പേടിയാണ്.


കാരണം, അവനെപ്പോഴും അഭിനയിച്ച് തന്നെ നിൽക്കണം.


അവന് എപ്പോഴും ടെൻഷനോട് ടെൻഷനാണ്. 


കാരണം, അവൻ്റെ ഉള്ളിലും പുറത്തും തീയാണ്, ചിതലാണ്. 


സ്വന്തം വിട്ടിനുള്ളിലും പുറത്തും വരെ ചിതലും തീയും നിറഞ്ഞ പേടിയാണ്.


ഏത് കാറ്റിലും പിഴുത് വീഴുന്നത്ര, വേര് ചിതലിച്ച്, ദുർബലമായാണ് അവൻ. 


അവൻ കാറ്റത്തെ പൊടി പോലെ. 

സ്വന്തമായി എവിടെയും നിൽക്കാൻ സാധിക്കാതെ. 

അവൻ എവിടെയും നിൽപ്പുറക്കാതെ. 


അവൻ ആർക്കും എവിടേക്കും വലിച്ചു കൊണ്ടുപോകാവുന്ന വിധത്തിൽ.


അതിനാൽ അതിൻ്റെ പേടിയിലും അസ്വസ്ഥതയിലും വേവലാതിയിലുമാണവൻ.


ഏത് സമയത്തും ഒരു കുറ്റവാളിയെപ്പോലെ പിടിക്കപ്പെടും എന്ന പേടിയാണ്, അസ്വസ്ഥതയാണ് അവന്.


ഏത് മുള്ളും വെയിലും കൊണ്ടാൽ പൊട്ടുന്ന ബലൂൺ പോലെ മാത്രമാവൻ.


അവൻ സ്വയം തന്നെ എരിയുകയാണ്. 

ഓരോയിടത്തും മറ്റുള്ളവരുടെ കുറ്റം പറഞ്ഞുകൊണ്ട് കൂടി 

അവൻ സ്വയം തന്നെ എരിയുകയാണവൻ.


എന്നുവച്ചാൽ അവൻ സ്വയം തന്നെ നരകമാണ്, നരകത്തിലാണ്, നരകത്തിലെ വിറകാണ്.


അവന് അവൻ തന്നെ വലിയ തടവറ തീർത്ത മട്ടാണ്. മറ്റുള്ളവരെ ധരിപ്പിക്കേണ്ട ധാരണകളുടെ തടവറയും ഭിത്തികളും.


കാരണം, അവന് പ്രധാനം വിശ്വാസവും നിഷേധവും അല്ല. 


അവന് പ്രധാനം വിശ്വാസവും നിഷേധവും നൽകുന്ന ഉറപ്പും സ്വസ്ഥതയും അല്ല.


അവന് പ്രധാനം ശരിയും സത്യവും നീതിയും അല്ല.


അവന് പ്രധാനം അന്വേഷണവും കണ്ടെത്തലും അല്ല. 


അവന് പ്രധാനം മറ്റുള്ളവർ തന്നെ വിശ്വാസിക്കൽ മാത്രം. മറ്റുള്ളവരിൽ നിന്നും തനിക്ക് കിട്ടേണ്ട ബഹുമാനത്തിൻ്റെ വിശ്വാസം മാത്രം.


പരാജയത്തിൽ അവൻ കൂടെ നിൽക്കില്ല. പരാജയത്തിൽ അവന് കാലിടറും, അവൻ നിൻ്റെ കുറ്റം പറയും.


വിജയത്തിൽ അവൻ കൂടെ നിൽക്കും. 


എന്തിന്? 


പങ്കുപറ്റാൻ.


നിങൾ വിജയിക്കാതിരിക്കാൻ അവൻ ഏറേയും കൊതിക്കും. 


പക്ഷേ, നിങൾ വിജയിച്ചാൽ കൂടെയുണ്ടെന്ന് വരുത്തും. 


പങ്കുപറ്റാൻ.


അവന് പ്രധാനം തനിക്ക് കിട്ടേണ്ട വിഹിതം മാത്രം. 


അവന് പ്രധാനം തനിക്ക് കിട്ടേണ്ട ലോകമാന്യത മാത്രം. 


അപ്പുറത്തും ഇപ്പുറത്തും കിട്ടേണ്ട മാന്യത മാത്രം.


അവന് പ്രധാനം ആ ലോകമാന്യതയും വിഹിതവും നൽകുന്ന സ്വീകാര്യതയും സ്ഥാനവും അധികാരവും മാത്രം. 


അതിനാൽ തന്നെ, എങ്ങിനെയെങ്കിലും ഒരേസമയം തന്നെ ഒളിഞ്ഞും തെളിഞ്ഞും അപ്പുറത്തും ഇപ്പുറത്തും, പള്ളിക്കമ്മിറ്റിയിലും സിനിമാകമ്മിറ്റിയിലും കള്ളുകുടിക്കമ്മിറ്റിയിലും, അംഗത്വം വേണം, സ്ഥാനം വേണം. 


അതിന് വേണ്ടി അവൻ എപ്പോഴും ഉള്ളിലൊന്നും പുറത്തൊന്നും കാണിച്ചും പറഞ്ഞും കൊണ്ട് തന്നെയിരിക്കും.


അതിനാൽ തന്നെ ഏത് സമയത്തും താൻ പിടിക്കപ്പെടുമെന്ന ഭയമാണ് അവന്. 


അതിൻ്റെ ടെൻഷനാണ്, അസ്വസ്ഥതയാണ്. അവനെപ്പോഴും.


ആർജവം തീരേയില്ലാത്ത അവൻ അക്കരെയും ഇക്കരെയും അല്ലാതെ നടുക്കടലിൽ മുങ്ങും. 


ഉറച്ച തീരുമാനം സാധിക്കാത്ത അവൻ വിഴുങ്ങാനും തുപ്പാനും സാധിക്കാത്ത അവസ്ഥയിൽ, തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടും.


അവൻ പിറകിൽ നിന്നല്ലാതെ, മുന്നിൽ നിന്ന് വിഴുങ്ങാനും തുപ്പാനും സാധിക്കാതെ തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടുന്നവൻ.


വിശ്വാസി തൻ്റെ ബോധ്യതക്കനുസരിച്ച് വിശ്വസിക്കുന്നു. വിശ്വാസിയെ കുറ്റം പറയാനില്ല.


നിഷേധി തൻ്റെ ബോധ്യതക്കനുസരിച്ച് നിഷേധിക്കുന്നു. നിഷേധിയേയും കുറ്റം പറയാനില്ല.


പക്ഷേ, കപടവിശ്വാസിയും കപടനിഷേധിയും വെറും വെറുതേ അനുകരിക്കുന്നു. എള്ള് ഉണങ്ങുന്നത് എണ്ണ ക്ക് വേണ്ടി. പക്ഷേ കപടവിശ്വാസിയും കപടനിഷേധിയും ഉണ്ടങ്ങുന്നത് എലിപ്പിട്ട ഉണങ്ങുന്നത് പോലെ. ഒന്നിനും വേണ്ടിയല്ലാതെ.


കപടവിശ്വാസിയും കപടനിഷേധിയും ബോധ്യതയില്ലാത്തത് ഭാരമായി പേറുന്നു. വെറും ഭാരമായി. വെറും വെറുതേ ഭാരം പേറി. കഴുതയെ പോലെ തന്നെ. ആർക്കോ വേണ്ടി എന്തോ.


അവൻ വെറും വെറുതേ ക്ഷീണിക്കുന്നു. സ്വർണമഴു മാത്രം ലാക്ഷ്യം വെച്ച് കളവ് മാത്രം പറഞ്ഞ്, കളവ് മാത്രം പ്രവൃത്തിച്ച് അവൻ വെറും വെറുതേ അനുകരിച്ച് കാത്തിരിക്കുന്നു. 


അവൻ്റെ ധാരണ അവൻ്റെ കാപട്യവും അഭിനയവും അവനെ വല്ലാതെ വളർത്തുന്നു എന്നത് തന്നെ. 


ചിതലുകൾ നൽകുന്ന സരക്ഷണം അവന് വലിയ സംരക്ഷണമായിത്തോന്നുന്നു.

No comments: