Thursday, February 8, 2024

ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. ആരും വേദനിക്കരുത്.

ബാധ്യത പോലെ, നിർബന്ധമായും ചെയ്തുതീർക്കേണ്ട കാര്യം പോലെ, എല്ലാവരും എങ്ങിനെയൊക്കെയോ കരഞ്ഞും കഷ്ടപ്പെട്ടും ജീവിതം ജീവിച്ചുതീർക്കുന്നു. 

കെണിഞ്ഞ് പോയത് പോലെ. 

കെണിയിലാണെന്ന് മനസ്സിലാകാത്ത വിധം ബോധം പോലും മാനം നിശ്ചയിച്ച കെണിയിലായത് പോലെ.

********

എന്തെല്ലാം അറിഞ്ഞാലും ആർക്കും മരണത്തെ ഉൾകൊള്ളാൻ സാധിക്കുന്നില്ല. 

ഉള്ളതെന്ന് ധരിച്ചതൊക്കെ ഉണ്ടെന്നും ഉണ്ടാവണമെന്നും നിർബന്ധമുള്ളത് പോലെ. 

മകനായാലും അച്ഛനായാലും കരഞ്ഞും എന്തെന്നില്ലാതെ കഷ്ടപ്പെട്ടും ജീവിതത്തിൽ പിടിച്ചുനിൽക്കാനും പിടിച്ചുനിർത്താനും തന്നെ സർവ്വശ്രമങ്ങളും.

******

ആരും വേദനിക്കരുത്. ആരെയും വേദനിപ്പിക്കരുത്. 

ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. 

ആരും വേദനിക്കരുത്. ആരെയും വേദനിപ്പിക്കരുത്. 

ഇത് ദൈവമായാലും സൂക്ഷിക്കേണ്ട മര്യാദ.

*******

എൻ്റെ അച്ഛൻ എൻ്റെ മകൻ.

എൻ്റെ ജീവിതം നിൻ്റെ ജീവിതം.

എത്രകാലമായി ഇത് തന്നെ ആവർത്തിക്കുന്നു?

ജീവിതത്തിന് എല്ലാ കാലത്തും ഒരേ സ്വഭാവം.

No comments: