Thursday, February 20, 2020

ഏകപത്നിവ്രതം ചില പക്ഷികള്‍ ആചരിച്ചു പോരുന്നുണ്ടല്ലോ?

ചോദ്യം: ഏകപത്നിവ്രതം ചില പക്ഷികള്‍ ആചരിച്ചു പോരുന്നുണ്ടല്ലോ? എങ്കിൽ എന്ത്കൊണ്ട്‌ മനുഷ്യന് സാദ്ധ്യമല്ല?
ചോദ്യത്തിന്‌ ആധാരമായ ഈയുള്ളവന്റെ പോസ്റ്റ്.
"കാമം വേഷംകെട്ടിയാല്‍ പ്രണയമെന്ന് പേര്‌. സഹോദരനെ പോലെ സഹോദരിയെ പോലെ എന്ന് പറഞ്ഞാല്‍ കാമപൂര്‍ത്തീകരണത്തിന് പറ്റിയ ഇനമല്ലെന്നര്‍ത്ഥം"
"തടവറയിൽ പെട്ടവന്റെ സ്വാതന്ത്ര്യദാഹം മാത്രമാണ് പ്രേമം. തടവറയും നിഷേധവും ഇല്ലായിരുന്നെങ്കിൽ ഉണ്ടാവാത്തത്." 
ഉത്തരം:
Dear സർ,
ചോദിച്ചത് ശരിയാണ്.
ആ പക്ഷി ഒരപവാദമാണ്. 
പക്ഷെ അപവാദം വെച്ചല്ലല്ലോ പൊതുവായ കാര്യം പറയുക?
അപവാദത്തിനു അതായിത്തന്നെ തുടരാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്.
അത്‌ അനുവദിച്ചു കൊടുത്തു കൊണ്ട് തന്നെ, പൊതുവായ കാര്യം വേറെ പറയുകയല്ലേ ചെയ്യുക?
അല്ലാതെ ആ അപവാദമായ കാര്യം മനുഷ്യനിലും എല്ലാറ്റിലും പൊതുവായി നടക്കേണ്ടതാണെന്നു പറയാമോ? 
ഒരൊറ്റ ഇണയെ മാത്രം ജീവിതം മുഴുക്കെ കൊണ്ട് നടക്കുന്ന ജീവികളുണ്ടെങ്കിൽ അവർ അങ്ങനെ തന്നെ ആവട്ടെ. അവരുടെ വഴിയാണത്, അതിന്റെ സ്വാതന്ത്ര്യം പ്രകൃത്യാ അവർക്കുണ്ട്.
അവരുടെ വിത്ത് വിതരണം അത്രയേ വേണ്ടതുണ്ടാവുകയുള്ളൂ. അതിനനുസരിച്ചാണ് അവരുടെ ജനിതകം.
അവരുടെ ജനിതകം ആണ് അവരുടെ പ്രകൃതിയും പ്രകൃതവും നിശ്ചയിക്കുന്നത്.
ഓരോ ജീവിയുടേതും അങ്ങനെ തന്നെ. അവർക്ക് ശരി, അവരുടേത്. ആർക്കും അവരുടെ മാനവും അതിലെ മാനദണ്ഡങ്ങളും പൂർണ്ണമായും പൊളിച്ചെഴുതി ജീവിക്കാൻ സാധ്യമല്ല. ഏറിയാല്‍ ചിന്തിക്കാം എന്നല്ലാതെ. സ്വന്തം മാനത്തിനപ്പുറവും പല മാനങ്ങളുണ്ടെന്ന്. അവിടെ തുടങ്ങുന്നു സഹിഷ്ണുതയുടെ ആദ്യ പാഠങ്ങൾ. 
ജനിതകം പറയുന്നതാണ് ചെയ്യുന്നതെങ്കിൽ, വ്രതം എന്ന് പറഞ്ഞു കൂടാ. അത് നിസ്സഹായതയാണ്. തെരഞ്ഞെടുപ്പില്ലാത്ത നിസ്സഹായത. 
അവർ അവരുടെ മാനത്തിനുള്ളിലാണ്. മാനത്തിനനുസരിച്ച മാനദണ്ഡം മാത്രം ഉപയോഗിച്ച് കൊണ്ട് ജീവിക്കുകയാണ്.
അത് മാത്രം ഉപയോഗിക്കാനാവുന്നവരായിക്കൊണ്ട്.
അതിന്റെ തടവറയിൽ.
അവർ അങ്ങനെ ആയത് അവരുടെ തെരഞ്ഞെടുപ്പ് കൊണ്ടല്ല.
അവർക്കതൊരു തിരഞ്ഞെടുപ്പല്ല. അവരത് ചെയ്യുന്നതും ഒരു തെരഞ്ഞെടുപ്പായല്ല, വേണമെന്ന് ഉണ്ടായിട്ടും വേണ്ടെന്ന് വെക്കുന്ന ത്യാഗം പോലെയല്ല. പകരം വെറും തെരഞ്ഞെടുപ്പില്ലാത്ത നിസ്സഹായതയില്‍ 
മനുഷ്യന്റെ കാര്യം അങ്ങനെയാണെന്ന് നെഞ്ചിൽ കൈവെച്ചു നമുക്ക് പറയാൻ പറ്റുമോ?
മനുഷ്യൻ തന്റെ ജനിതകത്തിനെതിരെയും തന്റെ പ്രകൃതിക്കും പ്രകൃതത്തിനും എതിരെയും, അങ്ങനെ ഉണ്ടാക്കിയ സമൂഹവും വ്യവസ്ഥിതിയും വെച്ചാണ്, അതുണ്ടാക്കിയ നിയമവ്യവസ്ഥ വെച്ചാണ് ഒരൊറ്റ ഇണ മതിയെന്ന് വെക്കുന്നത്.
അവന്റെ ശരീരമോ അതുണ്ടാക്കുന്ന മനസ്സോ വികാരമോ വെച്ചല്ല.
ആ സമൂഹവും വ്യവസ്ഥിതിയും അവന്നു പലതും, സുരക്ഷിതത്വത്തോടൊപ്പം ഉറപ്പു വരുത്തുന്നു എന്നത് മറ്റൊരു വിഷയം.
യാഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ നന്മ തിന്മ അവന്റെ മാനവും മാനദണ്ഡവും വെച്ചുള്ളതാണ്.
പക്ഷേ ഇപ്പോൾ അവനുണ്ടാക്കിയ വ്യവസ്ഥിതിയും സമൂഹവും വെച്ചുള്ളതാണ് അവന്റെ നന്മ തിന്മ.
ആ സമൂഹവും വ്യവസ്ഥിതിയും ഉണ്ടാക്കിയ മാനവും മാനദണ്ഡവും വെച്ചുള്ളതും ആണ്.
ഒന്നിലധികം സ്ത്രീകളെ ശാരീരികമായി പ്രണയിക്കാത്ത ആഗ്രഹിക്കാത്ത പുരുഷന്മാരുണ്ട്?
ഒന്നിലധികം പുരുഷന്മാരെ ശാരീരികമായി പ്രണയിക്കാത്ത ആഗ്രഹിക്കാത്ത സ്ത്രീയുണ്ടോ?
നമ്മൾ നാട്യവും കാപട്യവും നമ്മുടെ ഭാഷയാക്കിയില്ലേല്‍. 
ഒരുപക്ഷെ, അന്ധമായ വിത്ത് വിതരണം ദൗത്യമല്ലാത്ത പുരുഷനുണ്ടോ?
വിത്ത് സ്വീകരിക്കുക ദൗത്യമല്ലാത്ത സ്ത്രീയുണ്ടോ?
നെഞ്ചിൽ കൈ വെച്ച് പറയണം.
സാധിക്കാത്തതിനാലോ, സാധിക്കില്ലെന്നതിനാലോ, ധൈര്യമില്ലെന്നതിനാലോ, പേടിയുള്ളതിനാലോ, നിസ്സഹായത കൊണ്ടോ സാധിക്കാത്തവരുടെയും സാധിപ്പിക്കാത്തവരുടെയും കാര്യമല്ല പറയേണ്ടത്.
മനുഷ്യൻ, ജീവിതം മുഴുവൻ ഒരൊറ്റ ഇണയെ മാത്രം ആഗ്രഹിക്കുന്നു എന്ന് പറയാമോ?
കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും നടന്നു പോകാൻ സ്വയം നിയന്ത്രിക്കുന്നത് കൊണ്ട് മാത്രമല്ലാതെ.
മനുഷ്യ-പുരുഷനിൽ ബീജം ഉണ്ടാവുന്നത് ഒരു സ്ത്രീക്ക് വേണ്ടത്ര മാത്രമോ?
ആ ഒരു സ്ത്രീ ഗർഭിണി ആയാലും ആർത്തവതിയായാലും പുരുഷന് വികാരം ഇല്ലാതാവുന്നുവോ? ശുക്ളോത്പാദനം നിലക്കുന്നുവോ? 
ഒരു സ്ത്രീക്ക് ഗർഭിണി ആവാൻ ഇത്രയും അധികം, ഇത്രയും പ്രാവശ്യം ശുക്ളോത്പാദനവും ബീജോത്പാദനവും പുരുഷനിൽ നടക്കേണ്ടതുണ്ടോ?
എത്രയും പൂക്കുക, അതിൽ എത്രയും കായ്ക്കുക, അതിൽ എത്രയും മൂക്കുക, പിന്നെ അതിൽ എത്രയും പഴുക്കുക, പിന്നെയും അതിൽ എത്രയും വിത്തായി വീണു വീണ്ടും മുളക്കുക പ്രകൃതിയുടെയും ബ്രഹ്മചര്യയുടെയും രീതി.
ഇതിനിടയില്‍ എത്രയും കൊഴിഞ്ഞു പോകുമെന്ന തിക്തമായ വ്യക്തമായ ഉള്‍നിറഞ്ഞ ബോധത്തോടെ. 
അതിനാല്‍ തന്നെ യഥാര്‍ത്ഥത്തില്‍ ഒന്ന് മാത്രമാക്കി ചുരുങ്ങിപ്പോകാതിരിക്കുന്നത് കൂടിയാണ് സന്യാസം, ബ്രഹ്മചര്യം.
ഒന്ന് മാത്രമെന്നതുണ്ടാക്കുന്ന സ്വന്തബന്ധങ്ങളിൽനിന്നുള്ള മാറിനിൽക്കല്‍.
പ്രകൃതിവിരുദ്ധനാവാതിരിക്കാൻ.
അല്ലാതെ പ്രകൃതിയെയും അതിലെ സ്വാതന്ത്ര്യത്തേയും നിഷേധിക്കുക എന്നതല്ല ബ്രഹ്മചര്യം.
ബ്രഹ്മത്തിന്റെ ചര്യ എന്നാൽ പ്രകൃതി ചര്യ എന്ന് കൂടി അർത്ഥമാകാം.
ബ്രഹ്മചാരി എന്നാലും, സന്യാസി എന്നാലും പ്രകൃതി വിരുദ്ധൻ എന്നർത്ഥം വരരുത്.
പ്രകൃതിയുമായും പ്രകൃതിചര്യയിലും സമരസപ്പെട്ടു സംഘർഷവും സംഘട്ടനവും ഇല്ലാതെ സ്വതന്ത്രനായി പോകുന്നവൻ എന്നർത്ഥം വരേണം. 
ഗുരു എന്നാൽ പുരുഷൻ അല്ലെന്നും, മാതാവും പിതാവും എന്നാൽ സ്ത്രീയും പുരുഷനും അല്ലെന്നും അർഥം വരരുത്.
എല്ലാം ആയിരിക്കെ, മറ്റെല്ലാം ആയിരിക്കും.
സുഹ്രുത്തായിരിക്കെ തന്നെ ഒരാൾ പിതാവും മകനും സഹോദരനും ജ്യേഷ്ഠനും അനുജനും ഗുരുവും ഭർത്താവും ആണും പെണ്ണും ഒക്കെ ആവും...
ഒന്നിന്റെ പല മുഖങ്ങൾ, പല സാധ്യതകള്‍. അത് ബ്രഹ്മചര്യയിലും ഉണ്ട്. 
ഒന്ന് മാത്രമായി ഒതുങ്ങാത്ത, എന്നാല്‍ ഒന്നുമാത്രം തന്നെയായ പല മുഖങ്ങള്‍.

No comments: