Thursday, January 8, 2026

അമേരിക്ക അഹങ്കാരത്തിൻ്റെയും ധാർഷ്ട്യത്തിൻ്റയും പാരമ്യത്തിലാണ്.

 അമേരിക്ക അഹങ്കാരത്തിൻ്റെ പാരമ്യത്തിലാണ്


അഹങ്കാരമുണ്ടാക്കുന്ന ധാർഷ്ട്യത്തിൻ്റ പാരമ്യത്തിലുമാണ് അമേരിക്ക.


കടലുകൾ ചുറ്റിക്കിടക്കുന്ന അമേരിക്കയെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്ന സ്വന്തം ഉള്ളുപൊള്ളതരം വിളിച്ചോതുന്ന ധാരണ കൂടി നൽകുന്ന അഹങ്കാരത്തിലും ധാർഷ്ടത്തിലും തന്നെയാണ് അമേരിക്ക.


മലമുകളിൽ അഭയം തേടിയ തന്നെ ഒരു മഹാപ്രളയത്തിനും ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ധരിച്ച നോഹയുടെ ധിക്കാരിയായ പുത്രന്റെ അതേ അഹങ്കാരവും ധാർഷ്ട്യവും വർത്തമാനകാല അമേരിക്കയുടേത്.


ചുറ്റിന് പ്രതിരോധിച്ച് നിൽക്കുന്ന സമുദ്രങ്ങൾ വെച്ച് മാത്രമല്ല അമേരിക്കയുടെ അഹങ്കാരവും ധാർഷ്ട്യവും. കൂടെ മറ്റൊരു കാര്യത്തെ മുൻനിർത്തി കൂടിയാണ്. 


ആയുധക്കരുത്ത്. 


വീണ്ടും വീണ്ടും ഉള്ളുപൊള്ളത്തരം വിളിച്ചോതുംവിധം ട്രമ്പ് ആവർത്തിച്ചാവർത്തിച്ച് എടുത്തുപറയുന്ന ചുട്ടെരിക്കാൻ ശേഷിയുള്ള മാരകായുധങ്ങളുടെ കരുത്ത്.


പണ്ട് യൂറോപ്പ് വെടിമരുന്ന് കണ്ടെത്തിയപ്പോഴും സംഭവിച്ചത് ഇത് തന്നെയായിരുന്നു.


വെടിമരുന്ന് പ്രയോഗിച്ച് ലോകം കീഴടക്കിയതും, വെടിപൊട്ടിച്ച് പേടിപ്പിച്ച് മാത്രം ക്രിസ്തുമതത്തെ വളർത്തിയതും പോലെ തന്നെ, അതേ മനശ്ശാസ്ത്രത്തിൽ തന്നെ ഇന്നത്തെ ആശയപരമായി ഉള്ളുപൊള്ളയായ അമേരിക്ക.


ആത്മാവിലും ചിന്താശേഷിയിലും ശോഷണം സംഭവിച്ചവൻ സ്വന്തം തടിമിടുക്കിൽ അഹങ്കരിക്കും പോലെ തന്നെ അമേരിക്ക.


അല്ലാതെ, ഒരുതരത്തിലുമുള്ള വിശ്വാസ വ്യക്തതയല്ല, ആശയക്കരുത്തല്ല, ആദർശപരതയല്ല അമേരിക്കയുടേത്. 


അങ്ങനെയൊരു വ്യക്തതയും കരുത്തുമുള്ള ആശയവും ആദർശവും വിശ്വാസവും അമേരിക്കയുടെയോ അമേരിക്ക കാര്യമായും പ്രതിനിധാനം ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ക്രിസ്തുമതത്തിന്റെയോ കയ്യിലില്ല.


അമേരിക്കയുടെയും ക്രിസ്തുമതത്തിന്റെയും കയ്യിലുള്ളത് ചുട്ടെരിക്കാൻ ശേഷിയുള്ള ആയുധക്കരുത്ത് മാത്രം. 


പിന്നെ കണ്ണുതള്ളിപ്പോകുന്ന കളവും ആ കളവിന്റെ പിൻബലമുള്ള കുതന്ത്രങ്ങളും ക്രൂരതകളും.


വ്യക്തതയും കൃത്യതയും ഉള്ള വിശ്വാസത്തെയും ആശയത്തെയും ആദർശത്തെയും ഭീകരവാദം എന്നും തീവ്രവാദം എന്നും പെരുംനുണകൾ പ്രചരിപ്പിച്ച്, പേര് വിളിച്ച് ആടിനെ പട്ടിയാക്കിയും പേപ്പട്ടിയാക്കിയും ചുട്ടെരിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന ആയുധക്കരുത്ത്.


ആരെയും എവിടെ ചെന്നും ചുട്ടെരിക്കാനുള്ള ആയുധവും ക്രൂരമനസ്സും തങ്ങളുടെ പക്കലുണ്ടെന്ന പക്കാ തെരുവ് ഗുണ്ടയുടെയും കൊടുംകുറ്റവാളിയുടെയും അഹങ്കാരവും ധാർഷ്ട്യവും തന്നെ വർത്തമാനകാല അമേരിക്കയുടേത്.


ചരിത്രത്തിലങ്ങുനിന്നിങ്ങോളം ഇത്തരം പാരമ്യത്തിലെത്തിയ അഹങ്കാരവും ധാർഷ്ട്യവും, അതിന്റെ കൂടെ തന്നെ സ്വാഭാവികമായി കൊണ്ടുവരുന്ന അനിവാര്യമായ മറ്റൊരു കാര്യവും കൂടിയുണ്ട്


പതനവും പരാജയവും

ആത്മനാശം.


കടൽ ചുറ്റിനിൽക്കുന്നതിനാൽ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കിലും, ഉള്ളിൽ നിന്ന് തന്നെ ചിതലരിച്ചും തമ്മിലടിച്ചും പൊട്ടിത്തെറിച്ചും നടക്കാവുന്ന  പതനവും പരാജയവും വേറെ തന്നെയാണ്.


ചരിത്രം അങ്ങുനിന്നിങ്ങോളം തരുന്ന മറ്റൊരു പാഠവും കൂടിയുണ്ട്.


അണയാൻ പോകുന്നത് ആളിക്കത്തും


നശിക്കാൻ പോകുന്നത് ധാർഷ്ട്യത്തിൻ്റെയും അഹങ്കാരത്തിൻ്റെയും പാരമ്യത്തിലെത്തും.


നശിക്കാൻ പോകുന്ന സംസ്കാരത്തിനും സമൂഹത്തിനും അവരിൽ ഏറ്റവും മോശക്കാർ നായകരായി വരും. 


അമിതാധികാരവും അമിതവളർച്ചയും നാശത്തെ കൊണ്ടുവരും. സ്വയം അർബുദമായി മാറും.


എന്നല്ല അമിതാധികാരവും അമിതവളർച്ചയും സ്വയം തന്നെ നാശമാണ്നാശത്തിൻ്റെ ലക്ഷണമാണ്.


ധാർഷ്ട്യത്തിൻ്റെയും അഹങ്കാരത്തിൻ്റെയും പാരമ്യത്തിലെത്തിക്കൊണ്ട്അവ നൽകിയ അതിമോഹംസ്വയം തീർത്ത ഗർത്തത്തിൽ വീണുകൊണ്ടാണ്  ഏത് അഹങ്കാരിയും നശിക്കുക.


അഹങ്കരിച്ച മുൻകാല സാമ്രാജ്യങ്ങൾ തകർന്നത്ധിക്കാരികൾ വീണത് അങ്ങനെയാണ്.


ഹിറ്റ്ലറും മുസോളിനിയും നെപ്പോളിയനും ഈയടുത്ത കാലത്തെ ഉദാഹരണങ്ങൾ മാത്രം.


കൃത്യതയും വ്യക്തതയുമുള്ള, ലക്ഷ്യബോധമുള്ള വിശ്വാസത്തിന്റെയും ആദർശത്തിന്റെയും കരുത്തല്ല ലക്ഷ്യബോധമില്ലാത്ത ചുട്ടെരിക്കുന്ന ആയുധങ്ങളുടേ കരുത്ത്.


വിശ്വാസത്തിന്റെയും ആദർശത്തിന്റെയും കരുത്തുള്ളവന് മരിക്കാൻ പേടിയുണ്ടാവില്ല.


ആയുധത്തിന്റെ കരുത്തുണ്ടെങ്കിലും, വിശ്വാസത്തിന്റെയും ആദർശത്തിന്റെയും കരുത്തില്ലാത്തവന് മരിക്കാൻ പേടിയുണ്ടാവും. 


വിശ്വാസത്തിന്റെയും ആദർശത്തിന്റെയും കരുത്തില്ലാത്തവന് ആയുധത്തിന്റെ കരുത്ത് വേണ്ടിവരുന്നതും, ആയുധത്തിന്റെ കരുത്തിൽ അഹങ്കാരവും ധൈര്യവും കണ്ടെത്തേണ്ടിയും വരുന്നത് മരിക്കാൻ പേടിയുള്ളത് കൊണ്ടാണ്.


അഹങ്കാരവും ധിക്കാരവും ധാർഷ്ട്യവും കരുത്തായ അമേരിക്കയുടെ  പതനവും പരാജയവുംഎങ്ങനെഎപ്പോൾ എന്നത് ഇപ്പോൾ  നമുക്കാർക്കും ചിന്തിക്കാൻ സാധിക്കുന്നില്ല


ശരിയാണ്. 


പക്ഷേ, ആ പതനവും പരാജയവും ഉണ്ട്ഉണ്ടാവും.


ഉള്ളിൽ നിന്ന് ചിതലരിച്ചായാലും തമ്മിലടിച്ചായാലും പൊട്ടിത്തെറിച്ചായാലും ആ പതനവുംപരാജയവും ഉണ്ട്ഉണ്ടാവും, ഉണ്ടാവണം.


********


അമേരിക്കയുടെ ഇപ്പോഴത്തെ പോക്ക് ലോകം മുഴുവൻ കീഴടക്കാനുള്ളതാണ്. 


ലോകം മുഴുവൻ കീഴടക്കാമെന്ന മരീചികാ ബോധത്തിൽ നിന്നാണ്.


തോറ്റ് തൊപ്പിയിട്ട കുരിശ് യുദ്ധം വേറൊരു കോലത്തിൽ വന്ന് ജയിക്കാനെന്ന മട്ടിലാണ്.


ഉള്ളിൽ നിന്ന് തകരുന്നുവെന്നറിഞ്ഞ് വെപ്രാളപ്പെട്ട്, പരിഹാരമായി ഡോളർ എന്ന കടലാസിനെ സ്വർണത്തിന് പകരമാക്കി ലോകത്തെ മുഴുവൻ പറ്റിച്ച് അമേരിക്കയെ എന്നെന്നേക്കുമായിശക്തിപ്പെടുത്താനാണ് ഈ കളിയൊക്കെയും.


********


ലോകത്ത് രണ്ടേ രണ്ട് ചേരി മാത്രമാണ് ഇപ്പോഴുള്ളത്


ഒന്ന്അമേരിക്കൻ ഭീകര ചേരി.


രണ്ടാമത്തേത് അമേരിക്കൻ ചേരിയെ വെല്ലുവിളിക്കുന്ന ഇസ്ലാമിക ചേരി.


ഒന്നാമത്തെ ചേരി ചുട്ടെരിക്കുന്ന ആയുധം കൊണ്ടും കൊടുംസ്വാർത്ഥത കൊണ്ടും ലോകത്തെതങ്ങൾക്ക് കീഴിലാക്കാൻ ശ്രമിക്കുന്ന ഭീകരചേരി


ആയുധബലവും ശക്തിയും അധികാരവുമാണ് നീതിനിയമം എന്ന് പറയുന്ന ഭീകരചേരി.


സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വം മാത്രം ലക്ഷ്യമാക്കുന്ന രാഷ്ട്രഭീകരതക്കും അവർ സ്വയംനിശ്ചയിക്കുന്നതല്ലാത്ത നീതിയും നിയമവും ബാധകമല്ല.


ലാഭമല്ലാത്ത മറ്റൊന്നും നോട്ടമില്ലാത്ത ചേരിയാണ് അമേരിക്കൻ ഭീകര ചേരി.


രണ്ടാമത്തേത് മറുഭാഗത്തുള്ള ഇസ്ലാമിക ചേരി മാത്രം


ഇസ്ലാമിക ചേരിയല്ലാത്തതെല്ലാം അവിടവിടെയുള്ള അല്പാല്പമായ അധികാരവും നേട്ടവും സുഖവുംമാത്രം ലക്ഷ്യമിടുന്നവർ


വിശ്വാസത്തിന്റെയും ആദർശത്തിന്റെയും കരുത്ത് ചുട്ടെരിക്കുന്ന ആയുധങ്ങളുടേതല്ല.


പകരം വിശ്വാസ ആദർശക്കരുത്ത് കൊണ്ട്സത്യസന്ധതയും നീതിബോധവുംസമഗ്രജീവിതവ്യവസ്ഥയും കൊണ്ട് ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്ന, എല്ലാറ്റിനും സാമൂഹ്യക്ഷേമത്തിൽ ഊന്നിനിന്ന് പരിഹാരം നിശ്ചയിക്കുന്ന ചേരിയാണ് ഇസ്ലാമിന്റേത്. 


വർത്തമാന ലോകത്ത് എല്ലായിടത്തും ആയുധവും അധികാരവുമുള്ളവർ ശത്രുവാക്കി മറുപക്ഷത്ത് നിർത്തുന്ന ചേരി. 


അതുകൊണ്ട് തന്നെ ലോകത്തെ ചിന്താമണ്ഡലത്തെ ഏതെങ്കിലും വിധത്തില് കീഴടക്കിയ ചേരി.


ശരിയാണ്, ബാഹ്യമായ ഭൗതികമായ അളവുകോലുകൾ വെച്ച് ചുട്ടെരിക്കാൻ ശേഷിയുള്ള ആയുധംകൊണ്ടും അധികാരം കൊണ്ടും ശക്തിയുള്ളത് അമേരിക്കൻ ഭീകര ചേരിക്ക് തന്നെ.


വിശ്വാസപരമായും ആദർശപരമായും ശക്തിയുള്ളത് ഇസ്കാമിക ചേരിക്ക്.


അധികാരത്തിന്റെയും ആയുധത്തിന്റെയും കരുത്ത് വെച്ച് മുസ്ലിം രാജ്യങ്ങളെ മുഴുവൻ തങ്ങളുടെപാവകളെ കൊണ്ട് ഭരിച്ചും നിയന്ത്രിച്ചും അമേരിക്കൻ ഭീകര ചേരി നിറഞ്ഞാടുന്നു.


അങ്ങനെ ലോകത്താകെയുള്ള ഇസ്ലാമിക വിപ്ലവ ചേരിയെ ജനാധിപത്യവും ജനഹിതവും നിഷേധിച്ച് അടക്കിനിർത്തുന്നുഭീകരരാക്കി ചിത്രീകരിക്കുന്നു  അമേരിക്കൻ ഭീകര ചേരി


അമേരിക്കൻ ഭീകര ചേരി ഇതിലൂടെ കുരിശുയുദ്ധത്തിൽ പിന്നാക്കം പോകേണ്ടിവന്നവിശ്വാസപരമായും ആദർശപരമായും ഇസ്ലാമിൻ്റെ മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത  ക്രിസ്റ്റ്യാനിറ്റിയുടെ ഒളിയുദ്ധം കൂടിയാണ് നടത്തുന്നത്.

ഹജ്ജ് എന്നാൽ സന്ദർശനം എന്നർത്ഥം.

ഹജ്ജ് എന്നാൽ സന്ദർശനം എന്നർത്ഥം


ഉംറയെന്നാലും 

സന്ദർശനം എന്ന് മാത്രം തന്നെ അർത്ഥം


ഉംറ വെറും ഐച്ഛികം.


ഹജ്ജ് 

ജീവിതത്തിലൊരിക്കൽ 

നിർബന്ധമായ സന്ദർശനം.


ഹജ്ജ് എങ്ങനെ ആർക്ക് 

നിർബന്ധമായ സന്ദർശനം?


ശരീരം കൊണ്ടും 

സമ്പത്ത് കൊണ്ടും 

യാത്ര ചെയ്യാൻ സാധിക്കുമെങ്കിൽ 

ഓരോരുവാനും 

ജീവിതത്തിലൊരിക്കൽ 

നിർബന്ധമായ സന്ദർശനം

ഹജ്ജ്.


 നിലക്ക് ഹജ്ജ്

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്ന്.


ഐച്ഛികം മാത്രമായ ഉംറ 

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നല്ല.


ശരിയാണ്,

ഹജ്ജിൽ ചില നിർബന്ധ കർമ്മങ്ങളുണ്ട്

പക്ഷേ പൂജകളല്ല

ഭണ്ഡാരപ്പെട്ടിയിൽ പൈസ നിക്ഷേപിക്കലുമല്ല.


അബ്രഹാമുമായി ബന്ധപ്പെട്ട,

ഹഗാരയുമായും ഇസ്മായേലുമായും ബന്ധപ്പെട്ട

ഓർമ്മപുതുക്കൽ സന്ദർശനയാത്രയും ഓർമ്മപുതുക്കൽ സന്ദർശനകർമ്മവുമാണ് 

കാര്യമായും ഹജ്ജ്.


ഹജ്ജ് ചരിത്രത്തിന്റെ 

പുനർവായന നടത്താനുഉള്ള 

സന്ദർശനമാണ്.


ഹജ്ജ് ചരിത്രത്തിലേക്കുള്ള 

പുനർസന്ദർശനമായ സന്ദർശനമാണ്.


ഹജ്ജിൽ നിർബന്ധ പ്രാർത്ഥനകൾ ഇല്ല.


ഹജ്ജിനെ ഹജ്ജാക്കുന്നത് പ്രാർഥനകളല്ല.


ഹജ്ജിന് പോകുന്നത് പ്രാർഥിക്കാനുമല്ല.


അവനവൻ 

ഒറ്റക്കും നേരിട്ടും നടത്തുന്ന 

അധ്വാനവും സമർപ്പണവും ത്യാഗവുമാണ് ഹജ്ജ്.


ഹജ്ജിനെ ഹജ്ജാക്കുന്നത്

അധ്വാനവും സമർപ്പണവും ത്യാഗവുമാണ്.


ഹജ്ജ് പ്രാർത്ഥനയോ പൂജയോ അല്ല.


ഹജ്ജ് ഹജ്ജാവുന്നത് 

പ്രാർത്ഥന കൊണ്ടോ 

പൂജ കൊണ്ടോ അല്ല.


നേതൃത്വം കൊടുക്കാനും 

അല്ലാതെയും 

പുരോഹിതനോ തന്ത്രിയോ 

കർമ്മിയോ പൂജാരിയോ ഹജ്ജിൽ ഇല്ല.


പുരോഹിതനോ തന്ത്രിയോ 

കർമ്മിയോ പൂജാരിയോ നടത്തിക്കൊടുക്കേണ്ട 

പൂജയോ അർച്ചനയോ 

ഭണ്ഡാരപ്പെട്ടിയിൽ പൈസ നിക്ഷേപിക്കലോ ഹജ്ജിൽ ഇല്ല.


ഹജ്ജ് 

ഓരോരുത്തരും ഒറ്റക്ക് ചെയ്യുന്നത്.


ഓരോരുത്തരും 

ഒറ്റക്ക് ചെയ്യുന്നത് 

നിശ്ചയിക്കപ്പെട്ട 

ഒരേസമയത്താവുന്നത് കൊണ്ട് മാത്രം 

ഹജ്ജിൽ കൂട്ടമുണ്ടാവുന്നു

ഹജ്ജ് കൂട്ടമായിട്ടാവുന്നു.


ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നത് 

ഒറ്റക്ക് ഓരോ വ്യക്തിക്കുമാണ്.


ഹജ്ജും നോമ്പും 

ഒരേ കാലാവസ്ഥയിൽ വരുംവിധമല്ല.

ആവർത്തിക്കും പോലെയല്ല.


ഹജ്ജും നോമ്പും കാലം മാറി 

കാലാവസ്ഥകളിലൂടെ കടന്നുപോകും.


ഋതുക്കളിലൂടെ സഞ്ചരിച്ച് 

ഹജ്ജും നോമ്പും

ഋതുഭേദങ്ങളെ തൊട്ടറിയും.


എപ്പോഴും ഒരേ കാലാവസ്ഥയിൽ തന്നെ 

ഹജ്ജും നോമ്പും

നിർവ്വഹിക്കാൻ സാധിക്കില്ല.