Tuesday, February 10, 2026

ഭരണഘടന പോലെയാണ് അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും

ഭരണഘടന ആദ്യവും അവസാനവും ആണ്. ഏതൊരു രാജ്യത്തിനും.


അതുപോലെയാണ് അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും എന്നത്. രാജ്യത്തിന് എന്നതിന് പകരം മുഴുവൻ ലോകത്തിനും മനുഷ്യരാശിക്കും.


ഭരണഘടന മനുഷ്യനിർമ്മിതിയാണ്. അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനുംമനുഷ്യ നിർമ്മിതിയല്ല; ദൈവ നിർമ്മിതിയാണ്. 


ഭരണഘടന ആദ്യവും അവസാനവും ആണ് എന്നത് കൊണ്ട് നിത്യജീവിത കാര്യങ്ങൾക്കുംഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും അതാത് സമയത്ത് വേണ്ടത് പോലെ ഉണ്ടാവുന്നില്ലേഉണ്ടാക്കുന്നില്ലേ?


ഉണ്ട്.


അതുപോലെ തന്നെ അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും വെച്ച് നിത്യജീവിതകാര്യങ്ങൾക്കും ഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാൻ സാധിക്കേണ്ടതില്ലേ?


വേണം, സാധിക്കണം.


ഭരണഘടന മനുഷ്യനിർമ്മിതിയായിട്ട് പോലും പരമാവധി മാറ്റാതെ നിലനിർത്തുന്നു. അല്ലറച്ചില്ലറ ഭേദഗതികൾ അത്യാവശ്യത്തിന് എപ്പോഴെങ്കിലും നടത്തിയാൽ തന്നെ അത് വേറെത്തന്നെയായി വെക്കുന്നു, കാണിക്കുന്നു. ഭരണഘടനയെ ആവത് അപ്പടി സൂക്ഷിച്ച് സംരക്ഷിച്ചുകൊണ്ട്.


ഭയണഘടനക്ക് വിരുദ്ധമാകരുത്ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് അനുസരിച്ചായിരിക്കണം എന്ന അടിസ്ഥാനം വെച്ച് മാത്രമാണ് നിത്യജീവിത കാര്യങ്ങൾക്കുംഇടപാടുകൾക്കും വേണ്ട ഭേദഗതികളും നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നത്.


ഇത് തന്നെയാണ് ഇസ്ലാമികമായും ഉള്ള നിലപാട്


അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും മനുഷ്യനിർമ്മിതിയല്ല; ദൈവനിർമ്മിതിയാണ്. 


അതുകൊണ്ട് തന്നെ മനുഷ്യൻ ഉദ്ദേശിക്കുന്നത് പോലെ അവയെ മനുഷ്യന് മാറ്റുക സാധ്യമല്ല. 


ദൈവനിർമ്മിതിയായ മനുഷ്യനെ തന്നെയും മനുഷ്യന്റെ അവയവങ്ങളുടെ കർമ്മധർമ്മങ്ങളെ തന്നെയും മനുഷ്യൻ ഉദ്ദേശിക്കും പോലെ മാറ്റാൻ മനുഷ്യന് സാധിക്കില്ല എന്ന പോലെ.


എന്നിരുന്നാലും അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും വെച്ച് നിത്യജീവിതകാര്യങ്ങൾക്കും ഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാൻ സാധിക്കും. 


അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും വെച്ച്അതിനനുസരിച്ചായിരിക്കണം അവയുടെ അടിസ്ഥാനതത്വങ്ങൾക്ക് അനുസരിച്ചായിരിക്കണം നിത്യജീവിത കാര്യങ്ങൾക്കുംഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും എല്ലാം എന്ന് മാത്രം.


വീട്ടിന് തറ പോലെ ഭരണഘടന. ഇസ്ലാമും അവസാന പ്രവാചകനും അവസാന ഗ്രന്ഥമായഖുർആനും.


തറ ഒരിക്കൽ മാത്രംഎന്നെന്നേക്കുമായി


രാജ്യത്തിനുള്ള തറയാണ് ഭരണഘടനയെങ്കിൽ മനുഷ്യകുലത്തിനുള്ള തറയാണ് ഇസ്ലാമും അത് വെക്കുന്ന അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും


തറയിലാണ് എന്നെന്നേക്കുമായ പ്ലാൻകരുത്ത്.


ഒരിക്കലിട്ടാൽ മാറാത്ത തറമേൽ പണിയുന്ന മേൽക്കൂരയിലും വീട്ടിനുള്ളിലും അപ്പപ്പോൾ തോന്നുന്നഎന്ത് മാറ്റങ്ങളും വ്യത്യാസങ്ങളും വരുത്താം, ഉണ്ടാക്കാം


എന്നത് വെറും സാമാന്യയുക്തി.


തറ പോലെയാണ് അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും എന്നർത്ഥം


തറമേൽ നടത്താവുന്ന നിത്യജീവിതത്തിനും അപ്പപ്പോഴത്തെ ഇടപാടുകൾക്കും വേണ്ട അപ്പപ്പോഴുള്ള ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കിക്കൊണ്ടേയിരിക്കാം.


വളർന്നുവരുന്ന കുട്ടിക്ക്, കുട്ടിപ്രായത്തിൽ ഓരോ ഘട്ടത്തിലും വസ്ത്രത്തിന്റെ അളവ്മാറിക്കൊണ്ടിരിക്കും


അതുകൊണ്ട് തന്നെ കുട്ടികൾക്കുള്ള വസ്ത്രം, അളവ് മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇടക്കിടക്ക്മാറ്റിക്കൊണ്ടിരിക്കുംമാറ്റേണ്ടി വരും


അങ്ങനെ കാണണം മുഹമ്മദ് നബിക്ക് മുൻപ് ഇടക്കിടക്ക് പ്രവചകൻമാർ അയക്കപ്പെട്ടതിനെവന്നതിനെ. വളർച്ചക്കനുസരിച്ച് മാറി മാറി, ഇടക്കിടക്ക്.


വളർച്ച പൂർണമായാൽ പിന്നെ എപ്പോഴേക്കും അളവ് ഒന്ന് തന്നെ


അപ്പപ്പോഴത്തെ ഇഷ്ടങ്ങൾക്കനുസരിച്ച് എന്തെല്ലാം പുതിയത് ഏതെല്ലാം ഡിസൈനിൽ തയ്ച്ചാലുംഅളവ് ഒന്ന് തന്നെ.


ഏറെക്കുറെ പിന്നീടങ്ങോട്ട് മരിക്കും വരെ ഒരേ അളവ് തന്നെ


അതുകൊണ്ടു തന്നെ അളവിനായി ഇനിയങ്ങോളം അവസാന പ്രവാചകനും അവസാന ഗ്രന്ഥമായഖുർആനും മതി എന്നാവും.


********


എന്നെന്നേക്കുമായി ഭരണഘടന ഉണ്ടാവുന്നത് ഫാസിസമാണോ?


അല്ല.


നിയമങ്ങൾ ഉണ്ടാവുന്നത് ഫാസിസമാണോ?


അല്ല.


പഠിക്കാൻ സിലബസ് ഉണ്ടാവുന്നത് ഫാസിസമാണോ?


അല്ല 


ഒരു കല്യാണം കഴിച്ചാൽ മറ്റൊന്ന് പാടില്ലെന്നത് ഫാസിസമാണോ?


അല്ല.


എന്നാൽ, മതപരിവർത്തനം പേടിക്കുന്നതും നിരോധിക്കുന്നതും ഫാസിസം അല്ലേ?


അതേ.


നോൺ വെജ് വിരോധവും നോൺ വെജ് കഴിക്കുന്നവരോട് നടത്തുന്ന വെറുപ്പും ഭീഷണിയുംഫാസിസമല്ലേ?


അതേ.

Monday, February 9, 2026

അല്ലാഹു എന്ന പേരും ദൈവവും മുഹമ്മദ് നബിക്കും മുൻപേ ഉണ്ട്.

ശരിയാണ്.

അല്ലാഹു എന്ന പേരും ദൈവവും മുഹമ്മദ് നബിക്കും മുൻപേ ഉണ്ട്


അതുകൊണ്ട് തന്നെയാണ് മുഹമ്മദ് നബിയുടെ പിതാവിന്റെ പേര് അല്ലാഹിവിന്റെ അടിമ എന്നർത്ഥംവരുന്ന അബ്ദുല്ല എന്നായത്.


അതിലെന്താണ് പിഴവ്?


പ്രപഞ്ചങ്ങളെ മുഴുവൻ സൃഷ്ടിച്ചപ്രപഞ്ചങ്ങളുടെ മൊത്തം ദൈവമായ അല്ലാഹു ആദ്യമേ ഉള്ളതുംഎപ്പോഴും ഉണ്ടായിരുന്നതും എപ്പോഴും ഉണ്ടായിരിക്കുന്നതും ആണ്ആയിരിക്കും.


മുഹമ്മദ് നബി അവകാശപ്പെട്ടതും അത് തന്നെയല്ലേ?


താൻ വെറും സാധാരണ മനുഷ്യനായ അവസാനത്തെ പ്രചാവകൻ മാത്രമാണെന്ന്


അല്ലാഹിവിനെ കണ്ടെത്തി അവതരിപ്പിച്ച ആദ്യത്തെ ആളാണ് താനെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടില്ല.


മുഹമ്മദ് നബി സ്ഥാപിച്ച മതമല്ല ഇസ്ലാം എന്ന്


ഇസ്ലാമിനെ കുറിച്ച് സംസാരിച്ച അവസാനത്തെ പ്രവാചകൻ മാത്രമാണ് മുഹമ്മദ് നബി


അല്ലാഹു എന്നത് മുഹമ്മദ് ഉണ്ടാക്കിയകണ്ടെത്തിയ ദൈവമല്ല


മുഹമ്മദ് അല്ലാഹു അയച്ച അവസാനത്തെ പ്രവാചകൻ മാത്രമാകുമ്പോൾ അല്ലാഹു എന്ന പേരുംദൈവവും മുഹമ്മദ് നബിക്കും മുൻപ് ഉണ്ടാവണമല്ലോ , ഉണ്ടാവുമല്ലോ


ദൈവം ആയ അല്ലാഹു എന്നത് ആരെങ്കിലും എപ്പോഴെങ്കിലും ഉണ്ടാക്കുന്നതും കണ്ടെത്തുന്നതുംഅല്ലല്ലോആവാൻ പാടില്ലല്ലോ?


യേശുവും മോസസും അബ്രഹാമും ലൂത്തും സ്നാപക യോഹന്നാനും സോളമനും ദാവീദുംനോഹയും ജേക്കബും ദാവീദും ഒക്കെ പരിചയപ്പെടുത്തിയ ഏകദൈവമായ അല്ലാഹുവിനെ കുറിച്ചും അല്ലാഹു എന്ന ഏകദൈവത്തെ മാത്രം വിശ്വസിച്ച് വണങ്ങി നിർഭയായരാവാനും മാത്രമാണ്മുഹമ്മദ് നബി ആവശ്യപ്പെട്ടത്.


ബിംബവും പുരോഹിതനും അർച്ചനയും പൂജയും ഭണ്ഡാരപ്പെട്ടിയും പാടില്ലാതെവിലക്കിക്കൊണ്ട്.

ഗായത്രി മന്ത്രയും അൽ ഫാത്തിഹയും.

അൽ ഫാത്തിഹ ഗായത്രി മന്ത്രയുടെ വിശദീകരിച്ചവ്യക്തമായ,  ലളിതമായ ഭാഷ്യം


നേരെ തിരിച്ചു പറഞ്ഞാൽ അൽ ഫാത്തിഹയുടെ ദുർഗ്രാഹ്യമായ ഭാഷ്യമാണ് ഗായത്രി മന്ത്ര.


നേർമാർഗ്ഗം തേടുക മാത്രം അൽ ഫാത്തിഹയിലെ ഏക പ്രാർത്ഥന


ഗായത്രി മന്ത്രയിലും അതങ്ങനെ തന്നെനേർമാർഗ്ഗം തേടുക മാത്രം.


പക്ഷെ മുസ്ലിംകൾക്ക് ദിവസവും പതിനേഴ് പ്രാവശ്യം അഞ്ച് നേരങ്ങളിലായി നേർമാർഗ്ഗം തേടുന്നഅൽ ഫാത്തിഹ ചൊല്ലൽ നിർബന്ധം


ഗായത്രി മന്ത്ര ചൊല്ലൽഅതുകൊണ്ട് തന്നെ നിർമാർഗ്ഗം തേടൽഗായത്രി മന്ത്രകൊണ്ടുനടക്കുന്നവരെന്ന് മേനിനടിക്കുന്നവർക്ക് നിർബന്ധമല്ല


ഇസ്ലാം ചെയ്ത പണി അതാണ്. 


ചിലരിൽ മാത്രം ഒതുക്കാതെ, ചില വേദങ്ങളിൽ മാത്രം ഒതുക്കാതെ, നേർമാർഗ്ഗം തേടാൻ ഉപകരിക്കേണ്ട ഗായത്രി മന്ത്രയെന്ന അൽ ഫാത്തിഹ മനുഷ്യരായ മുഴുവർക്കും ദിവസവും അഞ്ച് നേരങ്ങളിലായി പതിനേഴ് പ്രാവശ്യം അറിഞ്ഞ് ചൊല്ലൽ ബാധകമാക്കി, നിർബന്ധമാക്കി.


ഗായത്രി മന്ത്ര കൊണ്ടുനടക്കുന്നവരെന്ന് മേനിനടിക്കുന്നവർ നേർമാർഗ്ഗം തേടുന്നതിനെയുംനേർമാർഗ്ഗം തേടിപ്പോകുന്നതിനെയും പേടിക്കുന്നു


അതിനാൽ തന്നെ മതം മാറ്റത്തെ നിരോധിക്കാൻ വരെ ഗായത്രി മന്ത്ര കൊണ്ടുനടക്കുന്നവരെന്ന്മേനിനടിക്കുന്നവർ വെമ്പൽ കൊള്ളുന്നു.

Sunday, February 8, 2026

എന്ത് ഇസ്ലാമിക് സ്റ്റേറ്റ്? എന്ത് ഇന്ത്യൻ മുജാഹിദീൻ?

എന്ത് ഇസ്ലാമിക് സ്റ്റേറ്റ്

എന്ത് ഇന്ത്യൻ മുജാഹിദീൻ?


അങ്ങനെയൊന്നില്ല.


വെറുതേ പറഞ്ഞുണ്ടാക്കുക മാത്രം.


തൽപരവിഭാഗം ചെയ്യുക.


എന്നിട്ട് എന്തെങ്കിലും പേരിൽ ആരോ ഫോൺ വിളിക്കുക


അല്ലെങ്കിൽ വിളിച്ചെന്ന് പറയുക


മുസ്ലിം പേരുള്ള ഒരു സംഘടനയുടെ പേര് പറഞ്ഞ്,


ഏറ്റെടുത്തെന്ന് പറയുക


സംഗതി കുശാൽ.


ഒരു വെടിക്ക് രണ്ടും മൂന്നും നാലും പക്ഷികൾ.


*******


ചെയ്യേണ്ടതൊക്കെ സ്വയം ചെയ്ത് മുസ്ലിംകളുടെ മേൽ ആരോപിക്കുന്നവർക്ക്സംശയിക്കേണ്ടതില്ലല്ലോ?


അധികാരവും കരവലയത്തിലുള്ള മാധ്യമങ്ങളും ഉപയോഗിച്ച് ആരോപിച്ചാൽ മാത്രം മതിയല്ലോ?


******


ഖുർആനിൽ ഏതോ സന്ദർഭത്തിനനുസരിച്ച് എന്തോ പറഞ്ഞിട്ടുണ്ട് പോൽ.


അതുകൊണ്ട് ആരെന്ത് ചെയ്തും മുസ്ലിംകളുടെ പേരിൽ ഇടണം എന്നാണ് വലതുപക്ഷഫാസിസ്റ്റുകളും സാമ്രാജ്യത്വ ക്രൂരന്മാരും കണ്ട ന്യായം.


അങ്ങനെ ഏതോ സന്ദർഭത്തിൽ എന്തോ പറഞ്ഞതിനെതൽപ്പരകക്ഷികൾ സ്വയം അവരുടെഅധികാര സാമ്രാജ്യത്വ വംശീയ വർഗ്ഗീയ താൽപര്യങ്ങൾക്ക് വേണ്ടി ചെയ്യുന്നത് മുസ്ലിംകളുടെ മേൽവെച്ചുകെട്ടാനുള്ള ന്യായമാക്കി മാറ്റുകയാണോ സത്യവും നീതിയും?