Friday, June 6, 2025

സർക്കാർ എന്നത് വാടകക്ക് വീട് വിട്ടുതരുന്ന വീട്ടുടമസ്ഥനെ പോലെ പെരുമാറുന്നു

ലോകത്ത് പലയിടത്തും സർക്കാർ എന്നത് ഒരു വലിയ ഗുണ്ടയെ പോലെയാവുന്നു.

ഗുണ്ടകളിൽ വലിയ ഗുണ്ടകൾ സർക്കാരായി തീരുന്നു.

ഗുണ്ടകൾ പിരിക്കുന്ന ഗുണ്ടാപിരിവ് പോലെ തന്നെ സർക്കാർ പിരിക്കുന്ന നികുതി. 

കൃത്യമായ ഭീഷണികളും കണ്ണുരുട്ടലും സഹിതം.

വാടകക്ക് വേണ്ടി മാത്രം വാടകവീട് വിട്ടുതരുന്ന ഗുണ്ടയായ വാടകവീട്ടുടമസ്ഥനെ പോലെ ഓരോ സർക്കാരും.

സർക്കാർ എന്ന ഗുണ്ടാവാടകവീട്ടുടമസ്ഥൻ ജനങ്ങളുടെ സ്വന്തം നാടിനെ അവർക്ക് നഷ്ടപ്പെടുത്തി വെറും വാടകവീട് പോലെ ആക്കുന്നു. 

നികുതിയെന്ന വൻവീട്ടുവാടക കൊടുത്താൽ  മാത്രം വീട്ടിൽ താമസിക്കാമെന്ന മട്ടിൽ നാട്ടുകാർക്ക് നാട് മാറുന്നു. സർക്കാർ നാടിനെ മാറ്റുന്നു. 

നാട്ടിൽ സുഖജീവിതവും സർവ്വതിനും ഉടമസ്ഥതയും വീട്ടുടമസ്ഥനായ സർക്കാരിനും ശിങ്കിടികൾക്കും മാത്രമെന്ന മട്ടിൽ. 

എത്രത്തോളമെന്നാൽ വീടിന് മാത്രമല്ല നികുതിയെന്ന വീട്ടുവാടക ഈ സർക്കാരെന്ന വീട്ടുടമസ്ഥനും ശിങ്കിടികളും നിശ്ചയിക്കുന്നത്, ഈടാക്കുന്നത്.

വീട്ടിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങൾക്കും വീട്ടിൽ നിന്നനുഭവിക്കുന്ന എല്ലാ സംഗതികൾക്കും വേറെ വേറെ വാടക നൽകണം എന്ന നിലക്കാക്കുന്നു വെറും ഗുണ്ടകളെ പോലെ പെരുമാറുന്ന സർക്കാറൂം ശിങ്കിടികളും..

വീട്ടുവാടകക്ക് പുറമേ എല്ലാ സാധനങ്ങൾക്കും സംഗതികൾക്കും വേറെ വേറെ വാടക കൊടുക്കാതെ വീട്ടിലെ ഒരു സാധനവും ഉപയോഗിച്ചുകൂട, വീട്ടിൽനിന്ന് ഒരു സംഗതിയും അനുഭവിച്ചുകൂട എന്ന് വരുത്തുന്നു ഈ വീട്ടുടമസ്ഥനും ശിങ്കിടികളും. 

എന്നിട്ടോ? 

വീട് പൊട്ടിപ്പൊളിഞ്ഞതാണെങ്കിലും, വീട്ടുടമസ്ഥൻ തന്നിഷ്ടം പോലെ എന്തും ചെയ്ത് വീട് തല്ലിപ്പൊളിച്ചാലും താമസയോഗ്യമല്ലാതാക്കിയാലും ഈ വീടാണ് ഏറ്റവും നല്ല വീടെന്നു നികുതിയെന്ന് വിളിപ്പേരുള്ള വാടക നൽകി മാത്രം താമസിക്കുന്നവർ കരുതണം, പറയണം, പാടിപ്പുകാഴ്‌ത്തണം എന്ന് വീട്ടുടമസ്ഥൻ നിർബന്ധമാക്കുന്നു. 

വീട് സ്നേഹമെന്ന രാജ്യസ്നേഹമെന്ന പേര് നൽകിക്കൊണ്ട്. 

അങ്ങനെ ചെയ്യാത്ത പക്ഷം ഭീഷണിയുടെ പേടിപ്പിക്കുന്ന ഭാഷയോടെയുള്ള വീട്ടുദ്രോഹം തന്നെയായ രാജ്യദ്രോഹം എന്ന വിളിപ്പേരും പീഡനവും.

വീട്ടുടമസ്ഥൻ പറയുന്നതല്ലാത്ത ഒന്നും വീട്ടിനുളളിൽ നിന്നും പുറത്ത് നിന്നും വീടിനെ കുറിച്ചും വീട്ടുടമസ്ഥനെ കുറിച്ചും അറിയാനും പറയാനും പാടില്ലെന്നും വീട്ടുടമസ്ഥൻ വീട് സ്നേഹം എന്ന പേരിൽ വീട്ടിൽ  താമസിക്കാൻ നിർബന്ധ നിബന്ധനയാക്കുന്നു. 

ആ നിലക്ക് വീട്ടുടമസ്ഥനെ എപ്പോഴും സ്തുതിക്കുന്ന, ഈ വീടാണ് ഏറ്റവും നല്ല വീടെന്ന വീട്ടുസ്നേഹം കാണിക്കണം നിർബന്ധമായും വൻനികുതി കൊടുക്കുന്ന ഓരോ താമസക്കാരനും എന്നതും വീട്ടുടമസ്ഥന് നിർബന്ധം. 

അതുകൊണ്ട് തന്നെ ഒരുനിലക്കും അയൽവാസികളുമായി ബന്ധപ്പെടാൻ പാടില്ല. 

എന്ന് മാത്രമല്ല, വീടിനെയും വീട്ടുടമസ്ഥനെയും മാത്രം പാടിപ്പുകഴ്‌ത്തണം.

പാടിപ്പുകാഴ്‌ത്തിയാൽ മാത്രം പോര. 

വീട്ടുടമസ്ഥന്റെ ഈ വീടല്ലാത്ത എല്ലാ വീടുകളും പ്രത്യേകിച്ചും എല്ലാ അയൽവീടുകളും വളരെ മോശമെന്നും, അയൽവീട്ടിലുള്ളവരെല്ലാം വളരെ മൂശക്കാരായ ശത്രുക്കളെന്നും കരുതുകയും പറയുകയും നിർബന്ധം. 

പൊട്ടിപ്പൊളിഞ്ഞതാണെങ്കിലും, വൻവാടക നിർബന്ധമായും വീടിനും വീട്ടിലുള്ള എല്ലാറ്റിനും വേറെവേറെ കൊടുത്തുകൊണ്ടാണെങ്കിലും, താമസിക്കുന്ന വീട്ടിൽ താമസിക്കാൻ വീട്ടുടമസ്ഥൻ നിശ്ചയിച്ച നിബന്ധനകൾ പാലിച്ചില്ലെങ്കിൽ, വീട്ടുടമസ്ഥൻ തന്നെ നശിപ്പിച്ച് നാറാണക്കല്ല് തോണ്ടിയ വീട് ഇപ്പോൾ താമസിക്കുന്നവർ തല്ലിപ്പൊളിച്ചു എന്ന വീട്ടുദ്രോഹക്കുറ്റം ചാർത്തി വീട്ടിൽ താമസിക്കുന്നവനെ വീട്ടുദ്രോഹിയാക്കി എന്നെന്നേക്കുമായി നാടും വീടും ഇല്ലാത്തവനാക്കും.

ഇങ്ങനെ നാടും വീടും ഇല്ലാതാക്കുന്നതിനെയും വാൻവാടക ഈടാക്കുന്നതിനെയും "ലോകാത്തുള്ള എല്ലാവരും നമ്മുടെ കുടുംബക്കാരാണ്” , “ലോകത്തിലുള്ള എല്ലാവരും സുഖമായിരിക്കട്ടെ" എന്നൊക്കെയുള്ള സുന്ദരമായ വാചകങ്ങൾ ഇട്ട്  വീട്ടുടമസ്ഥൻ വിശേഷിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യും.

Wednesday, June 4, 2025

എന്തുകൊണ്ട് ഒട്ടും അപകടകാരിയല്ലാത്ത കഞ്ചാവ് നിരോധിക്കുന്നു?

എന്തുകൊണ്ട് ഒട്ടും കൂടുതൽ അപകടകാരിയല്ലാത്ത കഞ്ചാവ് നിരോധിക്കുന്നു?

ഒരൊറ്റ കാരണം മാത്രം. മറ്റോരു കാരണവും ഇല്ല.

സർക്കാരിന് കഞ്ചാവിലൂടെ ഗുണ്ടാപിരിവ് നടക്കില്ല,  ഗുണ്ടൊപിരിവ് എന്ന നികുതി കിട്ടില്ല എന്ന ഒരൊറ്റക്കാരണം കൊണ്ട്. 

അതുകൊണ്ട് തന്നെ കഞ്ചാവിനേക്കാൾ എത്രയോ അപകടകാരിയായ സിഗരറ്റും മദ്യവും ഗാംബ്ലിങ്ങും സർക്കാർ നിരോധിക്കുന്നില്ല.

ഫാക്ടറികളിലൂടെ ഉണ്ടായി പാക്ക് ചെയ്തുപോകുന്ന സിഗരറ്റിലൂടെയും മദ്യത്തിലൂടെയും നികുതി കിട്ടും എന്ന ഒരൊറ്റക്കാരണം കൊണ്ട്. 

ഫാക്ടറികളിലൂടെ ഉണ്ടാവാത്ത പാക്ക് ചെയ്തുപോകാത്ത കഞ്ചാവിലൂടെ നികുതി കിട്ടില്ല എന്ന ഒരൊറ്റക്കാരണം കൊണ്ട്. 

സർക്കാർ എന്നത് വാടകക്ക് വേണ്ടി മാത്രം വീട് വിട്ടുതരുന്ന വീട്ടുടമസ്ഥനെ പോലെ മാത്രം. 

സ്വന്തം നാടിനെ സർക്കാർ എന്ന വീട്ടുടമസ്ഥൻ വെറും വാടകവീട് പോലെ ആക്കുന്നു. 

നികുതിയെന്ന വൻവീട്ടുവാടക കൊടുക്കുമെങ്കിൽ  മാത്രം വീട്ടിൽ താമസിക്കാമെന്ന, വീട്ടിൽ നിന്ന് എന്തും ചെയ്യാമെന്ന മട്ടിൽ സർക്കാർ നാടിനെ മാറ്റുന്നു.  

എന്ത് അനുവദിക്കുമ്പോഴും നിരോധിക്കുമ്പോഴും സർക്കാർ അവർക്ക് കിട്ടുന്ന ലാഭം മാത്രം നോക്കുന്നു, നികുതി മാത്രം കണക്ക് കൂട്ടുന്നു, മാനദണ്ഡമാക്കുന്നു.

അല്ലാത്തൊരു ക്ഷേമമോ നന്മയോ തിന്മയോ ഉദ്ദേശിച്ചല്ല സർക്കാർ ഒന്നും നിരോധിക്കുന്നതും അനുവദിക്കുന്നതും. 

അങ്ങനെയുള്ള ക്ഷേമവും നന്മയും തിന്മയും നിശ്ചയിക്കാനുള്ള ധാർമ്മികതയോ അളവുകോലോ സർക്കാറിൻ്റെ കൈവശം ഇല്ല. 

സർക്കാർ നിരോധിക്കുന്നത് കൊണ്ട് മാത്രം മോശവും അധാർമ്മികവും തിന്മയും ആകുന്നു എന്നതല്ലാതെത്ത ശരിയും തെറ്റും തിന്മയും അധാർമ്മികതയും സർക്കാ ർ നിരോധിക്കുന്ന കാര്യങ്ങളിൽ ഇല്ല.

സർക്കാർ നിരോധിച്ചു എന്നതല്ലാത്തൊരു വലിയ തെറ്റും അധാർമ്മികതയും സർക്കാരിനെ സംബന്ധിച്ചേടത്തോളം സർക്കാർ കഞ്ചാവിൽ കണ്ടിട്ടില്ല.

സർക്കാർ അനുവദിച്ചു എന്നതല്ലാത്തൊരു വലിയ ശരിയും ധാർമ്മികതയും  സർക്കാരിനെ സംബന്ധിച്ചേടത്തോളം സർക്കാർ സിഗരറ്റിലും മദ്യത്തിലും കണ്ടെത്തിയിട്ടില്ല.

കഞ്ചാവ് അനുവദിച്ചാൽ സർക്കാരിന് ഗുണ്ടാവിഹിതമെന്ന ലാഭം ഇല്ല, കിട്ടില്ല, ഒരുനിലക്കും പിരിച്ചെടുക്കാൻ സാധിക്കില്ല എന്നത് കൊണ്ട് മാത്രം നിരോധിക്കുന്ന വെറും കച്ചവട മനസ്സ് മാത്രം കഞ്ചാവ് നിരോധിക്കുന്നതിന് പിന്നിലെ സർക്കാരിനുള്ള ഏക കാരണം, എക ന്യായം.

വെറുമൊരു സാധാരണ സസ്യം മാത്രമായ കഞ്ചാവ്, അനുവദനീയമായാൽ  അത് ഓരോരുത്തരും വീട്ടുമുറ്റത്ത് വളർത്തും, കൃഷി ചെയ്യും.

വീട്ടുമുറ്റത്ത് കൃഷി ചെയ്യാവുന്ന വെറുമൊരു സസ്യത്തിന് എങ്ങിനെ നികുതി ഏർപ്പെടുത്താൻ സർക്കാരിന് സാധിക്കും?

അതുകൊണ്ട് തന്നെ തങ്ങൾക്ക് ഗുണ്ടാവിഹിതവും ലാഭവും കിട്ടുന്നു എന്നത് കൊണ്ട് മാത്രം ചികിത്സയും മരുന്നും ആശുപത്രിയും ഭക്ഷണ സാധനങ്ങളുടെ വിൽപനയും അനുവദിക്കുന്ന  സര്ക്കാർ തങ്ങൾക്ക് ഒരുനിലക്കും ഗുണ്ടാവിഹിതവും ലാഭവുമായ നികുതി നൽകാനിടയില്ലാത്ത കഞ്ചാവ് അനുവദിക്കുന്നില്ല.

അത്രയേ ഉള്ളൂ...


Monday, June 2, 2025

ഇസ്ലാം വെറുമൊരു ദാർശനിക മതമല്ല. പകരം ഇസ്ലാം വ്യക്തതയുടെയും വസ്തുതാപരതയുടെയും വഴിയാണ്.

ഇസ്ലാം വെറുമൊരു ദാർശനിക മതമല്ല. 

വെറുമൊരു ദാർശനിക മതമല്ല എന്നത് ഇസ്‌ലാമിന്റെ അയോഗ്യതയല്ല; യോഗ്യതയും കരുത്തുമാണ്. 

ഇസ്ലാം നൽകുന്ന വിശ്വാസദാർഢ്യതയാണ് അതിനെ വെറുമൊരു ദാർശനിക മതമല്ല എന്നാക്കുന്നത്.

വസ്തുതാപരതയും വ്യക്തതയും ഇല്ലാതാവുമ്പോൾ ഉടലെടുക്കുന്ന ഊഹങ്ങളാണ് മിക്കവാറും ദാർശനികത.  

ഇസ്ലാം വ്യക്തതയുടെയും വസ്തുതാപരതയുടെയും വഴിയാണ് എന്നത് അതിനെ വെറും ദാർശനികപരതയിൽ നിന്നും അകറ്റിനിർത്തുന്നു. 

ഇസ്ലാം ഊഹങ്ങളുടെ പിന്നാലെ പോകാതെ ആവശ്യമുള്ളതും ഉപകാരമുള്ളതും കൃത്യമായതും മാത്രം പറയുന്നു, ചെയ്യാൻ ആവശ്യപ്പെടുന്നു.

ഇസ്ലാം ആ നിലക്ക് വെറും കാല്പനിക, ചാരുകസേര ദർശനം (ഫിലോസഫി) പറയുന്നില്ല.

വെറും ദാർശനികത വേണ്ടവർക്ക്, ദാർശനികതക്ക് വേണ്ടി ദാർശനികത വേണ്ടവർക്ക് പറഞ്ഞതല്ല ഇസ്ലാം.

ദാർശനിക പലപ്പോഴും ജിവിതം നിഷേധിക്കുന്ന വഴിയാണ്, ജിവിതം നിഷേധിക്കപ്പെട്ടവരുടെ ആകുലതകളാണ്. 

ഇസ്ലാം ആകുലതകൾ ഒഴിവാക്കുന്ന ജീവിതവഴിയും പദ്ധതിയും ആണ്. 

വെറും കാല്പനിക ദാർശനികതയെ ഇസ്ലാം അപ്പടി തള്ളുന്നു. 

കാല്പനികതയുടെ സൗന്ദര്യമല്ല ഇസ്‌ലാമിന്റെ പ്രത്യേകത.

യാഥാർത്ഥ്യവുമായും പ്രായോഗികതയുമായും ഒട്ടിനിൽക്കുക എന്നതാണ് ഇസ്‌ലാമിന് മുഖ്യമായത്. 

നോക്കൂ പലിശയും പന്നിയിറച്ചിയും രക്തവും നിഷിദ്ധമാക്കുന്ന ഖുർആനിലെ ഏറ്റവും ദൈർഘ്യമുള്ള സൂക്തം സാമ്പത്തിക ഇടപാടുകൾ, അത് യാത്രയിലാണെങ്കിൽ പോലും എങ്ങിനെ നടത്തണം എന്നതിനെ കുറിച്ചാണ്. 

സാമ്പത്തിക അച്ചടക്കവും ബാങ്കിങ് വ്യവസ്ഥയും ഓരോ വിശ്വാസിയും സ്വയം നടപ്പാക്കാൻ ആവശ്യപ്പെടുന്നത് പോലെ. 

ഏത് പ്രത്യേശാസ്ത്ര -മതഗ്രന്ഥം ഉണ്ട് ഇങ്ങനെ സൂക്ഷമമായി നിത്യജീവിതത്തിലെ സൂക്ഷ്മതലങ്ങളിൽ പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതായിട്ട്?

കൃത്യമായി മാർഗ്ഗദർശനം നൽകാത്ത, മാർഗ്ഗനിർദേശങ്ങൾ നൽകാത്ത കാൽപനിക ദർശനങ്ങളെ ഇസ്ലാം തള്ളുന്നു, വഴിപിഴപ്പിക്കുന്നതായും ചൂഷണത്തിന് കാരണമാകുന്നതായും ഖുർആൻ അവയെ കാണുന്നു, വ്യക്തമാക്കുന്നു. ആ നിലക്ക് കൂടിയാണ് പൗരോഹിത്യവും ബിബാരാധനകളും ഒക്കെ ഇസ്ലാം  പാടെ ഒഴിവാക്കിയത്.

“കവികൾ, അവരെ (കവികളെ) വഴിപിഴച്ചവർ മാത്രം പിന്തുടരുന്നു. നീ കണ്ടില്ലേ അവർ (കവികൾ) സ്വയം തന്നെ (ഒരു പിടുത്തവും കിട്ടാതെ) താഴ്വാരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. എന്നിട്ടോ, അവർ പ്രവർത്തിക്കാത്തത് (പ്രായോഗികമല്ലാത്തത്) പറയുന്നു.” (ഖുർആൻ).

*******

എന്തുകൊണ്ട് ഇസ്ലാം വെറുമൊരു ദാർശനിക മതമല്ല എന്ന ചോദ്യം ഉയരും

ദാർശനികത മനുഷ്യന്റെ അറിയാനുള്ള ശ്രമങ്ങൾ മാത്രമാണ്. 

കൃത്യമായ അറിവ് തന്നെയല്ല ദർശനവും ദാർശനികതയും.

പക്ഷേ ഇസ്ലാമിന്റെ കാര്യവും ഇസ്ലാം ഉറച്ചുനിൽക്കുന്ന അവകാശവാദവും മറ്റൊന്നാണ്.

ഇസ്ലാമും ഖുർആനും സർവ്വലോകവും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ മതമാണ് വഴിയാണ് എന്നതാണത്. 

ഇസ്ലാം വെറുമൊരു ശ്രമ മതമോ പാഴ്ശ്രമ മതമോ അല്ല, പകരം ശ്രമിച്ചറിയാൻ ഇല്ലാത്തത്ര വ്യക്തത നൽകുന്ന കൃത്യത പറയുന്ന, പ്രവർത്തിപ്പിക്കുന്ന വഴിയാണ്.

എല്ലാം അറിയുന്ന, നിശ്ചയിക്കുന്ന സർവ്വലോകവും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിനെന്ത് അന്വേഷണാത്മകവും ശ്രമവും മാത്രമായ ദർശനങ്ങൾ? 

ദൈവത്തിന് എല്ലാം ഉറപ്പ് തന്നെയായ അറിവ് തന്നെ, കാഴ്ച തന്നെ. 

അതുകൊണ്ട് തന്നെ ഇസ്ലാം ഒരു കാര്യവും സംസാരിക്കുന്നത് സംശയം ബാക്കി വെച്ചുകൊണ്ടോ, സംശയത്തിന്റെ നിഴലിൽ നിന്നോ അല്ല.

“നിന്നെ സംശയിപ്പിക്കുന്നത് വെടിയുക, നിന്നെ സംശയിപ്പിക്കാത്തതിൽ എത്താൻ” (ഹദീസ്)

“ഹലാൽ വ്യക്തമാണ്, ഹറാം വ്യക്തമാണ്, രണ്ടിനുമിടയിൽ സംശയമുള്ള, അവ്യക്തമായ കാര്യങ്ങളുണ്ട്. ജനങ്ങളിൽ മഹാഭൂരിഭാഗത്തിനും അവ (സംശയമുള്ള കാര്യങ്ങളെന്ന് പോലും ) അറിയില്ല. ആര് സംശയമുള്ളവയെ (അവ്യക്തതകളെ) മാറ്റിനിർത്തിയോ അവൻ അവന്റെ അഭിമാനത്തെയും സംസ്കാരത്തെയും സംരക്ഷിച്ചു. ആര് സംശയമുള്ളതിൽ (അവ്യക്തതകളിൽ)  വീണോ അവൻ ഹറാമിൽ വീണു”(ഹദീസ്)

ഇസ്ലാം സംസാരിക്കുന്നത് സംശയം ബാക്കിവെച്ചുകൊണ്ടല്ല. 

ഇസ്ലാമും ഖുർആനും സംസാരിക്കുന്നതും നിർദ്ദേശങ്ങൾ നൽകുന്നതും ഉറപ്പായാണ്, ഉറപ്പ് തന്നുകൊണ്ടാണ്, ഉറപ്പിലേക്ക് നയിക്കാനും എത്തിക്കാനുമാണ് 

*******

വേദിക് ദർശനം, ഭാരതീയ ദർശനം, ഉപനിഷദ് ദർശനം എന്നൊക്കെയാണ് അപ്പറയുന്നവർ തന്നെ പറയുന്നത്. കൃത്യവും വ്യക്തവുമായ നിർദ്ദേശങ്ങൾ നൽകാതെ, നൽകാനില്ലാതെ.

ഇസ്ലാം ഒരിക്കലും ദർശനത്തിന് വേണ്ടി ദർശനം പറയുന്നില്ല. 

ഇസ്ലാം ഒരു ദാർശനിക മതമല്ല. അവ്യക്തമായത് പറയുന്നതും അവ്യക്തതയിലേക്ക് നയിക്കുന്നതുമല്ല. 

ഇസ്ലാമിന്റെ ഈ വ്യക്തതയും കൃത്യതയും ആണ് അവ്യക്തമായ ലോകത്ത് അവരുടെ അവ്യക്തത കാരണമായി എല്ലാം ശരി എന്തുകൊണ്ടെന്നാൽ എല്ലാം തെറ്റെന്ന് കരുതുന്നവർക്കും പറയുന്നവർക്കും തീവ്രവാദമായി തോന്നുന്നത്.

ഇസ്ലാം അവ്യക്തമായത് പറയുന്നില്ല, അവ്യക്തതയിലേക്ക് നയിക്കുന്നുമില്ല. 

ഇസ്ലാം ഉള്ളത് ഉറപ്പിച്ച് പറയുന്നു.

ഇസ്ലാം വ്യക്തതയുള്ളത് വ്യക്തമായി പറയുന്നു.

ഇസ്ലാം കൃത്യതയുള്ളത് കൃത്യമായി പറയുന്നു.

ഇസ്ലാമും ഖുർആനും പറയുന്നതും നിർദ്ദേശിക്കുന്നതും  കൃത്യമായി സംശയങ്ങൾക്ക് വകകൊടുക്കാതെ നിർദ്ദേശിക്കുന്നു, പറയുന്നു.

അത് ഭൗതികകാര്യങ്ങളിലുള്ള നിർദേശങ്ങളായാലും പാരത്രിക സ്വർഗ്ഗനരക വിഷയങ്ങളായാലും.  

ദൈവത്തെ കുറിച്ചായാലും ആരാധനകളെ കുറിച്ചായാലും

*******

ഒരു നിർവ്വചനവും ഇല്ലാത്ത, ഒന്നും കൃത്യമായും വ്യക്തമായും പറയാനില്ലാത്ത, കൃത്യമായ മാതൃകയും മാർഗ്ഗനിർദ്ദേശങ്ങളും നൽകാനില്ലാത്ത സനാതന ധർമ്മം എവിടെ കിടക്കുന്നു, കൃത്യമായ നിർവ്വചനമുള്ള, എല്ലാം കൃത്യമായും വ്യക്തമായും പറയുന്ന, പറയാനുള്ള, കൃത്യമായ മാതൃകയും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന, നൽകാനുള്ള ഇസ്ലാം എവിടെ കിടക്കുന്നു?

ഇസ്ലാമുമായി തട്ടിച്ചു പറഞ്ഞാൽ സനാതന ധർമ്മത്തിന്റെ പേരിൽ നടക്കുന്ന വാദങ്ങൾ വ്യക്തതയും കൃത്യതയും നൽകാത്ത വെറുമൊരു എട്ടുകാൽ മമ്മൂഞ്ഞ് അവകാശവാദം മാത്രം.


Wednesday, May 28, 2025

തങ്ങൾ കുടുംബം എന്ന ഒരു പ്രത്യേക വിഭാഗം ഇസ്ലാമിൽ ഇല്ല.

തങ്ങൾ കുടുംബം എന്ന ഒരു പ്രത്യേക വിഭാഗം ഇസ്ലാമിൽ ഇല്ല. 

ആരെങ്കിലും ആരെയെങ്കിലും കൂടുതലായി പരിഗണിക്കുന്നതും ഇസ്ലാമും തമ്മിൽ ഒരു ബന്ധവും ഇല്ല.

“നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ഒരേയൊരു ആണിൽ നിന്നും പെണ്ണിൽ നിന്നും. പിന്നീട് നിങ്ങളെ ഗോത്രങ്ങളും വർഗ്ഗങ്ങളും ആക്കിയത് നിങ്ങൾ പരസ്പരം തിരിച്ചറിയാൻ മാത്രം. അല്ലാഹുവിൻകൽ നിങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻമാർ നിങ്ങളിൽ ഏറ്റവും സൂക്ഷ്മതയുള്ളവർ“ (ഖുർആൻ) 

“അറബിക്ക് അനറബിയുടെ മേലോ വെളുത്തവന് കറുത്തവന്റെ മെലോ ഒരു മേന്മയും മേൽകോയമയും ഇല്ല, അരുത്. നിങ്ങളെല്ലാവരും ആദമിൽ നിന്ന് , ആദം മണ്ണിൽ നിന്നും.” (ഹദീസ്)

പിന്നെയാണോ രാജകുടുംബം?

നാട്ടിൽ എന്തൊക്കെയൊ സംഭവിക്കുന്നു, ഇസ്ലാമുമായി ബന്ധമില്ലാതെ. 

അതൊക്കെയാണ് ഇസ്‌ലാം, അതൊക്കെയും ഇസ്‌ലാമികമാണ് എന്ന ധാരണ വെച്ച് ചോദ്യങ്ങൾ ഉന്നയിച്ചാൽ എന്താണ് ചെയ്യുക? 

എല്ലാവിധ രാജാധിപത്യങ്ങളെയും ഉച്ചനീചത്വങ്ങളെയും നിരാകരിച്ചും ഉച്ചാടനം ചെയ്തും വന്ന രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ ജീവിതക്രമമാണ് ഇസ്‌ലാം.

*******

തങ്ങൾ കുടുംബം എന്നാൽ നബിയുടെ കുടുംബം എന്നാണ് ഇവിടെയുള്ള വെപ്പ്. 

നബിയുടെ കുടുംബത്തിന് മാത്രമായി ഔന്നത്യമുള്ളതായി, സ്വർഗ്ഗം ഉറപ്പുള്ളതായി ഖുർആൻ എവിടെയും പറയുന്നില്ല. പ്രവാചകനും സൂചിപ്പിവെച്ചിട്ടില്ല. 

ഇസ്ലാമിനെ ഇസ്ലാമാക്കുന്ന ആണിക്കല്ലിന് എതിരാണ് ആർക്കെങ്കിലും, അല്ലെങ്കിൽ ഏതെങ്കിലും കുടുംബത്തിന് കൂടുതൽ പ്രത്യേകതയുണ്ടെന്ന് കരുതലും പറയലും.

ഇസ്ലാമികമായി പറഞ്ഞാൽ: എല്ലാ ഔന്നത്യത്തിനും സ്വർഗ്ഗപ്രവേശത്തിനും അടിസ്ഥാനം സൽക്കർമ്മവും പരോപകാരം ചെയ്യലും ദാനധർമ്മങ്ങൾ ചെയ്യലും സത്യവിശ്വാസവും സൂക്ഷ്മതാബോധവും മാത്രം. 

പ്രത്യക്ഷത്തിൽ മനുഷ്യരെല്ലാം ഒരുപോലെ മാത്രം. 

സത്യവിശ്വാസവും സൂക്ഷ്മതാബോധവും അടിസ്ഥാനത്തിലുള്ള മനുഷ്യന്റെ ഔന്നത്യം ദൈവം മാത്രം അറിയുന്ന , ദൈവം മാത്രം നിശ്ചയിക്കുന്ന രഹസ്യമായ ഔന്നത്യം.

“കാലം കൊണ്ട് സത്യം. നിശ്ചയമായും മനുഷ്യൻ നഷ്ടത്തിലാണ്. വിശ്വസിച്ച് നിർഭയരായവരും സൽക്കർമ്മങ്ങൾ ചെയ്തവരും ഒഴികെ, സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉണർത്തിയവരും ഉപദേശിച്ചവരും ഒഴികെ.” (ഖുർആൻ)

തങ്ങൾ കുടുംബം നേരിട്ട് സ്വർഗ്ഗത്തിലാണ് എന്ന് ആരെങ്കിലും കരുതുന്നതിൽ ഇസ്ലാമികമായി ഒരടിസ്ഥാനവും ഇല്ല എന്നർത്ഥം.

നബിയുടെ കുടുംബക്കാർ തന്നെയായിരുന്നു നബിയുടെ മക്കാജീവിത കാലത്തെ ശത്രുക്കൾ. നബിയെ അങ്ങേയറ്റം ബുദ്ധിമുട്ടിച്ചവരും പീഡിപ്പിച്ചവരും. 

എന്നുവെച്ചാൽ തങ്ങൾ കുടുംബക്കാർ തന്നെയായിരുന്നു നബിയുടെ ഏറ്റവും വലിയ ശത്രുക്കളും ആയിരുന്നത് എന്നർത്ഥം.

ആ ശത്രുക്കളൊക്കെയും നബിയുടെ കുടുംബക്കാർ ആണ് എന്ന ഒരൊറ്റക്കാരണത്താൽ നേരിട്ട് സ്വർഗ്ഗത്തിലാവും പുണ്യപുരുഷൻമാർ ആവും എന്നാണോ തങ്ങൾ കുടുംബത്തിന് മഹിമയും ദൈവത്തിങ്കൽ കൂടുതൽ പരിഗണനയും ഉണ്ടെന്ന് പറയുന്നവർ അർത്ഥമാക്കുന്നത്? 

അങ്ങനെയൊരു അർത്ഥവും സൂചനയും ഖുർആനിൽ എവിടെയും ഇല്ല. 

നന്മ ചെയ്യുകയും നന്മ ചെയ്തത് കൂടുകയും അല്ലാത്ത വേറൊരു അടിസ്ഥാനവും ദൈവപ്രീതിക്കും സ്വർഗ്ഗപ്രവേശനത്തിനും അടിസ്ഥാനമായി ഖുർആൻ എവിടെയും പറയുന്നില്ല. 

“ആര് അണുമണിത്തൂക്കം നന്മ ചെയ്തുവോ അവനത് കാണും/കിട്ടും. 

ആര് അണുമണിത്തൂക്കം തിന്മ ചെയ്തുവോ അവനത് കാണും/കിട്ടും. (ഖുർആൻ)l

Sunday, May 25, 2025

നിങ്ങൾ വാശിപിടിച്ച് പറഞ്ഞത് കൊണ്ട് ഇസ്ലാമിൽ പൗരോഹിത്യം ഉണ്ടാകില്ല.

ഇമാം എന്നാൽ മുന്നിൽ നിന്ന് നയിക്കുന്ന ആരും. 

ആർക്കുമാവാം ഇമാം.

അതൊരു സ്ഥിരമായ സ്ഥാനമോ പ്രത്യേക വിഭാഗത്തിന്റെ പേരോ അല്ല. 

മുന്നിൽ നിൽക്കുന്ന ആരും മുന്നിൽ നിൽക്കാൻ തയ്യാറുള്ള ആരും ഇമാമാണ്.

ആരും ജന്മം കൊണ്ട് ഇമാം ആവുന്നില്ല. ഇമാം എന്നാൽ പുരോഹിതനെന്നോ ദൈവത്തിലേക്കുള്ള മധ്യവർത്തി എന്നോ അർത്ഥമില്ല.

പിന്നെ ഖാളി, ഖത്തീബ് 

ഖാളി എന്ന അറബി പദത്തിന്റെ അർത്ഥം ജഡ്ജ് അഥവാ വിധികർത്താവ്. 

ഖത്തീബ് എന്ന അറബി പദത്തിന്റെ അർത്ഥം പ്രസംഗിക്കുന്ന ആൾ. 

വെള്ളിയാഴ്ച ദിവസം ഖുതുബ (പ്രസംഗം) നടത്തുന്ന ആൾക്കും ഏത് പ്രസംഗിക്കുന്ന ആൾക്കും ഖത്തീബ് എന്ന് തന്നെയാണ് അറബി ഭാഷയിലും ഇസ്‌ലാമിക സംജ്ഞയിലും പറയുക. ഖത്തീബ് പ്രസംഗിക്കാൻ (ഖുതുബ നടത്താൻ) യോഗ്യതയുള്ള ആർക്കും ആവാം, ജന്മം കൊണ്ടല്ല. 

ഖത്തീബ് ഒരു പുരോഹിതനോ ദൈവത്തിലേക്കുള്ള മധ്യവർത്തിയോ പ്രത്യേക വിഭാഗമോ അല്ല

അറബ്/ഇസ്ലാമിക സമൂഹത്തിലെ കോടതികളിൽ ജഡ്ജുമാർക്ക് ഖാളി എന്നാണ് പേര് വിളിക്കുക. 

ഖാളി എന്നത് വിധികർത്താവിന്റെ തൊഴിലെടുക്കുന്ന ആളുടെ നിയമപരമായ തസ്തികയുടെ പേര് മാത്രം. 

പഠിപ്പും യോഗ്യതയും താൽപര്യവും പോലെ ആർക്കും ആകാവുന്നത് മാത്രം ഖാളി, ഖത്തീബ് 

ജാതി പോലെ ജന്മം കൊണ്ട് കിട്ടി ആവുന്നതല്ല ഖാളിയും ഇമാമും ഖത്തീബും ഒന്നും.

നമ്മുടെ നാട്ടിലെ കോടതികളിലും ഗവൺമെന്റ് തസ്തികകളിലും ഇങ്ങനെ കുറെ പേരുകളും പദവികളും ഉണ്ട്. 

അതൊന്നും പൗരോഹിത്യമല്ല, ജന്മം കൊണ്ട് കിട്ടുന്നതല്ല. അതുപോലെ മാത്രം ഖാളിയും ഇമാമും ഖത്തീബും.

ഇസ്ലാമിൽ മനുഷ്യരാകെയും ഒന്നെയൊന്ന്. 

“നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ഒരേയൊരു ആണിൽ നിന്നും പെണ്ണിൽ നിന്നും. പിന്നീട് നിങ്ങളെ ഗോത്രങ്ങളും വർഗ്ഗങ്ങളും ആക്കിയത് നിങ്ങൾ പരസ്പരം തിരിച്ചറിയാൻ മാത്രം. അല്ലാഹുവിൻകൽ നിങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻമാർ നിങ്ങളിൽ ഏറ്റവും സൂക്ഷ്മതയുള്ളവർ “ (ഖുർആൻ) 

*********

ഇസ്ലാമിൽ പൗരോഹിത്യം ഉണ്ടെന്ന് നിങ്ങൾ വാശിപിടിച്ച് പറഞ്ഞത് കൊണ്ട് മാത്രം ഇസ്ലാമിൽ പൗരോഹിത്യം ഉണ്ടാകില്ല.

ഇസ്ലാമിൽ പൗരോഹിത്യം ഉണ്ടാകണം എന്ന നിങ്ങളുടെ ആഗ്രഹവും വാശിയും നിങ്ങൾ ഇസ്ലാമിനെ കാണുന്നതും നിങ്ങൾക്ക് ഇസ്ലാമിനെ കാണേണ്ടതും അങ്ങനെ എല്ലാ മതങ്ങളെയും പോലെ ഒരു മതമായിട്ടാണ് എന്നതുകൊണ്ട് മാത്രമാണെന്ന്  മനസ്സിലാക്കാം. 

യഥാർത്ഥത്തിലെ ഇസ്ലാമിനെ മനസ്സിലാക്കാതെ മനസ്സിലാക്കിയെന്ന് ധരിച്ചും വരുത്തിയും കൊണ്ട്. 

മനുഷ്യരാകെയും ഇസ്ലാമിൽ ഒരൊറ്റ വിഭാഗമാണ് എന്ന് നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതേയില്ല.

“അറബിക്ക് അനറബിയുടെ മേലോ വെളുത്തവന് കറുത്തവന്റെ മെലോ ഒരു മേന്മയും മേൽകോയമയും ഇല്ല, അരുത്. നിങ്ങളെല്ലാവരും ആദമിൽ നിന്ന് , ആദം മണ്ണിൽ നിന്നും.” (ഹദീസ്)

ഇസ്ലാം യഥാർത്ഥത്തിൽ എന്താണെന്ന് അറിയാൻ അതിന്റേതായ സ്രോതസ്സുകളിൽ നിന്ന് ശ്രമിക്കുക പോലും ചെയ്യാതെ നടത്തുന്ന കാടടച്ചുള്ള വിമർശനം മാത്രമാണവ.

മുസ്ലിംകളിൽ അങ്ങിങ് രൂപപ്പെട്ട അനാചാരം കണ്ടിട്ട് അതാണ് ഇസ്ലാം എന്ന് മനസ്സിലാക്കിയാണ് നിങ്ങൾ വിമർശിക്കുന്നത്. 

അന്ധൻമാർ ആനയെ കുറിച്ച് പറഞ്ഞ കഥ നിങ്ങൾക്ക് തന്നെയും അറിയുകയും ചെയ്യാം.

ഇസ്ലാം മറ്റേതൊരു മതവും പോലെ വെറുമൊരു മതമാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ടും നിങ്ങൾ സംസാരിക്കുന്നു.

ഒന്നുറപ്പിച്ചറിയുക : മുസ്ലിയാർ എന്ന വിഭാഗം ഇസ്ലാമിലില്ല. 

ആർക്കും നിസ്കാരത്തിന് നേതൃത്വം നൽകാം. 

പള്ളിപരിപാലനത്തിന് ശമ്പളം കൊടുത്ത് പ്രാദേശികമായി ഏൽപിക്കപ്പെടുന്ന തൊഴിലാളി മാത്രം മുസ്ല്യാർ. 

മുസ്ലിയാർ പുരോഹിതനല്ല, ദൈവത്തിലേക്കുള്ള വിശ്വാസിയുടെ മധ്യവർത്തിയല്ല.

മുസ്ലിയാർ നടത്തിക്കൊടുക്കേണ്ട പൂജയോ ആരാധനാകർമ്മങ്ങളോ ഇസ്ലാമിൽ ഇല്ല. 

ഇസ്‌ലാമിൽ മനുഷ്യൻ ദൈവവുമായി നേരിട്ടാണ്. 

കൃസ്ത്യൻ പൗരോഹിത്യത്തിന് കാണുന്നത് പോലെ മുസ്ലിയാറിന് മുകളിലോട്ടും താഴോട്ടും വളരാനുള്ള നീളുന്ന പൗരോഹിത്യത്തിന്റെ ചങ്ങലയില്ല.

*******

ലോകത്ത് എല്ലായിടത്തും ഉണ്ട് ഇസ്ലാമിലും മുസ്ലിംകൾക്കിടയിലും പൗരോഹിത്യം ഇല്ലെന്ന കഥയും കാര്യവും.

ഇസ്ലാമിനെ പ്രത്യേകിച്ച് മഹത്വപ്പെടുത്താനില്ലാത്ത വിധം ഒരു സാധാരണ സംഭവമാണ് ഇസ്ലാമിൽ പൗരോഹിത്യമില്ല എന്നത്. 

ഇസ്ലാമിൽ പൗരോഹിത്യം ഉണ്ട് എന്ന് നിങ്ങൾക്ക് തോന്നിയതും തോന്നാനിടയായ ഇന്ത്യൻ സാഹചര്യങ്ങളാണ് ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചേടത്തോളം അസാധാരണമായത്, ഇല്ലാത്തത്, പാടില്ലാത്തത്.

********


ഭരണകൂടം തെളിയിക്കുന്നത്: വിഡ്ഢികളായ ജനങ്ങളെ എന്തും പറഞ്ഞും ചെയ്തും പറ്റിക്കാമെന്നത്

ചില രാജ്യങ്ങളിലെ ഭരണകൂട പാർട്ടികളും ഭരണാധികാരികളും ഒരുപോലെ അറിയുന്ന കാര്യമുണ്ട്. 

95% ജനങ്ങളും വിഡ്ഡികളാണെന്ന്. 

വിഡ്ഢികളായ ജനങ്ങളെ എന്തും പറഞ്ഞും ചെയ്തും പറ്റിക്കാമെന്ന്.

അവരെ വികാരം കൊള്ളിച്ചാൽ മാത്രം മതിയെന്ന് 

ആ 95 ശതമാനത്തിന് സത്യവും അസത്യവും അറിയില്ല , വിഷയമല്ലെന്ന്.

അവരെ അന്ധരാക്കാൻ മതവും സങ്കുചിത ദേശീയതയും അതുണ്ടാക്കുന്ന വെറുപ്പും വികാരവും എത്രയോ കൂടുതലാണെന്ന്.

ഭരണകൂട പാർട്ടികളുടെയും ഭരണാധികാരികളുടെയും ധൈര്യം വിഡ്ഢികളായ ഈ 95% ജനങ്ങളിലാണ്. അവരുടെ പിന്തുണയിലാണ്.

അതുകൊണ്ട് തന്നെ ജനാധിപത്യമെന്ന് പേരിട്ട് കൊണ്ട് എന്ത് കോമാളിത്തരവും കാട്ടാം, എന്ത് നാടകങ്ങളും കളിക്കാം എന്നവരറിയുന്നു.

ജനാധിപത്യത്തെ എളുപ്പത്തിൽ വഴിതെറ്റിക്കാം, വിലക്ക് വാങ്ങാം എന്നുമവർ ജനാധിപത്യത്തിന്റെ പേരിൽ പ്രവർത്തിച്ച് കാണിച്ചുകൊടുക്കുന്നു.

ജനങ്ങൾക്ക് അവർ പുലിയുടെ മുകളിലാണ് എന്ന തോന്നലുണ്ടാക്കിക്കൊടുത്താൽ മാത്രം . 

അതേ പുലിയുടെ ഇരയാണവർ എന്നതൊന്നും പിന്നീടവർക്ക് ബാധകമല്ല. 

അതേ പുലിയുടെ ഇരയാവുന്നതും ഇരയായി ക്രൂരമായി കൊല്ലപ്പെടുന്നതും നശിക്കുന്നതും ഒന്നും അവർക്ക് മനസ്സിലാവില്ല. 

അതുകൊണ്ട് തന്നെ അതിനെയോർത്തൊന്നും അവർക്ക് വിഷമമുണ്ടാവില്ല.

വസ്ത്രമാണെന്ന പേര് കിട്ടിയാൽ മാത്രം മതി. ചിതലിനെയും അവർ വസ്ത്രമാക്കി ധരിച്ച് അഹങ്കരിച്ച് നടക്കും.

ജനാധിപത്യത്തിൽ വിഡ്ഢികളുടെ വോട്ടിനും ബുദ്ദിമാന്മാരുടെ വോട്ടിനും പൈസവാങ്ങി വോട്ട് ചെയ്യുന്നവരുടെ വോട്ടിനും ഒരേ വിലയാണ്.

അതുകൊണ്ട് തന്നെ ആ 95%ത്തെ വിഡ്ഢികളാക്കാനും വിഡ്ഢികളാക്കി തുടർത്താനുമുള്ള പണി മാത്രം നടത്തിയാൽ മതിയെന്ന് ഭരണകൂട പാർട്ടികളും ഭരണാധികാരികളും മനസ്സിലാക്കുന്നു. 

അങ്ങനെ നടത്തേണ്ട പണികൾ മാത്രം ഭരണകൂട പാർട്ടികളും ഭരണാധികാരികളും അണിയറയിൽ ഒരുക്കുന്നു, അവ മാത്രം ചെയ്യുകയും ചെയ്തെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ബാക്കി വരുന്ന കാര്യവിവരമുള്ള, ശരിയും തെറ്റും മനസ്സിലാവുന്ന, ശരിയും തെറ്റും അബദ്ധവും സുബദ്ധവും അപകടവും വളർച്ചയും തളർച്ചയും വകതിരിച്ച് ചർച്ച ചെയ്യുന്ന ആ വെറും അഞ്ച് ശതമാനത്തെ ആർക്ക് വേണം, ആര് ശ്രദ്ധിക്കണം?

ആ അഞ്ച് ശതമാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. പ്രത്യേകിച്ചും 95 ശതമാനത്തെ വികാരം കൊള്ളിച്ച് കയ്യിലെടുത്തുകഴിഞ്ഞാൽ.

ഭരണകൂട പാർട്ടികളും ഭരണാധികാരികളും എന്തായാലും ഈ അഞ്ച് ശതമാനത്തെ ശ്രദ്ധിക്കാൻ ഉദ്ദേശിക്കുന്നില്ല. 

അതുകൊണ്ട് തന്നെ ഈ അഞ്ച് ശതമാനത്തിന്റെ ചോദ്യങ്ങൾക്ക് നിന്നുകൊടുക്കാനോ അവർക്ക് ഉത്തരം നൽകാനോ അവർ തന്നെയായ പത്രമാധ്യമങ്ങളുടെ മുന്നിൽവരാനോ പത്രമാധ്യമങ്ങളെ അഭിസംബോധന ചെയ്യാനോ അത്തരം ഭരണകൂട പാർട്ടികൾ അവരുടെ ഭരണാധികാരിയെ അനുവദിക്കില്ല.

അഞ്ച് ശതമാനത്തിന് താഴെ വരുന്ന ബുദ്ധിജീവികൾക്കും പത്രമാധ്യമപ്രവർത്തകർക്കും അവരുടെ ചോദ്യങ്ങൾക്കും ചെവികൊടുത്തില്ലെങ്കിൽ ഒന്നും വരില്ലെന്ന് ഇരുട്ട് കൊണ്ട് ഓട്ടയടക്കാൻ അറിയുന്ന ഭരണകൂട പാർട്ടികളും ഭരണാധികാരികളും കൃത്യമായും അറിയുന്നു. 

ഇസ്ലാമിനെ വിമർശിക്കണം. പക്ഷേ, എന്തിന് വേണ്ടി? ഇസ്ലാമിനേക്കാൾ നല്ലതിന് വേണ്ടി.

ഇസ്ലാമിനെ വിമർശിക്കണം.

പക്ഷേ, എന്തിന് വേണ്ടി ?

ഇസ്ലാമിനേക്കാൾ നല്ലതിന് വേണ്ടി.

ഇസ്ലാമിനേക്കാൾ മോശമായതിനെ വരിക്കാനും പിന്തുണക്കാനും അല്ല, ആവരുത്.

മോശമായതിന് അതിന്റെ നിസ്സഹായതയും നിരാശയും വെച്ച് നല്ലതിനോട് തോന്നുന്ന അസൂയ വെച്ചായിരിക്കരുത്.

അസൂയയെ അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളെയും തെറ്റായ പ്രചരണങ്ങളെയും ആരോപണങ്ങളെയും മുൻധാരണകളെയും വെച്ചായിരിക്കരുത്.

ഉള്ള തറവാടിനെ തകർക്കാനായിരിക്കരുത്. പകരമൊരു കുടിൽ പോലും വെക്കാൻ സാധിക്കാതെയും ആയിരിക്കരുത്.

ഉള്ളതിനെ നല്ലതാക്കാനും ഉള്ളതിനേക്കാൾ നല്ലത് കണ്ടെത്താനും തന്നയാവും, തന്നെയാവണം എല്ലാ വിമർശനങ്ങളും.

ഉള്ള നന്മയും ഉള്ളതിലെ നന്മകളും ബോധപൂർവ്വം നിഷേധിക്കാനും നിഷേധിച്ചുകൊണ്ടും ആയിരിക്കരുത് വിമർശനങ്ങൾ.

ഉള്ള നല്ലതിനേക്കാൾ മോശമായതിൽ എത്തിച്ചേരാനാവരുത് വിമർശനങ്ങൾ.

പിടിച്ചതിനേക്കാൾ വിഷമുള്ള പാമ്പിനെ മാളത്തിൽ നിന്ന് പിടിക്കാനാവരുത് വിമർശനങ്ങൾ.

നിലവിലുള്ളതിനേക്കാൾ മോശമായതിനെ തെരഞ്ഞെടുക്കാനാവരുത് വിമർശനങ്ങൾ.

നിലവിലുള്ളതിനേക്കാൾ മോശമായതിനെ കൂട്ടുപിടിച്ചും അതുമൂലം കിട്ടിയേക്കാവുന്ന പ്രശസ്തിയും സ്ഥാനവും ലാഭവും നിക്ഷിപ്തതാല്പര്യ സംരക്ഷണവും ഉള്ളിൽ വെച്ചും ആവരുത് വിമർശനങ്ങൾ.

അവനവന് മേൽവിലാസവും പ്രസക്തിയും പ്രശസ്തിയും സ്വാർത്ഥലാഭവും ഉണ്ടാക്കാനും കണ്ടെത്താനും ആയിരിക്കരുത് വിമർശനങ്ങൾ.

വിമർശനങ്ങൾ ആത്യന്തികമായി അന്വേഷണാത്മകമായിരിക്കും, ആയിരിക്കണം.

വിമർശനങ്ങൾ വളർത്താനും വളർച്ച കണ്ടെത്താനും ആയിരിക്കും, ആവണം.

അങ്ങനെവരുമ്പോൾ ഒരു ചോദ്യം ന്യായമായും ഉയരണം.

ഇന്ന് ലോകത്ത് ലഭ്യമാകുന്ന മതങ്ങളിലും പ്രത്യേശാസ്ത്രങ്ങളിലും ഏറ്റവും മോശമായത് ഇസ്ലാമാണോ?

അല്ല. 

അഥവാ ആണെങ്കിൽ, ആണെന്ന് പറയാനുള്ള ന്യായാന്യായതകൾ കൃത്യമായും വ്യക്തമായും വിവരിക്കാൻ കഴിയണം. 

കൃത്യമായി അറിയാതെയും പഠിക്കാതെയുള്ള എവിടുന്നൊക്കെയോ വീണുകിട്ടിയ തെറ്റായ ആരോപണങ്ങൾ അല്ലാത്ത ന്യായാന്യാതകൾ കൃത്യമായും വിവരിക്കാൻ കക്ഷിയണം.

ലോകത്ത് നിലവിലുള്ള മതങ്ങളിലും പ്രത്യേശാസ്ത്രങ്ങളിലും ഏറ്റവും നല്ലതും വ്യക്തത ഉള്ളതും സമഗ്രമായതും പിന്തുടരപ്പെടുന്നതും ഏതാണ്?

ഇസ്ലാം മാത്രം.

ഇസ്ലാം അല്ലാത്ത വേറെ ഏതെങ്കിലും ഒന്ന് ഇസ്ലാമുമായി മത്സരിക്കാനെങ്കിലും ഉണ്ടോ?

ഇല്ല.

ശരിയാണ്.

ഇസ്ലാം എലിയെ പിടിക്കുന്ന പൂച്ച തന്നെയാണ്.

അതുകൊണ്ട് തന്നെ ചൂഷ്ണാത്മകമായ പൗരോഹിത്യത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും സാമ്രാജ്യത്വ അധികാര താല്പര്യങ്ങളുടെയും പാത്രങ്ങൾ തട്ടിമറിക്കുന്ന പൂച്ച തന്നെയാണ് ഇസ്ലാം.

അതികൊണ്ട് തന്നെയാണ് ഇസ്ലാമിനെ നിലനിൽക്കാൻ അർഹതയില്ലാത്ത പലതും പേടിക്കുന്നതും ഇസ്ലാമിനെതിരെ എന്തെന്നില്ലാത്ത ആരോപണങ്ങൾ അഴിച്ചുവിടുന്നതും 

അതുകൊണ്ട് തന്നെയാണ് ഇസ്ലാമിനെതിരെ മാത്രം ലോകം മൊത്തം ഉറഞ്ഞുതുള്ളുന്നത്.

ഉള്ളതിൽ മെച്ചപ്പെട്ട ശരിയെ മനസ്സിലാക്കാതിരിക്കാൻ ബോധപൂർവ്വം കണ്ണടക്കാൻ തീരുമാനിക്കുന്നത് കൊണ്ട്.

ശരിയെ ശരിയായി മനസ്സിലാക്കാനുള്ള വിമ്മിഷ്ടത്തെ ശത്രുതയാക്കി മാറ്റുന്നത് കൊണ്ട്. അറിവുകേടിനെ ആയുധമാക്കിക്കൊണ്ട്.

ഇസ്ലാം അതിന്റെ സ്വതസിദ്ധമായ കൃത്യതയും വ്യക്തതയും കൊണ്ട് നേടുന്ന ശക്തിയും വ്യതിരിക്തതയും വെച്ച് മറ്റുള്ളവരുടെ ഇടത്തെയും അവരുടെ അധികാര സ്വാധീന മേഖലയെയും പിടിച്ചടക്കും എന്ന പേടി കാരണം. 

ആ നിലക്ക് ഇസ്ലാമുമായി നേരിട്ട് മത്സരിക്കാനുള്ള പേടി കൊണ്ട് പിന്നാമ്പുറത്തിലൂടെ. അങ്ങാടിയിൽ തോൽക്കുമ്പോൾ അമ്മയോട് എന്ന പോലെയുള്ള രീതികളുമായി. 

എന്തും സ്വയം ചെയ്ത് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും മേൽ ആരോപിച്ചുകൊണ്ട്.

അതല്ലാതെ, ഇന്ന് ഈ ലോകത്ത് ഇസ്ലാമിനേക്കാൾ നല്ല വ്യക്തതയുള്ള, വ്യക്തത നൽകുന്ന, വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന മതമോ പ്രത്യേശാസ്ത്രമോ ഉണ്ടോ?

ഇല്ല . 

ഇവിടെ കിട്ടാനുള്ളതിൽ തേമ്മിൽ ഭേദം തൊമ്മൻ ഇസ്ലാം തന്നെയല്ലേ?

അതെ.

വെറും തമ്മിൽ ഭേദം തൊമ്മൻ മാത്രമല്ല, എത്രയോ നല്ല തൊമ്മൻ ഇസ്ലാം തന്നെയാണ്.

ഇസ്ലാമിന്റെ അവസാനവാദവും അത് മാത്രമെന്ന വാദവും ഒരു പ്രശ്നമായി തോന്നാമെങ്കിൽ പോലും….

ഇസ്ലാമിനേക്കാൾ മെച്ചപ്പെട്ട ഒരു ജിവിതപദ്ധതിയും പ്രത്യേശാസ്ത്രവും ഇല്ലെന്നാകിൽ പിന്നെന്തുകൊണ്ട് ഇസ്ലാം എപ്പോഴും പ്രതിക്കൂട്ടിൽ?

അതല്ലെങ്കിൽ ഇസ്ലാമിനെ പോലെ സർവമേഖലകളിലും  കൃത്യമായ വഴികാട്ടലും മാർഗ്ഗനിർദ്ദേശങ്ങളും ഉള്ള വേറെ ഏതെങ്കിലും മതമോ പ്രത്യേശാസ്ത്രമോ വേണം.

അങ്ങനെ ഒന്നുണ്ടോ?

ഇല്ല.

ഉള്ളത് മുഴുവൻ വെറും കാല്പനിക വിശ്വാസങ്ങൾ മാത്രം പ്രദാനം ചെയ്യുന്നത്. 

ഉള്ളത് മുഴുവൻ സ്വാർത്ഥ അധികാര താൽപര്യങ്ങളുട്ര വഴികൾ.

ഉള്ളത് മുഴുവൻ ഏറെക്കുറെ ചൂഷണോപാധിയാവുന്നത്.

എന്നിരിക്കെ ഇസ്ലാമിനെ വിമർശിക്കേണ്ടത് എന്തിന് ?

ഏറിയാൽ ഇസ്ലാമിനേക്കാൾ നല്ല ഇസ്ലാമിനെ ലഭിക്കാൻ മാത്രം. 

അല്ലാതെ ഇസ്ലാമിനേക്കാൾ മെച്ചപ്പെട്ട ഒന്ന് ലഭ്യമായത് കൊണ്ടല്ല.

ഇസ്ലാമിനേക്കാൾ നല്ല വേറെ ഏതെങ്കിലും മതമോ പ്രത്യേശാസ്ത്രമോ നിലവിൽ ഈ ഭൂമിലോകത്ത് ഉള്ളത് കൊണ്ടും അത് സ്വീകരിക്കാം എന്നത് കൊണ്ടുമല്ല.

അങ്ങനെയൊരു ഇസ്ലാമിനേക്കാൾ നല്ല ഇസ്ലാമിനെ ലഭിക്കാൻ വേണ്ടി വിമർശിക്കുന്നവർ നിലവിലുള്ള ഇസ്ലാമിനെ വിമർശിക്കേണ്ടത് നിലവിലുള്ള ഇസ്ലാമിനെ അറിഞ്ഞും പഠിച്ചും ആയിരിക്കേണ്ടെ?

അതെ.

ഇസ്ലാമിന്റെ അടുത്ത് പോലും നിൽക്കാൻ പറ്റാത്ത, ഇസ്ലാമിന്റെ നൂറിലൊന്ന് പോലും അർഹതയില്ലാത്തതിനെ കൂടെ കൂട്ടാനും, അവയെ കൂട്ടിപിടിച്ച് അവയ്ക്ക് ന്യായം ഉണ്ടാക്കാനുമാണോ ഇസ്ലാമിനെ വിമർശിക്കേണ്ടത് ?  

അല്ല.

ഇസ്ലാമിനേക്കാൾ പതിന്മടങ്ങ് മോശമായതിൽ എത്തിച്ചേരാനും അവയുമായി കൂട്ടുകൂടി സ്വാർത്ഥലാഭം നേടാനുമാണോ ഇസ്ലാമിനെ വിമർശിക്കേണ്ടത്?

അല്ല.

മതങ്ങൾ ഒന്നും വേണ്ടെന്ന് വെക്കുന്നത് വേണമെങ്കിൽ ശരിയാണെന്ന് പറയാം.

കാരണം ദൈവത്തിന് മതമില്ല, ദൈവം ഒരു മതം ഉണ്ടാക്കുകയും ഇല്ല. 

ജീവിതവും ജീവിതവുമായി ബന്ധപ്പെട്ട സകലതും തന്നെ ഉണ്ടെങ്കിൽ ഉള്ള ദൈവത്തിന്റെ ഉണ്ടെങ്കിൽ ഉള്ള മതം.

ദൈവത്തിന് ഒരു മതം ഉണ്ടെങ്കിൽ അത് പ്രാപഞ്ചികവ്യവസ്ഥിതി തന്നെയായ, ജീവിതം തന്നെയായ മതം.

ദൈവത്തിൽ നിന്നും പ്രാപഞ്ചികവ്യവസ്ഥിതി തന്നെയായ ദൈവികമതത്തിൽ നിന്നും ആർക്കും പുറത്താവുക സാധ്യമാകില്ല. 

അങ്ങനെ ജീവിതവും പ്രാപഞ്ചികവ്യവസ്ഥിതിയും തന്നെയല്ലാത്ത മതങ്ങൾ പറയുന്ന ദൈവം വളരേ ചുരുങ്ങിയ ദൈവമാണ്, പലപ്പോഴും ദൈവം തന്നെയല്ല. 

ദൈവത്തെ അറിയാത്തതും അറിയാനാവാത്തതും ആരുടെയും കുറ്റമല്ല. 

ജീവിതം എന്തിനെന്ന് അറിയാത്തത് ഒരു കുറ്റമല്ലാത്തത് പോലെ തന്നെ ദൈവത്തെ അറിയാത്തത് ഒരു കുറ്റമല്ല. 

ദൈവത്തെ അറിയുന്നു എന്ന് പറയുന്നതിനേക്കാൾ ഏറെ സത്യസന്ധമായത് ദൈവത്തെ അറിയില്ലെങ്കിൽ അറിയില്ലെന്ന് പറയുന്നവരുടെ പറച്ചിലാണ്. 

പലപ്പോഴും വിശ്വാസത്തേക്കാൾ ഏറെ സത്യസന്ധവും നിസ്വാർത്ഥവും നിഷ്കളങ്കവും സ്വാഭാവികവും ആയത് അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവന്റെ അറിയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായ നിഷേധമാണ്.

അങ്ങനെയൊക്കെ പറയുമ്പോഴും ശ്രമിക്കുമ്പോഴും അന്വേഷിക്കുമ്പോഴും ഏറ്റവും ആദ്യം വേണ്ടെന്ന് വെക്കേണ്ട മതം ഇസ്ലാമല്ല. 

അപ്പോഴും ഏറ്റവും ആദ്യം വേണ്ടെന്ന് വെക്കേണ്ട ദൈവം ഇസ്ലാം മുന്നോട്ടുവെക്കുന്ന ദൈവമല്ല.

മതം വേണ്ടെന്ന് വെക്കുമെങ്കിലും, മതം വേണ്ടെന്ന് വെക്കേണ്ടിവരുമെങ്കിലും ഒരുപക്ഷേ ഏറ്റവും അവസാനം വേണ്ടെന്ന് വെക്കേണ്ട മതമാവും ഇസ്ലാം. 

ഒരുപക്ഷെ ഒരുനിലക്കും വേണ്ടെന്ന് വെക്കാനാവാത്തതാവും ഇസ്ലാം.

ഏറ്റവും അവസാനം വേണ്ടെന്ന് വെക്കേണ്ട, ഒരു നിലക്കും വേണ്ടെന്ന് വെക്കാനാവാത്ത ദൈവമാവും ഇസ്ലാം മുന്നോട്ടുവെക്കുന്ന ദൈവം. 

അത്രക്ക് ചൂഷണമുക്തമാണ്, ചൂഷണസാധ്യതാമുക്തമാണ് ഇസ്ലാമും ഇസ്ലാം മുന്നോട്ട് വെക്കുന്ന ദൈവസങ്കല്പവും. ഒപ്പം സാമാന്യയുക്തിബദ്ധവും.

ഇസ്ലാം മുന്നോട്ട് വെക്കുന്ന ദൈവസങ്കല്പം വെറും പ്രാപഞ്ചികശക്തി മാത്രമായ ഒന്നേ ഒന്ന് മാത്രമാണ്. 

ഇസ്ലാം എന്നത് പ്രാപഞ്ചിക വ്യവസ്ഥിതിക്കും ശക്തിക്കുമുള്ള സമർപ്പണപ്രക്രിയയും ജീവിതത്തിലുടനീളമുള്ള ആ സമർപ്പണപ്രക്രിയയുടെ പേരുമാണ്.

അല്ലാതെ നാം പറഞ്ഞുകേൾക്കുന്ന പോലുള്ള ഒരു സാധാരണ മതമല്ല ഇസ്ലാം.

അഥവാ ഇസ്ലാം ഒരു മതം മാത്രമല്ല.

മതമായി, ഒരു മതം മാത്രമായി കാണേണ്ട ഒന്നും ഇസ്ലാമിൽ ഇല്ല.

ഇസ്ലാം ദൈവവിശ്വാസത്തിന്റെ പിൻബലമുള്ള ഒരു മുഴു സാമ്പത്തിക രാഷ്ടീയ സാമൂഹ്യ ജീവിത പ്രത്യേശാസ്ത്രം മാത്രമാണ് . 

ഒരുപക്ഷേ ഇസ്ലാമിനോളം ഊടും പാവും ഉള്ള ഒരു സാമ്പത്തിക രാഷ്ടീയ സാമൂഹ്യ ജീവിത പ്രത്യേശാസ്ത്രം ഇന്ന് ഭൂമുഖത്ത് ഇല്ല എന്ന് തന്നെ പറയേണ്ടിവരും.

അതുകൊണ്ടു തന്നെ ഇസ്ലാം വിമർശനം പലപ്പോഴും രണ്ട് വിധത്തിൽ ഉള്ളവരിൽ നിന്നാണ്. 

ഒന്നുകിൽ ഒന്നും സ്വന്തമായില്ലാത്ത ദരിദ്രന് സമ്പന്നനോട് തോന്നുന്ന അസൂയ പോലുള്ള വിമർശനം.

അല്ലെങ്കിൽ ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയാതെയുള്ള വിമർശനം.

അതുകൊണ്ട് തന്നെ മതം എന്നത് വേണ്ടെങ്കിൽ, ഏറ്റവും അവസാനം വേണ്ടാതാവേണ്ട ഒരിക്കലും വേണ്ടാത്തതാവാത്ത മതമായ പ്രത്യേശാസ്ത്രമാണ് ഇസ്ലാം.


Wednesday, May 21, 2025

ഇസ്ലാമിലെ ദൈവം എവിടെയും ഇരിക്കുന്നില്ല,

അല്ലാഹു എന്ന് വിളിക്കപ്പെടുന്ന ഇസ്ലാമിലെ ദൈവം എവിടെയും ഇരിക്കുന്നില്ല, എവിടെയും ഇരുത്താൻ ആവശ്യപ്പെടുന്നില്ല, എവിടെയും ഇരുത്തി ചുരുക്കാനാവുന്നതുമല്ല. 

പ്രാപഞ്ചികതയിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നവൻ ഇസ്ലാമിലെ ദൈവം.

“നിങ്ങൾ എങ്ങോട്ട് തിരിഞ്ഞാലും അവിടെയെല്ലാം ദൈവത്തിന്റെ മുഖം, പ്രീതി” (ഖുർആൻ)

 “കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുന്നതിൽ (പ്രത്യേകിച്ച്) പുണ്യവും നന്മയും ഇല്ല” (ഖുർആൻ)

“അവന്റെ കസേര/സിംഹാസനം (അവൻ ഇരിക്കുന്നയിടം, അവൻ ആയിരിക്കുന്നയിടം) ആകാശ ഭൂമികൾ മുഴുവൻ നിറഞ്ഞിരിക്കുന്നു /വാപിച്ചിരിക്കുന്നും (ഖുർആൻ)

ഈ ഖുർആൻ സൂക്തത്തിന്റെ പശ്ചാലത്തിൽ കൂടി വേണം “സൂര്യൻ എവിടെയാണ് പോയത് /അസ്തമിച്ചത്” എന്ന് ചോദിച്ചപ്പോൾ “അർഷിന്റെ താഴെ സുജൂദ് ചെയ്യാൻ പോയി” എന്ന മുഹമ്മദ് നബിയുടെ പറച്ചിൽ മനസ്സിലാക്കാൻ. 

ആ ഹദീസിന്റെ കരുത്തും സ്വീകാര്യതയും ഈയുള്ളവന് അറിയില്ല.

അതുകൊണ്ട് തന്നെ ആ ഹദീസിന്റെ കരുത്തും സ്വീകാര്യതയും എന്ത് തന്നെയായാലും പ്രപഞ്ചം മുഴുവൻ ദൈവിക സിംഹാസനം എന്ന് സൂചിപ്പിക്കുന്ന ഒരു ഗംഭീരൻ പ്രതീകാത്മക പറച്ചിൽ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ ആ പറച്ചിൽ.

********

എന്നിട്ടും എന്തുകൊണ്ട് കാബയിലേക്ക് മാത്രം മുസ്ലിംകൾ തിരിഞ്ഞു നിസ്കരിക്കുന്നു.

നല്ല ചോദ്യമാണ്.

ഉത്തരവും വളരെ ലളിതം 

കാബയിലേക്ക് മാത്രം തിരിഞ്ഞു നിസ്കരിക്കുന്നത് ഏകീകരണം മാത്രം ഉദ്ദേശിച്ചുള്ളത്. 

ഇസ്ലാം ഏകീകരണത്തിന്റെ മതമാണല്ലോ. 

ഏക മനുഷ്യൻ, ഏക ദൈവം, ഏക പ്രപഞ്ചിക വ്യവസ്ഥിക്കുള്ള സമർപ്പണത്തിന്റെ വഴി. 

അതാണല്ലോ ഇസ്ലാം.

അതുകൊണ്ട് തന്നെ ദൈവത്തിലേക്ക് വൈവിധ്യങ്ങൾ ഒക്കെയും സമന്വയിക്കുന്ന പ്രാപഞ്ചിക വ്യവസ്ഥിതിക്കുള്ള സമർപ്പണത്തിന്റെ ഒരേയൊരു വഴി. 

വെറും സമർപ്പണം തന്നെയായി സമർപ്പണത്തിന്റെ വഴി.

ആ സമർപ്പണമാണ്  ഇസ്ലാം.

ഇപ്പറയുന്ന പ്രാപഞ്ചിക വ്യവസ്ഥക്കുള്ള സമർപ്പണം എന്ന  ന്യായവും നീതികരണവും ഇല്ലാതെ തന്നെ  ഏകസിവിൽകോഡ് ആവശ്യപ്പെടുന്നവർക്ക്, ഒരു രാജ്യം ഒരു ഭാഷ എന്നൊക്കെ പറയുന്നവർക്ക് ഏകീകരണത്തിന്റെ ഈ ഇസ്ലാമിക രീതിശാസ്ത്രം മനസ്സിലാക്കാൻ എളുപ്പമാണ്. 

*******

ഇവിടെ എവിടെയും വൈവിധ്യമല്ലേ? 

എങ്കിൽ ഇസ്ലാം ഒരേയൊരു വഴി എന്ന് പറയുന്നത് ആ വൈവിധ്യത്തെ അംഗീകരിക്കാതിരിക്കൽ അല്ലേ?

ഉത്തരം: എന്നിട്ടാണോ ഈ ചോദ്യം ഉന്നയിക്കുന്നവർ ഏകസിവിൽ കോഡ് ആവശ്യപ്പെടുന്നത്?

എന്നിട്ടാണോ മാംസാഹാരം കഴിക്കുന്നവരെ ഈ ചോദ്യം ഉന്നയിക്കുന്നവർ  കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്?

എന്നിട്ടാണോ ഗോരക്ഷയുടെ പേരിൽ ഈ ചോദ്യം ഉന്നയിക്കുന്നവർ കൊലകളും കലാപങ്ങളും അഴിച്ചു വിടുന്നത്?

ഇസ്ലാമിന്റെ ഏകീകരണം വൈവിധ്യങ്ങളെ ഉൾക്കൊണ്ട് കൊണ്ടുള്ള ഏകീകരണമാണ്. 

എല്ലാ വൈവിധ്യങ്ങളും ഉൾകൊള്ളുന്ന പ്രാപഞ്ചിക താളത്തിന് സമർപ്പിക്കുകയാണ് ഇസ്ലാം.

ദൈവം ഏകനാണ് എന്നതും ദൈവത്തിലേക്കുള്ള വഴി ഏകമാക്കി വൈവിധ്യങ്ങളുടെ മറപിടിച്ചുള്ള ചൂഷണസാധ്യതകളിൽ നിന്നും മനുഷ്യരെ മുക്തമാക്കുന്നതും അതേ ദൈവം തന്നെ സൃഷ്ടിച്ച് സംവിധാനിച്ച് ഒരുക്കിയ വൈവിധ്യങ്ങളെ നിഷേധിക്കുന്ന വിധത്തിലല്ല.

Sunday, May 18, 2025

സങ്കുചിത ദേശീയതയെ മതമായി കൊണ്ടുനടക്കുന്ന ഏത് നാട്ടിലും….

ക്രൂരൻമാരായ അധികാരികളും അധികാരമോഹികളും ഉണ്ടാക്കുന്ന അവരുടെ ക്രൂരതക്കും അധികാരമോഹത്തിനും കരുത്തുകൂട്ടാൻ കണ്ടെത്തുന്ന ആശയമാണ് സങ്കുചിതദേശീയത. 

ജനങ്ങളെന്ന ആത്മാവിനും ഹൃദയത്തിനും മുൻഗണന കൊടുക്കാതെ രാജ്യത്തിന് മാത്രം മുൻഗണന കൊടുക്കുന്ന സങ്കുചിത ദേശീയത ജനാധിപത്യത്തിന്റെ നേർവിപരീത ദിശയാണ്.

ജനാധിപതിപത്യത്തിൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാണ് രാജ്യമുണ്ടാക്കുന്നത്. സങ്കുചിത ദേശീയതയിൽ ജനങ്ങൾ അപ്രസക്തരാണ്. 

രാജ്യത്തിന് വേണ്ടി രാജ്യം നിശ്ചയിച്ചുണ്ടാവുന്ന ജനങ്ങളേയുള്ളൂ സങ്കുചിത ദേശീയതയിൽ.

ജനാധിപത്യത്തെ അപഹരിക്കാനുള്ള എളുപ്പവിദ്യയാണ്, ലഹരിയാണ് സങ്കുചിത ദേശീയത.

ഉള്ളു പൊള്ളയായ, വിഡ്ഢിയായ ഭരണാധികാരിക്ക് തന്റെ ഉള്ളുപൊള്ളത്തരവും വിഡ്ഢിത്തങ്ങളും അബദ്ധങ്ങളും എല്ലാം ഒളിച്ചുവെക്കാനും ഒളിച്ചുകടത്താനും പറ്റിയ ഏറ്റവും നല്ല വാഹനവും സുരക്ഷിത അറയുമാണ് സങ്കുചിത ദേശീയത. 

പറഞ്ഞത് പ്രവൃത്തിക്കാത്ത, പ്രവൃത്തിക്കുന്നത് പറയാത്ത വായാടികൾക്ക് വെറും വായാടിത്തം കൊണ്ട് പറഞ്ഞുണ്ടാക്കനാവുന്ന, വേഗം കത്തുന്ന മണ്ണെണ്ണ കൂടിയാണ് സങ്കുചിത ദേശീയത.

ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനും വഴിതെറ്റിച്ച് വിടാനും സങ്കുചിത ദേശീയ വികാരത്തേക്കാൾ വലിയൊരു വിദ്യ ഇല്ല.

നശിക്കുന്ന ജനതക്ക് ആവേശം മൂത്ത് അഹങ്കരിച്ച് നശിക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം സങ്കുചിത ദേശീയത.

സങ്കുചിത ദേശീയതയെ മതമായി കൊണ്ടുനടക്കുന്ന ഏത് നാട്ടിലും ദേശീയതയുടെ അർത്ഥം ഒരു പ്രത്യേക കോലത്തിലാവും. 

ക്രൂരൻമാരായ അധികാരികളും അധികാരമോഹികളും രാജ്യത്തിന്റെ പേരിൽ എന്ത് ഭീകരതയും നടത്തുന്നത് ഒരു സാധാരണ സംഭവമാവും സങ്കുചിത ദേശീയതയിൽ.

ജീവനുള്ള മനുഷ്യന്റെ വികാരങ്ങളും ആവശ്യങ്ങളും സങ്കുചിത ദേശീയതയിൽ പ്രധാനമല്ലാതാവും.

ജീവനില്ലാത്ത രാജ്യത്തിന് വികാരവും വിചാരവും ആവശ്യങ്ങളും ഉണ്ടെന്ന് വരും. 

ആരോ നിശ്ചയിച്ച അതിർത്തികളെ വിലമതിച്ച് മനുഷ്യന്റെ വിലകുറക്കും.

രാജ്യമെന്നാൽ മനുഷ്യനല്ല, മനുഷ്യന് വേണ്ടി മനുഷ്യൻ തട്ടിക്കൂട്ടി ഉണ്ടാക്കിയ സംവിധാനമല്ല എന്ന് വരും.

രാജ്യത്തിന് വേണ്ടിയാണ് മനുഷ്യൻ, രാജ്യം ഉണ്ടാക്കിയതാണ് മനുഷ്യനെ, മനുഷ്യന് വേണ്ടിയല്ല രാജ്യം, മനുഷ്യൻ ഉണ്ടാക്കിയതല്ല രാജ്യം എന്ന് വരും.

എത്ര വലിയ സത്യവും പറയാതിരിക്കുക, പറയാൻ പേടിക്കുക, സത്യം അറിയാതെയും വിശ്വസിക്കാതെയുമിരിക്കുക എന്നത് പ്രയോഗമാകും.

മറ്റുള്ള എല്ലാ രാജ്യങ്ങളെ കുറിച്ചും അവിടത്തെ നിവാസികളെ കുറിച്ചും ആവുന്നത്ര കളവ് പറയുക, കളവ് പറയാൻ പേടിക്കാതിരിക്കുക, കളവ് മാത്രം അറിയുക, വിശ്വസിക്കുക എന്നത് നിർബന്ധമാകും.

സങ്കുചിത ദേശീയതയുടെ പ്രയോക്താക്കൾ എപ്പോഴും സ്വന്തം നാട്ടിൽ ഒരു യുദ്ധസാഹചര്യം സൃഷ്ടിക്കും. 

രാജ്യം എന്തോ വലിയ അപകടത്തിലാണെന്ന് ഇടക്കിടെ വരുത്തും. 

രാജ്യം അപകടത്തിലാണെന്ന് വരുത്താനുള്ള സംഭവവികാസങ്ങൾ അവർ തന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കും.

അവർ തന്നെ അണിയറയിൽ അവർക്ക് വേണ്ടപ്പോഴൊക്കെ അത്തരം സംഭവവികാസങ്ങൾ ഉണ്ടാക്കാനുള്ള പദ്ധതികൾ ഉണ്ടാക്കിക്കൊണ്ടിരിക്കും.

യുദ്ധസാഹാചര്യം എന്ന തോന്നൽ സ്ഥിരമായി നിലനിർത്തി അഭിപ്രായങ്ങളെ അടിച്ചമർത്തും, ഹൈജാക്ക് ചെയ്യും.

എല്ലാവരെയും ഒരൊറ്റ ദിശയിൽ മാത്രം ചിന്തിക്കുന്നവരായും സംസാരിക്കുന്നവരായും ആക്കിമറ്റും.

യുദ്ധസാഹചര്യത്തിന്റെ മറയിലും ന്യായത്തിലും നാട്ടിൽ നിന്നും സത്യത്തെ അപ്രത്യക്ഷമാക്കും, കളവിനെ മാത്രം ബാഹുല്യത്തോടെ പ്രത്യക്ഷപ്പെടുത്തും.

അതിനായി, സ്വന്തം തെറ്റുകളെ മറച്ചുപിടിക്കാൻ, രാജ്യരക്ഷയുടെ പേര് പറഞ്ഞ് വാർത്താമാധ്യമങ്ങളെ വരെ സത്യം പറയുന്നതിൽ നിന്നും വിലക്കും.

സ്വതന്ത്രവും നിഷ്പക്ഷവുമായ വാർത്താമാധ്യമങ്ങൾ പറയുന്നത് കേൾക്കാൻ അനുവദിക്കാതിരിക്കും.

സ്വാർത്ഥമോഹികളും ക്രൂരന്മാരുമായ അധികാരികൾ ഇത്തരം സങ്കുചിത ദേശീയതയെ അവർക്ക് പറ്റിയ അടവാക്കി മാറ്റുന്നതങ്ങിനെ.

സ്വാർത്ഥ മോഹികളും ക്രൂരന്മാരുമായ അധികാരികൾ അവരുടെ ക്രൂരതാണ്ഡവം നടത്താൻ ഇവ്വിധം സങ്കുചിത ദേശീയതയെ മുഖമുദ്രയാക്കും, വഴിയാക്കും.

സ്വാർത്ഥമോഹികളും ക്രൂരന്മാരുമായ അധികാരികൾ പറയുന്നതെന്തും വാതൊടാതെ വിഴുങ്ങുന്ന വികാരജീവികൾ മാത്രമായ ഒരു വലിയ സമൂഹത്തെ, അവർ പറയുന്നതല്ലാത്ത അർത്ഥവും അനർത്ഥവും വിജയവും പരാജയവും മനസ്സിലാകാത്ത സമൂഹത്തെ അവർ തന്നെ വാർത്തെടുക്കും.

ആ വഴിയിൽ വിഡ്ഢികൾ മാത്രമായ ആ സമൂഹത്തിന് അവരുടെ അധികാരികൾ എപ്പോഴും വിജയിക്കുക മാത്രം ചെയ്യുന്നു എന്ന് വരും.

വിഡ്ഢികളുടെ സ്വർഗ്ഗത്തിലിരുന്ന് വിജയിച്ചുവെന്ന് എമ്പാടും പറയാനാവും, വിജയം ആഘോഷിക്കാനാവും.

സങ്കുചിത ദേശീയതയുടെ വഴിയെ വിഡ്ഢികൾ ആത്മനാശത്തെ വളർച്ചയെന്ന് വിളിച്ചുപറഞ്ഞ് ആവേശപൂർവ്വം വിളിച്ചുവരുത്തുന്നതങ്ങിനെ.

ചിതലിനെ വസ്ത്രവും അലങ്കാരവും ആയിക്കാണുന്നതങ്ങനെ.

അതുകൊണ്ട് തന്നെയവർ എന്തിനും ഏതിനും തങ്ങളെ അടിമകളാക്കിയ അധികാരികൾക്ക് വേണ്ടി, ചിതലുകൾക്ക് വേണ്ടി കൊലവിളികൾ നടത്തും.

ബാഹ്യമായതിൽ അഹങ്കരിക്കും, ആന്തരികമായതിനെ അവഗണിക്കും, നശിപ്പിക്കും. 

അവർക്ക് വേണ്ടത് അഹങ്കരിക്കാൻ കുറെ പേരുകളും ചിഹ്നങ്ങളും കഥകളും മാത്രം. 

യാഥാർഥ്യവും പ്രായോഗികതയുമായി ബന്ധമില്ലാത്ത കുറെ പേരുകളും ചിഹ്നങ്ങളും കഥകളും മാത്രം സങ്കുചിത ദേശീയതയുടെ വഴി.

Saturday, May 17, 2025

കമ്യൂണിസവുമായി കൂട്ടിക്കെട്ടി ഇസ്ലാമിനെ നന്നാക്കിയതല്ല.

കമ്യൂണിസവുമായി ഇസ്ലാമിനേയും ഇസ്ലാമുമായി കമ്യൂണിസത്തെയും കൂട്ടിക്കെട്ടുന്നത് ഇസ്ലാമിനെയോ കമ്യൂണിസത്തെയോ വെളുപ്പിച്ച് നന്നാക്കാനല്ല.

രണ്ടും വെളുത്തതും നല്ലതും തന്നെയാണ്. 

രണ്ടും ഒരുപോലെ സാമ്രാജ്യത്വ അധികാര കച്ചവട സ്വാർത്ഥ താല്പര്യക്കാരുടെ കണ്ണിലെ കരടുകളാണ്.

ലക്ഷ്യവും ലക്ഷ്യബോധവും നഷ്ടപ്പെട്ട് വാലറ്റുപോകുന്ന കമ്യൂണിസത്തിന് കുറച്ചെങ്കിലും പ്രസക്തിയും മാന്യതയും ഇപ്പോഴും ഉണ്ട് എന്നത് കൊണ്ട് കൂടിയാണ്.

പ്രസക്തമായും ജീവനോടെയും നിലനിൽക്കുന്ന ഇസ്ലാമിന് പ്രത്യേകിച്ചെന്തെങ്കിലും കൂടുതൽ പ്രസക്തി നേടാൻ വേണ്ടി കൂട്ടിക്കെട്ടുന്നതല്ല.

ഇസ്ലാമിനോളം വരില്ല കമ്യൂണിസം ഒരുതരത്തിലും. 

കമ്യൂണിസം ഊഹവും സങ്കല്പവും മാത്രം. നടക്കുമോ, നടന്നോ എന്നുറപ്പില്ലാത്തത്. 

ജനാധിപത്യവും സോഷ്യലിസവും ഒക്കെ ഇങ്ങനെ തന്നെ. നടക്കുമോ, നടന്നോ, നശക്കുന്നുണ്ടോ എന്നുറപ്പില്ലാത്തത്.

മറുഭാഗത്ത് ഇസ്ലാം എന്നത് യഥാർത്ഥത്തിൽ ഉണ്ടായിരുന്നതും ഇപ്പോഴും ഉള്ളതും, നടപ്പിലുള്ളതും നടപ്പാവുന്നതും മാത്രം. കൃത്യമായ മാതൃകകളും മാർഗ്ഗനിർദ്ദേശങ്ങളും ജീവിതത്തിന്റെ മുഴുവൻ മേഖലകൾക്കും നൽകിക്കൊണ്ട്.

ആ നിലക്ക് ഇസ്ലാം സമഗ്രമാണ്, സമ്പൂർണമാണ്. 

ജീവിതത്തിന്റെ സർവ്വമേഖലയിലും സ്പർശിക്കാനും മാർഗനിർദേശങ്ങൾ നൽകാനും ഇസ്ലാമിനുണ്ട്.

വെറും രാഷ്ട്രീയവും സാമ്പത്തികവും മാത്രമല്ല ഇസ്ലാം കൈകാര്യം ചെയ്യുന്നത്; പകരം കച്ചവടവും കുടുംബവും വ്യക്തിജീവിതവും ആത്മീയതയും പരാത്രികതയും എല്ലാം കൂടിയാണ്. 

ഒന്നിനെ തൊട്ട് മറ്റുള്ളത് വിട്ടുകൊണ്ടല്ല ഇസ്ലാം. 

ജീവിതത്തിലെ എല്ലാം സ്പർശിച്ച് എല്ലാം ചേർത്തുപിടിച്ചുകൊണ്ടാണ് ഇസ്ലാം. 

ജീവിതമാകുന്ന ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളെയും ഒരുപോലെ കൈകാര്യം ചെയ്തുകൊണ്ട് ഇസ്ലാം.

എല്ലാ മതങ്ങളെയും കണ്ട് അതുപോലെയാണ് ഇസ്ലാമും എന്ന് തെറ്റിദ്ധരിച്ചേടത്താണ് പലരുടെയും പ്രശ്നം.

ഇസ്ലാം നിശ്ചയിച്ച സക്കാത്തിന്റെ കാര്യം തന്നെ നോക്കൂ: 

പലിശ നിഷിദ്ധമാക്കിയ കാര്യവും നോക്കൂ.

അറുക്കുന്നിടത്തും ഭക്ഷണം കഴിക്കുന്നിടത്തും ഇസ്ലാമുണ്ട്.

പെരുന്നാളിന് പോലും രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഓരോരുത്തരും അവരവരുടെ പേരിൽ രണ്ടര കിലോ വെച്ച് പാവങ്ങൾക്ക് ഭക്ഷണധാന്യം കൊടുക്കണം എന്ന് നിഷ്കർഷിച്ച തിനേക്കാൾ വലിയ സാമ്പത്തികമായ ഇടപെടൽ എവിടെ എങ്ങനെ നടത്താനാവും?

ഇസ്ലാം വെറുമൊരു ആചാര അനുഷ്ഠാന ആരാധന മതം അല്ലാത്തത് കൊണ്ടാണ് അങ്ങനെ.

സക്കാത്ത് തന്നെയും കൊടുക്കേണ്ട എട്ട് വിഭാഗങ്ങൾ ഉണ്ട്. 

ആ എട്ട് വിഭാഗങ്ങൾ ഇല്ലാതായാൽ സക്കാത്ത് രാജ്യത്തെ പൊതുകാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനുള്ളതാണ്.

സക്കാത്തിൽ രാജ്യവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും മനുഷ്യസ്നേഹവും കാരുണ്യവും നീതിയും എല്ലാം ഒരുമിച്ച് നിൽക്കുകയാണ്.

സക്കാത്ത് നിർബന്ധമാക്കിയത് പാവങ്ങളും പണക്കാരനും രണ്ട് തട്ടിൽ എപ്പോഴും നിലനിൽക്കണം എന്ന വർഗ്ഗസംഘട്ടന സിദ്ധാന്തത്തെ ശരിവെച്ചും ശരിവെക്കാനും അല്ല. 

പകരം വ്യത്യസ്ത വർഗ്ഗങ്ങൾ തേമ്മിലുള്ള സഹകരണം ഉറപ്പ് വരുത്താനും അവർ തമ്മിലുള്ള ദൂരവും അന്തരവും കുറക്കാനുമാണ്.

പാവപ്പെട്ടവനും പണക്കാരനും സ്വാഭാവികമായും ഇവിടെ ഉണ്ടാവുമെന്ന വസ്തുതക്ക് മുൻഗണന നൽകിക്കൊണ്ടാണ്, ആ വസ്തുതയെ കാല്പനികതക്ക് വേണ്ടി പോലും അവഗണിക്കാത്തത് കൊണ്ടാണ് സക്കാത്ത് നിർബന്ധമാക്കിയത് . 

കണ്ണിൻ മുൻപിലുള്ളതിനെ അവഗണിച്ച് സങ്കല്പത്തെ മുറുകിപ്പിടിക്കാൻ സക്കാത്ത് നിർബന്ധമാക്കുന്നത് വേണ്ടെന്ന് വെച്ചില്ല.

സക്കാത്ത് നിർബന്ധമാക്കിയത് പാവപ്പെട്ടവനും പണക്കാരനും എന്ന, തൊഴിലാളി മുതലാളി എന്ന, രണ്ട് വർഗ്ഗത്തെ ഇല്ലാതാക്കാനാണ്. 

സക്കാത്ത് നൽകുന്നത് ആരുടെയും ഔദാര്യമായല്ല, പകരം ഉള്ളവൻ ചെയ്യേണ്ട നിർബന്ധ ബാധ്യതയായും ഇല്ലാത്തവന് കിട്ടേണ്ട അവകാശമായും ആണ് 

എന്തുകൊണ്ടെന്നാൽ, വർഗ്ഗവിരുദ്ധതയെയും വർഗ്ഗസംഘട്ടനത്തെയും സ്വന്തം പ്രത്യേശാസ്ത്രം പണികഴിക്കാൻ ഇസ്ലാം അസ്ഥിവാരമാക്കിയിട്ടില്ല. 

പകരം മനുഷ്യസമൂഹത്തെ മുഴുവൻ ഒന്നായിക്കണ്ട്, ഒന്നായിത്തന്നെ അഭിസംബോധന ചെയ്യുകയാണ് ഇസ്ലാം ചെയ്തതും, ഇപ്പോഴും ചെയ്യുന്നതും .

വൈരുദ്ധ്യാത്മകത പറഞ്ഞ് , വൈരുധ്യങ്ങളിൽ അഭിരമിപ്പിച്ച് ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കാനല്ല, പകരം സമവായവും പൊരുത്തവും ഐക്യവും സാമ്യതകളും കണ്ടെത്തി ഒരുമിപ്പിച്ച് കൊണ്ടിപോകാനാണ് ഇസ്ലാമിന്റെ നീക്കം.

അത് തന്നെയാണ്, ഇസ്ലാമിന്റെ ഈ സമഗ്ര സമ്പൂർണ്ണ വീക്ഷണം തന്നെയാണ്, എല്ലാവരെയും പേടിപ്പിക്കുന്നതും ഇസ്ലാമിനെതിരെ എല്ലാവരേയും കൈമെയ് മറന്ന് ഒരുമിപ്പിക്കുന്നതും.

*******

അതുകൊണ്ട് തന്നെ ഇന്ന് എവിടെയും ഇസ്ലാമിക ഭരണം നടക്കുന്നില്ല. 

ഇസ്ലാമിക ഭരണം നടക്കാതിരിക്കാൻ മുതലാളിത്ത ഫാസിസിറ്റ് ശക്തികൾ മുഴുവൻ ഒരുപോലെ ഒറ്റക്കെട്ടാണ്. 

ഈയടുത്ത കാലം വരെ കമ്യൂണിസത്തിനെതിരെ നിന്നത് പോലെ തന്നെ. 

ആ നിലക്കുള്ള ഒരുതരം ഇസ്‌ലാം വിരുദ്ധ ശീതയുദ്ധം ലോകത്ത് വ്യക്തമായും കൃത്യമായും നിലനിൽക്കുന്നുണ്ട്.

Friday, May 16, 2025

ഇന്ത്യൻ മുസ്ലിംകൾ ആരും പാക്കിസ്ഥാൻ അനുകൂലികൾ അല്ല.

ഇന്ത്യൻ മുസ്ലിംകൾ ആരും പാക്കിസ്ഥാൻ അനുകൂലികൾ അല്ല. ഇന്ത്യൻ മുസ്ലിംകൾക്ക് പാക്കിസ്ഥാൻ അനുകൂലികൾ ആവേണ്ട കാര്യവുമില്ല.

പാക്കിസ്ഥാനെ ഇന്ത്യയിൽ വിഷയമാക്കിയാൽ നേട്ടമുണ്ടാക്കാനുള്ളവർ ആരാണ്?

അവരാണ് യഥാർത്ഥത്തിൽ ഇന്ത്യയിലെ പാകിസ്താൻ അനുകൂലികൾ.

അത്തരക്കാർക്കാണ് പാകിസ്താൻ ഇന്ത്യയിൽ പ്രശ്നം ഉണ്ടാക്കലും ഉണ്ടാക്കുന്നുവെന്ന് വരുത്തലും ആവശ്യം. അതുവെച്ച് ഇന്ത്യയിൽ അവരുടെ ശക്തിയും പിന്തുണയും അധികാരവും കൂട്ടിയെടുക്കാൻ.

പാകിസ്താൻ അനുകൂലികൾ ആവാതിരിക്കാൻ സ്വയം ഇന്ത്യയെ തെരഞ്ഞെടുത്തവരാണ് ഇന്ത്യൻ മുസ്ലിംകൾ 

തൽപരകക്ഷികളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇന്ത്യൻ മുസ്ലിംകളെ പാകിസ്താൻ അനുകൂലികൾ ആക്കാൻ ശ്രമിച്ചാലും ഇന്ത്യൻ മുസ്ലിംകൾ ആരും പാക്കിസ്ഥാൻ അനുകൂലികൾ ആവുകയില്ല. 

അതുകൊണ്ട് തന്നെ പാകിസ്താൻ ചെയ്യുന്ന എന്ത് തെണ്ടിത്തരത്തിനും ഇന്ത്യൻ മുസ്ലിംകൾ ഉത്തരം നൽകാൻ ബാധ്യസ്ഥരല്ല.

വർത്തമാനകാല ഇന്ത്യയിലുള്ള മുസ്ലിംകളിൽ 99 ൽ അധികം ശതമാനവും സ്വാതന്ത്ര്യാനന്തരവും ഇന്ത്യാപാക് വിഭജനത്തിന് ശേഷവും ജനിച്ചവർ മാത്രം. 

എന്നിരിക്കെ പാകിസ്താൻ വിഭജനം എന്തിന് , എന്ത്കൊണ്ട് എന്ന് പോലും അവരറിയണം എന്നില്ല.

ഇന്ത്യൻ മുസ്ലിംകൾ നോക്കുന്നത് പാക്കിസ്ഥാനിലേക്കല്ല. അവർ ജനിച്ചു ജീവിക്കുന്ന ഭൂമിയിലേക്കാണ്, ഇന്ത്യയിലേക്കാണ് അവർ നോക്കുന്നത്, അവർക്ക് നോക്കാനുള്ളത്.

എന്നിരിക്കെ എന്തിന് ചില കൂട്ടർ എപ്പോഴും പാക്കിസ്ഥാനിലേക്ക് നോക്കി പാക്കിസ്ഥാനെ കുറിച്ച് മാത്രം സംസാരിക്കുന്നു എന്നത് ഇന്ത്യൻ മുസ്ലിംകൾക്കറിയില്ല. 

ഇന്ത്യൻ മുസ്ലിംകൾക്ക് സംസാരിക്കാനുള്ളത് ഇന്ത്യയെ കുറിച്ചാണ്. 

കാരണം ഇന്ത്യൻ മുസ്ലിംകൾ  ജീവിക്കുന്നത് ഇന്ത്യയിലാണ് , അവർ സ്നേഹിക്കുന്നത് ഇന്ത്യയെയാണ്. 

ഇന്ത്യൻ മുസ്ലിംകൾ നോക്കുന്നത് ഇന്ത്യൻ ഭരണാധികാരികളുടെ പ്രവൃത്തികളിലേക്കാണ്. 

എന്തുകൊണ്ടെന്നാൽ, ഇന്ത്യൻ ഭരണാധികാരികളുടെ പ്രവൃത്തികളാണ് ഇന്ത്യയെ ഒരുമിച്ചു കൊണ്ടുപോകേണ്ടത്. 

ഇന്ത്യക്കാരായ എല്ലാവരെയും അവരെയും എതിരായും അനുകൂലമായും ബാധിക്കുന്നത്. ഇന്ത്യാരാജ്യത്തെ രക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് ഇന്ത്യൻ ഭരണാധികാരികളുടെ പ്രവൃത്തികളാണ്.

കാരണം, അവരറിയുന്ന ഒരു ലളിതമായ വസ്തുതയുണ്ട്. സ്വന്തം രാജ്യക്കാരായ ഇന്ത്യക്കാരെ മുഴുവൻ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാത്ത ഭരണാധികാരി ഇന്ത്യയെ നാശത്തിലേക്കായിരിക്കും കൊണ്ടുചെന്നെത്തിക്കുക. അത്തരം ഭരണാധികാരി ഇന്ത്യയെ ലോകത്ത് തന്നെ ഒറ്റപ്പെടുത്തും.

ഇന്ത്യയിലെ ഒരു പൗരനെന്ന നിലക്ക് ഒരഭിപ്രായം അനുകൂലമായും പ്രതികൂലമായും പറയാൻ ഇന്ത്യക്കാരായ ആരെയും പോലെ ഇന്ത്യൻ മുസ്ലീമിനും സാധിക്കേണ്ടതുണ്ട്. 

അങ്ങനെ അനുകൂലമായോ പ്രതികൂലമായോ എന്തെങ്കിലും പറയുമ്പോൾ പേര് മുസ്ലീം പേരാകുന്നത് കൊണ്ട് മാത്രം പാകിസ്താൻ ചെയ്യുന്നതിന്റെ പാപഭാരം അവന്റെ തലയിലിടുന്ന പ്രവണത ആര് തുടങ്ങിവെച്ചതാണ്?

അങ്ങനെ മുസ്ലീം പേരുകൾ കാണുന്ന മാത്രയിൽ, ഒരു മുസ്ലീം പേരുള്ളവൻ എന്ത് പറഞ്ഞാലും, “നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ” എന്ന് പറയുന്നതിന്റെ പിന്നിലെ ന്യായവും ചേതോവികാരവും എന്താണ്? 

അങ്ങനെ “നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ”  എന്ന് പറയാനുള്ള അധികാരം ആരാണ്, ആർക്കാണ് നൽകിയത്?

അങ്ങനെ “നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ”  എന്ന് പറയുന്നവർ യഥാർത്ഥത്തിൽ ഇന്ത്യക്കാർക്കിടയിൽ വല്ലാത്തൊരു വിഭജനം തന്നെയല്ലേ ഉണ്ടാക്കുന്നത്?

ഇന്ത്യൻ മുസ്ലിംകൾ പാക്കിസ്ഥാൻ അനുകൂലികളാണെന്ന് വരുത്തൽ ഇവിടത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനവും പ്രത്യേശാസ്ത്രവും ആയി മാറിയിരിക്കുന്നത് പോലെ തോന്നുന്നു.

ഭരണത്തോടും ഭരണകൂട നെറികേടിനോടും ഉള്ള ആരുടെയും ന്യായമായ എതിർപ്പിനെ, ആ നെറികേട് മൂലം സ്വന്തം രാജ്യത്ത് അവരനുഭവിക്കുന്ന വിവേചനത്തോടുള്ള വീർപ്പുമുട്ടലിനെ രാജ്യത്തോടുള്ള അവരുടെ കൂറില്ലായ്മയായും പാകിസ്താൻ കൂറായും ചിത്രീകരിക്കുന്നത് എന്തിനാണ്?

രാജ്യത്തെ സ്നേഹിക്കുന്ന ആരും ഭരണകൂടത്തിന്റെയും ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയുടെയും തെറ്റുകളെ കണ്ടില്ലെന്ന് നടിക്കില്ല, വിമർശിക്കും, തിരുത്താൻ ശ്രമിക്കും. 

കാരണം രാജ്യമെന്നാൽ ഭരണകൂടമോ ഭരണകൂട പാർട്ടിയോ അല്ല.

രാജ്യത്തെ അറിഞ്ഞ് സ്നേഹിക്കുന്നവർ ഭരിക്കുന്ന പാർട്ടിയെയും, ആ പാർട്ടി ഏതായാലും, അവരുണ്ടാക്കി വിടുന്ന പച്ചക്കളവുകളെയും സംശയിക്കും, വെറുക്കും. 

ഭരണകൂടത്തെയും ഭരണകൂട പാർട്ടിയെയും അവരുടെ കുതന്ത്രങ്ങളെയും സംശയിക്കുന്നതും വെറുക്കുന്നതും രാജ്യവിരുദ്ധതയല്ല, 

അങ്ങനെ സംശയിക്കുന്നതിനെയും വെറുക്കുന്നതിനെയും രാജ്യവിരുദ്ധതയായി മനസ്സിലാക്കരുത്, നിർവ്വചിക്കരുത്. 

ഭരണകൂടത്തെയും ഭരണകൂട പാർട്ടിയെയും അവരുടെ കുതന്ത്രങ്ങളെയും സംശയിക്കുന്നതും വെറുക്കുന്നതും രാജ്യവിരുദ്ധതയായി കാണുന്നത് ഭരണകൂടത്തെയും ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയെയും ദുഷിപ്പിക്കലാണ്.

രാജ്യമെന്നാൽ പാർട്ടിയും പാർട്ടിക്ക് വേണ്ടി മാത്രം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന നേതാക്കളും അല്ല. 

അത് ഇരുപത്തിനാല് മണിക്കൂറും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി തന്നെ ആയാലും ശരി. 

പ്രധാനമന്ത്രിയും ജനങ്ങളാൽ ചോദ്യംചെയ്യപ്പെടേണ്ട ജനങ്ങളാൽ മാത്രം നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ്.

രാജ്യമെന്നത് ആദ്യമായും അവസാനമായും ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ഉണ്ടാക്കിയതാണ്. 

അല്ലാതെ രാജ്യത്തിന് വേണ്ടി രാജ്യം ജനങ്ങളെ ഉണ്ടാക്കിയതല്ല. 

രാജ്യത്തിന് വേണ്ടി ജനങ്ങളല്ല, ജനങ്ങൾക്ക് വേണ്ടി രാജ്യമാണ്. 

ജീവിക്കുന്നതും ജീവിക്കേണ്ടതും ജനങ്ങളാണ്, രാജ്യമല്ല.

രാജ്യത്തിന് ജീവനില്ല, ജീവനുള്ളത് ജനങ്ങൾക്ക് മാത്രം.

പച്ചക്കളവുകളും വെറുപ്പ് രാഷ്ട്രീയവും ആര് കളിച്ചാലും അതിനെ ഒരുനിലക്കും സഹിക്കാൻ സാധിക്കാത്തതിനെ പാക്കിസ്ഥാൻ പ്രേമമായി ചിത്രീകരിക്കരുത്.

ഇന്ത്യക്കാരനാവാൻ അയൽരാജ്യവിരോധം നിർബന്ധമാണ്, അയൽരാജ്യങ്ങളെ കുറിച്ച് കളവ് പറയുക നിർബന്ധമാണ് എന്ന ദേശീയതക്കുള്ള നിർവചനം മനസ്സിലാക്കാൻ പ്രയാസമുള്ളവരുണ്ടാവുക സാധാരണം.

അയൽരാജ്യങ്ങളെ മുഴുവൻ ശത്രുക്കളാക്കി മാറ്റേണ്ടി വരുന്ന ഇന്ത്യയെയും ഇന്ത്യൻ വിദേശകാര്യനയത്തെയും ചോദ്യംചെയ്യുന്നത് ഇന്ത്യയോടുള്ള സ്നേഹമാണ്.

ജീവിക്കുന്ന രാജ്യം മാറിയത് കൊണ്ട് മാത്രം മറ്റുരാജ്യങ്ങളിലുള്ളവരെ മുഴുവൻ വെറുക്കുന്നവരാവുക എന്ന സങ്കുചിത ദേശീയതയെ ഉൾകൊള്ളുക എന്നത് “വസുധൈവ കുടുംബകവും” “ലോകാ സമസ്താ സുഖിനോ ഭവന്തുവും“ പഠിച്ചുമനസ്സിലാക്കിയ ആർക്കും ഉൾക്കൊള്ളാനാവുക ബുദ്ധിമുട്ട് തന്നെയാണ്. 

പച്ചക്കളവും വെറുപ്പും മുസ്ലിംവിരോധവും മാത്രം ഇവിടത്തെ രാഷ്ട്രീയം ആയുധമാക്കുന്നു, പ്രത്യേശാസ്ത്രവും ആദർശവും ആക്കുന്നു എന്ന് ആർക്കെങ്കിലും തോന്നിയാൽ (പ്രത്യേകിച്ചും ഇന്ത്യൻ മുസ്ലിംകൾക്ക് അങ്ങനെ തോന്നിയാൽ ) ആരെയും കൂറ്റം പറയാൻ കഴിയില്ല.

രാജ്യത്തിനകത്ത് മുസ്ലിം വിരോധത്തിന് ആക്കംകൂട്ടാൻ വേണ്ടി മാത്രം കൂടിയയാണോ എപ്പോഴും ആരോപണം പാക്കിസ്ഥാനെതിരെ നീളുന്നത് എന്നതും അതുകൊണ്ട് തന്നെ സംശയിക്കപ്പെടും.

തൽപരകക്ഷികൾ ഇന്ത്യയിൽ ഉണ്ടാക്കാനും ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്ന മുസ്ലീംവിരോധത്തിന് പാകിസ്താനെ ചൂണ്ടുന്നത് സഹായകമാകും എന്ന ഒരൊറ്റക്കാരണം കൊണ്ടുണ്ടാവുന്ന പാകിസ്താൻ വിരോധമാണോ എന്നത് ന്യായമായും ഉണ്ടാവുന്ന, ഉണ്ടാവേണ്ട സംശയം തന്നെയാണ്.

ഇന്ത്യയിൽ കാര്യമായും നടക്കുന്നത് അതുകൊണ്ട് തന്നെ ആ ഒരൊറ്റ കാര്യമാണെന്ന് സ്വതന്ത്രമായി കാര്യങ്ങളെ നിരീക്ഷിക്കുന്ന ആർക്കും തോന്നിപ്പോകുന്നു.

ചില പ്രത്യേക പാർട്ടികൾ മുസ്ലിംവിരോധം മാത്രം രാഷ്ട്രീയ പ്രത്യേശാസ്ത്രവും ആയുധവുമാക്കുന്നുവെന്ന് പകൽവെളിച്ചം പോലെ ബോധ്യമാകുന്നു.

എന്നിട്ടോ?  

അതേ മുസ്ലികളോട്, അതേ പാർട്ടി അത്തരം പാർടികളോട് മുസ്ലിംകൾക്ക് കൂറില്ല എന്ന ഒരൊറ്റക്കാരണം വെച്ച് , മുസ്ലിംകളുടെ ഇന്ത്യാരാജ്യത്തോടുള്ള കൂറ് തെളിയിക്കാൻ ആവശ്യപ്പെടുന്നു.

അതേ മുസ്ലിംകളുടെ ഇന്ത്യാരാജ്യത്തോടുള്ള കൂറിനെ അവർ അവരുടെ മാത്രം അളവുകോൽ വെച്ച്സം ശയിക്കുന്നു, ചോദ്യം ചെയ്യുന്നു.

ഒന്ന് ചോദിക്കട്ടെ : 

ഈ പാർട്ടിയുടെ പ്രഖ്യാപിത നിലപാട് പോലെ തന്നെ രാഷ്ട്രീയമായും പ്രാതിനിധ്യത്തിനും പരിഗണിക്കപ്പെടാത്ത, മാനിക്കപ്പെടാത്ത, അരികുവൽക്കരിക്കപ്പെടുന്ന മുസ്ലിംകൾ എങ്ങിനെ ആ പാർട്ടിയോട് കൂറുള്ളവരാവും, അവരെങ്ങിനെ ആ പാർട്ടിയോട് തിരിച്ച് കൂറ് കാണിക്കും?

ആ പാർട്ടി കാട്ടുന്ന പാകിസ്താൻ വിരോധത്തിനുള്ളിലും ഒളിഞ്ഞുനിൽക്കുന്നത് സൗകര്യപൂർവ്വം അവർ ഇങ്ങ് ഇന്ത്യയിൽ നടത്താനുദ്ദേശിക്കുന്ന മുസ്ലിംവിരോധം മാത്രമെന്ന് മുസ്ലിംകൾക്ക് തോന്നിയാൽ എന്ത് ചെയ്യും ?

ചൈനയ്ക്കെതിരെ ആ പാർട്ടി തിരിയാത്തത് എന്തുകൊണ്ട് ?

ചൈന ഭൂമി അടിച്ചുകൊണ്ടുപോയാലും ചൈനയ്ക്കെതിരെ തിരിയില്ല, ആരോപണങ്ങൾ അടിച്ചുവിടില്ല.

കാരണം, ചൈനയെ വെച്ച് ഇവിടെ ഇന്ത്യയിൽ അവർക്ക് മുസ്ലിം വിരോധത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം കളിച്ച് വോട്ട് നേടാൻ സാധിക്കില്ല. 

പോരാത്തതിന് ചൈനയോട് കളിച്ചാൽ വിവരമറിയുകയും ചെയ്യും. 

ഒരു വിടുവായിത്തവും ചൈനയുടെ അടുക്കലും ചൈനയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇവിടെയും നടക്കില്ല.

പഹൽഗാം വിഷയത്തിൽ പോലും ചൈന അറിയിച്ച വിവരം കൂടിയാണ് പാക്കിസ്ഥാനിലൂടെ ഇന്ത്യ അറിഞ്ഞത്.

*******

പച്ചക്കളവ് ഉണ്ടാക്കലും പറയലും രാജ്യനിവാസികൾക്കിടയിൽ വെറുപ്പുണ്ടാക്കലും രാജനിവാസികളെ തമ്മിലടപ്പിച്ച് വിഭജിക്കലും ആണ് രാജ്യസ്നേഹമെന്ന് മനസ്സിലാക്കാൻ ഇന്ത്യൻ മുസ്ലിംകളും മറ്റ് മഹാ ഭൂരിപക്ഷം ജബങ്ങളെയും പോലെ പ്രയാസപ്പെടുന്നു..


Tuesday, May 13, 2025

യുദ്ധാന്തരീക്ഷം ഒഴിവായിക്കിട്ടി. എന്നാലും ചില ചോദ്യങ്ങൾ.

യുദ്ധാന്തരീക്ഷം ഒഴിവായിക്കിട്ടി. 

വളരേ വലിയ ആശ്വാസം. 

നാടിനെ സ്നേഹിക്കുന്ന, നാട്ടുകാരെ സ്നേഹിക്കുന്ന ആരെയും ആശ്വസിപ്പിക്കുന്നത്. 

വെറുപ്പും വിദ്വേഷവും അക്രമവും വിഭജനവും കൊണ്ട് നാടിനെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കലും ഭീഷണിപ്പെടുത്തലും ആണ് രാജ്യസ്നേഹം എന്ന് വിശ്വസിക്കുന്നവർക്ക് യുദ്ധാന്തരീക്ഷം ഒഴിവാക്കുന്നത് ഒട്ടും ഇഷ്ടപ്പെട്ടുകൊള്ളണം എന്നില്ല. 

വികാരം കൊണ്ട് ചിന്തിക്കുന്നവർക്ക് വിവേകം കൊണ്ട് ചെയ്യുന്നതും പറയുന്നതും മനസ്സിലാവില്ല.

കാരണം, അവർക്ക് :

ജനാധിപത്യമെന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും നടക്കുന്ന ജനാധിപത്യനിഷേധമാണ്. ഏതെങ്കിലും പാർട്ടിയുടെ മാത്രം ആധിപത്യമാണ്.

സ്വാതന്ത്ര്യമെന്നാൽ സ്വാതന്ത്ര്യനിഷേധമാണ്. ഏതെങ്കിലും പാർട്ടിക്ക് മാത്രമുള്ള സ്വാതന്ത്ര്യമാണ്.

ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ഉണ്ടാക്കിയ അതിർത്തികളുള്ള രാജ്യമെന്നല്ല, പകരം, രാജ്യത്തിന് വേണ്ടി വെട്ടിമുറിക്കപ്പെടുന്ന ജനങ്ങൾ എന്നതാണ്.

അഭിപ്രായസ്വാതന്ത്ര്യമെന്നാൽ അഭിപ്രായങ്ങളെയും വാർത്തകളെയും വാർത്താമാധ്യമങ്ങളെയും പേടിക്കലും തടയലും നിരോധിക്കലും തമസ്കരിക്കലും ആണ്.

എന്തായാലും, യുദ്ധാന്തരീക്ഷം നീങ്ങിക്കിട്ടി. നമ്മുടെ ഭരണകർത്താക്കൾക്ക് കിട്ടിയ തിരിച്ചറിവും വിവേകവും കൊണ്ട് മാത്രം.

പക്ഷെ പഹൽഗാം ഭീകരവാദികൾ ചെയ്ത അക്രമം മുന്നിൽ വെച്ച് വലിയൊരു പാഠമായി നമ്മളെല്ലാവരും ഒരുപോലെ അറിയണം : 

സ്വദേശീയരായാലും വിദേശീയരായാലും മതം പറഞ്ഞും ചോദിച്ചും കൊല്ലുന്നത്, രാഷ്ട്രീയം പറയുന്നത്, രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്, കലാപങ്ങളുണ്ടാക്കുന്നത് , കച്ചവടങ്ങൾ ബഹിഷ്കരിക്കുന്നത്, ബുൾഡോസർ പ്രോയോഗിക്കുന്നത് എല്ലാം കൊടുംഭീകരർക്ക് മാത്രം ചെയ്യാൻ സാധിക്കുന്നതും രാജ്യത്തെയും മനുഷ്യത്വത്തെയും പിന്നോട്ട് മാത്രം നയിക്കുന്നതും മാത്രമായ കാര്യങ്ങളെന്ന്.

അങ്ങനെ വരുമ്പോൾ ഏതെങ്കിലും ഘട്ടത്തിൽ നമ്മുടെ തന്നെ കാലിനടിയിൽ നിന്ന് മണൽ നീങ്ങും. നാം തുടങ്ങിവെക്കുന്നത് നമ്മെതന്നെ തിരിഞ്ഞുകടിക്കും.

അങ്ങനെ, നമ്മുടെ തന്നെ കാലിനടിയിൽ നിന്ന് മണൽ നീങ്ങുമെന്നായാൽ ചെയ്തുവന്നതെല്ലാം വിട്ട്, നഷ്ടം മാത്രം ലാഭമാക്കി പിൻവലിയുക മാത്രമേ നിർവ്വാഹമുണ്ടാവുകയുളളൂ. പക്ഷേ പലപ്പോഴും പിൻവലിയുക പോലും സാധിക്കാത്തവിധം ചിലപ്പോൾ സമയം വൈകിപ്പോകും.

പലതും കണക്കുകൂട്ടി നമ്മൾ കയറെടുത്തുപോയി എന്നത് ശരി തന്നെയാവും. 

പക്ഷേ നാം പ്രതീക്ഷിച്ചതിനും മനസ്സിലാക്കിയതിനും നേർവിപരീതമായി കാള പ്രസവിക്കില്ല എന്ന് മാറ്റാരെങ്കിലും പറഞ്ഞിട്ടായാലും അറിയുമ്പോൾ എടുത്തുപോയ കയറുമായി സ്വയം മടങ്ങുകയേ നമുക്കെന്നല്ല ആർക്കും നിർവ്വാഹമുണ്ടാവുകയുളളൂ.

അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ ഒരു യുദ്ധമാക്കാൻ ഒരുനിലക്കും ഉദ്ദേശിച്ചിട്ടില്ലാത്ത നമുക്ക് ഒരു യുദ്ധ സാധ്യത  ഇല്ലാതായി എന്നത് വല്ലാത്ത ആശ്വാസം നൽകേണ്ടത് തന്നെയാണ്.

എല്ലാം കെട്ടടങ്ങുമ്പോൾ നാം നിർബന്ധമായും നമ്മോട് തന്നെ നീതിപുലർത്തുംവിധം നമ്മുടെ തന്നെ മനസ്സാക്ഷിയുടെ മുൻപിൽ ശരി പറയും വിധം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. 

പഹൽഗാം ഭീകരക്രമണം നടത്തിയത് യഥാർത്ഥത്തിൽ ആരായിരുന്നു എന്ന് നാം ശരിക്കും കണ്ടെത്തണം, അവരെ പിടികൂടണം.

നമ്മുടെ തന്നെ നാടിന്റെ നന്മക്കും നാട്ടുകാരുടെ സുരക്ഷിതത്വത്തിനും ശരിയായ ദിശയിലേക്കുള്ള മുന്നോട്ടുള്ള പോക്കിനും വേണ്ടി തന്നെ നാം ആ ഭീകരരെ കണ്ടെത്തണം, പിടികൂടണം, മുഴുവൻ വിവരങ്ങളും അറിയണം.

ധൃതിപ്പെട്ട് നടക്കുന്ന വെറും മുൻവിധികളെ മാറ്റിവെച്ച് തന്നെ ആ ഭീകരാക്രമണം യഥാർത്ഥത്തിൽ നടത്തിയത് പുറത്ത് നിന്ന് വന്ന ഭീകരരാണോ അതല്ലെങ്കിൽ രാജ്യത്തിനകത്ത് തന്നെ ഉള്ള ഭീകരരാണോ എന്നും വേർതിരിച്ചു മനസ്സിലാക്കാൻ നാം ശ്രമിക്കണം. 

കാരണം, അതിർത്തികടന്ന് ഏകദേശഗം ഇരുന്നൂറ് കിലോമീറ്ററോളം സഞ്ചരിച്ചു തിരിച്ചു സുരക്ഷിതമായി അതിർത്തികടന്ന് പോവുക എന്നത് പുറത്തുനിന്ന് വന്നവർക്ക് കാശ്മീർ പോലുള്ള സുരക്ഷാഭാടന്മാർ നിറഞ്ഞ ഒരു സംസ്ഥാനത്ത് എളുപ്പമുള്ള കാര്യമല്ല, എളുപ്പമുള്ള കാര്യമാവാൻ പാടില്ല.

രാജ്യത്തിന്റെ ഉള്ളിൽ നിന്നുള്ളവർ തന്നെയാണെങ്കിൽ അവർ നമ്മുടെ സുരക്ഷാഭാടന്മാരെയും കയ്യിലെടുത്തവരോ വഞ്ചിച്ചവരോ ആയ കൊടുംഭീകരരായ കള്ളന്മാരായിരിക്കും. 

കാവൽക്കാരായി വേഷംകെട്ടാൻ വരെ ധൈര്യം കാണിക്കുന്ന കള്ളന്മാരായിരിക്കും അവർ.

പ്രത്യേകിച്ചും, പാക്കിസ്താൻ അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പിൽ അവരുടേതായ തെളിവുകളും ന്യായങ്ങളും വെച്ച് പൂർണമായും ഔദ്യോഗികമായും പരസ്യമായും പഹൽഗാം ഭീകരക്രമണത്തിലെ അവരുടെ പങ്ക് നിഷേധിക്കുന്ന സ്ഥിതിക്ക്.

പാക്കിസ്ഥാനാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും ചെറിയ തെളിവെങ്കിലും ആ വിഷയത്തിൽ നൽകാൻ നമുക്ക് കഴിയണം, പ്രത്യേകിച്ചും പാക്കിസ്താൻ അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിൽ വെച്ച് നമ്മെ വെല്ലുവിളിച്ച സ്ഥിതിക്ക് നാം അത് നൽകണം.

സ്വന്തം നാട്ടുകാരെയും അന്താരാഷ്ട്രസമൂഹത്തെയും ഒരുപോലെ തെളിവ് നൽകി നാം ബോധ്യപ്പെടുത്തണം.

പ്രത്യേകിച്ചും അന്താരാഷ്ട്രസമൂഹം ഇന്ത്യയെ പിന്തുണക്കുന്ന സ്ഥിതിക്ക്.

അന്താരാഷ്ട്രസമൂഹം ഇന്ത്യയെ വിലമതിക്കുന്നുവെന്ന് നാം അവകാശപ്പെടുന്ന സ്ഥിതിക്ക്.

അന്താരാഷ്ട്രസമൂഹം ഇന്ത്യ പറയുന്നത് അംഗീകരിച്ചുകൊണ്ട് ഇന്ത്യയോടൊപ്പം ഉണ്ടെന്ന് നാം വിശ്വസിക്കുന്ന സ്ഥിതിക്ക്, വിശ്വസിപ്പിക്കുന്ന സ്ഥിതിക്ക്.

അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദവും മുന്നറിയിപ്പും ഈ യുദ്ധം പെട്ടെന്ന് നിർത്തിവെക്കുന്നതിൽ നമുക്ക് സഹായാകമായിട്ടുണ്ടെങ്കിൽ.

ഭീകരാക്രമണം സംഭവിച്ചു വെറും കുറച്ചു മിനുട്ടിനുള്ളിൽ FIR തകയ്യാറാക്കിയ ഉദ്യോഗസ്ഥരെ നാം സംശയിക്കണം. 

അതും മണിക്കൂറുകൾ കഴിഞ്ഞ് മാത്രമാണ് പട്ടാളത്തിനും പോലീസിനും സംഭവം നടന്ന സ്ഥലത്ത് എത്തിച്ചേരൻ കഴിഞ്ഞുള്ളവെങ്കിൽ പ്രത്യേകിച്ചും FIR തയ്യാറാക്കിയ വേഗതയെ ചോദ്യംചെയ്തുകൊണ്ട് തന്നെ നാം അന്വേഷണം തുടങ്ങണം, ആ വഴിയിൽ ഉദ്യോഗസ്ഥരെ സംശയിക്കണം, ചോദ്യം ചെയ്യണം.

എന്ത് തെളിവിന്റെയും വികാരത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അത്രവേഗം FIR അവർ തയ്യാറാക്കിയത് എന്നന്വേഷിച്ച് കണ്ടെത്തണം.

അത്രവേഗം FIR തയ്യാറാക്കാൻ അവരെ സഹായിക്കുംവിധം എന്തെങ്കിലും മുൻകൂട്ടി നടന്നോ, പദ്ധതി തയ്യാറായിരുന്നോ എന്നറിയണം. 

ഉള്ളിലുള്ളവർ നടത്തിയ ഭീകരക്രമണം ആയത് കൊണ്ടായിരുന്നുവോ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലക്കുള്ള FIR എത്രയും പെട്ടെന്ന് ഇങ്ങനെ തയ്യാറായത്, തയ്യാറാക്കാൻ സാധിച്ചത് എന്നും നാം അന്വേഷിച്ചു കൊണ്ടെത്തണം.

ഇന്ത്യക്കുള്ളിൽ ഹിന്ദു-മുസ്ലിം വിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്നവർ ആരാണ്? 

ഇന്ത്യക്കുള്ളിൽ തന്നെയുള്ള, അങ്ങനെ ഹിന്ദു-മുസ്ലിം വിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്ന ഏതെങ്കിലും വിഭാഗമാണോ ഈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് എന്ന് രാജ്യസുരക്ഷക്ക് പ്രാധാന്യം കൊടുത്ത് തന്നെ നാം അന്വേഷിക്കണം. 

ഇന്ത്യക്കുള്ളിൽ തന്നെയുള്ള ഹിന്ദു-മുസ്ലിം വിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്ന ഏതെങ്കിലും വിഭാഗമാണ് ഈ ഭീകരാക്രമണത്തിന് പിന്നിലെങ്കിൽ നാം വലിയ അപകടത്തിലാണെന്ന് മബസ്സിലാക്കി തന്നെ ഗൗരവപൂർവ്വം അന്വേഷിക്കണം.

പുറത്തത്തുള്ള ശത്രുവിനെക്കാൾ പതിൻമടങ്ങ് അപകടകാരിയാവും ഉള്ളിൽ പതുങ്ങിനിൽക്കുന്ന ഈ ശത്രുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ അന്വേഷിക്കണം. 

സംരക്ഷകരെന്ന് തോന്നിപ്പിച്ചു കൊണ്ട് നശിപ്പിക്കുന്ന ശത്രു ആവും ഉള്ളിൽ നിന്നുള്ള ഈ ശത്രുവെന്ന് കണ്ട് പേടിച്ചു തന്നെ അന്വേഷിക്കണം.

മതവിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്നവർ ആയതുകൊണ്ടായിരിക്കുമോ ഈ ഭീകരകൃത്യം ചെയ്തവർ അത് ചെയ്യുമ്പോൾ കൃത്യമായും മതം ചോദിച്ചു എന്ന് വന്നത്?  

അതുകൊണ്ട് മാത്രമായിരിക്കുമോ മതം ചോദിച്ചുകൊണ്ട് ആളുകളെ തെരഞ്ഞുപിടിച്ചു കൊന്നുവെന്ന് വന്നതും, ആ വാർത്ത അപ്പടി തന്നെ ഇന്ത്യയാകെ കാട്ടുതീ പോലെ കാത്തിപ്പടരുംവിധം പ്രചരിപ്പിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതും?

Friday, May 9, 2025

യുദ്ധം കളിയല്ല. യുദ്ധം ആര് നടത്തിയാലും കൈവിട്ട കളിയാണ്.

യുദ്ധം കളിയല്ല. 


യുദ്ധം ആര് നടത്തിയാലും കൈവിട്ട കളിയാണ്, കൈവിട്ട കളിയായി മാറും.


യുദ്ധം ആര് നടത്തിയാലും കളവും അവിവേകവും വികാരവും വാപൊളിക്കും, ജ്വലിച്ച് നിൽക്കും, സത്യത്തിന്റെയും വിവേകത്തിന്റെയും വായടപ്പിക്കും.


ഒന്നോർത്തുനോക്കൂ: ഒന്നും മനസ്സിലാവാത്ത സാധാരണ ജനങ്ങളിൽ കളവും അവിവേകവും വികാരവും സന്നിവേശിപ്പിച്ചാലുണ്ടായേക്കാവുന്ന ദുരന്തം. 


അരാജകത്വം,കലാപം.


അതുകൊണ്ട് തന്നെ ഇന്ത്യയുടെ നിലപാട് കൃത്യമാണ്, വ്യക്തമാണ്, വിവേകപൂർണ്ണമാണ്.


ഇന്ത്യ നടത്തുന്നത് യുദ്ധമല്ല.


എന്നത്തെയും പോലെ ഇന്ത്യ പക്വതയോടെ വിവേകത്തോടെ യുദ്ധം ചെയ്യാതെ പെരുമാറുന്നു. 


ഇന്ത്യ ചെയ്യുന്നതെന്തായാലും ഇന്ത്യ യുദ്ധം ചെയ്യുന്നില്ല, ഇന്ത്യ യുദ്ധമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ല. 


ഇന്ത്യ തീവ്രവാദകേന്ദ്രങ്ങളെ മാത്രം ഉന്നംവെച്ചു. 


ഇന്ത്യ തീവ്രവാദത്തെയും ഭീകരവാദത്തെയും ഉന്മൂലനം ചെയ്യാൻ മാത്രം ശ്രമിക്കുന്നു, 


ഇന്ത്യ തീവ്രവാദത്തെയും ഭീകരവാദത്തെയും ഉന്മൂലനം ചെയ്യാൻ വേണ്ടി മാത്രം കൃത്യമായ ലക്ഷ്യം വെച്ച് ആക്രമിക്കുന്നു.


ഇന്ത്യ തീവ്രവാദകേന്ദ്രങ്ങളെ മാത്രം ആക്രമിക്കുന്നു.


ഇന്ത്യയിലെ തന്നെയും ഒരു വാർത്താമാധ്യമവും ഇന്ത്യയുടെ പക്വതയും വിവേകവും നിറഞ്ഞ ഈ കാര്യം ഊന്നിപ്പറയുന്നില്ല. 


വാർത്താമാദ്ധ്യമങ്ങൾ ഇവിടെ ഇന്ത്യ നടത്തുന്നത് യുദ്ധമാണെന് തെറ്റായി വരുത്തുന്നു.


യുദ്ധം ആരും കൊതിക്കേണ്ടതും കൊതിയോടെ കാത്തിരിക്കേണ്ടതുമല്ല എന്നത് ഇന്ത്യ കൃത്യമായും സൂചിപ്പിക്കുന്നു, സൂചനയാക്കി മാറ്റുന്നു ഇന്ത്യ. 


പക്ഷേ വിവരംകെട്ട, ദിശയറിയാത്ത വാർത്താമാധ്യമങ്ങൾക്ക് അത് മനസ്സിലാവുന്നില്ല. 


വാർത്താമാധ്യമങ്ങൾ ഇതിനെ യുദ്ധമാക്കി മാറ്റുന്നു.


എന്നിട്ടോ? 


നടക്കാത്ത യുദ്ധത്തെ ഉണ്ടാക്കി ആ യുദ്ധത്തെ തെരഞ്ഞെടുപ്പ് പ്രചാരണം പോലെയാക്കി മാറ്റുന്നു വാർത്താമാധ്യമങ്ങൾ. ഫുബോൾ കളിയുടെ കമാന്ററി പറയുന്ന ലാഘവത്വത്തോടെ എന്തും ഏതും പറഞ്ഞ് പിരികയറ്റുന്നു.


അങ്ങനെ , ആർക്കും ഇഷ്ടമല്ലാത്ത, ആർക്കും വേണ്ടാത്ത, എല്ലാവർക്കും നഷ്ടവും നാശവും മാത്രം ഫലമാക്കുന്ന യുദ്ധത്തെ വാർത്താമാധ്യങ്ങൾ ഉണ്ടാക്കുന്നു, യുദ്ധമുണ്ടാവാൻ ജനങ്ങളെ കൊതിപ്പിക്കുന്നു, ഉണ്ടാവാത്ത യുദ്ധത്തെ ഉണ്ടെന്ന് വരുത്തുംവിധം പറഞ്ഞുപെരുപ്പിക്കുന്നു. 


വാർത്താമാധ്യങ്ങൾ പറഞ്ഞുപെരുപ്പിച്ച് യുദ്ധമല്ലാത്തതിനെ യുദ്ധമാക്കി നിലവിൽ തന്നെ മാറ്റിക്കഴിഞ്ഞു. 


ഇല്ലാത്തതും ഉള്ളതും വ്യവച്ഛേദിച്ച് പറയാതെ കലക്കിപ്പറഞ്ഞ്, ഇല്ലാത്ത യുദ്ധം ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെ വാർത്താമാധ്യങ്ങൾ കോരിത്തരിപ്പിക്കുന്നു.


ഇക്കാലമത്രയും ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നത് പോലെ മാത്രമായിരുന്നു യുദ്ധം.


ദൂരെനിന്ന് നോക്കി നിൽക്കുക മാത്രമേ നമുക്ക് യുദ്ധത്തിന്റെ കാര്യത്തിൽ ഇക്കാലമത്രയും ചെയ്യേണ്ടിവന്നിട്ടുള്ളൂവായിരുന്നു.


പക്ഷേ, അങ്ങനെ നോക്കിച്ചിരിക്കുന്ന മട്ടിൽ നോക്കിച്ചിരിക്കേണ്ട കാര്യമല്ല യുദ്ധം നമ്മുടെ വീടുകളിൽ എത്തുമ്പോൾ.


യഥാർത്ഥത്തിൽ പക്വതയും വിവേകവും നിയന്ത്രണവും കാണിക്കുന്ന ഇന്ത്യയെ വരച്ചുകാണിക്കാൻ സാധിക്കാത്തവിധം വാർത്താമാദ്ധ്യങ്ങൾ തന്നെ വാർത്താമാദ്ധ്യങ്ങളെ ഹൈജാക്ക് ചെയ്തിരിക്കുന്നു. 


മാറ്റിയൊന്നും പറയാൻ സാധിക്കാത്ത വിധം ഹൈജാക്ക് ചെയ്തിരിക്കുന്നു. 


ഇന്ത്യ യുദ്ധം ചെയ്തേ തീരൂ എന്ന് വരുത്തും വിധം. 


പക്ഷേ ഇന്ത്യയോ ? 


ജനക്ഷേമത്തിനും രാജ്യപുരോഗതിക്കും യുദ്ധം ഒരുനിലക്കും അനുഗുണമല്ലെന്ന് കണ്ട് പരമാവധി യുദ്ധം ഒഴിവാക്കും വിധം തീർവാദത്തെയും ഭീകരവാദത്തെയും ഇല്ലായ്മ ചെയ്യാൻ മാത്രം ശ്രമിക്കുന്നു. 


ഗാലറിയെ കളിയുടെ ഗതിയെ മാറ്റാൻ അനുവദിക്കാതെ.


ഗാലറിക്ക് വേണ്ടി കളിയുടെ ഗതിയെ മാറ്റാതെ.

Tuesday, April 29, 2025

പഹൽഗാം ഭീകരാക്രമണം നല്കേണ്ടുന്ന പാഠങ്ങൾ:

പഹൽഗാം ഭീകരാക്രമണം നൽകേണ്ടുന്ന പാഠങ്ങൾ: 

സ്വന്തം രാജ്യം പ്രതിസന്ധിയിലാവുമ്പോൾ, അഭിപ്രായവ്യത്യാസങ്ങൾ മടക്കി കീശയിലിട്ട് ഒറ്റക്കെട്ടായി നിൽക്കണം. 

രാജ്യത്തിന് വേണ്ടി. 

രാജ്യനിവാസികൾക്ക് വേണ്ടി.

കപ്പലിന് ഓട്ടവീണാൽ മുങ്ങുന്നത് കപ്പലും കപ്പലിൽ ആ ഓട്ട ബോധപൂർവ്വം ഉണ്ടാക്കിയവരും മാത്രമല്ല.

ജനങ്ങളെ മുൾുനയിൽ നിർത്താൻ, ആ വഴിയിൽ ശ്രദ്ധതിരിച്ചുവിട്ടു സ്വന്തം അധികാരതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആ ഓട്ട ബോധപൂർവ്വം ഉണ്ടാക്കിയവർ മാത്രമല്ല കപ്പൽ മുങ്ങുമ്പോൾ മുങ്ങുക.

രാജ്യമാണ് മുങ്ങുക.

രാജ്യം തന്നെയായ രാജ്യനിവാസികളായ എല്ലാവരുമാണ് മുങ്ങുക.

രാജ്യം തന്നെയായ എല്ലാവരെയും ഉൾകൊള്ളുന്ന കപ്പലാണ് ഓട്ടവന്നു മുങ്ങുക.

ഒരുപക്ഷേ, അപ്പോഴും മുങ്ങാതെ രക്ഷപ്പെടുന്ന ഏകവിഭാഗം ബോധപൂർവ്വം കപ്പലിന് ഓട്ട ഉണ്ടാക്കിയവർ മാത്രമായിരിക്കും. 

കാരണം, ബോധപൂർവ്വം ഓട്ട ഉണ്ടാക്കിയവർ നാടിൻ്റെ കാര്യത്തിൽ ഉത്തരവാദിത്തബോധമുള്ളവരല്ല. അവരുടെ കാര്യത്തിൽ മാത്രം ഉത്തരവാദിത്തബോധമുള്ളവർ മാത്രമാണ്. 

നാടിനെ അവരുടെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നവർ

അത്തരക്കാർ ഓട്ടയുണ്ടാക്കാൻ പദ്ധതിയിട്ട പോലെ തന്നെ അവരുടെ സ്വന്തം തടിരക്ഷപ്പെടുത്താനും പദ്ധതികൾ തയ്യാറാക്കി വെച്ചിട്ടുണ്ടാവും. 

പലപ്പോഴും രക്ഷകരെ പോലെ നിന്ന് അഭിനയിച്ചു കൊണ്ട് തന്നെ, അങ്ങനെ നിങ്ങളുടെയൊക്കെയും മറ kപിടിച്ച്, സുരക്ഷിതരായി.

സ്വന്തം തീവ്ര - ഭീകര അധികാരതാത്പര്യങ്ങൾ സംരക്ഷിക്കാൻ മറയായി, ന്യായമായി രാജ്യത്തെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കി രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചവർ ആരായാലും അവർക്ക് വേണ്ടിയാണ് നമ്മുടെ ഈ ഒന്നിച്ചുനിൽക്കലെന്ന് ആരും അവരും തെറ്റിദ്ധരിക്കരുത്. 

ഈ ഒന്നിച്ചുനിൽക്കൽ നിരുപാധികമായും നമ്മുടെ ഈ രാജ്യത്തിനും രാജ്യനിവാസികൾക്കും വേണ്ടി മാത്രമാണ്.

പല പേരുകളിൽ പലതരം അവകാശവാദങ്ങൾ നടത്തി പ്രച്ഛന്നവേഷം കെട്ടിവരുന്ന ഭീകരതക്ക് കുടപിടിക്കാൻ വേണ്ടിയല്ല നാടിൻ്റെ ഈ ഒന്നിച്ചുനിൽക്കൽ. 

പകരം അത്തരക്കാർക്കെതിരെയാണ് ഈ ഒന്നിച്ചുനിൽക്കൽ.

അത്തരക്കാർ ആരായാലും, അവർ കരുതിക്കൂട്ടി ചെയ്യുന്ന കളവുകളും ക്രൂരതകളും മനസ്സിലാക്കാതെയല്ല, ചോദ്യംചെയ്യാതിരിക്കാനുമല്ല ഈ ഒന്നിച്ചുനിൽക്കൽ.

സ്വന്തം കളവുകളും ക്രൂരതകളും മറച്ചുപിടിക്കാൻ നാട്ടുകാരെ ബലികൊടുക്കുംവിധം നാട്ടുകാരെ പരസ്പരം ശത്രുക്കളാക്കി തമ്മിലടിപ്പിക്കാൻ രാജ്യരക്ഷയും രാജ്യസ്നേഹവും പോലുള്ള സംഗതികളുടെ മറപിടിക്കുന്ന ഭീകരതന്ത്രം മനസ്സിലാക്കാതെയുമാവരുത് നമ്മുടെ ഈ നാടിന് വേണ്ടിയുള്ള ഒന്നിച്ചുനിൽക്കൽ.

*******

1. ഒരു രാജ്യവും ഭീകരവാദികൾക്ക് താവളമൊരുക്കുന്ന രാജ്യമായിക്കൂട. 

ഒരു രാജ്യവും ഭീകരവാദികൾ തന്നെ ഭരിക്കുന്ന രാജ്യവും ആയിക്കൂട. 

2. ജനങ്ങളുടെ നാടാണ്.

ജനങ്ങൾക്ക് വേണ്ടി ഉണ്ടായ നാടാണ്.

ജനങ്ങൾ തന്നെയായ നാടാണ്.

നാട് തന്നെ ഒരു ജനസേവനം ആകണം. 

എങ്കിൽ നാട് ഭരിക്കുന്നവരും ജനങ്ങൾക്ക് വേണ്ടിy മാത്രമെന്നും ജനങ്ങളെ സേവിക്കാൻ മാത്രമെന്നും വരേണം. 

മറിച്ച് ജനങ്ങളെ ഭരണാധികാരികളുടെ അടിമകളും സേവിക്കുന്നവരുമാക്കാതെ.

**********

3. വർഗ്ഗീയ-ഭീകരവാദികൾക്ക് മതമുണ്ടെന്ന് വരുത്തുന്നതും ഭീകരവാദമാണ്.

മതം ആത്യന്തികമായി മനുഷ്യ നന്മ ഉദ്ദേശിച്ച് മാത്രമുണ്ടായവയാണ്. കാലക്രമത്തിൽ പരിണമിച്ച് പിന്നെന്തെങ്കിലും ആയിത്തീർന്നിട്ടുണ്ടാവാമെങ്കിലും.

പക്ഷേ വർഗ്ഗീയ-ഭീകരവാദികൾ അങ്ങനെയല്ല. അവർ മനുഷ്യൻ്റെയും മനുഷ്യത്വത്തിൻ്റെയും ശത്രുക്കളാണ്

വർഗ്ഗീയ-ഭീകരവാദികൾക്ക് മതമുണ്ടെന്ന് വരുത്തുന്നത് വർഗ്ഗീയ-ഭീകരവാദികളാണ്, വർഗ്ഗീയ-ഭീകരവാദികളുടെ ആവശ്യമാണ്. 

അധികാരവും സമ്പത്തും മാത്രം ലക്ഷ്യമുള്ള വർഗ്ഗീയ-ഭീകരവാദികൾക്കിടയിൽ പരസ്പരം  അന്തർധാരയും സഹകരണവും സജീവമായിരിക്കും.. 

പേര് മാറി അറിയപ്പെടുന്നത് കൊണ്ട് വർഗ്ഗീയ-ഭീകരവാദികൾ വർഗ്ഗീയ-ഭീകരവാദികളല്ലാതാവില്ല. 

മുളക് പഞ്ചസാരയാവില്ല. 

*******

4. മതംചികഞ്ഞ് പാവം മനുഷ്യരെ കൊന്നൊടുക്കിയ കൊടുംഭീകരവാദികൾ നമുക്ക് തരേണ്ട മറ്റൊരു പാഠവും കൂടിയുണ്ട്.

സ്വന്തം നാട്ടിലും പാവം മനുഷ്യരെ മതംചികഞ്ഞ് വകതിരിക്കുന്നതും ആക്രമിക്കുന്നതും നമ്മൾ നിർത്തണം: 

മതംനോക്കി അക്രമങ്ങൾ അഴിച്ചുവിടുന്നതും ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർ പ്രയോഗങ്ങളും നടത്തുന്നതും നിർത്തണം.

*********

5. ഭീകരവിഭാഗം ഉണ്ടാക്കുന്ന കാഴ്ചപ്പാടിലേക്ക് മുഴുവൻ ജനങ്ങളും പാർട്ടികളും ഫലത്തിൽ എത്തിച്ചേരുന്ന അവസ്ഥ സംജാതമാകുന്നു. 

എല്ലാവരും ഹൈജാക്ക് ചെയ്യപ്പെടുന്നു. 

രാജ്യസുരക്ഷയും രാജ്യസ്നേഹവും രാജ്യദ്രോഹവും തന്നെയായ കഴുത്തിൽ കത്തിവെച്ചും ശ്വാസംമുട്ടിച്ചും നടത്തുന്ന വർഗ്ഗീയ-ഭീകര-രാഷ്ട്രീയക്കളിയിൽ ആർക്കും മറ്റൊന്നും ചെയ്യുകയും പറയുകയും സാധ്യമല്ല എന്ന് വന്നിരിക്കുന്നു.

*********

6. ഭീകരർക്കെതിരെ ഇന്ത്യ മുഴുവൻ ഒന്നിക്കണം. 

ഇന്ത്യയെ രക്ഷിക്കാനും ഇന്ത്യക്കാരെ ഒന്നിപ്പിക്കാനും ഭീകരർക്കെതിരെ എല്ലാവരും ഒന്നിക്കണം.

പുറത്തുള്ളവരും കൂടെയില്ലാത്തവരും മാത്രമല്ല, അകത്തുള്ളവരും കൂടെയുള്ളവരും കൂടിയാവും ഭീകരരെന്ന് കണ്ട് മനസ്സിലാക്കി ഒരുമിക്കണം.

ഭീകരർ അകത്തും പുറത്തും ഉണ്ടെന്ന് കണ്ടറിഞ്ഞ് തന്നെ ഒന്നിക്കണം. 

ഭീകരെന്നാൽ മുസ്ലിംകളും ഇസ്‌ലാമും എന്ന ഗണിതം ഒഴിവാക്കണം. 

ഭീകരരെന്നു വിളിക്കേണ്ടത് യഥാർത്ഥത്തിൽ ഭീകരത നടത്തുന്ന ഭീകരർ ആയിക്കൂടാ. 

യഥാർത്ഥ ഭീകരരുടെ ഭീകരതയെ ഒളിച്ചുവെക്കാനും ഒളിച്ചുകടത്താനും അതുവെച്ചവെച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഹൈജാക്ക് ചെയ്യാനും ആയിരിക്കരുത് ആരെയും ഭീകരരെന്നു വിളിക്കുന്നത്. 

യഥാർത്ഥ ഭീകരർ ആരുടെയൊക്കെയോ ഏജൻ്റുമാർ മാത്രമാണ്. 

യഥാർത്ഥ ഭീകരർ മനസ്സും മനസ്സാക്ഷിയുമില്ലാത്ത കൊടുംക്രൂരർ മാത്രമാണ്. 

യഥാർത്ഥ ഭീകരർക്ക് തെറ്റും ശരിയുമില്ല. 

യഥാർത്ഥ ഭീകരർക്ക് സമ്പത്തും അധികാരവും മാത്രമാണ് തെറ്റും ശരിയും.

എന്നത് നാം മനസ്സിലാക്കണം. 

രാജ്യവും രാജ്യസ്നേഹവും മാത്രമല്ലാത്ത ഉള്ളിലൊളിപ്പിച്ച വേറൊരു അധികാര - സ്വാർത്ഥ - നിക്ഷിപ്ത-താല്പര്യമില്ലാത്തവർ ഭീകരരെ കൈകാര്യം ചെയ്ത് ഉന്മൂലനം ചെയ്യണം.

*******

7. ഭീകരാക്രമണം തരേണ്ട മറ്റൊരു പാഠം കൂടി: 

ഒരേ കോലത്തിൽ ഒരേ ദിശയിലേക്ക് എല്ലാവരുടെയും  ശ്രദ്ധതിരിച്ചുവിട്ടുകൊണ്ട്, ഒരേ കോലത്തിൽ എല്ലാവരെയും ചിന്തിപ്പിക്കും വിധത്തിലാക്കി വേലി തന്നെ വിളതിന്നുന്ന അവസ്ഥ സംജാതമാകരുത്. 

അങ്ങനെ വന്നാൽ എല്ലാവരും എത്രമാത്രം വഞ്ചിക്കപ്പെടുന്നുവെന്ന് ആർക്കും മനസ്സിലാവാതെ പോകും. 

അതാണ് യഥാർത്ഥ ഭീകരർ പല പേരുകളിൽ പ്രത്യക്ഷപ്പെട്ട് പിന്നിലും മുന്നിലും നിന്ന് ഇക്കളിയിൽ നടത്തുന്നത്. 

ഭീകരതയുടെ ഭരണത്തിലും നൃത്തത്തിലും സത്യമാണ് ആദ്യം ബലികഴിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാത്തവർക്കുള്ള ദുര്യോഗം വല്ലാത്തതാണ്. 

ചിതൽ വന്ന് ചുറ്റിപ്പുണർന്ന് നിൽക്കുന്നത് സംരക്ഷണവും ആരോഗ്യവും ആണെന്ന് ധരിച്ച് ആഘോഷിച്ചുകൊണ്ട് സ്വയം നശിക്കുന്നു, നാശത്തിൻ്റെ വഴിയെ പോകുന്നു അവർ.

*******

8. അതാണല്ലോ ഭീകരവാദികളുടെ ആവശ്യം?

അവർ സംരക്ഷകരായി വേഷപ്രച്ഛന്നരാവും.

അങ്ങനെയാണല്ലോ അത്തരം ഭീകരപാർട്ടികൾ കഞ്ഞികുടിച്ചുപോകുന്നത്.

ഇപ്പോഴത്തെ ഭീകരാക്രമണത്തിൽ  കൊല്ലപ്പെട്ടത് ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള പൗരന്മാർ.

അങ്ങനെ വരുമ്പോൾ ഇന്ത്യ മുഴുവൻ അവർക്ക് വേണ്ടവർക്ക് വർഗ്ഗീയ വിഭജനത്തിന് വേണ്ട ഇര നൽകുകയായി. 

ഇന്ത്യ മുഴുവൻ അവരുദ്ദേശിക്കുന്ന വിഭജനവും വെറുപ്പും കൃത്യമായും വളരും..

ഇന്ത്യയിൽ ഏതെങ്കിലും ഇടം ഭീകരതക്കും വർഗ്ഗീയതക്കും അപവാദമായിരിക്കുന്നതിനു ക്രമേണയെങ്കിലും അറുതിയാവും.

*******

9. മതം മാത്രം പറഞ്ഞും മതവെറി മാത്രമുണ്ടാക്കിയും അധികാരം നേടുന്ന, അധികാരം നിലനിർത്തുന്ന ഭീകരർക്ക് എന്ത് മതേതരത്വം, എന്ത് മനുഷ്യത്വം, എന്ത് മനുഷ്യാവകാശം, എന്ത് മനുഷ്യസ്നേഹം, എന്ത് രാജ്യസ്നേഹം?

********

10. വസ്തുതകൾ ആർക്കെതിരെയാണെങ്കിലും, അധികാരിവർഗ്ഗത്തിനെതിരെയാണെങ്കിലും സത്യസന്ധതയോടെ, ഭയപ്പാടില്ലാതെ, ഒരുതരം പക്ഷപാതിത്വവും കാണിക്കാതെ പറയുക. 

വർത്തമാനകാല പശ്ചാത്തത്തിൽ അങ്ങനെ പറയുക കൃഷണൻ അക്കാലത്ത് ചെയ്തതിനു തുല്യമായ പണിയാണെന്ന് സത്യസന്ധമായും കരുതിത്തന്നെ പറയുക.

*******

11. ലിബറൽ ആവുക എന്നാൽ ഇസ്‌ലാം വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും ആണെന്ന് വരരുത്

ലിബറലാവാൻ വേണ്ടി ഇസ്‌ലാം വിരുദ്ധതക്ക് വേണ്ടി മാത്രം തീക്കൂട്ടുന്നവരുടെ തീയിലേക്ക് ഹൈജാക്ക് ചെയ്യപ്പെടുകയും അരുത്.

ലിബറലെന്നാൽ അങ്ങനെ അവരൊരുക്കുന്ന ഇസ്‌ലാംവിരുദ്ധ തീയിലേക്ക് സ്വന്തം വകയിൽ മണ്ണെണ്ണ ഒഴിച്ചുകൊടുക്കലാണെന്നും ധരിച്ചുവശായിക്കൂട.

സ്വാർത്ഥ- നിക്ഷിപ്തതാൽപര്യം ഉണ്ടെങ്കിൽ ആർക്കും അങ്ങനെയൊക്കെ ആവാൻ പറ്റും. 

പക്ഷേ മനസ്സാക്ഷി എന്നൊന്ന് ഉണ്ടല്ലോ? 

ആ മനസ്സാക്ഷിയെ വിറ്റുതുലക്കേണ്ടി വന്നാൽ പിന്നെന്ത് ? 

*********

12. സ്വന്തം നാട്ടുകാരെ കൊല്ലാം, കൊലക്ക് കൊടുക്കാം. 

വർഗ്ഗീയ ഭീകരന്മാർ അതിന് നൽകുന്ന പേരും രാജ്യസ്നേഹം. 

ആർക്കും ഒരു പ്രശ്നവും ഇല്ല. 

വിശപ്പടക്കാൻ കുറേ വെറുപ്പും കളവും കിട്ടിയാൽ മതി. 

പേര് കൊണ്ട് പഞ്ചസാര എന്ന് വിളിക്കപ്പെട്ടാൽ മുളകും പഞ്ചസാരയാക്കി തിന്നും

ആർക്കെങ്കിലും ഇതിലൊക്കെ വല്ല പ്രശ്നവും തോന്നിയാൽ അങ്ങനെ തോന്നുന്നവർ രാജ്യദ്രോഹികൾ. 

*******

13. ഭരണത്തിൽ എങ്ങിനെ പരാജയപ്പെടുമ്പോഴും ഇസ്‌ലാം വിരുദ്ധത തന്നെ പറഞ്ഞുകൊണ്ടിരിക്കുക. 

അല്ലാത്ത ഒരു ന്യായവും നേട്ടവും പറയാനില്ലെന്ന് വരിക.

ഇങ്ങനെയൊക്കെ വാതിലടച്ച് പറഞ്ഞാൽ എന്ത് ചെയ്യും?

ഇസ്‌ലാമിനെ വിടു. 

ഇസ്‌ലാം ശരിയല്ല എന്ന് തന്നെ വെക്കുക.

മറുഭാഗത്ത് വർത്തമാന ഇന്ത്യയിൽ നടക്കുന്നത് മുഴുവൻ ശരിയാണെന്ന് വെക്കാമോ? 

ഇസ്‌ലാമിനെ കരുവാക്കി നിർത്തി നടക്കുന്ന കളവുനാടകങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? 

ഇസ്‌ലാം വിരോധം നമ്മെ അന്ധരാക്കാൻ പാടുണ്ടോ? 

ഇസ്‌ലാം വിരോധം വെച്ച് നാടിനെ നശിപ്പിക്കാമെന്ന് വരമോ?

ഇസ്‌ലാംവിരോധം വെച്ച് മാത്രം, ആ വിരോധം എങ്ങനേയും ഉണ്ടാക്കിയും ഉണ്ടാക്കാനും മാത്രം എന്ത് കളവും ക്രൂരതയും കളിച്ച്, കലാപങ്ങൾ അഴിച്ചുവിട്ട്, അധികാരം നേടുന്ന, നിലനിർത്തുന്ന വിഭാഗം നമ്മെ അല്പവും അസ്വസ്ഥപ്പെടുത്തില്ല എന്നുമുണ്ടോ?

******

14. ഉറിയും പുൽവമയും പത്താൻകോട്ടും പാർലമെൻ്റ് ആക്രമണവും പഹൽഗാമും ഒക്കെ സംഭവിച്ചത് ഇക്കോലത്തിൽ ഇത്ര ലഘൂകരിച്ച്, ന്യായീകരിച്ച് സംസാരിക്കാമോ, യഥാർത്ഥത്തിൽ രോഷംപൂണ്ട് തിളക്കുകയല്ലേ വേണ്ടത്?

*******

15. ഇന്ത്യയാണ് പ്രധാനം. 

നമ്മുടെ കളിക്കളവും തോട്ടവും മണ്ണും വിണ്ണും ശ്വാസവും ശ്വാസവായുവും ഇന്ത്യയാണ്. 

ഒരുമിച്ചുനിൽക്കണം. 

നയിക്കുന്നവർ സത്യസന്ധതയോടെ ഒരുമിച്ചുനിർത്തണം. 

ശത്രുവെ നേരിടുമ്പോൾ അഭിപ്രായഭിന്നതയരുത്. 

തീയണയ്ക്കുമ്പോൾ വെള്ളത്തിൻ്റെ വൃത്തിയെ കുറിച്ച് തർക്കിച്ച് സമയംകളയരുത്, ഭിന്നിപ്പുണ്ടാക്കരുത്. 

നമ്മുടെ വീടിന് നമ്മളായി തീകൊളുത്തരുത്, എണ്ണ ഒഴിക്കരുത്.

*******


Sunday, April 27, 2025

പഹൽഗാം കൊടുംക്രൂരത: ഈ ചോദ്യങ്ങൾ ചോദിച്ചേതീരൂ. ഭരണകൂടത്തോടും വാർത്താമധ്യമങ്ങളോടും ചോദിച്ചേതീരൂ.

പഹൽഗാം കൊടുംക്രൂരത: 

ഈ ചോദ്യങ്ങൾ ചോദിച്ചേതീരൂ. 

ഭരണകൂടത്തോടും വാർത്താമധ്യമങ്ങളോടും ചോദിച്ചേതീരൂ. 

*********

മതംനോക്കി മനുഷ്യരെ തരംതിരിച്ചു കൊന്നവർ കൊടുംഭീകരരാണ്. നുഴഞ്ഞുകയറിവന്ന വിദേശതീവ്രവാദികളാണ്. ശരി.

പക്ഷേ, നുഴഞ്ഞുകയറിവന്ന, അങ്ങനെ വന്നു കൊടുംക്രൂരത ചെയ്ത് മടങ്ങിപ്പോകുന്നതിനിടയിൽ പിടിക്കാനോ കൈകാര്യം ചെയ്യാനോ കഴിഞ്ഞില്ല എന്നത് പോട്ടെ, ഭീകരർ  മതംചികഞ്ഞു നോക്കി എന്ന വാർത്ത ഇന്ത്യയിലെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്തായിരുന്നു? 

ഇന്ത്യയിലും മതംചികയുന്ന വൃത്തികെട്ട വികാരവും വെറുപ്പും വിഭജനവും കൂട്ടുക എന്നതല്ലാത്ത എന്തുപകാരമാണ് അത്തരം വാർത്ത പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ഭരണകൂടവും വാർത്താമാധ്യമങ്ങളും ഉദ്ദേശിച്ചത്?

ഇവിടെയുള്ള പല പാർട്ടികളും മതംനോക്കി സ്വന്തം നാട്ടിലെ തന്നെ മനുഷ്യരെ തരംതിരിച്ചു കൊല്ലുന്നവരാണെങ്കിൽ പ്രത്യേകിച്ചും ഇത്തരം വാർത്തകൾ പുറത്തുവിടുന്നത് വേറെന്തിനാണ്? 

സ്വന്തം നാട്ടിൽ സ്വന്തം നാട്ടുകാരെ മതംനോക്കി കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്നത്ര ദുരന്തപൂർണമായ അവസ്ഥയിലെത്തുന്നവർ എത്രമാത്രം വലിയ കൊടുംതീവ്രവാദികളും കൊടുംഭീകരരും ആയിരിക്കും. 

വിദേശത്തെ വൃത്തികെട്ട കൊടുംഭീകരർ വിദേശികളാണ്, നുഴഞ്ഞുകയറിയ അക്രമികളാണ് എന്നെങ്കിലും വിചാരിച്ച് കുറ്റം പറയാം.

സ്വന്തം നാട്ടിലെ സ്വന്തം നാട്ടുകാരും സ്വന്തം അയൽവാസികളും അങ്ങനെ ആവുന്ന, അവരെ അങ്ങനെയാക്കുന്ന വാർത്തകളും സന്ദേശങ്ങളും പറഞ്ഞുപരത്താൻ പാടുള്ളതാണോ? 

അങ്ങനെ പറഞ്ഞുപരത്തുന്നതിനു രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ഒത്താശ ചെയ്യാൻ പാടുള്ളതാണോ?

അങ്ങനെ രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ഒത്താശ ചെയ്യുമ്പോൾ സംഭവിക്കുന്ന ദുരന്തത്തിൻ്റെ വലുപ്പവും ഭയാനകതയും ഒന്നോർത്തുനോക്കൂ. 

സ്വന്തം നാട്ടിലുള്ളവരെ കൂടി പരസ്പരം ശത്രുക്കളാക്കി താമ്മിലടിപ്പിക്കുക എന്നത് മാത്രമല്ലേ അത് ഫലമാക്കുക?

ഫലത്തിൽ വീട്ടിലും നാട്ടിലും പുറത്തും അയൽപക്കത്തും ശത്രുക്കളെ മാത്രമുണ്ടാക്കുന്നതിൽ മാത്രം വിജയിക്കുന്ന അങ്ങേയറ്റം പരാജയപ്പെട്ട രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ആയി അധപതിക്കുക എന്നത് മാത്രമല്ലേ സംഭവിക്കുക.

മതംതിരിച്ച് തന്നെ ആൾക്കൂട്ട കൊലപാതകങ്ങളും ഗോമാംസ കൊലപാതകങ്ങളും നടത്തുന്ന, പൗരത്വം നൽകുന്ന, പൗരത്വം നിഷേധിക്കുന്ന, ആരാധനാലയങ്ങളുടെ സ്വത്തുവകകൾ തട്ടിയെടുക്കുന്ന, തട്ടിയെടുക്കാൻ ശ്രമിക്കുന്ന, കലാപങ്ങൾ അഴിച്ചുവിടുന്ന പാർട്ടിയും പരിവാരങ്ങളും ഫലത്തിൽ ചെയ്യുന്നത് ഈ വിദേശത്ത് നിന്ന് നുഴഞ്ഞുകയറിവന്ന ഭീകരവാദികൾ ചെയ്യുന്നത് തന്നെയല്ലേ? 

എങ്കിൽ, മതംനോക്കി തരംതിരിച്ചു മനുഷ്യരെ കൊല്ലുന്ന നുഴഞ്ഞുകയറിവന്ന കൊടുംക്രൂരരായ വിദേശഭീകരരും ഈ പരിവാരങ്ങളും തമ്മിൽ എന്ത് വ്യത്യാസം? 

സ്വന്തം നാട്ടുകാരാണെന്നതും വിദേശിയാണെന്നതും മാത്രമോ ഭീകരർ തമ്മിലുള്ള വ്യത്യാസം? 

അക്രമവും തെമ്മാടിത്തവും വെറുപ്പും വിഭജനവും ആര് നടത്തിയാലും അക്രമവും തെമ്മാടിത്തവും വെറുപ്പും വിഭജനവും തന്നെയല്ലാതാവുമോ?

നിലവിൽ തന്നെ നാട്ടിൽ മതംനോക്കി ക്രൂരത ചെയ്യുന്നവർക്ക്, അതിനുവേണ്ടി അവസരം പാത്തുനിൽക്കുന്നവർക്ക് പഞ്ഞമില്ല. 

അത്തരക്കാർക്ക് ന്യായം ഉണ്ടാക്കിക്കൊടുക്കുക തന്നെയല്ലേ പഹൽഗാമിൽ കൊടുംക്രൂരത കൊണ്ട് നൃത്തംചവിട്ടിയ വിദേശികളായ കൊടുംക്രൂരരായ ഭീകരവാദികൾ ചെയ്തത്?

മതംതിരിച്ച് നോക്കിയും കണ്ടും വെറുക്കണം വെറുപ്പുണ്ടാക്കണം എന്ന സന്ദേശമല്ലേ കൊടുംക്രൂരരായ ഭീകരവാദികൾ നൽകിയത്, ഇപ്പോഴും എപ്പോഴും നൽകുന്നത്? 

ആ ചെയ്യുന്നത് സ്വദേശീയ ഭീകരവാദികൾ ആയാലും വിദേശീയ ഭീകരവാദികൾ ആയാലും, ചെയ്യുന്നത് ഒന്ന് തന്നെയല്ലേ.

അതുതന്നെയല്ലേ, അതിൻ്റെയൊക്കെ സ്ഫുലിംഗങ്ങൾ തന്നെയല്ലേ നിലവിൽ തന്നെ നമ്മുടെ നാട്ടിൽ പലകോലത്തിൽ നടക്കുന്നത്?

ആ വിദേശഭീകരരുടെ മതംതിരിച്ചുള്ള മനുഷ്യരെ കൊല്ലുന്ന വാർത്തയും സന്ദേശവും, ജനങ്ങളിലേക്ക് പടരാതെ,  അങ്ങനെ അത്തരം വൃത്തികെട്ട വാർത്തയും സന്ദേശവും ഒളിച്ചുവെക്കാതെ, അപ്പടി പുറത്തുവിടാൻ ഇവിടത്തെ ഭരണകൂടത്തിനും വാർത്താമാദ്ധ്യമങ്ങൾക്കും എങ്ങനെ തോന്നി?

അങ്ങനെ വൃത്തികെട്ട വാർത്തയും സന്ദേശവും പൊതുജനങ്ങളിലേക്ക് പുറത്തുവിട്ട നമ്മുടെ ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്? 

അതേപോലെ മതംതിരിച്ചുള്ള വെറുപ്പും വിഭജനവും വെച്ച് ഇന്ത്യയിൽ ഇനിയുമിനിയും വെറുപ്പും വിഭജനവും ഉണ്ടാക്കണമെന്നാണോ ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും ഉദ്ദേശിച്ചത്? 

നിലവിൽ തന്നെ മതംതിരിച്ച് വെറുക്കുന്ന വിഭജിക്കുന്ന, മതം നോക്കി പ്രാതിനിധ്യം നിഷേധിക്കുന്ന ഇവിടത്തെ വൃത്തികെട്ട രാഷ്ട്രീയത്തിന് കരുത്തുപകരുക മാത്രമല്ലേ മതംതിരിച്ച് മനുഷ്യരെ കൊന്ന ഭീകരരും ആ വാർത്ത വകതിരിവില്ലാതെ അപ്പടി ജനങ്ങളിലേക്ക് പുറത്തുവിട്ട ഭരണകൂടവും വാർത്താമാധ്യമങ്ങളും ഉദ്ദേശിച്ചത്, ചെയ്തത്?

ആ ഭീകരെ ഉന്മൂലനം ചെയ്യുകയും അത്തരം സന്ദേശം തമസ്‌കരിക്കുകയും ആയിരുന്നു രാജ്യത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന നന്മ അശേഷമെങ്കിലും ബാക്കിയുള്ള ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും ചെയ്യേണ്ടിയിരുന്നത്.

വിദേശത്ത് നിന്ന് നുഴഞ്ഞുകയറിയ ഭീകരരെ പിടികൂടാനും ഉന്മൂലനം ചെയ്യാൻ സാധിക്കുന്നുമില്ല, എന്നാൽ ഇത്തരം വാർത്തകളും സന്ദേശങ്ങളും അപ്പടി പുറത്തുവിട്ടുകൊണ്ട് സ്വന്തം രാജ്യത്ത് കൂടൂതൽ കൂടൂതൽ വെറുപ്പും വിഭജനവും ഉണ്ടാക്കുകയും ഭീകരരെ സൃഷ്ടിക്കുകയും ചെയ്യുന്നു. 

എന്തൊരു നഷ്ടക്കച്ചവടം!!?? 

ഭീകരന്മാർക്ക് വേണ്ട എന്തൊരു ലാഭക്കച്ചവടം!!??

ഇത്തരം സന്ദേശം പുറത്തുവിട്ടുകൊണ്ട് സ്വന്തം നാട്ടിൽ നിലവിൽ തന്നെയുള്ള ഭീകരവർഗ്ഗീയവാദികൾക്ക്, വെറുപ്പും വിഭജനവും പച്ചക്ക് നടത്തുന്നവർക്ക്, കൂടൂതൽ കൂടൂതൽ വർഗ്ഗീയഭീകരവാദികളാവാൻ വേണ്ട, വെറുപ്പും വിഭജനവും നടത്താൻ വേണ്ട ന്യായങ്ങളും കാരണങ്ങളും ഉണ്ടാക്കിക്കൊടുക്കുക മാത്രം.

ജന്മദിനമാണെന്നറിയുന്നു.

ഇന്ന് ജന്മദിനം.

ഈയുള്ളവനിന്ന്

ജന്മദിനമാണെന്നറിയുന്നു.


അറിവ്.

ആ അറിവാണ് പ്രശ്നം.


ആ അറിവ് 

യോഗ്യത പോലെത്തന്നെ

അയോഗ്യതയുമാണ്.


ആ അറിവ് 

ഗുണം പോലെത്തന്നെ

പ്രശ്‌നവുമാണ്.


അറിഞ്ഞാൽ പ്രതികരിക്കണം,

പ്രതികരിച്ചുപോവും, 

പ്രതികരണങ്ങളുണ്ടാവും.


പ്രതികരണങ്ങൾ ഇല്ലാത്തവൻ

ജീവിക്കുന്നില്ല.


പ്രതികരണങ്ങളാണ് 

വളർച്ചയും തളർച്ചയും.


തളർച്ചയെന്ന് തോന്നുന്ന വളർച്ചയും

വളർച്ചയെന്ന് തോന്നുന്ന തളർച്ചയും

ഒന്ന്. പ്രതികരണം.


പ്രതികരണങ്ങളെ ഭയക്കുന്നവന്

ജീവിക്കാനാവില്ല.


പ്രതികരണം നിലച്ചവൻ മരിച്ചവൻ.


പ്രതികരണമാണ്,

പ്രതികരണശേഷിയാണ്,

പ്രതികരണപരതയാണ്,

പ്രതികരണമുണ്ടാക്കുന്ന 

മാറ്റവും വളർച്ചയുമാണ്,

ഒഴുക്കും താളവുമാണ്

ജീവനും ജീവിതവും.


പ്രതികരണമാണ്

ജീവൻ്റെയും ജീവിതത്തിൻ്റെയും

ഒഴുക്കും താളവും.


അപ്പോഴും, 

ഇങ്ങനെയൊക്കെയറിഞ്ഞ്

പ്രതികരിച്ചുപോകുമ്പോഴും 

ആഘോഷമില്ല.


ഈയുള്ളവന് 

ആഘോഷിക്കാൻ നിർവ്വാഹമില്ല.


ആഘോഷിക്കാത്ത ജീവിതം

മരണമെന്നാകിലും 

ആഘോഷമില്ല.


നാടിൻ്റെ നൊമ്പരത്തിൽ, 

നാട്ടുകാരുടെ ദുരന്തത്തിൽ, 

വൻതിരമാലകൾക്കിടയിൽ

ആർക്കെന്ത് ജന്മദിനം?


വീട് വേവുമ്പോൾ 

വീട്ടിനുള്ളിലുള്ളവനെന്തുൽസവം?


നാട് വേദനകളിലൂടെയും

നാട്ടുകാർ അനിശ്ചിതത്വത്തിലൂടെയും 

നീറിനീറി കടന്നുപോകുമ്പോൾ, 

അവരോടൊപ്പം നീറിനീറി

നിൽക്കുന്നതിനേക്കാൾ വലുതല്ല 

ഒരു ജന്മദിനവും ആഘോഷവും.


നാടാണ് ശരീരം.

ജീവൻ തുടിക്കുന്ന,

ജീവൻ തുടിക്കേണ്ട 

ശരീരം.


നാമോരോരുത്തരും 

നാടിൻ്റെ മനസ്സും ആത്മാവും.


ശരീരമുണ്ടാക്കുന്ന,

ശരീരത്തിൻ്റെ ജീവനും ജീവിതവും 

ഉണ്ടാക്കുന്ന

മനസ്സും ശരീരവും മാത്രമേയുള്ളൂ.

ചുരുങ്ങിയതങ്ങനെയേ 

ഈയുള്ളവനുള്ളൂ.


ശരീരം വേദനിച്ച്, 

വിശന്ന് പുളയുമ്പോൾ 

ശരീരം തന്നെയായ

ശരീരത്തിൻ്റെ മനസ്സിനെന്താഘോഷം?

ശരീരത്തിൻ്റെ ആത്മാവിനെന്തർത്ഥം?


കാരണം മറ്റൊന്നല്ല

അങ്ങനെ വിശന്ന്, 

വേദനിച്ചു നീറിപ്പുളയുന്ന

നാടിൻ്റെ ശരീരം, 

നാടായ ശരീരം

ഈയുള്ളവൻ്റെ ശരീരം.


ആ ശരീരത്തെ 

കച്ചവടമാക്കാനുദ്ദേശിക്കാത്ത

മനസ്സാക്ഷിയുള്ള മനസ്സിന്,

ആ ശരീരത്തിൻ്റെ മനസ്സിന്

ശരീരത്തിൻ്റെ അർത്ഥം തന്നെയായ ആത്മാവിന് 

അങ്ങനെയേ ഒക്കൂ, 

അങ്ങനെയേ ആവൂ.


ചുമരില്ലാതെ 

ചുമരിലെ ചിത്രം 

നിലകൊള്ളില്ലെന്നറിയുന്ന 

മനസ്സും ആത്മാവും തന്നെ 

ആ ചുമരിലെ ചിത്രമായ 

ഈയുള്ളവൻ.


കടലില്ലാതെ 

കടലിലെ വെള്ളത്തുള്ളികളും 

ഇല്ലെന്നറിയുന്ന

മനസ്സും ആത്മാവും തന്നെ

ആ കടലിലെ തുള്ളിയായ

ഈയുള്ളവൻ.


കടലും ചുമരും തന്നെ

നിലനില്പിൻ്റെ ഭീഷണിയിലെങ്കിൽ

അതിലെ ചിത്രത്തിനും

വെള്ളത്തുള്ളിക്കും 

എന്ത് ജന്മദിനം?

എന്താഘോഷം?


കപ്പലും കപ്പിത്താനും 

അപകടത്തിൽ.


എങ്കിൽ ആ കപ്പലിലെ

യാത്രികനെന്ത് ജന്മദിനം?

എന്താഘോഷം?


എന്തമ്പത്തിയേഴാം ജന്മദിനം?

Friday, April 25, 2025

പഹൽഗാം നമ്മെ ഇരുത്തിച്ചിപ്പിന്തിക്കേണ്ടത്? മറ്റുള്ളവർ ശത്രുക്കളായാൽ? പക്ഷേ നമ്മൾ തന്നെ ശത്രുക്കളായാൽ?

പഹൽഗാം കൂട്ടക്കൊല നമ്മെ ഇരുത്തിച്ചിന്തിക്കേണ്ടത്? 

പഹൽഗാം നമ്മുടെ സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി നമ്മെ ചിന്തിപ്പിക്കേണ്ടത്.

മറ്റുള്ളവർ നമ്മുടെ ശത്രുക്കളായാൽ നമുക്ക് ഓടിയും ഒളിച്ചും, ഒച്ചപ്പാടുണ്ടാക്കിയും, സഹായംതേടിയും, യുദ്ധം ചെയ്തും ഒക്കെ ശത്രുവിനെ തോൽപിക്കാം, ശത്രുവിൽ നിന്ന് രക്ഷനേടാം.

പക്ഷേ, 

നമ്മൾ തന്നെ, നമ്മുടെ ഉള്ളിൽ തന്നെ നമ്മുടെ ശത്രുക്കളായാൽ, 

നമ്മളിൽ തന്നെ നമ്മൾ നമ്മുടെ ശത്രുക്കളെ ഉണ്ടാക്കിയാൽ, 

എന്തായിരിക്കും അവസ്ഥ? 

ശത്രുക്കളെ ശത്രുക്കളാണെന്ന് മനസ്സിലാവാതെ വരും.

കുളിമുറിയിലും കിടപ്പറയിലും അടുക്കളയിലും എപ്പോഴും കൂടെ ശത്രുക്കളാണെന്ന് വരും. 

അതുകൊണ്ട് നമ്മൾ ചെയ്യേണ്ടത്: 

നമ്മളെ തന്നെ നമ്മുടെ ശത്രുക്കളാക്കാതിരിക്കുക.

നമ്മളിൽ തന്നെ നമ്മുടെ ശത്രുക്കളെ ഉണ്ടാക്കാതിരിക്കുക.

അതിനുവേണ്ടി ഇല്ലാത്ത കഥകൾ ഉണ്ടാക്കാതിരിക്കുകയും ഉള്ള കഥകൾ നിഷേധിക്കാതിരിക്കുകയും ചെയ്യുക.

അപനിർമ്മാണം (നശിപ്പിക്കൽ) എളുപ്പമാണ്. നിർമ്മാണം എളുപ്പമല്ല

*******

വിദേശ ശത്രുക്കളും വിദേശത്ത് നിന്ന് നുഴഞ്ഞുകയറിവരുന്ന ഭീകരവാദികളായ ശത്രുക്കളും നമ്മെ മതത്തിൻ്റെയും മറ്റും അടിസ്ഥാനത്തിൽ തമ്മിൽതല്ലിച്ച് വിഘടിപ്പിക്കാനുള്ള ലക്ഷ്യം വെക്കുന്നതും ശ്രമം നടത്തുന്നതും മനസ്സിലാക്കാം.  അതവിടെ നിൽക്കട്ടെ... 

അത്തരം പുറമേനിന്നുള്ള ശത്രുശ്രമങ്ങളെ നമുക്ക് അതിർത്തികാത്തും യുദ്ധംചെയ്തും അന്താരാഷ്ട്രസമൂഹത്തെ ധരിപ്പിച്ച് സമ്മർദ്ദം ചെലുത്തിയും ഒക്കെ ഒരുവിധം നേരിടാനും തോല്പിക്കാനും സാധിക്കും.

പക്ഷേ, ഇല്ലാത്ത കഥകൾ ഉണ്ടാക്കിയും ഉള്ള കഥകൾ നിഷേധിച്ചും സ്വന്തം നാട്ടുകാരെ തന്നെ ശത്രുക്കൾ ആക്കുന്നവരുടെയും, സ്വന്തൽ നാട്ടിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്നവരുടെയും കഥ എന്തായിരിക്കും?

സ്വന്തം നാട്ടുകാരെ മതത്തിൻ്റെയും മറ്റും അടിസ്ഥാനത്തിൽ വിഘടിപ്പിക്കാനുള്ള നമ്മുടെ തന്നെ സ്വന്തം നാട്ടിലെ പാർട്ടികളുടെയും പരിവാരങ്ങളുടെയും ശ്രമങ്ങളെയും ലക്ഷ്യത്തെയും എങ്ങിനെ നേരിടാനാവും, തോല്പിക്കാനാവും?

സ്വന്തം നാട്ടുകാരെ തമ്മിൽ തല്ലിക്കുന്ന ഏതൊരു നാടിനും, സ്വന്തം നാട്ടുകാരെ തമ്മിൽ തല്ലിപ്പിക്കുന്ന പണിയിൽ ഏർപ്പെട്ട ഏതു ഭരണകൂടത്തിനും, വിദേശശത്രുക്കളെയും അതിർത്തികൾ കടന്ന് നുഴഞ്ഞുവരുന്ന ഭീകരവാദികളെയും ജാഗ്രതയോടെ ശ്രദ്ധിക്കാനും നേരിടാനും തോൽപിക്കാനും സാധിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാവും.

സ്വന്തം നാട്ടുകാരെ കൊല്ലുന്നതും, കൊലക്ക് കൊടുക്കുന്നതും രാജ്യസ്നേഹമെന്ന് വരുത്തുന്ന പ്രത്വേശാസ്ത്രം പേറുന്ന ആർക്കും ഇതിലൊന്നും ഒരു പ്രശ്നവും തോന്നില്ല. 

അവർക്ക് വിശപ്പടക്കാൻ കുറേ വെറുപ്പും കളവും കിട്ടിയാൽ മതി. 

ആർക്കെങ്കിലും ഇതിലൊക്കെ വല്ല പ്രശ്നവും തോന്നിയാൽ അങ്ങനെ തോന്നുന്നവരാവും അവർക്ക് രാജ്യദ്രോഹികൾ. 

*******

ഇന്ത്യ ഉള്ളിൽ നിന്നും പുറത്തുനിന്നുള്ള ഭീകരതയുടെ കെടുതികൾ വേണ്ടവണ്ണം അനുഭവിക്കുന്നുണ്ടെന്ന് കൃത്യമായും നമുക്കെല്ലാവർക്കും അറിയാം.

എല്ലാറ്റിനും പരിഹാരമായി അവൽവാസിയെ കുറ്റംപറഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്നും തടിയൂരി ശ്രദ്ധമാറ്റുന്ന തന്ത്രത്തിൽ നമ്മൾ പെട്ടുകൂട. 

ഇതേ തന്ത്രം അങ്ങ് അയൽപക്കത്തെ ശത്രുവായ വിദ്വേഷ രാഷ്ട്രീയ പാർട്ടികളും പയറ്റുന്നുണ്ടാവും. സ്വന്തം പരാജയം മറച്ചുവെക്കാൻ.

*******

എന്നാലും ഒന്ന് ചോദിക്കട്ടെ...

നമ്മുടെ ആജൻമശത്രുക്കളായ പാക്കിസ്ഥാനാണോ നമ്മളാണോ യഥാർത്ഥത്തിൽ അല്പമെങ്കിലും ഭീകരവാദികളെ കൈകാര്യം ചെയ്യുന്നത്, അകറ്റിനിർത്തുന്നത്? 

പ്രഗ്യാസിങ്ങിനെയും അതുപോലുള്ളവരെയും നമ്മൾ എംപിയാക്കി, രാഷ്ട്രീയപാർട്ടി നേതാക്കളാക്കി, രാജ്യത്തിൻ്റെ താക്കോൽ തന്നെ അത്തരക്കാരുടെ കൈകളിൽ ഏൽപ്പിക്കുന്ന കോലത്തിലായി എന്നത് വിരോധാഭാസം.

അപ്പുറത്ത് വൃത്തികെട്ട, കൊടുംക്രൂര പാക്കിസ്ഥാൻ ഭീകരവാദികളുടെയും തീവ്രവാദികളുടെയും കാര്യത്തിൽ അത്രക്കങ്ങായില്ല എന്നതും വല്ലാത്ത വിരോധാഭാസം. 

അവർ ഹാഫിസ് സയീദിനെയും അതുപോലുള്ളവരെയും എല്ലാറ്റിൽ നിന്നും അകറ്റിനിർത്തി, ഭീകരരാണെന്നു പ്രഖ്യാപിച്ചു, രാഷ്ട്രീയപാർട്ടി നേതാക്കൾ ആക്കിയില്ല, നാട് ഭരിക്കാൻ അവസരം നൽകിയില്ല..

അതുകൊണ്ട് തന്നെ എന്തുകൊണ്ടോ നാം മൂന്നകളെ കണ്ടെത്തി മുൻകൂട്ടി ശിക്ഷിക്കുന്ന കാര്യത്തിൽ വളരെ പിറകിലാണ്.

********

സ്വന്തം നാട്ടുകാരെ തന്നെ, സ്വന്തം നാട്ടുകാരിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്ന ഭരണാധികാരി വിഡ്ഢിയാണ്, വിവേകം തൊട്ടുതീണ്ടാത്തവനാണ്, 

സ്വന്തം നാട്ടുകാരെ തന്നെ, സ്വന്തം നാട്ടുകാരിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്ന ഭരണകൂടം വിഡ്ഢിത്തത്തിലാണ്, അങ്ങേയറ്റം അവിവേകത്തിലാണ്. 

അവർ നാടിൻ്റെ അധികാരം നേടുമായിരിക്കും നിലനിർത്തുമായിരിക്കും. 

പക്ഷേ അവർ നാടിനെ നശിപ്പിക്കുക മാത്രമായിരിക്കും. 

സംരക്ഷിക്കുമെന്ന് തോന്നിപ്പിക്കുന്ന ചിതലുകൾ ആയിക്കൊണ്ട്

*******

ഇന്ത്യയാണ് പ്രധാനം. നമ്മുടെ കളിക്കളവും തോട്ടവും മണ്ണും വിണ്ണും ശ്വാസവും ശ്വാസവായുവും ഇന്ത്യയാണ്. ഒരുമിച്ചുനിൽക്കണം. നയിക്കുന്നവർ സത്യസന്ധതയോടെ ഒരുമിച്ചുനിർത്തണം. ശത്രുവെ നേരിടുമ്പോൾ അഭിപ്രായഭിന്നതയരുത്. തീയണയ്ക്കുമ്പോൾ വെള്ളത്തിൻ്റെ വൃത്തിയെ കുറിച്ച് തർക്കിച്ച് സമയംകളയരുത്, ഭിന്നിപ്പുണ്ടാക്കരുത്. നമ്മുടെ വീടിന് നമ്മളായി തീകൊളുത്തരുത്, എണ്ണ ഒഴിക്കരുത്.

Tuesday, April 22, 2025

കാശ്മീർ ഭീകരാക്രമണം. പതിവുപോലെ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.

കാശ്മീർ ഭീകരാക്രമണം. 

അങ്ങേയറ്റം ക്രൂരം. 

കൊടുംക്രൂരം.

രാജ്യത്തിനെതിരെയുള്ള യുദ്ധം തന്നെ?

പക്ഷേ രാജ്യത്തിനെതിരെ ആര് യുദ്ധം ചെയ്യുന്നു?

വേലി തന്നെ വിളതിന്നുന്ന ലോകത്ത് ഇത്തരം ചോദ്യം വളരെ വലുതാണ്.

പ്രത്യേകിച്ചും ഭീകരവാദികളുടെ ആവശ്യം നാം ഏറ്റവും വെറുക്കുന്ന ഹിന്ദു - മുസ്‌ലിം വിഭജനവും വെറുപ്പും ആണെന്ന് വ്യക്തമായിരിക്കെ. 

ഭീകരവാദികൾ അവരുടെ അധികാര സാമ്പത്തിക നേട്ടത്തിനുവേണ്ടി നടത്തുന്ന കച്ചവടങ്ങളുടെ ഭാഗമായി മറുഭാഗത്ത് വരുന്ന തീരാനഷ്ടമാകരുത് നമ്മുടെ നാട്ടിലെ നമ്മുടെതന്നെ സഹോദരങ്ങളായ നിഷ്കളങ്ക പൗരമാരുടെ ജീവനഷ്ടം.

അതുകൊണ്ട് തന്നെ പതിവുപോലെ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് ഉത്തരവും വരരുത്.

കാള പ്രസവിക്കും, കയറെടുക്കും പോലെയും നമ്മളാരും ആവരുത്.

അതിലും പതിവുപോലെ ഏറ്റെടുക്കാൻ ഒരു സംഘടനയും അവരുടെ ഫോൺ വിളിയും എന്നും വരരുത്. 

അന്വേഷണവും കണ്ടെത്തലും ഒന്നും ആവശ്യമില്ലാത്ത വിധം നമ്മൾ തീരുമാനങ്ങളിലെത്തുന്ന, നമ്മളെ തീരുമാനങ്ങളിലെത്തിക്കുന്ന ഈ പരിപാടി എത്രയെളുപ്പം.

ഇങ്ങനെ വരുമ്പോൾ യഥാർത്ഥ പ്രതികൾ യഥാർത്ഥത്തിൽ പിടിക്കപ്പെടുന്നുണ്ടോ, അവർ രക്ഷപ്പെട്ട് അടുത്ത കലാപരിപാടി അവർക്ക് വേണ്ടപ്പോൾ മാത്രം നടത്താൻ കരുതിയിരിപ്പാണോ എന്ന സംശയം മാത്രം എപ്പോഴും ബാക്കി.

എങ്കിൽ യഥാർത്ഥ ചോദ്യം ഇതാണ്.

വേറെയാര് ഇത് ചെയ്യും?

പ്രത്യേകിച്ചും എല്ലാ നൂറ് മീറ്ററിലും പട്ടാളക്കാർ കാവലായുള്ള, ഏഴാൾക്ക് ഒരു പട്ടാളക്കാരൻ എന്ന നിലയിലുള്ള കാശ്മീരിൽ, പട്ടാപ്പകൽ.

മുമ്പ് സംഭവിച്ച പുൽവാമയും സംജോതയും അജ്മീറും മാലേഗാവും പാർലമെൻ്റ് ആക്രമണവും ഒന്നും നമുക്ക് പാഠം തരുന്നില്ലെങ്കിൽ നമ്മൾ ഇനിയുമിനിയും ഇത്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.

മതവും മതവിരോധവും മാത്രം വിഷയമാകുന്ന, വിഷയമാക്കേണ്ടിവരുന്ന നാട്ടിൽ കൊന്നത് മതം ചോദിച്ചുകൊണ്ടെന്ന് കൃത്യമായി പുറത്തുവരുത്തുന്ന ആക്രമണം വല്ലാത്തത് തന്നെ.

സ്വന്തം ശത്രുക്കൾക്ക് ഇരയിട്ടുകൊടുക്കുന്ന വല്ലാത്ത ഭീകരവാദികൾ തന്നെ, വല്ലാത്ത ഭീകരാക്രമണം തന്നെ.

ഹിന്ദുവായ സ്ത്രീയുടെ സാന്നിധ്യത്തിലും അവളുടെ ഭർത്താവ് ഹിന്ദുവാണെന്നുറപ്പിക്കാൻ സാധിക്കാതെവരുന്ന ഭീകരവാദികൾ മതം ചോദിക്കുന്നു.

ഹിന്ദുവായ ഭാര്യ അടുത്തുണ്ടായിട്ടും മുസ്‌ലിമല്ലെന്നുറപ്പിക്കാൻ വസ്ത്രമുരിഞ്ഞുനോക്കേണ്ടിവരുന്ന വിവരവും ബുദ്ധിയും ഇല്ലാത്ത ഭീകരവാദികളും ഭീകരസംഘടനയും.

മതം മാത്രം വിഷയമാക്കുന്നവർ ഇങ്ങനെയും ഇതിനപ്പുറവും ചെയ്യും, പറയും, പറഞ്ഞുപരത്തും.

പക്ഷേ, അപ്പോഴും ഒരേയൊരു ചോദ്യം ചോദിക്കാതെ നിർവ്വാഹമില്ല.

ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ആർക്ക് നേട്ടം? 

എന്തായാലും മുസ്‌ലിംകൾക്കും ഇസ്‌ലാമിനും ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ഒരുതരം നേട്ടവുമില്ല. 

ഇത്തരം ഭീകരാക്രമണങ്ങൾ നടത്തുന്നവർ ആദ്യവും അവസാനവും ഇന്ത്യയുടെ മാത്രമല്ല, ഇസ്‌ലാമിൻ്റെയും മുസ്ലിംകളുടെയും കൂടി ശത്രുക്കളാണാവുന്നത്.

ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് ഈ ഭീകരവാദികളും ഭീകരസംഘടനകളും ആരെയാണ് സഹായിക്കുന്നത്?

മുസ്‌ലിംകളെയും ഇസ്ലാമിനേയും കാശ്മീറിനെയും അല്ല.

മാത്രവുമല്ല, ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന വിശ്വാസവും നീതിശാസ്ത്രവും വെച്ച് ഇങ്ങനെയുള്ള ഭീകരാക്രമണങ്ങൾ ഒരു മുസ്ലിമിനും ഒരുനിലക്കും ചെയ്യാനും പറ്റില്ല, പാടില്ല.

പിന്നെ ആർക്ക് വേണ്ടി ആരാണ് ഇത്തരം ഭീകരാക്രമണങ്ങൾ സമയാസമയങ്ങളിൽ മറ്റുവിഷയങ്ങളിൽ നിന്ന് കൃത്യമായും ശ്രദ്ധതിരിച്ചുവിടാൻ സഹായിക്കുംവിധം ഉണ്ടാക്കുന്നത്, നടത്തുന്നത്?

ആർക്കാണ് ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് എന്തെങ്കിലും നേട്ടം?

മുസ്‌ലിംകൾക്കും ഇസ്‌ലാമിനുമെതിരെ സ്ഥിരം വെറുപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മാത്രം ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് നേട്ടം എന്നത് വ്യക്തം.

വിഭജന- വെറുപ്പ് രാഷ്ട്രീയത്തിന് മാത്രം ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ലാഭം എന്നത് നഗനനേത്രങ്ങൾക്ക് കാഴ്ച. 

ഇസ്‌ലാം വിരുദ്ധതയുടെ എരിതീയിലേക്ക് വെറുപ്പിൻ്റെ ഒരുകപ്പ് മണ്ണെണ്ണ കൂടി.

ഇത്തരം ഭീകരാക്രമണങ്ങളും ഭീകരരും  സഹായിക്കുന്നത് കാശ്മീരികളും ഇസ്‌ലാമും മുസ്ലിംകളും വീണ്ടും വീണ്ടും പ്രതിക്കൂട്ടിലാവുംവിധം നഷ്ടത്തിൽ വന്നുപതിക്കാൻ ആഗ്രഹിക്കുന്നവരെ. 

നിലവിൽ ശക്തിയുക്തം നടത്തിവരുന്ന വെറുപ്പ് വിഭജന രാഷ്ട്രീയത്തിന് ആക്കംകൂട്ടാൻ മാത്രം ഉപയോഗപ്പെടുന്ന, ആ നിലക്ക് മാത്രം വളരെ ക്രൂരമായി ആഘോഷിക്കപ്പെടുന്ന, ആർക്കും ഒരു നേട്ടവും ഉണ്ടാക്കാത്ത ഇത്തരം ഭീകരാക്രമണങ്ങളിലെ യഥാർത്ഥ  പ്രതികൾ അതുകൊണ്ട് തന്നെ ആരെന്നറിയണം. 

പക്ഷേ, കൊന്നത് ഭീമനല്ലെന്ന സത്യം പുറത്തുവരണം. അത് പുറത്തുവരരുതെന്ന് വരുത്തരുത്, എന്നതിനാവരുത് ഒരന്വേഷണവും.

കൊന്നുതിന്നപ്പെടുന്നത് കോഴികളാണെങ്കിൽ കുറ്റക്കാർ ഒരിക്കലും കുറുക്കൻമാരും ചെന്നയ്ക്കളും ആവില്ലെന്ന് വരുത്തുന്നതുമാവരുത് ഒരന്വേഷണവും.

കോഴിക്കൂടിൻ്റെയും കോഴികളുടെയും കാവൽക്കാർ കുറുക്കൻമാരും ചെന്നയ്ക്കളും ആയിരുന്നാൽ എത്രയും നല്ലത് എന്ന് വരുത്തുന്നതുമാവരുത് ഒരന്വേഷണവും.

അങ്ങനെവരുമ്പോൾ യഥാർത്ഥ പ്രതി ശിക്ഷിക്കപ്പെടില്ല, സ്വൈര്യവിഹാരം നടത്തും.

Monday, April 21, 2025

എല്ലാം ശരി, എല്ലാം സത്യം എന്ന പറച്ചിൽ അപകടം നിറഞ്ഞ പറച്ചിലാണ്

എല്ലാം ശരി, എല്ലാം സത്യം എന്ന് പറയാനും സങ്കല്പിക്കാനും എത്ര സുഖമാണ്, എളുപ്പമാണ്. 

ഭാരതീയം എന്ന് കണക്കാക്കപ്പെടുന്ന ദർശനധാരയിൽ ഈ പറച്ചിലിൻ്റെ സുഖവും എളുപ്പവുമുണ്ട്.

പക്ഷെ, അങ്ങനെ എളുപ്പം, സുഖത്തിൽ എല്ലാം ശരി, എല്ലാം സത്യം എന്ന് പറയുന്നതിൽ വലിയോരപകടവും കൂടിയുണ്ട്.

ഒന്ന് മാത്രം ശരിയെന്ന് അന്വേഷിച്ച് കണ്ടെത്തി കാണിച്ച് ഉറപ്പിച്ച് പറയാൻ കഴിയാത്തവൻ്റെ പറച്ചിൽ കൂടിയായി അത് മാറും.

അവനവന് ബോധ്യപ്പെടാതേയും എല്ലാം ശരി, എല്ലാം സത്യം എന്ന് ഒരാൾക്ക് വെറും വെറുതേ പറയാമെന്ന സുഖവും എളുപ്പവും കൂടി അതിലുണ്ട്.

ശരിയായ ഒന്ന് അന്വേഷിച്ച് കണ്ടെത്താതിരിക്കാൻ, മടിയായി, ഒളിച്ചോട്ടമായി, മറയായി ഈ പറച്ചിൽ ഉപയോഗിക്കും.

ശരിയായ ഒന്ന് കണ്ടെത്താൻ കഴിയാത്തതിന് ന്യായമാക്കാനും, അങ്ങനെയുള്ള തൻ്റെ അലസതക്കും കഴിവുകേടിനും മറപിടിക്കാനും ഈ പറച്ചിൽ മറയായി ഉപയോഗിക്കും.

തൻ്റേത് ശരിയെന്ന് ഉറപ്പില്ലാതെ, ഒരുപക്ഷേ തൻ്റെ തെറ്റിനെ ആ വഴിയിൽ ശരിയാക്കി എടുക്കാനുള്ള ചെപ്പടി വിദ്യയായും ഈയൊരു പറച്ചിലിനെ ഉപയോഗപ്പെടുത്താം.

ഭാരതീയം എന്ന് കണക്കാക്കപ്പെടുന്ന ദർശനധാരയൂടെ (എല്ലാം ശരി എല്ലാം സത്യം എന്ന് പറയുന്ന പറച്ചിലിൻ്റെ) പ്രത്യേകത ഇങ്ങനെയെല്ലാമുള്ള അടവുകൾ പയറ്റാനുള്ള സുഖവും എളുപ്പമാണ്.

******""

സത്യത്തെയും ദൈവത്തെയും എങ്ങനേയും സങ്കല്പിക്കാം, പ്രാപിക്കാം എന്നത് ഭാരതീയ ദർശനധാര. 

ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്നത് ഭാരതീയമായ പറച്ചിൽ.

പക്ഷെ, ഈ പറച്ചിൽ എല്ലാം അറിഞ്ഞവനും ഒന്നും അറിഞ്ഞിട്ടില്ലാത്തവനും ഒരുപോലെ പറഞ്ഞേക്കും. 

അറിഞ്ഞ് പറയുന്നവനെയും അറിയാതെ പറയുന്നവനേയും ഒരുപോലെ ഗുരുവായിക്കണ്ട് പിന്തുടരുന്നത് പാവം ജനങ്ങളും. 

പലരും അതിനാൽ പാതിവഴിയിൽ കുടുങ്ങി മോഹാലസ്യപ്പെട്ട് തന്നെ. 

അൽഭുതങ്ങൾ പ്രതീക്ഷിച്ച് വരും. കീഴ്വായു കേട്ട് അത് തന്നെയാണ് കാര്യമെന്ന് ധരിച്ച് ഞെട്ടും.

അറിഞ്ഞിട്ടില്ലാത്തവൻ എല്ലാം ശരി, എല്ലാം സത്യം, ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്ന് പറയുന്നത് തൻ്റെ അറിവില്ലായ്മക്ക് ശക്തികൂട്ടാനും അതിന് മറയും ന്യായവും ഉണ്ടാക്കാനും ആ വഴിയിൽ തൻ്റെ അറിവില്ലായ്മയെ രക്ഷിച്ചെടുക്കാനും മാത്രമായിരിക്കും എന്ന വ്യത്യാസത്തോടെ.

അതുകൊണ്ട് തന്നെ അറിഞ്ഞുപറയുന്നവനാര് വെറുതേ പറയുന്നവനാര് എന്നറിയാതെ സാധാരണ ജനങ്ങൾ എവിടെയൊക്കെയോ കാണുന്ന അവകാശവാദങ്ങളിൽ വീണ് കുടുങ്ങും. 

മൂത്രം നൽകി തീർത്ഥമെന്ന് പറയുന്നവരെ അവർക്ക് മനസ്സിലാവാതെ വരും.

മൂത്രം നൽകി തീർത്ഥമെന്ന് പറയുന്നവരും പറയാൻ ധൈര്യമുള്ളവരും ഏറെയുണ്ടാവും.

കാരണം, എല്ലാവർക്കും ഉറപ്പുള്ള ഒരുകാര്യമുണ്ട്.

തീർത്ഥം യഥാർത്ഥത്തിൽ എങ്ങിനെ രുചിക്കുന്നുവെന്ന് ആർക്കും അറിയില്ലെന്ന ഉറപ്പ്.

ഈ ഉറപ്പ് എല്ലാ ഗുരുത്വവും ദിവ്യത്വവും ചമയുന്നവന് ധൈര്യമായുണ്ട്. 

ഒരുപക്ഷേ മൂത്രം തന്നെയല്ലാത്ത തീർത്ഥം തന്നെ ഇല്ലെന്നറിയുന്നത് കൊണ്ടുള്ള ധൈര്യവും കൂടി.

എല്ലാം ശരി, എല്ലാം സത്യം, ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്ന പറച്ചിൽ സാധാരണക്കാരന് ഉണ്ടാക്കുന്ന പുകിൽ അതാണ്.

സത്യത്തെയും ദൈവത്തെയും എങ്ങനേയും സങ്കല്പിക്കാം, പ്രാപിക്കാം എന്ന പറച്ചിൽ കേട്ട് അത് പിന്തുടരുന്ന ഇത്തരം സാധാരണക്കാർ കള്ളനാണയങ്ങളിൽ കുടുങ്ങുന്നു. 

എല്ലാം ശരി, എല്ലാം സത്യം, ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്നത് കേട്ട് എല്ലായിടവും പ്രതീക്ഷയോടെ പോകുന്ന സാധാരണക്കാരൻ കുറേ വേഷംകെട്ടുകളിലും അവകാശവാദങ്ങളിലും കുടുങ്ങി തൻ്റെ ജീവിതവും സമ്പാദ്യവും ഹോമിക്കുന്ന അവസ്ഥ സംജാതമാകുന്നു. 

ഇന്ത്യയിൽ മുഴുക്കെ നമുക്കിത് കാണുകയും ചെയ്യാം. കുംഭമേളകളിൽ വരെ.

ആ സ്ഥിതിക്ക് സാധാരണക്കാരെ മുൻകണ്ട്, അവരുടെ നന്മയും സുരക്ഷിതത്വവും ക്ഷേമവും ലക്ഷ്യമിടുന്നതാണെങ്കിൽ ഒന്ന് മാത്രം ശരി, സത്യം, ഒരു വഴി മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊടുക്കുന്നതായിരിക്കും നല്ലത്. 

കാരണം, എല്ലാം ശരി, എല്ലാം സത്യം എന്ന് പറയുന്ന ദർശനധാരയുടെ അതേ ന്യായം വെച്ച് തന്നെ പറയട്ടെ.... 

ഒന്ന് മാത്രം ശരി, ഒരു വഴി മാത്രം ശരി എന്ന് പറയുന്ന ആ ഒന്നും ഒരു വഴിയും എന്തായാലും എല്ലാം ശരി, എല്ലാം സത്യം എന്ന് പറയുന്നതിൽ ശരിയായിരിക്കുമല്ലോ? 

എല്ലാം ശരിയെങ്കിൽ ആ ഒന്ന്, ആ ഒന്ന് മാത്രം ശരിയെന്ന് പറയുന്ന ആ ഒന്ന് തെറ്റവില്ലല്ലോ?

അതല്ലാതെ, എല്ലാം ശരി, എല്ലാം സത്യം എന്ന പറച്ചിൽ അപകടം നിറഞ്ഞ പറച്ചിലാണ്. 

ഒന്ന് മാത്രം ശരിയെന്ന് കാണിച്ച് ഉറപ്പിച്ച് പറയാൻ കഴിയാത്തവൻ്റെ പറച്ചിൽ കൂടിയായി അത് മാറും

Sunday, April 20, 2025

ഇസ്‌ലാമിൽ ജാതിസമ്പ്രദായം ഉണ്ടെന്നോ? ആര് പറഞ്ഞു? കർണ്ണാടക സർക്കാരോ? ആരാണ് കർണാടക സർക്കാർ?

ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടെന്നോ?

ആര് പറഞ്ഞു?

ഇസ്‌ലാമോ മുസ്ലിംകളോ പറയുന്നില്ല, സമ്മതിക്കുന്നില്ല ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടെന്ന്.

കർണ്ണാടകയിൽ മാത്രം മുസ്ലിംകൾക്കിടയിൽ 99 ജാതികൾ ഉണ്ടെന്ന് എങ്കിൽ എന്തിൻ്റെ അടിസ്ഥാനത്തിൽ ആര് നിശ്ചയിച്ചു?

ആര്, എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഇസ്ലാമിലും മുസ്‌ലിംകൾക്കിടയിലും ജാതിയും ജാതിസമ്പ്രദായവും ഉണ്ടെന്ന് പറയുന്നത്?

പൗരോഹിത്യം വരെ ഇല്ലാത്ത, പൗരോഹിത്യത്തെ വരെ എന്തെങ്കിലും കാര്യങ്ങൾ തീരുമാനിക്കാൻ സമ്മതിക്കാത്ത ഇസ്‌ലാം അങ്ങനെ പുറമേ നിന്നുള്ള ആരെങ്കിലും പറയും പോലെയും നിശ്ചയിക്കും പോലെയും ആണോ?

താൽക്കാലികമായയി അവിടവിടെ എന്തിൻ്റെയൊക്കെയോ സ്വാധീനഫലമായി ഇന്ത്യയിൽ കാണുന്ന ചില സംഗതികളെ സ്ഥിരമായി ഇസ്ലാമിലും മുസ്‌ലിംകളിലും ഉള്ള സംഗതിയായി വരുത്താമോ ?

ലോകത്തെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന മതം ഇസ്‌ലാം എന്നിരിക്കെ ഇസ്‌ലാമിൽ ജാതിയുണ്ടെന്നോ?

വിശ്വാസവ്യത്യാസത്തിൻ്റെതല്ലാത്ത ഒരു വ്യത്യാസവും മനുഷ്യർക്കിടയിൽ ദർശിക്കാത്ത മതം ഇസ്‌ലാം ജാതിസമ്പ്രദായം സമ്മതിക്കുമോ?

എല്ലാവർക്കും ഒരൊറ്റ വിശ്വാസം, ഒരേതരം ആരാധനാനുഷ്ഠാന രീതികൾ, ഒരൊറ്റ ആദർശവാക്യം, ഒരൊറ്റ ഗ്രന്ഥം, ഒരൊറ്റ പ്രവാചകൻ, ഒരൊറ്റ ദിശ നിശ്ചയിക്കുന്ന മതം ഇസ്‌ലാം എന്നിരിക്കെ പ്രത്യേകിച്ചും.

അങ്ങനെയുള്ള ഇസ്‌ലാമിൻ്റെ പ്രമാണങ്ങളിൽ എവിടെയും ഇല്ലാത്ത ജാതിസമ്പ്രദായം എങ്ങിനെ ഇന്ത്യയിലും കർണാടകയിലും മാത്രം ഉണ്ടാവും, ഉണ്ടെന്ന് വരുത്താനാവും?

ഇസ്‌ലാമിൽ ജാതിസമ്പ്രദായം ഉണ്ടെന്ന് ഏതെങ്കിലും സർക്കാരാണോ തീരുമാനിക്കേണ്ടത്?

അതെങ്ങിനെ ഒരു പ്രമാണമനുസരിച്ചും ഇസ്‌ലാമിൽ ഇല്ലാത്ത ജാതി കർണാടകയിലും മറ്റെവിടെയും ഉണ്ടാവും, ഉണ്ടെന്ന് വരുത്താനാവും? 

ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കേണ്ടത് ഇസ്‌ലാം തന്നെയല്ലേ, ഖുർആൻ തന്നെയല്ലേ?

ഖുർആൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നതാകട്ടെ: "നാം നിങ്ങളെ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങളെ ഗോത്രങ്ങളും വർഗ്ഗങ്ങളും ആക്കിയത് നിങൾ പരസ്പരം തിരിച്ചറിയാൻ മാത്രം. അല്ലാഹുവിങ്കൽ നിങ്ങളിൽ ഏറ്റവും ഉൽകൃഷ്ടൻ നിങ്ങളിൽ സൂക്ഷ്മബോധം കൂടുതലായുള്ളവൻ മാത്രം." (ഖുർആൻ)

ജാതി എന്നാൽ എന്താണെന്നറിയാത്തത് കൊണ്ടാണോ ഇങ്ങനെ ഇസ്ലാമിലും മുസ്‌ലിംകളിലിലും ജാതിസമ്പ്രദായം ഉണ്ടെന്ന് ധരിക്കുന്നത് പറയുന്നത്? 

ജാതി എന്നാൽ അഭിപ്രായ വ്യത്യാസം കൊണ്ടോ വിശ്വാസവ്യത്യാസം കൊണ്ടോ വ്യാഖ്യാനവ്യത്യാസം കൊണ്ടോ ഉണ്ടാകുന്ന വ്യത്യസ്ത ഗ്രൂപ്പുകൾ അല്ല. 

പകരം ജന്മം കൊണ്ട് മാത്രമുണ്ടാകുന്ന, ഒരു പ്രത്യേകതരം തൊഴിലിൽ തന്നെയായിരിക്കണം എന്ന് നിശ്ചയിക്കുന്ന സമ്പ്രദായമാണ് ജാതിസമ്പ്രദായം. 

ജാതി നിർബന്ധിതമാണ്, തെരഞ്ഞെടുപ്പല്ല.

അങ്ങനെയൊന്ന് ഇസ്‌ലാമിൽ ഇല്ല. 

ഇസ്‌ലാം തന്നെയും ജന്മം കൊണ്ടല്ല, തെരഞ്ഞടുപ്പ് കൊണ്ടാണ്.

അല്ലെങ്കിൽ, തങ്ങളെ പോലെ തന്നെയാണ് മറ്റുള്ളവരും എന്ന് വരുത്തിതീർത്ത് സായൂജ്യം അടയാനുള്ള ശ്രമമാണോ ഇസ്‌ലാമിൽ ജാതിയും ജാതിസമ്പ്രദായവും ഉണ്ടെന്ന് വരുത്തുന്നത്?

മുസ്‌ലിംകൾ ജീവിക്കുന്ന ഒരു ലോകത്തും മുസ്‌ലിംകൾക്കിടയിൽ  ജാതികളെയും ജാതിസമ്പ്രദായത്തെയും കാണാൻ സാധിക്കില്ല. 

മുസ്‌ലിംകൾക്കിടയിൽ പാർട്ടികൾ ഉണ്ട്.

ശരിയാണ്. 

അങ്ങനെയുള്ള അവാന്തരവിഭാഗങ്ങൾ ഒട്ടേറെയുണ്ട് ഇസ്‌ലാമിലും മുസ്‌ലിംകൾക്കിടയിലും. 

പക്ഷേ ജന്മം കൊണ്ട് കൈവരുന്ന, തിഞ്ഞെടുപ്പില്ലാത്ത ജാതി ഇല്ല ഇസ്‌ലാമിലും മുസ്‌ലിംകൾക്കിടയിലും.

ഇസ്‌ലാം തന്നെയും ഒരോരുത്തൻ്റെയും തെരഞ്ഞെടുപ്പ് മാത്രമാകേണ്ട സംഗതിയാണ് എന്നിരിക്കെ ഇസ്‌ലാമിൽ തെരഞ്ഞെടുക്കാൻ കഴിയാത്ത ജാതിയും ജാതിസമ്പ്രദായവും എങ്ങനെ ഉണ്ടാവും?

വിശ്വാസ വ്യാഖ്യാനങ്ങളിൽ ഉള്ള വ്യത്യാസം കൊണ്ടുള്ള പാർട്ടികൾ മാത്രമേ ഇസ്ലാമിലും മുസ്‌ലിംകൾക്കിടയിലും ഉള്ളൂ.

മുസ്‌ലിംകൾക്കിടയിൽ അവാന്തരവിഭാഗങ്ങൾ ഉണ്ടെങ്കിലും എല്ലാ അവാന്തരവിഭാഗങ്ങൾക്കും അല്ലാഹുവും ഖുർആനും മുഹമ്മദ് നബിയും പരലോക വിശ്വാസവും ആരാധനാനുഷ്ഠാനകാര്യങ്ങളും ഒന്ന് തന്നെയാണ്. 

അവർക്കിടയിൽ എല്ലാ കാര്യങ്ങളും വിവാഹവും സാമ്പത്തിക ഇടപാടുകളും നടക്കുന്നുണ്ട്, ചുരുങ്ങിയത് മതപരമായി ഒന്നും നിഷിദ്ധമല്ല. 

അല്ലറചില്ലറ തീവ്രതകൾ പ്രാദേശികമായി മാത്രം ഉണ്ടാവുന്നുണ്ടെങ്കിൽ ഉണ്ടാവും എന്ന വ്യത്യാസം മാത്രം. 

പക്ഷേ മുസ്‌ലിംകൾക്കിടയിൽ ഉള്ളത് ജാതികൾ അല്ല. പാർട്ടികൾ ആണ്. മാറിക്കളിക്കാവുന്ന പാർട്ടികൾ

ഉണ്ടെന്ന് പറയുന്ന പാർട്ടി-വിശ്വാസ-വ്യത്യാസം എപ്പോഴും മാറാവുന്നതും ഉപേക്ഷിക്കാവുന്നതും മാത്രം. 

ഇന്ത്യയിൽ നാം കാണുന്ന ജാതിസമ്പ്രദായം അങ്ങനെ മാറാനും ഉപേക്ഷിക്കാനും സാധിക്കില്ല. തെരഞ്ഞെടുപ്പ് ഇല്ലാത്തത്.

വ്യാഖ്യാനപരമായ അഭിപ്രായവ്യത്യാസം മാത്രമാണ് മുസ്ലിം പാർട്ടികൾക്കിടയിൽ ഉള്ളത്

ചിലരുടെ വാൽ നിലവിൽ തന്നെ ജാതിസമ്പ്രദായം കൊണ്ട് മുറിഞ്ഞതായത് കൊണ്ട് മറ്റുള്ളവരുടെയും മുറിഞ്ഞ് തന്നെ കിടക്കട്ടെ എന്ന് കരുതി മറ്റുള്ളവരുടെ വാലും ബോധപൂർവ്വം മുറിക്കുകയാണോ മുസ്‌ലിംകൾക്കിടയിൽ ജാതികളും ജാതിസമ്പ്രദായവും ഉണ്ടെന്ന് സമർത്ഥിച്ചുകൊണ്ട് ചെയ്യാൻ ശ്രമിക്കുന്നത്?

ഇസ്‌ലാമിൽ ജാതി ഇല്ലെന്നത് പകൽ വെളിച്ചം പോലെയുള്ള കാര്യം. 

ഇസ്‌ലാമിൽ മനുഷ്യരെല്ലാവരും ഒരുപോലെ എന്നതും പകൽ പോലെ വ്യക്തം.

പള്ളിയിൽ എല്ലാവരും ഒരുപോലെ. 

ശഹാദത്ത് കലിമയും ഹജ്ജും നിസ്കാരവും സക്കാത്തും നോമ്പും അതുപോലെയുള്ള എല്ലാ വിശ്വാസ അനുഷ്ഠാന കാര്യങ്ങളും ലോകത്തെല്ലായിടത്തുമുള്ള എല്ലാ മുസ്‌ലിംകൾക്കും ഒരുപോലെ ബാധകം.

ആർക്കും എങ്ങനേയും ഇമാം (നേതാവ്) ആകാം, നേതൃത്വത്തിലേക്ക് വരാം. 

അപ്പോഴും പുരോഹിതനും തന്ത്രിയും മാധ്യവർത്തിയും ഇല്ല.

ഇന്ത്യയിൽ നിലനിൽക്കുന്ന ജാതീയത വേറൊരു കോലത്തിൽ മുസ്‌ലിംകൾക്കിടയിൽ സാമുദായികമായി സംഭവിച്ചത് ഇസ്ലാമുമായി ഒരു ബന്ധവും ഉള്ളതല്ല. 

അങ്ങനെ കർണ്ണാടകയിൽ ഉണ്ടെന്ന് പറഞ്ഞ ഏതെങ്കിലും ജാതിയുടെ പേര് ഇസ്‌ലാമിക ഗ്രന്ഥങ്ങളിലോ മുസ്‌ലിംലോകത്തോ കാണിക്കാൻ സാധിക്കുമോ?

ഇസ്ലാമിലും മുസ്ലിംകളിലും നിയമപരമായും ഇസ്‌ലാമിക വിശ്വാസപ്രകാരവും ജാതികൾ ഇല്ല, ഉണ്ടാവാൻ പറ്റില്ല, പാടില്ല. 

ഇനി മുസ്‌ലിംകൾക്കിടയിലും ഇസ്ലാമിലും ജാതികൾ ഉണ്ടാക്കാനാണ് ശ്രമമെങ്കിൽ അത് മുസ്ലിംകൾ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്. 

വിവാഹവും കുടുംബവും പാരമ്പര്യവും സ്വത്തും ഓക്കെ അവരവർ പരിഗണിക്കുന്നത് പോലെ മാത്രം എന്നത് ജാതികൾ ഉണ്ടെന്ന് വരുത്താനുള്ള ന്യായവും മാനദണ്ഡവും അല്ല. 

അത് ജാതിസമ്പ്രദായത്തിലുള്ളത് പോലുള്ള തൊട്ടുകൂടായ്മയും ജാതിയും അല്ല.

"നാം നിങ്ങളെ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങളെ ഗോത്രങ്ങളും വർഗ്ഗങ്ങളും ആക്കിയത് നിങൾ പരസ്പരം തിരിച്ചറിയപ്പെടാൻ മാത്രം. അല്ലാഹുവിങ്കൽ നിങ്ങളിൽ ഏറ്റവും ഉൽകൃഷ്ടൻ നിങൾ സൂക്ഷ്മബോധം കൂടുതലായുള്ളവൻ മാത്രം." (ഖുർആൻ)

*******

മുസ്‌ലിംകൾ വിവാഹം ചെയ്യുമ്പോൾ ജാതിയും ജാതകവും നോക്കുന്നത് കണ്ടിട്ടുണ്ടോ?

ഇല്ല.

കാരണം മുസ്‌ലിംകൾക്ക് ജാതിയും ജാതകവും ഇല്ല.

സുന്നി, ഷിയാ മുജാഹിദ്, മദ്ഹബ് വ്യത്യാസം എന്നതൊക്കെ ജന്മം കൊണ്ടുണ്ടാവുന്ന ജാതികൾ അല്ല. 

സുന്നി, ഷിയാ മുജാഹിദ്, മദ്ഹബ് വ്യത്യാസം എന്നതൊക്കെ വിശ്വാസപരമായ വ്യാഖ്യാനപരമായ അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണ്. ആർക്കും എപ്പോഴും അവനവൻ്റെ മനസ്സിലാക്കൽ പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറാവുന്നത്.

പിന്നെ വിവാഹ സമയത്ത് കുടുംബ മഹിമ, സമ്പത്ത്, സൗന്ദര്യം, സ്വഭാവം, വിദ്യാഭ്യാസം എന്നിവ പരിഗണിക്കുന്നത്. 

അത് ജാതി നോക്കുമ്പോലുള്ള കാര്യങ്ങളല്ല. 

അതാത് ആളുകൾ അവരുടെ സൗകര്യം പോലെ നോക്കുന്നത്. മതപരമായ വിധിവിലക്കുകളുടെ അടിസ്ഥാനത്തിൽ അല്ല. 

ഡോക്ടറെയും എൻജിനീയരെയും ഐഎഎസുകാരെയും പരിഗണിക്കുന്നത് പോലെ മാത്രം.

വിവാഹ സമയത്ത് നടത്തുന്ന ഈ പരിഗണനകൾ മാറിമാറി വരാവുന്നതും തീർത്തും വ്യക്തിനിഷ്ഠമായ/ കുടുംബനിഷ്ഠമായ തെരഞ്ഞെടുപ്പ് തീരുമാനങ്ങളിൽ വരുന്നതും മാത്രമാണ്. 

വർണ്ണാശ്രമം അതുപോലെയെല്ല. 

ജാതി ജന്മം കൊണ്ട് മാത്രം വരുന്നതും ഒരിക്കലും മാറാൻ സാധിക്കാത്തതും വ്യക്തിനിഷ്ഠമല്ലാതെ മാത്രം നടക്കുന്നതുമാണ്.

വർണാശ്രമം മനുസ്മൃതി കൃത്യമായി വിവരിക്കുന്നു. 

ഗീതയും അത് ശരിവെക്കുന്നു. 

വേറെയുള്ള വേദങ്ങൾ അവയൊക്കെയും വ്യത്യസ്തമായ രീതിയിൽ നേരിട്ടും അല്ലാതെയും ശരിവെക്കുന്നു.

ഋഗ്വേദം കൃത്യമായും നാല് ജാതികളെ നിർവ്വചിക്കുന്നു. 

ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ. 

ബാക്കി ജാതികളൊക്കെ അവയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ശാഖോപശാഖകൾ.  

അതുകൊണ്ട് തന്നെയാണ് ജാതിസമ്പ്രദായം ഇവിടെ ഇത്രക്ക് കൃത്യമായി കണിശമായി നടപ്പായതും. 

ജാതി നോക്കാതെ വിവാഹം നടത്തുന്നവർ ഇവിടെ പൊതുവെ ഇല്ല.

വളരെ വിരളമായല്ലാതെ ഇല്ല. 

ഇതൊക്കെ തള്ളി നിഷേധിച്ച് ജീവിക്കുന്ന വളരെ കുറച്ചുപേരൊഴികെ.

********

സുന്നി ഷിയാ എന്നതൊക്കെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ് അവ. ജന്മം കൊണ്ടുള്ളതല്ല.  

വല്ല നിലക്കും അച്ഛനും അമ്മയും ആയത് പോലെ മക്കൾ ഷിയയോ സുന്നിയോ മുജാഹിദോ ജമാഅത്തോ ശാഫിയോ ഹനഫിയോ ആയിപ്പോയാൽ തന്നെയും വളരുമ്പോൾ കുട്ടികൾക്ക് അഭിപ്രായം മാറുന്നുണ്ടെങ്കിൽ മാറാൻ സാധിക്കും.

അതുകൊണ്ടാണ് ഷിയാസുന്നികൾക്കിടയിൽ പരസ്പരം മാറ്റിയെടുക്കാനും സ്വാധീനിക്കാനും ഉള്ള മത്സരങ്ങളും മറ്റും നടക്കുന്നത്. 

രാജ്യങ്ങൾ തമ്മിലുള്ളത് വേറെ. 

മതപരമായി ഇസ്‌ലാമിൽ ജാതി ഇല്ലെന്നത് എന്ത്കൊണ്ടും വ്യക്തതയുള്ള കാര്യമാണ്. 

അഭിപ്രായവ്യത്യാസങ്ങൾ മൂർഛിച്ചാൽ ഒരു കൂട്ടർ മറ്റേ കൂട്ടരിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നതൊക്കെ ജാതീയമായ പ്രശ്നം പോലെയല്ല. ജന്മം കൊണ്ട്, സ്വയം തെരഞ്ഞെടുക്കാതെ സംഭവിക്കുന്നത് പോലെയല്ല. താൽക്കാലികമായ സംഗതികൾ മാത്രമാണ്.

രാഷ്ട്രീയ പാർട്ടികൾ തന്നെയും അഭിപ്രായവ്യത്യാസം കാരണം ഭിന്നിച്ചുപോയവരെ അകറ്റിനിർത്തുന്നത് പോലെയും മറ്റുമൊക്കെ തന്നെയേ അതുള്ളൂ.


Saturday, April 19, 2025

കോൺഗ്രസ് ഇനിയങ്ങോട്ട് വളരില്ല. എന്തുകൊണ്ട്?

കോൺഗ്രസ് ഇനിയങ്ങോട്ട് വളരില്ല. 

എന്തുകൊണ്ട്?

ഇന്ത്യയിൽ ഏറ്റവും എളുപ്പത്തിൽ വളരാനാവുന്ന ഏക ആദർശം വെറുപ്പ്, അസൂയ, വിദ്വേഷം എന്നിവ മാത്രമായിക്കഴിഞ്ഞിരിക്കുന്നു എന്നതിനാൽ. 

രാഹുൽ ഈശ്വർ പറഞ്ഞതാണ് ശരി. ഭരണകൂട പാർട്ടിക്ക് മുസ്‌ലിംകൾക്കെതിരെ കളവുകൾ ഉണ്ടാക്കൽ നിർബന്ധമാകുന്നത് പോലും അതുകൊണ്ടാണ്.

കോൺഗ്രസിനെ ന്യായീകരിക്കാൻ ഉദ്ദേശിച്ചില്ലെങ്കിലും ഇന്ത്യയിലെ ഭരണകൂടപാർട്ടിയും പരിവാരങ്ങളും മുസ്‌ലിംകൾക്കെതിരെ കളവുകൾ ഉണ്ടാക്കുന്നു എന്ന് രാഹുൽ ഈശ്വറിന് പറയേണ്ടിവന്നത് അതുകൊണ്ടാണ്. 

കളവുകൾ ഉണ്ടാക്കാനും കളവുകൾ ഉണ്ടാക്കി കലാപങ്ങൾ ഉണ്ടാക്കാനും, ആ വഴിയിൽ വെറുപ്പും വിഭജനവും ഉണ്ടാക്കി അധികാരം നേടാനും കോൺഗ്രസ്സിന് സാധിക്കില്ല. പക്ഷേ, ഭരണകൂടപാർട്ടിക്ക് കഴിയും, കഴിഞ്ഞിട്ടുണ്ട്.

എന്ന ഒരൊറ്റ കാര്യം കൊണ്ട് തന്നെ കോൺഗ്രസ് ഇനിയങ്ങോട്ട് വളരില്ല. തെറിപറഞ്ഞ് വളരുന്നവനെ തെറിപറഞ്ഞുതന്നെ നേരിടാൻ മാത്രം തരംതാണതാവാൻ കോൺഗ്രസ്സിന് പാർട്ടിയെന്ന നിലക്കാവുന്നില്ല.

നിലവിലെ ഭരണകൂടപാർട്ടിയുടെ തുറുപ്പുചീട്ട് കളവുകൾ തന്നെ ആണ്. എത്രയും തരംതാണതാവുക എന്നതാണ്. 

തരംതാഴ്ചയും അതുണ്ടാക്കുന്ന തെരുവിലെ മേൽക്കോയ്മയും മേൽവിലാസവും തന്നെയാണ് വിവരവും നിലവാരമില്ലാത്ത കെയ്യൂക്കാണ് യഥാർത്ഥ കരുത്ത് എന്ന് കരുതുന്ന ജനതയെ സംബന്ധിച്ചേടത്തോളം അവരിലെ അടക്കിവെച്ച മൃഗീയതയെ തൊട്ടുണർത്താനാവുന്ന യഥാർത്ഥ വളർച്ച.

അതുകൊണ്ട് കളവുകൾ ഉണ്ടാക്കി കലാപങ്ങൾ ഉണ്ടാക്കുക. 

കലാപങ്ങൾ ഉണ്ടാക്കി, വെറുപ്പും വിഭജനവും ഉണ്ടാക്കി ഉണ്ടാവുന്ന അന്യസമുദായ വെറുപ്പിനെ തങ്ങൾക്കുള്ള ജനപിന്തുണയാക്കുക. 

അങ്ങനെയുണ്ടാവുന്ന ജനപിന്തുണ വെച്ച്, ചെറിയ വായയിൽ വലിയ വർത്തമാനം പറഞ്ഞ് അധികാരം നേടുക, നിലനിർത്തുക.  

അവരത് തെളിയിച്ചതാണ്. ഇപ്പോഴും അവരത് തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്.

കോൺഗ്രസ്സിന് കളവുകൾ ഉണ്ടാക്കാനും പറയാനും ഭരണകൂടപാർട്ടിയെ പോലെ സാധിക്കില്ല. 

എന്തുകൊണ്ടെന്നാൽ... 

കോൺഗ്രസ്സ് പാർട്ടിയുടെ ജനിതകം വർത്തമാനകാല ഭരണകൂടപാർട്ടിയുടെത് പോലെയല്ല. 

"തൻ്റെ തന്തയല്ല എൻ്റെ തന്ത" എന്നത് കോൺഗ്രസ്സിന് ഒരു പാർട്ടിയെന്ന നിലക്ക് 'കരിമ്പിന് കമ്പ് കേട്' എന്നത് പോലെ തടസ്സമാകുന്നു

കളവുകൾ വെച്ച് കലാപങ്ങൾ ഉണ്ടാക്കാനും കലാപങ്ങളിലൂടെ അന്യസമുദായ വെറുപ്പിനെ ഉണ്ടാക്കി അതിനെ കോൺഗ്രസ്സിനുള്ള ജനപിന്തുണയാക്കാനും കോൺഗ്രസ്സിന് അതിൻ്റെ ജനിതകസ്വഭാവം വെച്ച് സാധിക്കില്ല. 

അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഇതിനകം ശക്തിയുക്തം വേരോടിക്കഴിഞ്ഞ വെറുപ്പ് രാഷ്ട്രീയത്തോട് മത്സരിച്ച് കോൺഗ്രസ്സിന് ഇനിയങ്ങോട്ട്  വളരാനും ജയിക്കാനും സാധിക്കില്ല. 

അവ്വിധത്തിൽ കുറ്റവാളിമനസ്സുള്ള ഒരു വലിയ വിഭാഗത്തിന് എന്ത് തെമ്മാടിത്തവും ചെയ്യാനുള്ള അനുമതിയും അവസരവും നൽകിയതിൻ്റെ ഫലവും ആഘോഷവും കൂടിയാണ് ഇപ്പോഴത്തെ ഭരണകൂടപാർട്ടി അനുഭവിക്കുന്ന അധികാരം, മേൽക്കോയ്മ. 

ജനങ്ങളുടെ ബോധനിലവാരം എത്രകണ്ട് താഴ്തിപ്പിടിച്ച് നിലനിർത്തുന്നുവോ അത്രകണ്ട് ഭരണകൂടപാർട്ടിയുടെ അധികാരവും മേൽക്കോയ്മയും നിലനിൽക്കും. 

അതാണ് ഭരണകൂടപാർട്ടി സമയാസമയങ്ങളിൽ അത്തരം വെറുപ്പ് വിഷയങ്ങൾ ഇട്ടുകൊടുത്തുകൊണ്ട് ഉറപ്പിക്കുന്നതും

അത് കോൺഗ്രസ്സിന് അപ്പടി സാധിക്കില്ല. 

അക്കാര്യത്തിൽ കോൺഗ്രസ്സിന് പാർട്ടിയെന്ന നിലക്ക് പരാജയപ്പെടുക മാത്രമേ നിർവാഹമുള്ളൂ.

കളവുകൾ ഉണ്ടാക്കിപ്പറഞ്ഞ്, കളവുകളെ സത്യത്തേക്കാൾ വലിയ സത്യമായി പ്രതിഷ്ഠിച്ച്, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനെതിരെ വെറുപ്പും അസൂയയും വിദ്വേഷവും ഭീതിയും ഉണ്ടാക്കി മറുപക്ഷത്ത് വേറൊരു വിഭാഗത്തെ ഏകീകരിക്കാനും സംഘടിപ്പിക്കാനുമായി ഒരു പാത്യേകവിഭാഗം കോൺഗ്രസ്സിന് അപ്പുറത്തും ഇപ്പുറത്തും ഇല്ല.

കോൺഗ്രസ്സിന് ഇന്ത്യയെ മുഴുവൻ ഒരുമിച്ചാണ് കൊണ്ടുനടക്കേണ്ടത്. സ്വയം വളരാനും ശക്തിപ്പെടുത്താനും പാർട്ടിയെന്ന നിലക്ക് മറന്നുപോയ കോൺഗ്രസ്സ് അതും മറന്നുപോയിരുന്നു. 

കാരണം, ആയിടക്ക് കോൺഗ്രസ്സ് എന്നാൽ അധികാരം കയ്യാളുന്ന വെറുമൊരുപാർട്ടിയെന്നും, അധികാരം കൊതിച്ചുമാത്രം നിലകൊള്ളുന്ന കുറേആളുകളുടെ കൂട്ടം എന്നുമായി മാറിപ്പോയത് കൊണ്ട്.

ഇന്ത്യയെ സ്നേഹിക്കുന്ന, ഇന്ത്യയെ അർബുദമായി ബാധിക്കാത്ത ഏതൊരു പാർട്ടിക്കും ഇന്ത്യയെ മുഴുവനും മാത്രമേ ഒരുമിച്ച് കൊണ്ടുനടക്കാൻ സാധിക്കൂ.

കോൺഗ്രസ്സിന് ഇന്ത്യയിൽ ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രമല്ല കൊണ്ടുനടക്കേണ്ടത്. 

കോൺഗ്രസ്സിന് ഇന്ത്യയെന്നാൽ ഏതെങ്കിലും ഒരു വിഭാഗമല്ല. 

കോൺഗ്രസ്സിനെ സംബന്ധിച്ചേടത്തോളം ഇന്ത്യയെന്ന ശരീരത്തിൻ്റെ ഏത് ഭാഗവും  പ്രധാനമാണ്. ഇന്ത്യയെന്ന ശരീരത്തിന് അതിൻ്റെ ഏത് ഭാഗവും ഒരുപോലെ പ്രധാനമാണ് എന്നതിനാൽ.

ഇന്ത്യയെന്ന ശരീരത്തിൻ്റെ ഏത് ഭാഗത്തിന് വേദന വന്നാലും രോഗംബാധിച്ചാലും അത് ഇന്ത്യയെന്ന ശരീരത്തിന് മുഴുവൻ രോഗം ബാധിക്കുന്നത് പോലെയാണ്, വേദനിക്കുന്നത് പോലെയാണ്. 

സാധാരണഗതിയിൽ അതുവെച്ച് ഇന്ത്യയെന്ന ശരീരം മുഴുവൻ ഉറങ്ങാതെയാവും.

ഏത് ചെറിയ ഭാഗത്തിന് വരുന്ന അർബുദവും ഫലത്തിൽ ആ ശരീരത്തെ മുഴുവൻ ബാധിക്കുന്ന അർബുദമാണ്. അത് ഇന്ത്യയെന്ന ശരീരത്തെ ഉള്ളിൽ നിന്നും ആഭ്യന്തരമായും നശിപ്പിക്കും. 

സ്വയം അർബുദകോശങ്ങളായി വളരുന്ന പാർട്ടിക്ക് ഇതൊന്നും ബാധകമല്ല. 

സ്വയം അർബുദകോശങ്ങളായി വളരുന്ന പാർട്ടിക്ക് വളർത്തേണ്ടത് ശരീരത്തെയല്ല. 

ശരീരത്തെ വളർത്തുന്നു എന്ന പേരിൽ അവർക്ക് വളർത്തേണ്ടത് നാശത്തെയാണ്. നാശം തന്നെയായ അർബുദത്തെയും അർബുദകോശങ്ങളെയുമാണ്.

അതുകൊണ്ട് തന്നെ, ഇന്ത്യക്കാരെ മുഴുവൻ ഒരുമിച്ച് ആരോഗ്യപരമായി കൊണ്ടുനടക്കേണ്ട കോൺഗ്രസ്സിന് താത്കാലികലാഭം മുൻനിർത്തി ഇന്ത്യക്കാർക്കിടയിൽ വെറുപ്പും അസൂയയും വിദ്വേഷവും വിഭജനവും ഉണ്ടാക്കി ഇന്ത്യയെ ഒരു രോഗിയാക്കിക്കൂട. 

കോൺഗ്രസ്സിന് പ്രത്യക്ഷത്തിലും പരോക്ഷത്തിലും വെറുപ്പ് രാഷ്ട്രീയത്തെ ആദർശവും ആയുധവും ആക്കി കളിക്കാൻ പറ്റില്ല.

കോൺഗ്രസ്സിന്  സ്ഥിരമായി വെറുക്കേണ്ട, വെറുപ്പ് രാഷ്ട്രീയം കളിക്കേണ്ട അങ്ങനെയൊരു പ്രത്യേകവിഭാഗം ഇന്ത്യയിൽ എതിർഭാഗത്ത് ഇല്ല. 

ഏറ്റവും എളുപ്പത്തിൽ വളരാനാവുന്ന ഏക ആദർശം വെറുപ്പ്, അസൂയ, വിദ്വേഷം മാത്രമാണ് എന്ന് വന്നിരിക്കുന്നത് കൊണ്ട് 'ഒരുമിച്ച് കൊണ്ടുനടക്കാൻ ഉദ്ദേശിക്കുന്നവർ അറംപറ്റിപ്പോവുക, വിഭജിക്കാനും നശിപ്പിക്കാനും ഉദ്ദേശിക്കുന്നവർ ആകാശംമുട്ടെ വളരുക' എന്നതാണ് ഇന്ത്യയിലെ പുതിയ മുദ്രാവാക്യം. 

വലതുപക്ഷ ഫാസിസ്റ്റ് പാർട്ടി മാത്രമല്ല വെറുപ്പ് രാഷ്ട്രീയം കൊണ്ടും അസൂയ വളർത്തിയും വിദ്വേഷവും വെറുപ്പും ഭീതിയും ജനിപ്പിച്ചും വളർന്ന, വളരാൻ ശ്രമിച്ച ഇന്ത്യയിലെ ഏക പാർട്ടി. 

വെറുപ്പ് രാഷ്ട്രീയം കളിക്കുന്നതിലും, തങ്ങൾക്ക് വേണ്ടപ്പോഴൊക്കെ സന്ദർഭവും ഊഴവും നോക്കി അപ്പപ്പോൾ അവിടവിടെ അസൂയ വളർത്തുന്നതിലും ഭീതിയും വിദ്വേഷവും പടർത്തുന്നതിലും കലാപങ്ങൾ അഴിച്ചുവിടുന്നതിലും ഏറ്റവും വിജയിച്ച പാർട്ടിയാണ് വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിയെന്ന് മാത്രമേ പറയാൻ സാധിക്കൂ. 

അതും വർത്തമാനകാല സാഹചര്യത്തിൽ.

എല്ലാ രാഷ്ട്രീയ പാർട്ടികളും സാധിക്കുമെങ്കിൽ ഏറിയും കുറഞ്ഞും നടത്തുന്ന, നടത്തനുദ്ദേശിക്കുന്ന രാഷ്ട്രീയം അസൂയയുടെയും വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ഭീതിയുടെയും തന്നെയായിരിക്കും. കോൺഗ്രസ്സ് പാർട്ടിയെന്ന നിലക്ക് ഒരുപക്ഷേ ഒരളവോളം അതിന് അപവാദമാകുമെന്ന് മാത്രം.

അല്ലാതെ ജനങ്ങളെ സേവിക്കേണ്ട, രക്ഷിക്കേണ്ട എന്തെങ്കിലും പ്രത്യേശാസ്ത്രവും ആദർശവും രാഷ്ട്രീയദർശനവും നിലവിൽ ഇന്ത്യയിലെ ഒരു പാർട്ടിക്കും കാര്യമായില്ല. കോൺഗ്രസ്സിനും ഇല്ല.

പക്ഷേ, പ്രത്യേശാസ്ത്രത്തിനും ആദർശത്തിനും രാഷ്ട്രീയദർശനത്തിനും പകരമായി വെറുപ്പും വിദ്വേഷവും അസൂയയും ഭീതിയും പടർത്താൻ ഇന്ത്യയിൽ വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിക്കും അവരുടെ മറ്റ് വിഭാഗങ്ങൾക്കും മാത്രമേ മുനയും ശത്രുവും ഉള്ളൂ എന്ന് മാത്രം. 

അല്ലാതെ വേറൊരു  പാർട്ടിക്കും വെറുപ്പും വിദ്വേഷവും അസൂയയും ഭീതിയും പടർത്താൻ വേണ്ടത്ര ശക്തമായ, മുഖവും മുനയുമായ ശത്രുവിനെ കിട്ടാനില്ല.

വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിക്ക് അങ്ങനെയൊരു മുഖവും മുനയുമായ വലിയൊരു ശത്രുവിനെ തുടക്കം മുതലേ കിട്ടിയിട്ടുണ്ട്. 

അതിനായി വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിയും പരിവാരങ്ങളും ഒരുക്കിയെടുത്ത അറവുമൃഗം പോലെയാണ് മുസ്‌ലിംകളും ഇസ്‌ലാമും ഇന്ത്യയിൽ. 

മുസ്‌ലിംകളും ഇസ്‌ലാമും കഴിഞ്ഞാൽ ലിസ്റ്റിൽ ക്രിസ്ത്യാനികളും സിഖുകാരും ബുദ്ധരും ജൈനരും ആയ ഒട്ടനവധി ചെറുചെറു വിഭാഗങ്ങൾ വേറെയുമുണ്ട് അവർക്ക്.

അവർ നിശ്ചയിക്കുന്ന ഊഴവും സമയവും പോലെ നക്കിയും ഞെക്കിയും മുക്കിയും ശ്വാസംമുട്ടിച്ചും കൊല്ലാൻ വേണ്ടവർ. 

അതുവരെ തീറ്റയും വെള്ളവും കൊടുത്ത് വളർത്തി ഒരുക്കി നിർത്തപ്പെടുന്നവർ.

പക്ഷേ മുസ്ലിംകളും ഇസ്‌ലാമും അങ്ങനെ പെട്ടെന്നൊന്നും കഴിയുന്ന ചെറിയ ഇരയല്ല എന്നത് കൊണ്ട് മറ്റാർക്കും നിലവിൽ വല്ലാതെ പേടിക്കാനില്ല. വെള്ളവും തീറ്റയും കഴിച്ചങ്ങനെ കഴിയാം.

വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിക്ക് വയറുനിറക്കാൻ വേണ്ട ഒരുവലിയ ഇരയായി മുസ്ലിംകളും ഇസ്‌ലാമും ഒരുകുറേ കാലത്തേക്കായുണ്ട് എന്നവർക്ക് സമാധാനിക്കാം. 

മാത്രമല്ല, രാഹുൽ ഈശ്വർ പറഞ്ഞത് പോലെ ദളിതനും പറയനും പുലയനും ഈഴവനും നായരും നമ്പൂതിരിയും ഒക്കെ മാത്രമായ (യഥാർത്ഥത്തിൽ ഇല്ലാത്ത) ഹിന്ദുവിനെ ഹിന്ദുവാക്കാനും ഹിന്ദുവായി ഏകോപിപ്പിച്ച് നിർത്താനും വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിക്ക് എപ്പോഴും അപ്പുറം ചൂണ്ടിക്കാണിച്ച് പേടിപ്പിക്കാനും വെറുപ്പും വിദ്വേഷവും അസൂയയും ഉണ്ടാക്കിയെടുക്കാനും എതിർഭാഗത്ത് ഒരു ശത്രു സ്ഥിരമായി വേണം. 

അതുകൊണ്ട് പൂച്ചയെ പോലെ ഇരയെ പൂർണമായും കൊല്ലാതെ നിലനിർത്തി അവരങ്ങനെ അവർക്ക് വേണ്ടപ്പോഴൊക്കെ തട്ടിക്കളിക്കും.

വലതുപക്ഷ ഫാസിസ്റ്റ് പാർട്ടി വളർത്തിയ വെറുപ്പ് മതാധിഷ്ഠിതമായ വെറുപ്പ് ആണെന്ന വ്യത്യാസമേയുള്ളൂ.

ഇതുപോലുള്ള അസൂയയും വെറുപ്പും വളർത്തികൊണ്ട് തന്നെയാണ് ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയും വളർന്നത്, വളരാൻ ശ്രമിച്ചത്.  

വ്യത്യാസം ഒന്ന് മാത്രം. 

കമ്യൂണിസ്റ്റ് പാർട്ടി വളർത്തിയ വെറുപ്പും അസൂയയും വിദ്വേഷവും മതാടിസ്ഥാനത്തിൽ ഉള്ളതായിരുന്നില്ല.

പകരം കമ്യൂണിസ്റ്റ് പാർട്ടി വളർത്തിയ, വളർത്താൻ ശ്രമിച്ച വെറുപ്പും അസൂയയും വിദ്വേഷവും സമ്പന്നർക്കെതിരെയുള്ളതായിരുന്നു. 

വിവരമില്ലാത്ത ദരിദ്രരുടെ ഇടയിൽ പെട്ടെന്ന് ചിലവാകുന്ന കാര്യമായിരുന്നു സമ്പന്നർക്കെതിരെയുള്ള  വെറുപ്പും അസൂയയും വിദ്വേഷവും. 

ദരിദ്രനും സമ്പന്നരായി മാറിയാൽ ഈ വെറുപ്പും അസൂയയും വിദ്വേഷവും നിലനിൽക്കില്ല എന്ന് മാത്രമല്ല, അങ്ങനെ സമ്പന്നനായി മാറിയ ദരിദ്രനും ഏതൊരു സമ്പന്നനെയും പോലെ ആകുമെന്ന് പലരും പല നേതാക്കളും മാറിവന്ന ജീവിതം കൊണ്ട് തെളിയിക്കുന്നതായും വന്നു.

പക്ഷേ മതാടിസ്ഥാനത്തിലുള്ള വെറുപ്പും അസൂയയും വിദ്വേഷവും കാലങ്ങളെ അതിജയിക്കും. അതാണ് വലതുപക്ഷ ഫാസിസ്റ്റുകൾ തെളിയിക്കുന്നത്.

മതാടിസ്ഥാനത്തിലുള്ള വെറുപ്പും അസൂയയും വിദ്വേഷവും എല്ലാവരിലും എല്ലാതരം ജനങ്ങളിലും ഒരുപോലെ ഫലിക്കും. ആത്മനാശവും ആഭ്യന്തര നാശവും പൂർണമായും സംഭവിക്കുന്നത് വരെ.qq

മതാടിസ്ഥാനത്തിലുള്ള വെറുപ്പും അസൂയയും വിദ്വേഷവും വിദ്യാഭ്യാസം കുറഞ്ഞവരിൽ ആ നിലക്കും കൂടിയവരിൽ ആ നിലക്കും നടക്കും. 

ദരിദ്രരിൽ അവരുടെ ദാരിദ്ര്യം കാരണം വളരെ എളുപ്പം നടക്കും മതാടിസ്ഥാനത്തിലുള്ള അസൂയ വെറുപ്പ്, വിദ്വേഷം.

സമ്പന്നർക്ക് അവരുടെ സാമ്പത്തിക, അധികാര അജണ്ട ദരിദ്രരിലൂടെ നടപ്പാക്കിയെടുക്കാൻ വേണ്ടപോലെ ഉപയോഗപ്പെടും മതാടിസ്ഥാനത്തിലുള്ള അസൂയ വെറുപ്പ്, വിദ്വേഷം. ഇന്ത്യയിൽ ഇപ്പോൾ കൃത്യമായും സംഭവിച്ചു കൊണ്ടിരിക്കുന്നത് പോലെ.

*******

കുറ്റവാളി മനസ്സുള്ള ഒരു വലിയ വിഭാഗത്തിന് എന്ത് തെമ്മാടിത്തരവും ചെയ്യാനുള്ള അനുമതിയും അവസരവും നൽകിയതിൻ്റെ ഫലവും ആഘോഷവും ആണ് ഇപ്പോഴത്തെ ഭരണകൂട പാർട്ടി അനുഭവിക്കുന്ന അധികാരം, മേൽക്കോയ്മ.

******

പറയുന്നത് കോൺഗ്രസ്സ് പാർട്ടി എന്ന നിലക്കാണ്. 

കോൺഗ്രസ്സ് പാർട്ടി വല്ലാതെ കളവ് കളിച്ചിട്ടില്ല എന്ന കാര്യമാണ് 

കോൺഗ്രസ്സിലുള്ളവർ മുഴുവൻ സത്യസന്ധൻമരാണ് എന്ന വാദമല്ല ഈ പറയുന്നത്. 

പാർട്ടി എന്ന നിലക്ക് അണികൾക്ക് വലിയ ലക്ഷ്യവും ആദർശബോധവും നിഷ്ഠയും ആവേശവും കൊടുത്തിട്ടില്ലാത്ത കോൺഗ്രസ് പാർട്ടിയിൽ സത്യസന്ധതയില്ലാത്ത നേതാക്കളും പ്രവർത്തകരും ഒരേറെയുണ്ടായിരുന്നു, ഇപ്പോഴും ഒരേറെയാണ്,. 

പക്ഷേ അതൊക്കെയും ആ നേതാക്കളുടെയും പ്രവർത്തകരുടെയും വ്യക്തിപരമായ സത്യസന്ധതക്കുറവ് മാത്രമായിരുന്നു. കോൺഗ്രസ്സ് പാർടിയുടെതായിരുന്നില്ല.

അച്ചടക്കമുള്ള കേഡർ സ്വഭാവമുള്ള പാർട്ടിയല്ലാതിരുന്നത് കൊണ്ട് കോൺഗ്രസ്സിന് അത്തരം സത്യസന്ധതയില്ലാത്ത നേതാക്കളെയും പ്രവർത്തകരേയും അടക്കി നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞിരുന്നുമില്ല

വ്യക്തിപരമായി കോൺഗ്രസ്സിലുണ്ടായിരുന്ന ഒട്ടനവധി നേതാക്കളും സത്യസന്ധത ഉള്ളവരായിരുന്നില്ല. 

അങ്ങേയറ്റം അഴിമതിക്കാരായിരുന്നു. 

അവരിലധികവും കോൺഗ്രസ്സിൽ ഉണ്ടായിരുന്നതും നിന്നതും ആദർശബോധം കൊണ്ടോ രാജ്യസ്നേഹം കൊണ്ടോ ഒന്നുമായിരുന്നില്ല.

പകരം കോൺഗ്രസ്സ് ഒരു അധികാരപാർട്ടി ആയിരുന്ന കൊണ്ട് മാത്രമാണ് അവരൊക്കെയും കോൺഗ്രസ്സിൽ നിന്നത്. 

അതുകൊണ്ട് തന്നെയാണ് കോൺഗ്രസ്സിൽ നിന്നും അധികാരം പോയപ്പോൾ അവരിൽ മഹാഭൂരിഭാഗവും അടുത്ത മേച്ചിൽപ്പുറം തേടി അധികാരമുള്ള പാർട്ടിയിൽ ചേക്കേറിയത്. 

കോൺഗ്രസ്സിലെ നേതാക്കളുടെ വ്യക്തിപരമായ അഴിമതിയിലും സത്യസന്ധത ഇല്ലായകയിലും പിടിച്ച് തന്നെയാണ് ഇപ്പോഴത്തെ ഭരണകൂടപാർട്ടി കോൺഗ്രസിനെ പേടിപ്പിച്ചതും നേതാക്കളുടെ മൂർച്ചയെ ഇല്ലാതാക്കിയതും. 

പക്ഷേ കോൺഗ്രസ്സ് പാർട്ടി എന്ന നിലക്ക് അത്രക്ക് സത്യസന്ധതക്കുറവ് കാണിച്ചിരുന്നില്ല. 

അതുകൊണ്ട് തന്നെയാണ് എഴുപത് കൊല്ലം ഭരിച്ച പാർട്ടി ദരിദ്രമായതും വെറും പത്ത് കൊല്ലം മാത്രം ഭരിച്ച പാർട്ടി വെറും അഞ്ച് കൊല്ലങ്ങൾക്കിടയിൽ തന്നെ ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പന്ന പാർട്ടിയായി മാറിയതും. ആരെയും എന്തിനെയും വിലക്ക് വാങ്ങാവുന്നത്ര സമ്പന്ന പാർട്ടിയായത്.