പാലക്കാട് നടത്തിയ കൊലപാതകം:
എല്ലാവരെയും കാത്തിരിക്കുന്ന വെറുപ്പിന്റെ രാഷ്ടീയമാണ്.
വെറുപ്പിന്റെ രാഷ്ട്രീയമാളത്തിൽ ഒളിഞ്ഞുകിടക്കുന്ന വിഷസർപ്പത്തിന്റെ ഒരേയൊരു കൊത്താണ്.
എല്ലാവർക്കും വേണ്ടി ഒരുക്കിവച്ച തണുത്തുറഞ്ഞ വെറുപ്പിന്റെ വികാരണമാണ്.
അട്ടപ്പാടിയിലെ മധുവിനെ കൊന്നതുമായി ബന്ധപ്പെടുത്തി പാലക്കാട് നടത്തിയ കൊലപാതക ഭീകരതയെ ലഘൂകരിക്കുന്നവരോട്:
അട്ടപ്പാടിയിലെ മധുവിനെ കൊന്നതിൽ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം തീർത്തവിഷത്തിന്റെ വിഷയം ഉണ്ടായിരുന്നില്ല.
പാലക്കാട് നടന്നത് ഇന്ത്യയിൽ എല്ലാ അന്യമതസ്ഥരോടും അന്യദേശാക്കാരോടും കാണിക്കാൻവച്ചിരിക്കുന്നതിന്റെ സാമ്പിൾ മാത്രമാണ്.
ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാർട്ടി എത്രമാത്രം ഭ്രാന്തമാക്കി അവരുടെ അണികളെഒരുക്കിയിരിക്കുന്നു എന്ന് കാണിച്ചുതരുന്നതിന്റെ നേർചിത്രമാണ് പാലക്കാട്ടെ കൊലപാതകം.
അധികാരം എത്രമാത്രം ധാർഷ്ട്യവും ധിക്കാരവും അധികാരഭാവവും ഇന്ത്യ ഭരിക്കുന്ന അണികളിൽ ചാർത്തിയിരിക്കുന്നു എന്നതിന്റെ പരിച്ഛേദമാമാണ് പാലക്കാട് കൊലപാതകം.
ഇയ്യിടെയായി നടത്തുന്ന ഈ രാഷ്ട്രീയപാർട്ടിയുടെയും പരിവാരങ്ങളുടെയും അണികളുമായുള്ളസംസാരത്തിലും പ്രതികരണത്തിലും ഒക്കെ യുക്തിയും ന്യായവും ലേശവും ഇല്ലാത്തത്ര ധാർഷ്ട്യവുംധിക്കാരവും അധികാരഭാവവും നിഴലിടുന്നത് കാണാം. അതുകൂടിയാണ് പാലക്കാട്ടെ കൊലപാതകം.
ഈ പാർട്ടിയുടെയും പരിവാരങ്ങളുടെയും അണികളിൽ ഓരോരുവനും നിയമം കയ്യിലെടുക്കാൻഅവകാശവും അധികാരവും ഉള്ളവരാണെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുന്നത് പോലെയാണെന്ന് പാലക്കാട്ടെ സംഭവം പറഞ്ഞുതരും.
അവരിലോരോരുവനും നിശ്ചയിക്കും ആരൊക്കെ പാകിസ്ഥാനിലേക്കും ബംഗ്ദേശിലേക്കുംപോകേണ്ടവരെന്ന് നശ്ചയിക്കുമെന്നത് പോലെ.
പാലക്കാട്ടെ സംഭവം ഒറ്റപ്പെട്ട, ഒറ്റതിരിഞ്ഞ സംഭവമാണെന്ന് ആരും ധരിക്കെണ്ട. അത് ഉത്തരേന്ത്യയിൽ നടക്കുന്നതിന്റെ തുടർച്ചയാണ്. ഇന്ത്യയിലൊട്ടുക്കും അവർ വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതിന്റെ വിത്തുപാകലാണ്.
അട്ടപ്പാടിയിലെ മധുവിനെ കൊന്ന കൊടുംക്രൂരർ ഏതെങ്കിലും രാഷ്ട്രീയവിഭാഗമല്ല.
അട്ടപ്പാടിയിലെ മധുവിനെ കൊന്നതിൽ ഒരു രാഷ്ട്രീയ കയ്യൊപ്പുണ്ടായിരുന്നില്ല.
പാലക്കാട് നടത്തിയത് ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗമാണ്, പ്രത്യേക രാഷ്ട്രീയ വിഭാഗത്തിൻറെ രാഷ്ട്രീയ അധികാരം നൽകുന്ന ധൈര്യത്തിലും തണലിലുമാണ്. അതിലൊരു രാഷ്ട്രീയ കയ്യൊപ്പുണ്ടായിരുന്നു.
അട്ടപ്പാടിയിലെ മധുവിനെ കൊന്നത് മതവെറി വെച്ചല്ല, ദേശവെറി വെച്ചല്ല.
അട്ടപ്പാടിയിലെ മധുവിനെ കൊന്നത് മധുവിൽ കളവ് സംശയിച്ച് (മധു ശരിക്കും ഒരു ക്രിമിനൽ തന്നെയായിരുന്നുവെന്ന് ആ പ്രദേശത്തുകാർ പറയുന്നുവെന്ന് പിന്നീട് കേൾക്കുന്നു) കൊടുംക്രൂരആൾക്കൂട്ട മനശ്ശാസ്ത്രത്തിന് വഴിപ്പെട്ടവർ പൊടുന്നനെ ചെയ്തതാണ്, ചെയ്തുപോയതാണ്.
മധുവിനെ കൊന്ന തെറ്റിൽ സങ്കുചിതദേശീയത ഉണ്ടായിരുന്നില്ല.
മധുവിനെ കൊല്ലുമ്പോൾ അതിൽ മതവർഗ്ഗീയതയും കൂടിക്കലർന്നിരുന്നില്ല.
മറ്റുദേശക്കാരോടുള്ള വെറുപ്പ് വെച്ചല്ല മധുവിനെ കൊന്നത്.

.jpg)