Tuesday, April 14, 2020

നിര്‍ഭയ വധശിക്ഷ: നിര്‍ഭയയുടെ അമ്മയിലെ, അത് പോലുള്ളവരിലെ, ക്രൂരവിനോദ മനസ്സിനെ സംതൃപ്തിപ്പെടുത്തി.

നിര്‍ഭയ വധശിക്ഷ:
ഫലത്തില്‍ നിര്‍ഭയയുടെ അമ്മയിലെ, അത് പോലുള്ളവരിലെ, ക്രൂരവിനോദ മനസ്സിനെ സംതൃപ്തിപ്പെടുത്തി.
ഒരു നാട്ടിലെ ഏറ്റവും വലിയ തെമ്മാടികളും ക്രൂരവിനോദികകളും ചൂഷകരും അക്രമികളും തന്നെയാണ് അവിടത്തെ ഏറ്റവും വലിയ സദാചാരവാദികളും ശിക്ഷകരും നിയമപാലകരും അധികാരികളും ആവുന്നത്.
ഈ കൊല്ലപ്പെട്ട നാല് പേരും ഇന്ത്യൻ രാഷ്ട്രീയത്തിന് പറ്റിയ നാലു പേർ. രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ആവാന്‍ പറ്റിയ നാലു പേർ. ഇന്ത്യൻ പാര്‍ലമെന്റില്‍ ഇരിക്കുന്ന ഒരു കുറെ പേരെ പോലെ നാല് പേര്‍. 
നിയമം വധിക്കാന്‍ തന്നെ തീരുമാനിക്കട്ടെ.
നിയമത്തിന് പ്രത്യക്ഷത്തില്‍ അതേ പറ്റൂ.
നിയമവും കോടതിയും രഹസ്യത്തില്‍ അങ്ങനെയൊന്നും സത്യസന്ധമല്ലെങ്കിലും. രഞ്ജന്‍ ഗോഗോയ്മാര്‍ വലിയ ഉദാഹരണങ്ങൾ. 
അങ്ങനെ നിയമത്തിന് പൂർണ്ണമായ അര്‍ത്ഥത്തില്‍ നീതി നടപ്പാക്കാന്‍ പറ്റില്ല, പറ്റുന്നില്ല.....
ഒരു നൂറായിരം കേസുകളില്‍ നമ്മൾ അത് നഗ്നനേത്രങ്ങള്‍ കൊണ്ട്‌ കാണുന്നുണ്ട്. 
ഉന്നാവോയും വാളയാറും മറ്റും മറ്റും ഒക്കെ വലിയ വലിയ തെളിവുകള്‍.
വലിയവനും അധികാരികളും എപ്പോഴും രക്ഷപ്പെട്ടു തന്നെ. 
നിര്‍ഭയയുടെ അമ്മയുടെ നിലപാട് അവസാനം വരുമ്പോള്‍ ഇങ്ങനെയാവരുത്.
ആ അമ്മയുടെ ഇപ്പോഴത്തെ മനസ്സിനെ മഹത്വപ്പെടുത്തി കണ്ടുകൂട.
അത് വെറും അന്ധമായ വെറുപ്പിന്റെതും ക്രൂരവിനോദത്തിന്റെതും മാത്രമാണ്‌.
ആ മനസ്സ് ബലാത്സംഗം ചെയ്തവരുടേതിനെക്കാള്‍ ഒട്ടും ചെറുതല്ല, മെച്ചപ്പെട്ടതല്ല. 
മകളെ ഇത് കൊണ്ടൊന്നും തിരിച്ചു കിട്ടില്ലെന്നറിയുന്ന അമ്മ, അവസാനം വരുമ്പോൾ വികാരത്തിന് അടിമപ്പെടാതെ വിചാരം കൈയിലെടുത്ത് അവരുടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ച നടത്തുകയായിരുന്നു വേണ്ടത്.
വിട്ടുവീഴ്ച നല്‍കുന്നത്ര വലിയ പാഠവും സൂചനയും ഒന്നും ഈ വധശിക്ഷ നല്‍കില്ല. 
വിട്ടുവീഴ്ചയുടെ മഹത്വമൊന്നും ഈ വധശിക്ഷ ആഘോഷത്തിനില്ല.
*****
ശരിയാണ്‌.
നിയമം ഈ വിധി നടപ്പാക്കുക തന്നെ വേണം. നിയമത്തിന് അതല്ലാത്ത വഴി ഇല്ല.
അതിൽ നമുക്ക് നിലവില്‍ ഒന്നും ചെയ്യാൻ പറ്റില്ല.
പക്ഷേ അതിന്‌ വേണ്ടി ദീര്‍ഘകാലം മുറവിളി കൂട്ടുന്നവരുടെ മനഃശാസ്ത്രം. അതാണ് വികൃതമായ ക്രൂരവിനോദത്തെ ഒളിച്ചു വെക്കുന്നത്.
തൊട്ടുടനെ അങ്ങനെ തോന്നുമ്പോഴും അങ്ങനെ പ്രതികരിക്കുമ്പോഴും ഒരര്‍ത്ഥവും ന്യായവും ഉണ്ട്. വൈകാരികതയുടെ അര്‍ത്ഥവും ന്യായവും..
വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഒരമ്മ അതിൽ ആനന്ദം കണ്ടെത്തുന്നുണ്ടെങ്കിൽ അത് മാനസിക രോഗവും ക്രൂരവിനോദവും തന്നെയാണ്.
അക്രമിയുടെതിനെക്കാള്‍ വലിയ അക്രമം മണക്കുന്ന ക്രൂരമനസ്സ് അവിടെയുണ്ട്.
ചെറിയ വിഷയത്തില്‍ വലിയ വൈകാരിക പ്രതികരണം നടത്തി വലിയ കലാപങ്ങള്‍ അഴിച്ചുവിടുന്നവരുടേയും ആക്രമണകാരികകളുടെയും കുടിപ്പകയും അസൂയയും സൂക്ഷിക്കുന്നവരുടേയും അതേ മനസ്സ്...
*******
I don't dispute and I don't have a different opinion, as a social being, than that of anyone who supports the hanging of the culprits and that of nirbhaya's mother.
You are true and nirbhaya's mother is right.
Immediate mind and reaction of me also will be the same as yours and nirbhaya's mother.... To take revenge and satisfy our vengeance seeking mind. 
But beyond our immediate reaction and vengeance seeking mind rests the other side of truth and wisdom...
If we all go after our immediate mind, reaction and vengeance, the world will become or run chaotic only....
And no ruler or priest is so sinless and innocent too...

No comments: