Sunday, July 2, 2023

ചോദ്യം വിശ്വാസികളോടാണ്. എന്തുകൊണ്ടാണ് ഈ നാണംമറക്കൽ?

ചോദ്യം വിശ്വാസികളോടാണ്. 

എന്തുകൊണ്ടാണ് ഈ നാണംമറക്കൽ?

ദൈവം തന്നത് മോശമാണ്, വൈകൃതമാണ്, തെറ്റിപ്പോയി എന്ന് തോന്നുന്നത് കൊണ്ടാണോ? 

എന്തുകൊണ്ടാണ് പ്രാർത്ഥന? 

ദൈവം തന്നത് മോശമാണ്, തെറ്റിപ്പോയി, അതല്ലെങ്കിൽ ദൈവം മറന്നുപോയി എന്ന് തോന്നുന്നത് കൊണ്ടാണോ?

******

അവിശ്വാസി വിശ്വാസിക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കും.

അവിശ്വാസി വിശ്വാസിക്ക് കൊടുക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും വിശ്വാസി അവിശ്വാസിക്ക് തിരിച്ചുകൊടുക്കില്ല. 

അപവാദം പോലെ മാത്രമല്ലാതെ. 

ആ അപവാദമായവൻ മതത്തിൽ നിന്ന് പുറത്താവുകയും ചെയ്യും.

വിശ്വാസികളുടെ കാരൃം അങ്ങനെയാണ്.

നോമ്പ് എടുക്കാത്തതവന് ഭക്ഷണം കൊടുക്കാൻ തയ്യാറാവുന്നവർ വീട്ടിൽ കുറഞ്ഞ് വരുന്നു. വിശ്വാസികൾക്കിടയിൽ.

*******

ചോദ്യം: 

രണ്ടു പേരും തമ്മിൽ സൗകര്യം കൊടുക്കില്ലല്ലോ? ഇത് രണ്ടിനും മദ്ധ്യേ ഉള്ളവർ ഉണ്ട്. ഒരു ലേബൽ ഇല്ലാത്തവർ. അവർക്ക് മാത്രമല്ലേ സകലതും ഉൾകൊള്ളാൻ കഴിയൂ?


മറുപടി:

ശരിയാണ്.

അവരാണ് യഥാർത്ഥ അവിശ്വാസികൾ. 

ഒരുതരം ചാരും ആവശ്യമില്ലാത്തവർ. 

ഉണ്ടെന്നതും ഇല്ലെന്നതും ഒരുപോലെ എടുത്ത് കൊണ്ടുനടക്കുന്നവർ. 

രണ്ടായാലും ഒന്നെന്ന് കരുതുന്നവർ.


അവരെ കുറിച്ചാണ് അവിശ്വാസികൾ എന്ന് പറഞ്ഞത്.

മറ്റുള്ളവരെല്ലാം വിശ്വാസികൾ തന്നെ.

നിഷേധവും ഒരുതരം വിശ്വാസം തന്നെ... 

നിഷേധത്തേയും വിശ്വാസത്തെയും വിശ്വസിക്കാത്തവരാണ് യഥാർത്ഥ അവിശ്വാസികൾ.

ഉണ്ടെന്നും ഇല്ലെന്നും പറയേണ്ടാത്തവർ യഥാർത്ഥ അവിശ്വാസികൾ തന്നെയായ വിശ്വാസികൾ.


ഉണ്ടെങ്കിൽ ഉണ്ടാവട്ടെ, ഇല്ലെങ്കിൽ ഇല്ലാതിരിക്കട്ടെ...

ഉണ്ടെന്നാലും ഇല്ലെന്നാലും സ്വയം മാർക്കറ്റ് ചെയ്യാനില്ലാത്ത ഒന്ന്.

ഉളളത് ഉണ്ട്, ഇല്ലാത്തത് ഇല്ല എന്ന് കരുതുന്നവർ.


ആ ഇല്ലാത്തതും ഉള്ളതുമായി 

തൻ്റെ മാനത്തിൻ്റെ പരിധിയും പരിമിതികളും മനസ്സിലാക്കി, 

അവ മുറിച്ചുകടന്ന് 

സംവദിക്കാൻ ശ്രമിക്കുന്നവർ മാത്രമവർ.


പ്രാപഞ്ചികത എന്ന് പേരുള്ള, 

ഒരോരുവനും 

അവൻ്റെ കോലത്തിൽ മനസ്സിലാക്കാവുന്ന 

ആ കോലത്തിൽ തന്നെ മനസ്സിലാക്കി 

സങ്കല്പിക്കാനും പ്രാപിക്കാനും സാധിക്കുന്ന, 

എല്ലാവരിലും ചുരുങ്ങുന്ന, 

എല്ലാവർക്കും സ്വയം വികസിച്ചെത്താൻ സാധിക്കുന്ന, 

എല്ലാവരിലൂടെയും വെളിപ്പെട്ടു പ്രവർത്തിച്ച് 

തുടരുന്ന ദൈവമെന്ന പ്രാപഞ്ചികത.

******

അവർ ആത്മഗതം മാത്രം ചെയ്യുന്നു....

വല്ലാത്തൊരു വിഷമം തോന്നിക്കുന്ന ആത്മഗതം.

നിസ്സഹായത തുളുമ്പി നിന്ന് 

എന്തിനെന്നില്ലാതെ എല്ലാറ്റിനും 

സാക്ഷ്യം വഹിക്കേണ്ടി വരുന്ന ആത്മഗതം.


എല്ലാറ്റിനും കൂടെ എന്ന് മാത്രം പറയുന്ന

അതേ നിസ്സഹായതയെ ആയുധമാക്കിക്കോണ്ട്.


നിസ്സഹായത തൊട്ടറിയുന്നവൻ 

പ്രാപഞ്ചികത തന്നെയായ ദൈവത്തിൽ 

സ്വയം എത്തിച്ചേരുന്നു.


No comments: