ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം കാര്യമായും മുസ്‌ലിംകളുടെ ആവശ്യമായിരുന്നില്ല.
ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം മുസ്ലികളുടെ മേൽ കെട്ടിയേല്പിക്കപ്പെട്ട മറ്റാരുടെയൊക്കെയോ ആദ്യമേയുണ്ടായിരുന്ന കാര്യമായ ആവശ്യവും അജണ്ടയും മാത്രമായിരുന്നു.
പതിവുപോലെ അടികൊള്ളാൻ ചെണ്ടയായി മുസ്‌ലിംകൾ.
ചെണ്ടക്ക് കൊട്ടി നേട്ടമുണ്ടാക്കാൻ ഇന്നും അന്നും തൽപരകക്ഷികളും.
കുറച്ച് താമസിച്ചാണെങ്കിലും അവരുദ്ദേശിച്ച നേട്ടം ഇന്ത്യയിൽ സാക്ഷാത്കരിച്ചു തുടങ്ങിയ സ്ഥിതിക്ക് പ്രത്യേകിച്ചും.
ആരുടെയൊക്കെയോ ഒളിയജണ്ടയുടെ ഭാഗമായി നടന്ന വിഭജനത്തിൻ്റെ പേരിൽ ഇപ്പോഴും, ഈ വർത്തമാനകാല ഇന്ത്യയിലും മുസ്‌ലിംകൾ വെറും ചെണ്ടയായി അടികൾ വാങ്ങിക്കൂട്ടുന്നു.
ചെണ്ടയുടെ വിധി അതുതന്നെ. ഇരവാദം പോലും പറയാൻ അവകാശമില്ലാതെ.
ചെണ്ടക്ക് ഇഷ്ടം പോലെ അടികൊടുത്ത് അധികാരം നേട്ടമാക്കാൻ മുൻപേ അജണ്ടയുണ്ടാക്കിയവരുടെ പിൻഗാമികളായ വലിയൊരു കൂട്ടവും.
ഇപ്പോൾ ചെണ്ടയുടെ മേലുള്ള അടി അധികാരത്തിൻ്റെ ലഹരിയോടെ കൂടുതൽ ഉന്മത്തതയോടെയും ആവുന്നു, വർദ്ധിക്കുന്നു.
വിഭജനത്തിന് വഴിയൊരുക്കിയ നീക്കങ്ങളും അജണ്ടകളും ആരുടേതൊക്കെയായിരുന്നു എന്ന് വ്യക്തമാക്കുന്ന ചില ഭാഗങ്ങൾ കീഴെ കൊടുക്കുന്നു:
യഥാർത്ഥത്തിൽ ഇന്ത്യ വിഭജിച്ചത് ആർക്കുവേണ്ടിയാണ്, ആരാണ്?
ലാല ലജ്പത് റായിയാണ് ഇന്ത്യ വിഭജിക്കുക എന്ന ആശയം ആദ്യമായി ഉന്നയിച്ചത്. 1890ൽ.
ആര്യസമാജക്കാരനായ ലാല ലജ്പത് റായി വിഭജനം ആവശ്യമായി മുന്നോട്ട് വെക്കുമ്പോൾ, വർത്തമാനകാല ഇന്ത്യൻ ഭാഷ്യത്തിൽ വിഭജനത്തിൻ്റെ മുഴുവൻ ഭാരവും പേറുന്ന ജിന്നക്ക് 15 വയസ്സ് പോലും തികഞ്ഞിരുന്നില്ല.
ഭാരത് ധർമ്മ മഹാമണ്ഡൽ നേതാവായ നാരായൺ ബസുവിൽ നിന്നാണ് ഇന്ത്യയെ വിഭജിക്കണം എന്ന ആശയം ലാല കണ്ടെടുത്തത്.
ആര്യസമാജക്കാർ പൊതുവായി ഉന്നയിച്ചുകൊണ്ടിരുന്ന വിഭജനം എന്ന ആശയം പിന്നീട് ഉന്നയിച്ചത് ബ്രിട്ടീഷ് രാഞ്ജിക്ക് വേണ്ടി പണിയെടുത്തുകൊള്ളാമെണ് എഴുതി ഒപ്പിട്ടുകൊടുത്ത് ജയിൽമോചനം നേടിയ സവർക്കർ.
1924 ൽ സവർക്കർ എഴുതി:
"സിന്ധുനദി മുതൽ കടൽ വരെയുള്ള ഭാരതദേശത്തെ മാതൃഭൂമിയായും വിശുദ്ധഭൂമിയായും തന്റെ മതത്തിന്റെ കളിത്തൊട്ടിലായും കരുതുന്നവനാണ് യഥാർത്ഥ ഹിന്ദു. ഹിന്ദുക്കൾ ഒരു രാഷ്ട്രമാണ്."
വേറൊരു ഘട്ടത്തിൽ, 1923ൽ, ഔദിൽ നടന്ന ഹിന്ദുമഹാസഭയുടെ സമ്മേളനത്തിൽ മൂഞ്ചെ പറഞ്ഞു. "ഇംഗ്ലണ്ട് ഇംഗ്ളീഷുകാരുടേതും ജർമ്മനി ജർമ്മൻകാരുടേതും, ഫ്രാൻസ് ഫ്രഞ്ച്കാരുടേതും എന്ന പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണ്".
സവർക്കർ നടത്തിയ ഈയൊരു സമവാക്യവും തുലനവും തന്നെ തെറ്റാണ്. ഇംഗ്ലണ്ട് ഇംഗ്ളീഷുകാരുടേതും ജർമ്മനി ജർമ്മൻകാരുടേതും, ഫ്രാൻസ് ഫ്രഞ്ച്കാരുടേതും ആയതുപോലെയാണെങ്കിൽ ഇന്ത്യ ഇന്ത്യക്കാരുടെതാണ് എന്നാണ് വരേണ്ടത്. മത-ജാതി-വിശ്വാസ വ്യത്യാസം വിഷയമാകാതെ എല്ലാ ഇന്ത്യക്കാരുടെതും ആകണം ഇന്ത്യ എന്നർത്ഥം.
ബ്രിട്ടീഷുകാരുടെ സഹായത്തോടെ എങ്ങനെ ഹിന്ദുരാഷ്ട്രം സഥാപിക്കാം, മുസ്ലിംകളെയും മറ്റും എങ്ങനെ ഒഴിവാക്കാം, തുടങ്ങിയ വിഷയങ്ങളിൽ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടുള്ള ഒരു ലേഖന പരമ്പര 1924 നവംബർ 26 മുതൽ ഡിസംബർ 7 വരെയുള്ള ദിവസങ്ങളിൽ ദി ട്രിബ്യുണ് പത്രത്തിൽ ലാല ലജ്പത് റായി "ഇന്ത്യാവിഭജനം" എന്ന വിഷയത്തിൽ ലേഖന പരമ്പരയായി എഴുതി.
1925ൽ കാൺപൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'പ്രതാപ്' പത്രത്തിൽ ലാല ഹർദയാൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തല്ലിയോടിച്ച് ഹിന്ദുക്കളുടെ രാജ്യം സ്ഥാപിക്കണമെന്ന് എഴുതി.
ഒരിക്കൽ പോലും വിഭജനം എന്നൊരു വാക്ക് അക്കാലയളവിലൊന്നും ജിന്ന ഉന്നയിച്ചിട്ടില്ല.!
ആയിടക്ക് 1930 ൽ കൽക്കത്തയിൽ നടന്ന ഹിന്ദുമഹസഭ സമ്മേളനത്തിൽ ഇന്ത്യ വിഭജിച്ച് ഹിന്ദുരാഷ്ട്രം വ്രേതന്നെയായി ഉണ്ടാക്കണമെന്ന് പ്രമേയം പാസാക്കി.
1937 ൽ അഹമ്മദാബാദിൽ നടന്ന ഹിന്ദുമഹാസഭയുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് വി ഡി സവർക്കർ പ്രസംഗിച്ചത് കാണുക:
"ഇന്ത്യ ഒരൊറ്റ രാഷ്ട്രമായിരിക്കുമെന്ന് സങ്കല്പിക്കാൻ പോലും സാധ്യമല്ല, ഇന്ത്യ മുഖ്യമായും രണ്ട് രാഷ്ട്രങ്ങളാണ്, ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും പരസ്പരം ശത്രുക്കളായ രണ്ട് രാഷ്ട്രങ്ങൾ."
********
1939 ൽ ആർ എസ് എസ്സിന്റെ രണ്ടാം സർസംഘ ചാലക് എം എസ് ഗോൾവാക്കർ വി ഓർ ഔർ നേഷൻ ഹുഡ് ഡിഫൈൻസ് എന്ന കൃതിയിൽ "ഹിന്ദു രാഷ്ട്രം സ്ഥാപിക്കണം, മുസ്ലിംകൾ അടക്കമുള്ള ന്യുനപക്ഷങ്ങൾ ഒന്നുകിൽ ഹിന്ദുസമൂഹത്തിൽ ലയിച്ച് വംശശുദ്ധീകരണത്തിന് വിധേയമാവുകയോ, രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു"
ഹിന്ദുയുവാക്കൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കരുത്, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തല്ലിയോടിച്ച് ഹിന്ദുരാഷ്ട്രം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ശക്തിയും സമ്പത്തും മാറ്റിവെക്കണം എന്ന് ആഹ്വാനം ചെയ്തു.
വെറും എഴുത്തും പ്രസംഗവും മാത്രമായിരുന്നില്ല:
വിഭജനത്തെ എതിർക്കുന്ന നേതാക്കളെ ഭീഷണിപ്പെടുത്തി,
വിഭജനത്തെ എതിർത്തതിന്റെ പേരിൽ, 1934 മുതൽ ഗാന്ധിജിയെ കൊല്ലാൻ 5 തവണ ശ്രമിച്ചു.
പലയിടങ്ങളിലും മുസ്ലിംകൾക്കെതിരെ വർഗ്ഗീയ കലാപങ്ങൾ നടത്തി.
കോൺഗ്രസ്സിലെ വലതുപക്ഷ ചായ്‌വുള്ളവരെ സ്വാധീനിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിൽ നിന്ന് മുസ്ലിംലീഗിനെയും മുസ്ലിംകളെയും ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കി.
ഒരു കാരണവശാലും ഇന്ത്യയിൽ നല്ലനിലയിൽ ജീവിക്കാൻ വലതുപക്ഷ തീവ്രവാദികൾ അനുവദിക്കില്ല എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ്, ഗാന്ധിജിയോടൊത്ത് സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ നയിച്ചിരുന്ന ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രഗത്ഭനായിരുന്ന ജിന്ന, 1940 ലാഹോറിൽ നടന്ന സമ്മേളനത്തിൽ, വേറെ രാജ്യമല്ല, സ്വയം ഭരണാവകാശമുള്ള പ്രദേശം മുസ്ലിംകൾക്ക് വേണം (കോൺഫെഡറേഷൻ സ്വഭാവത്തിൽ) എന്ന് ആവശ്യപ്പെട്ടത്.
അപ്പോഴും ജിന്ന ആവശ്യപ്പെട്ടിരുന്നത് വിഭജനവും വേറെ രാജ്യവും ആയിരുന്നില്ല. പകരം ഇന്ത്യയെ സ്വയം ഭരണാവക്ഷമുള്ള പ്രദേശങ്ങൾ ഒരുമിച്ച് നിൽക്കുന്ന കോൺഫെഡറേഷൻ ആക്കുക എന്നതായിരുന്നു ജിന്ന ആവശ്യപ്പെട്ടത്
7 വർഷത്തെ നിരന്തരശ്രമങ്ങളുടെ ഫലമായി സ്വയംഭരണപ്രദേശം എന്നത് മറ്റൊരു രാജ്യം എന്നാക്കി മാറ്റാൻ വലതുപക്ഷ തീവ്രവിഭാഗത്തിന് കഴിഞ്ഞു.
മാപ്പെഴുതി ജയിൽ മോചിതനായ കാലം മുതൽ മാസം തോറും ബ്രിട്ടീഷുകാരിൽ നിന്ന് ശമ്പളം വാങ്ങി ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിച്ച സവർക്കറിന്റെയും മറ്റ് വലതുപക്ഷ നേതാക്കളുടെയും താല്പര്യ പ്രകാരമാണ്, 1947ൽ സർ സിറിൽ റാഡ്ക്ലിഫ് എന്ന ബ്രിട്ടീഷ് ലോയറെ കൊണ്ട് വരപ്പിച്ച് വിഭജിക്കപ്പെട്ട ഇന്ത്യയെ നെഹ്രുവും പട്ടേലും ജിന്നയും ഉൾപ്പടെ ഇന്ത്യയിലെ ദേശീയ നേതാക്കളെക്കൊണ്ട് മൗണ്ട് ബാറ്റൺ പ്രഭു അംഗീകരിപ്പിക്കുന്നത്.
ജിന്നയെ സമ്മതിപ്പിച്ച നിമിഷത്തെക്കുറിച്ച് മൗണ്ട് ബാറ്റണെ ഉദ്ധരിച്ച് എഴുതപ്പെട്ട വാക്കുകൾ ഇങ്ങനെയാണ്
"'കെല്ലിയുടെ ക്യാപ്റ്റനും ഇംഫാൽ സമതലത്തിൽ വെച്ച് ജപ്പാൻകാരാൽ വളയപ്പെട്ട സൈന്യവിഭാഗത്തിന്റെ സുപ്രീംകമാണ്ടറുമായിരുന്ന മൗണ്ട് ബാറ്റൺ, തൻ്റെ ജീവിതത്തിലെ ഏറ്റവും ഉത്കണ്ഠാകുലമായ നിമിഷമായി അനുസ്മരിക്കുന്നത് ഈ നിമിഷത്തെയാണ്, അവസാനമില്ലാത്ത ഒരു നിമിഷം.
"മനസ്സില്ലായ്മയോടെ തന്നാലാവുന്ന ഏറ്റവും ദുർബലവും ഏറ്റവും മടിപിടിച്ചതുമായ തലകുലുക്കൽ കൊണ്ട് ജിന്ന സമ്മതം പ്രകടിപ്പിച്ചു! (Freedom at Midnight, Written by Larry Collins and Dominique Lapierre)
ആ മനുഷ്യനെയാണ്, ജിന്നയെയാണ് പിന്നീടിങ്ങോട്ട് നമ്മൾ വിഭജനത്തിന്റെ ഉത്തരവാദിയായി മുദ്രകുത്തുന്നത്. അതിൻ്റെ യഥാർഥ ഗുണഭോക്താക്കൾ വേറെ കുറെ വിഭാഗങ്ങൾ ആയിരിക്കെ, അവർ ഇന്ന് ഇന്ത്യ ഭരിക്കുന്നവരുടെ മുൻമുറക്കാരാണെന്നിരിക്കെ
ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി മുസ്ലിംകളെ പുറത്താക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ വലതുപക്ഷ തീവ്രവിഭാഗത്തിന് കഴിഞ്ഞു എന്നതാണ് ഇന്ത്യാ വിഭജനത്തിലൂടെ വലതുപക്ഷ വർഗ്ഗീയ തീവ്രവാദികൾ ഉണ്ടാക്കിയ നേട്ടം,
നെഹ്രുവും മറ്റു ദേശീയനേതാക്കളും അവസരത്തിനൊത്ത് ഉയർന്നത് കൊണ്ട് ഇന്ത്യയുടെ ഭരണത്തിൽ എത്താൻ അവർക്ക് അക്കാലത്ത് പൂർണമായും സാധിച്ചില്ല എന്ന് മാത്രം.
ആ ദേഷ്യം അവർ ഇന്നും നെഹ്റുവിനോടും മറ്റ് ദേശീയ നേതാക്കളോടും കാണിച്ച് തുടരുകയും ചെയ്യുന്നു.,
നിരാശപൂണ്ട വലതുപക്ഷ തീവ്രവിഭാഗത്തിൻ്റെ നേതൃത്വം ഗാന്ധിയെ അല്ല, നെഹ്രുവിനെയായിരുന്നു കൊല്ലേണ്ടിയിരുന്നത് എന്ന് പലവട്ടം വിളിച്ചുപറഞ്ഞിട്ടുണ്ട്.
ഇന്ത്യാവിഭജനം ഒരു രാജ്യദ്രോഹമായിരുന്നുവെങ്കിൽ അത് ചെയ്തവരിൽ ഒന്നാമൻ ലാലാ ലജ്പത് റായിയായിരുന്നു,
സവർക്കറും, ഹെഡ്ഗേവാറും, മൂഞ്ചെയും, ഗോൾവാക്കറും തുടങ്ങി നൂറു രാജ്യദ്രോഹികളുടെ പേരെങ്കിലും പറഞ്ഞ ശേഷമേ വിഭജനത്തിന് ഉത്തരവാദിയായി ജിന്നയുടെ പേര് പറയാൻ സാധിക്കുകയുള്ളൂ...
മുസ്ലിംകൾ അവകാശം വാങ്ങിപ്പോയതല്ല, പാകിസ്ഥാനിലേക്ക് അവരെ ഓടിച്ചുവിട്ടതാണ്.
തങ്ങളുടെ സൗകര്യം ഇങ്ങിവിടെ എങ്ങനെയെങ്കിലും ഒരുങ്ങിക്കിട്ടാൻ ഉണ്ടാക്കിയതാണ് ഇന്ത്യാവിഭജനം.
രണ്ട് ലക്ഷം മനുഷ്യർ കൊല്ലപ്പെടുകയും ഒരു ലക്ഷം സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയും ചെയ്തുവെന്നാണ് ഔദ്യോഗീക കണക്ക്, അനൗദ്യോഗിക കണക്കുകൾ പ്രകാരം മരണം പത്ത് ലക്ഷം കവിയും.
അന്ന് ഓടിപ്പോകാതിരുന്ന ഉത്തരേന്ത്യയിലെ ലക്ഷക്കണക്കിന് മനുഷ്യരെ നിരവധി കലാപങ്ങളിലൂടെ കൂട്ടക്കുരുതിക്ക് ഇരയാക്കിയിട്ടുണ്ട്, ഇന്നും അവരത് ചെയ്തു കൊണ്ടിരിക്കുന്നു.
അന്ന് ബലാൽസംഗത്തിന് നേതൃത്വം നൽകിയവർ ഇന്നും പരസ്യമായി മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു.
ഒന്നേകാൽ കോടി മനുഷ്യരുടെ പാലായനവും പത്തു ലക്ഷം മനുഷ്യരുടെ കൊലപാതകവും നടന്ന ആ പാതകത്തിന് ഉത്തരവാദി, ഇന്നും അതിനുവേണ്ടി ദാഹിക്കുന്ന വലതുപക്ഷ തീവ്രവിഭാഗമാണ്.
ഗാന്ധിജിയുടെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ മറ്റൊരു പത്ത് ലക്ഷം മനുഷ്യരെ കൂടി അവർ കുരുതി കൊടുത്തേനെ.
No comments:
Post a Comment