Sunday, March 26, 2023

കെണിയാണ് ഞാൻ നീ ബോധമുള്ള നമ്മളെ ഉണ്ടാക്കിയത്.

കെണിയാണ് ഞാൻ നീ ബോധമുള്ള നമ്മളെ ഉണ്ടാക്കിയത്. 

കെണി ഉണ്ടാക്കിയ, ആ കെണിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന നമ്മളെയുള്ളൂ. 

കെണിയിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷമുള്ള നമ്മളില്ല. 

കെണിയിലായി രൂപപ്പെട്ടതിന് മുൻപ് നമ്മൾ ഉണ്ടായിരുന്നിട്ടുമില്ല.

******

ഓരോ ജന്മവും ഒരു കെണിയാണ്. 

ഒന്നിനുമല്ലാതെ ജീവിക്കേണ്ടിവരുന്ന കെണി. 

കെണിയിൽ നിന്ന് രക്ഷപ്പെടാൻ, 

കെണിയിലല്ലെന്ന് വരുത്താൻ 

എന്തിലൊക്കെയോ മുഴുകി 

താൻ അതാണ്, ഇതാണ് എന്ന് 

വരുത്തിത്തീർക്കേണ്ടി വരുന്ന കെണി. 

******

എല്ലാവരും കെണിഞ്ഞുപോയതാണ്. 

അങ്ങനെ കെണിഞ്ഞുപോയ കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും ആ ശ്രമങ്ങളുടെ ഭാഗമായി നടന്ന ചിന്തയും  സേവനവും പ്രവർത്തങ്ങളും സമരങ്ങളും ഒക്കെത്തന്നെയാണ് പലരെയും നമ്മളിന്നറിയുന്ന അവരാക്കിയത്. 

അവയൊക്കെത്തന്നെയാണ് ഒരോരുവനെയും നമ്മളിന്നറിയുന്ന പ്രവാചകനും ദാർശനികനും കവിയും സാഹിത്യകാരനും വിമോചകനും വീരനും മാർഗ്ഗദർശകനും മഹാനും ഒക്കെ ആക്കിയത്.

അനിശ്ചിതത്വവും അരക്ഷിതത്വവും നിങൾ ഇഷ്ടപ്പെടില്ല. 

നിങ്ങളെന്നല്ല ആരും തന്നെ അനിശ്ചിതത്വവും അരക്ഷിതത്വവും ഇഷ്ടപ്പെടില്ല, തെരഞ്ഞെടുക്കില്ല. 

സാധിക്കുമെങ്കിൽ എല്ലാവരും സുരക്ഷിതത്വവും സുനിശ്ചിതത്വവും തന്നെ തെരഞ്ഞെടുക്കും. 

ഏത് കൃഷ്ണനും ബുദ്ധനും മുഹമ്മദും മാർക്സും യേശുവും എല്ലാം തന്നെ അങ്ങനെയേ തെരഞ്ഞെടുക്കൂ...

സാധിക്കുമെങ്കിൽ അവരെല്ലാവരും സുരക്ഷിതത്വവും സുനിശ്ചിതത്വവും തന്നെയേ തെരഞ്ഞെടുക്കൂ.

തെരഞ്ഞെടുക്കാൻ സാധിക്കുമെങ്കിൽ സുരക്ഷിതത്വവും സുനിശ്ചിതത്വവും തന്നെയേ ആരും തെരഞ്ഞെടുക്കൂ. 

ആലസ്യവും സമാധിയും സാധിക്കുന്ന സുരക്ഷിതത്വവും സുനിശ്ചിതത്വവും എല്ലാവരും ഒരുപോലെ തെരഞ്ഞെടുക്കും.

അതുകൊണ്ട് തന്നെയാണ് ഒരു സ്വപ്നം പോലെയെങ്കിലും അവരെല്ലാവരും ഒരുപോലെ അതേ സുരക്ഷിതത്വവും സുനിശ്ചിതത്വവും തന്നെ സ്വർഗ്ഗത്തിലും സംഘത്തിലും കമ്യൂണിലും ഗ്രാമസ്വരാജിലും ഒക്കെയായി വാഗ്ദാനം ചെയ്തത്, വാഗ്ദാനം ചെയ്യാൻ ശ്രമിച്ചത്.

ഇവിടെ ഈ ജീവിതത്തിൽ എല്ലാവരും എല്ലാവരെയും പോലെ കെണിഞ്ഞുപോയതാണ്. അവരവരിൽ വരെ.

അങ്ങനെ കെണിഞ്ഞുപോയ കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള, അവരിൽ നിന്ന് തന്നെ രക്ഷപ്പെടാനുള്ള, ശ്രമമാണ് അവർ നടത്തിയതൊക്കെയും.

അങ്ങനെ നടന്ന, നടത്തിയ സർവ്വ സേവനങ്ങളും പ്രവർത്തങ്ങളും സമരങ്ങളും ഒക്കെത്തന്നെയാണ് അവരെ നമ്മളിന്നറിയുന്ന അവരാക്കിയത്. പ്രവാചകരും ദാർശനികരും കവികളും സാഹിത്യകാരന്മാരും വിമോചകരും വീരന്മാരും മാർഗ്ഗദർശകരും മഹാന്മാരും ഒക്കെ ആക്കിയത്.

പക്ഷേ, ഒന്നറിയുക. 

നാം സുരക്ഷിതത്വവും സുനിശ്ചിതത്വവും എത്ര കൊതിച്ചാലും ഒന്നറിയുക. 

സുരക്ഷിതത്വത്തിലും സുനിശ്ചിതത്വത്തിലും സ്തംഭനമാണ്. നിശ്ചലതയാണ്. 

സുരക്ഷിതത്വത്തിലും സുനിശ്ചിതത്വത്തിലും വളർച്ചയില്ല. തളർച്ചയുമില്ല. 

സുരക്ഷിതത്വത്തിലും സുനിശ്ചിതത്വത്തിലും ആയിരിക്കുന്നത് പോലെ ആയിരിക്കലും ആവുന്നത് പോലെ ആവലും മാത്രമേയുള്ളൂ.

അനിശ്ചിതത്വവും അരക്ഷിതത്വവുമാണ് മനുഷ്യനിൽ ശ്രമങ്ങളും പ്രതിരോധങ്ങളും പദ്ധതിയും പ്ലാനും ഉണ്ടാക്കിയത്, ഉണ്ടാക്കുന്നത്.

അനിശ്ചിതത്വവും അരക്ഷിതത്വവുമാണ് ജനന മരണങ്ങളിൽ എത്തിക്കുന്നത്. രോഗത്തിലും അപകടങ്ങളിലും എത്തിക്കുന്നത്.

പ്രകൃതിപരതയിലും സ്വാഭാവികതയിലും എല്ലാം  അനിശ്ചിതത്വവും അരക്ഷിതത്വവുമാണ്. ഏത് സമയവും മരണവും അപകടവും രോഗവും എന്നതാണ്. ജനനവും മരണവും എങ്ങിനെയും എവിടെവെച്ചുമാണ്. 

അനിശ്ചിതത്വവും അരക്ഷിതത്വവുമാണ് നിങ്ങളിന്ന് കാണുന്ന, അനുഭവിക്കുന്ന വളർച്ചയും പുരോഗതിയും ഉണ്ടാക്കിയത്. പ്രതിരോധിച്ചും ശ്രമിച്ചും 

അനിശ്ചിതത്വവും അരക്ഷിതത്വവും കാരണമായി നടത്തിയ ശ്രമങ്ങളും പ്രതിരോധങ്ങളും പദ്ധതിയും പ്ലാനും ഉണ്ടായിരുന്നില്ലെങ്കിൽ എപ്പോഴോ എവിടെയോ വെച്ച് തീരുമായിരുന്നു, തീരോഭവിക്കുമായിരുന്നു മനുഷ്യനും  മനുഷ്യൻ്റെ സകലതും.

അനിശ്ചിതത്വത്തിൽ നിന്നും അരക്ഷിതത്വത്തിൽ നിന്നും രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങളും പ്രതിരോധങ്ങളും പദ്ധതികളും പ്ലാനുകളും ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നുണ്ടായ, ഇന്ന് കാണുന്ന മനുഷ്യനെയും മനുഷ്യപുരോഗതിയേയും ഒന്നും തന്നെ കാണുമായിരുന്നില്ല.

അനിശ്ചിതത്വത്തിൽ നിന്നും അരക്ഷിതത്വത്തിൽ നിന്നും രക്ഷപ്പെട്ട് സുനിശ്ചിതത്വത്തിലും സുരക്ഷിതത്വത്തിലും എത്താനുള്ള മനുഷ്യൻ്റെ ശ്രമം തന്നെയാണ് എല്ലാ പുരോഗതിയും വളർച്ചയും. 

സുനിശ്ചിതത്വത്തിനും സുരക്ഷിതത്വത്തിൽ നിന്നും  വേണ്ടി തന്നെയാണ്, അതിനുവേണ്ടി തന്നെയായിരുന്നു മനുഷ്യൻ്റെ നാളിതുവരെയുള്ള എല്ലാ ശ്രമങ്ങളും പ്രതിരോധങ്ങളും പദ്ധതികളും പ്ലാനുകളും.

പക്ഷേ എന്ത് ചെയ്യാം?

എന്തെല്ലാം എങ്ങനെയെല്ലാം ശ്രമിച്ചാലും എത്തിച്ചേരുന്നത് അനിശ്ചിതത്വത്തിലും  അരക്ഷിതത്വത്തിലും

അനിശ്ചിതത്വവും അരക്ഷിതത്വവും അതിൻ്റെ നിഴലുകളും അപ്പടിയേ തുടരുന്നു. 

അതിനാൽ തന്നെ മനുഷ്യൻ്റെ ശ്രമങ്ങളും പ്രതിരോധങ്ങളും പദ്ധതിയും പ്ലാനും അതുപോലെ തന്നെ എപ്പോഴും ഇപ്പോഴും തുടരുന്നു, തുടർന്ന് കൊണ്ടിരിക്കുന്നു.

ഫലത്തിൽ മനുഷ്യജീവിതം അനിശ്ചിതത്വത്തിൽ നിന്നും അരക്ഷിതത്വത്തിൽ നിന്നും അനിശ്ചിതത്വത്തിലേക്കും അരക്ഷിതത്വത്തിലേക്കും തന്നെയുള്ള പ്രയാണം മാത്രമാകുന്നു.

മനുഷ്യജീവിതം ഫലത്തിൽ പൂർണ്ണതയും സുരക്ഷിതത്വവും അന്വേഷിച്ച് അപൂർണ്ണതയിലും അരക്ഷിതത്വത്തിലും തന്നെ എത്തിച്ചേരുന്നതായിത്തീരുന്നു.

മനുഷ്യൻ്റെ ശ്രമങ്ങൾ മുഴുവൻ അവനവിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളായിത്തീരുന്നു. 

എന്നിട്ടോ?

ഫലത്തിൽ മനുഷ്യൻ്റെ ജീവിതം അവനവനിൽ തന്നെ ഫലത്തിൽ വന്ന് കെണിയുന്നതും കുരുങ്ങുന്നതുമാകുന്നു.

No comments: