Monday, May 4, 2026

ഗോളിയില്ലാത്ത ഗോൾ പോസ്റ്റ് പോലെയൊരു ഇന്ത്യ

ഇന്ത്യ പൂർണമായും പ്രതിപക്ഷമില്ലാത്ത രാജ്യമായി തീരുന്നു. 

ഗോളിയും റഫറിയും ഇല്ലാത്ത കളിക്കളം പോലെയും ഗോൾ പോസ്റ്റ് പോലെയുമൊരു ജനാധിപത്യരാജ്യമെന്ന പേര് വെറും വെറുതെയുള്ള ഇന്ത്യ.

ഗോളടിക്കാൻ ഇനിയങ്ങോട്ട് ബിജെപി മാത്രം.

ബിജെപി അടിക്കുന്നത് മാത്രമേ ഇനിയങ്ങോട്ട് ഗോളാവൂ.

പ്രതിപക്ഷ പാർട്ടികൾക്കാർക്കും ജനാധിപത്യവും മതേതരത്വവുമല്ല, അധികാരം മാത്രം മുഖ്യം. 

ഇതറിയുന്ന ബിജെപി അതറിഞ്ഞ് മരുന്ന് നൽകുന്നു.

കൂടെ കൂടിയവർക്കും അല്ലാത്തവർക്കും അവിടവിടെ തൽക്കാല അധികാര മധുരമേകുന്നു. 

അധികാര ശീതളിമയിൽ നിൽക്കുന്ന അവരെ ബിജെപി വിഴുങ്ങുന്നു. അവർ പോലുമറിയാതെ.

എല്ലാ പാർട്ടികളുടെയും അണികൾ അപ്പടിയും ക്രമേണ അവരുടെ വയറുനിറക്കാൻ പാകത്തിലുള്ള ആശയമുള്ള, വെറുപ്പിന്റെയും കളവിന്റെയും വിഭജനത്തിന്റെയും ആവേശമുള്ള ബിജെപിയിലാവുന്നു.

ഇന്ത്യയിൽ പേരിനെങ്കിലും, വോട്ട് ചെയ്യുന്ന കോലത്തിലെങ്കിലും ഉണ്ടായിരുന്ന ജനാധിപത്യം തീരോഭവിക്കുന്നു.

ബിജെപി ക്രമേണ ജനാധിപത്യത്തെ കൊല്ലുന്നു, സർവ്വം തങ്ങളുടേതാക്കുന്നു.

തെളിവ്:,ചോദ്യം ചെയ്യാൻ ആളില്ലാത്ത രാജ്യവും ഒരിക്കൽ പോലും ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയും.

സംശയം : തമിഴ് നാട്ടിലെ വിജയിന്റെ വിജയം: തെരഞ്ഞെടുപ്പ് കമ്മീഷനെ വെച്ച് ബിജെപി കളിച്ച കളിയോ?

ഇതൊരു സംശയം മാത്രം …..


മുലപ്പാലിനെ പോലും, മാതൃസ്നേഹത്തെ പോലും, പച്ചവെള്ളത്തെ പോലും സംശയിച്ചുപോകുന്നത്ര ദുരൂഹതകൾ നിറച്ചതും ഏറിയതുമാണ് നിലവിലെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ എല്ലാ കളികളും ചുവടുവെപ്പുകളും എന്നതിനാൽ.


അതിനാലേ, തമിഴ് നാട്ടിലെ വിജയിന്റെ വിജയവും….


(വിജയിനെയോ വിജയിന്റെ പാർട്ടിയെയോ അവരുടെ ഉദ്ദേശശുദ്ധിയെയോ ഇത്രവേഗം അവരുണ്ടാക്കിയെടുത്ത ശക്തിയേയോ ജനസ്വാധീനത്തെയോ അശേഷം കുറ്റം പറയാതെ, സംശയിക്കാതെ. 


അതിന് മാത്രം വിവരമില്ലെന്ന കുറ്റസമ്മതത്തോടെ. 


പക്ഷേ ഇന്ത്യയെ മൊത്തം ബാധിച്ച ഫാസിസ്റ്റ് കാൻസറെന്ന ഭയാനക യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതിനാൽ, അതെങ്ങിനെയൊക്കെയും രാജ്യമെന്ന ശരീരത്തെ നശിപ്പിക്കും വിധം പണിയെടുക്കും എന്നതിനാൽ….)


തെരഞ്ഞെടുപ്പ് കമ്മീഷനെ വെച്ച് ബിജെപി കളിച്ച കളിയോ തമിഴ്നാട്ടിലെ  വിജയിയുടെ വിജയഗാഥ രാജിച്ച ഈ കളി


ഒരുപക്ഷേ വിജയ് പോലും മനസ്സിലാക്കാത്ത വിജയിയുടെ വിജയത്തിന് പിന്നിലുള്ള മറ്റ് വിദൂര ദുർലക്ഷ്യങ്ങൾ വെച്ചുള്ള കളിയോ ഈ കളി?


തമിഴന് പോലും ഉള്ളാളുള്ളേ മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് വിഴുങ്ങാനും സാധിക്കാത്ത കളി.


ബിജെപിക്ക് വേണ്ടി നേരിട്ട് കളിക്കാൻ മാത്രം മണ്ണ് പാകമായാൽ കേന്ദ്രം ഭരിക്കുന്ന ബിജെപികളിക്കുന്ന കളി വേറെ.  


അക്കളിയാണ് ഇപ്പോൾ പശ്ചിമ ബംഗാളിൽ ബിജെപി കളിച്ചത്


അടിയോടെ വാരിക്കളയുന്ന കളി. 


കളവും വെറുപ്പും വിഭജനവും കൊണ്ട് ജനങ്ങളുടെ വയറുനിറക്കുന്ന കളി.


അക്കളി തന്നെയാണ് ഹരിയാനയിലും മധ്യപ്രദേശിലും ഡൽഹിയിലും ബീഹാറിലുംമഹാരാഷ്ട്രയിലും, എല്ലായിടത്തും പരിവർത്തനം എന്ന മാറ്റം ആവശ്യപ്പെടുന്നവർ മാറ്റമില്ലാതെ തുടർച്ചയായി ഗുജറാത്തിലും ഈയടുത്ത് തെലങ്കാനയിലും ആന്ധ്രയിലും ഡൽഹിയിലും (എന്നുവേണ്ട ഭരണത്തിലുള്ള എല്ലായിടങ്ങളിലും ) വിജയകരമായി കളിച്ചത്


ആർക്കും ഒന്നും പറയാൻ സാധിക്കാത്ത വിധം കളിക്കുന്ന, കളിച്ച് ജയിക്കുന്ന കളി.


എല്ലാ സർക്കാർ ഏജൻസികളെയും കോടതിയെയും ഇലക്ഷൻ കമ്മീഷനെയും പൂർണമായുംവരുതിയിലാക്കി കളിക്കുന്ന കളി


ഇലക്ഷൻ കമ്മീഷനും പാർട്ടിയും ഒന്നാകുന്ന കളി.


ഒപ്പം പട്ടാളത്തിന്റെ ശക്തിയും, സാധിക്കുമെങ്കിൽ പൊലീസ് ശക്തിയും കൂടി ഉപയോഗിച്ച് കളിക്കുന്ന കളി.


ഒരിക്കൽ ബിജെപി അധികാരത്തിലോ അധികാരത്തിനടുത്തോ എത്തിയെന്നായാൽ പിന്നെ വല്ലാത്ത നീരാളിപ്പിടുത്തമാകുന്ന കളി


ഒരിക്കലും വിട്ടുപോകാത്ത നീരാളിപ്പിടുത്തം തന്നെയാവുന്ന കളി.


കേന്ദ്രഭരണത്തെയും എല്ലാ തരം കേന്ദ്രഏജൻസികളെയും ഇലക്ഷൻ കമ്മീഷനെയും പട്ടാളത്തെയുംപണക്കൊഴുപ്പിനെയും ഉപയോഗിച്ചുള്ള കളി


ശ്രദ്ധതിരിക്കാൻ അപ്പപ്പോൾ അവിടവിടെ ഉണ്ടാകുന്ന / ഉണ്ടാക്കുന്ന പൊട്ടലുകളും ചീറ്റലുകളും മതവെറിയും കളവുകളും ഒക്കെ വേറെ തന്നെ കളിച്ചുകൊണ്ടുള്ള കളി.


 കളിയിൽ, ഒരിക്കൽ ബിജെപിയുടെ വരുതിയിലോ വരുതിക്കടുത്തോ അധികാരം വന്നാൽ പിന്നെയങ്ങോട്ട് മറ്റാരും ജയിക്കില്ലവേറെ മറ്റാർക്കും അധികാരം നേടാനാവും വിധം ജയിക്കാൻസാധിക്കില്ല എന്നുവരുന്ന കളി


ജയിക്കുന്നത് പോട്ടെ വേണ്ടവണ്ണം മത്സരിക്കാൻ പോലും സാധിക്കില്ലെന്ന് വരുന്ന കളി.


കാരണം, ബിജെപി ഒരിക്കൽ ഒരിടത്ത് അധികാരത്തിൽ വരുന്നതോടെ പിന്നെ നടക്കുന്ന വോട്ടും തെരഞ്ഞെടുപ്പും ഒക്കെ കണ്ണിൽ പൊടിയിടുന്ന, ജനാധിപത്യത്തെ മൂകസാക്ഷിയാക്കി നിർത്തുന്ന ഒരർത്ഥവും ഇല്ലാത്ത പരിപാടികൾ മാത്രമാവും.


എന്തിന് വോട്ട് ചെയ്യുന്നു എന്നുവരെ ആരും ചിന്തിച്ചുപോകുന്നത്ര ജനങ്ങളെയും ജനഹിതത്തെയും നിസ്സഹായരും നിസ്സഹായവും ആക്കുന്ന കളി.


മധുരത്തിനും വിശ്വാസ്യതക്കും വേണ്ടി അല്പസ്വല്പം അവിടവിടെ ആരെങ്കിലും ജയിച്ചേക്കും. 


എന്നല്ലാതെ, എന്ന നിലക്കല്ലാതെ പിന്നെ ആർക്കും അധികാരത്തിൽ വരുംവിധം ഭൂരിപക്ഷം നേടിജയിക്കാൻ സാധിക്കില്ല


അധികാരത്തിനടുത്ത് പോലും മറ്റാർക്കും വരാൻ സാധിക്കില്ല. 


എത്ര ജനപിന്തുണ ഉണ്ടെങ്കിലും ഏത് പ്രതിപക്ഷ കക്ഷിക്കും ഒരു ശക്തിയും ജനപിന്തുണയും ഇല്ലെന്ന്വരുത്താൻ ഇതൊക്കെ മതി.


ഈ കളിയുടെ ഇപ്പോഴത്തെ അവസാന ഉദാഹരണമാണ് പശ്ചിമ ബംഗാൾ.


പക്ഷേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽപ്രത്യേകിച്ചും കേരളത്തിലും തമിഴ്നാട്ടിലും ആ കളി ഇതുവരെയും നടത്തിയിട്ടില്ല. 


ഇന്നത്തെ സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽപ്രത്യേകിച്ചും കേരളത്തിലുംതമിഴ്നാട്ടിലും ആ കളി അങ്ങനെ നേരിട്ട് കളിക്കാൻ പറ്റില്ല


അങ്ങനെ കളിച്ച് വഞ്ചിക്കാൻ പറ്റുന്ന സാഹചര്യവും സമൂഹവും നിലവിൽ കേരളത്തിലുംതമിഴ്നാട്ടിലും ഒരുങ്ങിവന്നിട്ടില്ല.


അങ്ങനെ എന്തെങ്കിലും കാണിച്ചും പറഞ്ഞും ചെയ്തും മാനിപുലേഷൻ നടത്താനുള്ള സാഹചര്യംകേരളത്തിലും തമിഴ്നാട്ടിലും ഇതുവരെയും ഒരുങ്ങിയിട്ടില്ല


പോരാത്തതിന് ഇവിടങ്ങളിലെപ്രത്യേകിച്ചും കേരളത്തിലെ ജനങ്ങൾ ബോധവും വിവരവുംഉള്ളവരുമാണ്.


അതുകൊണ്ട് തന്നെ ബിജെപിക്ക് അങ്ങനെ നേരിട്ട് കളിക്കാൻ പറ്റില്ലെങ്കിൽ പിന്നെന്താണ് ചെയ്യാൻസാധിക്കുക?


മറ്റേപ്പോഴെങ്കിലും അങ്ങനെ നേരിട്ട് കളിക്കാനുള്ള പദ്ധതിയിടുക പദ്ധതി നടപ്പാക്കാൻ വേണ്ടകളവും സാഹചര്യവും ഒരുക്കുക.


അതാണോ ഒരുപക്ഷേ തമിഴ്നാട്ടിൽ ഇപ്പോൾ സംഭവിപ്പിച്ചിരിക്കുന്നത്?


ന്യായമായും സംശയം തോന്നുന്നു. 


ഇപ്പോൾ തമിഴ് നാട്ടിൽ ചെയ്യേണ്ടത് ശിഖണ്ഡികളെ ഉപയോഗിച്ച് തമിഴ് നാട്ടിലെ ദ്രാവിഡരാഷ്ട്രീതത്തെ ഇല്ലായ്മ ചെയ്യുകയാണ്


അതിന് വിജയ് വിജയിക്കുകയാണ് വേണ്ടത്.


നേരിട്ട് ശിഖണ്ഡിയാണെന്ന് വരുത്തിയും പറഞ്ഞും നിലവിലെ അവസ്ഥയിൽ തമിഴ്നാട്ടിൽശിഖണ്ഡികളെ ഉപയോഗിച്ച് ദ്രാവിഡ രാഷ്ട്രീതത്തെ ഇല്ലായ്മ ചെയ്യുക സാധ്യമല്ല


അപ്പോൾ പിന്നെ എന്ത് ചെയ്യാം?


ഉപയോഗിക്കപ്പെടുന്ന ശിഖണ്ഡി താൻ ശാഖണ്ഡിയാണെന്ന് അറിയാതെ ഉപയോഗിക്കപ്പെടുക. അതുതന്നെ.


വിഡ്ഢികളെ പുകഴ്ത്തി വരുതിയിലാക്കുന്നത് പരിപാടി. 


ആരെയും വല്ലാതെ സുഖിപ്പിച്ച് വരുതിയിലാക്കുന്ന പരിപാടി പോലെ ഒരു പരിപാടി.


അതിനാൽഇപ്പോൾ ചെയ്യാനാവുക: വിിജയിനെയും വിജയിന്റെ പാർട്ടിയെയും ജയിപ്പിച്ച്അഹങ്കരിപ്പിച്ച് സുഖിപ്പിച്ച് ശിഖണ്ഡിയായുപയോഗിക്കുക.


തമിഴരുടെ വീരാരാധനാമനോഭാവത്തെ ചൂഷണം ചെയ്ത്,  വീരാരാധനാമനോഭാവത്തിന്റെ മറപിടിച്ച് ഇത് നടത്തിയാൽ ആർക്കും അത് മനസ്സിലാവില്ല


 നിലക്ക് വിജയിന്റെ പാർട്ടിക്ക് അവരർഹിക്കാത്തഅവർ പോലും സങ്കൽപ്പിക്കാത്ത വിജയംനൽകുക


വിജയിച്ചാൽ (അവരെ വിജയിപ്പിച്ചാൽആരും വേണ്ടെന്ന് പറയില്ല, കുറ്റം പറയില്ല


വിജയിക്കുന്നത് വിജയും വിജയിന്റെ പാർട്ടിയും ആയാലും ആരെന്ത് കുറ്റം പറയാൻ?!


വീണുകിട്ടിയ ലോട്ടറി അങ്ങനുഭവിക്കുന്ന സത്യസന്ധതയേ എല്ലാവർക്കുമുള്ളൂ.


വീണുകിട്ടിയ ലോട്ടറി അങ്ങനുഭവിക്കുന്ന സത്യസന്ധതയെ അപ്പടി ഉപയോഗിക്കാനാണ് കേന്ദ്രംഭരിക്കുന്ന,  എല്ലാം നിയന്ത്രിക്കുന്ന ബിജെപി ഉദ്ദേശിക്കുന്നത്.


ഇര കൊടുത്ത് മത്സ്യത്തെ ചൂണ്ടയിൽ കെണിക്കുന്ന പരിപാടി


കെണിഞ്ഞുവെന്ന് തോന്നിപ്പിക്കാത്ത വിധം  വിജയമെന്ന ചൂണ്ടലിൽ കെണിഞ്ഞ മത്സ്യത്തെ കുറച്ച്നേരം വെറുതേ വിട്ടുകൊണ്ട്.


 വഴിയിൽ താൽക്കാലികമായി തമിഴ്നാട്ടിൽ ബിജെപിയെ അടുപ്പിക്കാത്ത ദ്രാവിഡരാഷ്ട്രീയത്തിന് മെല്ലെ മെല്ലെ പടിയടച്ച് പിണ്ഡം വെക്കുക


മുൻപ് ഇന്ത്യയിലാകമാനം കോൺഗ്രസിനെ ഇല്ലാതാക്കാൻ കളിച്ച കളിയുടെ മറ്റൊരു രൂപ ഭാവ ഭേദം നേടിയ കളി.


അങ്ങനെ ഉഴുതുമറിച്ച്ദ്രാവിഡ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാൻ ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച്ഭാവിയിലേക്ക് വേണ്ടി ബിജെപി കളിച്ച കളിയാകുമോ ഇപ്പോഴത്തെ ആരും പ്രതീക്ഷിക്കാത്തഒരുനിലക്കും സാധ്യതയില്ലാത്ത തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം?


തമിഴന് പോലും കയ്ച്ചിട്ട് വിഴുങ്ങാനുംമധുരിച്ചിട്ട് തുപ്പാനും സാധിക്കാത്ത തമിഴ്നാട് തെരഞ്ഞെടുപ്പ്ഫലം.

Sunday, May 3, 2026

ജയ് മുഹമ്മദ് എന്ന് വിളിക്കാത്തത് പോലെ ജയ് ശ്രീരാം എന്നും വിളിക്കില്ല.

ജയ് മുഹമ്മദ് എന്ന് മുസ്ലിംകൾ വിളിക്കാറില്ല.

ജയ് മുഹമ്മദ് എന്ന് മുസ്ലിംകൾ വിളിക്കാത്തത് പോലെ ജയ് ശ്രീരാം എന്നും മുസ്ലിംകൾ വിളിക്കില്ല. 

അല്ലാതെ ശ്രീരാമനെ മാത്രമല്ല ആരെയും മുസ്ലിംകൾ ജയ് കൂട്ടി വിളിക്കില്ല. 

എല്ലാ പ്രവാചകരുടെയും പേര് കേൾക്കുമ്പോൾ “അലൈഹീ സലാം” (അയാളുടെ മേൽ സമാധാനവും രക്ഷയും ഉണ്ടാവട്ടെ) എന്ന് മാത്രം മുസ്ലിംകൾ ഒരുപോലെ അഭിസംബോധന ചെയ്യും.

ആ “അലൈഹീ സലാം” എന്ന് ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പേര് കേൾക്കുമ്പോൾ (അവരും മുൻപ്രവാചകരാണ്, മുൻപ്രവാചകന്മാരായിരിക്കും എന്ന നിലക്ക്) മുസ്ലിംകൾക്ക് അഭിസംബോധന ചെയ്യാവുന്നതേയുള്ളൂ.

മറിച്ച്, മരിച്ചു കാലംചെയ്തവർക്ക് ജയ് വിളിക്കില്ല. അതാരുടെ പേരിലും. 

ജയ് വിളി ജീവിക്കുന്നവർക്ക് മാത്രം ബാധകം. 

ജയ് വിളി മരിച്ചു കാലംചെയ്തവർക്ക് വേണ്ടി ചെയ്യേണ്ടുന്ന ഒന്നല്ല.

മരിച്ചു കാലംചെയ്തവർക്ക് വേണ്ടി ജയ് വിളി ബാധകമല്ല. 

നാം കരുതുന്നത് പോലുള്ള ജയപരാജയങ്ങൾ കാലംചെയ്തവർക്ക് ബാധകമല്ല.

മരിച്ചു കാലംചെയ്തവർക്ക് വേണ്ടി ജയ് വിളി നടത്തുന്നത് വെറും വൃഥാവേല, വൃഥാവ്യയം, വെറും കപടനാടകം.

ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെടും പോലെ എന്തും ചെയ്യുകയും വിളിക്കുകയും മുസ്ലിംകൾക്കു ഇസ്ലാം പഠിപ്പുച്ചുകൊടുത്ത ശീലത്തിൽ ഉള്ളതല്ല. 

മുസ്ലിംകളുടെ ശീലത്തിൽ ഉള്ളത് മരിച്ചവർക്ക് വേണ്ടി ജയ് വിക്കിക്കുന്നതിന് പകരം അവർക്ക് വേണ്ടി, അവരുടെ രക്ഷക്കും സമാധാനത്തിനും വേണ്ടി പ്രാർഥിക്കുകയാണ്, അഭിവാദ്യം ചെയ്യുകയാണ്.

അതാണ് പ്രവാചകൻ മുഹമ്മദിന്റെ പേര് കേൾക്കുമ്പോഴുള്ള സ്വലാത്ത്.

അതുതന്നെയാണ് മുൻ പ്രവാചകന്മാരുടെ പേരുകൾ കേൾക്കുമ്പോഴുള്ള അലൈഹി സലാം.


Saturday, May 2, 2026

ഇന്ത്യക്കാരന്റേത് മനോരോഗം തന്നെയായ ലഹരി, ആവേശം, സമാധാനം.

 പല ഫാസിസ്റ്റ് അണികളുടെയും സ്വരവും സ്വരത്തിലെ വെറുപ്പും വിദ്വേഷവും വിഭജനവും പച്ചയായികാണുമ്പോൾ മനസ്സിലാകും അവരൊക്കെയും എന്തോ തരം വല്ലാത്ത ലഹരിയിലും, ക്രൂരമായ സമാധാനത്തിലും ആവേശത്തിലുമാണെന്ന്.


ക്രൂരവിനോദികൾ ക്രൂരതകളിൽ അനുഭവിക്കുന്ന വല്ലാത്ത രതിമൂർച്ച തന്നെയായ ലഹരി, ആവേശം, സമാധാനം


ഇന്ത്യക്കാരന്റേത് മനോരോഗം തന്നെയായ ലഹരി, ആവേശം, സമാധാനം


മുളകിന്റെ എരിച്ചിലിനെ മധുരം എന്ന് വിളിക്കുന്ന, വിഷത്തെ അമൃതെന്ന് കരുതുന്ന ലഹരി, ആവേശം, സമാധാനം.


********


തെരുവിലിറങ്ങാൻ മാത്രം വിവരവും തന്റേടവും ആത്മാർത്ഥതയുമുള്ള ജനത ഇന്ന് ഇന്ത്യയിൽ ഇല്ല.


വഞ്ചിക്കപ്പെട്ട പാർട്ടി അടിമകൾ ആയല്ലാതെറാൻ മൂളികൾ ആയല്ലാതെ.


അത്രക്ക് ഷണ്ഡീകരിക്കപ്പെട്ടിരിക്കുന്നു.


അതുകൊണ്ട് തന്നെ, എന്തെല്ലാം അടിച്ചമർത്തൽ നടന്നാലും രണ്ടാം സ്വാതന്ത്ര്യസമരം സാധ്യമല്ല


ജാതീയവും മതപരവുമായ വെറുപ്പും കളവും ഉണ്ടാക്കുന്ന വർഗ്ഗീയ ലഹളകളും കലാപങ്ങളും മാത്രമാണ് ഇന്ത്യക്കാരന് സമരം.


സ്വാതന്ത്ര്യം എന്തെന്നുംസാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നുംതങ്ങൾ വഞ്ചിക്കപ്പെടുകമാത്രമാണെന്നും മനസ്സിലാക്കാത്ത ഇന്ത്യൻ ജനതക്ക് എന്ത് സ്വാതന്ത്ര്യം, എന്ത് സ്വാതന്ത്ര്യസമരം?


അവരെപ്പോഴും അധിനിവശ-അധികാരപക്ഷത്ത് മാത്രം. 


അവകാശവും സ്വാതന്ത്ര്യവും മറക്കുന്ന വെറുപ്പിന്റെ പക്ഷത്ത് മാത്രം.


അതാണ് ഫാസിസ്റ്റുകളുടെ ധൈര്യവും.


ഫാസിസ്റ്റുകൾ സൃഷ്ടിക്കുന്നത് ആത്മനാശത്തിൽ ആവേശഭരിതരാവുന്ന അടിമകളെ


ഫാസിസ്റ്റുകൾ ഒരുക്കുന്നത് ആത്മനാശത്തെ വളർച്ചയും ഉയർച്ചയുമായിക്കണ്ട് അഭിമാനിക്കുന്ന അടിമകളെ.


ഫാസിസ്റ്റുകൾ ഉണ്ടാക്കുന്നത് തളർച്ചയെ വളർച്ചയായി കാണുന്ന, രോഗത്തെആരോഗ്യമായി ദർശിക്കുന്ന മൂഢരെ.


 നിലക്ക് സ്വാതന്ത്ര്യ നിഷേധത്തിന്റെയും വെറുപ്പിന്റെയും വിഭജനത്തിന്റെയുംആത്മനാശത്തിന്റെയും അണുബോംബുകളായി മാറ്റിയിരിക്കുന്നു ഫാസിസ്റ്റുകൾ ഇന്ത്യൻ ജനതയെഅവരുടെ അണികളെപല പേരുകളിൽ 


രാജ്യത്തെ ജനാധിപത്യവൽക്കരിക്കേണ്ട ഭരണകൂടം ഫാസിസത്തിന്റുതാകുമ്പോൾ ജനാധിപത്യത്തെപിച്ചിച്ചീന്തുന്നു


ഫാസിസ്റ്റുകൾ ജനാധിപത്യത്തിന്റെ പേരും വേഷവും ധരിച്ച് ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നു


********


ഫാസിസ്റ്റുകളോട് പറയാനുള്ളത്തെമ്മാടികളെയും കള്ളന്മാരെയും തോൽപ്പിക്കാൻ സാധിക്കില്ലഎന്നതിനാൽ ശരിയും സത്യവും  തെമ്മാടികൾക്കും കള്ളന്മാർക്കും സ്വന്തമെന്നർത്ഥമില്ല.


********


അതിന് ഫാസിസ്റ്റുകൾക്ക് ഇന്ത്യയെ പൂർണമായും കൈപ്പിടിയിൽ കിട്ടിയിട്ടില്ല.


ഇപ്പോൾ ജനാധിപത്യത്തിന്റെ വേഷം കെട്ടിജനാധിപത്യത്തിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച്, അതേജനാധിപത്യത്തെ ഞെക്കിക്കൊന്നു കൊണ്ടിരിക്കുന്നു ഫാസിസ്റ്റുകൾ.


ജനാധിപത്യത്തിന്റെ പേരിൽ ജനാധിപത്യത്തെ ഞെക്കിക്കൊല്ലുന്ന  പണിയൊന്ന് പൂർത്തിയാകട്ടെ.


പൂർത്തിയാകും വരെ ഇങ്ങനെയൊക്കെ തോന്നിപ്പിക്കുംഇത്രയൊക്കെയേ ഉള്ളൂവെന്ന് വരുത്തും


ഇപ്പോൾ തന്നെ ആവുന്നത്ര നിരപരാധികളെ ഭീകരവാദികളും തീവ്രവാദികളും ആക്കി ചിത്രീകരിച്ച്ഭീഷണിപ്പെടുത്തിയും ജയിലിലിട്ടും കൊണ്ടിരിക്കുന്നുണ്ട് വഴിയിൽ സ്വന്തം ഫാസിസ്റ്റ് അജണ്ടനടപ്പാക്കിക്കൊണ്ട്.


വർഗ്ഗീയവിഷവും വെറുപ്പും വിഭജനവും തലയിൽകയറ്റി ആവേശം കൊള്ളുന്നവർക്ക് ഒരുതരംക്രൂരവിനോദത്തിന്റെ ആവേശമാണ്അവർക്കിതൊന്നും മനസ്സിലാവില്ലവിഷയമല്ല.


*******