Tuesday, May 13, 2025

യുദ്ധാന്തരീക്ഷം ഒഴിവായിക്കിട്ടി. എന്നാലും ചില ചോദ്യങ്ങൾ.

യുദ്ധാന്തരീക്ഷം ഒഴിവായിക്കിട്ടി. 

വളരേ വലിയ ആശ്വാസം. 

നാടിനെ സ്നേഹിക്കുന്ന, നാട്ടുകാരെ സ്നേഹിക്കുന്ന ആരെയും ആശ്വസിപ്പിക്കുന്നത്. 

വെറുപ്പും വിദ്വേഷവും അക്രമവും വിഭജനവും കൊണ്ട് നാടിനെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കലും ഭീഷണിപ്പെടുത്തലും ആണ് രാജ്യസ്നേഹം എന്ന് വിശ്വസിക്കുന്നവർക്ക് യുദ്ധാന്തരീക്ഷം ഒഴിവാക്കുന്നത് ഒട്ടും ഇഷ്ടപ്പെട്ടുകൊള്ളണം എന്നില്ല. 

വികാരം കൊണ്ട് ചിന്തിക്കുന്നവർക്ക് വിവേകം കൊണ്ട് ചെയ്യുന്നതും പറയുന്നതും മനസ്സിലാവില്ല.

കാരണം, അവർക്ക് :

ജനാധിപത്യമെന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും നടക്കുന്ന ജനാധിപത്യനിഷേധമാണ്. ഏതെങ്കിലും പാർട്ടിയുടെ മാത്രം ആധിപത്യമാണ്.

സ്വാതന്ത്ര്യമെന്നാൽ സ്വാതന്ത്ര്യനിഷേധമാണ്. ഏതെങ്കിലും പാർട്ടിക്ക് മാത്രമുള്ള സ്വാതന്ത്ര്യമാണ്.

ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ഉണ്ടാക്കിയ അതിർത്തികളുള്ള രാജ്യമെന്നല്ല, പകരം, രാജ്യത്തിന് വേണ്ടി വെട്ടിമുറിക്കപ്പെടുന്ന ജനങ്ങൾ എന്നതാണ്.

അഭിപ്രായസ്വാതന്ത്ര്യമെന്നാൽ അഭിപ്രായങ്ങളെയും വാർത്തകളെയും വാർത്താമാധ്യമങ്ങളെയും പേടിക്കലും തടയലും നിരോധിക്കലും തമസ്കരിക്കലും ആണ്.

എന്തായാലും, യുദ്ധാന്തരീക്ഷം നീങ്ങിക്കിട്ടി. നമ്മുടെ ഭരണകർത്താക്കൾക്ക് കിട്ടിയ തിരിച്ചറിവും വിവേകവും കൊണ്ട് മാത്രം.

പക്ഷെ പഹൽഗാം ഭീകരവാദികൾ ചെയ്ത അക്രമം മുന്നിൽ വെച്ച് വലിയൊരു പാഠമായി നമ്മളെല്ലാവരും ഒരുപോലെ അറിയണം : 

സ്വദേശീയരായാലും വിദേശീയരായാലും മതം പറഞ്ഞും ചോദിച്ചും കൊല്ലുന്നത്, രാഷ്ട്രീയം പറയുന്നത്, രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്, കലാപങ്ങളുണ്ടാക്കുന്നത് , കച്ചവടങ്ങൾ ബഹിഷ്കരിക്കുന്നത്, ബുൾഡോസർ പ്രോയോഗിക്കുന്നത് എല്ലാം കൊടുംഭീകരർക്ക് മാത്രം ചെയ്യാൻ സാധിക്കുന്നതും രാജ്യത്തെയും മനുഷ്യത്വത്തെയും പിന്നോട്ട് മാത്രം നയിക്കുന്നതും മാത്രമായ കാര്യങ്ങളെന്ന്.

അങ്ങനെ വരുമ്പോൾ ഏതെങ്കിലും ഘട്ടത്തിൽ നമ്മുടെ തന്നെ കാലിനടിയിൽ നിന്ന് മണൽ നീങ്ങും. നാം തുടങ്ങിവെക്കുന്നത് നമ്മെതന്നെ തിരിഞ്ഞുകടിക്കും.

അങ്ങനെ, നമ്മുടെ തന്നെ കാലിനടിയിൽ നിന്ന് മണൽ നീങ്ങുമെന്നായാൽ ചെയ്തുവന്നതെല്ലാം വിട്ട്, നഷ്ടം മാത്രം ലാഭമാക്കി പിൻവലിയുക മാത്രമേ നിർവ്വാഹമുണ്ടാവുകയുളളൂ. പക്ഷേ പലപ്പോഴും പിൻവലിയുക പോലും സാധിക്കാത്തവിധം ചിലപ്പോൾ സമയം വൈകിപ്പോകും.

പലതും കണക്കുകൂട്ടി നമ്മൾ കയറെടുത്തുപോയി എന്നത് ശരി തന്നെയാവും. 

പക്ഷേ നാം പ്രതീക്ഷിച്ചതിനും മനസ്സിലാക്കിയതിനും നേർവിപരീതമായി കാള പ്രസവിക്കില്ല എന്ന് മാറ്റാരെങ്കിലും പറഞ്ഞിട്ടായാലും അറിയുമ്പോൾ എടുത്തുപോയ കയറുമായി സ്വയം മടങ്ങുകയേ നമുക്കെന്നല്ല ആർക്കും നിർവ്വാഹമുണ്ടാവുകയുളളൂ.

അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ ഒരു യുദ്ധമാക്കാൻ ഒരുനിലക്കും ഉദ്ദേശിച്ചിട്ടില്ലാത്ത നമുക്ക് ഒരു യുദ്ധ സാധ്യത  ഇല്ലാതായി എന്നത് വല്ലാത്ത ആശ്വാസം നൽകേണ്ടത് തന്നെയാണ്.

എല്ലാം കെട്ടടങ്ങുമ്പോൾ നാം നിർബന്ധമായും നമ്മോട് തന്നെ നീതിപുലർത്തുംവിധം നമ്മുടെ തന്നെ മനസ്സാക്ഷിയുടെ മുൻപിൽ ശരി പറയും വിധം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. 

പഹൽഗാം ഭീകരക്രമണം നടത്തിയത് യഥാർത്ഥത്തിൽ ആരായിരുന്നു എന്ന് നാം ശരിക്കും കണ്ടെത്തണം, അവരെ പിടികൂടണം.

നമ്മുടെ തന്നെ നാടിന്റെ നന്മക്കും നാട്ടുകാരുടെ സുരക്ഷിതത്വത്തിനും ശരിയായ ദിശയിലേക്കുള്ള മുന്നോട്ടുള്ള പോക്കിനും വേണ്ടി തന്നെ നാം ആ ഭീകരരെ കണ്ടെത്തണം, പിടികൂടണം, മുഴുവൻ വിവരങ്ങളും അറിയണം.

ധൃതിപ്പെട്ട് നടക്കുന്ന വെറും മുൻവിധികളെ മാറ്റിവെച്ച് തന്നെ ആ ഭീകരാക്രമണം യഥാർത്ഥത്തിൽ നടത്തിയത് പുറത്ത് നിന്ന് വന്ന ഭീകരരാണോ അതല്ലെങ്കിൽ രാജ്യത്തിനകത്ത് തന്നെ ഉള്ള ഭീകരരാണോ എന്നും വേർതിരിച്ചു മനസ്സിലാക്കാൻ നാം ശ്രമിക്കണം. 

കാരണം, അതിർത്തികടന്ന് ഏകദേശഗം ഇരുന്നൂറ് കിലോമീറ്ററോളം സഞ്ചരിച്ചു തിരിച്ചു സുരക്ഷിതമായി അതിർത്തികടന്ന് പോവുക എന്നത് പുറത്തുനിന്ന് വന്നവർക്ക് കാശ്മീർ പോലുള്ള സുരക്ഷാഭാടന്മാർ നിറഞ്ഞ ഒരു സംസ്ഥാനത്ത് എളുപ്പമുള്ള കാര്യമല്ല, എളുപ്പമുള്ള കാര്യമാവാൻ പാടില്ല.

രാജ്യത്തിന്റെ ഉള്ളിൽ നിന്നുള്ളവർ തന്നെയാണെങ്കിൽ അവർ നമ്മുടെ സുരക്ഷാഭാടന്മാരെയും കയ്യിലെടുത്തവരോ വഞ്ചിച്ചവരോ ആയ കൊടുംഭീകരരായ കള്ളന്മാരായിരിക്കും. 

കാവൽക്കാരായി വേഷംകെട്ടാൻ വരെ ധൈര്യം കാണിക്കുന്ന കള്ളന്മാരായിരിക്കും അവർ.

പ്രത്യേകിച്ചും, പാക്കിസ്താൻ അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പിൽ അവരുടേതായ തെളിവുകളും ന്യായങ്ങളും വെച്ച് പൂർണമായും ഔദ്യോഗികമായും പരസ്യമായും പഹൽഗാം ഭീകരക്രമണത്തിലെ അവരുടെ പങ്ക് നിഷേധിക്കുന്ന സ്ഥിതിക്ക്.

പാക്കിസ്ഥാനാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും ചെറിയ തെളിവെങ്കിലും ആ വിഷയത്തിൽ നൽകാൻ നമുക്ക് കഴിയണം, പ്രത്യേകിച്ചും പാക്കിസ്താൻ അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിൽ വെച്ച് നമ്മെ വെല്ലുവിളിച്ച സ്ഥിതിക്ക് നാം അത് നൽകണം.

സ്വന്തം നാട്ടുകാരെയും അന്താരാഷ്ട്രസമൂഹത്തെയും ഒരുപോലെ തെളിവ് നൽകി നാം ബോധ്യപ്പെടുത്തണം.

പ്രത്യേകിച്ചും അന്താരാഷ്ട്രസമൂഹം ഇന്ത്യയെ പിന്തുണക്കുന്ന സ്ഥിതിക്ക്.

അന്താരാഷ്ട്രസമൂഹം ഇന്ത്യയെ വിലമതിക്കുന്നുവെന്ന് നാം അവകാശപ്പെടുന്ന സ്ഥിതിക്ക്.

അന്താരാഷ്ട്രസമൂഹം ഇന്ത്യ പറയുന്നത് അംഗീകരിച്ചുകൊണ്ട് ഇന്ത്യയോടൊപ്പം ഉണ്ടെന്ന് നാം വിശ്വസിക്കുന്ന സ്ഥിതിക്ക്, വിശ്വസിപ്പിക്കുന്ന സ്ഥിതിക്ക്.

അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദവും മുന്നറിയിപ്പും ഈ യുദ്ധം പെട്ടെന്ന് നിർത്തിവെക്കുന്നതിൽ നമുക്ക് സഹായാകമായിട്ടുണ്ടെങ്കിൽ.

ഭീകരാക്രമണം സംഭവിച്ചു വെറും കുറച്ചു മിനുട്ടിനുള്ളിൽ FIR തകയ്യാറാക്കിയ ഉദ്യോഗസ്ഥരെ നാം സംശയിക്കണം. 

അതും മണിക്കൂറുകൾ കഴിഞ്ഞ് മാത്രമാണ് പട്ടാളത്തിനും പോലീസിനും സംഭവം നടന്ന സ്ഥലത്ത് എത്തിച്ചേരൻ കഴിഞ്ഞുള്ളവെങ്കിൽ പ്രത്യേകിച്ചും FIR തയ്യാറാക്കിയ വേഗതയെ ചോദ്യംചെയ്തുകൊണ്ട് തന്നെ നാം അന്വേഷണം തുടങ്ങണം, ആ വഴിയിൽ ഉദ്യോഗസ്ഥരെ സംശയിക്കണം, ചോദ്യം ചെയ്യണം.

എന്ത് തെളിവിന്റെയും വികാരത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അത്രവേഗം FIR അവർ തയ്യാറാക്കിയത് എന്നന്വേഷിച്ച് കണ്ടെത്തണം.

അത്രവേഗം FIR തയ്യാറാക്കാൻ അവരെ സഹായിക്കുംവിധം എന്തെങ്കിലും മുൻകൂട്ടി നടന്നോ, പദ്ധതി തയ്യാറായിരുന്നോ എന്നറിയണം. 

ഉള്ളിലുള്ളവർ നടത്തിയ ഭീകരക്രമണം ആയത് കൊണ്ടായിരുന്നുവോ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലക്കുള്ള FIR എത്രയും പെട്ടെന്ന് ഇങ്ങനെ തയ്യാറായത്, തയ്യാറാക്കാൻ സാധിച്ചത് എന്നും നാം അന്വേഷിച്ചു കൊണ്ടെത്തണം.

ഇന്ത്യക്കുള്ളിൽ ഹിന്ദു-മുസ്ലിം വിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്നവർ ആരാണ്? 

ഇന്ത്യക്കുള്ളിൽ തന്നെയുള്ള, അങ്ങനെ ഹിന്ദു-മുസ്ലിം വിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്ന ഏതെങ്കിലും വിഭാഗമാണോ ഈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് എന്ന് രാജ്യസുരക്ഷക്ക് പ്രാധാന്യം കൊടുത്ത് തന്നെ നാം അന്വേഷിക്കണം. 

ഇന്ത്യക്കുള്ളിൽ തന്നെയുള്ള ഹിന്ദു-മുസ്ലിം വിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്ന ഏതെങ്കിലും വിഭാഗമാണ് ഈ ഭീകരാക്രമണത്തിന് പിന്നിലെങ്കിൽ നാം വലിയ അപകടത്തിലാണെന്ന് മബസ്സിലാക്കി തന്നെ ഗൗരവപൂർവ്വം അന്വേഷിക്കണം.

പുറത്തത്തുള്ള ശത്രുവിനെക്കാൾ പതിൻമടങ്ങ് അപകടകാരിയാവും ഉള്ളിൽ പതുങ്ങിനിൽക്കുന്ന ഈ ശത്രുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ അന്വേഷിക്കണം. 

സംരക്ഷകരെന്ന് തോന്നിപ്പിച്ചു കൊണ്ട് നശിപ്പിക്കുന്ന ശത്രു ആവും ഉള്ളിൽ നിന്നുള്ള ഈ ശത്രുവെന്ന് കണ്ട് പേടിച്ചു തന്നെ അന്വേഷിക്കണം.

മതവിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്നവർ ആയതുകൊണ്ടായിരിക്കുമോ ഈ ഭീകരകൃത്യം ചെയ്തവർ അത് ചെയ്യുമ്പോൾ കൃത്യമായും മതം ചോദിച്ചു എന്ന് വന്നത്?  

അതുകൊണ്ട് മാത്രമായിരിക്കുമോ മതം ചോദിച്ചുകൊണ്ട് ആളുകളെ തെരഞ്ഞുപിടിച്ചു കൊന്നുവെന്ന് വന്നതും, ആ വാർത്ത അപ്പടി തന്നെ ഇന്ത്യയാകെ കാട്ടുതീ പോലെ കാത്തിപ്പടരുംവിധം പ്രചരിപ്പിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതും?

No comments: