Thursday, May 14, 2026

അവിടെയാണ് സവർണ്ണൻ വിഷയങ്ങളും ചർച്ചകളും പേടിയും നിശ്ചയിക്കുന്നത്.

സവർണ്ണൻ്റെ മുസ്ലിം വിരോധമായിരിക്കണം എല്ലാവരുടെയും മുസ്ലിംകളോടുള്ള നിലപാട്.


നായരെന്ന മുന്നോക്കവിഭാഗം (ഒപ്പം എല്ലാ സവർണ്ണ വിഭാഗങ്ങളും) എല്ലാ കാലത്തും എല്ലാപാർട്ടികളിലും ഉദ്യോഗതലത്തിലും മുന്നിൽ


ആർക്കും ഒരെതിർപ്പുമില്ല, ആർക്കും ഒരസ്വസ്ഥതയുമില്ല.


ആരും അത് എതിർക്കേണ്ടതുമില്ല, ആരും അതിൽ അസ്വസ്ഥപ്പെടേണ്ടതുമില്ല.


എതിർപ്പ് തോന്നണമെങ്കിലും അസ്വസ്ഥത ഉണ്ടാവണമെങ്കിലും നായന്മാർ (ഒപ്പം ഏത് സവർണ്ണ വിഭാഗവും) നേടിയതിൻ്റെ നാലിലൊന്നെങ്കിലും ആനുപാതികമായി മുസ്‌ലിംകൾ നേടണം.


നായർ വിഭാഗം കേരളത്തിൽ വെറും 12 ശതമാനം. മറ്റ് സവർണ്ണ വിഭാഗങ്ങൾ വളരേ കുറവ്.


പക്ഷേ എല്ലാ ഉയർന്ന തസ്തികകളിലും അധികാര കേന്ദ്രങ്ങളിലും ഉള്ള നായന്മാരുടെ (ഒപ്പം ഏത് സവർണ്ണ വിഭാഗത്തിന്റെയും) പ്രാതിനിധ്യം അവരുടെ ശതമാനത്തിനേക്കാൾ എത്രയോ ഉയർന്നത്.


ഇതിനൊക്കെ പുറമേ, മുസ്ലിം വിരോധവും സംവരണ വിരോധവും മാത്രം ന്യായമാക്കി നായന്മാർ (ഒപ്പം ഏത് സവർണ്ണ വിഭാഗവും) ഭൂരിപക്ഷവും നിലവിൽ ബിജെപിയിൽ.


എന്നാലും, ബിജെപി അല്ലാത്ത എല്ലാ പാർട്ടികളിലും നായന്മാർക്ക്  (ഒപ്പം ഏത് സവർണ്ണ വിഭാഗത്തിനും) കിട്ടുന്ന സ്ഥാനവും പ്രാതിനിധ്യവും മറ്റേതൊരു വിഭാഗത്തിനേക്കാളും എത്രയോ ഇരട്ടി.


തിരുവനന്തപുരം ജില്ലയിൽ ബിജെപിക്ക് കെട്ട് മുറുക്കാൻ സാധിച്ചത് എന്തുകൊണ്ടാണ്?


ഉത്തരം ലളിതം.


തിരുവനന്തപുരത്ത് നായന്മാരുടെ ശതമാനം 29 ആയത് കൊണ്ട്


മറ്റേതൊരു സവർണ്ണ വിഭാഗവും പോലെ തിരുവനന്തപുരത്ത് നായന്മാരിൽ മഹാഭൂരിപക്ഷവുംബിജെപിയിലാണ് എന്നതിനാൽ


എന്തുകൊണ്ട് കേരളത്തിൽ ആകെ വെറും 12 ശതമാനമുള്ള നായന്മാർ തിരുവനന്തപുരത്ത് 29 ശതമാനം ആയി എന്ന് മനസിലായിട്ടുണ്ടോ?


തിരുവനന്തപുരം ഉദ്യോഗസ്ഥ-അധികാര-ഭരണ സിരാകേന്ദ്രം ആയത് കൊണ്ട് നായന്മാർതിരുവനന്തപുരത്ത് 29 ശതമാനം ആയി?


അധികാരത്തിലും ഭരണത്തിലും ഉദ്യോഗത്തിലും ഏറെയും ചരിത്രപരമായി തന്നെ നായന്മാരും മറ്റ്സവർണ്ണ വിഭാഗങ്ങളും ആയിരുന്നു, ഇപ്പോഴും ആണ് എന്നതിനാലാണ് നായന്മാർതിരുവനന്തപുരത്ത് 29 ശതമാനം ആയത്.


നായന്മാർ സവർണരായത് സംബന്ധവകയിൽ അവിഹിതമായിട്ടായിരുന്നെങ്കിലുംഅധികാരത്തിലുംഭരണത്തിലും ഏറെയും ചരിത്രപരമായി തന്നെ നായന്മാരും മറ്റ് സവർണ്ണ വിഭാഗങ്ങളും ആയിരുന്നുഎന്നതാണ് വസ്തുതഅതാണ് വാസ്തവം.


ബിജെപിയിലാണ് ഒളിഞ്ഞും തെളിഞ്ഞും നായന്മാരിൽ മഹാഭൂരിപക്ഷവും നിലവിൽ എന്നിരിക്കെയുംമറ്റെല്ലാ മതേതര പാർട്ടികളിലും അവരുടെ പ്രാതിനിധ്യം വളരെ ഉയർന്നത്


എംഎൽഎമാരിലും മന്ത്രിമാരിലും നായന്മാരുടെ എണ്ണവും അനുപാതവും എക്കാലവും ഇക്കാലത്തും വളരെ ഏറെ മുന്നിൽ


ഏറ്റവും അവസാനം ഇന്നിപ്പോൾ കോൺഗ്രസിന് വന്ന മൂന്ന് മുഖ്യമന്ത്രി സ്ഥാനാർഥികളും നായന്മാർ.


എന്നാലും കേരളം വളരെ പേടിയോടെ ചർച്ച ചെയ്യുന്നത് കേരളത്തിലെ ഏറ്റവും വലിയ സമുദായമായ 27 ശതമാനമുള്ള മുസ്ലിംകളിൽ നിന്നും വല്ല വിധേനയും ഉപമുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോഉണ്ടായേക്കുമോ എന്നത് മാത്രമാണ്.


അവിടെയാണ് സവർണ്ണൻ വിഷയങ്ങളും ചർച്ചകളും പേടിയും നിശ്ചയിക്കുന്നത്


തങ്ങളുടെ ജാതീയ മേൽക്കോയ്മക്ക് തടസ്സവും ചോദ്യചിഹ്നവും ഉണ്ടാക്കിയവരെ വെറുക്കുന്ന, പേടിക്കുന്ന കോലത്തിലുള്ള ചർച്ചകൾ.


സവർണ്ണൻ്റെ മുസ്ലിം വിരോധമായിരിക്കണം എല്ലാവരുടെയും മുസ്ലിംകളോടുള്ള നിലപാട്.

മോദി വീണ്ടും ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്: ഇറാൻ യുദ്ധം കൊണ്ടുണ്ടായ എന്തോ പ്രത്യേക പ്രതിസന്ധിയാണെന്ന് വരുത്തിക്കൊണ്ട്.

 മോദി വീണ്ടും ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്


ജനങ്ങളോട് നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്.


അതും ഇറാൻ യുദ്ധം കൊണ്ടുണ്ടായ എന്തോ പ്രത്യേക പ്രതിസന്ധിയാണെന്ന് വരുത്തിക്കൊണ്ട്.


യഥാർത്ഥത്തിൽ  പ്രതിസന്ധിക്ക് കാരണം അങ്ങേയറ്റം പാളിപ്പോയ സാമ്പത്തികനയങ്ങളും അന്താരാഷ്ട്രനയങ്ങളും ആണെന്ന വസ്തുത മറച്ചുവെക്കാനുള്ള വേറൊരു ശ്രമം


എന്ത് പറഞ്ഞാലും എന്ത് സഭവിച്ചാലും തന്നെ പിന്തുണക്കുന്ന 38 ശതമാനം ജനത വിവരമില്ലാത്തവരായത് കൊണ്ട് തനിക്ക് എളുപ്പം വിജയിപ്പിക്കാവുന്ന മോദിയുടെ ശ്രമം


വെറും ഉള്ളുപൊള്ളയായ താൻ എന്തൊക്കെയോ ആണെന്ന് ജനങ്ങളുടെ മുമ്പിൽ വരുത്തിയ അതേ ശ്രമത്തിന്റെ തുടർച്ച.


പരാജയത്തെ ഇക്കാലമത്രയും മുസ്ലിംവിരുദ്ധതയും വെറുപ്പും കളവും കൊണ്ട് ശ്രദ്ധതിരിച്ചു മറച്ചുവെച്ചിരുന്നത് പോലെ മറ്റൊരു ശ്രമം.


ഇനിയങ്ങോട്ട് മുസ്ലിംവിരുദ്ധതയും വെറുപ്പും കളവും കൊണ്ട് മാത്രം എല്ലാം നടക്കില്ലഅതുംവെളിച്ചത്ത് വരും എന്നതിനാൽ കൂടിയുള്ള ഒരു മുൻകൂർജാമ്യം എടുക്കലാണ് മോദി നടത്തുന്നത്.


ജനങ്ങളുടെ കഷ്ടപ്പാടുകൾ ജനങ്ങളുടെ തന്നെ കൊള്ളരുതായ്മകളും അനാവശ്യങ്ങളും കൊണ്ടാണെന്ന് വരുത്താനുള്ള ഒരു മുൻകൂർജാമ്യം.


*********


ഒന്നും മനസ്സിലാക്കാതെ ഇറാനെ ആക്രമിക്കാൻ ഇസ്രായേലിനെ പിതാവാക്കി കൂടെ നിന്നു


എന്നിട്ട് എന്തായി?


ഇപ്പോഴിതാ അനുഭവിക്കുന്നു


ആർക്കും വേണ്ടാത്ത ഇസ്രായേലും പോയി എല്ലാവർക്കും വേണ്ട ഇറാനും പോയി 


പിന്നെയോ?


ഗത്യന്തരമില്ലാതെ ഇപ്പോൾ ജനങ്ങളെ ഉപദേശിക്കുകയാണ്


ചിലവ് ചുരുക്കാൻ.


അതും ആരാണ് ചിലവ് ചുരുക്കാൻ ജനങ്ങളെ ഉപദേശിക്കുന്നത്?


മുക്കായ മുക്കിലൊക്കെ പാർട്ടിക്ക് വേണ്ടി (രാജ്യത്തിന് വേണ്ടിയല്ലചുറ്റിനടന്ന് പ്രധാനമന്ത്രിസ്ഥാനംദുരുപയോഗം ചെയ്ത് അനാവശ്യ ചിലവുകളും ഇന്ധന ചിലവുകളും ഉണ്ടാക്കിയഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആൾ


അല്ലെങ്കിൽ തന്നെ ചിലവഴിക്കാൻ ഒന്നുമില്ലാതെ ശ്വാസംമുട്ടി നിൽക്കുന്ന ജനങ്ങളെ അനാവശ്യചിലവുകൾ മാത്രമുണ്ടാക്കി പാർട്ടിക്ക് വേണ്ടി (രാജ്യത്തിന് വേണ്ടിയല്ലനാട് ചുറ്റുന്ന ആൾ എന്തിന്ഉപദേശിക്കുന്നു?


ഇന്ത്യൻ സാമ്പത്തിക രംഗവും അന്താരാഷ്ട്രനയവും ഒന്നുമല്ലാതാക്കി ഒന്നുമറിയാത്ത പോലെ നല്ലപിള്ള ചമഞ്ഞ് ഉപദേശിക്കുകയാണ്.


കാർമേഘം ഉണ്ടായാൽ റഡാർ പ്രവൃത്തിക്കില്ലെന്നും അതിനാൽ ശത്രുവിനെ ആക്രമിക്കാമെന്നും മനസ്സിലാക്കിയ അതേ വിരുതൻ.

Wednesday, May 13, 2026

മൂന്ന് വിഭാഗം. ഖുറാനികമായി ഏറ്റവും വേദനാജനകമായ ശിക്ഷ ഉറപ്പായ മൂന്ന് വിഭാഗം.

മൂന്ന് വിഭാഗം


ഖുറാനികമായി ഏറ്റവും വേദനാജനകമായ ശിക്ഷ ഉറപ്പായ മൂന്ന് വിഭാഗം


നോക്കൂ  മൂന്ന് വിഭാഗത്തിൽ അവിശ്വാസികളോ അനുഷ്ഠാനങ്ങൾ എന്തിനോ വേണ്ടിനിർവ്വഹിക്കാത്തവരോ ഇല്ല.


പകരം പേരെടുത്തുപറഞ്ഞ  മൂന്ന് വിഭാഗങ്ങൾ ആരൊക്കെയാണ്?


നേരിട്ട് ഖുർആൻ മാത്രം വെച്ച് നോക്കാം:


1. “അളവിലും തൂക്കത്തിലും കുറയ്ക്കുന്നവർക്ക് നാശം (ഏറ്റവും വേദനാജനകമായ ശിക്ഷ). ജനങ്ങളിൽ നിന്ന് അങ്ങോട്ട് അളന്നുവാങ്ങുമ്പോൾ അവർ കൃത്യമാക്കുന്നുഎന്നാൽ അവർഅളന്നും തൂക്കിയും (ജനങ്ങൾക്ക്നൽകുമ്പോൾ കുറക്കുന്നു.” (ഖുർആൻ)


2. “എല്ലാ എല്ലാ വിധ പരിഹാസക്കാർക്കും ഏഷണി പറയുന്നവർക്കും നാശം (ഏറ്റവുംവേദനാജനകമായ ശിക്ഷ). പണം ശേഖരിക്കുകയും എണ്ണിയെണ്ണികൂട്ടുകയും ചെയ്യുന്നവരാണവർ.” (ഖുർആൻ)


3. “നിസ്കരിക്കുന്നവർക്ക് നാശം (ഏറ്റവും വേദനാജനകമായ ശിക്ഷ). 


നിസ്കരിക്കുമ്പോൾ അശ്രദ്ധരാവുന്നവർക്ക്


“(മറ്റുള്ളവരെകാണിക്കാൻ വേണ്ടി നിസ്കരിക്കുന്നവർക്ക്


“( വകയിൽപരോപകാരം തടയുന്നവർക്ക്”(ഖുർആൻ)


പിന്നെ ഖുർആൻ  നാശം (ഏറ്റവും വേദനാജനകമായ ശിക്ഷആവർത്തിച്ച് പറഞ്ഞിരിക്കുന്നത്ഒരേയോരാധ്യായത്തിൽഅൽ മുർസലാത്ത് എന്ന അദ്ധ്യായത്തിൽഒരേയൊരു കൂട്ടർക്ക്.


കളവ് പറയുന്നവർക്ക്


സത്യനിഷേധത്തിന് വേണ്ടി കളവ് പറയുന്നവർക്ക്.


സത്യത്തെ കളവാക്കി അവതരിപ്പിച്ച് നിഷേധിക്കുന്നവർക്ക്.


എന്നിട്ടോ സത്യനിഷേധി എന്ന കളവ് പറയുന്നവർ ആരാണെന്ന് ഖുർആൻ വേറൊരു ചെറിയഅദ്ധ്യായത്തിൽ നിർവ്വചിക്കുന്നുമുണ്ട്.


 “വഴക്കത്തെ (ദിനിനെകളവാക്കുന്നവൻ ആരാണെന്ന് നിനക്കറിയുമോ


അനാഥരെ ആട്ടിയൊടിക്കുന്നവരാണവർ


അഗതികൾക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കാത്തവരാണവർ.” (ഖുർആൻ)


Tuesday, May 12, 2026

ഇന്ത്യയുടെ സ്ഥാനം 150. ബംഗ്ലാദേശിനും പിന്നിൽ. ഇന്ത്യ നാലാം സാമ്പത്തിക ശക്തിയല്ല.

ഇന്ത്യ നാലാം സാമ്പത്തിക ശക്തിയല്ല


സാമ്പത്തിക ശക്തിയിൽ ഇന്ത്യയുടെ സ്ഥാനം 150 ആണ്. ബംഗ്ലാദേശിനും പിന്നിൽ.


സാമ്പത്തിക ശക്തിയാണോ എന്ന് നോക്കേണ്ടത് ആളോഹരി വരുമാനം നോക്കിയാണ്; ജിഡിപി നോക്കിയല്ല.


വലിയ രാജ്യത്തിന് വലിയ ജിഡിപി ഉണ്ടാവും. വളരെ സാധാരണം 


ആളോഹരി വരുമാനമാണ് ഓരോ രാജ്യത്തെയും ജനങ്ങളുടെ ജീവിതനിലവാരവും ജീവിതപുരോഗതിയും രാജ്യത്തിന്റെ ശക്തിയും നിശ്ചയിക്കുന്നത്. 


ആളോഹരി വരുമാന കാര്യത്തിൽ ഇന്ത്യ വളരേ പിറകിലാണ്. നൂറ്റിയമ്പതാം സ്ഥാനത്ത്.


ആളോഹരി വരുമാനം തന്നെയും കൂടിയതായി കണ്ടാലും വരുമാനം എല്ലാവരിലും അത്രതന്നെഎത്തുന്നു, എല്ലാവർക്കും അത്രതന്നെ കിട്ടുന്നു എന്ന അർത്ഥമില്ല.


മുഴുവൻ സമ്പത്തും കുറച്ച് പേരിൽ കുമിഞ്ഞു കൂടിയാലും ആളോഹരി വരുമാനം കൂടും.


എല്ലാവരിലും എല്ലാം എത്തുന്നുവെന്ന് ഉറപ്പാക്കുന്ന സംവിധാനമുണ്ടെങ്കിലെ രാജ്യം പുരോഗമിച്ചു എന്ന് പറയാൻ സാധിക്കൂ 


ഇനി ജിഡിപിയുടെ കാര്യത്തിലും ഇന്ത്യ ആറാം സാമ്പത്തിക ശക്തി മാത്രം; നാലാം ശക്തിയല്ല.


ആറാം സാമ്പത്തികശകക്തി എന്ന് പറയാൻ പറ്റാത്ത വിധമുള്ള സാമ്പത്തിക ശക്തി മാത്രം ഇന്ത്യ.


കാരണംജനസംഖ്യ കൊണ്ട് രണ്ടാം ശക്തിയായിരിക്കെയാണ് ജിഡിപി കൊണ്ട് ഇന്ത്യസാമ്പത്തികമായി ആറാം ശക്തിയാവുന്നത് എന്നോർക്കണം


അതുകൊണ്ട് തന്നെയാണ് ആളോഹരി വരുമാന ശക്തിയിൽ ഇന്ത്യ നൂറ്റി അറുപതിൽ മാത്രമായത്വളരെ പിന്നിൽ


ആളോഹരി വരുമാന ശക്തിയാണല്ലോ ജനങ്ങളുടെ യഥാർത്ഥ സാമ്പത്തിക ശക്തിഅനുഭവത്തിലുള്ള ശക്തി.


ജിഡിപിയിൽ ആറാം ശക്തിയാവുന്നത് കൊണ്ട് മാത്രമാണ് ഇന്ത്യ ആറാം സാമ്പത്തികശക്തിയാവുന്നത്അല്ലാതെ ജീവിതനിലവാരം കൊണ്ടോ ജനങ്ങളുടെ സാമ്പത്തിക ശക്തി കൊണ്ടോഅല്ല.


അദാനിയുടെയും അംബാനിയുടെയും കയ്യിലുള്ള പൈസ കൊണ്ട് മാത്രം ഇന്ത്യ ആറാം സാമ്പത്തികശക്തി


എന്നുവെച്ചാൽ അദാനിയും അംബാനിയുമാണ് ലോകത്തെ ആറാം സാമ്പത്തിക ശക്തി


ജനങ്ങളുടെ ജീവിത നിലവാരം കൊണ്ടല്ല ഇന്ത്യ ആറാം സാമ്പത്തിക ശക്തി


മൂന്നും നാലും അഞ്ചും സാമ്പത്തിക ശക്തിയായി ഇന്ത്യക്ക് മുൻപിലുള്ള രാജ്യങ്ങൾ ഇന്ത്യയേക്കാൾജനസംഖ്യയിൽ ഇരുപതിരട്ടിയും അതിലധികവും താഴെയുള്ള രാജ്യങ്ങൾ


മൂന്നും നാലും അഞ്ചും സാമ്പത്തിക ശക്തിയായി ഇന്ത്യക്ക് മുൻപിലുള്ള രാജ്യങ്ങളുമായി ഇന്ത്യയെയോ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതനിലവാരത്തെയോ തുലനം ചെയ്യാൻ പോലും പറ്റില്ല, പാടില്ല. 


അത്രക്ക് പരിപാപകരമാണ് ഇന്ത്യൻ ജനതയുടെ ജീവിത നിലവാരം നിശ്ചയിക്കുന്ന ആളോഹരി വരുമാനം 


വിവരമില്ലാത്ത ജനങ്ങളെ വെറും വെറുതേ ആവേശഭരിതരാക്കും വിധം പെരുംനുണകൾതള്ളിമറിക്കുന്നതിന് ഒരതിര് വേണം.


ഉള്ളുപൊള്ളയായതിന്റെ വലുപ്പം വളർച്ചയല്ല. ബലൂൺ വലുതായത് പുരോഗതിയായി കാണിക്കരുത്. 


യാഥാർത്ഥ്യമെന്ന കല്ലും മുള്ളും ചൂടും വെയിലും താങ്ങാനാവാത്ത വലുപ്പമാണ് ബലൂണിന്റേത്. 


ശരിക്കും ചെറുത് തന്നെയായ, ഊതിവീർപ്പിച്ച് കാണിക്കുന്ന വലുപ്പം.