ഒരൊറ്റ ഉദാഹരണം:
പടിഞ്ഞാറ് കിഴക്കിനെ വിഴുങ്ങുന്നു.
അസ്തമയ സൂര്യൻ ഉദയസൂര്യനെ നശിപ്പിക്കുന്നു.
പടിഞ്ഞാറ് ഉയരാൻ ആകാശമില്ലാത്തത്.
അസ്തമയസൂര്യൻ കെട്ടടങ്ങാനുള്ളത്.
പടിഞ്ഞാറ് ഉയരാൻ ആകാശമില്ലാത്ത അസ്തമയസൂര്യന്മാരുടെ കുഴിമാടം.
ഉദിച്ചുയർന്ന് വന്ന സൂര്യൻമാരെ വിഴുങ്ങി പടിഞ്ഞാറിന് നൽകാനാവുക ഇരുട്ട് മാത്രം, കളവ് മാത്രം.
ഇരുട്ടുണ്ടാക്കുന്ന കളവും കളവുണ്ടാക്കുന്ന തെറ്റിദ്ധാരണകളും പേടിയും ശത്രുതയും മാത്രം പടിഞ്ഞാറിന് നൽകാനാവുന്നത്.
കിഴക്ക് ഉയരാൻ ഏറെ ആകാശമുള്ളത്.
കിഴക്ക് നൽകുന്നത് വെളിച്ചം, പ്രതീക്ഷ.
കിഴക്ക് പുതിയ സൂര്യന്മാരെ നൽകിക്കൊണ്ടേയിരിക്കും.
അങ്ങനെ കിഴക്ക് മുഴുവൻ സംസ്കാരങ്ങളും ദർശനങ്ങളും മതപാഠങ്ങളും ഉയിർത്ത, ഇനിയും ഏറെഉയിർപ്പിക്കാനും ജനിപ്പിക്കാനുമുള്ള, കുഞ്ഞുസൂര്യന്മാരെ വളർത്തിവലുതാക്കാനുള്ള ഗർഭഗൃഹം.
കിഴക്ക് മുട്ടകളെയും വിത്തുകളെയും വിരിയിക്കുന്ന, മുളപ്പിക്കുന്ന ഇടം.
ഇന്ന് പടിഞ്ഞാറിനെയടക്കം ഭരിക്കുന്ന പ്രതീക്ഷകളുടെ എല്ലാ മതദർശനങ്ങളും കിഴക്ക് ഉദിപ്പിച്ച്, ഉയർത്തി വളർത്തിക്കൊണ്ടുവന്നത്.
കിഴക്ക് ഉദയസൗര്യന്മാരെ ഗർഭംധരിക്കുന്ന ഗർഭപാത്രം.
പടിഞ്ഞാറ് കിഴക്കിനെയും ആക്രമിച്ച് കീഴ്പ്പെടുത്തി നശിപ്പിക്കുകയെന്നാൽ മരണം ജനനത്തെ വിഴുങ്ങുക,
നാശം വളർച്ചയിൽ ചിതൽ കയറ്റുക എന്നർത്ഥം.
തലകീഴ്മറിയുക എന്നർത്ഥം.
പടിഞ്ഞാറിന്റെ മേൽക്കോയ്മയെന്നാൽ അർബുദം പോലെ നാശം വളരുക എന്നർത്ഥം.
അതുകൊണ്ട് തന്നെ പടിഞ്ഞാറ് അതിൻ്റെ സർവ്വവിധ ശാസ്ത്ര സാങ്കേതിക ഗവേഷണ പുരോഗതികൊണ്ടും വളർത്തിയെടുത്തത് ഒന്നേയൊന്ന്.
നാശം.
നശിപ്പിക്കാനുള്ള വിദ്യകൾ.
കിഴക്കിനേയും കിഴക്ക് ജനിപ്പിച്ച് വളർത്തിവന്ന സംസ്കാരങ്ങളെയും ദർശനങ്ങളെയും ഭസ്മീകരിച്ച്നശിപ്പിക്കാനാവുന്ന മാരകായുധങ്ങൾ, ബോംബുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ.
മാരകായുധങ്ങളും ബോംബുകളും മിസൈലുകളും യുദ്ധവിമാനങ്ങളും വെച്ചുള്ള അഹങ്കാരം, അധിനിവേശം.
ഗർഭപാത്രം മാത്രമായ, അമ്മയായ കിഴക്കിന് എന്ത് ചെയ്യാൻ പറ്റും?
കിഴക്കും പടിഞ്ഞാറാവുകയോ?
നാശം തന്നെ വളർച്ചയെന്ന് വരികയോ?
നോക്കിനിൽക്കുക, വിലപിക്കുക, കണ്ണീർ വാർക്കുക.
******
ഉദയസൂര്യമാരെയും കിഴക്കിനെയും മുഖത്തോട് മുഖം നേരിട്ട്, ആശയക്കരുത്ത് കൊണ്ടും വിശ്വാസധാർട്യത കൊണ്ടും പടിഞ്ഞാറിനും അസ്തമയസൂര്യനും കൊല്ലാനും തോൽപ്പിക്കാനും സാധിക്കുന്നില്ല.
അതുകൊണ്ട് തന്നെ അവർ കിഴക്കിനെയും ഉദയസൂര്യൻമാരെയും നേരിടുന്നത് കളവിന്റെ കാർമേഘമുണ്ടാക്കിക്കൊണ്ട്, ആരോപണങ്ങൾ ഉണ്ടാക്കിക്കൊണ്ട്.
കളവിന്റെ കാർമേഘം പുതച്ച് അന്ധതയും ഇരുട്ടും ഉണ്ടാക്കിക്കൊണ്ട് .
അന്ധതയും ഇരുട്ടും സമ്മാനിക്കുന്ന വെറുപ്പും തെറ്റിദ്ധാരണയും ഉണ്ടാക്കിക്കൊണ്ട്.
വെറുപ്പും തെറ്റിദ്ധാരണയും ഉണ്ടാക്കിയെടുക്കുന്ന പേടിയും ശത്രുതയും ഉണ്ടാക്കിക്കൊണ്ട്. അമ്മയായ കിഴക്കിനെ പിശാചാക്കി അവതരിപ്പിച്ചു കൊണ്ട്.
അങ്ങനെ, പേടി കാരണം വളരെ ദൂരെനിന്ന് നേർക്കുനേരല്ലാതെ ബോംബും മാരകായുധങ്ങളും വർഷിച്ചു കൊണ്ട് മാത്രം അവർ കിഴക്കിനെ ആക്രമിക്കുന്നു തോൽപ്പിക്കുന്നു, നശിപ്പിക്കുന്നു.
ആയുധങ്ങളുടെ മേൽക്കോയ്മയും അഹങ്കാരവും മാത്രം എടുത്തുപറഞ്ഞുകൊണ്ട്.
അല്ലാതെ ആശയത്തിന്റെ കരുത്തിലല്ല, ന്യായങ്ങളുടെ ബലത്തിലല്ല, വിശ്വാസത്തിന്റെ പെരുമയില്ല, സത്യത്തിന്റെ വെളിച്ചത്തിലല്ല.
വെറും ഏകപക്ഷീയ ആക്രമണത്തിന്റെയും അനീതിയുടെയും ക്രൂരതകളുടെയും നെഞ്ചുക്ക് കൊണ്ട് മാത്രം.
തെരുവ് തെണ്ടികളുടെ ശരീരഭാഷയും ന്യായവും കൈമുതലാക്കിക്കൊണ്ട്. ചോദ്യവും ഉത്തരവും അവർ തന്നെ ഉണ്ടാക്കിയും നിശ്ചയിച്ചും കൊണ്ട്.
അങ്ങനെയാണ് അവർ ഫലസ്തീനെയും ഇറാനെയും ഏകപക്ഷീയമായി ആക്രമിച്ച് കയ്യേറി നശിപ്പിക്കുന്നത്.
അങ്ങനെ തന്നെയായിരുന്നു അവർ ഇറാഖിനെയും ഡിറിയയേയും ലിബിയെയും അഫ്ഗാനിസ്ഥാനെയും ആക്രമിച്ച് നശിപ്പിച്ച് കൂട്ടക്കൊലകൾ നടത്തി കീഴ്പ്പെടുത്തിയത്.
മദ്യവും മദിരാക്ഷിയും ശമ്പളവും പെൻഷനും കൊതിച്ച് മാത്രം, എങ്ങിനെയെങ്കിക്കും സുഖിച്ച് ജീവിക്കാൻ മാത്രം ജോലിയെടുക്കുന്ന അവരുടെ പട്ടാളക്കാർക്ക് വിശ്വാസത്തിന്റെ പിൻബലമുള്ളവരെ അതല്ലാതെ, നേർക്കുനേർ യുദ്ധം ചെയ്യാനും ജയിക്കാനും സാധിക്കില്ല.
അടിയുറച്ച്, ജീവിതത്തിന് അർത്ഥം കണ്ടെത്തി പരലോകത്തിന് വേണ്ടി ജീവിക്കുന്ന ആദർശബദ്ധരായ യോദ്ധാക്കളുമായി നേർക്കുനേർ യുദ്ധം ചെയ്ത് ജയിക്കുക അവർക്ക് സാധ്യമല്ല.
എത്രയെല്ലാം ബോംബിട്ട് തകർത്തിട്ടും നേർക്കുനേർ ഏറ്റുമുട്ടേണ്ടി വന്നപ്പോൾ അഫ്ഗാനിസ്ഥാനിൽ നിന്ന് അമ്പേ തോറ്റ് തുന്നംപാടി പിൻവലിയേണ്ടി വന്നത് അതുകൊണ്ടാണ്. അമേരിക്കയ്ക്കും റഷ്യയ്ക്കും മുഴുവൻ പാശ്ചാത്യ ശക്തികളും ഒരുപോലെ.
അന്തിമമായി ലോകത്തിന് ആവശ്യം കിഴക്ക് ജന്മം നൽകുന്ന ഉദാതസൂര്യൻമാർ തന്നെ.
ആ ഉദയസൂര്യൻമാർ വാരിവിതറുന്ന വെളിച്ചവും പ്രതീക്ഷയും വിശ്വാസവും തന്നെ.
അസ്തമയ സൂര്യന്റെ ബോംബ് വർഷങ്ങൾക്കും ആയുധക്കരുത്ത് നൽകുന്ന മേൽക്കോയ്മയ്ക്കും ഉദയസൂര്യൻമാർ വാരിവിതറുന്ന വെളിച്ചവും പ്രതീക്ഷയും വിശ്വാസവും ഇല്ലായ്മ ചെയ്യാൻ സാധിക്കില്ല തന്നെ.
No comments:
Post a Comment