Tuesday, April 9, 2024

ഒരു കുന്തവും നേടാനില്ലാത്ത ജീവിതം.

ബുദ്ധനും കൃഷ്ണനും രാമനും മുഹമ്മദും യേശുവും ഇക്കാലത്ത് വന്നാൽ എന്താവും സംഭവിക്കുക? 

ഒന്നും സംഭവിക്കില്ല. 

എഫ്ബിയിലും മറ്റും എഴുതിത്തളരും. 

ഏതെങ്കിലും അധികാരപാർട്ടിയുടെയോ മതത്തിൻ്റെയോ ചാരും കൂട്ടും പിടിക്കാതിരുന്നാൽ ഒന്നും ആരേയും ബോധ്യപ്പെടുത്താൻ സാധിക്കാതെ ഇളിഭ്യരായിത്തീരും.

********

ഞാനെന്നും നീയെന്നും തോന്നിപ്പിച്ച് എന്തൊക്കെയോ ചെയ്യിപ്പിക്കുന്ന ജീവിതം. 

ഒരു കുന്തവും നേടാനില്ലാത്ത ജീവിതം. 

നേടിയതെന്ന് തോന്നിയതൊക്കെയും ഇട്ടേച്ച്, നേടിയ ഞാനും ഇല്ലാതെയായി പോകേണ്ട ജീവിതം.

*******

ജീവിതം നിന്നെ വിഡ്ഢിയാക്കുന്നത് എങ്ങിനെയെന്നറിയാമോ? 

നീ മനസ്സിലാക്കാത്ത, നിനക്ക് മനസ്സിലാകാത്ത ജീവിതത്തിൻ്റെ അർത്ഥം മക്കളുടെ ജീവിതത്തിനുണ്ടെന്ന് നീ കരുതുന്നിടത്ത്. 

നിന്നെക്കൊണ്ട് അങ്ങനെ കരുതിപ്പിക്കുന്നിടത്ത്.

********

ജീവിക്കുന്നു: 

എന്നുവച്ചാൽ എന്തൊക്കെയോ ചെയ്തും കഴിച്ചും ശരീരം കൊണ്ടുനടക്കാൻ ശ്രമിക്കുന്നു. 

രോഗവും വാർദ്ധക്യവും പേടിച്ച് കാത്തിരിക്കുന്നു. 

അജ്ഞതയെ അറിവും നിസ്സഹായതയെ കരുത്തുമാക്കുന്നു.

********

എന്തിന് മരണത്തെ പേടിക്കണം? 

ചെറിയ ഞാൻ ഇല്ലാതായി, 

അല്പമായ ഞാനും എൻ്റെ ലോകവും അതിൻ്റെ കുടുക്കവും ഞെരുക്കവും ഇല്ലാതായി, 

വലുതും മുഴുവനും വിശാലതയുമായി മാറി ബാക്കിവുന്ന പരിപാടിയാണ് മരണം.

*********

ആപേക്ഷിക ലോകത്തെ അടുപ്പവും

ആ അടുപ്പം ഉണ്ടാക്കുന്ന വേദനയും ആ വേദനയെ അകറ്റിനിർത്താൻ വേണ്ടി മരണത്തെ  പേടിക്കുന്നതും ഉണ്ട് , ഉണ്ടാവും. 

എന്നുവെച്ച് വാസ്തവം വാസ്തവം അല്ലെന്ന് വരില്ലല്ലോ? 

*********

ഞെരുങ്ങിയും കുടുങ്ങിയും ആവുന്നതാണ് നീയും ഞാനും. നീയും ഞാനുമായ ജിവിതം. 

അത്തരമൊരു ഞെരുക്കത്തിൻ്റെയും കുടുക്കത്തിൻ്റെയും പ്രയാസവും ബുദ്ധിമുട്ടും ശ്വാസംമുട്ടും നീയും ഞാനുമായ ജീവിതത്തിനുണ്ടാവും.

*********

സമുദ്രത്തെ മാറ്റുക അതിലെ തുള്ളിക്കും തിരക്കും ബാധ്യതയാണോ? 

ആ തുള്ളിയും തിരയും തന്നെ സമുദ്രത്തിലാണ്, സമുദ്രത്താലാണ്. 

സമുദ്രം ആ തുള്ളിയെയും തിരയെയും രൂപപ്പെടുത്തിയത് പോലെ മാറ്റുകയും ചെയ്യും. 

അങ്ങനെ മാറ്റുന്നതിൻ്റെ ഭാഗമാണ് സമുദ്രത്തെ മാറ്റാനുള്ള തുള്ളിയുടെ ചിന്ത പോലും. 

ഒന്നും മാറ്റേണ്ടതില്ല. 

എല്ലാം മാറിക്കൊള്ളും. 

നീയും ആ വഴിയിൽ മാറും, ഇല്ലാതാവും.

*******

സ്വയമറിയാത്ത അർത്ഥം നൽകിക്കൊണ്ടിരിക്കുമ്പോഴും, 

ഉച്ചരിച്ചവൻ അറിയുന്ന വാക്കിൻ്റെ അർത്ഥം 

ഉച്ചരിക്കപ്പെട്ട വാക്ക് അറിയില്ല. 

വെറുതേയങ്ങാവുക 

എന്നത് മാത്രമല്ലാതെ 

ഉച്ചരിക്കപ്പെട്ട വാക്കിന് നിർവ്വാഹമില്ല. 

ഉച്ചരിക്കപ്പെട്ട വാക്കിന് 

ആ വാക്കിൻ്റെ മാനത്തിൽ നിന്നും പ്രതലത്തിൽ നിന്നും മനസ്സിലാവുന്ന ഒരർത്ഥവും ഇല്ല.

Saturday, April 6, 2024

വല്ലാത്തൊരു മാനസികാവസ്ഥ.

വല്ലാത്തൊരു മാനസികാവസ്ഥ.

എല്ലാവരും തിരുത്തണം; തങ്ങൾ തിരുത്തില്ല.

എല്ലാവരിലും കുറ്റമുണ്ട്; തങ്ങളിൽ കുറ്റമില്ല.

സ്വയം മോശമായി പെരുമാറുന്നത് മനസ്സിലാക്കില്ല; എന്നാലോ? എല്ലാവരും തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് ഏകപക്ഷീയമായി ആരോപിക്കും. 

എല്ലാവരും തങ്ങളെ ഇങ്ങോട്ട് ബന്ധപ്പെടണം; പക്ഷെ, തങ്ങൾ എല്ലാവരെയും നിരാകരിക്കും; തങ്ങൾ ആരെയും അങ്ങോട്ട് ബന്ധപ്പെപെടാതെയും പറയും ആരും തങ്ങളുമായി ബന്ധപ്പെടുന്നില്ലെന്ന്. 

**********

അവരവരിൽ തന്നെ കുടുങ്ങിപ്പോയ വിവരം അറിയാത്തവരവർ. 

അവർക്കവർ തന്നെ തടവറയായിരിക്കുന്നുവെന്ന് അറിയാത്തവരവർ. 

അവർക്ക് ഭേദിക്കാൻ സാധിക്കാത്തത് അവരെ തന്നെയെന്നറിയാത്തവരവർ.

********

വല്ലാത്തൊരു മാനസികാവസ്ഥ.

പീഡിതമനോഭാവം സൂക്ഷിക്കുന്ന, അത് തന്നെയെപ്പോഴും തുറന്നുകാണിക്കുന്ന മാനസികാവസ്ഥ.

തങ്ങൾ പീഡിതർ, തങ്ങൾ പീഡിതരിൽ ഹീറോ എന്ന് തങ്ങൾക്കുള്ളിൽ സ്വയം വരുത്തുന്ന, വളർത്തുന്ന മാനസികാവസ്ഥ.

തങ്ങൾക്ക് പനിക്കുന്നു, അതിനാൽ കുളിരുന്നു എന്ന് മനസ്സിലാക്കില്ല, സമ്മതിക്കില്ല. പകരം അന്തരീക്ഷത്തെ ആകമാനം കുറ്റപ്പെടുത്തുമവർ. 

അങ്ങനെയവർ സ്വയം കമ്പിളിയിട്ട് പുതക്കുന്നതിനും ചികിത്സിക്കുന്നതിനും പകരം അന്തരീക്ഷത്തിന് മുഴുവൻ കമ്പിളിയിടാനും അന്തരീക്ഷത്തെ മൊത്തം ചികിത്സിക്കാനും പറയും, ഒരുങ്ങും.

********

എല്ലാറ്റിലും എല്ലാവരിലും കുറ്റങ്ങൾ മാത്രം കാണുന്ന മാനസികാവസ്ഥ. 

എല്ലാവരും തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് കരുതുന്ന മാനസികാവസ്ഥ. 

ആ  നിലക്ക് തങ്ങളെ കേന്ദ്രീകരിച്ച് എല്ലാവരും ഗൂഢാലോചന നടത്താൻ മാത്രം തങ്ങളെന്തോ വലിയ സംഭവമാണെന്നവർ ചിന്തിച്ചുവശാകുന്നു. 

എല്ലാ കുറ്റവും തങ്ങൾ സ്വയം ചെയ്തുകൊണ്ടിരിക്കെ തന്നെ, കുറ്റം മറ്റുള്ളവരിൽ മാത്രം, തങ്ങളിൽ ഒരു കുറ്റവും ഇല്ലെന്ന് കരുതുന്ന മാനസികാവസ്ഥ.

തങ്ങൾക്ക് വേണ്ടി മറ്റുളളവർ ചെയ്യുന്ന നന്മ പോലും തിന്മയായി കാണുന്ന, നന്മയിൽ പോലും തിന്മ കാണുന്ന, നന്മയിൽ തിന്മ മാത്രം ചികയുന്ന, മധുവിൽ നിന്ന് വിഷം മാത്രം നുകരുന്ന മാനസികാവസ്ഥ.

അങ്ങനെ മറ്റെല്ലാവരും വില്ലന്മാരും പീഡകരും എന്ന് കാണുന്ന, വരുത്തുന്ന മാനസികാവസ്ഥ.

തനിക്ക് ചുറ്റും തന്നോട് ശത്രുതയുള്ളവർ മാത്രമെന്ന് സ്വയം കരുതി എല്ലാവരുമായും സ്വയം ശത്രുതയിലാവുന്ന, അകലുന്ന മാനസികാവസ്ഥ.

എല്ലാവരുമായും സ്വയം ശത്രുതയിലാവാൻ സ്വയം നൂറായിരം കാരണങ്ങളും ന്വായങ്ങളും മെനയുന്ന, അവയുണ്ടാക്കുന്ന മാനസികാവസ്ഥ.

സ്വയം കുഴി കുഴിച്ച്, ആ കുഴിയിൽ സ്വയം തന്നെ ചാടിവീഴുന്ന മാനസികാവസ്ഥ. 

എന്നിട്ടോ? 

മറ്റുള്ളവരാണ് ആ  കുഴി കുഴിച്ചതെന്നും തങ്ങളെ ആ കുഴിയിൽ വീഴ്ത്തിയതെന്നും ആരോപിക്കുന്ന മാനസികാവസ്ഥ.

പോരാത്തതിന് ആ കുഴിയിൽ സ്വയം തന്നെ ചെളിവെള്ളം നിറച്ച്, ആ ചെളിവെള്ളം ഒന്നുകൂടി സ്വയം തന്നെ കുത്തിക്കലക്കി, തങ്ങൾ അകപ്പെട്ട കുഴിയും വെള്ളവും സ്വയം ഒന്നുകൂടി വൃത്തികെടുത്തി, മറ്റാരോക്കെയോ കൂടി ഇതൊക്കെ ചെയ്തു എന്ന് വരുത്തി, സ്വയം ശ്വാസംമുട്ടുന്ന, മുങ്ങിച്ചാവുന്ന മാനസികാവസ്ഥ. 

എപ്പോഴും കലക്ക് വെളളം മാത്രം വിധിയാക്കുന്നവർ, അത്തരം വിധി മെനഞ്ഞുണ്ടാക്കുന്നവർ

********

അത്തരക്കാർ ആർക്ക് വേണ്ടിയും അവർ ചെയ്യേണ്ടത് ചെയ്യില്ല.

ഉത്തരവാദിത്തമില്ലാത്ത സ്വാതന്ത്ര്യമാണ് അവരുടെ സ്വാതന്ത്ര്യബോധം. 

അവർക്കെന്തൊക്കെയോ വേണം. അതാരുടെ ചിലവിലും പ്രയാസത്തിലും ആയാലും. 

കലഹിച്ച് മാത്രം ജിവിതം നയിക്കുന്നവർ

തങ്ങളുടെ ഉത്തരവാദിത്തം അവർക്ക് വിഷയമേ അല്ല. 

തങ്ങൾ നൽകേണ്ടതല്ല; പകരം തങ്ങൾക്ക് കിട്ടേണ്ടത് മാത്രം അവർക്ക് വിഷയം. 

നൽകുന്നവർ പണിപ്പെട്ട് നൽകുന്നത് കൊണ്ടാണ് തങ്ങൾക്ക് കിട്ടേണ്ടത് കിട്ടുന്നത് എന്ന വസ്തുത അവർ ഓർക്കില്ല, അംഗീകരിക്കില്ല.

അവകാശങ്ങൾ മാത്രം. ബാധ്യതകളും ഉത്തരവാദിത്തങ്ങളും അവർക്കില്ല. 

ഉത്തരവാദിത്തങ്ങളെ കുറിച്ച് അവരെ ഉണർത്തിയാൽ കുറ്റപ്പെടുത്തുന്നു, പീഡിപ്പിക്കുന്നു എന്ന ഇരവാദം പുറത്തെടുക്കും. 

പീഡിപ്പിക്കപ്പെടുന്നു എന്ന് വരുത്തുംവിധം വേഗം അവർ കരയും. 

ഒന്നും ചെയ്യാതെ എല്ലാം അനുഭവിച്ചും അവർ മറ്റുള്ളവരുടെ കുറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. മറ്റുള്ളവരിൽ കുറ്റങ്ങൾ കണ്ടുകൊണ്ടിരിക്കും. മറ്റുളളവർ തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തും. 

എല്ലാം സഹിക്കുന്നവർ അവരെന്നും ഇനിയുമെത്രയാണ് താഴേണ്ടതും സഹിക്കേണ്ടതും എന്നവർ പറയും, എന്നവർക്ക് പറയാൻ സാധിക്കും.

അവർക്കവർ മാത്രം വിഷയം. അവർ അവരെ മാത്രം നോക്കുന്നു, കാണുന്നു.

ആരേയും കേന്ദ്രീകരിച്ച് അവരാവില്ല. 

പകരം എല്ലാവരും അവരെ കേന്ദ്രീകരിച്ച് മാത്രമാവണം. 

അങ്ങനെ അവരെ കേന്ദ്രീകരിച്ച് മാത്രമായി എല്ലാവരും നിന്നാലും അവരതിനെ അംഗീകരിക്കില്ല. നന്ദിയോടെ നോക്കിക്കാണില്ല. എറിയാൽ ഒരുപചാരത്തിന് വേണ്ടി, തൊലിപ്പുറത്ത് മാത്രം. ഉളളിൽ തട്ടാതെ.

*******

എല്ലാവരും അവർക്ക് വേണ്ടി വേണ്ടത് ചെയ്യണം, 

അവർ ആർക്കു വേണ്ടിയും ഒന്നും ചെയ്യില്ല. 

കുറ്റം പറയുകയും കുറ്റം കണ്ടെത്തുകയും മാത്രമല്ലാതെ അവർക്ക് പണിയില്ല.

അങ്ങനെ, മറ്റുള്ളവർ അവർക്ക് വേണ്ടി ചെയ്യാത്തതിൽ മാത്രം ആവലാതി പറയും, വിഷയങ്ങളും കലഹങ്ങളും ഉണ്ടാക്കും ഇത്തരം മാനസികാവസ്ഥ ഉള്ളവർ. 

മറ്റുളളവർ ചെയ്യാത്തതും ചെയ്തതിലെ കുറ്റങ്ങളും മാത്രം അവർ എടുത്തുപറയും.

അവർക്ക് അവർ മാത്രം വിഷയം, അവരുടെ പ്രശ്നങ്ങൾ മാത്രം വിഷയം.

അവർക്ക് മറ്റുള്ളവരും, അവർ കാരണം ഉണ്ടാകുന്ന മറ്റുള്ളവരുടെ വിഷയങ്ങളും പ്രശ്നങ്ങളും, വിഷയമല്ല.

മറ്റുള്ളവർക്ക് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവുന്നത് തങ്ങൾ കാരണം മാത്രം തന്നെയാണെങ്കിലും അവർക്കത് വിഷയമല്ല.

എപ്പോഴും അവർ മാത്രം എല്ലാം നിഷേധിക്കപ്പെടുന്ന ആളുകളെന്ന് അവർ വരുത്തും. 

സ്വയം നിഷേധിച്ചു കൊണ്ടും മറ്റുളളവർ നിഷേധിച്ച് നിഷേധിക്കപ്പെട്ടവരവരെന്ന് അവർ വരുത്തും.

സ്വയം തിരിഞ്ഞുനിന്ന്, മറ്റുള്ളവർ തങ്ങൾക്ക് നേരെ മുഖംതിരിച്ചു നിൽക്കുന്നു എന്നവർ വരുത്തും, ആരോപിക്കും.

*******

അവർ ആരുമായും സംസാരിക്കില്ല, ബന്ധപ്പെടില്ല. അത്രക്ക് മനസ്സിൽ മറവീണുപോയവരാണവർ. മനസിൻ്റെ മസിൽപിടിച്ചുപോയവർ.

എന്നാൽ, മറ്റുള്ളവർ അവരെ ബന്ധപ്പെടാൻ അങ്ങോട്ട് ചെന്നാലോ? അവരെ ബന്ധപ്പെട്ടാലോ? അവരുമായി സംസാരിക്കാൻ ശ്രമിച്ചാലോ?

മുഖം കൊടുക്കില്ല. അതിലും പരാതി പറയും. എന്തെങ്കിലും കുറ്റം കാണും, കുറ്റം പറയും, അങ്ങോട്ട് ചെന്നവരെ കുറ്റബോധപ്പെടുത്തി പേടിപ്പിക്കും. 

******

എല്ലാറ്റിലും എല്ലാവരുടെ നേരെയും  ദോശൈകദൃക്കുകളായി സ്വയം പരിണമിച്ച് "എന്തേ ഇപ്പോൾ മാത്രം വിളിക്കാൻ, ബന്ധപ്പെടാൻ?" എന്ന് കുറ്റപ്പെടുത്തുന്ന, മുള്ള് കൊണ്ട് കുത്തുന്ന രീതിയിൽ ചോദ്യം ചെയ്യും ഇക്കൂട്ടർ.

അങ്ങനെ തന്നെത്താൻ സ്വയം മറ്റുള്ളവരിൽ നിന്ന് അകറ്റി അവർ അവരെ ഒരു ദ്വീപാക്കി മാറ്റും.

എന്നിട്ടോ?

അങ്ങനെ സ്വയം ഒരു ദ്വീപായി മാറിയതിൻ്റെ കുറ്റവും മറ്റുള്ളവരിൽ ചാർത്തും.

തങ്ങൾ എപ്പോഴും പീഡിപ്പിക്കപ്പെടുന്നു, എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തുന്നു എന്ന് സ്വയം വരുത്തും. 

എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തുന്നു എന്ന കുറ്റം മനസ്സിൽ കൊണ്ടുനടക്കും, സന്ദർഭം കിട്ടുമ്പോഴൊക്കെ ആരോപിക്കും.

തങ്ങൾ സ്വയം മറ്റുള്ളവരെ അകറ്റുന്നത് കൊണ്ടും, പേടിപ്പിക്കുന്നത് കൊണ്ടും, തങ്ങൾ എപ്പോഴും മറ്റുള്ളവരിൽ കുറ്റവും തെറ്റും കാണുന്നതും പറയുന്നതും കൊണ്ടും മാത്രം മറ്റുള്ളവർ തങ്ങളെ ബന്ധപ്പെടാത്തതിനെയും മറച്ചുപിടിച്ച് പകരമത് മറ്റുള്ളവരുടെ കുറ്റമായി ആരോപിക്കും.

തങ്ങൾ സ്വയം താൽപര്യം കാണിക്കാത്തതും മുഖം തിരിക്കുന്നതും മുഖം തിരിഞ്ഞുനിൽക്കുന്നതും ഇത്തരക്കാർക്ക് പ്രശ്നമായി തോന്നില്ല. അതും മറ്റുള്ളവരുടെ പ്രശ്നമായി തോന്നും അവതരിപ്പിക്കും.

"എന്താ അവർക്കെന്താ ഇങ്ങോട്ട് ബന്ധപ്പെട്ടുകൂടെ" എന്ന ചോദ്യം ഉന്നയിച്ചു കൊണ്ട്.

അവർ തിരുത്തില്ല. 

മറ്റുളളവർ അവർക്ക് വേണ്ടി തിരുത്തിയാൽ അതിനെ അംഗീകരിക്കില്ല, അത് വെച്ചെങ്കിലും മറ്റുള്ളവരുമായുള്ള ബന്ധം നന്നാക്കില്ല.

എന്നാൽ അവർക്ക് അങ്ങോട്ട് മറ്റുള്ളവരെ ബന്ധപ്പെട്ടു കൂടെ എന്ന ചോദ്യത്തിന് അവർ ഉത്തരം നൽകില്ല..

"മറ്റുളളവർ നിങൾ അങ്ങോട്ട് ബന്ധപ്പെട്ടാൽ സന്തോഷിക്കുന്നവരാണല്ലോ, നിങ്ങളെ അവർ ഒരു കുറ്റവും പറയില്ലല്ലോ" എന്ന് ചോദിച്ചാൽ അവർ ഉത്തരം പറയില്ല. 

അപ്പോഴും, താൻ പീഡിപ്പിക്കപ്പെടുന്നു എന്ന് വരുത്തും വിധം "നിങൾ എല്ലാവരും എന്നെയാണോ കുറ്റപ്പെടുത്തുന്നത്?" ഇനിയും ഞാൻ എത്രയാണ് താഴെണ്ടത് എന്ന ഒരടിസ്ഥാവവും ഇല്ലാത്ത ചോദ്യത്തെ അവർ കുന്തമുനയാക്കും.

********

അവർ തന്നെ അവരിൽ കുടുങ്ങിപ്പോയ വിവരം അറിയാത്തവരവർ. 

അവർക്ക് അവർ തന്നെ തടവറയായിരിക്കുന്നുവെന്ന് അറിയാത്തവരവർ. 

അവർക്ക് ഭേദിക്കാൻ സാധിക്കാത്തത് അവരെ തന്നെ എന്നറിയാത്തവരവർ 

Friday, April 5, 2024

പാർട്ടിയാണോ രാജ്യം? പാർട്ടിപ്രവർത്തകരാണോ രാജ്യം?

പാർട്ടിയാണോ രാജ്യം?

പാർട്ടി പ്രവർത്തകരാണോ രാജ്യം?

രാജ്യമെന്നാൽ പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും അപ്പുറമാണ്.

ഇന്ത്യയുടെ മോത്തം സൂക്ഷിപ്പുകാർ അവരാണ് എന്നത് പോലെയുണ്ട് ചിലരുടെ സംസാരം. 

മൊത്തമങ്ങ് ഏറ്റെടുത്ത് സംസാരിക്കുകയാണവർ.

ഇന്ത്യയുടെ മൊത്തം അട്ടിപ്പേറവകാശങ്ങളും അവർ സ്വന്തമായി ഏറ്റെടുത്തത് പോലെയുണ്ട്. 

അങ്ങേയറ്റത്തെ ധിക്കാരവും അപക്വതയും ധാർഷ്ട്യവും ക്രൂരതയും നിറഞ്ഞ സ്വരം. ഉടനീളം.

വിഷം ചീറ്റുന്നതിൻ്റെ മൊത്തക്കച്ചവടം അവർ തുടങ്ങിയത് പോലെ തോന്നും.

*******

ഇന്ത്യയിൽ ജാതികൾ തമ്മിലുണ്ടായിരുന്ന വെറുപ്പിന് കാരണം മുസ്ലിംകളും ഇസ്ലാമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സുന്ദരമായ പേരിട്ട് വിളിക്കുന്ന സനാതന ധർമ്മം തന്നെയായിരുന്നില്ലേ അതിനും കാരണം?

മണിപ്പൂരിലെ വെറുപ്പിന് കാരണം ഇസ്ലാമും മുസ്ലിംകളും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

അതും സനാതനധർമ്മത്തിൻ്റെ മറയിൽ വളർത്തിയെടുത്ത വെറുപ്പും വിഭജനവും തന്നെയല്ലേ?

ബുദ്ധമതവിശ്വാസികളെ കൊന്നുതീർത്തതിനു കാരണം മുസ്ലിംകളും ഇസ്ലാമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സനാതനധർമ്മം സൂക്ഷിക്കാനും സംരക്ഷിക്കാനും തന്നെയല്ലേ ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും കൊന്നും നശിപ്പിച്ചും തീർത്തത്? 

സനാതനധർമ്മത്തിൻ്റെയും സനാതനധർമ്മ പരിരക്ഷയുടെയും പേരിൽ കിട്ടിയ മേൽജാതി മേൽക്കോയ്മ നഷ്ടപ്പെടുന്നത് തന്നെയായിരുന്നില്ലെ ബുദ്ധമത നിഷ്കാസനത്തിന് പിന്നിലെ ചേതോവികാരം? 

ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും മുഴുവൻ കൊന്നുതള്ളി നശിപ്പിച്ചതിന് ശേഷം സുഖിപ്പിക്കാനും സുഖിപ്പിച്ചു നക്കിക്കൊല്ലാനും എന്ന പോലെ ഞങ്ങൾ അവരെ ഹിന്ദുമതത്തിൻ്റെ ഭാഗമാക്കി എന്ന് പറയുന്നത് വെറും ക്രൂരവിനോദത്തിൻ്റെ ഭാഗം മാത്രം. 

ആടിനെ വിഴുങ്ങിയ ഏത് ചെന്നായക്കും ഈ വാദം ഉന്നയിക്കാൻ സാധിക്കും. ആടിനെ ഞാൻ എൻ്റെ ഭാഗമാക്കി എന്ന്. അതൊരു വലിയൊരു കാര്യമായും വിശാലതയും ഔദാര്യവുമായും വരുത്തുന്ന സനാതനധർമ്മത്തിൻ്റെ ക്രൂരനീതിയിൽ വലിയ കാര്യമൊന്നും ഇല്ല. 

അതും എല്ലാം നിഷേധിച്ച, ജാതിമേൽക്കോയ്മയെ അപ്പടി തള്ളിയ, നിഷേധത്തിലൂടെ എല്ലാം ചോദ്യംചെയ്യുന്ന ബുദ്ധമതത്തെ.

സനാതനധർമ്മം എന്ന സുന്ദരമായ പേര് നൽകി ആദരിച്ച ഈ സംഗതി അതാത്തിടത്ത്, അതാത് കാലത്ത് അതിൻ്റെ നിലനില്പിന് വേണ്ടി, മറ്റെല്ലാവരെയും വെറുത്തു, നശിപ്പിച്ചു. 

മേൽജാതിക്കാരുടെ മേൽക്കോയ്മ ഇല്ലാതാക്കിയ, ചോദ്യം ചെയ്ത ഇസ്ലാമും ക്രിസ്തുമതവും കമ്യുണിസ്റ്റ് പാർട്ടിയും അതുകൊണ്ട് തന്നെ പിന്നീട് സനാതനധർമ്മത്തിൻ്റെ വെറുപ്പിൻ്റെ ആദ്യപട്ടികയിലും ഇടംനേടി.

എത്രയെത്ര കലാപങ്ങളും തീവ്രവാദി ആക്രമണങ്ങളും മുസ്‌ലിംകളെയും ഇസ്ലാമിനെയും കരുവാക്കി, അവരുടെ പേരിലിട്ട് സനാതനക്കാർ ചെയ്തു?

കളവും വെറുപ്പും തന്നെ ആദർശവും പ്രത്യേയശാസ്ത്രവുമാക്കിയ, എല്ലാറ്റിനും സനാതനത്തിൻ്റെ മറപിടിച്ചുപറ്റുന്ന ഒരു വിഭാഗത്തിന് ഇതൊന്നും ഒരു വിഷയമല്ല. 

അവർക്ക് കുറ്റബോധം ഉണ്ടാവില്ല. 

കാരണം,  കുറ്റബോധപ്പെടാൻ അവർക്ക് കൃത്യമായ മാർഗ്ഗരേഖയും മനസ്സാക്ഷിയും ഇല്ല. വസ്തുനിഷ്ഠമായി എന്തെന്ന് കൃത്യമായി പറയാൻ സാധിക്കാത്ത, വെറും അമൂർത്തമായ സനാതന വാദം മാത്രമല്ലാതെ. 

********

അത്തരം സനാതനക്കാർ എല്ലാം ഏകപക്ഷീയമായി പറയുന്നു. 

അവർക്ക് പഠിപ്പിച്ച് കൊടുത്തത് പോലെ. എന്തൊക്കെയോ കളവുകൾ സനാതനത്തിൻ്റെ പേരിൽ പഠിപ്പിച്ചുകൊടുത്തവർ വിജയിച്ചു. 

തത്തമ്മേ പൂച്ച പൂച്ച.

വെറുപ്പിൻ്റെ മൊത്തക്കച്ചവടം കുശാൽ. 

അവരെ പോലുള്ളവർ ഉണ്ടെങ്കിൽ വേറെന്ത് വേണം വെറുപ്പ് വിറ്റ് ഭരണം പിടിക്കുന്നവർക്കും നിലനിർത്തുന്നവർക്കും. 

അവർ പറയുന്നത് കേട്ടാലറിയാം അവരുടെ പ്രത്യേശാസ്ത്രത്തിൻ്റെ ആഴവും പരപ്പും (അഥവാ ഉള്ളുപൊള്ളത്തരം). 

എന്തൊക്കെ കള്ളത്തരങ്ങളാണ് സത്യമാക്കി അവതരിപ്പിച്ച് പഠിപ്പിക്കുന്നത്?

പിള്ളയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പോലെയാണ് അവരും അവരുടെ പാർട്ടിയും അവർ പറയുന്ന കാര്യങ്ങളും.

ആദരാഞ്ജലികൾ വേണ്ട. പ്രണാമങ്ങളും വേണ്ട.

ആദരാഞ്ജലികൾ വേണ്ട. 

പ്രണാമങ്ങളും വേണ്ട.  


മരിച്ചു കഴിഞ്ഞാൽ, 

ഇല്ലാത്ത എനിക്ക്, 

ഞാൻ ഇല്ലെന്ന് ഉറപ്പായതിൻ പിന്നെ,  

നിങൾ തരുന്ന,

നിങൾ തരാൻ ഉദ്ദേശിക്കുന്ന 

ആദരാഞ്ജലികൾ വേണ്ട.


മരിച്ചു കഴിഞ്ഞാൽ, 

ഇല്ലാത്ത എനിക്ക്, 

ഞാൻ ഇല്ലെന്ന് ഉറപ്പായതിൻ പിന്നെ,  

നിങൾ തരുന്ന,

നിങൾ തരാൻ ഉദ്ദേശിക്കുന്ന 

പ്രാർത്ഥനകളും പ്രണാമങ്ങളും വേണ്ട. 


ശുദ്ധകാപട്യവും ഉപചാരവും മാത്രമത്. 


ജീവിക്കുമ്പോൾ 

പ്രവൃത്തിച്ചു കാണിക്കുന്ന 

ആദരവുകളും ആദരാഞ്ജലികളും

പ്രാർത്ഥനകളും പ്രണാമങ്ങളും 

മാത്രം മതി. 


ജീവിക്കുമ്പോൾ സന്ദർശിക്കാത്തവൻ 

മരിച്ചാൽ സന്ദർശിക്കുന്നത് 

ആരെയും കാണാനല്ല.

നാട്ടുകാരെ കാണാനും

നാട്ടുകാരെ കാണിക്കാനും മാത്രമാണ്.


നിങൾ ശവം കാണാൻ വരേണമെന്ന് 

ശവത്തിനില്ല.


അറിയണം, അവനവൻ 

പറഞ്ഞാലും പറഞ്ഞില്ലെങ്കിലും 

കേൾക്കുന്ന ദൈവമേ ഉള്ളൂ.


അവനവൻ പറഞ്ഞാലും 

പറഞ്ഞില്ലെങ്കിലും 

കേൾക്കാത്ത ദൈവമില്ല.


അവനവൻ പറഞ്ഞാലും 

പറഞ്ഞില്ലെങ്കിലും 

കേൾക്കാത്ത ദൈവം 

നിങൾ പറഞാൽ കേൾക്കുമെന്ന് 

കരുതാൻ ഞാനാളല്ല.


അവനവൻ പറഞ്ഞാലും 

പറഞ്ഞില്ലെങ്കിലും 

കേൾക്കാത്ത ദൈവം 

നിങ്ങളോ മറ്ററെങ്കിലോ 

പറഞാലും കേൾക്കില്ല.

ദൈവത്തിനെന്ത് നഗ്നത? നമുക്കല്ലേ നഗ്നത?

നമുക്കല്ലേ നഗ്നത? നമ്മുടെ  മാനത്തിനുള്ളിൽ നിന്ന് നോക്കുമ്പോൾ മാത്രം നഗ്നത? സർവ്വമാനങ്ങൾക്കും അപ്പുറത്തുള്ള ദൈവത്തിനെന്ത് നഗ്നത? ദൈവത്തിന് എല്ലാം നഗ്നമെന്നില്ലാത്ത വിധം നഗ്നം തന്നെ. എന്നിരിക്കേ, ദൈവം ദൈവത്തിന് വേണ്ടി നിങ്ങളോട് നഗ്നത മറക്കാൻ ആവശ്യപ്പെടുമെന്നോ?

********

മനുഷ്യൻ അവൻ്റെ മാനത്തിൽ നിന്ന് നോക്കുമ്പോൾ തോന്നുന്നത് ചെയ്യും, ചെയ്യണം. 

അതാണല്ലോ അവനുണ്ടാക്കിയെടുത്ത സംസ്കാരവും നിയമ വ്യവസ്ഥിതിയും?  

വ്യവസ്ഥിതിയും നിയമവും അതാവശ്യപ്പെടുന്നത് പോലെ അവന് ചെയ്യാം. 

പക്ഷേ അതൊക്കെയും , അല്ലെങ്കിൽ അത് മാത്രം, അതുമല്ലെങ്കിൽ അവയിൽ ചിലത് മാത്രം, ദൈവം ആവശ്യപ്പെട്ട് ചെയ്യുന്നു എന്ന് വരുത്തുന്നതാണ് ചോദ്യം ചെയ്യുന്നത്. 

അങ്ങനെ ദൈവം ആവശ്യപ്പെടുന്നു എന്ന് വരുത്തുന്നതിലാണ് അബദ്ധം. 

ഒന്നും ബാധകമല്ലാത്ത ദൈവത്തിൻ്റെ പേരിൽ ഉണ്ടാക്കുന്ന അബദ്ധം.

********

വസ്ത്രം ധരിക്കേണ്ടതും ഭക്ഷണം കഴിക്കേണ്ടതും ഒക്കെയായ കര്യങ്ങൾ വ്യത്യസ്തമായ കോലത്തിൽ മനുഷ്യൻ തന്നെ ക്രമപ്രവൃദ്ധമായി വളർന്നറിഞ്ഞ കര്യങ്ങൾ, മനുഷ്യന് തന്നെ പറയാൻ സാധിക്കുന്ന കര്യങ്ങൾ. 

ലോകത്തിൻ്റെ പല ഭാഗങ്ങളിൽ പല കോലത്തിൽ പറയപ്പെട്ട ചെയ്യപ്പെട്ട കര്യങ്ങൾ. 

മനുഷ്യൻ്റെ ലോകത്തെ മനുഷ്യൻ്റെ ആവശ്യങ്ങൾ പോലെ ആവശ്യമായി വന്ന കര്യങ്ങൾ. 

അങ്ങനെ വരുമ്പോൾ അതിൽ ചിലത് മാത്രം എന്തിന് ദൈവത്തിൻ്റെ പേരിൽ പറയണം? 

ഒന്നുകിൽ എല്ലാം ദൈവികം, ദൈവത്തിൽ നിന്ന്. നന്മയും തിൻമയും എല്ലാം. നമ്മുടെ ആപേക്ഷികമായ അർത്ഥത്തിൽ അല്ലാതെ നന്മ തിന്മ എന്നത് ഇല്ലാതെ.

അല്ലെങ്കിൽ ഒന്നും ദൈവികമാlല്ല, ദൈവത്തിൽ നിന്നല്ല. 

ദൈവം എവിടെയെങ്കിലും മാത്രം, ഏതിലെങ്കിലും മാത്രം, ഏതെങ്കിലും കാലത്തിലും വ്യക്തിയിലും ഭാഷയിലും ഗ്രന്ഥത്തിലും മാത്രം ചുരുങ്ങിപ്പോകുന്ന ഒന്നല്ല. 

എല്ലാവരിലൂടെയും എല്ലാറ്റിലൂടെയും എല്ലാകാലത്തിലൂടെയും ദൈവം മാത്രം.

*********

കാലത്ത്, ഏതോ വ്യക്തിയിലൂടെയും ഭാഷയിലൂടെയും മാത്രം. എന്നിട്ട് ആ പറഞ്ഞ ദൈവം പരാജയപ്പെടുകയോ?

Thursday, April 4, 2024

ഭരണകൂടം വിചാരിച്ചാൽ ഏത് കളവും സത്യമാവും.

കളവ് മാത്രം പറഞ്ഞും ചെയ്തും അധികാരം നേടിയവർ കളവ് മാത്രം പറഞ്ഞും ചെയ്തും അധികാരം നിലനിർത്തുന്നു.

ഇത്തരത്തിലുള്ള ഭരണകൂടം വിചാരിച്ചാൽ ഏത് കളവും സത്യമാവും, ശരിയാവും.

********

വെറുപ്പിനാണ് എപ്പോഴും അധികാരം, കൊട്ടാരങ്ങൾ. നിറപ്പകിട്ട്.

വെറുപ്പ് എളുപ്പം വേഷംകെട്ടും.

വെറുപ്പ് സത്യമെന്ന് തോന്നിപ്പിക്കാൻ കളവിൻ്റെ കൂട്ട് നേടും. 

വെറുപ്പ് വേഗം പടരും, പന്തലിക്കും. 

വെറുപ്പിനോടൊത്ത് ജനങ്ങൾ കൂട്ടംകൂട്ടമായുണ്ടാവും. 

വർത്തമാനകാല ഇന്ത്യൻരാഷ്ട്രീയം തെളിവ്. 

*******

സ്നേഹം പ്രയാസമേറിയത്. 

സ്നേഹത്തിന് കൊട്ടാരങ്ങൾ അന്യം, തെരുവ് സ്വന്തം.

സ്നേഹത്തിൻ്റെ കൂടെ കൂടുന്നവർക്ക് നഷ്ടം.

സ്നേഹത്തിന് വേഷം കേട്ടില്ല, കളവിൻ്റെ കൂട്ടില്ല. നേർക്കുനേർ സുന്ദരമല്ല.

സ്നേഹം കഥയിൽ മാത്രമല്ലാതെ വേഗം പടരില്ല, പന്തലിക്കില്ല.

സ്നേഹത്തിനോടൊത്ത് ജനങ്ങൾ കൂട്ടംകൂട്ടമായുണ്ടാവില്ല. 

പകരം, സ്നേഹവും സ്നേഹം പ്രഘോഷിച്ചവരും അപമാനിക്കപ്പെടും, തെരുവിൽ വലിച്ചിഴക്കപ്പെടും.

സ്നേഹവും സത്യവും പ്രഘോഷിച്ചവർ എല്ലാ കാലത്തും ക്രൂരമായി കൊല്ലപ്പെട്ടു, പുറംതള്ളപ്പെട്ടു. 

മുഹമ്മദും ബുദ്ധനും യേശുവും സോക്രട്ടീസും കൃഷ്ണനും ശങ്കരാചാര്യരും തെളിവ്. 

********

പാർട്ടിയാണോ രാജ്യം?

പാർട്ടി പ്രവർത്തകരാണോ രാജ്യം?

രാജ്യമെന്നാൽ പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും അപ്പുറമാണ്.

ഇന്ത്യയുടെ മോത്തം സൂക്ഷിപ്പുകാർ അവരാണ് എന്നത് പോലെയുണ്ട് ചിലരുടെ സംസാരം. 

മൊത്തമങ്ങ് ഏറ്റെടുത്ത് സംസാരിക്കുകയാണവർ.

ഇന്ത്യയുടെ മൊത്തം അട്ടിപ്പേറവകാശങ്ങളും അവർ സ്വന്തമായി ഏറ്റെടുത്തത് പോലെയുണ്ട്. 

അങ്ങേയറ്റത്തെ ധിക്കാരവും അപക്വതയും ധാർഷ്ട്യവും ക്രൂരതയും നിറഞ്ഞ സ്വരം. ഉടനീളം.

വിഷം ചീറ്റുന്നതിൻ്റെ മൊത്തക്കച്ചവടം അവർ തുടങ്ങിയത് പോലെ തോന്നും.

*******

ഇന്ത്യയിൽ ജാതികൾ തമ്മിലുണ്ടായിരുന്ന വെറുപ്പിന് കാരണം മുസ്ലിംകളും ഇസ്ലാമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സുന്ദരമായ പേരിട്ട് വിളിക്കുന്ന സനാതന ധർമ്മം തന്നെയല്ലേ അതിനും കാരണം?

മണിപ്പൂരിലെ വെറുപ്പിന് കാരണം ഇസ്ലാമും മുസ്ലിംകളും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

അതും സനാതനധർമ്മത്തിൻ്റെ മറയിൽ വളർത്തിയെടുത്ത വെറുപ്പും വിഭജനവും തന്നെയല്ലേ?

ബുദ്ധമതവിശ്വാസികളെ കൊന്നുതീർത്തതിനു കാരണം മുസ്ലിംകളും ഇസ്ലാമുംക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സനാതനധർമ്മം സൂക്ഷിക്കാനും സംരക്ഷിക്കാനും തന്നെയല്ലേ ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും കൊന്നും നശിപ്പിച്ചും തീർത്തത്? 

സനാതനധർമ്മത്തിൻ്റെയും സനാതനധർമ്മ പരിരക്ഷയുടെയും പേരിൽ കിട്ടിയ മേൽജാതി മേൽക്കോയ്മ നഷ്ടപ്പെടുന്നത് തന്നെയായിരുന്നില്ലെ ബുദ്ധമത നിഷ്കാസനത്തിന് പിന്നിലെ ചേതോവികാരം? 

ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും മുഴുവൻ കൊന്നുതള്ളി നശിപ്പിച്ചതിന് ശേഷം സുഖിപ്പിക്കാനും സുഖിപ്പിച്ചു നക്കിക്കൊല്ലാനും എന്ന പോലെ ഞങ്ങൾ അവരേ ഹിന്ദുമതത്തിൻ്റെ ഭാഗമാക്കി എന്ന് പറയുന്നത് വെറും ക്രൂരവിനോദത്തിൻ്റെ ഭാഗം മാത്രം. ആടിനെ വിഴുങ്ങിയ ഏത് ചെന്നയക്കും ഈ വാദം ഉന്നയിക്കാൻ സാധിക്കും. ആടിനെ ഞാൻ എൻ്റെ ഭാഗമാക്കി എന്ന്. അതൊരു വലിയൊരു കാര്യമായും വിശാലതയും ഔദാര്യവുമായും വരുത്തുന്ന സനാതനധർമ്മത്തിൻ്റെ ക്രൂരനീതിയിൽ വലിയ കാര്യമൊന്നും ഇല്ല. 

അതും എല്ലാം നിഷേധിച്ച, ജാതിമേൽക്കോയ്മയെ അപ്പടി തള്ളിയ, നിഷേധത്തിലൂടെ എല്ലാം ചോദ്യംചെയ്യുന്ന ബുദ്ധമതത്തെ.

അതാത്തിടത്ത്, അതാത് കാലത്ത് സനാതനധർമ്മം എന്ന സുന്ദരമായ പേര് നൽകി ആദരിച്ച ഈ സംഗതി അതിൻ്റെ നിലനില്പിന് വേണ്ടി, മറ്റെല്ലാവരെയും വെറുത്തു, നശിപ്പിച്ചു. 

മേൽജാതിക്കാരുടെ മേൽക്കോയ്മ ഇല്ലാതാക്കിയ, ചോദ്യം ചെയ്ത ഇസ്ലാമും ക്രിസ്തുമതവും കമ്യുണിസ്റ്റ് പാർട്ടിയും അതുകൊണ്ട് തന്നെ പിന്നീട് സനാതനധർമ്മത്തിൻ്റെ വെറുപ്പിൻ്റെ ആദ്യപട്ടികയിലും ഇടംനേടി.

എത്രയെത്ര കലാപങ്ങളും തീവ്രവാദി ആക്രമണങ്ങളും മുസ്‌ലിംകളെയും ഇസ്ലാമിനെയും കരുവാക്കി, അവരുടെ പേരിലിട്ട് സനാതനക്കാർ ചെയ്തു?

കളവും വെറുപ്പും തന്നെ ആദർശവും പ്രത്യേയശാസ്ത്രവുമാക്കിയ, എല്ലാറ്റിനും സനാതനത്തിൻ്റെ മറപിടിച്ചുപറ്റുന്ന ഒരു വിഭാഗത്തിന് ഇതൊന്നും ഒരു വിഷയമല്ല. 

അവർക്ക് കുറ്റബോധം ഉണ്ടാവില്ല. 

കാരണം,  കുറ്റബോധപ്പെടാൻ അവർക്ക് കൃത്യമായ മാർഗ്ഗരേഖയും മനസ്സാക്ഷിയും ഇല്ല. വസ്തുനിഷ്ഠമായി എന്തെന്ന് കൃത്യമായി പറയാൻ സാധിക്കാത്ത, വെറും അമൂർത്തമായ സനാതന വാദം മാത്രമല്ലാതെ. 

********

അത്തരം സനാതനക്കാർ എല്ലാം ഏകപക്ഷീയമായി പറയുന്നു. 

അവർക്ക് പഠിപ്പിച്ച് കൊടുത്തത് പോലെ. എന്തൊക്കെയോ കളവുകൾ സനാതനത്തിൻ്റെ പേരിൽ പഠിപ്പിച്ചുകൊടുത്തവർ വിജയിച്ചു. 

തത്തമ്മേ പൂച്ച പൂച്ച.

വെറുപ്പിൻ്റെ മൊത്തക്കച്ചവടം കുശാൽ. 

അവരെ പോലുള്ളവർ ഉണ്ടെങ്കിൽ വേറെന്ത് വേണം വെറുപ്പ് വിറ്റ് ഭരണം പിടിക്കുന്നവർക്കും നിലനിർത്തുന്നവർക്കും. 

അവർ പറയുന്നത് കേട്ടാലറിയാം അവരുടെ പ്രത്യേശാസ്ത്രത്തിൻ്റെ ആഴവും പരപ്പും (അഥവാ ഉള്ളുപൊള്ളത്തരം). 

എന്തൊക്കെ കള്ളത്തരങ്ങളാണ് സത്യമാക്കി അവതരിപ്പിച്ച് പഠിപ്പിക്കുന്നത്?

പിള്ളയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പോലെയാണ് അവരും അവരുടെ പാർട്ടിയും അവർ പറയുന്ന കാര്യങ്ങളും.


Monday, April 1, 2024

ധാർമ്മികത, നീതിബോധം വെറും ലോകമാന്യതയും അഭിനയവും മാത്രം.

മറ്റാരും അറിയാതെയും രഹസ്യമായും ആണെങ്കിൽ നീതിയും ധർമ്മവും വിഷയമല്ല?

മഹാഭൂരിപക്ഷത്തിനും അതങ്ങനെ.

എന്തുകൊണ്ട്?

മഹാഭൂരിപക്ഷവും മനസ്സാക്ഷിയുടെ മുമ്പിൽ സത്യസന്ധരല്ല എന്നതിനാൽ. 

മഹാഭൂരിപക്ഷവും സ്വന്തം മനസ്സാക്ഷിയുമായി സംവദിക്കുന്നില്ല, സംവദിക്കുന്നവരല്ല എന്നതിനാൽ. 

അതിജീവനബോധവും അതിജീവനകലയും അങ്ങനെയാണ് എന്നതിനാൽ.

ജീവിതം ജീവിതത്തിന് വേണ്ടി മാത്രം, ജീവിക്കാൻ വേണ്ടി മാത്രം എന്നാകയാൽ.

കുറ്റബോധം പ്രാർത്ഥിച്ച് തീർക്കാം എന്ന് കരുതുന്നതിനാൽ.

ഇരുമ്പുലക്ക വിഴുങ്ങിയാലും, ചുക്ക് വെള്ളം കുടിച്ച് (ഉപചാരം മാത്രമായ പ്രാർത്ഥന കൊണ്ട്) ദഹിപ്പിക്കാം എന്ന ധാരണ കൊണ്ടുനടക്കുന്നതിനാൽ.

********

ശരിക്ക് പറഞ്ഞാൽ:

മഹാഭൂരിപക്ഷത്തിനും ധാർമ്മികബോധവും നീതിബോധവും നന്നേകുറവാണ്. 

മഹാഭൂരിപക്ഷത്തിനും ധാർമ്മികബോധവും നീതിബോധവും വെറും ലോകമാന്യതയും അഭിനയവും മാത്രം. 

തങ്ങൾക്കെതിരേ വരുമ്പോൾ മാത്രം അനീതിയേയും അക്രമത്തെയും അവർ വിഷയമാക്കും, എതിർക്കും. 

തങ്ങൾക്കനുകൂലമായി വരുന്ന അനീതിയേയും അക്രമത്തെയും ഒന്നുമറിഞ്ഞില്ലെന്നു വരുത്തുംവിധം അവർ സുഖിച്ചനുഭവിക്കും. 

തങ്ങൾക്കനുകൂലമായി വരുന്നതും കിട്ടുന്നതും, അനന്തരസ്വത്തായാലും, അന്യന് അർഹതപ്പെട്ടതായാലും, അവർ ശരിയും തെറ്റും വിഷയമാക്കാതെ കണ്ണടച്ച് വെട്ടിവിഴുങ്ങും.

ഇത്തരക്കാർ അനുഗ്രഹങ്ങൾ കിട്ടിയാൽ മറ്റുള്ളവർക്ക് തടയുന്ന മാനസികാവസ്ഥ പുലർത്തും.

ഇതേ തരക്കാർക്ക് പ്രയാസങ്ങൾ വന്നാലോ? എല്ലാവരെയും വിളിച്ചറിയിക്കുന്ന വിധം വല്ലാതെ അസ്വസ്ഥചിത്തരാവും.