Saturday, October 14, 2023

ഹിറ്റ്ലറിനെ പോലെ ബ്രാഹ്മണരും ജൂതന്മാരുടെ ശത്രുക്കളാവും.

ഖുർആനിൽ ഒരു അധ്യായത്തിൻ്റെ പേര് തന്നെ ബനീ ഇസ്രയേൽ (ഇസ്രയേൽ സന്തതികൾ  എന്നർത്ഥം) എന്നാണ്. ഇസ്റാഅ് എന്ന അദ്ധ്യായം ബനിഇസ്രായേൽ എന്ന് കൂടി വിളിക്കപ്പെടുന്നു. ആ അധ്യായത്തിൻ്റെ ആദ്യ കാല പേര് ബനീ ഇസ്റാഈൽ എന്നായിരുന്നു.

ഇസ്രയേലികൾ എന്ന ജൂതന്മാർ ഒരിനിലക്കും ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ശത്രുക്കൾ അല്ല, പകരം ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ചരിത്രവും വേരുമാണ് ഇസ്രയേലികൾ എന്ന ജൂതന്മാർ.

ഇസ്രയേലികൾ എന്ന ജൂതന്മാരിൽ നിന്നു വന്നത് മാത്രമേ ഇസ്ലാമിൽ ഉള്ളൂ. 

ബാക്കി എന്തെങ്കിലും പുതുതായി എന്ന് തോന്നുന്നത് ഉണ്ടെങ്കിൽ ജൂതൻമാരിൽ സംഭവിച്ച വിശ്വാസപരമായ  തെറ്റുകൾ തിരുത്തും വിധം എന്നത് ഇസ്‌ലാം അവകാശപ്പെടുന്നതും.

ഇന്നത്തെയും എന്നത്തെയും ഇസ്രയേൽ എന്ന പേര് യാക്കോബിൻ്റെ (യഅ്ഖൂബ് എന്ന പ്രവാചകൻ്റെ) പേരാണ്. 

ആരാണ് യാക്കോബ് എന്ന ഇസ്രായേൽ?

ഇബ്രാഹീമിൻ്റെ മകനായ ഇഷാഖിൻ്റെ മകനാണ് യാക്കോബ് എന്ന ഇസ്രായേൽ.

ബൈബിൾ പ്രകാരവും ഖുർആനികമായും യാക്കോബിന് ദൈവം തന്നെ നൽകിയ പേരാണ് ഇസ്രായേൽ. 

"ദൈവത്തിൻ്റെ സ്വന്തം", "ദൈവത്തിൻ്റെ മകൻ" , "പ്രബോധന പുത്രൻ", "ദൈവത്തിന് വേണ്ടി പോരടിക്കുന്നവൻ" എന്നൊക്കെ അർത്ഥം വരുന്നു ഇസ്രായേൽ എന്ന പേരിന്. 

ഇസ്രയേൽ എന്ന യാക്കോബിൻ്റെ മക്കളാണ് പിന്നീട്  ഇസ്രയേലായും ബനീഇസ്രയേലായും ഖുർആനിലടക്കം അറിയപ്പെട്ടത്.  

യാക്കോബിൻ്റെ പന്ത്രണ്ട് മക്കളിലൂടെയാണ് പിന്നീട് ജൂതന്മാരിലെ പന്ത്രണ്ട് ഗോത്രങ്ങൾ ഉണ്ടായത്. 

ഈ പന്ത്രണ്ട് ജൂതഗോത്രങ്ങളും ഉള്ളതായി ഖുർആൻ തന്നെ അംഗീകരിച്ചിട്ടുണ്ട്. 

എന്ന് മാത്രമല്ല മോസസ് തൻ്റെ വടി കൊണ്ടടിച്ച് പന്ത്രണ്ട് അരുവികൾ ഈ പന്ത്രണ്ട് ഗോത്രങ്ങൾക്കും വേണ്ടി വേറെ വേറെ തന്നെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട് എന്നത് വരെ ഖുർആനിൽ പറയുന്നു.

ഇസ്രയേൽ എന്ന യാഖോബിന് ദൈവം നൽകിയ പേരിൻ്റെ ചുവട് പിടിച്ചാണ് മറ്റൊരർഥത്തിൽ ജൂതന്മാർ തങ്ങൾ ദൈവത്തിന് ഇഷ്ടപ്പെട്ടവരും, തങ്ങൾ ദൈവം തെരഞ്ഞെടുത്തവരും, തങ്ങൾ ദൈവത്തിൻ്റെ മക്കളും എന്ന് വരെ കരുതുന്നവരായത്. 

"നഹ്നു അബ്നാഉല്ലാഹി വ അഹിബ്ബാഉഹു" (ഖുർആൻ)

"ഞങ്ങൾ ദൈവത്തിൻ്റെ മക്കളും ഇഷ്ടപ്പെട്ടവരും" എന്ന് ജൂതന്മാർ അവരെക്കുറിച്ച് വീമ്പ് പറയുന്നതായി ഖുർആൻ തന്നെ എടുത്തു പറയുന്നുണ്ട്.

അങ്ങനെ തങ്ങൾ ഏറ്റവും ശ്രേഷ്ഠമായ ഒരു വിഭാഗം എന്ന് കരുതുന്നത് വരെ ഈ പേരും അതുവച്ചുള്ള കരുതലും പോയി. 

മറ്റൊരർഥത്തിൽ ഇൻഡ്യയിലെ ബ്രാഹ്മണൻമാർ അവരെ കുറിച്ച് കരുതുന്നത് പോലെ തന്നെ ഒരു കരുതൽ ജൂതൻമാരുടെതും. ശ്രേഷ്ഠൻമാർ, ഉന്നതർ.

ഒരർഥത്തിൽ ആര്യൻ മേധാവത്വത്തിൽ വിശ്വസിച്ച ഹിറ്റ്‌ലറിന് ജൂതന്മാരോടുണ്ടായ ശത്രുതക്കും വെറുപ്പിനും കാരണമായിട്ടുണ്ടാവുക ജൂതന്മാരുടെ തങ്ങളാണ് ഏറ്റവും ശ്രേഷ്ഠർ എന്ന വാദമായിരിക്കും. 

ജൂതന്മാരുടെ ഈ അവകാശവാദം നിഷേധിക്കാനും ആര്യൻ മേധാവിത്തം ഉറപ്പിക്കാനും കൂടിയായിരിക്കണം അത് ചോദ്യം ചെയ്യുന്ന വിധം ജൂതൻമാരെ കൂട്ടമായി കൊന്നു കൈകാര്യം ചെയ്തത്. 

മറ്റൊരർഥത്തിൽ പറഞാൽ ഹിറ്റ്ലറിനെ പോലെ തന്നെ ബ്രാഹ്മണർ ജൂതന്മാരുടെ നേർവിപരീത ശക്തിയും ശത്രുക്കളും ആവും. നേർക്കുനേർ വന്നാൽ. കൊമ്പുകോർക്കും. 

ഇന്ത്യയിലെ ബ്രാഹ്മണ്യത്തിനും അതിൻ്റെ മേൽക്കൊയ്മ വാദത്തിനും വലിയ വെല്ലുവിളിയാവും ജൂതന്മാർ.

അതേ ആര്യൻ മേൽക്കോയ്മ അവകാശപ്പെടുന്ന ബ്രാഹ്മണൻമാരും ജൂതന്മാരും തമ്മിൽ മേൽക്കോയ്മ അവകാശവാദത്തിൻ്റെ പേരിൽ ഹിറ്റ്ലറുമായും ഹിറ്റ്‌ലറിൻ്റെ ആശയവും സംഘവുമായും ഉണ്ടായത് പോലുളള അതേ സംഘർഷവും ശത്രുതയും നേർക്കുനേർ വരുമ്പോൾ ഉണ്ടാവും എന്നർത്ഥം.

പിന്നീട് ജൂതവിശ്വാസികൾ മൊത്തവും ഇസ്രായേല്യർ എന്നറിയപ്പെട്ടു.

ഖുർആനിലുടനീളം കൂടുതലും കൈകാര്യം ചെയ്യുന്ന വിഭാഗമാണ് ഇസ്രയേലും ജൂതന്മാരും. 

ഇസ്രയേൽ എന്ന യാക്കോബിൻ്റെ മകൻ്റെ കഥ പറയാനായി മാത്രം ഒരദ്ധ്യായം ഖുർആനിൽ ഉണ്ട്. യൂസഫ് അഥവാ ജോസഫ് എന്നാണ് ആ അധ്യായത്തിൻ്റെ പേര്.

ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഒരുപൊലെ അംഗീകരിക്കപ്പെടുന്ന നേതാവും പ്രപിതാവും ആയ (യാ ക്കോ ബ് എന്ന ഇസ്രയേലിൻ്റെ മുത്തച്ഛൻ (വല്യച്ഛൻ)ആയ എബ്രഹാമിൻ്റെ പേരിലും ഒരധ്യായം ഖുർആനിൽ ഉണ്ട്. 

No comments: