Tuesday, April 29, 2025

പഹൽഗാം ഭീകരാക്രമണം നല്കേണ്ടുന്ന പാഠങ്ങൾ:

പഹൽഗാം ഭീകരാക്രമണം നൽകേണ്ടുന്ന പാഠങ്ങൾ: 

സ്വന്തം രാജ്യം പ്രതിസന്ധിയിലാവുമ്പോൾ, അഭിപ്രായവ്യത്യാസങ്ങൾ മടക്കി കീശയിലിട്ട് ഒറ്റക്കെട്ടായി നിൽക്കണം. 

രാജ്യത്തിന് വേണ്ടി. 

രാജ്യനിവാസികൾക്ക് വേണ്ടി.

കപ്പലിന് ഓട്ടവീണാൽ മുങ്ങുന്നത് കപ്പലും കപ്പലിൽ ആ ഓട്ട ബോധപൂർവ്വം ഉണ്ടാക്കിയവരും മാത്രമല്ല.

ജനങ്ങളെ മുൾുനയിൽ നിർത്താൻ, ആ വഴിയിൽ ശ്രദ്ധതിരിച്ചുവിട്ടു സ്വന്തം അധികാരതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആ ഓട്ട ബോധപൂർവ്വം ഉണ്ടാക്കിയവർ മാത്രമല്ല കപ്പൽ മുങ്ങുമ്പോൾ മുങ്ങുക.

രാജ്യമാണ് മുങ്ങുക.

രാജ്യം തന്നെയായ രാജ്യനിവാസികളായ എല്ലാവരുമാണ് മുങ്ങുക.

രാജ്യം തന്നെയായ എല്ലാവരെയും ഉൾകൊള്ളുന്ന കപ്പലാണ് ഓട്ടവന്നു മുങ്ങുക.

ഒരുപക്ഷേ, അപ്പോഴും മുങ്ങാതെ രക്ഷപ്പെടുന്ന ഏകവിഭാഗം ബോധപൂർവ്വം കപ്പലിന് ഓട്ട ഉണ്ടാക്കിയവർ മാത്രമായിരിക്കും. 

കാരണം, ബോധപൂർവ്വം ഓട്ട ഉണ്ടാക്കിയവർ നാടിൻ്റെ കാര്യത്തിൽ ഉത്തരവാദിത്തബോധമുള്ളവരല്ല. അവരുടെ കാര്യത്തിൽ മാത്രം ഉത്തരവാദിത്തബോധമുള്ളവർ മാത്രമാണ്. 

നാടിനെ അവരുടെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നവർ

അത്തരക്കാർ ഓട്ടയുണ്ടാക്കാൻ പദ്ധതിയിട്ട പോലെ തന്നെ അവരുടെ സ്വന്തം തടിരക്ഷപ്പെടുത്താനും പദ്ധതികൾ തയ്യാറാക്കി വെച്ചിട്ടുണ്ടാവും. 

പലപ്പോഴും രക്ഷകരെ പോലെ നിന്ന് അഭിനയിച്ചു കൊണ്ട് തന്നെ, അങ്ങനെ നിങ്ങളുടെയൊക്കെയും മറ kപിടിച്ച്, സുരക്ഷിതരായി.

സ്വന്തം തീവ്ര - ഭീകര അധികാരതാത്പര്യങ്ങൾ സംരക്ഷിക്കാൻ മറയായി, ന്യായമായി രാജ്യത്തെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കി രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചവർ ആരായാലും അവർക്ക് വേണ്ടിയാണ് നമ്മുടെ ഈ ഒന്നിച്ചുനിൽക്കലെന്ന് ആരും അവരും തെറ്റിദ്ധരിക്കരുത്. 

ഈ ഒന്നിച്ചുനിൽക്കൽ നിരുപാധികമായും നമ്മുടെ ഈ രാജ്യത്തിനും രാജ്യനിവാസികൾക്കും വേണ്ടി മാത്രമാണ്.

പല പേരുകളിൽ പലതരം അവകാശവാദങ്ങൾ നടത്തി പ്രച്ഛന്നവേഷം കെട്ടിവരുന്ന ഭീകരതക്ക് കുടപിടിക്കാൻ വേണ്ടിയല്ല നാടിൻ്റെ ഈ ഒന്നിച്ചുനിൽക്കൽ. 

പകരം അത്തരക്കാർക്കെതിരെയാണ് ഈ ഒന്നിച്ചുനിൽക്കൽ.

അത്തരക്കാർ ആരായാലും, അവർ കരുതിക്കൂട്ടി ചെയ്യുന്ന കളവുകളും ക്രൂരതകളും മനസ്സിലാക്കാതെയല്ല, ചോദ്യംചെയ്യാതിരിക്കാനുമല്ല ഈ ഒന്നിച്ചുനിൽക്കൽ.

സ്വന്തം കളവുകളും ക്രൂരതകളും മറച്ചുപിടിക്കാൻ നാട്ടുകാരെ ബലികൊടുക്കുംവിധം നാട്ടുകാരെ പരസ്പരം ശത്രുക്കളാക്കി തമ്മിലടിപ്പിക്കാൻ രാജ്യരക്ഷയും രാജ്യസ്നേഹവും പോലുള്ള സംഗതികളുടെ മറപിടിക്കുന്ന ഭീകരതന്ത്രം മനസ്സിലാക്കാതെയുമാവരുത് നമ്മുടെ ഈ നാടിന് വേണ്ടിയുള്ള ഒന്നിച്ചുനിൽക്കൽ.

*******

1. ഒരു രാജ്യവും ഭീകരവാദികൾക്ക് താവളമൊരുക്കുന്ന രാജ്യമായിക്കൂട. 

ഒരു രാജ്യവും ഭീകരവാദികൾ തന്നെ ഭരിക്കുന്ന രാജ്യവും ആയിക്കൂട. 

2. ജനങ്ങളുടെ നാടാണ്.

ജനങ്ങൾക്ക് വേണ്ടി ഉണ്ടായ നാടാണ്.

ജനങ്ങൾ തന്നെയായ നാടാണ്.

നാട് തന്നെ ഒരു ജനസേവനം ആകണം. 

എങ്കിൽ നാട് ഭരിക്കുന്നവരും ജനങ്ങൾക്ക് വേണ്ടിy മാത്രമെന്നും ജനങ്ങളെ സേവിക്കാൻ മാത്രമെന്നും വരേണം. 

മറിച്ച് ജനങ്ങളെ ഭരണാധികാരികളുടെ അടിമകളും സേവിക്കുന്നവരുമാക്കാതെ.

**********

3. വർഗ്ഗീയ-ഭീകരവാദികൾക്ക് മതമുണ്ടെന്ന് വരുത്തുന്നതും ഭീകരവാദമാണ്.

മതം ആത്യന്തികമായി മനുഷ്യ നന്മ ഉദ്ദേശിച്ച് മാത്രമുണ്ടായവയാണ്. കാലക്രമത്തിൽ പരിണമിച്ച് പിന്നെന്തെങ്കിലും ആയിത്തീർന്നിട്ടുണ്ടാവാമെങ്കിലും.

പക്ഷേ വർഗ്ഗീയ-ഭീകരവാദികൾ അങ്ങനെയല്ല. അവർ മനുഷ്യൻ്റെയും മനുഷ്യത്വത്തിൻ്റെയും ശത്രുക്കളാണ്

വർഗ്ഗീയ-ഭീകരവാദികൾക്ക് മതമുണ്ടെന്ന് വരുത്തുന്നത് വർഗ്ഗീയ-ഭീകരവാദികളാണ്, വർഗ്ഗീയ-ഭീകരവാദികളുടെ ആവശ്യമാണ്. 

അധികാരവും സമ്പത്തും മാത്രം ലക്ഷ്യമുള്ള വർഗ്ഗീയ-ഭീകരവാദികൾക്കിടയിൽ പരസ്പരം  അന്തർധാരയും സഹകരണവും സജീവമായിരിക്കും.. 

പേര് മാറി അറിയപ്പെടുന്നത് കൊണ്ട് വർഗ്ഗീയ-ഭീകരവാദികൾ വർഗ്ഗീയ-ഭീകരവാദികളല്ലാതാവില്ല. 

മുളക് പഞ്ചസാരയാവില്ല. 

*******

4. മതംചികഞ്ഞ് പാവം മനുഷ്യരെ കൊന്നൊടുക്കിയ കൊടുംഭീകരവാദികൾ നമുക്ക് തരേണ്ട മറ്റൊരു പാഠവും കൂടിയുണ്ട്.

സ്വന്തം നാട്ടിലും പാവം മനുഷ്യരെ മതംചികഞ്ഞ് വകതിരിക്കുന്നതും ആക്രമിക്കുന്നതും നമ്മൾ നിർത്തണം: 

മതംനോക്കി അക്രമങ്ങൾ അഴിച്ചുവിടുന്നതും ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർ പ്രയോഗങ്ങളും നടത്തുന്നതും നിർത്തണം.

*********

5. ഭീകരവിഭാഗം ഉണ്ടാക്കുന്ന കാഴ്ചപ്പാടിലേക്ക് മുഴുവൻ ജനങ്ങളും പാർട്ടികളും ഫലത്തിൽ എത്തിച്ചേരുന്ന അവസ്ഥ സംജാതമാകുന്നു. 

എല്ലാവരും ഹൈജാക്ക് ചെയ്യപ്പെടുന്നു. 

രാജ്യസുരക്ഷയും രാജ്യസ്നേഹവും രാജ്യദ്രോഹവും തന്നെയായ കഴുത്തിൽ കത്തിവെച്ചും ശ്വാസംമുട്ടിച്ചും നടത്തുന്ന വർഗ്ഗീയ-ഭീകര-രാഷ്ട്രീയക്കളിയിൽ ആർക്കും മറ്റൊന്നും ചെയ്യുകയും പറയുകയും സാധ്യമല്ല എന്ന് വന്നിരിക്കുന്നു.

*********

6. ഭീകരർക്കെതിരെ ഇന്ത്യ മുഴുവൻ ഒന്നിക്കണം. 

ഇന്ത്യയെ രക്ഷിക്കാനും ഇന്ത്യക്കാരെ ഒന്നിപ്പിക്കാനും ഭീകരർക്കെതിരെ എല്ലാവരും ഒന്നിക്കണം.

പുറത്തുള്ളവരും കൂടെയില്ലാത്തവരും മാത്രമല്ല, അകത്തുള്ളവരും കൂടെയുള്ളവരും കൂടിയാവും ഭീകരരെന്ന് കണ്ട് മനസ്സിലാക്കി ഒരുമിക്കണം.

ഭീകരർ അകത്തും പുറത്തും ഉണ്ടെന്ന് കണ്ടറിഞ്ഞ് തന്നെ ഒന്നിക്കണം. 

ഭീകരെന്നാൽ മുസ്ലിംകളും ഇസ്‌ലാമും എന്ന ഗണിതം ഒഴിവാക്കണം. 

ഭീകരരെന്നു വിളിക്കേണ്ടത് യഥാർത്ഥത്തിൽ ഭീകരത നടത്തുന്ന ഭീകരർ ആയിക്കൂടാ. 

യഥാർത്ഥ ഭീകരരുടെ ഭീകരതയെ ഒളിച്ചുവെക്കാനും ഒളിച്ചുകടത്താനും അതുവെച്ചവെച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഹൈജാക്ക് ചെയ്യാനും ആയിരിക്കരുത് ആരെയും ഭീകരരെന്നു വിളിക്കുന്നത്. 

യഥാർത്ഥ ഭീകരർ ആരുടെയൊക്കെയോ ഏജൻ്റുമാർ മാത്രമാണ്. 

യഥാർത്ഥ ഭീകരർ മനസ്സും മനസ്സാക്ഷിയുമില്ലാത്ത കൊടുംക്രൂരർ മാത്രമാണ്. 

യഥാർത്ഥ ഭീകരർക്ക് തെറ്റും ശരിയുമില്ല. 

യഥാർത്ഥ ഭീകരർക്ക് സമ്പത്തും അധികാരവും മാത്രമാണ് തെറ്റും ശരിയും.

എന്നത് നാം മനസ്സിലാക്കണം. 

രാജ്യവും രാജ്യസ്നേഹവും മാത്രമല്ലാത്ത ഉള്ളിലൊളിപ്പിച്ച വേറൊരു അധികാര - സ്വാർത്ഥ - നിക്ഷിപ്ത-താല്പര്യമില്ലാത്തവർ ഭീകരരെ കൈകാര്യം ചെയ്ത് ഉന്മൂലനം ചെയ്യണം.

*******

7. ഭീകരാക്രമണം തരേണ്ട മറ്റൊരു പാഠം കൂടി: 

ഒരേ കോലത്തിൽ ഒരേ ദിശയിലേക്ക് എല്ലാവരുടെയും  ശ്രദ്ധതിരിച്ചുവിട്ടുകൊണ്ട്, ഒരേ കോലത്തിൽ എല്ലാവരെയും ചിന്തിപ്പിക്കും വിധത്തിലാക്കി വേലി തന്നെ വിളതിന്നുന്ന അവസ്ഥ സംജാതമാകരുത്. 

അങ്ങനെ വന്നാൽ എല്ലാവരും എത്രമാത്രം വഞ്ചിക്കപ്പെടുന്നുവെന്ന് ആർക്കും മനസ്സിലാവാതെ പോകും. 

അതാണ് യഥാർത്ഥ ഭീകരർ പല പേരുകളിൽ പ്രത്യക്ഷപ്പെട്ട് പിന്നിലും മുന്നിലും നിന്ന് ഇക്കളിയിൽ നടത്തുന്നത്. 

ഭീകരതയുടെ ഭരണത്തിലും നൃത്തത്തിലും സത്യമാണ് ആദ്യം ബലികഴിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാത്തവർക്കുള്ള ദുര്യോഗം വല്ലാത്തതാണ്. 

ചിതൽ വന്ന് ചുറ്റിപ്പുണർന്ന് നിൽക്കുന്നത് സംരക്ഷണവും ആരോഗ്യവും ആണെന്ന് ധരിച്ച് ആഘോഷിച്ചുകൊണ്ട് സ്വയം നശിക്കുന്നു, നാശത്തിൻ്റെ വഴിയെ പോകുന്നു അവർ.

*******

8. അതാണല്ലോ ഭീകരവാദികളുടെ ആവശ്യം?

അവർ സംരക്ഷകരായി വേഷപ്രച്ഛന്നരാവും.

അങ്ങനെയാണല്ലോ അത്തരം ഭീകരപാർട്ടികൾ കഞ്ഞികുടിച്ചുപോകുന്നത്.

ഇപ്പോഴത്തെ ഭീകരാക്രമണത്തിൽ  കൊല്ലപ്പെട്ടത് ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള പൗരന്മാർ.

അങ്ങനെ വരുമ്പോൾ ഇന്ത്യ മുഴുവൻ അവർക്ക് വേണ്ടവർക്ക് വർഗ്ഗീയ വിഭജനത്തിന് വേണ്ട ഇര നൽകുകയായി. 

ഇന്ത്യ മുഴുവൻ അവരുദ്ദേശിക്കുന്ന വിഭജനവും വെറുപ്പും കൃത്യമായും വളരും..

ഇന്ത്യയിൽ ഏതെങ്കിലും ഇടം ഭീകരതക്കും വർഗ്ഗീയതക്കും അപവാദമായിരിക്കുന്നതിനു ക്രമേണയെങ്കിലും അറുതിയാവും.

*******

9. മതം മാത്രം പറഞ്ഞും മതവെറി മാത്രമുണ്ടാക്കിയും അധികാരം നേടുന്ന, അധികാരം നിലനിർത്തുന്ന ഭീകരർക്ക് എന്ത് മതേതരത്വം, എന്ത് മനുഷ്യത്വം, എന്ത് മനുഷ്യാവകാശം, എന്ത് മനുഷ്യസ്നേഹം, എന്ത് രാജ്യസ്നേഹം?

********

10. വസ്തുതകൾ ആർക്കെതിരെയാണെങ്കിലും, അധികാരിവർഗ്ഗത്തിനെതിരെയാണെങ്കിലും സത്യസന്ധതയോടെ, ഭയപ്പാടില്ലാതെ, ഒരുതരം പക്ഷപാതിത്വവും കാണിക്കാതെ പറയുക. 

വർത്തമാനകാല പശ്ചാത്തത്തിൽ അങ്ങനെ പറയുക കൃഷണൻ അക്കാലത്ത് ചെയ്തതിനു തുല്യമായ പണിയാണെന്ന് സത്യസന്ധമായും കരുതിത്തന്നെ പറയുക.

*******

11. ലിബറൽ ആവുക എന്നാൽ ഇസ്‌ലാം വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും ആണെന്ന് വരരുത്

ലിബറലാവാൻ വേണ്ടി ഇസ്‌ലാം വിരുദ്ധതക്ക് വേണ്ടി മാത്രം തീക്കൂട്ടുന്നവരുടെ തീയിലേക്ക് ഹൈജാക്ക് ചെയ്യപ്പെടുകയും അരുത്.

ലിബറലെന്നാൽ അങ്ങനെ അവരൊരുക്കുന്ന ഇസ്‌ലാംവിരുദ്ധ തീയിലേക്ക് സ്വന്തം വകയിൽ മണ്ണെണ്ണ ഒഴിച്ചുകൊടുക്കലാണെന്നും ധരിച്ചുവശായിക്കൂട.

സ്വാർത്ഥ- നിക്ഷിപ്തതാൽപര്യം ഉണ്ടെങ്കിൽ ആർക്കും അങ്ങനെയൊക്കെ ആവാൻ പറ്റും. 

പക്ഷേ മനസ്സാക്ഷി എന്നൊന്ന് ഉണ്ടല്ലോ? 

ആ മനസ്സാക്ഷിയെ വിറ്റുതുലക്കേണ്ടി വന്നാൽ പിന്നെന്ത് ? 

*********

12. സ്വന്തം നാട്ടുകാരെ കൊല്ലാം, കൊലക്ക് കൊടുക്കാം. 

വർഗ്ഗീയ ഭീകരന്മാർ അതിന് നൽകുന്ന പേരും രാജ്യസ്നേഹം. 

ആർക്കും ഒരു പ്രശ്നവും ഇല്ല. 

വിശപ്പടക്കാൻ കുറേ വെറുപ്പും കളവും കിട്ടിയാൽ മതി. 

പേര് കൊണ്ട് പഞ്ചസാര എന്ന് വിളിക്കപ്പെട്ടാൽ മുളകും പഞ്ചസാരയാക്കി തിന്നും

ആർക്കെങ്കിലും ഇതിലൊക്കെ വല്ല പ്രശ്നവും തോന്നിയാൽ അങ്ങനെ തോന്നുന്നവർ രാജ്യദ്രോഹികൾ. 

*******

13. ഭരണത്തിൽ എങ്ങിനെ പരാജയപ്പെടുമ്പോഴും ഇസ്‌ലാം വിരുദ്ധത തന്നെ പറഞ്ഞുകൊണ്ടിരിക്കുക. 

അല്ലാത്ത ഒരു ന്യായവും നേട്ടവും പറയാനില്ലെന്ന് വരിക.

ഇങ്ങനെയൊക്കെ വാതിലടച്ച് പറഞ്ഞാൽ എന്ത് ചെയ്യും?

ഇസ്‌ലാമിനെ വിടു. 

ഇസ്‌ലാം ശരിയല്ല എന്ന് തന്നെ വെക്കുക.

മറുഭാഗത്ത് വർത്തമാന ഇന്ത്യയിൽ നടക്കുന്നത് മുഴുവൻ ശരിയാണെന്ന് വെക്കാമോ? 

ഇസ്‌ലാമിനെ കരുവാക്കി നിർത്തി നടക്കുന്ന കളവുനാടകങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? 

ഇസ്‌ലാം വിരോധം നമ്മെ അന്ധരാക്കാൻ പാടുണ്ടോ? 

ഇസ്‌ലാം വിരോധം വെച്ച് നാടിനെ നശിപ്പിക്കാമെന്ന് വരമോ?

ഇസ്‌ലാംവിരോധം വെച്ച് മാത്രം, ആ വിരോധം എങ്ങനേയും ഉണ്ടാക്കിയും ഉണ്ടാക്കാനും മാത്രം എന്ത് കളവും ക്രൂരതയും കളിച്ച്, കലാപങ്ങൾ അഴിച്ചുവിട്ട്, അധികാരം നേടുന്ന, നിലനിർത്തുന്ന വിഭാഗം നമ്മെ അല്പവും അസ്വസ്ഥപ്പെടുത്തില്ല എന്നുമുണ്ടോ?

******

14. ഉറിയും പുൽവമയും പത്താൻകോട്ടും പാർലമെൻ്റ് ആക്രമണവും പഹൽഗാമും ഒക്കെ സംഭവിച്ചത് ഇക്കോലത്തിൽ ഇത്ര ലഘൂകരിച്ച്, ന്യായീകരിച്ച് സംസാരിക്കാമോ, യഥാർത്ഥത്തിൽ രോഷംപൂണ്ട് തിളക്കുകയല്ലേ വേണ്ടത്?

*******

15. ഇന്ത്യയാണ് പ്രധാനം. 

നമ്മുടെ കളിക്കളവും തോട്ടവും മണ്ണും വിണ്ണും ശ്വാസവും ശ്വാസവായുവും ഇന്ത്യയാണ്. 

ഒരുമിച്ചുനിൽക്കണം. 

നയിക്കുന്നവർ സത്യസന്ധതയോടെ ഒരുമിച്ചുനിർത്തണം. 

ശത്രുവെ നേരിടുമ്പോൾ അഭിപ്രായഭിന്നതയരുത്. 

തീയണയ്ക്കുമ്പോൾ വെള്ളത്തിൻ്റെ വൃത്തിയെ കുറിച്ച് തർക്കിച്ച് സമയംകളയരുത്, ഭിന്നിപ്പുണ്ടാക്കരുത്. 

നമ്മുടെ വീടിന് നമ്മളായി തീകൊളുത്തരുത്, എണ്ണ ഒഴിക്കരുത്.

*******


Sunday, April 27, 2025

പഹൽഗാം കൊടുംക്രൂരത: ഈ ചോദ്യങ്ങൾ ചോദിച്ചേതീരൂ. ഭരണകൂടത്തോടും വാർത്താമധ്യമങ്ങളോടും ചോദിച്ചേതീരൂ.

പഹൽഗാം കൊടുംക്രൂരത: 

ഈ ചോദ്യങ്ങൾ ചോദിച്ചേതീരൂ. 

ഭരണകൂടത്തോടും വാർത്താമധ്യമങ്ങളോടും ചോദിച്ചേതീരൂ. 

*********

മതംനോക്കി മനുഷ്യരെ തരംതിരിച്ചു കൊന്നവർ കൊടുംഭീകരരാണ്. നുഴഞ്ഞുകയറിവന്ന വിദേശതീവ്രവാദികളാണ്. ശരി.

പക്ഷേ, നുഴഞ്ഞുകയറിവന്ന, അങ്ങനെ വന്നു കൊടുംക്രൂരത ചെയ്ത് മടങ്ങിപ്പോകുന്നതിനിടയിൽ പിടിക്കാനോ കൈകാര്യം ചെയ്യാനോ കഴിഞ്ഞില്ല എന്നത് പോട്ടെ, ഭീകരർ  മതംചികഞ്ഞു നോക്കി എന്ന വാർത്ത ഇന്ത്യയിലെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്തായിരുന്നു? 

ഇന്ത്യയിലും മതംചികയുന്ന വൃത്തികെട്ട വികാരവും വെറുപ്പും വിഭജനവും കൂട്ടുക എന്നതല്ലാത്ത എന്തുപകാരമാണ് അത്തരം വാർത്ത പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ഭരണകൂടവും വാർത്താമാധ്യമങ്ങളും ഉദ്ദേശിച്ചത്?

ഇവിടെയുള്ള പല പാർട്ടികളും മതംനോക്കി സ്വന്തം നാട്ടിലെ തന്നെ മനുഷ്യരെ തരംതിരിച്ചു കൊല്ലുന്നവരാണെങ്കിൽ പ്രത്യേകിച്ചും ഇത്തരം വാർത്തകൾ പുറത്തുവിടുന്നത് വേറെന്തിനാണ്? 

സ്വന്തം നാട്ടിൽ സ്വന്തം നാട്ടുകാരെ മതംനോക്കി കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്നത്ര ദുരന്തപൂർണമായ അവസ്ഥയിലെത്തുന്നവർ എത്രമാത്രം വലിയ കൊടുംതീവ്രവാദികളും കൊടുംഭീകരരും ആയിരിക്കും. 

വിദേശത്തെ വൃത്തികെട്ട കൊടുംഭീകരർ വിദേശികളാണ്, നുഴഞ്ഞുകയറിയ അക്രമികളാണ് എന്നെങ്കിലും വിചാരിച്ച് കുറ്റം പറയാം.

സ്വന്തം നാട്ടിലെ സ്വന്തം നാട്ടുകാരും സ്വന്തം അയൽവാസികളും അങ്ങനെ ആവുന്ന, അവരെ അങ്ങനെയാക്കുന്ന വാർത്തകളും സന്ദേശങ്ങളും പറഞ്ഞുപരത്താൻ പാടുള്ളതാണോ? 

അങ്ങനെ പറഞ്ഞുപരത്തുന്നതിനു രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ഒത്താശ ചെയ്യാൻ പാടുള്ളതാണോ?

അങ്ങനെ രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ഒത്താശ ചെയ്യുമ്പോൾ സംഭവിക്കുന്ന ദുരന്തത്തിൻ്റെ വലുപ്പവും ഭയാനകതയും ഒന്നോർത്തുനോക്കൂ. 

സ്വന്തം നാട്ടിലുള്ളവരെ കൂടി പരസ്പരം ശത്രുക്കളാക്കി താമ്മിലടിപ്പിക്കുക എന്നത് മാത്രമല്ലേ അത് ഫലമാക്കുക?

ഫലത്തിൽ വീട്ടിലും നാട്ടിലും പുറത്തും അയൽപക്കത്തും ശത്രുക്കളെ മാത്രമുണ്ടാക്കുന്നതിൽ മാത്രം വിജയിക്കുന്ന അങ്ങേയറ്റം പരാജയപ്പെട്ട രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ആയി അധപതിക്കുക എന്നത് മാത്രമല്ലേ സംഭവിക്കുക.

മതംതിരിച്ച് തന്നെ ആൾക്കൂട്ട കൊലപാതകങ്ങളും ഗോമാംസ കൊലപാതകങ്ങളും നടത്തുന്ന, പൗരത്വം നൽകുന്ന, പൗരത്വം നിഷേധിക്കുന്ന, ആരാധനാലയങ്ങളുടെ സ്വത്തുവകകൾ തട്ടിയെടുക്കുന്ന, തട്ടിയെടുക്കാൻ ശ്രമിക്കുന്ന, കലാപങ്ങൾ അഴിച്ചുവിടുന്ന പാർട്ടിയും പരിവാരങ്ങളും ഫലത്തിൽ ചെയ്യുന്നത് ഈ വിദേശത്ത് നിന്ന് നുഴഞ്ഞുകയറിവന്ന ഭീകരവാദികൾ ചെയ്യുന്നത് തന്നെയല്ലേ? 

എങ്കിൽ, മതംനോക്കി തരംതിരിച്ചു മനുഷ്യരെ കൊല്ലുന്ന നുഴഞ്ഞുകയറിവന്ന കൊടുംക്രൂരരായ വിദേശഭീകരരും ഈ പരിവാരങ്ങളും തമ്മിൽ എന്ത് വ്യത്യാസം? 

സ്വന്തം നാട്ടുകാരാണെന്നതും വിദേശിയാണെന്നതും മാത്രമോ ഭീകരർ തമ്മിലുള്ള വ്യത്യാസം? 

അക്രമവും തെമ്മാടിത്തവും വെറുപ്പും വിഭജനവും ആര് നടത്തിയാലും അക്രമവും തെമ്മാടിത്തവും വെറുപ്പും വിഭജനവും തന്നെയല്ലാതാവുമോ?

നിലവിൽ തന്നെ നാട്ടിൽ മതംനോക്കി ക്രൂരത ചെയ്യുന്നവർക്ക്, അതിനുവേണ്ടി അവസരം പാത്തുനിൽക്കുന്നവർക്ക് പഞ്ഞമില്ല. 

അത്തരക്കാർക്ക് ന്യായം ഉണ്ടാക്കിക്കൊടുക്കുക തന്നെയല്ലേ പഹൽഗാമിൽ കൊടുംക്രൂരത കൊണ്ട് നൃത്തംചവിട്ടിയ വിദേശികളായ കൊടുംക്രൂരരായ ഭീകരവാദികൾ ചെയ്തത്?

മതംതിരിച്ച് നോക്കിയും കണ്ടും വെറുക്കണം വെറുപ്പുണ്ടാക്കണം എന്ന സന്ദേശമല്ലേ കൊടുംക്രൂരരായ ഭീകരവാദികൾ നൽകിയത്, ഇപ്പോഴും എപ്പോഴും നൽകുന്നത്? 

ആ ചെയ്യുന്നത് സ്വദേശീയ ഭീകരവാദികൾ ആയാലും വിദേശീയ ഭീകരവാദികൾ ആയാലും, ചെയ്യുന്നത് ഒന്ന് തന്നെയല്ലേ.

അതുതന്നെയല്ലേ, അതിൻ്റെയൊക്കെ സ്ഫുലിംഗങ്ങൾ തന്നെയല്ലേ നിലവിൽ തന്നെ നമ്മുടെ നാട്ടിൽ പലകോലത്തിൽ നടക്കുന്നത്?

ആ വിദേശഭീകരരുടെ മതംതിരിച്ചുള്ള മനുഷ്യരെ കൊല്ലുന്ന വാർത്തയും സന്ദേശവും, ജനങ്ങളിലേക്ക് പടരാതെ,  അങ്ങനെ അത്തരം വൃത്തികെട്ട വാർത്തയും സന്ദേശവും ഒളിച്ചുവെക്കാതെ, അപ്പടി പുറത്തുവിടാൻ ഇവിടത്തെ ഭരണകൂടത്തിനും വാർത്താമാദ്ധ്യമങ്ങൾക്കും എങ്ങനെ തോന്നി?

അങ്ങനെ വൃത്തികെട്ട വാർത്തയും സന്ദേശവും പൊതുജനങ്ങളിലേക്ക് പുറത്തുവിട്ട നമ്മുടെ ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്? 

അതേപോലെ മതംതിരിച്ചുള്ള വെറുപ്പും വിഭജനവും വെച്ച് ഇന്ത്യയിൽ ഇനിയുമിനിയും വെറുപ്പും വിഭജനവും ഉണ്ടാക്കണമെന്നാണോ ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും ഉദ്ദേശിച്ചത്? 

നിലവിൽ തന്നെ മതംതിരിച്ച് വെറുക്കുന്ന വിഭജിക്കുന്ന, മതം നോക്കി പ്രാതിനിധ്യം നിഷേധിക്കുന്ന ഇവിടത്തെ വൃത്തികെട്ട രാഷ്ട്രീയത്തിന് കരുത്തുപകരുക മാത്രമല്ലേ മതംതിരിച്ച് മനുഷ്യരെ കൊന്ന ഭീകരരും ആ വാർത്ത വകതിരിവില്ലാതെ അപ്പടി ജനങ്ങളിലേക്ക് പുറത്തുവിട്ട ഭരണകൂടവും വാർത്താമാധ്യമങ്ങളും ഉദ്ദേശിച്ചത്, ചെയ്തത്?

ആ ഭീകരെ ഉന്മൂലനം ചെയ്യുകയും അത്തരം സന്ദേശം തമസ്‌കരിക്കുകയും ആയിരുന്നു രാജ്യത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന നന്മ അശേഷമെങ്കിലും ബാക്കിയുള്ള ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും ചെയ്യേണ്ടിയിരുന്നത്.

വിദേശത്ത് നിന്ന് നുഴഞ്ഞുകയറിയ ഭീകരരെ പിടികൂടാനും ഉന്മൂലനം ചെയ്യാൻ സാധിക്കുന്നുമില്ല, എന്നാൽ ഇത്തരം വാർത്തകളും സന്ദേശങ്ങളും അപ്പടി പുറത്തുവിട്ടുകൊണ്ട് സ്വന്തം രാജ്യത്ത് കൂടൂതൽ കൂടൂതൽ വെറുപ്പും വിഭജനവും ഉണ്ടാക്കുകയും ഭീകരരെ സൃഷ്ടിക്കുകയും ചെയ്യുന്നു. 

എന്തൊരു നഷ്ടക്കച്ചവടം!!?? 

ഭീകരന്മാർക്ക് വേണ്ട എന്തൊരു ലാഭക്കച്ചവടം!!??

ഇത്തരം സന്ദേശം പുറത്തുവിട്ടുകൊണ്ട് സ്വന്തം നാട്ടിൽ നിലവിൽ തന്നെയുള്ള ഭീകരവർഗ്ഗീയവാദികൾക്ക്, വെറുപ്പും വിഭജനവും പച്ചക്ക് നടത്തുന്നവർക്ക്, കൂടൂതൽ കൂടൂതൽ വർഗ്ഗീയഭീകരവാദികളാവാൻ വേണ്ട, വെറുപ്പും വിഭജനവും നടത്താൻ വേണ്ട ന്യായങ്ങളും കാരണങ്ങളും ഉണ്ടാക്കിക്കൊടുക്കുക മാത്രം.

ജന്മദിനമാണെന്നറിയുന്നു.

ഇന്ന് ജന്മദിനം.

ഈയുള്ളവനിന്ന്

ജന്മദിനമാണെന്നറിയുന്നു.


അറിവ്.

ആ അറിവാണ് പ്രശ്നം.


ആ അറിവ് 

യോഗ്യത പോലെത്തന്നെ

അയോഗ്യതയുമാണ്.


ആ അറിവ് 

ഗുണം പോലെത്തന്നെ

പ്രശ്‌നവുമാണ്.


അറിഞ്ഞാൽ പ്രതികരിക്കണം,

പ്രതികരിച്ചുപോവും, 

പ്രതികരണങ്ങളുണ്ടാവും.


പ്രതികരണങ്ങൾ ഇല്ലാത്തവൻ

ജീവിക്കുന്നില്ല.


പ്രതികരണങ്ങളാണ് 

വളർച്ചയും തളർച്ചയും.


തളർച്ചയെന്ന് തോന്നുന്ന വളർച്ചയും

വളർച്ചയെന്ന് തോന്നുന്ന തളർച്ചയും

ഒന്ന്. പ്രതികരണം.


പ്രതികരണങ്ങളെ ഭയക്കുന്നവന്

ജീവിക്കാനാവില്ല.


പ്രതികരണം നിലച്ചവൻ മരിച്ചവൻ.


പ്രതികരണമാണ്,

പ്രതികരണശേഷിയാണ്,

പ്രതികരണപരതയാണ്,

പ്രതികരണമുണ്ടാക്കുന്ന 

മാറ്റവും വളർച്ചയുമാണ്,

ഒഴുക്കും താളവുമാണ്

ജീവനും ജീവിതവും.


പ്രതികരണമാണ്

ജീവൻ്റെയും ജീവിതത്തിൻ്റെയും

ഒഴുക്കും താളവും.


അപ്പോഴും, 

ഇങ്ങനെയൊക്കെയറിഞ്ഞ്

പ്രതികരിച്ചുപോകുമ്പോഴും 

ആഘോഷമില്ല.


ഈയുള്ളവന് 

ആഘോഷിക്കാൻ നിർവ്വാഹമില്ല.


ആഘോഷിക്കാത്ത ജീവിതം

മരണമെന്നാകിലും 

ആഘോഷമില്ല.


നാടിൻ്റെ നൊമ്പരത്തിൽ, 

നാട്ടുകാരുടെ ദുരന്തത്തിൽ, 

വൻതിരമാലകൾക്കിടയിൽ

ആർക്കെന്ത് ജന്മദിനം?


വീട് വേവുമ്പോൾ 

വീട്ടിനുള്ളിലുള്ളവനെന്തുൽസവം?


നാട് വേദനകളിലൂടെയും

നാട്ടുകാർ അനിശ്ചിതത്വത്തിലൂടെയും 

നീറിനീറി കടന്നുപോകുമ്പോൾ, 

അവരോടൊപ്പം നീറിനീറി

നിൽക്കുന്നതിനേക്കാൾ വലുതല്ല 

ഒരു ജന്മദിനവും ആഘോഷവും.


നാടാണ് ശരീരം.

ജീവൻ തുടിക്കുന്ന,

ജീവൻ തുടിക്കേണ്ട 

ശരീരം.


നാമോരോരുത്തരും 

നാടിൻ്റെ മനസ്സും ആത്മാവും.


ശരീരമുണ്ടാക്കുന്ന,

ശരീരത്തിൻ്റെ ജീവനും ജീവിതവും 

ഉണ്ടാക്കുന്ന

മനസ്സും ശരീരവും മാത്രമേയുള്ളൂ.

ചുരുങ്ങിയതങ്ങനെയേ 

ഈയുള്ളവനുള്ളൂ.


ശരീരം വേദനിച്ച്, 

വിശന്ന് പുളയുമ്പോൾ 

ശരീരം തന്നെയായ

ശരീരത്തിൻ്റെ മനസ്സിനെന്താഘോഷം?

ശരീരത്തിൻ്റെ ആത്മാവിനെന്തർത്ഥം?


കാരണം മറ്റൊന്നല്ല

അങ്ങനെ വിശന്ന്, 

വേദനിച്ചു നീറിപ്പുളയുന്ന

നാടിൻ്റെ ശരീരം, 

നാടായ ശരീരം

ഈയുള്ളവൻ്റെ ശരീരം.


ആ ശരീരത്തെ 

കച്ചവടമാക്കാനുദ്ദേശിക്കാത്ത

മനസ്സാക്ഷിയുള്ള മനസ്സിന്,

ആ ശരീരത്തിൻ്റെ മനസ്സിന്

ശരീരത്തിൻ്റെ അർത്ഥം തന്നെയായ ആത്മാവിന് 

അങ്ങനെയേ ഒക്കൂ, 

അങ്ങനെയേ ആവൂ.


ചുമരില്ലാതെ 

ചുമരിലെ ചിത്രം 

നിലകൊള്ളില്ലെന്നറിയുന്ന 

മനസ്സും ആത്മാവും തന്നെ 

ആ ചുമരിലെ ചിത്രമായ 

ഈയുള്ളവൻ.


കടലില്ലാതെ 

കടലിലെ വെള്ളത്തുള്ളികളും 

ഇല്ലെന്നറിയുന്ന

മനസ്സും ആത്മാവും തന്നെ

ആ കടലിലെ തുള്ളിയായ

ഈയുള്ളവൻ.


കടലും ചുമരും തന്നെ

നിലനില്പിൻ്റെ ഭീഷണിയിലെങ്കിൽ

അതിലെ ചിത്രത്തിനും

വെള്ളത്തുള്ളിക്കും 

എന്ത് ജന്മദിനം?

എന്താഘോഷം?


കപ്പലും കപ്പിത്താനും 

അപകടത്തിൽ.


എങ്കിൽ ആ കപ്പലിലെ

യാത്രികനെന്ത് ജന്മദിനം?

എന്താഘോഷം?


എന്തമ്പത്തിയേഴാം ജന്മദിനം?

Friday, April 25, 2025

പഹൽഗാം നമ്മെ ഇരുത്തിച്ചിപ്പിന്തിക്കേണ്ടത്? മറ്റുള്ളവർ ശത്രുക്കളായാൽ? പക്ഷേ നമ്മൾ തന്നെ ശത്രുക്കളായാൽ?

പഹൽഗാം കൂട്ടക്കൊല നമ്മെ ഇരുത്തിച്ചിന്തിക്കേണ്ടത്? 

പഹൽഗാം നമ്മുടെ സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി നമ്മെ ചിന്തിപ്പിക്കേണ്ടത്.

മറ്റുള്ളവർ നമ്മുടെ ശത്രുക്കളായാൽ നമുക്ക് ഓടിയും ഒളിച്ചും, ഒച്ചപ്പാടുണ്ടാക്കിയും, സഹായംതേടിയും, യുദ്ധം ചെയ്തും ഒക്കെ ശത്രുവിനെ തോൽപിക്കാം, ശത്രുവിൽ നിന്ന് രക്ഷനേടാം.

പക്ഷേ, 

നമ്മൾ തന്നെ, നമ്മുടെ ഉള്ളിൽ തന്നെ നമ്മുടെ ശത്രുക്കളായാൽ, 

നമ്മളിൽ തന്നെ നമ്മൾ നമ്മുടെ ശത്രുക്കളെ ഉണ്ടാക്കിയാൽ, 

എന്തായിരിക്കും അവസ്ഥ? 

ശത്രുക്കളെ ശത്രുക്കളാണെന്ന് മനസ്സിലാവാതെ വരും.

കുളിമുറിയിലും കിടപ്പറയിലും അടുക്കളയിലും എപ്പോഴും കൂടെ ശത്രുക്കളാണെന്ന് വരും. 

അതുകൊണ്ട് നമ്മൾ ചെയ്യേണ്ടത്: 

നമ്മളെ തന്നെ നമ്മുടെ ശത്രുക്കളാക്കാതിരിക്കുക.

നമ്മളിൽ തന്നെ നമ്മുടെ ശത്രുക്കളെ ഉണ്ടാക്കാതിരിക്കുക.

അതിനുവേണ്ടി ഇല്ലാത്ത കഥകൾ ഉണ്ടാക്കാതിരിക്കുകയും ഉള്ള കഥകൾ നിഷേധിക്കാതിരിക്കുകയും ചെയ്യുക.

അപനിർമ്മാണം (നശിപ്പിക്കൽ) എളുപ്പമാണ്. നിർമ്മാണം എളുപ്പമല്ല

*******

വിദേശ ശത്രുക്കളും വിദേശത്ത് നിന്ന് നുഴഞ്ഞുകയറിവരുന്ന ഭീകരവാദികളായ ശത്രുക്കളും നമ്മെ മതത്തിൻ്റെയും മറ്റും അടിസ്ഥാനത്തിൽ തമ്മിൽതല്ലിച്ച് വിഘടിപ്പിക്കാനുള്ള ലക്ഷ്യം വെക്കുന്നതും ശ്രമം നടത്തുന്നതും മനസ്സിലാക്കാം.  അതവിടെ നിൽക്കട്ടെ... 

അത്തരം പുറമേനിന്നുള്ള ശത്രുശ്രമങ്ങളെ നമുക്ക് അതിർത്തികാത്തും യുദ്ധംചെയ്തും അന്താരാഷ്ട്രസമൂഹത്തെ ധരിപ്പിച്ച് സമ്മർദ്ദം ചെലുത്തിയും ഒക്കെ ഒരുവിധം നേരിടാനും തോല്പിക്കാനും സാധിക്കും.

പക്ഷേ, ഇല്ലാത്ത കഥകൾ ഉണ്ടാക്കിയും ഉള്ള കഥകൾ നിഷേധിച്ചും സ്വന്തം നാട്ടുകാരെ തന്നെ ശത്രുക്കൾ ആക്കുന്നവരുടെയും, സ്വന്തൽ നാട്ടിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്നവരുടെയും കഥ എന്തായിരിക്കും?

സ്വന്തം നാട്ടുകാരെ മതത്തിൻ്റെയും മറ്റും അടിസ്ഥാനത്തിൽ വിഘടിപ്പിക്കാനുള്ള നമ്മുടെ തന്നെ സ്വന്തം നാട്ടിലെ പാർട്ടികളുടെയും പരിവാരങ്ങളുടെയും ശ്രമങ്ങളെയും ലക്ഷ്യത്തെയും എങ്ങിനെ നേരിടാനാവും, തോല്പിക്കാനാവും?

സ്വന്തം നാട്ടുകാരെ തമ്മിൽ തല്ലിക്കുന്ന ഏതൊരു നാടിനും, സ്വന്തം നാട്ടുകാരെ തമ്മിൽ തല്ലിപ്പിക്കുന്ന പണിയിൽ ഏർപ്പെട്ട ഏതു ഭരണകൂടത്തിനും, വിദേശശത്രുക്കളെയും അതിർത്തികൾ കടന്ന് നുഴഞ്ഞുവരുന്ന ഭീകരവാദികളെയും ജാഗ്രതയോടെ ശ്രദ്ധിക്കാനും നേരിടാനും തോൽപിക്കാനും സാധിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാവും.

സ്വന്തം നാട്ടുകാരെ കൊല്ലുന്നതും, കൊലക്ക് കൊടുക്കുന്നതും രാജ്യസ്നേഹമെന്ന് വരുത്തുന്ന പ്രത്വേശാസ്ത്രം പേറുന്ന ആർക്കും ഇതിലൊന്നും ഒരു പ്രശ്നവും തോന്നില്ല. 

അവർക്ക് വിശപ്പടക്കാൻ കുറേ വെറുപ്പും കളവും കിട്ടിയാൽ മതി. 

ആർക്കെങ്കിലും ഇതിലൊക്കെ വല്ല പ്രശ്നവും തോന്നിയാൽ അങ്ങനെ തോന്നുന്നവരാവും അവർക്ക് രാജ്യദ്രോഹികൾ. 

*******

ഇന്ത്യ ഉള്ളിൽ നിന്നും പുറത്തുനിന്നുള്ള ഭീകരതയുടെ കെടുതികൾ വേണ്ടവണ്ണം അനുഭവിക്കുന്നുണ്ടെന്ന് കൃത്യമായും നമുക്കെല്ലാവർക്കും അറിയാം.

എല്ലാറ്റിനും പരിഹാരമായി അവൽവാസിയെ കുറ്റംപറഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്നും തടിയൂരി ശ്രദ്ധമാറ്റുന്ന തന്ത്രത്തിൽ നമ്മൾ പെട്ടുകൂട. 

ഇതേ തന്ത്രം അങ്ങ് അയൽപക്കത്തെ ശത്രുവായ വിദ്വേഷ രാഷ്ട്രീയ പാർട്ടികളും പയറ്റുന്നുണ്ടാവും. സ്വന്തം പരാജയം മറച്ചുവെക്കാൻ.

*******

എന്നാലും ഒന്ന് ചോദിക്കട്ടെ...

നമ്മുടെ ആജൻമശത്രുക്കളായ പാക്കിസ്ഥാനാണോ നമ്മളാണോ യഥാർത്ഥത്തിൽ അല്പമെങ്കിലും ഭീകരവാദികളെ കൈകാര്യം ചെയ്യുന്നത്, അകറ്റിനിർത്തുന്നത്? 

പ്രഗ്യാസിങ്ങിനെയും അതുപോലുള്ളവരെയും നമ്മൾ എംപിയാക്കി, രാഷ്ട്രീയപാർട്ടി നേതാക്കളാക്കി, രാജ്യത്തിൻ്റെ താക്കോൽ തന്നെ അത്തരക്കാരുടെ കൈകളിൽ ഏൽപ്പിക്കുന്ന കോലത്തിലായി എന്നത് വിരോധാഭാസം.

അപ്പുറത്ത് വൃത്തികെട്ട, കൊടുംക്രൂര പാക്കിസ്ഥാൻ ഭീകരവാദികളുടെയും തീവ്രവാദികളുടെയും കാര്യത്തിൽ അത്രക്കങ്ങായില്ല എന്നതും വല്ലാത്ത വിരോധാഭാസം. 

അവർ ഹാഫിസ് സയീദിനെയും അതുപോലുള്ളവരെയും എല്ലാറ്റിൽ നിന്നും അകറ്റിനിർത്തി, ഭീകരരാണെന്നു പ്രഖ്യാപിച്ചു, രാഷ്ട്രീയപാർട്ടി നേതാക്കൾ ആക്കിയില്ല, നാട് ഭരിക്കാൻ അവസരം നൽകിയില്ല..

അതുകൊണ്ട് തന്നെ എന്തുകൊണ്ടോ നാം മൂന്നകളെ കണ്ടെത്തി മുൻകൂട്ടി ശിക്ഷിക്കുന്ന കാര്യത്തിൽ വളരെ പിറകിലാണ്.

********

സ്വന്തം നാട്ടുകാരെ തന്നെ, സ്വന്തം നാട്ടുകാരിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്ന ഭരണാധികാരി വിഡ്ഢിയാണ്, വിവേകം തൊട്ടുതീണ്ടാത്തവനാണ്, 

സ്വന്തം നാട്ടുകാരെ തന്നെ, സ്വന്തം നാട്ടുകാരിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്ന ഭരണകൂടം വിഡ്ഢിത്തത്തിലാണ്, അങ്ങേയറ്റം അവിവേകത്തിലാണ്. 

അവർ നാടിൻ്റെ അധികാരം നേടുമായിരിക്കും നിലനിർത്തുമായിരിക്കും. 

പക്ഷേ അവർ നാടിനെ നശിപ്പിക്കുക മാത്രമായിരിക്കും. 

സംരക്ഷിക്കുമെന്ന് തോന്നിപ്പിക്കുന്ന ചിതലുകൾ ആയിക്കൊണ്ട്

*******

ഇന്ത്യയാണ് പ്രധാനം. നമ്മുടെ കളിക്കളവും തോട്ടവും മണ്ണും വിണ്ണും ശ്വാസവും ശ്വാസവായുവും ഇന്ത്യയാണ്. ഒരുമിച്ചുനിൽക്കണം. നയിക്കുന്നവർ സത്യസന്ധതയോടെ ഒരുമിച്ചുനിർത്തണം. ശത്രുവെ നേരിടുമ്പോൾ അഭിപ്രായഭിന്നതയരുത്. തീയണയ്ക്കുമ്പോൾ വെള്ളത്തിൻ്റെ വൃത്തിയെ കുറിച്ച് തർക്കിച്ച് സമയംകളയരുത്, ഭിന്നിപ്പുണ്ടാക്കരുത്. നമ്മുടെ വീടിന് നമ്മളായി തീകൊളുത്തരുത്, എണ്ണ ഒഴിക്കരുത്.

Tuesday, April 22, 2025

കാശ്മീർ ഭീകരാക്രമണം. പതിവുപോലെ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.

കാശ്മീർ ഭീകരാക്രമണം. 

അങ്ങേയറ്റം ക്രൂരം. 

കൊടുംക്രൂരം.

രാജ്യത്തിനെതിരെയുള്ള യുദ്ധം തന്നെ?

പക്ഷേ രാജ്യത്തിനെതിരെ ആര് യുദ്ധം ചെയ്യുന്നു?

വേലി തന്നെ വിളതിന്നുന്ന ലോകത്ത് ഇത്തരം ചോദ്യം വളരെ വലുതാണ്.

പ്രത്യേകിച്ചും ഭീകരവാദികളുടെ ആവശ്യം നാം ഏറ്റവും വെറുക്കുന്ന ഹിന്ദു - മുസ്‌ലിം വിഭജനവും വെറുപ്പും ആണെന്ന് വ്യക്തമായിരിക്കെ. 

ഭീകരവാദികൾ അവരുടെ അധികാര സാമ്പത്തിക നേട്ടത്തിനുവേണ്ടി നടത്തുന്ന കച്ചവടങ്ങളുടെ ഭാഗമായി മറുഭാഗത്ത് വരുന്ന തീരാനഷ്ടമാകരുത് നമ്മുടെ നാട്ടിലെ നമ്മുടെതന്നെ സഹോദരങ്ങളായ നിഷ്കളങ്ക പൗരമാരുടെ ജീവനഷ്ടം.

അതുകൊണ്ട് തന്നെ പതിവുപോലെ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് ഉത്തരവും വരരുത്.

കാള പ്രസവിക്കും, കയറെടുക്കും പോലെയും നമ്മളാരും ആവരുത്.

അതിലും പതിവുപോലെ ഏറ്റെടുക്കാൻ ഒരു സംഘടനയും അവരുടെ ഫോൺ വിളിയും എന്നും വരരുത്. 

അന്വേഷണവും കണ്ടെത്തലും ഒന്നും ആവശ്യമില്ലാത്ത വിധം നമ്മൾ തീരുമാനങ്ങളിലെത്തുന്ന, നമ്മളെ തീരുമാനങ്ങളിലെത്തിക്കുന്ന ഈ പരിപാടി എത്രയെളുപ്പം.

ഇങ്ങനെ വരുമ്പോൾ യഥാർത്ഥ പ്രതികൾ യഥാർത്ഥത്തിൽ പിടിക്കപ്പെടുന്നുണ്ടോ, അവർ രക്ഷപ്പെട്ട് അടുത്ത കലാപരിപാടി അവർക്ക് വേണ്ടപ്പോൾ മാത്രം നടത്താൻ കരുതിയിരിപ്പാണോ എന്ന സംശയം മാത്രം എപ്പോഴും ബാക്കി.

എങ്കിൽ യഥാർത്ഥ ചോദ്യം ഇതാണ്.

വേറെയാര് ഇത് ചെയ്യും?

പ്രത്യേകിച്ചും എല്ലാ നൂറ് മീറ്ററിലും പട്ടാളക്കാർ കാവലായുള്ള, ഏഴാൾക്ക് ഒരു പട്ടാളക്കാരൻ എന്ന നിലയിലുള്ള കാശ്മീരിൽ, പട്ടാപ്പകൽ.

മുമ്പ് സംഭവിച്ച പുൽവാമയും സംജോതയും അജ്മീറും മാലേഗാവും പാർലമെൻ്റ് ആക്രമണവും ഒന്നും നമുക്ക് പാഠം തരുന്നില്ലെങ്കിൽ നമ്മൾ ഇനിയുമിനിയും ഇത്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.

മതവും മതവിരോധവും മാത്രം വിഷയമാകുന്ന, വിഷയമാക്കേണ്ടിവരുന്ന നാട്ടിൽ കൊന്നത് മതം ചോദിച്ചുകൊണ്ടെന്ന് കൃത്യമായി പുറത്തുവരുത്തുന്ന ആക്രമണം വല്ലാത്തത് തന്നെ.

സ്വന്തം ശത്രുക്കൾക്ക് ഇരയിട്ടുകൊടുക്കുന്ന വല്ലാത്ത ഭീകരവാദികൾ തന്നെ, വല്ലാത്ത ഭീകരാക്രമണം തന്നെ.

ഹിന്ദുവായ സ്ത്രീയുടെ സാന്നിധ്യത്തിലും അവളുടെ ഭർത്താവ് ഹിന്ദുവാണെന്നുറപ്പിക്കാൻ സാധിക്കാതെവരുന്ന ഭീകരവാദികൾ മതം ചോദിക്കുന്നു.

ഹിന്ദുവായ ഭാര്യ അടുത്തുണ്ടായിട്ടും മുസ്‌ലിമല്ലെന്നുറപ്പിക്കാൻ വസ്ത്രമുരിഞ്ഞുനോക്കേണ്ടിവരുന്ന വിവരവും ബുദ്ധിയും ഇല്ലാത്ത ഭീകരവാദികളും ഭീകരസംഘടനയും.

മതം മാത്രം വിഷയമാക്കുന്നവർ ഇങ്ങനെയും ഇതിനപ്പുറവും ചെയ്യും, പറയും, പറഞ്ഞുപരത്തും.

പക്ഷേ, അപ്പോഴും ഒരേയൊരു ചോദ്യം ചോദിക്കാതെ നിർവ്വാഹമില്ല.

ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ആർക്ക് നേട്ടം? 

എന്തായാലും മുസ്‌ലിംകൾക്കും ഇസ്‌ലാമിനും ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ഒരുതരം നേട്ടവുമില്ല. 

ഇത്തരം ഭീകരാക്രമണങ്ങൾ നടത്തുന്നവർ ആദ്യവും അവസാനവും ഇന്ത്യയുടെ മാത്രമല്ല, ഇസ്‌ലാമിൻ്റെയും മുസ്ലിംകളുടെയും കൂടി ശത്രുക്കളാണാവുന്നത്.

ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് ഈ ഭീകരവാദികളും ഭീകരസംഘടനകളും ആരെയാണ് സഹായിക്കുന്നത്?

മുസ്‌ലിംകളെയും ഇസ്ലാമിനേയും കാശ്മീറിനെയും അല്ല.

മാത്രവുമല്ല, ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന വിശ്വാസവും നീതിശാസ്ത്രവും വെച്ച് ഇങ്ങനെയുള്ള ഭീകരാക്രമണങ്ങൾ ഒരു മുസ്ലിമിനും ഒരുനിലക്കും ചെയ്യാനും പറ്റില്ല, പാടില്ല.

പിന്നെ ആർക്ക് വേണ്ടി ആരാണ് ഇത്തരം ഭീകരാക്രമണങ്ങൾ സമയാസമയങ്ങളിൽ മറ്റുവിഷയങ്ങളിൽ നിന്ന് കൃത്യമായും ശ്രദ്ധതിരിച്ചുവിടാൻ സഹായിക്കുംവിധം ഉണ്ടാക്കുന്നത്, നടത്തുന്നത്?

ആർക്കാണ് ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് എന്തെങ്കിലും നേട്ടം?

മുസ്‌ലിംകൾക്കും ഇസ്‌ലാമിനുമെതിരെ സ്ഥിരം വെറുപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മാത്രം ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് നേട്ടം എന്നത് വ്യക്തം.

വിഭജന- വെറുപ്പ് രാഷ്ട്രീയത്തിന് മാത്രം ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ലാഭം എന്നത് നഗനനേത്രങ്ങൾക്ക് കാഴ്ച. 

ഇസ്‌ലാം വിരുദ്ധതയുടെ എരിതീയിലേക്ക് വെറുപ്പിൻ്റെ ഒരുകപ്പ് മണ്ണെണ്ണ കൂടി.

ഇത്തരം ഭീകരാക്രമണങ്ങളും ഭീകരരും  സഹായിക്കുന്നത് കാശ്മീരികളും ഇസ്‌ലാമും മുസ്ലിംകളും വീണ്ടും വീണ്ടും പ്രതിക്കൂട്ടിലാവുംവിധം നഷ്ടത്തിൽ വന്നുപതിക്കാൻ ആഗ്രഹിക്കുന്നവരെ. 

നിലവിൽ ശക്തിയുക്തം നടത്തിവരുന്ന വെറുപ്പ് വിഭജന രാഷ്ട്രീയത്തിന് ആക്കംകൂട്ടാൻ മാത്രം ഉപയോഗപ്പെടുന്ന, ആ നിലക്ക് മാത്രം വളരെ ക്രൂരമായി ആഘോഷിക്കപ്പെടുന്ന, ആർക്കും ഒരു നേട്ടവും ഉണ്ടാക്കാത്ത ഇത്തരം ഭീകരാക്രമണങ്ങളിലെ യഥാർത്ഥ  പ്രതികൾ അതുകൊണ്ട് തന്നെ ആരെന്നറിയണം. 

പക്ഷേ, കൊന്നത് ഭീമനല്ലെന്ന സത്യം പുറത്തുവരണം. അത് പുറത്തുവരരുതെന്ന് വരുത്തരുത്, എന്നതിനാവരുത് ഒരന്വേഷണവും.

കൊന്നുതിന്നപ്പെടുന്നത് കോഴികളാണെങ്കിൽ കുറ്റക്കാർ ഒരിക്കലും കുറുക്കൻമാരും ചെന്നയ്ക്കളും ആവില്ലെന്ന് വരുത്തുന്നതുമാവരുത് ഒരന്വേഷണവും.

കോഴിക്കൂടിൻ്റെയും കോഴികളുടെയും കാവൽക്കാർ കുറുക്കൻമാരും ചെന്നയ്ക്കളും ആയിരുന്നാൽ എത്രയും നല്ലത് എന്ന് വരുത്തുന്നതുമാവരുത് ഒരന്വേഷണവും.

അങ്ങനെവരുമ്പോൾ യഥാർത്ഥ പ്രതി ശിക്ഷിക്കപ്പെടില്ല, സ്വൈര്യവിഹാരം നടത്തും.

Monday, April 21, 2025

എല്ലാം ശരി, എല്ലാം സത്യം എന്ന പറച്ചിൽ അപകടം നിറഞ്ഞ പറച്ചിലാണ്

എല്ലാം ശരി, എല്ലാം സത്യം എന്ന് പറയാനും സങ്കല്പിക്കാനും എത്ര സുഖമാണ്, എളുപ്പമാണ്. 

ഭാരതീയം എന്ന് കണക്കാക്കപ്പെടുന്ന ദർശനധാരയിൽ ഈ പറച്ചിലിൻ്റെ സുഖവും എളുപ്പവുമുണ്ട്.

പക്ഷെ, അങ്ങനെ എളുപ്പം, സുഖത്തിൽ എല്ലാം ശരി, എല്ലാം സത്യം എന്ന് പറയുന്നതിൽ വലിയോരപകടവും കൂടിയുണ്ട്.

ഒന്ന് മാത്രം ശരിയെന്ന് അന്വേഷിച്ച് കണ്ടെത്തി കാണിച്ച് ഉറപ്പിച്ച് പറയാൻ കഴിയാത്തവൻ്റെ പറച്ചിൽ കൂടിയായി അത് മാറും.

അവനവന് ബോധ്യപ്പെടാതേയും എല്ലാം ശരി, എല്ലാം സത്യം എന്ന് ഒരാൾക്ക് വെറും വെറുതേ പറയാമെന്ന സുഖവും എളുപ്പവും കൂടി അതിലുണ്ട്.

ശരിയായ ഒന്ന് അന്വേഷിച്ച് കണ്ടെത്താതിരിക്കാൻ, മടിയായി, ഒളിച്ചോട്ടമായി, മറയായി ഈ പറച്ചിൽ ഉപയോഗിക്കും.

ശരിയായ ഒന്ന് കണ്ടെത്താൻ കഴിയാത്തതിന് ന്യായമാക്കാനും, അങ്ങനെയുള്ള തൻ്റെ അലസതക്കും കഴിവുകേടിനും മറപിടിക്കാനും ഈ പറച്ചിൽ മറയായി ഉപയോഗിക്കും.

തൻ്റേത് ശരിയെന്ന് ഉറപ്പില്ലാതെ, ഒരുപക്ഷേ തൻ്റെ തെറ്റിനെ ആ വഴിയിൽ ശരിയാക്കി എടുക്കാനുള്ള ചെപ്പടി വിദ്യയായും ഈയൊരു പറച്ചിലിനെ ഉപയോഗപ്പെടുത്താം.

ഭാരതീയം എന്ന് കണക്കാക്കപ്പെടുന്ന ദർശനധാരയൂടെ (എല്ലാം ശരി എല്ലാം സത്യം എന്ന് പറയുന്ന പറച്ചിലിൻ്റെ) പ്രത്യേകത ഇങ്ങനെയെല്ലാമുള്ള അടവുകൾ പയറ്റാനുള്ള സുഖവും എളുപ്പമാണ്.

******""

സത്യത്തെയും ദൈവത്തെയും എങ്ങനേയും സങ്കല്പിക്കാം, പ്രാപിക്കാം എന്നത് ഭാരതീയ ദർശനധാര. 

ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്നത് ഭാരതീയമായ പറച്ചിൽ.

പക്ഷെ, ഈ പറച്ചിൽ എല്ലാം അറിഞ്ഞവനും ഒന്നും അറിഞ്ഞിട്ടില്ലാത്തവനും ഒരുപോലെ പറഞ്ഞേക്കും. 

അറിഞ്ഞ് പറയുന്നവനെയും അറിയാതെ പറയുന്നവനേയും ഒരുപോലെ ഗുരുവായിക്കണ്ട് പിന്തുടരുന്നത് പാവം ജനങ്ങളും. 

പലരും അതിനാൽ പാതിവഴിയിൽ കുടുങ്ങി മോഹാലസ്യപ്പെട്ട് തന്നെ. 

അൽഭുതങ്ങൾ പ്രതീക്ഷിച്ച് വരും. കീഴ്വായു കേട്ട് അത് തന്നെയാണ് കാര്യമെന്ന് ധരിച്ച് ഞെട്ടും.

അറിഞ്ഞിട്ടില്ലാത്തവൻ എല്ലാം ശരി, എല്ലാം സത്യം, ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്ന് പറയുന്നത് തൻ്റെ അറിവില്ലായ്മക്ക് ശക്തികൂട്ടാനും അതിന് മറയും ന്യായവും ഉണ്ടാക്കാനും ആ വഴിയിൽ തൻ്റെ അറിവില്ലായ്മയെ രക്ഷിച്ചെടുക്കാനും മാത്രമായിരിക്കും എന്ന വ്യത്യാസത്തോടെ.

അതുകൊണ്ട് തന്നെ അറിഞ്ഞുപറയുന്നവനാര് വെറുതേ പറയുന്നവനാര് എന്നറിയാതെ സാധാരണ ജനങ്ങൾ എവിടെയൊക്കെയോ കാണുന്ന അവകാശവാദങ്ങളിൽ വീണ് കുടുങ്ങും. 

മൂത്രം നൽകി തീർത്ഥമെന്ന് പറയുന്നവരെ അവർക്ക് മനസ്സിലാവാതെ വരും.

മൂത്രം നൽകി തീർത്ഥമെന്ന് പറയുന്നവരും പറയാൻ ധൈര്യമുള്ളവരും ഏറെയുണ്ടാവും.

കാരണം, എല്ലാവർക്കും ഉറപ്പുള്ള ഒരുകാര്യമുണ്ട്.

തീർത്ഥം യഥാർത്ഥത്തിൽ എങ്ങിനെ രുചിക്കുന്നുവെന്ന് ആർക്കും അറിയില്ലെന്ന ഉറപ്പ്.

ഈ ഉറപ്പ് എല്ലാ ഗുരുത്വവും ദിവ്യത്വവും ചമയുന്നവന് ധൈര്യമായുണ്ട്. 

ഒരുപക്ഷേ മൂത്രം തന്നെയല്ലാത്ത തീർത്ഥം തന്നെ ഇല്ലെന്നറിയുന്നത് കൊണ്ടുള്ള ധൈര്യവും കൂടി.

എല്ലാം ശരി, എല്ലാം സത്യം, ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്ന പറച്ചിൽ സാധാരണക്കാരന് ഉണ്ടാക്കുന്ന പുകിൽ അതാണ്.

സത്യത്തെയും ദൈവത്തെയും എങ്ങനേയും സങ്കല്പിക്കാം, പ്രാപിക്കാം എന്ന പറച്ചിൽ കേട്ട് അത് പിന്തുടരുന്ന ഇത്തരം സാധാരണക്കാർ കള്ളനാണയങ്ങളിൽ കുടുങ്ങുന്നു. 

എല്ലാം ശരി, എല്ലാം സത്യം, ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്നത് കേട്ട് എല്ലായിടവും പ്രതീക്ഷയോടെ പോകുന്ന സാധാരണക്കാരൻ കുറേ വേഷംകെട്ടുകളിലും അവകാശവാദങ്ങളിലും കുടുങ്ങി തൻ്റെ ജീവിതവും സമ്പാദ്യവും ഹോമിക്കുന്ന അവസ്ഥ സംജാതമാകുന്നു. 

ഇന്ത്യയിൽ മുഴുക്കെ നമുക്കിത് കാണുകയും ചെയ്യാം. കുംഭമേളകളിൽ വരെ.

ആ സ്ഥിതിക്ക് സാധാരണക്കാരെ മുൻകണ്ട്, അവരുടെ നന്മയും സുരക്ഷിതത്വവും ക്ഷേമവും ലക്ഷ്യമിടുന്നതാണെങ്കിൽ ഒന്ന് മാത്രം ശരി, സത്യം, ഒരു വഴി മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊടുക്കുന്നതായിരിക്കും നല്ലത്. 

കാരണം, എല്ലാം ശരി, എല്ലാം സത്യം എന്ന് പറയുന്ന ദർശനധാരയുടെ അതേ ന്യായം വെച്ച് തന്നെ പറയട്ടെ.... 

ഒന്ന് മാത്രം ശരി, ഒരു വഴി മാത്രം ശരി എന്ന് പറയുന്ന ആ ഒന്നും ഒരു വഴിയും എന്തായാലും എല്ലാം ശരി, എല്ലാം സത്യം എന്ന് പറയുന്നതിൽ ശരിയായിരിക്കുമല്ലോ? 

എല്ലാം ശരിയെങ്കിൽ ആ ഒന്ന്, ആ ഒന്ന് മാത്രം ശരിയെന്ന് പറയുന്ന ആ ഒന്ന് തെറ്റവില്ലല്ലോ?

അതല്ലാതെ, എല്ലാം ശരി, എല്ലാം സത്യം എന്ന പറച്ചിൽ അപകടം നിറഞ്ഞ പറച്ചിലാണ്. 

ഒന്ന് മാത്രം ശരിയെന്ന് കാണിച്ച് ഉറപ്പിച്ച് പറയാൻ കഴിയാത്തവൻ്റെ പറച്ചിൽ കൂടിയായി അത് മാറും

Sunday, April 20, 2025

ഇസ്‌ലാമിൽ ജാതിസമ്പ്രദായം ഉണ്ടെന്നോ? ആര് പറഞ്ഞു? കർണ്ണാടക സർക്കാരോ? ആരാണ് കർണാടക സർക്കാർ?

ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടെന്നോ?

ആര് പറഞ്ഞു?

ഇസ്‌ലാമോ മുസ്ലിംകളോ പറയുന്നില്ല, സമ്മതിക്കുന്നില്ല ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടെന്ന്.

കർണ്ണാടകയിൽ മാത്രം മുസ്ലിംകൾക്കിടയിൽ 99 ജാതികൾ ഉണ്ടെന്ന് എങ്കിൽ എന്തിൻ്റെ അടിസ്ഥാനത്തിൽ ആര് നിശ്ചയിച്ചു?

ആര്, എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഇസ്ലാമിലും മുസ്‌ലിംകൾക്കിടയിലും ജാതിയും ജാതിസമ്പ്രദായവും ഉണ്ടെന്ന് പറയുന്നത്?

പൗരോഹിത്യം വരെ ഇല്ലാത്ത, പൗരോഹിത്യത്തെ വരെ എന്തെങ്കിലും കാര്യങ്ങൾ തീരുമാനിക്കാൻ സമ്മതിക്കാത്ത ഇസ്‌ലാം അങ്ങനെ പുറമേ നിന്നുള്ള ആരെങ്കിലും പറയും പോലെയും നിശ്ചയിക്കും പോലെയും ആണോ?

താൽക്കാലികമായയി അവിടവിടെ എന്തിൻ്റെയൊക്കെയോ സ്വാധീനഫലമായി ഇന്ത്യയിൽ കാണുന്ന ചില സംഗതികളെ സ്ഥിരമായി ഇസ്ലാമിലും മുസ്‌ലിംകളിലും ഉള്ള സംഗതിയായി വരുത്താമോ ?

ലോകത്തെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന മതം ഇസ്‌ലാം എന്നിരിക്കെ ഇസ്‌ലാമിൽ ജാതിയുണ്ടെന്നോ?

വിശ്വാസവ്യത്യാസത്തിൻ്റെതല്ലാത്ത ഒരു വ്യത്യാസവും മനുഷ്യർക്കിടയിൽ ദർശിക്കാത്ത മതം ഇസ്‌ലാം ജാതിസമ്പ്രദായം സമ്മതിക്കുമോ?

എല്ലാവർക്കും ഒരൊറ്റ വിശ്വാസം, ഒരേതരം ആരാധനാനുഷ്ഠാന രീതികൾ, ഒരൊറ്റ ആദർശവാക്യം, ഒരൊറ്റ ഗ്രന്ഥം, ഒരൊറ്റ പ്രവാചകൻ, ഒരൊറ്റ ദിശ നിശ്ചയിക്കുന്ന മതം ഇസ്‌ലാം എന്നിരിക്കെ പ്രത്യേകിച്ചും.

അങ്ങനെയുള്ള ഇസ്‌ലാമിൻ്റെ പ്രമാണങ്ങളിൽ എവിടെയും ഇല്ലാത്ത ജാതിസമ്പ്രദായം എങ്ങിനെ ഇന്ത്യയിലും കർണാടകയിലും മാത്രം ഉണ്ടാവും, ഉണ്ടെന്ന് വരുത്താനാവും?

ഇസ്‌ലാമിൽ ജാതിസമ്പ്രദായം ഉണ്ടെന്ന് ഏതെങ്കിലും സർക്കാരാണോ തീരുമാനിക്കേണ്ടത്?

അതെങ്ങിനെ ഒരു പ്രമാണമനുസരിച്ചും ഇസ്‌ലാമിൽ ഇല്ലാത്ത ജാതി കർണാടകയിലും മറ്റെവിടെയും ഉണ്ടാവും, ഉണ്ടെന്ന് വരുത്താനാവും? 

ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കേണ്ടത് ഇസ്‌ലാം തന്നെയല്ലേ, ഖുർആൻ തന്നെയല്ലേ?

ഖുർആൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നതാകട്ടെ: "നാം നിങ്ങളെ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങളെ ഗോത്രങ്ങളും വർഗ്ഗങ്ങളും ആക്കിയത് നിങൾ പരസ്പരം തിരിച്ചറിയാൻ മാത്രം. അല്ലാഹുവിങ്കൽ നിങ്ങളിൽ ഏറ്റവും ഉൽകൃഷ്ടൻ നിങ്ങളിൽ സൂക്ഷ്മബോധം കൂടുതലായുള്ളവൻ മാത്രം." (ഖുർആൻ)

ജാതി എന്നാൽ എന്താണെന്നറിയാത്തത് കൊണ്ടാണോ ഇങ്ങനെ ഇസ്ലാമിലും മുസ്‌ലിംകളിലിലും ജാതിസമ്പ്രദായം ഉണ്ടെന്ന് ധരിക്കുന്നത് പറയുന്നത്? 

ജാതി എന്നാൽ അഭിപ്രായ വ്യത്യാസം കൊണ്ടോ വിശ്വാസവ്യത്യാസം കൊണ്ടോ വ്യാഖ്യാനവ്യത്യാസം കൊണ്ടോ ഉണ്ടാകുന്ന വ്യത്യസ്ത ഗ്രൂപ്പുകൾ അല്ല. 

പകരം ജന്മം കൊണ്ട് മാത്രമുണ്ടാകുന്ന, ഒരു പ്രത്യേകതരം തൊഴിലിൽ തന്നെയായിരിക്കണം എന്ന് നിശ്ചയിക്കുന്ന സമ്പ്രദായമാണ് ജാതിസമ്പ്രദായം. 

ജാതി നിർബന്ധിതമാണ്, തെരഞ്ഞെടുപ്പല്ല.

അങ്ങനെയൊന്ന് ഇസ്‌ലാമിൽ ഇല്ല. 

ഇസ്‌ലാം തന്നെയും ജന്മം കൊണ്ടല്ല, തെരഞ്ഞടുപ്പ് കൊണ്ടാണ്.

അല്ലെങ്കിൽ, തങ്ങളെ പോലെ തന്നെയാണ് മറ്റുള്ളവരും എന്ന് വരുത്തിതീർത്ത് സായൂജ്യം അടയാനുള്ള ശ്രമമാണോ ഇസ്‌ലാമിൽ ജാതിയും ജാതിസമ്പ്രദായവും ഉണ്ടെന്ന് വരുത്തുന്നത്?

മുസ്‌ലിംകൾ ജീവിക്കുന്ന ഒരു ലോകത്തും മുസ്‌ലിംകൾക്കിടയിൽ  ജാതികളെയും ജാതിസമ്പ്രദായത്തെയും കാണാൻ സാധിക്കില്ല. 

മുസ്‌ലിംകൾക്കിടയിൽ പാർട്ടികൾ ഉണ്ട്.

ശരിയാണ്. 

അങ്ങനെയുള്ള അവാന്തരവിഭാഗങ്ങൾ ഒട്ടേറെയുണ്ട് ഇസ്‌ലാമിലും മുസ്‌ലിംകൾക്കിടയിലും. 

പക്ഷേ ജന്മം കൊണ്ട് കൈവരുന്ന, തിഞ്ഞെടുപ്പില്ലാത്ത ജാതി ഇല്ല ഇസ്‌ലാമിലും മുസ്‌ലിംകൾക്കിടയിലും.

ഇസ്‌ലാം തന്നെയും ഒരോരുത്തൻ്റെയും തെരഞ്ഞെടുപ്പ് മാത്രമാകേണ്ട സംഗതിയാണ് എന്നിരിക്കെ ഇസ്‌ലാമിൽ തെരഞ്ഞെടുക്കാൻ കഴിയാത്ത ജാതിയും ജാതിസമ്പ്രദായവും എങ്ങനെ ഉണ്ടാവും?

വിശ്വാസ വ്യാഖ്യാനങ്ങളിൽ ഉള്ള വ്യത്യാസം കൊണ്ടുള്ള പാർട്ടികൾ മാത്രമേ ഇസ്ലാമിലും മുസ്‌ലിംകൾക്കിടയിലും ഉള്ളൂ.

മുസ്‌ലിംകൾക്കിടയിൽ അവാന്തരവിഭാഗങ്ങൾ ഉണ്ടെങ്കിലും എല്ലാ അവാന്തരവിഭാഗങ്ങൾക്കും അല്ലാഹുവും ഖുർആനും മുഹമ്മദ് നബിയും പരലോക വിശ്വാസവും ആരാധനാനുഷ്ഠാനകാര്യങ്ങളും ഒന്ന് തന്നെയാണ്. 

അവർക്കിടയിൽ എല്ലാ കാര്യങ്ങളും വിവാഹവും സാമ്പത്തിക ഇടപാടുകളും നടക്കുന്നുണ്ട്, ചുരുങ്ങിയത് മതപരമായി ഒന്നും നിഷിദ്ധമല്ല. 

അല്ലറചില്ലറ തീവ്രതകൾ പ്രാദേശികമായി മാത്രം ഉണ്ടാവുന്നുണ്ടെങ്കിൽ ഉണ്ടാവും എന്ന വ്യത്യാസം മാത്രം. 

പക്ഷേ മുസ്‌ലിംകൾക്കിടയിൽ ഉള്ളത് ജാതികൾ അല്ല. പാർട്ടികൾ ആണ്. മാറിക്കളിക്കാവുന്ന പാർട്ടികൾ

ഉണ്ടെന്ന് പറയുന്ന പാർട്ടി-വിശ്വാസ-വ്യത്യാസം എപ്പോഴും മാറാവുന്നതും ഉപേക്ഷിക്കാവുന്നതും മാത്രം. 

ഇന്ത്യയിൽ നാം കാണുന്ന ജാതിസമ്പ്രദായം അങ്ങനെ മാറാനും ഉപേക്ഷിക്കാനും സാധിക്കില്ല. തെരഞ്ഞെടുപ്പ് ഇല്ലാത്തത്.

വ്യാഖ്യാനപരമായ അഭിപ്രായവ്യത്യാസം മാത്രമാണ് മുസ്ലിം പാർട്ടികൾക്കിടയിൽ ഉള്ളത്

ചിലരുടെ വാൽ നിലവിൽ തന്നെ ജാതിസമ്പ്രദായം കൊണ്ട് മുറിഞ്ഞതായത് കൊണ്ട് മറ്റുള്ളവരുടെയും മുറിഞ്ഞ് തന്നെ കിടക്കട്ടെ എന്ന് കരുതി മറ്റുള്ളവരുടെ വാലും ബോധപൂർവ്വം മുറിക്കുകയാണോ മുസ്‌ലിംകൾക്കിടയിൽ ജാതികളും ജാതിസമ്പ്രദായവും ഉണ്ടെന്ന് സമർത്ഥിച്ചുകൊണ്ട് ചെയ്യാൻ ശ്രമിക്കുന്നത്?

ഇസ്‌ലാമിൽ ജാതി ഇല്ലെന്നത് പകൽ വെളിച്ചം പോലെയുള്ള കാര്യം. 

ഇസ്‌ലാമിൽ മനുഷ്യരെല്ലാവരും ഒരുപോലെ എന്നതും പകൽ പോലെ വ്യക്തം.

പള്ളിയിൽ എല്ലാവരും ഒരുപോലെ. 

ശഹാദത്ത് കലിമയും ഹജ്ജും നിസ്കാരവും സക്കാത്തും നോമ്പും അതുപോലെയുള്ള എല്ലാ വിശ്വാസ അനുഷ്ഠാന കാര്യങ്ങളും ലോകത്തെല്ലായിടത്തുമുള്ള എല്ലാ മുസ്‌ലിംകൾക്കും ഒരുപോലെ ബാധകം.

ആർക്കും എങ്ങനേയും ഇമാം (നേതാവ്) ആകാം, നേതൃത്വത്തിലേക്ക് വരാം. 

അപ്പോഴും പുരോഹിതനും തന്ത്രിയും മാധ്യവർത്തിയും ഇല്ല.

ഇന്ത്യയിൽ നിലനിൽക്കുന്ന ജാതീയത വേറൊരു കോലത്തിൽ മുസ്‌ലിംകൾക്കിടയിൽ സാമുദായികമായി സംഭവിച്ചത് ഇസ്ലാമുമായി ഒരു ബന്ധവും ഉള്ളതല്ല. 

അങ്ങനെ കർണ്ണാടകയിൽ ഉണ്ടെന്ന് പറഞ്ഞ ഏതെങ്കിലും ജാതിയുടെ പേര് ഇസ്‌ലാമിക ഗ്രന്ഥങ്ങളിലോ മുസ്‌ലിംലോകത്തോ കാണിക്കാൻ സാധിക്കുമോ?

ഇസ്ലാമിലും മുസ്ലിംകളിലും നിയമപരമായും ഇസ്‌ലാമിക വിശ്വാസപ്രകാരവും ജാതികൾ ഇല്ല, ഉണ്ടാവാൻ പറ്റില്ല, പാടില്ല. 

ഇനി മുസ്‌ലിംകൾക്കിടയിലും ഇസ്ലാമിലും ജാതികൾ ഉണ്ടാക്കാനാണ് ശ്രമമെങ്കിൽ അത് മുസ്ലിംകൾ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്. 

വിവാഹവും കുടുംബവും പാരമ്പര്യവും സ്വത്തും ഓക്കെ അവരവർ പരിഗണിക്കുന്നത് പോലെ മാത്രം എന്നത് ജാതികൾ ഉണ്ടെന്ന് വരുത്താനുള്ള ന്യായവും മാനദണ്ഡവും അല്ല. 

അത് ജാതിസമ്പ്രദായത്തിലുള്ളത് പോലുള്ള തൊട്ടുകൂടായ്മയും ജാതിയും അല്ല.

"നാം നിങ്ങളെ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങളെ ഗോത്രങ്ങളും വർഗ്ഗങ്ങളും ആക്കിയത് നിങൾ പരസ്പരം തിരിച്ചറിയപ്പെടാൻ മാത്രം. അല്ലാഹുവിങ്കൽ നിങ്ങളിൽ ഏറ്റവും ഉൽകൃഷ്ടൻ നിങൾ സൂക്ഷ്മബോധം കൂടുതലായുള്ളവൻ മാത്രം." (ഖുർആൻ)

*******

മുസ്‌ലിംകൾ വിവാഹം ചെയ്യുമ്പോൾ ജാതിയും ജാതകവും നോക്കുന്നത് കണ്ടിട്ടുണ്ടോ?

ഇല്ല.

കാരണം മുസ്‌ലിംകൾക്ക് ജാതിയും ജാതകവും ഇല്ല.

സുന്നി, ഷിയാ മുജാഹിദ്, മദ്ഹബ് വ്യത്യാസം എന്നതൊക്കെ ജന്മം കൊണ്ടുണ്ടാവുന്ന ജാതികൾ അല്ല. 

സുന്നി, ഷിയാ മുജാഹിദ്, മദ്ഹബ് വ്യത്യാസം എന്നതൊക്കെ വിശ്വാസപരമായ വ്യാഖ്യാനപരമായ അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണ്. ആർക്കും എപ്പോഴും അവനവൻ്റെ മനസ്സിലാക്കൽ പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറാവുന്നത്.

പിന്നെ വിവാഹ സമയത്ത് കുടുംബ മഹിമ, സമ്പത്ത്, സൗന്ദര്യം, സ്വഭാവം, വിദ്യാഭ്യാസം എന്നിവ പരിഗണിക്കുന്നത്. 

അത് ജാതി നോക്കുമ്പോലുള്ള കാര്യങ്ങളല്ല. 

അതാത് ആളുകൾ അവരുടെ സൗകര്യം പോലെ നോക്കുന്നത്. മതപരമായ വിധിവിലക്കുകളുടെ അടിസ്ഥാനത്തിൽ അല്ല. 

ഡോക്ടറെയും എൻജിനീയരെയും ഐഎഎസുകാരെയും പരിഗണിക്കുന്നത് പോലെ മാത്രം.

വിവാഹ സമയത്ത് നടത്തുന്ന ഈ പരിഗണനകൾ മാറിമാറി വരാവുന്നതും തീർത്തും വ്യക്തിനിഷ്ഠമായ/ കുടുംബനിഷ്ഠമായ തെരഞ്ഞെടുപ്പ് തീരുമാനങ്ങളിൽ വരുന്നതും മാത്രമാണ്. 

വർണ്ണാശ്രമം അതുപോലെയെല്ല. 

ജാതി ജന്മം കൊണ്ട് മാത്രം വരുന്നതും ഒരിക്കലും മാറാൻ സാധിക്കാത്തതും വ്യക്തിനിഷ്ഠമല്ലാതെ മാത്രം നടക്കുന്നതുമാണ്.

വർണാശ്രമം മനുസ്മൃതി കൃത്യമായി വിവരിക്കുന്നു. 

ഗീതയും അത് ശരിവെക്കുന്നു. 

വേറെയുള്ള വേദങ്ങൾ അവയൊക്കെയും വ്യത്യസ്തമായ രീതിയിൽ നേരിട്ടും അല്ലാതെയും ശരിവെക്കുന്നു.

ഋഗ്വേദം കൃത്യമായും നാല് ജാതികളെ നിർവ്വചിക്കുന്നു. 

ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ. 

ബാക്കി ജാതികളൊക്കെ അവയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ശാഖോപശാഖകൾ.  

അതുകൊണ്ട് തന്നെയാണ് ജാതിസമ്പ്രദായം ഇവിടെ ഇത്രക്ക് കൃത്യമായി കണിശമായി നടപ്പായതും. 

ജാതി നോക്കാതെ വിവാഹം നടത്തുന്നവർ ഇവിടെ പൊതുവെ ഇല്ല.

വളരെ വിരളമായല്ലാതെ ഇല്ല. 

ഇതൊക്കെ തള്ളി നിഷേധിച്ച് ജീവിക്കുന്ന വളരെ കുറച്ചുപേരൊഴികെ.

********

സുന്നി ഷിയാ എന്നതൊക്കെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ് അവ. ജന്മം കൊണ്ടുള്ളതല്ല.  

വല്ല നിലക്കും അച്ഛനും അമ്മയും ആയത് പോലെ മക്കൾ ഷിയയോ സുന്നിയോ മുജാഹിദോ ജമാഅത്തോ ശാഫിയോ ഹനഫിയോ ആയിപ്പോയാൽ തന്നെയും വളരുമ്പോൾ കുട്ടികൾക്ക് അഭിപ്രായം മാറുന്നുണ്ടെങ്കിൽ മാറാൻ സാധിക്കും.

അതുകൊണ്ടാണ് ഷിയാസുന്നികൾക്കിടയിൽ പരസ്പരം മാറ്റിയെടുക്കാനും സ്വാധീനിക്കാനും ഉള്ള മത്സരങ്ങളും മറ്റും നടക്കുന്നത്. 

രാജ്യങ്ങൾ തമ്മിലുള്ളത് വേറെ. 

മതപരമായി ഇസ്‌ലാമിൽ ജാതി ഇല്ലെന്നത് എന്ത്കൊണ്ടും വ്യക്തതയുള്ള കാര്യമാണ്. 

അഭിപ്രായവ്യത്യാസങ്ങൾ മൂർഛിച്ചാൽ ഒരു കൂട്ടർ മറ്റേ കൂട്ടരിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നതൊക്കെ ജാതീയമായ പ്രശ്നം പോലെയല്ല. ജന്മം കൊണ്ട്, സ്വയം തെരഞ്ഞെടുക്കാതെ സംഭവിക്കുന്നത് പോലെയല്ല. താൽക്കാലികമായ സംഗതികൾ മാത്രമാണ്.

രാഷ്ട്രീയ പാർട്ടികൾ തന്നെയും അഭിപ്രായവ്യത്യാസം കാരണം ഭിന്നിച്ചുപോയവരെ അകറ്റിനിർത്തുന്നത് പോലെയും മറ്റുമൊക്കെ തന്നെയേ അതുള്ളൂ.


Saturday, April 19, 2025

കോൺഗ്രസ് ഇനിയങ്ങോട്ട് വളരില്ല. എന്തുകൊണ്ട്?

കോൺഗ്രസ് ഇനിയങ്ങോട്ട് വളരില്ല. 

എന്തുകൊണ്ട്?

ഇന്ത്യയിൽ ഏറ്റവും എളുപ്പത്തിൽ വളരാനാവുന്ന ഏക ആദർശം വെറുപ്പ്, അസൂയ, വിദ്വേഷം എന്നിവ മാത്രമായിക്കഴിഞ്ഞിരിക്കുന്നു എന്നതിനാൽ. 

രാഹുൽ ഈശ്വർ പറഞ്ഞതാണ് ശരി. ഭരണകൂട പാർട്ടിക്ക് മുസ്‌ലിംകൾക്കെതിരെ കളവുകൾ ഉണ്ടാക്കൽ നിർബന്ധമാകുന്നത് പോലും അതുകൊണ്ടാണ്.

കോൺഗ്രസിനെ ന്യായീകരിക്കാൻ ഉദ്ദേശിച്ചില്ലെങ്കിലും ഇന്ത്യയിലെ ഭരണകൂടപാർട്ടിയും പരിവാരങ്ങളും മുസ്‌ലിംകൾക്കെതിരെ കളവുകൾ ഉണ്ടാക്കുന്നു എന്ന് രാഹുൽ ഈശ്വറിന് പറയേണ്ടിവന്നത് അതുകൊണ്ടാണ്. 

കളവുകൾ ഉണ്ടാക്കാനും കളവുകൾ ഉണ്ടാക്കി കലാപങ്ങൾ ഉണ്ടാക്കാനും, ആ വഴിയിൽ വെറുപ്പും വിഭജനവും ഉണ്ടാക്കി അധികാരം നേടാനും കോൺഗ്രസ്സിന് സാധിക്കില്ല. പക്ഷേ, ഭരണകൂടപാർട്ടിക്ക് കഴിയും, കഴിഞ്ഞിട്ടുണ്ട്.

എന്ന ഒരൊറ്റ കാര്യം കൊണ്ട് തന്നെ കോൺഗ്രസ് ഇനിയങ്ങോട്ട് വളരില്ല. തെറിപറഞ്ഞ് വളരുന്നവനെ തെറിപറഞ്ഞുതന്നെ നേരിടാൻ മാത്രം തരംതാണതാവാൻ കോൺഗ്രസ്സിന് പാർട്ടിയെന്ന നിലക്കാവുന്നില്ല.

നിലവിലെ ഭരണകൂടപാർട്ടിയുടെ തുറുപ്പുചീട്ട് കളവുകൾ തന്നെ ആണ്. എത്രയും തരംതാണതാവുക എന്നതാണ്. 

തരംതാഴ്ചയും അതുണ്ടാക്കുന്ന തെരുവിലെ മേൽക്കോയ്മയും മേൽവിലാസവും തന്നെയാണ് വിവരവും നിലവാരമില്ലാത്ത കെയ്യൂക്കാണ് യഥാർത്ഥ കരുത്ത് എന്ന് കരുതുന്ന ജനതയെ സംബന്ധിച്ചേടത്തോളം അവരിലെ അടക്കിവെച്ച മൃഗീയതയെ തൊട്ടുണർത്താനാവുന്ന യഥാർത്ഥ വളർച്ച.

അതുകൊണ്ട് കളവുകൾ ഉണ്ടാക്കി കലാപങ്ങൾ ഉണ്ടാക്കുക. 

കലാപങ്ങൾ ഉണ്ടാക്കി, വെറുപ്പും വിഭജനവും ഉണ്ടാക്കി ഉണ്ടാവുന്ന അന്യസമുദായ വെറുപ്പിനെ തങ്ങൾക്കുള്ള ജനപിന്തുണയാക്കുക. 

അങ്ങനെയുണ്ടാവുന്ന ജനപിന്തുണ വെച്ച്, ചെറിയ വായയിൽ വലിയ വർത്തമാനം പറഞ്ഞ് അധികാരം നേടുക, നിലനിർത്തുക.  

അവരത് തെളിയിച്ചതാണ്. ഇപ്പോഴും അവരത് തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്.

കോൺഗ്രസ്സിന് കളവുകൾ ഉണ്ടാക്കാനും പറയാനും ഭരണകൂടപാർട്ടിയെ പോലെ സാധിക്കില്ല. 

എന്തുകൊണ്ടെന്നാൽ... 

കോൺഗ്രസ്സ് പാർട്ടിയുടെ ജനിതകം വർത്തമാനകാല ഭരണകൂടപാർട്ടിയുടെത് പോലെയല്ല. 

"തൻ്റെ തന്തയല്ല എൻ്റെ തന്ത" എന്നത് കോൺഗ്രസ്സിന് ഒരു പാർട്ടിയെന്ന നിലക്ക് 'കരിമ്പിന് കമ്പ് കേട്' എന്നത് പോലെ തടസ്സമാകുന്നു

കളവുകൾ വെച്ച് കലാപങ്ങൾ ഉണ്ടാക്കാനും കലാപങ്ങളിലൂടെ അന്യസമുദായ വെറുപ്പിനെ ഉണ്ടാക്കി അതിനെ കോൺഗ്രസ്സിനുള്ള ജനപിന്തുണയാക്കാനും കോൺഗ്രസ്സിന് അതിൻ്റെ ജനിതകസ്വഭാവം വെച്ച് സാധിക്കില്ല. 

അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഇതിനകം ശക്തിയുക്തം വേരോടിക്കഴിഞ്ഞ വെറുപ്പ് രാഷ്ട്രീയത്തോട് മത്സരിച്ച് കോൺഗ്രസ്സിന് ഇനിയങ്ങോട്ട്  വളരാനും ജയിക്കാനും സാധിക്കില്ല. 

അവ്വിധത്തിൽ കുറ്റവാളിമനസ്സുള്ള ഒരു വലിയ വിഭാഗത്തിന് എന്ത് തെമ്മാടിത്തവും ചെയ്യാനുള്ള അനുമതിയും അവസരവും നൽകിയതിൻ്റെ ഫലവും ആഘോഷവും കൂടിയാണ് ഇപ്പോഴത്തെ ഭരണകൂടപാർട്ടി അനുഭവിക്കുന്ന അധികാരം, മേൽക്കോയ്മ. 

ജനങ്ങളുടെ ബോധനിലവാരം എത്രകണ്ട് താഴ്തിപ്പിടിച്ച് നിലനിർത്തുന്നുവോ അത്രകണ്ട് ഭരണകൂടപാർട്ടിയുടെ അധികാരവും മേൽക്കോയ്മയും നിലനിൽക്കും. 

അതാണ് ഭരണകൂടപാർട്ടി സമയാസമയങ്ങളിൽ അത്തരം വെറുപ്പ് വിഷയങ്ങൾ ഇട്ടുകൊടുത്തുകൊണ്ട് ഉറപ്പിക്കുന്നതും

അത് കോൺഗ്രസ്സിന് അപ്പടി സാധിക്കില്ല. 

അക്കാര്യത്തിൽ കോൺഗ്രസ്സിന് പാർട്ടിയെന്ന നിലക്ക് പരാജയപ്പെടുക മാത്രമേ നിർവാഹമുള്ളൂ.

കളവുകൾ ഉണ്ടാക്കിപ്പറഞ്ഞ്, കളവുകളെ സത്യത്തേക്കാൾ വലിയ സത്യമായി പ്രതിഷ്ഠിച്ച്, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനെതിരെ വെറുപ്പും അസൂയയും വിദ്വേഷവും ഭീതിയും ഉണ്ടാക്കി മറുപക്ഷത്ത് വേറൊരു വിഭാഗത്തെ ഏകീകരിക്കാനും സംഘടിപ്പിക്കാനുമായി ഒരു പാത്യേകവിഭാഗം കോൺഗ്രസ്സിന് അപ്പുറത്തും ഇപ്പുറത്തും ഇല്ല.

കോൺഗ്രസ്സിന് ഇന്ത്യയെ മുഴുവൻ ഒരുമിച്ചാണ് കൊണ്ടുനടക്കേണ്ടത്. സ്വയം വളരാനും ശക്തിപ്പെടുത്താനും പാർട്ടിയെന്ന നിലക്ക് മറന്നുപോയ കോൺഗ്രസ്സ് അതും മറന്നുപോയിരുന്നു. 

കാരണം, ആയിടക്ക് കോൺഗ്രസ്സ് എന്നാൽ അധികാരം കയ്യാളുന്ന വെറുമൊരുപാർട്ടിയെന്നും, അധികാരം കൊതിച്ചുമാത്രം നിലകൊള്ളുന്ന കുറേആളുകളുടെ കൂട്ടം എന്നുമായി മാറിപ്പോയത് കൊണ്ട്.

ഇന്ത്യയെ സ്നേഹിക്കുന്ന, ഇന്ത്യയെ അർബുദമായി ബാധിക്കാത്ത ഏതൊരു പാർട്ടിക്കും ഇന്ത്യയെ മുഴുവനും മാത്രമേ ഒരുമിച്ച് കൊണ്ടുനടക്കാൻ സാധിക്കൂ.

കോൺഗ്രസ്സിന് ഇന്ത്യയിൽ ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രമല്ല കൊണ്ടുനടക്കേണ്ടത്. 

കോൺഗ്രസ്സിന് ഇന്ത്യയെന്നാൽ ഏതെങ്കിലും ഒരു വിഭാഗമല്ല. 

കോൺഗ്രസ്സിനെ സംബന്ധിച്ചേടത്തോളം ഇന്ത്യയെന്ന ശരീരത്തിൻ്റെ ഏത് ഭാഗവും  പ്രധാനമാണ്. ഇന്ത്യയെന്ന ശരീരത്തിന് അതിൻ്റെ ഏത് ഭാഗവും ഒരുപോലെ പ്രധാനമാണ് എന്നതിനാൽ.

ഇന്ത്യയെന്ന ശരീരത്തിൻ്റെ ഏത് ഭാഗത്തിന് വേദന വന്നാലും രോഗംബാധിച്ചാലും അത് ഇന്ത്യയെന്ന ശരീരത്തിന് മുഴുവൻ രോഗം ബാധിക്കുന്നത് പോലെയാണ്, വേദനിക്കുന്നത് പോലെയാണ്. 

സാധാരണഗതിയിൽ അതുവെച്ച് ഇന്ത്യയെന്ന ശരീരം മുഴുവൻ ഉറങ്ങാതെയാവും.

ഏത് ചെറിയ ഭാഗത്തിന് വരുന്ന അർബുദവും ഫലത്തിൽ ആ ശരീരത്തെ മുഴുവൻ ബാധിക്കുന്ന അർബുദമാണ്. അത് ഇന്ത്യയെന്ന ശരീരത്തെ ഉള്ളിൽ നിന്നും ആഭ്യന്തരമായും നശിപ്പിക്കും. 

സ്വയം അർബുദകോശങ്ങളായി വളരുന്ന പാർട്ടിക്ക് ഇതൊന്നും ബാധകമല്ല. 

സ്വയം അർബുദകോശങ്ങളായി വളരുന്ന പാർട്ടിക്ക് വളർത്തേണ്ടത് ശരീരത്തെയല്ല. 

ശരീരത്തെ വളർത്തുന്നു എന്ന പേരിൽ അവർക്ക് വളർത്തേണ്ടത് നാശത്തെയാണ്. നാശം തന്നെയായ അർബുദത്തെയും അർബുദകോശങ്ങളെയുമാണ്.

അതുകൊണ്ട് തന്നെ, ഇന്ത്യക്കാരെ മുഴുവൻ ഒരുമിച്ച് ആരോഗ്യപരമായി കൊണ്ടുനടക്കേണ്ട കോൺഗ്രസ്സിന് താത്കാലികലാഭം മുൻനിർത്തി ഇന്ത്യക്കാർക്കിടയിൽ വെറുപ്പും അസൂയയും വിദ്വേഷവും വിഭജനവും ഉണ്ടാക്കി ഇന്ത്യയെ ഒരു രോഗിയാക്കിക്കൂട. 

കോൺഗ്രസ്സിന് പ്രത്യക്ഷത്തിലും പരോക്ഷത്തിലും വെറുപ്പ് രാഷ്ട്രീയത്തെ ആദർശവും ആയുധവും ആക്കി കളിക്കാൻ പറ്റില്ല.

കോൺഗ്രസ്സിന്  സ്ഥിരമായി വെറുക്കേണ്ട, വെറുപ്പ് രാഷ്ട്രീയം കളിക്കേണ്ട അങ്ങനെയൊരു പ്രത്യേകവിഭാഗം ഇന്ത്യയിൽ എതിർഭാഗത്ത് ഇല്ല. 

ഏറ്റവും എളുപ്പത്തിൽ വളരാനാവുന്ന ഏക ആദർശം വെറുപ്പ്, അസൂയ, വിദ്വേഷം മാത്രമാണ് എന്ന് വന്നിരിക്കുന്നത് കൊണ്ട് 'ഒരുമിച്ച് കൊണ്ടുനടക്കാൻ ഉദ്ദേശിക്കുന്നവർ അറംപറ്റിപ്പോവുക, വിഭജിക്കാനും നശിപ്പിക്കാനും ഉദ്ദേശിക്കുന്നവർ ആകാശംമുട്ടെ വളരുക' എന്നതാണ് ഇന്ത്യയിലെ പുതിയ മുദ്രാവാക്യം. 

വലതുപക്ഷ ഫാസിസ്റ്റ് പാർട്ടി മാത്രമല്ല വെറുപ്പ് രാഷ്ട്രീയം കൊണ്ടും അസൂയ വളർത്തിയും വിദ്വേഷവും വെറുപ്പും ഭീതിയും ജനിപ്പിച്ചും വളർന്ന, വളരാൻ ശ്രമിച്ച ഇന്ത്യയിലെ ഏക പാർട്ടി. 

വെറുപ്പ് രാഷ്ട്രീയം കളിക്കുന്നതിലും, തങ്ങൾക്ക് വേണ്ടപ്പോഴൊക്കെ സന്ദർഭവും ഊഴവും നോക്കി അപ്പപ്പോൾ അവിടവിടെ അസൂയ വളർത്തുന്നതിലും ഭീതിയും വിദ്വേഷവും പടർത്തുന്നതിലും കലാപങ്ങൾ അഴിച്ചുവിടുന്നതിലും ഏറ്റവും വിജയിച്ച പാർട്ടിയാണ് വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിയെന്ന് മാത്രമേ പറയാൻ സാധിക്കൂ. 

അതും വർത്തമാനകാല സാഹചര്യത്തിൽ.

എല്ലാ രാഷ്ട്രീയ പാർട്ടികളും സാധിക്കുമെങ്കിൽ ഏറിയും കുറഞ്ഞും നടത്തുന്ന, നടത്തനുദ്ദേശിക്കുന്ന രാഷ്ട്രീയം അസൂയയുടെയും വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ഭീതിയുടെയും തന്നെയായിരിക്കും. കോൺഗ്രസ്സ് പാർട്ടിയെന്ന നിലക്ക് ഒരുപക്ഷേ ഒരളവോളം അതിന് അപവാദമാകുമെന്ന് മാത്രം.

അല്ലാതെ ജനങ്ങളെ സേവിക്കേണ്ട, രക്ഷിക്കേണ്ട എന്തെങ്കിലും പ്രത്യേശാസ്ത്രവും ആദർശവും രാഷ്ട്രീയദർശനവും നിലവിൽ ഇന്ത്യയിലെ ഒരു പാർട്ടിക്കും കാര്യമായില്ല. കോൺഗ്രസ്സിനും ഇല്ല.

പക്ഷേ, പ്രത്യേശാസ്ത്രത്തിനും ആദർശത്തിനും രാഷ്ട്രീയദർശനത്തിനും പകരമായി വെറുപ്പും വിദ്വേഷവും അസൂയയും ഭീതിയും പടർത്താൻ ഇന്ത്യയിൽ വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിക്കും അവരുടെ മറ്റ് വിഭാഗങ്ങൾക്കും മാത്രമേ മുനയും ശത്രുവും ഉള്ളൂ എന്ന് മാത്രം. 

അല്ലാതെ വേറൊരു  പാർട്ടിക്കും വെറുപ്പും വിദ്വേഷവും അസൂയയും ഭീതിയും പടർത്താൻ വേണ്ടത്ര ശക്തമായ, മുഖവും മുനയുമായ ശത്രുവിനെ കിട്ടാനില്ല.

വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിക്ക് അങ്ങനെയൊരു മുഖവും മുനയുമായ വലിയൊരു ശത്രുവിനെ തുടക്കം മുതലേ കിട്ടിയിട്ടുണ്ട്. 

അതിനായി വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിയും പരിവാരങ്ങളും ഒരുക്കിയെടുത്ത അറവുമൃഗം പോലെയാണ് മുസ്‌ലിംകളും ഇസ്‌ലാമും ഇന്ത്യയിൽ. 

മുസ്‌ലിംകളും ഇസ്‌ലാമും കഴിഞ്ഞാൽ ലിസ്റ്റിൽ ക്രിസ്ത്യാനികളും സിഖുകാരും ബുദ്ധരും ജൈനരും ആയ ഒട്ടനവധി ചെറുചെറു വിഭാഗങ്ങൾ വേറെയുമുണ്ട് അവർക്ക്.

അവർ നിശ്ചയിക്കുന്ന ഊഴവും സമയവും പോലെ നക്കിയും ഞെക്കിയും മുക്കിയും ശ്വാസംമുട്ടിച്ചും കൊല്ലാൻ വേണ്ടവർ. 

അതുവരെ തീറ്റയും വെള്ളവും കൊടുത്ത് വളർത്തി ഒരുക്കി നിർത്തപ്പെടുന്നവർ.

പക്ഷേ മുസ്ലിംകളും ഇസ്‌ലാമും അങ്ങനെ പെട്ടെന്നൊന്നും കഴിയുന്ന ചെറിയ ഇരയല്ല എന്നത് കൊണ്ട് മറ്റാർക്കും നിലവിൽ വല്ലാതെ പേടിക്കാനില്ല. വെള്ളവും തീറ്റയും കഴിച്ചങ്ങനെ കഴിയാം.

വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിക്ക് വയറുനിറക്കാൻ വേണ്ട ഒരുവലിയ ഇരയായി മുസ്ലിംകളും ഇസ്‌ലാമും ഒരുകുറേ കാലത്തേക്കായുണ്ട് എന്നവർക്ക് സമാധാനിക്കാം. 

മാത്രമല്ല, രാഹുൽ ഈശ്വർ പറഞ്ഞത് പോലെ ദളിതനും പറയനും പുലയനും ഈഴവനും നായരും നമ്പൂതിരിയും ഒക്കെ മാത്രമായ (യഥാർത്ഥത്തിൽ ഇല്ലാത്ത) ഹിന്ദുവിനെ ഹിന്ദുവാക്കാനും ഹിന്ദുവായി ഏകോപിപ്പിച്ച് നിർത്താനും വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിക്ക് എപ്പോഴും അപ്പുറം ചൂണ്ടിക്കാണിച്ച് പേടിപ്പിക്കാനും വെറുപ്പും വിദ്വേഷവും അസൂയയും ഉണ്ടാക്കിയെടുക്കാനും എതിർഭാഗത്ത് ഒരു ശത്രു സ്ഥിരമായി വേണം. 

അതുകൊണ്ട് പൂച്ചയെ പോലെ ഇരയെ പൂർണമായും കൊല്ലാതെ നിലനിർത്തി അവരങ്ങനെ അവർക്ക് വേണ്ടപ്പോഴൊക്കെ തട്ടിക്കളിക്കും.

വലതുപക്ഷ ഫാസിസ്റ്റ് പാർട്ടി വളർത്തിയ വെറുപ്പ് മതാധിഷ്ഠിതമായ വെറുപ്പ് ആണെന്ന വ്യത്യാസമേയുള്ളൂ.

ഇതുപോലുള്ള അസൂയയും വെറുപ്പും വളർത്തികൊണ്ട് തന്നെയാണ് ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയും വളർന്നത്, വളരാൻ ശ്രമിച്ചത്.  

വ്യത്യാസം ഒന്ന് മാത്രം. 

കമ്യൂണിസ്റ്റ് പാർട്ടി വളർത്തിയ വെറുപ്പും അസൂയയും വിദ്വേഷവും മതാടിസ്ഥാനത്തിൽ ഉള്ളതായിരുന്നില്ല.

പകരം കമ്യൂണിസ്റ്റ് പാർട്ടി വളർത്തിയ, വളർത്താൻ ശ്രമിച്ച വെറുപ്പും അസൂയയും വിദ്വേഷവും സമ്പന്നർക്കെതിരെയുള്ളതായിരുന്നു. 

വിവരമില്ലാത്ത ദരിദ്രരുടെ ഇടയിൽ പെട്ടെന്ന് ചിലവാകുന്ന കാര്യമായിരുന്നു സമ്പന്നർക്കെതിരെയുള്ള  വെറുപ്പും അസൂയയും വിദ്വേഷവും. 

ദരിദ്രനും സമ്പന്നരായി മാറിയാൽ ഈ വെറുപ്പും അസൂയയും വിദ്വേഷവും നിലനിൽക്കില്ല എന്ന് മാത്രമല്ല, അങ്ങനെ സമ്പന്നനായി മാറിയ ദരിദ്രനും ഏതൊരു സമ്പന്നനെയും പോലെ ആകുമെന്ന് പലരും പല നേതാക്കളും മാറിവന്ന ജീവിതം കൊണ്ട് തെളിയിക്കുന്നതായും വന്നു.

പക്ഷേ മതാടിസ്ഥാനത്തിലുള്ള വെറുപ്പും അസൂയയും വിദ്വേഷവും കാലങ്ങളെ അതിജയിക്കും. അതാണ് വലതുപക്ഷ ഫാസിസ്റ്റുകൾ തെളിയിക്കുന്നത്.

മതാടിസ്ഥാനത്തിലുള്ള വെറുപ്പും അസൂയയും വിദ്വേഷവും എല്ലാവരിലും എല്ലാതരം ജനങ്ങളിലും ഒരുപോലെ ഫലിക്കും. ആത്മനാശവും ആഭ്യന്തര നാശവും പൂർണമായും സംഭവിക്കുന്നത് വരെ.qq

മതാടിസ്ഥാനത്തിലുള്ള വെറുപ്പും അസൂയയും വിദ്വേഷവും വിദ്യാഭ്യാസം കുറഞ്ഞവരിൽ ആ നിലക്കും കൂടിയവരിൽ ആ നിലക്കും നടക്കും. 

ദരിദ്രരിൽ അവരുടെ ദാരിദ്ര്യം കാരണം വളരെ എളുപ്പം നടക്കും മതാടിസ്ഥാനത്തിലുള്ള അസൂയ വെറുപ്പ്, വിദ്വേഷം.

സമ്പന്നർക്ക് അവരുടെ സാമ്പത്തിക, അധികാര അജണ്ട ദരിദ്രരിലൂടെ നടപ്പാക്കിയെടുക്കാൻ വേണ്ടപോലെ ഉപയോഗപ്പെടും മതാടിസ്ഥാനത്തിലുള്ള അസൂയ വെറുപ്പ്, വിദ്വേഷം. ഇന്ത്യയിൽ ഇപ്പോൾ കൃത്യമായും സംഭവിച്ചു കൊണ്ടിരിക്കുന്നത് പോലെ.

*******

കുറ്റവാളി മനസ്സുള്ള ഒരു വലിയ വിഭാഗത്തിന് എന്ത് തെമ്മാടിത്തരവും ചെയ്യാനുള്ള അനുമതിയും അവസരവും നൽകിയതിൻ്റെ ഫലവും ആഘോഷവും ആണ് ഇപ്പോഴത്തെ ഭരണകൂട പാർട്ടി അനുഭവിക്കുന്ന അധികാരം, മേൽക്കോയ്മ.

******

പറയുന്നത് കോൺഗ്രസ്സ് പാർട്ടി എന്ന നിലക്കാണ്. 

കോൺഗ്രസ്സ് പാർട്ടി വല്ലാതെ കളവ് കളിച്ചിട്ടില്ല എന്ന കാര്യമാണ് 

കോൺഗ്രസ്സിലുള്ളവർ മുഴുവൻ സത്യസന്ധൻമരാണ് എന്ന വാദമല്ല ഈ പറയുന്നത്. 

പാർട്ടി എന്ന നിലക്ക് അണികൾക്ക് വലിയ ലക്ഷ്യവും ആദർശബോധവും നിഷ്ഠയും ആവേശവും കൊടുത്തിട്ടില്ലാത്ത കോൺഗ്രസ് പാർട്ടിയിൽ സത്യസന്ധതയില്ലാത്ത നേതാക്കളും പ്രവർത്തകരും ഒരേറെയുണ്ടായിരുന്നു, ഇപ്പോഴും ഒരേറെയാണ്,. 

പക്ഷേ അതൊക്കെയും ആ നേതാക്കളുടെയും പ്രവർത്തകരുടെയും വ്യക്തിപരമായ സത്യസന്ധതക്കുറവ് മാത്രമായിരുന്നു. കോൺഗ്രസ്സ് പാർടിയുടെതായിരുന്നില്ല.

അച്ചടക്കമുള്ള കേഡർ സ്വഭാവമുള്ള പാർട്ടിയല്ലാതിരുന്നത് കൊണ്ട് കോൺഗ്രസ്സിന് അത്തരം സത്യസന്ധതയില്ലാത്ത നേതാക്കളെയും പ്രവർത്തകരേയും അടക്കി നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞിരുന്നുമില്ല

വ്യക്തിപരമായി കോൺഗ്രസ്സിലുണ്ടായിരുന്ന ഒട്ടനവധി നേതാക്കളും സത്യസന്ധത ഉള്ളവരായിരുന്നില്ല. 

അങ്ങേയറ്റം അഴിമതിക്കാരായിരുന്നു. 

അവരിലധികവും കോൺഗ്രസ്സിൽ ഉണ്ടായിരുന്നതും നിന്നതും ആദർശബോധം കൊണ്ടോ രാജ്യസ്നേഹം കൊണ്ടോ ഒന്നുമായിരുന്നില്ല.

പകരം കോൺഗ്രസ്സ് ഒരു അധികാരപാർട്ടി ആയിരുന്ന കൊണ്ട് മാത്രമാണ് അവരൊക്കെയും കോൺഗ്രസ്സിൽ നിന്നത്. 

അതുകൊണ്ട് തന്നെയാണ് കോൺഗ്രസ്സിൽ നിന്നും അധികാരം പോയപ്പോൾ അവരിൽ മഹാഭൂരിഭാഗവും അടുത്ത മേച്ചിൽപ്പുറം തേടി അധികാരമുള്ള പാർട്ടിയിൽ ചേക്കേറിയത്. 

കോൺഗ്രസ്സിലെ നേതാക്കളുടെ വ്യക്തിപരമായ അഴിമതിയിലും സത്യസന്ധത ഇല്ലായകയിലും പിടിച്ച് തന്നെയാണ് ഇപ്പോഴത്തെ ഭരണകൂടപാർട്ടി കോൺഗ്രസിനെ പേടിപ്പിച്ചതും നേതാക്കളുടെ മൂർച്ചയെ ഇല്ലാതാക്കിയതും. 

പക്ഷേ കോൺഗ്രസ്സ് പാർട്ടി എന്ന നിലക്ക് അത്രക്ക് സത്യസന്ധതക്കുറവ് കാണിച്ചിരുന്നില്ല. 

അതുകൊണ്ട് തന്നെയാണ് എഴുപത് കൊല്ലം ഭരിച്ച പാർട്ടി ദരിദ്രമായതും വെറും പത്ത് കൊല്ലം മാത്രം ഭരിച്ച പാർട്ടി വെറും അഞ്ച് കൊല്ലങ്ങൾക്കിടയിൽ തന്നെ ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പന്ന പാർട്ടിയായി മാറിയതും. ആരെയും എന്തിനെയും വിലക്ക് വാങ്ങാവുന്നത്ര സമ്പന്ന പാർട്ടിയായത്.

Thursday, April 17, 2025

ഒരു മുന്നാ-മാപിനി വേണം. ഓരോരുത്തനിലും ഒളിഞ്ഞുകിടക്കുന്ന മുന്നയെ അറിയാൻ.

ഒരു മുന്നാ-മാപിനി വേണം. 

എത്രത്തോളം മൂന്ന ഓരോരുത്തനിലും ഒളിഞ്ഞുകിടക്കുന്നു എന്നളന്നറിയാൻ. 

കേരളത്തിൽ പ്രത്യേകിച്ചും ഇന്ത്യയിൽ പൊതുവെയും ഈ മുന്നാ-മാപിനി വേണം. 

എന്നിട്ട് വേണം തൊട്ടടുത്തും അയൽവാസിയിലും കൂട്ടുകാരനിലും വരെയുള്ള അപകടം മണത്തറിയാൻ. 

പുറത്ത് പറയാൻ മടിക്കേണ്ടിവരുന്നത്ര മോശമാണ് ഈ മുന്നാസംഘവും അവർ പ്രതിനിധാനം ചെയ്യുന്ന വിചാരവും വികാരവും ഒപ്പം അവർ ചെയ്യുന്ന പണികളും. 

എന്നറിയുന്നവരാണ് ഓരോ മുന്നയും. അതുകൊണ്ട് തന്നെ അവർ ആവുന്നത്ര അവസരം കാത്ത് ഒളിഞ്ഞുകിടക്കുകയാണ്.

ഒറ്റക്കവർ താൻ ഈ സംഘത്തിൽപെട്ടവനാണെന്ന്  പറയില്ല. 

എന്നാലോ, തങ്ങളുടേതായ കൂട്ടത്തെ കിട്ടിയാൽ, അധികാരം ഉണ്ടെന്നായാൽ അവർ നായ്ക്കളെ പോലെ പെരുമാറും, കടിച്ചുകീറും.

*******

വെറും കുറ്റവാളി മനസ്സുള്ള ഒരു വലിയ വിഭാഗത്തിന് എന്ത് തെമ്മാടിത്തരവും ചെയ്യാനുള്ള അനുമതിയും അവസരവും നൽകിയതിൻ്റെ ഫലവും ആഘോഷവും കൂടിയാണ് ഇപ്പോഴത്തെ ഭരണകൂട പാർട്ടി അനുഭവിക്കുന്ന അധികാരം, മേൽക്കോയ്മ.

*******

സനാതനം, ദേശസ്നേഹം, ആർഷഭാരതം എന്നൊക്കെ വെറുതേ പേരിട്ടാൽ മതി. 

സനാതനം, ദേശസ്നേഹം, ആർഷഭാരതം എന്നതൊക്കെ കുറ്റവാളി മനശ്ശാസ്ത്രത്തെ തുറന്നുവിടുന്നതിൻ്റെയും കൊടുംകുറ്റവാളികളെ കയറൂരിവിടുന്നതിൻ്റെയും പേരാണ്. 

ഇത്തരം പേരുകളിട്ടാൽ എന്ത് തെമ്മാടിത്തവും ചെയ്യാമെന്നതാണ് വർത്തമാനകാല സമവാക്യം.

Tuesday, April 15, 2025

ഹിന്ദുമതം എന്നൊരു മതം എവിടെ?

ഹിന്ദുമതം എന്നൊരു മതം എവിടെ? 

ഹിന്ദുമതം എന്നൊരു മതം ഉണ്ടായിരുന്നില്ല. 

ഉണ്ടായിരുന്നിട്ടില്ലാത്ത ഹിന്ദുമതവും ഉണ്ടായിരുന്നിട്ടില്ലാത്ത ഹിന്ദുമതവിശ്വാസികളും ഹിന്ദുമതത്തിൻ്റെ പേരിൽ ശരിയും തെറ്റുമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്തിട്ടുണ്ടാവുമോ? 

ഇല്ല.

രാജ്യങ്ങൾ കീഴടക്കിയിട്ടുണ്ടാവുമോ?

ഇല്ല. 

മതപരിവർത്തനം നടത്തിയിട്ടുണ്ടാവുമോ?

ഇല്ല.

എന്നിരിക്കെ, ഹിന്ദുമതം എന്നത് തന്നെ ഇല്ലാത്തതാണ് എന്നിരിക്കെ,  മേൽപറഞ്ഞതൊന്നും ഹിന്ദുമതവും ഹിന്ദുമതവിശ്വാസികളും ചെയ്തിട്ടില്ല എന്നത് വലിയൊരു അവകാശവാദവും മേൻമയുമായി അവതരിപ്പിക്കാമോ? 

അങ്ങനെയൊക്കെ ചെയ്യാൻ ഹിന്ദുമതം എന്നൊരു മതവും അങ്ങനെയൊരു മതത്തിൻ്റെ വിശ്വാസികളും ഉണ്ടായിരിക്കേണ്ടതില്ലേ?

എലിയെ പിടിക്കാത്ത പൂച്ച പാലും തട്ടിമറിക്കുന്നില്ല.

ഇവിടെയുണ്ടായിരുന്നത് പ്രത്യേക വിശ്വാസവും മാർഗ്ഗദർശനംവും നിയമാവലികളും ഉണ്ടായിരുന്ന, ഏകീകരിക്കപ്പെട്ട ഹിന്ദു എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു മതമായിരുന്നില്ല. 

പകരം കുറേ ജാതികൾ ആയിരുന്നു. വ്യത്യസ്ത വിഭാഗങ്ങൾ. 

അവർണ്ണനും സവർണ്ണനും. 

വ്യത്യസ്തമായ കോലത്തിൽ അടിമകളും യജമാനരും പോലെ.

കൃത്യമായും ഏകീകരിക്കുന്ന ചരടിലല്ലാതെ ചിതറിക്കിടന്ന, ഒന്നാണെന്ന് തോന്നിയിട്ടില്ലാത്ത അങ്ങിങ്ങ് പരന്നുകിടന്ന ജനതകൾ.

പരസ്പരം ഇകഴ്ത്തിയും അകറ്റിയും അടിമകളാക്കിയൂം പോരടിച്ച കുറേ ജാതികളും വിഭാഗങ്ങളും. 

അവരുടെ കൃത്യതയില്ലാത്ത കുറേ വിശ്വാസങ്ങളും കുറേ വഴികളും. 

വഴികളെന്ന് അവകാശപ്പെടാത്ത വഴികൾ.

ഹിന്ദു എന്ന മതം ഉണ്ടായിരുന്നുവെന്ന് ഏത് ഗ്രന്ഥത്തിലും വേദത്തിലും ആണുള്ളത്? 

ഹിന്ദു എന്ന മതം ഉണ്ടായിരുന്നുവെന്ന് ഒരു ഗ്രന്ഥത്തിലും വേദത്തിലും ഇല്ല.

ഹിന്ദുമതം എന്നത് ഇപ്പോൾ ഈയടുത്ത് ഉണ്ടാവുകയാണ്. 

ഹിന്ദുമതം എന്നതിനെ ഇപ്പോൾ ഈയടുത്ത് ഉണ്ടാക്കുകയാണ്. 

എങ്ങിനെ? 

എതിർഭാഗത്ത് മതം ഉളളവർ വന്നപ്പോൾ. 

എതിർഭാഗത്ത് ക്രിസ്ത്യാനിയും മുസ്‌ലിമും ഉണ്ടായപ്പോൾ. 

എതിർഭാഗത്തെ വെച്ച് ഉണ്ടാവുകയാണ്, അതുവെച്ച് ഉണ്ടാക്കുകയാണ് ഹിന്ദു എന്ന ഐഡൻ്റിറ്റിയെ. 

എതിർഭാഗത്തെ കുറിച്ച് കളവ് പറഞ്ഞ് വെറുപ്പും ഭീതിയും ഉണ്ടാക്കിക്കൊണ്ടല്ലാതെ ഹിന്ദു എന്ന മതത്തെയും ഐഡൻ്റിറ്റിയെയും ഉണ്ടാക്കാൻ കഴിയില്ല. 

ഹിന്ദു എന്ന് ഇപ്പോൾ വിളിക്കുന്ന കുറേ വ്യത്യസ്തരായ ജനതയെ കളവ് പറഞ്ഞ് വെറുപ്പും ഭീതിയും ഉണ്ടാക്കിക്കൊണ്ടല്ലാതെ ഏകീകരിക്കാൻ കഴിയില്ല, അവർക്ക് ഹിന്ദു എന്ന ബോധം ഉണ്ടാക്കാൻ കഴിയില്ല. 

അല്ലാതെ പ്രത്യേകമായ ഏതെങ്കിലും ഹിന്ദുവിനെ ഹിന്ദുവാക്കുന്ന ഏതെങ്കിലും പ്രത്യേകമായ വിശ്വാസസംഹിതയോ മാർഗ്ഗദർശനരേഖകളോ വേദഗ്രന്ഥമോ നിയമാവലികളോ ഇല്ല. 

അങ്ങനെ ഏതെങ്കിലും പ്രത്യേക വിശ്വാസവും ആചാരവും അനുഷ്ടാനങ്ങളും വെച്ച് ഹിന്ദുവിനെ ഹിന്ദുവെന്ന് വിളിക്കാനും ഹിന്ദുവെ ഉണ്ടാക്കാനും ഏകീകരിക്കാനും സാധ്യമല്ല. 

അതുകൊണ്ട് തന്നെയാണ് വർത്തമാനകാലത്തെ ഹിന്ദുവിൻ്റെയും ഹിന്ദുത്വയുടെയും വാക്താക്കളെന്നു സ്വയം പറയുന്നവരും വിശേഷിപ്പിക്കുന്നവരും ഒരുകുറെ കളവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

അങ്ങനെയാണ് ഒരേറെ കളവുകൾ സത്യങ്ങളായി ഉണ്ടാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നത്. 

വർത്തമാനകാല ഹിന്ദുമതത്തെ ഹിന്ദുമതം ആക്കുന്നത് കളവുകൾ മാത്രം, കളവുകൾ കൊണ്ട് മാത്രം. 

കളവുകൾ ഫലമാക്കുന്ന വെറുപ്പും ഭീതിയും കൊണ്ട് മാത്രം വർത്തമാനകാല ഹിന്ദുമതത്തെ ഉണ്ടാക്കുന്നു. 

വെറുപ്പും ഭീതിയും മൂലം ഉണ്ടാകുന്ന വിഭജനവും ഏകീകരണവും മാത്രം വർത്തമാനകാല ഹിന്ദുമതം, ഹിന്ദു ഐഡൻ്റിറ്റി എന്നത്.

അതുകൊണ്ട് തന്നെ ഹിന്ദു ഉണ്ടാവുന്നതും ഹിന്ദുത്വ ഉണ്ടാവുന്നതും കുറേ കഥകളിലെ കഥാപാത്രങ്ങളിൽ അഭിരമിച്ചുകൊണ്ട്, 

അതല്ലെങ്കിൽ ചരിത്രത്തിലെ കുറേ കഥാപാത്രങ്ങളെ കാണിച്ച് പേടിപ്പിച്ചുകൊണ്ടും, വെറുപ്പുണ്ടാക്കിക്കൊണ്ടും, പ്രതികാരദാഹം ഉണ്ടാക്കിക്കൊണ്ടും.

Monday, April 14, 2025

ഗീത മഹാഭാരത കഥയിൽ ഉള്ളത്. ഭാവന. കഥ. കഥ നൽകുന്ന പാഠങ്ങൾ.

ഗീത മഹാഭാരത കഥയിൽ ഉള്ളത്. 

എങ്കിൽ മഹാഭാരതം എഴുതിയ ആളുടെ ഭാവന പോലെ എഴുതിപ്പെട്ടത് മാത്രം ഗീത. 

ഭാവന. 

കഥ.

കഥ നൽകുന്ന പാഠങ്ങൾ.

ഗീത.

കഥകൾ പറഞ്ഞ് തർക്കിച്ച് വരെ നമുക്ക് കലഹങ്ങളും കലാപങ്ങളും ഉണ്ടാക്കാൻ സാധിക്കുമെന്ന് വരുന്നു. 

കഥാപാത്രങ്ങളെ യഥാർത്ഥ മനുഷ്യരായി കാണുന്നത്രയും, പോരാത്തതിന് അവതാരങ്ങൾ വരെ ആവുന്നത്രയും കഥയിലെ അവരുടെ ജന്മസ്ഥലങ്ങളെ യഥാർത്ഥ ലോകത്ത് അവർ ജനിച്ചിരുന്ന സ്ഥലങ്ങളും ആക്കി.

************

ഖുർആനെ കുറിച്ച്, ഇസ്‌ലാമും ഖുർആനും അംഗീകരിച്ചാലും ഇല്ലെങ്കിലും, ഒരു കാര്യം സ്പഷ്ടം. 

ഖുർആൻ കഥാപുസ്തകമല്ല. 

അതുകൊണ്ട് വെറും ഭാവനയും കഥയും കഥകൾ നൽകുന്ന പാഠങ്ങളുമല്ല ഖുർആൻ.

ഖുർആൻ വെറും ഭാവനാകഥാപുസ്തകം ആണെന്ന് അതിൻ്റെ ആളുകളും അല്ലാത്തവരും ഇതുവരെയും പറഞ്ഞിട്ടില്ല. 

മഹാഭാരതം കഥാപുസ്തകം ആണെന്ന് അതിൻ്റെ ആളുകളും അല്ലാത്തവരും ഒരുപോലെ സമ്മതിക്കുന്നുണ്ട്, പറയുന്നുണ്ട്. 

മഹാഭാരതം രചിച്ച കഥാകൃത്തും അയാൾക്കുള്ള പേരും ഒരുപോലെ എല്ലാവരും സമ്മതിക്കുന്നത്. 

വേദ വ്യാസൻ.

ആ കഥാകൃത്ത് ഭാവന ചെയ്ത് പറഞ്ഞ കഥകൾ മുഴുവൻ സംഭവിച്ചുവെന്ന് പറയപ്പെടുന്ന കാലം തന്നെയും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ്. 

യഥാർത്ഥത്തിൽ ഉണ്ടായിരുന്നുവെന്ന് കണക്കാക്കാൻ പോലും സാധിക്കാത്ത കാലം.

ചരിത്രം ഇല്ലാത്ത, എഴുത്തും കുത്തും രേഖകളും ഇല്ലാത്ത, മനുഷ്യൻ തന്നെയും ഉണ്ടെന്ന് പറയാൻ കഴിയാത്ത കാലം. 

ഖുർആൻ ഉണ്ടായത് അത്തരമൊരു കഥാകൃത്തിലൂടെയല്ല. 

ആണെന്ന് അവരും ആരും പറഞ്ഞിട്ടില്ല. 

ഖുർആൻ ഉണ്ടായത് കൃത്യമായ ചരിത്രവും രേഖയും എഴുത്തും കുത്തും മനുഷ്യനും ഉണ്ടായ കാലത്ത്.

അതുകൊണ്ട് തന്നെ മഹാഭാരതവും രാമായണവുമായി തുലനം ചെയ്യേണ്ട ഒന്നല്ല ഖുർആൻ. 

തെറ്റായാലും ശരിയായാലും, ഖുർആനിന് കൃത്യതയുണ്ട്, വ്യക്തതയുണ്ട്, കൃത്യമായ വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ നൽകാനുണ്ട്.

ഖുർആൻ എന്താണ്, മുഴുവൻ ശരിയോ തെറ്റോ എന്നതൊക്കെ വേറെ തന്നെ ചർച്ചചെയ്യേണ്ട കാര്യമാണ്. 

ആർക്കെങ്കിലും മാത്രം കിട്ടുന്ന, ആരെങ്കിലും മാത്രം നേടുന്ന, ആരുടെയെങ്കിലും മേൽ മാത്രം (അതും പിന്നീട്) സങ്കല്പിച്ച് പറയുന്ന ബോധോദയം എന്ന സംഗതി ഉണ്ടെന്ന് ഖുർആൻ എവിടെയും പറയുന്നില്ല. 

ഖുർആൻ പറയുന്ന, നിർദേശിക്കുന്ന കാര്യങൾ മാനവകുലത്തിന് ആകെമൊത്തം ഒരുപോലെ ബാധകം.

ഒരുപക്ഷേ ഗീതയും ഉപനിഷത്തുകളും ബോധോദയം എന്ന പേരിലും വിശേഷണത്തിലും അങ്ങനെയൊന്ന് ഉണ്ടെന്ന് പറയുന്നില്ല. 

ഉണ്ടെങ്കിൽ ഉള്ളത് എല്ലാവർക്കും ഒരുപോലെ ഉള്ളതും ആവുന്നതും സാധിക്കുന്നതും മാത്രം.

ദൈവത്തെ, ആത്യന്തികസത്യത്തെ അറിയുക, പ്രാപിക്കുക, സാക്ഷാൽക്കരിക്കുക എന്നത് മാത്രം.

"ആരെങ്കിലും തൻ്റെ നാഥനെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു വെങ്കിൽ അവൻ അതിനനുസരിച്ച പ്രവൃത്തികൾ (അമൽ സ്വാലിഹ) ചെയ്യട്ടെ." (ഖുർആൻ)

കബളിപ്പിക്കലുകൾക്കും വേഷംകെട്ടുകൾക്കും ഒരുതരം സാധ്യതയും നൽകാതെ ഖുർആൻ.

********

മനുഷ്യർക്കിടയിൽ ബുദ്ധിപരമായ വ്യത്യാസമുണ്ട്. 

ശരിയാണ്. 

പക്ഷെ, ആ വ്യത്യാസം വേറെ തന്നെ എന്തോ ആയ ബോധോദയം അല്ല.

ഓരോരുത്തരും മനസ്സിലാക്കുന്ന, ഓരോരുത്തനും പറയാൻ കഴിയുന്ന വ്യത്യാസം ഉണ്ട് എന്നുമാത്രം.

പക്ഷെ, അതിൻ്റെ പേരിൽ, ബോധോദയം എന്ന് പേരുള്ള എന്തോ ഒരു പ്രക്രിയ ഉണ്ട് എന്ന് വരുത്തുന്നത് വെറും അവകാശവാദം മാത്രം. 

ഒന്നും മനസ്സിലാവാത്ത ജനങ്ങളെ കെണിയിൽ വീഴ്‌ത്താനുള്ള പരിപാടി മാത്രം

ഉണ്ടെങ്കിൽ എല്ലാവർക്കും ഏറിയും കുറഞ്ഞും.

വ്യത്യസ്ത കാര്യങ്ങളിൽ വ്യത്യസ്തമായി നടക്കുന്നത് മാത്രം ബോധോദയം.

********

ഉണ്ടെങ്കിൽ ഉള്ള ബോധോദയം എല്ലാവർക്കും ആകുന്ന, ആകേണ്ട, സാധിക്കുന്ന, സാധിക്കേണ്ട കാര്യം. 

സൂക്ഷ്മതാബോധം എന്ന തഖ്വയുടെ കാര്യം പോലെ.

"നിങ്ങളിൽ ദൈവത്തിങ്കൽ ഏറ്റവും ശ്രേഷ്ഠൻ നിങ്ങളും ഏറ്റവും സൂക്ഷ്മതാബോധം ഉള്ളവൻ" (ഖുർആൻ).

അത്രയേ ഉള്ളൂ.

ബോധോദയം എന്ന പേരിൽ ആർക്കെങ്കിലും മാത്രമായി ഒന്നുണ്ടെന്ന് ഇല്ലെന്നാണ് പറഞ്ഞത്.

********

ഇത് പറയുമ്പോൾ ആരും ഉറഞ്ഞുതുള്ളേണ്ടതില്ല

അങ്ങനെ ഉറഞ്ഞുതുള്ളുന്ന, കാള പെറ്റു എന്ന് കേട്ടാൽ കയറെടുത്ത് ഉറഞ്ഞുതുള്ളേണ്ടിവരുന്ന ആരുടെയും അവസ്ഥ വല്ലാത്തത്. 

അങ്ങനെയുള്ളവർക്ക് അവരുടെമേൽ ഒരുതരം നിയന്ത്രണവും ഇല്ലാത്തത് പോലെ. 

എല്ലാ ഗീതയും ഉപനിഷത്തുകളും ഖുർആനും ആവശ്യപ്പെടുന്നത് അവനവൻ്റെ മേലുള്ള നിയന്ത്രണം. ആത്മ നിയന്ത്രണം. 

പക്വത, വിവേകം.

ആ നിയന്ത്രണം, പക്വത, വിവേകം ഇല്ലാതെ പോകുന്നതിനെ കുറിച്ച് ഓരോരുത്തനും ബോധവാന്മാരായാൽ മനസ്സിലാവും : ആർക്കെങ്കിലും മാത്രമല്ലാത്ത, എല്ലാവർക്കും ഒരുപോലെ സാധിക്കുന്ന ബോധോദയം അവർക്കും സാധിക്കുമെന്ന്.

ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം മുസ്‌ലിംകളുടെ ആവശ്യമായിരുന്നില്ല.

ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം കാര്യമായും മുസ്‌ലിംകളുടെ ആവശ്യമായിരുന്നില്ല.

ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം മുസ്ലികളുടെ മേൽ കെട്ടിയേല്പിക്കപ്പെട്ട മറ്റാരുടെയൊക്കെയോ ആദ്യമേയുണ്ടായിരുന്ന കാര്യമായ ആവശ്യവും അജണ്ടയും മാത്രമായിരുന്നു.

പതിവുപോലെ അടികൊള്ളാൻ ചെണ്ടയായി മുസ്‌ലിംകൾ.

ചെണ്ടക്ക് കൊട്ടി നേട്ടമുണ്ടാക്കാൻ ഇന്നും അന്നും തൽപരകക്ഷികളും. 

കുറച്ച് താമസിച്ചാണെങ്കിലും അവരുദ്ദേശിച്ച നേട്ടം ഇന്ത്യയിൽ സാക്ഷാത്കരിച്ചു തുടങ്ങിയ സ്ഥിതിക്ക് പ്രത്യേകിച്ചും.

ആരുടെയൊക്കെയോ ഒളിയജണ്ടയുടെ ഭാഗമായി നടന്ന വിഭജനത്തിൻ്റെ പേരിൽ ഇപ്പോഴും, ഈ വർത്തമാനകാല ഇന്ത്യയിലും മുസ്‌ലിംകൾ വെറും ചെണ്ടയായി അടികൾ വാങ്ങിക്കൂട്ടുന്നു. 

ചെണ്ടയുടെ വിധി അതുതന്നെ. ഇരവാദം പോലും പറയാൻ അവകാശമില്ലാതെ.

ചെണ്ടക്ക് ഇഷ്ടം പോലെ അടികൊടുത്ത് അധികാരം നേട്ടമാക്കാൻ മുൻപേ അജണ്ടയുണ്ടാക്കിയവരുടെ പിൻഗാമികളായ വലിയൊരു കൂട്ടവും. 

ഇപ്പോൾ ചെണ്ടയുടെ മേലുള്ള അടി അധികാരത്തിൻ്റെ ലഹരിയോടെ കൂടുതൽ ഉന്മത്തതയോടെയും ആവുന്നു, വർദ്ധിക്കുന്നു. 

വിഭജനത്തിന് വഴിയൊരുക്കിയ നീക്കങ്ങളും അജണ്ടകളും ആരുടേതൊക്കെയായിരുന്നു എന്ന് വ്യക്തമാക്കുന്ന ചില ഭാഗങ്ങൾ കീഴെ കൊടുക്കുന്നു:

യഥാർത്ഥത്തിൽ ഇന്ത്യ വിഭജിച്ചത് ആർക്കുവേണ്ടിയാണ്, ആരാണ്?

ലാല ലജ്പത് റായിയാണ് ഇന്ത്യ വിഭജിക്കുക എന്ന ആശയം ആദ്യമായി ഉന്നയിച്ചത്. 1890ൽ.

ആര്യസമാജക്കാരനായ ലാല ലജ്പത് റായി വിഭജനം ആവശ്യമായി മുന്നോട്ട് വെക്കുമ്പോൾ, വർത്തമാനകാല ഇന്ത്യൻ ഭാഷ്യത്തിൽ വിഭജനത്തിൻ്റെ മുഴുവൻ ഭാരവും പേറുന്ന ജിന്നക്ക് 15 വയസ്സ് പോലും തികഞ്ഞിരുന്നില്ല.

ഭാരത് ധർമ്മ മഹാമണ്ഡൽ നേതാവായ നാരായൺ ബസുവിൽ നിന്നാണ് ഇന്ത്യയെ വിഭജിക്കണം എന്ന ആശയം ലാല കണ്ടെടുത്തത്.

ആര്യസമാജക്കാർ പൊതുവായി ഉന്നയിച്ചുകൊണ്ടിരുന്ന വിഭജനം എന്ന ആശയം പിന്നീട് ഉന്നയിച്ചത് ബ്രിട്ടീഷ് രാഞ്ജിക്ക് വേണ്ടി പണിയെടുത്തുകൊള്ളാമെണ് എഴുതി ഒപ്പിട്ടുകൊടുത്ത് ജയിൽമോചനം നേടിയ സവർക്കർ.

1924 ൽ സവർക്കർ എഴുതി:

"സിന്ധുനദി മുതൽ കടൽ വരെയുള്ള ഭാരതദേശത്തെ മാതൃഭൂമിയായും വിശുദ്ധഭൂമിയായും തന്റെ മതത്തിന്റെ കളിത്തൊട്ടിലായും കരുതുന്നവനാണ് യഥാർത്ഥ ഹിന്ദു. ഹിന്ദുക്കൾ ഒരു രാഷ്ട്രമാണ്."

വേറൊരു ഘട്ടത്തിൽ, 1923ൽ, ഔദിൽ നടന്ന ഹിന്ദുമഹാസഭയുടെ സമ്മേളനത്തിൽ മൂഞ്ചെ പറഞ്ഞു. "ഇംഗ്ലണ്ട് ഇംഗ്ളീഷുകാരുടേതും ജർമ്മനി ജർമ്മൻകാരുടേതും, ഫ്രാൻസ് ഫ്രഞ്ച്കാരുടേതും എന്ന പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണ്".

സവർക്കർ നടത്തിയ ഈയൊരു സമവാക്യവും തുലനവും തന്നെ തെറ്റാണ്. ഇംഗ്ലണ്ട് ഇംഗ്ളീഷുകാരുടേതും ജർമ്മനി ജർമ്മൻകാരുടേതും, ഫ്രാൻസ് ഫ്രഞ്ച്കാരുടേതും ആയതുപോലെയാണെങ്കിൽ ഇന്ത്യ ഇന്ത്യക്കാരുടെതാണ് എന്നാണ് വരേണ്ടത്. മത-ജാതി-വിശ്വാസ വ്യത്യാസം വിഷയമാകാതെ എല്ലാ ഇന്ത്യക്കാരുടെതും ആകണം ഇന്ത്യ എന്നർത്ഥം.


ബ്രിട്ടീഷുകാരുടെ സഹായത്തോടെ എങ്ങനെ ഹിന്ദുരാഷ്ട്രം സഥാപിക്കാം, മുസ്ലിംകളെയും മറ്റും എങ്ങനെ ഒഴിവാക്കാം, തുടങ്ങിയ വിഷയങ്ങളിൽ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടുള്ള ഒരു ലേഖന പരമ്പര 1924 നവംബർ 26 മുതൽ ഡിസംബർ 7 വരെയുള്ള ദിവസങ്ങളിൽ ദി ട്രിബ്യുണ് പത്രത്തിൽ ലാല ലജ്പത് റായി "ഇന്ത്യാവിഭജനം" എന്ന വിഷയത്തിൽ ലേഖന പരമ്പരയായി എഴുതി. 

1925ൽ കാൺപൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'പ്രതാപ്' പത്രത്തിൽ ലാല ഹർദയാൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തല്ലിയോടിച്ച് ഹിന്ദുക്കളുടെ രാജ്യം സ്ഥാപിക്കണമെന്ന് എഴുതി.   

ഒരിക്കൽ പോലും വിഭജനം എന്നൊരു വാക്ക് അക്കാലയളവിലൊന്നും ജിന്ന ഉന്നയിച്ചിട്ടില്ല.!

ആയിടക്ക് 1930 ൽ കൽക്കത്തയിൽ നടന്ന ഹിന്ദുമഹസഭ സമ്മേളനത്തിൽ ഇന്ത്യ വിഭജിച്ച് ഹിന്ദുരാഷ്ട്രം വ്രേതന്നെയായി ഉണ്ടാക്കണമെന്ന്  പ്രമേയം പാസാക്കി. 

1937 ൽ അഹമ്മദാബാദിൽ നടന്ന ഹിന്ദുമഹാസഭയുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് വി ഡി സവർക്കർ പ്രസംഗിച്ചത് കാണുക:

"ഇന്ത്യ ഒരൊറ്റ രാഷ്ട്രമായിരിക്കുമെന്ന് സങ്കല്പിക്കാൻ പോലും സാധ്യമല്ല, ഇന്ത്യ മുഖ്യമായും രണ്ട് രാഷ്ട്രങ്ങളാണ്, ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും പരസ്പരം ശത്രുക്കളായ രണ്ട് രാഷ്ട്രങ്ങൾ."

********

1939 ൽ ആർ എസ് എസ്സിന്റെ രണ്ടാം സർസംഘ ചാലക് എം എസ് ഗോൾവാക്കർ  വി ഓർ ഔർ നേഷൻ ഹുഡ് ഡിഫൈൻസ് എന്ന കൃതിയിൽ "ഹിന്ദു രാഷ്ട്രം സ്ഥാപിക്കണം, മുസ്ലിംകൾ അടക്കമുള്ള ന്യുനപക്ഷങ്ങൾ ഒന്നുകിൽ ഹിന്ദുസമൂഹത്തിൽ ലയിച്ച് വംശശുദ്ധീകരണത്തിന് വിധേയമാവുകയോ, രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു" 

ഹിന്ദുയുവാക്കൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കരുത്, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തല്ലിയോടിച്ച് ഹിന്ദുരാഷ്ട്രം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ശക്തിയും സമ്പത്തും മാറ്റിവെക്കണം എന്ന് ആഹ്വാനം ചെയ്തു.  

വെറും എഴുത്തും പ്രസംഗവും മാത്രമായിരുന്നില്ല:

വിഭജനത്തെ എതിർക്കുന്ന നേതാക്കളെ ഭീഷണിപ്പെടുത്തി,

വിഭജനത്തെ എതിർത്തതിന്റെ പേരിൽ, 1934 മുതൽ ഗാന്ധിജിയെ കൊല്ലാൻ 5 തവണ ശ്രമിച്ചു.

പലയിടങ്ങളിലും മുസ്ലിംകൾക്കെതിരെ വർഗ്ഗീയ കലാപങ്ങൾ നടത്തി.

കോൺഗ്രസ്സിലെ വലതുപക്ഷ ചായ്‌വുള്ളവരെ സ്വാധീനിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിൽ നിന്ന് മുസ്ലിംലീഗിനെയും മുസ്ലിംകളെയും ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കി.

ഒരു കാരണവശാലും ഇന്ത്യയിൽ നല്ലനിലയിൽ ജീവിക്കാൻ വലതുപക്ഷ തീവ്രവാദികൾ അനുവദിക്കില്ല എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ്,  ഗാന്ധിജിയോടൊത്ത് സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ നയിച്ചിരുന്ന ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രഗത്ഭനായിരുന്ന ജിന്ന, 1940 ലാഹോറിൽ നടന്ന സമ്മേളനത്തിൽ, വേറെ രാജ്യമല്ല, സ്വയം ഭരണാവകാശമുള്ള പ്രദേശം മുസ്ലിംകൾക്ക് വേണം (കോൺഫെഡറേഷൻ സ്വഭാവത്തിൽ) എന്ന്  ആവശ്യപ്പെട്ടത്. 

അപ്പോഴും ജിന്ന ആവശ്യപ്പെട്ടിരുന്നത് വിഭജനവും വേറെ രാജ്യവും ആയിരുന്നില്ല. പകരം ഇന്ത്യയെ സ്വയം ഭരണാവക്ഷമുള്ള പ്രദേശങ്ങൾ ഒരുമിച്ച് നിൽക്കുന്ന കോൺഫെഡറേഷൻ ആക്കുക എന്നതായിരുന്നു ജിന്ന ആവശ്യപ്പെട്ടത്

7 വർഷത്തെ നിരന്തരശ്രമങ്ങളുടെ ഫലമായി സ്വയംഭരണപ്രദേശം എന്നത് മറ്റൊരു രാജ്യം എന്നാക്കി മാറ്റാൻ വലതുപക്ഷ തീവ്രവിഭാഗത്തിന് കഴിഞ്ഞു. 

മാപ്പെഴുതി ജയിൽ മോചിതനായ കാലം മുതൽ മാസം തോറും ബ്രിട്ടീഷുകാരിൽ നിന്ന് ശമ്പളം വാങ്ങി ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിച്ച സവർക്കറിന്റെയും മറ്റ് വലതുപക്ഷ നേതാക്കളുടെയും താല്പര്യ പ്രകാരമാണ്, 1947ൽ സർ സിറിൽ റാഡ്ക്ലിഫ് എന്ന ബ്രിട്ടീഷ് ലോയറെ കൊണ്ട് വരപ്പിച്ച് വിഭജിക്കപ്പെട്ട ഇന്ത്യയെ നെഹ്രുവും പട്ടേലും ജിന്നയും ഉൾപ്പടെ ഇന്ത്യയിലെ ദേശീയ നേതാക്കളെക്കൊണ്ട് മൗണ്ട് ബാറ്റൺ പ്രഭു അംഗീകരിപ്പിക്കുന്നത്. 

ജിന്നയെ സമ്മതിപ്പിച്ച നിമിഷത്തെക്കുറിച്ച്  മൗണ്ട് ബാറ്റണെ ഉദ്ധരിച്ച് എഴുതപ്പെട്ട വാക്കുകൾ ഇങ്ങനെയാണ് 

"'കെല്ലിയുടെ ക്യാപ്റ്റനും ഇംഫാൽ സമതലത്തിൽ വെച്ച് ജപ്പാൻകാരാൽ വളയപ്പെട്ട സൈന്യവിഭാഗത്തിന്റെ സുപ്രീംകമാണ്ടറുമായിരുന്ന മൗണ്ട് ബാറ്റൺ, തൻ്റെ ജീവിതത്തിലെ ഏറ്റവും ഉത്കണ്ഠാകുലമായ നിമിഷമായി അനുസ്മരിക്കുന്നത് ഈ നിമിഷത്തെയാണ്, അവസാനമില്ലാത്ത ഒരു നിമിഷം. 

"മനസ്സില്ലായ്മയോടെ തന്നാലാവുന്ന ഏറ്റവും ദുർബലവും ഏറ്റവും മടിപിടിച്ചതുമായ തലകുലുക്കൽ കൊണ്ട് ജിന്ന സമ്മതം പ്രകടിപ്പിച്ചു! (Freedom at Midnight, Written by Larry Collins and Dominique Lapierre)

ആ മനുഷ്യനെയാണ്, ജിന്നയെയാണ് പിന്നീടിങ്ങോട്ട് നമ്മൾ വിഭജനത്തിന്റെ ഉത്തരവാദിയായി മുദ്രകുത്തുന്നത്. അതിൻ്റെ യഥാർഥ ഗുണഭോക്താക്കൾ വേറെ കുറെ വിഭാഗങ്ങൾ ആയിരിക്കെ, അവർ ഇന്ന് ഇന്ത്യ ഭരിക്കുന്നവരുടെ മുൻമുറക്കാരാണെന്നിരിക്കെ

ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി മുസ്ലിംകളെ പുറത്താക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ വലതുപക്ഷ തീവ്രവിഭാഗത്തിന് കഴിഞ്ഞു എന്നതാണ് ഇന്ത്യാ വിഭജനത്തിലൂടെ വലതുപക്ഷ വർഗ്ഗീയ തീവ്രവാദികൾ ഉണ്ടാക്കിയ നേട്ടം, 

നെഹ്രുവും മറ്റു ദേശീയനേതാക്കളും അവസരത്തിനൊത്ത് ഉയർന്നത് കൊണ്ട് ഇന്ത്യയുടെ ഭരണത്തിൽ എത്താൻ അവർക്ക് അക്കാലത്ത് പൂർണമായും സാധിച്ചില്ല എന്ന് മാത്രം. 

ആ ദേഷ്യം അവർ ഇന്നും നെഹ്റുവിനോടും മറ്റ് ദേശീയ നേതാക്കളോടും കാണിച്ച് തുടരുകയും ചെയ്യുന്നു., 

നിരാശപൂണ്ട വലതുപക്ഷ തീവ്രവിഭാഗത്തിൻ്റെ നേതൃത്വം ഗാന്ധിയെ അല്ല, നെഹ്രുവിനെയായിരുന്നു കൊല്ലേണ്ടിയിരുന്നത് എന്ന് പലവട്ടം വിളിച്ചുപറഞ്ഞിട്ടുണ്ട്. 

ഇന്ത്യാവിഭജനം ഒരു രാജ്യദ്രോഹമായിരുന്നുവെങ്കിൽ അത് ചെയ്തവരിൽ ഒന്നാമൻ ലാലാ ലജ്പത് റായിയായിരുന്നു, 

സവർക്കറും, ഹെഡ്ഗേവാറും, മൂഞ്ചെയും, ഗോൾവാക്കറും തുടങ്ങി നൂറു രാജ്യദ്രോഹികളുടെ പേരെങ്കിലും പറഞ്ഞ ശേഷമേ വിഭജനത്തിന് ഉത്തരവാദിയായി ജിന്നയുടെ പേര് പറയാൻ സാധിക്കുകയുള്ളൂ... 

മുസ്ലിംകൾ അവകാശം വാങ്ങിപ്പോയതല്ല, പാകിസ്ഥാനിലേക്ക് അവരെ ഓടിച്ചുവിട്ടതാണ്. 

തങ്ങളുടെ സൗകര്യം ഇങ്ങിവിടെ എങ്ങനെയെങ്കിലും ഒരുങ്ങിക്കിട്ടാൻ ഉണ്ടാക്കിയതാണ് ഇന്ത്യാവിഭജനം.

രണ്ട് ലക്ഷം മനുഷ്യർ കൊല്ലപ്പെടുകയും ഒരു ലക്ഷം സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയും ചെയ്തുവെന്നാണ് ഔദ്യോഗീക കണക്ക്, അനൗദ്യോഗിക കണക്കുകൾ പ്രകാരം മരണം പത്ത് ലക്ഷം കവിയും. 

അന്ന് ഓടിപ്പോകാതിരുന്ന ഉത്തരേന്ത്യയിലെ ലക്ഷക്കണക്കിന് മനുഷ്യരെ നിരവധി കലാപങ്ങളിലൂടെ കൂട്ടക്കുരുതിക്ക് ഇരയാക്കിയിട്ടുണ്ട്, ഇന്നും അവരത് ചെയ്തു കൊണ്ടിരിക്കുന്നു.

അന്ന് ബലാൽസംഗത്തിന് നേതൃത്വം നൽകിയവർ ഇന്നും പരസ്യമായി മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു.

ഒന്നേകാൽ കോടി മനുഷ്യരുടെ പാലായനവും പത്തു ലക്ഷം മനുഷ്യരുടെ കൊലപാതകവും നടന്ന ആ പാതകത്തിന് ഉത്തരവാദി, ഇന്നും അതിനുവേണ്ടി ദാഹിക്കുന്ന വലതുപക്ഷ തീവ്രവിഭാഗമാണ്. 

ഗാന്ധിജിയുടെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ മറ്റൊരു പത്ത് ലക്ഷം മനുഷ്യരെ കൂടി അവർ കുരുതി കൊടുത്തേനെ.

പള്ളികൾ ഉളളത് കൊണ്ടല്ല ഇസ്‌ലാം. പകരം, ഇസ്‌ലാം ഉളളത് കൊണ്ട് പള്ളികൾ ആണ്.

ഒരു നാട്ടിലെ നാട്ടുകാർ മുഴുവൻ വിശ്വാസം മാറിയാൽ അവിടത്തെ ആരാധനാലയങ്ങളുടെ സ്വഭാവം മാറും. 

അതിന് കയ്യേറുക, കട്ടെടുക്കുക എന്നൊക്കെ എങ്ങനെയാണ്, എവിടെയാണ് അർത്ഥമുള്ളത്? 

അറബ് ലോകത്ത് ജനങ്ങൾ മുഴുവൻ വിശ്വാസപരമായി ഇസ്‌ലാമിലേക്ക് മാറിയപ്പോൾ ആരാധനാലയങ്ങളും മാറി ഇസ്ലാമിൻ്റേതായി, അത്രയേ ഉള്ളൂ... 

അങ്ങനെ മാറി മാറി തന്നെയല്ലേ ലോകം ഇങ്ങനെ ആയതും വളർന്നതും. 

അതിനെയൊക്കെ കയ്യേറൽ, കട്ടെടുക്കൽ എന്നൊക്കെ സന്ദർഭവും ചരിത്രവും മറച്ചുവെച്ച് പറയാമോ?

കയ്യേറലും കട്ടെടുക്കലും മാത്രം നടക്കുന്ന നമ്മുടെ വർത്തമാനകാല നാട്ടിൽ നിന്നും ചിന്തിക്കുമ്പോൾ പലർക്കും അങ്ങനെ തോന്നുന്നതിൽ വലുതായി അൽഭുതപ്പെടാനില്ല.

*******"

പള്ളികൾക്കടിയിൽ ക്ഷേത്രങ്ങളും ക്ഷേത്രങ്ങൾക്കടിയിൽ ബുദ്ധ-ജൈന മഠങ്ങളും ഉണ്ടെന്ന് വാദിച്ച് കലാപങ്ങൾ ഉണ്ടാക്കുന്ന നാട്.

ദൈവങ്ങൾ കെട്ടിടങ്ങളുടെ കീഴിൽ കുടുങ്ങിപ്പോകുന്നത്ര നിസ്സാരരായിപ്പോകുന്ന നാട്. 

ഭൂമിക്കടിയിൽ ശ്വാസംമുട്ടുന്ന ദൈവങ്ങളെ  രക്ഷിക്കാൻ ദൈവങ്ങളെക്കാൾ കരുത്തുള്ള രാഷ്ട്രീയനേതാക്കൾ വേണ്ടിവരുന്ന നാട്.

ദൈവങ്ങളെ ഭൂമിയുടെ അടിയിൽ നിന്നും രക്ഷിച്ചു ജീവിപ്പിക്കാൻ നാട്ടിൽ മുഴുക്കെയും കലാപങ്ങൾ അഴിച്ചുവിടേണ്ടി വരുന്ന നാട്.

********

പള്ളികൾ തകർക്കുന്നവർ അറിയാതെ പോകുന്ന കാര്യം. 

പള്ളികൾ ഉളളത് കൊണ്ടല്ല ഇസ്‌ലാം. 

പകരം, ഇസ്‌ലാം ഉളളത് കൊണ്ട് പള്ളികൾ ആണ്. 

മുസ്‌ലിംകൾക്ക് നിസ്കരിക്കാൻ പള്ളികൾ തന്നെ വേണമെന്നില്ല. 

മുസ്‌ലിംകൾക്ക് ഭുമിയിൽ എവിടെവെച്ചും നിസ്കരിക്കാം, ദൈവത്തെ വിളിക്കാം, പ്രാപിക്കാം.

അത്രക്ക് ലളിതമാണ്, നേരിട്ടുള്ളതാണ്, കെട്ടിക്കുടുക്കുകളും ഉപചാര ആചാരങ്ങൾ ഇല്ലാത്തതുമാണ് ഇസ്‌ലാം നിശ്ചയിച്ച ദൈവം, ദൈവവുമായുള്ള മനുഷ്യൻ്റെ ബന്ധവും ഇടപാടും.

പ്രകൃതിയുമായി നേരിട്ടെന്ന പോലെ.

Wednesday, April 9, 2025

പേടിയാണ്: എല്ലാവർക്കും ഇസ്ലാമിനേയും മുസ്‌ലിംകളെയും. പേടിപ്പിക്കുകയായാണ് എല്ലാവരും: ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച്..

പേടിയാണ്: 

എല്ലാവർക്കും ഇസ്ലാമിനേയും മുസ്‌ലിംകളെയും.

പേടിപ്പിക്കുകയാണ്: 

എല്ലാവരും ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഇല്ലാത്തതും പറ്റാത്തതും പടച്ചുണ്ടാക്കി പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ട്.

പല കാരണങ്ങൾ ഉണ്ടെങ്കിലും, പ്രത്യക്ഷത്തിൽ ലോകത്തെവിടെയും സാമ്രാജ്യത്ത ഫാസിസ്റ്റ് അധിനിവേശ ശക്തികളെ എതിർക്കാനും, എതിർക്കാൻ മാത്രമുള്ള സമ്പൂർണ്ണ പകരവ്യവസ്ഥ മുന്നിൽ വെക്കാനും ഇസ്‌ലാം മാത്രമേ ഫലത്തിലുള്ളൂ, ഫലത്തിൽ ബാക്കിയുള്ളൂ എന്നത് കൊണ്ട് കൂടിയാവാം ഇതിങ്ങനെ സംഭവിക്കുന്നത്.

അതുകൊണ്ട് തന്നെ ഇത്തരുണത്തിൽ ഖുർആൻ പറഞ്ഞത് ശ്രദ്ധിക്കുക:

"നിഷേധിച്ചവരുടെ (വാസ്തവങ്ങളെ ഒളിച്ചും മറച്ചും വെച്ചവരുടെ) ഹൃദയങ്ങളിൽ നാം (ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച) പേടി (ഭയം) ഇട്ടുകൊടുക്കും." (സൂറ: ആലി ഇമ്രാൻ:  ഖുർആൻ)

എത്ര കൃത്യമായ, എത്ര ശരിയായ, ഇന്നും എന്നും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് വളരെ ചെറിയ ഈ സൂക്തത്തിലൂടെ ഖുർആൻ പറഞ്ഞുവെച്ചിരിക്കുന്നത്? 

വർത്തമാനകാല ലോക/ഇന്ത്യൻ ഭരണകൂട മനശ്ശാസ്ത്രവും അവർ പൊതുജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്ന മനശ്ശാസ്ത്രവും വളരെ കൃത്യമായും മുൻകൂട്ടിയും വരച്ചുകാട്ടാൻ വേണ്ടി പറഞ്ഞിരിക്കുന്നത് പോലെ തന്നെ.

ഇസ്‌ലാമും മുസ്ലിംകളും വെറും വെറുതേയിരുന്നാൽ പോലും ശത്രുക്കളായ എല്ലാവർക്കും പേടിയാണ്, പേടിപ്പിക്കലാണ്. 

ഇസ്ലാലും മുസ്ലികളും അവരുടെ കൃത്യമായ സമ്പൂർണ്ണ വിശ്വാസ ആദർശ മാഹാത്മ്യം കൊണ്ട് ശത്രുക്കളായ എല്ലാവർക്കും പുലിയും സിംഹവും പോലെയായി തോന്നുന്നു. 

അതുകൊണ്ട് തന്നെ ഇസ്‌ലാമും മുസ്ലിംകളും വെറുതേയിരുന്നാൽ പോലും എല്ലാവരും ഇസ്ലാമിനേയും മുസ്ലിംകളെയും ചൂണ്ടി എന്തൊക്കെയോ ഇല്ലാത്തതും പറ്റാത്തതും പടച്ചുണ്ടാക്കി പറഞ്ഞും പ്രചരിപ്പിച്ചും പേടിപ്പിക്കും.

ഭയം മാത്രമാണ്, ഏതെങ്കിലും നിലക്കുള്ള ഭയം മാത്രമല്ല പലകോലത്തിൽ പലനിലക്കുള്ള ഭയമാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് അവർക്കൊക്കെയും. 

ഇസ്‌ലാമോ മുസ്ലിംകളോ ചരിത്രത്തിൽ എപ്പോഴെങ്കിലും എവിടെയെങ്കിലും കലാപങ്ങളോ കൂട്ടക്കൊലപാതകങ്ങളോ ക്രൂരതകളോ ബലാൽസംഗങ്ങളോ വംശഹത്യകളോ ചെയ്തവരായത് കൊണ്ടല്ല ഈ പേടിയും പേടിപ്പിക്കലും. 

ഇസ്‌ലാമിനും മുസ്‌ലിംകൾക്കും അവരുടെ കൃത്യമായി നിർബന്ധപൂർവ്വം പിന്തുടരുന്ന വിശ്വാസസംഹിതകളും മാർഗ്ഗദർശനങ്ങളും വെച്ച് തന്നെ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതും സാധിക്കാത്തതും കൂടിയാണ് കലാപങ്ങളും കൂട്ടക്കൊലപാതകങ്ങളും ക്രൂരതകളും വംശഹത്യകളും ബലാൽസംഗങ്ങളും എന്നിരിക്കെയാണ് ഇവയൊക്കെ ആരോപിച്ചുകൊണ്ടുള്ള ശത്രുപക്ഷത്തിൻ്റെ ഈ പേടിയും പേടിപ്പിക്കലും.

" (കൊല്ലപ്പെട്ട) മറ്റൊരാൾക്ക് പകരമോ കുഴപ്പമോ കാരണമായല്ലാതെ ആര് ഒരാളെ കൊന്നുവോ, അത് ജനങ്ങളെ മുഴുവൻ കൊന്നത് പോലെയാണ്. ആര് ഒരുവനെ ജീവിപ്പിച്ചുവോ അത് ജനങ്ങളെ മുഴുവൻ ജീവിപ്പിച്ചത് പോലെയുമാണ് (ഖുർആൻ)"

ചരിത്രത്തിലങ്ങോളമിങ്ങോളം കലാപങ്ങളും കൂട്ടക്കൊലപാതകങ്ങളും വംശഹത്യകളും ബലാൽസംഗങ്ങളും മാത്രം ചെയ്തവരും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നവരും ഇനിയങ്ങോട്ടും ഒരുതരം കൂസലുമില്ലാതെ ചെയ്യാനിടയുള്ളവരുമാണ് ഇസ്ലാമിനേയും മുസ്‌ലിംകളെയും പേടിക്കുന്നതും ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് ഇല്ലാത്തതും പറ്റാത്തതും പടച്ചുണ്ടാക്കി പറഞ്ഞ് പ്രചരിപ്പിച്ച് പേടിക്കുന്നതും.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പേടിക്കുന്നവർക്കും ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് ഇല്ലാത്തതും പറ്റാത്തതും പടച്ചുണ്ടാക്കി പറഞ്ഞ് പ്രചരിപ്പിച്ച് പേടിക്കുന്നവർക്കും എന്ത് ക്രൂരതകളും കലാപങ്ങളും കൂട്ടക്കൊലപാതകങ്ങളും വംശഹത്യകളും ബലാൽസംഗങ്ങളും എപ്പോൾ എവിടെ വേണമെങ്കിലും ചെയ്യാം. 

കാരണം, ഇസ്‌ലാമിൻ്റെയും മുസ്ലിംകളുടെയും ശത്രുക്കൾക്ക് അവരവരുടെ സൗകര്യത്തിന് വേണ്ടി അവരവർ അപ്പപ്പോൾ ഉണ്ടാക്കുന്നതല്ലാത്ത, അവരെ വഴികാട്ടുന്ന നിർബന്ധമായ വിശ്വാസസംഹിതകളും മാർഗ്ഗദർശനങ്ങളും ഇല്ല.

അതുകൊണ്ട് തന്നെ ഇപ്പറഞ്ഞത് പോലുള്ള ക്രൂരതകളും കലാപങ്ങളും കൂട്ടക്കൊലപാതകങ്ങളും വംശഹത്യകളും ബലാൽസംഗങ്ങളും, അതൊക്കെയും ഇസ്‌ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ ആരോപിക്കുന്ന കൂട്ടർക്ക്, ചെയ്യുക വിഷയമല്ല. 

ചരിതത്തിലങ്ങോളമിങ്ങോളം അവർ ചെയ്തുകൂട്ടിയത് പോലെ തന്നെ ഇനിയങ്ങോട്ടും അവർക്ക് വേണ്ടത് പോലെ വേണ്ടിടത്ത് ക്രൂരതകളും കലാപങ്ങളും ആക്രമണങ്ങളും കൂട്ടക്കൊലപാതകങ്ങളും വംശഹത്യകളും ബലാൽസംഗങ്ങളും ചെയ്തുകൂട്ടുക വളരെ എളുപ്പം. 

എന്ന് മാത്രമല്ല, കളവ് മാത്രം വഴിയും ആദർശവും ആക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കും സാമ്രാജ്യത്വശക്തികൾക്കും അവർ ചെയ്യുന്നതൊക്കെയും വേറെയാരുടെയെങ്കിലും മേൽ പച്ചക്കളവായി ആരോപിച്ച് സ്വയം ഒഴിഞ്ഞുനിൽക്കുകയും എളുപ്പമാണ്.

ഇരുട്ട് സ്വന്തം അസ്തിത്വം നഷ്ടപ്പെടുന്നതോർത്ത് വെളിച്ചത്തെ പേടിക്കുന്നത് പോലെ തന്നെ പക്ഷെ ഇവരെല്ലാവരും ഇസ്ലാമിനേയും മുസ്‌ലിംകളെയും പേടിക്കും.

ഭരണകൂടങ്ങളും ആയുധശക്തിയും മുഴുവനും അവരുടെ കൂടെയുണ്ടായാലും, വലതുപക്ഷ ഫാസിസ്റ്റ് പാർട്ടികളും ഒപ്പം സാമ്രാജ്യത്വശക്തികളും കടന്നുപോകുന്ന, പ്രചരിപ്പിക്കുന്ന ഭീതിയാണ് ഖുർആൻ വരച്ചുകാട്ടിയിരിക്കുന്നത്. 

ഭീതിയും ഭീതിയുണ്ടാക്കുന്ന വെറുപ്പും മാത്രം ആയുധവും ആദർശവും ആക്കുന്നവർ.

കണ്ടില്ലേ, വർത്തമാനകാല ഇസ്രയേലിനെയും ഇന്ത്യയെയും? 

ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരായ ഒരുക്കത്തിലും പടയൊരുക്കത്തിലും മാത്രമാണവർ. 

ഇസ്‌ലാം - മുസ്‌ലിം വിരുദ്ധമാണെങ്കിൽ എന്തും എങ്ങനേയും ശരിയെന്നതാണ് അവരുടെ ഭാഷ്യവും നിലപാടും. 

ആശയപരമായും വിശ്വാസപരമായും ഇസ്‌ലാമിൻ്റെയും മുസ്ലിംകളുടെയും മുൻപിൽ തോറ്റ് തുന്നംപാടിയ ക്രിസ്തീയസഭയും പൗരോഹിത്യവും സ്വന്ത വിശ്വാസിസമൂഹത്തിൻ്റെ (കുഞ്ഞാടുകളുടെ) മുൻപിൽ മുഖംരക്ഷിക്കാൻ വെറും തെരുവുതെണ്ടികളെ പോലെ പെരുമാറുകയാണ്. 

ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെയാണെങ്കിൽ എന്തും ചെയ്യാൻ എങ്ങനെയുള്ള പിന്തുണയും ആർക്കും നൽകാം എന്ന നിലക്കാണ് ക്രിസ്തീയസഭയും പൗരോഹിത്യവും.

എത്രയെല്ലാം നൂതന ആയുധങ്ങളും ശക്തിയും സാമ്രാജ്യത്വശക്തികളുടെ സർവ്വപിന്തുണയും അവർക്കുണ്ട്? ഇസ്ലായേലിനും ഇന്ത്യക്കും ഉണ്ട്?

അവയൊക്കെയും സമാഹരിച്ച് കണ്ണടച്ച് വളരെ ഒരു ചെറിയ സംഘമായിരുന്നാലും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും എങ്ങനേയും ആക്രമിക്കാൻ പ്രേരിപ്പിക്കുന്നത്ര എന്തെന്നില്ലാത്ത, എന്തിനെന്നില്ലാത്ത പേടിയിലാണവർ എന്നിട്ടും.

ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ തീവ്രവാദ-ഭീകരവാദ ആരോപണങ്ങൾ ആരോപിച്ചുകൊണ്ടാണ് കാര്യമായും ഈ പേടിയും പേടിപ്പിക്കലും അവർ നടത്തുന്നത്.  

ഇസ്‌ലാമും മുസ്ലിംകളും നടത്തുന്ന ന്യായമായ പ്രതിരോധത്തെയും പ്രതികരണത്തെയും, എന്നുവേണ്ട ദീർഘനിശ്വാസത്തെ പോലും തീവ്രവാദമായും ഭീകരവാദമായും ചിത്രീകരിച്ചുകൊണ്ട്.

അതിനുവേണ്ട സംഭവങ്ങളും വാർത്തകളും ഈ പേടിക്കുന്നവരും പേടിപ്പിക്കുന്നവരും ആരോപിക്കുന്നവരും സ്വയം തന്നെ എങ്ങനേയും എവിടെയും അവരുടെ ശക്തിയും അധികാരവും തന്ത്രവും കുടിലതയും ഉപയോഗിച്ച്, പ്രയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട്. 

അവരുടെ ഇരകളെ തന്നെ, അവർക്ക് വേണ്ട ഇരകളെ തന്നെ, അവർക്ക് കുറ്റമാരോപിക്കാൻ വേണ്ട ബലിയാടുകൾ ആക്കിക്കൊണ്ട്.

അവരുടെ ഇരകളായ, ഇരകളാവേണ്ട ഇസ്ലാമിനേയും മുസ്‌ലിംകളെയും തന്നെ അവർ സ്വയം ചെയ്യുന്ന ക്രൂരതകൾക്കുള്ള ബലിയാടുകളാക്കി അവർ പേടിക്കുന്നു, ലോകത്തെ ഇരകളുടെ ഭീകരതയും തീവ്രതയും പടച്ചുണ്ടാക്കി പറഞ്ഞ് പ്രചരിപ്പിച്ച് പേടിപ്പിക്കുന്നു

പേടിക്കുന്നവർക്കും പേടിപ്പിക്കുന്നവർക്കും രാജ്യങ്ങളും ഭരണകൂടങ്ങളും അധികാരവും നൂതന ആയുധങ്ങളും വാർത്താവിനിമയ മാധ്യമങ്ങളും എല്ലാമുണ്ട് എന്നതൊന്നും അവരുടെ പേടിയും പേടിപ്പിക്കലും ഇല്ലാതാക്കാൻ മതിയാവുന്നില്ല.

എല്ലാം സ്വന്തമായുണ്ടായിട്ടും ഒന്നും സ്വന്തമായില്ലാത്ത ഇസ്ലാമിനേയും മുസ്‌ലിംകളെയുമാണ് എന്നാലും അവർക്ക് പേടി. 

അവർ പേടിക്കുന്ന ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് അവർ തന്നെ ഇല്ലാത്ത കഥകൾ പടച്ചുണ്ടാക്കി പറഞ്ഞ് പേടിപ്പിക്കുകയാണ് അതുകൊണ്ട് തന്നെയവർ. 

ഇസ്‌ലാമും മുസ്ലിംകളും മാത്രം അവർക്കെല്ലാവർക്കും എപ്പോഴും വിഷയം.

ആരെയാണോ അവർ പേടിക്കുന്നത്, ആരെക്കുറിച്ചാണോ അവർ പേടിപ്പിക്കുന്നത് ആ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും അധികാരവും രാജ്യങ്ങളും ഭരണകൂടങ്ങളും നൂതന ആയുധങ്ങളും വാർത്താവിനിമയ മാധ്യമങ്ങളും ഇല്ലെന്നാൽ പോലും സംഗതികൾ ഇങ്ങനെ.

ഇസ്‌ലാമിനും മുസ്ലിംകൾക്കും ഉണ്ടെന്ന് പറയുന്ന, പറയപ്പെടുന്ന ഒട്ടനവധി രാജ്യങ്ങൾ പോലും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഉള്ളതല്ല. 

ആ രാജ്യങ്ങളും ഇസ്ലാമിനേയും മുസ്‌ലിംകളെയും പേടിക്കുന്നവർക്കും ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് ഇല്ലാത്തത് പറഞ്ഞുണ്ടാക്കി പ്രചരിപ്പിച്ച് പേടിപ്പിക്കുന്നവർക്കും തന്നെ ഉള്ളവ.

അപ്പറഞ്ഞ എല്ലാ മുസ്‌ലിം രാജ്യങ്ങളും ഇസ്ലാമിനേയും മുസ്‌ലിംകളെയും പേടിക്കുന്നവരുടെ, ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും ഇല്ലാത്തതും പറ്റാത്തതും പറഞ്ഞ് ഫലിപ്പിച്ച് പേടിപ്പിക്കുന്നവരുടെ പാവ ഭരണകൂടങ്ങളുള്ള ചെറുചെറു പാവരാജ്യങ്ങൾ മാത്രം.

അതുകൊണ്ട് തന്നെ ഇസ്‌ലാമിൻ്റെതും മുസ്ലിംകളുടേതും എന്ന് പറയുന്ന, പറയപ്പെടുന്ന ഒട്ടനവധി രാജ്യങ്ങൾക്കും അവിടങ്ങിലെ പാവഭരണകൂടങ്ങൾക്കും തന്നെയാണ് യഥാർത്ഥ ഇസ്ലാമിനേയും മുസ്‌ലിംകളെയും അങ്ങേയറ്റം പേടി,  ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് അങ്ങേയറ്റം പേടിപ്പിക്കേണ്ടത്.

ഇങ്ങനെയും ഒന്നുമില്ലാത്ത, ഒന്നും സ്വന്തമായില്ലാത്ത ഇസ്ലാമിനേയും മുസ്‌ലിംകളെയും എല്ലാവരും പേടിക്കുന്നു.

ഒന്നുമില്ലാത്ത, ഒന്നും സ്വന്തമായില്ലാത്ത ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് ഇല്ലാത്തതും പറ്റാത്തതും പറഞ്ഞ് എല്ലാവരും പേടിപ്പിക്കുന്നു.

എന്തുകൊണ്ട്?

ആയുധബലവും രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും പിന്തുണയും പൗരോഹിത്യം നൽകുന്ന നേതൃത്വവും ഒന്നുമില്ലാത്ത ഇസ്‌ലാമിനും മുസ്‌ലിംകൾക്കും പക്ഷേ, എല്ലാവരെയും പേടിപ്പെടുത്തുന്ന വേറൊന്നുണ്ട്. 

അതാണ് അവരെ എല്ലാവരെയും ഒരുപോലെ പേടിപ്പിക്കുന്നത്.

ആദർശബലം. 

വിശ്വാസശുദ്ധി. 

വിശ്വാസം മാത്രം നൽകുന്ന ഏകത്വം, ഏകീകരണം. 

ഖുർആൻ ഉണ്ടാക്കുന്ന ഏകത്വം, ഏകീകരണം. 

ഒരു പൗരോഹിത്യവും സഭയും രാജ്യവും സംഘടനയും പോപ്പും തന്ത്രിയും മന്ത്രിയും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഇല്ല.


പക്ഷേ,  ഒരു പൗരോഹിത്യവും സഭയും രാജ്യവും സംഘടനയും പോപ്പും തന്ത്രിയും മന്ത്രിയും ആവശ്യമില്ലാത്ത വിധം മുസ്‌ലിംകളെ സംഘടിപ്പിക്കുന്നത് അവരുടെ ആദർശബലം മാത്രം, വിശ്വാസശുദ്ധി മാത്രം.

ഏകദൈവവിശ്വാസമെന്ന ആദർശം അവരെ ആരും കാണാത്ത കയറുകൊണ്ട് ഏകീകരിക്കുന്നു. 

ഏകദൈവവിശ്വാസവചനം നൽകുന്ന വിശ്വാസശുദ്ധി അവരെ ഏകീകരിക്കുന്ന വചനം കൂടി ആകുന്നു.

അതിർത്തികളും ഭാഷാ-വർണ്ണ വൈജാത്യങ്ങളും ബാധകമാകാത്ത വിധം അവരെ ഏകീകരിക്കുന്നവരാക്കുന്നത് അതൊന്ന് മാത്രം.

അതുകൊണ്ട് തന്നെ, മുസ്‌ലിംകൾക്കും ഇസ്‌ലാമിനും ഇല്ലാത്തതും പറ്റാത്തതും പറഞ്ഞ് പേടിക്കുന്നവർക്കും പേടിപ്പിക്കുന്നവർക്കും ഒരൊറ്റ ഉദ്ദേശം മാത്രം. 

ഒരുവിധത്തിലും യഥാർത്ഥ ഇസ്‌ലാമിലേക്കും മുസ്ലിംകളിലേക്കും, സമ്പൂർന്നത നൽകുന്ന അവരുടെ ശുദ്ധ ഏകദൈവവിശ്വാസ ആദർശവാക്യത്തിലേക്കും ആരും ആകൃഷ്ടരായിപ്പോകരുത്.

ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച്, അതിലേക്കും അവരിലേക്കും ഒരിക്കലും ആകൃഷ്ട്രരാവാതിരിക്കുംവിധം, ലോകം മുഴുവൻ തെറ്റിദ്ധാരണയിൽ കുടുങ്ങണം, വെറുക്കണം, പേടിക്കണം, അകന്നുനിൽക്കണം, അകറ്റിനിർത്തണം

എന്തുകൊണ്ടങ്ങനെ?

സ്വാഭാവികമായും മഹാഭൂരിപക്ഷവും തീർത്തും ലളിതവും സുതാര്യവുമായ ഇസ്‌ലാമിലേക്ക് എളുപ്പം ആകൃഷ്ടരായിപ്പോകും എന്ന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പേടിക്കുന്നവരും പേടിപ്പിക്കുന്നവരും മുൻകൂട്ടി ഉള്ളാലെ അറിയുന്നത് കൊണ്ട്.

അങ്ങനെയൊരു പ്രത്യേകത ഇസ്‌ലാം മതത്തിനും അത് പ്രദാനം ചെയുന്ന സമ്പൂർണ്ണ ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതവ്യവസ്ഥക്കും കറകളഞ്ഞ ദൈവസങ്കൽപത്തിനും ഉണ്ട് എന്നതിനാൽ.

ലോകത്താകെയും, വിശിഷ്യാ വർത്തമാനകാല ഇന്ത്യയിലും, ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ചുള്ള ഈ പേടിയും പേടിപ്പിക്കലും തന്നെയാണ് അധികാരത്തിലേക്കുള്ള ഏകവഴി എന്നുവരെ ആയിരിക്കുന്നു.

ഇങ്ങനെ പേടിക്കുന്നതും പേടിപ്പിക്കുന്നതും മാത്രമായിരിക്കുന്നു ഇവിടങ്ങളിലെല്ലാമുള്ള അധികാരികളുടെയും ഭരണകൂടത്തിൻ്റെയും ഭരണകൂടപാർട്ടികളുടെയും ഏക മുഖമുദ്ര എന്നും വന്നിരിക്കുന്നു.

പേടിയെ വെച്ച്, പേടിപ്പിച്ചു കൊണ്ട് ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെ പലവിധേനയുള്ള വെറുപ്പിൻ്റെയും അസൂയയുടെയും അന്തരീക്ഷം സൃഷ്ടിക്കുക. 

വെറുപ്പിനെയും അസൂയയെയും കരുപ്പിടിപ്പിക്കാൻ വേണ്ടത്ര കളവുകൾ സൃഷ്ടിക്കുക. 

വർത്തമാനകാല ഭരണകൂട സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീകരരുടെ രീതി ഇത് മാത്രമാണെന്ന് വരുന്നു

ഇസ്ലാമിനോടും മുസ്ലിംകളോടും വിശ്വാസപരമായും ആശയപരമായും തോറ്റ ക്രിസ്തീയ സഭ അവരുടെ അത്തരമൊരു പരാജയത്തിൻ്റെ ജാള്യതയും പകയും തീർക്കാൻ വേണ്ടി പരിഹാരമെന്നോണം ചെയ്യുന്നതും ഇതുതന്നെയാണ്.

ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെ വെറുപ്പിൻ്റെയും അസൂയയുടെയും അന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കുന്നതിൽ മുൻപന്തിയിൽ ആർക്കും കൂടെ നിൽക്കാൻ ഒരു തെരുവ് വേശ്യയെ പോലെ ഒരുങ്ങിനിൽക്കുന്നു ക്രിസ്തീയ സഭകൾ. 

അവർക്കത് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്തൊക്കെയോ ചെയ്തുതീർക്കുന്നത് പോലുള്ള കാര്യം മാത്രം.

********

ഇസ്‌ലാമും മുസ്ലിംകളും എല്ലാവരെയും പേടിപ്പിക്കുന്നു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും എല്ലാവർക്കും പേടി.

എല്ലാവരും ഒരുപോലെ ഒരുമിച്ച് ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെ.

Tuesday, April 8, 2025

മതത്തിൻ്റെ പേരിൽ മാനസികരിഗികളാക്കിയതിനെ കാണാത്ത.വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

ആവുന്നത്ര സുരക്ഷിതതാവളത്തിലിരുന്ന് വെറും വെറുതെ കൃത്രിമ - കപട - ഒളിച്ചോട്ട വേദാന്തവും യുക്തിവാദവും, മലമുകളിലിരുന്ന് തീർത്തും കാല്പനികമായി, താഴവാരവും താഴ്വാരത്തെ ജീവിതയാഥാർത്ഥ്യവും അറിയാതെ നോക്കാതെ പറയുന്നതിലെ മാനസികരോഗം ആരും കാണുന്നില്ലെന്ന് തോന്നുന്നു. 

കാരണം, അവർ അവർക്കായി സ്വയം നൽകി അണിയുന്ന കാല്പനികമായ സുന്ദരമെന്നു തോന്നിപ്പിക്കുന്ന കുറേ പേരുകളുണ്ട്. 

സൂഫിയും ഗുരുവും സന്യാസിയും വേദാന്തിയും ദാർശനികനും എന്നൊക്കെയുള്ള പേരുകൾ.

ഇന്ത്യയെ മുഴുവൻ, ഇന്ത്യൻ ജനതയെ മുഴുവൻ മതത്തിൻ്റെ പേരിൽ മാനസികരോഗികളാക്കിയ പാർട്ടിയെയും ഭരണകൂടത്തെയും കാണാത്ത വേദാന്ത അദ്വൈത ആത്മീയ യുക്തിവാദ മനശ്ശാസ്ത്രം വല്ലാത്തത് തന്നെയാണ്.

ഇന്ത്യയുടെ ഭാഗധേയം നിശ്ചയിക്കുന്ന ഉത്തരേന്ത്യൻ ജനതയുടെ മതാന്ധതയും വെറുപ്പും ക്രൂരതയും ആക്രമണപരതയും വിവരക്കേടും കണ്ടില്ലെന്ന് തോന്നുന്ന യുക്തിവാദ വേദാന്ത അദ്വൈത ആത്മീയത അവരുടെ തന്നെ രോഗമാണെന്ന് അവർക്ക് തോന്നാത്തത് വല്ലാത്തത് തന്നെ.

കുംഭമേള കണ്ടില്ലെന്ന് തോന്നുന്നതിനും വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം എന്ന പേര്.

മണിപ്പൂരും സംഭാലും മുസഫർനഗറും നാഗ്പൂറും മീററ്റും നെല്ലിയും ഭഗൽപൂറും കണ്ടില്ലെന്ന് വരുമ്പോൾ അതും വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

25 കോടി വരുന്ന ഒരു പ്രത്യേക ജനവിഭാഗത്തിന് പാർലമെൻ്റിലും മന്ത്രിസഭയിലും പ്രാതിനിധ്യം ഇല്ലാത്ത മാനസികരോഗം കണ്ടില്ലെന്നു നടിക്കാനും ഇതേ വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

അറിയണം, ചെറിയ ബംഗ്ലാദേശിൽ ഇപ്പോൾ നടന്ന കുഴപ്പങ്ങൾക്കും അട്ടിമറിക്കും ഭരണമാറ്റത്തിനും ശേഷം ഉണ്ടായ പുതിയ മന്ത്രിസഭയിൽ വരെ മൂന്ന് ന്യൂനപക്ഷ-ഹിന്ദു മന്ത്രിമാർ. 

അതറിയാത്ത, അറിയില്ലെന്ന് നടിക്കുന്ന മാനസികരോഗത്തിനും ഇവിടെ പേര് വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

മനുഷ്യരിൽ മുസ്‌ലിംകളെ നോക്കിത്തിരഞ്ഞ്  കൊല്ലുമ്പോൾ അതിൽ ഒരു രാജ്യം മുഴുവൻ ആനന്ദം കണ്ടെത്തുന്ന മാനസികരോഗത്തിന് വേണ്ട അടിസ്ഥാനയോഗ്യത വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

മുസ്ലിംകൾ എവിടെ കൊല്ലപ്പെട്ടാലും അതിൽ ആനന്ദം കണ്ടെത്തുന്ന മാനസികരോഗം പേറാൻ വേണ്ട വാഹനം വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

ഒരു രാജ്യവും അവിടത്തെ ഭരണകൂടവും ഭരണകൂട പാർട്ടിയും അവരുടെ അണികളും ശരിയും നീതിയും നിലപാടും എന്നതിന് നൽകുന്ന ഏക നിർവ്വചനം ഇസ്‌ലാം മുസ്‌ലിം വിരുദ്ധത എന്ന് വരുന്നതിലെ മാനസികരോഗം മനസ്സിലാവാത്ത വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം വല്ലാത്താത് തന്നെ.

നീതി നിഷേധിക്കപ്പെടുന്നത് മുസ്ലിംകൾക്കാണെങ്കിൽ പ്രശ്നമില്ലെന്ന് തോന്നുന്ന, അപ്പോഴും മുസ്‌ലിംകൾക്കെതിരെ മാത്രം അക്രമങ്ങളും ആരോപണങ്ങളും അഴിച്ചുവിടുന്നവർക്ക് പിൻവാതിൽപിന്തുണ നൽകുന്നതിലെ ക്രൂരവിനോദ മാനസികരോഗം കൈവരാൻ വേണ്ടത് വേദാന്തം, അദ്വൈതം, ആത്മീയത എന്ന മാനസികരോഗം.

ബംഗ്ലാദേശിൽ ഹിന്ദുക്കളെ മാത്രമായി ആരും കൊന്നിട്ടില്ല. അവാമിപാർട്ടി അനുകൂലികളാണ് കാര്യമായും കൊല്ലപ്പെട്ടത്. അങ്ങനെ കൊല്ലപ്പെട്ടതിലും എത്രയോ കൂടുതലും കൊല്ലപ്പെട്ടത് അവിടത്തെ അവാമിപാർട്ടി അനുകൂലികളായ മുസ്ലിംകൾ തന്നെ.  

എന്നാലും ഇന്ത്യയിൽ മറിച്ച് പ്രചരിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം എന്ന മാനസികരോഗം കൊണ്ട്.

അങ്ങനെ എന്ത് കളവും വെറുപ്പും പ്രചരിപ്പിക്കുന്നതിലെ മാനസികരോഗം ആർക്കും ബാധകമല്ലെന്ന് വരുത്താനും വേണം കരുത്തായി വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

മുസ്ലിംകൾ കൊല്ലപ്പെട്ടാൽ മനുഷ്യന്മാർ കൊല്ലപ്പെട്ടു എന്ന് തോന്നാത്ത മാനസികരോഗം കൈവരാൻ വേണം വസ്ത്രമായ് വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

ഇന്ത്യയിൽ തന്നെ പഴയ കഥകൾ പറഞ്ഞ് വെറുപ്പും വികാരവും ഉണ്ടാക്കുമ്പോൾ അതിലെ മാനസികരോഗം ഓർമ്മയായി പോലും വരാതിരിക്കാൻ കഴിക്കേണ്ട മരുന്ന് വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

വലതുപക്ഷഭീകരവാദികൾ ഇപ്പോൾ നടത്തുന്ന ഭീകരതക്ക് ന്യായമാക്കാൻ പറയുന്ന കഥകൾ, പഴയ കാലത്ത് പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ഇല്ലാത്ത കഥകൾ മാനസികരോഗമാണെന്ന് കാണാതിരിക്കാനുള്ള മറയുണ്ടാവാൻ വേണ്ടത് ഇതേ വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം.

യുക്തിക്കും വസ്തുതാപരതക്കും വസ്തുനിഷ്ഠതക്കും വിരുദ്ധമായും വിപരീതമായും ഇക്കാലമത്രയും സംസാരിച്ചിട്ടില്ല. 

പക്ഷേ യുക്തിക്കും വസ്തുതാപരതക്കും വസ്തുനിഷ്ഠതക്കും വിരുദ്ധമായും വിപരീതമായും സംസാരിക്കാൻ കഴിയണമെങ്കിൽ വേണ്ടത് വെറും പുകമറ സൃഷ്ടിക്കുന്ന വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം

ഉള്ളിലൊന്നും പുറത്തൊന്നും എന്ന പരിപാടിയും ഇതുവരെ നടപ്പാക്കിയിട്ടില്ല. 

പക്ഷേ, ഉള്ളിലൊന്നും പുറത്തൊന്നും എന്ന പരിപാടി നടപ്പാക്കാനും വേണ്ട കുട ഈ വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം

അതുകൊണ്ട് മാത്രം ഇത്രയെങ്കിലും അതേ വേദാന്തം, അദ്വൈതം, ആത്മീയത, യുക്തിവാദം ഇനിയും എത്രയും വിളമ്പി നമുക്ക് സൂഫിയും ഗുരുവും സന്യാസിയും ദാർശനികനും ബുദ്ധിജീവിയും ആവാം.


Monday, April 7, 2025

ഇന്ത്യക്ക് അന്നുമുതൽ ഇന്ന് വരെ സ്വൈര്യം നൽകാതിരുന്നത് ആര്?

സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് അന്നുമുതൽ ഇന്ന് വരെ സ്വൈര്യം നൽകാതിരുന്നത് ആരാണ്? 

വലതുപക്ഷ വർഗ്ഗീയ ഫാസിസ്റ്റ് ഭീകരവാദികൾ. 

മുസ്‌ലിംകളെയും ഇസ്ലാമിനേയും കാണിച്ചും, ഇല്ലാത്തതും പറ്റാത്തതും ഉണ്ടാക്കിയും പറഞ്ഞും സ്വന്തം അജണ്ടകൾ നടപ്പാക്കാൻ വേണ്ടി കലാപ പരിപാടികളും മറ്റും നടത്തിയും അവർ നാടിൻ്റെ സ്വൈര്യം കെടുത്തിക്കൊണ്ടേയിരുന്നു.

********

വിഭജനത്തോട് എതിർപ്പുള്ളവരായിരുന്നില്ല അവർ. 

വിഭജനം മൂലം നടന്ന അക്രണങ്ങളോടും കുരുതികളോടും അങ്ങേയറ്റം ദാഹവും മോഹവും കാണിച്ചു അവർ.

മാനുഷികവികാരവും മാനുഷികമൂല്യവും പൂകാതെ, മനുഷ്യർക്കിടയിൽ ഉണ്ടാക്കാനാവുന്ന എല്ലാ തരം വിഭജനങ്ങളെയും അതുമൂലമുണ്ടാകുന്ന എല്ലാ തരം അക്രമങ്ങളെയും കുരുതികളെയും കലാപങ്ങളെയും അവർ ആഘോഷപൂർവ്വം കൊണ്ടാടി. 

ഒരേയൊരു ദിശ മാത്രം കണ്ട്, ഒരേയൊരു ദിശയിലൂടെ മാത്രം കണ്ട് കാര്യങ്ങളെ അവർ നിരൂപിച്ചു.

വലതുപക്ഷ വർഗ്ഗീയ ഫാസിസ്റ്റ് ഭീകരവാദികൾ അങ്ങനെയായിരുന്നു സ്വാതന്ത്ര്യത്തിന് മുൻപും പിമ്പും ഉടനീളം.

******

ഇന്ത്യാ പാക് വിഭജനം ആഗ്രഹിച്ചവർ തന്നെയാണ് ഇന്നും ഇന്ത്യയിൽ വിഭജന - കലാപ രാഷ്ട്രീയം കളിക്കുന്നത്, കൊണ്ടാടുന്നത്. 

ഏറെക്കുറെ ഇക്കാലമത്രയും ഒളിഞ്ഞും തെളിഞ്ഞും അധികാരം കയ്യാളിയതും അവർ തന്നെ.

മുസ്ലിംകൾ ചോദിച്ചു വിഭജിച്ചു വാങ്ങിയെന്ന് പറയുന്നതിന് പകരം തങ്ങളുടെ വലതുപക്ഷ വർഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയം കൃത്യമായി നടപ്പാക്കാനുള്ള ഒരിടമായി ഇന്ത്യയെ പൂർണമായും ലഭിക്കാൻ മുസ്‌ലിംകളെ പാക്കിസ്ഥാൻ എന്ന പേരിൽ രാജ്യമുണ്ടാക്കി പറഞ്ഞുവിട്ടു എന്നുവേണം പറയാൻ, കണക്കാക്കാൻ.

വിഭജനം അങ്ങനെയുള്ള വലതുപക്ഷ വർഗ്ഗീയാശക്തിക്കാണ് ഇന്ത്യയിൽ സൗകര്യം ഉണ്ടാക്കിക്കൊടുത്തത്. 

സാങ്കൽപ്പിക അവിഭക്ത ഇന്ത്യായിരുന്നു ഇവിടെ ഉണ്ടായിരുന്നതെങ്കിൽ ഇന്നവർ കളിക്കുന്ന വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും കളവിൻ്റെയും ഫാസിസ്റ്റ് രാഷ്ട്രീയം ഒരിക്കലും ഇവ്വിധം കളിക്കാൻ അവർക്ക് കഴിയില്ലായിരുന്നു. 

അതുകൊണ്ട് തന്നെ സംഗതി വ്യക്തമാക്കേണ്ടതാണ്: 

മുസ്ലിംകൾ അല്ലാത്ത ആരുടെയൊക്കെയോ താത്പര്യമായിരുന്നു വിഭജനമെന്ന്. 

മുസ്ലിംകൾ വെറും ഇരകളായി അത്തരക്കാരൊരുക്കിയ വലയിൽ വീണു എന്ന് മാത്രമെന്ന്.

*******

ഇനി തൊട്ടതിനും തീണ്ടിയതിനും തോണ്ടിയിടുന്ന കാശ്മീർ പ്രശ്നം പറയാം. 

പാക്കിസ്ഥാന് കാശ്മീരിൽ ഒരവകാശവും ഇല്ല, നൽകേണ്ടതില്ല എന്ന ഉറച്ച സ്വരത്തോടെ തന്നെ പറയട്ടെ.

കാശ്മീരിൽ കാശ്മീരികളുടെ സ്വപ്നം പൂവണിയണം എന്ന മിനിമം പരിപാടി കാശ്മീരികൾക്ക് ഏതർത്ഥത്തിലും മറ്റേതൊരു സംസ്ഥാനക്കാരെയും പോലെ ആവശ്യപ്പെടാമല്ലോ?

കാശ്മീരികൾക്ക് തുടക്കം മുതൽ അക്കാര്യത്തിൽ അതൃപ്തിയുണ്ടായിരുന്നു എന്ന വസ്തുത നാം അംഗീകരിക്കാതിരുന്നിട്ടോ മറച്ചുപിടിച്ചിട്ടോ കാര്യമില്ല. 

ആ അതൃപ്തി പരിഹരിക്കാനാണ് ആരായാലും ശ്രമിക്കേണ്ടത്.

കാശ്മീരികൾ വഞ്ചിക്കപ്പെട്ടുവെന്ന് കാശ്മീരികൾക്ക് തോന്നിയോ എന്നിടത്താണ് വിഷയം. 

ദൂരെനിന്നും നമുക്ക് എന്ത് തോന്നുന്നു എന്നിടത്തല്ല വിഷയം.

അവർ വഞ്ചിക്കപ്പെട്ടുവെന്ന അവരുടെ തോന്നലും, ഇന്ത്യയിൽ ചേർന്ന് നിൽക്കുമ്പോൾ, അങ്ങനെ നിൽക്കാൻ വേണ്ടി അവർക്ക് കൊടുത്ത വാക്ക് പാലിച്ചില്ലെന്ന തോന്നലും അവർക്കുണ്ട്. 

അത് എങ്ങനേയും പരിഹരിക്കാനുള്ള പരിപാടികൾ നടപ്പാക്കുകയാണ് ഏക പോംവഴി.

അല്ലാതെ പട്ടാളക്കരുത്ത് കൊണ്ടും ആയുധശേഷി കൊണ്ടും അതില്ലെന്ന് വരുത്താൻ ശ്രമിച്ചത് കൊണ്ട് കാര്യമില്ല. 

ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നത് പോലെ മാത്രമേ അതൊക്കെയാവൂ. 

വെളിച്ചം വരുമ്പോഴൊക്കെയും ഓട്ട പ്രത്യക്ഷമാവും, പുറത്ത് കാണും, പരസ്യമാവും. 

അക്കാര്യത്തിൽ വെളിച്ചത്തെ വെറുത്തത് കൊണ്ടും, വെളിച്ചത്തെ (തീവ്രവാദം, ഭീകരവാദം, രാജ്യദ്രോഹം എന്നിങ്ങനെയുള്ള) ഇരുട്ട് എന്ന് വിളിച്ച് കുറ്റംപറഞ്ഞത്  കൊണ്ടും കാര്യമില്ല.

അത്രയേ ഉള്ളൂ.

*******

നാം ഇപ്പോഴും അതങ്ങനെ തന്നെ തുടരുന്നു. 

കുളിമുറിയിൽ വഴുതിവീണാൽ വരെ പുറമേയുള്ളവരെ കുറ്റംപറയുന്ന ഏർപ്പാട്.

അതൊക്കെ വളരെ തരംതാണതും വളരെ തരംതാണവർക്കിടയിൽ എളുപ്പം ചിലവാകുന്നതുമായ പരിപാടികൾ മാത്രമാണ്. 

അത്തരം രാഷ്ട്രീയം കളിക്കുന്നവർക്ക് വേണ്ടി ഭാഗ്യവശാൽ ഇന്ത്യയിൽ അത്തരം തരംതാണ ജനങ്ങളാണ് മഹാഭൂരിപക്ഷവും.

******

പാക്കിസ്ഥാനെതെരെ ഇന്ത്യയും ഒന്നും ചെയ്യാതെ വെറുതേ നോക്കിനിൽക്കുമെന്നും, അങ്ങനെ വെറുതേ നോക്കിനിൽക്കണമെന്നും ആർക്കെങ്കിലും തോണേണ്ടതുണ്ടോ? 

ഇല്ല.

എല്ലാ രാജ്യങ്ങളും അവർക്ക് വേണ്ട കാര്യങ്ങൾ അതാത് സമയത്ത് വേണ്ടത് പോലെ ശത്രുക്കൾക്കെതിരെയും ശത്രൂരാജ്യങ്ങൾക്കെതിരെയും ചെയ്തിരിക്കും, ചെയ്യണം. 

അതുകൊണ്ടാണല്ലോ നമ്മുടെ രാജ്യവും പ്രതിരോധത്തിന് വേണ്ടിയും ആയുധങ്ങൾക്ക് വേണ്ടിയും രഹസ്യാന്വേഷണ ഏജൻസികൾക്ക് വേണ്ടിയും ഏറ്റവും കൂടുതലായി ചിലവഴിക്കുന്നത്.

അല്ലെങ്കിലും എല്ലാ രാജ്യങ്ങളും അങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മുടെ രാജ്യം മാത്രം എന്തിന് അങ്ങനെ ചെയ്യാതിരിക്കും, ചെയ്യാതിരിക്കണം?

രാഷ്ട്രതന്ത്രജ്ഞതയിൽ സ്വന്തം രാജ്യം സംരക്ഷിക്കാൻ അങ്ങനെ എന്തും ചെയ്യുന്നതും കൂടി പറഞ്ഞിട്ടുള്ളതാണ്.

നമ്മൾ രാഷ്ട്രതന്തജ്ഞതയുടെ ഭാഗമായും അല്ലാതെയും പാക്കിസ്ഥാനെ കുറ്റമാരോപിച്ച് പറയുന്നത് പോലെ തന്നെ, പാക്കിസ്ഥാനിൽ നടക്കുന്ന പല ദുരന്തങ്ങൾക്കും സ്‌ഫോടനങ്ങൾക്കും പിന്നിൽ ഇന്ത്യയാണെന്ന് പാക്കിസ്ഥാനും വെറും വെറുതേ കുറ്റമാരോപിച്ച് പറയും.

എല്ലാ രാജ്യങ്ങളും ശത്രൂരാജ്യങ്ങൾക്കെതിരെ സ്ഥിരം പയറ്റുന്ന പരിപാടിയാണത്.

അങ്ങനെ പരസ്പരം ആരോപിക്കുന്നത് യഥാർത്ഥത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയല്ല ചെയ്യുക, പകരം ഉള്ള പ്രശ്നങ്ങളെ കൂടുതലാക്കുകയും വഷളാക്കുകയും മാത്രം ചെയ്യും.

അങ്ങനെ പരസ്പരം ആരോപിക്കുന്നത് യഥാർത്ഥത്തിൽ നിക്ഷിപ്ത താല്പര്യക്കാരായ ദുഷ്ടലാക്കുകളുള്ള ആരെയൊക്കെയോ സഹായിക്കുകയാണ് ചെയ്യുക.

അതുവെച്ച് , വെറുപ്പും വിഭജനവും വെച്ച്, രാഷ്ട്രീയം കളിക്കാൻ ഉദ്ദേശിക്കുന്നവരെ മാത്രം സഹായിക്കുകയാണ് അത് ചെയ്യുക.

ഒരുതരം പുരോഗമന ക്ഷേമ രാഷ്ട്രീയവും പറയാനില്ലാത്തവരെ സഹായിക്കുക മാത്രം.

അതുകൊണ്ട് തന്നെ ഇതൊക്കെ രണ്ട് രാജ്യങ്ങളിലുമുള്ള വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയം വിറ്റ് ജീവിക്കുന്നവർക്ക് നല്ല വിഷയങ്ങൾ. 

അത്രമാത്രം..

******""

കാശ്മീരിൽ എഴുപത് ലക്ഷം ജനങ്ങളെ നോക്കാൻ ഏകദേശം പത്ത് ലക്ഷമോ അതിൽ കൂടുതലോ പട്ടാളക്കാർ ഉണ്ടെന്ന് കേൾക്കുന്നു.

എന്നുവെച്ചാൽ ഏഴാൾക്ക് ഒരു പട്ടാളക്കാരൻ എന്ന നിലക്കുണ്ട് കാശ്മീരിലെ പട്ടാളസാന്നിധ്യം.

എന്തുകൊണ്ട് കാശ്മീരിൽ ഇങ്ങനെ സംഭവിക്കുന്നു, ഇങ്ങനെ ഇത്രമാത്രം പട്ടാളം ആവശ്യമാവുന്നു?

അതിർത്തി സംസ്ഥാനമായത് കൊണ്ട് മാത്രമാണോ?

അല്ല. 

കാശ്മീർ മാത്രമല്ലല്ലോ ഇന്ത്യയിൽ അതിർത്തി സംസ്ഥാനമായുള്ളത്.

കാശ്മീരിൻ്റെ അതൃപ്തിയെ വേരിൽ ചെന്ന് കാണാത്തത് കൊണ്ടും, വേരായ കാരണത്തെ ഇല്ലാതാക്കും വിധം പരിഹരിക്കാത്തത് കൊണ്ടും മാത്രം.

ശിഖരത്തിൽ പെയിൻ്റടിച്ച്, പൂക്കളും പഴങ്ങളും കെട്ടിത്തൂക്കി ഭംഗിയാക്കി കാണിച്ചത് കൊണ്ട് മാത്രം.

അതൊക്കെ കൊണ്ട് കാര്യമുണ്ടാവുമോ? 

സസ്യത്തിന് വളവും വെളളവും കൊടുക്കുന്നത് അങ്ങനെ ശിഖരത്തിലാണോ? 

പുറംമോഡി കൊണ്ടും ശക്തി കൊണ്ടുമുള്ള അടിച്ചമർത്തൽ യഥാർത്ഥ പ്രശ്നങ്ങൾക്കുള്ള പരിഹാരമാവില്ല.

ലോകത്ത് എവിടെയുണ്ട് അങ്ങനെ ഏഴാൾക്ക് ഒരു പട്ടാളക്കാരൻ എന്ന അനുപാതത്തിലുള്ള പട്ടാളവിന്യാസം?

ഒരു മില്യൺ പട്ടാളം എന്നത് തന്നെ പല രാജ്യങ്ങൾക്കും ഇല്ല.

കാശ്മീരിൽ സമാധാനം കൈവരിച്ചു, എല്ലാം ഭംഗിയായി എന്ന വീരവാദം പറയുന്നത് കൊണ്ട് മാത്രം ഉണർത്തിയതാണ്, ചോദിച്ചുപോകുന്നതാണ്.

ഒരു മില്യാണോ അതിൽ കുറവോ പട്ടാളക്കാർ തന്നെ കോൺഗ്രസ്സ് ഭരിച്ച കാലത്തും അവിടെ ഉണ്ടായിരുന്നു.

പിന്നെന്ത് വ്യത്യാസവും പുരോഗതിയുമാണ് ഇപ്പൊൾ ഭരിക്കുന്നവർ കാശ്മീരിൽ ഉണ്ടായെന്ന് അവകാശപ്പെടുന്നത്?

അവിടെ വോട്ട് ചെയ്യുന്നത് പോലും പട്ടാളക്കാർ ആണെന്ന വിവാദവും ഇതുകൊണ്ടാണ് ഉന്നയിക്കപ്പെടുന്നത്.

*******

പാക്കിസ്ഥാൻ വിരോധവും മുസ്‌ലിം വിരോധവും ഒക്കെ എത്ര കാലം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും?

എന്തിന്...?

നാട്ടിൽ എപ്പോഴും വെറുപ്പും വിഭജനവും ഉണ്ടാക്കാനോ?

കലാപ അന്തരീക്ഷം എപ്പോഴും നിലനിർത്താനോ?

വെറുപ്പും വിഭജനവും ആണ് വിവരംകെട്ട ജനങ്ങൾക്കിടയിൽ വേഗം ചിലവാകുന്ന ഭക്ഷണം എന്ന് മനസ്സിലാക്കിക്കൊണ്ടാണോ? 

അങ്ങനെ എളുപ്പം അധികാരം നേടാം, നിലനിർത്താം എന്നറിയുന്നത് കൊണ്ടാണോ?

ആ വഴിയിൽ ഉള്ളറരഹസ്യം മനസ്സിലാകാതെ പലരും.... ഒന്നുകിൽ വക്താവായിക്കൊണ്ട്, അല്ലെങ്കിൽ ഇത്തരം പ്രചാരണങ്ങളുടെ ഇരയായി, അവ വിശ്വസിച്ച് കൊണ്ടുനടക്കുന്നവരായിക്കൊണ്ട്.

********

വെറുപ്പ് രാഷ്ട്രിയത്തിൻ്റെ പ്രധാന പരിപാടിയും ആയുധവും വ്യക്തിപരമായും അല്ലാതെയും ആക്ഷേപിച്ചു കൊണ്ടും ആരോപിച്ച് കൊണ്ടും സംസാരിക്കുക എന്നത് തന്നെ.

ഇത്തരം വെറുപ്പ് മാത്രമായ ആശയം ഉളളിൽ കടന്നവർക്ക് അതേ സാധിക്കൂ...

ഇവിടെ ഒരു മുസ്ലിമും പാക്കിസ്ഥാനെ കേൾക്കുന്നില്ല, വിശ്വസിക്കുന്നില്ല. 

പാക്കിസ്ഥാനെ കേൾക്കേണ്ട, അനുകൂലിക്കേണ്ട ആവശ്യവും ഇന്ത്യയിലെ ഒരു മുസ്ലിമിനും ഒരുനിലക്കും ഇല്ല

ഇന്ത്യയിൽ വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ടീയം കളിക്കാൻ ഉദ്ദേശിക്കുന്ന വിഭാഗത്തിനാണ് പാക്കിസ്ഥാൻ എപ്പോഴും ആവശ്യം. 

അവർക്കാണ് പാക്കിസ്ഥാനെ കേൾക്കേണ്ട, വിശ്വസിക്കേണ്ട ആവശ്യം.

*******

ഇന്ത്യയിൽ വിഭജനവും വെറുപ്പും നിറച്ച രാഷ്ട്രീയം കളിക്കാൻ പാകിസ്ഥാനെ മാത്രം സാകൂതം വീക്ഷിക്കുന്നവരും കേൾക്കുന്നവരും അവരെ പോലെയുള്ളവരും മാത്രം അറിയുന്നു, കേൾക്കുന്നു പാക്കിസ്ഥാൻ എന്ത് പറയുന്നുവെന്ന്.

അല്ലാതെ ഇവിടെയാർക്കാണ്, എന്തിനാണ് പാക്കിസ്ഥാൻ വിഷയമാകുന്നത്? 

ഇവിടെ ആര് കേൾക്കുന്നു പാക്കിസ്ഥാനെ?

*******

എപ്പോഴും പാക്കിസ്ഥാനും മുസ്‌ലികളും ആണ് അത്തരക്കാർക്ക് വിഷയം. 

ഇന്ത്യയും ഇന്ത്യയുടെ പുരോഗതിയും ഇന്ത്യക്കാരുടെ ക്ഷേമവും ഒന്നുമല്ല അവരുടെ വിഷയം.  

ഇന്ത്യയുടെ പുരോഗതിയും ഇന്ത്യക്കാരുടെ ക്ഷേമവും ഒക്കെ അവരുടെ പാർട്ടി പറയുന്നത് പോലെയങ്ങ് വിശ്വസിക്കും. 

അവരുടെ വയറുനിറക്കാൻ വെറുപ്പും വിഭജനചിന്തയും തന്നെ എത്രയോ ധാരാളം.

അത്രക്ക് മസ്തിഷ്കപ്രക്ഷാളനം ചെയ്തവരായിപ്പോയിരിക്കുന്നു അവർ.

എന്തിനും ഏതിനും പാക്കിസ്ഥാൻ, മുസ്‌ലിം മാത്രം മതി അവർക്ക് വിഷയമായി.

ഇവ്വിധം സ്വയം വെറും വിഷമായിരിക്കുന്നു എന്നറിയാത്ത ആളുകൾ അവർ മാത്രം.

കൊതുകിന് ചോര തന്നെ എവിടെയും നോട്ടം എന്നാവും പോലെയാണ് അവരുടെ ഏത് കാര്യത്തിലുമുള്ള കാര്യവും നോട്ടവും നിലപാടും.

Sunday, April 6, 2025

ഉണ്ടെങ്കിൽ ഉള്ള ദൈവമേ എനിക്ക് നിന്നെ അറിയില്ല.

ഉണ്ടെങ്കിൽ ഉള്ള 

ദൈവമേ നിന്നെ അറിയില്ല. 


കണ്ഡനാഡിയോടടുത്തെങ്കിലും, 

വാരിപ്പുണർന്നു മുഴുവൻ ചുറ്റിപ്പറ്റി നിൽക്കുകയാണെങ്കിലും 

നിന്നെ അറിയില്ല, അറിയാനാവില്ല.


നിന്നെ അറിയാൻ 

അമൽ സാലിഹായി, 

ചെയ്യേണ്ട പറ്റിയ പണിയായി 

എത്രയെല്ലാം മാനങ്ങൾ മുറിച്ചുകടക്കണം, 

ഏതെല്ലാം മാനദണ്ഡങ്ങൾ തകർക്കണം 

എന്ന് പോലും അറിയില്ല. 


വിറക് കത്താതെ, 

വെള്ളം തിളക്കാതെ, 

പാത്രം ചൂടാവാതെ,

അരിയുടെ സ്വഭാവം നഷ്ടപ്പെടാതെ 

ചോറാവില്ലല്ലോ?


എങ്കിൽ 

നിന്നെ അറിയാൻ, 

നിന്നിലെത്താൻ 

ഞാനെന്താവണം? 


മാനങ്ങളായ മാനങ്ങൾ മുഴുവൻ മുറിച്ച് 

നിന്നെ അറിയാൻ

എന്തെല്ലാം വിറകും വെളളവും 

അരിയും പാത്രങ്ങളും

കത്തണം, തിളക്കണം, 

ചൂടാവണം, സ്വഭാവം നഷ്ടപ്പെടണം?


എനിക്കെന്നല്ല ആർക്കും 

ദൈവമേ നിന്നെ അറിയില്ല.


നിന്നെക്കുറിച്ച ഒരറിവും അറിവല്ല. 


അഥവാ നിന്നെക്കുറിച്ച 

ഏതറിവാണ് ശരിയായ അറിവെന്നും 

ആർക്കും അറിയില്ല.


എല്ലാവരും 

അവരവരുടെ മാനം നൽകിയ 

കാഴ്ചയുടെ അന്ധതയിൽ, 


കാഴ്ച നൽകിയ മറയിൽ 

നിന്നെ കാണാതെ, അറിയാതെ.

എല്ലാവരും 


അവരുടെ കാഴ്ച മുട്ടുന്നതിനെ 

ആകാശമെന്നും 

അറിവെന്നും

കാഴ്ചയെന്നും

അവർ വിളിക്കുന്നു.


എനിക്ക് എന്നെത്തന്നെയും അറിയില്ല. 


എനിക്കെന്നല്ല 

ആർക്കും അവരെത്തന്നെയും 

അറിയില്ല.


ഞാൻ ഈ പറയുന്നതും 

നി കേൾക്കുന്നുവോ അറിയുന്നുവോ 

എന്നുപോലും ഞാൻ അറിയുന്നില്ല. 


ഞാനെന്നല്ല ആരും അറിയുന്നില്ല.


എനിക്ക് നിന്നെയും എന്നെയും അറിയില്ലെന്ന്, 

എനിക്കെന്നല്ല ആർക്കും അവരെത്തന്നെയും നിന്നെയും അറിയില്ലെന്ന്, 

ഉണ്ടെങ്കിൽ ഉള്ള നീ അറിയുകയും ചെയ്യും.


നിന്നെയും എന്നെയും അറിയുന്നത് 

ഉണ്ടെങ്കിൽ ഉള്ള നീ മാത്രം.


ഞാൻ നിശ്ചയിച്ച, സംവിധാനിച്ച ഞാൻ ഇല്ല.


നീ നിശ്ചയിച്ച, സംവിധാനിച്ച ഞാനെയുള്ളൂ.


എന്നിരിക്കെ 

ഞാൻ നിന്നോട് എന്ത് ചോദിക്കാൻ?


ഞാൻ ചോദിക്കുന്നതാണോ 

എനിക്ക് വേണ്ടത്, നല്ലത് 

എന്ന് പോലും എനിക്കറിയില്ല.


എന്നിരിക്കെ 

എനിക്ക് വേണ്ടിയും 

എന്നെക്കുറിച്ചും 


നിന്നോട് ഞാൻ 

എന്ത് പറയാൻ, ചോദിക്കാൻ?

Saturday, April 5, 2025

ഹറാം എന്നാൽ പരിശുദ്ധമായത്.. അറുക്കുന്നതും കൊല്ലുന്നതും ദൈവം മാത്രം

ഹറാം എന്നാൽ പരിശുദ്ധമായ എന്നുകൂടി അർത്ഥമുണ്ട്. 

ഹറാം എന്ന് പറഞ്ഞുകൊണ്ട് നിരോധനം നടത്തുമ്പോൾ ഫലത്തിൽ നിരോധിക്കപ്പെട്ട കാര്യങ്ങളിൽ നിന്നും നിങ്ങളെ പരിശുദ്ധമാക്കി, സംശുദ്ധമാക്കി നിർത്തുക എന്നതാണ് ഉദ്ദേശം.

ആർക്കാണോ അത്തരം കാര്യങ്ങൾ നിരോധിച്ചത് അവരെ അവയിൽ നിന്നും പരിശുദ്ധമാക്കി, സംശുദ്ധമാക്കി നിർത്തുക എന്ന ഉദ്ദേശം.

*******

ഖുർആൻ നേരിട്ട് നിരോധിച്ച കാര്യങ്ങളിൽ മദ്യം ഇല്ല.

മദ്യം അപ്പടി അശുദ്ധമല്ല, നിഷിദ്ധമല്ല, നിരോധിച്ചിട്ടില്ല. 

പകരം മദ്യം ഉണ്ടാക്കുന്ന ഫലം വെച്ചാണ് മദ്യത്തെ നിരുത്സാഹപ്പെടുത്തിയത്. 

ആ നിരുത്സാഹപ്പെടുത്തൽ പിന്നീട് നിരോധനമായി മാറുക മാത്രമാണ് ചെയ്തത്. 

മദ്യത്തിൻ്റെ കാര്യത്തിൽ അതുകൊണ്ടുള്ള നന്മതിന്മകൾ തുലനം ചെയ്യുകയും നന്മയെക്കാൾ കൂടുതൽ തിന്മയുണ്ട്, ഉണ്ടാക്കുന്നു എന്നതിനാൽ "നിങൾ വിരമിക്കുന്നില്ലേ?" എന്ന് ചോദിക്കുകയുമാണ് ഖുർആൻ ചെയ്തത്.

*******

"അതിൻ്റെ (അറുക്കുന്നതിൻ്റേയിയും ബലിനൽകുന്നതിൻ്റെയും) ഇറച്ചിയോ രക്തമോ അല്ലാഹുവിന് കിട്ടുകയില്ല (വേണ്ട), പകരം അല്ലാഹുവിന് കിട്ടുന്നത് (വേണ്ടത്) നിങ്ങളിൽ നിന്നുള്ള സൂക്ഷ്മതാബോധം മാത്രം" (ഖുർആൻ).

മേൽപറഞ്ഞതിൽ നിന്ന് വ്യക്തമാണല്ലോ അറുക്കുമ്പോൾ ഒഴുക്കിക്കളയുന്ന രക്തം ദൈവത്തിനുള്ളതല്ല, അറുക്കുമ്പോൾ കളയുന്ന രക്തം ദൈവത്തിന് കൊടുക്കുന്നതല്ല എന്ന്. 

ഇസ്ലാമിലും മുസ്‌ലിംകൾക്കും രക്തം ദൈവപ്രീതിക്ക് വേണ്ടി സമർപ്പിക്കുക എന്ന വിശ്വാസരീതിയോ സങ്കൽപമോ ഇല്ല തന്നെ. 

രക്തം ഭക്ഷിക്കുന്നത് മുസ്‌ലിംകൾക്ക് അപ്പടിയെ നിഷിദ്ധമാണ്, 

അതുകൊണ്ട് കൂടി രക്തം ഒഴുക്കിക്കളയുന്നു. 

അത്രമാത്രം. 

അറുക്കുമ്പോൾ ഒഴുക്കുന്ന രക്തം ദൈവത്തിന് സമർപ്പിക്കുന്നത് എന്ന് തോന്നാൻ എങ്ങിനെ ഇടയായി എന്നറിയില്ല.

രക്തം കളയാനും മാംസം രക്തത്തിൻ്റെ അശുദ്ധിയിൽ നിന്നും ശുദ്ധിയാക്കാനും തന്നെയാണ് അടിസ്ഥാനപരമായും അറുക്കുന്നതെങ്കിലും, ആ അറുക്കുന്നത് ദൈവത്തിൻ്റെ പേരിൽ മാത്രമായിരിക്കണം എന്ന നിബന്ധന ഇസ്‌ലാമിൽ ഉണ്ട്. 

ശരിയാണ്. 

പക്ഷെ, അതവരുടെ കറകളഞ്ഞ ഏകദൈവവിശ്വാസത്തിൻ്റെ ഭാഗമാണ്. 

എല്ലാം ദൈവത്തിന് വേണ്ടി മാത്രം, ദൈവത്തിന് സമർപ്പിച്ചു മാത്രം എന്ന വിധത്തിൽ

അതുകൊണ്ട് തന്നെ അതിനുള്ള അവരുടെ ന്യായം മറ്റൊന്നാണ്. 

സൃഷ്ടിച്ചവന് മാത്രമേ കൊല്ലാനും കൊല്ലാൻ പറയാനും അധികാരമുള്ളൂ എന്നതാണത്. 

ജീവൻ കൊടുത്തവന് മാത്രമേ ജീവൻ എടുക്കാനും ജീവനെടുക്കാൻ പറയാനും അനുവാദം തരാനും അധികാരമുള്ളൂ.

ദൈവത്തിൻ്റെ പേരിലും ദൈവത്തിൻ്റെ അനുവാദത്തോടെയും അറുക്കുന്നതോടെ അറുക്കുന്നവൻ ആ അറുക്കുന്നതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും മുക്തനാവുന്നു. 

ഉത്തരവാദിത്തം ദൈവത്തിന് മാത്രമായി. 

ഫലത്തിൽ അറുക്കുന്നതും കൊല്ലുന്നതും ദൈവം മാത്രം എന്നായി.

ദൈവമാണ് ജീവനും ജീവിതവും ജീവിപ്പിക്കുന്നതും. 

അതേ ദൈവം തന്നെയാണ് ഫലത്തിൽ മരിപ്പിക്കുന്നത്, നിങ്ങൾക്ക് കൊല്ലാൻ അനുവാദം തരുന്നത്.

അതല്ലാതെ ഒന്നിനെയും സൃഷ്ടിക്കാത്ത ആർക്കും ഒന്നിനെയും കൊല്ലാനും കൊല്ലാൻ പറയാനും അധികാരമില്ല എന്നർത്ഥം. 

ആ നിലക്ക് മറ്റ് ദൈവസങ്കല്പങ്ങൾ വെച്ച് അവയുടെ പേരിൽ അറുക്കാനും അങ്ങനെ അടുത്തത് കഴിക്കാനും മുസ്‌ലിംകൾക്ക് പാടില്ല. 

അറിയാമല്ലോ, ഇസ്‌ലാം വന്നത് ബഹുദൈവവിശ്വാസത്തേയും ബിംബാരഥനയെയും പൗരോഹിത്യത്തെയും നഖശിഖാന്തം തള്ളിക്കൊണ്ടാണ്. 

അതിൻ്റെ ഭാഗമാണ് അത്തരം ദൈവസങ്കൽപങ്ങൾക്കും ബിംബങ്ങൾക്കും വേണ്ടി അറുക്കുന്നത്, ആ വഴിയിൽ മനുഷ്യൻ ചൂഷണം ചെയ്യപ്പെടുന്നത്, തടയുക എന്നതും.

അതുകൊണ്ട് തന്നെ ദൈവത്തിൻ്റെ പേര് ചൊല്ലി അയച്ച വേട്ടമൃഗം പിടിച്ചുകൊണ്ടുവന്നതും മുസ്‌ലിംകൾക്ക് ഹലാൽ ആണ്. 

വേട്ട ചെയ്ത് മാത്രം മൃഗങ്ങളെ പിടിച്ചിരുന്ന കാലത്ത് കൂടിയായിരുന്നല്ലോ കല്പനകൾ നൽകിയത്? 

വേട്ടമൃഗങ്ങൾ സാധാരണഗതിയിൽ രക്തം മുഴുവൻ കളയുന്ന വിധത്തിൽ കഴുത്തിൽ കടിച്ച് രക്തം കുടിക്കുന്ന കോലത്തിലാണ് ഇരകളെ കൊല്ലുന്നത് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ? 

അതേ കഴുത്ത്, അതേ ഭാഗത്ത് മുറിച്ചുകൊണ്ട് തന്നെയാണ് മുസ്ലിംകൾ മൃഗങ്ങളെ അറുക്കുന്നതും. 

അല്ലാതെ ഒരിരയും പെട്ടന്ന് ചാവുകയും ഇല്ലല്ലോ? 

ഇനി ചാവാതെയാണ് വേട്ടമൃഗം ഇരയെ പിടിച്ചുകൊണ്ടുവന്നതെങ്കിൽ, വിശ്വാസികൾ ആ ഇരമൃഗത്തെ അവരുടെ ഭാഗത്ത് നിന്ന് രക്തം കളയുംവിധം  അറുക്കുകയും ചെയ്യും.

*******

ചോദ്യം: ശ്വാസംമുട്ടിച്ച് കൊണ്ടാണ് മൃഗങ്ങൾ അതിൻ്റെ ഇരയെ കൊല്ലുന്നത്. അല്ലാതെ ചോര കളയും വിധവും കുടിക്കും വിധവും അല്ല?

ഉത്തരം : ശരിയാവാം.

തീർത്തും അറിയില്ല.

ശ്വാസം, ശ്വാസംമുട്ടിക്കുക എന്നതൊക്കെ മൃഗങ്ങൾക്ക് നമ്മൾ മനസ്സിലാക്കുന്നത് പോലെ ഉണ്ടോ എന്നുമറിയില്ല.

എന്തായാലും, വന്യമൃഗങ്ങൾ ഇരയെ പിടിക്കുമ്പോൾ കടിക്കുന്ന ഇരമൃഗത്തിൻ്റെ കഴുത്തിൻ്റെ അതേ ഭാഗത്ത് മുറിച്ചുകൊണ്ട് തന്നെയാണ് മുസ്ലിംകൾ മൃഗങ്ങളെ അറുക്കുന്നത്.

മതവിശ്വാസങ്ങളെ ന്യായീകരിക്കുക ഉദ്ദേശമല്ല. 

പക്ഷെ ആ മതത്തിൽ ഓരോ കാര്യവും യഥാർത്ഥത്തിൽ എന്താണോ അതങ്ങനെ തന്നെ പറയപ്പെടണമല്ലോ? 

പ്രത്യേകിച്ചും ഹലാൽ സംബന്ധിച്ച് ഇല്ലാത്ത, വേണ്ടാത്ത തെറ്റിദ്ധാരണകൾ, പ്രത്യേകിച്ചും വർത്തമാനകാല ഇന്ത്യയിലും ഇന്ത്യൻരാഷ്ട്രീയത്തിലും മുസ്‌ലിംകളെയും ഇസ്‌ലാമിനെയും മറ്റുനിലക്ക് പ്രതിരോധിക്കാൻ സാധിക്കാത്തവർ നടത്തുമ്പോൾ.

********

അറുക്കുമ്പോൾ ബിസ്മി ചൊല്ലുക എന്നത് ആരേയും എങ്ങനേയും ഫലത്തിൽ ഉപദ്രവിക്കുന്ന കാര്യമല്ല.

വളരെ ആത്മനിഷ്ഠമായ, എന്നാൽ വൃത്തി കുറച്ചെങ്കിലും കൂടുതൽ ഉറപ്പുവരുത്തുന്ന കാര്യം അറുക്കുക എന്നത്.

അറൂക്കുക എന്നതും അറുക്കുമ്പോൾ ബിസ്മി ചൊല്ലുക എന്നതും മാംസത്തിനോ മൃഗത്തിനോ മറിച്ചൊരു മാറ്റവും വരുത്തുകയും ഇല്ല.