Sunday, August 23, 2026

അതേ, നോട്ട് നിരോധിച്ചത് മഹാഅബദ്ധം തന്നെയായിരുന്നു.

അതേനോട്ട് നിരോധിച്ചത് മഹാഅബദ്ധം തന്നെയായിരുന്നു


ഒന്നും മനസ്സിലാക്കാതെ എന്തോ ചെയ്ത അബദ്ധം.


പക്ഷേ അത്ര വലിയ തെറ്റായ അബദ്ധം ചെയ്തിട്ടും  ഭരണകൂടത്തിന് ഒന്നും പറ്റിയില്ല…..…


അത്ര വലിയ ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നിട്ടും ഭരണകൂടത്തിനെതിരെ ഇവിടെആരും കലാപങ്ങൾ ഉണ്ടാക്കിയില്ല


അസൂയ മൂത്ത സമൂഹം അപ്പുറത്തുള്ളവന്റെത് നഷ്ടപ്പെടുന്നതിൽ ആഹ്ലാദം നേടാൻ കാത്തിരുന്ന് സ്വന്തം നാശം വാങ്ങിയതാണ് കാരണം.


നിരാശപ്പെട്ട സമൂഹത്തിൽ ഏറ്റവും എളുപ്പം കയറ്റാനും നിറക്കാനും അസൂയയും വെറുപ്പും ആണെന്നറിയുന്ന പാർട്ടി അത് ഭംഗിയായി നിറവേറ്റുകയും ചെയ്തു.


നിരാശയും അസൂയയും മൂത്ത ഇന്ത്യൻ സമൂഹം ഫലത്തിൽ അത്രക്ക് പ്രതിക്കരിക്കാത്ത ജനത കൂടിയായി മാറി


അതിൽ നിന്നും ഫാസിസ്റ്റ് ഭരണകൂട പാർട്ടി വ്യക്തമായും മനസ്സിലാക്കിയ ഒരു മനസ്സിലാക്കലുണ്ട്


തങ്ങൾക്കെന്തും ചെയ്യാം. 


ഈ സമൂഹം ഷണ്ഡന്മാരാണ്. 


ആരൊക്കെ എന്തെല്ലാം ചെയ്താലും തങ്ങൾക്ക് ഒന്നും പറ്റില്ലെന്ന്തങ്ങളെ ഒന്നും ചെയ്യില്ലെന്ന്


അത്രക്ക് പ്രതികരണശേഷിയില്ലാത്ത ഷണ്ഡന്മാരാണ്  ജനതയെന്ന്


ഈ സമൂഹത്തിന്റെ ഷണ്ഠത്വത്തിനും നിരാശയ്ക്കും നിസ്സഹായതയ്ക്കും മറുമരുന്നായി വേണ്ടത് അപ്പുറത്തുള്ളവരും ഷണ്ഡൻമാരാവുന്നു എന്നുറപ്പിക്കാനുള്ള അസൂയയും വെറുപ്പും എളുപ്പം പടരുന്ന വികാരം മാത്രം തന്നെ.


നായക്ക് എല്ലിൻ കഷണം എന്നത് പോലെ എന്തിനും ഏതിനും മുസ്ലിംവിരോധവും പാക്കിസ്ഥാനുംആരോപിച്ച് മുന്നിൽ വെച്ച് മറയുണ്ടാക്കിയാൽ മാത്രം മതി ഈ ജനതക്കെന്ന്. 


ആ നിലക്ക് നോട്ട് നിരോധം സ്വന്തം അബദ്ധം കൊണ്ട് വിചാരിക്കാതെ വീണുകിട്ടിയ ഒരു പരീക്ഷണം കൂടിയായി മാറി


എന്തും സഹിക്കുന്നഒന്നിനും കൊള്ളാത്തപ്രതികരിക്കാത്ത വിഡ്ഢികളാണ് ഇന്ത്യക്കാരെന്ന്ഒന്നുകൂടി ഉറപ്പിക്കുന്ന പരീക്ഷണം.


തിന്നാൻ പറ്റാത്ത പുല്ലിൻ കെട്ട് എപ്പോഴും മുൻപിൽ എന്ന പോലെ മുസ്ലിംവിരോധവും പാക്കിസ്ഥാനും മാത്രം എപ്പോഴും മുൻപിൽ വെച്ചാൽ മതി, എന്ത് സഹിച്ചും ഈ കഴുത സമൂഹം അസൂയയുംവെറുപ്പും കൊണ്ട് വയറു നിറയുമെന്ന ധാരണയുമായി ഓടും, ഉറങ്ങും എന്നൊക്കെ മനസ്സിലാക്കിയ പരീക്ഷണം.  


മകൻ ചത്തിട്ടായാലും സാരമില്ല മരുമകളുടെ കണ്ണീര് (മുസ്ലിംകളുടെ കണ്ണീര്) കണ്ടാൽ മതിയെന്ന ക്രൂരവിനോദ മനഃശാസ്ത്രം വേണ്ടത്ര വളർന്നുകഴിഞ്ഞെന്ന് മനസ്സിലാക്കാനായ അബദ്ധ പരീക്ഷണം.


അതുകൊണ്ട് തന്നെ നോട്ട് നിരോധം കാരണം തെരുവുകൾ കത്തിയില്ല, ജനങ്ങൾ കുലുങ്ങിയില്ല.


നോട്ട് നിരോധം പാളിപ്പോയതിന്റെ പേരിൽ മോദിയെ ആരും ജീവനോടെ കത്തിച്ചില്ല …


യഥാർത്ഥത്തിൽ മോദി പറഞ്ഞത് പ്രകാരമാണെങ്കിൽ മോദിയെ പച്ചക്ക്  നാട്ടുകാർ തെരുവിലിട്ട്കത്തിക്കേണ്ടതായിരുന്നു.


അമ്പത് ദിവസം കഴിഞ്ഞാൽ വലിയ നേട്ടമില്ലെങ്കിൽ അങ്ങനെ പച്ചക്ക് കത്തിക്കാൻ തന്നെയായിരുന്നു മോദി ജനങ്ങളോട് ആവശ്യപ്പെട്ടത്.


ന്യായീകരണ തട്ടിക്കൂട്ട് വാർത്തകൾ മാത്രമല്ലാതെ, ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളെയും ശ്വാസംമുട്ടിച്ചതല്ലാതെ, നോട്ട് നിരോധിച്ചത് കൊണ്ട് കിട്ടിയ നേട്ടം ഒന്നുമില്ലായിരുന്നു.


ഏതോ ചിലർക്ക് നോട്ട് കെട്ടുകൾ കത്തിക്കേണ്ടി വന്നു എന്നൊക്കെ പറയും പോലുള്ള തട്ടിക്കൂട്ട് വാർത്തകൾ മാത്രമല്ലാതെ.


എത്രത്തോളം ശരിയായ വാർത്തയാണ് എന്നത് വേറെ തന്നെ അന്വേഷിച്ചു മനസ്സിലാക്കേണ്ട വെറും വാട്സാപ്പ് വാർത്തകൾ.


നോട്ട് നിരിധിച്ചിട്ട് എത്ര ശതമാനം നോട്ടുകൾ റിസർവ്വ് ബാങ്കിൽ തിരിച്ചെത്തി എന്ന് മാത്രംഅന്വേഷിച്ചു നോക്കിയാൽ മതി ആരും എവിടേയും നോട്ട് കെട്ടുകൾ കത്തിച്ചിട്ടില്ലെന്ന് മനസ്സിലാക്കാൻ.


ഏറെക്കുറെ പഴയ നോട്ടുകളും നൂറ് ശതമാനവും തിരിച്ചെത്തി.ൽ, വെളുത്തതായി.


എങ്കിൽ, എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?


എങ്കിൽ, എന്തിനാണ് നോട്ട് നിരോധിച്ചത്?


കള്ളപ്പണവും വെള്ളപ്പണമായി മാറി, കള്ളപ്പണത്തെയും വെള്ളപ്പണമാക്കാൻ സഹായിച്ചു എന്നതല്ലാതെ പിന്നെന്ത് ഗുണമുണ്ടായി നോട്ട് നിരോധം കൊണ്ട്?


കള്ള നോട്ടുകളെ തരിമ്പും പിടിക്കാൻ സാധിച്ചതും ഇല്ല.


പിശാചുക്കൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ആനന്ദം കണ്ടെത്തിയത് മാത്രം നോട്ട് നിരോധിച്ചത് കൊണ്ട് കിട്ടിയ വലിയ നേട്ടംമിച്ചം


എത്ര കളവുകൾ പറഞ്ഞു, എത്ര കലാപങ്ങൾ ഉണ്ടാക്കി, എത്രമാത്രം ബുദ്ധിമുട്ടിച്ചു എന്നത് തന്നെയാണല്ലോ പിശാക്കുകൾക്ക് ആശ്വാസം,  പിശാചുക്കളുടെ ആശ്വാസം.


നോട്ട് നിരോധിച്ചത് കൊണ്ട് ഉറപ്പിക്കാൻ സാധിച്ച വേറൊരു കാര്യമുണ്ട്


പ്രതിപക്ഷ പാർട്ടികളുടെ കയ്യിൽ പണമില്ലാതാവുന്നുവെന്നത്. തങ്ങളുടെ കയ്യിൽ മാത്രം പണം എന്ന്ഉറപ്പിക്കുക എന്നത്


 വഴിയിൽ ജനാധിപത്യത്തെ തങ്ങളുടെ മാത്രം ആധിപത്യമാക്കുക എന്നത്. 

The demonetization was indeed a huge blunder without understanding anything.

Yes, the demonetization was indeed a huge blunder.

A blunder done without understanding anything.


But despite committing such a massive mistake, nothing happened to this government…


Despite having to endure such great hardships and difficulties, no one here rose up in revolt against the government.


The reason is that a society consumed by envy destroyed itself while waiting to find joy in the losses of others.


The party, knowing that envy and hatred are the easiest things to instill and fill into a disillusioned society, fulfilled that beautifully.


The Indian society, consumed by disappointment and envy, effectively became a people that didn’t react much at all.


From this, the fascist ruling party clearly arrived at one understanding:


That they can do anything.


That this society consists of eunuchs.


That no matter what anyone does, nothing will happen to them, nothing will be done to them.


That this is a people so lacking in the capacity to react that they are eunuchs.


The only remedy needed for this society’s impotence, despair, and helplessness was the easily-spreading emotion of envy and hatred that ensures those on the other side also become eunuchs.


Like a bone thrown to a dog, all this people needs is for anti-Muslim sentiment and Pakistan to be blamed and placed in front as a cover for anything and everything.


In that sense, demonetization, beyond being its own blunder, also became an experiment that fell into their lap unintentionally.


An experiment reaffirming that Indians are fools who endure everything, are good for nothing, and never react.


An experiment through which they understood that no matter what is endured, as long as anti-Muslim sentiment and Pakistan are always kept in front—like an inedible bundle of grass always held out—this donkey-like society will run and sleep on, its stomach filled with envy and hatred.


A misguided experiment through which they understood that the cruel entertainment psychology of “it doesn’t matter if my son dies, as long as I see my daughter-in-law’s tears (the tears of Muslims)” has grown quite sufficiently.


That is precisely why, because of demonetization, the streets did not burn, the people were not shaken.


No one burned Modi alive over the failure of demonetization…


In truth, if things had gone as Modi himself said, the people of this country should have burned Modi alive in the streets.


That is literally what Modi asked the people to do if there was no major achievement after fifty days.


Apart from fabricated justificatory news stories, and apart from suffocating the entire population of a country, there was no actual gain obtained from demonetization.


Apart from fabricated stories like “some people had to burn their bundles of notes.”


Mere WhatsApp news whose accuracy needs to be separately investigated and verified.


One only needs to check what percentage of notes came back to the Reserve Bank after demonetization to understand that no one, anywhere, burned bundles of notes.


Nearly all of the old notes came back, cent percent, turned white.


So then, what actually happened?


So then, why was demonetization carried out?


Beyond turning black money into white money, and helping convert black money into white money, what other benefit did demonetization bring?


It didn’t even manage to catch counterfeit notes in the slightest.


The only real gain, the only surplus, that came from demonetization was that devils found joy in troubling the people.


After all, how many lies were told, how many disturbances were created, how much suffering was inflicted—that itself is the comfort of devils, the solace of devils.


There is one more thing that demonetization managed to secure.


That opposition parties would be left without money. That only they themselves would have money.


And through that path, to turn democracy into their sole dominance.

Saturday, August 22, 2026

ബഹുഭാര്യത്വം, ഇസ്ലാം, ഡോക്ടർ ഐഷയുടെ സമരം.

ബഹുഭാര്യത്വം, ഇസ്ലാം, ഡോക്ടർ ഐഷയുടെ സമരം. 

പുരുഷന്മാർക്കുള്ള ബഹുഭാര്യത്വ അനുമതി പോലൊന്ന് സ്ത്രീക്ക് ബഹുഭർതൃത്വ അനുവാദമായി ഇസ്ലാമിൽ ഇല്ല


എന്തുകൊണ്ട് സ്ത്രീക്ക് ഇസ്ലാം ബഹുഭർതൃത്വത്തിന് അനുവാദം നൽകുന്നില്ല?


സ്ത്രീക്ക് കൊടുക്കാത്ത ഒരനുവാദം എന്തുകൊണ്ട് പുരുഷന് വിവാഹ കാര്യത്തിൽ ബഹുഭാര്യത്വ സാധ്യതയായി ഇസ്ലാം നൽകി?


ഈ ചോദ്യങ്ങൾ വളരെ നിഷ്കളങ്കം, യുക്തിഭദ്രം എന്നൊക്കെ ഒറ്റക്കേൾവിയിൽ തോന്നിപ്പോകും.


പക്ഷേ ചോദ്യങ്ങൾ വളരെ നിഷ്കളങ്കമല്ല, യുക്തിഭദ്രമല്ല. 


ആദ്യം മനസ്സിലാക്കേണ്ടത് മറ്റൊന്നാണ്. 


ഇസ്ലാം വെറും ആചാര-വിശ്വാസ-ആരാധനാ മതമല്ല; പകരം ജീവിതത്തിന്റെ സകല-നിഖില മേഖലകളും സ്പർശിക്കുന്ന, എല്ലാ മേഖലകളിലും നിർദ്ദേശങ്ങളും നിയമങ്ങളും നൽകുന്ന ജീവിതപദ്ധതിയാണ്, സാമൂഹ്യക്ഷേമ പ്രത്യേശാസ്ത്രമണ് എന്നതാണ്. 


അതിനാൽ കൂടിയാണ് ബഹുഭാര്യത്വം, വിവാഹമോചനം, വ്യഭിചാരം, മദ്യം-പലിശ നിരോധനം എന്നിങ്ങനെയുള്ള ഒരു മതവും നേരിട്ട് സ്പർശിക്കാത്ത മേഖലകളും ഇസ്ലാം കൃത്യമായും വ്യക്തമായും സ്പർശിക്കുന്നത്.


പ്രകൃതിപരമായി തന്നെ മനുഷ്യർക്കിടയിൽ ബഹുഭാര്യത്വം സ്വയം നിലനിൽക്കുന്ന കാര്യം.


എന്നാൽ ബഹുഭർതൃത്വം തർക്കിക്കാനില്ലാത്ത വിധം സ്വയം നിലനിൽക്കാത്ത, സ്വയം നിലനിൽക്കാനാവാത്ത കാര്യം.


എന്ന വസ്തുത ചോദ്യത്തിൽ മറച്ചുനിർത്തപ്പെടുന്നു. 


ഒരു സ്ത്രീക്കും അവളുടെ പ്രകൃതം വെച്ച് ബഹുഭർതൃത്വം കൊണ്ടുനടക്കുക സാധ്യമല്ല.


സ്ത്രീയും പുരുഷനും അക്കാര്യത്തിൽ വേറെ വേറെ തന്നെയാണ്. ഉപരിതല പ്രധാനമായ ലൈംഗികത കൊടുനടക്കുന്ന പുരുഷൻ ഉപരിതലത്തിൽ എത്രയുമെത്രായും വിതറിപ്പോകുന്ന കോളത്തിലാണ് സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്. 


യഥാർത്ഥത്തിൽ പുരുഷന് പോലും വലിയൊരു നിയന്ത്രണം അക്കാര്യത്തിൽ ഇല്ലെന്ന പോലെ.


സ്ത്രീക്ക് ബഹുഭർതൃത്വത്തിന് അനുവാദം നൽകിയാൽ കുട്ടികളുടെ പിതൃത്വം സംശയിക്കപ്പെടും, പിതൃത്വം ഉറപ്പിക്കാനാവില്ല എന്നത് വളരെ ലളിതമായ വസ്തുത


ഈയടുത്ത് സാധ്യമായ, എപ്പോഴും ഉദ്ദേശിക്കും പോലെ നടത്താൻ സാധിക്കാത്ത ഡിഎൻഎ ടെസ്റ്റ് വെച്ചല്ല ഇക്കാര്യത്തെ സമീപിക്കേണ്ടത്.


പുരുഷനെ പോലെ എത്രയുമെത്രയും വിത്ത് വിതറാൻ എപ്പോഴും സാധിക്കുന്ന വിധത്തിലല്ലമാസത്തിൽ ഒരിക്കൽ മാത്രം അണ്ഡം ഉണ്ടാവുന്ന സ്ത്രീ. 


ഏറിയാൽ കൊല്ലത്തിൽ ഒന്ന് മാത്രം ഗർഭംധരിക്കാൻ പറ്റുന്നഒരിക്കൽ ഗർഭിണിയായാലുംപ്രസവിച്ചാലും തന്നെ പ്രകൃതിപരമായി പലകോലത്തിൽ കെണിഞ്ഞുപോകുന്ന സ്ത്രീയുടെ കാര്യംവേറെ തന്നെയാണ്. 


സ്ത്രീ ആ നിലക്കും വേറെ തന്നെ സംരക്ഷിക്കപ്പെടേണ്ടവളാണ്.


അതുകൊണ്ട് കൂടിയാണ്, അങ്ങനെയങ്ങ് വിത്ത് വിതറി തടിതപ്പാൻ പാടില്ലെന്ന് വരുത്തും പോലെ, പുരുഷനാണ് കൈകാര്യം കർതൃത്വ ബാധ്യതയും ചിലവഴിക്കാനുള്ള ബാധ്യതയും എന്ന് ഖുർആൻ നിഷ്കർഷിച്ചു കൊണ്ട് ഉറപ്പിച്ചത്.


“സ്ത്രീകളുടെ മേൽ കൈകാര്യം കർതൃത്വ ബാധ്യത പുരുഷന്മാർക്കാണ്. എന്തുകൊണ്ടെന്നാൽ…: അല്ലാഹു ചിലരെ ചിലരുടെ മേൽ പ്രത്യേകപ്പെടുത്തിയത് അങ്ങനെയാണ്, ഒപ്പം ചിലവഴിക്കുന്നത് പുരുഷനാണ് “ (ഖുർആൻ)


ചിലവഴിക്കാനുള്ള ബാധ്യത: ഇത് ലോകാടിസ്ഥാനത്തിൽ തന്നെ പുരുഷന്റെതായി ക്രമേണ മാറിയെങ്കിലും ഒരു ഗ്രന്ഥം എന്ന നിലക്ക് പുരുഷന്റെ മേൽ നിഷ്കർഷിച്ചതും നിയമമാക്കിയതും ഖുർആൻ മാത്രമാണ്, ഇസ്ലാം മാത്രമാണ്.


വിവാഹം എന്നത് പുരുഷൻ പുരുഷന് വേണ്ടി നടത്തുന്നതോ, സ്ത്രീയെ കെട്ടുന്നതോ വേൾക്കുന്നതോ ആയ പ്രക്രിയ അല്ല. 


പുരുഷനെ കുടുക്കാൻ സ്ത്രീക്ക് വേണ്ടി സമൂഹത്തിന് ഉണ്ടാക്കേണ്ടി വന്ന ഒന്നാണ് വിവാഹം.


പെണ്ണിനെ പുരുഷൻ കെട്ടി കെട്ടിയിടാനില്ല വിവാഹം. സ്ത്രീ ഗർഭിണിയായി കുടുങ്ങി സ്വയം കെട്ടിയിടപ്പെടും. 


സ്ത്രീ ഗർഭിണിയായി കെട്ടിയിടപ്പെട്ട് പുരുഷൻ ഒഴിഞ്ഞുപോയി രക്ഷപ്പെടുന്നത് ഒഴിവാക്കാൻ കൂടിയാണ് വിവാഹം.


വിത്ത് വിതറി സ്ത്രീയുടെയും സ്ത്രീയിലൂടെ ഉണ്ടായേക്കാവുന്ന കുട്ടികളുടെയും സംരക്ഷണച്ചുമതല ഏറ്റെടുക്കാതെ രക്ഷപ്പെട്ട് പോയേക്കാവുന്ന പുരുഷനെ സ്ത്രീക്കും കുഞ്ഞിനും വേണ്ടി കെട്ടിയിടുന്ന സാമൂഹ്യകർമ്മമാണ് വിവാഹം. 


അതുകൊണ്ടാണ് ഇന്നും എന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും സ്ത്രീയെയുംകുഞ്ഞിനെയും സാമ്പത്തികം നൽകി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പുരുഷനാണ് എന്ന് വന്നത്.


സ്ത്രീക്ക് ഒരു സമൂഹത്തിലും രാജ്യത്തിലും പുരുഷനെയോ കുഞ്ഞുങ്ങളെയോ സാമ്പത്തികം നൽകിസംരക്ഷിക്കേണ്ട ഉത്തരവാദിത്തം നിയമപരമായി ഇല്ല


ഏതെങ്കിലും സ്ത്രീ സ്വയം തെരഞ്ഞെടുപ്പായോ നിസ്സഹായതയിൽ നിർബന്ധിതമായോ ചെയ്തുപോകുന്ന അപവാദങ്ങൾ അളവുകോലല്ല, സാമാന്യവൽക്കരിച്ചു കണ്ടുകൂടാ.


പിന്നെ, യുദ്ധവും ജോലിയും ഉപജീവനവും തേടി നടത്തേണ്ടിവരുന്ന യാത്രയും പുരുഷന്റെ പിരടിയിൽ വന്നുചേരുന്ന രണ്ട് സംഭവങ്ങളാണ്.


യുദ്ധത്തിലും യാത്രയിലും പോകുന്ന പുരുഷന് അകാലമരണങ്ങൾ ഏറെയുണ്ടാവുന്നു എന്നത്കൊണ്ട് സ്ത്രീകൾ ഏറെ വിധവകളായും കുഞ്ഞുങ്ങൾ അനാഥരായും ഉപേക്ഷിക്കപ്പെടാൻകാരണമാവുന്നു. 


ബഹുഭാര്യത്വം ആവശ്യവും അനുവാദവും ആക്കേണ്ടി വന്ന ചരിത്രപരവും സാമൂഹികമായ പശ്ചാത്തലം ഇതുകൂടിയാണ്.


അത് പരിഹരിക്കാനും  വഴിയിൽ നീതി നടപ്പാക്കാനും കൂടിയാണ് ബഹുഭാര്യത്വം


സംരക്ഷണം കിട്ടാത്ത കുഞ്ഞും അമ്മയും ഇല്ലെന്നുറപ്പിക്കുന്നത് കൂടിയാണ് ബഹുഭാര്യത്വ അനുവാദം.


ഭോഗിക്കാൻ വേണ്ടിയുള്ള ഏർപ്പാട് മാത്രമെന്ന സങ്കുചിത ശാരീരിക ഉപരിതല വീക്ഷണത്തിൽ നിന്ന്മാറി സംരക്ഷണ-സഹകരണ പ്രക്രിയ എന്ന് കൂടി ബഹുഭാര്യത്വത്തെ മനസ്സിലാക്കിയാൽ സംഗതിക്ക്വേറെ മുഖം വരും


അപവാദങ്ങളെ വെച്ചല്ല ; പൊതുവായ കാര്യങ്ങൾ വെച്ചും എല്ലാ കാലങ്ങളെയും ഉൾക്കൊണ്ടുമാണ്ബഹുഭാര്യത്വത്തെ എന്നല്ല എല്ലാ വിഷയങ്ങളിലും ഉള്ള ഇത്തരം വിധികളെ നാം കാണേണ്ടത്.


ഇസ്ലാം ഇതേസമയം വിവാഹേതര ബന്ധങ്ങളെ (അഥവാ വ്യഭിചാരത്തെകൃത്യമായും നിരോധിക്കുകമാത്രമല്ലഒപ്പം വ്യഭിചാരത്തിന് കഠിന ശിക്ഷ നിശ്ചയിക്കുകയും ചെയ്യുന്ന സമഗ്ര ജീവിതവ്യവസ്ഥയാണെന്ന് കൂടി മനസ്സിലാക്കണം


സ്വതന്ത്ര മനുഷ്യപ്രകൃതത്തെ ഇസ്ലാം മനസ്സിലാക്കുന്നത് കൊണ്ടാണ് ഇത്: സ്ത്രീക്കും പുരുഷനുംവിവാഹമോചന ശേഷംഅല്ലെങ്കിൽ ഭർത്താവോ ഭാര്യയോ മരിച്ചാൽമറ്റൊരു വിവാഹത്തിന്കൃത്യമായ അനുമതി ഇസ്ലാം നൽകുന്നത് കൂടി ഇതോട് കൂടി കൂട്ടിവായിക്കേണ്ടതാണ്.


*******


ഡോക്ടർ ഐഷയുടെ വിഷയത്തിൽ നൂറ് ശതമാനം ഐഷയ്ക്കൊപ്പം.


പറഞ്ഞുകേൾക്കുന്നത് പോലെ തന്നെയാണ് വസ്തുതകളെങ്കിൽ  ഭർത്താവ് പുരുഷൻചെയ്യുന്നതിൽ ഒരു ശരീഅത്തും ഇസ്ലാമികതയും ഇല്ല


പക്ഷേ, വിഷയം മുഴുവനും അറിയില്ല, എല്ലാ ഭാഗവും കേട്ടിട്ടില്ല എന്ന കുറ്റസമ്മതത്തോടെയാണ് ഈ വിധിപറച്ചിൽ നടത്തുന്നത്.


അഥവാ ആരൊക്കെയോ തെറ്റായി നടപ്പാക്കുന്നതെറ്റായി അവതരിപ്പിക്കുന്ന ശരീഅത്ത്അഥവാഇസ്ലാം ഇങ്ങനെയല്ല എന്ന് മാത്രം പറയുന്നു.


ബഹുഭാര്യത്വത്തിൽ നീതി പുലർത്താൻ സാധിക്കില്ലെങ്കിൽ ഒന്ന് മാത്രം എന്ന ശരീഅത്തെ ഉള്ളൂ


ഭാര്യമാരിൽ ഒന്നിലേക്ക് മാത്രം ചായാൻ അനുവദിക്കുന്ന ശരീഅത്ത് ഇല്ലഇസ്ലാം ഇല്ലഖുർആൻഇല്ല.


വെറും വെറുതേ രണ്ടും മൂന്നും കെട്ടാൻ അനുവദിക്കുന്ന ശരീഅത്തും ഇസ്ലാമും ഖുർആനും ഇല്ല


നീതി പുലർത്താൻ വേണ്ടി മാത്രം, നീതി പുലർത്താൻ ആവശ്യമാണെങ്കിൽ മാത്രം നീതിയെഉപാധിയാക്കി മാത്രം അനുവദിച്ച ബഹുഭാര്യത്വമേ ഇസ്ലാമിൽ ഉള്ളൂശരീഅത്തിൽ ഉള്ളൂ


ബഹുഭാര്യത്വം അനുവദിക്കുന്ന ഖുർആൻ സൂക്തം തുടങ്ങുന്നത് തന്നെ “അനാഥകൾക്കിടയിൽനീതി പുലർത്താൻ സാധിക്കുന്നില്ലെന്ന് നിങ്ങൾ ഭയക്കുന്നുവെങ്കിൽ……” എന്ന ഉപാധിയോടെയാണ്.


എന്നിരിക്കെ നീതിനിഷേധം ഫലമാകുന്ന ബഹുഭാര്യത്വം ഇസ്ലാമികമല്ലശരീയത്തല്ല.


ഒരു നിയമം കൃത്യമായി കൊണ്ടുനടക്കാത്ത സമൂഹം ഉണ്ടെങ്കിൽ ചോദ്യം ചെയ്യേണ്ടത് നിയമത്തെയല്ല, നിയമത്തിലെ യുക്തിയെ അല്ല, 


ചോദ്യം ചെയ്യേണ്ടത് നിയമത്തെ തെറ്റായി ഉപയോഗിക്കുന്ന, നിയമത്തിൽ ഒഴികഴിവ് കണ്ടെത്തി രക്ഷപ്പെടുന്ന സമൂഹത്തെയാണ്. 


ബഹുഭാര്യത്വം പല പരിഹാരങ്ങളിൽ ചില പരിഹാരമാണ്. പരിഹാരത്തെ തന്നെ പ്രശ്നമാക്കി മാറ്റും വിധം അതിനെ തെറ്റായി ഉപയോഗിക്കുന്നതിനെ തടയേണ്ടതുമുണ്ട്. കാലിലിടേണ്ട പരിഹാരമായ ചെരുപ്പിനെ തലയിൽ ഇടുന്നുണ്ടെങ്കിൽ അത് ചെരുപ്പ് എന്ന പരിഹാരം ഉണ്ടാക്കിയ പ്രശ്നമല്ല, ചെരുപ്പിനെ തലയിൽ തെറ്റായിവെച്ചവൻ ഉണ്ടാക്കിയ പ്രശ്നമാണ്.