ഗീത മഹാഭാരത കഥയിൽ ഉള്ളത്.
എങ്കിൽ മഹാഭാരതം എഴുതിയ ആളുടെ ഭാവന പോലെ എഴുതിപ്പെട്ടത് മാത്രം ഗീത.
ഭാവന.
കഥ.
കഥ നൽകുന്ന പാഠങ്ങൾ.
ഗീത.
കഥകൾ പറഞ്ഞ് തർക്കിച്ച് വരെ നമുക്ക് കലഹങ്ങളും കലാപങ്ങളും ഉണ്ടാക്കാൻ സാധിക്കുമെന്ന് വരുന്നു.
കഥാപാത്രങ്ങളെ യഥാർത്ഥ മനുഷ്യരായി കാണുന്നത്രയും, പോരാത്തതിന് അവതാരങ്ങൾ വരെ ആവുന്നത്രയും കഥയിലെ അവരുടെ ജന്മസ്ഥലങ്ങളെ യഥാർത്ഥ ലോകത്ത് അവർ ജനിച്ചിരുന്ന സ്ഥലങ്ങളും ആക്കി.
************
ഖുർആനെ കുറിച്ച്, ഇസ്‌ലാമും ഖുർആനും അംഗീകരിച്ചാലും ഇല്ലെങ്കിലും, ഒരു കാര്യം സ്പഷ്ടം.
ഖുർആൻ കഥാപുസ്തകമല്ല.
അതുകൊണ്ട് വെറും ഭാവനയും കഥയും കഥകൾ നൽകുന്ന പാഠങ്ങളുമല്ല ഖുർആൻ.
ഖുർആൻ വെറും ഭാവനാകഥാപുസ്തകം ആണെന്ന് അതിൻ്റെ ആളുകളും അല്ലാത്തവരും ഇതുവരെയും പറഞ്ഞിട്ടില്ല.
മഹാഭാരതം കഥാപുസ്തകം ആണെന്ന് അതിൻ്റെ ആളുകളും അല്ലാത്തവരും ഒരുപോലെ സമ്മതിക്കുന്നുണ്ട്, പറയുന്നുണ്ട്.
മഹാഭാരതം രചിച്ച കഥാകൃത്തും അയാൾക്കുള്ള പേരും ഒരുപോലെ എല്ലാവരും സമ്മതിക്കുന്നത്.
വേദ വ്യാസൻ.
ആ കഥാകൃത്ത് ഭാവന ചെയ്ത് പറഞ്ഞ കഥകൾ മുഴുവൻ സംഭവിച്ചുവെന്ന് പറയപ്പെടുന്ന കാലം തന്നെയും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ്.
യഥാർത്ഥത്തിൽ ഉണ്ടായിരുന്നുവെന്ന് കണക്കാക്കാൻ പോലും സാധിക്കാത്ത കാലം.
ചരിത്രം ഇല്ലാത്ത, എഴുത്തും കുത്തും രേഖകളും ഇല്ലാത്ത, മനുഷ്യൻ തന്നെയും ഉണ്ടെന്ന് പറയാൻ കഴിയാത്ത കാലം.
ഖുർആൻ ഉണ്ടായത് അത്തരമൊരു കഥാകൃത്തിലൂടെയല്ല.
ആണെന്ന് അവരും ആരും പറഞ്ഞിട്ടില്ല.
ഖുർആൻ ഉണ്ടായത് കൃത്യമായ ചരിത്രവും രേഖയും എഴുത്തും കുത്തും മനുഷ്യനും ഉണ്ടായ കാലത്ത്.
അതുകൊണ്ട് തന്നെ മഹാഭാരതവും രാമായണവുമായി തുലനം ചെയ്യേണ്ട ഒന്നല്ല ഖുർആൻ.
തെറ്റായാലും ശരിയായാലും, ഖുർആനിന് കൃത്യതയുണ്ട്, വ്യക്തതയുണ്ട്, കൃത്യമായ വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ നൽകാനുണ്ട്.
ഖുർആൻ എന്താണ്, മുഴുവൻ ശരിയോ തെറ്റോ എന്നതൊക്കെ വേറെ തന്നെ ചർച്ചചെയ്യേണ്ട കാര്യമാണ്.
ആർക്കെങ്കിലും മാത്രം കിട്ടുന്ന, ആരെങ്കിലും മാത്രം നേടുന്ന, ആരുടെയെങ്കിലും മേൽ മാത്രം (അതും പിന്നീട്) സങ്കല്പിച്ച് പറയുന്ന ബോധോദയം എന്ന സംഗതി ഉണ്ടെന്ന് ഖുർആൻ എവിടെയും പറയുന്നില്ല.
ഖുർആൻ പറയുന്ന, നിർദേശിക്കുന്ന കാര്യങൾ മാനവകുലത്തിന് ആകെമൊത്തം ഒരുപോലെ ബാധകം.
ഒരുപക്ഷേ ഗീതയും ഉപനിഷത്തുകളും ബോധോദയം എന്ന പേരിലും വിശേഷണത്തിലും അങ്ങനെയൊന്ന് ഉണ്ടെന്ന് പറയുന്നില്ല.
ഉണ്ടെങ്കിൽ ഉള്ളത് എല്ലാവർക്കും ഒരുപോലെ ഉള്ളതും ആവുന്നതും സാധിക്കുന്നതും മാത്രം.
ദൈവത്തെ, ആത്യന്തികസത്യത്തെ അറിയുക, പ്രാപിക്കുക, സാക്ഷാൽക്കരിക്കുക എന്നത് മാത്രം.
"ആരെങ്കിലും തൻ്റെ നാഥനെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു വെങ്കിൽ അവൻ അതിനനുസരിച്ച പ്രവൃത്തികൾ (അമൽ സ്വാലിഹ) ചെയ്യട്ടെ." (ഖുർആൻ)
കബളിപ്പിക്കലുകൾക്കും വേഷംകെട്ടുകൾക്കും ഒരുതരം സാധ്യതയും നൽകാതെ ഖുർആൻ.
********
മനുഷ്യർക്കിടയിൽ ബുദ്ധിപരമായ വ്യത്യാസമുണ്ട്.
ശരിയാണ്.
പക്ഷെ, ആ വ്യത്യാസം വേറെ തന്നെ എന്തോ ആയ ബോധോദയം അല്ല.
ഓരോരുത്തരും മനസ്സിലാക്കുന്ന, ഓരോരുത്തനും പറയാൻ കഴിയുന്ന വ്യത്യാസം ഉണ്ട് എന്നുമാത്രം.
പക്ഷെ, അതിൻ്റെ പേരിൽ, ബോധോദയം എന്ന് പേരുള്ള എന്തോ ഒരു പ്രക്രിയ ഉണ്ട് എന്ന് വരുത്തുന്നത് വെറും അവകാശവാദം മാത്രം.
ഒന്നും മനസ്സിലാവാത്ത ജനങ്ങളെ കെണിയിൽ വീഴ്‌ത്താനുള്ള പരിപാടി മാത്രം
ഉണ്ടെങ്കിൽ എല്ലാവർക്കും ഏറിയും കുറഞ്ഞും.
വ്യത്യസ്ത കാര്യങ്ങളിൽ വ്യത്യസ്തമായി നടക്കുന്നത് മാത്രം ബോധോദയം.
********
ഉണ്ടെങ്കിൽ ഉള്ള ബോധോദയം എല്ലാവർക്കും ആകുന്ന, ആകേണ്ട, സാധിക്കുന്ന, സാധിക്കേണ്ട കാര്യം.
സൂക്ഷ്മതാബോധം എന്ന തഖ്വയുടെ കാര്യം പോലെ.
"നിങ്ങളിൽ ദൈവത്തിങ്കൽ ഏറ്റവും ശ്രേഷ്ഠൻ നിങ്ങളും ഏറ്റവും സൂക്ഷ്മതാബോധം ഉള്ളവൻ" (ഖുർആൻ).
അത്രയേ ഉള്ളൂ.
ബോധോദയം എന്ന പേരിൽ ആർക്കെങ്കിലും മാത്രമായി ഒന്നുണ്ടെന്ന് ഇല്ലെന്നാണ് പറഞ്ഞത്.
********
ഇത് പറയുമ്പോൾ ആരും ഉറഞ്ഞുതുള്ളേണ്ടതില്ല
അങ്ങനെ ഉറഞ്ഞുതുള്ളുന്ന, കാള പെറ്റു എന്ന് കേട്ടാൽ കയറെടുത്ത് ഉറഞ്ഞുതുള്ളേണ്ടിവരുന്ന ആരുടെയും അവസ്ഥ വല്ലാത്തത്.
അങ്ങനെയുള്ളവർക്ക് അവരുടെമേൽ ഒരുതരം നിയന്ത്രണവും ഇല്ലാത്തത് പോലെ.
എല്ലാ ഗീതയും ഉപനിഷത്തുകളും ഖുർആനും ആവശ്യപ്പെടുന്നത് അവനവൻ്റെ മേലുള്ള നിയന്ത്രണം. ആത്മ നിയന്ത്രണം.
പക്വത, വിവേകം.
ആ നിയന്ത്രണം, പക്വത, വിവേകം ഇല്ലാതെ പോകുന്നതിനെ കുറിച്ച് ഓരോരുത്തനും ബോധവാന്മാരായാൽ മനസ്സിലാവും : ആർക്കെങ്കിലും മാത്രമല്ലാത്ത, എല്ലാവർക്കും ഒരുപോലെ സാധിക്കുന്ന ബോധോദയം അവർക്കും സാധിക്കുമെന്ന്.
No comments:
Post a Comment