Friday, June 20, 2025

ആരാന്റമ്മക്ക് ഭ്രാന്ത് വരുമ്പോൾ കാണാനും നോക്കിച്ചിരിക്കാനും എന്താ സുഖം, അല്ലേ?

ആരാന്റമ്മക്ക് ഭ്രാന്ത് വരുമ്പോൾ കാണാനും നോക്കിച്ചിരിക്കാനും എന്താ സുഖം, അല്ലേ? 

വെറുപ്പും വിദ്വേഷവും മാത്രം കൊണ്ടുനടക്കുന്ന ക്രൂരവിനോദികൾക്കും അസൂയാലുക്കൾക്കും കാര്യങ്ങൾ അങ്ങനെയാണ്. 

സ്വയം നശിച്ചിട്ടാണെങ്കിലും അവർക്ക് മറ്റുള്ളവർ നശിച്ചു കാണണം.

നീതിയും സത്യവും ശരിയും കാരുണ്യവും അവർക്ക് വിഷയമല്ല. 

എവിടെയാണെങ്കിലും എങ്ങനെയാണെങ്കിലും അവർക്ക് മുസ്ലിംകളെ കൊന്നുകിട്ടണം. 

മുസ്ലിംകളെ ആക്രമിക്കുന്നവരും കൊല്ലുന്നവരും ചൂഷണം ചെയ്യുന്നവരും ആരായാലും പുണ്യാളന്മാർ. 

ആ പുണ്യാളന്മാർ ആ മുസ്ലിംകളെ തന്നെ ഭീകരവാദികളെന്നും തീവ്രവാദികളെന്നും വിളിക്കുന്നത് ഏറ്റുവിളിക്കണം. 

സംഗതി കുശാൽ.

ഇറാൻ തുടങ്ങിവെച്ച ഒന്നുമില്ലല്ലോ ഇറാൻ നിർത്തിവെക്കാനും ഇറാൻ വേണ്ടെന്ന് വെക്കാനും? 

ഇറാൻ പ്രതിരോധിക്കുകയും പ്രതികരിക്കുകയും മാത്രം.

നീതിയും ന്യായവും മുസ്ലീംവിരോധം തലക്ക് പിടിച്ചാൽ മനസ്സിലാവില്ല. 

ഇസ്ലാമുമായി ആശയപരമായി പറഞ്ഞുനിൽക്കാൻ ശേഷിയില്ലാത്ത പാശ്ചാത്യ ശക്തികളും ഫാസിസ്റ്റുകളും അധികാരത്തിന്റെയും ആയുധത്തിന്റെയും മുഷ്ക് കാണിച്ചു നോക്കുന്നു. 

കഴിഞ്ഞ നാല്പത്തിയാറ് കൊല്ലങ്ങളായി ഇത് ഇറാനെതിരെ പയറ്റി നോക്കി. 

മുത്തലാളിത്തത്തേക്കാൾ കരുത്തുള്ള സമ്പൂർണ്ണ സമാന്തര വ്യവസ്ഥ കാണിച്ചുകൊടുക്കാൻ മാത്രം കേൾപ്പുള്ള ഇറാന്റെ ആദർശ വിശ്വാസധാർട്യതക്ക് മുമ്പിൽ വിജയം കണ്ടില്ല. 

ഇപ്പോൾ ആ ആക്രമണം ഒന്നുകൂടി കടുപ്പിക്കുന്നു. അത്രമാത്രം. 

നിഷ്പക്ഷ മനസ്സാക്ഷി എന്നാണുണ്ടെങ്കിൽ ഒറ്റക്ക് എല്ലാം വികസിപ്പിച്ച് ഒറ്റക്ക് തന്നെ ലോകത്തെ മുഴുവൻ നേരിടുന്ന ഇറാൻ എല്ലാവരുടെയും പിന്തുണ നേടേണ്ട രാജ്യമാണ്. എല്ലാവരുടെയും രോമകൂപങ്ങൾ ഉയർത്തുന്നത്ര കോരിത്തരിപ്പിക്കേണ്ടതുമാണ്. എല്ലാവരിലും വിപ്ലവത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതീക്ഷയുടെയും അഗ്നി പടർത്തേണ്ടതാണ്. 

നിക്ഷിപ്ത താല്പര്യങ്ങൾ വെച്ചുള്ള വെറുപ്പും വിദ്വേഷവും നിങ്ങളെ അന്ധരും ക്രൂരവിനോദികളും ആക്കുന്നില്ലെങ്കിൽ…

ഇസ്രയേലിൽ ലക്ഷ്യംതെറ്റി ഒരേയൊരു മിസൈൽ ആശുപത്രിൽ പതിക്കുമ്പോഴേക്കും ആയത്തുള്ള ഖാം നഈ കൊല്ലപ്പെടണം എന്ന് പറയുന്ന നെതന്യാഹുവും അനുകൂലികളും മനസ്സിലാക്കുന്നില്ല, അത്തരം ആയിരക്കണക്കിന് മിസൈലുകളും ബോംബുകളും ഫലസ്തീനിലെ നൂറ് കണക്കിനു ആശുപത്രികളുടെ മേൽ പതിപ്പിച്ച് ആയിരക്കണക്കിന് രോഗികളെയും ഡോക്ടർമാരെയും കൊന്ന നെതന്യാഹുവിനെയും അതിനെ അനുകൂലിച്ച ട്രംപിനെയും യൂറോപ്യൻ ഭരണാധികാരികളെയും ലോകം എന്താണ് ചെയ്യേണ്ടതെന്ന്.

No comments: