കളംകാവൽ:
മലയാളത്തിലെ വേറൊരു വ്യത്യസ്ത സിനിമ.
ഇന്ത്യൻ സിനിമ മലയാളത്തിൽ നിന്ന് ഏറെ പഠിക്കാനിരിക്കുന്നു എന്നറിയിക്കുന്ന മറ്റൊരു സിനിമ.
മലയാളം സിനിമ പോലെ മലയാളം സിനിമ മാത്രമെന്ന് പറയുന്ന വേറൊരു സിനിമ.
തീർത്തും കാലികപ്രസക്തം, എന്നല്ല എല്ലാ കാലത്തിലും പ്രസക്തം.
പ്രേമവും കോമഡിയും കുടുംബകഥയും ഇല്ലാതെ തന്നെ തുടക്കം മുതൽ ഒടുക്കം വരെപിടിച്ചുനൃത്തുന്ന സിനിമ.
ശരിയായ കുറ്റാന്വേഷണ ക്രൈം ത്രില്ലർ.
അമിതത്വം എവിടെയും തൊട്ടുതീണ്ടാതെ.
അനാവശ്യമെന്നും നീട്ടിവലിക്കുന്നു എന്നും തോന്നിപ്പിക്കുന്ന ഒന്നുമില്ലാത്ത ഒരു സിനിമ.
അഭിനയിക്കുമ്പോൾ, സ്വയം ഇല്ലാതായി (മമ്മൂട്ടി ഇല്ലാതായി) കഥാപാത്രം മാത്രമാകുന്ന മമ്മൂട്ടിയുടെസ്ഥിരവിസ്മയം ഒന്നുകൂടി.
മമ്മൂട്ടിക്കൊപ്പം തെല്ലും കുറയാതെ നായകനായി വിനായകനും.
താരജാഡ വെച്ച് ഹീറോ വേഷം ചെയ്യൽ നിർബന്ധമാക്കാത്ത മമ്മൂട്ടി, ഈ പ്രായത്തിലും സൂപ്പർ സ്റ്റാർചെയ്യുമെന്ന് തോന്നാത്ത നെഗറ്റീവ് വേഷം ചെയ്യാൻ തയ്യാറായ മമ്മൂട്ടി തീർത്തും വ്യത്യസ്തമായഒരാധ്യായം കൂട്ടിച്ചേർത്തു.
സ്ത്രീകളെ ഇരകളാക്കി വീഴ്ത്തി കൊല്ലുന്നതിൽ ആനന്ദം കാണെത്തുന്ന മനോരോഗിയെ മമ്മൂട്ടിഎത്ര ലളിതമായി അവതരിപ്പിക്കുന്നു. (പുരുഷനെ മാത്രം ഇങ്ങനെ കാണണമെന്നില്ല. ഇവ്വിധമുള്ളസ്ത്രീകളും മനോരോഗികളായി ഉണ്ടാവാം. സിനിമയിലെ സ്ത്രീവേട്ടക്കാരൻ മനോരോഗിപുരുഷനായെന്ന് മാത്രം).
ഈ സിനിമയിൽ വില്ലൻ വില്ലനല്ല, മറ്റൊരു നേട്ടവും അധികാരവും പ്രശസ്തിയും ലക്ഷ്യമില്ലാത്തവെറും മനോരോഗി.
കപ്പലിൽ തന്നെയുള്ള കുറ്റവാളി.
കോഴിക്കൂടിനുള്ളിൽ തന്നെ കോഴിയായി തന്നെ വിലസുന്ന കുറുക്കൻ.
തന്റെ മനോരോരോഗം നടപ്പാക്കാൻ, ഏതൊരു മനോരോഗിയേയും പോലെ അതിബുദ്ധിനടപ്പാക്കുന്ന, ഇരകൾക്ക് വേണ്ടി വലനെയ്ത് വിരിച്ച് ഇരകളെ ആ വലയിൽ വീഴ്ത്തി വലക്കുള്ളിൽവെച്ച് തന്നെ വേട്ടയാടി കൊല്ലുന്ന മനോരോഗിയായി മമ്മൂട്ടി.
വളരെ നെഗറ്റീവ് ആയ റോൾ, നെഗറ്റീവ് വയലൻസുകൾ സ്ക്രീനിൽ കാണിക്കാതെ കാണിച്ച് വരച്ചസിനിമ.
ഒരൊറ്റ കാര്യം: മറിച്ച് പല യുക്തിസഹമായ കോലത്തിൽ സിനിമ അവസാനിപ്പിക്കാനുള്ള ന്യായമായഎല്ലാ സാധ്യതകളും ഉണ്ടായിരിക്കെ, ഒരു ന്യായവും ഇല്ലാത്ത കോലത്തിൽ തീർത്തുംയുക്തിരഹിതമായി വില്ലൻ കൊല്ലപ്പെടുംവിധം മാത്രം സിനിമ അവസാനിപ്പിച്ചു എന്നത് ദഹിക്കാത്തഒരേയൊരു സംഗതിയായി അവശേഷിച്ചു.

.jpg)