Thursday, September 19, 2024

കോളേജ് അദ്ധ്യാപകരിൽ നിന്ന് ആരും പഠിക്കുന്നില്ല.

അനുഭവം കൊണ്ട് പറയുകയാണ്.

കോളേജ് ലെവലിൽ അധ്യാപകർ കാര്യമായൊന്നും പഠിപ്പിക്കുന്നില്ല. 

കോളേജ് അദ്ധ്യാപകരിൽ നിന്ന്  ആരും കാര്യമായൊന്നും പഠിക്കുന്നില്ല. 

വന്നുപോകുന്നതല്ലാത്ത കാര്യമായ പണിയൊന്നും കോളേജ് അധ്യാപകർ ചെയ്യുന്നില്ല, അവർക്ക് ചെയ്യേണ്ടിവരുന്നില്ല. 

കോളേജ് ലെവലിൽ അധ്യാപകരെ തന്നെ ആവശ്യമില്ല. 

ആർട്സ് കോളേജുകളുടെ കാര്യത്തിൽ പ്രത്യേകിച്ചും അധ്യാപകരെ ആവശ്യമെയില്ല.  ലോ കോളേജുകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.

വളരെ കുറച്ച് മാർഗ്ഗദർശകരും നല്ല ലൈബ്രറിയും ലാബും മാത്രമേ കോളേജുകളിൽ കാര്യമായും വേണ്ടൂ. ആർട്സ് കോളേജുകളിലും ലോ കോളേജുകളുടെ കാര്യത്തിൽ പറയേണ്ട. സാധാരണക്കാരൻ്റെ മുത്തുകൊടിക്കുന്ന സർക്കാറിന് വെറുതേ ചിലവുണ്ടാക്കുക മാത്രം.

ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കേണ്ടതും ഏറ്റവും ബുദ്ധിയും യോഗ്യതയുമുള്ളവർ വേണ്ടതും കുഞ്ഞുകുട്ടികളെ പഠിപ്പിക്കുന്ന എൽപി, യുപി സ്കൂളുകളിലാണ്, എൽപി യുപി സ്കൂൾ അധ്യാപകർക്കാണ്. 

അവിടെ മാത്രമാണ് കാര്യമായും എന്തെങ്കിലും പഠിക്കുന്നത്, പഠിപ്പിക്കാനുള്ളത്. 

ഉയർന്ന ക്ലാസ്സുകളിൽ ആരും പഠിപ്പിക്കുന്നതല്ല, എല്ലാവരും സ്വയം പഠിക്കുന്നതാണ്.

Sunday, September 15, 2024

മറ്റൊരു നിർവ്വാഹം ഇല്ലാത്തത് കൊണ്ട്, ജീവിതം വരും പോലെ സ്വീകരിക്കുക

വെറും വെറുതെയങ്ങ് പറയാം. 

സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും നല്ലതെന്ന്, നല്ലതിനെന്ന്. 

മോശം, ഒരർത്ഥവുമില്ല എന്നൊക്കെയുള്ള വിപരീതം സൗകര്യപൂർവ്വം ഇല്ലാതാക്കിയും മറന്നും വെറും വെറുതേ നമുക്കങ്ങ് പറയാം. 

സ്വന്തം മനസ്സാക്ഷിയെ പോലും ബോധ്യപ്പെടുത്താൻ സാധിക്കാതെ, സ്വന്തം മനസ്സാക്ഷിയിൽ പോലും എല്ലാം നല്ലതെന്ന് പറയാനൊരു ന്യായമില്ലാതെ വെറും വെറുതേ പറയാം എല്ലാം നല്ലതെന്ന്, എല്ലാം നല്ലതിനെന്ന്. 

സ്വന്തത്തെ കബളിപ്പിക്കാൻ നമ്മൾക്കല്ലാതെ മറ്റാർക്ക് മിടുക്ക്?

********

പ്രാപഞ്ചികത തന്നെ മഹാഅൽഭുതം. 

അണുവും കോശവും സ്വയം വൻപ്രപഞ്ചങ്ങൾ. 

പക്ഷേ, അതുകൊണ്ടൊന്നും ഈ ജീവിത്തിന് എന്തെങ്കിലും അർത്ഥം വരുന്നില്ല. 

അവയൊന്നും ഈ ജീവിതത്തിൻ്റെ അർത്ഥം മനസ്സിലാക്കിത്തരുന്നില്ല. 

ജീവിതം എന്തെന്നതും എന്തിനെന്നതും എപ്പോഴും പിടികിട്ടാപുള്ളി.

******

ജീവിതം വരും പോലെ സ്വീകരിക്കുക എന്നത് അതല്ലാത്ത മറ്റൊരു നിർവ്വാഹം ഇല്ലാത്തത് കൊണ്ട്.

രോഗവും പട്ടിണിയും വേദനയും പ്രതിസന്ധികളും വരുമ്പോൾ ഇങ്ങനെ വരും പോലെ സ്വീകരിക്കുക എന്ന് എളുപ്പം പറയാനും വരുമ്പോലെ എളുപ്പം സ്വീകരിക്കാനും സാധിക്കില്ല. 

നാമെല്ലാവരും ജീവിതത്തെ കുറിച്ച് പലതും പറയുന്നത് ഗാലറിയിൽ നിന്ന്. ഒരുപിടുത്തവും ഇല്ലാതെ.

ഗാലറിയിൽ നിന്നങ്ങനെ പറയാൻ എന്തെളുപ്പം?

കളിക്കളത്തിൽ നിന്ന് കഴിക്കുമ്പോഴും തിരമാലകൾക്കിടയിൽ കിടന്ന് പിടഞ്ഞ് നീന്തുമ്പോഴും മുങ്ങിത്താഴുമ്പോഴും സംഗതികൾ ആസ്വദിക്കുകയും വരുംപോലെ ആസ്വദിച്ച് സ്വീകരിക്കുക എന്ന് പറയുകയും നടപ്പാക്കുകയും എളുപ്പമല്ല.

*******

നമുക്ക് നമ്മളെ കുറിച്ച് അസംബന്ധം, ഒരർത്ഥവും ഇല്ലാത്തത് എന്ന് കരുതാനുള്ള, പറയാനുള്ള മടിയും വൈമനസ്യവും തന്നെ.


വരുമാന നികുതി നൽകുന്നവർക്ക് പെൻഷൻ നൽകുമെങ്കിൽ....

ഇന്ത്യ: 

സർക്കാർ മേഖലയിൽ ഉള്ളതല്ലാത്ത തൊഴിലാളികൾക്ക് സുരക്ഷിതത്വവും സംരക്ഷണവും ബഹുമാനവും ഒട്ടും ഉറപ്പുവരുത്താത്ത, അതിനുവേണ്ട നിയമങ്ങളില്ലാത്ത, അതുണ്ടാക്കാത്ത രാജ്യം. 

അതുകൊണ്ട് തന്നെ, വലിയ ബഹുരാഷ്ട്ര കമ്പനികൾ വരെ (ഇന്ത്യൻ കമ്പനികളുടെ കാര്യം പറയാനില്ല) മറ്റു രാജ്യങ്ങളിൽ ആ രാജ്യങ്ങളുടെ നിയമങ്ങൾ കാരണം തൊഴിലാളികൾക്ക് നിർബന്ധമായും നൽകുന്ന സുരക്ഷിതത്വവും സംരക്ഷണവും ബഹുമാനവും ഇന്ത്യയിലെ തൊഴിലാളികൾക്ക് നൽകാതെ മുതലെടുക്കുന്നു. 

മറുഭാഗത്ത് തൊഴിലാളിയൂണിയനുകൾ തെറ്റായ രീതിയിൽ, തെറ്റായ വഴിയിൽ (പ്രത്യേകിച്ചും സർക്കാർ മേഖലയെ) നയിക്കുകയും ചെയ്യുന്നു.

*******

വരുമാനനികുതി നൽകുന്നവർക്ക് പെൻഷൻ നൽകുമെങ്കിൽ, കഷ്ടകാലത്ത് ക്ഷേമം ഉറപ്പ് വരുത്തുമെങ്കിൽ എല്ലാവരും കൃത്യമായി വരുമാനനികുതി നൽകാൻ മത്സരിക്കും. 

സർക്കാർ മേഖലയിലുള്ളവരെക്കാൾ വരുമാനനികുതി നൽകുന്നത് സ്വകാര്യമേഖലയിലുള്ളവർ. 

പക്ഷേ, പെൻഷനും ആരോഗ്യ ഇൻഷുറൻസും മറ്റാനുകൂല്യങ്ങളും കിട്ടുന്നത് സർക്കാർ മേഖലയിലുള്ളവർക്ക് മാത്രം. 

സ്വകാര്യമേഖലയിലുള്ളവർക്ക് ഒന്നും തിരിച്ചുകിട്ടുന്നില്ല.

Tuesday, September 10, 2024

സാമ്പത്തികം അങ്ങനെ. മഴ കുറേ പെയ്തിട്ടുണ്ടാവും.

സാമ്പത്തികം അങ്ങനെ. 

മഴ കുറേ പെയ്തിട്ടുണ്ടാവും. 

എന്നുവെച്ച് പെയ്ത മഴയിലെ മുഴുവൻ വെള്ളവും ശേഖരിക്കാനായവരും സമ്പാദിച്ചവരും ഇല്ല.

എന്നല്ല അതിൽ പത്ത് ശതമാനം പോലും ശേഖരിച്ചവരും സമ്പാദിച്ചവരും ഉണ്ടാവില്ല. 

പെയ്തതിലധികവും ഒഴുകിപ്പോയിട്ടുണ്ടാവും.  

സ്വന്തമായ കിണറുള്ളവൻ മാത്രം, അതും ആ കിണറിൽ സ്വന്തമായ ഉറവയൂണ്ടെങ്കിൽ മാത്രം, ഉഷ്ണകാലത്ത് വെളളം കുടിക്കാം. 

കിണറിലെ വെളളം ആരെങ്കിലും ബോധപൂർവ്വം ഒഴിച്ച് നിറച്ചത് കൊണ്ട് ഉണ്ടായതും കിട്ടുന്നതുമല്ല താനും.

********

സാമ്പത്തികം പിന്നങ്ങനെയും. 

ഉറച്ച മണ്ണ് പോലെയെങ്കിൽ, ഒരു കണ്ടമായി നിന്നാൽ എത്ര കാലവും നിൽക്കും. 

ഏത് ദുരിതവും പേമാരിയും മറികടക്കും. 

പക്ഷേ അതേ മണ്ണ് കിളച്ചുവെച്ചാലോ? 

ഒലിച്ചുപോകും. 

ആരെൻ്റെ മണ്ണ് (സമ്പത്ത്) കൊണ്ടുപോയെന്ന് ചോദിക്കരുത്. 

ഏത് മഴയിലും കാറ്റിലും കിളച്ചമണ്ണ് ഒലിച്ചുപോകും. 

ആരെന്നില്ലാതെ അതെല്ലാരിലേക്കും ഒലിച്ചുപോയിട്ടുണ്ടാവും.

********

കൃഷിക്ക് വേണ്ടി കിളക്കുന്നതല്ല ഉദ്ദേശിച്ചത്.

അങ്ങനെ കൃഷിക്ക് വേണ്ടി കിളക്കുന്നത് മണ്ണിനെ വളർത്തലും പരിവർത്തിപ്പിക്കലും ആണല്ലോ?

മണ്ണിനെ മാത്രം തന്നെ സമ്പത്തായി കണ്ട്, ഉപമിച്ച് പറഞ്ഞതാണ്. അങ്ങനെ കാണുമ്പോഴുള്ള കാര്യം പറഞ്ഞതാണ്.

അങ്ങനെ വരുമ്പോൾ, വെറുതേ, കൃഷിക്ക് വേണ്ടിയല്ലാതെ മുഴുവൻ കിളച്ചിട്ട്, മഴയും കാറ്റും മണ്ണ് കൊണ്ടുപോയിട്ട് എവിടെപ്പോയി എൻ്റെ മണ്ണെന്ന് ചോദിച്ചിട്ട് കാര്യമില്ലെന്ന് പറയുകയായിരുന്നു.


Friday, September 6, 2024

Too much planning and thinking is not the planning, it is rather spoiling... Spoiling the life.

Too much of planning and too much of thinking about planning is not planning, it is rather spoiling...

Spoiling the life, spoiling the present.

Distasting the real nectar and juice of life.

Because, after all too much of thinking and planning about investment is too much of heating yourself.

Too much heating causes the real water that is meant to quench your real time thirst to evaporate.

It evaporates quenching no one's thirst, rather keeping everyone always thirsty.

No Bill Gates or Steve Jobs or Jesus Christ happened because of pre-planning. 

They didn't know and plan to be the Bill Gates or Steve Jobs or Jesus Christ of today we know.

Things happen spontaneously, and nobody can ever repeat or ever think of repeating it.

Happened because it happened.

We talk about it after it happened, only because it happened. 

Failed are in millions than the ones succeeded in spite of all preplanning and heavily forethought investments. 

Still we talk of pre-planning taking the examples of very few who succeeded forgetting a lot who failed. 

All the talks of plans and planned investments are only the post-event stories.

Living is your best investment and the biggest investment.

After living and meeting all living cost is the mere fact of plans and investment arises.

And after all, for living and securing life is all your investments are...

Investment by sacrificing life is a big nonsense...

After all, everything is for living and is by and because of living.

If one is unable to make an investment after living his life and its living costs, no one to blame... 

It is the sheer helplessness of the brute majority...

One has to know that the life lived by him is the best of his investment and saving.... 

Just abstract feelings and beautiful memories of life are his best investments and savings.

That's where one has to think, if at all possible and if need be at the maximum, of other options of cutting the cost, but never cutting the life for cutting the cost.

And that is done by having a clear cut distinction and discrimination line between his actual needs and no needs.

Because, most of one's needs are not really his needs, but mostly unnecessarily influenced needs.

Running inside the running train won't put any one in more speed... 

Hence your too much of tensioning about saving and making investments too the same way.

Actual results of such running inside the running train will be only the tiresomeness and exhaustion during your actual tour and afterwards....

One has to clearly know for sure that no one can have all the water of rain or heavy rain saved or invested.

That is how one's earning too...

Rather than trying nonsensically to save and invest all the water of rain, experience the fact, coolness and the beauty rain, enjoy and celebrate in the rain costlessly, and costing no further loss to yourself and any others.

It is an inevitability that most of the rain water will be flowing and wasted to no where and for no one's use.

At least you can be happy with the fact that you are able to think of saving and doing investments just because you don't have too many backlogs of financial liabilities and family obligations, as of now.

And you are able at least to think and do, even if it is at the minimum level, at this very early stage of your life too.....

No one is against your such plans, but it shouldn't be at one's own cost of getting confined and suffocating too much in your very tight complaining and comparing compartment.

Sometimes, for example, only one your wrong decision, if at all, may be or will be buying a new car, at the early stage of your career.

But it was because of all your family members insistence which you yourself too couldn't resist, to the extent the you were all wary of backing off from such a plan, when someone of your elders hinted once during your long discussions and consultations among yourselves...

But once decided and implemented, you should be be steadfast and strong without any further doubts and regrets of very weak ifs and perhaps.

The very pessimistic and negative thinking of ifs and perhaps will only put all of you in depression and heavy tension... For no otherwise benefits.

It will reach and result in blame game too, one or other way for no other benefit.

Don't put your present and today in the darkness of doubts, fears and suspicion of ifs and perhaps, and don't get your present and today into burning heat also by too much thinking and planning for litting the future or by thinking about litting the future.

Tension spreads and radiates tension around and to all others among your close and near too..

Fear and hatred also are the same way... 

They too radiate around and to all others among your close and  near...

Too much of planning and too much of thinking about planning is not planning, it is rather spoiling...

Spoiling the life.

Distasting the real nectar and juice of life..

Thursday, September 5, 2024

ഭാഗം 2: "അന ഇന്ത ദ്വന്നി അബ്ദീ ബീ". എൻ്റ അടിമയുടെ എന്നെക്കുറിച്ച ഊഹത്തിലാണ് ഞാൻ.

"അന ഇന്ത ദ്വന്നി അബ്ദീ ബീ"

സാരം:

"എൻ്റ അടിമയുടെ എന്നെക്കുറിച്ച ഊഹത്തിലാണ് ഞാൻ."

അല്ലെങ്കിൽ,

"എൻ്റെ അടിമ എന്നെക്കുറിച്ച് എന്ത്, എങ്ങിനെ ധരിക്കുന്നുവോ അങ്ങനെയാണ് ഞാൻ."

ചോദ്യം : മേൽവാചകത്തിൽ മനുഷ്യരെ കുറിച്ച് അടിമ എന്ന പ്രയോഗം അത്ര സഹിക്കുന്നില്ല. എന്ത് പറയുന്നു?

മറുപടി : മേൽവാചകത്തിൽ സൃഷ്ടി എന്ന പ്രയോഗം ഇല്ലാതിരുന്നതും സൃഷ്ടി എന്ന് മാത്രം പറയാതിരുന്നതും പകരം അടിമ എന്ന് മാത്രം പ്രയോഗിച്ചതും കൊണ്ട് കുറച്ച് കൂടി യുക്തിപരമായെന്നും നന്നായെന്നും തോന്നുന്നു. 

ഒന്നാമതായി, നമ്മുടെ ഇടയിൽ നമുക്ക് മനസ്സിലാവുന്നതും ആകാവുന്നതും പോലെ ദൈവം എന്ന് അതുകൊണ്ട് വന്നു, പറഞ്ഞു.

രണ്ടാമതായി, സൃഷ്ടിയിൽ ചരവും അചരവും ഉണ്ട്. 

അചരം നാം മനുഷ്യരെ പോലെ സങ്കൽപിക്കുന്നും ഊഹിക്കുന്നും ഇല്ല. ചാരത്തിൽ തന്നെ മുഴുവനും സങ്കല്പിക്കാനും ഊഹിക്കാനും സാധിക്കുന്നവരാണോ എന്നും അറിയില്ല

സങ്കൽപിക്കുന്നവർക്കല്ലേ ദൈവം ഉണ്ടെന്നതും ഇല്ലെന്നതും ഉള്ളൂ.

നമ്മുടെ മാനത്തിൽ നിന്ന് നോക്കുമ്പോൾ സൃഷ്ടികളായ പ്രാപഞ്ചിക സംഗതികൾക്കിടയിൽ നമുക്കുള്ളത് പോലുള്ള ബോധം ഉള്ളതും ഇല്ലാത്തതും ഉണ്ട്. 

ബോധമുള്ളതിന് മാത്രമേ അടിമ എന്നത് ബാധകമാവുന്നുള്ളൂ, അടിമത്വം ബോധ്യമാകുന്നുള്ളൂ

ബോധമുള്ളവരോട് പറയുമ്പോൾ ബോധമുള്ളവന് ബാധകനായ കോലത്തിൽ പറയുക, പറയുന്നു എന്നത് ദൈവം മനുഷ്യനോളം താഴുമെന്നും മനുഷ്യന് ദൈവത്തോളം ഉയരാമെന്നും അർത്ഥം തരുന്നു.

അടിമ എന്നാവുമ്പോൾ മനുഷ്യൻ എന്നും, ബോധമുള്ളവൻ എന്നും, സാഹചര്യവശാൽ താൽകാലികമായി അടിമയാകേണ്ടി വന്നവനെന്നും, വളർന്നുവളർന്ന് ഉടമയും ഉടമയോളവും ആകാവുന്നവനെന്നും അർത്ഥം ഉണ്ട്, ഉണ്ടാക്കാം.

നമ്മുടെ തന്നെ വ്യാവഹാരിക കർമ്മജീവിതത്തിലും എല്ലാവരും ഏതല്ലോ അർഥത്തിൽ അടിമകൾ തന്നെ. ചരവും അചരവും ഒരുപോലെ.

അതുകൊണ്ട് തന്നെ മറ്റൊരു സൂക്തം ഇവിടെ ഉദ്ധരിക്കട്ടെ.

"ആകാശഭൂമികളിലുള്ളത് മുഴുവൻ നിർബന്ധിത മായോ ഐച്ഛികമായോ അവന് (അതിന്) വഴങ്ങിയിരിക്കുന്നു (സമർപ്പിതമായിരിക്കുന്നു)" (ഖുർആൻ)

അറിയണം: വഴക്കം, സമർപ്പണം എന്നാണ് ഇസ്‌ലാം എന്ന വാക്കിനും അർത്ഥം. 

ഇസ്‌ലാം എന്ന അടിസ്ഥാനധാതു വാക്കിൽ നിന്നും ഉണ്ടായ ക്രിയാരൂപമായ അസ്‌ലമ എന്ന വാക്കാണ് മേൽസൂക്തത്തിൽ "വഴങ്ങിയിരിക്കുന്നു (സമർപ്പിതമായിരിക്കുന്നു)" എന്നതിനെ സൂചിപ്പിക്കാനും പ്രയോഗിച്ചത്.

വ്യത്യസ്തമായ തട്ടുകളിൽ നിൽക്കുന്ന സമർപ്പണം മാത്രമായ അടിമകൾ തന്നെ നാം എല്ലാവരും. 

സ്വാതന്ത്ര്യമുണ്ട് ഉണ്ടെന്ന് തോന്നുന്ന അസ്വതന്ത്രർ തന്നെ നാമെല്ലാവരും.

ഉള്ളിൽ കെണിഞ്ഞവർ പുറത്താണെന്ന് കരുതുന്നു എന്നത് മാത്രം മിച്ചം.

എത്രയെല്ലാം അല്ലെന്ന് വരുത്തിയാലും നാമെല്ലാം അടിമകൾ, സമർപ്പിതർ. 

ആദ്യമായി, നാമെല്ലാവരും നമ്മൾ ജനിച്ചു വീണ ജീവിതത്തിൻ്റെയും അവസ്ഥകളുടെയും അടിമകൾ. ജീവിതത്തിനും അതിൻ്റെ അവസ്ഥകൾക്കും അവസ്ഥാന്തരങ്ങൾക്കും സമർപ്പിതർ.

എത്രയെല്ലാം സ്വതന്ത്രരെന്ന് നമ്മേക്കുറിച്ച് നാം മനസ്സിലാക്കിയാലും എകപക്ഷീയമായി പറഞ്ഞുനടന്നാലും നമ്മളകപ്പെട്ട വണ്ടിക്കുള്ളിൽ യാത്ര ചെയ്യുന്നവർ തന്നെ നാമെല്ലാവരും. തീർത്തും സമർപ്പിതരായി, അടിമകളെ പോലെ.

ഏത്രയെല്ലാം സ്വതന്ത്രരാണെന്ന് വീമ്പിളക്കി ഓടുന്നുന്നുണ്ടെങ്കിലും അതൊക്കെയും നമ്മൾ അകപ്പെട്ട വണ്ടിക്കുള്ളിലെ ഓട്ടം മാത്രം. 

എത്രയെല്ലാം വേഗത സ്വയം കൂട്ടിയാലും അവകാശപ്പെട്ടാലും നമ്മളൊക്കയും നമ്മൾ അകപ്പെട്ട വണ്ടിയുടെ വേഗതയിൽ മാത്രം യാത്ര ചെയ്യുന്നവർ. 

എങ്ങോട്ടെല്ലാം തിരിഞ്ഞും മറിഞ്ഞും ഇരുന്നും കിടന്നും ദിശ മാറ്റിയെന്ന് വരുത്തിത്തീർത്താലും നമ്മളൊക്കെയും യാത്ര ചെയ്യുന്നത് നാം അകപ്പെട്ട വണ്ടി പോകുന്ന ദിശയിലേക്ക്, വണ്ടിയുടെ മുഖം മാത്രം നമ്മുടെ മുഖം ആക്കിക്കൊണ്ട്.

എല്ലാം, പോകട്ടെ, നമ്മുടെ തന്നെ വ്യാവഹാരിക കർമ്മലോകത്ത് അധികാരികളുടെ വിരട്ടലുകൾ ഭയക്കുന്ന അടിമകൾ, സമർപ്പിതർ നാം. 

നമുക്ക് പ്രധാനമന്ത്രി വേറെ പ്യൂൺ വേറെ. 

ചെയർമാൻ വേറെ സെക്രട്ടറി വേറെ. 

സ്റ്റിയറിംഗ് വേറെ ടയർ വേറെ. 

നമ്മളിൽ ചിലർ സ്റ്റിയറിംഗ് മറ്റുചിലർ ടയർ വേറെയും കുറേ ചിലർ നട്ടും ബോൾട്ടും മറ്റും മറ്റും.

മുൻകൂട്ടി നിശ്ചയിച്ച, നിശ്ചയിക്കപ്പെട്ട വിശേഷങ്ങളും വിശേഷണങ്ങളും ഇന്ദ്രിയങ്ങളും മാനങ്ങളും അവയുടെ സാധ്യതകളും വെച്ച്, അവ തരുന്ന വൃത്തത്തിനുള്ളിൽ ആവുന്നത് പോലെ ആവാനും ചെയ്യാനും തന്നെയേ അടിമകളായ നമുക്കാവുന്നുള്ളൂ. 

ജനനവും മരണവും നമ്മുടേതായ തെരഞ്ഞെടുപ്പല്ല. 

അടിമകളെ പോലെ തെരഞെടുപ്പില്ലാതെ നമുക്ക് സ്വീകരിക്കേണ്ടി വന്നത് ജനനവും മരണവും. 

സിദ്ധിയും കഴിവും രോഗവും ആരോഗ്യവും അവസരങ്ങളും എല്ലാം അപ്പടി അടിമക്ക് കിട്ടുന്നത് പോലെ, തെരഞ്ഞെടുപ്പില്ലാതെ, കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി എന്നത് പോലെ മാത്രം.

മനുഷ്യർക്കിടയിൽ നടമാടിയ അടിമ സമ്പ്രദായം വെച്ച് മാത്രം മനസ്സിലാക്കുന്ന തകരാറിൽ അകപ്പെട്ട പ്രശ്നം നമുക്കും അടിമയെന്ന് പറയുന്നത് കേൾക്കുമ്പോൾ ഉണ്ടെന്ന് നാം മനസ്സിലാക്കിയാൽ മാത്രം മതി. 

എങ്കിൽ മേൽപറഞ്ഞ വാചകത്തിലെ അടിമ പ്രയോഗത്തിൽ തട്ടിമുട്ടി മനസ്സിലാക്കാൻ തയ്യാറാവാതെ നിൽക്കില്ല.

രാജ്യം സംരക്ഷണമാകുന്നതിന് പകരം ബാധ്യതയും ഭാരവും ആവുകയോ?

വരുമാനവും ലാഭവുമുണ്ടാകുമ്പോൾ ഇരുപതും മുപ്പതും ശതമാനം നികുതി വാങ്ങാൻ രാജ്യം. 

കഷ്ടവും നഷ്ടവുമുണ്ടാകുമ്പോൾ നഷ്ടം നികത്താനും വാങ്ങിയ നികുതിയെങ്കിലും തിരിച്ചുനൽകാനും രാജ്യമില്ല. 

വരുമാനനികുതിയടച്ച് ബാക്കി വന്ന തുച്ഛം പൈസ കൊണ്ട് എന്തെങ്കിലും വാങ്ങുമ്പോഴോ? 

വീണ്ടും രാജ്യം ഈടക്കുന്നു പതിനെട്ടും ഇരുപത്തിയെട്ടും ശതമാനം നികുതി. 

രാജ്യം സംരക്ഷണമാകുന്നതിന് പകരം ബാധ്യതയും ഭാരവും ആവുകയോ?

******

ഈ പറയുന്നതിൽ വെറുപ്പിക്കുന്ന കാര്യം എന്താണ്?

നാട്ടിലെ മൊത്തം ജനങ്ങൾ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നം പറയുന്നത് വെറുപ്പിക്കലാണോ? 

അങ്ങനെ പറയാൻ സാധിക്കുകയല്ലേ രാജ്യനിവാസികളോടുള്ള സ്നേഹം?

രാജ്യനിവാസികളോടുള്ള സ്നേഹമല്ലേ യഥാർത്ഥ രാജ്യസ്നേഹം?

അല്ലാതെ ഏതെങ്കിലും പാർട്ടിയുടെ അന്ധനായ ഭക്തനായി ശരിയും തെറ്റും നീതിയും അനീതിയും മനസ്സിലാകാതിരിക്കലല്ല രാജ്യസ്നേഹം

അതുമൂലമുള്ള അഹിഷ്ണുതയും തീവ്രതയും അല്ല രാജ്യസ്നേഹം.

********

അനർഹത സ്ഥാനവും അധികാരവും നേടുമ്പോൾ, കാര്യങ്ങൾ നടത്തുമ്പോൾ, ശരിയും തെറ്റും നിശ്ചയിക്കുമ്പോൾ അർഹതയെ നിശ്ചയിക്കുന്ന, ശരി തെറ്റുകളെ മനസ്സിലാക്കേണ്ട മാനദണ്ഡങ്ങൾ നഷ്ടമാവുന്നു.

********

എല്ലാ പ്രവൃത്തിക്കും കൃത്യമായ വിപരീത ഫലം ഉണ്ടാവും എന്ന ന്യൂട്ടൻ്റെ പറച്ചിൽ ശരിയാവുന്ന പ്രായോഗിക രൂപം. 

അനർഹത അധികാരം വാഴുമ്പോൾ അർഹതയുള്ളവർക്ക് അർഹമായത് നിഷേധിക്കപ്പെടുന്നു. 

കൃത്യമായ വിപരീത ഫലം.

Tuesday, September 3, 2024

'സർക്കാർ അധ്യാപഹയാ, ശമ്പളം മുഴുവനും കിട്ടുന്നുണ്ടല്ലോ, അല്ലേ?' 'ഓ... കിട്ടുന്നുണ്ടപ്പാ ...'

ഒരു സർക്കാർ സ്കൂൾ അധ്യാപകനോട് ചോദിച്ചു.

'ഒരു ദിവസം എത്രസമയം ചെലവഴിക്കുന്നു കുട്ടികള്‍ക്കും സ്കൂളിനും വേണ്ടി?' 

'ഒന്ന്, ഏറിയാല്‍ രണ്ട് മണിക്കൂര്‍'. 

'ശമ്പളം മുഴുവനും കിട്ടുന്നുണ്ടല്ലോ, അല്ലേ?' 

'ഓ... കിട്ടുന്നുണ്ടണ്ടപ്പാ...'

********

ശരിയാണ്. 

മഹാഭൂരിപക്ഷം അധ്യാപകരും എന്തോ കുറേ ചെയ്യുന്നുണ്ട്, ചെയ്യുന്നുണ്ടെന്ന് വരുത്തുന്നുണ്ട്. 

പക്ഷേ, ആ അധ്യാപകരുടെ തന്നെ നിലവാരവും അവർ ചെയ്യുന്നതിൻ്റെ ഗുണവും ഫലവും വളരെ കുറവും മോശവുമാണ്. 

എല്ലാം ചടങ്ങ് പോലെ തത്തമ്മേ പൂച്ച പൂച്ചയായി മാത്രം. 

ദിശയും മുഖവും ഇല്ലാതെ. 

തെറ്റായ ദിശയിൽ വേണ്ടത്ര യോഗ്യതയും വിവരവും സത്യസന്ധതയും ഇല്ലാതെ കുറേ ശ്രമിക്കുന്നു എന്നത് ഗണഫലത്തെ ഉറപ്പാക്കില്ല.

സ്വന്തം മക്കളെ പോലും ആ രീതി മാത്രം വെച്ച് വഴിനടത്താനാവാതെ വരികയും ചെയ്യുന്നു.

*********

നേരിട്ട് പറഞ്ഞുകേട്ട അനുഭവമാണ്. 

ആളുടെ പേരും സ്കൂളിൻ്റെ പേരും പറയുന്നത് ശരിയല്ല. 

നമുക്ക് വേണ്ടത് പാഠവും അറിവുമാണ്; ആളെയല്ല.

പറഞ്ഞ ആളാരും ആയിക്കൊള്ളട്ടെ, പറയുന്ന കാര്യം ശരിയോ അല്ലേ എന്നത് മാത്രമേ വിഷയം ആകേണ്ടതുള്ളൂ? 

അധ്യാപകർ സ്കൂളിൽ വന്ന് സമയം ചിലവഴിക്കുന്ന നാടകം നടത്തുന്നില്ല എന്ന അർത്ഥം മേൽപറഞ്ഞതിന് ഇല്ല. 

അതൊക്കെ ഒരു സർക്കീറ്റ് പോലെ കുട്ടികളുടെ പേരിൽ കിട്ടുന്ന വൻശമ്പളം കൈക്കലാക്കാൻ നടക്കുന്നുണ്ട്. 

കുട്ടികൾക്ക് കാര്യമായ ഒരുപകാരവും ഇല്ലാതെ. 

കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടും, എപ്ലസ് എന്ന മിഥ്യാധാരണയിൽ അകപ്പെടുത്തി അപകടപ്പെടുത്തിക്കൊണ്ടും ഏറെക്കുറെ തത്തമ്മേ പൂച്ച പൂച്ചകൾ ആവർത്തിച്ചുകൊണ്ടും അത് നടക്കുന്നു. എന്ത് എന്തിനെന്ന് കൃത്യമായ ലക്ഷ്യബോധമോ അതിന് വേണ്ട കരുത്തോ നിലവാരമോ ഇല്ലാതെ, ഉണ്ടാക്കാതെ. ഡൽഹിക്ക് പോകേണ്ടവൻ ചെന്നൈ ക്കുള്ള വണ്ടിയിൽ കയറി ശ്രമിച്ചിട്ട്, വല്ലാതെ ശ്രമിക്കുന്നുണ്ട് എന്ന് പറയുമ്പോലെയും, വരുത്തുമ്പോലെയും.

അറിവിൽ , ഒന്നിലധികം സമർത്ഥരായ കുട്ടികൾ സ്കൂളിൽ പോകുന്നത് സയത്തെ വെറുതെ വേസ്റ്റ് ആക്കലാണ് എന്ന് സ്വയം മനസ്സിലാക്കി സ്വയം സ്കൂളിൽ പോകാതെ ഒൻപതും പത്തും പ്ലസ് വണ്ണും പ്ലസ് ടൂവും പഠിച്ചവരാണ്. 

അധ്യാപകരോട് കാര്യം പറഞ്ഞ് മുൻകൂട്ടി അനുവാദം വാങ്ങി, ഹാജരല്ലല്ലോ പ്രധാനം കുട്ടികൾ ശരിക്കും പഠിക്കുകയും പഠിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും അല്ലേ പ്രധാനം, സ്കൂളിൽ വരുന്ന കുട്ടികളെക്കാൾ എല്ലാ മേഖലയിലും തിളങ്ങുന്നു എന്ന് ഉറപ്പ് വരുത്തിയാൽ പോരേ എന്നവരോട് ചോദിച്ചു. 

അവർ ഏറ്റവും നല്ല റിസൾട്ട് വാങ്ങിക്കൊടുക്കുകയും ചെയ്തും. 

സ്കൂളിൽ നിന്ന് എട്ടും പത്തും മണിക്കൂർ പഠിപ്പിച്ചെങ്കിൽ പഠിപ്പിച്ചു എന്ന് വരുത്തുന്നത് പഠിക്കാൻ അവർക്ക് വീട്ടിൽ അര മണിക്കൂർ പോലും വേണ്ടിവന്നില്ല, വരുന്നില്ല. 

ബാക്കി സമയം അവർ മറ്റുനിലക്ക് ഒരുങ്ങാനും വളരാനും ഉപയോഗപ്പെടുത്തി. 

JEE പോലുള്ള മത്സരപരീക്ഷഹൽക്കുള്ള ഒരുക്കവും മറ്റും നടത്താൻ ആ വഴിയിൽ സമയം കണ്ടെത്തി.

ഒപ്പം റൗളിങ്ങും കാഫ്കയും ഓർവലും കമ്യൂവും ദാസ്തേവസ്കിയും ഹെമിംഗ്വേയൂം ചെക്കോവും ഹ്യൂഗോയും കുന്ദേരയും പൗലോ കൊയ്‌ലോയും ജിബ്രാനും ഹെസ്സെയും ഖാലിദ് ഹുസൈനും അടങ്ങുന്ന മെച്ചപ്പെട്ട ലോകസാഹിത്യം വളരെ ചെറിയ പ്രായത്തിൽ തന്നെ ഇംഗ്ലീഷ് ഭാഷയിൽ തന്നെ വായിക്കാനും വളരാനും അവർക്ക് സാധിക്കുകയും ചെയ്തു. 

അവരിൽ രണ്ടുപേർ ഇപ്പൊൾ എറ്റവും വലിയ MNCകളിൽ ഉയർന്ന സ്ഥാനം വഹിച്ച് വളരെ ഉയർന്ന ശമ്പളം വാങ്ങുന്നു. 

വെറും ഇരുപത്തിരണ്ട്, ഇരുപത്തിമൂന്ന് വയസ്സ് ആകുമ്പോഴേക്കും.

*******

ഒറ്റപ്പെട്ടുള്ളത് നല്ല വളരെ കുറച്ച് അധ്യാപകർ. 

അവർക്കൊന്നും ചെയ്യാൻ സാധിക്കാതെ. അവരും അജപ്പെട്ടിരിക്കുന്നത് തെറ്റായ വണ്ടിയിൽ തേട്ടായ ദിശയിൽ.

മഹാഭൂരപക്ഷവും വൻശമ്പളം കൈക്കലാക്കാൻ വേഷംകെട്ടി സമയം തള്ളുന്നവർ.

*******

പ്രൈമറി അധ്യാപകരുടെ കാര്യം വേറെ തന്നെയാണ്. അവരാണ് എന്തെങ്കിലും സത്യസന്ധമായി ചെയ്യുന്നത്. അവർക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്. പക്ഷേ, അവരിലും യോഗ്യർ വളരെ കുറവാണ്. ഏറ്റവും യോഗ്യതയും മനശ്ശാസ്ത്രം വും അറിയുന്നവർ വേണ്ടത് പ്രൈമറി തലത്തിലാണ്. കോളേജ് തലത്തിലുള്ള അദ്ധ്യാപകരിൽ അധികവും വെറും വെറുതെയാണ്. പ്രത്യേകിച്ചും ആർട്സ് കോളേജിലെ അധ്യാപക ർ. വിദ്യാർത്ഥികൾ മഹാഭൂരിപക്ഷവും ഒറ്റക്ക് തന്നെ പഠിക്കുകയാണ്.

********

അഞ്ചും ആറും മണിക്കൂറുകൾ സ്കൂളിൽ അധ്യാപകർ ചിലവഴിക്കുന്നു എന്നത് ഒന്നിനും തെളിവല്ല, ന്യായമല്ല. 

ഗുണനിലവാരത്തെയൂം സത്യസന്ധതയെയും ആത്മാർഥതയെയും അത് സൂചിപ്പിക്കില്ല. 

വെറുതേയും ഡ്യൂട്ടി പോലെയും സമയം ചിലവഴിക്കാൻ ആർക്കും സാധിക്കും. 

ചിലവഴിച്ചുവെന്ന് വരുത്തിയാൽ മാത്രം മതി. 

കുട്ടികൾക്ക് അവരുടെ അവകാശം അറിഞ്ഞ് ചോദിച്ച് വാങ്ങാൻ അറിയില്ല എന്നത് അധ്യാപകരെ രക്ഷപ്പെടുത്തുന്നു.

********

കളി: 

അതും ആരെയും സ്കൂളിൽ നിന്ന് പഠിപ്പിച്ചതല്ല, പഠിപ്പിക്കുന്നില്ല. 

PT, drill സമയത്തെ കുട്ടികൾ പുറത്ത് പോയി എന്തെങ്കിലും കളിക്കാനുള്ള സമയമായി കണ്ടതാണ്. 

സ്കൂളിൽ നിന്നുള്ള പഠിപ്പിക്കൽ കൊണ്ടും പരിശീലനം കൊണ്ടും കളിക്കാരനായ ഒരാളെയെങ്കിലും കാണിക്കാൻ സാധിക്കില്ല. 

സ്കൂളിൽ എല്ലാം "കാട്ടിലെ മരം തേവരുടെ ആന, വലിയെടാ വലി" എന്ന മട്ടിലാണ്. 

അതിന് മാത്രം നിലവാരവും ആത്മാർഥതയും ഉള്ള pt, drill അധ്യാപകരെ ഒരു സ്‌കൂളിലും കാണിക്കാനും പറ്റില്ല. 

ഒരു പണിയും ഇല്ലാതെ വെറും വെറുതേ ശമ്പളം വാങ്ങി തടിച്ചു കൊഴുക്കുന്ന ഒരു വിഭാഗം കൂടിയാണ് pt, drill അദ്ധ്യാപകർ.

*******

ചിലരെ മാനിക്കുന്നു. പക്ഷേ, ആ ചിലർ ഒരപവാദമാണ്, ആ നിലക്ക് ബഹുമാനവും അർഹിക്കുന്നു.

പക്ഷേ അപവാദങ്ങളെ വെറും അപവാദങ്ങൾ മാത്രമായ് മാത്രമേ ഏത് പഠന ശാസ്ത്ര തൊഴിൽ  രംഗത്തും കാണൂ. 

മഹാഭൂരിപക്ഷവും തത്തമ്മേ പൂച്ചപൂച്ച എന്ന പോലെ വളരെ കൃത്രിമവും യാന്ത്രികവും ആയി പോകുന്നു, ചുരുങ്ങിയത് മാറ്റപ്പെടുന്നു.

അനുഭവം സാക്ഷി.

വ്യക്തിപരമായല്ല ഇവിടെ വിഷയം എടുക്കേണ്ടത്.

അതുകൊണ്ട് തന്നെയാണ് ഒരു സംഭാഷണം വഴി പൊതുവായ കാര്യം ധ്വനിപ്പിച്ചപ്പോൾ ആ വ്യക്തിയുടെയോ സ്‌കൂളിൻ്റെയോ പേര് പറയുന്നത് അപ്രസക്തമായതും.

Sunday, September 1, 2024

"അന ഇന്ത ദ്വന്നി അബ്ദീ ബീ". എന്നെക്കുറിച്ച് എന്ത്, എങ്ങിനെ ധരിക്കുന്നുവോ അങ്ങനെയാണ് ഞാൻ."

"അന ഇന്ത ദ്വന്നി അബ്ദീ ബീ"

സാരം:

"എൻ്റ അടിമയുടെ എന്നെക്കുറിച്ച ഊഹത്തിലാണ് ഞാൻ."

അല്ലെങ്കിൽ,

"എൻ്റെ അടിമ എന്നെക്കുറിച്ച് എന്ത്, എങ്ങിനെ ധരിക്കുന്നുവോ അങ്ങനെയാണ് ഞാൻ."

ദൈവം ദൈവത്തെ വിശേഷിപ്പിച്ച് പറഞ്ഞ (പറഞ്ഞെന്ന് പറയുന്ന) ഖുദ്സീയായ ഹദീസ് ആണ് മേൽ ഉദ്ധരിച്ചത്.

വിശ്വാസ വൈവിധ്യവും സങ്കല്പ സ്വാതന്ത്ര്യവും അനുവദിക്കുന്ന ഇതിനേക്കാൾ വലിയ ദൈവിക വചനം ഉണ്ടാവാനില്ല.

ദൈവം എങ്ങനെയുമാണ്, ദൈവം എങ്ങനെയുമാവും, ദൈവത്തെ എങ്ങനെയും സങ്കല്പിക്കാം, കരുതാം എന്ന് പറഞ്ഞുതരുന്ന ദൈവത്തിൻ്റേത് തന്നെയെന്ന് പറയുന്ന, പറയാവുന്ന മൊഴി.

എങ്ങനെയെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞതും നിർവ്വചിച്ചതും പോലെ തന്നെ ദൈവവിശ്വാസം ആയിക്കൊള്ളണം എന്നില്ലെന്ന് ദൈവം തന്നെ പറയുന്ന തെളിവായ മൊഴി.

അങ്ങനെ ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞത് മാത്രമായ നിർവചനവും രൂപവും ഭാവവും മാത്രമല്ല ദൈവത്തിനെന്ന് പറഞ്ഞുറപ്പിക്കുന്ന മൊഴി.

എങ്ങനെയെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞതും നിർവ്വചിച്ചതും പോലെ തന്നെ ആരും നിർബന്ധമായും ദൈവത്തെ മനസ്സിലാക്കേണ്ടതില്ലെന്നർത്ഥം തരുന്ന മൊഴി.

ഒരു പ്രത്യേക രീതിയിൽ തന്നെ എല്ലാവരും ദൈവത്തെ കാണണം, മനസ്സിലാക്കണം വിശ്വസിക്കണം എന്നൊരു അവസാനമൊഴിയില്ല,  ദൈവത്തിന് അങ്ങനെയൊരു നിർബന്ധവുമില്ലെന്ന് അർത്ഥം തരുന്ന മൊഴി.

ദൈവത്തെ എങ്ങനേയും കാണാനും മനസ്സിലാക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ട് എന്നർത്ഥം തരുന്ന മൊഴി. 

ദൈവം രൂപമായിട്ടായാലും രൂപമില്ലാതെയായാലും. ഗുണങ്ങളോടെയായാലും നിർഗുണമായായാലും ഉണ്ടെന്നായാലും ഇല്ലെന്നായാലും ദൈവത്തെ കുറിച്ച എല്ലാ സങ്കല്പങ്ങളും ഊഹങ്ങളും ഒരുപോലെ ശരിയാവും എന്നർത്ഥം തരുന്ന മൊഴി.

ആരെങ്കിലും എങ്ങനെ വിശ്വസിക്കുന്നു, മനസ്സിലാക്കുന്നു, വിശ്വസിക്കാതിരിക്കുന്നു, മനസ്സിലാക്കാതിരിക്കുന്നു എന്നത് ദൈവത്തെ ബാധിക്കുന്ന കാര്യമല്ലെന്നർത്ഥം തരുന്ന മൊഴി. 

ആരെങ്കിലും വിശ്വസിച്ചത് കൊണ്ട് കൂടുതലായി ഉണ്ടാവുന്നില്ല, ആരെങ്കിലും നിഷേധിച്ചത് കൊണ്ട് കൂടുതലായി ഇല്ലാതാവുന്നില്ല ദൈവം എന്നർത്ഥം തരുന്ന മൊഴി.

ആർക്കും അവർക്കാവുമ്പോലെ ദൈവത്തെ സങ്കല്പിക്കാം, സങ്കല്പിക്കാതിരിക്കാം എന്നർത്ഥം തരുന്ന മൊഴി. 

ഓരോരുത്തർക്കും അവരകപ്പെട്ട മാനത്തിൽ നിന്നും പ്രതലത്തിൽ നിന്നും മനസ്സിലാക്കാനും ഭാവിക്കാനും സങ്കല്പിക്കാനും സാധിക്കുന്നത് പോലെയാണ് ദൈവം എന്നർത്ഥം തരുന്ന മൊഴി.

ഓരോരുത്തരുടെയും മാനത്തിൻ്റെയും തലച്ചോറിൻ്റെയും പരിമിതികളുടെയും തടവറയിലാണ് ഓരോരുത്തരും എന്ന് ദൈവമറിയും എന്നറിയിക്കുന്ന മൊഴി. 

ആ മാനവും പരിമിതിയും തലച്ചോറും അനുസരിച്ച് മനസ്സിലാകുന്നത് പോലെയും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആവുന്നത് പോലെയും തന്നെ അവരുടെ ദൈവവും ദൈവമില്ലായ്മയും അവർക്ക് എന്നർത്ഥം തരുന്ന മൊഴി.

ദൈവമില്ലെന്നാണ് ഒരാൾക്ക് അവൻ്റെ മാനവും പരിമിതിയും തലച്ചോറും വെച്ച് ന്യായമായും തോന്നുന്നതെങ്കിൽ അതയാൾക്ക് ശരിയെന്ന് പറഞ്ഞുതരുന്ന മൊഴി.

ആരെയും അയാളുടെ തലച്ചോറും പരിമിതിയും മാനവും വെച്ച് ദൈവം ഉൾകൊള്ളും എന്നർത്ഥം തരുന്ന മൊഴി. 

അങ്ങനെ ഒരാൾക്ക് ദൈവമില്ലെന്നു തോന്നിയാൽ ഇല്ലാത്തത് പോലെ അയാൾക്ക് അയാളുടെ ദൈവം എന്ന് പറഞ്ഞുതരുന്ന മൊഴി.

അങ്ങനെ ഒരാൾക്ക് ദൈവമുണ്ടെന്നാണ് അയാളുടെ തലച്ചോറും പരിമിതിയും മാനവും വെച്ച് തോന്നുന്നതെങ്കിൽ അങ്ങനെ ഉള്ളത് പോലെ തയാൾക്ക് അയാളുടെ ദൈവം എന്ന് പറഞ്ഞുതരുന്ന മൊഴി. 

ഒരാൾക്ക് തോന്നുന്നത് പോലെ, അയാൾ കരുതും പോലെ തന്നെ ഉള്ളതും ഇല്ലാത്തതുമായി ശരിയാകും, ദൈവമാകും എന്ന് പറയുന്ന മൊഴി.

ജനിച്ചുവളർന്ന ചുറ്റുപാടുകളിൽ നിന്ന് കിട്ടിയത് മാത്രം ഉപബോധമനസ്സിനെ പിന്തുടർന്ന് മാത്രം സങ്കല്പിക്കാനും വിശ്വസിക്കാനും മാത്രമേ ഒരാൾക്ക് സാധിന്നുള്ളൂവെങ്കിൽ (മഹാഭൂരിപക്ഷത്തിൻ്റെയും കാര്യം പോലെ) അവർക്കാവരുടെ ദൈവം അപ്പോലെ തന്നെ എന്നോതിത്തരുന്ന വലിയമൊഴി.

എല്ലാറ്റിലും എവിടെയും എപ്പോഴും ദൈവമുണ്ട് എന്നാണ് ഒരാൾക്ക് തോന്നുന്നതെങ്കിൽ അയാൾക്ക് ദൈവം അങ്ങനെ തന്നെ എല്ലാറ്റിലും എവിടെയും ഭവിക്കും എന്നറിയിക്കുന്ന തിരുമൊഴി.

പലതായും എല്ലാമായും ഒരാൾക്ക് ദൈവത്തെ തോന്നുന്നുവെങ്കിൽ അയാൾക്ക് ദൈവം അങ്ങനെയുമെന്ന് ഉറപ്പിക്കുന്ന ഉറച്ചമൊഴി.

ഓരോരുത്തർക്കും അവർക്കാവും പോലെ ദൈവം. 

ഇല്ലെന്നാണെങ്കിൽ ഇല്ലാത്തത് പോലെ. 

ഉണ്ടെന്നാണെങ്കിൽ ഉള്ളത് പോലെ. 

പലതെന്നാണെങ്കിൽ പലത് പോലെ.

ഒന്നെന്നാണെങ്കിൽ ഒന്ന് പോലെ.

പശുവായും പർവ്വതമായും തോന്നുന്നുണ്ടെങ്കിൽ അങ്ങനെ.

പശുവായും പാർവ്വതമായും തോന്നുന്നില്ലെങ്കിൽ അങ്ങനെ.

ദൈവത്തിന് നിർബന്ധങ്ങളും ആവശ്യങ്ങളും ഇല്ല. 

നിർബന്ധങ്ങളുളും ആവശ്യങ്ങളും ഉണ്ടെങ്കിൽ ദൈവം ദൈവമല്ല. 

ദൈവമല്ലാത്ത ഒന്നും നടക്കില്ലെങ്കിൽ, ദൈവം ഉദ്ദേശിക്കാത്തത് നടക്കില്ല എന്നുണ്ടെങ്കിൽ പിന്നെന്തിന് ദൈവത്തിന് നിർബന്ധങ്ങളും ആവശ്യങ്ങളും?

എന്നൊക്കെയും പറഞ്ഞുപഠിപ്പിക്കുന്ന ദൈവികമൊഴി.

ദൈവസങ്കൽപത്തിലെയും വിശ്വാസത്തിലെയും വ്യത്യസത്തിൻ്റെ പേരിൽ മത്സരിക്കുകയും സംഘർഷപ്പെടുകയും വേർതിരിയുകയും വിഭജിക്കപ്പെടുകയും തമ്മിലടിക്കുകയും  വേണ്ടതില്ല എന്ന് വ്യക്തമാക്കുന്ന കറകളഞ്ഞ മൊഴി.