സവർണ്ണൻ്റെ മുസ്ലിം വിരോധമായിരിക്കണം എല്ലാവരുടെയും മുസ്ലിംകളോടുള്ള നിലപാട്.
നായരെന്ന മുന്നോക്കവിഭാഗം (ഒപ്പം എല്ലാ സവർണ്ണ വിഭാഗങ്ങളും) എല്ലാ കാലത്തും എല്ലാപാർട്ടികളിലും ഉദ്യോഗതലത്തിലും മുന്നിൽ.
ആർക്കും ഒരെതിർപ്പുമില്ല, ആർക്കും ഒരസ്വസ്ഥതയുമില്ല.
ആരും അത് എതിർക്കേണ്ടതുമില്ല, ആരും അതിൽ അസ്വസ്ഥപ്പെടേണ്ടതുമില്ല.
എതിർപ്പ് തോന്നണമെങ്കിലും അസ്വസ്ഥത ഉണ്ടാവണമെങ്കിലും നായന്മാർ (ഒപ്പം ഏത് സവർണ്ണ വിഭാഗവും) നേടിയതിൻ്റെ നാലിലൊന്നെങ്കിലും ആനുപാതികമായി മുസ്ലിംകൾ നേടണം.
നായർ വിഭാഗം കേരളത്തിൽ വെറും 12 ശതമാനം. മറ്റ് സവർണ്ണ വിഭാഗങ്ങൾ വളരേ കുറവ്.
പക്ഷേ എല്ലാ ഉയർന്ന തസ്തികകളിലും അധികാര കേന്ദ്രങ്ങളിലും ഉള്ള നായന്മാരുടെ (ഒപ്പം ഏത് സവർണ്ണ വിഭാഗത്തിന്റെയും) പ്രാതിനിധ്യം അവരുടെ ശതമാനത്തിനേക്കാൾ എത്രയോ ഉയർന്നത്.
ഇതിനൊക്കെ പുറമേ, മുസ്ലിം വിരോധവും സംവരണ വിരോധവും മാത്രം ന്യായമാക്കി നായന്മാർ (ഒപ്പം ഏത് സവർണ്ണ വിഭാഗവും) ഭൂരിപക്ഷവും നിലവിൽ ബിജെപിയിൽ.
എന്നാലും, ബിജെപി അല്ലാത്ത എല്ലാ പാർട്ടികളിലും നായന്മാർക്ക് (ഒപ്പം ഏത് സവർണ്ണ വിഭാഗത്തിനും) കിട്ടുന്ന സ്ഥാനവും പ്രാതിനിധ്യവും മറ്റേതൊരു വിഭാഗത്തിനേക്കാളും എത്രയോ ഇരട്ടി.
തിരുവനന്തപുരം ജില്ലയിൽ ബിജെപിക്ക് കെട്ട് മുറുക്കാൻ സാധിച്ചത് എന്തുകൊണ്ടാണ്?
ഉത്തരം ലളിതം.
തിരുവനന്തപുരത്ത് നായന്മാരുടെ ശതമാനം 29 ആയത് കൊണ്ട്.
മറ്റേതൊരു സവർണ്ണ വിഭാഗവും പോലെ തിരുവനന്തപുരത്ത് നായന്മാരിൽ മഹാഭൂരിപക്ഷവുംബിജെപിയിലാണ് എന്നതിനാൽ.
എന്തുകൊണ്ട് കേരളത്തിൽ ആകെ വെറും 12 ശതമാനമുള്ള നായന്മാർ തിരുവനന്തപുരത്ത് 29 ശതമാനം ആയി എന്ന് മനസിലായിട്ടുണ്ടോ?
തിരുവനന്തപുരം ഉദ്യോഗസ്ഥ-അധികാര-ഭരണ സിരാകേന്ദ്രം ആയത് കൊണ്ട് നായന്മാർതിരുവനന്തപുരത്ത് 29 ശതമാനം ആയി?
അധികാരത്തിലും ഭരണത്തിലും ഉദ്യോഗത്തിലും ഏറെയും ചരിത്രപരമായി തന്നെ നായന്മാരും മറ്റ്സവർണ്ണ വിഭാഗങ്ങളും ആയിരുന്നു, ഇപ്പോഴും ആണ് എന്നതിനാലാണ് നായന്മാർതിരുവനന്തപുരത്ത് 29 ശതമാനം ആയത്.
നായന്മാർ സവർണരായത് സംബന്ധവകയിൽ അവിഹിതമായിട്ടായിരുന്നെങ്കിലും, അധികാരത്തിലുംഭരണത്തിലും ഏറെയും ചരിത്രപരമായി തന്നെ നായന്മാരും മറ്റ് സവർണ്ണ വിഭാഗങ്ങളും ആയിരുന്നുഎന്നതാണ് വസ്തുത, അതാണ് വാസ്തവം.
ബിജെപിയിലാണ് ഒളിഞ്ഞും തെളിഞ്ഞും നായന്മാരിൽ മഹാഭൂരിപക്ഷവും നിലവിൽ എന്നിരിക്കെയുംമറ്റെല്ലാ മതേതര പാർട്ടികളിലും അവരുടെ പ്രാതിനിധ്യം വളരെ ഉയർന്നത്.
എംഎൽഎമാരിലും മന്ത്രിമാരിലും നായന്മാരുടെ എണ്ണവും അനുപാതവും എക്കാലവും ഇക്കാലത്തും വളരെ ഏറെ മുന്നിൽ.
ഏറ്റവും അവസാനം ഇന്നിപ്പോൾ കോൺഗ്രസിന് വന്ന മൂന്ന് മുഖ്യമന്ത്രി സ്ഥാനാർഥികളും നായന്മാർ.
എന്നാലും കേരളം വളരെ പേടിയോടെ ചർച്ച ചെയ്യുന്നത് കേരളത്തിലെ ഏറ്റവും വലിയ സമുദായമായ 27 ശതമാനമുള്ള മുസ്ലിംകളിൽ നിന്നും വല്ല വിധേനയും ഉപമുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോഉണ്ടായേക്കുമോ എന്നത് മാത്രമാണ്.
അവിടെയാണ് സവർണ്ണൻ വിഷയങ്ങളും ചർച്ചകളും പേടിയും നിശ്ചയിക്കുന്നത്.
തങ്ങളുടെ ജാതീയ മേൽക്കോയ്മക്ക് തടസ്സവും ചോദ്യചിഹ്നവും ഉണ്ടാക്കിയവരെ വെറുക്കുന്ന, പേടിക്കുന്ന കോലത്തിലുള്ള ചർച്ചകൾ.
സവർണ്ണൻ്റെ മുസ്ലിം വിരോധമായിരിക്കണം എല്ലാവരുടെയും മുസ്ലിംകളോടുള്ള നിലപാട്.

.jpg)