Thursday, June 26, 2025

സ്വദേശീയം വിദേശീയം എന്നില്ല. ആത്യന്തികമായ നേരും നേരല്ലാത്തതും ആർക്കും മനസ്സിലാവില്ല

ചിന്തകൾക്കും ദർശനങ്ങൾക്കും പരിഹാരങ്ങൾക്കും സ്വദേശീയം വിദേശീയം എന്നില്ല. 


ചിന്തകളും ദർശനങ്ങളും പരിഹാരങ്ങളും ഏതായാലും അവ (സ്വദേശിയമായാലും വിദേശീയമായാലും ) പരിഹാരങ്ങളും ഉത്തരങ്ങളും തേടിയുണ്ടാവുന്നതാണ്. 


അതുകൊണ്ട് തന്നെ ആകയാൽ നോക്കേണ്ടത് അവ നല്ലതാണോ, ഉപകാരമുള്ളതാണോ, പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരവും പരിഹാരവും നൽകുന്നതാണോ എന്നുമാത്രം. 


ആണെങ്കിൽ സ്വീകരിക്കുക, അല്ലെങ്കിൽ സ്വദേശീയമാണെങ്കിലും സ്വന്തം വീട്ടിൽനിന്നും അച്ഛനിൽനിന്നും മക്കളിൽനിന്നും തന്നെയാണെങ്കിലും തള്ളിക്കളയുക.


********


അറിയില്ല.


ആത്യന്തികമായ നേരും നേരല്ലാത്തതും ആർക്കും മനസ്സിലാവില്ല എന്നിടത്ത് കിടക്കുന്നുഅതുവെച്ചുള്ള വഞ്ചനകളും അവകാശവാദങ്ങളും


ആ സ്ഥിതിക്ക് നമുക്ക് നോക്കാൻ സാധിക്കുക ഒന്ന് മാത്രം.


ആത്യന്തികതയെ കുറിച്ച അവ്യക്തത വെച്ച് ആരെയും പൗരോഹിത്യത്തിന്റെയും ബിബാരാധനകളുടെയും ചൂഷണത്തിലേക്ക് വഴിതുറന്ന് വിടുന്നില്ല എന്നുറപ്പ് വരുത്തും വിധം, പ്രായോഗികതയിലും നിത്യജീവിത്തിലും എല്ലാ മേഖലകളിലും സഹായിക്കും വിധംഏറെക്കുറെചൂഷണമുക്തമായ നിലക്ക്ആര് ആത്യന്തികസത്യം പറയുന്നതിനോടൊപ്പം മുന്നിട്ട് നിൽക്കുന്നുഎന്നത് മാത്രം 


ആത്യന്തികതയുമായി ബന്ധപ്പെട്ട വിഷയത്തിൽ എല്ലാവരും ഒരുപോലെ തെറ്റാകുമെങ്കിലുംശരിയാകുമെങ്കിലും  തെറ്റുകൾക്കിടയിലെയും ശരികൾക്കിടയിലെയും ഒരു വലിയ ശരി, കൂടുതൽ തെറ്റുകളും ചൂഷണസാധ്യതകളും കുറഞ്ഞ ശരി കണ്ടെത്തുക, പ്രായോഗിക നിത്യജീവിതത്തിൽ വഴികാട്ടുന്നതാവുക എന്നതാണത്.


 നിലയ്ക്കാണ് വെറും ആചാര-അനുഷ്ഠാന-ആരാധന മതം മാത്രമല്ലാത്ത മതം ആവശ്യമാകുന്നത്, അല്ലെങ്കിൽ അങ്ങനെയുള്ള മതമായ ഇസ്ലാം മുന്നിട്ട് നിൽക്കുന്നത്.


അപ്പോഴാണ്, ഒരു പൂർണകായ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ ജീവിതവ്യവസ്ഥ കൂടി സമ്മാനിക്കുന്ന ഇസ്ലാമിനെ തമ്മിൽ ഭേദം തൊമ്മനായെങ്കിലും മുന്നോട്ട് വെക്കേണ്ടിവരുന്നത്


നിരുപദ്രവകരമായ, എന്നാൽ എല്ലാതരം അടിമത്തങ്ങളെയും ചൂഷണങ്ങളെയും നിരാകരിക്കുന്ന, വിശ്വാസത്തിന്റെ പിൻബലമുള്ളതിനോടൊപ്പം കുറച്ച് കൂടി സാമൂഹ്യ കുടുംബ രാഷ്ട്രീയ ജീവിതത്തെസൂക്ഷ്മമായി സ്പർശിക്കുന്നു എന്നതിനാൽ ഇസ്ലാം മുന്നിട്ട് നിൽക്കുന്നു.


കമ്യൂണിസത്തേക്കാളും ഒപ്പം വേറേതൊരു ഭൗതിക രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ പ്രത്യേശാസ്ത്രത്തേക്കാളും ഒരുകുറെ മുന്നിൽ നിൽക്കുന്ന മാനുഷികതലമുള്ള രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ പ്രത്യേശാസ്ത്രം എന്ന നിലക്ക് തന്നെയാണ് ഇസ്ലാം മുന്നിട്ട് നിൽക്കുന്നത്.


ഇസ്ലാമിനേക്കാൾ നല്ലതും പ്രായോഗികമായതും ജീവിതത്തെ മുച്ചൂടും സ്പർശിക്കുന്നതുമായ വേറൊന്ന് ഉണ്ടായിട്ട് വേണം ഇസ്ലാമല്ല വേണ്ടതെന്ന് ധൈര്യപൂർവ്വം പറയാൻ.


പക്ഷേ അങ്ങനെയൊന്ന് ഇന്ന്  ഭൂമുഖത്ത് ആരും പകരമായി കാണിച്ചുതരുന്നില്ല എന്നഒറ്റക്കാരണത്താൽ ഇസ്ലാം ഒരു തിരഞ്ഞെടുപ്പായി മാറും.


ഇസ്ലാമിനെ വിമർശിക്കുന്നവർ അതിനെക്കുറിച്ച് ബോധപൂർവ്വം പടച്ചുവിടുന്ന തെറ്റിദ്ധാരണകളും ഭയവും അസൂയയും വെച്ച് മാത്രമാണ് വിമർശിക്കുന്നത്.


മത്സരിച്ച് തോറ്റുപോകുമ്പോൾ  മത്സരബുദ്ധിയിൽ നിന്നുതലെടുക്കുന്ന ശത്രുത വെച്ച് മാത്രമാണ്കളവുകൾ ഉണ്ടാക്കി പ്രചരിപ്പിച്ച് മാത്രമാണ് അങ്ങനെ വിമർശിക്കുന്നത്.


ഇസ്ലാമിനേക്കാൾ നല്ല വേറൊന്ന് കൃത്യമായും പകരമായി കൊണ്ടുവരാതെ.


ആത്യന്തികമായ ശരിയും തെറ്റും എല്ലാവർക്കും മനസ്സിലാവാതെ തന്നെ.


അതുകൊണ്ട് എല്ലാവരും ഒരുപോലെനിഷേധിയും വിശ്വാസിയും ഒരുപോലെഅവരുടേതായത്വിശ്വസിച്ചുകൊണ്ട് തന്നെയെന്ന കുറ്റസമ്മതത്തോടെ തന്നെയാണ് ഇത് പറയുന്നത്.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കുമ്പോൾ

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കുമ്പോൾ അത് പ്രഖ്യാപിതമായിരുന്നു. സത്യസന്ധന്റെ കോപം പോലെ. ദുഷ്ടന്റെ പുഞ്ചിരി പോലെ ഉള്ളിലൊന്നും പുറത്ത് വേറൊന്നും ആയിരുന്നില്ല അത്. 

ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ കുറച്ച് കാലത്തേക്ക് മാത്രമായിരുന്നു. 

അത് ജനക്ഷേമപരമായിരുന്നു. 

അതുകൊണ്ട് തന്നെ ആ അടിയന്തരാവസ്ഥക്കാലത്ത് ആദ്യമായി തൂക്കത്തിലും അളവിലും ചോദ്യവും നിശ്ചയവും വന്നു. എല്ലാ കാര്യങ്ങൾക്കും വ്യവസ്ഥയും വെള്ളിയാഴ്ചയും വന്നു.

എല്ലാ പിടികകളിലും വിലവിവരപ്പട്ടിക നിർബന്ധമായി, വില വർധിച്ചില്ല, നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുറഞ്ഞു. 

ആ അടിയന്തരാവസ്ഥക്കാലത്ത് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും അറുതിവന്നു.

രാജ്യസ്വത്തുക്കൾ വിൽക്കപ്പെട്ടില്ല, പകരം പല സ്ഥാപനങ്ങളും ബാങ്കുകളും ദേശസാൽക്കരിക്കപ്പെട്ടു.

പിന്നിൽ നിന്ന് പേടിപ്പിച്ചായിരുന്നില്ല, പകരം മുന്നിൽ ധീരമായി നിന്ന് പ്രഖ്യാപിച്ചായിരുന്നു ഇന്ദിരാഗാന്ധിയുടെ ആ അടിയന്തരാവസ്ഥ. 

അതുകൊണ്ട് തന്നെയായിരുന്നു അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശരിക്കും അറിഞ്ഞും ചർച്ചചെയ്തും വോട്ട് ചെയ്യുന്ന ദക്ഷിണേന്ത്യയിൽ കോൺഗ്രസ് തൂത്തുവാരിയത്. ഏറെക്കുറെ മുഴുവൻ സീറ്റുകളും നേടിക്കൊണ്ട്.

ഭൂജന്മികൾക്കും ഗുണ്ടകൾക്കുമെതിരായിരുന്നു ആ അടിയന്തരാവസ്ഥ.

എന്നത് കൊണ്ട് തന്നെ ഗുണ്ടകളും ഭൂജന്മിമാരും മാത്രം എല്ലാവർക്കും വേണ്ടി വോട്ട് ചെയ്യന്ന ഉത്തരേന്തിയിൽ കോൺഗ്രസ് നിലംതൊട്ടില്ല.

ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥ സാമാന്യജനങ്ങളിൽ നേടിക്കൊടുത്തത്, പ്രത്യേകിച്ചും ബോധവും വിവരവും ഉള്ള ദക്ഷിണേന്ത്യയിൽ, താരപരിവേഷമായിരുന്നു. 

അതറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ഇന്ദിരാഗാന്ധി ദക്ഷിണേന്ത്യയിൽ നിന്നും, കർണാടകയിലെ ചിക്കമംഗളൂരിൽ നിന്നും മത്സരിച്ചതും മൃഗീയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതും.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കുന്നതിന് പിന്നിൽ ഫാസിസ്റ്റ് അജണ്ടയോ മതവെറിയോ അയൽരാജ്യങ്ങളുമായുള്ള അകൽച്ചയോ ഏതെങ്കിലും പ്രത്യേകവിഭാഗത്തോടുള്ള വെറുപ്പോ ശത്രുതയോ, ഇന്ത്യക്കാരെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കലോ, തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ഏർപ്പാടോ ഉണ്ടായിരുന്നില്ല. 

ഇന്ദിരാഗാന്ധിക്ക് ഏറെക്കുറെ വ്യക്തിപരമായ കാരണങ്ങൾ മാത്രം. 

വ്യക്തിപരമായി അവർ കണ്ട രാജ്യസുരക്ഷയും രാജ്യ-രാഷ്ട്രീയ -അധികാര താൽപര്യവും ജനക്ഷേമവും മാത്രം.

പക്ഷേ, ഇപ്പോഴത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാകുമ്പോൾ അത് അറ്റമില്ലാത്ത കാലത്തേക്കാണ്. 

ഇപ്പൊഴത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ ജനക്ഷേമപരമല്ല. 

ഇപ്പോഴതിൽ വില ഒരു നിയന്ത്രബവുമില്ലാതെ വർദ്ധിക്കുന്നു. രാജ്യസ്വത്തുക്കൾ വിൽക്കപ്പെടുന്നു. നികുതി കൂടുന്നു.

ഇന്ദിരാഗാന്ധിയുടെ കാലത്ത് ദേശസാൽകൃതമായതൊക്കെ ഇപ്പോൾ സ്വകാര്യവൽക്കരിക്കപ്പെടുന്നു.

പിന്നിൽ നിന്ന് പ്രഖ്യാപിക്കാതെ പേടിപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ. യുദ്ധങ്ങളുടെയും ഭീകരാക്രമങ്ങളുടെയും വരെ മറപിടിച്ചുകൊണ്ട്.

ഇപ്പോഴത്തെ അടിയന്തരാവസ്ഥ നടപ്പാക്കുന്നതിന് പിന്നിൽ ഫാസിസ്റ്റ് അജണ്ടയുണ്ട്, പ്രത്യേകവിഭാഗത്തോടുള്ള വെറുപ്പും ശത്രുതയും ഉണ്ട്. ഇന്ത്യക്കാരെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കലുണ്ട്, തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ഏർപ്പാടുണ്ട്.

ഇപ്പോഴത്തേത് ഏറെക്കുറെ ഫാസിസ്റ്റ് കാരണങ്ങൾ മാത്രം വെച്ചുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥ. എല്ലാവരും പേടിയിൽ. എല്ലാവരെയും പേടിപ്പിച്ചു കൊണ്ട്.

Wednesday, June 25, 2025

ജൂതനും ബ്രാഹ്മണനും ഒരേതരം വംശശുദ്ധി വിശ്വാസക്കാർ.

ജൂതനും ബ്രാഹ്മണനും ഒരേതരം വംശശുദ്ധി വിശ്വാസക്കാർ.


ബ്രാഹ്മണനെ പോലെ, ജാതി വിശ്വാസികളെ പോലെ, ഇസ്രായേലൂം ജൂതന്മാരും നിലകൊള്ളുന്നത്  ഒരു  പ്രത്യേക വംശത്തിന് വേണ്ടി


ഇസ്രായേൽ / ജൂത വംശത്തിന് വേണ്ടി, ആ വംശത്തിന്റെ മാത്രം (വിശ്വാസത്തിന്റേയും ആദർശത്തിന്റേയും അല്ല) ആ വംശശുദ്ധി കലരാതെ, ചോരാതെ സൂക്ഷിച്ചുകൊണ്ട് നിലകൊള്ളാൻ.


ഇസ്രയേലികൾ/ ജൂതർ, അവരല്ലാത്തവർ വളരെ താഴ്ന്ന മനുഷ്യരെന്ന വിശ്വാസത്തോടെ, ഏറെക്കുറെ ആ വംശീയ, വംശശുദ്ധി വിശ്വാസം ആവുംപോലെ നടപ്പാക്കിക്കൊണ്ട്.


ഇസ്രായേലൂം ജൂതന്മാരും നിലകൊള്ളുന്നത് ഒരു പ്രത്യേക വംശത്തിന്റെ മേൽക്കോയ്മക്ക് വേണ്ടിമാത്രം. 


എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാനാവുന്ന, എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകാനാവുന്ന വിശ്വാസത്തിന്റേയും ആദർശത്തിന്റേയും മേൽക്കോയ്മക്ക് വേണ്ടിയല്ല ഇസ്രായേലും ജൂതനും ബ്രാഹ്മണനും നിലകൊള്ളുന്നത്.


 പ്രത്യേക വംശം മാത്രമാണ് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട വിഭാഗം, തങ്ങളാണ് ലോകം ഭരിക്കേണ്ട വിഭാഗം എന്ന മേൽക്കോയ്മ വാദം ഇസ്രായേലും ജൂതന്മാരും ബാഹ്മണരും ഒരുപോലെ നടത്തുന്നു, കൊണ്ടുനടക്കുന്നു. 


തങ്ങൾ ഉടർത്തിപ്പിടിക്കുന്ന വിശ്വാസത്തിന്റെയും ആദർശത്തിന്റെയും പ്രത്യേശാസ്ത്ര പാതയുടെയും സമഗ്രത കൊണ്ടും മേൽക്കോയ്മ കൊണ്ടും അല്ല ജൂതരും ബ്രാഹ്മണരും ഇങ്ങനെ കരുതിപ്പോരുന്നത്. 


പക്കം ജന്മം കൊണ്ട് മാത്രം കിട്ടുന്ന വംശം / ജാതി എന്ന നിലക്ക് തങ്ങൾ ഏറ്റവും ഉയർന്നവർ എന്ന വംശീയ ജാതീയ വാദത്തോടെയും വിശ്വാസത്തോടെയും മാത്രം 


ഇസ്രായേലിനെയും ജൂതരേയും ബ്രാഹ്മണരെയും എങ്ങനെയും സഹായിക്കുന്നവരെ, എന്തക്രമവുംഅനീതിയും ചെയ്ത് സഹായിക്കുന്നവരെ, ദൈവം അനുഗ്രഹിക്കും എന്ന വിശ്വാസം പ്രചരിപ്പിച്ചുകൊണ്ട് ഇസ്രായേലൂം ജൂതന്മാരും ബ്രാഹ്മണരും നിലകൊള്ളുന്നു


ഏറെക്കുറെ കൃസ്ത്യാനിയും കുടുങ്ങിയിരിക്കുന്നത് പഴയനിയമം അവർക്ക് നൽകുന്ന പാഠത്തിലാണ്, വിശ്വാസത്തിലാണ്


യേശുവും കന്യാമറിയവും യഥാർത്ഥത്തിൽ ജൂതൻമാർ മാത്രമായിരുന്നുഅന്നില്ലാതിരുന്നക്രിസ്തുമത വിശ്വാസക്കാരായിരുന്നില്ല എന്ന വസ്തുതയിലും.


ആ നിലക്ക് കൃത്യമായും ബ്രാഹ്മണൻമാരുടേത് പോലുള്ള വിശ്വാസം കൊണ്ടുനടക്കുന്നുഇസ്രായേലും ജൂതന്മാരും വേറോരാർത്ഥത്തിൽ ജൂതർക്ക് വേണ്ടി മാത്രം ക്രിസ്ത്യാനിയും .


ഇന്ത്യയിൽ നടമാടിക്കാണുന്ന, ആർക്കും കടന്നുചെല്ലാൻ കഴിയാത്ത, കൂടിക്കലരാൻ സാധിക്കാത്ത ജാതീയത പോലെ തന്നെ ജൂത വംശീയ മേൽക്കോയ്മാ ചിന്തയും. 


ജാതീയ തരംതിരിവിൽ ബ്രാഹ്മണൻമാർ കരുതും പോലെ ഏറ്റവും ഉയർന്ന ജാതി/ വംശം തങ്ങളുടേതെന്ന് ജൂതന്മാർ ഉറച്ചുകരുതുന്നു.


അതുകൊണ്ട് തന്നെ ഇസ്രായേലി ജൂതന്മാരുടെ വിശ്വാസം ഇന്ത്യയിലെ ബ്രാഹ്മണൻമാരുടേത്പോലുള്ളത്ഇന്ത്യയിലെ ബ്രാഹ്മണൻമാരുടേതിന് തുല്യം.


ദൈവത്തിന്റെ തലയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു വന്ന ബ്രാഹ്മണർ പ്രത്യേക ഉയർന്ന വംശജരുംബാക്കിയുള്ളവർ മുഴുവൻ അവർക്ക് പാദസേവ ചെയ്യാൻ മാത്രമുള്ളവരും എന്ന വിശ്വാസം തന്നെഇസ്രായേലികളുടെയും ജൂതന്മാരുടെയും വിശ്വാസം.


ബ്രാഹ്മണൻമാരുടേത് വെറും വിശ്വാസം മാത്രമായിരുന്നില്ല എന്ന വ്യത്യാസത്തോടെ


ബ്രാഹ്മണൻമാരുടേത് കുറെ കാലം മറ്റുള്ളവരെ അടിച്ചമർത്തിതൊട്ടുകൂടത്തവരാക്കിനടപ്പാക്കിസുഖിച്ച വിശ്വാസം കൂടിയാണ് എന്നത് ഒരുപക്ഷേ ബ്രാഹ്മണൻമാരെ ജൂതന്മാരിൽ നിന്നുംകുറച്ചുകൂടി അപകടകാരികളാക്കും എന്ന വ്യത്യാസം മാത്രം


ജൂതർക്ക് ബ്രാഹ്മണന് കിട്ടിയ സൗകര്യം കിട്ടിയിരുന്നില്ല, ബ്രാഹ്മണൻ നടപ്പാക്കിയത് പോലെ മേൽക്കോയ്മ നടപ്പാക്കിയെടുക്കാൻ.


മേൽക്കോയ്മാ വാദവുമായി നേർക്കുനേർ വരാനിടയായാൽ ജൂതരും ബ്രാഹ്മണരും തമ്മിലാവും മേൽക്കോയ്മ വാദത്തിന്റെ ശരിയായ, തീർത്താൽ തീരാത്ത ശത്രുതയും മത്സരവും ഏറ്റുമുട്ടലുകളുംയുദ്ധങ്ങളും നടക്കുക


രണ്ട് കൂട്ടർക്കും തങ്ങളാണ് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഉയർന്ന പ്രത്യേക വിഭാഗം എന്നആർക്കും മാറ്റാൻ കഴിയാത്ത വാദം കൊണ്ടുനടക്കുന്നിടത്തോളം.


രണ്ട് കൂട്ടരും വംശശുദ്ധിയും ജന്മശുദ്ധിയും അവകാശപ്പെടുന്ന , അത് നിലനിർത്തേണ്ട വിഭാഗങ്ങൾഎന്ന നിലക്ക്.


ഇവിടെയാണ് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും വ്യത്യാസം.


ഇസ്ലാമും മുസ്ലിംകളും ഒരു പ്രത്യേക വംശമല്ല, ജാതിയല്ല.


ഇസ്ലാമും മുസ്ലിംകളും നിലകൊള്ളുന്നത് ഒരു പ്രത്യേക വംശത്തിനും ജാതിക്കും വേണ്ടിയല്ല


ഇസ്ലാമും മുസ്ലിമും നിലകൊള്ളുന്നത് ജാതീയതയും വംശീയതയും ഇല്ലായ്മ ചെയ്യാനും, മനുഷ്യരെ മുഴുവനും ഒരുപോലെ കാണാനും ഒരുമിപ്പിക്കാനും ഏകോപിപ്പിക്കാനും മാത്രം.


അതുകൊണ്ട് ഒരു ജീവിതിവ്യവസ്ഥയും പദ്ധതിയും എന്ന നിലക്ക് ഇസ്ലാം ആർക്കും സ്വീകരിക്കാംആർക്കും മുസ്ലിം ആവാം.


ഇസ്ലാമും മുസ്ലിംകളും നിലകൊള്ളുന്നത് മുഴുവൻ ലോകർക്കും ബാധകമായ വിശ്വാസത്തിന് വേണ്ടിആദർശത്തിന് വേണ്ടിജീവിത വ്യവസ്ഥയ്ക്ക് വേണ്ടി.


ഇസ്ലാം വിശ്വസിക്കുന്ന/ നടപ്പാക്കുന്ന ആരും ആകുന്നത് മാത്രമാണ് മുസ്ലിം. അതൊരു വംശമോ ജാതിയോ അല്ല. 


ജന്മം കൊണ്ട് ആവുന്നതല്ല ഇസ്ലാമും മുസ്ലീമും.


ഇസ്ലാമും മുസ്ലിമും വംശമല്ല എന്നുമാത്രമല്ല, ആർക്കെങ്കിലും ജാതീയമോ വംശീയമോ ആയ മേൽക്കോയ്മ പതിച്ചുനൽകുന്നതുമല്ല.


എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാനാവുന്ന, എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകാനാവുന്ന വിശ്വാസത്തിന്റേയും ആദർശത്തിന്റേയും മേൽക്കോയ്മക്ക് വേണ്ടിയാണ് ഇസ്ലാമും മുസ്ലീമും നിലകൊള്ളുന്നത്.


ഇവിടെയാണ് ജൂത ബ്രാഹ്മണ വംശ മേൽക്കൊയ്മ വിശ്വാസങ്ങളിൽ നിന്നും വംശീയവാദങ്ങളിൽ നിന്നും ഇസ്ലാം വേർതിരിഞ്ഞു നിൽക്കുന്നത്. 


വിശ്വാസം ഒന്നുകൊണ്ട് മാത്രം.


വിശ്വാസം നൽകുന്ന ആദർശപരത കൊണ്ടും സമഗ്ര സ്വഭാവമുള്ള ജീവിതക്രമം   കൊണ്ടും പ്രത്യേശാസ്ത്രപരത കൊണ്ടും. 


ജൂതരും ബ്രാഹ്മണരും ക്രിസ്ത്യാനിയും ഒരുപോലെ ഒരുമിച്ച് നിന്ന് ഇസ്ലാമിനെതിരെ യുദ്ധം ചെയ്യേണ്ടിവരുന്നതിന്റെയും കാരണം ഇത് തന്നെയാണ്.


ഇസ്ലാമിന്റെയും മുസ്ലിമിന്റേയം എല്ലാവരെയും ഉൾകൊള്ളുന്ന, എല്ലാവർക്കും ഒരു പോലെ ജീവിതത്തിന്റെ സർവ്വ മേഖലയിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന,  സമഗ്രസ്വഭാവമുള്ള ജീവിതവറ്റവസ്ഥാ സ്വഭാവവും പ്രത്യേശാസ്ത്രപരതയും കണ്ടിട്ട് തന്നെയാണ്.