Friday, November 3, 2023

ഇസ്രയേലിന് ഇന്ത്യൻ പിന്തുണ: സീസറിൻ്റെ ഭാര്യയും സംശയിക്കപ്പെടും.

ഇസ്രയേലിന് ഇന്ത്യ കൊടുക്കുന്ന പിന്തുണ രാജ്യതാല്പര്യമാണോ വെറും മുസ്ലിം വിരോധമാണോ എന്ന ചോദ്യത്തിൽ സീസറിൻ്റെ ഭാര്യയും സംശയത്തിന് അതീതയല്ല എന്നത് പോലെ ബിജെപി നേതൃത്വം കൊടുക്കുന്ന ഈ ഭരണകൂടവും ആ നിലക്ക് ന്യായമായ സംശയത്തിന് കീഴിൽ തന്നെയാണ്.

*******

ചെയ്യുന്നത് ബിജെപി ആവുമ്പോൾ, ബിജെപി നേതൃത്വം കൊടുക്കുന്ന ഭരണകൂടം ആവുമ്പോൾ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടാവുന്നു.

സീസറുടെ ഭാര്യ സംശയത്തിനതീതയല്ല എന്നത് പോലെ, ഇവിടെ ബിജെപിയും അവർ നയിക്കുന്ന സർക്കാരും സംശയത്തിനതീതരല്ല.

******

അറിയണം: അളമുട്ടിയാൽ ചേരയും കടിക്കും.

നിരാശ ഏത് പുണ്യപുരുഷനെയും പിശാചാക്കും. 

ഒരു സമൂഹത്തെ നിരന്തരം പീഡിപ്പിച്ച് പിന്തുടരുന്ന ഏത് ശക്തിയും രാജ്യവും ഇത് മനസ്സിലാക്കിയാൽ നല്ലത്.

******* 

സ്വന്തം രാജ്യത്തിന് വേണ്ടി പോരടിക്കുന്നവരെ അധിനിവേശശക്തി ഭീകരവാദികൾ എന്നല്ലാതെ വേറെന്ത് വിളിക്കും? 

സുഭാഷ് ചന്ദ്രബോസും INAയും ബ്രിട്ടീഷുകാർക്ക് ഭീകരവാദിയും ഭീകരസംഘടനയും മാത്രമായിരുന്നു.

അവരെക്കുറിച്ച് അത്തരം ഭരണകൂടങ്ങൾ പറഞ്ഞ്പരത്തുന്ന വാർത്തകൾ മുഴുവൻ ശരിയായിക്കൊള്ളണം എന്നില്ല എന്നത് നമ്മുടെ സാമാന്യയുക്തി നമുക്ക് പറഞ്ഞുതരേണ്ടത്. 

*******

ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തോടും ആ ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയോടും ഒരു ചോദ്യം. 

പ്രത്യേകിച്ചും രാജ്യസ്നേഹം തന്നെ മുഖ്യആയുധവും അജണ്ടയും ആയിരിക്കെ ഈ ചോദ്യം.

ഫലസ്തീനെയും മുസ്‌ലിംകളെയും മറക്കുക. 

പകരം അവിടെ നമ്മുടെ മാതൃരാജ്യമായ ഇന്ത്യയെ തന്നെ സങ്കൽപിക്കുക.

ഇന്ത്യയെ നിങൾ, രാജ്യസ്നേഹികൾ എന്ന് നാഴികയ്ക്ക് നാല്പതുവട്ടം വികിച്ചുകൂവുന്ന നിങൾ,  ഇങ്ങനെ ആർക്കെങ്കിലും അധിനിവേശം നടത്താൻ വിട്ടുകൊടുക്കുമോ? 

ഇന്ത്യയിൽ ആരെങ്കിലും ഇങ്ങനെ അധിനിവേശം നടത്തിയാൽ നിങൾ എന്ത് ചെയ്യും?

എന്നിട്ട് ഇന്ത്യക്കാരായ ജനങ്ങളെ അതേ അധിനിവേശം നടത്തിയ അതേ ശക്തികൾ കൊന്നൊടുക്കുമ്പോൾ നിങൾ നോക്കി നിൽക്കുമോ? 

ലോകരാജ്യങ്ങളുടെ പിന്തുണ നിങ്ങൾക്ക് വേണമോ അതല്ല നിങ്ങളെ അധിനിവേശപ്പെടുത്തി അക്രമിച്ച് കൂട്ടക്കൊല നടത്തുന്നവർക്ക് നൽകേണമോ? 

എങ്കിൽ നിങൾ ഇപ്പോൾ എടുത്ത നിലപാട് എന്തിനെ സൂചിപ്പിക്കുന്നു?

പീഡിപ്പിക്കപ്പെടുമ്പോൾ നിങൾ നിങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നത് തന്നെയല്ലേ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടി ആഗ്രഹിക്കേണ്ടത്?

ഉത്തരം പറയാൻ സാധിക്കണമെങ്കിൽ യഥാർത്ഥ രാജ്യസ്നേഹം തൊട്ടുതീണ്ടണം.

മനസ്സാക്ഷിയുടെ മുൻപിൽ സത്യസന്തരും ആകണം 

********

ചെറിയ ബാബരി മസ്ജിദ്  തക്കത്തിൽ വരെ നീണ്ട കലാപങ്ങൾ അഴിച്ചുവിട്ട നിങ്ങളാണ് ഹമാസ് ഭീകരവാദികൾ ആണെന്ന് പറയുന്നതെന്ന് ഓർക്കണം.

*******

ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളി വെറുപ്പിൻ്റെ ഈ രാഷ്ട്രീയം മാത്രമാണ്. 

കളവ് മാത്രം സത്യമാക്കിപ്പറഞ്ഞ് വെറുപ്പും വിദ്വേഷവും ഉണ്ടാക്കി അധികാരം നേടുന്ന, അധികാരം ഉറപ്പിക്കുന്ന രാഷ്ട്രീയം.

******

അതുകൊണ്ട് തന്നെ:

ഇന്ത്യയുടെ ഫലസ്തീൻ കാര്യത്തിലെ മാറിവരുന്ന നിലപാട് ഈ നാട് ഭരിക്കുന്ന പാർട്ടി അങ്ങുനിന്നിങ്ങോളം, അധികാരം നേടാനും അധികാരം തുടർത്താനും നടത്തുന്ന വെറുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണോ എന്നത് ആർക്കും ഉണ്ടാവേണ്ട ന്യായമായ സംശയം. 

അനിൽ ആൻ്റണിയും രാജീവ് ചന്ദ്രശേഖറും ഈ അടുത്ത് കേരളത്തിലെ ഇസ്ലാമിക തീവ്രവാദം സംബന്ധിച്ച് നടത്തിയ കളവ് മാത്രമായ പ്രചാരണം വരെ അതിൽ ചിലത്.

ഹിമാലയം പോലെയാക്കി പെരുപ്പിച്ച് പറഞ്ഞ കെട്ടുകഥ മാത്രമായ കേരള സ്റ്റോറി പ്രധാനമന്ത്രി വരെ തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോൾ, ആ സിനിമക്കും അതുപോലുള്ളതിനും നികുതി ഇളവ് നൽകുമ്പോൾ. 

ഇന്ത്യ ഭരിക്കുന്ന പാർട്ടിക്ക് ഇന്ത്യയിലെ ഏകദേശം ഇരുപത് ശതമാത്തോളം വരുന്ന മുസ്ലിംകളിൽ നിന്ന് ഒരു എംഎൽഎയോ എംപിയോ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതായി ഇല്ലെന്ന് വരുമ്പോൾ. 

എന്നിട്ടും ഒരു ആനുപാതിക സംവരണവും കിട്ടാത്ത ഒരു വിഭാഗമായ മുസ്‌ലിംകൾ എല്ലാം അടിച്ചുകൊണ്ടുപോകുന്നു എന്നത് പോലുളള പെരുംകളവ് കെട്ടിപ്പൊക്കി അതുകൊണ്ട് കിട്ടുന്ന വെറുപ്പ് വിറ്റ് അധികാരം വാങ്ങുന്നത് ശീലമാക്കിയ പാർട്ടിയുടെ ഇസ്രായേൽ നിലപാടും സംശയത്തോടെ തന്നെ നോക്കേണ്ടി വരില്ലേ?

No comments: