Saturday, March 14, 2026

ഇന്ത്യയുമായി ഇറാന് ശത്രുത ഉണ്ടാവേണ്ട, ഉണ്ടാക്കേണ്ട ആവശ്യമില്ല.

ഇന്ത്യയുമായി ഇറാന് ഇതുവരെ ഒരു ശത്രുതയും ഇല്ല.

ഇന്ത്യയുമായി ഇറാന് ശത്രുത ഉണ്ടാവേണ്ട, ഉണ്ടാക്കേണ്ട ആവശ്യവും ഇല്ല.

അമേരിക്കയുമായും ഇസ്രയേലുമായുമല്ലേ ഇറാൻ യുദ്ധം ചെയ്യുന്നത്? 

അഥവാ ഇറാനുമായല്ലേ അമേരിക്കയും ഇസ്രയേലും യുദ്ധം ചെയ്യുന്നത്?

അക്കാര്യത്തിൽ നീതിയുടെയും നേരിന്റെയും പക്ഷത്ത് നിന്ന് തെമ്മാടികൾക്കെതിരെ ന്യായം പറഞ്ഞ് സംസാരിക്കുമ്പോൾ അതിൽ ഒരുതരം ഇന്ത്യാവിരുദ്ധതയും ഇല്ല, അതിൽ ഒരുതരം ഇന്ത്യാവിരുദ്ധതയും കാണേണ്ടതും ഇല്ല.

രാജ്യസ്നേഹി ആവാൻ കളവ് പറയുകയും കളവിന് കൂട്ടുനിൽക്കുകയും കളവിനെ കളവ് കൊണ്ട് ശക്തിപ്പെടുത്തുകയും വേണമെന്നുണ്ടോ?

അമേരിക്കക്ക് വേണ്ടി ഏകപക്ഷീയമായി ഇറാനെ ശത്രുരാജ്യം ആക്കേണ്ട കാര്യവും, ഇന്ത്യ ഇറാന്റെ ശത്രുരാജ്യം ആവേണ്ട കാര്യവുമില്ല.

ഇസ്രായേൽ ആണെങ്കിൽ ഭാരത നാരിയുടെ / ഭാരത മാതാവിന്റെ പുതിയ ഭർത്താവാണ്.

ഇസ്രായേലിനെ തള്ളിപ്പറയാതെ ഇറാൻ അങ്ങോട്ട് സ്വീകരിക്കില്ല.


ഇസ്രായേൽ ആണെങ്കിൽ ഭാരത നാരിയുടെ / ഭാരത മാതാവിന്റെ പുതിയ ഭർത്താവാണ്.


സംബന്ധ വകയിൽ ഭാരതമക്കളുടെ പുതിയ പിതാവും ആയിരിക്കുന്നു ഇസ്രായേൽ.


സംബന്ധമാണല്ലോ പണ്ടേ ശീലം.


അതുകൊണ്ട് എപ്പോൾ വേണമെങ്കിലും പുതിയ പിതാവ് വരാം ഭാരതമക്കൾക്ക്.


ഇനിയിപ്പോൾ ഭാരത മക്കൾക്ക് കുറെ പുതിയ പിതാക്കന്മാരെ ഉണ്ടാക്കേണ്ട ഗതികേടിലാണ്


ഓരോയിടത്ത് പോകുമ്പോഴും ഓരോ പിതാവ്. 


മാതാവ് ഒന്ന് തന്നെ. ഭാരതമാതാവ്.


കാരണം നിലവിലെ സംബന്ധക്കാരൻ ഇസ്രായേലും അമേരിക്കയും ജയിക്കുന്ന ഒരു സാധ്യതയും കാണുന്നില്ല.


പോരാത്തതിന് തന്റെ കൂടെയുള്ളകളവ് ഭക്ഷണമാക്കുന്നവെറുപ്പ് വസ്ത്രമാക്കുന്ന ഫാസിസ്റ്റ്സംഘത്തേ ഒഴിച്ചുനിർത്തിയാൽലോകമാനസ്സാക്ഷി മൊത്തം ഇറാന്റെ കൂടെയാണ്.


ഇസ്രായേലും അമേരിക്കയും ചിത്രത്തിൽനിന്ന് പുറത്താണ്.

ഗൾഫ് രാജ്യങ്ങൾക്ക് തുപ്പാനും വയ്യ, വിഴുങ്ങാനും വയ്യ.

അമേരിക്കൻ സൈനികതാവളങ്ങൾ ഗൾഫ് രാജ്യങ്ങൾക്ക് ബാധ്യതയാവുന്നുഅരക്ഷയൊരുക്കുന്നു


അമേരിക്കൻ സൈനികതാവളങ്ങൾക്ക് സുരക്ഷ ഒരുക്കൽ ഗൾഫ് രാജ്യങ്ങൾക്കു പണി


ഗൾഫ് രാജ്യങ്ങളെ രക്ഷിക്കാനെന്ന് പറഞ്ഞ് വന്ന അമേരിക്കക്കാരെ രക്ഷിക്കാൻ ഗൾഫ് രാജ്യങ്ങൾപാടുപെടുന്നു


അമേരിക്കക്ക് വേണ്ടി ഗൾഫ് രാജ്യങ്ങൾക്ക് ഒരുകുറെ ബലികൊടുക്കേണ്ടി വരുന്നു.


അമേരിക്കൻ സൈനികതാവളങ്ങൾ ഗൾഫ് രാജ്യങ്ങൾക്ക് വേണ്ടിയായിരുന്നില്ലപകരം ഇസ്രായേലിന്വേണ്ടിയായിരുന്നു എന്ന തിരിച്ചറിവും ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടാവുന്നു.


രക്ഷിക്കാനെന്ന പേരിൽ തങ്ങളെ വളഞ്ഞു ചുറ്റി അമേരിക്ക കെണിച്ചിരിക്കുകയാണെന്നും  ഗൾഫ്രാജ്യങ്ങൾ മനസ്സിലാക്കിതുടങ്ങുന്നു.


പക്ഷേ അമേരിക്കൻ വേലക്കാരായി നിലകൊള്ളുന്ന ഗൾഫ് ഭരണകൂടങ്ങൾക്ക് വേറെന്ത് ചെയ്യാം


തുപ്പാനും വയ്യവിഴുങ്ങാനും വയ്യ.

Friday, March 13, 2026

അമേരിക്കൻ താവളങ്ങൾ ഉള്ള രാജ്യങ്ങളുടെ നിലപാടല്ല ഇന്ത്യ എടുക്കേണ്ടത്.

 ഇറാനെ അമേരിക്കയും ഇസ്രായേലും ആക്രമിച്ചതിൽ: 


“അറബ് രാജ്യങ്ങളുടെ അതേ നിലപാടാണ് ഇന്ത്യയും എടുത്തിട്ടുള്ളൂഇന്ത്യക്കും എടുക്കാൻസാധിക്കൂ.


അതേആ പറഞ്ഞതാണ് ശരി


അതങ്ങനെ തന്നെ പറഞ്ഞു സമ്മതിച്ചത് നന്നായി


ഇന്ത്യയും അറബ് രാജ്യങ്ങളെ പോലെ അമേരിക്കൻ പാവ രാജ്യമായി മാറുന്നു എന്നാണ് അങ്ങനെ പറയുന്നതിന്റെ, പറയേണ്ടിവരുന്നതിന്റെ അർത്ഥം. ഇന്ത്യയിലും ജനാധിപത്യമെന്ന് പേരിനെ ഉള്ളൂഎന്നർത്ഥം. 


അമേരിക്കൻ തെമ്മാടിത്ത മേൽക്കോയ്മക്ക് മുന്നിൽ ഇന്ത്യയും പരമാധികാര സ്വതന്ത്രരാജ്യമല്ലാതായിരിക്കുന്നു എന്നർത്ഥം 


നമ്മളൊക്കെ വിചാരിക്കുന്നതും ആഗ്രഹിക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്നതും പോലെ പരമാധികാര സ്വതന്ത്ര രാജ്യമല്ലാതായിരിക്കുന്നു ഇന്ത്യ ഇയ്യിടെയായി എന്നർത്ഥം.


ഇന്ത്യയിലും അമേരിക്കൻ പാവസർക്കാരാണ് ഉള്ളത് എന്ന് പറയാതെ പറയുകയുംസമ്മതിക്കുകയുമാണ് ഫലത്തിൽ “അറബ് രാജ്യങ്ങളുടെ അതേ നിലപാടാണ് ഇന്ത്യയുംഎടുത്തിട്ടുള്ളൂഇന്ത്യക്കും എടുക്കാൻ സാധിക്കൂ” എന്ന് പറയുമ്പോൾ നാം പറയാതെ പറയുന്നത്.


എല്ലാറ്റിനും അമേരിക്കൻ നിയന്ത്രണമുള്ളഅമേരിക്കൻ സമ്മതം വേണ്ട അറബ് പാവസർക്കാരുകൾ പോലെ പാവസർക്കാർ ഇന്ത്യയിലും എന്ന് എന്തോ വലിയ പുണ്യം പോലെ സമ്മതിക്കുന്നപറച്ചിലാണത്.


അത് തന്നെയാണ് ഈയുള്ളവൻ പറയാൻ ശ്രമിച്ചതും താങ്കളിപ്പോൾ പറഞ്ഞ് സമ്മതിക്കുന്നതും.


ഇന്ത്യയുമായി ഇറാന് ഇതുവരെ ഒരു ശത്രുതയും ഇല്ല.


ഇന്ത്യയുമായി ഇറാന് ശത്രുത ഉണ്ടാവേണ്ട, ഉണ്ടാക്കേണ്ട ആവശ്യവും ഇല്ല.


അമേരിക്കയുമായും ഇസ്രയേലുമായുമല്ലേ ഇറാൻ യുദ്ധം ചെയ്യുന്നത്


അഥവാ ഇറാനുമായല്ലേ അമേരിക്കയും ഇസ്രയേലും യുദ്ധം ചെയ്യുന്നത്?


അക്കാര്യത്തിൽ നീതിയുടെയും നേരിന്റെയും പക്ഷത്ത് നിന്ന് തെമ്മാടികൾക്കെതിരെ ന്യായം പറഞ്ഞ്സംസാരിക്കുമ്പോൾ അതിൽ ഒരുതരം ഇന്ത്യാവിരുദ്ധതയും ഇല്ലഅതിൽ ഒരുതരംഇന്ത്യാവിരുദ്ധതയും കാണേണ്ടതും ഇല്ല.


രാജ്യസ്നേഹി ആവാൻ കളവ് പറയുകയും കളവിന് കൂട്ടുനിൽക്കുകയും കളവിനെ കളവ് കൊണ്ട്ശക്തിപ്പെടുത്തുകയും വേണമെന്നുണ്ടോ?


അമേരിക്കക്ക് വേണ്ടി ഏകപക്ഷീയമായി ഇറാനെ ശത്രുരാജ്യം ആക്കേണ്ട കാര്യവും ഇന്ത്യ ഇറാന്റെ ശത്രുരാജ്യം ആവേണ്ട കാര്യവുമില്ല.


അറബ് രാജ്യങ്ങളെ ഇറാൻ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ല


പകരം ഇറാനെ അമേരിക്കയും ഇസ്രയേലും ഒരു കാരണവുമില്ലാതെ ആക്രമിച്ചപ്പോൾ ( അതുംഒന്നിനുമല്ലാതെ 47 വർഷങ്ങളായി ഉപരോധിച്ചുകൊണ്ട്അമേരിക്കൻ താവളങ്ങൾ അറബ്രാജ്യങ്ങളിലുള്ളത് കൊണ്ട് ഇറാൻ തിരിച്ച് ആക്രമിച്ചതാണ്അമേരിക്കയെഅമേരിക്കൻതാവളങ്ങളെ, അതിനാൽ അറബ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളെ. 


അക്കാര്യം അമേരിക്കയും ഇസ്രായേലും തങ്ങളെ ആക്രമിക്കുന്നതിന് മുൻപ് തന്നെ വ്യക്തമാക്കി പറഞ്ഞതുമാണ്.


ഇറാൻ പറഞ്ഞത് ചെയ്യുന്നു, ചെയ്തതും ചെയ്യാൻ പോകുന്നതും മാത്രം പറയുന്നു. 


കളവുകൾ മാറ്റിമാറ്റിപ്പറയുന്ന, ഗോൾ പോസ്റ്റ് മാറ്റിമാറ്റിക്കളിക്കുന്ന അമേരിക്കയുടെ രീതി ഇറാന് അറിയില്ല, അറിയേണ്ട.


ഇക്കാര്യം ഏറെക്കുറെ അറബ് രാജ്യങ്ങൾക്കൊക്കെയും മനസ്സിലാവുകയും ചെയ്തിട്ടുണ്ട്.


ആക്രമണം തുടങ്ങിയത് ഇറാനല്ലഅമേരിക്കയും ഇസ്രയേലുമാണ് ആക്രമണം തുടങ്ങിയത്


അമേരിക്കയും ഇസ്രയേലും തുടങ്ങിയ  ആക്രമണത്തിന്റെ കാര്യത്തിൽ ഇന്ത്യ എവിടെനിൽക്കുന്നു?


അതാണ് ചോദ്യം?


തിരിച്ചടിച്ചത് വെച്ചല്ല നിലപാട് എടുക്കേണ്ടത്


തിരിച്ചടിക്കുന്നത് പ്രതിരോധമാണ്അനിവാര്യമാണ്


തിരിച്ചടിക്കേണ്ടിവരുന്നതാണ്.


ആദ്യം ആക്രമിച്ചതിലെ തെറ്റും ശരിയും പറഞ്ഞാണ് നിലപാടെടുക്കേണ്ടത്


അമേരിക്കയും ഇസ്രായേലും എന്തായാലും ജയിക്കുമെന്ന് കരുതിയല്ല, അങ്ങനെ ജയിക്കുന്നവരുടെ കൂടെ നിൽക്കാം എന്ന് കരുതിയുമല്ല നിലപാടെടുക്കേണ്ടത്. 


ജയിക്കുന്നവരുടെ കൂടെ നിൽക്കാം എന്ന് കരുതി നിലപാടെടുക്കുന്നത് ശുദ്ധകാപട്യമാണ്.


അതും എത്രയോ കാലമായി ഉപരോധിക്കുന്നവർ തന്നെ ഇറാനെ ആക്രമിക്കുമ്പോൾ അതിൽകൃത്യമായ നിലപാടെടുക്കേണ്ട രാഷ്ട്രീയവും ജിയോപോളിറ്റിക്കൽ വിഷയങ്ങളും അടങ്ങിരിപ്പുണ്ട്.


അമേരിക്കൻ താവളങ്ങൾ ഉള്ള രാജ്യങ്ങളുടെ നിലപാടല്ല ഇന്ത്യ എടുക്കേണ്ടത്.  


അവർ പാവരാജ്യങ്ങളും പാവസർക്കാരുകളും ആണ്


അമേരിക്കൻ പാവരാജ്യങ്ങളായ അറബ് രാജ്യങ്ങളെ ഇന്ത്യ പുന്തുണക്കുന്നത് സ്നേഹം കൊണ്ടല്ലഅമേരിക്കക്ക് പിന്തുണ നൽകുന്നതിന്റെ വേറൊരു വളഞ്ഞ് മൂക്കുപിടിക്കുന്ന ഭാഷ്യമാണ് ഇന്ത്യയുടെ പിന്തുണ


യജമാനന് വേണ്ടി എന്തും ചെയ്യാൻ വിധിക്കപ്പെട്ട യജമാനന്റെ വേലക്കാരന് എന്തും ചെയ്യാൻവിധിക്കപ്പെട്ടവൻ എന്നതിനെ യോഗ്യതയായിക്കണ്ട് കൊടുക്കുന്ന പിന്തുണ.


 പിന്തുണയജമാനൻ ആഗ്രഹിച്ച് ലക്ഷ്യമിടുന്നത് പോലെ അറബികളെയും ഇറാനെയുംതമ്മിലടിപ്പിച്ച് ചോര കുടിക്കാൻ കൂടിയാണ്


ഫലത്തിൽ മുസ്ലിംകൾ തമ്മിലടിച്ച് മരിക്കാനുള്ള ഫാസിസ്റ്റ് മുസ്ലിം വിരുദ്ധതയിൽ ഊന്നിയുള്ളപിന്തുണയാണ് ഗൾഫ് രാജ്യങ്ങൾക്കെന്ന് പറഞ്ഞ് നൽകുന്ന കപട പിന്തുണ, കാപട്യം


ഷിയാ സുന്നി സംഘർഷമാക്കി ചിത്രീകരിക്കാനും മാറ്റാനുമുള്ള ഫാസിസ്റ്റ് മുസ്ലിം വിരുദ്ധതയുടെക്രൂരവിനോദ പിന്തുണ


ശരിയായ മുതലക്കണ്ണീര് മാത്രമായ പിന്തുണ


യുദ്ധം അമേരിക്കയും ഇസ്രായേലും ഏകപക്ഷീയമായി ഇറാന്റെമേൽ അടിച്ചേൽപ്പിക്കുമ്പോൾപിന്തുണയും എതിർപ്പും അവർക്കിടയിലാണ്അവരിലാർക്ക് എന്നതാണ് വിഷയം.


ഉസ്മാനും രമേശനും തമ്മിലുള്ള അടിയിൽ അങ്ങെവിടെയോ ഉള്ള തോമസിനല്ല പിന്തുണനൽകേണ്ടത്


ഉസ്മാനും രമേശനും ഇടയിൽ അടിയുണ്ടാവാൻ കാരണമായ സംഗതികൾ വിലയിരുത്തി അതിൽരണ്ടാലൊരു ഭാഗത്ത് നിൽക്കുകയും തെറ്റായ അടിപിടിയാണെങ്കിൽ അത് നിർത്തിക്കാൻ വേണ്ടത്ചെയ്യുകയുമാണ് വേണ്ടത്


അല്ലാതെ ക്രൂരവിനോദിയായി നോക്കിയിരുന്ന് ചിരിക്കുകയല്ല. പങ്കുപറ്റാൻ മാത്രം ജയിക്കുന്നവന്റെ കൂടെ നിൽക്കുകയല്ല നീതിബോധം, മനസ്സാക്ഷിയോടുള്ള നീതി.


തെറ്റായി ആക്രമിച്ചവന് താവളവും പിന്തുണയും നൽകുന്ന പാവകൾക്ക് പിന്തുണ നൽകുകഎന്നുവെച്ചാൽ തെറ്റായി ആക്രമിച്ചവന് പിന്തുണ നൽകുന്നതിന് തുല്യമാണ്.

Thursday, March 12, 2026

അമേരിക്കക്ക് പാളിയത്: ആയുധക്കരത്തും കണ്ണും മൂക്കും നോക്കാതെ നശിപ്പിക്കലും മാത്രമാണ് യുദ്ധം എന്ന് ധരിച്ചത്

 

ഇറാൻ ആദ്യമേ പറഞ്ഞിരുന്നു: “യുദ്ധം നിങ്ങൾ തുടങ്ങും. പക്ഷേ യുദ്ധം എപ്പോൾ നിർത്തണമെന്നത് നമ്മൾ തീരുമാനിക്കും” എന്ന്.


അമേരിക്കക്ക് പാളിയത്:


ഒന്ന്: ആയുധക്കരത്തും കണ്ണും മൂക്കും നോക്കാതെ നശിപ്പിക്കലും മാത്രമാണ് യുദ്ധം, അത് മാത്രമാണ് യുദ്ധ വിജയത്തെ നിശ്ചയിക്കുന്നത് എന്ന തെറ്റായ ധാരണ.


രണ്ട് : ഖാം നയി തീർന്നാൽ ഇറാൻ തീരുമെന്ന് കരുതിയത്. 


മൂന്ന്:,ഖാം നയി ഒരു സ്വേച്ഛാധിപതി ആയിരുന്നു എന്ന ഒരടിസ്ഥാനവും ഇല്ലാത്ത അമേരിക്കൻ തെറ്റിദ്ധാരണ, അല്ലെങ്കിൽ അമേരിക്ക ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമിച്ച തെറ്റിദ്ധാരണ. 


നാല്: ഇസ്ലാമും ഇറാനും സ്വേച്ഛാധിപത്യത്തിന് വിരുദ്ധമാണ്. ഇസ്ലാമിൽ അധികാരം ഭാരിച്ച ഉത്തരവാദിത്തമാണ്, അല്ലാതെ അലങ്കാരമോ ആർഭാടമോ അഹങ്കാരമോ അല്ലെന്നറിയാതെ പോയത്.


അഞ്ച്:,യഥാർത്ഥത്തിൽ അമേരിക്കക്ക് വേണ്ടത് അറബ് ലോകത്തെവിടെയും വിശിഷ്യാ ഇറാനിലും വേണ്ടത് ജനാധിപത്യമല്ല. തങ്ങളെ അനുസരിക്കുന്ന ഭരണകൂടങ്ങളെയാണ്. തങ്ങളെ അനുസരിക്കുന്ന സ്വേച്ഛാധിപതിയെയാണ്.


ആറ് : ഖാം നയി ഇല്ലാതായാൽ ഇറാൻ ജനത സമരവുമായി ഭരണകൂടത്തിനെതിരെ തിരിയുമെന്ന് വിചാരിച്ചു. 


ഏഴ്:,യഥാർത്ഥത്തിൽ,  ഖാം നയി ഇല്ലാതായതോടെ ഇറാൻ ജനത ഖാം നയിക്കും ഖാം നായിക്ക് ശേഷമുള്ള ഖാം നയിയുടെ അതേ ആദർശലക്ഷ്യങ്ങൾ പിന്തുടരുന്ന ഇറാൻ ഭരണകൂടത്തിനും പൂർവാധികം പിന്തുണ നൽകുന്നതാണ് പിന്നീട് കണ്ടത്.


എട്ട് : ഇറാന് ഇത്ര കരുത്തുണ്ടെന്നും ഇറാൻ ഇത്ര കരുത്തോടെ തിരിച്ചടിക്കുമെന്നും കരുതിയില്ല.


ഒൻപത്: ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതോടെ യുദ്ധത്തെ ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലാക്കാം എന്ന് അമേരിക്ക കരുതി. ആ വകയിൽ ആയുധക്കച്ചവടം തകൃതിയായും ലാഭകരമായും നടത്താമെന്ന് കരുതി.


പത്ത്:,പോരെങ്കിൽ, മുസ്ലിംകളാരും ചിന്തിക്കാത്ത ഷിയാ സുന്നി യുദ്ധമാക്കി ഇതിനെ മാറ്റാമെന്നും അമേരിക്ക കരുതി. അങ്ങനെയും ആയുധക്കച്ചവടം തകൃതിയായും ലാഭകരമായും നടത്താമെന്ന് കരുതി.


പതിനൊന്ന്: അമേരിക്കൻ അടിമകൾ ആയിരുന്നിട്ടും പക്ഷേ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ എന്തുകൊണ്ടോ ഇറാനെതിരെ കമാ എന്ന് സംസാരിച്ചില്ല. 


പന്ത്രണ്ട്: ഇറാനെതിരെ യുദ്ധം ചെയ്യാൻ അവർ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല താങ്കളുടെ മണ്ണുപയോഗിച്ച് ഇറാനെതിരെ അമേരിക്ക യുദ്ധം ചെയ്യുന്നതിൽ വല്ലാതെ പിന്തുണ നൽകിയില്ല.


കമാ എന്ന് ഇറാനെതിരെ സംസാരിക്കാതിരിക്കാൻ ഗൾഫ് രാജ്യങ്ങളിലെ  ഭരണാധികാരികളെ പ്രേരിപ്പിച്ച കുറെ കാരണങ്ങൾ താഴെ പറയും പോലെ ഉണ്ടാവാം.


a) ഇറാൻ ആക്രമിക്കുന്നത് അമേരിക്കൻ താല്പര്യങ്ങളെയാണ്. വൻശക്തിയാണെന്ന് വീമ്പിളക്കുന്ന അമേരിക്കയെ സംരക്ഷിക്കുക അമേരിക്കയുടെ പണിയാണ്; തങ്ങളുടെ പണിയല്ല, അറബികളുടെ പണിയല്ല എന്ന നിലപാട് കാണിച്ചു.


b) തങ്ങളെ (അറബികളെ) സംരക്ഷിക്കുമെന്ന് പറഞ്ഞ് അവിടങ്ങളിൽ വന്ന അമേരിക്കക്ക് സ്വയം സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഞങ്ങൾ ഗൾഫ് രാജ്യങ്ങൾ എന്ത് ചെയ്യാൻ എന്ന ചോദ്യമുന്നയിക്കും പോലെ നിന്നു അറബ് രാജ്യങ്ങൾ.


c) മുസ്ലിംകളെ തമ്മിലടിപ്പിച്ച് ആയുധം വിറ്റ് ചോര കുടിക്കാനുള്ള അമേരിക്കൻ കെണി അറബ് ഭരണാധികാരികൾ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. 


d) ഇസ്രായേലിനെ കണക്കിന് ശിക്ഷിക്കുന്ന ഇറാനെ അറബ് ഭരണാധികാരികൾക്ക് മധുരിച്ചിട്ട് തുപ്പാൻ സാധിച്ചില്ല. 


e) അറബ് ജനതയുടെ മനസ്സ് ഇറാനൊപ്പമാണെന്ന് തിരിച്ചറിവ് അറബ് ഭരണാധികാരികളേ ഇറാനെതിരെ എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് വല്ലാതെ പിന്തിരിപ്പിച്ചു. 


f) ഇറാനെ ഗൾഫ് രാജ്യങ്ങൾ തിരിച്ചടിച്ചാൽ ആഭ്യന്തര പ്രശ്നങ്ങൾ ജനങ്ങളുടെ പ്രതിഷേധമായി ഉടലെടുക്കും, ഇറാന്റെ തിരിച്ചടി കൂടുകയും  ചെയ്യുമെന്ന ഭീതി ഉടലെടുത്തു.


g) ഈ യുദ്ധത്തെ അറബ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള യുദ്ധമാക്കി മാറ്റുന്നതിനെ അറബ് രാജ്യങ്ങൾ പേടിച്ച് പ്രതിരോധിച്ച് നിയന്തിച്ച് നിന്നു.


h) ഈ യുദ്ധത്തെ ഷിയാ സുന്നി യുദ്ധമാക്കി, ഗൾഫ് രാജ്യങ്ങളിൽ ആഭ്യന്തര കലഹമാക്കി മാറ്റുന്നതിനെ അറബ് രാജ്യങ്ങൾ പേടിച്ച് പ്രതിരോധിച്ച് നിയന്തിച്ച് നിന്നു.