Wednesday, August 17, 2022

എന്തുകൊണ്ട് വഞ്ചനയെ സഹിക്കുന്നില്ല. ചോദ്യം ചെയ്തു പോകുന്നു ?

എന്തുകൊണ്ട് വഞ്ചനയെ സഹിക്കുന്നില്ല. ചോദ്യം ചെയ്തു പോകുന്നു? 

കാരണം, വഞ്ചന നിങ്ങളെ വിഡ്ഢിയാക്കുന്നു. വഞ്ചിക്കുന്ന ആൾ സാമാനയുക്തിയെ തകർക്കുന്നു. നിങ്ങളൂടെ ആടിനെ പട്ടിയാക്കുന്നു.

നിങൾ ഒരുപക്ഷേ സ്വയം വിഡ്ഢിയാവാൻ തയാറായിരിക്കും. 

നിങൾ സ്വയം വിഡ്ഢിയെ പോലെ ജീവിക്കുകയും ചെയ്യും. 

പക്ഷേ മറ്റൊരാൾ നിങ്ങളെ വിഡ്ഢിയാക്കുന്നത് അത് പോലെയല്ല. 

അത് സാമാന്യബോധത്തെ തകർക്കലും ചോദ്യംചെയ്യലുമാണ്. ജീവിതപശ്ചാത്തലം തകർക്കലാണ്. 

നിങൾ ലക്ഷങ്ങളും കോടികളും ദാനംനൽകും. 

പക്ഷേ, വഞ്ചിക്കപ്പെട്ട് നഷ്ടപ്പെടുന്ന പത്ത് രൂപയും നിങൾ സഹിക്കില്ല. 

അവിടെ നിങൾ തർക്കിക്കും. 

സ്നേഹിച്ചാൽ പത്ത് ലക്ഷവും പത്ത് കോടിയും നൽകുന്ന നിങൾ, വഞ്ചിക്കപ്പെട്ട് നഷ്ടപ്പെടുന്ന പത്ത് രൂപയും തർക്കിച്ച് തിരിച്ച് വാങ്ങും. 

അത്, നിങൾ പിശുക്കൻ ആവുന്നത് കൊണ്ടല്ല.

അത്, അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും തിരിച്ചുപിടിക്കലാണ്. 

കാരണം, ആകയാലുള്ളത് അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും ആണ്. 

അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും ആണ് പ്രായോഗികജീവിതം കൊണ്ടുനടത്തുന്നത്. 

അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും ആണ് നാം കാണുന്ന, അനുഭവിക്കുന്ന ആപേക്ഷിക ജീവിതത്തിന് ആധാരം. 

അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും ആണ് ശരിതെറ്റുകളുടെയും സുഖദുഃഖങ്ങളുടെയും ആധാരം.

അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും ആണ് നിങ്ങളെ നിങ്ങളും മറ്റുള്ളവരെ മറ്റുള്ളവരും ആക്കുന്നത്.

ആ അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും മാറുന്ന പ്രശ്നം മാത്രമാണ് വഞ്ചയിലെ മുഖ്യപ്രശ്നം. 

അളവ് കോലുകളും മാനദണ്ഡങ്ങളും  തെറ്റിയാൽ നിലനിൽപ്പും നിലനില്പിന് ആധാരമായതും നഷ്ടപ്പെടും. 

അളവ് കോലുകളും മാനദണ്ഡങ്ങളും  തെറ്റിയാൽപ്രകൃതിയുടെ താളം തെറ്റും, ഭ്രാന്താവും. 

അളവ് കോലുകളും മാനദണ്ഡങ്ങളും  തെറ്റിയാൽ ഭൂമി ഭൂമിയല്ലാതാവും. 

നിത്യജീവിതം നടത്തുന്ന കറൻസി (പണം) എന്നത് പോലും ഒരളവ്കോലും മാനദണ്ഡവും ആണ്. വളരേ ചെറിയ വിതാനമായ രാജ്യം എന്ന പരിപ്രേക്ഷ്യത്തിൽ. ദൈനംദിന ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ. 

കറൻസി എന്ന അളവ്കോലും മാനദണ്ഡവും തെറ്റിയാൽ നാടും നാടിൻ്റെ നടപ്പും ഇടപാടുകളും എല്ലാം തെറ്റും. 

കറൻസി എന്ന അളവ്കോലും മാനദണ്ഡവും അധ്വാനവും വിലയും ഇല്ലെന്നാവും തെറ്റും.

എന്നത് പോലെയേ ഏറിയാൽ വഞ്ചനയുടെ എല്ലാ കാര്യങ്ങളിലും ഉള്ളത്.

അല്ലാതെ വഞ്ചനയെ നേരിടുന്നതും എതിർക്കുന്നതും ചോദ്യംചെയ്യുന്നതും വ്യക്തിപരമായ നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും വിഷയമല്ല.

No comments: