ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കുമ്പോൾ അത് പ്രഖ്യാപിതമായിരുന്നു. സത്യസന്ധന്റെ കോപം പോലെ. ദുഷ്ടന്റെ പുഞ്ചിരി പോലെ ഉള്ളിലൊന്നും പുറത്ത് വേറൊന്നും ആയിരുന്നില്ല അത്.
ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ കുറച്ച് കാലത്തേക്ക് മാത്രമായിരുന്നു.
അത് ജനക്ഷേമപരമായിരുന്നു.
അതുകൊണ്ട് തന്നെ ആ അടിയന്തരാവസ്ഥക്കാലത്ത് ആദ്യമായി തൂക്കത്തിലും അളവിലും ചോദ്യവും നിശ്ചയവും വന്നു. എല്ലാ കാര്യങ്ങൾക്കും വ്യവസ്ഥയും വെള്ളിയാഴ്ചയും വന്നു.
എല്ലാ പിടികകളിലും വിലവിവരപ്പട്ടിക നിർബന്ധമായി, വില വർധിച്ചില്ല, നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുറഞ്ഞു.
ആ അടിയന്തരാവസ്ഥക്കാലത്ത് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും അറുതിവന്നു.
രാജ്യസ്വത്തുക്കൾ വിൽക്കപ്പെട്ടില്ല, പകരം പല സ്ഥാപനങ്ങളും ബാങ്കുകളും ദേശസാൽക്കരിക്കപ്പെട്ടു.
പിന്നിൽ നിന്ന് പേടിപ്പിച്ചായിരുന്നില്ല, പകരം മുന്നിൽ ധീരമായി നിന്ന് പ്രഖ്യാപിച്ചായിരുന്നു ഇന്ദിരാഗാന്ധിയുടെ ആ അടിയന്തരാവസ്ഥ.
അതുകൊണ്ട് തന്നെയായിരുന്നു അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശരിക്കും അറിഞ്ഞും ചർച്ചചെയ്തും വോട്ട് ചെയ്യുന്ന ദക്ഷിണേന്ത്യയിൽ കോൺഗ്രസ് തൂത്തുവാരിയത്. ഏറെക്കുറെ മുഴുവൻ സീറ്റുകളും നേടിക്കൊണ്ട്.
ഭൂജന്മികൾക്കും ഗുണ്ടകൾക്കുമെതിരായിരുന്നു ആ അടിയന്തരാവസ്ഥ.
എന്നത് കൊണ്ട് തന്നെ ഗുണ്ടകളും ഭൂജന്മിമാരും മാത്രം എല്ലാവർക്കും വേണ്ടി വോട്ട് ചെയ്യന്ന ഉത്തരേന്തിയിൽ കോൺഗ്രസ് നിലംതൊട്ടില്ല.
ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥ സാമാന്യജനങ്ങളിൽ നേടിക്കൊടുത്തത്, പ്രത്യേകിച്ചും ബോധവും വിവരവും ഉള്ള ദക്ഷിണേന്ത്യയിൽ, താരപരിവേഷമായിരുന്നു.
അതറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ഇന്ദിരാഗാന്ധി ദക്ഷിണേന്ത്യയിൽ നിന്നും, കർണാടകയിലെ ചിക്കമംഗളൂരിൽ നിന്നും മത്സരിച്ചതും മൃഗീയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതും.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കുന്നതിന് പിന്നിൽ ഫാസിസ്റ്റ് അജണ്ടയോ മതവെറിയോ അയൽരാജ്യങ്ങളുമായുള്ള അകൽച്ചയോ ഏതെങ്കിലും പ്രത്യേകവിഭാഗത്തോടുള്ള വെറുപ്പോ ശത്രുതയോ, ഇന്ത്യക്കാരെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കലോ, തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ഏർപ്പാടോ ഉണ്ടായിരുന്നില്ല.
ഇന്ദിരാഗാന്ധിക്ക് ഏറെക്കുറെ വ്യക്തിപരമായ കാരണങ്ങൾ മാത്രം.
വ്യക്തിപരമായി അവർ കണ്ട രാജ്യസുരക്ഷയും രാജ്യ-രാഷ്ട്രീയ -അധികാര താൽപര്യവും ജനക്ഷേമവും മാത്രം.
പക്ഷേ, ഇപ്പോഴത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാകുമ്പോൾ അത് അറ്റമില്ലാത്ത കാലത്തേക്കാണ്.
ഇപ്പൊഴത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ ജനക്ഷേമപരമല്ല.
ഇപ്പോഴതിൽ വില ഒരു നിയന്ത്രബവുമില്ലാതെ വർദ്ധിക്കുന്നു. രാജ്യസ്വത്തുക്കൾ വിൽക്കപ്പെടുന്നു. നികുതി കൂടുന്നു.
ഇന്ദിരാഗാന്ധിയുടെ കാലത്ത് ദേശസാൽകൃതമായതൊക്കെ ഇപ്പോൾ സ്വകാര്യവൽക്കരിക്കപ്പെടുന്നു.
പിന്നിൽ നിന്ന് പ്രഖ്യാപിക്കാതെ പേടിപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ. യുദ്ധങ്ങളുടെയും ഭീകരാക്രമങ്ങളുടെയും വരെ മറപിടിച്ചുകൊണ്ട്.
ഇപ്പോഴത്തെ അടിയന്തരാവസ്ഥ നടപ്പാക്കുന്നതിന് പിന്നിൽ ഫാസിസ്റ്റ് അജണ്ടയുണ്ട്, പ്രത്യേകവിഭാഗത്തോടുള്ള വെറുപ്പും ശത്രുതയും ഉണ്ട്. ഇന്ത്യക്കാരെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കലുണ്ട്, തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ഏർപ്പാടുണ്ട്.
ഇപ്പോഴത്തേത് ഏറെക്കുറെ ഫാസിസ്റ്റ് കാരണങ്ങൾ മാത്രം വെച്ചുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥ. എല്ലാവരും പേടിയിൽ. എല്ലാവരെയും പേടിപ്പിച്ചു കൊണ്ട്.
No comments:
Post a Comment