Monday, January 26, 2026

പത്മഭൂഷൺ ആണോ താരംതാണത്, അതല്ലേൽ വെള്ളാപ്പള്ളിയാണോ താരംതാണത്?

പത്മഭൂഷൺ ആണോ താരംതാണത്, അതല്ലേൽ വെള്ളാപ്പള്ളിയാണോ താരംതാണത്?

വെള്ളാപ്പള്ളി പത്മഭൂഷണെയാണോ തരംതാഴ്ത്തിയത്, അതല്ലേൽ പത്മഭൂഷൺ വെള്ളാപ്പള്ളിയേയാണോ തരംതാഴ്ത്തിയത്?

രാജ്യം ഭരിക്കുന്നത് വർഗ്ഗീയപാർട്ടിയായ സ്ഥിതിക്ക് ശരിയായ വർഗ്ഗീയവിഷത്തിനും വർഗ്ഗീയവൈറസിനും തന്നെയാണ് പത്മഭൂഷൺ മാത്രമല്ല, എല്ലാ അവാർഡുകളും നൽകേണ്ടത്.

പത്മഭൂഷൺ നൽകുന്നതിനുള്ള ഏക അളവുകോൽ നാട്ടിൽ എത്രമാത്രം ദുഷിപ്പും വെറുപ്പും ഉണ്ടാക്കിയെന്നതായിരിക്കണം. 

പണ്ട് അദ്വാനിക്ക് കൊടുക്കാൻ വെച്ച അതേ അളവുകോൽ.

ആരിഫും ഹൂറിയും. അക്ഷരങ്ങളിലും വാക്കുകളിലും കുടുങ്ങുന്നതിന്റെ പ്രശ്നം.

ആരിഫും ഹൂറിയും ഉമ്മയുടെ മരണവും.


അക്ഷരങ്ങളിലും വാക്കുകളിലും കുടുങ്ങുന്നതിന്റെ പ്രശ്നം.


പറയാൻ കഴിയാത്തത് അതാത് ജനതക്ക് പറ്റിയ പ്രതീകങ്ങളും, ഉപമകളും വെച്ച് പറയുമ്പോൾ ആ പ്രതീകത്തിൽ ചുരുങ്ങുന്നതിന്റെയും, ഉപമക്ക് വേണ്ടി ഉപയോഗിച്ച വാക്കിൽ കയറി ശ്രദ്ധമാറി വിഷയം മാറി സംസാരിക്കുന്നതിന്റെയും പ്രശ്നം.


“അവർക്ക് (ആണിനും പെണ്ണിനും ) അവിടെ (സ്വർഗ്ഗത്തിൽ) അവരാഗ്രഹിക്കുന്നതൊക്കെയും ഉണ്ട്“ (ഖുർആൻ)


അതുകൊണ്ട് തന്നെ ആണുങ്ങൾക്ക് മാത്രമല്ലേ ഹൂറിമാറരുള്ളൂ എന്ന ചോദ്യം പ്രസക്തമല്ല.


സ്ത്രീകൾക്ക് ഹൂറന്മാർ ഇല്ലല്ലോ എന്ന ചോദ്യം നിലനിൽക്കുന്നുമില്ല.


ഏറിയാൽ പ്രസക്തമാകേണ്ടത് സ്വർഗ്ഗം തന്നെ ഉണ്ടാവുമോ ഇല്ലേ എന്നതാണ്; നേരിട്ടറിയാത്ത സ്വർഗ്ഗത്തിലെ വിശദാംശങ്ങളിൽ അല്ല.


പശുവിനെ കുറിച്ച് പറഞ്ഞപ്പോൾ പശുവിനെ കെട്ടുന്ന കയറിനെ കുറിച്ച് പറഞ്ഞ് പിന്നെ കയറിൽ തൂങ്ങി, കെട്ടിയ തെങ്ങിലെത്തി വിഷയം മാറി എങ്ങോ പോവുകയല്ല വേണ്ടത്.


ഉള്ളതോ ഇല്ലാത്തതോ ആയ സ്വർഗ്ഗത്തെ ഇസ്ലാം വാഗ്ദാനം ചെയ്യുന്നത് വിശ്വാസികളെ വെറുതേ ചൂഷണം ചെയ്യാനല്ല എന്നത് ശ്രദ്ധിക്കണം.


പകരം, ഇസ്ലാം ജീവിതത്തിന്റെ സകല പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം നിർദേശിച്ചുകൊണ്ട്, ഭൂമിയിൽ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും സമ്പൂർണവും ഉദാത്തവും ആയ സാമൂഹ്യക്ഷേമയിലൂന്നിയ ജീവിതവ്യവസ്ഥ നൽകുക കൂടിയാണ്. പൗരോഹിത്യമോ ഭണ്ഡാരപ്പട്ടികളോ ചൂഷണങ്ങളോ അശേഷം ഇല്ലാതെ.


അഭിസംബോധന ചെയ്തത് പുരുഷന്മാരെ ആയതുകൊണ്ടും,


വിത്ത് വിതരണം നടത്താൻ പ്രകൃത്യാ തന്നെ കൂടുതൽ ഓടിനടക്കുന്നത് പുരുഷന്മാരായത് കൊണ്ടും, 


പെണ്ണാണ് എക്കാലത്തും പുരുഷനെ ആകർഷിക്കാൻ ആവത് സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ച് വേഷംകെട്ടി നടക്കുന്നത് എന്നാകിലും,


പുരുഷന്മാരുടെ സൗന്ദര്യം വർണ്ണിക്കുന്ന കവികളും കവിതകളും എക്കാലത്തും നന്നേകുറവായിരുന്നു എന്നത് കൊണ്ടും (“കളരിവിളക്ക് തെളിഞ്ഞതാണോ …” എന്ന പാട്ടൊക്കെ വളരെ ചെറിയ അപവാദം), 


ഖുർആനിൽ ഹൂറിമാരുടെ കാര്യം പ്രത്യേകിച്ച് പറഞ്ഞു എന്ന് മാത്രം. 


പിന്നെ ഈ ഹൂറി എന്നത് ഈ പുരുഷൻമാരുടെയൊക്കെ ഭാര്യമാർ തന്നെ ആവില്ല എന്നുമില്ല. 


പുരുഷലിംഗം ഉപായിഗിച്ച് പറഞ്ഞത് കൊണ്ട് സ്ത്രീകൾക്കും അത് അതേ കോലത്തിൽ ബാധകമല്ലെന്ന, ഹൂറന്മാർ ഇല്ലെന്ന അർത്ഥമില്ല.


********


സ്വന്തം ജീവിതത്തിൽ, തന്റേതായ ഊഴം വന്നപ്പോൾ, നല്ല പിതാവോ ഭർത്താവോ മാതാവോ ഭാര്യയോആവാൻ സാധിക്കാത്ത ഒരു മനുഷ്യൻ, കൂടുതൽ പഠിച്ച മനുഷ്യൻ, സ്വന്തം അമ്മയെഉമ്മയെ കുറ്റംപറയുന്നതിലെ സാംഗത്യം മനസ്സിലാവുന്നില്ല.


വലുത് ചെറുതിനെ ഉൾകൊള്ളുകയാണ് വേണ്ടത്.


നിങ്ങൾ വലുതാണെങ്കിൽ, നിങ്ങൾക്ക് വലുതാകണമെങ്കിൽ ചെറിയതെന്ന്, ചെറിയ ലോകത്ത് ചെറിയ ചിന്ത്ഗാമണ്ഡലങ്ങളിൽ ജീവിക്കുന്നുവെന്ന് നിങ്ങൾ കണക്കാക്കുന്ന ഉമ്മയെ ഉൾകൊള്ളുകയാണ് വേണ്ടത്.


സ്വന്തക്കാരോടും അടുത്തുള്ളവരോടും കാണിക്കാത്ത സത്യസന്ധതയും സഹാനുഭൂതിയുംസഹിഷ്ണുതയും സ്നേഹവും വിശാലതയും ലോകത്തോട് വിളിച്ചുപറയുന്നതിൽ കഴമ്പില്ല.


പുണ്യവും ആദർശവും സ്നേഹവും സഹിഷ്ണുതയും തുടങ്ങേണ്ടത് അടുത്തുള്ളവരിൽ നിന്നാണ്, സ്വന്തം ഇടങ്ങളിൽ നിന്നാണ്, സ്വന്തം ചുറ്റുപാടിൽ നിന്നാണ്.


അടുത്തുള്ളവരോട് കാണിക്കാത്ത (അടുത്തുള്ളവർക്ക് അതേ അർത്ഥത്തിൽ മനസ്സിലാവില്ലെങ്കിൽ പോലും) പുണ്യവും ആദർശവും സ്നേഹവും സഹിഷ്ണുതയും യഥാർത്ഥമല്ല, ശരിയായതല്ല.


പല കവികളും സാഹിത്യകാരന്മാരും നേതാക്കളും പരാജയപ്പെടുന്നത് ഇവിടെയാണ്. പ്രവൃത്തികളുടെ പിൻബലമില്ലാത്ത സുന്ദരമായ വാക്കുകൾ മാത്രം ഉരുവിടുന്നവരായിക്കൊണ്ട്.


ചെറുത് കാണാത്തവൻ, ചെറുത് ചെയ്യാത്തവൻ വലുത് മാത്രം കണ്ട് വലുത് മാത്രം പറയുന്നത് വലിയ കാപട്യം മാത്രം. 


ചെറുതാണ് വലുത്, 

ചെറുത് കൊണ്ടാണ് വലുത്. 

ചെറുതിന് വേണ്ടിയാണ് എല്ലാ വലുതുകളും.


വലുതെന്ന് തോന്നുന്ന സ്ഥാനത്തിരുന്ന് വലുതെന്ന് തോന്നുന്ന എല്ലാ വലിയ കാര്യങ്ങളും ചെയ്യുന്നത് ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ നടക്കാൻ മാത്രമാണ്.


കാരണം മറ്റൊന്നുമല്ല. ജീവിതം ചെറിയ ചെറിയ കാര്യങ്ങളിലാണ്. ജീവിതം ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ടാണ്.


അടുത്തുള്ളവരോട് ചെറിയ ലോകത്ത് ചെറിയ കാര്യങ്ങളിൽ പ്രവൃത്തിച്ച് കാണിക്കാത്ത സ്നേഹവുംആദർശവും വലിയ ലോകത്തോട് മുഴുവൻ ദൂരെ നിന്ന്, ഗാലറിയിലിരുന്ന് പറയുക എളുപ്പമാണ്


കാരണം, ദൂരത്തുളവരോട് പറയാൻ വെറും കപടമായ വാക്കുകൾ മതി. 


ദൂരത്തുള്ളവർക്ക് പ്രവൃത്തികൾ വേണ്ട, ദൂരത്തുള്ളവർ പ്രവൃത്തികൾ കാണില്ല.


പക്ഷേ അറിയണം: വെറും വെറുതെ പറയുന്ന ഒരായിരം സുന്ദരവാചകങ്ങൾക്ക് പകരം ഒരൊറ്റ പ്രവൃത്തി മതിയാവും. പ്രവൃത്തികൾക്ക് വാക്കുകളുടെ അകമ്പടിയേ വേണ്ട.


ദൂരത്ത് നിന്ന് സ്നേഹവും ആദർശവും സഹിഷ്ണുതയും തീർത്തും കപടമായി പറയാം


സ്നേഹവും ആദർശവും സഹിഷ്ണുതയും അടുത്തുള്ളവരോട് പ്രവൃത്തിച്ച് കാണിക്കാനാണ്പ്രയാസം


അണ്ടിയോടടുക്കുമ്പോൾ മാങ്ങയുടെ പുളി എന്നപോലെയാവും അപ്പോൾ കാര്യങ്ങൾ.


അടുത്തുള്ളവരോട് സ്നേഹവും ആദർശവും സഹിഷ്ണുതയും കപടമായി ചെയ്യാനും പറയാനുംസാധിക്കില്ല.


നിങ്ങൾ പ്രവൃത്തിക്കാത്തത് പറയുന്നത് അല്ലാഹുവിങ്കൽ എത്രവലിയ പാതകം” (ഖുർആൻ )


“എന്തിനാണ് നിങ്ങൾ പ്രവൃത്തിക്കാത്തത് പറയുന്നത്” (ഖുർആൻ) 


********


എന്ത് വിശ്വസിച്ചുവോ അതല്ലേ നിങ്ങളുടെ ഉമ്മാക്ക് മുറുകെപ്പിടിക്കാൻ സാധിക്കൂ?


വിശ്വസിച്ചത് മുറുകിപ്പിടിക്കുന്നത് സത്യസന്ധതയുടെ ലക്ഷണമല്ലേ, കാപട്യം ഇല്ലെന്ന സൂചനയല്ലേ അത് തരിക?


വിശ്വസിക്കുന്നത് മുറുകെപ്പിടിക്കുന്നത് എങ്ങിനെ തീവ്രതയും തീവ്രവാദവും ആവും?


വിശ്വസിക്കുന്നതും പറയുന്നതും മുറുകെപ്പിടിക്കാതെ കപടമാകുന്നതാണോ, അങ്ങനെയുള്ള ശുദ്ധകാപട്യമാണോ തീവ്രതയല്ലാത്ത ത് തീവ്രവാദമല്ലാത്തത് ?


ഒന്നും വിശ്വസിക്കാത്ത ഒരാൾക്ക് ഉമ്മയെ മുറുകിപ്പിടിക്കാൻ സാധിക്കുമായിരുന്നു. 


അയാൾക്ക് ഉമ്മയെ എങ്കിലും വിശ്വസിക്കാമായിരുന്നു.


ഉമ്മ മനസ്സിലാക്കിയ നന്മതിന്മകൾ ഉമ്മാക്ക് ഉണ്ടായിരുന്നു.


നിങ്ങൾക്കാണെങ്കിൽ നിങ്ങൾ മനസ്സിലാക്കിയ നന്മതിന്മകൾ ഇല്ല, നന്മതിന്മകളെ നിശ്ചയിക്കുന്ന ഉപരിയായ മാനദണ്ഡങ്ങളും അളവുകോലുകളും ഇല്ല.


അതുകൊണ്ടും, ഉമ്മയെ സ്നേഹിക്കുന്നതിൽ നിന്നും നിങ്ങളെ വിലക്കുന്ന, പേടിപ്പിക്കുന്ന ഒന്നും ഇല്ലായിരുന്നു.


എങ്കിൽ, സ്വന്തം മനസ്സാക്ഷിക്കുമപ്പുറം എന്തിനായിരുന്നു, ആരെ ബോധിപ്പിക്കാനായിരുന്നു ഉമ്മക്കെതിരെയുള്ള ഈ വാശി, ഇത്തരം പ്രയോഗങ്ങൾ?


നിങ്ങൾക്ക് ഉമ്മയെയാണ്, ഉമ്മ നിങ്ങളെ എന്നതിനേക്കാൾ കൂടുതൽ മനസ്സിലാവേണ്ടത്.


ഉമ്മാക്ക് ഉമ്മ മനസ്സിലാക്കിയ നന്മതിന്മകൾ വെച്ചുള്ള പേടി ഉണ്ടായിരുന്നു. 


ആ നന്മതിന്മകളുടെ അതിർവരമ്പുകൾ ലഘിച്ചാൽ ഉണ്ടാകുമായിരുന്ന കുറ്റബോധത്തിന്റെ പ്രശ്നവും ആത്മവിചാരണയുടെ പ്രശ്നവും ഉമ്മാക്ക് ഉണ്ടായിരുന്നു.


മറിച്ച് നിങ്ങൾക്ക് ഇതിന്റെയൊന്നും പ്രശ്നം ഉണ്ടായിരുന്നില്ല.


ഉമ്മാക്ക് കപടയാവാൻ സാധിക്കുമോ?


ഉമ്മാക്ക് കപടയാവാൻ സാധിക്കണമെന്ന് നമുക്ക് ആവശ്യപ്പെടാൻ സാധിക്കുമോ?


ഇല്ല.


ഉമ്മ മാനസിലാക്കിയ നന്മയിൽ മക്കൾ വരണം എന്നത് തന്നെയാണ് ഭക്ഷണവും വിദ്യാഭ്യാസവുംനൽകുമ്പോഴൊക്കെ ഏതൊരു ഉമ്മയും കരുതുന്നത്


അത് ഉടമപ്പെടുത്തലായാലും അടിമയാക്കലാണെന്ന് നിങ്ങൾ പറഞ്ഞാലും അതിൽ ഉമ്മയെ തെറ്റ്പറയാൻ സാധിക്കില്ല


ഉമ്മ ഉമ്മയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാനസിലാക്കിയ അപകടങ്ങളിൽ നിന്നും മക്കളെ രക്ഷപ്പെടുത്തണം എന്നത് തന്നെയാണ് ഏത് രാജ്യത്തിലെയും ഏതൊരു ഉമ്മയുടെയും മനോഗതംആയിരിക്കുക.


ഉമ്മ മനസ്സിലാക്കിയതിനപ്പുറം മനസിലാക്കിയ മകനെ ഉമ്മാക്ക് മനസ്സിലാവില്ല


അതൊരു തെറ്റല്ല.


അവരവരുടെ പ്രായവും ബുദ്ധിയും വെച്ചല്ലേ സംഗതികളെ ആരും മനസ്സിലാക്കുക?


എങ്കിൽ താങ്കളെന്ന മകൻ പുതുതായി മനസ്സിലാക്കിയത് മനസ്സിലാക്കാത്ത ഉമ്മയെ, താങ്കൾ മനസിലാക്കിയത്ര മനസ്സിലാക്കാത്ത ഉമ്മയെ താങ്കളെന്ന മകൻ മനസ്സിലാക്കണം


താൻ ചിന്തിക്കുന്നത് പോലെ തന്നെ മറ്റുള്ളവർ മനസ്സിലാക്കണംചെയ്യണം എന്ന് കരുതുന്നിടത്തല്ലസ്നേഹവും സഹിഷ്ണുതയും.


താൻ ചിന്തിക്കുന്നത് പോലെ തന്നെ മറ്റുള്ളവർ മനസ്സിലാക്കണംചെയ്യണം എന്ന് കരുതുന്നത്അവരെ അടിമപ്പെടുത്തലാണ്


സ്നേഹവും അറിവും അടിമപ്പെടുത്താനുള്ളതല്ല, സ്വതന്ത്രമാക്കാനുള്ളതാണ് 


********


ആരിഫ് ഹുസൈൻ തെരുവോത്ത് (Arif Hussain Theruvath) വായിക്കേണ്ട ഒരേയൊരു ഖുർആൻസൂക്തം:


ഇവിടെ വിശ്വാസവും നിഷേധവും ഒന്നുമല്ല വിഷയം.


അതുക്കും മേലെയാണ്.


“(മാതാപിതാക്കളിൽഒരാളോഅല്ലെങ്കിൽ രണ്ട് പേരും തന്നെയോ (അവരുടെവാർധക്യത്തിൽനിന്റടുത്തെത്തിയാൽ നീ അവർ രണ്ടുപുരോടും “ചെ” എന്ന് പോലും പറയരുത്


അവരെ ഇടിച്ചുതാഴ്ത്തി പെരുമാറുകയും അരുത്


അവർ ഇരുവരോടും ഉദാരമായും മാന്യമായും മാത്രം നീ സംസാരിക്കുക


അവർക്ക് നീ കാരുണ്യത്തിൽ നിന്നുള്ള വിനയത്തിന്റെ ചിറക് വിരിക്കുക


അവർക്ക് വേണ്ടി നീ പ്രാർത്ഥിക്കുകയും ചെയ്യുക


നാഥാ (പോറ്റിവളർത്തുന്നവനേ), നീ അവരിരുവരുടെ മേലും കാരുണ്യം ചൊരിയണമേ. (ഏതുപോലെ?) അവരെന്നെ എന്റെ ചെറുപ്പകാലത്ത് സംരക്ഷിച്ച് പോറ്റിവളർത്തിയത് പോലെ“ ( ഖുർആൻ)


********


ഓരോരുത്തനും ശരിയെന്ന് വിശ്വസിച്ചതിൽ സുരക്ഷിതരാവുന്നു


താൻ മനസ്സിലാക്കിയ സുരക്ഷിത്വത്തിൽ നിന്ന് മക്കൾ പുറത്തുപോകുന്നത് അവരെ അപകടപ്പെടുത്തുമെന്ന് ഓരോ ഉമ്മയും കരുതിപോവുക സ്വാഭാവികം


വിശ്വാസത്തിൽ നിന്ന് പുറത്തുപോകുക എന്നാൽ സുരക്ഷിത്വത്തിൽ നിന്നും പുറത്തുപോവുകഅപകടപ്പെടുകനശിക്കുക എന്നൊക്കെയുള്ള അർത്ഥവും തോന്നലും ഓരോ മാതാപിതാക്കളിലുംഉണ്ടാകുന്നു.


അതുകൊണ്ട് തന്നെ അവർക്ക് രക്ഷാമാർഗ്ഗം എന്ന് തോന്നിയഅതുകൊണ്ട് മാത്രം അവർക്ക്സുരക്ഷിതത്വബോധം കിട്ടിയ, ഏതൊരു വിശ്വാസത്തിൽ നിന്നും മക്കൾ പുറത്തുപോകുന്നതിനെഅവർ പേടിക്കുന്നുഅതിനാൽ ശക്തിയുക്തം അവരതിനെ എതിർക്കുന്നു.


തീർത്തും പ്രകൃതിപരമായ പ്രതിപ്രവർത്തനം


പുറമേ നിന്ന് നോക്കുന്നവർക്ക് അത് തെറ്റായാലും ശരിയായാലുംമാതാപിതാക്കളെസംബന്ധിച്ചേടത്തോളം മക്കൾക്ക് അവരുടേതായ സുരക്ഷാകവചം തീർക്കലാണത്.


മാതാപിതാക്കൾക്ക് ഒഴിവാക്കാൻ പറ്റാത്ത അവരുടെതായ യാഥാസ്ഥിതികത്വം


എങ്ങനെയാണോ അങ്ങനെ തന്നെ തുടരാൻ ആഗ്രഹിക്കുന്ന പ്രകൃതിനിയമമായ അലസഭാവവുംകൂടിയാണത്.


ഒരുതരം സൗകര്യഭാവം.


അപ്പോഴും ഖുർആൻ തന്ന നിർദേശത്തിന്റെ സൗന്ദര്യം നോക്കൂ.


ആരിഫ് കാണേണ്ട മറ്റൊരു ഖുർആൻ സൂക്തം


വിശ്വാസസ്വാതന്ത്ര്യത്തിന്റെത്


“(മതാപിതാക്കൾനിനക്ക് വിവരമില്ലാത്ത കാര്യത്തിൽ വിശ്വസിക്കാൻ (ഉദാപങ്ക്ചേർക്കാൻനിന്നെ നിർബന്ധിച്ചാൽനീ അവരെ രണ്ടുപേരെയും അനുസരിക്കേണ്ടതില്ല. (എന്നാലോഭൗതികജീവിതകാര്യങ്ങളിൽ നീ അവരുമായി സഹകരിച്ച് സഹവസിക്കുക.” (ഖുർആൻ)