Tuesday, October 15, 2024

ആരെങ്കിലും നൽകുന്ന ആദരവ് നിങ്ങളുടെ മേലുള്ള അവരുടെ അധികാരമാകരുത്.

ആരെങ്കിലും നൽകുന്ന ആദരവ് നിങ്ങളുടെ മേലുള്ള അവരുടെ കല്പനയും അധികാരവുമാകരുത്. 

ആദരവിനെ ആയുധമാക്കി, ആദരവിന് വിലപറഞ്ഞ് നിങ്ങളെ ആരും നിയന്ത്രിക്കരുത്. 

"ഞാൻ നിങ്ങളെ കുറിച്ച് ഇങ്ങനെയല്ല വിചാരിച്ചത്" എന്ന് പറയുന്നവരെ കരുതിയിരിക്കുക.

"ഞാൻ നിങ്ങളെ കുറിച്ച് ഇങ്ങനെയല്ല വിചാരിച്ചത്" എന്ന് പറയുന്നതിലെ ഒളിഞ്ഞ കത്തിയും വിഷവും കാണാൻ പഠിക്കുക..

"ഞാൻ നിങ്ങളെ കുറിച്ച് ഇങ്ങനെയല്ല വിചാരിച്ചത്" പറഞ്ഞ് പോലും നിങ്ങളെയാരും അവരുടെ ആദരവിന് വേണ്ടി അഭിനയിക്കുന്ന അടിമയാക്കരുത്. 

ആരുടെയും ആദരവ് നിങ്ങൾക്ക് അവർ നൽകുന്ന ഔദാര്യം എന്ന് വരരുത്, വരുത്താൻ അനുവദിക്കരുത്.

ആദരവിനെ അവരുടെ ഔദാര്യമാക്കിത്തരുന്നവർക്ക് നിങ്ങളുടെമേൽ എന്ത് വിധിയും എഴുതാനുള്ള അനുമതിപത്രമുണ്ടെന്ന് അവർ കരുതും, വരുത്തും. 

അങ്ങനെയുള്ളവരുടെ വിധിയെഴുത്തിനു മുൻപിൽ നിങൾക്ക് ആയുധം നഷ്ടപ്പെട്ട് വിവസ്ത്രനായി പകച്ചു നിൽക്കേണ്ടിവരും.

പിന്നീടങ്ങോട്ട് നിങ്ങൾക്ക്, ആദരവ് തരുന്നവരെ അനുസരിച്ച്, അഭിനയിച്ച്, സ്വാതന്ത്ര്യം നഷ്ടപ്പെട്ട് താഴ്ന്നുനിൽക്കേണ്ടിവരും.

ആദരവ് തരുന്നവരെ  അനുസരിച്ച്, അഭിനയിച്ച് സ്വാതന്ത്ര്യം നഷ്ടപ്പെട്ട് താഴ്ന്നുനിൽക്കേണ്ടിവരുന്നതിനേക്കാൾ നിങ്ങൾക്ക് നല്ലത് അപമാനിക്കപ്പെട്ട്, അഭിനയിക്കേണ്ടതില്ലാതെ സ്വതന്ത്രനായി ഉയർന്നുനിൽക്കുന്നതാണ്.

Monday, October 14, 2024

ഹരിയാന: ആരും ഒന്നും സംശയിക്കരുത്.

ഹരിയാന: 

ആരും ഒന്നും സംശയിക്കരുത്. 

പോസ്‌റ്റൽ വോട്ടിന് നേർവിപരീതമായി പ്രത്യേകഘട്ടത്തിൽ ഇവിഎം മാറുന്നു.

ഇലക്ഷൻ കമ്മീഷൻ മന്ദഗതിയിലാവുന്നു.  

ഇവിടെ ജനാധിപത്യമെന്നത് നമ്മെ ചതിക്കാനും പറ്റിക്കാനും മാത്രമുള്ളതെന്നും, 

നമ്മളായ ജനങ്ങളുടെ മേലുള്ള ആരുടെയൊക്കെയോ ആധിപത്യം മാത്രമെന്നും 

നമ്മളാരും വെറുതേ പോലും ധരിച്ചുപോകരുത്. 

പകരം, നമുക്കെളുപ്പം വിഡ്ഢികളായി സ്വർഗ്ഗത്തിലാവാം.

*******

ഭരണകൂടപാർട്ടി അവർക്ക് വേണ്ട കോലത്തിൽ അവർക്ക് വേണ്ടത് വേണ്ടപ്പോൾ നടക്കുംവിധം ഭരണസംവിധാനത്തിൻ്റെ സർവ്വമേഖലയിലും സർവ്വവിധേനയും പിടിമുറുക്കിയിരിക്കുന്നു. 

ഇവിടെ ആർക്കും വേറൊരു പാർട്ടിക്കും ഇനിയങ്ങോട്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. 

അവിടിവിടെ ആശ്വാസത്തിന് ചില്ലറ എല്ലും മുള്ളും നേടുക മാത്രമല്ലാതെ. 

ജനാധിപത്യവും തെരഞ്ഞെടുപ്പും ഒക്കെ ഇനിയങ്ങോട്ട് പൊറാട്ട്നാടകങ്ങൾ മാത്രം.

*******

മുസ്‌ലിംവിരോധം മാത്രം തലക്ക് പിടിച്ച ഭരണകൂടമുള്ള, അതിന് പറ്റിയ കാര്യവിവരമില്ലാത്ത ജനതയെ വാർത്തെടുത്ത ഒരു നാടിൻ്റെ ആഭ്യന്തരനയവും വിദേശനയവും മുസ്ലീംവിരോധത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. 

ശരിതെറ്റുകളെ നോക്കിയും നീതിബോധം മുൻനിർത്തിയും ആയിരിക്കില്ല. 

പീഡിപ്പിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും മുസ്‌ലിം പേരുള്ളവരാണെങ്കിൽ എല്ലാം ശരിയെന്നതായിരിക്കും ആഭ്യന്തരനയവും വിദേശനയവും.


യഥാർത്ഥത്തിൽ നമ്മെ ആർക്കെങ്കിലും മനസ്സിലാക്കാനാവുമോ?

ആരുടെയൊക്കെയോ നമ്മേക്കുറിച്ചുള്ള മനസ്സിലാക്കലാണോ നമ്മെ നമ്മളാക്കുന്നത്? 

അല്ല.

നമ്മേക്കുറിച്ച് മറ്റുള്ളവരിൽ ഉണ്ടാവുന്ന മനസ്സിലാക്കലിനെ ഒരു പ്രതിഷ്ഠയാക്കി നിലനിർത്തുക നമുക്ക് ബാധ്യതയോ?

അല്ല.

നമ്മേക്കുറിച്ച് മറ്റുള്ളവരിൽ ഉണ്ടാവുന്ന നമ്മെക്കുറിച്ചുള്ള മനസ്സിലാക്കലായ ആ പ്രതിഷ്ഠയെ നിലനിർത്താൻ വേണ്ടി നടത്തുന്ന പൂജയും ചുറ്റലുമാണോ ജീവതം?

അല്ല.

ആ നിലക്ക് നമ്മെക്കുറിച്ച് ആരോ എന്തോ മനസ്സിലാക്കണമെന്ന് നിശ്ചയിച്ചുള്ള സ്ഥിരമായ അഭിനയമാണോ ജിവിതം? 

അല്ല.

നമ്മെ മനസ്സിലാക്കിയെന്ന് പറയുന്നവരുടെ മനസ്സിലാക്കൽ നിലനിർത്താൻ അവർ നൽകുന്ന തിട്ടൂരമനുസരിക്കുക ബാധ്യതയാക്കുകയാണോ ജീവിതം? 

അല്ല.

അങ്ങനെ മനസ്സിലാക്കുന്നവർ നമ്മുടെ ഉടമസ്ഥരും യജമാനരും ആയിത്തീരുന്ന, നാം നമ്മെ മനസ്സിലാക്കുന്നവരുടെ അടിമകളും വേലക്കാരും ആയിത്തീരുന്നു പരിപാടിയാണോ ജീവിതം?

അല്ല.

യഥാർത്ഥത്തിൽ നമ്മെ ആരെങ്കിലും മനസിലാക്കുന്നുണ്ടോ?

ഇല്ല.

യഥാർത്ഥത്തിൽ നമ്മെ ആർക്കെങ്കിലും മനസ്സിലാക്കാനാവുമോ?

ഇല്ല.

അതുകൊണ്ട് തന്നെ നാം നടത്തിയെന്നും അവർ ഉണ്ടാക്കിയെന്നും പറയുന്ന നമ്മെക്കുറിച്ചുള്ള മനസ്സിലാക്കലായ പ്രതിഷ്ഠ ഇല്ലാത്തതാണ്.

നമ്മെക്കുറിച്ചുള്ള മനസ്സിലാക്കലായ പ്രതിഷ്ഠയെ പരിപാലിക്കാനും പ്രീതിപ്പെടുത്താനും നടത്തുന്ന പൂജകളും നടന്നുചുറ്റലുമായ സർവ്വവിധ അഭിനയപ്രവൃത്തികളും വെറും വെറുതെയാണ്

Saturday, October 12, 2024

വഖഫ് സ്വത്ത്: ആരെങ്കിലും എങ്ങനെയെങ്കിലും കൊടുക്കുന്നതല്ല..

മുസ്ലിംകൾ മുസ്‌ലിംകൾക്ക് വേണ്ടി, പള്ളി പരിപാലനത്തിന് വേണ്ടി സ്വയം പ്രാദേശികമായും വ്യക്തിപരമായും മാറ്റിവെക്കുന്ന സ്വത്തും സമ്പത്തും മാത്രമാണ് വഖഫ് സ്വത്തുക്കൾ. 

വഖഫ് എന്ന വാക്കിനർത്ഥം നിർത്തുക, ഒഴിച്ചുനിർത്തുക, മാറ്റിനിർത്തുക എന്നതൊക്കെയാണ്. 

മുസ്ലീം മതവിശ്വാസികൾ പള്ളിക്കും പളളിപരിപാലനത്തിനും വേണ്ടി അവരുടെ സ്വന്തം സ്വത്തുവകകളിൽ നിന്ന് വ്യക്തിപരമായി ഒഴിച്ചും മാറ്റിയും നിർത്തുന്ന, പള്ളിയുടെ പേരിൽ നൽകുന്ന സ്വത്തുക്കളാണ് വഖഫ് സ്വത്തുക്കൾ.

അവയെ ഏകോപിപ്പിക്കാൻ പിന്നീട് എടുത്തുണ്ടാക്കിയ ബോർഡ് മാത്രമാണ് വഖഫ് ബോർഡ്.

അല്ലാതെ വഖഫ് സ്വത്തുക്കൾ സർക്കാരോ മറ്റാരെങ്കിലുമോ കൊടുത്താൽ ഉണ്ടാവുന്നതല്ല. 

അങ്ങനെ ആരെങ്കിലും എങ്ങനെയെങ്കിലും കൊടുക്കുന്നത് വഖഫ് സ്വത്ത് ആക്കിയും കൂട.

കൃത്യമായ പൗരോഹിത്യം ഒരു സ്ഥാപനം പോലെ മുസ്‌ലിംകൾക്ക് ഇല്ല, പാടില്ല. 

ഉള്ളതെന്ന് തോന്നുന്ന മുസ്ലിംകളിലെ പൗരോഹിത്യം പ്രാദേശികം മാത്രം, അത് ഇസ്‌കാമികവും അല്ല.

പള്ളിക്ക് വേണ്ടിയും അല്ലാതെയും സ്വത്ത് എങ്ങിനെയെങ്കിലും നേടിക്കൂട അവർക്ക്. 

ഹറാമും ഹലാലും ഉള്ളവരാണ് അവർ. 

പള്ളിക്ക് വേണ്ടി ആരെങ്കിലും എങ്ങിനെയെങ്കിലും കൊടുത്തതും കൊടുക്കുന്നതും ഒന്നും അവർക്ക് സ്വീകരിച്ചുകൂട. 

അവരുടേതായ ശരിയും തെറ്റും അതിനുള്ള അളവുകോലുകളും കല്പനകളും ഉള്ളവരാണ് അവർ. 

അതുകൊണ്ടുതന്നെ എന്തും എങ്ങനേയും അവരുടെമേൽ ആരോപിച്ച് പറയുന്നതിൽ കാര്യമില്ല. 

ശരിയുടെ പക്ഷത്ത് നിന്ന്, ശരി ആരുടെ പക്ഷത്താണെങ്കിലും പറയണമല്ലോ?

പലരെയും ഇക്കാര്യത്തിൽ ഏതോ പാഠം കേട്ട് എന്തോ തെറ്റിദ്ധരിച്ചിട്ടുണ്ട്. 

പലരെയും എങ്ങനെയൊക്കെയോ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

അത്തരം പാഠങ്ങൾ തന്നെയാണ് ഇവിടെ വിഷം നിറക്കുന്നത്. വെറുപ്പ് ഉണ്ടാക്കുന്നത്.

പ്രതിരോധപരമായി ആക്രമിക്കേണ്ടി വരുന്നവരോ ഭീകരവാദികൾ?

സ്വന്തം നാടിൻ്റെ മോചനത്തിന് വേണ്ടി പ്രതിരോധപരമായി ആക്രമിക്കേണ്ടി വരുന്നവരെ ഭീകരവാദികൾ എന്ന് അധിനിവേശ ശക്തികളും അതിൻ്റെ ഗുണഭോക്താക്കളും പറയുന്നത് തന്നെ താങ്കൾ പറയുന്നത് കേൾക്കുമ്പോൾ എന്താണ് തിരിച്ചുപറയുക?

ഇന്ത്യൻ സ്വതന്ത്ര സമരസേനാനികളും ഇക്കോലത്തിൽ ബ്രിട്ടീഷുകാരുടെ മുന്നിൽ തീവ്രവാദികളും ഭീകരവാദികളും തന്നെയായിരുന്നു. 

അപ്പോഴും അധിനിവേശക്കാരായ ബ്രിട്ടീഷുകാരുടെ കൂടെയായിരുന്നു പലരും നിന്നത്. 

അതിൻ്റെ പ്രത്യുപകരാമാണ് ഇന്ത്യ മുഴുക്കെയും എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലും കണ്ണായ വിലപിടിപ്പുള്ള സ്ഥലങ്ങളും, അതിലെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും. 

അതേ സമയം ഇസ്രായേൽ എന്ന അധിനിവേശശക്തി നടത്തുന്ന കാടത്തരവും കൊടുംക്രൂരതകളും താങ്കളെയും ഇന്ത്യയിലെ വലിയൊരു വിഭാഗത്തെയും അല്പവും അസ്വസ്ഥപ്പെടുത്തുന്നുമില്ല. 

അത് രോഗം വേറെ തന്നെയല്ലേ? 

അതിലുമൊരു സുഖവും ലാഭവും ഈ സമൂഹം കണ്ടെത്തുന്നുണ്ട്. 

നിലവിലെ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വിഭജനത്തിൻ്റെയും മറപിടിച്ച് അധികാരം നേടി നിലനിർത്തുന്ന ഭരണകൂടത്തിൻ്റെ ഓരം ചേർന്നുനിൽക്കുന്നതിനുള്ള മറ്റ് പാരിതോഷികങ്ങൾ വേറെയും പലരും കണ്ടെത്തുന്നു.

ശരിയുടെ പക്ഷം പിടിക്കുന്ന നിഷ്പക്ഷത.

ത്രാസിൻ്റെ സൂചി പോലെ നിൽക്കണം. 

ശരി ഏത് പക്ഷത്താണെങ്കിലും ആ പക്ഷത്തേക്ക് ചായണം. 

അതാണ് നിഷ്പക്ഷത. 

ശരിയുടെ പക്ഷം പിടിക്കുന്ന നിഷ്പക്ഷത.

അല്ലാതെ എപ്പോഴും കണ്ണടച്ച് നിസ്സംഗനായി മധ്യത്തിൽ നില്ക്കുന്നതല്ല നിഷ്പക്ഷത. 

ആക്രമിക്കും ആക്രമിക്കപ്പെടുന്നവനും ഇടയിൽ നിഷ്പക്ഷത എന്നതില്ല. 

അക്രമിക്കപ്പെടുന്നവൻ്റെ കൂടെ നിൽക്കുക എന്നത് മാത്രമാണ് അവിടെ സ്വന്തം മനസ്സാക്ഷിയോടു നീതിപുലർത്തുന്ന നിഷ്പക്ഷത. 

പ്രത്യേകിച്ചും നമ്മുടെ നാട് മൊത്തം ഒരു പ്രത്യേക വിഭാഗത്തോടുള്ള വെറുപ്പിൻ്റെ രാഷ്ട്രീയം കയ്യടക്കുമ്പോഴും അതുവെച്ച് മാത്രം അധികാരം നേടുമ്പോഴും നിലനിർത്തുമ്പോഴും.

പ്രീണനം കൊണ്ട് ഉദ്ദേശിക്കുന്നത് മുസ്‌ലിം പ്രീണനം എന്നാണെങ്കിൽ

പ്രീണനം കൊണ്ട് ഉദ്ദേശിക്കുന്നത് മുസ്‌ലിം പ്രീണനം എന്നാണെങ്കിൽ ഒന്നറിയുക. 

മുസ്ലിംകൾക്ക് ഇന്ത്യയിൽ എവിടെയും ഒന്നും കൂടുതൽ കിട്ടിയിട്ടില്ല എന്ന് മാത്രമല്ല, ഏറ്റവും കൂടുതൽ പ്രീണനം നടക്കുന്നുവെന്ന് വെറുപ്പിൻ്റെ രാഷ്ട്രീയം പറയുന്നവർ പറയുന്ന ഇങ്ങ് കേരളത്തിൽ പോലും മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് മുസ്ലിംകൾ സർക്കാർ മേഖലകളിൽ നേടിയ പ്രാതിനിധ്യം വളരെ കുറവാണ്. 

കേരളത്തിൽ ഏകദേശം 26 ശതമാനമുള്ള മുസ്‌ലിംകളുടെ എല്ലാ മേഖലകളിലും മൊത്തമുള്ള പ്രാതിനിധ്യം പതിമൂന്ന് ശതമാനത്തിന് താഴെയാണ്. സർക്കാർ രേഖകൾ വെച്ച് തന്നെ ഇത് മനസ്സിലാക്കാം. എംഎൽഎ എംപിമാരുടെ കാര്യത്തിൽ വരെ ഇത് ശരിയുമാണ്, തുലനം ചെയ്തുനോക്കാവുന്നതുമാണ്.

മണ്ണും ചാരി നിന്ന് പെണ്ണും കൊണ്ടുപോകുന്ന ഒരു കുറേ വിഭാഗങ്ങളുണ്ട് ഇവിടെ. 

പേട്ടടി കൊള്ളുന്നത് മുസ്ലിംകളും കാര്യം നേടുന്നത് മറ്റുള്ളവരും.

മുസ്ലിംകൾ എന്തെങ്കിലും നേട്ടം കേരളത്തിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവർ നടത്തുന്ന പ്രവാസം കൊണ്ടും സ്വന്തമായ കച്ചവടസംരംഭങ്ങൾ കൊണ്ടും മാത്രമാണ്. അല്ലാതെ സർക്കാർ വകയിലും മേഖലയിലും അവിഹിതമായോ വിഹിതമായോ എന്തെങ്കിലും നൽകിയതും നേടിയതും കൊണ്ടല്ല.