ഇന്ത്യ അങ്ങേയറ്റം അതൃപ്തിയിലാണ്..
ഒരുതരം ക്ഷേമവും സുരക്ഷിതത്വവും ഉറപ്പ് നൽകാനില്ലാത്ത നാട് ഇപ്പറയുന്ന നമ്മുടെ ഇന്ത്യ.
പഠിച്ചിട്ടോ പരീക്ഷകൾ എഴുതിയിട്ടോ കാര്യമില്ല, നിരാശ മാത്രം ഫലം.
ആ നിരാശ ഉണ്ടാക്കുന്ന അസൂയ മറ്റുള്ളവരോട് കാണിച്ച് ജീവിക്കാൻ മാത്രം ഈ നാട്ടിൽ വിധി.
അതുകൊണ്ട് മാത്രം തന്നെ ഈ നാടിന്റെ രാഷ്ട്രീയവും നാട് ഭരിക്കുന്ന മുഖ്യരാഷ്ട്രീയ പാർട്ടിയും അസൂയയും വെറുപ്പും തന്നെ തങ്ങളുടെ മുഖമുദ്രയാക്കി, ആദർശമാക്കി പ്രചരിപ്പിച്ചു ജയിച്ചു അധികാരം നേടുന്നവരും നിലനിർത്തുന്നവരും ആയി.
നികുതി അടക്കാമെന്നല്ലാതെ, താങ്ങാൻ പറ്റാത്ത വിലവർദ്ധന സഹിക്കാമെന്നല്ലാതെ സ്വന്തം നാട് നൽകുന്ന ഒന്നുമില്ല, ഒരു പ്രതീക്ഷയും ഇല്ല. ഇവിടെ,
യുവതയുടെ ഭാവി അങ്ങേയറ്റം പ്രതിക്ഷ നൽകാത്തതാണ്.
ഒന്നും പ്രതീക്ഷിക്കാനില്ലാതെ എന്തിന് പഠിക്കുന്നു, എന്തിന് ജീവിക്കുന്നു, എങ്ങനെ ഇനിയങ്ങോട്ട് ജീവിക്കും ഇങ്ങനെക്കെയൊക്കെയുള്ള ഉത്തരം കിട്ടാത്ത, ഭീതിജനകമായ ചോദ്യങ്ങളുയർത്തുന്ന നിരാശയിലാണ് ഭാരതിയ യുവജനത.
ആവുന്നത്രയും ജനങ്ങളിൽ നിന്ന് അങ്ങോട്ട് കറന്നെടുത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നാട് മാത്രം ഇപ്പറയുന്ന ഇന്നത്തെ നമ്മുടെ ഇന്ത്യ.
ഒന്നിനുമല്ലാതെ സ്വന്തം പൗരത്വം വരെ ചോദ്യം ചെയ്യുന്ന നാട് മാത്രം ഇപ്പറയുന്ന നമ്മുടെ ഇന്ത്യ
ഒന്നിനും കൊള്ളാത്ത ഒരു നാട്ടിൽ ജനിച്ചുപോയതും പോരാഞ്ഞ്, ജനിച്ചാൽ സ്വമേധയാ കിട്ടേണ്ട പൗരത്വം പോലും ഇല്ല, അതൊക്കെ പിന്നെങ്ങനെയൊക്കെയോ കിട്ടേണ്ട എന്തോ വലിയ കാര്യമാണെന്ന് വരുത്തുന്നു, ജനങ്ങളെ മുഴുവൻ സംശയത്തിന്റെയും ഭീതിയുടെയും നിഴലിൽ നിർത്തുന്നു ഈ നമ്മുടെ നാട്.
അറിയേണ്ടതുണ്ട്:
മറ്റേതെങ്കിലും യൂറോപ്യൻ അമേരിക്കൻ നാടുകളിൽ ജനിച്ചിരുന്നെങ്കിലെന്ന് കൊതിക്കാത്ത ഇന്ത്യക്കാർ വളരേ കുറവ്, കൊതിക്കുന്നവരാണ് ഇന്ത്യയിൽ ഏറെയും.
അതുകൊണ്ട് സംഘ നേതാക്കൾ പോലും മക്കളെ പഠിക്കാനും പൗരത്വം നേടാനും വിടുന്നത് യൂറോപ്യൻ അമേരിക്കൻ നാടുകളിലേക്ക്.
സാധിക്കുമെങ്കിൽ ഇപ്പോഴും മറ്റേതൊരു നാട്ടിലും പോയി രക്ഷപ്പെടാൻ കൊതിക്കുന്നവാർ മാത്രം കൂടിയാണ് ഇന്ത്യയിൽ ഏറെയും.
സാധിക്കാത്തത് കൊണ്ടും വിദേശങ്ങളിൽ പോകാനുള്ള അർഹതയും വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തത് കൊണ്ടും നിസ്സഹായതയിൽ ഇവിടെ നിൽക്കുന്നവരാണ് ഇന്ത്യക്കാരിൽ ഭൂരിഭാഗവും.
എല്ലാറ്റിലുമുപരി ഇന്ത്യക്കാരാണെന്നുള്ളത് ഒരു വലിയ അയോഗ്യതയാകയാൽ പലയിടങ്ങളിലും ഇന്ത്യക്കാരന് പൗരത്വം കിട്ടില്ലെന്നത് കൊണ്ടും.
ഈയുള്ളവന് അറിയാവുന്ന അടുത്തറിയാവുന്ന സംഘമിത്രങ്ങളുടെ മക്കൾ വരെ ഇന്ത്യ വിട്ട് അങ്ങ് കാനഡയിലും അമേരിക്കയിലും യൂറോപ്പിലും പൗരത്വം നേടാൻ എന്തും സഹിച്ചും നഷ്ടപ്പെട്ടും കഷ്ടപ്പെടുകയാണ്. ഗുജറാത്തികൾ അതിൽ ഏറ്റവും മുന്നിൽ.
അമേരിക്ക (ട്രമ്പിന്റെ നേതൃത്വത്തിൽ) കയ്യും കാലും കെട്ടി വിമാനത്തിൽ കയറ്റിവിട്ടവരിൽ മഹാഭൂരിഭാഗവും നിതമവിരുദ്ധമായി രേഖകളില്ലാതെ പോയ ഗുജറാത്തികൾ ആണെന്നോർക്കണം.
ഇന്ത്യൻ സർക്കാർ അക്കാര്യത്തിൽ കമാ എന്ന് മിണ്ടിയിട്ടില്ല എന്ന് മാത്രമല്ല നിതമവിരുദ്ധമായി രേഖകളില്ലാതെ പോയ ഇന്ത്യക്കാർക്ക് വേണ്ടി ഒന്നും പറയാൻ കഴിയില്ലെന്ന നിലപാട് തന്നെയാണ് പറഞ്ഞത്, മുറുക്കിപ്പിടിച്ചത്.
എങ്ങനെയും ഇത്രക്ക് നിസ്സഹായരായ ജനങ്ങളെ വരെ പിഴിഞ്ഞ് ഉപദ്രവിക്കലാണ്, ക്ഷേമവും സുരക്ഷിതത്വവും നൽകലല്ല എന്നു പ്രവർത്തിച്ചു കാണിക്കുന്ന രാജ്യഭരണവും ഭരണകൂട പാർട്ടിയുമാണ് ഇന്ത്യയിലുള്ളത്.
എങ്ങനെയെല്ലാം ഉപദ്രവിക്കാമെന്ന് ചിന്തിച്ചുനടക്കുന്ന പൈശാചിക ഭരണകൂടപാർട്ടി വർഗ്ഗം.
അങ്ങനെ അവർ നോട്ടിനും വോട്ടിനും ഇപ്പോൾ പൗരത്വത്തിനും വരെ ജനങ്ങളെ പെരുവഴിയിലാക്കി.
വല്ലാത്തതാണ് ഇന്ത്യക്കാരുടെ ഇപ്പോഴത്തെ അവസ്ഥ.
വിദേശശക്തിയെ പോലെ പെരുമാറുന്നു ഇന്ത്യൻ ഭരണകൂടവും ഭരണകൂടപാർട്ടിയും ഇന്ത്യക്കാരോട്.
തങ്ങൾക്ക് നടത്തേണ്ട ആർഭാടത്തിന് വേണ്ടി എത്രയുമെത്രയും നികുതി അടിച്ചേൽപ്പിക്കുക മാത്രം പണി, അതിന് മാത്രം ഒരു രാജ്യം ഇന്ത്യ, അങ്ങനെ കഷ്ടപ്പെട്ട് സഹിക്കാൻ മാത്രം ഒരു ജനത ഇന്ത്യൻ ജനത.
ഇന്ത്യക്കാരെ ഇന്ത്യക്കാരല്ലാതാക്കി, പൗരന്മാരല്ലാതാക്കി അധിനിവേശം നടത്താൻ ശ്രമിക്കുന്ന, രാജ്യത്തെ തങ്ങളുടേത് മാത്രമാക്കുന്ന ഭരണകൂടം.
വെറും വിദേശശക്തിയെ പോലെ തന്നെ ഇന്ത്യക്കാരോട് പെരുമാറുന്നു ഇന്ത്യൻ ഭരണകൂട പാർട്ടിയും അതിന് പിന്നിലെ സംഘവും.
പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും തമ്മിലടിപ്പിച്ചും വലിയ ജനവിഭാഗത്തെ പൂർണമായും അരികുവൽക്കരിച്ചും എത്രകാലം ഇന്ത്യക്കിങ്ങനെ മുന്നോട്ട് പോകാനാവും ?
ഇന്ത്യ മൊത്തം യഥാർത്ഥത്തിൽ അധിനിവേശത്തിന് കീഴടങ്ങിയ കോളനിയായോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പകരം ഗുജറാത്ത് അദാനി മോദി അമിത് ഷാ അംബാനി കമ്പനികളുടെ കോളനിയായോ ഇന്ത്യ ഇന്നിപ്പോൾ?
ഇന്ത്യൻ സംസ്ഥാനങ്ങൾ യഥാർത്ഥത്തിൽ ഗുജറാത്ത് അധിനിവേശത്തിലാണോ, ഗുജറാത്ത് അദാനി മോദി അമിത് ഷാ അംബാനി കമ്പനികളുടെ അധിനിവേശത്തിലാണോ ഇപ്പോൾ ഉള്ളത്?
സ്വാതന്ത്ര്യം നേടുമ്പോൾ വിഭാവന ചെയ്ത ഇന്ത്യ ഇന്നുണ്ടോ?
സ്വാതന്ത്ര്യം നേടുമ്പോൾ, എല്ലാ സംസ്ഥാനങ്ങളും ഇന്ത്യയിലേക്ക് ചേരുമ്പോൾ, വിഭാവന ചെയ്തഇന്ത്യ ഇപ്പോഴില്ല.
ഭരണഘടനക്ക് കീഴിൽ മാത്രമുണ്ടായ ഇന്ത്യ ഇപ്പോഴില്ല എന്ന് തന്നെ വന്നിരിക്കുന്നു.
ഭരണഘടനക്ക് കീഴിൽ ഉണ്ടായ ഇന്ത്യ ഇപ്പോഴില്ല എന്നതുണ്ടാക്കുന്ന ശ്വാസംമുട്ടൽ വളരെ വലുതാണ്.
ആ സ്വന്തം നാട്ടുകാരുടെ പൗരത്വം പോലും നിർവചിക്കാതെ, നിശ്ചയിക്കാതെ ഒരു വലിയ രാജ്യം.
150 കോടി ജനങ്ങളുള്ള രാജ്യത്തെ ജനങ്ങളെ മുഴുവൻ തലതിരിഞ്ഞ രാഷ്ട്രീയനയം തെരുവിലാക്കുന്നു.
ഇന്ത്യയെ പോലെ ഇങ്ങനെ സ്വന്തം ജനതയെ അന്യവൽക്കരിക്കുന്ന ഒരു രാജ്യവും ലോകത്ത് ഉണ്ടാവില്ല.
ഈയൊരവസ്ഥ ഇന്ത്യയെയും ഇന്ത്യൻ ജനങ്ങളെയും എവിടെ എത്തിക്കുമെന്ന് കാത്തിരുന്ന് കണ്ട് തന്നെ കാണേണ്ടി വരും, പറയേണ്ടി വരും.
ഇവിടെ തങ്ങളുടെ അൽപാധികാരം മാത്രം ലക്ഷ്യം വെച്ച് പെരുമാറുന്ന രാഷ്ട്രീയ നേതൃത്വം ഉണ്ടാക്കുന്ന അപകടം വളരേ വലുതാണ്.
രാജ്യത്തെ ചിതലരിക്കുന്നതും അഗ്നി വിഴുങ്ങാതുമൊന്നും അവർക്ക് വിഷയമല്ല.
അവർക്ക് നോട്ടവും കിട്ടേണ്ടതും രാജ്യമെന്ന കത്തുന്ന വീട്ടിൽ നിന്ന് ഊരുന്ന പലക മാത്രം.
ലാഭം കൊയ്യാനുള്ള വെറും കച്ചവടം മാത്രം ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിനു രാഷ്ട്രീയം.
അതുകൊണ്ട് തന്നെ ശരിക്കും രാജ്യത്തെ ബാധിക്കുന്ന, രാജ്യനിവാസികൾക്ക് പ്രാധാന്യമുള്ള വിഷയങ്ങളിൽ ഗൗരവപൂർണമായ, കൃത്യമായ, ധൈര്യമുള്ള നിലപാടുകൾ ഇല്ല, എടുക്കാനാവുന്നില്ല രാഷ്ട്രീയ നേതൃതത്തിന്.
രാജ്യത്തെ ബാധിക്കുന്ന പ്രാധാന്യമുള്ള വിഷയങ്ങളിൽ ഗൗരവപൂർണമായ, കൃത്യമായ, ധൈര്യമുള്ള നിലപാടുകൾ എടുക്കാത്ത, ഇന്ത്യയെ കൈവിടുന്ന പ്രാദേശിക-ദേശീയ രാഷ്ട്രീയ നേതൃത്വത്തെ , അവരുടെ അവിശുദ്ധ രാഷ്ട്രീയ നേതൃത്വത്തെ ജനങ്ങൾ പൂർണമായും അവിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.
ആ അവിശ്വാസം എപ്പോൾ പൊട്ടിത്തെറിയായി മാറുമെന്നത് മാത്രമേ ഇനി കാത്തിരുന്ന് നോക്കിക്കാണേണ്ടതുള്ളൂ.
ജാതി-മത സെൻസസ് പോലും നടത്താതെ, ജാതിമത അനുപാദം പുറത്തറിയിക്കാതെ എന്തോ പേടിക്കുന്നു, എന്തോ മറച്ചുവെക്കുന്നു ഭരണകൂടവും ഭരണകൂട പാർട്ടിയും.
മുസ്ലിംകൾ ഒരുപക്ഷേ 25 ശതമാനത്തിനും 30 ശതമാനത്തിനും മുകളിലാണ്, മുകളിലായിരിക്കും എന്നതാണോ യഥാർത്ഥത്തിൽ ഭരണകൂട പാർട്ടിയെ ഉള്ളിന്റെയുള്ളിൽ പേടിപ്പിക്കുന്നത്?
പക്ഷേ ഭരണകൂട പാർട്ടിക്ക് അക്കാര്യം അപ്പടി തന്നെ പുറത്ത് പറഞ്ഞുകൂടാ.
അല്ലെങ്കിൽ തന്നെ മുസ്ലിംകൾക്ക് ഒട്ടും പ്രാതിനിധ്യം കൊടുക്കാതെയാണ്.
ഈ ശതമാനക്കണക്ക് കൂടി പുറത്തായാൽ അത് ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും ഉയർത്താവുന്ന ചോദ്യങ്ങളും അസ്വസ്ഥതകളും ഒരേറെയാവും.
അവ ഒഴിവാക്കണം.
മുസ്ലിംകളും മറ്റിതര ജാതി വർഗ്ഗങ്ങളും അവരുടെ വലുപ്പം മനസ്സിലാക്കിക്കൂടാ.
അവരുടെ കരുത്ത് കുറക്കാൻ കൂടിയാണ് ഡിലിമിറ്റേഷൻ.
അവരുടെ കരുത്ത് അറിയിക്കാതിരിക്കാനാണ് സെൻസസ് നടത്താത്തത്, നടത്തിയ സെൻസസ് വിവരം കൃത്യമായും പുറത്ത് വിടാത്തത്.
ഇപ്പോൾ തന്നെ, യഥാർത്ഥ മുസ്ലിം ജനസംഖ്യയെയും ജനസംഖ്യാ പെരുപ്പത്തെയും ഉപയോഗശൂന്യമാക്കാൻ വേണ്ട പല പരിഹാര നടപടികളും ആസാമിലും ബംഗാളിലും ഒക്കെ ഏറെക്കുറെ നടപ്പാക്കിക്കഴിഞ്ഞു.
അതിൽ പ്രധാനപ്പെട്ടതാണ് എൻആർസി - എസ് ഐ ആർ.
പിന്നെയും ഡെലിമിറ്റേഷൻ അടക്കമുള്ള പലതും ചെയ്തു.
എത്രത്തോളമെന്നാൽ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളെ സംവരണ സീറ്റുകളാക്കി.
ആ വകയിലും മുസ്ലിംകളുടെ പ്രാതിനിധ്യ സാധ്യത ആവുന്നത്ര കുറക്കാനുള്ള തന്ത്രം.
അങ്ങനെ ആ വഴിയിൽ നടത്തുന്ന തന്ത്രം കൂടിയാണ് തിരക്കിട്ട് നടപ്പാക്കുന്ന ഡിലിമിറ്റേഷൻ.
വെറും മുപ്പത് കോടി ജനങ്ങൾ മാത്രമുള്ള അമേരിക്ക അമ്പത്തിരണ്ട് രാജ്യങ്ങളാണ്.
പക്ഷേ, പൗരത്വം കൃത്യമായും നിർവ്വചിച്ചും നിശ്ചയിച്ചും തന്നെയാണ് അമേരിക്കയിൽ. അതിന്റെ പേരിൽ സ്വന്തം നാട്ടുകാരെ തെരുവിലിറക്കുന്നില്ല, പേടിപ്പിക്കുന്നില്ല.

.jpg)