Saturday, October 28, 2023

സുരേഷ് ഗോപിയോടൊപ്പം.

സുരേഷ് ഗോപിയോടൊപ്പം. 

സുരേഷ് ഗോപിയുടെ രാഷ്ടീയവുമായും വിശ്വാസവുമായും ആർക്കും യോജിക്കാം, വിയോജിക്കാം. 


പക്ഷേ, ആരുടെയും രാഷ്ട്രീയപരവും വിശ്വാസപരവുമായ യോജിപ്പും വിയോജിപ്പും സുരേഷ് ഗോപിയിലെയെന്നല്ല ആരിലെയും പച്ചയായ നല്ല മനുഷ്യനെ കാണാതെ പോകുന്നത്ര അന്ധത വരുത്തരുത്, കാഴ്ച നഷ്ടപ്പെടുത്തരുത്.


ശരിക്ക് പറഞാൽ, സുരേഷ് ഗോപിയുടെ ആ സ്പർഷത്തിൽ ഒന്നും തോന്നിയില്ല.


എന്തെങ്കിലും തോന്നണമെങ്കിൽ അത്തരമൊന്ന് നാം ഉള്ളിൽ ആദ്യമേ സൂക്ഷിച്ചിരിക്കണം. 


നാം യഥാർഥത്തിൽ എപ്പോഴും ചിന്തിക്കുന്നത് നാം പുറത്തു കാണുന്നു, പറയുന്നു. അത്രമാത്രം.


അതുകൊണ്ട് തന്നെ, ആ ഒരു സ്പർഷത്തിൽ ലൈംഗികത കണ്ടവരുടെ ഉള്ളിലെ വൃത്തികേട് ഒന്ന് ചിന്തിച്ചുനോക്കൂ. 


അത് അവനവൻ്റെ വൃത്തികേട് മാത്രം.


അത് കുടില രാഷ്ടീയ നിക്ഷിപ്ത താല്പര്യവും വിരോധവും മാത്രം.


******


ആരോടെങ്കിലുമുള്ള വിശ്വാസ രാഷ്ടീയവിരോധം പ്രതിയോഗിയായ അയാളെ കുറിച്ച് എന്തും പറയാനും ചെയ്യാനുമുള്ള അനുമതിപത്രം ആയിക്കൂടാ. 


ആരോടെങ്കിലുമുള്ള ആശയപരമായ വെറുപ്പും വിരോധവും അയാളോട് എന്ത് ക്രൂരതയും അനീതിയും ചെയ്യാൻ ആരെയും പ്രേരിപ്പിച്ചുകൂടാ. 


*******


സുരേഷ് ഗോപിയെ കുറിച്ചുള്ള ഈ ആരോപണം നടത്തുന്നവർ ഒന്നറിയണം. 


അവരുടെ ആരോപണം അവരെ തന്നെ അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.


യഥാർഥത്തിൽ അവരെന്തെന്നും എവിടെ നിൽക്കുന്നു എന്നും.


അവർ വെറും കോളാമ്പി പോലെയെന്ന്.


പുറമേ മാത്രം ഭംഗി. 

ഉള്ളിൽ തീർത്തും വൃത്തികേട്.


ഉള്ളിലുള്ള അവരുടെ തന്നെ ആ വൃത്തികേട് അവർ എവിടെയും ആരുടെ മുമ്പിലും ആർക്കെതിരെയും വിളമ്പുന്നു.


ലൈംഗികദാരിദ്ര്യവും കപടസദാചാരബോധവും കാരണം മാത്രം അടക്കി ഒളിപ്പിച്ചുനിർത്തിയത്, എന്നാൽ ഉളളിൽ എപ്പോഴും ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും മറച്ചുവെക്കുന്നതും, മറ്റുള്ളവരിൽ എളുപ്പം കാണുന്നു, ആരോപിക്കുന്നു.


പൊതുജനമദ്ധ്യത്തിൽ വെച്ച് നടത്തുന്ന, വളരേ ഉദ്ദേശരഹിതമായതെന്ന് കാണുന്ന ആർക്കും മനസ്സിലാവുന്ന, ഒരു സ്പർശനത്തിൽ വരെ വൃത്തികേട് കാണുന്ന നമ്മുടെ മനസ്സും ആരോപണവും വേശ്യകളുടെ മനസ്സും വേശ്യകൾ നടത്തുന്ന ചാരിത്ര്യപ്രസംഗവും പോലെ തന്നെ.


നാട്ടിലെ ഏറ്റവും വലിയ തെമ്മാടികളും ദുർമാർഗികളും തന്നെ ഏറ്റവും വലിയ മാന്യൻമാരും പുരോഹിതൻമാരും സദാചാര വാദികളും സദാചാര നടത്തിപ്പുകാരും ആവുന്നത് പോലെ. 


അങ്ങനെ മാത്രം തോന്നി ഈ വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചവരെയും അത് ഊതിവീർപ്പിച്ച് കൊണ്ടുനടക്കുന്നവരെയും കണ്ടപ്പോൾ.


No comments: