സർട്ടിഫിക്കറ്റ് വിവരം ചോദിച്ചവർക്ക് വേണ്ടി ആ വിവരം പുറത്തുവിടാൻ ഒരു സർട്ടിഫിക്കറ്റ്തന്നെയില്ലെങ്കിൽ പിന്നെ വിധികർത്താവ് എന്ത് പറയണം, ആവശ്യപ്പെടണം?
രാജാവ് നഗ്നനാണെന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയോ?
അതും ആരോട്?
നഗ്നത എന്തെന്നറിയാത്ത, രാജാവ് നഗ്നനാണെന്ന് ഒരുനിലക്കും മനസ്സിലാവാത്തസമ്മതിക്കാനിടയില്ലാത്ത, വിവരക്കേട് അലങ്കാരമാക്കി ആക്രോഷിക്കുന്ന ജനതയോടോ?
രാജാവ് നഗ്നനാണെന്ന് ഉച്ചത്തിൽ വിളിച്ചുപറയാൻ കുഞ്ഞുകൂട്ടിയെ പോലെ അത്രക്ക് നിഷ്കളങ്കനുംനിസ്വാർത്ഥരും പേടിയില്ലാത്തവരും ആവേണ്ടതില്ലേ വിധികർത്താക്കൾ?
നിഷ്കളങ്കതയും നിസ്വാർത്ഥതയും മാത്രമേ പേടിയില്ലായ്മ നൽകൂ, ധൈര്യം സംഭവിപ്പിക്കൂ.
മാത്രവുമല്ല, വിധികർത്താവിനെ പലവിധേന നേരിട്ടും നേരിട്ടല്ലാതെയും നിശ്ചയിക്കുന്ന, നിയമിക്കുന്ന, നിലനിർത്തുന്ന, ഭരിക്കുന്ന രാജാവ് താൻ നഗ്നനാണെന്ന് വിളിച്ചുപറയാൻവിധികർത്താവിനെ അനുവദിക്കുമോ, സമ്മതിക്കുമോ?
എങ്കിൽ, വിധികർത്തവ് പിന്നെന്ത് വിധി പറയണം?
നല്ലവനായി ചമഞ്ഞ്, അടിമയായി നിന്ന് സർട്ടിഫിക്കറ്റ് (ഇല്ലെന്ന ) വിവരം പുറത്ത്പറയരുതെന്നല്ലാതെ.
ഉളുപ്പില്ലാത്ത നാട്.
ആ നാട്ടിലെ ഒന്നും മനസ്സിലാകാത്തത് കൊണ്ട് ഉളുപ്പില്ലാതെ പോയ നാട്ടുകാർ.
ആ നാടിനും നാട്ടുകാർക്കും കിട്ടിയത് വിവരംകെട്ട, ഉളുപ്പില്ലാത്ത, ക്രൂരനായഭരണാധികാരിയാണെന്നറിയുന്നു വിധികർത്താവ്.
പിന്നെന്ത് ചെയ്യും ആ വിധികർത്താവ്?
അത്തം വിധികർത്താവിന് സാധിക്കുന്ന എളുപ്പമുള്ളത് രണ്ട് കാര്യങ്ങൾ.
ഒന്ന് : ആ ക്രൂരതയുടെയും ഉളുപ്പില്ലായ്മയുടെയും കൂടെ നിൽക്കുക.
ക്രൂരതയുടെയും ഉളുപ്പില്ലായ്മയുടെയും തന്നെ ഭാഗമാവുക.
ക്രൂരതയുടെയും ഉളുപ്പില്ലായ്മയുടെയും കൂടെ നിന്ന് തനിക്ക് കിട്ടുന്ന ഭാഗം നേടുക, അനുഭവിക്കുക.
രണ്ട്: ഒരു നേട്ടത്തിനും വേണ്ടിയല്ല ; പകരം ആത്മരക്ഷക്ക് വേണ്ടി മാത്രം.
ശരി തെറ്റുകൾ ബാധകമല്ലാത്ത, ഉളുപ്പും വിവരവും ഇല്ലാത്ത ക്രൂരനായ ഭരണാധികാരിയെ പലകാരണങ്ങളാൽ വിധികർത്താവ് പേടിക്കുന്നു എന്നത് കൊണ്ട്.
ലോയമാരെ മുന്നിൽ കണ്ടുകൊണ്ട്.
പല കാരണങ്ങളാൽ പേടിക്കേണ്ടിവരുന്നു വിധികർത്താവിന് ആ ഭരണാധികാരിയെ എന്നത് കൊണ്ട്.
സ്വന്തം ജീവൻ നിലനിർത്താനും നിലനിൽപ്പുറപ്പിക്കാനും വേണ്ടിയെങ്കിലും.
അത്തരം സന്ദർഭത്തിൽ വിധികർത്താവ് അറിയുന്നു, ഉറപ്പിക്കുന്നു:
ഉളുപ്പില്ലാത്തവനും (അത്താരം ഒരു നാടിനും) തൻ്റെ ആസനത്തിൽ ആൽ മുളച്ചാൽ അത് തണൽ.
അങ്ങനെ ആസനത്തിൽ മുളച്ച ഓരോ ആലിനെയും തണലാക്കി മാറ്റിയാണല്ലോഅധികാരത്തിലേക്കുള്ള ഈ രാജാവിന്റെ നടന്നുകയറ്റം പോലും.
ക്രൂരന് തെമ്മാടിത്തം അലങ്കാരം.
വിവരംകെട്ടവന് വിവരക്കേട് ആയുധം, അധികാരത്തിലേക്കുള്ള വഴി.
അതുകൊണ്ട് വിധികർത്താവായ തനിക്കെങ്കിലും അല്പം ഉളുപ്പും പേടിയും വേണ്ടതുണ്ട്.
അല്ലാതെ, ഇല്ലാത്ത സർട്ടിഫിക്കേറ്റ് വിവരം താൻ ആരെക്കൊണ്ട്, എങ്ങിനെ പുറത്തുവിടാൻ?
No comments:
Post a Comment