Saturday, April 11, 2026

ബോംബിട്ട് നശിപ്പിക്കുകയയല്ലല്ലോ യുദ്ധം വിജയിക്കൽ.

ഇറാനിലെ ജനങ്ങളാണ് അമേരിക്ക വീമ്പിളക്കി നടത്തിയ യുദ്ധം ഇറാന്റെ വിജയമാക്കിയത്. 

അമേരിക്ക വെടിനിർത്താൻ അപേക്ഷിക്കുന്നു, ഇറാൻ ആ അപേക്ഷ തള്ളുന്നു. എന്നത് മാത്രം മതി ഇറാന് മേൽക്കൈ കിട്ടിയിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ. 

ബോംബിട്ട് നശിപ്പിക്കുന്നതിൽ അമേരിക്കയും ഇസ്രായേലും മുൻപിലായിരിക്കാം.

ബോംബിട്ട് നശിപ്പിക്കുകയയല്ലല്ലോ യുദ്ധം വിജയിക്കൽ.

തന്ത്രത്തിലും ലോകമാനസ്സാക്ഷിയെ വിശ്വാസത്തിലെടുക്കലും കൂടിയാണ് യുദ്ധം വിജയിക്കൽ.

സ്വന്തം സഖ്യകക്ഷിയായ നാറ്റോയും ഖത്തറും വരെ അമേരിക്കയോടൊപ്പം യുദ്ധത്തിൽ നിൽക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല, അക്ഷരാർത്ഥത്തിൽ അമേരിക്കയെ തള്ളിപ്പറഞ്ഞു. 

അമേരിക്കക്ക് തന്നെയും അമേരിക്കയെ തള്ളിപ്പറയേണ്ടി വരുന്നു. 

അതുകൊണ്ട് ഇന്ന് പറഞ്ഞതല്ല അമേരിക്ക നാളെ പറയുക. ഇന്നലെ പറഞ്ഞതല്ല ഇന്ന് പറയുക. 

കളവുകളുടെ നീണ്ട നിര തന്നെ അമേരിക്കക്ക് സൃഷ്ടിക്കേണ്ടി വരുന്നു.

ഇറാനിലെ ജനങ്ങൾ ഇറാൻ ഭരണകൂടത്തിന് അനുകൂലമായും അമേരിക്കക്കെതിരെയും തെരുവിലിറങ്ങി മനുഷ്യച്ചങ്ങല തീർത്തു, അമേരിക്കയെ വെല്ലുവിളിച്ചു. 

അമേരിക്ക നശിപ്പിക്കുമെന്ന് പറഞ്ഞ ന്യൂക്ലിയർ റിയാക്റ്റർ സ്ഥലത്തിന് ചുറ്റും ഇറാനിലെ ജനങ്ങൾ (പ്രത്യേകിച്ചും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ) ചങ്ങല കെട്ടി കാവൽ നിന്നു. 

ഇറാനിലെ സ്ത്രീജനങ്ങൾ ഭരണകൂടത്തിന് സ്വർണ്ണം അഴിച്ചുകൊടുത്തു. 

രണ്ട് കോടിയോളം ജനങ്ങൾ ഒന്നായൊരുമിച്ച് അമേരിക്കക്കെതിരെ ഇറാനിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചു. 

അമേരിക്ക പറഞ്ഞു പ്രചരിപ്പിച്ച പച്ചക്കളവിന് നേർവിപരീതമായിരുന്നു ജനങ്ങളുടെ ഇറാൻ ഗവൺമെന്റിനുള്ള വൻപിന്തുണ 

ഇറാനിലെ ജനങ്ങൾ ഇറാൻ ഭരണകൂടത്തെ എതിർത്തില്ല. 

അമേരിക്കയിലെ ജനങ്ങളാണെങ്കിൽ ട്രംപിനെ എതിർത്തു. തീർത്തും തെറ്റായ നിയമവിരുദ്ധമായ, ക്രൂരമായ, ന്യായരഹിതമായ യുദ്ധം നടത്തിയതിൽ.

അമേരിക്ക തെറ്റായ യുദ്ധം നടത്താനും ഇറാന്റെ പെട്രോൾ കൊള്ളയടിക്കാനും വേണ്ടി പറഞ്ഞുണ്ടാക്കിയ കളവുകൾ ആളുകൾ ആദ്യമാദ്യം വിശ്വസിച്ചു. 

ഇപ്പോൾ അമേരിക്കയുടെ കളവുകൾ (ഒന്നല്ല, ഒരായിരം) ലോകത്തിന് മനസ്സിലായി. 

ഈ ശക്തനായ തെരുവ് തെമ്മാടിയെ ചോദ്യം ചെയ്യാനാവുന്നവർ ഒക്കെയും (നാറ്റോ അടക്കം) അമേരിക്കയെ എതിർത്തു. 

രാജ്യദ്രോഹം മാത്രം നടത്തി രാജ്യസ്നേഹം എന്ന് വിളിക്കുന്ന ഇന്ത്യൻ ഫാസിസ്റ്റുകൾ മാത്രം മുസ്ലിം/ഇസ്ലാം വിരോധത്തെ ആയുധവും ആദർശവും ആക്കാൻ അമേരിക്കയുടെ ഷൂ നക്കുന്നു.

നോമ്പും നിസ്കാരവും ഹജ്ജും സക്കാത്തും പ്രാർത്ഥനയല്ല, പാപപരിഹാരകർമ്മങ്ങളല്ല.

നോമ്പും നിസ്കാരവും ഹജ്ജും സക്കാത്തും പ്രാർത്ഥനയല്ലപാപപരിഹാരകർമ്മങ്ങളല്ല


അവയൊക്കെയും നിർബന്ധകർമ്മങ്ങൾ മാത്രം


അവയൊക്കെയും നിർബന്ധബാധ്യതകൾ മാത്രം


അവയൊന്നും പാപപരിഹാരകർമ്മങ്ങളല്ല.


ഇസ്ലാമിൽ പാപപരിഹാര കർമ്മങ്ങളായ നിർബന്ധ പ്രാർത്ഥനകളും കർമ്മങ്ങളും ഇല്ല.


പാപം ചെയ്താലും ഇല്ലെങ്കിലും അനുസരണത്തിന്റെയും സമർപ്പണത്തിന്റെയും ഭാഗമായി ചെയ്യേണ്ടനിർബന്ധ ബാധ്യതകൾ മാത്രമേ ഇസ്ലാമിൽ ഉള്ളൂ.


എല്ലാം ഏകദൈവവുമായി നേരിട്ട് മാത്രംഎല്ലാം ഏക പ്രാപഞ്ചിക ശക്തിയിലേക്ക് നേരിട്ട് മാത്രം.


ഇടയാളന്മാർ ഇല്ലാത്തഇടയാളന്മാരെ അനുവദിക്കാത്ത നേരിട്ടുള്ള അനുസരണത്തിന്റെയുംസമർപ്പണത്തിന്റെയും ബാധ്യതകൾ മാത്രമേ ഇസ്ലാം എന്ന സമർപ്പണ മാർഗ്ഗത്തിൽ ഉള്ളൂ.


പാപപരിഹാര കർമ്മങ്ങളാണ് നോമ്പും നിസ്കാരവും ഹജ്ജും സക്കാത്തും എന്ന് കരുതരുത്


പാപപരിഹാര കർമ്മങ്ങളാണ് എന്ന് കരുതി നോമ്പും നിസ്കാരവും ഹജ്ജും സക്കാത്തുംനിർവ്വഹിക്കുന്നവർ ഇസ്ലാമിനെ അറിയുന്നവരോ കൊണ്ടുനടക്കുന്നവരോ അല്ല.


നിർബന്ധ കർമ്മങ്ങൾ ചെയ്യുന്നത് പുണ്യം നേടാനല്ലപുണ്യം നേടാമെന്ന് ഉദ്ദേശിക്കുന്നതിനാല്ല


പകരംനിർബന്ധ കർമ്മങ്ങൾ ചെയ്യുന്നത് അവ ചെയ്യുക നിർബന്ധമായതിനാൽ മാത്രമാണ്


പ്രാപഞ്ചിക ശക്തിക്കുള്ളപ്രാപഞ്ചിക വ്യവസ്ഥയിൽ ഒത്തുചേരാനുള്ള സമർപ്പണമായാണ്നിർബന്ധകർമ്മങ്ങൾ.


നികുതി അടക്കുന്നത് പോലെനിയമങ്ങൾ അനുസരിക്കുന്നത് പോലെ


നിർബന്ധമായതിനാൽ


പുണ്യമോ പ്രതിഫലമോ കൂലിയോ കിട്ടാനല്ല നികുതി അടക്കുന്നത്നിയമങ്ങൾ അനുസരിക്കുന്നത്


നമ്മെ ഭരിക്കുന്നനമ്മെ നമ്മളാക്കുന്ന ഏക വ്യവസ്ഥയുടെ ഭാഗമാകുക മാത്രം അനുസരണംസമർപ്പണം.


അതുകൊണ്ട് തന്നെ ഇസ്ലാമിലെ നിർബന്ധ കർമ്മങ്ങളായ നോമ്പും നിസ്കാരവും ഹജ്ജുംസക്കാത്തും ഒന്നും ചെയ്യുന്നതും ചെയ്യേണ്ടതും പ്രതിഫലത്തിനും കൂലിക്കും വേണ്ടിയല്ല


പകരം ഏകദൈവത്തെയും ഏക വ്യവസ്ഥയെയും മുറുകിപ്പിടിക്കാൻ മാത്രം.


സൃഷ്ടാവ് നിബന്ധമാക്കി എന്നത് കൊണ്ട് മാത്രം അവ ചെയ്യുന്നുചെയ്യണം


രണ്ടില്ലാത്ത ഒന്നായ സമർപ്പണവും അനുസരണവും ആയി മാത്രം അവ ചെയ്യുന്നുചെയ്യണം


നിർബന്ധ കർമ്മങ്ങളായത് കൊണ്ട് തന്നെ (ഐച്ഛികം അല്ലാത്തത് കൊണ്ട് തന്നെ നിർബന്ധനിസ്കാരത്തിലും ഹജ്ജിലും നോമ്പിലും സക്കാത്തിലും ആർക്കും സ്വന്തം വകയിൽ ഒന്നുംചേർക്കാനും കൂട്ടാനും കുറക്കാനും പറ്റില്ല


നികുതിയും നിയമവും പോലെ


എത്രയോ എങ്ങനെയോ അത്ര അങ്ങനെ.


പാപം ചെയ്താൽ കഴുകാനുള്ളതായ ഒരു നിർബന്ധകർമ്മവും ഇസ്ലാമിൽ ഇല്ല


പാപങ്ങൾ നിരോധിക്കുക എന്ന പരിപാടി വേറെ തന്നെയായി ചെയ്യുകയാണ് ഇസ്ലാം ചെയ്തത്


അല്ലാതെ പാപപരിഹാര കർമ്മങ്ങൾ നിർബന്ധമാക്കി വെക്കുകയല്ല ഇസ്ലാം ചെയ്തത്.


പാപം ചെയ്തുപോയെങ്കിൽ പശ്ചാത്തപിക്കാം


പക്ഷേ പശ്ചാത്താപങ്ങൾ ഐച്ഛികമായി മാത്രംവ്യക്തിപരമായി മാത്രം


പശ്ചാത്താപങ്ങൾ നിർബന്ധമാക്കിയത് കൊണ്ട് ചെയ്യേണ്ടതും ചെയ്യപ്പെടേണ്ടതും അല്ല.


നിർബന്ധ കർമ്മങ്ങളായ നോമ്പും നിസ്കാരവും ഹജ്ജും സക്കാത്തും ഒന്നും അതുകൊണ്ട് തന്നെഅത്തരം പശ്ചാത്തപ പാപപരിഹാര കർമ്മങ്ങൾ അല്ല.


ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളായ ശഹാദത്തും നിസ്കാരവും നോമ്പും സക്കാത്തും ഹജ്ജുംപ്രാർത്ഥനകളല്ലസാധാരണഗതിയിലുള്ള പ്രാർത്ഥനകളെ ഉൾക്കൊള്ളുന്നില്ല


ജീവിതത്തിലുടനീളമായി ചെയ്യപ്പെടാനായി പടർന്നുനിൽക്കുന്ന  അഞ്ച് തരം കർമ്മങ്ങളിലും കൂടിആകയാലുള്ള ഏക പ്രാർത്ഥന നിസ്കാരത്തിൽ നടത്തുന്ന “നേരായ മാർഗ്ഗം കാണിക്കണേ “ എന്നത്മാത്രമാണ്


 “നേരായ മാർഗ്ഗം കാണിക്കണേ” എന്ന ഇസ്ലാമിലെ ഏക നിർബന്ധ പ്രാർത്ഥന ഒരുനിലക്കുംപാപപരിഹാര കർമ്മമോ പാപപരിഹാര പശ്ചാത്താപ പ്രാർത്ഥനയോ അല്ല.


നിഷിദ്ധമായതിനെ വ്യക്തമായും കൃത്യമായും നിഷിദ്ധമാക്കുക തന്നെയാണ് ഇസ്ലാം ചെയ്തത്: “അനുവദനീയമായത് വ്യക്തമാണ്നിഷിദ്ധമായത് വ്യക്തമാണ്” (ഹദീസ്എന്ന മട്ടിൽ തന്നെ.


 നിലക്ക് മദ്യമായാലും വ്യഭിചാരമായാലും പലിശയായാലും ഇസ്ലാം നിരോധിക്കുകതന്നെയാണ്ചെയ്തത്


പാപകർമ്മങ്ങൾ തീർത്തും പാടില്ലെന്ന് നിശ്ചയിക്കുകയാണ് ഇസ്ലാം ചെയ്തത്


അല്ലാതെ ചെയ്തുപോകുന്ന പാപങ്ങൾക്ക് പാപപരിഹാര കർമ്മങ്ങൾ എണ്ണി നിശ്ചയിച്ച്ചൂഷണത്തിന്റെ വഴിതുറക്കുകയല്ല ഇസ്ലാം ചെയ്തത്.


പാപങ്ങൾ ചെയ്യാനനുവദിച്ച്ചെയ്തനുഭവിച്ച് പാപപരിഹാരകർമ്മങ്ങൾ ചെയ്യാൻആവശ്യപ്പെടുകയല്ലഇസ്ലാം ചെയ്തത്


പാപപരിഹാര കർമ്മങ്ങൾ ചെയ്യാനുള്ള ഭണ്ഡാരപ്പെട്ടിയും പാപപരിഹാര കർമ്മങ്ങൾനടത്തിക്കൊടുക്കാനുള്ള പുരോഹിതന്മാരും ഇസ്ലാമിൽ ഇല്ല


പാപകർമ്മങ്ങൾ ചെയ്താൽ എന്തെങ്കിലും പരിഹാരമായി ചെയ്തും അഭിനയിച്ചുംപുരോഹിതന്മാരെകൂട്ടുപിടിച്ചും പരിഹരിക്കാമെന്ന സംഗതിയും ഇസ്ലാമിൽ ഇല്ലെന്നല്ലഇസ്ലാംഅവയെയൊക്കെയും പാടെ നിഷേധിച്ചു


പാപകർമ്മങ്ങൾക്ക് പരിഹാരം നൽകുന്ന പൗരോഹിഹത്യം ഇസ്ലാമിൽ ഇല്ല.


പാപകർമ്മങ്ങൾക്ക് പരിഹാരമായി ചെയ്യേണ്ട അഞ്ജലിയും കുർബാനയും അർച്ചനയുംകുമ്പസാരവും ഇസ്ലാമിൽ ഇല്ല.


ഇസ്ലാമിലെ പാപപരിഹാരകർമ്മം മറ്റൊന്നുമല്ലഅത് പാപങ്ങൾ ചെയ്യാതിരിക്കൽ മാത്രമാണ്.


നിർബന്ധ കർമ്മങ്ങൾ ചെയ്യലും ദൈവപ്രീതി (നിയമപ്രീതിനേടലും വേറെവേറെയായരണ്ട്കാര്യങ്ങളാണ്.

Thursday, April 9, 2026

റബ്ബേ, പടച്ച റബ്ബേ എന്ന് വിളിക്കുന്നത് കേട്ടിട്ടില്ലേ? ആ നിസ്സഹായ വിളിയിലെ “റബ്ബ്” എന്താണ് എന്ന് മനസിലായിട്ടുണ്ടോ?

റബ്ബ്.


റബ്ബേ എന്ന് വിളിക്കുന്നത് കേട്ടിട്ടില്ലേ?


പടച്ച റബ്ബേ എന്ന് വിളിക്കുന്നത് കേട്ടിട്ടില്ലേ?


വളരെ സാധാരണമായി തോന്നുന്ന സാധാരണവിളി.


ആ വിളി, പക്ഷേ നിസ്സഹായതയിലെ ആശ്രയത്തിന്റെയും അത്താണിയുടെയും പ്രതീക്ഷയുടെയും വിളിയാണ്.


ആ നിസ്സഹായ വിളിയിലെ “റബ്ബ്” എന്താണെന്ന് മനസിലായിട്ടുണ്ടോ?


റബ്ബ് എന്നത് അല്ലാഹു എന്ന പ്രാപഞ്ചികബോധം തന്നെയായ ശക്തിയുടെ വിശേഷണമാണ്.


എന്താണ് ഈ റബ്ബ്?

എന്താണ് റബൂബിയത്തും തർബിയത്തും?


ലളിതമായി സംഗ്രഹിച്ച് പറഞ്ഞാൽ:


വളർത്തുന്നവൻ.

പോറ്റിവളർത്തുന്നവൻ.

(വ്യാവഹാരികമായി ഉടമസ്ഥൻ എന്നും അർത്ഥം).


പടച്ച് (സൃഷ്ടിച്ച്) കൈകഴുകി നിർത്തിയവനല്ല അല്ലാഹു എന്ന സൃഷ്ടാവ്  (ഖാലിഖ്) എന്നതാണ് റബ്ബ് (പോറ്റിവളർത്തുന്നവൻ) അർത്ഥമാക്കുന്നത്.


സൃഷ്ടിപ്പ് കഴിഞ്ഞുപോയതല്ലേ എന്ന് തോന്നും.


കഴിഞ്ഞുപോയ സൃഷ്ടിപ്പിൽ പ്രതീക്ഷക്ക് വകയില്ലെന്നും തോന്നും.


തുടർച്ചയായി നടക്കുന്ന പോറ്റിവളർത്തലിൽ (തർബീയത്തിലും റബൂബിയത്തിലും) പക്ഷേ പ്രതീക്ഷയുണ്ട്.


റബ്ബ്, റബ്ബേ വിളി ആ വല്ലാത്തൊരു പ്രതീക്ഷയുടെ വിളിയാണ്. 


ആലംബത്തിന്റെയും അവലംബത്തിന്റെയും വിളിയാണ് റബ്ബ്, റബ്ബേ വിളി.


സൃഷ്ടിപ്പിന് ശേഷമുള്ള സൃഷ്ടാവിന്റെ തുടർഇടപെടലിനെ ധ്വനിപ്പിക്കുന്നതാണ് റബ്ബ്.


പടപ്പ്, സൃഷ്ടിപ്പ് പ്രക്രിയ പോറ്റിവളർത്തിക്കൊണ്ട് (റുബൂബിയത്തിലൂടെ) തുടരുന്നവനാണ് റബ്ബ്.


സൃഷ്ടിപ്പിന്റെ തുടർപ്രക്രിയയാണ് വളർത്തൽ (റബൂബിയത്തും തർബിയത്തും).


വേണ്ടത്, വേണ്ടത് പോലെ, വേണ്ട സമയത്ത് നൽകിയും നൽകാതെയും പോറ്റിവളർത്തുന്നവൻ. 


പോറ്റിവളർത്തുന്നവൻ ആവുന്നതുകൊണ്ടാവുന്ന ഉടമസ്ഥൻ റബ്ബ്.


ആപേക്ഷിക വ്യാവഹാരികാടിസ്ഥാനത്തിൽ അധ്വാനിച്ച് സമ്പാദിച്ചാവുന്ന 

ഉടമസ്ഥനല്ല ഈ റബ്ബ്.


ഒരേസമയം മാനിഉം (തടയുന്നവനും) മുഅത്വിഉം (നൽകുന്നവനും) ആണ്, ആവും, ആവണം ഈ പോറ്റിവളർത്തുന്നവനായ റബ്ബ്.


മാനിഉം (തടയുന്നവനും) മുഅത്വിഉം (നൽകുന്നവനും) എന്നതും അല്ലാഹുവിന്റെ പേരുകളിൽ ഉള്ളത്.


ഉദ്ദേശിച്ച രീതിയിലേക്ക്, ലക്ഷ്യത്തിലേക്ക് വളർത്താൻ വേണ്ടത് എന്തും ഏതും തടയലും നിഷേധിക്കലുമാവാം. 


എങ്കിൽ അവ തടഞ്ഞും നിഷേധിച്ചും പോറ്റിവളർത്തുന്നവൻ റബ്ബ്.


നൽകി മാത്രമാണ് വളർത്തുക എന്നത് നമ്മുടെ മാനത്തിലെ ആപേക്ഷിക വ്യാവഹാരികാടിസ്ഥാനത്തിലുള്ള  തോന്നലാണ്.


വളർത്തുന്നവൻ എന്നാൽ പരിണമിപ്പിക്കുന്നവൻ എന്നുകൂടിയാണ് അർത്ഥം. 


പരിണാമത്തിലും വളർച്ചയിലും നാശവും തളർച്ചയും ഉൾച്ചേർന്ന് നിൽക്കുന്നു.


വളർന്നാവുന്ന, പരിണമിച്ചാവുന്ന അവസ്ഥക്ക് മുൻപുള്ള അവസ്ഥ നശിച്ചും തളർന്നും ആണ് വളർച്ചയും ഉയർച്ചയും പരിണാമവും സംഭവിക്കുന്നത്.


നടന്നുമുന്നേറുന്നവൻ കടന്നുപോയ വഴികളെ പിന്നിലാക്കും എന്ന ലളിതമായ സത്യം പോലെ വളർച്ചയിലുള്ള തളർച്ച, നാശം.


വളർച്ചയിൽ പരിണാമമുണ്ട്, പരിണാമത്തിൽ വളർച്ചയുണ്ട്.


നാശത്തിലും തളർച്ചയിലും വളർച്ചയുണ്ട്, പരിണാമമുണ്ട്.


വളർച്ചയിൽ, പരിണാമത്തിൽ നാശവും തളർച്ചയും ഉണ്ട്.


ഒന്നും കാണുന്ന അവസ്ഥയിൽ തന്നെ തുടരുന്നില്ല എന്നതാണ് വളർച്ച, പരിണാമം.


വളർത്തുന്നു, പരിണമിപ്പിക്കുന്നു എന്നാൽ: ഒന്നും കാണുന്ന അവസ്ഥയിൽ തന്നെ തുടരുന്നില്ല, ഒന്നിനെയും കാണുന്ന അവസ്ഥയിൽ തന്നെ തുടർത്തുന്നില്ല എന്നാണർത്ഥം.


വളർച്ചയിൽ നാശവും പരിണാമവും ഉണ്ട്.


പരിണാമത്തിൽ നാശവും വളർച്ചയും ഉണ്ട്.


വളർച്ചയിൽ നാശവും പരിണാമവും പരിണാമത്തിൽ നാശവും വളർച്ചയും നിറച്ചവൻ റബ്ബ്, പോറ്റിവളർത്തുന്നവൻ.


ഫലത്തിൽ പ്രാപഞ്ചികതയും ജീവിതവും വളർന്നുകൊണ്ടിരിക്കുന്നു, പരിണമിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം. 


റബ്ബ് പ്രാപഞ്ചികതയേയും ജീവിതത്തെയും വളർത്തിക്കൊണ്ടിരിക്കുന്നു, പരിണമിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നർത്ഥം.


കാണുന്ന കോലത്തിലെ, കാണുന്ന അവസ്ഥയിലെ പ്രാപഞ്ചികതയും ജീവിതവും ജീവരൂപങ്ങളും അവസ്ഥകളും അവസാനവാക്കല്ല.


പകരം, വളർന്നുകൊണ്ടിരിക്കുന്നതാണ്, പരിണമിച്ച് മാറിയുള്ളതാണ് എന്നർത്ഥം. 


യഥാർത്ഥത്തിൽ ഖൽഖിൽ (സൃഷ്ടിപ്പിൽ) തർബിയത്തും (വളർത്തലും പരിണമിപ്പിക്കലും) കൂടിയുണ്ട്.


തർബിയത്തിൽ (പോറ്റിവളർത്തലിൽ, പരിണമിപ്പിക്കലിൽ, സ്ഥിതിസംരക്ഷണത്തിൽ) ഖൽഖുമുണ്ട് (സൃഷ്ടിയുമുണ്ട്).


ഖാലിഖ് (സൃഷ്ടാവ്) റബ്ബ്  (പോറ്റിവളർത്തുന്നവൻ, പരിണമിപ്പിക്കുന്നവൻ) കൂടിയാണ്. 


റബ്ബ് (പോറ്റിവളർത്തുന്നവൻ, പരിണമിപ്പിക്കുന്നവൻ) ഖാലിഖ് (സൃഷ്ടാവ്)  കൂടിയാണ്.


റബൂബിയത്തും (ഉടമസ്ഥത എന്ന വളർച്ച കൂടിയായ സ്ഥിതി-സംരക്ഷണപ്രക്രിയയും) ഖാലിഖിയത്തും (സൃഷ്ടിപരതയും) തുടർച്ചുള്ളതാണ് എന്നർത്ഥം.


റബ്ബ് (പോറ്റിവളർത്തുന്നവൻ, പരിണമിപ്പിക്കുന്നവൻ) പരിണാമപ്രക്രിയ നടത്തുന്നവൻ കൂടിയാണ്.


എങ്കിൽ, കൂട്ടമായും അല്ലാതെയും പലതും ഇല്ലാതായെന്ന് തോന്നും, നശിച്ചെന്ന് തോന്നും, കൊല്ലപ്പെട്ടെന്ന് തോന്നും.


പ്രാപഞ്ചികതയെയും ജീവിതത്തെയും വളർത്തിക്കൊണ്ടിരിക്കുന്നവനാണ് റബ്ബ്. അവൻ ഉദ്ദേശിച്ച കോലത്തിൽ. 


“മാഷാ അല്ലാഹു കാൻ വമാ ലം യഷാ ലം യക്കുൻ”


“അല്ലാഹു ഉദ്ദേശിച്ചത് ഉണ്ടായി, അവൻ ഉദ്ദേശിക്കാത്തത് ഉണ്ടായില്ല”


വളരുന്നതിന്റെയും വളർച്ചയുടെയും മാക്സിമം സാധ്യത മുളച്ച് വളർന്നുകിണ്ടിരിക്കുന്ന വിത്തിനും സസ്യത്തിനും പൂർണമായും മനസ്സിലായെന്ന് വരില്ല.


വളരുന്നതിന്റെയും വളർച്ചയുടെയും മാക്സിമം സാധ്യത മുളപ്പിച്ച് വളർത്തിക്കൊണ്ടിരിക്കുന്ന റബ്ബിന് അറിയും. 


അതാണ് വിധികർത്താവിന്റെ അറിവ്. 


അതാണ് വിധിയിലെ നന്മയും തിന്മയും വിധികർത്താവിൽ നിന്നാണെന്ന ഉറച്ച വിധിവിശ്വാസം (ഖദർ വിശ്വാസം)


മനുഷ്യനെ എങ്ങനെയോ അങ്ങനെ പരിണമിപ്പിച്ചു സൃഷ്ടിച്ചവാനും പരിപാലിച്ചു മാർഗ്ഗദർശനം നൽകുന്നവനും ആണ് ദൈവം.


*******