Friday, November 11, 2022

അസൂയയും വെറുപ്പും ശത്രുതയും എളുപ്പം കത്തുന്ന തീ.

അസൂയയും വെറുപ്പും ശത്രുതയും എളുപ്പം കത്തുന്ന തീ... 

അവനവൻ തന്നെ അസൂയക്കും വെറുപ്പിനും ശത്രുതക്കും  വിറക്. 

അവനവൻ കത്തിക്കൊണ്ട് തന്നെ അസൂയയും വെറുപ്പും ശത്രുതയും ചുറ്റുവട്ടത്ത് നാശം വിതക്കും, പുക നിറക്കും. 

അസൂയയും വെറുപ്പും ശത്രുതയും സംശയങ്ങളും ഊഹങ്ങളും വളർത്തും. 

അസൂയയും വെറുപ്പും ശത്രുതയും പേറിനടക്കുന്നവർ എല്ലാറ്റിലും എല്ലാവരിലും അസൂയയും വെറുപ്പും തന്നെ കാണും. 

അസൂയയും വെറുപ്പും പേറിനടക്കുന്നവർ എല്ലാവരിലും എല്ലാറ്റിലും തങ്ങളുടെ അസൂയയും വെറുപ്പും വളർത്താൻ വേണ്ട വിത്തും വളവും ന്യായവും കണ്ടെത്തും. 

അസൂയയും വെറുപ്പും പേറിനടക്കുന്നവർ എന്തുകൊണ്ടോ തങ്ങളിൽ അന്തർലീനമായതിനെ മറ്റുള്ളവരിൽ നിഴലിക്കും, ആരോപിക്കും. 

അങ്ങനെ അവർ ചുറ്റുപാടിൽ വിഷം കലക്കും. പുക നിറക്കും.

തങ്ങൾക്ക്  വേണ്ടെങ്കിൽ, അഥവാ തങ്ങൾക്കില്ലെങ്കിൽ, ആർക്കും വേണ്ട, ആർക്കും ഇല്ല എന്നവർ ഉറപ്പ് വരുത്തും. 

അവനവനെ നശിപ്പിച്ചും അവർ മറ്റുള്ളവർ നശിക്കുന്നു എന്നുറപ്പ് വരുത്തും. അഹങ്കാരത്തെ കൂട്ട് പിടിച്ചു കൊണ്ട്.

യഥാർത്ഥ spoilerകൾ ആയിക്കൊണ്ട്.

****

എന്ത് കിട്ടി എന്നിടത്തല്ല ജീവിതം. 

പകരം, എന്ത്, എങ്ങിനെ എടുത്തു എന്നിടത്താണ് ജീവിതം.  

കിട്ടുന്നത് മണ്ണ്, വെള്ളം. എടുക്കുന്നത് പൂവ്, പഴം.

കിട്ടുന്നത് പൂവ്, പഴം. പക്ഷേ, ചവിട്ടി അരക്കുന്നവൻ എടുക്കുന്നത് വെറും വൃത്തികേട്, ചളി.

ഒരേ ഭക്ഷണം തന്നെ പട്ടിയും മനുഷ്യനും കഴിക്കുന്നത് കൊണ്ട് അവർ രണ്ട് കൂട്ടർക്കും ഒരേ ഫലം വരില്ല. കാരണം, എന്ത് കിട്ടി എന്നിടത്തല്ല, എന്ത്, എങ്ങിനെ എടുത്തു എന്നിടത്താണ് ജീവിതം.  

പൂവിലെ മധു തേനീച്ച എടുത്താൽ മാത്രം തേൻ. 

പൂവിലെ മധു ചിലന്തിയും വണ്ടും എടുത്താൽ  ഒരുപക്ഷെ വേറെ എന്തോക്കെയോ. ഒന്നുകിൽ ഉപയോഗശൂന്യം എന്ന് നാം പറയുന്നത്, അല്ലെങ്കിൽ വിഷം എന്ന് നാം വിളിക്കുന്നത്. 

കാരണം, എന്ത് കിട്ടി എന്നിടത്തല്ല ജീവിതം. എന്ത്, എങ്ങിനെ എടുത്തു എന്നിടത്താണ് ജീവിതം.  തേൻ കൊടുത്താലും വിഷം മാത്രമായി മാത്രം എടുക്കുന്നവരും ഉണ്ട്.

******

ഒരേ വളവും മണ്ണും വെള്ളവും തന്നെ കൊടുത്താലും പനീർ ചെടിയും മുരിക്കും ഒരുപോലെ തന്നെ വളരില്ല, ഒരേ പൂവ് തന്നെ തരില്ല. കാരണം അത് തന്നെ. എന്ത് കിട്ടി എന്നിടത്തല്ല ജീവിതം. എന്ത്, എങ്ങിനെ എടുത്തു എന്നിടത്താണ് ജീവിതം. 

നമ്മുടെ മുൻപിൽ വരുന്നവരിലും, നിത്യേന നമ്മോട് സംസാരിക്കുന്നവരിലും ഇടപെടുന്നവരിലും മുരിക്ക് പോലുള്ളവരും പനിനീർ പോലുള്ളവരും ഉണ്ട്.

അതുകൊണ്ടാണ് മാവ് കാണുന്നത് പിലാവും തെങ്ങും ഒരേ മണ്ണിൽ കാണാത്തത്.

ഓരോന്നും ഓരോരുത്തരും അവർക്ക് പറ്റിയത് മാത്രം, അവരുടെ അർഹത പോലേ മാത്രം കാണുന്നു, എടുക്കുന്നു. 

അത്കൊണ്ട് തന്നെ നിങൾക്ക് വിവേകം എന്ന് തോന്നുന്നത് മാത്രം മണിക്കൂറുകളോളം വിളമ്പിയാലും അവിവേകം മാത്രം അതിൽ നിന്നും എടുക്കുന്നവരുണ്ടാവും.

എന്നാലും പരസ്പരം മാനിക്കുന്നതിൻ്റെ ഭാഗമായി നിങൾ വീണ്ടും വീണ്ടും പാത്രം തെറ്റി വിളമ്പും.

അസൂയയും വെറുപ്പും പേറിനടക്കുന്നവർ  അതിൽ നിന്നും അസൂയയും വെറുപ്പും തന്നെ എടുക്കും.

No comments: