ഭാരത് മാതാ കീ ജയ്.
വന്ദേ മാതരം.
അറിയണം: “വന്ദേ മാതരം” സംഭവിപ്പിക്കുന്നതിന് പകരം ആ എ ഐ സമ്മിറ്റ് കുളമാക്കി “നിന്ദേമാതരം” സംഭവിപ്പിച്ച, ഭാരതമാതാവിനെ നിന്ദിച്ച, അന്താരാഷ്ട്ര സമൂഹത്തെക്കൊണ്ട് നിന്ദിപ്പിച്ച, പരിഹസിപ്പിച്ച ആ യൂണിവേഴ്സിറ്റി ബിജെപി ഭരിക്കുന്ന ഉത്തമസംസ്ഥാനമായ വന്ദേമാതരഉത്തർപ്രദേശിൽ നിന്നാണ്.
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഭാരത് മാതാ കീ ജയ് നിർബന്ധിച്ച് വിളിപ്പിക്കുന്ന ഉത്തർപ്രദേശിൽനിന്നാണ്.
ഇരട്ട എഞ്ചിൻ ആലോചിച്ച് തീരുമാനിച്ച് തെരഞ്ഞെടുത്ത് വന്ന യൂണിവേഴ്സിറ്റിയാണ്.
അതുകൊണ്ട് തന്നെ നമ്മൾ ചോദിക്കണം:
ഇത്ര വലിയ എ ഐ സമ്മിറ്റിൽ പങ്കെടുക്കാൻ മാത്രം എന്തർഹതയായിരുന്നു ആ യൂണിവേഴ്സിറ്റിക്ക്പ്രത്യേകിച്ച് അധികൃതർ കണ്ടത്?
ഇത്തരമൊരു മൂന്നാംകിട യൂണിവേഴ്സിറ്റിക്ക് ഇത്രവലിയ അവസരം നൽകിയതിന് പിന്നിൽ എന്ത്രാഷ്ട്രീയ അജണ്ടയും ലക്ഷ്യവും ആയിരുന്നു ഉണ്ടായിരുന്നത്?
പാളിപ്പോയത് കൊണ്ട്, രാഷ്ട്രീയ അജണ്ടയും ലക്ഷ്യവും ചീറ്റിപ്പോയത് കൊണ്ട്, പുറത്തുവരാതായിഎന്ന് മാത്രം വേണം കരുതാൻ.
ഒരു നിലവാരവും ഇല്ലാത്ത, ഇതുവരെ എവിടെയും ആരും ഒരുകാര്യത്തിലും പറഞ്ഞുകേൾക്കാത്തഒരു യൂണിവേഴ്സിറ്റി.
ഉത്തർപ്രദേശിലെ ഗോൽഗാത്തിയ യൂണിവേഴ്സിറ്റി.
അത്തരമൊരു യൂണിവേഴ്സിറ്റിക്ക് ഇങ്ങനെ വലിയൊരു എ ഐ സമ്മിറ്റിൽ വന്നുനിൽക്കാനുംതള്ളാനും നാടിൻ്റെ മാനം കളങ്കപ്പെടുത്താനും ഈ ഭാരത് മാതാ കീ ജയ് പറയിപ്പിക്കുന്നവർഅവസരം കൊടുത്തത് എന്തടിസ്ഥാനത്തിലാണ്?
ഒന്നുറപ്പാണ്: ബിജെപിക്ക് അവരുടെ വാക്താവാക്കാൻ പറ്റിയ തൊലിക്കട്ടിയുണ്ട്, മെയ്വഴക്കമുണ്ട്ആ പ്രഫസർ നേഹാ സിങ്ങിന്.
എന്തൊക്കെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ യൂണിവേഴ്സിറ്റിയെ മുന്നിൽ കൊണ്ടുവന്ന്നിർത്തിയത് എന്ന് ഉത്തരവാദിത്തബോധമുള്ള പാർട്ടിയാണെങ്കിൽ ബിജെപി വ്യക്തമാക്കണം.
ഈ യൂണിവേഴ്സിറ്റി ഉണ്ടാക്കിയതാണ് ആ റോബോഡോഗ് എന്നവർ പറഞ്ഞത് അബദ്ധംപറ്റിയതാണ് (വീഡിയോ കാണുന്നവർക്കാർക്കും അബദ്ധം പറ്റിയതാണെന്ന് തോന്നില്ലെങ്കിലും) എന്ന്അവർ പിന്നീട് പറഞ്ഞത് കണ്ണടച്ച് വിഴുങ്ങി സമ്മതിച്ചാൽ തന്നെ,
അതുകൊണ്ട് തന്നെ അവർക്ക് ആ അബദ്ധത്തിന് മാപ്പ് കൊടുക്കണമെന്ന് കണ്ണടച്ച് കരുതിയാൽതന്നെ, ഒരു ചോദ്യം ഉണ്ടാവും .
ആ റോബോഡോഗ് അവരുണ്ടാക്കിയതാണോ എന്നതല്ല ആ ചോദ്യം.
ചൈനീസ് കമ്പനി നൽകിയ ഒറിജിനൽ പേര് മാറ്റി, ഒറിയൻ എന്ന പേര് ആ റോബ് ഡോഗിന് പറഞ്ഞത്എന്തുദ്ദേശിച്ചാണ്?
അങ്ങനെയൊരു പേര് തയ്യാറാക്കുന്നത് സ്വന്തം കണ്ടുപിടുത്തവും നിർമിതിയുമായിഅവതരിപ്പിക്കാൻ തന്നെയല്ലേ?
അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ മാത്രം നിമിഷാർദ്ധ അബദ്ധമായിട്ടല്ല ഇതിനെ കാണേണ്ടത്.
ഇനി സംഗതി മറിച്ചാണെങ്കിൽ (അബദ്ധമായി സംഭവിച്ചുപോയതാണെങ്കിൽ) തന്നെ,
ആരോ പണ്ടെപ്പോഴോ ഉണ്ടാക്കിയ (പുതിയതല്ലാത്ത) റോബോഡോഗ്, അതും ചൈനീസ് കമ്പനിഉണ്ടാക്കിയ റോബോഡോഗ്, ഇത്തരമൊരു എ ഐ സമ്മിറ്റിൽ കൊണ്ടുവന്ന് വെക്കുകയാണോ ഒരുഇന്ത്യൻ യൂണിവേഴ്സിറ്റി ചെയ്യേണ്ടത്?
അബദ്ധം പറ്റിയതാണെങ്കിൽ ഈ ചൈനീസ് റോബോഡോഗ് കാണിച്ചുകൊണ്ട് വേണമായിരുന്നോ ആയൂണിവേഴ്സിറ്റി മുന്നൂറ്റിഅമ്പതിലധികം കോടി രൂപ എ ഐ റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്വേണ്ടി ചിലവഴിച്ച കഥപറയാൻ?
ചൈനീസ് ഉൽപ്പന്നമായ റോബോഡോഗ് മാർക്കറ്റ് ചെയ്യാനാണോ ഉത്തർപ്രദേശിൽ നിന്നുള്ള ഈ യൂണിവേഴ്സിറ്റിയെ അവിടെ കൊണ്ടുവന്ന് നിർത്തുന്നത്?
യൂണിവേഴ്സിറ്റിയിൽ പഠിക്കാനും ഗവേഷണം നടത്താനും വാങ്ങിയ എന്തൊക്കെയോ സാധനങ്ങൾകൊണ്ടുവന്ന് കാണിക്കേണ്ട അവസരമാണോ, സ്ഥലമാണോ ഇത്രയും വലിയ എ ഐ സമ്മിറ്റ്?
ഒരു യൂണിവേഴ്സിറ്റിക്ക് പരസ്യം കൊടുക്കാനും ഇല്ലാത്തതും ഉള്ളതും കൂട്ടിക്കലർത്തി തള്ളിമറിച്ച്യൂണിവേഴ്സിറ്റിയിലേക്ക് ഇന്ത്യയിലാകമാനമുള്ള വിദ്യാർഥികളെ ആകർഷിക്കാനുമുള്ളഅവസരമായാണോ എ ഐ സമ്മിറ്റ് ഉപയോഗിക്കേണ്ടത്?
ഇതെന്താണ് കുട്ടിക്കളിയോ?
കുട്ടികൾ അവരുടെ കളിപ്പാട്ടങ്ങൾ എടുത്തുകാണിക്കുന്നത് പോലെ എന്തും ഏതും കാണിക്കാനുള്ളസ്ഥലമാണോ എ ഐ സമ്മിറ്റ്?
അങ്ങനെ ഓരോരുത്തരും വാങ്ങിയ, വീട്ടിലുള്ള സാധനങ്ങളെല്ലാം കൊണ്ടുവന്ന് കാണിക്കാനാണ് എഐ സമ്മിറ്റെങ്കിൽ ഇന്ത്യയിൽ എത്ര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എന്തെല്ലാം സാധനങ്ങൾഅവിടെ കൊണ്ടുവന്ന് കാണിക്കാൻ സാധിക്കും?
ഇങ്ങനെ പ്രത്യേകിച്ച് ഒരു മാനദണ്ഡവും അടിസ്ഥാനവും ഇല്ലാതെ പരസ്യം നടത്താനുള്ളഅവസരമായാണ് സർക്കാർ എ ഐ സമ്മിറ്റ് നൽകുന്നതെങ്കിൽ, ആ അവസരം ഇന്ത്യയിലെ ഓരോപൗരനും സ്ഥാപനത്തിനും നൽകേണ്ടതാണ്.