ബീഹാർ തെരഞ്ഞെടുപ്പ് ഫലം എന്താവും?
ഒന്നുകിൽ ഇതുവരെ നടന്നത് വോട്ട് കളവല്ല എന്ന് വരുത്തിതീർക്കാൻ ഇതുവരെനടത്തിയതിനേക്കാൾ വലിയ വോട്ട് കളവ് അതിവിദഗ്ദ്ധമായി നടത്തി അധികാരം നിലനിർത്തും.
ആ നിലക്ക് (ഇതുവരെ നടന്നത് വോട്ട് കളവല്ല എന്ന് വരുത്തിതീർക്കാൻ) പ്രതിപക്ഷ പാർട്ടികളെതൽക്കാലത്തേക്ക് പോലും ജയിക്കാൻ അനുവദിക്കില്ല.
മുങ്ങിയവർക്ക് ഇനി നനയാനില്ലല്ലോ ?
അവർ മുങ്ങിത്തന്നെയിരിക്കും, അല്ലെങ്കിൽ ചുരുങ്ങിയത് നനയാൻ പേടിയില്ലാതെയിരിക്കും.
പ്രത്യേകിച്ചും മുഴുവൻ അധികാരവും കയ്യിലുള്ളവർക്ക് അതെളുപ്പമാണ്.
അധികാരമാണല്ലോ ആത്യന്തികമായി ശരിയും നിയമവും?
ഒരു കളവ് നൂറ് കളവുകൾക്ക് വഴിമരുന്നിടും.
നൂറ് കളവുകളുടെ പിൻബലം കൊണ്ട് ഒരു കളവിനെ ശരിയാക്കുകയും വേണം.
കാരണം, (ഇതുവരെ നടന്നത് വോട്ട് കളവല്ല എന്ന് വരുത്തിതീർക്കാൻ) പ്രതിപക്ഷ പാർട്ടികളെതൽക്കാലത്തേക്കെങ്കിലും ജയിക്കാൻ അനുവദിച്ചാൽ സംഭവിക്കുക വേറൊന്നാണെന്ന് കളവ്നടത്തിയവർ നന്നായറിയും.
അതിൽ, ഇതുവരെയും വോട്ട് കളവ് നടത്തിയത് ശരിയാണ് എന്ന ഒരു കുറ്റസമ്മതം ജനങ്ങൾകണ്ടെത്തും.
ആ കണ്ടെത്തൽ ഇന്ത്യയാകെ ആളിക്കത്തും.
ഇക്കാര്യം രണ്ട് ഗുജറാത്തുകാർക്കും മറ്റ് രണ്ട് ഗുജറാത്തുകാരായ രണ്ട് വൻമുതലാളിമാർക്കുംഅറിയാം.
അതവരെ വല്ലാതെ പേടിപ്പിക്കുകയും ചെയ്യും.
അതുകൊണ്ട് തന്നെ നിലവിൽ സർവ്വഅധികാരവും കയ്യിലുള്ള അവർ എലിയെ പേടിച്ച് വെറും ഇല്ലംമാത്രമല്ല, വേണമെങ്കിൽ നാട് തന്നെയും ചുടും. പല പേരുകളും കാരണങ്ങളും ഉണ്ടാക്കിക്കൊണ്ട്.
അതല്ലെങ്കിൽ സ്ഥിരംപല്ലവി പോലെ, വോട്ട് കളവ് സംബന്ധമായ പ്രതിപക്ഷ വിമർശനത്തിന്റെമുനയോടിക്കാൻ, അങ്ങിങ് ചില്ലറ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രം ചിലപ്രതിപക്ഷ പാർട്ടികളെ ജയിപ്പിച്ചു കൊടുത്ത് സുഖിപ്പിക്കുന്നത് പോലെ, ബീഹാറിലും പ്രതിപക്ഷത്തെജയിപ്പിച്ചുവിടുമോ?
കാരണം, കേന്ദ്രഭരണം നിലനിർത്തുകയാണല്ലോ ഏറ്റവും മുഖ്യം?
കേന്ദ്രഭരണം നിലനിർത്താനാണല്ലോ കാര്യമായും വോട്ട് കളവ് നടത്തിയത്, നടത്തേണ്ടത്?
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടന്ന കർണാടകയിലും മറ്റും നടന്നത്, നടത്തിയത്പോലെ.
സംസ്ഥാനം എന്ന വലിയ കേക്കിന് മുകളിലെ ക്രീം വിട്ടുകൊടുത്ത് ലോക്സഭ എന്ന, അതിലൂടെഇന്ത്യൻ ഭരണമെന്ന വലിയ കേക്ക് നേടുക.
കാര്യമായും ലോക്സഭക്ക് വേണ്ടി വോട്ട് കളവ് നടത്തി ലോക്സഭ തിരഞ്ഞെടുപ്പ് ജയിക്കുക എന്നപരിപാടി.
വലിയ കേക്ക് കയ്യിലായാൽ ക്രീമും (സംസ്ഥാനങ്ങളും ) ക്രമേണ പൂർണമായും കയ്യിലാവുംഎന്നുറപ്പുള്ളതിനാൽ.
പക്ഷേ ഹരിയാന, ഡൽഹി, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകൾ നടന്നത് ലോക്സഭാ തിരഞ്ഞെടുപ്പിന്ശേഷമായതിനാൽ ആ ദാക്ഷിണ്യവും വോട്ട് കളവിന്റെ കാര്യത്തിൽ പ്രതിപക്ഷ പാർടികളോട്കാണിച്ചില്ല.
ക്രീമും വിട്ടുകൊടുക്കേണ്ടെന്ന നിലപാട് വന്നു.
പച്ചക്ക് വോട്ട് കളവ് നടത്തി പിടിക്കുക എന്നതങ്ങ് ഉറപ്പിച്ചു.
ആ ഗണത്തിലാണ് ഇപ്പോൾ ബീഹാർ വന്നിരിക്കുന്നത്.
ലോക്സഭക്ക് ശേഷം.
എന്ത് സംഭവിച്ചാലും ഇനിയടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് നാല് വർഷങ്ങൾ ബാക്കിയുണ്ട്.
ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
ആരെന്ത് പറഞ്ഞാലും ചെയ്താലും അതൊക്കെയും ഭസ്മീകരിച്ച് ഇല്ലായ്മ ചെയ്യാനുള്ളമറുമരുന്നുകൾ എത്രയുമെത്രയും ഇക്കാലയളവിൽ സംഭവിപ്പിച്ച് നടപ്പാക്കാനും സാധിക്കും.
ഒരൊറ്റ വ്യത്യാസം മാത്രം.
ഇപ്പോൾ, ബിഹാർ തിരഞ്ഞെടുപ്പ് വേളയിൽ വോട്ട് കളവ് ആരോപണം നൂറായിരം തെളിവുകളോടെകൂടുതൽ വ്യക്തമായി, ശക്തമായി അന്തരീക്ഷത്തിൽ നിറഞ്ഞുനിൽപ്പുണ്ട് എന്ന ഒരൊറ്റ വ്യത്യാസം.

.jpg)
No comments:
Post a Comment