Thursday, January 30, 2025

എന്നിട്ടുമെന്തുകൊണ്ട് അവർ ഗാന്ധിയെ കൊന്നു?

ഗാന്ധി സസ്സ്യാഹാരി മാത്രമായിരുന്നു. 

എന്നിട്ടുമെന്തുകൊണ്ട് സസ്സ്യാഹാരവാദികൾ അയാളെ കൊന്നു? 

ഗാന്ധിയുടെ വഴി അഹിംസയായിരുന്നു. 

എന്നിട്ടുമെന്തുകൊണ്ട് അഹിംസാവാദികൾ അയാളെ കൊന്നു? 

ഗാന്ധിയുടെ ലക്ഷ്യം രാമരാജ്യമായിരുന്നു. 

എന്നിട്ടുമെന്തുകൊണ്ട് രാമനെ പൂജിക്കുന്നവർ അയാളെ കൊന്നു? 

അതിനുള്ള ഏക ഉത്തരം മറിച്ചൊരു ചോദ്യമാണ്.

പടുവൃദ്ധനായിരുന്ന ഗാന്ധിയെ സഹിക്കാനാവാതിരുന്നവർക്ക് കൊല്ലേണ്ടിവന്നവർക്കും മറ്റാരെയെങ്കിലും സഹിക്കാനാവുമോ, കൊല്ലാതിരിക്കാനാവുമോ? 

എങ്കിൽ, അവരിനിയും അവസരം കാത്തുനിൽക്കുക മാത്രമായിരിക്കില്ലേ? 

എന്നത്.

********

ഗാന്ധി പഴയ കാലത്തെ ശരി. 

ഇന്നും ഏറെക്കുറെ ശരി. 

പക്ഷെ അക്കാലത്ത് ചെയ്തതിനെ ആ കാലത്തെയും പശ്ചാത്തലത്തെയും മറന്നും മുറിച്ചുമാറ്റിയും ഇക്കാലത്തെ യുക്തി കൊണ്ടളന്ന് മാത്രം മനസ്സിലാക്കരുത്. 

പ്രത്യേകിച്ചും, വെറുപ്പും വിഭജനവും മാത്രം ഇക്കാലത്തും നടത്താനും തുടർത്താനും ഉദ്ദേശിക്കുന്നവർ.

*********

കാലം കഴിഞ്ഞ് ചിന്തിക്കുമ്പോൾ ആര് ചെയ്ത ശരിയും തെറ്റാവും. തെറ്റ് ശരിയുമാവും. 

ശരിയും തെറ്റും നിശ്ചയിക്കുന്നത് അതാത് സന്ദർഭവും ആവശ്യവും ആണ്. 

പിന്നീടുള്ള ചിന്തയും തിരിഞ്ഞു നോട്ടവും അല്ല ശരിയും തെറ്റും നിശ്ചയിക്കുന്നത്.

മരണം ആസന്നമായവനും അപകടപ്പെട്ടവനും വേണ്ടി അപ്പപ്പോൾ സാധിക്കുന്നത് അപ്പപ്പോൾ ചെയ്യുക മാത്രം ശരി.

അതാത് കാലത്തെ യുക്തിയും ആവശ്യവും വെച്ച് ചിന്തിച്ച് ആവശ്യമായതെന്ന് തോന്നുന്ന കാര്യങ്ങളാണ് ശരി, അതാണ് എല്ലാവരും അപ്പപ്പോൾ ചെയുക, ചെയ്യേണ്ടത്. 

എല്ലാ കാലത്തേയും ശരി നോക്കി, എല്ലാ കാലത്തെയും ആളുകൾ ആ ചെയ്യുന്നതിനെ എങ്ങിനെ നോക്കിക്കാണുന്നു എന്ന് ചിന്തിച്ചാൽ ആർക്കും ഒന്നും അപ്പപ്പോൾ ചെയ്യാൻ സാധിക്കില്ല. 

അപകടം ഉണ്ടായാൽ അപകടം ഉണ്ടായ സ്ഥലത്തുള്ളവർക്ക് അപ്പപ്പോൾ സാധിക്കുന്നത് പോലെ ചെയ്യും. 

അതിൽ തെറ്റും ശരിയും സംഭവിക്കും. 

കുറ്റം പറഞ്ഞുകൂടാ. 

ഉദ്ദേശം നന്നായിരുന്നുവോ, അപ്പോൾ ചെയ്യാവുന്നത് ചെയ്തുവോ എന്ന് മാത്രം നോക്കാം, പറയാം. 

ബുദ്ധനായാലും കൃഷ്ണനായാലും മുഹമ്മദായാലും ഗാന്ധിയായാലും ഞാനായാലും നിങ്ങളായാലും അങ്ങനെതന്നെ. 

ഇന്ന് ശരിയെന്ന് വിചാരിച്ച് ചെയ്യുന്നത് ഇന്ന് തന്നെ വിമർശിക്കുന്നവർ ഏറെ ഉണ്ടാവുമ്പോൾ കാലം കഴിഞ്ഞാൽ അതിനെ വിമർശിക്കുന്നവർ എത്രയുണ്ടാവും? 

കാലം കഴിഞ്ഞാൽ, പശ്ചാത്തലവും ആവശ്യവും മറന്ന് വിമർശിക്കാൻ എത്ര എളുപ്പം? എത്ര ന്യായങ്ങൾ?

അതാത് കാലത്ത് ഒന്നും ചെയ്യാതെ ശത്രുക്കൾക്ക് കൂട്ടുനിന്നവരുടെ പിന്മുറക്കാർക്ക് വരെ ഇന്ന് നൂറ് ന്യായങ്ങൾ പറഞ്ഞ് വിമർശിക്കാൻ സാധിക്കും. 

അല്ലെങ്കിലും ഗാലറിയിൽ മാത്രം നിന്നവർക്ക് എല്ലാ കാലത്തും അഭിപ്രായങ്ങൾ മാത്രമാണ്. പ്രവൃത്തി കുറവാണ്.

Wednesday, January 29, 2025

കുറേ ഉണ്ടാവുകയല്ല; കൃത്യമായും ക്ലിഷ്ടമായും ഉണ്ടാവുക എന്നതാണ് പ്രധാനം.

കുറേ ദൈവങ്ങളും ബിംബങ്ങളും ഉണ്ടായാൽ എന്താണ് പ്രശ്നം? 

പ്രശ്നമൊന്നുമില്ല. 

ഒന്നുമറിയാത്തവർ ചൂഷണം ചെയ്യപ്പെടും. 

എല്ലാം ശരിയെന്ന വാദത്തിലൂടെ അറിവില്ലാത്ത ജനങ്ങൾ പലഭാഗങ്ങളിൽ നിന്ന് ചൂഷണം ചെയ്യപ്പെടും. 

പലതും അങ്ങിങ്ങ് മുളച്ചുപൊങ്ങി അവകാശവാദങ്ങൾ ഉണ്ടാക്കി ജനങ്ങളെ പറ്റിക്കും. 

ഏകം എന്നവുമ്പോൾ അങ്ങിനെ വരില്ല. 

പരബ്രഹ്മം മാത്രമായ ഏകദൈവത്തിന് പൂജയും മധ്യസ്ഥരും വേണ്ടല്ലോ?

*******

കുറേ ഉണ്ടാവുകയല്ല പ്രധാനം. 

കൃത്യമായും ക്ലിഷ്ടമായും ഉണ്ടാവുക എന്നതാണ് പ്രധാനം. 

ഇസ്ലാം കാണിക്കുന്ന പ്രത്യേകത അതാണ്. 

ശരിയാവട്ടെ തെറ്റാവട്ടെ, എല്ലാറ്റിനും കൃത്യമായ അളവും തൂക്കവും വ്യക്തതയും.

എല്ലാം ഉണ്ട്, പക്ഷെ ഒന്നുമില്ല എന്ന് വരികയല്ല സമൂഹത്തെ നയിക്കുമ്പോഴും വഴികാട്ടുമ്പോഴും വേണ്ടത്. 

അവകാശവാദങ്ങൾ മാത്രം നടത്തുന്ന ഭാരതീയ വിശ്വാസ ദർശനങ്ങളുടെ പ്രശ്നം അതാണ്. 

പകരം ഒന്നുമില്ലെങ്കിലും എല്ലാമുണ്ട് എന്ന് വരികയും സമൂഹത്തെ കൂട്ടിപ്പിടിക്കുകയും ഉറപ്പ് നൽകുകയുമാണ് വേണ്ടത്. 

അല്ലാതെ എട്ടുകാലി മമ്മൂഞ്ഞ് പോലെ എല്ലാറ്റിനും പിതൃത്വം ഏറ്റെടുക്കുന്ന രീതിയല്ല വേണ്ടത്. പിതൃത്വം ഏറ്റെടുക്കുന്ന രീതിയല്ല വേണ്ടത്.

********


അസ്വസ്ഥപ്പെടേണ്ട. ഇതൊക്കെ ഇങ്ങനെയാണ്.

ഒരു കാലത്ത് അക്രമവും ഭീകരതയും ചെയ്താൽ മറുകാലത്ത് പത്മഭൂഷൺ കിട്ടും. 

കൊന്നു കുഴിച്ചിട്ട് സമാധിയാണെന്ന് പറഞ്ഞാൽ കുറ്റവും ശിക്ഷയും ചോദ്യംചെയ്യലും ഇല്ലാതാവുന്ന മജിക്ക് പോലെ.

********

ആകയാൽ അറിയുന്നതും പറയാവുന്നതും അറിയില്ല എന്ന് മാത്രം. 

ഈ അറിയില്ല എന്നത് വിശ്വാസത്തിനും നിഷേധത്തിനും ഒരേ ന്യായം. 

സ്വന്തം ജീവിതത്തിന് ന്യായം കിട്ടുന്നത് തൻ്റെ കുട്ടികളുടെ ജീവിതത്തിന് കൂടി ന്യായം കിട്ടുമ്പോൾ

********

അസ്വസ്ഥപ്പെടേണ്ട.

ഇതൊക്കെ ഇങ്ങനെയാണ്.

മറ്റുള്ളവർ എങ്ങിനെയെങ്കിലും ആവട്ടെ....

അവർ നമ്മളോട് എങ്ങിനെയെന്ന് നാം വിലയിരുത്താൻ നിൽക്കണ്ട. അങ്ങനെ നിന്നാൽ അതിനേ സമയമുണ്ടാവൂ. നാം സ്വയം കത്തിയെരിയുകയും ചെയ്യും 

പകരം നമ്മൾ നമ്മൾക്കാകും പോലെ ആയിരുന്നാൽ മതി.

ഓടുന്ന വണ്ടിക്കുള്ളിൽ നിന്ന് നമ്മൾ ഓടിയത് കൊണ്ട് വണ്ടിക്ക് വേഗത കൂടില്ല. പകരം നമ്മൾ ക്ഷീണി ക്കുക മാത്രം ചെയ്യും. അതാണ് അസ്വസ്ഥത എന്ന ടെൻഷൻ.

നിസ്സംഗമായിരിക്കുക. 

തെളിഞ്ഞിരിക്കുക. 

എല്ലാം തെളിഞ്ഞു വരും. 

കലങ്ങിയിരുന്നാൽ ഒന്നും തെളിഞ്ഞുവരില്ല. 

കലങ്ങിയ വെള്ളത്തിൽ പ്രതിബിംബനം നടക്കില്ല.

Monday, January 27, 2025

ജഗത് ഗുരുവുമായുള്ള ചർച്ച കേട്ടു.

ജഗത്ഗുരു എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരാളുടെ കുറേ പേരുമായിരുന്നുള്ള ചർച്ച കേട്ടു, ചോദ്യോത്തരങ്ങൾ മുഴുവൻ കേട്ടു. 

ഏകദേശം. സംഗതി ഒരുവർഷത്തോളം പഴക്കമുള്ള ചർച്ചയും ചോദ്യോത്തരങ്ങളും ആണ്.

ഏകദേശം ഒന്നര മണിക്കൂർ മുഴുവൻ ശ്രദ്ധിച്ചുകേട്ടു...  

എന്തെങ്കിലും ശരി എവിടുന്ന് കിട്ടിയാലും എടുക്കണമല്ലോ?

ശരിക്കും അന്തംവിട്ടുപോയി...

ഇയാളെങ്ങിനെ ജഗത്ഗുരുവായി എന്നതിന് ഒരുത്തരവും കിട്ടിയില്ല.

ആരൊക്കെക്കൂടിയാണ് ഇയാളെ ജഗദ്ഗുരു ആക്കിയത് എന്ന് മനസ്സിലായില്ല.

ജഗദ്ഗുരുവെന്ന് വിശേഷിപ്പിക്കുന്നവരും വിളിക്കുന്നവരും ആരൊക്കെയാണെന്നറിയാൻ വല്ലാത്ത ആശങ്ക തോന്നി. അവരുടെ ഗതികേട് ഓർത്തിട്ട്.

ശരിക്കും ഒരു പിടുത്തവും കിട്ടിയില്ല.

ഒരൊറ്റ ചോദ്യത്തിനു പോലും അദ്ദേഹം ബുദ്ധിപരമായ, യുക്തിഭദ്രമായ, തൃപ്തിപ്പെടുത്തുന്ന ഒരുത്തരം നൽകിയതായി കണ്ടില്ല, കേട്ടില്ല.

ചോദ്യകർത്താക്കൾ നല്ല ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. കുറേ നല്ല ചോദ്യകർത്താക്കളും ഉണ്ടായിരുന്നു.

കോരാൻ പാത്രങ്ങളുണ്ട്. 

പക്ഷെ പാറപ്പുറത്ത് വെള്ളം അന്വേഷിച്ച് മടങ്ങും പോലെ ഒരു പ്രതീതി.

പാറപ്പുറത്ത് പാത്രങ്ങൾ ഉരഞ്ഞുണ്ടാവുന്ന ശബ്ദങ്ങൾ പോലുള്ള വെറും ഉപരിതല ചർച്ച.

പലപ്പോഴും അയാൾക്ക് ഉത്തരം മുട്ടിയതായി കണ്ടു...

പക്ഷെ, അദ്ദേഹത്തിൻ്റെ ജഗദ്ഗുരു മേൽക്കോയ്മ ബോധം വെച്ച്, സ്ഥാപിച്ച് ചർച്ചയിലൂടെ എളുപ്പം കടന്നുപോയി.

ഫാസിസ്റ്റ്, ഏകാധിപത്യ സ്വഭാവം കാണിച്ച് പറയുന്നതെന്തും അയാൾ ഉത്തരമാക്കി മാറ്റി.

കൈകൊട്ടി പ്രോത്സാഹിപ്പിക്കാൻ പറ്റിയ സദസ്സിനെ ആദ്യമേ ചാട്ടംകൂട്ടി മുൻപിൽ ഇരുത്തിയത് കൊണ്ട് അയാൾ ഉദ്ദേശിക്കും വിധം തന്നെ ചർച്ച പുരോഗമിക്കാൻ ഒരു പ്രയാസവും നേരിട്ടില്ലെന്ന് മാത്രം.

ചോദ്യകർത്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ മാത്രം അധികാരം. 

അവർക്ക് കൃത്യമായ തൃപ്തികരമായ ഉത്തരങ്ങൾ കിട്ടാൻ അവകാശമില്ല.

കിട്ടിയ പൊള്ളയായ ഉത്തരങ്ങളുടെ മേൽ അവരുടെ മാന്യതയും ഉപചാരബോധവും കാണിക്കുംവിധം വെറും വെറുതെ ചിരിച്ചുനിന്നു. 

മുട്ടകൾക്ക് പകരം അവർ കല്ലുകളുടെ മേൽ അടയിരുന്നു

ഉത്തരം മുട്ടുമ്പോഴൊക്കെ അയാൾ അയാളുടെ മേൽക്കോയ്മ ബോധം വെച്ച് ഇടക്കിടക്ക് വെറുതേ പറയും "എല്ലാം ശരിയായിക്കൊള്ളും" എന്ന്. 

എന്ത് ശരിയായിക്കൊള്ളുമെന്ന്.

അയാൾ ഉദ്ദേശിക്കും പോലുളള ക്രൂര ഫാസിസ്റ്റ് ക്രമം വരും വിധവും, അത്തരം ക്രൂര ഫാസിസ്റ്റ് ക്രമം  വന്നതിന് ശേഷം ക്രൂരതകൾ കളംവാഴും വിധവും കാര്യങ്ങൾ ശരിയായിക്കൊള്ളും എന്ന് മാത്രം അർത്ഥം.

എന്തോ വലിയ കാര്യം പറയുന്നത് പോലെ, മേൽക്കോയ്മ ഒന്നുകൂടി സ്ഥാപിക്കുന്നത് പോലെ.

ഉപബോധമനസ്സിൽ കുടുങ്ങിയ വിശ്വാസം വെച്ച് ഏതൊരു വിശ്വാസിയായ കുഞ്ഞുകുട്ടിയും സംസാരിക്കുന്നത് പോലെ മാത്രം അയാൾ സംസാരിച്ചു സംസാരിച്ചു. 

എന്നുവെച്ച് കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കത ഇല്ലാതെ. 

പകരം തികഞ്ഞ കളങ്കതയെ അലങ്കാരമാക്കിക്കൊണ്ട്

ഒരു തികഞ്ഞ വലതുപക്ഷ തീവ്രവാദിയും ഭീകരവാദിയും സംസാരിക്കുന്നത് പോലെ മാത്രം സംസാരിച്ചുകൊണ്ട്. 

തികഞ്ഞ വലതുപക്ഷ തീവ്രവാദികളും ഭീകരവാദികളും കത്തിച്ചുകൊണ്ടിരിക്കുന്ന തീയിൽ എണ്ണയൊഴിക്കും പോലെ മാത്രം.

തികഞ്ഞ വലതുപക്ഷ തീവ്രവാദികൾക്കും ഭീകരവാദികൾക്കും വേണ്ടി മാത്രം സംസാരിക്കുന്നത് പോലെ.

സംസ്കൃതത്തിൽ എന്തൊക്കെയോ ചൊല്ലിയത് കൊണ്ട് മാത്രം വിഡ്ഢിത്തം ശരിയാവുമെന്ന മിഥ്യാധാരണയുമായി..

അങ്ങേയറ്റം വിഷം നിറഞ്ഞ, വിഷം കുത്തിവെക്കുന്ന ആളായി മാത്രം.

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയല്ല പകരം ശ്രീരാം ആണെന്ന് പറയുന്നത്ര അന്ധവിശ്വാസിയായിക്കൊണ്ട്, വലതുപക്ഷ ഭീകരവാദിയായിക്കൊണ്ട്. 

സത്യസന്ധമായി ഉള്ളുതൊട്ട് പറഞ്ഞാൽ, ജഗത്ഗുരു പോയിട്ട് ഒരു LKG കുട്ടിയുടെ ഗുരു പോലും ആകാനുള്ള യോഗ്യതയുള്ള ആളായി തോന്നിപ്പിക്കാത്ത വിധം...

Saturday, January 25, 2025

ഇസ്ലാം പറയുന്നു: ഇസ്ലാം ആണ് സനാതനം: ഇസ്‌ലാം കോപ്പിയടിച്ചു എന്ന് ആരോപിക്കുന്നുവോ?

മുഹമ്മദ് നബിയും ഇസ്‌ലാമും ജൂത-ക്രിസ്ത്യൻ മതങ്ങളെ കോപ്പിയടിച്ചു എന്ന് നിങൾ പറയുന്നുവോ, ആരോപിക്കുന്നുവോ?

നിങൾ അങ്ങനെ ആരോപിക്കുന്നത് തന്നെയാണ്, നിങൾ അങ്ങനെ പറയുന്നത് തന്നെയാണ് ഇസ്‌ലാമും മുഹമ്മദ് നബിയും സ്വയം പറയാനും അവകാശപ്പെടാനും ആഗ്രഹിക്കുന്നത്. 

വിഷയത്തിൻ്റെ കാമ്പും കൂമ്പും അറിയാതെ നിങൾ വേറൊരു കോലത്തിൽ ഇസ്‌ലാമും മുഹമ്മദ് നബിയും പറയുന്നതും അവകാശപ്പെടുന്നതും തന്നെയാണ് പറയുന്നത്, സമ്മതിക്കുന്നത്.

മുഹമ്മദ് നബിയും ഇസ്‌ലാമും യഥാർത്ഥത്തിൽ അവകാശപ്പെടുന്നത് ഇസ്‌ലാമാണ് ജൂത, ക്രിസ്ത്യൻ മതങ്ങളുടെ ശരിയായ മുഖവും തുടർച്ചയും എന്നാണ്. 

ജൂത ക്രിസ്ത്യൻ മതങ്ങളുടെ വ്യതിചലനം തിരുത്തിക്കൊണ്ടുള്ള തുടർച്ചയാണ് ഇസ്‌ലാം എന്ന് തന്നെയാണ് ഇസ്‌ലാം അവകാശപ്പെടുന്നത്. 

അല്ലാതെ, ജൂത ക്രിസ്ത്യൻ മതങ്ങൾക്ക് ശരിയായ നിലക്ക് പറയാനില്ലാത്ത ഒന്നും ഇസ്‌ലാമിനും മുഹമ്മദ് നബിക്കും പറയാനില്ല. 

സത്യം സാർവ്വകാലികവും സാർവ്വത്രികവും ആയിരിക്കണം എന്നത് സത്യത്തിനുള്ള യോഗ്യതയും ഉപാധിയും ആണല്ലോ?

എങ്കിൽ സത്യം മുഹമ്മദ് നബി മാത്രം തുടങ്ങി പറയേണ്ട ഒന്നാവേണ്ടതില്ലല്ലോ സത്യം? 

അതുകൊണ്ട് തന്നെ ജൂതനും ക്രിസ്ത്യാനിയും ഒരുകാലത്ത് ശരിയായി പറഞ്ഞത് ശരിക്കും സത്യമായിരുന്നുവെങ്കിൽ അതേ സത്യം തന്നെയല്ലേ മുഹമ്മദ് നബിക്കും മറ്റാർക്കും എപ്പോഴാണെങ്കിലും സത്യസന്ധമായും പറയാനുണ്ടാവുക?

ആപേക്ഷിക വ്യാവഹാരിക ജീവിത കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പിന്നീട് കാലികമായ അപ്പപ്പോഴുള്ള മാറ്റങ്ങളും ശരികളും വേണ്ടിവരൂ.

അതുകൊണ്ട് തന്നെ (ജൂതൻ്റെ) മോസസും എബ്രഹാമും ജേക്കബും സോളമനും നോഹയും കൃഷ്ണനും രാമനും ബുദ്ധനും (ക്രിസ്ത്യാനിയുടെ) യേശുവും (തുടർച്ച എന്ന പോലെ) യഥാർത്ഥത്തിൽ പറയാൻ ശ്രമിച്ച സത്യമാണ്, ദൈവികസന്ദേശം മാത്രം തന്നെയാണ് അവരെയൊക്കെയും തങ്ങളുടെയും പ്രവാചകൻമാരായിക്കാണുന്ന ഇസ്‌ലാമും മുഹമ്മദ് നബിയും പുതിയ കാലത്ത് പുതുക്കിപ്പറയുന്നതായി അവകാശപ്പെടുന്നത്.

എന്നത് തന്നെയാണ് മുഹമ്മദ് നബിയും ഖുർആനും ആവർത്തിച്ചാവർത്തിച്ച് ഖുർആനിലൂടെയും അല്ലാതെയും പ്രഖ്യാപിക്കുന്നത്? 

അതുകൊണ്ട് തന്നെ, മുഹമ്മദും ഇസ്‌ലാമും ജൂതമതത്തിൽ നിന്നും ക്രിസ്തുമതത്തിൽ നിന്നും എന്തൊക്കെയോ, അല്ലെങ്കിൽ മുഴുവനും തന്നെ ചോർത്തിയെടുത്തു, കോപ്പിയടിച്ചു എന്ന് നിങൾ പറയുന്നതിൽ മുസ്‌ലിംകൾക്കും ഇസ്‌ലാമിനും പ്രത്യേകിച്ച് പേടിക്കേണ്ട ഒന്നുമില്ല. അതോരപരാധമല്ല, അലങ്കാരവും യോഗ്യതയും മാത്രമാണ്.

ജൂത-ക്രിസ്ത്യൻ മതങ്ങളെ മുഹമ്മദ് നബിയും ഇസ്‌ലാമും കോപ്പിയടിച്ചു എന്ന് നിങൾ പറഞ്ഞാൽ, നിങ്ങൾക്കങ്ങനെ പറയേണ്ടിവന്നാൽ അതിലൂടെ സംഭവിക്കുന്നത് മുഹമ്മദും ഇസ്‌ലാമും അവകാശപ്പെടുന്നത് അപ്പടി നിങൾ ശരിവെക്കുന്നു എന്നത് മാത്രമാണ്. 

ഇസ്‌ലാമും മുഹമ്മദ് നബിയും ചോർത്തിയെടുത്തു കോപ്പിയടിച്ചു എന്ന് നിങ്ങളങ്ങനെ പറയുമ്പോൾ നിങ്ങളിലൂടെ കൂടി മുഹമ്മദും ഇസ്‌ലാമും കൂടുതൽ ശരിയാവുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.

മുഹമ്മദ് നബി ഒരിക്കലും ഒരു പുതിയ മതം തുടങ്ങിയിട്ടില്ല.

ഇസ്‌ലാം ഒരു പുതിയ മതത്തിൻ്റെ പേരല്ല. സമർപ്പണം എന്ന പ്രാപഞ്ചിക പ്രക്രിയയെ സൂചിപ്പിക്കുന്ന പേര് മാത്രമാണ്.

പഴയതിൻ്റെ തുടർച്ചമാത്രമാണ് ഇന്ന് കാണുന്ന ഇസ്‌ലാം എന്നർത്ഥം.

പഴയതാണ്, പഴയതിൻ്റെ തുടർച്ചയാണ് ഇസ്‌ലാം എന്ന നിങ്ങളുടേ ആക്ഷേപവും ആരോപണവും ഇസ്ലാം സ്വയം നടത്തുന്ന അവകാശവാദമാണ്. അത് ഇസ്‌ലാമിൻ്റെ അലങ്കാരമാണ്.

അത് തന്നെയാണ് ഇസ്ലാം പറയുന്നത്, ഇസ്ലാം ആണ് സനാതനമെന്ന്

Thursday, January 23, 2025

എന്തുകൊണ്ട് ഇസ്ലാമിൻ്റെ മേൽ കുതിരകയറുന്നു? പിന്നെ മുസ്ല്8മക്കളുടെ മേലും....???

ലോകത്താകമാനം ഒരേയൊരു വലിയ പ്രശ്നം, ചോദ്യചിഹ്നം. 

ഇസ്‌ലാം, മുസ്ലിംകൾ.

ഉത്തരവും പരിഹാരവും കണ്ടെത്താൻ സാധിക്കാത്ത പ്രശ്നവും ചോദ്യചിഹ്നവും.

ഇസ്‌ലാം, മുസ്ലിംകൾ.

ഇസ്‌ലാമിനെ (ഒപ്പം മുസ്‌ലിംകളെയും) എങ്ങിനെ നേരിടണം എന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങളാണ്, രാഷ്ട്രീയ, അന്താരാഷ്ടീയ നീക്കങ്ങളാണ്, കൈകോർക്കലുകളാണ് ലോകത്താകമാനം ഓരോ മൂലയിലും ആകെമൊത്തം നടക്കുന്നത്, കാണുന്നത്. 

പക്ഷെ ആരെല്ലാം എങ്ങനെയെല്ലാം കൈകോർത്തിട്ടും ശക്തിസ്വരൂപിച്ചിട്ടും എന്തെല്ലാം നടപ്പാക്കിയിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല. ഇസ്‌ലാമിനെ (ഒപ്പം മുസ്‌ലിംകളെ) എങ്ങിനെ നേരിടും, എങ്ങിനെ നേരിടണം എന്നത് സംബന്ധിച്ച്.

എന്തുകൊണ്ട്?

ഇസ്‌ലാം വെറുമൊരു പുറംതോട് മതമല്ല, ഉള്ള് പൊള്ളയായ മതമല്ല എന്നത് കൊണ്ടോ? പകരം ഇസ്‌ലാം പ്രാപഞ്ചിക വ്യവസ്ഥക്ക് സർവ്വതും വെച്ച് വഴിപ്പെടണം, സമർപ്പിക്കണം എന്ന പറയുന്ന മതമാണ് എന്നത് കൊണ്ടോ?

ഇസ്‌ലാം രാഷ്ട്രീയവും കൂടിയാണ്, രാഷ്ട്രസങ്കൽപവും രാഷ്ട്രീയ സാമ്പത്തിക പ്രത്യയശാസ്ത്രവും കൂടിയാണ് എന്നത് കൊണ്ടോ?

മുസ്‌ലിംകൾ മാത്രമല്ല, മനുഷ്യരാകമാനം തന്നെ ഭൂമിയെ ഭരിക്കേണ്ട ഭൂമിയിലെ ദൈവത്തിൻ്റെ പ്രതിനിധികൾ (അംബാസഡർമാർ അഥവാ ഖലീഫമാർ) ആണെന്ന് പഠിപ്പിക്കുന്ന മതവും കൂടിയാണ് ഇസ്‌ലാം മതം എന്നത് കൊണ്ടോ?

"മാലാഖകളോട് നാം പറഞ്ഞ സന്ദർഭം : ഭുമിയിൽ നാം നമ്മുടെ പ്രതിനിധിയെ (ഖലീഫയെ) ഉണ്ടാക്കാൻ പോവുകയാണ്" (ഖുർആൻ ).

ഇടക്കാലത്ത് മാത്രം വന്നുപോയ കമ്യൂണിസവും ഇസ്‌ലാമും മുസ്ലിംകളും ഇപ്പോൾ നേരിടുന്നതുപോലൊന്ന് ഒരുകാലത്ത്, ഈയടുത്ത കാലം വരെ നേരിട്ടു. 

കമ്യൂണിസം അതിൻ്റെ സാമ്പത്തിക രാഷ്ട്രീയ പ്രത്യേശാസ്ത്ര ദർശനത്തോട് ചേർത്ത് ദൈവ - സ്വർഗ്ഗ - നരക വിശ്വാസം കൂട്ടിപ്പറയാത്ത ഒന്നായത് കൊണ്ട് പെട്ടെന്ന് അപ്രസക്തമായി, അപ്രത്യക്ഷമായി. 

ഇസ്‌ലാം അതിൻ്റെ സാമ്പത്തിക രാഷ്ട്രീയ പ്രത്യേശാസ്ത്ര ദർശനത്തോട് ചേർത്ത് ദൈവ - സ്വർഗ്ഗ - നരക വിശ്വാസം കൂടി കൂട്ടിപ്പറഞ്ഞത് കൊണ്ട് ഇപ്പോഴും എപ്പോഴും ബാക്കിയാവുന്നു.

അതുകൊണ്ട് തന്നെ ഇസ്‌ലാമും മുസ്ലിംകളും ഇന്നും സാമ്രാജ്യത്വ മുതലാളിത്ത ഫാസ്സിസ്റ്റ് ശക്തികൾക്ക് മുൻപിൽ ഭീഷണിയായും വെല്ലുവിളിയായും നിലകൊള്ളുന്നു. ഒരിക്കലും അവർ വിരിക്കുന്ന പായയിൽ മുഴുവനായും കിടക്കാതെ, അവരൊരുക്കുന്ന മുഖ്യധാരയിൽ പൂർണമായും വന്നുചേരാതെ. വല്ലാത്തൊരു സമാന്തര/പകര രേഖ ഉടനീളം തീർത്തുകൊണ്ട്.

ഇസ്ലാമും (ഒരുവേള കമ്യൂണിസവും) അതിർത്തികളിലും സങ്കുചിത ദേശീയതയിലും വിശ്വസിക്കുന്നില്ല, അവർക്കങ്ങനെ വിശ്വസിക്കേണ്ടതില്ല. 

മറ്റൊന്നുകൊണ്ടുമല്ല, മറ്റൊരുതരം വിരോധവും കൊണ്ടല്ല. 

എല്ലാ ദേശങ്ങളും അവർക്ക് അവരുടെ വിശ്വാസവും പ്രത്വേശാസ്ത്രവും നടപ്പാക്കാനുള്ള തട്ടകം മാത്രമാണ് എന്നത് കൊണ്ട്.

അവർ സർവമനുഷ്യരേയും ഒരുപോലെ കാണുന്നു എന്നത് കൊണ്ട് മാത്രം. 

അവർ അതിർത്തികൾക്കപ്പുറത്തും സാഹോദര്യം കണ്ടെത്തുന്നു എന്നത് കൊണ്ട്. 

ലോകമനുഷ്യന്മാരിൽ മുഴുവൻ അവർക്ക് ഒരുപോലെ സഹോദരന്മാർ ഉണ്ട് എന്നത് കൊണ്ട്.

********

ഇതൊക്കെയായിട്ടും, ഇങ്ങനെയൊക്കെയായിട്ടും അല്ലാതെയും വർത്തമാനകാലത്തും ലോകത്തും ഇസ്‌ലാമും മുസ്ലിംകളും ആരോരും ചോദിക്കാനും പറയാനും ഇല്ലാത്ത വിധം അനാഥത്വം നേരിടുന്നു.

ഏതോ നിലക്ക് ചാഞ്ഞ മരമായിക്കണ്ട് എല്ലാവരും ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ പാഞ്ഞുകയറുന്നു.

ഒന്നും ഒരു കുറ്റവും ചെയ്തില്ലെങ്കിലും എല്ലാറ്റിനും ഇസ്‌ലാമും മുസ്ലിംകളും കുറ്റക്കാരാവുന്നു, ഭീകരരെന്ന പഴികേൾക്കേണ്ടിവരുന്നു.

ഇസ്ലാമിനേയും മുസ്‌ലിംകളെയും ഭീകരരാക്കി ചിത്രീകരിച്ച് കുറ്റം പറഞ്ഞാൽ മാത്രം മതി, എന്തും നേടാം, രാജ്യവും അധികാരവും സാമ്രാജ്യത്വ മേധാവിത്തവും വരെ ഉറപ്പിക്കാമെന്നുമാവുന്നു.

വല്ലാത്തൊരു വിധിയാണ് വർത്തമാനകാല, വർത്തമാനലോക ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും!!!

കണ്ടവരും കേട്ടവരും എന്നത് പോട്ടെ, കാണാത്തവരും കേൾക്കാത്തവരും വരെ മുഴുക്കെ കല്ലെടുത്തെറിയുന്ന വൃക്ഷമാകുന്നു ഇന്ന് ഇസ്‌ലാമും മുസ്‌ലിംകളും.

എട്ടുകാലി മമ്മൂഞ്ഞ്കളായി മുസ്ലിംകളും ഇസ്‌ലാമും എല്ലാ കല്ലേറുകളും കൊള്ളുകയല്ല, എല്ലാം ഏറ്റെടുക്കുകയല്ല, പകരം നിർബന്ധമായും വായടപ്പിച്ച് അവരുടെമേൽ കെട്ടിയേല്പിക്കുകയാണ്, അവരെക്കൊണ്ട് ഏറ്റെടുപ്പിക്കുകയാണ്, ഏറ് കൊള്ളിപ്പിക്കുകയാണ്.

നെഞ്ച് വിരിച്ചും തല ഉയർത്തിയും തന്നെയെങ്കിലും, മറ്റൊരു നിർവ്വഹവുമില്ലാതെ തന്നെ വർത്തമാനകാല മുസ്ലിംകളും ഇസ്‌ലാമും. എല്ലാവരെയും അസൂയപ്പെടുത്തും വിധം ഉത്തരം സാധ്യമല്ലാത്ത ചോദ്യവും ചോദ്യചിഹ്നമായിക്കൊണ്ട്.

********

എന്തുകൊണ്ടാണ് എല്ലാവർക്കും ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ എന്തിനും ഏതിനും എങ്ങനേയും കുതിരകയറാൻ തോന്നുന്നത്, സാധിക്കുന്നത്?

എന്തുകൊണ്ടാണ് ഇസ്‌ലാമും മുസ്ലിംകളും ഇത്രയേറെ (തെറ്റിദ്ധാരണകൾക്ക് വിധേയമാകുംവിധം?) ചർച്ചചെയ്യപ്പെടുന്നതും എല്ലാ ദിക്കുകളിൽ നിന്നുമുള്ള ദുഷ്‌പ്രചരണങ്ങളിലൂടെ വളരെ മോശമായി ചിത്രീകരിക്കപ്പെടുന്നതും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും?

ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ചോദിക്കാനും പറയാനും യഥാർത്ഥത്തിൽ (പൗരോഹിത്യവും നേതൃത്വവുമായി) ആരുമില്ല എന്നത് കൊണ്ടാണോ എങ്ങനേയും എന്താരോപണങ്ങൾ നടത്തിയും അവരുടെമേൽ കുതിരകയറാൻ ആർക്കും സാധിക്കുന്നത്? 

ആടിനെ പട്ടിയാക്കി, പട്ടിയെന്ന പേരിൽ ആടിനെ കൊല്ലുന്ന കോലത്തിൽ വരെ ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ കുതിരകയറാൻ വരെ തോന്നുന്നതും സാധിക്കുന്നതും പിന്നെന്തുകൊണ്ടാണ്?

ഇസ്ലാമിനേയും മുസ്‌ലിംകളെയും സംഘടിപ്പിച്ച് ശക്തിയാക്കാനും (ഇസ്‌ലാമിക ആശയങ്ങൾ മാത്രം തന്നെയല്ലാത്ത) ഒരു നേതൃത്വം ഇല്ല, ഉണ്ടാവില്ല എന്നതുകൊണ്ടാണോ കുതിരകയറാൻ ഇത്രക്ക് ധൈര്യം വരുന്നത്?

ഇസ്‌ലാമിക ആശയങ്ങൾ തന്നെയല്ലാത്ത നാഥനും സംഘടനാസ്വഭാവവും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ലോകത്തെവിടെയും ഇല്ല, ഉണ്ടാവില്ല എന്നറിയുന്നത് കൊണ്ടുമാണോ കുതിരകയറുന്ന എല്ലാവർക്കും ഈ ധൈര്യം...???

*******

ആഗോളാടിസ്ഥാനത്തിലും ദേശീയതലത്തിലും പ്രാദേശിതലത്തിലും ഇസ്‌ലാമിനും മുസ്ലിംകൾക്കും (ഇസ്‌ലാമിക ആശയങ്ങൾ തന്നെയല്ലാത്ത) നേതൃത്വമില്ല, സംഘടനയില്ല എന്നത് വ്യക്തമായും കാണാം. 

ഉള്ളത് മുഴുവൻ ഈർക്കിളിച്ചീലുകൾ, ഇസ്‌ലാമിക നേതൃത്വമല്ല.

രാഷ്ട്രീയം തന്നെ മതമായ, മതം തന്നെ രാഷ്ടീയമായ ഏക മതമാണ് ഇസ്‌ലാം. 

വെറും വിശ്വാസ, ആചാര മതമല്ലാതെ ഒരു മതം ഇസ്‌ലാം. 

അതുകൊണ്ട് തന്നെ രാഷ്ട്രം ഉണ്ടെങ്കിലേ മുസ്‌ലിംകൾക്ക് നേതൃത്വമുണ്ടാവൂ, സംഘടിതസ്വഭാവം ഉണ്ടാവൂ എന്ന് വരുന്നു.

കാരണം, ഇസ്‌ലാമിൻ്റെയും മുസ്ലികളുടെയും സംഘടന അതുണ്ടാക്കുന്ന രാഷ്ട്രമാണ്, ജീവിതവ്യവസ്ഥയാണ്.

മുസ്ലിംകുടെ നേതൃത്വം ഇസ്‌ലാമിക രാഷ്ട്രത്തിൻ്റെ നേതൃത്വമാണ്.

ഇതൊരു വെറും പറച്ചിൽ അല്ല. 

മക്കയിൽ മുഹമ്മദ് നബി 54 വയസ്സ് വരെ ഉണ്ടായിരുന്നു. കഠിനമായി പ്രവർത്തിച്ചിരുന്നു. 54 വയസ്സ് വരെ, ചുരുങ്ങിയത് നാൽപതാം വയസ്സ് മുതൽ 54 വരെയുള്ള പ്രവാചകത്വം പ്രഖ്യാപിച്ചതിന് ശേഷമുള്ള പതിനാല് കൊല്ലക്കാലം.

പക്ഷേ മക്കയിലെ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും കൃത്യമായ രാഷ്ട്രീയവും രാഷ്ട്രവും സാധിച്ചിരുന്നില്ല. 

രാഷ്ട്രീയവും രാഷ്ട്രവും ഇല്ലാതിരുന്ന, സാധിക്കാതിരുന്ന മക്കയിൽ അതുകൊണ്ട് തന്നെ ഇസ്‌ലാമും മുഹമ്മദ് നബിയും ഒരു നിലക്കും സ്വീകരിക്കപ്പെട്ടില്ല, വളർന്നില്ല, എന്ന് മാത്രമല്ല അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ടു. 

അതുകൊണ്ട് തന്നെ നിൽക്കക്കള്ളിയില്ലാതെ മക്കയിൽ നിന്നും മുഹമ്മദ് നബി (കൂടെ ചെറിയ സംഘവും) ഒളിച്ചോടാൻ (പാലായനം ചെയ്യാൻ) നിർബന്ധിതമായി, അങ്ങനെ പാലായനം ചെയ്തു. മദീനയിലേക്ക്.

അതേസമയം മദീനയിൽ എത്തിയ മുഹമ്മദ് നബിക്ക് കൃത്യമായ രാഷ്ട്രീയവും രാഷ്ട്രവും ഉണ്ടായി, സംഗതിവശാൽ മദീനയിൽ രാഷ്ട്രീയവും രാഷ്ട്രവും സാധിച്ചു. 

അതുകൊണ്ട് തന്നെ മദീനയിൽ രാഷ്ട്രവും രാഷ്ട്രീയവും സാധിച്ച ഇസ്‌ലാമും മുഹമ്മദ് നബിയും എല്ലാ നിലക്കും വളർന്നു, സ്വീകരിക്കപ്പെട്ടു. ജനങ്ങൾ കൂട്ടം കൂട്ടമായി മുഹമ്മദ് നബിക്കും ഇസ്‌ലാമിനും ഒപ്പം ചേർന്നു. 

എല്ലാകാലത്തും ഇക്കാലത്തും ജനങ്ങൾ അങ്ങനെ തന്നെയാണ്, അങ്ങനെ തന്നെയായിരുന്നു. അധികാരവും വിജയവും ഉള്ള ഭാഗത്ത് ജനം ഓരംചേർന്നുനിൽക്കും.

ഇക്കാര്യം ഖുർആനും ഒരുതരം സംശയത്തിനുമിടയില്ലാത്ത വിധം സമ്മതിക്കുന്നുണ്ട്, പ്രഖ്യാപിക്കുന്നുണ്ട്.

"ദൈവത്തിൽ നിന്നുള്ള (രാഷ്ട്രീയമായ) അധികാരവും വിജയവും കൈവന്നാൽ, ജനങ്ങൾ ദൈവികമതത്തിലേക്ക് (ദൈവിക വണക്കത്തിലേക്ക്) കൂട്ടാംകൂട്ടമായി പ്രവേശിക്കുന്നത് നിനക്ക് കാണാം. (ഖുർആൻ: സൂറ: അന്നസർ).

പിന്നീടങ്ങോട്ടും അനേകം രാഷ്ട്രങ്ങൾ സ്ഥാപിച്ചും കീഴടക്കിയും മാത്രമാണ് ഇസ്‌ലാം വളർന്നത്, ജനങ്ങൾ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവേശിച്ചത്.

രാഷ്ട്രവും രാഷ്ട്രീയവും വെച്ചുകൊണ്ട് മാത്രമേ രാഷ്ട്രമതമായ, രാഷ്ട്രീയമതമായ ഇസ്‌ലാം വളരൂ, വളർന്നിട്ടുള്ളൂ. 

രാഷ്ട്രവും രാഷ്ട്രീയവും അതിൻ്റെ അധികാരവും വെച്ച് ഇസ്‌ലാം വളർന്നതിനേയും അധിനിവേശം നടത്തിയതിനേയും പീന്നീട് പലരും പറഞ്ഞതാണ് ഇസ്‌ലാം വളർന്നത് വാളിലൂടെയാണ് എന്നത്. 

യഥാർത്ഥത്തിൽ രാഷ്ട്രവും അധികാരവും രാഷ്ട്രീയവുമാണ് ഇസ്‌ലാമിനെ വളർത്തിയ വാൾ, ഇസ്‌ലാം ആക്കിയ വാൾ.

അധിനിവേശം നടത്തുന്നതും അധികാരം നേടുന്നതും ശക്തികാണിച്ചും ഉപയോഗിച്ചുമാണ് എന്നത് പൊതുവായ ധാരണ. ആ പൊതുധാരണ വെച്ച് ഇസ്‌ലാം വളർന്നതിനെയും കൂട്ടിവായിച്ചു.

ശക്തിയും അധികാരവും എന്നാൽ ആയുധം ഉപയോഗിച്ചാണ് എന്നർത്ഥം കാലക്രമേണയും അല്ലാതെയും വന്നു, വരും. 

എന്നുവെച്ചാൽ ആയുധം, അഥവാ പഴയകാലത്തെ വാൾ ഉപയോഗിച്ചാണ് ഇസ്‌ലാം വളർന്നത് എന്നും.

********

ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ഈ രാഷ്ട്രവും രാഷ്ട്രീയവും നിർബന്ധമായ പ്രകൃതവും സ്വഭാവവും അറിയുന്നവരുണ്ട്. 

കാരണം, ഇസ്‌ലാം എന്ന പേര് പോലും പ്രാപഞ്ചികവ്യവസ്ഥിതിക്ക് വഴിപ്പെടുന്ന, രാഷ്ട്രീയ സാമ്പത്തിക ജീവിത വ്യവസ്ഥിതിയും കൂടി പറയുന്ന വ്യവസ്ഥിതിയുടെ, സമർപ്പണം എന്നുമാത്രം അർത്ഥമുള്ള പേരാണ് എന്നറിയുന്നവർ.

ഇക്കാര്യം മുൻകൂട്ടി അറിയുന്നവർ, പക്ഷെ അതംഗീകരിച്ചു കൊടുക്കാൻ തയാറില്ലാത്തവർ, ഇസ്ലാമിനേയും മുസ്‌ലിംകളെയും മുൻകൂട്ടി പ്രതിരോധിക്കാനെന്നവണ്ണം, രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രനിർമ്മാണത്തിൽ നിന്നും ഇസ്ലാമിനേയും മുസ്‌ലിംകളെയും തടഞ്ഞുനിർത്താനെന്നവണ്ണം, ലോകം മുഴുവൻ മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ എന്തിനും ഏതിനും ഇല്ലാത്ത കഥകളും കാരണങ്ങളും തെളിവുകളും ഉണ്ടാക്കി, തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ച് കുതിരകയറുന്നു.

ആ വഴിയിൽ തന്നെ സാമ്രാജ്യത്വശക്തികൾ മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ മുൻകൂട്ടി അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്നു. 

അധീശത്വം ലക്ഷ്യംവെച്ച് അവർ കാലേക്കൂട്ടി എല്ലാ ആക്ഷേപങ്ങളും ആരോപണങ്ങളും മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ കെട്ടിയിറക്കുന്നു. 

തൽപരകക്ഷികൾ ആരോപിക്കുന്നത് പോലുള്ള കാര്യങ്ങൾ സംഘടിപ്പിച്ചുചെയ്യാൻ മാത്രം സംഘടനയും നേതൃത്വവും ഇല്ലാത്ത, അവരുടെ വിശ്വാസം സമ്മതിക്കാത്ത, അതേ ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ.

ആ വഴിയിൽ മുസ്‌ലിംകളെയും ഇസ്ലാമിനേയും വൃത്തികെട്ടവരായും ഭീകരവാദികളായും ചിത്രീകരിക്കുന്നു. 

*******

സാമ്രാജ്യത്വശക്തികൾക്കും രാഷ്ട്രഭരണകൂടങ്ങൾക്കും അവർ തന്നെ അപ്പപ്പോൾ അവർക്ക് വേണ്ടി നിശ്ചയിക്കുന്നതല്ലാത്ത ശരിതെറ്റുകൾ ഇല്ല.

അവരങ്ങനെ അപ്പപ്പോൾ നിശ്ചയിക്കുന്ന ശരിതെറ്റുകൾക്ക് നിർബന്ധമായും പിന്തുടരേണ്ട, മറ്റാരെങ്കിലും നിശ്ചയിച്ച അളവുകോലുകളും മാനദണ്ഡങ്ങളും സാമ്രാജ്യത്വശക്തികൾക്കും രാഷ്ട്രഭരണകൂടങ്ങൾക്കും ഇല്ല. 

അതുകൊണ്ട് തന്നെ സാമ്രാജ്യത്വശക്തികളും രാഷ്ട്രഭരണകൂടങ്ങളും സ്വയം എന്ത് ക്രൂരതകളും ചെയ്യും. അവയെ ശരിയാക്കിക്കൊണ്ട്, അധികാരമുപയോഗിച്ച് അവയെ ശരിയാക്കി കാണിച്ചുകൊണ്ട്. ബാക്കിയുള്ളതെല്ലാം തെറ്റെന്ന് വരുത്തിക്കൊണ്ട്.

അങ്ങനെ സ്വയം എന്ത് ക്രൂരതകളും ചെയ്ത്  അവയെ (മുൻകൂട്ടി നിശ്ചയിച്ച ശരിതെറ്റുകൾ ഉള്ള, ശരിതെറ്റുകൾക്ക് നിർബന്ധമായും പിന്തുടരേണ്ട മുൻകൂട്ടി നിശ്ചയിച്ച അളവുകോലുകളും മാനദണ്ഡങ്ങളും ഉള്ള) മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ ആരോപണങ്ങളായി കെട്ടിവെക്കുന്നു.

ഇസ്ലാമിൻ്റെയും മുസ്‌ലിംകളുടെ മുൻകൂട്ടി നിശ്ചയിച്ച  വിശ്വാസാദർശങ്ങൾക്ക് തന്നെ കടകവിരുദ്ധമായ, വിശ്വാസികൾക്ക് വിശ്വാസികൾ എന്നനിലയിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത ആരോപണങ്ങളും അതിലെ കുറ്റങ്ങളും അക്രമങ്ങളും വരെ മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ അവർ കെട്ടിവെക്കുന്നു.

********

അങ്ങനെ എന്ത് വിലകൊടുത്തും മുസ്‌ലിംകൾക്കും ഇസ്‌ലാമിനും അവർ ജനാധിപത്യം നിഷേധിക്കുന്നു. 

മുസ്ലീം രാജ്യങ്ങളിൽ ജനാധിപത്യം സാധ്യമായാൽ, അഭിപ്രായസ്വാതന്ത്ര്യം നടപ്പിലായാൽ, ഫലം ഇസ്‌ലാമിക ഭരണമായിരിക്കും എന്ന മുൻകൂട്ടിയുള്ള തിരിച്ചറിവും അതുണ്ടാക്കുന്ന പേടിയും കാരണമായി തന്നെ.

മുസ്‌ലിംകൾ ആഗോളാടിസ്ഥാനത്തിലും ദേശീയമായും പ്രാദേശികമായും നേരിടുന്ന പ്രശ്നം ഇതാണ്. 

ഇതിനാൽ കൊട്ടുകൾ കിട്ടിക്കൊണ്ടിരിക്കുന്നത് മുസ്ലിംകളും ഇസ്‌ലാമും എന്ന ചെണ്ടക്ക്. 

അതുവെച്ച് ലാഭം ഉണ്ടാക്കുന്നവരെ തിരിച്ചുകൊട്ടാൻ പോലും അതേ ആ ചെണ്ടക്ക് നിലവിൽ സാധിക്കാതെ.

സ്വന്തമായ രാഷ്ട്രവും, നടപ്പാക്കാൻ കഴിയുന്ന രാഷ്ട്രീയവും ഇല്ലാത്തത് കൊണ്ട് സംഭവിക്കുന്ന നേതൃത്വ ദാരിദ്ര്യത്തിൻ്റെ പ്രശ്നം കൊണ്ട്

അതുണ്ടാക്കുന്ന അനാഥത്വത്തിൻ്റെ പ്രശ്നം കൊണ്ട്. 

ഇസ്‌ലാമും മുസ്ലിംകളും വിശ്വാസപരമായി തെറ്റെന്ന് കണക്കാക്കുന്ന പൗരോഹിത്യം നൽകിയെക്കാവുന്ന നേതൃത്വവും സംഘടനയും സ്ഥാപനവും ഇല്ലാത്തതിൻ്റെ പ്രശ്നം കൊണ്ട്. 

സ്വന്തമായ രാഷ്ട്രവും രാഷ്ട്രത്തോടൊപ്പം ഉള്ള രാഷ്ട്രീയവും ഇല്ലാത്തത് കൊണ്ട്.

*******

പക്ഷേ, എന്തുകൊണ്ട് ഇതൊന്നും പരിഹരിക്കാനും പ്രതിരോധിക്കാനും സാധിക്കാതെ തീർത്തും നിസ്സഹായരായി മുസ്‌ലിംകളും ഇസ്‌ലാമും? 

എന്തുകൊണ്ട് ഏകദൈവവിശ്വാസികളായ ഇവർക്ക് ലോകാടിസ്ഥാനത്തിലും ദേശീയതലത്തിലും അവരെ ഏകോപിപ്പിച്ച് സംഘടിപ്പിച്ച് നിർത്തുന്ന സംഘടനയും നേതൃത്വം ഇല്ലാതായി?

ഇസ്‌ലാമികരാഷ്ട്രം സാധ്യമല്ലെങ്കിൽ മുസ്‌ലിംകൾക്കും ഇസ്‌ലാമിനും നേതൃത്വം സാധ്യമല്ല എന്നത് തന്നെ അതിനുള്ള പ്രധാന കാരണം.

ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഉണ്ടെങ്കിൽ ഉണ്ടാവേണ്ട യഥാർത്ഥ നേതൃത്വവും സംഘടനയും ഇസ്‌ലാമിക രാഷ്ട്രത്തിന് വേണ്ടിയുള്ളതാണ്, ഇസ്‌ലാമിക രാഷ്ട്രത്തിൽ നിന്നുള്ളതാണ്.

അതങ്ങനെ തന്നെ വിളംബരം ചെയ്ത് സംഘടിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും സാങ്കേതികമായ ഒട്ടനവധി തടസ്സങ്ങളുണ്ട്. പ്രത്യേകിച്ചും അവർ ന്യൂനപക്ഷങ്ങൾ മാത്രമായിരിക്കുന്ന ഇടങ്ങളിൽ.

ഇസ്‌ലാമിക രാഷ്ട്രമില്ലാത്ത മുസ്‌ലിംകൾക്കും ഇസ്‌ലാമിനും നേതൃത്വമില്ല, നേതൃത്വം ഉണ്ടാവില്ല. 

എന്നത് കൊണ്ട് തന്നെ എല്ലാവരും അത് മുതലെടുക്കുന്നു: ഇസ്ലാമിക രാഷ്ട്രവും നേതൃത്വവും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഇനിയങ്ങോട്ട് സാധിക്കരുത് എന്ന ലക്ഷ്യം വെച്ചുകൊണ്ട്. 

അങ്ങനെ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും തെരഞ്ഞെടുപ്പും വോട്ടെടുപ്പും മനുഷ്യാവകാശവും ഒട്ടുമിക്ക മുസ്ലിംരാജ്യങ്ങളിലെയും മുസ്ലിംകൾക്കും ഇസ്‌ലാമിനും നിഷേധിച്ചുകൊണ്ട് ഇനിയങ്ങോട്ടും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും നേതൃത്വവും സംഘടനയും ഇല്ലാതാക്കാൻ അവർ ശ്രമിക്കുന്നു.

അങ്ങനെ മുസ്‌ലിംകൾക്കും ഇസ്‌ലാമിനും നേതൃത്വമുള്ളൊരു സംഘടനയും സംഘടിതസ്വഭാവവും ഇല്ല. എന്നത് കൊണ്ട് തന്നെ എല്ലാവരും ആവത് മുതലെടുക്കുന്നു, കുതിരകയറുന്നു.

********

ഒന്നുകൂടി പരിശോധിച്ച് നോക്കുക.

എന്തുകൊണ്ട് മുസ്‌ലിംകൾക്കും ഇസ്‌ലാമിനും നേതൃത്വമില്ല?

എന്തുകൊണ്ട് ഇത്രയെല്ലാം സംഘടിച്ച് കാണപ്പെടുന്ന മുസ്‌ലിംകൾക്കും ഇസ്‌ലാമിനും യഥാർത്ഥത്തിൽ നേതൃത്വമുള്ളൊരു സംഘടനയും സംഘടിതസ്വഭാവവും ഇല്ല?

മറ്റൊന്നും കൊണ്ടല്ല.

ഇസ്‌ലാമിൻ്റെ തീർത്തും വ്യത്യസ്തമായ, പ്രത്യേകതയാർന്ന, ഇസ്‌ലാമിനെ മറ്റിതര വിശ്വാസ-ആചാര, അനുഷ്ഠാന മതധാരകളിൽ നിന്നും വിഭിന്നമാക്കുന്ന വിശ്വാസ, ആദർശ രീതികൾ കൊണ്ട് തന്നെ.

ഒരുപക്ഷെ ഇസ്‌ലാമിൻ്റെ വളച്ചുകെട്ടില്ലാത്ത, കുറച്ചുകൂടി സത്യസന്ധമായ ആശയാദർശങ്ങൾ കാരണം. 

ഇസ്‌ലാമും മുസ്ലിംകളും ഏറെക്കുറെ അതിൻ്റെ മൗലിക വിശ്വാസ-ആദർശത്തിൽ അടിയുറക്കുന്നത് കൊണ്ട്.

ഇസ്‌ലാമിലും മുസ്‌ലിംകൾക്കും ഇസ്‌ലാമികമായിത്തന്നെ പൗരോഹിത്യം തീരേ ഇല്ല, പൗരോഹിത്യം പാടില്ല എന്നത് കൊണ്ട്.

ആൾദൈവങ്ങളും ബിംബങ്ങളും ഇല്ല, പാടില്ല എന്നത് കൊണ്ട്.

ഇസ്‌ലാമിലും മുസ്‌ലിംകൾക്കും പൗരോഹിത്യവും ആൾദൈവങ്ങളും തീരേ ഇല്ല എന്ന നല്ല ഗുണം മുസ്‌ലിംകൾക്കും ഇസ്‌ലാമിനും വർത്തമാനലോക സാഹചര്യത്തിൽ മറ്റൊരുതരത്തിൽ ദോഷമായിത്തീരുന്നു. 

കരിമ്പിന് കമ്പ് കേട് എന്ന പോലെ.

പോപ്പും സഭയും പോലെ ശ്രേണിയായി നിലകൊള്ളുന്ന പുരോഹിതന്മാരായ നേതാക്കളും നേതൃത്വവും ഇല്ലാതാവുന്നു. 

അതുമൂലം ഉണ്ടാവേണ്ട സംഘടനയും സംഘാടകത്വവും പണപ്പിരിവും സമ്പത്ത് കൂട്ടലും വിലപേശലും ഇല്ലാതാവുന്നു.

********

അതുകൊണ്ട് തന്നെ ദേശീയമായും ലോകാടിസ്ഥാനത്തിലും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും സംഘടനകൾ ഇല്ല. 

സംഘടിച്ച്, സംഘടിപ്പിച്ച്, അവർക്ക് വേണ്ടി അവകാശങ്ങൾ ചോദിച്ചുവാങ്ങാനും വിലപേശാനും സാധിക്കുന്നില്ല, പദ്ധതികൾ ആസൂത്രണം ചെയ്യാനും ഉണ്ടാക്കാനും നടപ്പാക്കാനും സാധിക്കുന്നില്ല.

നേതൃത്വവും സംഘടനയും സംഘടിതസ്വഭാവവും ഇല്ലാത്ത മുസ്‌ലിംകൾ എന്നിട്ടും എന്തുകൊണ്ട് ഇത്രക്ക് ശക്തരായും ഭീകരമായതായും കാണപ്പെടുന്നു, നമ്മൾ മേൽപറഞ്ഞ വിധം ആക്രമണങ്ങളും ആരോപണങ്ങളും നേരിടുന്നു?

നേതൃത്വത്തിനും സംഘടനക്കും സംഘടിതസ്വഭാവത്തിനും ഒക്കെ പകരം നിൽക്കുന്ന ഇസ്‌ലാമിൻ്റെ കൂർത്തുമൂർത്ത ആശയാദർശങ്ങളുടെ പ്രത്യേകത കാരണം മാത്രം. 

ആര് വിചാരിച്ചാലും തോല്പിക്കാനും തകർക്കാനും സാധിക്കാത്ത, ഒരുതരം ഒത്തുതീർപ്പിനും നിന്നുകൊടുക്കാത്ത ഇസ്‌ലാമിൻ്റെ വിശ്വാസപരമായ വ്യക്തത, കൃത്യത, മൂർച്ച എന്നിവ കാരണം. 

മറ്റേതൊരു മതവിഭാഗത്തിനും ഇല്ലാത്തവിധം, സാധിക്കാത്ത വിധം, കൃത്യമായ വഴികാട്ടലും മാതൃകയുമുളള വിശ്വാസപരമായ വ്യക്തത, കൃത്യത, മൂർച്ച ഇസ്‌ലാമിനും മുസ്ലിംകൾക്കും ഉണ്ട് എന്നത് കൊണ്ട് തന്നെ. അത് ശരിയായാലും തെറ്റായാലും. 

*********

ഈ കൃത്യതയും വ്യക്തതയൂം മൂർച്ചയും, ഒപ്പം ഒരുതരം ഒത്തുതീർപ്പിനും നിന്നുകൊടുക്കാത്ത കൃത്യമായ വഴികാട്ടലും മാതൃകയും ഉളള  വിശ്വാസമാണ് ഇസ്ലാമിനേയും മുസ്‌ലിംകളെയും ഒരു സംഘടനയും നേതൃത്വവും ഇല്ലാതെ തന്നെ ആഗോളാടിസ്ഥാനത്തിൽ സംഘടിപ്പിച്ചുനിർത്തുന്നത്. 

ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ഈ പ്രത്യേക ഭാവവും സ്വഭാവവും പലരെയും അൽഭുതപ്പെടുത്തുന്നു, പരിഭ്രാന്തരാക്കുന്നു. 

മുസ്‌ലിംകളെയും ഇസ്ലാമിനേയും എവിടെ, എങ്ങിനെ അടിച്ചു കൈകാര്യം ചെയ്യണം എന്ന അറിവ് ശത്രുക്കൾക്ക് പോലും ഇല്ലാതാക്കുന്നു.

അടിച്ചുതകർത്ത് വീഴ്ത്താൻ പറ്റിയ തൂണില്ലാതെ നിൽക്കുന്ന ആകാശം പോലെ, വലിയ കെട്ടിടം പോലെ, മേൽക്കൂര പോലെ ഇസ്‌ലാമും മുസ്ലിംകളും കാണപ്പെടുന്നു. 

പൗരോഹിത്യവും അത് നൽകുന്ന സംഘടനകളും സംഘാടകത്വവും തൂണുകളും ഇല്ലാതെ, അവ നൽകുന്ന തിട്ടൂരങ്ങളും പദ്ധതികളും നിർദ്ദേശങ്ങളും ഇല്ലാതെ തന്നെ മുസ്ലിംകളും ഇസ്‌ലാമും സംഘടിച്ച് നിൽക്കുന്നു. 

മറ്റാരെക്കാളും, മറ്റേത് മതവിഭാഗങ്ങളെക്കാളും.....

*******

അപ്പോൾ ചോദ്യം വരും.

നിങ്ങളെന്താണീ പറയുന്നത്? 

ഏറ്റവും സംഘടിതസ്വഭാവവും നേതൃത്വത്തിന് കീഴിൽ നിൽക്കുന്ന സ്വഭാവവും ഇസ്‌ലാമിനും മുസ്ലീംകൾക്കും അല്ലേ യഥാർത്ഥത്തിൽ ഉള്ളത്?

ശരിയാണ്. 

അങ്ങനെ തോന്നും. 

പക്ഷേ, അങ്ങനെയല്ല കാര്യം. 

കാര്യം വേറെ കോലത്തിലാണ്.

ഇസ്‌ലാമിക വിശ്വാസത്തിൻ്റെയും അതുയർത്തിപ്പിടിക്കുന്ന ദൈവത്തിൻ്റെയും അവർ ദൈവത്തിൻ്റേതെന്ന് കരുതുന്ന ഖുർആൻ എന്ന ഗ്രന്ഥത്തിൻ്റെയും കീഴിൽ മാത്രമേ ഇസ്‌ലാമിനും മുസ്ലിംകൾക്കും ആവാൻ പറ്റൂ. 

നേതൃത്വത്തിനും സംഘടനക്കും കീഴിലെന്ന പോലെ ഇസ്‌ലാമും മുസ്ലിംകളും ദൈവത്തിൻ്റെയും ഖുർആൻ്റെയും കീഴിൽ നിൽക്കുന്നു. 

വീണ്ടും പറയട്ടെ, ശരിക്കും തൂണില്ലാതെ നിൽക്കുന്ന ആകാശം പോലെ. 

അമൂർത്തമായ നിലക്ക്. 

പക്ഷേ ഏറ്റവും മൂർത്തതയോടെ സംഘടിച്ച് ഇസ്‌ലാമും മുസ്ലിംകളും ലോകത്താകമാനം.

*********

അല്ലാതെ, പുരോഹിതനമാരുടെയും സഭകളുടെയും കീഴിലല്ല ഇസ്‌ലാമും മുസ്ലിംകളും സംഘടിക്കുന്നതും അനുസരണം കാണിക്കുന്നതും.

ആഗോളാടിസ്ഥാനത്തിലോ ദേശീയാടിസ്ഥാനത്തിലോ പ്രാദേശികമായോ യഥാർത്ഥത്തിൽ ഇസ്‌ലാം എന്ന ആശയം തന്നെയല്ലാത്ത, ഇസ്‌ലാം നൽകുന്ന ഏകദൈവ വിശ്വാസവും ഖുർആനും മുഹമ്മദ് നബിയും തന്നെയല്ലാത്ത ഒരു സംഘടനയോ സംഘടനാസ്വഭാവമോ സ്ഥാപനമോ പാർട്ടിയോ നേതൃത്വമോ മുസ്‌ലിംകൾക്കോ ഇസ്‌ലാമിനോ എവിടെയും ഇല്ല, ഉള്ളതായി കാണില്ല. 

ചർച്ചോ സഭയോ പോപ്പോ പോലെ മുകളിൽ നിന്ന് താഴേക്കും താഴേ നിന്ന് മുകളിലേക്കും പോകുന്ന ഒന്ന്, പൗരോഹിത്യമായും സംഘടനയായും നേത്രുത്വമായും ഒന്ന് മുസ്‌ലിംകൾക്കും ഇസ്‌ലാമിനും കാണിച്ചുതരാൻ എവിടെയും ആർക്കും സാധിക്കില്ല.

വിശ്വാസവും ആ വിശ്വാസം നൽകുന്ന ആരെയും കൂസേണ്ടതില്ലാത്ത തെളിച്ചവും വെളിച്ചവും വ്യക്തതയും മൂർച്ചയും മൂർത്തതയും മാത്രം ഇസ്‌ലാമിക വിശ്വാസികൾക്ക് പൊതുവേ ലോകാടിസ്ഥാനത്തിൽ തന്നെ ആർക്കും തുളച്ചുകയറാൻ സാധിക്കാത്ത എന്തോ തരം ഏകീഭാവവും സംഘടിതസ്വഭാവവും നൽകുന്നു എന്ന് മാത്രം. 

ശരിയാണ്.

പക്ഷേ, അത് സമൂഹം എന്ന നിലക്കല്ല. 

കല്പനയും നിർദ്ദേശങ്ങളും പദ്ധതികളും ഉണ്ടാക്കുന്ന പൗരോഹിത്യമോ സ്ഥാപനമോ സഭയോ ഉള്ളത് കൊണ്ടല്ല.

ഇസ്‌ലാമിക വിശ്വാസിസമൂഹവും സമുദായവും എന്ന നിലക്ക് മുസ്‌ലിംകൾക്ക് ഇസ്‌ലാമും ഖുർആനും മുഹമ്മദ് നബിയും അല്ലാത്ത നേതൃത്വം ഇല്ല. 

ഇസ്‌ലാമിക ആശയവും വിശ്വാസവും മാത്രമല്ലാതെ. ഖുർആനും മുഹമ്മദ് നബിയും മാത്രമല്ലാതെ.

ഇസ്‌ലാമിൻ്റെ പ്രത്യേകമായ പൗരോഹിത്യവിരുദ്ധ, ആൾദൈവവിരുദ്ധ, ബിംബവിരുദ്ധ ശുദ്ധഭാവം കാരണം.

*********

പ്രാദേശികമായി പള്ളിയിൽ കാണുന്ന ഇമാമും മുസ്ല്യാരും ഒരർത്ഥത്തിലും മുസ്‌ലിംകളുടെയോ ഇസ്‌ലാമിൻ്റെയോ പുരോഹിതനോ നേതാവോ അല്ല. 

അവർക്ക് മുസ്‌ലിംകളെയും ഇസ്ലാമിനേയും സംഘടിപ്പിക്കാൻ സാധിക്കില്ല. ഖുർആനും മുഹമ്മദ് നബിയും വെച്ചല്ലാതെ.

ഇമാമും മുസ്ലിയാരും പ്രാദേശികമായി മാത്രം പള്ളിപരിപാലനത്തിനും മറ്റും വേണ്ടി ശമ്പളാടിസ്ഥാനത്തിൽ നിയോഗിക്കപ്പെടുന്ന തൊഴിലാളികൾ.

ആർക്കും അപ്പപ്പോൾ ആകാവുന്നവർ മാത്രം പള്ളിയിലെയും നമസ്കാരത്തിലെയും ഇമാം, അഥവാ മുസ്ലിയാർ. 

ഇമാമും മുസ്ലിയാരും ഒരു പദവി അല്ല. അതിനായി ഒരു ശ്രേണിയില്ല, ഒരു യോഗ്യതാ സർട്ടിഫിക്കേറ്റ് ആവശ്യമില്ല. 

ആർക്കും അപ്പപ്പോൾ വേണമെങ്കിൽ ആകാവുന്നത് മാത്രം. 

പ്രത്യേക വേഷഭൂഷാതികൾ വേണ്ടാതെ ആകാവുന്നത് മാത്രമത്.

********

അങ്ങനെയുള്ള അവിടവിടെയുള്ള താത്കാലിക നേതൃത്വമല്ലാതെ ഒരു നേതൃത്വം പൗരോഹിത്യത്തിൻ്റെയോ മറ്റോ നിലക്ക് മുസ്‌ലിംകൾക്കോ ഇസ്ലാമിനോ ഇല്ല.

ഒരു മുസ്ലിമിന് ദൈവത്തേയല്ലാതെ മറ്റാരെയും അനുസരിക്കേണ്ടതില്ല. 

അതും, രൂപവും ഭാവവും ഇല്ലാത്ത ദൈവത്തിനല്ലാതെ മറ്റാർക്കും തലകുനിക്കാൻ പാടില്ല എന്ന ഇസ്‌ലാമിൻ്റെ കറകളഞ്ഞ വിശ്വാസം കാരണം. 

പൗരോഹിത്യം ഇല്ല, പൗരോഹിത്യത്തിൻ്റെ മുകളിൽ നിന്ന് താഴെ വരെ വരുന്ന, താഴെ മുതൽ മുകളിൽ വരെ ചെല്ലുന്ന ശൃംഖലയും, ഖുർആൻ അല്ലാതെയുള്ള കല്പനകളും നിർദേശങളും നൽകുന്ന മറ്റൊരു രീതിയും സംഘടനയും അവർക്കില്ല എന്നതിനാൽ.

മുസ്ലീംകളും ഇസ്‌ലാമും പൊതുവിൽ ലോകാടിസ്ഥാനത്തിലും ദേശീയമായും പ്രാദേശികമായും നേരിടുന്ന, അവരുടെ ഗുണവിശേഷം തന്നെയായ, പ്രശ്നം തന്നെയാണിത്.

നേതൃത്വമില്ല, സംഘടിതമല്ല എന്ന പ്രശ്നം. 

ഇസ്‌ലാമും മുഹമ്മദും ഖുർആനും വെച്ച് മാത്രമല്ലാതെ.

*********

അപ്പോൾ വീണ്ടും ചോദ്യമുയരും.

എന്തുകൊണ്ട് മുസ്‌ലിംകൾക്കും ഇസ്‌ലാമിനും പൗരോഹിത്യമില്ല, നേതൃത്വമില്ല, സംഘടിത സ്വഭാവമില്ല?

ഇസ്‌ലാം പ്രാപഞ്ചിക വ്യവസ്തിക്ക് സമർപ്പിച്ചു കൊണ്ടുള്ള ഒരു വ്യവസ്ഥിതി കൊണ്ടുവരാൻ പാഠങ്ങൾ നൽകുന്ന ഒരു രാഷ്ട്രീയമതവും രാഷ്ട്രമതവും ആണെന്നത് കൊണ്ട്. 

രാഷ്ട്രമുണ്ടെങ്കിലെ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും നേതൃത്വവും സംഘടനയും സംഘടിതസ്വഭാവവും ഉണ്ടാവൂ എന്നതിനാൽ.

ഇസ്‌ലാമിക രാഷ്ട്രത്തിൻ്റെ നേതാവ് (അമീറുൽ മൂമിനീൻ) മാത്രമേ മുസ്‌ലിംകൾക്കും ഇസ്‌ലാമിനും നേതാവും നേതൃത്വവുമാകൂ എന്നതിനാൽ.

*********

ഇസ്‌ലാമിൻ്റെയും മുസ്‌ലിംകളുടെയും ഈ കൃത്യമായ വഴികാട്ടലും മാതൃകയും ഉളള വിശ്വാസപരമായ വ്യക്തത, കൃത്യത, മൂർച്ച ഭരണകൂടങ്ങളെയും സാമ്രാജ്യത്വ ശക്തികളേയും ഭയപ്പെടുത്തുന്നു. 

കാരണം, എന്തെല്ലാം നൽകിയാലും, എന്തെല്ലാം സംഭവിച്ചാലും, പ്രലോഭനങ്ങൾ എത്രയെല്ലാം ഉണ്ടായാലും, ഈ കൃത്യമായ വഴികാട്ടലും മാതൃകയും ഉളള വിശ്വാസപരമായ വ്യക്തത, കൃത്യത, മൂർച്ച കാരണം ഇസ്ലാമും മുസ്‌ലിംകളും എല്ലാതരം മുഖ്യധാരകളിൽ നിന്നും ഒരുതരം ഒത്തുതീർപ്പിനും തയാറില്ലാതെ മാറിനിൽക്കും. 

എണ്ണയിൽ നിന്ന് വെളളം മാറിനിൽക്കുന്നത് പോലെ.

*********

അതുകൊണ്ട് തന്നെ, മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയും മേൽ അങ്ങനെ കുറേ തെറ്റായ ആരോപണങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് കൊണ്ട് വേറെ ചില ഉദ്ദേശങ്ങളും ഉണ്ട്. 

മതങ്ങളുടെ ഇടയിൽ താരതമ്യേന കളങ്കമില്ലാത്ത, ചൂഷണം നടത്താത്ത, വെറും വിശ്വാസ - ആചാര - അനുഷ്ഠാന മതം മാത്രമല്ലാത്ത, പൗരോഹിത്യവും ബഹുദൈവത്തവും ബിമ്പാരാധനയും അവയുണ്ടാക്കുന്ന ചൂഷണങ്ങളും ഒട്ടും ഇല്ലാത്ത, ജീവിതത്തിൻ്റെ സകലനിഖില മേഖലയിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന, ഒരുനിലക്കും മറ്റ് സമ്മർദ്ദങ്ങൾക്ക് മുന്നിൽ തലകുനിക്കാത്ത ഇസ്ലാമിലേക്കും മുസ്‌ലിംകളിലേക്കും മറ്റാരും തന്നെ ഒരുനിലക്കും ആകർഷിക്കപ്പെടാതിരിക്കാനും ആവുന്നത്ര വികർഷിച്ച് നിർത്താനും കൂടിയാണത്. 

********

ഒന്നുകൂടി വ്യക്തമാക്കാം.

ഇസ്‌ലാമിൽ പൗരോഹിത്യം ഇല്ല. 

പൗരോഹിത്യം ഇല്ലാത്തതുകൊണ്ട് തന്നെ പോപ്പും ബിഷപ്പും സഭയും ചർച്ചും ഉണ്ടാവുന്നത് പോലെ, പിന്നീട് അവ സംഘടിപ്പിച്ച് നടത്തുന്നത് പോലെ മിഷനറി സംഘടനകൾക്കും പ്രവർത്തനത്തിനും ഇസ്ലാമിലും മുസ്‌ലിംകൾക്കും സാധ്യതയില്ല. 

എന്നാലും ഇസ്‌കാമിക പ്രചാരണവും പ്രബോധനവും നടക്കുന്നു. കാറ്റടിക്കുന്നത് പോലെ, മഴപെയ്യുന്നത് പോലെ. വളരെ സ്വാഭാവികമായി.

അതാണ് ഇസ്‌ലാം ഉണ്ടാക്കുന്ന വ്യത്യാസം. 

ഇന്ധനമില്ലാതെ തീയുണ്ടാക്കുന്നു. 

ഇന്ധനവും തീയും ഇല്ലാതെ ചൂടും വെളിച്ചവും ഉണ്ടാക്കുന്നു.

********

ഇസ്‌ലാമിൽ പൗരോഹിത്യം ഇല്ല. 

പൗരോഹിത്യം ഇല്ലാത്തതുകൊണ്ട്  തന്നെ പോപ്പും ബിഷപ്പും സഭയും ചർച്ചും സംഘടിപ്പിക്കുന്നത് പോലെ ജനങ്ങളെയും വിശ്വാസികളെയും സംഘടിപ്പിക്കാൻ സാധിക്കില്ല. 

എന്നാലും മുസ്ലിംകൾ സംഘടിക്കുന്നു. 

ഒരു തൂണും ഇല്ലാതെ സംഘടിക്കുന്ന, നിലനിൽക്കുന്ന ആകാശം പോലെ ഇസ്‌ലാമും മുസ്ലിംകളും നിലനിൽക്കുന്നു, സംഘടിക്കുന്നു. 

അമൂർത്തമായി, എന്നാൽ ഏറ്റവും മൂർത്തമായ കോലത്തിൽ. 

എല്ലാവരെയും അങ്കലാപ്പിൽ ആക്കുംവിധം. 

അതുകൊണ്ട് തന്നെ ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ശത്രുക്കൾ എന്തെന്നില്ലാത്ത, എങ്ങിനെ എവിടെ അടിക്കണം എന്നറിയാതെ.

പകരം കഠിനമായ വിമർശനങ്ങളും ശകാരങ്ങളും നടത്തിക്കൊണ്ട്. 

********

അഞ്ച് നേരം പ്രാർത്ഥന അഞ്ച് തൂണുകൾ. 

പോരാത്തതിന് ആഴ്ചയിൽ ഒരു ജുമുഅ. വേറൊരു തൂൺ. 

കൊല്ലത്തിൽ ഒരുമാസം നിർബന്ധ നോമ്പും ഒരു പ്രാവശ്യം ഹജ്ജും വീണ്ടും തൂണുകൾ. 

ഇവയൊക്കെയും നടക്കുന്നത് നേതൃത്വം നൽകാനും സംഘടിപ്പിക്കാനും പൗരോഹിത്യവും അതുണ്ടാക്കുന്ന കല്പനകളും തിട്ടൂരങളും ഇല്ലാതെ. 

പകരം എണ്ണയിട്ട യന്ത്രം പോലെ, അല്ലെങ്കിൽ ഓട്ടോമാറ്റിക് യന്ത്രം പോലെ. 

ഇടതടവില്ലാതെ.

ഇവയൊക്കെയും അവരെ അവരറിയാതേയും സംഘടിപ്പിക്കുന്നു, സംഘടിപ്പിച്ചുനിർത്തുന്നു. പൗരോഹിത്യത്തിൻ്റെയും നേതൃത്വത്തിൻ്റെയും ആവശ്യമില്ലാതെ. 

********

ഇസ്ലാം ഈ നിലക്ക് ഒരൽഭുതം തന്നെയാണ് സൃഷ്ടിക്കുന്നത്. 

ഇസ്‌ലാം സൃഷ്ടിക്കുന്ന ഈ അൽഭുതം തന്നെയാണ് ഇസ്‌ലാമിൻ്റെ എതിരാളികളെ മുഴുവൻ അങ്കലാപ്പിലാക്കുന്നത്. 

ഇസ്ലാമിനേയും മുസ്‌ലിംകളെയും എങ്ങിനെ, എവിടെ അടിച്ച് നേരിടണം എന്നറിയാതെ. 

********

അതുകൊണ്ട് തന്നെ മുസ്‌ലിംകൾ തിങ്ങിക്കഴിയൂന്ന രാജ്യങ്ങളിൽ ജനാധിപത്യം സംഭവിക്കരുതെന്ന് മറ്റെല്ലായിടങ്ങളിലും സ്വയം ജനാധിപത്യത്തിൻ്റെ അപ്പോസ്ഥലന്മാരായിരിക്കുന്നവർ തീരുമാനിക്കുന്നു, 

ഇസ്‌ലാമിക രാജ്യങ്ങളിൽ ജനാധിപത്യം സംഭവിക്കാതിരിക്കാൻ അവർ പദ്ധതികൾ ഉണ്ടാക്കുന്നു, 

ഇസ്‌ലാമിക രാജ്യങ്ങളിൽ തങ്ങൾക്ക് പറ്റിയ ഏകാധിപതികളേയും രാജകുടുംബങ്ങളെയും മാത്രം അവർ ഭരണത്തിൽ പാവകളായി നിർത്തുന്നു.

കാരണം, ഇസ്‌ലാമിക രാജ്യങ്ങളിൽ ജനാധിപത്യം സാധ്യമായാൽ അതിൻ്റെ ഫലം ഇസ്‌ലാം ആയിരിക്കും, ഇസ്‌ലാമികശക്തി അധികാരം നേടുന്നതായിരിക്കും എന്ന കൃത്യമായ അറിവും അതുണ്ടാക്കുന്ന പേടിയും തന്നെ.

*******

മക്കയിലും മദീനയിലും ലോകത്തെ മറ്റേത് മുസ്‌ലിംപള്ളികളിലും വരെ ഇസ്‌ലാം മതത്തിനോ പള്ളി സംരക്ഷണത്തിനോ വേണ്ടി പണം പിരിക്കാൻ ഭണ്ഡാരപ്പെട്ടികൾ ഇല്ല. 

അവിടങ്ങളിൽ എവിടെയും പൂവോ പണമോ ഇടുന്നത് കാണില്ല. 

ചന്ദനത്തിരിയോ മെഴുകുതിരിയോ കത്തിക്കുന്നത് കാണില്ല. 

ആ വകകളിലും വരുമാനമില്ല. 

ഒരു പേരിലും പണപ്പിരിവ് നടത്തുന്നില്ല. 

ഒരുതരം ആചാര ഉപചാര നടപടിക്രമങ്ങളും പണപ്പിരിവിനായി അവിടങ്ങളിൽ എവിടെയും  ഇല്ല. 

എവിടെയും പുണ്യാളനോ ആൾദൈവമോ തന്ത്രിയോ ഇല്ല.

എന്തിനെങ്കിലും പൈസ ഈടാക്കി രസീത് കൊടുക്കുന്നില്ല.

അനാചാരം പോലെ അങ്ങിങ്ങ്, പ്രത്യേകിച്ചും ഇന്ത്യയിൽ മുളച്ചുപൊങ്ങിയ മുസ്ലിംപുണ്യഗേഹങ്ങൾ എന്ന് പേരുള്ള ചിലയിടങ്ങളിലൊഴികെ ഒന്നും ഇസ്‌ലാമിൽ ഇല്ല.

എന്നിട്ടും ഇസ്‌ലാം ചരിക്കുന്നു. 

ഓടിക്കാൻ ഡ്രൈവർ വേണ്ടാത്ത വണ്ടി പോലെ. 

സ്വയം തന്നെ.

********

ഇവിടെയാണ് കഥ മാറുന്നത്.

ഭീകരതക്കും തീവ്രതക്കും അവരവരുടെ സൗകര്യത്തിനനുസരിച്ച നിർവ്വചനം ഉണ്ടായിക്കൊണ്ട്.

രാജ്യങ്ങളും സാമ്രാജ്യത്വശക്തികളും തീവ്രതയും ഭീകരതയും നടത്തുമ്പോൾ അത് രാജ്യസ്നേഹം, ഭീകരതാവിരുദ്ധ യുദ്ധം. 

മറ്റുചിലർ മതത്തിൻ്റെ പേരിൽ തീവ്രതയും ഭീകരതയും കലാപങ്ങളും നടത്തുമ്പോൾ ധർമ്മയുദ്ധം. 

മുസ്‌ലിംകൾ സ്വന്തം രാജ്യങ്ങളെ സംരക്ഷിക്കാൻ എന്തെങ്കിലും പ്രതിരോധിച്ച് ചെയ്യുമ്പോൾ മാത്രം ഭീകരത, തീവ്രത. 

ഭീകരവാദവും തീവ്രവാദവും ഓരോരുത്തരും നിർവ്വചിക്കുന്നത് പോലെ.

*******

ഓർത്തുനോക്കുക: വർഗീയധ്രുവീകരണം നടത്താനും ആ വഴിയിൽ ഭരണം കിട്ടാനുമാണ് എല്ലാവിധ തെമ്മാടിത്തങളും കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും പലവഴിയിൽ പലരുടെയും പേരിലിട്ട് ആരായാലും നടത്തുക. 

മുസ്‌ലിംകൾ എന്തായാലും ഇന്ത്യയിൽ ഭരണം നേടാൻ ഉദ്ദേശിക്കുന്നവരും അതിനായി ദേശീയതലത്തിൽ രാഷ്ടീയപാർട്ടി ഉള്ളവരും അല്ല.

പല കലാപ ബോംബ് സ്‌ഫോടന കേസുകളിലും മുസ്‌ലിംകളെ ആരോപിച്ചു. 

അതിലൂടെയും ഭൂരിപക്ഷ വർഗ്ഗീയ ധ്രുവീകരണം നടത്താൻ.

അന്വേഷിച്ച് വന്നപ്പോൾ അങ്ങനെ ആരോപിച്ചവർ തന്നെയായിരുന്നു എല്ലാ അക്രണ, കലാപ, ബോംബ് സ്ഫോടന പരമ്പരകൾക്ക് പിന്നിലും എന്ന് വരുന്നു. 

പക്ഷേ യഥാർത്ഥ പൂച്ചയുടെ കഴുത്തിൽ മണികെട്ടാൻ കെല്പുള്ളവർ ആരുമില്ല.

പലരും എന്ത്കൊണ്ട് ഇത് മനസ്സിലാക്കുന്നില്ല എന്നത് മനസ്സിലാകുന്നില്ല.

ഇപ്പോൾ, രാജ്യഭരണം തന്നെ ഇങ്ങനെ കലാപവും അക്രമവും ബോംബ് സ്ഫോടനങ്ങളും നടത്തുന്നവരുടെ കയ്യിൽ. 

പിന്നെന്തിന് വീണ്ടും ഏറെ തെമ്മാടിത്തങ്ങൾ, കലാപങ്ങൾ, ബോംബ് സ്‌ഫോടനങ്ങൾ? 

മറ്റ് ബുദ്ധിപരമായ വഴികളിലൂടെ അധികാരവും ഭരണവും നിലനിർത്തുക മാത്രമല്ലാതെ. 

അതിനുവേണ്ട പൊടിപ്പും തൊങ്ങലും അപ്പപ്പോൾ അവിടവിടെ ഇട്ടുകൊടുത്ത് കൊണ്ടും ഉണ്ടാക്കിക്കൊണ്ടും. 

കോൺഗ്രസ്സോ പ്രതിപക്ഷ മുന്നണിയോ വല്ലവിധേനയും ഇനിയെപ്പോഴെങ്കിലും അധികാരത്തിൽ വന്നാൽ കാണാം ബാക്കി പൂരം. 

വീണ്ടും ഇന്ത്യൻ മണ്ണ് കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും കൊണ്ട് നിറയുന്നത്.

ഇപ്പോൾ യഥാർത്ഥ കുറക്കൻ്റെ കാവലിൽ ആണ് മൊത്തം കോഴിക്കൂടും കോഴികളും. 

വേണ്ടത് വേണ്ടപ്പോൾ വേണ്ടത് പോലെ വയറുനിറയെ. 

ഒരുതരം കണക്കും കാര്യവും ഇല്ലാതെ, ചോദ്യവും ഉത്തരവും ഇല്ലാതെ.

അതുകൊണ്ട് എല്ലാം ശാന്തം, സുന്ദരം.


തീർത്ഥമെന്ന് കരുതി മൂത്രം കുടിക്കുകയാണ്.

എല്ലാം ശരി, ശരിയും സത്യവും എങ്ങനേയും എവിടെനിന്നും പ്രാപിക്കാം എന്നൊക്കെ എളുപ്പം പറയാം. 

അതറിഞ്ഞ് പറയുന്നവർ യഥാർത്ഥത്തിൽ ഒന്നിനും ആർക്കും പിറകെ പോകത്തവരായിരിക്കും. 

ഇങ്ങനെ ഒന്നിനും ആർക്കും പിറകെ  പോകാതെയുമായിരിക്കും അവരങ്ങനെ പറയുന്നത്. 

പക്ഷെ ഇങ്ങനെ ശുദ്ധമായി തുറന്നുപറയുന്നതിൻ്റെ അപകടം പേറുന്നത് ഇതുകേട്ട് പിന്തുടരുന്ന, ഒന്നുമറിയാത്ത പാവങ്ങളാണ്. 

ഒരുപക്ഷെ ഇന്ത്യയിലെ മഹാഭൂരിപക്ഷം. 

അവർ ശരിയും സത്യവും എവിടെയും കിട്ടുമെന്ന് കരുതി കണ്ട വേഷംകെട്ടുകാരുടെയും ആൾദൈവങ്ങളുടെയും കെണിയിൽ വീഴുകയാണ്. 

ചൂഷണത്തിന് വിധേയമാവുകയാണ്.

തീർത്ഥമെന്ന് കരുതി മൂത്രം കുടിക്കുകയാണ്.

അത്തരം കെണികളും ചൂഷണങ്ങളും ഒഴിവാക്കാൻ നല്ലത് ഒരേയൊരു മാർഗ്ഗം ദൈവത്തിലേക്ക്, ദൈവം ഏകം, ബിംബങ്ങൾ പാടില്ല, ബഹുദൈത്വം പാടില്ല എന്നതൊക്കെ തന്നെയാണ്. 

ചൂഷണം ചെയ്യപ്പെടുന്ന, കെണിയിൽ വീഴുന്ന മനുഷ്യരോട് സ്നേഹമുണ്ടെങ്കിൽ.

പാവം വിശ്വാസികളെ പറ്റിക്കുന്ന വേഷംകെട്ടുകാരെയും ആൾദൈവങ്ങളെയും അവരുടെ കെണികളെയും ഒഴിവാക്കണമെങ്കിൽ. 

ഓരോ മുക്കിലും മൂലയിലും മുളച്ചുവരുന്ന പൊള്ളയായ അവകാശവാദങ്ങളെയും അവതാരവാദങ്ങളെയും സമാധിവാദങ്ങളേയും മുളയിലേ ഇല്ലാതാക്കണമെങ്കിൽ.

Tuesday, January 21, 2025

മദ്രസ്സയിൽ ഒരു തീവ്രവാദവും ഭീകരവാദവും പഠിപ്പിക്കുന്നില്ല.

മദ്രസ്സകളിൽ ഒരു കുന്തവും ഒരു തീവ്രവാദവും ഭീകരവാദവും പഠിപ്പിക്കുന്നില്ല, പരിശീലിപ്പിക്കുന്നില്ല.

അങ്ങനെ പഠിപ്പിക്കാൻ മാത്രം എന്തെങ്കിലും കഴിവും വിദ്യയും തന്ത്രവും ലക്ഷ്യവും ഉളളവർ ഒരു മദ്രസയിലും ഇല്ല. 

ഒന്നും കാര്യമായി പഠിപ്പിക്കുന്നില്ല മദ്രസ്സ, കുട്ടികളുടെ നല്ല സമയം വെറുതെ കളയലാണ് മദ്രസ്സ, നല്ല ഭാവി നശിപ്പിക്കലാണ് മദ്രസാപഠനം ചെയ്യുന്നത് എന്നത് കൊണ്ട് മാത്രമാണ് മദ്രസ്സ വേണമെന്ന അഭിപ്രായമില്ലാത്തത്. 

പക്ഷെ, കാരണം അത് മാത്രമാണ്. 

അല്ലാതെ മറ്റൊരു കാരണവുമില്ല. 

തീവ്രവാദവും ഭീകരവാദവും പഠിപ്പിക്കുന്നതല്ല കാരണം.

അതൊക്കെയും നിക്ഷിപ്ത താൽപര്യക്കാർ, അവരുടെ നിക്ഷിപ്ത താത്പര്യ ലബ്ദിക്ക് വേണ്ടി പറഞ്ഞുണ്ടാക്കുന്നത് മാത്രം.

മദ്രസ്സക്ക് വേണ്ടി ചിലവഴിക്കുന്ന സമയവും അധ്വാനവും സമ്പത്തും വെച്ച് നോക്കിയാൽ അത് വെറും നഷ്ടമാണ്, വൃഥാവ്യയമാണ് എന്ന ഒരൊറ്റക്കാരണം വെച്ച് മാത്രം, അങ്ങനെ മാത്രമാവണം മദ്രസ്സ വേണ്ടെന്ന വാദം. 

അല്ലാതെ മതപരമായ വെറുപ്പല്ല, വിരോധമല്ല കാരണങ്ങളാവേണ്ടത്.

മദ്രസ്സൾ വെറും വെറുതെയാണെന്ന കാര്യത്തിൽ ഏതെങ്കിലുമൊരു മദ്രസ്സ എവിടെയെങ്കിലും അപവാദമായുണ്ട് എന്ന് എതിർത്തും അനുകൂലിച്ചും ന്യായം പറഞ്ഞത് കൊണ്ട് വരെ കാര്യമില്ല. 

മദ്രസയിൽ പഠിച്ച് വിവരം നേടിയ,  മദ്രസയിൽ പഠിച്ച്  എന്തെങ്കിലും ജീവിതത്തിൽ നേടിയ ഒരൊറ്റ കുട്ടിയെയും ഈയുള്ളവൻ ഇതുവരെയും നേരിൽ കണ്ടിട്ടില്ല. 

കുറച്ച് മുസ്‌ലിയാരുടെ കാര്യം ഒഴികെ.

മുസ്ല്യാമാർ ഉണ്ടാവുന്നത് പോലും ഈ മദ്രസ്സകളിലൂടെയല്ല. പകരം, പള്ളിദർസുകളിലൂടെയും അറബിക് കോളേജുകളിലൂടെയുമാണ്.

കുട്ടികൾക്ക് വേണ്ടി ന്നടത്തുന്ന സാദാ മദ്രസകൾ വേറും വെറുതെയാണ്.

പല ആചാരങ്ങളും അനുഷ്ഠാനങ്ങളും പോലെ എന്തിനെന്നറിയാതെ അനുകരിച്ച് തുടരുന്നത് മാത്രം.

അതിൽ തങ്ങളുടെ സ്വത്വബോധത്തെ വെറും വെറുതെ ഒരടിസ്ഥാനവും ഇല്ലാതെ കുത്തിനിറച്ചുകൊണ്ട്.

ഭാഗ്യവശാൽ ഈയുള്ളവൻ മദ്റസയിൽ ഒരിക്കലും പോയിട്ടില്ല, മദ്രസ്സയിൽ പോയി പഠിച്ചിട്ടില്ല.

പകൽവെളിച്ചം പോലെ കാണുന്ന മദ്റസാ എന്ന  ഉപയോഗശൂന്യത കണ്ട് മനസ്സിലാക്കിയതിനാൽ  ഈയുള്ളവൻ്റെ പിതാവ് ഈയുള്ളവനെ മദ്റസയിൽ അയക്കാതിരുന്നത് പോലെ ഈയുള്ളവനും മക്കളെ മദ്രസ്സയിൽ അയച്ചിട്ടില്ല.

പക്ഷെ അത് മദ്റസയിൽ വെച്ച് തീവ്രവാദവും ഭീകരവാദവും കുത്തിവെക്കുന്നത് കൊണ്ടല്ല. 

പകരം മദ്റസയിൽ വെച്ച് കാര്യമായ വിവമില്ലാത്ത ഉസ്താദ്മാർ എന്ന് പേരുള്ളവർ, പേര് കൊണ്ട് മാത്രം ഉസ്താദ്മാർ ആയവർ, കുറേ വിവരക്കേടുകൾ പറഞ്ഞുകൊടുക്കും എന്നതുകൊണ്ട് മാത്രം.

********

ഈയുള്ളവൻ്റെ പിതാവ് മദ്റസയിൽ കുട്ടികളെ അയക്കതിരിക്കാൻ പറഞ്ഞ അതേ ന്യായം വെച്ച് തന്നെ പറയട്ടെ.

കുട്ടികൾ വെള്ളക്കടലാസുകളാണ്. 

ആ വെള്ളക്കടലാസുകളിൽ ആർക്കും എന്തും തോന്നിയത് പോലെ എളുപ്പം കോറിയിടാം, വരക്കാം.  

പക്ഷെ, പിന്നീട് ആ കോറിയിട്ടതിനേയും വരച്ചതിനെയും വേണ്ടത് പോലെ മായ്ക്കുകയും ആ വെള്ളക്കടലാസിനെ പഴയത് പോലെയാക്കുകയും ആര് വിചാരിച്ചാലും ബുദ്ധിമുട്ടാണ്, ഏറെക്കുറെ അസാധ്യമാണ്. 

ഇനി ആ കടലാസിൽ കോറിയിട്ടതും വരച്ചതും മായ്ച്ചെന്നുവരുത്തിയാൽ പോലും അതിൻ്റെ തിരുശേഷിപ്പ് അവിടെ തന്നെയുണ്ടാവും. വൃത്തികേടായിക്കൊണ്ട്.

പോരാത്തതിന്, മായ്ച്ചുവെന്ന് നിങൾക്ക് തോന്നിയത് നിങ്ങളത് ശരിക്കും മായ്ച്ചത് കൊണ്ടല്ല, 

പകരം കടലാസ് തേഞ്ഞുതീരുന്നത് കണ്ട് നിങൾ ധരിച്ചത് മാത്രം. 

നിങൾ കടലാസ്സിനെ തേച്ചുതീർക്കുക മാത്രമായിരുന്നു

അല്ലാതെ, കടലാസ്സ് തന്നെയായ അവരുടെ മനസ്സിനെ തന്നെ നശിപ്പിക്കാതെ, ദുഷിപ്പിക്കാതെ നിങ്ങൾക്കത് മായ്ക്കാൻ സാധിക്കുന്നതല്ല.

*******

മദ്രസ്സയെ കുറിച്ച് പ്രചരിപ്പിക്കുന്ന മറിച്ചുള്ളതൊക്കെയും അതല്ലാതെ തന്നെ അങ്ങാടിയിൽ തോൽക്കുന്നവർക്ക് അമ്മയോടെന്ന പോലെ നടത്തേണ്ടിവരുന്ന കുപ്രചാരണങ്ങൾ മാത്രം. 

അവർക്ക് മദ്രസ മാത്രമല്ല, മറ്റെന്തും കുപ്രചരണങ്ങൾ നടത്താനുള്ള ആയുധങ്ങൾ. 

ലവ്ജിഹാദും ഹലാലും ഒക്കെ പോലെ.

അത്തരം തൽപരകക്ഷികൾക്കെപ്പോഴും അപ്പുറത്തെയും അയൽപക്കത്തെയും പഴയകാലത്തെയും ഇല്ലാത്ത കാര്യങ്ങളും കഥകളും വേണം പെരുംകുറ്റങ്ങളായും പെരുംകാര്യങ്ങളായും അവതരിപ്പിക്കാൻ, ആയുധങ്ങളാക്കാൻ.

സ്വന്തമായി മെച്ചവും യോഗ്യതയും പറയാനില്ലാത്തവർക്ക് അന്യൻ്റെ കുറ്റങ്ങളാണ് അവരുടെ മെച്ചം, യോഗ്യത.

അവരുടെ ജീവനെ നിലനിർത്തുന്ന ശ്വാസവായു തന്നെയും അത്തരം ഇല്ലാത്ത കാര്യങ്ങളും കഥകളും കുറ്റങ്ങളും അവയുണ്ടാക്കുന്ന അന്ധന്മായ വെറുപ്പും ഭക്തിയും തന്നെയാണ്.

കൃമിയും കൊതുകും ഈച്ചയും പുഴുക്കളും പോലെ അവരും മറ്റുള്ളവരുടെ വൃത്തികേടിലാണ് അവരുടെ അന്നവും പാർപ്പിടവും വളർച്ചയും കണ്ടെത്തുന്നത്.

അങ്ങനെ ഇല്ലാക്കഥകൾ പറഞ്ഞ് മാത്രമാണല്ലോ അവർ നാട്ടിൽ വൃണവും പഴുപ്പും പോലെ ആവത് വെറുപ്പും വിഭജനവും ഉണ്ടാക്കിയത്? 

അങ്ങനെയാണല്ലോ അവർ രാജ്യത്തിൻ്റെ ശരീരത്തിന് തീരാരോഗമുണ്ടാക്കിയത്, അധികാരം നേടി, ഇപ്പോഴത് നിലനിർത്തുന്നത്?

പരാജയബോധം ഉണ്ടാക്കുന്ന പേടിയും അക്രമവാസനയുമാണ് അവരെക്കൊണ്ട് ഏത് സമയവും നാട്ടിലങ്ങോളമിങ്ങോളം അക്രമങ്ങളും കലാപങ്ങളും നടത്തിക്കുന്നത്.

കാരണം, അവർക്ക് പേടിയാണ്, അവരുണ്ടാക്കുന്നതും പേടിയാണ്.

Sunday, January 19, 2025

ക്ഷേത്രങ്ങൾക്ക് മരണവും മരണാനന്തരവുമായി ഒരു ബന്ധവും ഇല്ല, പാടില്ല.

ഹിന്ദുധർമ്മം, സനാതനധർമ്മം എന്നൊക്കെ വെറും വെറുതെ പേര് നൽകിയാലും അവകാശപ്പെട്ടാലും മാത്രം മതി എന്നാണോ?

എങ്കിൽ ഏത് കളവും തെമ്മാടിത്തവും ആചാരലംഘനവും ശരിയാവും എന്നാണോ?

അങ്ങനെ പേര് വന്നാൽ, അവകാശവാദം ഉന്നയിച്ചാൽ ഏത് മുളകും പഞ്ചസാരയാവും ഏത് വിഷവും അമൃതും തേനും ആകുമെന്നാണോ?

രാഷ്ട്രീയ നിക്ഷിപ്ത താൽപര്യങ്ങൾക്ക് അനുകൂലമാകുമെങ്കിൽ ഏത് കളവും തെമ്മാടിത്തവും ആചാരലംഘനവും ഹിന്ദുധർമ്മവും സനാതനധർമ്മവും ആകുമെന്നാണോ?

ക്ഷേത്രങ്ങൾക്ക് മരണവും മരണാനന്തരവുമായി ബന്ധമില്ല, ബന്ധം പാടില്ല. 

ഒരു ശവത്തെയും ക്ഷേത്രത്തിലോട്ടടുപ്പിക്കാനും പാടില്ല. 

മരിച്ചവരുടെ ബന്ധുക്കൾ പോലും ആരും അമ്പലത്തിൽ പോകാൻ പാടില്ല. 

മരണവുമായി പൂജാ, ദൈവകീർത്തന പരിപാടികൾ ഇല്ല. 

എന്നിരിക്കെ മരണത്തെ സമാധിയാക്കി, ശവത്തെ വെച്ച് ക്ഷേത്രം പണിയുകയോ, പരിഷ്‌കരിക്കുകയോ? 

മരിച്ച ആളെ ക്ഷേത്രത്തിൻ്റെ യോഗീശ്വരനാക്കുകയോ? 

സമാധി എന്നാൽ മരിക്കുകയല്ല. 

മരണം സമാധിയുമല്ല. 

ജീവിച്ചിരിക്കെ സംഭവിക്കുന്ന സത്യസാക്ഷാൽക്കാരമാണ് സമാധി.

അഥവാ ജീവിച്ചിരിക്കെ തന്നെ നടക്കുന്ന ഈശ്വര സാക്ഷാത്കാരം മാത്രമാണ് സമാധി.

ഏറെക്കുറെ സമാധി എന്നത് കാല്പനികം, സാങ്കൽപ്പികം.

ഏറെക്കുറെ സമാധി എന്നത് കാല്പനികം, സാങ്കൽപ്പികം, ആത്മനിഷ്ഠം.

സമാധി എന്നത് വസ്തു നിഷ്ഠമല്ല, മറ്റാർക്കും മനസ്സിലാവുന്നതല്ല, മറ്റാർക്കും മനസ്സിലാവേണ്ടതല്ല.

******

വിവരക്കേടിനെ മാത്രം കരുത്താക്കി നാട് ഭരിക്കുന്നവർക്ക് കേരളം വഴങ്ങിയിരുന്നില്ല. 

അതിനാൽ, കേരളത്തിലും വിവരക്കേടിൻ്റെ എന്തുകാര്യം വരുമ്പോഴും അതിൽപിടിച്ച് അധികാരം നേടാനാവുമോ എന്ന് ശ്രമിക്കുക എന്നത് മാത്രമാണോ?

അത് സമാധിയാലും മറ്റേന്തായാലും മതി. 

ഉള്ളതോ ഇല്ലാത്തതോ എന്നതൊന്നും വിഷയമല്ല. 

വിഷയം ഒന്നേ ആവേണ്ടൂ. 

വിവരക്കേടായിരിക്കണം, 

ജനങ്ങൾക്കൊരുപകാരവുമില്ലാത്ത, എന്നാൽ അവരെ നിർബന്ധമായും വിവരക്കേടിലേക്ക് തള്ളിവിടുന്ന ഒന്നായിരിക്കണം.

തെറ്റിദ്ധരിപ്പിച്ച്, വെള്ളം കലക്കി, ആ കലക്കവെള്ളത്തിൽ മീൻപിടിക്കുന്നതായിരിക്കണം.

Saturday, January 18, 2025

മുസ്ലിംകൾ ഭാഗ്യവാന്മാരാണ്. ഇസ്‌ലാം ശരിയോ തെറ്റോ എന്നത് വേറെ തന്നെ വിഷയമാണ്

മുസ്ലിംകൾ ഭാഗ്യവാന്മാരാണ്. 

ഗോപൻസ്വാമി സമാധി പശ്ചാത്തലമാക്കി പറയട്ടെ.

മതവിശ്വാസികൾ എന്ന നിലയിൽ, താരതമ്യേന വിശ്വാസ, ആരാധനാ, അനുഷ്ഠാന കാര്യങ്ങളിൽ അവർക്കുള്ള കൃത്യതയും വ്യക്തതയും കാരണം മുസ്ലിംകൾ ഭാഗ്യവാന്മാരാണ്. 

ഏത് തൂണിലും തുരുമ്പിലും പ്രതീക്ഷ വെക്കേണ്ടത്ര ദുർബലരായി, മറ്റനേകം സ്വാധീനങ്ങൾക്ക് വഴങ്ങി, വേഷംകെട്ടുകളിൽ കുടുങ്ങി, അക്കരെയും ഇക്കരെയും എത്താത്തവിധം, അവ്യക്തകളിൽ സംഘർഷപ്പെട്ട് വഞ്ചിക്കപ്പെടുന്നത്രയല്ല മുസ്ലിംകൾ. 

കറകളഞ്ഞ ഏകദൈവവിശ്വാസം പല കോണുകളിൽ നിന്നും ഉണ്ടായേക്കാവുന്ന, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള നാടുകളിൽ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന, പലതരം അവകാശവാദങ്ങളെയും, പലവഴികളിൽ നിന്നുള്ള പലവിധ തെറ്റിദ്ധരിപ്പിക്കലുകളെയും പറ്റിക്കലുകളെയും ചൂഷണങ്ങളെയും  ഇല്ലാതാക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട്.

ബാക്കിയുള്ള മതവിശ്വാസികൾ ഈ നിലക്ക് ഭാഗ്യവാന്മാരാണോ എന്ന് പറയാനാവുന്നവർക്ക് പറയാം.

ഇസ്‌ലാം അതിൻ്റെ ഏകസത്യാവാദത്തിലും അവസാനവാദത്തിലും ശരിയോ തെറ്റോ ആവാം. 

അത് വേറെ തന്നെ വിഷയമാണ്, വേറേതന്നെ ചർച്ച ചെയ്യേണ്ട വിഷയവുമാണ്.

മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഇസ്‌ലാമികവിശ്വാസത്തിൽ ആൾദൈവങ്ങൾക്കും പുണ്യാളൻമാർക്കും പുരോഹിതന്മാർക്കും പൂജാരിമർക്കും വിശ്വാസത്തിൻ്റെ പേരിൽ, ദൈവത്തെ പ്രീതിപ്പെടുത്താനെന്ന പേരിൽ ചൂഷണം ചെയ്യുന്ന പണപ്പിരിവിനും ഒരുനിലക്കും സാധ്യതയില്ല എന്ന ഭാഗ്യം മുസ്ലിംകൾക്കുണ്ട്.

മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ദൈവവുമായി ബന്ധപ്പെട്ട് മനുഷ്യരായ എല്ലാവരും ഒരുപോലെ, 

ആർക്കും ഒരുതരം അവകാശവാദവും മേൽക്കോയ്മയും ഉന്നയിക്കാൻ സാധ്യതയില്ലാതെ.

ദൈവത്തിൻ്റെ പേരിൽ കച്ചവടവും പണപ്പിരിവും മധ്യസ്ഥസാധ്യതയും ഇസ്‌ലാമിൽ ഇല്ല, സാധ്യമല്ല എന്നതിനാൽ.

ഇസ്‌ലാം തെറ്റാണെങ്കിലും ശരിയാണെങ്കിലും ഇസ്‌ലാമിനെ കുറിച്ച് എതിർത്തും അനുകൂലിച്ചും പറയുന്നത് വസ്തുതാപരമാവണം എന്നതുകൊണ്ട് തന്നെ ഇങ്ങനെ പറയുന്നു.

കാടടച്ചു വെടിവെച്ച് എന്തെങ്കിലും ആരോപിച്ച്, സാമാന്യവൽക്കരിച്ച് എന്തും പറയുകയല്ല വേണ്ടത്. 

ഇസ്‌ലാമിനെ മറ്റേതൊരു മതവും പോലെ വെറുമൊരു മതമായിക്കണ്ട് മറ്റ് മതങ്ങളുമായി സമീകരിച്ചു സാമാന്യവൽക്കരണം നടത്തുകയല്ല അതിനുവേണ്ടി ചെയ്യേണ്ടത്.

ഇസ്ലാമിലും ഇസ്‌ലാമിക ലോകത്തും വിശ്വാസികളെ ചൂഷണം ചെയ്യുന്ന ആൾദൈവങ്ങളെയും പുണ്യാളൻമാരെയും പൗരോഹിത്യത്തേയും പൂജാരിമാരെയും കാണില്ല, കാണിക്കാൻ കഴിയില്ല. 

അങ്ങ്  മക്കയിൽ പോയാലും മദീനയിൽ പോയാലും വരെ ആൾദൈവങ്ങളെയും പുണ്യാളൻമാരെയും പൗരോഹിത്യത്തേയും പൂജാരിമാരെയും  കാണില്ല. 

മക്കയിലെ ഇമാം വരെ മുസ്‌ലിംകൾക്ക് തന്ത്രിയോ പുരോഹിതനോ പൂജാരിയോ ആൾദൈവമോ അല്ല. 

അവിടെയൊന്നും വിശ്വാസികൾക്ക് വേണ്ടി പ്രത്യേക പൂജ ചെയ്തുകൊടുക്കുന്ന, പ്രത്യേക ദൈവപ്രീതിയും അനുഗ്രഹവും വാങ്ങിക്കൊടുക്കുന്ന ഒരു പ്രത്യേക പുണ്യപുരുഷനും തന്ത്രിയും പൂജാരിയും ഇല്ല. 

ദൈവവുമായി എല്ലാവരും ഒറ്റക്കോറ്റക്ക്, നേർക്കുനേർ മാത്രം.

കുറച്ചെങ്കിലും ഉണ്ടെന്ന് കാണുന്നത് ഇങ്ങ് ഇന്ത്യയിലാണ്. 

യഥാർത്ഥ ഇസ്‌ലാമിൽ നിന്നുള്ള വ്യതിചലനവും പിന്നെ ഇന്ത്യൻ വിശ്വാസങ്ങളുടെ സ്വാധീനവും കൊണ്ട് മാത്രം. ഇസ്‌ലാം സംബന്ധമായ വിവരക്കേട് കൊണ്ട് സംഭവിച്ചത്. 

ഇസ്‌ലാം എന്തെന്നറിയാത്ത പാവം സാദാ ഇന്ത്യൻ മുസ്ലിംകളിൽ സംഭവിച്ചത് മാത്രം.

********

മുസ്ലിം പള്ളികൾ പോയി നോക്കൂ... 

അവിടെ ഉളളിൽ ഒരുതരം രൂപാലങ്കാരങ്ങളും ബിംബങ്ങളും ഇല്ല. 

അവിടെ പ്രാർത്ഥനക്ക് ആർക്കും നേതൃത്വം കൊടുക്കാം. 

ആര് മുമ്പിൽ നിന്നാലും പിന്തുടരാം, അങ്ങനെ മുന്നിൽ നിൽക്കുന്ന ആരും ഇമാം ആവും.

മുസ്ലിയാരോ മൗലവിയോ എന്നത് ഇസ്‌ലാമിൽ ഇല്ല.  

മുസ്ലിയാരോ മൗലവിയോ വേണമെന്നില്ല ഒരു പ്രാർത്ഥനക്കും അത് ശരിയാവാനും നേതൃത്വം നൽകാനും. 

മുകളിൽ നിന്ന് ഒരു മേൽസഭയും നിശ്ചയിച്ചത് പോലെയുള്ള ഒരുതരം പ്രാർത്ഥനയും ആരാധനാനുഷ്ഠാന രീതികളും പൗരോഹിത്യവും മുസ്‌ലിംകൾക്ക് ഇല്ല. 

എല്ലാവരും ഒരുപോലെ. 

ഉള്ളതും ചെയ്യേണ്ടതും എല്ലാവർക്കും ഒന്ന്, ഒരേ രീതി.

മുസ്ലിയാരും മൗലവിയും എന്ന പദവിയും ഇല്ല, ആ പദവിയിൽ എത്താനും അതിൽ നിന്ന് മുകളിലേക്ക് പോകാനും പടിയും ശൃംഖയും ഇല്ല. 

പ്രാർത്ഥന നടത്താനും നേതൃത്വം നൽകാനും ഒരു മുസ്ലിയാരും മൗലവിയും നിർബന്ധവും അല്ല.

മുസ്ലിയാരും മൗലവിയും ഒക്കെ പള്ളി പരിപാലനത്തിന് വേണ്ടി അതാത് പ്രദേശത്തുകാർ ശമ്പളാടിസ്ഥാനത്തിൽ മാത്രം നിശ്ചയിക്കുന്ന സാദാമനുഷ്യന്മാർ മാത്രമായ തൊഴിലാളികൾ. 

പ്രാദേശികമായി തന്നെ അവിടത്തുകാർ ആവുംവിധം പിരിപ്പിച്ച് ശമ്പളം കൊടുക്കുന്നു. 

ഒരുനിലക്കും വേറെ മുകളിൽനിന്നെവിടെനിന്നും പണം ഒഴുകിവരാതെ

********

മുടിയും കബറും പോലുള്ളത് പൊതുവേ ലോകാടിസ്ഥാനത്തിൽ മുസ്‌ലിംകളുടെ ഇടയിലുണ്ടോ? 

ഇല്ല. 

മുസ്‌ലിംകളുടെ ദിവസേനയുള്ള പ്രാർത്ഥനയുടെ ഭാഗമായി, ദൈവത്തെ പ്രീതിപ്പെടുത്താൻ വിശ്വാസികളിൽ നിന്ന് പണം പിരിക്കുന്ന, പുരോഹിതനും താന്ത്രിക്കും പണം നൽകാൻ പറയുന്ന വല്ല പരിപാടിയും എവിടെയെങ്കിലും മുസ്‌ലിംകൾക്ക് ഇസ്‌ലാമിൻ്റെ ഭാഗമായി ഉണ്ടോ? 

ഇല്ല. 

മുസ്‌ലിംകൾക്ക് നിർബന്ധമായ മറ്റ് കാര്യങ്ങളായ നോമ്പിലോ സക്കാത്തിലോ ഹജ്ജിലോ ദൈവത്തെ പ്രീതിപ്പെടുത്താൻ തന്ത്രിക്കോ പുരോഹിതനോ പൂജാരിക്കോ ആൾദൈവത്തിനോ (അങ്ങനെയുള്ളവർ തന്നെ ഇല്ലെന്നിരിക്കെ) പണം കൊടുക്കേണ്ട വല്ല പരിപാടിയും ഉണ്ടോ? 

ഇല്ല. 

മുസ്ലിംകൾ നിർബന്ധമായും നൽകുന്ന സക്കാത്ത് പോലും നൽകേണ്ടത് വെറും പാവങ്ങൾക്ക് മാത്രമാണ്. 

അല്ലാതെ സക്കാത്ത് നൽകുന്നത് ദൈവത്തെ പ്രീതിപ്പെടുത്താൻ തന്ത്രിക്കും പള്ളിക്കും പുരോഹിതനും പൂജാരിക്കും അല്ല.

ഇസ്‌ലാമിക പ്രമാണങ്ങളിൽ എവിടെയെങ്കിലും ആരാധനാനുഷ്ഠാന രീതികളിൽ ദൈവത്തെ പ്രീതിപ്പെടുത്താൻ തന്ത്രിക്കും പള്ളിക്കും പുരോഹിതനും പൂജാരിക്കും പണം കൊടുക്കേണ്ട എന്തെങ്കിലും ഉണ്ടോ? 

ഇല്ല. 

ഇസ്‌ലാമിക രാജ്യങ്ങളിൽ എവിടെയെങ്കിലും ആൾദൈവങ്ങളോ പുരോഹിതന്മാരോ പൂജാരിമാരോ തന്ത്രിമാരോ അതിൻ്റെ പടിപടിയായി ഉയരുന്ന ശൃംഖലയോ സംഘമോ ഉണ്ടോ? 

ഇല്ല. 

പിന്നെന്തിനാണ്, അവിടവിടെ അറിവുകേട് കൊണ്ട് അനാചാരം പോലെയുണ്ടായ, ഇസ്ലാമുമായി ഓരോ ബന്ധവും ഇല്ലാതെ വന്ന ചില കാര്യങ്ങളെ മാത്രം ചൂണ്ടിക്കാണിച്ച് ഇങ്ങനെ ഇസ്‌ലാമിനെ മറ്റ് മതങ്ങളുമായി സാമാന്യവൽക്കരിച്ച്, സമീകരിച്ച് സംസാരിക്കുന്നത്?

മറുഭാഗത്ത്, എല്ലാ മതങ്ങളിലും ആൾദൈവവും പൗരോഹിത്യവും ബിംബാരാധനയും പുണ്യാളനും തന്ത്രിയും സ്വാമിയും അഞ്ജലികളും പൈസപിരിവും പറ്റിക്കലും ഒക്കെ പൊതുവേ തന്നെ, അവയുടെ വിശ്വാസ ആരാധനാനുഷ്ഠാനങ്ങളുടെ മുഖ്യധാരയിൽ തന്നെ ഉണ്ട് എന്നിരിക്കെ.

അതുകൊണ്ട് തന്നെ മാറ്റേതൊരു മതവും ഇസ്‌ലാമും ഒരുപോലെ എന്ന് സ്വയം സമാധാനിക്കാൻ വേണ്ടി പോലും തുലനം ചെയ്ത് സമീകരിക്കുന്നത് ശരിയല്ല. 

ഇസ്‌ലാം മതമെന്ന നിലക്ക് അതിൻ്റേതായ വിശ്വാസ സംശുദ്ധത പുലർത്തുന്നു. ഏറെക്കുറെ മുസ്ലിംകളും.

********

ഇസ്‌ലാം എന്താണെന്ന് പറഞ്ഞു എന്നുമാത്രം. 

വസ്തുതാപരമായി മാത്രം. 

വാസ്തവത്തിൽ തൊട്ടുകൊണ്ട്.

ഇസ്‌ലാം പൗരോഹിത്യവും ആൾദൈവവും പുണ്യാളൻമാരും ബിംബങ്ങളും ഇല്ലാത്ത മതമാണെന്ന് പറഞ്ഞു. 

അത്ര തന്നെ. 

അതുകൊണ്ടുള്ള നന്മയും തിന്മയും ശരിയും തെറ്റും പറയുക ഉദ്ദേശമല്ല.

അവിടന്നങ്ങോട്ട് വിഷയങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശവുമില്ല.

ചർച്ചമാറി ബിംബാരാധാന കൊണ്ട് എന്താണ് പ്രശ്നം എന്ന വേറൊരു വിഷയത്തിലേക്ക് പോകേണ്ടതില്ല. 

അത് പറയാൻ ഈയുള്ളവൻ ആളല്ല, ഈയുള്ളവൻ്റെ വിഷയവും അതല്ല.

Friday, January 17, 2025

മുഹമ്മദ് നബിയുടെയും മറ്റാരുടെയും മരണം....

മുഹമ്മദ് നബിയുടെയും മറ്റാരുടെയും മരണത്തെ വെറും മരണം എന്ന് മാത്രമല്ലാതെ മറ്റൊന്നുമായി മുഹമ്മദ് നബിയിൽ വിശ്വസിക്കുന്നവർ ആരും ഇന്നിതുവരെ മനസ്സിലാക്കിയിട്ടില്ല, വ്യാഖ്യാനിച്ച് വിശദീകരിച്ചിട്ടില്ല. 

സമാധി എന്ന പ്രത്യേകമായ കാര്യമൊന്നും ഇല്ല....

വെറും മരണമേ ഉള്ളൂ... 

എല്ലാവരും മരിക്കുക മാത്രമാണ്.... 

സമാധി വാദത്തെ നിഷേധിക്കുന്നവരോട് നിങ്ങൾക്ക് ഉത്തരം മുട്ടും.

അങ്ങനെ ഉത്തരം മുട്ടിയാൽ കൊഞ്ഞനം എന്ന നിലക്ക് സമാധി എന്ന അവകാശവാദത്തെ ന്യായീകരിക്കാൻ മുഹമ്മദ് നബിയുടെയും മറ്റാരുടെയും മരണത്തെ വിമർശിക്കേണ്ടതില്ല.  

അതാത് ആളുകൾ അതാത് കാലത്ത് എങ്ങിനെ എന്തുകൊണ്ട് മരിച്ചു എന്നത് ഇവിടെ വിഷയമല്ല. 

അവരുടെയൊന്നും ആ മരണത്തെ ആരും വേറെന്തെങ്കിലുമായി വ്യാഖ്യാനിക്കുകയും പ്രത്യേക അവകാശവാദം ഉന്നയിക്കുകയും ചെയ്യാത്ത കാലത്തോളം.

എങ്ങനെയൊക്കെയോ അതാത് കാലത്തിൻ്റെയും ജീവിച്ച സാഹചര്യത്തിൻ്റെയും സാധ്യത പോലെ ഓരോരുത്തരും ജീവിച്ചിട്ടുണ്ടാവും, മരിച്ചിട്ടുണ്ടാവും.

എല്ലാവരും സാദാ ശരീരമുള്ള, സാദാ ശരീരം ഉണ്ടായിരുന്ന മനുഷ്യർ. 

"എല്ലാ ജീവനുള്ള ശരീരവും മരണം ആസ്വദിക്കും." (ഖുർആൻ) എന്ന് മാത്രം വിളംബരം ചെയ്ത ആളാണ് മുഹമ്മദ് നബി. 

എല്ലാവരും വെറും ശരീരമുള്ള വെറും മനുഷ്യരെന്നും മനുഷ്യർക്കിടയിൽ ഒരുതരം വകഭേദവും ഇല്ലെന്നും വിളംബരം ചെയ്ത ആൾ മുഹമ്മദ് നബി.

എല്ലാവരും പല കാരണങ്ങളാൽ സാധാരണ പോലെ (സ്വന്തക്കാർക്കും ഭക്തർക്കും അപ്പപ്പോൾ അസാധരണം എന്ന് അവരുടെ അടുപ്പവും ഭക്തിയും കാരണം തോന്നുന്ന കോലത്തിൽ) മരിച്ചു, മരിക്കും. 

ആരായാലും മരിച്ചാൽ ശവമാകും. 

ആരുമില്ലെങ്കിലും നാട്ടിലാരെങ്കിലും ആ ശവത്തെ സംസ്കരിക്കും. 

അത്രയേ ഉള്ളൂ. 

എന്തുകൊണ്ട് ശവത്തെ സംസ്കരിക്കുന്നു? 

സംസ്കരിക്കുന്നു എന്ന വാക്ക് പോലും മരിച്ചുകഴിഞ്ഞാൽ വെറും ശല്യമായി തീരാവുന്ന ശവത്തെ ഒഴിവാക്കുന്ന പ്രക്രിയക്ക് പറയേണ്ടതില്ല. 

ശവം പുഴുത്തുനാറുമെന്ന് പേടിച്ച് ഒഴിവാക്കുന്നു എന്നേ പറയേണ്ടതുള്ളൂ.

ശവത്തെ സംസ്കരിക്കുന്നു എന്നൊക്കെ മനുഷ്യൻ മനുഷ്യനെ പ്രത്യക്ഷത്തിൽ ബഹുമാനിക്കുന്നത് കൊണ്ട് സുന്ദരമാക്കി പറയുന്നത് മാത്രം. 

മനുഷ്യൻ മനുഷ്യനെ വേദനിപ്പിക്കുന്ന വാക്കുകൾ പറയുന്നില്ല, വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ട് മാത്രം പറയുന്നത്.

പച്ചയായ സത്യത്തെ മറച്ചുപിടിക്കാനും കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും വരുത്താനും പറയുന്ന സുന്ദരമായ വാക്ക് മാത്രമാണ് ശവ-സംസ്കാരം എന്നത്. 

വാക്ക് മാത്രമേ മാറുന്നുള്ളൂ, സുന്ദരമാകുന്നുള്ളൂ. 

ശവശരീരം പുഴുത്തുനാറുമെന്ന പ്രക്രിയ മാറില്ല, സുന്ദരമാകില്ല

ശവസംസ്കാരത്തിലൂടെ ഒന്നും ആരും സംസ്കരിക്കപ്പെടുന്നില്ല.

അപ്പടിയെ വെച്ചാൽ ശവം പുഴുത്തുനാറും എന്നതിനാൽ മാത്രം ഏതുവിധേനയും ഒഴിവാക്കുന്നതാണ് സംസ്കാരം, അഥവാ ശവസംസ്കാരം. 

കത്തിച്ചാണോ, മണ്ണിൽ കുഴിച്ചിട്ടാണോ, വെള്ളത്തിൽ മുക്കിയും ഒഴുക്കിയുമാണോ (ജലസമാധി എന്ന വേറൊരു പേരിൽ) ശവസംസ്കാരം എന്നത് വിഷയമല്ല.

ശവം പുഴുത്തുനാറും എന്ന കാര്യത്തിൽ ആരും വ്യത്യസ്തരല്ല, ആർക്കും വ്യത്യസ്തമായ അഭിപ്രായമില്ല.

ആർക്കും മരിച്ച ശരീരത്തിൻ്റെ (ശവത്തിൻ്റെ) കാര്യത്തിൽ ഒരു വ്യത്യാസവും കാണിക്കാൻ സാധിക്കുകയും ഇല്ല.

********

രമണ മഹർഷിയും പരമഹംസരും നാരായണഗുരുവും ഒക്കെ വയറ്റിലും മറ്റും അർബുദം വന്നാണ് മരിച്ചത് എന്നത് അവരുടെ ആരുടെയും കുറ്റമല്ല, അവരുടെ ആരുടെയും മഹത്വത്തെ കുറക്കുന്നില്ല. 

മരണത്തെ മരണമല്ലെന്ന് വരുത്തേണ്ട ഒരു കാര്യവും ആരുടെ കാര്യത്തിലും ഇല്ലെന്ന് മാത്രം.

എല്ലാവരും സാധാരണ മനുഷ്യർ, സാധാരണമായി തന്നെ മരിച്ചു, മരിക്കുന്നു. 

ബുദ്ധിപരമായ ആരുടെയും ഉയർച്ചയും വ്യത്യാസവും മരണം എന്ന കാര്യത്തിൽ ആരിലും ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല.

വെറും സാധാരണ മനുഷ്യൻ മാത്രമാണ് താനെന്ന് പറഞ്ഞ, എല്ലാവരുടെയും മറ്റുള്ള എല്ലാതരം അവകാശവാദങ്ങളും നിഷേധിച്ച, നിഷേധിക്കാൻ ശ്രമിച്ച ആൾ മാത്രമായിരുന്നു മുഹമ്മദ് നബി.

"നീ പറയുക: ഞാൻ നിങ്ങളെ പോലുള്ള മനുഷ്യൻ മാത്രമാണ്" (ഖുർആൻ).

അതോടൊപ്പം കൂട്ടിപ്പറഞ്ഞ ബാക്കി കാര്യം നോക്കൂ. 

"എന്നിലേക്ക് ദിവ്യബോധനം ചെയ്യപ്പെട്ടിരിക്കുന്നു, നിങ്ങളുടെ ദൈവം (ആരാധ്യൻ) ഏക ദൈവമാണെന്ന് (ആരാധ്യനാണെന്ന്). ആരെങ്കിലും അവൻ്റെ നാഥനെ (പോറ്റിവളർത്തുന്നവനെ) കണ്ടുമുട്ടാൻ കൊതിക്കുന്നുവെങ്കിൽ, അതിനനുയോജ്യമായ പ്രവർത്തികൾ ചെയ്യട്ടെ" (ഖുർആൻ)

*********

ചില മതവിശ്വാസികൾ പോസ്റ്റ് മോർട്ടം ചെയ്യാൻ വിമുഖത കാണിക്കുന്നതോ?

പോസ്റ്റ് മോർട്ടവും സമാധിയെന്ന വല്ലാത്തൊരു നിഗൂഢത നിറഞ്ഞ അവകാശവാദവുമായി എന്ത് ബന്ധം?

പോസ്റ്റ് മോർട്ടം ചെയ്യുന്നത് പൊതുവേ ആർക്കും ഇഷ്ടമല്ല.  

സമൂഹത്തിൻ്റെ പൊതുധാരയിൽ ജീവിക്കുന്ന ആരുടെയെങ്കിലും മരണം ദുരൂഹസാഹചര്യത്തിൽ, സംശയം ജനിപ്പിക്കും വിധമാണെങ്കിൽ, എന്തുകൊണ്ട് എങ്ങിനെ ആ മരണം എന്ന് വെളിവാക്കുക രാജ്യത്തിൻ്റെ നിയമപരമായ ആവശ്യം. 

അതുകൊണ്ട് മാത്രം എല്ലാവരും നിർബന്ധിതരാവുന്നത് മാത്രമാണ് പോസ്റ്റ് മോർട്ടത്തിന് അനുവദിക്കുക എന്നത്.

അല്ലാതെ, പ്രിയപ്പെട്ടവരുടെ ശരീരം തങ്ങൾ അറിയെ കൊത്തിമുറിക്കപ്പെടാൻ ആരും ഇഷ്ടപ്പെടില്ല.

അതുപോലെയല്ലല്ലോ മരിച്ചെന്ന് സ്ഥിരീകരിക്കലും സമ്മതിക്കലൂം സാദാ മരണത്തെ വേറെ എന്തോ ആണെന്ന് വരുത്തലും?

********

സമാധി വാദം: 

മരിക്കുമ്പോഴും അഹങ്കാരവും അതുണ്ടാക്കുന്ന അവകാശവാദങ്ങളും കൊണ്ടുനടക്കുന്നതോ? 

അഹങ്കാരം ഇല്ലാതാക്കുന്നുവെന്ന പേരിൽ അങ്ങേയറ്റം അഹങ്കാരത്തിൽ കുടുങ്ങുകയോ? 

ഗുരുവെന്ന, സന്യാസിയെന്ന പേരിൽ അഹങ്കാരത്തിൻ്റെ മൊത്തക്കച്ചവടകേന്ദ്രമാവുകയോ? 

ശരീരം മരിച്ചുകഴിഞ്ഞാൽ ശവം, കുറച്ചുകഴിയുമ്പോൾ പുഴുത്തുനാറും എന്ന് സമ്മതിക്കാൻ എന്തിന് വിമുഖത?

Thursday, January 16, 2025

മോഹൻ ഭാഗവത് പറഞ്ഞത് കേട്ടില്ലേ? ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിച്ചത് പ്രാണപ്രതിഷ്ഠയിലൂടെ

"ഇന്ത്യക്ക് യഥാർത്ഥ സ്വതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിലൂടെ" 

വല്ലാത്തൊരു പറച്ചിൽ.

എല്ലാവരും കേട്ടുവോ ആവോ...

കേട്ടില്ലെങ്കിൽ ശരിക്കും കേൾക്കേണ്ട വല്ലാത്ത കനമുള്ള വാക്കുകളാണ്. 

അത്രക്ക് ഇന്ത്യക്ക് വേണ്ടി വേദന പൂണ്ട് പറഞ്ഞ വാക്കുകൾ.

ഇന്ത്യക്കും ഇന്ത്യയിലും ആർക്ക്, ആരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു എന്നാണ് അയാളുദ്ദേശിച്ചത് എന്നൊന്നും ചോദിച്ചുപോകരുത്. 

രാജ്യദ്രോഹം പോലും ആയിപ്പോകും അങ്ങനെയൊക്കെ ചോദിച്ചുപോയാൽ.

സ്വാതന്ത്ര്യം ആർക്കാണ് അയാൾ ഉദ്ദേശിച്ചത് എന്ന കാര്യത്തിലൊന്നും ആരും സംശയിക്കാനില്ല, ആരും സംശയിക്കേണ്ട.

മറ്റാരെയുമല്ല, ഇന്ത്യയെയുമല്ല അയാൾ ഉദ്ദേശിച്ചത്. 

മറ്റാരെയും ഇന്ത്യയെയും അയാൾ ഉദ്ദേശിക്കേണ്ടതുമില്ല

അയാളെ സംബന്ധിച്ചേടത്തോളം 

ഇന്ത്യയിൽ വല്ലാതെ പ്രയാസപ്പെടുന്നതും ദുരിതം പേറുന്നതും ദൈവങ്ങളാണ്.

ദൈവങ്ങൾ മാത്രം.

മറ്റൊന്നും കൊണ്ടല്ല. 

ഇന്ത്യയുടെ ദൈവങ്ങൾ അങ്ങനെയുള്ള ദൈവങ്ങളാണ്.

അത്രക്ക് ദുർബലരും ദുരിതം അനുഭവിക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമാണ് അയാൾ വിശ്വസിക്കുന്ന ഇന്ത്യയിലെ ദൈവങ്ങൾ. 

ജനങ്ങളെക്കാൾ കൂടുതലുള്ള ദൈവങ്ങൾ.

ആ ദൈവങ്ങൾക്ക് ദൈവങ്ങളെന്ന് പേര് മാത്രമേയുള്ളൂ.

അതുകൊണ്ട് തന്നെയാണ് അയാൾക്ക് മറ്റാരെയും ഉദ്ദേശിക്കാനില്ലാത്തത്, മറ്റാർക്കും സ്വാതന്ത്ര്യവും സുഭിക്ഷതയും കൈവരേണമെന്നില്ലാത്തത്. 

ആ പറഞ്ഞ ആൾക്കും സംഘടനക്കും മനുഷ്യരും മനുഷ്യരുടെ ജീവിതവും ജീവിതപ്രശനങ്ങളും പ്രശ്നങ്ങളെയല്ല, വിഷയങ്ങളെയല്ല.

അയാൾക്കും അയാളുടെ സംഘടനക്കും പ്രധാനം ദൈവവങ്ങളും ദൈവങ്ങളുടെ പ്രശ്നങ്ങളും. അവ മാത്രം വലിയ വിഷയങ്ങളും പ്രശ്നങ്ങളും.

അതുകൊണ്ട് തന്നെ മനുഷ്യരുടെ നിത്യജീവിതപ്രശ്നങ്ങൾ പരിഹരിക്കാനുള്ള തത്വശാസ്ത്രവും പ്രത്വേശാസ്ത്രവും അയാളുടേയും അയാളുടെ പാർട്ടിയുടെയും കൈവശം ഇല്ല. 

ഉളളത് മുഴുവൻ ദൈവങ്ങളുടെയും പൂജാരികളുടെയും തന്ത്രികളുടെയും നിത്യജീവിതപ്രശ്നങ്ങൾ പരിഹരിക്കാനുള്ള തത്വശാസ്ത്രവും പ്രത്വേശാസ്ത്രവും

അത്രക്ക് ഗതികെട്ട ദൈവങ്ങളാണ് അയാളുടെയും അയാളുടെ സംഘടനയുടെയും ദൈവങ്ങൾ.

നൂറ്റാണ്ടുകളായി സ്വാതന്ത്ര്യം നഷ്ടപ്പെട്ട് മണ്ണിനടിയിൽ എവിടെയൊക്കെയോ ശ്വാസംമുട്ടി കിടക്കേണ്ടിവരുന്ന ദൈവങ്ങളാണ് അയാളുടെ ദൈവങ്ങൾ.

അത്തരം ഗതികെട്ട, ശ്വാസംമുട്ടിയ, അടിച്ചമർത്തപ്പെട്ട ദൈവങ്ങൾക്കുള്ള സ്വാതന്ത്ര്യമാണ് അയാൾ ഉദ്ദേശിച്ചത്.

മണ്ണിനടിയിൽ കുടുങ്ങി സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത്രയേ ഉളളൂ അയാളുടെയും അയാളുടെ പാർട്ടിയുടെയും ദൈവങ്ങൾ? 

മണ്ണ് തപ്പി സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ ആ ദൈവങ്ങൾക്ക് അയാളെയും അയാളെ പോലുള്ളവരെയുമൊക്കെയും അവരുണ്ടാക്കുന്ന കലാപങ്ങളും തെരച്ചിലും വേണം.

അതുകൊണ്ട് തന്നെ ഇന്ത്യ മുഴുക്കെയും അയാളും പാർട്ടിയും മുഴുനീള യത്നത്തിലാണ്.

ഇന്ത്യ മുഴുവനും മണ്ണിനടിയിൽ തപ്പിനടന്ന് ശ്വാസംമുട്ടിക്കിടക്കുന്ന ദൈവങ്ങൾക്ക് സ്വാതന്ത്ര്യവും സുഭിക്ഷതയും നൽകി ഇന്ത്യയെ ഇനിയുമിനിയും സ്വത്രന്ത്രവും സുഭിക്ഷവും ആക്കുകയാണ് അയാളുടെയും അയാളുടെ പാർട്ടിയുടെയും മുഖ്യദൗത്യം.

ദൈവങ്ങൾക്ക് മാത്രം സ്വാതന്ത്ര്യവും സുഭിക്ഷതയുമുള്ള ഒരിന്ത്യ. 

ദൈവങ്ങൾക്ക് വേണ്ടി എത്രയുമെത്രയും കലാപങ്ങളുണ്ടാവും വിധം, മനുഷ്യർ പുഴുക്കളെ പോലെ കൊല്ലപ്പെടും വിധം സ്വാതന്ത്ര്യവും സുഭിക്ഷതയും ഉള്ള, ഉണ്ടാവുന്ന സ്വതന്ത്ര ഇന്ത്യ.

കലാപകാരികൾക്കും കൊലപാതകികൾക്കും സ്വാതന്ത്ര്യമെന്നാൽ അവർക്ക് അധികാരം കിട്ടുന്ന കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും വഴിയാണല്ലോ അവരുടെ സ്വാതന്ത്ര്യത്തിൻ്റെ വഴി.

കലാപകാരികൾക്കും കൊലപാതകികൾക്കും സ്വാതന്ത്ര്യം വേണ്ടത് വിദേശികളിൽ നിന്നല്ല, പകരം സ്വന്തം നാട്ടുകാരിൽ നിന്നാണ്. സ്വന്തം നാട്ടുകാരെ അടിമകളാക്കുംവിധം, അവരുടെ സ്വാതന്ത്ര്യബോധത്തിൽ നിന്നാണ്, അറിവിൽ നിന്നാണ്.

Wednesday, January 15, 2025

മരിച്ചതല്ല; സമാധിയായതാണ്.

വാനപ്രസ്ഥം, സന്യാസം, സമാധി: 

അർത്ഥരാഹിത്യം ബോധ്യപ്പെടുന്നവൻെറ വഴികൾ. 

നിസ്സഹായതയിൽ നിന്ന് തുടങ്ങുന്നു, തുടരുന്നു, അവസാനം കണ്ടെത്തുന്നു.

**********

കൂട്ടത്തിൽ കൂട്ടമായി ജീവിക്കുന്നവൻ അന്വേഷിക്കില്ല, തൊട്ടറിയില്ല, അർത്ഥരാഹിത്യം അനുഭവിക്കില്ല. അവൻ ആഘോഷിക്കും.

കൂട്ടത്തിൽ കൂട്ടമായി ജീവിക്കുന്നവൻ ഒഴുകുന്ന വെള്ളത്തിൻ മുകളിലെ മരത്തടി പോലെയങ്ങ് ഒഴുകിപ്പോകും. ഉദ്ദേശവും അർത്ഥവും ലക്ഷ്യവും ബാധകമാകാതെ, ആഘോഷിച്ച്. 

അങ്ങനെയാവുക മോശമാണോ ? 

അറിയില്ല.

പക്ഷെ, ഒറ്റയിൽ ഒറ്റയായി ജീവിക്കുന്നവൻ അതുപോലെയല്ല. 

അവന് ഒറ്റക്ക് തന്നെ നീന്തിത്തുഴയണം, വെന്തുരുകണം. 

അവന് ഉദ്ദേശവും അർത്ഥവും ലക്ഷ്യവും ബാധകമാകും. 

അവന് ജീവിതം വലിയൊരു സമസ്യയാണ്.

അവൻ അന്വേഷിക്കും, അർത്ഥം തൊട്ടറിയാൻ ശ്രമിക്കും.

അർത്ഥം തൊട്ടറിയാൻ കഴിയുന്നില്ലെന്നവൻ തൊട്ടറിയും,

ഒരുദ്ദേശവും അർത്ഥവും ലക്ഷ്യവും ഇല്ലെന്ന് തോന്നും അവന്.  

ആ വഴിയിലവൻ അസ്തിത്വദുഃഖം പേറും.

ഉള്ളി പൊളിച്ചെന്ന പോലെ പുറത്തും ഉള്ളിലും ഒന്നുമില്ലെന്നവൻ അറിയും.

ഉദ്ദേശരാഹിത്യം പേറേണ്ടിവരുന്ന, അർഥമില്ലായ്മ തന്നെയാവും പിന്നീടവൻ്റെ ജീവിതം.

അങ്ങനെയുള്ളവന് വാനപ്രസ്ഥവും സന്യാസവും സമാധിയും തന്നെ വഴികൾ.

അങ്ങനെയുള്ളവൻ്റെ മറ്റൊന്നില്ലാത്ത തിരഞ്ഞെടുപ്പാണ് വാനപ്രസ്ഥം, സന്യാസം, സമാധി.

പേര് പലത്. 

സംഗതി ഒന്ന്. 

ശേഷം മാത്രം, പുറമേ നിന്ന് മാത്രം, ഉള്ളുകള്ളി അറിയാത്തവർ മാത്രം, ഗാലറിയിൽ നിന്നുണ്ടാക്കും പിന്നീട് വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും അവകാശവാദങ്ങളും കഥകളും. 

അർത്ഥരാഹിത്യം തൊട്ടറിഞ്ഞ് സരയുവിൽ സ്വയം ഒടുക്കിയ രാമൻ്റെയും, സ്വയം അവസാനിപ്പിക്കുന്നതിന് മുൻപ് വേടൻ്റെ അസ്ത്രത്തിന് നിന്നുകൊടുത്ത കൃഷ്ണൻ്റെയും കഥകളായി വരെ അവകാശവാദങ്ങളും വ്യാഖ്യാനങ്ങളും കഥകളും ഉണ്ടാകും.

ബ്രഹ്മത്തിൽ ലയിക്കുക എന്നൊക്കെ അവർ പറയും...

അതും വളരെ ചിലർ മാത്രം ബ്രഹ്മത്തിൽ ലയിക്കുക എന്ന ഭോഷ്ക് പറയും. 

ബാക്കിയുള്ളവർ പിന്നെ എവിടെ ലയിക്കുന്നു? 

അവർക്ക് ഉത്തരം ഉണ്ടാവില്ല.

ആരാണ് അങ്ങനെ സമാധി ആവുന്നവർ മാത്രം ബ്രഹ്മത്തിൽ ലയിക്കുന്നു എന്ന് പറയുന്നവർ? അവകാശവാദങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാക്കുന്നവർ?

പുറത്തുനിന്ന് കഥ കേൾക്കുന്നവർ.

അവർ പറയും പോലെ വേറെ തന്നെയായ ഒരു ബ്രഹ്മം ഉണ്ടോ? 

അതേത് ബ്രഹ്മം?

അങ്ങനെയുള്ള ഏത് ബ്രഹ്മത്തിൽ ചേരലാണ് മരണമല്ലാത്ത സമാധി? 

ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത ബ്രഹ്മം മരിക്കുമ്പോഴോ, സമാധിയാവുമ്പോഴോ? 

സമാധിയാവുമ്പോൾ മാത്രം ലയിക്കാൻ ബ്രഹ്മം ഉണ്ടാവുകയോ?

ജീവിച്ചിരിക്കുമ്പോഴുമുണ്ടാവേണ്ടതില്ലേ ഉണ്ടെങ്കിൽ ഉള്ള ബ്രഹ്മം?

ബ്രഹ്മത്തിന് പുറത്തായി ആർക്കെങ്കിലും ജീവിക്കാനാവുമോ?

ജീവിച്ചിരിക്കുമ്പോഴും ബ്രഹ്മത്തിൽ തന്നെയല്ലാതെ പിന്നെവിടെയാണ് ഓരോരുത്തരും ലയിച്ചിരിക്കുന്നത്?

ജീവിച്ചിരിക്കുമ്പോൾ മാത്രം ആർക്കെങ്കിലും ബ്രഹ്മത്തിന് പുറത്തായി ലയിക്കാനാവുമോ?

എല്ലായിടവും നിറഞ്ഞുനിൽക്കുന്ന ബ്രഹ്മത്തിന് പുറത്ത് ആർക്കെങ്കിലും എന്തിനെങ്കിലും എപ്പോഴെങ്കിലും ഒഴിഞ്ഞിരിക്കാമോ?

പിന്നെന്തിന് മരിക്കുമ്പോൾ മാത്രം, അല്ലെങ്കിൽ സമാധിയാവുമ്പോൾ മാത്രം ബ്രഹ്മത്തിൽ ലായിക്കുക എന്ന് പറയണം? 

പിന്നെന്തിന് മരിക്കുമ്പോൾ മാത്രം, അല്ലെങ്കിൽ സമാധിയാവുമ്പോൾ മാത്രം ബ്രഹ്മത്തിലേക്ക് മടങ്ങുക എന്ന് പറയണം?

********

വാനപ്രസ്ഥം, സന്യാസം, സമാധി എന്നാൽ: 

ഒരുപിടുത്തവും കിട്ടാതെ, ജീവിതം എന്തെന്ന് അറിയാതെയങ്ങ് ഒരാൾ ഒഴിഞ്ഞുപോവുക, ഒരാളെ ഒഴിവാക്കിക്കളയുക എന്നത് തന്നെ.

തന്നെത്താൻ ഒഴിവാകുകയും, അല്ലാത്തവർ ഒഴിവാക്കുകയും തന്നെ വാനപ്രസ്ഥം, സന്യാസം, സമാധി.

ജീവിതത്തെയും ഒഴിവാക്കുന്ന പല രീതികളിൽ ഓരോന്ന് തന്നെ വാനപ്രസ്ഥം, സന്യാസം, സമാധി.

ജീവിതത്തിന് ഒരർത്ഥവുമില്ലെന്ന് കണ്ട് സ്വയം ഒഴിഞ്ഞുപോകുന്ന പല രീതികളിൽ അവസാനത്തേത് സമാധി.

ഒരു പരിഹാരവും അർത്ഥവും ജീവിതമെന്ന സമസ്യക്ക് ഇല്ലെന്ന് കാണുമ്പോൾ നടത്തുന്ന ഈ രീതിയെ ആത്മഹത്യ എന്നും വിളിക്കാം, പറയാം. 

അതുകൊണ്ടാണല്ലോ സമാധി ആരും കാണില്ലെന്നും, ആരും കാണരുതെന്നും വന്നതും വരുന്നതും.

അർത്ഥരാഹിത്യത്തിലും നിസ്സഹായതയിലും തുടങ്ങുന്നു ആരും കാണാതിരിക്കേണ്ട, അറിയാതിരിക്കേണ്ട വാനപ്രസ്ഥവും സന്യാസവും പിന്നെ എല്ലാ വേഷംകെട്ടുകൾക്കും പരിസമാപ്തി കുറിക്കുന്ന സമാധിയും?

*********

"മരിച്ചതല്ല; സമാധിയായതാണ്. 

ഡോക്ടർ ശരീരം പരിശോധിക്കാനോ മരണം സ്ഥിരീകരിക്കാനോ പാടില്ല" 

എന്നൊക്കെ പറയുന്നവരോട്: 

മരിച്ചതല്ലെങ്കിൽ, മരണം തന്നെയല്ലാത്ത് വേറെ എന്തോ ആണ്  സമാധിയെങ്കിൽ, ശരീരം അപ്പടിയെ വെക്കുക. 

എത്രകാലവും സമാധിയായ (മരിച്ചിട്ടില്ലാത്ത) ശരീരം അപ്പടി വെക്കാനാവുമെന്ന് തെളിയിച്ചുകൊടുക്കുക. എല്ലാവരും കാണട്ടെ. 

മറ്റ് ശവശരീരം പോലെ പുഴുത്തുനാറില്ലെന്നത് കാണട്ടെ, കാണിച്ചുകൊടുക്കുക. 

മരിക്കാതെ സമാധിയായ ശരീരത്തിൻ്റെ വ്യത്യാസവും കാണിച്ചുകൊടുക്കുക.

*********

"പരബ്രഹ്മം പോത്ത്" എന്നൊരു ചൊല്ലുണ്ട്. ശരിക്കും 

പോത്ത് പോലെയായോ നാട്ടിലറിയപ്പെടുന്ന ബ്രഹ്മം എന്ന പരബ്രഹ്മം? 

വെള്ളത്തിലങ്ങനെ കിടക്കും. 

എന്നാലോ, ഒരിക്കലും അതേ വെള്ളത്തിൽ ലയിക്കാതെ, ലയിക്കാൻ വിട്ടുകൊടുക്കാതെ പോത്ത്. 

 ജീവിക്കുമ്പോൾ ലയിക്കാതെ, പുഴുത്തുനാറാതെ ബ്രാഹ്മത്തിന് പുറത്തും.... 

മരിച്ചാൽ മാത്രം ലയിച്ച് പുഴുത്തുനാറി ബ്രഹ്മത്തിനകത്തുമാണോ? 

അയ്യോ, തെറ്റി. 

സമാധിയായാൽ മാത്രം ബ്രഹ്മത്തിനകത്തെന്ന് തിരുത്ത്. 


Tuesday, January 14, 2025

എന്താണ് ദുനിയാവ്? എന്താണ് ആഖിറം?

ദുനിയാവ് അഥവാ നാം ജീവിക്കുന്ന ലോകം.

എന്താണ് ഈ ദുനിയാവ് അഥവാ നാം ജീവിക്കുന്ന ലോകം?

ലോകം എന്നതിന് അറബിയിൽ പറയുന്ന, ജനങ്ങൾ പൊതുവെ ഉപയോഗിക്കുന്ന വാക്ക് ദുനിയാവ്.

കേട്ടിട്ടില്ലേ?

"യേ ദുനിയാ...., യേ മെഹ്ഫിൽ...., മേരെ കാം കീ നഹീ...., മേരെ കാം കീ നഹീ..."

മുഹമ്മദ് റഫിയുടെ ഈ ഗാനത്തിൽ പറഞ്ഞ അതേ ദുനിയാവ് യഥാർത്ഥത്തിൽ എന്താണ്?

നാം ജീവിക്കുന്ന നമ്മുടെ ലോകം എന്ന് നാം പൊതുവെ പറയുന്ന ദുനിയാവ് യഥാർത്ഥത്തിൽ എന്താണ്?

എല്ലാ ലോകവും ദുനിയാവാണോ? 

നമ്മുടേത് മാത്രമല്ലാത്ത മറ്റെല്ലാ ലോകങ്ങളും കൂടിയതാണോ ദുനിയാവ്?

അല്ല. 

എല്ലാ ലോകവും ദുനിയാവല്ല. 

നമ്മുടേത് മാത്രമല്ലാത്ത മറ്റെല്ലാ ലോകങ്ങളും കൂടിയതുമല്ല ദുനിയാവ്.

പിന്നെന്താണ്, ഏത് ലോകമാണ് ദുനിയാവ്?

നാം ജീവിക്കുന്ന ഭൂമി മാത്രമായ ലോകമോ ദുനിയാവ്?

ചിലപ്പോൾ അങ്ങനെ പറയേണ്ടി വന്നേക്കും.

എന്നുവെച്ചാൽ?

അറബിയിൽ പറയുന്ന ദുനിയാവ് എന്ന വാക്ക് യഥാർത്ഥത്തിൽ ഏത് ലോകം, എന്ത് ലോകം?

ദുനിയാവ് എന്ന അറബ് വാക്കിൻ്റെ  ഭാഷാർർത്ഥം "അടുത്തുനിൽക്കുന്നത്", "താഴ്ന്നുനിൽക്കുന്നത്" എന്നുമാത്രം.

"ദനാ" അടുത്തു, താഴ്ന്നു എന്ന വാക്കിൽ നിന്നും ഉത്ഭവിച്ചത് ദുനിയാവ്.

"സുമ്മ ദനാ ഫ തദല്ലാ" (ശേഷം അടുത്തു, താഴ്ന്നു, അപ്പോൾ വെളിപ്പെട്ടു). (ഖുർആൻ).

ദുനിയാവ് (താഴ്ന്നടുത്ത് നിൽക്കുന്നത്) എന്നതിന് അറബ് ഭാഷയിലെ വിപരീതമായി പറയാവുന്നത് ഉയർന്നകന്നുനിൽക്കുന്നത് എന്നർത്ഥം വരുന്ന സമാ (ആകാശം) ആണ്.

പക്ഷെ ആകാശം ഈ ദുനിയാവിൻ്റെത് കൂടിയല്ലേ? 

ആകാശം ഈ ദുനിയാവിൻ്റെത് മാത്രമല്ലാത്തതായുമുണ്ട്. 

അഥവാ ആകാശങ്ങളുണ്ട്.

വളരെ അടുത്ത, നിനക്ക് കാണാനാവുന്ന നിൻ്റെ മാനങ്ങൾ തീർത്ത ലോകം നിൻ്റെ ദുനിയാവ്, നിൻ്റെ ആകാശം.

അടുത്ത് നിൽക്കുന്നതും താഴ്ന്നുനിൽക്കുന്നതുമായ ലോകം, ആകാശം എന്ന് പറയുമ്പോൾ, അല്ലെങ്കിൽ പറയേണ്ടി വരുമ്പോൾ അതോടനുബന്ധിച്ചു വരുന്ന മറ്റൊരു അർത്ഥമുണ്ട്. 

അടുത്തല്ലാതെ അകന്നുനിൽക്കുന്ന ലോകങ്ങളും ആകാശങ്ങളും ഉണ്ട്, ഉണ്ടാവാം എന്ന്.

വളരെ അടുത്തതാണ്, അടുത്തത് മാത്രമാണ് യഥാർത്ഥത്തിൽ നിൻ്റെ ലോകമായി, ആകാശമായി തീരുന്നത്, ദുനിയാവായി മാറുന്നത് എന്നുമർത്ഥം. 

കാഴ്ചക്കപ്പുറത്തേക്ക് മറയായി തീരുന്നതിനെയാണ് നീ വെള്ളയും നീലയുമായ ആകാശമായ് ധരിക്കുന്നത്, പേര് വിളിക്കുന്നത്. 

നിൻ്റെ കാഴ്ചമുട്ടുന്നതിനെ നീ ആകാശമെന്നും, നിൻ്റെ ലോകമെന്നും, ദുനിയാവ് എന്നും വിളിക്കുന്നു.

അടുത്തതല്ലാത്ത, അകന്നുനിൽക്കുന്ന, മുട്ടിയ നിൻ്റെ കാഴ്ചക്കപ്പുറം, നിൻ്റേതല്ലാത്ത ലോകവും ലോകങ്ങളും ആകാശവും ആകാശങ്ങളും ഉണ്ട് എന്നർത്ഥം.

നിൻ്റെതല്ലാത്ത ലോകം ആകാശം, നിൻ്റെ ദുനിയാവല്ലാത്ത ലോകങ്ങൾ വേറെയുണ്ട് എന്നർത്ഥം.

അതുകൊണ്ട് തന്നെയാവും യഥാർത്ഥ ദൈവം എന്ന അല്ലാഹുവിനെ വിശേഷിപ്പിക്കുമ്പോൾ ഖുർആൻ ദുനിയാവായ, നിൻ്റെ ലോകത്തിൻ്റെ ഉടനസ്ഥനായും നാഥനായും അല്ലാതെ വിശേഷിപ്പിച്ചത്. 

പകരം ലോകങ്ങളുടെ നസ്ഥനായാണ്, പോറ്റിവളർത്തുന്നവനായാണ് ദൈവമെന്ന അല്ലാഹുവിനെ ഖുർആൻ വിശേഷിപ്പിച്ചത്. 

റബ്ബുൽ ആലമീൻ. 

ലോകങ്ങളെ പോറ്റിവളർത്തുന്നവൻ. ലോകങ്ങളുടെ നാഥൻ, ഉടമസ്ഥൻ. 

ഒരേയൊരു ലോകത്തിൻ്റെതല്ല.

പകരം ഒരുകുറേ ലോകങ്ങളുടെ നാഥൻ, പോറ്റിവളർത്തുന്നവൻ, ഉടമസ്ഥൻ.

വ്യത്യസ്തമായ മാനങ്ങളിൽ ഉണ്ടാകാവുന്ന വ്യത്യസ്തമായ ലോകങ്ങളുടെ നാഥൻ, പോറ്റിവളർത്തുന്നവൻ, ഉടമസ്ഥൻ.

വളരുന്ന ലോകത്തെ വളർത്തുന്ന പോറ്റിവളർത്തുന്നവൻ (റബ്ബ്), നാഥൻ, ഉടമസ്ഥൻ.

*********

നിൻ്റെ ലോകത്തിൻ്റെ ആകാശമാണ് നിൻ്റെ ആകാശം. 

"ലഖദ് സയ്യന്നസ്സമാഅദ്ദുൻയാ ബി മസാബീഹ്."

"ദുനിയാവിൻ്റെ ആകാശം (ദുനിയാവ് തന്നെയായ ആകാശം) നാം വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു" (ഖുർആൻ).

"അടുത്ത ആകാശം (അസ്സമാഅദ്ദുൻയാ), അടുത്ത് നിൽക്കുന്ന ലോകത്തിൻ്റെ ആകാശം നാം വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു" എന്നും അർത്ഥം വെക്കാം.

വെറും ആകാശം എന്നല്ല പറഞ്ഞത്. 

അടുത്തുനിൽക്കുന്ന ആകാശം.

അഥവാ ദുനിയാവ് തന്നെയായ ആകാശം. 

ദുനിയാവിൻ്റെതായ ആകാശം.

നിൻ്റെ ലോകത്തിൻ്റെ ആകാശം. 

എന്നാണ് സംശയത്തിനതീതമായി വിശേഷിപ്പിച്ച് പറഞ്ഞത്.

നിൻ്റെ ലോകമാണ് നിൻ്റെ ദുനിയാവ്. 

ആ ദുനിയാവിൻ്റെ ആകാശമാണ് നീ കാണുന്ന ആകാശം.

അല്ലാതെ, വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് മുഴുവൻ ആകാശങ്ങളെയും അല്ല. 

അടുത്ത് നിൽക്കുന്ന ആകാശമാണ്, നിൻ്റെ ലോകം തന്നെയായ ആകാശമാണ്, ദുനിയാവ് തന്നെയായ ആകാശമാണ്, ദുനിയാവിൻ്റെത് മാത്രമായ ആകാശമാണ് വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.

ഈ ദുനിയാവ് തന്നെയായ ആകാശം. 

അസ്സമാഅദ്ദുൻയാ.

അഥവാ, അടുത്ത് താഴ്ന്നുനിൽക്കുന്ന, നീ കാണുന്ന, അനുഭവിക്കുന്ന നിൻ്റെ ആകാശം. 

അതല്ലാത്ത ആകാശങ്ങൾ വേറെ ഉണ്ടായിരിക്കെ എന്നർത്ഥത്തിൽ.

ഭൂമിയെയും ആകാശങ്ങളെയും സൃഷ്ടിച്ചു (ഖുർആൻ) 

ഭൂമി ഒന്ന്, ആകാശങ്ങൾ ഏറെ എന്ന് തന്നെ അർത്ഥമാക്കിക്കൊണ്ട്.

നിൻ്റെ പരിമിതികളും മാനങ്ങളും നിശ്ചയിക്കുന്ന ആകാശം മാത്രം നിൻ്റെ ആകാശം.

അസ്സമാഅദ്ദുൻയാ. 

അടുത്ത ആകാശം, ദുനിയാവ് തന്നെയായ, നിൻ്റെ പരിമിമിതികളുടെയും കാഴ്ചമുട്ടലുകളുടെയും ആകാശം.

അഥവാ നീ കാണുന്നതും അനുഭവിക്കുന്നതും മൊത്തം ദുനിയാവ്, അടുത്തത്, നിനക്കായ് താഴ്ന്നുനിൽക്കുന്നത്.

********

അടുപ്പം അടുത്തത് മാത്രം കാണുന്നതാക്കും.

അടുപ്പം അടുത്തല്ലാത്ത എല്ലാം കാണാത്തതാക്കും. 

നിൻ്റെ കൈകളിലേക്ക് നോക്കുന്ന നീ നിൻ്റെ കൈകളെ കാണുന്ന മാത്രയിൽ ബാക്കി എല്ലാം കാണാതാവും.

എല്ലാ അടുപ്പങ്ങളും ദൂരമുള്ള കാഴ്ച നഷ്ടമാക്കും.

നിൻ്റെ മാനത്തിലും പരിമിതികൾക്കുള്ളിലും നിനക്ക് തെളിയുന്ന ലോകം മാത്രം നിൻ്റെ ദുനിയാവ്.

നിൻ്റെ പരിധികൾക്കും പരിമിതികൾക്കുമപ്പുറമുള്ള ലോകത്തെ (നിൻ്റെ പരിധികളും പരിമിതികളും നിനക്ക്) കാണിച്ചുതരാത്ത നിൻ്റെ ഇപ്പോഴത്തെ ലോകം ദുനിയാവ്.

നീയകപ്പെട്ട നിൻ്റെ മാനവും അതുണ്ടാക്കിത്തരുന്നതുമായ ലോകം നിൻ്റെ ദുനിയാവ്.

നീ ഒട്ടിനിൽക്കുന്നതിലും കാണുന്നതിലും അനുഭവിക്കുന്നതിലും നീ കുടുങ്ങുന്നു. അത് നിൻ്റെ ദുനിയാവ്.

നിൻ്റെ ദുനിയാവിൽ നീ കുടുങ്ങുന്നു.

നീ കുടുങ്ങുന്നത് കൊണ്ടാവുന്നു, കൊണ്ടുണ്ടാവുന്നു നിൻ്റെ ദുനിയാവ്.

അങ്ങനെ നീ കാണുന്നതും അനുഭവിക്കുന്നതും നീ കാണാത്തതിനെയും അനുഭവിക്കാത്തതിനേയും കാണാത്തതും അനുഭവിക്കാത്തതുമാക്കുന്നു. 

ഒരുവേള നീ കാണാത്തതും അനുഭവിക്കാത്തതും ഇല്ലെന്ന് കരുതിപ്പിക്കുന്നതും നിഷേധിപ്പിക്കുന്നതും നിൻ്റെ ദുനിയാവ്.

******

ആഖിറം, ശേഷം, പരിണിതി, അവസാനം, അഥവാ പാരത്രികം. 

എന്താണ് ആഖിറം, അഥവാ പാരത്രികം ?

ദുനിയാവ് അല്ലാത്തത് ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

അടുത്തില്ലാത്തത് ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

ദുനിയാവിന് ശേഷമുള്ളത് ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

അടുത്തല്ലാത്തത് കൊണ്ട് നീ അറിയാത്തതും കാണാത്തതും അനുഭവിക്കാത്തതും ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

നിൻ്റെ (ദുനിയാവിൻ്റെ) പരിധിക്കും പരിമിതികൾക്കും അപ്പുറമുള്ളതെല്ലാം ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

നിൻ്റെയൂം (നിൻ്റെ ദുനിയാവിൻ്റെയും) മാനത്തിനും ആ മാനം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കും അളവുകോലുകൾക്കും അപ്പുറം വരുന്നത് ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

ഇന്നിനെ സംബന്ധിച്ച് നാളെ ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

പ്രവാസിയെ സംബന്ധിച്ച് സ്വന്തം നാട് പാരത്രികം. അവൻ പ്രവാസത്തിൽ അധ്വാനിക്കുന്നത് പാരത്രികമായ സ്വന്തം നാടിന് വേണ്ടി.

വർത്തമാനം ദുനിയാവ്, ഭാവി ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

പ്രക്രിയ ദുനിയാവ്, പരിണമിച്ച് ആവുന്നത് ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

പരിധികൾക്കും പരിമിതികൾക്കുമപ്പുറം ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

പരിധികളും പരിമിതികളും നിനക്ക് കാണിച്ചുതരാത്ത ലോകം ആഖിറം, പാരത്രികം, ശേഷം, പരിണിതി, അവസാനം.

Saturday, January 11, 2025

എന്തുകൊണ്ട് പന്നി ഇറച്ചി നിഷിദ്ധമാക്കി?

എന്തുകൊണ്ട് പന്നി ഇറച്ചി നിഷിദ്ധമാക്കി?

അറിയില്ല.

നിഷിദ്ധമായത് പന്നി അപ്പടിയല്ല. 

പന്നി ഇറച്ചിയാണ് (ലഹ്മുൽ ഖിൻസീർ ആണ് നിഷിദ്ധമായത്). 

അല്ലാതെ, പന്നിയെന്ന ഒരേയൊരു ജീവിയോട് മാത്രമുള്ള പ്രത്യേകമായ വെറുപ്പോ ദിവ്യത്വം കൽപിച്ചുള്ള ആരാധനാ-ബഹുമാനം കൊണ്ടോ (ഇവിടെ ചിലർക്ക് പശുവിനോട് മാത്രമുള്ളത് പോലെ) അല്ല.

നിഷിദ്ധം എന്തുകൊണ്ടെന്ന കാര്യവും കാരണവും അറിയില്ല എന്ന് പറയുന്നത് തന്നെയാണ് ഏതൊരു വിശ്വാസിക്കും സത്യസന്ധതയോടെ, വിശ്വാസത്തിൽ സത്യസന്ധത പുലർത്തി പറയാവുന്ന കാര്യം. 

വിശ്വാസി അവൻ്റെ വിശ്വാസത്തോടും അവനോടുതന്നെയും സത്യസന്ധനാണെങ്കിൽ "നിഷിദ്ധമാണ് എന്നതല്ലാത്ത" ഒരു കാരണവും ന്യായവും അറിയില്ല എന്ന് പറയുന്നതായിരിക്കും ശരി. 

അങ്ങനെയായിരിക്കണം ശരിയായ വിശ്വാസം അവനെക്കൊണ്ട് പറയിപ്പിക്കേണ്ടത്. 

ഒന്നുകൂടി വ്യക്തമാക്കാം. 

നിഷിദ്ധമാക്കിയത് ദൈവമാണ്. മനുഷ്യനല്ല, മനുഷ്യനായ വിശ്വാസിയല്ല. 

മനുഷ്യനായ വിശ്വാസി അനുസരിക്കുക മാത്രമാണ്.

അതുകൊണ്ട് തന്നെ മനുഷ്യനായ വിശ്വാസി അറിയേണ്ട, ഉണ്ടാക്കിപ്പറയേണ്ട കാരണങ്ങളും ന്യായങ്ങളും (ദൈവം നിഷിദ്ധമാക്കിയത് കൊണ്ട് മാത്രം എന്നതല്ലാത്ത) നിഷിദ്ധമായ കാര്യങ്ങൾക്കില്ല. 

മനുഷ്യനായ വിശ്വാസി ഉണ്ടാക്കിപ്പറയേണ്ട കാരണങ്ങളുടെയും ന്യായങ്ങളുടെയും സഹായം ദൈവം നിശ്ചയിക്കുന്ന കാര്യങ്ങൾക്ക് ദൈവം ആവശ്യപ്പെടുന്നുമില്ല, വിശ്വാസിയെ സംബന്ധിച്ചിടത്തോളവും ആവശ്യമല്ല.

എന്തുകൊണ്ട് നിഷിദ്ധമാക്കിയെന്നത് നിഷിദ്ധമാക്കിയ ദൈവം മാത്രമറിയുന്ന, മാത്രമറിയേണ്ട കാര്യം. 

ദൈവം നിഷിദ്ധമാക്കിയത് കൊണ്ട് മാത്രം നിഷിദ്ധമായി എന്ന് പറയാൻ വിശ്വാസിക്ക് സാധിക്കും, സാധിക്കണം.

സൃഷ്ടികളെ കൃത്യമായും വ്യക്തമായും അത്തരം കാരണങ്ങകളും ന്യായങ്ങളും ദൈവം നിഷിദ്ധമാക്കുന്നതിനെ ന്യായീകരിക്കാൻ അറിയിച്ചിട്ടില്ലെങ്കിൽ പ്രത്യേകിച്ചും.

നിഷിദ്ധമാക്കുന്നു എന്നതല്ലാത്ത ഒരു കാരണം നിഷിദ്ധമാക്കാൻ ദൈവം പറഞ്ഞിട്ടില്ലെങ്കിൽ പിന്നെ കാരണങ്ങൾ പറയലും ഉണ്ടാക്കലും വിശ്വാസി സ്വയം ഏറ്റെടുത്ത് ചെയ്യേണ്ട പണിയല്ല.

നിഷിദ്ധമാക്കിയത് കൊണ്ട് നിഷിദ്ധമായി എന്ന് മാത്രം വിശ്വാസി അറിയണം, പറയണം.

അറിയണം: വെറും പന്നി മാത്രമല്ല നിഷിദ്ധം. 

എന്തും നിഷിദ്ധമായത് ദൈവം നിഷിദ്ധമാക്കി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം. 

മദ്യവും പലിശയും വ്യഭിചാരവും മറ്റ് പലതും അങ്ങനെ ദൈവം നിഷിദ്ധമാക്കിയത് കൊണ്ട് മാത്രം നിഷിദ്ധമാണ്. 

കാരണവും ന്യായവും എന്താണ് എന്നില്ലാതെ.

ദൈവം നിഷിദ്ധമാക്കി എന്നത് മാത്രം വിശ്വാസിക്ക് വലിയ ന്യായം, കാരണം. 

നിഷിദ്ധമാക്കിയ ദൈവത്തിൽ വിശ്വാസികൾ ഉറച്ചും തറച്ചും വിശ്വസിക്കുന്നത് കൊണ്ട് മാത്രം നിഷിദ്ധം.

എല്ലാം ദൈവം അനുവദിച്ചത് കൊണ്ട് മാത്രം വിശ്വാസിക്ക് അനുവദനീയമായി എന്നത് പോലെ തന്നെ എല്ലാം ദൈവം നിഷിദ്ധമാക്കിയത് കൊണ്ടുമാത്രം നിഷിദ്ധമായി. 

അല്ലാത്ത കാരണങ്ങളും ന്യായങ്ങളും വിശ്വാസിക്ക് ഇല്ല, വേണ്ട.

ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങുന്നതിനു മുൻപ് അങ്ങനെയൊരു ദൈവത്തിൽ വിശ്വസിക്കാൻ വിശ്വാസിക്ക് കാരണങ്ങളും ന്യായങ്ങളും ആവശ്യമായിട്ടുണ്ടാവാം, വിശ്വാസിയാവുന്നത്തിന് മുൻപ് തേടിയിട്ടുണ്ടാവാം. 

അവ ന്യായമായതാണ്.

പക്ഷെ, വിശ്വാസിയെ ബോധ്യപ്പെടുത്തിയ കാരണങ്ങളും ന്യായങ്ങളും വെച്ച് അവൻ വിശ്വസിച്ചുകഴിഞ്ഞാൽ പിന്നെ ആ വിശ്വസിച്ചുകഴിഞ്ഞ ദൈവത്തെ അനുസരിക്കാനും ആ ദൈവത്തിന് സമർപ്പിക്കാനും വിശ്വാസിക്ക് കാരണങ്ങളും ന്യായങ്ങളും വേണ്ട. 

സമർപ്പണമാണ് (ഇസ്‌ലാം എന്ന സമർപ്പണമാണ്) ജീവിതം എന്ന് ദൈവം പറഞ്ഞത് തന്നെയാണ് വിശ്വാസി വിശ്വസിക്കുന്നതെങ്കിൽ പ്രത്യേകിച്ചും.

വിശ്വാസിക്ക് വിശ്വാസം തന്നെയല്ലാത്ത കാരണങ്ങളും ന്യായങ്ങളും തെളിവുകളും വേണ്ട ദൈവത്തെ അനുസരിക്കാനും ദൈവത്തിന് ജീവിതം സമർപ്പിക്കാനും വേണ്ട എന്നർത്ഥം.

'ദൈവം ദൈവം തന്നെയാണ്' എന്നതല്ലാത്ത, 'ദൈവം ദൈവം തന്നെയാണ്' എന്നതിനേക്കാൾ വലിയ എന്ത് കാരണമാണ്, ന്യായമാണ്, തെളിവാണ് വിശ്വാസിക്ക് വേണ്ടത്, ഉണ്ടാവുക? 

ദൈവം കല്പിക്കുന്നു എന്നതല്ലാത്ത ഒരു കാരണവും ന്യായവും തെളിവും യഥാർത്ഥ വിശ്വാസിക്ക് നോമ്പനുഷ്ഠിക്കാനും നിസ്‌കരിക്കാനും ഹജ്ജ് ചെയ്യാനും സക്കാത്ത് കൊടുക്കാനും മറ്റെന്ത് വേണമെന്ന് വെക്കാനും വേണ്ടെന്ന് വെക്കാനും ഇല്ല, വേണ്ട. 

നോമ്പോ നിസ്‌കാരമോ ഹജ്ജോ സക്കാത്തോ നിർബന്ധമാക്കുമ്പോൾ അവ നടത്താൻ, അവ നടപ്പാക്കണമെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താൻ കാരണങ്ങളും ന്യായങ്ങളും ഒന്നും ഖുർആനിലോ ഹദീസിലോ  നിരത്തിയതായി കാണുകയും ഇല്ല. 

നോമ്പ് നിർബന്ധാക്കുമ്പോൾ പോലും പറഞ്ഞ ഏക കാരണം ആരോഗ്യത്തിന് നല്ലതാണ് എന്നും മറ്റുമല്ല. 

"നിങൾ സൂക്ഷ്മത (ജാഗ്രത - തഖ് വ) ഉള്ളവരായേക്കാം" എന്നത് മാത്രമാണ്.

ആ നിലക്ക് തന്നെയാണ് "നോമ്പ് ഒരു പരിചയാണ്" എന്ന് മാത്രം ഹദീസിലും പറയപ്പെട്ടത്. 

വേറൊരു ന്യായവും കാരണവും നൽകാതെ. 

തഖ്‌വ എന്ന ജാഗ്രത തന്നെ ഒരു പരിച മാത്രമല്ലാതെ.

അതും ബാക്കി നിഷിദ്ധമാക്കിയ കാര്യങ്ങളിൽ അങ്ങനെയുള്ള കാരണവും ന്യായവും പറഞ്ഞില്ല.

നിസ്കാരത്തിന് പോലും ഏറിയാൽ ഒരു ന്യായവും കാരണവുമായി തോന്നിപ്പിക്കും വിധം ഖുർആൻ പറഞ്ഞത് "എന്നെ (ദൈവത്തെ) ഓർമ്മിക്കാൻ" എന്നും, "നിശ്ചയമായും നിസ്കാരം മ്‌ളേഛമായയതിൽ നിന്നും നിഷിദ്ധങ്ങളിൽ നിന്നും (നിസ്കാരം) തടയുന്നു" എന്നതും മാത്രമാണ്.

മദ്യത്തെ ഘട്ടംഘട്ടമായി നിരുത്സാഹപ്പെടുത്തുക മാത്രമാണ് ചെയ്തത്. 

മദ്യത്തെ നേരിട്ട് നിരോധിച്ചില്ല. 

മദ്യത്തെ ഘട്ടംഘട്ടമായി നിരുത്സാഹപ്പെടുത്തി, നിരുത്സാഹപ്പെടുത്തി അവസാനം ചോദിച്ചു "നിങൾ വിരമിക്കുന്നില്ലേ?" എന്ന്.

അങ്ങനെ "നിങൾ വിരമിക്കുന്നില്ലേ?" എന്ന് ചോദിക്കാനും നിരത്തിയ ഏക ന്യായം, പൊതുവായ ന്യായം മാത്രം. "നന്മയെക്കാൾ കൂടുതൽ തിന്മ" എന്ന ഒരേയൊരു ന്യായം മാത്രം.

നിരുത്സാഹപ്പെടുത്തിയപ്പോൾ തന്നെ, "നിങൾ വിരമിക്കുന്നില്ലേ?" എന്ന് ചോദിച്ചപ്പോൾ തന്നെ,  നിഷിദ്ധം എന്ന് കണക്കാക്കാൻ മാത്രം വിശ്വാസം വിശ്വാസിയെ പഠിപ്പിച്ചു എന്നതാണ് മദ്യം/ലഹരി നിഷിദ്ധമാണെന്ന അവസ്ഥയിൽ എത്തിച്ചത്.

നോമ്പ് ആരോഗ്യത്തിന് നല്ലതാണ്, നിസ്കാരം യോഗ പോലെയാണ്, നല്ല എക്സർസൈസാണ്, ആരോഗ്യം നന്നാവും, മദ്യം/ലഹരി ആരോഗ്യത്തിന് ഹാനികരം എന്നിങ്ങനെയുള്ള കാരണങ്ങളും ന്യായങ്ങളും നിരത്തിയില്ല. 

അങ്ങനെ കാരണങ്ങളും ന്യായങ്ങളും നിരത്തുന്നത് ശരിയല്ല, ഖുർആനികമല്ല, 

അങ്ങനെ കുറെ ന്യായങ്ങളും കാരണങ്ങളും നിരത്തലും നിരത്തേണ്ടിവരലും വിശ്വാസത്തിൽ വെള്ളം ചേർക്കലാണ്. 

വിശ്വാസത്തെയും അതനുസരിച്ചുള്ള അനുസരണത്തെയും സമർപ്പണത്തെയും വിശ്വാസവും അതനുസരിച്ചുള്ള അനുസരണവും സമർപ്പണവും അല്ലാതാക്കലാണത്. 

ദൈവത്തെ വണങ്ങാനും അനുസരിക്കാനും ദൈവത്തിന് ജീവിതം സമർപ്പിക്കാനും ദൈവം കല്പിക്കുന്നത് കൊണ്ട് എന്നല്ലാത്ത വേറൊരു കാരണം വിശ്വാസിക്ക് വേണമെന്നാൽ ആ വിശ്വാസിയുടെ വിശ്വാസം ശരിയല്ല, വിശ്വാസം ശക്തമല്ല, വിശ്വാസം ശരിക്കും വിശ്വാസമല്ല എന്നാണ് കാര്യം, അർത്ഥം. 

"നിങ്ങളുടെ ഹൃദയത്തിലേക്ക് വിശ്വാസം ഇനിയും പ്രവേശിച്ചിട്ടില്ല" എന്നും 

"വിശ്വാസികളെ നിങൾ വിശ്വസിക്കൂ" എന്നും 

ഖുർആൻ പറയേണ്ടി വന്നത് അങ്ങനെയാണ്.

ഈമാൻ എന്ന വാക്കിന് വിശ്വാസം എന്ന അർത്ഥം പോലും ഇല്ല. 

നിർഭയത്വമാണ് ഈമാൻ. 

പൂർണസമർപ്പണത്തിന് വേണ്ട നിർഭയത്വം ഈമാൻ.

പൂർണസമർപ്പണം നടക്കുമ്പോഴുള്ള നിർഭയത്വം ഈമാൻ.

ദൈവത്തെ വിശ്വസിക്കുന്നില്ല, പകരം (സ്വാർത്ഥനേട്ടങ്ങൾക്ക് വേണ്ട) കുറേ കാരണങ്ങളെയും ന്യായങ്ങളെയും തെളിവുകളെയും വിശ്വസിക്കുന്നു എന്നാണ് വിശ്വാസം തന്നെയെല്ലാത്ത കാരണങ്ങളും ന്യായങ്ങളും വേണമെന്നാൽ അർത്ഥം വരിക.

കാരണങ്ങളെയും ന്യായങ്ങളെയും തെളിവുകളേയും വിശ്വാസത്തിൽ പങ്ക് ചേർക്കുന്നു എന്നാണ് അങ്ങനെയാവുമ്പോൾ അർത്ഥം വരിക. 

ദൈവത്തിന് പുറമേ, ദൈവകൽപനക്ക് പുറമേ വേറെ എന്തോ ഒന്നുകൂടി വേണ്ടിവരുന്നു, വേറെ ചിലതിൽ കൂടി വിശ്വസിക്കേണ്ടി വരുന്നു എന്നർത്ഥം വരും വിശ്വസിച്ചുകഴിഞ്ഞ ദൈവത്തെ അനുസരിക്കാൻ മറ്റ് കാരണങ്ങൾ തേടുന്നവനും ആവശ്യപ്പെടുന്നവനും നിരത്തുന്നവനും. 

കാരണങ്ങളെയും ന്യായങ്ങളെയും കൂട്ടിപ്പിടിച്ച് മാത്രം അനുഷ്ഠാനങ്ങളും അനുസരണവും നടത്തുന്നവൻ അവൻ്റെ അനുസരണത്തിനും വിശ്വാസത്തിനും കാരണങ്ങളെ പങ്ക് ചേർക്കുന്നു. ശിർക്ക് ചെയ്യുന്നു എന്നർത്ഥം.

*******

പന്നിയെ മുഴുവൻ രക്തവും കളയും വിധം കഴുത്തിൽ കത്തി വെച്ച് അറുക്കാൻ സാധിക്കാത്തതും...., 

പന്നികൾ ജീവിക്കുന്ന സാഹചര്യത്തിൻ്റെയും ഭക്ഷിക്കുന്ന സാധനങ്ങളുടെയും വൃത്തികേടും.... 

പന്നിയെ നിഷിദ്ധമാക്കുന്നതിന് കാരണങ്ങൾ ആവാം എന്ന് വെറുതേ പിന്നീട് പറയാമെന്ന് മാത്രം. 

നമ്മുടേതായ സ്വന്തം നിലക്കുള്ള വിശദീകരണം പോലെ. 

സ്വയം സംതൃപ്തിയടയാൻ.

പക്ഷെ വിശ്വാസത്തിൽ അതില്ല, അനുസരിക്കാൻ അത് വേണ്ട.

അത്തരമൊരു വിശദീകരണം വിശ്വാസികൾ തങ്ങളുടെ നിഷിദ്ധമെന്ന വിശ്വാസം നടപ്പാക്കാൻ ആവശ്യപ്പെടുന്നില്ല, ആവശ്യപ്പെടാൻ യഥാർത്ഥത്തിൽ പാടില്ല.

ചില ക്രിമികൾ / വിരകൾ എത്രയായാലും പന്നിയുടെ ഇറച്ചിയിൽ നിന്നും സാധാരണഗതിയിലും വേവിലും നശിക്കുന്നില്ല എന്നതും കാരണമായി നമുക്ക് നമ്മളെ സംതൃപ്തിപ്പെടുത്താൻ പിന്നീട് ഉണ്ടാക്കിപ്പറയാം. 

പക്ഷെ, നിഷിദ്ധമാക്കാൻ ഇങ്ങനെ ഒരു കാരണവും നിഷിദ്ധമാക്കിയ മറ്റൊന്നിനും വേണ്ടി പറയാത്തത് പോലെ പന്നിയുടെ കാര്യത്തിലും എവിടെയും (ഖുർആനിലും ഹദീസിലും) പറഞ്ഞിട്ടില്ല. 

എന്തുകൊണ്ട് നിഷിദ്ധമായി എന്ന് ചോദിച്ചാൽ, സൃഷ്ടാവ് നിഷിദ്ധമാക്കിയത് കൊണ്ട് നിഷിദ്ധമായി എന്നുമാത്രം ഉത്തരം പറയാൻ കഴിയണം.

സൃഷ്ടാവ് അനുവദിക്കുന്നത് കൊണ്ട് മാത്രം എന്തും അനുഭവിക്കുന്നവർക്ക് സൃഷ്ടാവ് നിഷിദ്ധമാക്കിയത് കൊണ്ട് മാത്രം എന്തും നിഷിദ്ധമാകുന്നു എന്നത് കൃത്യമായ ന്യായമാണ്, മറുപടിയാണ്.

സൃഷ്ടാവിൽ നിന്നാണെങ്കിൽ തങ്ങൾക്കറിയില്ലെങ്കിലും നല്ലത് മാത്രമെന്നവർ കരുതുന്നു, ഉറപ്പിക്കുന്നു. 

"നിങൾ വെറുക്കുന്നത് നിങ്ങൾക്ക് നല്ലാതാവാം, നിങൾ ഇഷ്ടപ്പെടുന്നത് നിങ്ങൾക്ക് മോശമാവാം" (ഖുർആൻ)

സൃഷ്ടാവ് ആവശ്യപ്പെടുന്നത് പ്രത്യക്ഷത്തിൽ നല്ലതെന്ന് തോന്നുന്നില്ലെങ്കിലും നല്ലതെന്ന് മാത്രം വിശ്വാസം ഉറച്ചവർ കരുതുന്നു, വിശ്വസിക്കുന്നു.

സൃഷ്ടാവ് നിഷിദ്ധമാക്കിയെങ്കിൽ അത് മാത്രം തന്നെ മതി കാരണമായി, ന്യായമായി. 

ബാക്കി കാരണങ്ങൾ സൃഷ്ടാവ് മാത്രം അറിഞ്ഞാൽ മതി ഒരു നല്ല ഉറച്ച വിശ്വാസിക്ക്.

സൃഷ്ടാവിലുള്ള അവരുടെ വിശ്വാസത്തിൻ്റെയും ഉറപ്പിൻ്റെയും കടുപ്പം നിഷിദ്ധമാക്കാനുള്ള മറ്റ് പ്രത്യക്ഷ കാരണങ്ങളെ വേണ്ടെന്നാക്കുന്നു.

നിഷിദ്ധമാക്കാനുള്ള കാരണങ്ങൾ അറിയുക എന്നതും അന്വേഷിക്കുക എന്നതും അവർക്ക് അവരുടെ ഉറച്ചവിശ്വാസം വേണ്ടാത്തതാക്കുന്നു.

*********

അറിയണം

പന്നി ഇറച്ചി മാത്രമാണ് നിഷിദ്ധം.

പന്നി ഇറച്ചി മനുഷ്യന് മാത്രമാണ് നിഷിദ്ധം. 

പന്നിയെ ഒരു ജീവിയെന്ന നിലക്ക് വളർത്തുന്നതോ പന്നിക്ക് ഭക്ഷണം കൊടുക്കുന്നതോ നിഷിദ്ധമല്ല

പന്നി പന്നിക്കും മറ്റു പല മൃഗങ്ങൾക്കും മോശമല്ല, നിഷിദ്ധമല്ല.

നിഷിദ്ധമാക്കിയത് ദൈവത്തിന് പന്നിയോട് വെറുപ്പോ ദേഷ്യമോ ഉള്ളത് കൊണ്ടല്ല. 

നിഷിദ്ധമാക്കിയത് ദൈവത്തെ സംബന്ധിച്ചേടത്തോളം നല്ലത് മോശമായത് എന്നിങ്ങനെ ഉളളത് കൊണ്ടല്ല. 

നിഷിദ്ധമാക്കിയ മനുഷ്യനെ സംബന്ധിച്ചേടത്തോളം, അവൻ്റെ ആപേക്ഷികതയിൽ നല്ലത് മോശം എന്നതുള്ളത് കൊണ്ട് മാത്രം

സൃഷ്ടിച്ചു എന്നത് കൊണ്ട് സൃഷ്ടിക്കപ്പെട്ട എല്ലാം മനുഷ്യന് പറ്റിയതാണ്, പറ്റിയതാവണം എന്നില്ല.

സയനൈഡ് മനുഷ്യന് പറ്റില്ല എന്ന് മനുഷ്യൻ തന്നെ അറിയുന്നു.

പല സസ്യങ്ങളും പഴങ്ങളും ഭക്ഷണമായി കഴിക്കാൻ അനുവദിച്ചാലും ഇല്ലെങ്കിലും പറ്റില്ല എന്നും മനുഷ്യൻ തന്നെ അറിയുന്നു.

പുണ്യവും ദിവ്യത്വവും കല്പിച്ച് പശുവിനെ തിന്നാൻ പാടില്ലെന്ന് കണക്കാക്കുന്നവർ ഉണ്ട്.

മറുപക്ഷത്ത് ദൈവം നിഷിദ്ധമാക്കി എന്നത് കൊണ്ട് മാത്രം, പ്രത്യേകിച്ചൊരു ദിവ്യത്വവും അനുവദിക്കപ്പെട്ടതിനും നിഷേധിക്കപ്പെട്ടതിനും കൽപിക്കാതെ തന്നെ പന്നി ഇറച്ചി തിന്നാൻ പാടില്ലെന്ന് കണക്കാക്കുന്നു. അതല്ലെങ്കിൽ വൃത്തികേട് മനസ്സിലാക്കി മാത്രം പന്നി ഇറച്ചി തിന്നരുതെന്ന് പറയുന്നു.

ഒരു ജീവിയേയും കൊന്ന് തിന്നാൻ പാടില്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

മുസ്ലിംകൾ ഒന്നും അനുഭവിക്കുന്നതും നിഷിദ്ധമാക്കുന്നതും അതിൽ ദിവ്യത്വമോ മോശമോ ന്യായമായും കാരണമായും കല്പിക്കുന്നത് കൊണ്ടല്ല. 

മുസ്ലിംകൾ എന്തും അനുഭവിക്കുന്നതും നിഷിദ്ധമാക്കുന്നതും സൃഷ്ടാവായ ദൈവം കല്പിച്ചു, അനുവദിച്ചു, നിഷിദ്ധമാക്കി എന്ന ഒരൊറ്റ കാരണം വെച്ച് മാത്രം.

*******

ഇവയൊക്കെയും വിശ്വസിക്കണം, വിശ്വസിക്കാം എന്നൊന്നും പറയുകയല്ല. 

വിശ്വാസികൾ അവരുടെ കാര്യങ്ങളെ എങ്ങനെ എടുക്കുന്നു എന്ന് മാത്രം പറയുന്നു, പറഞ്ഞു. 

അതങ്ങനെ തന്നെ പറയുകയാണല്ലോ ശരി?

Friday, January 10, 2025

ഹണീ റോസ് - ബോചേ വിവാദം.

ഹണീ റോസ് - ബോചേ വിവാദം.

എന്തെന്നും എങ്ങനെയെന്നും കൃത്യമായും അറിയില്ല. 

വളരെ നിസാരമായ വിവാദമാണ്. എന്നാലും ചിലത്. 

ഹണി റോസ്: ബുദ്ധിവൈഭവം കൊണ്ടോ ശരീരസൗന്ദര്യം കൊണ്ടോ വ്യക്തിപരമായി ഒരു നിലക്കും സ്വാധീനിച്ചതായി തോന്നിയിട്ടില്ല. 

ആ രണ്ട് കാര്യങ്ങളിലും ശരാശരിക്കും താഴെയുള്ള ഒരാളായി മാത്രം ഇങ്ങ് ദൂരെനിന്നും വീക്ഷിക്കുമ്പോൾ വ്യക്തിപരമായി തോന്നി. 

വളരെ ആപേക്ഷികമായ വ്യക്തിപരമായ തോന്നൽ. 

ആരെയും എന്നെയും ഒരുനിലക്കും ബാധിക്കാത്ത തോന്നൽ.

ബുദ്ധിവൈഭവം കൊണ്ടോ ശരീരസൗന്ദര്യം കൊണ്ടോ ഒരു നിലക്കും സ്വാധീനിക്കുന്നതോ സ്വാധീനിക്കാത്തതോ അവർക്കെതിരെയോ അനുകൂലമായോ നിലപാടെടുക്കാൻ ന്യായമല്ല, കാരണമല്ല. 

നിലപ്പാടെടുക്കേണ്ടത് വിഷയങ്ങളിലെ ശരിയും തെറ്റും മനസ്സിലാക്കിയും തുലനം ചെയ്തും മാത്രം.

******

ബോചെയെ കുറിച്ചോ അയാളുടെ കച്ചവട സംബന്ധിയായോ ഒന്നും അറിയില്ല. 

പക്ഷെ, അയാളുടെ നിസ്സംഗത നിറഞ്ഞ നർമോക്തിയും സംസാര രീതിയും പലപ്പോഴും കേട്ടിട്ടുണ്ട്, നിസ്സംഗമായ താൽപര്യം ജനിപ്പിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ ചിന്തിപ്പിച്ചിട്ടുണ്ട്.

അദ്ദേഹം നന്നായി, നിയമവിധേയമായി മാത്രം കച്ചവടം ചെയ്യുന്നു, പല കാര്യങ്ങളും നിയമവിധേയമായി മാത്രം തന്നെ സംഘടിപ്പിക്കുന്നു എന്ന് മാത്രം തോന്നി. 

പറഞ്ഞ വാക്കുകൾ നടപ്പാക്കിയ ആളാണെന്നും ആരെയും സാമ്പത്തികമായോ അല്ലാതെയോ പറ്റിച്ച ആളല്ലെന്നും ബോചെയെ കുറിച്ച് തോന്നി. 

ശരിയാണോ തെറ്റാണോ ഈ തോന്നലുകൾ എന്ന് പരിശോധിച്ച് അന്വേഷിച്ചറിയാനുള്ള മാർഗ്ഗങ്ങൾ ഇല്ല, അന്വേഷിച്ച് പോയിട്ടില്ല.

എന്നിരുന്നാലും, ബാഹ്യമായ നോട്ടത്തിലും കേൾവിയിലും ബോചെയെ ഈ സമയത്ത് അറസ്റ്റ് ചെയ്യാൻ മാത്രവും, ബോചെക്കെതിരെ കേസ് വരാൻ മാത്രവും ഒന്നും കണ്ടില്ല, ഒരു ന്യായമായ ന്യായവും കേട്ടില്ല.

**********

ചില പ്രത്യേക സമയത്ത് പറഞ്ഞ, ചെയ്ത കാര്യങ്ങളെ, അവയുടെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് ആരേയും കുറ്റക്കാരനാക്കരുത്. 

ആ പ്രത്യേക സന്ദർഭത്തിൽ ആവലാതിക്കാർ സന്നിഹിതനായിരുന്നിട്ടും ഒന്നും ഒരു കുറ്റവും തോന്നാതിരുന്ന (അതേ സമയം അവർ നന്നായി ആസ്വദിച്ച) അത്തരം പറച്ചിലും ചെയ്തിയും വെച്ച് പിന്നീട് മറ്റാരൊക്കെയോ എന്തൊക്കെയോ വ്യാഖ്യാനിച്ചു എന്ന് പറഞ്ഞ് ആരും ആരെയും കുറ്റക്കാരനാക്കരുത്.

കേൾക്കുന്നവരുടെ വ്യാഖ്യാനം അവരുടെ ദാരിദ്ര്യവും മാനസികാവസ്ഥയും വെച്ചുള്ളതാണ്, അത്തരം ദാരിദ്ര്യവും മാനസികാവസ്ഥയും സ്വാധീനിക്കുന്നതും പ്രതിഫലിപ്പിക്കുന്നതും കൂടിയാണ്.

നാം വേണ്ടെന്ന് വെച്ച് കളയുന്ന പലതും മറ്റുപലർക്കും വേണ്ടതാണ്. 

നാം വേണമെന്ന് വെക്കുന്ന പലതും മറ്റ് പലർക്കും വേണ്ടാത്തതുമാണ്. 

മറ്റാരോ എങ്ങിനെയോ പിന്നീട് എടുത്തു എന്നത് കൊണ്ട് മാത്രം നാം കുറ്റക്കാരോ പുണ്യാളന്മാരോ ആവുന്നില്ല, ആവേണ്ടതില്ല.

മാങ്ങയും ചക്കയും ഒക്കെ നമുക്ക് ഇഷ്ടമുള്ള പഴങ്ങൾ ആവുന്നത് അങ്ങനെയാണ്. മാവും പ്ലാവും ഉദ്ദേശിച്ചത് കൊണ്ടല്ല.

കഫവും മലവും കാക്കക്കും നായക്കും നാം മനസ്സിലാക്കുന്നത് പോലെത്തന്നെ മോശമായ സംഗതി ആവാത്തതും അങ്ങനെയാണ്.

നമ്മൾ വലിയ സംഗതിയായി കണക്കാക്കുന്ന പൊന്നും പൂവും നായക്കും പൂച്ചയ്ക്കും വേണ്ടാത്തതുമാണ്.

*******

കുറേ മാംസം യഥാർത്ഥ സൗന്ദര്യത്തിന് വിപരീതമാണ്, യഥാർത്ഥത്തിൽ വൈകൃതമാണ്, ഭാരമാണ്, ശല്യമാണ് എന്നതാണ് വാസ്തവം.

പക്ഷെ, അങ്ങേയറ്റം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവർക്കിടയിൽ ഏറ്റവും കൂടുതൽ എക്കാലവും കച്ചവടം ചെയ്യപ്പെട്ടിട്ടുള്ളത് ഏറെ വൈകൃതവും ഭാരവും ശല്യവും മാത്രമായ ഈ ഏറെ മാംസവും ഏറെ മാംസമുള്ളവരുമാണ്.

ഈ നാട്ടിലെ ലൈംഗീക ദാരിദ്ര്യത്തെ മുതലെടുക്കാൻ വല്ലാതെ മാംസളമായ ശരീരത്തെയും, അതിൻ്റെ ആകാരവടിവുകളെയും കാലാകാലങ്ങളിൽ മാർക്കറ്റ് ചെയ്തിട്ടുണ്ട്. 

ഈയടുത്ത കാലങ്ങളിൽ വരെ ഉണ്ടായ നമ്മുടെ സിനിമകൾ നോക്കിയാൽ മതി. 

പ്രത്യേകിച്ചും എ സർട്ടിഫിക്കറ്റ് നേടിയ സിനിമകൾ.

അങ്ങനെ മാർക്കറ്റ് ചെയ്യുന്നവർ അതുമായി ബന്ധപ്പെട്ട എന്തും പ്രതീക്ഷിക്കണം. 

അതിനെ അനുമോദിക്കുന്നത് പോലെ തന്നെയാണ് അതിനെ തമാശ രൂപേണയും മറ്റും അനുമോദിക്കാതിരിക്കുന്നതും എന്നത്.

അനുകൂലവും പ്രതികൂലവും എന്നത് ഒരേ നാണയത്തിൻ്റെ രണ്ട് ഭാഗങ്ങൾ മാത്രമെന്ന് സമ്മതിക്കണം. 

എന്തും പറയാനുള്ള ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെയാണ് എന്തും പറഞ്ഞ് മറ്റുള്ളവരുടെ ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാതിരിക്കുന്നതും. 

അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളും കമൻ്റുകളും കേൾക്കാൻ തയ്യാറാവുക എന്നത് തീർത്തും ജനാധിപത്യപരമായ കാര്യം മാത്രമാണ്. 

തുമ്മിയാൽ തെറിക്കുന്ന മൂക്കുള്ളവർക്ക് പറ്റിയതല്ല സ്വാതന്ത്ര ലോകവും ജനാധിപത്യവും.

*********

ലൈംഗീക ദാരിദ്ര്യം കൊണ്ട് വീർപ്പുട്ടിയ സമൂഹത്തിൽ നിന്ന് ഇതൊന്നും പ്രതീക്ഷിക്കാതേയും ഇതൊക്കെ സംഭവിക്കുമെന്ന് അറിയാത്തത്രയും നിഷ്കളങ്കരാണ് ഈ ചെയ്യുന്നതൊക്കെയും ചെയ്യുന്നവരും അവരെപ്പോലുള്ള ആരും എന്ന് കരുതാൻ നിർവ്വാഹമില്ല. 

കൊഞ്ചിനെ കോർത്ത് കൊളോനെ പിടിക്കാൻ ചൂണ്ടയിട്ട് കാത്തുനിൽക്കുന്നവർക്ക് അതേ ചൂണ്ടയിൽ ചിലപ്പോൾ പാമ്പും കെണിയും എന്നത് ഊഹിക്കാൻ കഴിയണം. 

അങ്ങിനെ ചില പാമ്പുകൾ സ്വന്തം ചൂണ്ടയിൽ കുരുങ്ങിയാൽ, മറ്റാരെയും കുറ്റം പറയാതെ, കുറ്റം മറ്റുള്ളവരുടെ മേൽ ചാരാതെ സഹിക്കാനുള്ള കരുത്തും ക്ഷമയും അവർക്ക് വേണം. 

ഇരയായി കോർത്ത കൊഞ്ചും സമയവും അധ്വാനവും നഷ്ടമാവാൻ തയാറായിക്കൊണ്ടായിരിക്കണം. 

ഇതൊക്കെ ഈ രംഗത്തെയും കച്ചവടത്തിലെയും ലാഭനഷ്ടക്കണക്കിൽ വരുന്നതും വരേണ്ടതും മാത്രം

********

കൊടുക്കുന്നതിനനുസരിച്ച് കിട്ടുക സാധാരണം. 

കൊടുക്കുന്നതിന് വിപരീതമായും കിട്ടുക സാധാരണം.

കിട്ടുന്ന സൗകര്യത്തോടൊപ്പം തന്നെ വരുന്ന ചില ശല്യവും ഉണ്ട്. ഭക്ഷണം കഴിക്കുന്നവർക്ക് വിസർജ്യവും വരും എന്നത് പോലെ. ഒന്ന് മാത്രം മതി തനിക്ക്, മറ്റേത് വേണ്ട എന്ന് വരരുത്. 

അതുകൊണ്ട് തന്നെ ചില അനിവാര്യമായ ശല്യങ്ങൾ വരുമ്പോൾ മാത്രം നാം ഇരവാദം ഇറക്കരുത്. 

അതുവരെയുള്ള എല്ലാ അനുകൂല സംഗതികളും കണ്ണടച്ച് അനുഭവിച്ചതിന് ശേഷം. അക്കാര്യം പുറത്ത് പറയാതെ. 

തനിയ്ക്ക് വേണ്ട വളരെ ചിലത് മാത്രം പുറത്ത് പറഞ്ഞ്, ചിലതിൽ മാത്രം വിമ്മിഷ്ടം കാണിച്ചുകൊണ്ട്.

രഹസ്യധാരണകളിലെ ചില സംഗതികൾ തെറ്റുമ്പോൾ മാത്രം, അതും സ്ത്രീകൾ മാത്രം ഉയർത്തേണ്ട ഒന്നല്ല ഇരവാദം. 

ഇരവാദം വേണമെങ്കിൽ പുരുഷനും പറയാനാവണം.

ബോചെ അങ്ങനെയുള്ള, ആരെയെങ്കിലും ഇരയാക്കിയ, ആരെങ്കിലും ഇരവാദം പറയേണ്ട എന്തെങ്കിലും ചെയ്തതായും പറഞ്ഞതായും അറിയില്ല.

ഏതോ നിലക്ക് നമുക്ക് അദ്ദേഹത്തോടുള്ള അസൂയയായിരിക്കരുത് അദ്ദേഹത്തെ കുറിച്ചും  അദ്ദേഹം ഉൾപ്പെടുന്ന വിഷയങ്ങളിലും നമ്മേക്കൊണ്ട് അഭിപ്രായം പറയിക്കേണ്ടത്.


Thursday, January 9, 2025

പ്രത്യക്ഷത്തിൽ വന്ന ശത്രുവല്ല നിങ്ങളുടെ ശത്രു.

ശത്രുവല്ല നിങ്ങളുടെ ശത്രു. 

പ്രത്യേകിച്ചും ശത്രുവാണെന്ന് പ്രഖ്യാപിച്ച, പ്രത്യക്ഷത്തിൽ വരുന്ന ശത്രുവല്ല നിങ്ങളുടെ യഥാർത്ഥ ശത്രു. 

പ്രത്യക്ഷത്തിൽ വന്ന ശത്രുവെ നിങ്ങൾക്കറിയാം.

അങ്ങനെയൊരു ശത്രു ഉണ്ടെന്ന് നിങ്ങൾക്കറിയാം.

അതുകൊണ്ട് തന്നെ നിങ്ങൾക്കറിയുന്ന ശത്രുവിനെ നിങ്ങൾക്ക് എങ്ങിനെയെങ്കിലും നേരിടാം. നേരിടേണ്ടത് എങ്ങിനെയെന്ന് ആലോചിക്കാം, പദ്ധതിയിടാം, ഒരുങ്ങാം.

യഥാർത്ഥ ശത്രു പ്രത്യക്ഷത്തിൽ വരാത്ത ശത്രുവാണ്.

യഥാർത്ഥ ശത്രു ശത്രുവാണെന്ന് പ്രഖ്യാപിക്കാത്ത കപടന്മാരാണ്. 

അവർ നിങ്ങളോടൊപ്പം നിന്ന്, 

ഉള്ളിൽ നിന്ന് നിങ്ങളെ കാർന്നുതിന്ന്, നിങ്ങളുടെ ഉള്ള ഉൾക്കരുത്തും നഷ്ടപ്പെടുത്തി, 

നിങ്ങളെക്കൊണ്ട് തന്നെ നിങ്ങളെ പരാജയപ്പെടുത്തും. 

ഒരു ലക്ഷ്യബോധവും അടിസ്ഥാനവുമില്ലാത്ത ഇന്ത്യയിലെ എല്ലാ മതേതരപാർട്ടികളും ആണ് യഥാർത്ഥത്തിൽ ഈ ഇന്ത്യാ രാജ്യത്തിൻ്റെ ശത്രു. നിങ്ങളുടെ ശത്രു.

മതേതര പാർട്ടികൾ എന്ന പേരിൽ നിലനിന്ന അവർ ചെയ്തത് മാത്രമാണ് ഒരു യഥാർഥ ശത്രു ചെയ്യുന്നതിനേക്കാൾ അപകടകരമായ കാര്യങ്ങളും കൃത്യങ്ങളും. ഇന്ത്യയെ സംബന്ധിച്ചേടത്തോളം, ഇന്ത്യക്കാരായ നിങ്ങളെ സംബന്ധിച്ചേടത്തോളം.

കാപട്യവും അധികാരക്കൊതിയും മാത്രം കൈമുതലക്കിക്കൊണ്ട്, ആയുധമാക്കിക്കൊണ്ട് അവർ ചെയ്യേണ്ടതോന്നും ചെയ്തില്ല. ചെയ്യേണ്ടാത്തതെല്ലാം ചെയ്തു. 

കാവൽക്കാർ എന്ന പേരിൽ അവർ ആവുന്നത്ര കട്ടുതിന്നു എന്നത് മാത്രമല്ല, അവർ നിങ്ങളുടെ നാടിനെ ദുഷ്ടന്മാർക്ക് വേണ്ടി തുറന്നുവെച്ചു കൊടുത്തു കൊണ്ട് കൂർഖംവലിച്ചുറങ്ങി.

അവർ ഒന്നിനും കൊള്ളാത്തവരായി ഒഴിഞ്ഞിട്ടിടം മാറാലയും ചിലന്തിയും കൊതുകും പാറ്റയും മാത്രമായ ഒരുപറ്റം കയ്യടക്കി.

തങ്ങൾ ഇരിക്കേണ്ടിടത്ത് തങ്ങൾ ഇരുന്നില്ലേൽ അവിടെ പട്ടി കയറിക്കിടക്കും എന്ന് പറഞ്ഞത് പോലെ ഇന്ത്യൻ രാഷ്ട്രീയവും ഇന്ത്യ എന്ന രാജ്യവും ആയി.

പ്രത്യേകിച്ച് ഒരു ദർശനവും പ്രത്യേശാസ്ത്രവും മുന്നോട്ട് വെക്കാനില്ലാത്തവർ വെറും വെറുപ്പും അസൂയയും മാത്രം നിറച്ച് അധികാരം നേടുന്നവരായി ഇന്ത്യൻ രാഷ്ട്രീയവും ഇന്ത്യ എന്ന രാജ്യവും.

Wednesday, January 8, 2025

നന്ദികേടിൻ്റെ പേരോ പെണ്ണ്???

നന്ദികേടിൻ്റെ പേരോ ഭാര്യയായ പെണ്ണ്??? 

ഒരുപക്ഷേ ഒരു വാൽത്തലപ്പ് പോലെ മുകളിലെപ്പോഴും നിൽക്കുന്ന ഭീഷണിയുടെയും പേരോ ഭാര്യയായ പെണ്ണ്...

വ്യത്യസ്തമായ ഹോർമോണുകളും രസതന്ത്രങ്ങളും സ്ത്രീയുടെ തലച്ചോറിനെ ഇടക്കിടെ, പല ഘട്ടത്തിൽ പല കോലത്തിൽ മാറി മാറി സ്വാധീനിക്കുന്നു, നിയന്ത്രിക്കുന്നു. അങ്ങനെ ഇടക്കിടെ വ്യത്യസ്തമായ നിലക്ക് മൂഡ് സ്വിങ് നടക്കുന്നു സ്ത്രീയിൽ.

എന്നത് കൊണ്ട് തന്നെ അവൾ അറിഞ്ഞും അറിയാതെയും തീരുമാനിച്ചും തീരുമാനിക്കാതെയും സ്വയം നന്ദികേടിൻ്റെയും ഭീഷണിയിടെയും പര്യായമായിത്തീരുന്നു. പലപ്പോഴും ആവലാതിപ്പെട്ടി മാത്രം പോലെയാകുന്നു. ശത്രുവിനെ പോലെ വെറുത്ത് പെരുമാറുന്നു.

അതേ...., ജീവിതം തന്നെ ഈ നിലക്കുള്ള ഒരുകുറേ നന്ദികേടുകളുടെ ചങ്ങലയാണ്. പുരുഷനെന്ന കരയാത്ത ആവലാതി പറയാത്ത ഭർത്താവും പിതാവും ഫലത്തിൽ നന്ദികേട് മാത്രം പ്രതീക്ഷിക്കേണ്ടവനും നേടണ്ടവനുമാണ്

രോഗങ്ങളായും അപകടങ്ങളായും മരണമായും ആ നന്ദികേട് നിങ്ങളെ ആവേശിക്കും.

മൂർച്ചയുള്ള കത്തിക്ക് കീഴെ കഴുത്ത് വെച്ച് നടക്കുന്നത് പോലെ ഓരോ ജീവിതവും. 

പലപ്പോഴും സ്വയം തെരഞ്ഞെടുത്ത് കൊണ്ട്. 

ഏത് സമയത്തും വന്നുപെടാവുന്ന അപകടങ്ങളുടെയും രോഗങ്ങളുടെയും ഭീഷണിയിൽ ഓരോ ജീവിതവും. 

അതിൽ ഒരു ചെറിയ നന്ദികേട്, ഭീഷണി ഭാര്യയായ പെണ്ണും. 

ആ ഭാര്യയായ പെണ്ണ് പോലും അറിയാതെ, ആ ഭാര്യയായ പെണ്ണിന് പോലും അവളുടെ മേൽ നിയന്ത്രണമില്ലാതെയാവുന്ന നന്ദികേട്, ഭീഷണി.

ദാമ്പത്യജീവിതത്തിൽ പെണ്ണിന് വേണ്ടി എന്തും സഹിക്കുന്ന, ക്ഷമിക്കുന്ന പുരുഷനോട് പെണ്ണ് കൂടുതൽ നന്ദികേട് കാണിക്കും, ക്ഷമിക്കില്ല. 

അത്രക്കാണ് ഹോർമോണുകൾ അവളെ നിയന്ത്രിക്കുന്നത്. 

കൂടുതൽ അടുപ്പം അവളെ കൂടുതൽ ആവശ്യപ്പെടുന്നവളാക്കും. 

അവൾക്കാവശ്യമുള്ളപ്പോൾ ഭർത്താവിനെ പുച്ചിക്കുന്നവളാക്കും.

മറിച്ചാണെങ്കിൽ മാത്രം, പുരുഷൻ പരുഷനും ക്രൂരനും ആണെങ്കിൽ മാത്രം, പെണ്ണ് സർവ്വംസഹയായ പെണ്ണായി മാറും. അനുസരണയുള്ളവളെ പോലെ പെരുമാറും. പക്ഷേ നിസ്സഹായത കൊണ്ട് മാത്രം. 

കാരണം അവൾക്ക് പ്രധാനം ചുരുങ്ങിയത് മിനിമം സുരക്ഷയും സംരക്ഷണവും ആണെന്നതിനാൽ. 

ജിവിതം തേടുന്നത് തന്നെ.

ഭർത്താവിനെ പലപ്പോഴും ശത്രുസ്ഥാനത്ത് തന്നെ പ്രതിഷ്ഠിക്കും സ്ത്രീയെന്ന ഭാര്യ. അവൾക്ക് സ്വാതന്ത്ര്യവും സംരക്ഷണവും കിട്ടുന്നത് കൂടുന്നത്ര ശത്രുത കൂട്ടിക്കൊണ്ട്.

സന്ദർഭം കിട്ടുമ്പോൾ പ്രതികാരബുദ്ധിയോടെ ഭർത്താവിനെ തോൽപിക്കാൻ തന്നെ ഒരുമ്പെടും ഭാര്യയായ പെണ്ണ്.

ഭാര്യയായ, കാമുകിയായ പെണ്ണിൻ്റെ നോവ് പുരുഷൻ അറിയണം, നാലാൾ അറിയണം. 

ആരെയും അറിയിക്കുന്നില്ലെന്ന് പറഞ്ഞും എല്ലാവരെയും അറിയിക്കും തൻ്റെ നോവ് പെണ്ണ്, അങ്ങനെ എല്ലാവരെയും അറിയിക്കണം പെണ്ണിന്. 

പെണ്ണിൻ്റെ നോവ് പുരുഷൻ അറിയുക പുരുഷൻ്റെ ബാധ്യത പോലെയാണ് പെണ്ണിന്.

പെണ്ണിൻ്റെ നോവ് പുരുഷൻ അറിയാൻ ഒന്ന് വൈകിയാൽ പിന്നെ അവളുടെ ആവലാതിയായി, കുറ്റപ്പെടുത്തലായി. 

നേരെമറിച്ച് പുരുഷനെയും അവൻ്റെ നോവും പെണ്ണറിയണം എന്നില്ല. 

അങ്ങനെയൊരു ബാധ്യത പെണ്ണിനില്ല എന്ന പോലെ, പുരുഷന് പെണ്ണിൽ നിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിക്കാൻ അനുവാദവുമില്ല എന്ന പോലെ.

സൂചി വെക്കാൻ ഇടം കിട്ടിയിടത്ത് ഭാര്യയായ പെണ്ണ് ഒട്ടകവും കൊട്ടാരവും വെക്കുന്നത് പോലെ പെരുമാറും.

ദാമ്പത്യജീവിതത്തിലെ പെണ്ണ് ഒരിക്കലും ഒരു സോറി പറയില്ല, കുറ്റം ഏറ്റെടുക്കില്ല, തെറ്റ് സമ്മതിക്കില്ല.   

കുറ്റം തൻ്റെയുള്ളിൽ മനസ്സിലാക്കിയാലും പെണ്ണ് പുറമെ സമ്മതിച്ച് സോറി പറയില്ല, ക്ഷമ ചോദിക്കില്ല.

ദാമ്പത്യജീവിതത്തിലെ പെണ്ണിനെ സംബന്ധിച്ചേടത്തോളം അവൾ ഒരു തെറ്റും പറ്റാത്തവൾ എന്നുവരും. ക്രമേണ ക്രമേണ തെറ്റ് ചെയ്യായ്‌കയും തെറ്റ് സമ്മതിക്കായ്‌കയും അവളിൽ കൂടിക്കൂടി വരും

മയത്തിൽ പോലും പെണ്ണിനെ തിരുത്താൻ ഉണർത്തുന്ന ഭർത്താവ് തെറ്റുകാരൻ എന്ന് വരും.. 

ഭർത്താവ് ഉണർത്തിയ അവളുടെ തെറ്റ് ഭർത്താവിൻ്റെ തെറ്റായി മാറും, പെണ്ണത് മാറ്റും. 

ഉണർത്തിയ തെറ്റും, ഉണർത്തുക എന്ന തെറ്റും ഭർത്താവ് ഏറ്റെടുക്കേണ്ടി വരും. 

ദാമ്പത്യം, കുട്ടികൾക്ക് വേണ്ടിയെങ്കിലും മുന്നോട്ട് പോകണം എന്നുണ്ടെങ്കിൽ, അത് മുന്നോട്ട് കൊണ്ടുപോകുക ഭർത്താവെന്ന അച്ഛൻ്റെ മാത്രം ബാധ്യത. ഭർത്താവെന്ന അച്ഛൻ പരാജയപ്പെടുന്നത് കൊണ്ടും പരാജയപ്പെട്ടുകൊടുക്കുന്നത് കൊണ്ടും മാത്രം.

സോറി പറയേണ്ട കാര്യത്തിൽ, ഒരു സോറി പറയാതിരിക്കാൻ, ഒന്ന് പറ്റിപ്പോയി എന്ന് സമ്മതിക്കാതിരിക്കാൻ എത്രയെത്ര സംസാരങ്ങളാണ്, ന്യായങ്ങളാണ്, തെറ്റുകളാണ്  പെണ്ണ് ഉണ്ടാക്കുക!!!

വെറുമൊരു ചെറിയ സോറിക്ക് പകരം, പറ്റിപ്പോയി എന്ന് പറയുന്നതിന് പകരം, എത്രയോ നീളമുള്ള നൂറ് നൂറ് ന്യായങ്ങൾ, ബഹളങ്ങൾ, കലഹങ്ങൾ' ഒരുനിലക്കും അത് സമ്മതിക്കായ്ക.

വളച്ചുവളച്ച്  പറഞ്ഞുപറഞ്ഞ് കലഹംകൂട്ടി സ്വയം ന്യായീകരിച്ച് അവസാനം ആ കുറ്റം ഭർത്താവിൻ്റെ മേൽ തന്നെ ചാരും, ഭർത്താവിൻ്റെ കുറ്റമാവും.

ഇതാണ് ഭാര്യാഭർതൃ ജീവിതത്തിൽ അടിച്ചമർത്തപ്പെടാത്ത സ്ത്രീയായ പെണ്ണ്. 

സൂചി വെക്കാൻ ഇടം കിട്ടിയ പെണ്ണ് ഒട്ടകവും കൊട്ടാരവും വെച്ച് അവൾ മാത്രമാകും പിന്നെയവിടെ. 

സമൂഹത്തെ പേടിക്കുന്നില്ലെങ്കിൽ പെണ്ണ് അഭിനയിക്കില്ല. 

അഭിനയിക്കാത്ത പെണ്ണ് എവിടെയൊക്കെയോ താൻ മത്സരബുദ്ധ്യാ ശത്രു മാത്രമായി കണക്കാക്കുന്ന ഭർത്താവിനെ ശുശ്രൂഷിക്കുകയും ഇല്ല.

സ്ത്രീയുടെ ഈ പ്രകൃതം മുൻകൂട്ടി മനസ്സിലാക്കിയാണോ പഴയതലമുറയിലെ പുരുഷൻമാർ അവൾക്ക് സൂചി വെക്കാൻ പോലും ഇടം കൊടുക്കാതിരുന്നത് എന്ന് പോലും തോന്നിപ്പോകും.

നമ്മൾ ഇക്കാലത്ത് പറയുന്ന പഴയകാല പുരുഷമേധാവിത്ത സംസ്കാരം കുടുംബജീവിതത്തിൽ ഒരു ശരിയായ പ്രവചനം പോലെ നടപ്പാക്കിയത് അങ്ങനെ മാത്രമായിരുന്നോ എന്നത് ഒരു ശരിയായ തോന്നലായി അവശേഷിക്കും.

പെണ്ണിനെ മനസ്സിലാക്കുന്നു, ഭരിക്കുന്നു എന്നൊക്കെ പുരുഷൻ എപ്പോഴെങ്കിലും ചിന്തിച്ചും വിചാരിച്ചും പോകുന്നതാണ് പുരുഷൻ്റെ ഏറ്റവും വലിയ പരാജയവും വിവരക്കേടും തെറ്റിദ്ധാരണയും.

ഭക്തിയുടെ, അല്ലെങ്കിൽ കൊടുംക്രൂരതയുടെയും ഭീഷണികളുടെയും, അതുമല്ലെങ്കിൽ മദ്യത്തിൻ്റെ പിന്നെയും പോരെങ്കിൽ ജോലി, സാമൂഹ്യപ്രവർത്തനം എന്നൊക്കെ പറഞ്ഞ് പുറത്ത് പോയി ഒളിച്ചോടാതെയും ഒരു പുരുഷനും ദീർഘകാലം ഒരു പെണ്ണിനേയും സഹിക്കാനും പൊറുക്കാനും സാധിക്കില്ല.

പെണ്ണിനാണെങ്കിൽ പുരുഷൻ്റെ വ്യക്തിപരമായ സ്ഥാനവും അധികാരവും വളർച്ചയും ഉയർച്ചയും സർഗാത്മകതയും നശിച്ചാലും വേണ്ടില്ല, തൻ്റെ ഉപജീവനവും ആർഭാടവും നടന്നുകിട്ടുമെങ്കിൽ പിന്നെ പുരുഷൻ ഇരുപത്തിനാല് മണിക്കൂറും എവിടെയും പോകാതെ തൻ്റടുക്കൽ തന്നെ ഉണ്ടാവണം. 

അല്ലെങ്കിൽ ഒരേറെ സംശയങ്ങളാണ്, ചോദ്യങ്ങളാണ്, ആരോപണങ്ങളാണ്.

പെണ്ണ് ഉള്ളിൽ ഒന്ന്, പുറത്ത് വേറൊന്ന്. 

പെണ്ണ് വിവാഹത്തിന് മുൻപ് വേറെ, വിവാഹത്തിന് ശേഷം വേറെ. 

പെണ്ണ് കുട്ടികൾ ആവുന്നതിന് മുൻപ് വേറെ, കുട്ടികൾ ആയതിനുശേഷം വേറെ. 

തുടക്കത്തിൽ ഉള്ളിൽ വെച്ചത് പിന്നെപ്പിന്നെ പെണ്ണിന് പുറത്തും, തുടക്കത്തിൽ പുറത്ത് കാണിച്ചത് പിന്നെപ്പിന്നെ ഉള്ളിലും പുറത്തും തീരെ ഇല്ലാതെയും പെണ്ണ്.

ഏത് തെറ്റും കളവും പിടിക്കപ്പെടുമെന്നായാൽ കരഞ്ഞും ഒച്ചവെച്ചും ബഹളമുണ്ടാക്കിയും ഒരുനൂറായിരം ആരോപണങ്ങൾ പകരമായി ഇറക്കിയും പെണ്ണ് രക്ഷപ്പെടും.

നന്ദികേടിൻ്റെ പേരോ പെണ്ണ്??? എന്ന് പലപ്പോഴും പലർക്കും തോന്നിപ്പോകും.

ഓരോ ഭർത്താവും ആരുമറിയാതെ നിസ്സഹായനായി നിന്ന് പലപ്പോഴും ചോദിച്ചുപോകുന്ന ചോദ്യവും കൂടിയാണത്.

വിവാഹിതരായ പുരുഷന്മാർ കുറച്ചങ്ങ് കഴിയുമ്പോൾ പലപ്പോഴായി ഇങ്ങനെ ചോദിച്ചുപോകും. വിവാഹജീവിതത്തിൻ്റെ തുടക്കത്തിലല്ല. തുടർച്ചയിൽ.

വിവാഹത്തിൻ്റെ തുടക്കത്തിൽ പെണ്ണ് പുരപ്പുറവും വൃത്തിയാക്കുന്നത്ര അഭിനയത്തികവുള്ളവളായിരിക്കും.

അതുകൊണ്ട് തന്നെ ആദ്യമാദ്യം തൻ്റെ പെണ്ണ് പാവമെന്ന് ഓരോ പുരുഷനും തോന്നും. 

ആദ്യമാദ്യം അവൾ പാവമാണെന്ന് ഓരോ ഭർത്താവും പറഞ്ഞുപോകുകയും ചെയ്യും. അങ്ങനെ അഭിനയിച്ച് ഫലിപ്പിച്ച് പറയിപ്പിക്കും ഓരോ പെണ്ണും.

അങ്ങനെ പറയിപ്പിക്കാൻ കഴിയും എന്നതാണ് പെണ്ണിൻ്റെയും അവളുടെ അഭിനയത്തികവിൻ്റെയും പ്രത്യേകത.

മറ്റാർക്കും കൊടുക്കുന്ന മിനിമം പരിഗണനയും ബഹുമാനവും പോലും പെണ്ണ് പ്രത്യക്ഷത്തിൽ, കാലക്രമേണ, നേർക്കുനേർ ഭർത്താവിന് നൽകില്ല. 

തന്നെ വേണ്ടത്രയും അല്ലാതെയും പരിഗണിക്കുന്ന പുരുഷന് പോലും പെണ്ണ് നേർക്കുനേർ ബഹുമാനം നൽകില്ല.

പലപ്പോഴും പെണ്ണ് ഭർത്താവിനെ തൻ്റെ ശത്രുസ്ഥാനത്ത് കയറ്റിവെക്കും.

ഒരുതരം എന്തെന്നില്ലാത്ത മത്സരബുദ്ധി വെച്ച് കുറ്റം മാത്രം ഭർത്താവിൽ കണ്ടെത്തുംവിധം. 

ഭർത്താവിൽ തെറ്റ് സംഭവിച്ചാൽ അതൊരു ഉൽസവമാക്കും വിധം, ആഘോഷമാക്കും വിധം. 

ഒരുതരം വിജയീഭാവം ഭർത്താവിൻ്റെ പരാജയത്തിൽ കൈവരിക്കും, പ്രകടിപ്പിക്കും പെണ്ണ്.

ഏറെക്കുറേ ഒരു ശത്രുവെ കൈകാര്യം ചെയ്യുന്നത് പോലെ തന്നെ പെണ്ണ് എപ്പോഴും ഭർത്താവിനെ പ്രതിരോധിച്ചും ആക്രമിച്ചും നേരിടും. ആ ഭർത്താവ് അവളോട് എത്രയെല്ലാം നന്നായിരുന്നാലും. നന്നാവുന്നതിനനുസരിച്ച് കൂടിക്കൂടി.

ഭർത്താവ് ഭാര്യയോട് നന്നാവുന്നത്ര പെണ്ണ് ഭർത്താവിനോട് മോശമാകും

പെണ്ണിന് തൻ്റെ കര്യങ്ങൾ നടത്തിക്കിട്ടാൻ മാത്രം ഭർത്താവ്. അല്ലെങ്കിൽ അതേ ഭർത്താവ് ശത്രു.

കൂടുതൽ അടുപ്പം പുച്ഛം സൃഷ്ടിക്കും എന്നതിനാലാണോ പെണ്ണിന് ഭർത്താവ് ഇങ്ങനെയാവുന്നത്?

പുരുഷൻ തൻ്റെ സ്വകാര്യതകൾ പങ്കുവെച്ചത് സ്ത്രീക്ക് ധൈര്യം നൽകുന്നതിനാലോ? 

പങ്കുവെച്ച സ്വകാര്യതകൾ വെച്ച് പെണ്ണ് ഭർത്താവിനെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് ഭർത്താവിന് മനസ്സിലാകുന്നില്ല. 

മനസ്സിലായാലും പ്രതിരോധിക്കാൻ ഭർത്താവിന് മറ്റുവഴികൾ ഇല്ല. മദ്യവും ഭക്തിയും ക്രൂരതയും സമൂഹ്യ രാഷ്ടീയ പ്രവർത്തനങ്ങളും ജോലിയും തന്നെയല്ലാതെ.

പുരുഷനെ കുറിച്ച് എന്തും വിളിച്ചുപറയാനും നെഞ്ചത്തടിച്ച് കരയാനും, ഒപ്പം മാനാഭിമാനം നോക്കുന്ന പുരുഷനെതിരെ മാനാഭിമാനം നോക്കാതെ, മാനാഭിമാനം തകർക്കും വിധം എന്തും ആരോപിച്ച് ജനങ്ങളുടെ പിന്തുണ വാങ്ങാനും സ്ത്രീക്ക് സാധിക്കും എന്നതിനാലാണോ?

ഒരു പെണ്ണിനെ ഉടനീളം സന്തോഷവതിയായി കൊണ്ടുനടക്കുക ഏറെ പ്രയാസകരം.

എത്ര നൽകിയാലും ആവലാതി കൂടും. 

കിട്ടുന്ന സൗകര്യത്തിനനുസരിച്ച് ആവശ്യങ്ങൾ കൂട്ടി ആവലാതി കൂട്ടും പെണ്ണ്. 

എത്രയും പെണ്ണിന് നൽകാതിരിക്കുന്നുവോ, ആ വഴിയിൽ എത്രക്ക് പെണ്ണ് നിസ്സഹായത തൊട്ടറിയുന്നുവോ അത്രയും ആവലാതി കുറയും പെണ്ണിന്.

ഏത് സമയത്തും അഭിപ്രായം മാറ്റിമറിക്കുന്നു പെണ്ണ്. 

പെണ്ണിൻ്റെ നല്ല അഭിപ്രായം സ്ഥിരമായി നേടുക എന്നത് ഏറെ പണിപ്പെട്ട പണിയാണ് ഓരോ പുരുഷനും.

അങ്ങനെയൊന്നിന് വേണ്ടി ശ്രമിക്കുന്നതിനേക്കാൾ വലിയ മൗഢ്യം ഇല്ലതന്നെ. 

മരിച്ചു കഴിഞ്ഞാൽ പെണ്ണ് വാവിട്ട് കരഞ്ഞുപറയുന്നതൊഴികെ പുരുഷൻ മറ്റൊന്നും ന്യായമായും സ്വാഭാവികമായും പ്രതീക്ഷിക്കാത്തത് നന്ന്.

അതും തനിക്ക് അതുവരെ സുരക്ഷിതത്വവും സംരക്ഷണവും നൽകിയ ഒരാൾ ഇല്ലാതാവുന്നു എന്നപ്പോൾ മനസ്സിലാക്കുന്നത് കൊണ്ട്. 

പുരുഷൻ്റെ മരണത്തെ സ്വാർത്ഥമായും തൻ്റെ സ്വാർഥതയുമായി ബന്ധപ്പെടുത്തിയും മനസ്സിലാക്കുന്നത് കൊണ്ട് മാത്രം വാവിട്ട് കരയുന്നത്. 

ജീവിതത്തിൽ മാനിക്കാതിരുന്നതിൻ്റെ കുറ്റബോധം, ഒപ്പം ജീവിതത്തിൽ കാണിക്കാതിരുന്ന നനവ് കുറ്റബോധമായി മാറുന്നതിൻ്റെയും കരച്ചിൽ.

വിവാഹത്തിന് മുൻപ് കാണുന്ന പെണ്ണിനെ വിവാഹം കഴിഞ്ഞ് കുറച്ച് കഴിയുമ്പോൾ കാണാനേ കിട്ടില്ല.

ഭർത്താവിലുള്ള അമിതവിശ്വാസവും ഭർത്താവിൻ്റെ അടുക്കലുള്ള അമിതസ്വാതന്ത്ര്യവും കരകയറി സുനാമിയായി മാറുന്നതാണോ ഭർത്താവിനോട് മാത്രമുള്ള, മറ്റാരോടും ഇല്ലാത്ത പെണ്ണിൻ്റെ വല്ലാത്ത തർക്കുത്തരവും പകയും ബഹളവും?

മറ്റാര് ചോദിച്ചാലും നന്നായി മറുപടി പറയുന്ന പെണ്ണ്, മറ്റാർക്കും പറഞ്ഞ കാര്യം പെട്ടെന്ന് ചെയ്തുകൊടുക്കുന്ന പെണ്ണ്. 
അതുപോലുള്ളൊരു കാരൃം ഭർത്താവ് ആവശ്യപ്പെട്ടാലോ?

ദേഷ്യം. 
നിഷേധം.
മടി.
ക്ഷീണം.

നിങ്ങൾക്ക് തന്നെ ചെയ്തുകൂടെ എന്ന കലഹംപറച്ചിൽ. 

ഇനി വല്ലവിധേനയും അവൾ ചെയ്തുകൊടുക്കുകയാണെങ്കിലോ? 

ക്ഷീണവും വേദനയും കോലാഹലവും നാടകീയരംഗങ്ങളും. 

നാടകീയത സൃഷ്ടിച്ച് കാണിക്കുന്നതിൽ ഭാര്യയായ പെണ്ണിനെ കഴിച്ച് മാത്രമേ ആരുമുള്ളൂ.

പെണ്ണ് എന്തുകൊണ്ടാണങ്ങനെ? 

പുരുഷൻ്റെ സ്നേഹം നൽകുന്ന സ്വാതന്ത്ര്യമാണോ? 

സൂചി വെക്കാൻ ഇടം കിട്ടുന്നിടത്ത് ഒട്ടകം വെക്കുന്ന പ്രകൃതം അവർക്കുണ്ട് എന്നതിനാലാണോ?

എല്ലാ സ്ത്രീകളും പൊതുവേ ഇങ്ങനെ തന്നേയാണോ? 

ഭർത്താവ് തനിക്ക് വെറും മുറ്റത്തെ മുല്ല. അതിനാൽ തന്നെ അവഗണിക്കപ്പെടണം എന്നതിനാലായിരിക്കുമോ ?

പൊതുവേ അഭിനയിച്ച് മാത്രം ജീവിക്കുന്നു സ്ത്രീ.

അഭിനയിക്കാതെയിരിക്കുന്ന ഓരൊ സ്ത്രീയും അഭിനയിക്കാതെയിരിക്കുമ്പോഴുള്ള എല്ലാ സമയങ്ങളിലും ഇങ്ങനെ തന്നെയാവും എന്നതിനാലാണോ?

അതിഥി വീട്ടിൽ വരുമെന്നറിഞ്ഞാൽ വെപ്രാളം.

അതിഥി വരുന്നത് എങ്ങിനെയും ഒഴിവാക്കാൻ ശ്രമിക്കുന്നു അതേ പെണ്ണ്.

അതേ അതിഥി വീട്ടിൽ വന്നാൽ ഏറ്റവും നന്നായി സുഖിപ്പിച്ചു പെരുമാറുന്നത്ര കാപട്യവും അഭിനയവും കൈമുതലായവൾ പെണ്ണ്.

അതിനാൽ തന്നെ പുരപ്പുറം അടിച്ചിവാരുന്ന അതേ പുതിയ പെണ്ണ് പഴയതാകുമ്പോൾ വെറും വഴക്കാളിയാവുന്നു.

ഇന്നും സമൂഹത്തിൻെറയും കുടുംബത്തിൻ്റെയും കാഴ്ചയിലും മുൻപിലും എത്ര പഠിച്ചാലും, ജോലി നേടലും ശമ്പളം വീട്ടിലേക്ക് കൊടുണ്ടുവരലും  കുടുംബം സംരക്ഷിക്കലും അവൾക്ക് ബാധ്യതയല്ല. ഇവിടെ തുടങ്ങുന്നു പെണ്ണ് നടത്തുന്ന ഇരട്ടത്താപ്പ്.

എത്ര പഠിച്ചുകഴിഞ്ഞാലും പിന്നെയും ഈ ഇരട്ടത്താപ്പിൻ്റെ സൗകര്യം വേണ്ടുവോളം നുകരുന്ന പെണ്ണ് തൻ്റെ കുടുംബവും അച്ഛനും അമ്മയും സഹോദരങ്ങളും അവരുടെ ഭീമമായ  ചിലവിൽ നടത്തിക്കൊടുക്കുന്ന വിവാഹത്തിന് തന്ത്രപൂർവ്വം തലതാഴ്ത്തിക്കൊടുക്കുകയും അതിന് സർവ്വാത്മനാ തയ്യാറാവുകയും ചെയ്യുന്നു.

എന്നിട്ടോ?

ആ വിവാഹം വിജയിച്ചാൽ മെല്ലേ അതുമായി ബന്ധപ്പെട്ട് ആർക്കും ഒരു ക്രെഡിറ്റും നൽകാതെ മുന്നോട്ട് പോകും.

ഈ വിവാഹം വല്ലനിലക്കും പരജയപ്പെടുമ്പോൾ മാത്രം സ്ത്രീപക്ഷവാദിയായി മാറും.

അപ്പോൾ മാത്രം വിവാഹത്തെയും പുരുഷമേധാവിത്വമെന്ന് ആരോപണമിട്ട് എതിർക്കുകയും ചെയ്യും.

പുരുഷൻ നൽകുന്നത് മുഴുവൻ സൗകര്യപൂർവ്വം ആസ്വദിക്കുന്ന ഇതേ പെണ്ണ് ഒന്നുമല്ലാത്ത ഒരു ചെറിയ വിഷയത്തിൽ തെറ്റിയാൽ പോലും എല്ലാം തെറ്റിയെന്ന പോലെ എന്തും വിളിച്ചുപറയും, ആരോപിക്കും, ചെറ്റയാവും.

വളരേ ചെറിയ പ്രശ്നം വരുമ്പോൾ പോലും ഭൂമികുലുക്കുമാറുള്ള അസ്വസ്ഥത കാണിക്കും. പെട്ടെന്ന് തൻ്റെ ഭർത്താവിനെ ഒറ്റപ്പെടുത്തും, കാലുമാറ്റം നടത്തും.

എന്നാലോ, എന്ത് നല്ലത് വരുമ്പോഴും ആരിലേക്കും അതിൻ്റെ അംശം പോകാതെ, ആർക്കും അതിൽ നിന്നും നൽകാതെ ഒറ്റക്കനുഭവിക്കാനും മറ്റുള്ളവർക്ക് നൽകാതിരിക്കാനും പെണ്ണ് ഏറെ ശ്രമിക്കും.

അതേസമയം, പ്രയാസങ്ങൾ വരുമ്പോൾ, പ്രയാസങ്ങൾ നേരിടേണ്ടിവരുമ്പോൾ വല്ലാതെ അസ്വസ്ഥപ്പെടും, കൂടെ നിൽക്കില്ല, ഭർത്താവിനെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തും.

പുരുഷൻ്റെ സൗഹൃദങ്ങളും നന്മകളും ഉദാരചിന്തകളും വരെ തടയുന്നതിൽ ശുദ്ധകപടനാട്യങ്ങൾ സൂക്ഷിക്കുന്ന പെണ്ണിൻ്റെ പങ്ക് ചെറുതല്ല.

********

ഭാര്യ: നിങൾ നൽകുന്ന സൗകര്യങ്ങളും സുരക്ഷിതത്വവും ആവത് അനുഭവിക്കും. 

അവ നൽകുന്നത് കൊണ്ട് മാത്രം കൂടെ നിൽക്കും. 

അവയ്ക്ക് ഭംഗംവരുന്ന ഏത് നിമിഷവും ആവലാതികളുടെയും കുറ്റപ്പെടുത്തലുകളുടെയും പേമാരി പെയ്യിക്കും. 

ഒത്തുകിട്ടുന്ന ഏത് നിമിഷവും ശത്രുവെ പോലെ നിന്ന് വളഞ്ഞിട്ട് ആക്രമിക്കും, വലിച്ചുകീറും, ഒറ്റപ്പെടുത്തും.

******"

ഓരോ ഭർത്താവും ഭാര്യയും മനസ്സിലാക്കേണ്ടത്: 

പൂർണമായും തിരയടങ്ങിയ കടലില്ല. 

ശാന്തസമുദ്രം എന്നത് വെറും പേരിൽ മാത്രം ശാന്തം. 

മുഴുവൻ തിരയും അടക്കി കപ്പൽ ഒട്ടാമെന്ന് കരുതരുത്. 

പല തിരമാലകളെയും അപ്പടിയെ തന്നെ കണ്ട് കീഴടക്കിയും അപ്പടിയെ തന്നെ കണ്ട് അവഗണിച്ചും തന്നെ കപ്പൽ ഓട്ടുക. 

പുറമേ നിന്ന് കാണുന്ന സൗന്ദര്യം ഉളളിൽ ഇല്ല. 

ജീവിതം ഒന്നിന് പിറകെ മറ്റൊരു തിരമാല തന്നുകൊണ്ടിരിക്കും.