മനുഷ്യൻ ദൈവത്തിന് അടിമയോ?
ദൈവം ഉടമയോ?
ജീവിതം പരീക്ഷയോ?
*******
പൂജിക്കുക, ആരാധിക്കുക എന്നത് ഇസ്ലാമിൽ ഇല്ല.
ഒരുപക്ഷേ പൂജയും ആരാധനയും ഇല്ലാത്ത ഏക മത പ്രത്യേശാസ്ത്രം ഇസ്ലാം.
എന്തുകൊണ്ടില്ല?
ഇസ്ലാമിലുള്ളതും ഇസ്ലാം ആവശ്യപ്പെടുന്നതും സമ്പൂർണമായും ദൈവത്തിന് അടിമപ്പെടുക, വിധേയപ്പെടുക എന്നത് മാത്രം എന്നതിനാൽ ഇല്ല.
അടിമപ്പെടുക, വിധേയപ്പെടുക എന്ന ഇബാദത്ത് മാത്രമേ ഇസ്ലാമിൽ ഉള്ളൂ.
ദീൻ എന്നാലും വഴക്കം, വിധേയത്വം എന്ന് മാത്രമേ അർത്ഥമുള്ളൂ, മതം എന്ന അർത്ഥമില്ല.
ഇസ്ലാം എന്നാലും സമർപ്പണം, കീഴടങ്ങൽ, വിധേയത്വം, വഴക്കം എന്നൊക്കെയേ അർത്ഥമുള്ളൂ. മതം എന്ന അർത്ഥമില്ല.
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അതാതിന്റെയും അവനവന്റെയും അവസ്ഥയിലും മാനത്തിലും നിന്നുകൊണ്ട് വഴങ്ങിയും വിധേയപ്പെട്ടും അനുസരിച്ചും ആയിരിക്കാനേ മനുഷ്യനും മറ്റെന്തിനും ആർക്കും സാധിക്കൂ എന്ന് സാരം.
പ്രാപഞ്ചികത തന്നെയായ ഏക വ്യവസ്ഥിതിക്കുള്ള, പ്രാപഞ്ചികതയുടെ ഏക ആധാരത്തിന്നിർബന്ധിതമായും സംഭവിക്കുന്ന വിധേയത്വത്തിന് പുറമേ ഐച്ഛികമായും അടിമപ്പെടുക, വിധേയപ്പെടുക.
അതാണ് ഇസ്ലാം വിഭാവന ചെയ്യുന്ന ഇബാദത്ത്.
ഇബാദത്ത് ആരാധനയോ പൂജയോ അർച്ചനയോ അഞ്ജലിയോ ഭണ്ഡാരപ്പെട്ടിയിൽ പൈസ നിക്ഷേപിക്കലോ, പുരോഹിതന്റെ മുൻപിലുള്ള കുമ്പസാരമോ ബിംബങ്ങൾക്ക് മുന്നിൽ തിരി തെളിയിക്കലോ മെഴുകുതിരി കത്തിക്കലോ അല്ല.
പൂജിക്കുന്ന, ആരാധിക്കുന്ന, അർച്ചനകളും അഞ്ജലികളും നടത്തുന്ന, പുരോഹിതരെയുംതന്ത്രികളെയും മധ്യവർത്തികളെയും ഭണ്ഡാരപ്പെട്ടികളെയും വെച്ചുള്ള ഒരുതരം ആരാധനാ പൂജാകർമ്മങ്ങളും അവ വെച്ചുള്ള ചൂഷണങ്ങളും ഇസ്ലാമിൽ ഇല്ല.
അയ്യേ…. നിങ്ങളെന്താണ് പറയുന്നത്?
മനുഷ്യൻ അടിമയാണെന്നോ?
മനുഷ്യൻ അടിമപ്പെടണമെന്നോ? വിധേയപ്പെടണമെന്നോ?
ദൈവം ഉടമയും യജമാനനും ആണെന്നോ?
അതും മനുഷ്യൻ അടിമപ്പെടണമെന്നോ…????
അടിമപ്പെടുക???
വിധേയപ്പെടുക???
അടിമത്തമൊക്കെ തീർത്തും കാലഹരണപ്പെട്ട സംഗതിയല്ലേ?
നിങ്ങൾ ഇപ്പോഴും പഴയകാല അടിമ-ഉടമ സങ്കല്പത്തിൽ തന്നെയാണോ?
ഇസ്ലാമും നിങ്ങളും ഒരുപോലെ പഴയകാല അടിമ-ഉടമ സങ്കല്പത്തിൽ നിന്ന് പുറത്ത് വരാത്തത്കൊണ്ടാണ് മനുഷ്യനെ അടിമയായും ദൈവത്തെ ഉടമയായും ഒക്കെ കാണുന്നത്.
മനുഷ്യൻ അടിമപ്പെടുകയോ?
മനുഷ്യൻ വിധേയപ്പെടുകയോ?
എന്താണ് നിങ്ങൾ ഈ പറയുന്നത്?
“എപ്പോഴാണ് നിങ്ങൾ ജനങ്ങളെ അടിമപ്പെടുത്തിത്തുടങ്ങിയത്? അവരുടെ മാതാക്കൾ അവരെസ്വതന്ത്രരായാണ് പ്രസവിച്ചത്””
എന്ന ഖലീഫ ഉമറിന്റെ ചോദ്യത്തിന്റെ നേർവിപരീതമാണല്ലോ നിങ്ങൾ ഈ പറയുന്ന ‘മനുഷ്യൻഅടിമയാണ്, അടിമപ്പെടണം, വിധേയപ്പെടണം’ എന്നൊക്കെയുള്ളത്?
മനുഷ്യന് ഏറ്റവും വിലപ്പെട്ടതും പ്രധാനപ്പെട്ടതും സ്വാതന്ത്ര്യമല്ലേ?
മനുഷ്യൻ സ്വാതന്ത്രനല്ലേ?
മനുഷ്യൻ സ്വാതന്ത്രനല്ലേ ആവേണ്ടത്?
എന്നിരിക്കെ എന്താണ് നിങ്ങൾ ഈ പറയുന്നത്?
അതേ…, ശരിയാണ്.
അടിമത്തമൊക്കെ കാലഹരണപ്പെട്ട സംഗതിയാണ്.
ഏത് അടിമത്തമാണ് കാലഹരണപ്പെട്ട സംഗതി.
മനുഷ്യൻ മനുഷ്യന്റെ അടിമയാകുന്ന സംഗതിയാണ് കാലഹരണപ്പെട്ട സംഗതി.
ഏകപ്രാപഞ്ചിക ശക്തിക്ക് വിധേയപ്പെടുന്ന അടിമത്തമല്ലാത്ത ബാക്കി എല്ലാ അടിമത്തവുമാണ് കാലഹരണപ്പെട്ട സംഗതി.
പ്രാപഞ്ചികമായ ആപേക്ഷിക പ്രതിഭാസങ്ങൾക്കും ശക്തികൾക്കും (ബഹുദൈവങ്ങളുണ്ടെന്ന് ധരിച്ച്) വിധേയപ്പെടുന്ന അടിമത്തമാണ് കാലഹരണപ്പെട്ട സംഗതി.
സ്വാതന്ത്ര്യമാണ് ഏറ്റവും വിലപ്പെട്ടതും പ്രധാനപ്പെട്ടതും.
അവസ്ഥയിലും മാനത്തിനുള്ളിലും കുടുങ്ങിയുള്ള സ്വാതന്ത്ര്യം മാത്രമേ മനുഷ്യന് സാധ്യമാകൂ.
അതുകൊണ്ട് തന്നെയാണ്, മനുഷ്യന്റെ ആ സ്വാതന്ത്ര്യം ഉറപ്പിക്കാൻ തന്നെയാണ്, മറ്റെല്ലാ സ്വാധീനങ്ങളിൽ നിന്നും അടിമത്തങ്ങളിൽ നിന്നും മനുഷ്യൻ സ്വാതന്ത്ര്യം നേടണം എന്നതിനാൽ തന്നെയാണ്, ഏക പ്രാപഞ്ചിക ശക്തിക്ക് മാത്രമേ മനുഷ്യൻ അടിമയാവാൻ പാടുള്ളൂ, വിധേയപ്പെടാൻ പാടുള്ളൂ എന്ന് ഇസ്ലാം നിശ്ചയിച്ചത്, നിഷ്കർഷിച്ചത്.
ഒന്നേയൊന്നിന് മാത്രം വിധേയപ്പെട്ടും അടിമപ്പെട്ടും ബാക്കി എല്ലാറ്റിൽ നിന്നും കിട്ടുന്നസ്വാതന്ത്ര്യമോ?
എത്ര സ്വാതന്ത്രനായാലും മനുഷ്യന് ഭഞ്ജിക്കാൻ കഴിയാത്ത, ഭഞ്ജിക്കാൻ പാടില്ലാത്ത അടിമത്തം, വിധേയത്തം മാത്രം പ്രഖ്യാപിച്ചുകൊണ്ട്.
അതെങ്ങനെ?
അതേ, വിധേയപ്പെട്ടും അടിമപ്പെട്ടും കിട്ടുന്ന സ്വാതന്ത്ര്യം മാത്രം മനുഷ്യന്.
ഏക പ്രാപഞ്ചിക ശക്തിക്ക് മാത്രം വിധേയപ്പെട്ടും അടിമപ്പെട്ടും, ബാക്കിയെല്ലാറ്റിൽ നിന്നും മോചനം നൽകുന്ന സ്വാതന്ത്ര്യം.
മരീചികകളിൽ എന്ന പോലെ ബാക്കിയൊന്നിലും പ്രതിക്ഷ വെച്ച് വഞ്ചിക്കപ്പെടാതാവുന്ന, വ്യതിചലിച്ചുപോകാത്ത, ഒന്നിനെയും ആരെയും പേടിക്കേണ്ടതില്ലാത്ത നിർഭയത്വത്തിന്റെ സ്വാതന്ത്ര്യം.
അനിവാര്യമായ ഒന്നിനെ മാത്രം, ആ ഒന്നുമായി തീർത്തും വിധേയപ്പെട്ട് ഒത്തുപോകുന്ന കാര്യത്തിൽ ശ്രദ്ധിച്ച് പേടിച്ച്, ആ ഒന്നിന് മാത്രം അനിവാര്യമായും വിധേയപ്പെട്ട് മറ്റെല്ലാ സ്വാധീനങ്ങളിൽ നിന്നുംപേടികളിൽ നിന്നും അടിമത്തങ്ങളിൽ നിന്നും വിധേയപ്പെടലുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യം.
ഏക പ്രാപഞ്ചിക ശക്തിക്ക് മാത്രമല്ലാതെ മറ്റാർക്കും മറ്റൊന്നിനും വിധേയപ്പെടാതെ, അടിമപ്പെടാതെകിട്ടുന്ന സ്വാതന്ത്ര്യം.
അതാണ് ഖലീഫ ഉമർ പറഞ്ഞതിന്റെയും അർത്ഥം.
ആരും ഒന്നും മറ്റാർക്കും ഉടമയല്ല, മുകളിലല്ല.
ആരും ഒന്നിനും മറ്റാർക്കും അടിമയല്ല, കീഴിലല്ല.
മനുഷ്യരാരെയും ഉടമപ്പെടുത്താനും അടിമയാക്കാനും ഒരു മനുഷ്യനും പുരോഹിതനും ബിംബത്തിനും ഒന്നിനും അധികാരമില്ല എന്നത് കൊണ്ടുള്ള സ്വാതന്ത്ര്യം.
മനുഷ്യരായ ആർക്ക് മുൻപിലും ഒപ്പം ഒരുതരം ആപേക്ഷിക പ്രാപഞ്ചിക പ്രതിഭാസത്തിന് മുന്നിലുംമനുഷ്യൻ വിധേയപ്പെടേണ്ടതില്ല, പ്രത്യേകമായ പ്രതീക്ഷ വെക്കേണ്ടതില്ല എന്ന കൃത്യമായ കാഴ്ചപ്പാട്.
മനുഷ്യസ്വാതന്ത്ര്യത്തെ അങ്ങേയറ്റം ഉറപ്പിക്കുന്ന കാഴ്ചപ്പാട്.
മനുഷ്യന് മേൽ പ്രാപഞ്ചിക വ്യവസ്ഥിതി തന്നെയായ ഒരേയൊരു ശക്തിയല്ലാതെ ഒന്നുമില്ലെന്ന്വ്യക്തമാക്കുന്ന കാഴ്ചപ്പാട് ഉറപ്പിക്കുന്ന സ്വാതന്ത്ര്യം.
അതൊക്കെ ശരി.
എന്നിരുന്നാലും ദൈവം വിധേയത്വവും അടിമത്തവും ആവശ്യപ്പെടുമോ?
അതെങ്ങിനെ?
ഇങ്ങനെ ആവശ്യപ്പെട്ട് സ്വയം പരാജയപ്പെടാതെ ദൈവത്തിന് ആ വിധേയത്വവും അടിമത്തവും അങ്ങ്നടപ്പിലാക്കിയാൽ മാത്രം പോരെ, ആവശ്യപ്പെട്ട് തളരേണ്ടതുണ്ടോ?
അവിടെയാണ് ഇസ്ലാം മനുഷ്യ ജീവിതത്തിന് കൊടുത്ത അർത്ഥവും നിർവ്വചനവും ലക്ഷ്യവും പ്രധാനമാകുന്നത്.
ജീവിതം പരീക്ഷ എന്ന അർത്ഥവും നിർവ്വചനവും ലക്ഷ്യവും പറച്ചിൽ.
“ദൈവത്തിന് അടിപ്പെടാൻ മാത്രമാണ് മനുഷ്യനെ സൃഷ്ടിച്ചത്” എന്ന അർത്ഥം, ലക്ഷ്യം, നിർവ്വചനം.
ആ പരീക്ഷയിൽ മനുഷ്യൻ ആവത് ശ്രമിക്കേണ്ടത് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് അടിപ്പെടാൻമാത്രം എന്ന അർത്ഥം.
മനുഷ്യൻ അഭിമുഖീകരിക്കുന്ന ആ പരീക്ഷക്ക് ഏറ്റവും നിർബന്ധം സ്വാതന്ത്ര്യം.
അതുകൊണ്ട് തന്നെ മനുഷ്യൻ സ്വതന്ത്രനായിരിക്കലും മനുഷ്യനെ സ്വതന്ത്രനാക്കലും ഇസ്ലാമിൽ നിർബന്ധം, മുസ്ലിമായിരിക്കുമ്പോൾ നിർബന്ധം.
പരീക്ഷയിൽ എന്തും സ്വയം തെരഞ്ഞെടുത്തു നടപ്പാക്കാനുള്ള സ്വാതന്ത്ര്യം നിർബന്ധം.
അതുകൊണ്ട് തന്നെ, ഇസ്ലാം വിഭാവന ചെയ്യുന്ന മനുഷ്യജീവിതവുമായി സ്വാതന്ത്ര്യംഉൾച്ചേർന്നിരിക്കുന്നു.
സ്വാതന്ത്ര്യമില്ലാതെ, സ്വാതന്ത്ര്യം നൽകാതെ ഇസ്ലാം വിഭാവന ചെയ്യുന്ന ജീവിത പരീക്ഷ ഇല്ല, ജീവിത പരീക്ഷ സാധ്യമല്ല.
എന്നതിനാൽ തന്നെ മനുഷ്യനിൽ നിന്നും ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും എടുത്തുകളയുകഇസ്ലാമികമായി തന്നെ സാധ്യമല്ല, പാടുള്ളതല്ല.
കാരണം സ്വാതന്ത്ര്യം എടുത്തുകളഞ്ഞാൽ പരീക്ഷ പരീക്ഷയാവില്ല.
അതേസമയം, സ്വന്തം മാനത്തിൽ കുടുങ്ങി മാനങ്ങൾ തീർത്ത ഭിത്തികൾക്കുള്ളിൽ മാത്രമായി പരീക്ഷക്ക് വിധേയപ്പെടുന്ന വിധേയത്വം, പരീക്ഷക്ക് വിധേയപ്പെടേണ്ടി വരുന്ന വിധേയത്വം(സ്വാതന്ത്ര്യമില്ലായ്മ) എല്ലാവരിലും നിക്ഷിപ്തം, എല്ലാവർക്കും നിർബന്ധം.
പരീക്ഷ നിർബന്ധമാകുമ്പോഴും പരീക്ഷക്കുള്ളിൽ മനുഷ്യൻ എന്ത് ചെയ്യണമെന്ന സ്വാതന്ത്ര്യത്തിൽകൈകടത്തലില്ല.
നിർബന്ധിതമായി വിധേയപ്പെട്ടാവുന്നതിന് പുറമെ ഐച്ഛിക വിഷയങ്ങളിലും ഏക പ്രാപഞ്ചികവ്യവസ്ഥക്ക് വിധേയപ്പെടണമെന്ന മുൻകൂട്ടി നൽകിയ മാർഗ്ഗനിദേശങ്ങൾ മാത്രമല്ലാത്തകൈകടത്തലില്ല.
അതിനാൽ ഒരു നിർദ്ദേശം മാത്രമുണ്ട്.
ഏക പ്രാപഞ്ചിക വ്യവസ്ഥിതിയുമായി ഒത്തുപോകുന്ന വിധത്തിൽ ശരിയെഴുതുക എന്ന വിധേയത്വംസ്വയം തെരഞ്ഞെടുത്ത് തീരുമാനിച്ച് നടപ്പാക്കുക എന്ന നിർദ്ദേശം.
എങ്കിൽ വീണ്ടും ചോദിക്കും: ദൈവം തന്നെ മനുഷ്യന്റെ വിധേയത്വവും അടിമത്തവും അങ്ങ്നടപ്പിലാക്കിയാൽ ദൈവത്തെ ആര് ചോദ്യം ചെയ്യാൻ?
ശരിയാണ്.
പക്ഷേ, ദൈവം തന്നെ മനുഷ്യന്റെ വിധേയത്വവും അടിമത്തവും അങ്ങനെയങ്ങ് നടപ്പിലാക്കിയാൽപരീക്ഷ പരീക്ഷയാകില്ല.
ഐച്ഛികകമായി നടത്തുന്ന വിധേയത്വം വിധേയത്വമാകില്ല.
മനുഷ്യന്റെ വിധേയത്വവും അടിമത്തവും ദൈവം തന്നെ അങ്ങ് നടപ്പിലാക്കിയാൽ ദൈവത്തെആർക്ക് ചോദ്യം ചെയ്യാൻ സാധിക്കും?
ആർക്കും സാധിക്കില്ല.
അല്പം മനസ്സിലാക്കി ഉയർത്തുന്ന മേൽ ചോദ്യങ്ങൾ അല്പാർത്ഥത്തിൽ ശരിയാണ്.
അതേ, ദൈവത്തിന് മനുഷ്യന്റെ ആ വിധേയത്വവും അടിമത്തവും അങ്ങ് അടിച്ചേൽപിച്ച്നടപ്പിലാക്കിയാൽ തന്നെ മതി.
ശരിയാണ്, അങ്ങനെ ആ വിധേയത്വവും അടിമത്തവും അങ്ങ് നടപ്പിലാക്കി തന്നെയാണ്പ്രാപഞ്ചികതയിലെ എല്ലാ ചരാചരങ്ങളും ഉള്ളത്.
അങ്ങനെ ദൈവം നടപ്പിലാക്കിയ വിധേയത്വത്തിൽ തെരഞ്ഞെടുപ്പില്ലാതെ വിധേയപ്പെട്ടാണ്പ്രാപഞ്ചികതയിലെ മനുഷ്യരല്ലാത്ത മുഴുവരും.
പക്ഷേ, മനുഷ്യനൊഴികെ. അവന് ഇച്ഛയുണ്ട്, ഉത്തരവാദിത്തബോധമുണ്ട്, വിശ്വസ്തതയുടെ പ്രശ്നമുണ്ട്, കൊടുക്കൽ വാങ്ങലുകളുണ്ട്.
പ്രാപഞ്ചികതയിലെ എല്ലാ ചരാചരങ്ങളും അവരുടെ മാനത്തിനുള്ളിൽ, അവരവരുടെസാധ്യതക്കുള്ളിൽ വിധേയപ്പെട്ടും അടിമപ്പെട്ടും മാത്രം. ഐച്ഛിക വിഷയങ്ങളില്ലാതെ. ഇച്ഛയോ ഉത്തരവാദിത്തബോധമോ വിശ്വസ്തതയുടെ പ്രശ്നമോ, കൊടുക്കൽ വാങ്ങലുകളോ ഇല്ലാതെ.
മനുഷ്യനൊഴികെ.
മനുഷ്യൻ തന്നേയും ഒരളവോളം.
മനുഷ്യനും ഏറെക്കുറെ തന്റെ മാനത്തിനുള്ളിൽ, സാധ്യതക്കുള്ളിൽ വിധേയപ്പെട്ടും അടിമപ്പെട്ടുംമാത്രം.
ആ നിലക്ക് മനുഷ്യനും മുഖ്യവിഷയങ്ങളിൽ മുഴുക്കെയും പ്രാപഞ്ചിക ശക്തിക്ക് വെറും അടിമയായിമാത്രം, വിധേയപ്പെട്ട് മാത്രം.
തന്റെ ഭിത്തിക്കുള്ളിലെ മുറിയിൽ മനുഷ്യന് എത്രയെല്ലാം സ്വാതന്ത്ര്യം തോന്നിയാലും, മനുഷ്യൻഅതെത്രയെല്ലാം അവകാശപ്പെട്ടാലും, മനുഷ്യനും തന്റെ മാനം തീർത്ത ഭിത്തികൾക്കുള്ളിൽഅടിമപ്പെട്ടും വിധേയപ്പെട്ടും തന്നെ.
വലിയ തീരുമാനാധികാരങ്ങൾ ഇല്ലാതെ.
ജനനം തൊട്ട് മരണം വരെയുള്ള, രക്തചംക്രമണം തൊട്ട് ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും വരെഅടിമപ്പെട്ട്, വിധേയപ്പെട്ട് നടക്കുന്നത്.
ഭിത്തികൾ അനുവദിച്ച സ്ഥലത്തിനുള്ളിൽ അല്ലറച്ചില്ലറ നീക്കങ്ങളും ആ നീക്കങ്ങൾ തന്നെയായതിരുത്തലുകളും നടത്തിക്കൊണ്ട്.
എന്നാലും അതിനപ്പുറം മനുഷ്യന് ചിന്താപരവും ഐച്ഛികവുമായ തിരഞ്ഞെടുപ്പ് സാധ്യതയുംസ്വാതന്ത്ര്യവും ഉണ്ട്.
എന്നുവെച്ചാൽ ഐച്ഛികവിഷയങ്ങളിൽ മനുഷ്യന് മാത്രം (ചില്ലറ വിഷയങ്ങളിൽ) ഐച്ഛികവിധേയത്വത്തിനും അടിമത്തത്തിനും ഒഴികഴിവ് കൊടുത്തു.
എന്ത് കൊണ്ട് ?
മനുഷ്യന് മാത്രം ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്നതിനാൽ.
എന്തുകൊണ്ട് മനുഷ്യന് മാത്രം ഇച്ഛാസ്വാതന്ത്ര്യം നൽകി?
മനുഷ്യൻ മാത്രമാണ് “അമാനത്ത്” (ഉത്തരവഭിത്തം, വിശ്വസ്തത) ഏൽപിക്കപ്പെട്ടപ്രാപഞ്ചികതയിലെ ഏക പ്രതിഭാസം എന്നതിനാൽ.
“ഭൂമിക്കും പർവ്വതത്തിനും നാം അമാനത്ത് (ഉത്തരവഭിത്തം, വിശ്വസ്തത) നീട്ടിവെച്ചുകൊടുത്തു.
“അവയെല്ലാം അതേറ്റെടുക്കാൻ വിസമ്മതിച്ചു, പേടിച്ചകന്നു.
“മനുഷ്യൻ അത് (അമാനത്ത്) ഏറ്റെടുത്തു” (ഖുർആൻ)
മനുഷ്യരല്ലാത്ത ബാക്കിയൊന്നിനും എങ്ങനെയോ അങ്ങനെ തന്നെ ആവുക എന്നതല്ലാതെവിശ്വസ്തതയുടെയും വിശ്വാസവഞ്ചനയുടെയും ഉത്തരവാദിത്തത്തിന്റെയും സാധ്യതയുംസ്വാതന്ത്ര്യവും ഇല്ല.
എന്തുകൊണ്ട് മനുഷ്യന് മാത്രം അമാനത്ത് (ഉത്തരവഭിത്തം, വിശ്വസ്തത) ഏൽപിക്കപ്പെട്ടു?
കാരണം, അധികാരം നൽകിയത് മനുഷ്യന് മാത്രമാണ്.
എങ്ങനെ, എന്തധികാരം, ആര് മനുഷ്യന് നൽകി?
“നാം ഭൂമിയിൽ ഒരു പ്രതിനിധിയെ ഉണ്ടാക്കാൻ പോകുന്നുവെന്ന് നിന്റെ റബ്ബ് മാലാഖകളോട്പറഞ്ഞപ്പോൾ” (ഖുർആൻ)
ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി എന്ന അധികാരം നൽകിയത് മനുഷ്യന് മാത്രം.
ഭൂമിയിലെ ദൈവത്തിന്റെ പ്രാതിനിധ്യം നൽകിയത് മനുഷ്യന് മാത്രം.
ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി എന്ന നിലക്കാണ് മനുഷ്യന് ഉത്തരവാദിത്തബോധം എന്നഅമാനത്ത് ഏൽപിക്കപ്പെടുന്നത്.
അമാനത്ത് നല്കപ്പെട്ട ഏക പ്രതിഭാസം എന്ന നിലക്കാണ് ദൈവത്തിന് സ്വന്തമായ സ്വാതന്ത്ര്യംമനുഷ്യന് (തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം) മാത്രം അൽപാർത്ഥത്തിൽ നൽകിയത്.
അധികാരവും ഉത്തരവാദിത്തബോധവും നടപ്പാവാനും, ശരിക്കും അധികാരവുംഉത്തരവാദിത്തബോധവും നടപ്പാക്കുന്നതിനും സ്വാതന്ത്ര്യം വേണം എന്നതിനാൽ.
സ്വാതന്ത്ര്യമില്ലാതെ എന്ത് അധികാരം, എന്ത് ഉത്തരവാദിത്തബോധം?
അതുകൊണ്ടാണ് സ്വാതന്ത്ര്യം നിൽകിയിരിക്കെ മനുഷ്യനോട് മാത്രം പ്രതിനിധി എന്ന നിലക്ക്, പ്രതിനിധിയായി മനുഷ്യനെ അയച്ചവന് മാത്രം വിധേയപ്പെട്ട്, അടിമപ്പെട്ട് നിൽക്കാൻ ആവശ്യപ്പെടേണ്ടിവരുന്നത്.
മനുഷ്യൻ എന്നാൽ സ്വാതന്ത്ര്യമുള്ള അടിമ, വിധേയൻ എന്നർത്ഥം വരുത്തണം എന്നപോലെ.
സ്വാതന്ത്ര്യത്തോടെ അടിമത്വവും വിധേയത്വവും തിരഞ്ഞെടുക്കുന്നവൻ എന്ന് വരുന്നതിലെപരീക്ഷയും സ്വാതന്ത്ര്യവും അങ്ങനെയാണ്.
ദൈവത്തിന്റെ പ്രതിനിധിയായി കാര്യങ്ങൾ നടപ്പാക്കാൻ, അധികാരം ചെലുത്താൻ സ്വാതന്ത്ര്യം വേണംഎന്നതിനാൽ.
ദൈവത്തിന്റെ പ്രതിനിധിയായി കാര്യങ്ങൾ നടപ്പാക്കാൻ, അധികാരം ചെലുത്താൻ സ്വാതന്ത്ര്യം വേണംഎന്നതിനാൽ പ്രാപഞ്ചിക ശക്തികൾ (മാലാഖമാർ, ദേവതകൾ) മനുഷ്യന് (മനുഷ്യന്റെ അറിവിന്റെ ലോകം വളരുന്നതിനനുസരിച്ച്) കീഴ്പ്പെട്ടിരിക്കും എന്നും ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്.
മാലാഖകളോട് ( ദേവതകളോട്) നാം പറഞ്ഞ (ആജ്ഞാപിച്ച) സന്ദർഭം: നിങ്ങൾ ആദമിന് (മനുഷ്യന്) സാഷ്ടാംഗം പ്രണമിക്കുക” (ഖുർആൻ)
ദൈവം ഏല്പിച്ച കാര്യങ്ങൾ നടത്തുന്ന അടിമത്തവും വിധേയത്വവും മനുഷ്യൻ സ്വതന്ത്രമായിഐചികമായി വരിക്കണം…,
അതേസമയം, ഐച്ഛികമായി അടിമത്തവും വിധേയത്വവും കാണിച്ചാലും ഇല്ലെങ്കിലും മനുഷ്യന് ദൈവത്തിന്റെ പ്രതിനിധി എന്ന നിലക്കുള്ള അധികാരവും സ്വാതന്ത്ര്യവും ഉണ്ട്.
പ്രതിനിധിയായ മനുഷ്യൻ തന്റെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ മനുഷ്യനെന്ന നിലക്ക്പരീക്ഷിക്കപ്പെടുക കൂടി ചെയ്യുകയാണ് എന്നതിനാൽ ആ പരീക്ഷ പൂർത്തിയാവും വരെ മനുഷ്യന്സ്വാതന്ത്ര്യമുണ്ട്, ആ സ്വാതന്ത്ര്യം നിർബന്ധമാണ്.
ദൈവത്തിൻറെ പ്രതിനിധി ദൈവത്തിന് വഴിപ്പെടുകയും വിധേയപ്പെടുകയും (ഇസ്ലാം, ദീൻ) അല്ലാത്ത പൂജിക്കുക, ആരാധിക്കുക എന്നത് ഇസ്ലാമിൽ ഇല്ല.
പൂജിക്കുക, ആരാധിക്കുക എന്നത് ഇസ്ലാമിൽ ഇല്ല എന്നതിലൂടെ എല്ലാവിധ ചൂഷണവഴികളും, എല്ലാവഞ്ചിക്കപ്പെടുന്ന വഴികളും ഇസ്ലാം അടച്ചുകളയുന്നു.
അതുകൊണ്ടാണ് ഇസ്ലാമിൽ ദൈവത്തിലേക്കെത്താൻമധ്യവർത്തിയില്ല, പുരോഹിതനില്ല, കുമ്പസാരമില്ല, അർച്ചനയും പൂജയും ഇല്ല, ഭണ്ഡാരപ്പെട്ടികൾ ഇല്ല, മെഴുകുതിരി കത്തിക്കലുംപൂവിടലും ഇല്ല എന്ന് വന്നത്.
എന്നുമാത്രമല്ല ഇവയൊന്നും പാടില്ല എന്നും ഇസ്ലാമിൽ നിർബന്ധമായി വന്നത് അതുകൊണ്ടാണ്.

.jpg)