ദൈവകോപമാണോ ?
ശിക്ഷയാണോ?
അല്ലെങ്കിൽ ദൈവത്തിന്റെ പരാജയമാണോ?
അതുമല്ലെങ്കിൽ ദൈവം ചെയ്യുന്ന ക്രൂരതയാണോ?
മനുഷ്യരിൽ ആരെങ്കിലും പെട്ടെന്ന് കൂട്ടമായും അല്ലാതെയും മരിച്ചാല്യം അപകടങ്ങളിൽകൊല്ലപ്പെട്ടാലും, ശത്രുക്കളാൽ ക്രൂരമായി ആക്രമിക്കപ്പെട്ട് മർദ്ദിക്കപ്പെട്ടാലും ദാരിദ്ര്യവും രോഗവും ദുരിതവും വന്നുപെട്ടാലും ഉയരുന്ന സന്ദേഹങ്ങളും ചോദ്യങ്ങളും കുറ്റപ്പെടുത്തലും ആണിവയൊക്കെ .…:……
ഇസ്ലാമികമായി പറഞ്ഞാൽ, ആരെങ്കിലും പെട്ടെന്ന് കൂട്ടമായും അല്ലാതെയും മരിക്കുന്നതുംഅപകടങ്ങളിൽ കൊല്ലപ്പെടുന്നതും, ദൈവകോപമാണെന്നും ശിക്ഷയാണെന്നും അല്ലെങ്കിൽ ദൈവത്തിന്റെ പരാജയമാണെന്നും അതുമല്ലെങ്കിൽ ദൈവം ചെയ്യുന്ന ക്രൂരതയാണെന്നും വിശേഷിപ്പിച്ച് പറയാവുന്ന ഒന്നും എവിടെയും ഇല്ല.
ഇസ്ലാമികമായി അങ്ങനെ ഒരു വാദം ആരും എവിടെയും പറഞ്ഞിട്ടില്ല, പറയില്ല.
കാരണം ഇസ്ലാം അവതരിപ്പിക്കുന്ന ദൈവസങ്കല്പവും വിശ്വാസവും അങ്ങനെയുള്ളതാണ്..
അത്, “വിധി: അതിലെ നന്മയും തിന്മയും അല്ലാഹുവിൽ നിന്നുള്ളതാണ്” എന്നതാണ്.
വിധിയെന്ന ചെറിയ മിനിമം രൂപമായ വിത്തിനെ മാത്രമേ പൊതുജനത്തിന് അറിയൂ, മനസ്സിലാവൂ.
ആ വിത്തിന്റെ ഇലാസ്തികതയും ഇലാസ്തിക മാനവും അറിയില്ല, മനസ്സിലാവില്ല.
ഇലാസ്തികത വെച്ച് ആ വിധിയെന്ന വിത്ത് മാക്സിമം എത്രവരെ വലുതാവുമെന്നത്, എന്തെല്ലാമായിത്തീരുമെന്നത് ആർക്കുമറിയില്ല, മനസ്സിലാവില്ല.
വിത്തിലെ മരവും തോട്ടവും കാടും ആർക്കുമറിയില്ല, മനസ്സിലാവില്ല.
വിധിയെന്ന വിത്ത് രൂപം വിധിയുടെ ഏറ്റവും ചെറിയ സാധ്യത്യ.
വിധിയെന്ന വിത്തായ ബിന്ദുവിന് എത്രയുമെത്രയും വികാസ സാധ്യതയുണ്ട്.
വികാസ സാധ്യതയിൽ മുളയ്ക്കുന്ന ആ വിധിയെന്ന വിത്ത് മരവും തോട്ടവും കാടും പ്രപഞ്ചവുമായി വികസിക്കും.
അതുകൊണ്ട് തന്നെ:
റബ്ബ് എന്ന പേരുണ്ട് അല്ലാഹു എന്ന പ്രാപഞ്ചിക ബോധം തന്നെയായ ശക്തിക്ക്.
എന്താണ് റബ്ബ്.
റബ്ബ് എന്നാൽ വളർത്തുന്നവൻ എന്നർത്ഥം.
വളർത്തുന്നവൻ എന്നാൽ പരിണമിപ്പിക്കുന്നവൻ എന്നുകൂടിയാണ് അർത്ഥം.
ഒന്നും കാണുന്ന അവസ്ഥയിൽ തന്നെ തുടരുന്നില്ല എന്നതാണ് വളർച്ച, പരിണാമം.
ഒന്നിനെയും കാണുന്ന അവസ്ഥയിൽ തന്നെ തന്നെ തുടർത്തുന്നില്ല വളർത്തുന്ന പരിണമിപ്പിക്കുന്ന റബ്ബ്.
വളർച്ചയിൽ പരിണാമവും പരിണാമത്തിൽ വളർച്ചയും ഉണ്ട്.
വളർച്ചയിൽ പരിണാമവും പരിണാമത്തിൽ വളർച്ചയും നിറച്ചവൻ റബ്ബ്.
വളർച്ചയിലും പരിണാമത്തിലും നാശമുണ്ട്, നാശത്തിൽ വളർച്ചയും പരിണാമവും ഉണ്ട്.
പ്രാപഞ്ചികതയും ജീവിതവും നശിച്ചും തളർന്നും തകർന്നും വളർന്നുകൊണ്ടിരിക്കുന്നു, പരിണമിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം.
പ്രാപഞ്ചികതയും ജീവിതവും പരിണമിച്ചും വളർന്നും കൊണ്ട് നശിച്ചും തളർന്നും തകർന്നും കൊണ്ടിരിക്കുന്നു.
കാണുന്ന കോലത്തിലെ പ്രാപഞ്ചികതയും ജീവിതവും ജീവരൂപങ്ങളും അവസ്ഥകളും അവസാനവാക്കല്ല.
പകരം വളർന്നുകൊണ്ടിരിക്കുന്നതാണ്, പരിണമിച്ച് മാറാനുണുള്ളതാണ് എന്നർത്ഥം.
എങ്കിൽ കൂട്ടമായും അല്ലാതെയും പലതും ഇല്ലാതായെന്ന് തോന്നും, നശിച്ചെന്ന് തോന്നും, കൊല്ലപ്പെട്ടെന്ന് തോന്നും.
പ്രാപഞ്ചികതയെയും ജീവിതത്തെയും വളർത്തിക്കൊണ്ടിരിക്കുന്നവനാണ് റബ്ബ്. അവൻ ഉദ്ദേശിച്ച കോലത്തിൽ.
“മാഷാ അല്ലാഹു കാൻ വമാ ലം യഷാ ലം യക്കുൻ”
“അല്ലാഹു ഉദ്ദേശിച്ചത് ഉണ്ടായി, അവൻ ഉദ്ദേശിക്കാത്തത് ഉണ്ടായില്ല”
ഇതാണ് കണ്ടതിനും കേട്ടതിനും ഒക്കെ മുസ്ലിംകൾ “മാഷാ അല്ലാഹ്” പറയുന്നതിന്റെ അർത്ഥം.
വളരുന്നതിന്റെയും വളർച്ചയുടെയും മാക്സിമം സാധ്യത മുളച്ച് വളർന്നുകിണ്ടിരിക്കുന്ന വിത്തിനും സസ്യത്തിനും പൂർണമായും മനസ്സിലായെന്ന് വരില്ല.
ഉരുവിടപ്പെട്ട വാക്കിന് അതിന്റെ അർത്ഥവും ലക്ഷ്യവുമായി ഉച്ചരിച്ചവൻ എന്തുദ്ദേശിച്ചു കേൾക്കുന്നവൻ എന്ത് മനസ്സിലാക്കുന്നു എന്ന് മനസ്സിലാവില്ല.
വളരുന്നതിന്റെയും വളർച്ചയുടെയും മാക്സിമം സാധ്യത മുളപ്പിച്ച് വളർത്തിക്കൊണ്ടിരിക്കുന്ന റബ്ബിന് അറിയും.
അതാണ് വിധികർത്താവിന്റെ അറിവ്.
അതാണ് വിധിയിലെ നന്മയും തിന്മയും വിധികർത്താവിൽ നിന്നാണെന്ന ഉറച്ച വിധിവിശ്വാസം
മനുഷ്യനെ എന്നല്ല, എല്ലാറ്റിനെയും എങ്ങനെയോ അങ്ങനെ പരിണമിപ്പിച്ചു സൃഷ്ടിച്ചവനും പരിപാലിച്ചു മാർഗ്ഗദർശനം നൽകുന്നവനും ആണ് ദൈവം.
എന്നത് കൊണ്ട് അതേ ദൈവത്തെ:
മനുഷ്യകേന്ദ്രീകൃതമായി മാത്രം കാണുന്നതിന്റെയും,
മനുഷ്യന്റെ ചിന്തയും ബുദ്ധിയും ഉപയോഗിച്ച് ദൈവത്തെ വിലയിരുത്തുന്നതിന്റെയും,
മനുഷ്യന്റെ അതേ ബുദ്ധിയും ചിന്തയും വികാര-വിചാരങ്ങളും തന്നെ ദൈവത്തിൽ വിശേഷിപ്പിക്കുന്നതിന്റെയും കൂടി,
പ്രശ്നമുണ്ട് മേൽ ആരോപണങ്ങളും വിധികളും ദൈവത്തിന്റെ മേൽ ഉണ്ടാക്കിപ്പറയുമ്പോൾ.
ദൈവം വെറും മനുഷ്യകേന്ദ്രീകൃതം മാത്രമായ, ഭൂമി കേന്ദ്രീകൃതം മാത്രമായ ദൈവമല്ല. മനുഷ്യനെ കേന്ദ്രീകരിച്ച് പറയുന്നതും ചെയ്യുന്നതും മനുഷ്യന് ബാധകമാവും വിധം, എന്നുവെച്ച് മനുഷ്യൻ പറയുന്നത് അപ്പടി മാത്രം ബാധകമായ ദൈവം എന്നല്ല.
ദൈവം കൊതുകിന്റെയും ആനയുടെയും എലിയുടെയും പൂച്ചയുടെയും അണുവിന്റെയും കീടങ്ങളുടെയും കൂടി സ്രഷ്ടാവും പരിപാലകനും ആയ ദൈവമാണ്.
പെട്ടെന്ന് കൂട്ടമായും അല്ലാതെയും മരിക്കുന്നതും അപകടങ്ങളിൽ കൊല്ലപ്പെടുന്നതും മനുഷ്യൻ മാത്രമല്ല.
കൊതുകും ഈച്ചയും അണുവും കീടങ്ങളും ഒക്കെ കൂടിയാണ്.
അവയൊക്കെയും എന്തിന്, എന്തുകൊണ്ട് എന്നത് വലിയ പ്രതലത്തിൽ നിന്ന് വലുതായി കാണുമ്പോൾ മാത്രം മനസ്സിലാകുന്നത്.
“അസാ അൻ തക്രഹൂ ഷെയ്അൻ ഫഹുവ ഖൈറൂൻ ലക്കും, അസാ അൻ തുഹിബ്ബു ഷെയ്അൻ ഫഹുവ ഷർറും ലക്കും”
“നിങ്ങൾ വെറുക്കുന്ന ഒരു കാര്യം നിങ്ങൾക്ക് നല്ലതിന് വേണ്ടിയാവാം,
“നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു കാര്യം നിങ്ങൾക്ക് മോശത്തിന് വേണ്ടിയാവാം” (ഖുർആൻ)
“മരിപ്പിക്കുന്നവൻ” (മുമീത്ത്) എന്നുകൂടിയാണ് അല്ലാഹുവിനുള്ള പേര്.
അല്ലാതെ ജീവിപ്പിക്കുന്നവൻ (മുഹ്യി) എന്ന് മാത്രമല്ല അല്ലാഹുവിന്റെ വിശേഷണനാമം.
കാര്യങ്ങൾ സംഭവിക്കാൻ വേണ്ട “കാരണങ്ങൾ ഒരുക്കുന്നവൻ” (മുസബ്ബിബ്) എന്നും അല്ലാഹുവിന് പേരുണ്ട്.
മരിക്കാനുള്ളവർ എങ്ങനെയും മരിക്കുന്നത്, അവരെ എങ്ങനെയും മരിപ്പിക്കുന്നത് ക്രൂരതയല്ല.
ജീവിതം എന്താണ് എന്തിന് വേണ്ടി എന്നറിയാത്തത് കൊണ്ടുള്ള അതറിയാത്തവന്റെ മുൻവിധി മാത്രമേ മരിക്കുന്നതും കൊല്ലപ്പെടുന്നതും ക്രൂരതയാണ് എന്ന വിധിപറച്ചിൽ.
ജീവിതം എന്താണോ, ജീവിതം എന്തിന് വേണ്ടിയാണോ അതിലേക്ക് ചലിക്കുന്നില്ലെങ്കിൽ മാത്രമാണ് ആവലാതി പറയേണ്ടത്.
അതറിയാനും പറയാനും ജീവിതത്തെ വലിയ പ്രതലത്തിൽ നിന്നും കാണേണ്ടിവരും. താൻ അകപ്പെട്ട പ്രതലത്തിൽ നിന്ന് മാത്രം കണ്ടാൽ മനസ്സിലായിക്കൊള്ളണം എന്നില്ല.
ഉച്ചരിക്കപ്പെട്ട വാക്കിന് അതിന്റെ അർത്ഥവും ലക്ഷ്യവും അറിയില്ല. പക്ഷേ
ആ വാക്ക് ഉച്ചരിച്ചവനും മിക്കവാറും ആ വാക്കിനെ വായിക്കുന്നവനും കേൾക്കുന്നവനും ആ വാക്കിന്റെ അർത്ഥവും ലക്ഷ്യവും അറിയുന്നു.
ജീവിതം തന്നവനും ഒരുക്കിയവനും സൃഷ്ടിച്ചവനും ഉണ്ടെങ്കിൽ അവൻ ആ ജീവിതത്തിന് എന്തെങ്കിലും അർത്ഥവും ലക്ഷ്യവും നൽകിയിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെടുത്തി വേണം അത് മനസ്സിലാക്കാനും വിലയിരുത്താനും.
ഉച്ചരിച്ച വാക്കിന്റെ അർത്ഥം നല്കപ്പെട്ടോ എന്ന് അറിയേണ്ടതും നിശ്ചയിക്കേണ്ടതും അതു ഉച്ചരിച്ചവൻ തന്നെ.
വാക്കിന് സ്വയം അതറിയാവതല്ല.
മരിക്കുന്നു, കൊല്ലപ്പെടുന്നു എന്നത് ആ വാക്കിന്റെ, അല്ലെങ്കിൽ നിന്റെ അർത്ഥം ഇല്ലാതാക്കി, ഇല്ലാതാക്കുന്നു എന്ന് എങ്ങിനെ മനസ്സിലാക്കാം?
ക്രൂരതയും തെറ്റും ശരിയും സന്തോഷവും കോപവും ഒക്കെ നമ്മുടെ വിതാനത്തിലെ വികാരവിചാരങ്ങളിൽ മാത്രമുള്ളതാണ്.
വലിയതിലേക്ക് നയിക്കാൻ വേണ്ടി ചെറിയതിൽ നിന്നും ഇളക്കിക്കൊണ്ടുപോകുന്നവന് അങ്ങനെയൊന്നില്ല.
ഇളകിപ്പോകുന്നവനും അവന് ചുറ്റുമുള്ള അവനെപ്പോലുള്ളവർക്കും ഒരുപക്ഷേ അങ്ങനെ തോന്നിയാലും ഇല്ലെങ്കിലും.
ഇവിടത്തെ ഈ ജീവിതം സ്ഥിരമാണെന്നും ഇവിടത്തെ ഈ ജീവിതത്തിന് വേണ്ടി, ഇവിടത്തെ ഈജീവിതത്തിൽ അള്ളിപ്പിടിക്കാൻ വേണ്ടി എന്തും ചെയ്യണമെന്നും പറയുംവിധം ഈ അല്ലാഹുവെന്ന ദൈവം ഒരു പാഠവും നിർദേശവും നൽകിയിട്ടുമില്ല.
ജീവിക്കുവോളം വേണ്ടത് വേണ്ട പോലെ ചെയ്യാനുള്ളത് മാത്രമേ നിർദേശമായുള്ളൂ.
ഈ ജീവിതം അടുത്ത ഘട്ടത്തിലേക്കുള്ള വഴി മാത്രമാണെന്ന ദൈവ-പരലോകവിശ്വാസമുള്ളവർപിന്നെങ്ങിനെ പറയും ഇവിടെ നടക്കുന്ന മരണങ്ങളും അപകടമരണങ്ങളും ദൈവത്തിന്റെ കോപവുംശിക്ഷയും പരാജയവും ക്രൂരതയും ആണെന്ന്?
നിങ്ങൾക്ക് തെറ്റിയതാണ്, അല്ലെങ്കിൽ തെറ്റിയതാവാൻ തന്നെ നിങ്ങൾ തീരുമാനിച്ചതാണ്.
“ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ” എന്ന് മുസ്ലിംകൾ ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ പറയുന്ന വാചകം പോലെ.
“യഥാർത്ഥത്തിൽ ഉള്ളതിൽ നിന്നാണ് നിശ്ചയമായും നാം, യഥാർത്ഥത്തിൽ ഉള്ളതിലേക്ക് തന്നെ മടങ്ങുന്നവരുമാണ് നിശ്ചയമായും നാം.”
“മിൻഹാ ഖലഖ്നാക്കും വഫീഹാ നുഈദുക്കും വമിൻഹാ നുഖ്രിജുക്കും താറത്തൻ ഉഖ്റാ”
എന്ന് മുസ്ലിംകൾ മരിച്ചവരെ ഖബറടക്കുമ്പോൾ മയ്യത്തിലേക്ക് (ശവത്തിലേക്ക്) അവസാനമായി മണ്ണിട്ടുകൊണ്ട് പറയുന്ന വചനം അർത്ഥമാക്കുന്നത് പോലെ.
“അതിൽ നിന്നും നാം ഉണ്ടാക്കി, അതിലേക്ക് തന്നെ നാം മടക്കുന്നു, വീണ്ടും അതിൽ നിന്ന് തന്നെ വേറൊരിക്കൽ നാം പുറത്ത് കൊണ്ടുവരാൻ”.

.jpg)