Sunday, January 25, 2026

ഹജറുൽ അസ്വദും ജംറയിൽ കല്ലെറിയുന്നതും

 ഹജറുൽ അസ്വദ് (കാബയുടെ പുറത്തുള്ള കറുത്ത കല്ല്) മുത്തുന്നതിൽ ഒന്നുമില്ല.


ഹജറുൽ അസ്വദ് മുത്തുക ഇസ്ലാമിൽ ഏതെങ്കിലും നിലയിലുള്ളഏതെങ്കിലും നിലക്ക് മുസ്ലിംകൾക്ക് നിശ്ചയിക്കപ്പെട്ട ആരാധനാകർമ്മമല്ല.


ഹജറുൽ അസ്വദിൽ ദൈവം പ്രത്യേകിച്ച് കൂടിയിരിക്കുന്നുവെന്നോ, ദൈവത്തെ കുടിയിരുത്തിയിരിക്കുന്നുവെന്നോ ഇസ്ലാമികമായും മുസ്ലിംകൾക്കും വിശ്വാസമില്ല.


ആ നിലക്ക് ദൈവം കുടിയിരുത്തപ്പെട്ട പ്രതിഷ്ഠയോ ബിംബമോ അല്ല ഹജറുൽ അസ്വദ് എന്ന കറുത്ത കല്ല്.


ഹജറുൽ അസ്വദ് മുത്തുക നിർബന്ധകർമ്മമോ ഹജ്ജിന്റെയോ ഉംറയുടെയോ നിർബന്ധ ഭാഗമോഅല്ല.


പ്രവാചകൻ  കല്ലിനെ പ്രത്യേക കല്ലായി കണ്ടിരിന്നു എന്നത് കൊണ്ട് സാധിക്കുന്ന എല്ലാവരുംചിലതൊക്കെ ആ കല്ലിനെ പ്രതി സ്വന്തമായി ചെയ്യുന്നു എന്ന് മാത്രം


അല്ലാതെ എന്തെങ്കിലും പ്രത്യേകിച്ച് ഹജറുൽ അസ്വദ് കേന്ദ്രീകരിച്ച് ചെയ്യണമെന്ന് പ്രവാചകനിൽനിന്നും നിർദേശമില്ല.


ഇവിടെയുള്ള ബിംബാരാധകർ എല്ലാറ്റിലും ബിംബവും ബിംബാരാധനയും കാണുകയാണ്


അതുകൊണ്ട് ഹജറുൽ അസ്വദിലും.


എന്തിന്?


മട്ടുനിലക്ക് ന്യായവും ധൈര്യവും കിട്ടാത്ത തങ്ങളുടെ ബിംബാരാധനക്ക് ന്യായവും ധൈര്യവുംഉണ്ടാക്കാൻ.


അതിനാൽ ഹജറുൽ അസ്വദ് മുത്തുന്നത് ബിംബാരാധനയാണെന്ന് പ്രചരിപ്പിച്ചുകൊണ്ട്ഒരടിസ്ഥാനവും ഇല്ലാതെ


മുസ്ലിംകളാരും മനസ്സിലാക്കാത്തത് ഹജറുൽ അസ്വദിന്റെ പേരിൽ പറഞ്ഞുണ്ടാക്കിക്കൊണ്ട്.


*********


പിന്നെ ജംറയിൽ കല്ലെറിയുന്നത്.


അത് തീർത്തും പ്രതീകാത്മകമായി മാത്രം ചെയ്യപ്പെടുന്ന ഒരു സംഗതി മാത്രം


അങ്ങനെ തന്നെയേ മുസ്ലിംലോകം എല്ലാ കാലത്തും കരുതിയിട്ടുള്ളൂ.


പിശാചിനെ എറിയുന്നു എന്ന മട്ടിൽ പ്രതീകാത്മകമായി.


ജീവിതത്തിൽ എല്ലായ്പ്പോഴും എല്ലായിടത്തും പിശാചും പിശാചിന്റെ സ്വാധീനവും ഉണ്ടെന്ന്വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ


അതിനാൽ തന്നെ അവിടെ മാത്രം പിശാചുണ്ടെന്നോ അവിടെയുള്ളത് പിശാചാണെന്നോ കരുതിയല്ല.


പകരംദൈവത്തിന് ബലിനൽകാൻ ഇറങ്ങിയകടുത്ത പരീക്ഷണത്തെ നേരിടാനൊരുങ്ങിയ തന്നെപിന്തിരിപ്പിക്കാൻ പല കോലത്തിൽ ശ്രമിച്ച പിശാചിനെ അബ്രഹാം എങ്ങിനെ എറിഞ്ഞിട്ടുണ്ടാവുമോഎങ്ങനെ അകറ്റാൻ ശ്രമിച്ചിട്ടുണ്ടാവുമോ അത് ഓർമ്മിച്ചും അനുകരിച്ചും കൊണ്ടുള്ളതാണ് കല്ലേറ്.


ഓർമ്മിച്ച്അനുകരിച്ച് ചെയ്യുന്നത് മാത്രം.


അല്ലാതെ ഒരു ബിംബാരാധനയായല്ല


ഏറിന് ലക്ഷ്യം കൊടുക്കാനുള്ള വെറും തൂണുകൾ മാത്രമല്ലാതെ അവിടെയൊരു ബിംബവും ഇല്ല

ഓരോരുത്തനും ശരിയെന്ന് വിശ്വസിച്ചതിൽ സുരക്ഷിതരാവുന്നു.

ഓരോരുത്തനും ശരിയെന്ന് വിശ്വസിച്ചതിൽ സുരക്ഷിതരാവുന്നു. 

സുരക്ഷിത്വത്തിൽ നിന്ന് പുറത്തുപോകുന്നത് അപകടപ്പെടുത്തുമെന്ന് കരുതിപോവുക സ്വാഭാവികം. 

വിശ്വാസത്തിൽ പുറത്തുപോകുക എന്നാൽ സുരക്ഷിത്വത്തിൽ നിന്നും പുറത്തുപോവുക, അപകടപ്പെടുക, നശിക്കുക എന്നൊക്കെയുള്ള അർത്ഥവും തോന്നലും ഓരോ മാതാപിതാക്കളിലും ഉണ്ടാകുന്നു.

അതുകൊണ്ട് തന്നെ അവർക്ക് രക്ഷാമാർഗ്ഗം എന്ന് തോന്നിയ, അതുകൊണ്ട് മാത്രം അവർക്ക് സുരക്ഷിതത്വബോധം കിട്ടിയ ഏതൊരു വിശ്വാസത്തിൽ നിന്നും മക്കൾ പുറത്തുപോകുന്നതിനെ അവർ പേടിക്കുന്നു, അതിനാൽ ശക്തിയുക്തം എതിർക്കുന്നു.

തീർത്തും പ്രകൃതിപരമായ പ്രതിപ്രവർത്തനം. 

പുറമേ നിന്ന് നോക്കുന്നവർക്ക് അത് തെറ്റായാലും ശരിയായാലും, മാതാപിതാക്കളെ സംബന്ധിച്ചേടത്തോളം മക്കൾക്ക് അവരുടേതായ സുരക്ഷാകവചം തീർക്കലാണത്.

മാതാപിതാക്കൾക്ക് ഒഴിവാക്കാൻ പറ്റാത്ത അവരുടെതായ യാഥാസ്ഥിതികത്വം. 

എങ്ങനെയാണോ അങ്ങനെ തന്നെ തുടരാൻ ആഗ്രഹിക്കുന്ന പ്രകൃതിനിയമമായ അലസഭാവവും കൂടിയാണത്.

ഒരുതരം സൗകര്യഭാവം. 

Saturday, January 24, 2026

അജ്മീർ പോലുളള ദർഗ്ഗാസ്ഥലങ്ങളല്ല മക്കയും മദീനയും.

ആദ്യം മനസ്സിലാക്കുക

അജ്മീർ പോലുളള ദർഗ്ഗാസ്ഥലങ്ങളല്ല മക്കയും മദീനയും.


അജ്മീർ പോലുളള ദർഗ്ഗാസ്ഥലങ്ങകളിൽ പോകാനും എന്തെങ്കിലും പ്രത്യേകിച്ച് ചെയ്യാനും ഇസ്ലാമിൽ കൽപനയില്ല.


മക്കത്തും മദീനത്തും പോയി ആരും പ്രത്യേകിച്ച് നേർച്ചകൾ ചെയ്യുന്നില്ല, പൂജകൾ നടത്തുന്നില്ല.


അങ്ങനെ മക്കത്തും മദീനത്തും പോയി ചെയ്യേണ്ട നേർച്ചകളും പൂജകളും മുസ്ലിംകൾക്കുംഇസ്ലാമിലും ഇല്ല


മക്കത്തും മദീനത്തും ഭണ്ഡാരപ്പെട്ടികളോ പുരോഹിൻമാരോ തന്ത്രിമാരോ ഇല്ല


മക്കത്തും മദീനത്തും പോകുന്നത് സുന്നത്തായ (ഐച്ചികമായി പുണ്യമുള്ളകാര്യമാണ്അത്രമാത്രം


അങ്ങനെ ഐച്ചികമായി ചെയ്യുന്ന സന്ദർശനമാണ് ഉംറ.


സാധിക്കുമെങ്കിൽ ജീവിതത്തിൽ ഒരിക്കൽ നിർബന്ധമായ ഹജ്ജ് സന്ദർശനം ചെയ്യാൻ ജീവിതത്തിൽഒരിക്കൽ പോകുക അവിടേക്കാണ് (പ്രത്യേകിച്ചും മക്കത്താണ്എന്നതുണ്ട്


അപ്പോഴും ഭണ്ഡാരരപ്പെട്ടികളിൽ എന്തെങ്കിലും നിക്ഷേപിക്കുന്ന പരിപാടികളോ നേർച്ചകളോഅർച്ചനകളോ അഞ്ജലികളോ മക്കാത്തോ മദീനത്തോ ചെയ്യാനില്ല.


പാതിരിയോ പുരോഹിതനോ തന്ത്രിയോ കർമ്മിയോ പൂജാരിയോ മക്കാത്തോ മദീനത്തോഎവിടെയും ഇല്ല


ഒരു പള്ളിയിലും, ഇസ്കാമികമായ ഒരു പരിപാടിയിലും പാതിരിയോ പുരോഹിതനോ തന്ത്രിയോകർമ്മിയോ പൂജാരിയോ ഇല്ല.


ഇതൊക്കെ കപടമായി എന്തോ വെറുതേ പറയുന്നതാണെങ്കിൽ ഇവയൊക്കെ വായിക്കുകയുംകാണുകയും ചെയ്യുന്ന ഏതെങ്കിലും മുസ്‌ലിംകൾ എതിർക്കും.


പിന്നെ അജ്മീറിൻ്റെയും ദർഗ്ഗകളുടെയും മറ്റും കാര്യം


അവ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളവയല്ല. ഇസ്ലാമിക വിശ്വാസത്തിന്റെയും കർമ്മപരിപാടികളുടെയും ഭാഗമല്ല.


ഇന്ത്യൻ സ്വാധീനം മൂലം കടന്നുകൂടി ഉണ്ടായി വന്നതാണ്.


ഇസ്ലാമികമായി ഒരു മുസ്ലീമും കണക്കാക്കുന്നില്ല അജ്മീരിൽ പോകുന്നതും അവിടെ എന്തെങ്കിലുംചെയ്യുന്നതും ഇസ്‌ലാമികമായ ബാധ്യതയോ വിശ്വാസമോ ആണെന്ന്.


********


പ്രായോഗികമായും വിശ്വാസപരമായും മറ്റ് വിശ്വാസികൾക്കിടയിലും മുസ്ലിംകൾക്കിടയിലും പൊതുവേ നടക്കുന്നത് വെച്ചാണ് നാം സംസാരിക്കേണ്ടത്.


മുസ്ലിംകളുടെയും ഇസ്ലാമിന്റെയും കാര്യത്തിൽ തീർത്തും പ്രായോഗികമായും വിശ്വാസപരമായുംനടക്കുന്നത് വെച്ച് മാത്രമാണ് ഈയുള്ളവൻ സംസാരിച്ചത്.


*********


ചന്ദ്രൻ പിളർന്ന സംഭവവും കഥയും ഇല്ല എന്നല്ല പറഞ്ഞത്.


അത് നേരിട്ട് ഖുർആനിൽ ഇല്ല എന്നും ഇസ്ലാമിനെ ഇസ്ലാമാക്കുന്ന കാര്യമോമുസ്ലിം മുസ്ലിം ആവാൻവേണ്ട കാര്യമോ വിശ്വാസകാര്യമോ അല്ല ചന്ദ്രൻ പിളർന്ന സംഭവവും അതിൽ വിശ്വസിക്കുന്ന കാര്യവും എന്നും പറയാനാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.


തെറ്റിദ്ധാരണകൾ വെച്ചല്ലല്ലോ ഒന്നിനെയും വിമർശിക്കേണ്ടത്?


ശരിയായ ധാരണകൾ വെച്ച് ഉൾക്കൊള്ളേണ്ടത് ഉൾക്കൊള്ളാനും തള്ളേണ്ടത് തള്ളാനും ആണല്ലോശ്രമിക്കേണ്ടത്, വിമർശിക്കേണ്ടത്?


ചന്ദ്രനെ പിളർത്തി എന്ന ക്രിയാരൂപല്ല ഖുർആനിൽ ഉപയോഗിച്ചത്.


മുഹമ്മദ് നബിയോ മറ്റാരെങ്കിലോ പിളർത്തി എന്ന്  സൂക്തത്തിൽ ഇല്ല.


പ്രവാചകൻ ചന്ദ്രനെ പിളർത്തിയതാണെന്ന് ഖുർആനിലെ ഒരു സൂക്തത്തിലും എവിടെയും ഇല്ല.


പകരം: “അന്ത്യദിനം അടുത്തു, (അന്ത്യദിനത്തോടനുബന്ധിച്ച് സംഭവിക്കുന്നത് പോലെചന്ദ്രൻപിളർന്നു” (സൂറ അൽ ഖമർഎന്നാണ്.


ചന്ദ്രനെ ആരെങ്കിലും പിളർത്തി എന്ന സകർമ്മക ക്രിയാരൂപവും അല്ല അവിടെ ഉപയോഗിച്ചത്


പിളർന്നു എന്ന അകർമ്മക ക്രിയാരൂപമാണ് ഉപയോഗിച്ചത്.


അവസാന നാളിൽ സംഭവിക്കാവുന്ന കാര്യം ഭൂതകാലക്രിയ ഉപയോഗിച്ച് പറഞ്ഞു..


അങ്ങനെ അവസാന നാളിൽ സംഭവിക്കാവുന്ന കാര്യങ്ങൾ ഭൂതകാലക്രിയ ഉപയോഗിച്ച് പറഞ്ഞത്ഖുറാനിൽ കുറെ ഇടങ്ങളിൽ കുറെ സൂക്തങ്ങളിൽ കാണാം


അത് ഖുർആന്റെ മാത്രം ഭാഷാപരമായ, സാഹിതീയമായ ശൈലിയാണ്.


അതുകൊണ്ട് തന്നെ മുഹമ്മദ് നബി പിളർത്തി എന്ന്  സൂക്തത്തിൽ ഇല്ല.


ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളായ അഞ്ച് ഇസ്ലാം കാര്യങ്ങളിലും ആറ് (ആറ് മാത്രമല്ല എത്രവേണമെങ്കിലും എണ്ണാൻ സാധിക്കുന്നഈമാൻ കാര്യങ്ങളിലും ചന്ദ്രനെ പിളർന്ന കാര്യംവിശ്വസിക്കാൻ പറയുന്നില്ല.

Friday, January 23, 2026

ഇസ്ലാമിൽ നിന്നും ഒരിക്കൽ ഉള്ളിൽ കയറിയാൽ പിന്നെ പുറത്ത് പോകാൻ കഴിയില്ലെന്ന ആരോപണം

ഇസ്ലാമിൽ നിന്നും പുറത്ത് പോകാൻ സാധിക്കല്ലേ?


ഇസ്ലാമിനുള്ളിൽ ഒരിക്കൽ കയറിയാൽ പിന്നെ പുറത്ത് പോകാൻ കഴിയില്ലെന്ന ആരോപണം പറയുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്.


ഈ ആരോപണം ഉന്നയിക്കുന്നവർക്ക് ഇസ്ലാം യഥാർത്ഥത്തിൽ എന്തെന്നറിയില്ല എന്ന പ്രശ്നമുണ്ട്. 


ധാരണകൾക്ക് പകരം തെറ്റിദ്ധാരണകൾ വെച്ച് സംസാരിക്കുന്ന പ്രശ്നമുണ്ട്.


എല്ലാവരും എന്തൊക്കെയോ പറഞ്ഞുകേൾക്കുന്നത് തന്നെ ഞാനും ഞാനും പറയുന്ന പ്രശ്നമുണ്ട്. വേരിലിറങ്ങാതെ, ശാഖയിൽ പിടിച്ചുകൊണ്ട് 


പൗരോഹിത്യവും സഭയും തന്ത്രിയും കർമ്മിയും മധ്യസ്ഥരും ഒക്കെ ഉള്ള മറ്റ് ചൂഷണസ്ഥാപനമതങ്ങളെ കണ്ട് അതുപോലുള്ള മതമാണ് ഇസ്ലാം, അതുപോലുള്ള മതമായിരിക്കും ഇസ്ലാം എന്ന് ധരിച്ച് പറയാനിടവരുന്നതാണ് അവരെന്ന് വേണം കരുതാൻ..


അകത്ത് കയറ്റാനും പുറത്താക്കാനും ഒരു പ്രത്യേക കവാടമോ, സഭയോ, പുരോഹിത-തന്ത്രി-കർമ്മി വിഭാഗമോ ഇസ്ലാമിൽ ഇല്ല.


എങ്കിൽ പിന്നെങ്ങനെ, ആര്, എന്തടിസ്ഥാനത്തിൽ ഇസ്ലാമിൽ നിന്ന് ആരെങ്കിലും പുറത്ത് പോകുന്നത് തടയും?


എങ്കിൽ പിന്നെങ്ങനെ, ആര്, എന്തടിസ്ഥാനത്തിൽ ഒരാൾ ഇസ്ലാമിൽ നിന്ന് പുറത്ത് പോയെന്നും ഇസ്ലാമിനുള്ളിൽ വന്നെന്നും നിശ്ചയിക്കും?


ദൈവമല്ലാതെ ദൈവമില്ലെന്ന് വിശ്വസിക്കുന്ന ആരും ഇസ്ലാമിലായി. 


ഒപ്പം മുഹമ്മദും മുഹമ്മദിന് മുൻപ് വന്ന അനേകായിരം മഹത്തുക്കളായ പ്രവാചകന്മാരും (രാമനും കൃഷ്ണനും ബുദ്ധനും ജീസസും മോസസും സോക്രട്ടീസും അടക്കം) വെറും മനുഷ്യരായ, ഒരിക്കലും ഒരുവിധത്തിലും ആരാധിക്കപ്പെടാൻ പാടില്ലാത്ത, ദൈവത്തിന്റെ ദൂതൻമാർ ആയിരുന്നുവെന്നും വിശ്വസിക്കുന്ന ആരും ഇസ്ലാമിലായി. 


അത്രയേ ഉള്ളൂ ഇസ്ലാംമത വിശ്വാസം.


ദൈവമില്ലെന്നും ദൈവലല്ലാത്ത അനേകം ദൈവങ്ങൾ ഉണ്ടെന്നും വിശ്വസിക്കുന്ന ആരും ഇസ്ലാമിൽ നിന്ന് സ്വാഭാവികമായും പുറത്താവും. 


പ്രത്യേക അനുവാദമാവശ്യമില്ലാത്ത വിധം.


ആരും പുറത്താക്കാനില്ലാതെ തന്നെ.


ആരും പുറത്താക്കേണ്ടിവരാതെ തന്നെ.


ഇത്രയേ ഉള്ളൂ ഇസ്ലാമിന്റെ അകത്തും പുറത്തും ആകുന്ന കാര്യം, അകത്തും പുറത്തും ആകാനുള്ള കാര്യം.


ആർക്കുണ്ട് ഈ വിശ്വാസം എന്ന് മനസ്സിലാക്കാൻ മറ്റാർക്കും ആരുടെയും ഉള്ളുതുറന്ന് നോക്കാൻ സാധിക്കില്ല. 


ഈ ഏകദൈവവിശ്വാസമെന്നതും ദൂതൻമാരിലുള്ള വിശ്വാസമെന്നതും തീർത്തും ആത്മനിഷ്ഠമായതാണ്.


അല്ലെങ്കിലും ഒരു വിശ്വാസവും, അതിൽ ഏകദൈവവിശ്വാസമെന്നതും വസ്തുനിഷ്ഠമല്ല.


അതുകൊണ്ട് തന്നെ മറ്റാരും അറിയാതെ, മറ്റാരെയും അറിയിക്കാതെ തന്നെ ഒരാൾക്ക് ഇസ്ലാമിലേക്ക് കയറാം, ഇസ്ലാമിൽ നിന്ന് പുറത്ത് പോകാം. 


ഇഷ്ടമാകുന്ന ഓരോ കാര്യത്തിലും ഓരോരുത്തരും മറ്റാരും അറിയാതെ മറ്റാരെയും അറിയിക്കാതെ പലപ്പോഴും ഇങ്ങനെ കയറുന്നുണ്ട്, ഇഷ്ടമില്ലാത്ത കാര്യത്തിൽ നിന്ന് അറിയാതെ അറിയിക്കാതെ തന്നെ പലപ്പോഴും ഇങ്ങനെ ഇറങ്ങിപ്പോകുന്നുമുണ്ട്.


വിശ്വാസമുണ്ടെങ്കിൽ, ഇഷ്ടമായാൽ ഉള്ളിലായി.


വിശ്വാസമില്ലെങ്കിൽ, ഇഷ്ടമില്ലെങ്കിൽ പുറത്തായി. 


അത്രയേ ഉള്ളൂ.


ആരാണ് വിശ്വാസികൾ, ആരാണ് വിശ്വാസികളല്ലാത്തത് എന്ന് രേഖപ്പെടുത്താൻ, അങ്ങനെ ഇസ്ലാംമത വിശ്വാസികളുടെയും അവിശ്വാസികളുടെയും രജിസ്റ്റർ സൂക്ഷിക്കാൻ എവിടെയും ആരെയും ഇസ്ലാമും അല്ലാഹുവും ഏൽപ്പിച്ചിട്ടില്ല. 


ഏകദൈവവിശ്വാസം മാത്രമായ ഇസ്ലാംമത വിശ്വാസിയാണെന്ന് തെളിയിക്കാനുള്ള സാക്ഷ്യപത്രം കാണിക്കാനും എവിടെയും ആരോടും ഇസ്ലാമും അല്ലാഹുവും ആവശ്യപ്പെടുന്നില്ല.


ദൈവത്തിനും വിശ്വസിക്കുന്നവനും ഇടയിലുള്ള, മറ്റാർക്കും മനസ്സിലാവാത്ത കാര്യം മാത്രം ഏകദൈവവിശ്വാസമെന്നത്. 


മറ്റാരുടെയും മുമ്പിൽ ഏകദൈവവിശ്വാസം തെളിയിക്കൽ ബാധ്യതയല്ല, 


ഏകദൈവവിശ്വാസം തെളിയിക്കാനും ആവശ്യപ്പെടാനുമുള്ള അധികാരവും അവകാശവും ആർക്കുമില്ല.


പിന്നെയുള്ളത് രാഷ്ട്രം നടത്തുന്നതാണ്. 


വ്യത്യസ്ത മതവിഭാഗങ്ങൾ എത്രയുണ്ടെന്ന് രാഷ്ട്രം എണ്ണിത്തിട്ടപ്പെടുത്തുന്നത് കൊണ്ടുണ്ടാവുന്ന സാക്ഷ്യപത്രങ്ങളും രജിസ്റ്ററുകളും മാത്രം. 


രാജ്യത്തിന്റെ മത രജിസ്റ്ററിൽ വരുന്നതിനും പുറത്ത് പോകുന്നതിനും ഇസ്ലാമുമായി ഒരു ബന്ധവും ഇല്ല.


ഇസ്ലാംമതം ഉള്ളിൽ കയറുന്നതിനും പുറത്ത് പോകുന്നതിനും കവാടങ്ങളും വഴിയും ഉണ്ടാക്കി വെച്ചത് കൊണ്ടുള്ള സാക്ഷ്യപത്രങ്ങളും രജിസ്റ്ററുകളും അല്ല അവ.


എങ്കിൽ, കൃത്യമായ ഒരു ചോദ്യം ഉയരും.


ഇസ്ലാമിൽ നിന്നും മതംമാറുന്നവന് (മൂർത്തദ്ദീന്) വധശിക്ഷ എന്ന് കേൾക്കുന്നതോ?


ശരിയാണ്. 

അങ്ങനെയൊരു കേൾവി ഉണ്ട്.


മതംമാറുന്നവന് (മൂർത്തദ്ദീന്) വധശിക്ഷ എന്നത് എങ്ങിനെയാണ്, ഏതർത്ഥത്തിലും സാഹചര്യത്തിലും ആണെന്ന വിശദീകരണം കൂടാതെയുള്ള കേൾവി.


മതം മാറുന്നവന് വധശിക്ഷ എന്നത് തന്നെ തെറ്റാണ്.


മതം മാറുന്നവന് വധശിക്ഷ എന്നത് ആര് നിശ്ചയിച്ചാലും തെറ്റാണ്.


എന്ന കൃത്യമായ നിരീക്ഷണത്തോടെ തന്നെ മേൽചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കട്ടെ.


ഖുർആനികമായി ഇങ്ങനെയൊരു കല്പന ഉള്ളതായി കാണുന്നില്ല.


കൽപ്പന ഉള്ളത് ഹദീസിലാണ്. 


എത്രത്തോളം ശരിയായ, സ്വീകാര്യമായ ഹദീസ് ആണെന്നറിയില്ല.


എന്നാലും, അങ്ങനെ വന്ന ആ ഹദീസ് ശരിയാണെന്നത് വെച്ച്, മതംമാറുന്നവന് (മൂർത്തദ്ദീന്) വധശിക്ഷയുണ്ട് എന്നത് വെച്ച് തന്നെ ചിലത് പറയട്ടെ. 


മുൻപ് പറഞ്ഞത് പോലെ, വിശ്വാസവും വിശ്വാസികളെയും നിശ്ചയിക്കുന്ന, നയിക്കുന്ന, വിശ്വാസികളുടെ രജിസ്റ്റർ സൂക്ഷിക്കുന്ന ഒരു സഭയോ, പൗരോഹിത്യവിഭാഗമോ തന്ത്രിയോ കർമ്മിയോ ഇസ്ലാമിൽ ഇല്ല.


എങ്കിൽ പിന്നെ ആരാണ് ഇസ്ലാമിനുള്ളിൽ ഒരാൾ വന്നോ, ഇസ്ലാമിൽ നിന്ന് ഒരാൾ പുറത്ത് പോയോ എന്നത് മനസ്സിലാക്കി വധശിക്ഷാനടപടിക്രമങ്ങൾ എടുക്കുക?


ഇസ്ലാമിൽ ആരാണ്, ഒരു ബോഡിയും സഭയും ഇല്ലാത്ത ഇസ്ലാമിൽ ഏത് ബോഡിയാണ്, ഏത് സഭയാണ് ഒരാളുടെ വിശ്വാസത്തെയും നിഷേധത്തെയും നിശ്ചയിക്കുക?


ഇസ്ലാം എന്ന മതത്തിനകത്ത് വരുന്നതും പുറത്ത് പോകുന്നതും നോക്കിനിൽക്കാൻ ആരാണ്, എവിടെയാണ് ഇസ്ലാമിൽ നിയോഗിക്കപ്പെട്ടിട്ടുള്ളത്?


വധശിക്ഷ നടപ്പാക്കാൻ നിശ്ചയിക്കപ്പെട്ട ഒരു പ്രത്യേക വിഭാഗം (ബോഡി/സഭ) ഇല്ലെങ്കിൽ പിന്നെ വധശിക്ഷ എന്നതുണ്ടെന്ന് എങ്ങിനെ പറയും? 


വധശിക്ഷ ആര് നടപ്പാക്കും?


എന്നുവെച്ചാൽ ഒരു സാധാരണ മിശ്രിത സമൂഹത്തിൽ ജീവിക്കുന്ന ജനങ്ങളെ സംബന്ധിച്ചേടത്തോളം മതംമാറുന്നവന് (മൂർത്തദ്ദീന്) വധശിക്ഷ എന്നതില്ല എന്നർത്ഥം.


വധശിക്ഷ ഉണ്ടെന്ന് പറയുന്ന ഹദീസ് ഇങ്ങനെയാണ്. 


ആ ഹദീസ് പ്രകാരം മൂന്ന് കൂട്ടർക്കാണ് വധശിക്ഷ? 


എവിടെവെച്ച്, ആര് നൽകുന്ന വധശിക്ഷ? 


ഇസ്ലാമികരാജ്യത്ത് വെച്ച് മാത്രം, ഇസ്ലാമികരാജ്യം മാത്രം നൽകുന്ന വധശിക്ഷ.


  1. “ഒരു ജീവന് പകരം മറ്റൊരു ജീവൻ (പ്രതിക്രിയ), 


  1. “വിവാഹിതനായ വ്യഭിചാരി, 


  1. “ദീൻ (വണക്കം) ഉപേക്ഷിച്ച് സമൂഹവുമായി വിഘടിച്ച് നിൽക്കുന്നവന്.”


മൂന്നാമത് പറഞ്ഞതാണ് മതംമാറുന്നവന് (മൂർത്തദ്ദീന്) വധശിക്ഷയുണ്ട് എന്ന് പറയുന്ന ഭാഗം.


ജീവിക്കുന്ന സമൂഹവുമായി വിഘടിച്ച് നിൽക്കുന്ന വിധം എന്ന മുൻഉപാധി വെച്ചുകൊണ്ടുള്ളത്.


അങ്ങനെ സമൂഹത്തിൽ വിഘടനം ഉണ്ടാക്കുന്നവിധം ദീൻ എന്ന (വഴക്കം) ഉപേക്ഷിക്കുന്നവന് വധശിക്ഷ എന്ന അർത്ഥത്തിലാണ് ഇവിടെ വധശിക്ഷ എന്ന് പറഞ്ഞിരിക്കുന്നത്. 


അറിയണം ഇസ്ലാം വെറും വിശ്വാസ ആചാര അനുഷ്ഠാന മതമല്ല. 


പകരം ഇസ്ലാം എന്നത് രാഷ്ട്രമതമാണ്, രാഷ്ട്രീയ മതമാണ്, സാമ്പത്തിക മതമാണ്, സാമൂഹ്യ മതമാണ്, കുടുംബ മതമാണ്, സാംസ്കാരിക മതമാണ്, ജീവിതം മുച്ചൂടും സ്വാധീനിക്കുന്ന, നിയന്ത്രിക്കുന്ന മതമാണ്.


സാമൂഹ്യമായ ക്ഷേമവും നന്മയും അതിനുവേണ്ട ഐക്യവും ഇസ്ലാമിന് ലക്ഷ്യമെന്നർത്ഥം.


എന്നുവെച്ചാൽ സമൂഹത്തിൽ വിഘടിപ്പ് ഉണ്ടാക്കുന്ന രാജ്യദ്രോഹത്തിനാണ് ഇസ്ലാമിൽ വധശിക്ഷ എന്നർത്ഥം. 


മതംവിടുക എന്നതിന് രാജ്യത്തെ നിഷേധിക്കുകയെന്ന അർത്ഥമാണ് ഇസ്ലാം നൽകുന്നത് എന്നർത്ഥം.


എങ്കിൽ അതിന്റെ നേരർത്ഥം: ഇസ്ലാമിക രാജ്യമല്ലാത്ത രാജ്യങ്ങളിൽ മതംമാറുന്നവന് (മൂർത്തദ്ദീന്) വധശിക്ഷ ഇല്ലെന്നതാണ്.


ഇസ്ലാമിക രാജ്യത്തിന്റെ ഐക്യവും ഭദ്രതയും ആയി മാത്രം ബന്ധപ്പെട്ട് നടപ്പാക്കേണ്ടതാണ് (മൂർത്തദ്ദീന്) വധശിക്ഷ എന്നർത്ഥം.


തീർത്തും രാഷ്ട്രീയമായ, രാജ്യരക്ഷാപരമായ നടപടിയും കാര്യവും മാത്രമാണ് ഇസ്ലാമിലെ മതംമാറുന്നവന് (മൂർത്തദ്ദീന്)  വധശിക്ഷ എന്നർത്ഥം.


ഇസ്ലാമിക രാജ്യമുണ്ടെങ്കിൽ മാത്രം വധശിക്ഷ. 


അല്ലാതെ, മറ്റേത് രാജ്യത്തിലും ജീവിക്കുന്നവർക്കിടയിലുള്ള മാറ്റമായി മതംമാറുന്നവന് (മൂർത്തദ്ദീന്) ഇസ്ലാമിൽ വധശിക്ഷയില്ല.


ഇസ്ലാമിക രാജ്യത്തിനകത്ത് മാത്രം നടപ്പാക്കുന്ന, ഇസ്ലാമികരാജ്യം മാത്രം നടപ്പാക്കേണ്ട, ഇസ്ലാമിക രാജ്യരക്ഷയുമായി ബന്ധപ്പെട്ട് മാത്രം നടപ്പാക്കേണ്ട ഒരു വിധി മാത്രമാണ് മതംമാറുന്നവന് (മൂർത്തദ്ദീന്)  നൽകുന്ന വധശിക്ഷ എന്നർത്ഥം. 


“ഫിത്നയാണ് (കുഴപ്പമാണ്) കൊലയേക്കാൾ കഠിനതരമായത്” (ഖുർആൻ) 


ഈ വധശിക്ഷ കല്പന തന്നെ മതംമാറുന്നവന് എന്ന അർത്ഥത്തിലല്ല, പകരം രാജ്യത്തെ ഭിന്നിപ്പിക്കുന്നവന് എന്ന അർത്ഥത്തിലാണ്.


സമൂഹത്തിൽ നിന്ന് വേറിട്ട് വിഘടിച്ച് നിന്ന് ഛിദ്രതയും ഭിന്നതയും ഉണ്ടാക്കിയുണ്ടാവുന്ന വിഘടനവാദം എന്ന രാജ്യദ്രോഹക്കുറ്റം സംഭവിക്കുന്നു എന്ന ഉപാധി വെച്ച് മാത്രം തീർത്തും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രാഷ്ട്രീയ തീരുമാനവും വിധിയുമായി മാത്രം വധശിക്ഷ.


ഒരുപക്ഷെ ഈയൊരു മതം മാറുന്നവന് വധശിക്ഷാവിധി എന്നതിന് അധികാരി വിഭാഗം ആവശ്യത്തിനും അനാവശ്യത്തിനും ദുരുപയോഗപ്പെടുത്തിയിട്ടുണ്ടാവാം, ദുരുപയോഗപ്പെടുത്തുന്നുണ്ടാവാം. അവനവന്റെ അധികാരതാല്പര്യങ്ങൾ സംരക്ഷിക്കാൻ. 


വർത്തമാനകാലത്ത് ഇന്ത്യയിലും മറ്റേതൊരു രാജ്യത്തും രാജ്യദ്രോഹം എന്നത് അവനവന്റെ അധികാരതാല്പര്യങ്ങൾ സംരക്ഷിക്കാൻ ദുരുപയോഗപ്പെടുത്തുന്നത് പോലെ.


എന്നിട്ടും, കഴിഞ്ഞുപോയി ഇസ്ലാമിക ഭരണകാലത്ത് ( പ്രത്യേകിച്ചും പ്രവാചകന്റെയും ഖുലഫാഉർറാഷിദീങ്ങളുടെയും ഭരണകാലത്ത്) ഇങ്ങനെ മൂർത്തദ്ദുകൾക്കെതിരെ വധശിക്ഷ നടപ്പാക്കിയ സംഭവം വിരളത്തിൽ വിരളം. ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാനാവുന്ന വിധത്തിൽ