Tuesday, August 2, 2022

പേടിക്കേണ്ട. എല്ലാവരും മോക്ഷത്തിലാണ്.

പേടിക്കേണ്ട. 

എല്ലാവരും മോക്ഷത്തിലാണ്. 

ആരും മോക്ഷത്തിന് പുറത്തല്ല. 

അങ്ങനെ ആർക്കും മോക്ഷത്തിന് പുറത്താകാൻ തരമില്ല, സാധ്യമല്ല. 

എല്ലാവരും വന്നതും ആയിത്തീരുന്നുതും ഒരുപോലെ, ഒന്ന്, ഒന്നിൽ നിന്ന്, ഒന്നിലേക്ക്. 

അത് എല്ലാവരും അറിയുന്നുവോ ഇല്ലേ എന്ന വ്യത്യാസം മാത്രം. 

ഒരോരുവൻ്റെയും ആ അറിവും അറിവില്ലായ്മയും ആത്യന്തികതയിൽ ഒരു വ്യത്യാസവും ഉണ്ടാക്കാൻ പോകുന്നില്ല. അഥവാ മോക്ഷത്തിലും. 

'ഞാൻ' ഇല്ലാതാവുന്ന നിമിഷം, ' ഞാൻ' ഇല്ലെന്നറിയുന്ന നിമിഷം മോക്ഷം. 

അതിനാൽ എറ്റവും ചുരുങ്ങിയത് മരണം തന്നെ മോക്ഷം. 

ഓരോ മരണവും ഉണ്ടെന്ന് തെറ്റായി ധരിച്ച 'ഞാൻ ' ഇല്ലാതാവുന്ന പ്രക്രിയ.

'ഞാൻ ' ഉണ്ടെന്ന് കരുതുന്നവൻ ' ഞാൻ' എന്ന ബോധത്തിൻ്റെ തടവറയിൽ. 

ഏറിയാൽ ആ തടവറ ജീവിക്കുവോളം മാത്രം. 

ആ തടവറ വളരേ താൽകാലികമായി, തോന്നലിൽ മാത്രം. 

അപ്പോഴും ആ തടവറയിൽ പെട്ടവനും  ദൈവത്തിൽ നിന്ന്, ആത്യന്തികതയിൽ നിന്ന്  പ്രത്യേകിച്ച് അകലെയോ അടുത്തോ അല്ല. 

അങ്ങനെ ആർക്കും ദൈവത്തിൽ നിന്ന്, ആത്യന്തികതയിൽ  നിന്ന് പ്രത്യേകിച്ച് അകലെയോ അടുത്തോ ആയിക്കൂടാ, പറ്റില്ല. 

അങ്ങനെ  ദൈവത്തിൽ നിന്ന്, ആത്യന്തികതയിൽ  നിന്ന് ആരെങ്കിലും പ്രത്യേകിച്ച് അകലെയോ അടുത്തോ  ആണെന്ന് ധരിക്കുന്നവൻ ദൈവത്തിൽ അപരാധവും ന്യൂനതയും ആരോപിക്കുന്നവനാവും.

ആരും ദൈവത്തിൽ നിന്നും പ്രത്യേകിച്ച് അകലുകയോ അടുക്കുകയോ ചെയ്യില്ല.

എല്ലാവരും എപ്പോഴും മോക്ഷത്തിൽ മാത്രം. 

കാരണം മറ്റൊന്നുമല്ല. 

എല്ലാവരും എന്ന 'ഞാനും ' 'നീയും ' ഇല്ല, സ്ഥിരമായതല്ല. 

ഉള്ളത് ഉള്ളത് മാത്രം. 

യഥാർഥത്തിൽ ഉള്ളത് മാത്രം. 

എന്തോ അത്. 

എങ്ങിനെയോ അങ്ങനെ.

*****

എത്രയെല്ലാം 'ഞാൻ ' ഇല്ലെന്ന് പറയുമ്പോഴും, ഈ തലച്ചോറ് വീണ്ടും വീണ്ടും തോന്നിപ്പിക്കുന്നു പറയിപ്പിക്കുന്നു: 'ഞാൻ ' അങ്ങനെ ചെയ്തു, 'ഞാൻ' ഇങ്ങനെ ചെയ്തു, 'ഞാൻ ' അങ്ങനെയും ഇങ്ങനെയുമൊക്കെ ചെയ്തത് കൊണ്ടാണ് ഇതിങ്ങനെയൊക്കെ സംഭവിച്ചത് എന്നിങ്ങനെയൊക്കെയുള്ള അവകാശവാദങ്ങൾ, ഗീർവാണങ്ങൾ. 

അതാണ്, അത്രക്കാണ് തലച്ചോറിൻ്റെ 'ഞാൻ '

No comments: