Friday, April 3, 2026

ഇന്ത്യയുടെ അന്താരാഷ്ട്ര നിലപാട് ഇന്ത്യയെ തന്നെ രക്ഷിച്ചെടുക്കാനാണ്.

ഇറാൻ യുദ്ധവും ഇന്ത്യൻ നിലപാടും:

ഇന്ത്യയുടെ നിലപാട് പൂർണമായും ഇസ്രയേലി പക്ഷത്താണോ?


പ്രത്യക്ഷത്തിൽ അങ്ങനെ തോന്നും


പക്ഷേ അങ്ങനെയല്ല.


ഇന്ത്യയുടെ നിലപാട് പൂർണമായും ഇറാൻ വിരുദ്ധമാണോ


പ്രത്യക്ഷത്തിൽ അങ്ങനെ തോന്നും


പക്ഷേ അങ്ങനെയല്ല.


ഇവിടെയാണ് ഇന്ത്യൻ ഭരണകൂടം കളിക്കുന്ന ഞാണിന്മേൽ കളി.


ഇന്ത്യയുടെ നിലപാട് ഇസ്രായേലിനൊപ്പവും ഇറാനൊപ്പവും ഒരുമിച്ചാവുന്ന നിലപാട്


അക്രമിക്കും ആക്രമിക്കപ്പെട്ടവനും ഒപ്പം ഒരുമിച്ചാവുന്ന നിലപാട്.


പരസ്യമായി ഇസ്രയേലിന്റെ കൂടെ.


രഹസ്യമായി ഇറാന്റെ കൂടെ?


എന്തുകൊണ്ട്എങ്ങനെ പരസ്യമായി ഇസ്രയേലിന്റെ കൂടെയും രഹസ്യമായി ഇറാന്റെ കൂടെയും?


ചോദ്യം പ്രസക്തമാണ്ആരായാലും ചോദിച്ചുപോകും.


ആഭ്യന്ത രാഷ്ട്രീയവും അന്താരാഷ്ട്രനയവും ഒരുമിച്ച് കളിക്കേണ്ടതുള്ളത് കൊണ്ട്


എപ്സ്റ്റീനും അദാനിയും ഒരുമിച്ച് തോളത്തിരിക്കുമ്പോഴുണ്ടാകുന്ന കളി.


അന്തരാഷ്ട്ര നയവും ആഭ്യന്തരരാഷ്ട്രീയത്തിൽ കളിക്കുന്ന കളിക്ക് ഉപയോഗപ്പെടേണ്ടതുണ്ട്എന്നതിനാൽ.


ഇറാനുമായുള്ള ബന്ധം നൂറ്റാണ്ടുകളുടേതാണ്ചരിത്രപരമാണ്സാംസ്കാരികമാണ്. ജീവനെ നിലനിർത്താനുള്ളതാണ്. സ്വകാര്യമാണ്.


ഇറാനുമായുള്ള ബന്ധം സ്വന്തം ചരിത്രത്തിന് തന്നെ ആണിക്കല്ലായുള്ളതാണ്ഇന്ത്യയെഇന്ത്യയാക്കിയതുമായി ബന്ധപ്പെട്ടതാണ്.


ഇസ്രായേലുമായുള്ള ബന്ധം ഇന്ത്യയിൽ കളിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചേരിതിരിവിനുംമുസ്ലീംവിരുദ്ധ വിഭജനരാഷ്ട്രീയത്തിനും നിർബന്ധമാണ്.


അതുകൊണ്ട് തന്നെ ഇന്ത്യയിലെ അണികളെ തൃപ്തിപ്പെടുത്താൻ ഇസ്രായേലുമായുള്ള ബന്ധംനിർബന്ധം. കളവും വെറുപ്പും ഏത് പോലെ നിർബന്ധമോ അതുപോലെ നിർബന്ധം.


തങ്ങളുടെ അണികളിൽ തങ്ങൾ തന്നെ കത്തിച്ചുവെച്ച മുസ്ലീംവിരുദ്ധ അഗ്നി കത്തിച്ചു തന്നെനിലനിർത്താൻ ഇസ്രായേലുമായുള്ള ബന്ധം നിർബന്ധം


മുസ്ലീം വിരുദ്ധതയുടെ വിശപ്പകറ്റാൻ ഇസ്രയേലുമായി പരസ്യമായ ചങ്ങാത്തം നിർബന്ധം


അത് പരസ്യമായി തന്നെ വേണം


അണികളെ ബോദ്ധ്യപ്പെടുത്തും വിധവും തൃപ്തിപ്പെടുത്തും വിധവും തന്നെ വേണം


അതങ്ങനെ തന്നെ ചെയ്തുചെയ്യുന്നു ഭരണകൂടം


ഭാരതമാതാവിന് പുതിയ ഭർത്താവിനെയും ഭാരതമാക്കൾക്ക് പുതിയ അച്ഛനെയും 1948മാത്രമുണ്ടായ ഇസ്രായേലെന്ന പുതിയ നായരിൽ പുതുതുതായി കണ്ടെത്തുന്നിടത്തേക്ക് വരെ അത്നീങ്ങി.


പക്ഷേ ഇറാനുമായുള്ളത് അതിജീവന കലയിൽ നിർബന്ധമായ ബന്ധമാണ്. 


അത് രഹസ്യമായി കൊണ്ടുനടക്കുക മാത്രമേ മുസ്ലിംവിരുദ്ധത മാത്രം ആഭ്യന്തരരാഷ്ട്രീയത്തിനുള്ള ആദർശവും ആയുധവും ആക്കിയ ഭരണകൂട രാഷ്ട്രീയപാർട്ടിക്ക് സാധിക്കൂ. അതവർ പറ്റും പോലെ ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. 


അന്താരാഷ്ട്ര നയത്തിൽ അമ്പേ പിറകോട്ട് പോയിട്ടുണ്ടെങ്കിലും.


ഇന്ത്യയും ഇന്ത്യയുടെ നിലപാടും ആരെയും ഒരുനിലക്കും സ്വാധീനിക്കാത്ത വിധം അപ്രസക്തമായിപ്പോയിട്ടുണ്ടെങ്കിലും.


ഇന്ത്യയുടെ അന്താരാഷ്ട്ര നിലപാട് മറ്റുള്ളവർക്ക് വേണ്ടിയല്ല, ഇറാന് വേണ്ടിയല്ല, പകരം ഇന്ത്യയെ തന്നെ രക്ഷിച്ചെടുക്കാനാണ്, ഇന്ത്യക്ക് പ്രസക്തിയും മേൽവിലാസവും ഉണ്ടാക്കിക്കൊടുക്കാനാണ്.

Thursday, April 2, 2026

ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.

ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നു. 

എന്തിന്? 


ഇസ്രായേലിനെയും അമേരിക്കയെയും ഇറാൻ തിരിച്ചടിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നുണ്ട്.


പക്ഷേ, ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.


അതുകൊണ്ടാണ് നമുക്ക് ഇറാനെ പിന്തുണക്കാൻ സാധിക്കാത്തത്.


വല്ലാത്തൊരു ശരിയായ ന്യായമെന്ന് തോന്നും മേൽപറച്ചിലും ചോദ്യങ്ങളും കേട്ടാൽ. 


പക്ഷേ, ആ മേൽപറച്ചിലും ചോദ്യങ്ങളും  തേൻ പുരട്ടിയ വിഷം മാത്രം.


മേൽപറച്ചിലും ചോദ്യങ്ങളും തേൻ പുരട്ടിയ വിഷം മാത്രമാണെങ്കിൽ നിങ്ങൾ പറയൂ: 


അമേരിക്കയും ഇസ്രായേലും കൂടി ഇറാനെ ആക്രമിച്ചതിന് പ്രതികാരമായി എന്തിന് ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നു?


അമേരിക്കയും ഇസ്രായേലും കൂടി ഇറാനെ ആക്രമിച്ചതിൽ ഗൾഫ് രാജ്യങ്ങൾ എന്ത് പിഴച്ചു?


മേൽ ചോദ്യങ്ങൾ വളരെ നിഷ്കളങ്കവും സദുദ്ദേശപരവും ആണെന്ന് പ്രത്യക്ഷത്തിൽ തോന്നും.


അതുകൊണ്ട് തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരവും ഉത്തരത്തിന് ആധാരമായ ന്യായങ്ങളും നിരത്താം.


ഉത്തരം: ഇറാൻ ന്യായമായും കരുതുന്നു: പ്രത്യക്ഷത്തിൽ ഇസ്രായേൽ എന്ന പോലെ അമേരിക്കയെ കൊണ്ട് ഇറാനെ ആക്രമിക്കാൻ രഹസ്യമായി (കപടമായി നിന്ന്) പ്രേരിപ്പിച്ചത് ഗൾഫ് രാജ്യങ്ങൾ കൂടിയാണ് എന്ന്.


എങ്കിൽ നിങ്ങൾ വീണ്ടും ചോദിക്കും: 


ഇറാനെ ആക്രമിക്കാൻ രഹസ്യമായി (കപടമായി നിന്ന്) അമേരിക്കയെ പ്രേരിപ്പിച്ചത് ഗൾഫ് രാജ്യങ്ങൾ കൂടിയാണ് എന്ന് പറയാൻ എന്താണ് ഇറാന് തെളിവ്, ന്യായം?


ആ ചോദ്യത്തിനുള്ള ഉത്തരവും ഏറ്റവും അവസാനത്തെ തെളിവ് വെച്ച് പറയാം.


  1. അമേരിക്ക ഇപ്പോൾ പറയുന്നു: ഇറാനെ ആക്രമിച്ചത് കൊണ്ടുണ്ടായ ചിലവും നഷ്ടവും ഗൾഫ് രാജ്യങ്ങൾ വഹിക്കണമെന്ന്. 
  2. ഇറാനെ ആക്രമിച്ചത് കൊണ്ടുണ്ടായ ചിലവും നഷ്ടവും ഗൾഫ് രാജ്യങ്ങൾ വഹിക്കണമെന്ന് അമേരിക്കക്ക് ഇങ്ങനെ പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? 
  3. ഇറാനെ ആക്രമിച്ചത് കൊണ്ടുണ്ടായ ചിലവും നഷ്ടവും ഗൾഫ് രാജ്യങ്ങൾ വഹിക്കണമെന്ന് അമേരിക്ക പറയുന്നതിന്റെ നേരിട്ടും അല്ലാതെയുമുള്ള ധ്വനിയും സൂചനയും എന്താണ്?
  4. അമേരിക്ക അങ്ങനെ പറയുന്നതിന്റെ നേരിട്ടും അല്ലാതെയുമുള്ള ധ്വനിയും സൂചനയും: ഇറാനെ അമേരിക്കയും ഇസ്രായേലും ആക്രമിച്ചത് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ട് കൂടിയാണ് എന്നത് തന്നെയാണ്.
  5. അതുകൊണ്ട് തന്നെയായാണ്: ഇറാനെ അമേരിക്കയും ഇസ്രായേലും ആക്രമിച്ചപ്പോൾ ഗൾഫ് രാജ്യങ്ങളൊന്നും അപലപിക്കാതിരുന്നത്.
  6. അതുകൊണ്ട് തന്നെയായാണ് : ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടപ്പോൾ ഗൾഫ് രാജ്യങ്ങളൊന്നും അനുശോചനം രേഖപ്പെടുത്താതിരുന്നത്.
  7. അതുകൊണ്ട് തന്നെയായാണ്:  യുദ്ധത്തിന്റെ ആദ്യദിവസം തന്നെ ഇറാനിലെ സ്കൂൾ ആക്രമിക്കപ്പെട്ട് നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പട്ടിട്ടും ഗൾഫ് രാജ്യങ്ങളൊന്നും പ്രതിഷേധം രേഖപ്പെടുത്താതിരുന്നത്.

എന്നിട്ടും ഇറാൻ കാണിച്ച മര്യാദയും മാനുഷിക മൂല്യവും മാത്രമാണ് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ പട്ടാളതാവളങ്ങളും താല്പര്യങ്ങളും മാത്രം കേന്ദ്രീകരിച്ച് ആവത് ആക്രമിച്ചു എന്നത്.


അപ്പോഴും ഒന്നോർക്കണം: അമേരിക്കൻ പട്ടാള താവളങ്ങളിൽ നിന്നും പേടിച്ച് കുടിയൊഴിഞ്ഞ് ഒളിഞ്ഞുനിൽക്കുന്ന അമേരിക്കൻ പട്ടാളക്കക്കാർക്ക് ജനവാസകേന്ദ്രങ്ങളിൽ സുരക്ഷയും അഭയവും ഒരുക്കിക്കൊടുക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. 


എത്ര വലിയ ക്രൂരതയും ക്രൂരതയോടൊപ്പമുള്ള കൂടെയിരിപ്പുമാണത്?


സാധാരണ ഗൾഫുകാരായ ജനങ്ങളെ അമേരിക്കൻ പട്ടാളക്കാർക്കുള്ള മറയും പരിചയും കവചവും ആക്കി മാറ്റുകയാണ് ഗൾഫ് രാജ്യങ്ങൾ. 


ഹമാസ് സാധാരണ ജനങ്ങളുടെ കവചം ഉണ്ടാക്കി സാധാരണ ജനങ്ങൾക്കിടയിൽ ജീവിക്കുന്നു എന്നത് കൊണ്ടാണ് ഇസ്രായേലിന് സാധാരണ ഫലസ്തീൻ ജനങ്ങളെ കൊല്ലേണ്ടിവരുന്നത് എന്ന അമേരിക്കയും ഇസ്രായേലും പറയുന്ന ന്യായം വെച്ച് ഇറാന് ഗൾഫ് രാജ്യങ്ങളിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിക്കാം. ഗൾഫിലെ സാധാരണ ജനങ്ങളെ ബോംബിട്ട് കൊന്നുതീർക്കാം.


പക്ഷേ ഇറാനത് ചെയ്യുന്നില്ല. 


കാരണം ഇറാൻ ഉയർത്തിപ്പിടിക്കുന്നത് ഇസ്ലാമിക മൂല്യമാണ്. 


ഇറാൻ ഉയർത്തിപ്പിടിക്കുന്നത് ശരിയായ മാനുഷിക മൂല്യമാണ്. 


അതുകൊണ്ട് തന്നെ ഇന്നിതുവരെയും ഇറാൻ ഗൾഫ് രാജ്യങ്ങളിലെന്നല്ല ഇസ്രായേലിൽ പോലും ജനവാസ കേന്ദ്രങ്ങളെ മാത്രമായി ആക്രമിച്ചിട്ടില്ല.

Wednesday, April 1, 2026

ഇസ്രായേൽ അസ്വാഭാവികമായി, ഇനോർഗാനിക്കായി, കൃത്രിമമായി ഉണ്ടായ രാജ്യം

ഇസ്രായേൽ സ്വാഭാവികമായി, ഓർഗാനിക്കായി ഉണ്ടായ രാജ്യമല്ല.

ഇസ്രായേൽ അസ്വാഭാവികമായി, ഇനോർഗാനിക്കായി, കൃത്രിമമായി ഉണ്ടായ രാജ്യമാണ്.


കൃത്രിമമായത് ഏതൊരു ശരീരത്തിലും പ്രവേശിച്ചാൽ പഴുപ്പും ചർദ്ദിയും വേദനയും ഉണ്ടാക്കും. അതാണ് ലോകത്തിന് മുഴുവൻ ഭീഷണിയാവും വിധം ഇസ്രായേൽ ആവുന്നതിന്റെ കാരണം.


ലോകത്തെ രാജ്യങ്ങൾ യു എന്നിൽ അംഗമാകും രജിസ്റ്റർ ചെയ്യും.


ശരിയാണ്. 


പക്ഷേ ആ രാജ്യങ്ങൾ ഒക്കെയും യു എൻ ഉണ്ടാവുന്നതിന് മുൻപ് തന്നെ സ്വാഭാവികമായും ഓർഗാനിക്കായും അവിടെയുണ്ടായിരുന്നു.


രാജ്യങ്ങൾ വിഭജിക്കപ്പെടും, ഒരു രാജ്യം പല രാജ്യങ്ങളവും. 


ശരിയാണ്. 


ലോകത്തുടനീളവും ചരിത്രത്തിലുടനീളവും അത് സംഭവിച്ചിട്ടുണ്ട്.


പക്ഷേ വിഭജിക്കപ്പെട്ട് ഉണ്ടാവുന്ന രാജ്യവും ജനതയും അവിടെയുണ്ടായിരുന്നവർ തന്നെയാണ്, അവിടെയുണ്ടായിരുന്നവർ തന്നെയായിരിക്കും. 


സ്വതന്ത്രാസ്ഥിത്വം നേടുക മാത്രമാണ് അവിടെ സംഭവിക്കുന്നത്. 


അമ്മയിൽ നിന്നും വളർന്നു മാറി ഓരോ കുഞ്ഞും ഓരോ വ്യക്തിയും കുടുംബവും ആയി തീരുന്നത് പോലെ മാത്രം.


പക്ഷേ. ഇസ്രയേലിന്റെ കാര്യത്തിൽ ഇതൊന്നുമല്ല സംഭവിച്ചത്. 


ഇസ്രായേൽ ആദ്യമായി ഉണ്ടാവുന്നത് തന്നെ 1948ൽ. 


അതിനുമുൻപ് സ്വാഭാവികമായും ഓർഗാനിക്കായും ഇസ്രായേൽ ഉണ്ടായിരുന്നില്ല.


ഇസ്രായേലിനെ ഇപ്പോഴുള്ളിടത്ത് ഉണ്ടാക്കിയത് യു എൻ. 


യു എൻ കൃത്രിമമായി ഉണ്ടാക്കിയ ഏക രാജ്യം ഇസ്രായേൽ.


പാശ്ചാത്യശക്തികളുടെ കുറ്റബോധം തീർക്കാൻ പാശ്ചാത്യശക്തികൾ യു എന്നിനെ കൊണ്ട് കൃത്രിമമായി ഇനോർഗാനിക്കായി സംഘടിപ്പിച്ചുണ്ടാക്കിയ ഏക രാജ്യം ഇസ്രായേൽ.


ക്രിസ്ത്യൻ-പാശ്ചാത്യശക്തികൾ ചരിത്രപരമായി ചെയ്ത കുറ്റങ്ങളുടെയും ക്രൂരതകളുടെയും പാപഭാരം മിഡിൽ ഈസ്റ്റിൽ കൊണ്ടുപോയി ചരിഞ്ഞുകൊണ്ട് അവർ ഇസ്രായേലിനെ ഉണ്ടാക്കി.


എങ്കിൽ ഒരു ചോദ്യം നിങ്ങൾ ഉന്നയിക്കും: ബൈബിളിൽ പറഞ്ഞ ഇസ്രായേൽ എന്ന് ഇപ്പോൾ നമ്മൾ വിളിക്കുന്ന ആ പ്രദേശത്തെ വിഭാഗം, ഓർഗാനിക്കായും സ്വാഭാവികമായും അവിടെ ഉണ്ടായിരുന്ന യഥാർത്ഥ വിഭാഗം ആരായിരുന്നു?


അവിടെ അതുവരെ ഉണ്ടായിരുന്നവർ തന്നെ. ഇപ്പോഴത്തെ കടന്നുവന്ന ഇസ്രയേലികൾ അല്ലാത്തവർ.


ഇസ്രയേലികൾ എന്നത് എവിടെയുമുള്ള ജൂതവിശ്വാസികൾ അല്ല


പ്രവാചകൻ യാഖൂബും യാഖൂബിന്റെ മക്കളുമാണ് ഇസ്രായേലും ഇസ്രയേലികൾ എന്ന ബാനി ഇസ്രായേൽ (ഇസ്രായേൽ സന്തതികൾ, അഥവാ യാഖൂബിന്റെ സന്തതികൾ)


എന്നുവെച്ചാൽനിലവിലെ യഥാർത്ഥ ഇസ്രയേലികൾ ഫലസ്തീനികളായ തദ്ദേശീയരാണ്.


ജൂതരായിരുന്നാലും ക്രിസ്ത്യാനികൾ ആയിരുന്നാലും മുസ്ലിംകൾ ആയിരുന്നാലും അവിടത്തുകാരായി തന്നെ മതംമാറിയും അല്ലാതെയും അവിടെത്തന്നെയുണ്ടായിരുന്നവരാണ് യഥാർത്ഥ ഇസ്രയേലികൾ.


അവിടത്തുകാരായവർ, ചരിത്രപരമായും പരമ്പരാഗതമായും അവിടത്തുകാരായി ഉണ്ടായിരുന്നവർ. 


അവരെ അവിടെ നിന്നും അസ്ഥിരപ്പെടുത്തുന്ന കോലത്തിലായിരുന്നിരുന്നു പുതിയ വരത്തൻമാരുടെ ഇസ്രായേലിന് രൂപം നൽകിയത്. അവിടത്തുകാരുടേയല്ലാത്ത ഇസ്രായേലിന് രൂപം നൽകിയത്.


ലോകത്ത് യുഎൻ ഉണ്ടാക്കിയ , യു എൻ മാത്രമായുണ്ടാക്കിയ ഏക രാജ്യം ഇസ്രായേൽ.


ആദ്യമായാണ് ഇങ്ങനെ കൃത്രിമമായി ഇൻജക്ട് ചെയ്തുകൊണ്ട് ഒരു രാജ്യം ലോകത്ത് ഉണ്ടാവുന്നത്.


ഇങ്ങനെ കൃത്രിമമായി ഇൻജക്ട് ചെയ്തുകൊണ്ട് ഒരു രാജ്യത്തെ ഉണ്ടാക്കുമ്പോൾ ആ രാജ്യത്തേക്ക് കടന്നുവരുന്നത് ലോകത്തെ നാനാമൂലകളിൽ നിന്നുള്ളവരാണ്. 


ഇപ്പോഴത്തെ ഇസ്രായേലിൽ ഉള്ളവർ അതുകൊണ്ട് തന്നെ സ്വാഭാവികമായും ഓർഗനിക്കായും അവിടത്തുകാരല്ലാത്തവർ. അധിനിവേശം നടത്തി കടന്നുവന്നവർ.


അങ്ങനെ അസ്വാഭാവികമായും ഇനോർഗാനിക്കായും ഒരു രാജ്യവും രാജ്യനിവാസികളും ഉണ്ടാവുന്നത് ലോകചരിത്രത്തിൽ ആദ്യമായി. 


യഥാർത്ഥത്തിൽ അവിടത്തുകാരല്ലാത്തവരുടെ പേരിൽ ഒരു രാജ്യമുണ്ടാവുക. അതാണ് ഇസ്രായേൽ.


കടന്നുവന്നവർക്ക് വേണ്ടി മാത്രം ഒരു രാജ്യമുണ്ടാവുക. അതാണ് ഇസ്രായേൽ.


കടന്നുവന്നവർ മാത്രമായത് കൊണ്ട് തന്നെ ഏറെക്കുറെ കുറ്റവാളി അധിനിവേശ മനസ്സ് മാത്രമുള്ളവരുടെ ഒരു രാജ്യം. അതാണ് ഇസ്രായേൽ.


ഒരു രാജ്യത്തെ നിവാസികൾ മുഴുവൻ കുറ്റവാളി അധിനിവേശ മനസ്സ് മാത്രമുള്ളവർ മാത്രമാണെന്ന് വരുന്ന ലോകത്തെ ആദ്യത്തെ രാജ്യം. അതാണ് ഇസ്രായേൽ.


സാധാരണഗതിയിൽ രാജ്യങ്ങളും രാജ്യനിവാസികളും ആദ്യം ഉണ്ടാവും. 


പിന്നേടാണ് രാജ്യത്തിനും രാജ്യനിവാസികൾക്കും വേണ്ട അജണ്ടകൾ ഉണ്ടാവുക.


ഇസ്രായേലിന്റെ കാര്യം മറിച്ചാണ്. 


ആദ്യം പദ്ധതികളും അജണ്ടകളും ആണുണ്ടായത്. 


സയനിസ്റ്റ് പദ്ധതികളും അജണ്ടകളും.


മുൻകൂട്ടി തയ്യാറാക്കിയ സയനിസ്റ്റ് അജണ്ടകളുടെയും പദ്ധതികളുടെയും അടിസ്ഥാനത്തിൽ ശേഷം കൃത്രിമമായി ഉണ്ടായ ആദ്യത്തെ രാജ്യവും ഏകരാജ്യവും ആണ് ഇസ്രായേൽ.


അജണ്ടകൾക്കും പദ്ധതികൾക്കും ശേഷമുണ്ടായ രാജ്യവും രാജ്യനിവാസികളും മാത്രമാണ് ഇസ്രായേൽ. 


കൃത്രിമം, ഇനോർഗാനിക്ക്.