Tuesday, November 29, 2022

കളി കൊതിപ്പിക്കും, ഭ്രമിപ്പിക്കും, ലഹരി പോലെ തന്നെയാവും.

കളി കൊതിപ്പിക്കും.

കളി ഭ്രമിപ്പിക്കും.

കളി ലഹരി പോലെ തന്നെയാവും.


കളി ഇതാ ഇങ്ങെത്തി, കിട്ടിപ്പോയി എന്ന് വരെ തോന്നിപ്പിക്കും. 


പ്രത്യേകിച്ചും ക്രിക്കറ്റ് കളിക്കാൻ പോയാൽ...

കുട്ടി പ്രായത്തിൽ ക്രിക്കറ്റ് കളിക്കാൻ പോയാൽ...

കുട്ടികളെ കളിപ്പിക്കുന്ന മാതാപിതാക്കൾക്ക് വരെ....


പക്ഷേ മഹാഭൂരിപക്ഷത്തിനും എല്ലാം വെറും വെറുതെ...

കുരെ മരീചികകളുടെ പിന്നാലെയുള്ള ഓട്ടം.

*****

ശ്രദ്ധിക്കുക. 

കളിയാണ്. 

കളിയുടെ മുന്നിലും പിന്നിലും മറ്റാരുടെയൊക്കെയോ മറ്റെന്തോക്കെയോ കളിയാണ്.

ജീവിതത്തിൻ്റെതായ രസം നുകർന്ന് കുട്ടികളുടെ നന്നായി പഠിക്കേണ്ട സമയം സീരിയസ് ആയി കളിക്കുന്ന രീതിയിൽ കളിപ്പിച്ചാൽ ക്രിക്കറ്റ് പോലുള്ള കളി കൊണ്ടുപോകും... 

കൗമാരമാകുമ്പോഴേക്കും കുട്ടി പൂർണമായും ശ്രദ്ധ നഷ്ടപ്പെട്ടവനാവും. 

കളിക്കാരനാവും എന്ന സ്വപ്നത്തിൽ വളർന്നുവരുമ്പോഴേക്കും കാര്യം കൈവിട്ടുപോകും. 

ശ്രദ്ധിക്കുക. 

കളി ഒരുറപ്പുമില്ലാത്തതാണ്.

കളി ഒരുറപ്പും തരാത്ത മേഖലയാണ്. 

കളിക്കാരനാവുക വളരേ വിദൂരമായ സാധ്യത മാത്രമാണ്.

ഇക്കരെ വിട്ട് പോയാൽ ഏറെക്കുറെ അക്കരെയെത്താൻ കഴിയാത്ത മേഖലയാണ് കളി.

കളിയുടെ പേരും പറഞ്ഞ് കുട്ടി ഇല്ലത്ത് നിന്ന് വിടും. പക്ഷേ അമ്മാത്ത് എത്തുകയുമില്ല.

ലഹരിക്ക് അടിപ്പെടുന്നത് പോലെ തൽക്കാലം കുട്ടികൾ കളിയിലാവും.

ബുദ്ധിപരമായ വെല്ലുവിളികൾ ആണ് കുട്ടികൾക്ക് ഏറ്റവും പ്രയാസമേറിയ വെല്ലുവിളികൾ. ശാരീരികമായ ത് പ്രശ്നമില്ല. റബ്ദര മണിക്കൂർ വെയിലത്ത് കളിക്കുന്ന കുട്ടിക്ക് പത്തു മിനിറ്റ് പുസ്തകവുമായി മല്ലിടാൻ സാധിക്കില്ല. ഉറക്കവും ക്ഷീണവും വരും.

അതിനാൽ തന്നെ, കുട്ടി പ്രായത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ ഒഴിവാക്കാൻ കൂടി കുട്ടികൾ കളിയുടെ പിന്നാലെ പോകും, പോകാൻ താൽപര്യം കാണിക്കും, അതിനുളള സ്വപ്നങ്ങൾ നെയ്യും. സംഗതികളുടെ അപകടം മനസ്സിലാക്കാത്ത മാതാപിതാക്കൾ കുട്ടികളല്ലേ എന്ന വൈകാരിക തലം വെച്ച് കൂടെ നിൽക്കുകയും ചെയ്യും. 

കളിയിൽ കാര്യമില്ലെന്ന് അറിയുമ്പോഴേക്കും കാരൃം കയ്യിൽ നിന്ന് വിട്ടിരിക്കും.

പഠിപ്പാണെങ്കിൽ സമയം കഴിഞ്ഞാൽ തിരിച്ചെടുക്കാൻ സാധിക്കുകയുമില്ല.

ശരിയാണ്. കളി കുട്ടിപ്രായത്തിൽ അലങ്കാരമാണ്, കിരീടമാണ്. പറഞ്ഞുനടക്കാൻ സുഖമുള്ള കാര്യമാണ്. 

വലുതാകുമ്പോൾ, അതൊരു തൊഴിലായി മാറിയിട്ടില്ലെങ്കിൽ ഇതേ കളി കുരിശായും ഭാരമായും മാറുമെന്ന് മാത്രം.

*****

ഇത് വെറുതേ പറയുന്നതല്ല. 

അനുഭവം ഗുരുവായി പറയുന്നതാണ്.

ക്രിക്കറ്റിൽ ഇങ്ങനെയുള്ള അനുഭവം കേട്ടും അറിഞ്ഞും ഉണ്ടായിരുന്നു.... 

ശരിക്കും കേരള ക്രിക്കറ്റ് under 14 ഉം under 16 ഉം കളിച്ച, കേരളത്തിൽ തന്നെ ഏറ്റവും റൺസും സെഞ്ചുറിയും അടിച്ച, ജില്ലക്ക് വേണ്ടി ചരിത്രത്തിൽ ആദ്യമായി രണ്ട് സെഞ്ചുറിയും ഹാഫ് സെഞ്ചുറികളും തുടർച്ചയായി അടിച്ച കുട്ടിയെ സ്കൂൾ സബ് ജില്ലയിൽ നിന്ന് വരെ ഒഴിവാക്കിയ പിന്നിലെ കളിയുടെ അനുഭവം... 

Bone test എന്ന ഉമ്മാക്കി കാണിച്ച് സ്റ്റേറ്റ് കാമ്പിൽ നിന്ന്, സംസ്ഥാനത്തെ ഏറ്റവും നല്ല കളിക്കാരനായിട്ടും, കോച്ചുമാരുടെയും സെലക്ടർമാരുടെയും അസോസിയേഷനുകളുടെയും പിന്നിൽ നിന്നുള്ള കുത്ത് വെച്ച് ഒഴിവാക്കിയ അനുഭവവും. ചെന്നെയിൽ പോയി കേരളത്തിന് വേണ്ടി under 14 കളിക്കാൻ പോയപ്പോൾ അവനെ എങ്ങിനെയെങ്കിലും കളിപ്പിക്കരുതെന്ന് (അവനെ പിന്തുണയ്ക്കേണ്ട) സ്വന്തം ജില്ലാ അസോസിയേഷനിൽ നിന്നും വിളിച്ചുപറയുന്ന അനുഭവം. 

എന്തിന്? 

അസോസിയേഷൻ മൂന്ന് നാല് കോച്ച്മാരെ വെച്ച് ഭക്ഷണവും പാർപ്പിടവും വസ്ത്രവും കൊടുത്ത് പരിശീലനം ചെയ്യുന്ന അക്കാദമിയിലെ കുട്ടികൾക്ക് വേണ്ടി, അവനെ തഴയാൻ.

കാരണം മറ്റു ചിലത് കൂടിയാണ്.

പൈസ എറിഞ്ഞ്, പെണ്ണും കള്ളും കൊടുത്ത്, പിന്നിൽ നിന്ന് കളിച്ചില്ല. 

മത്സരം നടക്കുന്ന നടക്കുന്ന സ്ഥലത്ത്, selection നടക്കുന്ന സമയത്ത് പോയി കോച്ചുമാരെയും സെലക്ടർാർമാരെയും സ്വാധീനിച്ചില്ല.

*****

ഇതിനെല്ലാം പുറമേ, കുറേ സ്കൂളുകളും ടീച്ചർമാരും വീതിച്ചെടുക്കുന്ന പരിപാടിയാണ് ഒരു നിലവാരവും ഇല്ലാത്ത സ്കൂൾ ക്രിക്കറ്റും മറ്റ് സ്കൂൾ പരിപാടികളും എന്നും മനസ്സിലായി.

അതോടെയും, അല്ലാതെ കണ്ട ഒരുപാട് പിന്നിൽ നിന്ന് കുത്തലും പാരയും കണ്ടപ്പോൾ, കളി തന്നെ വേണ്ടെന്ന് വെച്ചു. 

കുട്ടിക്കും അത് കൃത്യമായി മനസ്സിലായി. 

വീട്ടിൽ തന്നെ പിച്ചും നെറ്റ്സും ഉള്ള ജില്ലയിലെ (ഒരുപക്ഷേ സംസ്ഥാനത്തെ തന്നെ) ഒരേയൊരു കുട്ടി. 

കുട്ടി പത്താം ക്ലാസ്സ് അവസാനം വരേ കളിച്ചു. ഏകദേശം December വരെ. പാട അതിൻ്റെ മൂർധന്യത്തിൽലാണെന്ന് മനസ്സിലാക്കിയതോടെ പത്താം ക്ലാസ്സ് അവസാനത്തോടെ കളി ഒഴിവാക്കി.

നന്നായി ശ്രമിച്ച് പഠിക്കാൻ തുടങ്ങി.. 

സാധാരണ നിലയിൽ പഠിക്കുന്ന കുട്ടി കളിക്കില്ല, കളിക്കാൻ ഉഷാറും ഉത്സാഹവും കാണിക്കില്ല. കളിക്കുന്ന കുട്ടി പഠിക്കില്ല, പഠിക്കാൻ ഉഷാറും ഉത്സാഹവും കാണിക്കില്ല.

ഈ കുട്ടി അതിന് വിപരീതമായി, അപവാദമായി 

പത്താം ക്ലാസ്സ്, കളിയിൽ നിന്നും തിരിച്ചു വന്നത് വൈകിയാണെങ്കിലും, പ്ലസ് ടൂവിന് ശേഷം ഇന്ത്യയിൽ തന്നെ എറ്റവും നല്ല എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് ചെയ്യാൻ അഡ്മിഷൻ നേടി. രണ്ട് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിഗ്രി ഒന്ന് ഐഐടി മദ്രാസിൽ) അങ്ങനെ ഒരുമിച്ച് ചെയ്യുന്നു.

ഇപ്പോൾ പഠനം രണ്ട് വർഷം കഴിയുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ കമ്പനിയിൽ ഏറ്റവും വലിയ ഏഴക്കത്തിനടുത്ത ശമ്പളത്തിന് വരെ ഏറെക്കുറെ ഓഫർ കിട്ടുന്നു... 

പഠനം പൂർത്തിയാവുന്നതിന് മുൻപ് തന്നെ രക്ഷപ്പെടുന്ന അവസ്ഥ...

*****

എല്ലാ കുട്ടികളും സ്വയം പഠിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പ്രായത്തിൽ നല്ലത്. 

ബാക്കിയെല്ലാം നമ്മെ പറ്റിക്കുക മാത്രമാണ്. 

കോച്ചുമാരും അധ്യാപകരും  സെലക്ടർാർമാരും കുട്ടികളുടെ ജീവിതം വെച്ച് കുട്ടികളോട് ക്രൂരത ചെയ്യുന്ന ഏറ്റവും വലിയ വഞ്ചകരാണ്. വെറും അറവുകാരെ പോലെ. അവർക്ക് മൃഗങ്ങൾ അറുക്കാൻ മാത്രമാണ്. മറ്റൊരു വികാരവും അവരിൽ നടമാടില്ല 

ഇത് നിങൾ ഒരോരുവരും ക്രമേണ അനുഭവം കൊണ്ടറിയും. 

ഈയുള്ളവൻ അത് മുൻകൂട്ടി പറയുന്നു എന്ന് മാത്രം. 

കൊണ്ട് പഠിക്കുന്നതിനേക്കാൾ നല്ലത് കണ്ടും കേട്ടും പഠിക്കുന്നതാണ്. പ്രത്യേകിച്ചും സ്വന്തം കുട്ടികളുടെ കാര്യത്തിൽ.

ഈയുള്ളവൻ കൊണ്ടു തന്നെ പഠിച്ചവനാണ് എന്നതിനാൽ.

******

എന്ത് പറഞ്ഞാലും ശരി.

കേരളത്തിൽ നിന്ന് ക്രിക്കറ്റ് കളിച്ച് സാധിക്കുന്നതിനേക്കാൾ സാധ്യത ലോട്ടറിക്കുണ്ട്. ലോട്ടറി എടുക്കുന്നതിലുണ്ട്. 

ദിവസവും ലോട്ടറി ഏതെങ്കിലും ഒരാൾക്കെങ്കിലും കിട്ടും. 

കളി കൊണ്ട് ലോട്ടറി കൊണ്ട് കിട്ടുന്നത്ര പോലും സാധ്യതയും നേട്ടവും കിട്ടില്ല. 

കുട്ടികളുടെ കളിക്ക് ചിലവാക്കുന്നതോ? പ്രത്യേകിച്ചും ക്രിക്കറ്റ് പോലുളള കളിയിൽ.

ലോട്ടറിക്ക് ചിലവാക്കുന്നതിൻ്റെ എത്രയോ എത്രയോ പതിന്മടങ്ങ് ഇരട്ടികകളാണ്. 

*****

ക്രിക്കറ്റ് കളിച്ചു കൊണ്ട് ഇന്ത്യയിലേക്ക് അവസരം കിട്ടിയ കേരളക്കാരുടെ മൊത്തം എണ്ണം വെറുമൊരു കൈവിരലിൽ എണ്ണാവുന്നത്. അതും എഴുപത് കൊല്ലത്തിനിടയിൽ.

പഠിച്ച് രക്ഷപ്പെട്ടവരോ? നൂറായിരങ്ങൾ.


പഠിച്ചാൽ നൂറായിരം പേർക്ക് നൂറായിരം സാധ്യതകളുണ്ട്.


ഒരു സച്ചിനെ കണ്ട് നാം എല്ലാവരും ചാടിയിട്ട് കാര്യമില്ല.


****

No comments: