Thursday, March 12, 2026

അമേരിക്കക്ക് പാളിയത്: ആയുധക്കരത്തും കണ്ണും മൂക്കും നോക്കാതെ നശിപ്പിക്കലും മാത്രമാണ് യുദ്ധം എന്ന് ധരിച്ചത്

 

ഇറാൻ ആദ്യമേ പറഞ്ഞിരുന്നു: “യുദ്ധം നിങ്ങൾ തുടങ്ങും. പക്ഷേ യുദ്ധം എപ്പോൾ നിർത്തണമെന്നത് നമ്മൾ തീരുമാനിക്കും” എന്ന്.


അമേരിക്കക്ക് പാളിയത്:


ഒന്ന്: ആയുധക്കരത്തും കണ്ണും മൂക്കും നോക്കാതെ നശിപ്പിക്കലും മാത്രമാണ് യുദ്ധം, അത് മാത്രമാണ് യുദ്ധ വിജയത്തെ നിശ്ചയിക്കുന്നത് എന്ന തെറ്റായ ധാരണ.


രണ്ട് : ഖാം നയി തീർന്നാൽ ഇറാൻ തീരുമെന്ന് കരുതിയത്. 


മൂന്ന്:,ഖാം നയി ഒരു സ്വേച്ഛാധിപതി ആയിരുന്നു എന്ന ഒരടിസ്ഥാനവും ഇല്ലാത്ത അമേരിക്കൻ തെറ്റിദ്ധാരണ, അല്ലെങ്കിൽ അമേരിക്ക ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമിച്ച തെറ്റിദ്ധാരണ. 


നാല്: ഇസ്ലാമും ഇറാനും സ്വേച്ഛാധിപത്യത്തിന് വിരുദ്ധമാണ്. ഇസ്ലാമിൽ അധികാരം ഭാരിച്ച ഉത്തരവാദിത്തമാണ്, അല്ലാതെ അലങ്കാരമോ ആർഭാടമോ അഹങ്കാരമോ അല്ലെന്നറിയാതെ പോയത്.


അഞ്ച്:,യഥാർത്ഥത്തിൽ അമേരിക്കക്ക് വേണ്ടത് അറബ് ലോകത്തെവിടെയും വിശിഷ്യാ ഇറാനിലും വേണ്ടത് ജനാധിപത്യമല്ല. തങ്ങളെ അനുസരിക്കുന്ന ഭരണകൂടങ്ങളെയാണ്. തങ്ങളെ അനുസരിക്കുന്ന സ്വേച്ഛാധിപതിയെയാണ്.


ആറ് : ഖാം നയി ഇല്ലാതായാൽ ഇറാൻ ജനത സമരവുമായി ഭരണകൂടത്തിനെതിരെ തിരിയുമെന്ന് വിചാരിച്ചു. 


ഏഴ്:,യഥാർത്ഥത്തിൽ,  ഖാം നയി ഇല്ലാതായതോടെ ഇറാൻ ജനത ഖാം നയിക്കും ഖാം നായിക്ക് ശേഷമുള്ള ഖാം നയിയുടെ അതേ ആദർശലക്ഷ്യങ്ങൾ പിന്തുടരുന്ന ഇറാൻ ഭരണകൂടത്തിനും പൂർവാധികം പിന്തുണ നൽകുന്നതാണ് പിന്നീട് കണ്ടത്.


എട്ട് : ഇറാന് ഇത്ര കരുത്തുണ്ടെന്നും ഇറാൻ ഇത്ര കരുത്തോടെ തിരിച്ചടിക്കുമെന്നും കരുതിയില്ല.


ഒൻപത്: ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതോടെ യുദ്ധത്തെ ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലാക്കാം എന്ന് അമേരിക്ക കരുതി. ആ വകയിൽ ആയുധക്കച്ചവടം തകൃതിയായും ലാഭകരമായും നടത്താമെന്ന് കരുതി.


പത്ത്:,പോരെങ്കിൽ, മുസ്ലിംകളാരും ചിന്തിക്കാത്ത ഷിയാ സുന്നി യുദ്ധമാക്കി ഇതിനെ മാറ്റാമെന്നും അമേരിക്ക കരുതി. അങ്ങനെയും ആയുധക്കച്ചവടം തകൃതിയായും ലാഭകരമായും നടത്താമെന്ന് കരുതി.


പതിനൊന്ന്: അമേരിക്കൻ അടിമകൾ ആയിരുന്നിട്ടും പക്ഷേ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ എന്തുകൊണ്ടോ ഇറാനെതിരെ കമാ എന്ന് സംസാരിച്ചില്ല. 


പന്ത്രണ്ട്: ഇറാനെതിരെ യുദ്ധം ചെയ്യാൻ അവർ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല താങ്കളുടെ മണ്ണുപയോഗിച്ച് ഇറാനെതിരെ അമേരിക്ക യുദ്ധം ചെയ്യുന്നതിൽ വല്ലാതെ പിന്തുണ നൽകിയില്ല.


കമാ എന്ന് ഇറാനെതിരെ സംസാരിക്കാതിരിക്കാൻ ഗൾഫ് രാജ്യങ്ങളിലെ  ഭരണാധികാരികളെ പ്രേരിപ്പിച്ച കുറെ കാരണങ്ങൾ താഴെ പറയും പോലെ ഉണ്ടാവാം.


a) ഇറാൻ ആക്രമിക്കുന്നത് അമേരിക്കൻ താല്പര്യങ്ങളെയാണ്. വൻശക്തിയാണെന്ന് വീമ്പിളക്കുന്ന അമേരിക്കയെ സംരക്ഷിക്കുക അമേരിക്കയുടെ പണിയാണ്; തങ്ങളുടെ പണിയല്ല, അറബികളുടെ പണിയല്ല എന്ന നിലപാട് കാണിച്ചു.


b) തങ്ങളെ (അറബികളെ) സംരക്ഷിക്കുമെന്ന് പറഞ്ഞ് അവിടങ്ങളിൽ വന്ന അമേരിക്കക്ക് സ്വയം സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഞങ്ങൾ ഗൾഫ് രാജ്യങ്ങൾ എന്ത് ചെയ്യാൻ എന്ന ചോദ്യമുന്നയിക്കും പോലെ നിന്നു അറബ് രാജ്യങ്ങൾ.


c) മുസ്ലിംകളെ തമ്മിലടിപ്പിച്ച് ആയുധം വിറ്റ് ചോര കുടിക്കാനുള്ള അമേരിക്കൻ കെണി അറബ് ഭരണാധികാരികൾ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. 


d) ഇസ്രായേലിനെ കണക്കിന് ശിക്ഷിക്കുന്ന ഇറാനെ അറബ് ഭരണാധികാരികൾക്ക് മധുരിച്ചിട്ട് തുപ്പാൻ സാധിച്ചില്ല. 


e) അറബ് ജനതയുടെ മനസ്സ് ഇറാനൊപ്പമാണെന്ന് തിരിച്ചറിവ് അറബ് ഭരണാധികാരികളേ ഇറാനെതിരെ എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് വല്ലാതെ പിന്തിരിപ്പിച്ചു. 


f) ഇറാനെ ഗൾഫ് രാജ്യങ്ങൾ തിരിച്ചടിച്ചാൽ ആഭ്യന്തര പ്രശ്നങ്ങൾ ജനങ്ങളുടെ പ്രതിഷേധമായി ഉടലെടുക്കും, ഇറാന്റെ തിരിച്ചടി കൂടുകയും  ചെയ്യുമെന്ന ഭീതി ഉടലെടുത്തു.


g) ഈ യുദ്ധത്തെ അറബ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള യുദ്ധമാക്കി മാറ്റുന്നതിനെ അറബ് രാജ്യങ്ങൾ പേടിച്ച് പ്രതിരോധിച്ച് നിയന്തിച്ച് നിന്നു.


h) ഈ യുദ്ധത്തെ ഷിയാ സുന്നി യുദ്ധമാക്കി, ഗൾഫ് രാജ്യങ്ങളിൽ ആഭ്യന്തര കലഹമാക്കി മാറ്റുന്നതിനെ അറബ് രാജ്യങ്ങൾ പേടിച്ച് പ്രതിരോധിച്ച് നിയന്തിച്ച് നിന്നു.



ഇന്ത്യയുടെ കപ്പലുകൾ ഹോർമുസിലൂടെ കടന്നുപോകാൻ അനുവദിച്ചു എന്ന വാർത്ത തെറ്റാണ്.

ഇന്ത്യയുടെ കപ്പലുകൾ ഹോർമുസിലൂടെ വിട്ടുകിട്ടണം. .


ശരിയാണ്. നമ്മുടെയെല്ലാം ആഗ്രഹം അതുതന്നെയാണ്.


പക്ഷേ ഇന്ത്യയുടെ കപ്പലുകൾ ഹോർമുസിലൂടെ കടന്നുപോകാൻ അനുവദിച്ചു എന്ന വാർത്ത തെറ്റാണ്.


വെറും രണ്ട് ദിവസം ഹോർമോസ് അടക്കുമ്പോഴേക്കും നമുക്ക് പ്രയാസങ്ങൾ, വിലക്കയറ്റം, ഗ്യാസ് കിട്ടയ്ക 


എങ്കിൽ ഒന്നോർത്തുനോക്കൂ: 


47 വർഷങ്ങളായി, അമേരിക്കക്ക് അടിമപ്പണി ചെയ്യുന്നില്ല എന്ന ഒറ്റക്കാരണത്താൽ ഉപരോധം നേരിടുന്ന ഇറാൻ്റെ പ്രയാസങ്ങൾ എത്രയായിരിക്കും? 


എന്നിട്ടും ഇറാൻ കാണിക്കുന്ന ധൈര്യവും തൻ്റേടവും നോക്കൂ.


എന്നിട്ട് ഒരുതരം നീതിബോധവും ഇല്ലാതെ നമ്മൾ ഇറാനെതിരെ സംസാരിക്കുന്നു. കളവ് മാത്രം പറയുന്ന അമേരിക്കൻ വാക്കുകൾ കേട്ടിട്ട്.


ഒരുപരോധവും നേരിടാത്ത ഇന്ത്യൻ നാണയം മൂല്യത്തകർച്ച നേരിട്ടുകൊണ്ടിരിക്കുമ്പോഴും വീണ്ടും നമ്മൾ വലിയ കുറ്റമായി എടുത്തുപറയുന്നു: 


ഇറാൻ സാമ്പത്തികമായി ക്ഷീണിച്ചു, ഇറാൻ്റെ നാണയത്തിൻ്റെ മൂല്യം കുറഞ്ഞു എന്നൊക്കെ.


47 വർഷങ്ങളായി ഇറാൻ പൂർണാർഥത്തിൽ ഉപരോധം നേരിടുന്നു എന്നത് സൗകര്യപൂർവം മറച്ചുവെച്ചുകൊണ്ട്.

Tuesday, March 10, 2026

ഹിന്ദു എന്നതുണ്ടോ? ആരാണ് ഈ ഹിന്ദു?

 ഹിന്ദു എന്നതുണ്ടോ?

ആരാണ് ഈ ഹിന്ദു?

എന്താണ് ഹിന്ദു ആവാനുള്ള വഴി?

ഹിന്ദു ആയാലും ആവാനും എന്തൊക്കെ ചെയ്യണം?

ഏത് ഗ്രന്ഥത്തിൽ ഉണ്ട് ഹിന്ദു എന്ന പരാമർശം?

ആരെ എന്ത് വെച്ച് പിന്തുടരണം ഹിന്ദു ആവാൻ?

ഹിന്ദു എന്നതിന്റെ അർത്ഥവും നിർവ്വചനവും എന്താണ്?

Monday, March 9, 2026

പടിഞ്ഞാറ് കിഴക്കിനെ വിഴുങ്ങുന്നു. അസ്തമയ സൂര്യൻ ഉദയസൂര്യനെ വിഴുങ്ങുന്നു

 അമേരിക്കയും മൊത്തം പാശ്ചാത്യരും ഇറാനെ ആക്രമിക്കുമ്പോൾ,

അമേരിക്കയും മൊത്തം പാശ്ചാത്യരും മുൻപ് ഇറാഖിനെയും ലിബിയയെയും അഫ്ഗാനിസ്ഥാനെയും ആക്രമിച്ചപ്പോൾ,


അതിലെ പ്രതീകാത്മകമായ അർത്ഥം


പടിഞ്ഞാറ് കിഴക്കിനെ വിഴുങ്ങുന്നു..


അസ്തമയ സൂര്യൻ ഉദയസൂര്യനെ വിഴുങ്ങുന്നു.


പടിഞ്ഞാറ് അസ്തമയ സ്ഥാനമാണ്

ഉദിച്ച സൂര്യൻ ചാവുന്ന ദിക്ക്.


സൂര്യനുദിക്കുന്ന ഇടം കിഴക്ക്


അതുകൊണ്ട് തന്നെ പാശ്ചാത്യശക്തികൾ അവരുടെ നശീകരണ ആയുധങ്ങൾ ഉപയോഗിച്ച് കിഴക്കിനെ വിഴുങ്ങുന്നു.


അറിയണം: പാശ്ചാത്യ അധിനിവേശവും ക്രിസ്തുമത വളർച്ചയും വെടിമരുന്ന് ഉപയോഗിച്ച് ആക്രമിച്ച് പേടിപ്പിച്ച് കീഴടക്കിക്കൊണ്ടായിരുന്നു.


അസ്തമയ സൂര്യൻ ഉദയസൂര്യനെ വിഴുങ്ങുന്നതാണ്, പടിഞ്ഞാറ് കിഴക്കിനെ നശിപ്പിക്കുന്നതാണ് ഇറാനെയും ഇറാഖിനെയും ലിബിയയെയും ഒക്കെ ആക്രമിച്ച് നശിപ്പിക്കുമ്പോൾ സംഭവിക്കുന്നത്.


ഇരുട്ട് വെളിച്ചത്തെ കെടുത്തുന്നു


ഇരുട്ട് വെളിച്ചം കൊണ്ടുവരുന്നിടം തകർക്കുന്നു.


ചരിത്രം അതിന് സാക്ഷി


കിഴക്ക് ദർശനങ്ങളേയും പ്രവാചകന്മാരെയും ഗുരുക്കന്മാരെയും ഉദയസൂര്യന്മാരായി കൊണ്ടുവന്നദിക്ക്.


ഇന്നുള്ള എല്ലാ മതങ്ങളും ആത്മീയദർശനങ്ങളും കിഴക്കിന്റെ സംഭാവന. 


പടിഞ്ഞാറ് പോലും വിശ്വാസമായി കൊണ്ടുനടക്കുന്നത്, പിന്നീട് ആയുധങ്ങൾ വെച്ച് ഭീഷണിപ്പെടുത്തുന്നവയാക്കിയത് കിഴക്കിന്റെ മതങ്ങളെയും ആത്മീയദർശനങ്ങളെയുമാണ്.


പടിഞ്ഞാറ് കൊണ്ടുവന്നത് ഉദയസൂര്യനെ ആകർഷിച്ച് നശിപ്പിക്കാനുള്ള നാശം മാത്രം.


പടിഞ്ഞാറ് കൊണ്ടുവന്നത് നശിപ്പിക്കാനുള്ള വെടിമരുന്ന്ബോംബ്യന്ത്രങ്ങൾ


പ്രതിരോധിക്കാൻ വേണ്ടി കിഴക്കിനെക്കൊണ്ട് പോലും പടിഞ്ഞാറ് കച്ചവെടമാക്കി നടത്തി വിഴുങ്ങിപ്പിക്കുന്നത് വെടിമരുന്ന്ബോംബ്, യുദ്ധയന്ത്രങ്ങൾ


ഫലത്തിൽ കിഴക്കും പടിഞ്ഞാറ് പോലെയായിപ്പോവും വിധമായി, ആക്കി.


കിഴക്ക് തറവാട്ടുകാർ. ഏറ്റവും നല്ല ജീനിന് ഉടമസ്ഥർ.


പടിഞ്ഞാറ്, പ്രത്യേകിച്ചും അമേരിക്ക കുറ്റവാളി ജീനിന് ഉടമസ്ഥർ.


ഇറാനും ഇറാഖും ഈജിപ്തും സിറിയയും ഇന്ത്യയും ഒക്കെ തറവാട്ടുകാർ.


എല്ലാം സ്വന്തമായുണ്ടാക്കിയവർ

സ്വസ്ഥതയുള്ളവർ. 


സ്വസ്ഥത നൽകാൻ കൊതിക്കുന്നവർ.


ആരെയും ഒരിക്കലും ആക്രമിച്ചിട്ടില്ല, ഒരുനിലക്കും ആരെയും അധിനിവേശപ്പെടുത്തിയിട്ടില്ല.


സൂര്യനസ്തമിക്കുന്ന പടിഞ്ഞാറ്:

നാശവും ഇരുട്ടും പേടിയും മാത്രം കൊണ്ടുവരുന്നത്


കുറ്റവാളികളായ യൂറോപ്പിൽ നിന്നും അതിലും മികച്ച കുറ്റവാളികൾ കടന്നുവന്നുണ്ടാക്കിയ രാജ്യംഅമേരിക്ക.


കറുത്തവരെ നിഷ്ഠൂരമായി കൊന്ന് നശിപ്പിച്ചുണ്ടായ രാജ്യം അമേരിക്ക


എപ്പോഴും മറ്റുള്ളവരെ ആക്രമിച്ചവർ


ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഉണ്ടാക്കിയവർ പാശ്ചാത്യർ.


ആറ്റം ബോംബിട്ട് നശിപ്പിച്ചവർ


ജൂതൻമാരെ നിഷ്ഠൂരം കൊന്നവർ.


സ്വന്തമായ കഴിവില്ലാത്തവരുടേ രാജ്യം അമേരിക്ക


അമേരിക്കയെ ഇന്നത്തെ അമേരിക്ക ആക്കിയത് പുറമെ നിന്ന് വന്നവർ.


മറ്റുള്ളവരുടെ കഴിവ് പൈസ കൊടുത്തുണ്ടാക്കിയ സിദ്ധി മാത്രം അമേരിക്കക്ക് കൈക്കരുത്ത്.

ഇറാൻ കാണിച്ചുകൊടുക്കുന്നു: പള്ളിയിൽ നിസ്കരിച്ച് ചടഞ്ഞുകൂടിയിരിക്കുന്നതല്ല ആത്മീയത

ഇറാൻ കാണിച്ചുകൊടുക്കുന്നു: 

ആത്മീയത എന്താണെന്നും, 

ആത്മീയ നേതാവ് എങ്ങിനെ ആയിരിക്കുമെന്നും.


വെറും വെറുതെ പള്ളിയിൽ നിസ്കരിച്ച് ചടഞ്ഞുകൂടിയിരിക്കുന്നതല്ല ആത്മീയത 


ജനങ്ങളുടെ ഭക്ഷണം തിന്നുന്നത് ആഡംബരമാക്കി അലസനായിരിക്കുന്നവനല്ല ആത്മീയനേതാവ്.


നാട്ടുപ്രമാണികളെ സുഖിപ്പിക്കാൻ ഉള്ളുപൊള്ളയായ വാക്കുകൾ ഉരുവിട്ടു കൊടുക്കുന്നതല്ല ആത്മീയത.


ഉള്ളുപൊള്ളയായ വാക്കുകൾ ഉരുവിട്ടു കൊടുക്കുന്നവനല്ല ആത്മീയനേതാവ്.


അലസതയും ഉള്ളുപൊള്ളത്തരവും ഭീരിത്വവും കൊണ്ട് ചടഞ്ഞിരിപ്പല്ല ആത്മീയത.


ഇസ്ലാമിലെ, അഥവാ ഇറാനിലെ ആത്മീയനേതാവ് രാഷ്ട്രീയനേതാവ് കൂടിയാണ്.


എന്താണതിൻ്റെ അർത്ഥം


ഇസ്ലാമെന്നാൽ ആത്മീയതയും ഭൗതികതയും ഒന്നാക്കിക്കാണുന്ന സമഗ്രജീവിത പദ്ധതിയാണെന്ന്.


ഇസ്ലാമിലെ ആത്മീയതയിൽ രാഷ്ട്രവും രാഷ്ട്രീയവും സാമ്പത്തികവും വിദേശകാര്യവും യുദ്ധവും സമാധാനവും ഒക്കെയുണ്ട്.


അല്ലാതെ ഇസ്ലാമിലെ ആത്മീയത വെറും വെറുതെയിടുന്ന ശുഭ്രവസ്ത്രധാരണവും നെറ്റിയിലെ നിസ്കാരത്തഴമ്പും അല്ല.


ഇസ്ലാമിലെ ആത്മീയത വെറും ആചാരാനുഷ്ഠാനങ്ങളുടെ ആത്മീയതയല്ല.


 ഇസ്ലാമിലെ ആത്മീയത ഭണ്ഡാരപ്പെട്ടികൾ നിരക്കാനുള്ളതോ പുരോഹിതന്മാർക്ക് കുമ്പസാരവും പൂജയും അർച്ചനയും മെഴുകുതിരി തെളിയിക്കലും നടത്തിപ്പിച്ച് ജനങ്ങളെ പറഞ്ഞുപറ്റിക്കാനുള്ളതോ അല്ല.


ഇല്ലാത്ത പൗരിഹിത്യം ഉണ്ടെന്ന് വരുത്തലും ഇല്ലാത്ത അനാചാരങ്ങളുടെ പേരിൽ സമൂഹത്തെ ചൂഷണം ചെയ്യലും അല്ല. ഇസ്ലാമിലെ ആത്മീയത

ലോകം ഇനി ഏകധ്രുവലോകമല്ലാതായിത്തീരും : ചൈനയും റഷ്യയും വരമ്പത്ത് ഒന്ന് നിന്നുകൊടുത്താൽ മാത്രം മതി.

അല്ലെങ്കിലും ഇറാനെ കീഴ്പ്പെടുത്തിയാൽ നഷ്ടം ചൈനക്കാണ്

ഇറാനെ കീഴ്പ്പെടുത്തുന്നത് നേർക്കുനേരെയല്ലാതെ ചൈനയെ കീഴെപ്പെടുത്തുന്നതിന് തുല്യമാണ്


ചൈന ഇറാനെ ഏതെങ്കിലും നിലക്ക് സഹായിക്കുന്നത് കൊണ്ടല്ല ഇത് പറഞ്ഞത്.


ചൈനയുടെ തൊട്ടയൽവാസിയാണ് ഇറാൻ


ചൈനയുടെ പെട്രോൾ ആശ്രയവുമാണ് ഇറാൻ


പ്രത്യേകിച്ചും വെനസ്വേലയെ അമേരിക്ക തട്ടിക്കൊണ്ടുപോയ സ്ഥിതിയ്ക്ക് ചൈനയെ ഒന്നുകൂടി ശ്വാസംമുട്ടിക്കാലാണ് ഇറാനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ അമേരിക്ക ലക്ഷ്യംവെക്കുന്നത്.


ഇറാനെ കീഴ്പ്പെടുത്തുന്നതിലൂടെ അമേരിക്ക ചൈനയെ കൂടിയാണ് കീഴടക്കുന്നത്.


ചൈന ഇറാനെ സഹായിച്ചാലും ഇല്ലെങ്കിലും  ഇറാനെ ഒതുക്കുന്നതിലൂടെ ചൈനയെനേർക്കുനേരല്ലാതെ ഒതുക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം.


ചൈന ഇത് മനസ്സിലാക്കാതിരിക്കില്ല. 


അതുകൊണ്ട് തന്നെ പിന്നാമ്പുറത്ത് നിന്ന് ചൈന വേണ്ടത് വേണ്ടപോലെ ചെയ്ത് കളിക്കുന്നുമുണ്ടാവും.


തെമ്മാടി അമേരിക്കക്ക് മറ്റൊരു തെമ്മാടിരാജ്യമായ ഇസ്രായേലിനെ സഹായിക്കുക മാത്രമല്ല, ഇസ്രയേലിന് വേണ്ടി മാത്രം ഏത് രാജ്യത്തെയും ആക്രമിക്കുകയും ചെയ്യാമെങ്കിൽ,


ചൈനയോ റഷ്യയോ ഇറാനെ സഹായിക്കുന്നതിൽ ഒരു തെറ്റുമില്ല.


എന്ന് മാത്രമല്ല, ചൈനയോ റഷ്യയോ ഇറാനെ വ്യക്തമായും സഹായിക്കുക മാത്രമാണ് ചെയ്യേണ്ടത്.


എന്തിന്.


നീതി നടപ്പാവാൻ.


ചോദിക്കാനും പറയാനും ആളുണ്ടെന്ന് വരുത്താൻ.


തെമ്മാടിത്തവും അതിന്റെ ധിക്കാരമനോഭാവവും അക്കസാനിപ്പിക്കാൻ.


ശാക്തികസംതുലനം ഉണ്ടാക്കാൻ.


ശാക്തികസംതുലനം ഉണ്ടാക്കാൻ വേണ്ടതൊക്കെ ഇറാൻ ഒറ്റക്ക് തന്നെ ചെയ്യുന്നുണ്ട്.


ആയുധബലത്തിൽ മാത്രം അഹങ്കരിക്കുന്ന, കളവും ഭീഷണിയുമല്ലാതെ ആശയബലമില്ലാത്ത അമേരിക്ക ഒന്നുമല്ല, ഒരു പുല്ലുമല്ല എന്ന് ഇറാൻ തന്നെ വരുത്തുന്നുണ്ട്.


ഇറാന്റെ കൂടെ ചൈനയും റഷ്യയും വരമ്പത്ത് ഒന്ന് നിന്നുകൊടുത്താൽ മാത്രം മതി.


ലോകം ഇനി ഏകധ്രുവലോകമല്ലാതായിത്തീരും.


തെമ്മാടിത്തം നിയമവും നീതിയും ഉണ്ടാക്കുന്ന,  തെമ്മാടിത്തം തന്നെ നിയമവും നീതിയും ആവുന്ന ലോകക്രമം അവസാനിക്കും.