Saturday, March 14, 2026

ടൈറ്റാനിക് പോലെ ഇന്ത്യൻ ജനാധിപത്യവും ഐസ്ബർഗിൽ തട്ടി തരിപ്പണമായി

 മോദിയെ കുറ്റം പറഞ്ഞിട്ടും എതിരിട്ടിട്ടും കാര്യമില്ല.


മോദി ഐസ്ബർഗിന്റെ അറ്റം മാത്രമാണ്.


മോശമായ ഐസ്ബർഗിന്റെ മോശമായ അറ്റം.


അറ്റം, അല്ലെങ്കിൽ അറ്റത്ത്, ഒന്നല്ലെങ്കിൽ മറ്റൊന്ന് വരും. 


ഒരുപോലെ ഐസ്ബർഗിനോളം മോശമായത്, അപകടകരമായത്.


ഒരിക്കലും ഒരുവിധവും തകരില്ലെന്ന് കരുതപ്പെട്ട ടൈറ്റാനിക് തകർന്ന് തരിപ്പണമായത് പോലെ തന്നെയാണ് ഏറ്റവും വലുതെന്ന് കണക്കപ്പെട്ട ഇന്ത്യൻ ജനാധിപത്യവും ഈ ഐസ്ബർഗിൽ തട്ടി തരിപ്പണമായത്. 


ഇലക്ഷൻ കമ്മീഷനും മറ്റ് കുറെ ഏജൻസികളും കൂടി ചേർന്നുണ്ടാവുന്നത് കൂടിയാണ് ഈ ഐസ് ബർഗ് എന്ന് വരുമ്പോൾ അതാർക്കും പ്രതീക്ഷിക്കാനാവാത്തവിധം കാണാനാവാത്തതും നേരിടാനാവാത്തതും വിധമുള്ള ഐസ്ബ്സർഗ് തന്നെയായി.


മുസ്ലിം വിരോധമല്ലാത്ത വേറൊന്നും തലയിലില്ലാത്ത ആളുകളെയും സംഘത്തെയും ഭരണം ഏല്പിച്ചതിന്റെ ഗതികേടാണ് രാജ്യം ഇന്നനുഭവിക്കുന്നത്


ആഭ്യന്തരമായ കുത്തിത്തിരിപ്പിന് വേണ്ടി മാത്രം അന്താരാഷ്ട്രനയം ഉണ്ടാക്കി രാജ്യത്തെ കുത്തുപാള എടുപ്പിക്കുന്നവർ.


ഫലത്തിൽ സ്വന്തം രാജ്യനിവാസികളെയും മറ്റ് രാജ്യങ്ങളെയും ഒരുപോലെ ശത്രുക്കളാക്കുന്നവർ.


ഇവർ ഇതേ കാരണം വെച്ച് ഇസ്രായേലിനും അമേരിക്കക്കും പിന്തുണ നൽകി


അതും ആരും പോകാത്ത സമയത്ത് ലോകകുറ്റവാളിയുടെ അടുത്തേക്ക് അങ്ങോട്ട് ചെന്ന് കൊണ്ട്.


എന്താ കാരണം


മുസ്ലീം വിരോധംമുസ്ലിംകളോട് വെച്ചുപുലർത്തുന്ന ഉള്ളിലെ വെറുപ്പ്. മുസ്ലിംകളോട് ഇസ്രായേൽരാജ്യവും നെതന്യാഹുവും ചെയ്തുകാണിക്കുന്നത് കണ്ടുള്ള ആനന്ദാതിരേകത്താൽ.


ഇവരുടെ പിന്തുണ കിട്ടിയാൽ ഇസ്രായേലും അമേരിക്കയും നശിക്കാൻ വേറെ എവിടെയെങ്കിലുംപോകണോ


കാർമേഘം കൊണ്ട് റഡാറിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ ഇവരുടെ പിന്തുണ പോരെ ഇസ്രായേലിനുംഅമേരിക്കക്കും സ്വന്തം കുഴി തോണ്ടാൻസംഗതി കട്ടപ്പൊകയാവാൻ? അതിന്റെ ലക്ഷണം കണ്ടുതുടങ്ങിയിട്ടുമുണ്ട്.


മുസ്ലീം വിരോധത്തിനുമപ്പുറം എന്താണ് ഇസ്രായേലിനും അമേരിക്കക്കും പിന്തുണ നൽകാൻകാരണം


അതൊക്കേയുണ്ട്.


ഇസ്രായേലും അമേരിക്കയും ജയിക്കുമെന്ന് അവരങ്ങ് ഉറപ്പിച്ചതിനാൽ


എന്തായലും ജയിക്കുന്നവരുടെ കൂടെ കൂടാം എന്ന് കരുതിയതിനാൽ.


ഇനിയുണ്ടാവുന്ന ഇറാൻ എന്തായാലും ഇസ്രായേലും അമേരിക്കയും നിശ്ചയിച്ച് ഉണ്ടാക്കിയംഗീകരിക്കുന്ന തരത്തിലുള്ളതായിരിക്കും എന്നുറപ്പിച്ചതിനാൽ.


എങ്കിൽ ഉണ്ടാവാൻ പോകുന്ന ആ ഇറാനുമായും, ഈ കണക്കൊന്നും പറയാതെ തന്നെ, അല്ലെങ്കിൽ ഈ കണക്ക് മുഴുവൻ പറഞ്ഞുതന്നെ ചങ്ങാത്തത്തിൽ ആക്കാമല്ലോ എന്ന കണക്കുകൂട്ടലിൽ.


ഏത് വിധേനയും കച്ചവടം ലാഭം. സത്യവും നീതിയും ധർമ്മവും ബാധകമല്ല. 


പ്രത്യേകിച്ചും മറുഭാഗത്ത് നഷ്ട്രപ്പെടുന്നവർ മുസ്ലിമും ഇസ്ലാമും ആണെന്ന് തോന്നുന്നുണ്ടെങ്കിൽ 


ഇസ്രായേലിന് ഇങ്ങനെ ഈയൊരു പിന്തുണ കൊടുത്താൽ അഭ്യന്തരരാഷ്ട്രീയത്തിലെ വെറുപ്പുംവിദ്വേഷവും വളർത്താൻ പുറത്ത് നിന്നും ഇന്ധനം കൊണ്ടുവരാം എന്ന് മനസ്സിലാക്കിയതിനാൽ.


പക്ഷേഇപ്പോൾ കളി മാറി


കളി ഇറാന്റെ കയ്യിലാണ്


ബോൾ ഇറാന്റെ കാലുകളിലാണ്.


ഇസ്രായേലും അമേരിക്കയും നിശ്ചയിച്ചുണ്ടാവുന്ന ഇറാൻ ഉണ്ടാവുകയില്ല. 


തങ്ങൾ അനുശോചിക്കാതെ വിട്ടുനിന്ന, ഇസ്രായേലും അമേരിക്കയും കൂടി കൊന്ന പഴയ അതേ ഖാം നയിയുടെ ഇറാൻ തന്നെ ഇറാനിൽ തുടരും.


എന്ത് ചെയ്യും ?


ഒരു പിടിയുമില്ല.


ജപ്പാൻകാരി ഭാര്യയുള്ള വിദേശകാര്യമന്ത്രി കൈമലർത്തുന്നു


അയാൾക്ക് വിദേശങ്ങളിലാണ് കൂടുതൽ താല്പര്യം.


ഇവിടെ ഗ്യാസ് ഇല്ല.


പെട്രോള് എപ്പോൾ വേണമെങ്കിലും തീരാം.


വെറുപ്പും കളവും വിദ്വേഷവും അച്ഛൻ ഇസ്രായേലും നെതന്യാഹുവും കൊണ്ടുവരില്ല പെട്രോളുംഗ്യാസും.


ലോകത്താകെയും പെട്രോളിനും ഗ്യാസിനും വില നന്നേ കുറയുമ്പോഴും വെറുപ്പും കളവുംവിദ്വേഷവും കൊണ്ട് ഇവിടെ വില കൂട്ടാൻ സാധിച്ചിരുന്നു.


പക്ഷേ, അങ്ങനെ ജനങ്ങളെ ചൂഷണം ചെയ്യാനും ഗ്യാസും പെട്രോളും കൊണ്ടുവരാൻ സാധിക്കേണ്ടതില്ലേ?


ഇസ്രായേലിനെ തള്ളിപ്പറയാതെ ഇറാൻ സ്വീകരിക്കില്ല.


തള്ളിപ്പറയേണ്ട ഇസ്രായേൽ ആണെങ്കിൽ ഭാരത നാരിയുടെ / ഭാരത മാതാവിന്റെ പുതിയഭർത്താവാണ് എന്ന് മോദി തന്നെ മാലയിട്ടും മാല സ്വീകരിച്ചും പറഞ്ഞുപോയിരിക്കുന്നു.


അങ്ങനെ പുതിയ സംബന്ധ വകയിൽ ഭാരതമക്കളുടെ പുതിയ പിതാവും ആയിരിക്കുന്നുഇസ്രായേൽ എന്ന് മോദി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്ന 


സംബന്ധമാണല്ലോ പ്രധാനം, പണ്ടേ ശീലം.


അതുകൊണ്ട് എപ്പോൾ വേണമെങ്കിലും എവിടെനിന്ന് വേണമെങ്കിലും പുതിയ പിതാവ് വരാംഭാരതമക്കൾക്ക് എന്ന് സാരം.


ഇനിയിപ്പോൾ ഭാരത മക്കൾക്ക് കുറെ പുതിയ പിതാക്കന്മാരെ ഉണ്ടാക്കേണ്ട ഗതികേടിലാണ്. ഓരോയിടത്ത് പോകുമ്പോഴും സ്വന്തം വായാടിത്തം വെച്ച് ഓരോ പിതാവ്. 


മാതാവ് ഒന്ന് തന്നെ. ഭാരതമാതാവ്.


പക്ഷേ, നിലവിലെ സംബന്ധക്കാരൻ ഇസ്രായേലും അമേരിക്കയും ജയിക്കുന്ന ഒരു സാധ്യതയും കാണുന്നില്ല.


പോരാത്തതിന് തന്റെ കൂടെയുള്ളകളവ് ഭക്ഷണമാക്കുന്നവെറുപ്പ് വസ്ത്രമാക്കുന്ന ഫാസിസ്റ്റ്സംഘത്തേ ഒഴിച്ചുനിർത്തിയാൽലോകമാനസ്സാക്ഷി മൊത്തം ഇറാന്റെ കൂടെയാണ്.


ഇസ്രായേലും അമേരിക്കയും ചിത്രത്തിൽനിന്ന് പുറത്താണ്.


അതുകൊണ്ടിപ്പോൾ എങ്ങനെയും ഇറാനെ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയാണ്


അമ്മക്ക് സംബന്ധമുണ്ടാക്കാൻ മക്കൾക്ക് പുതിയ പിതാവായി അവതരിക്കുമോ എന്നറിയാൻ.

ഇന്ത്യയുമായി ഇറാന് ശത്രുത ഉണ്ടാവേണ്ട, ഉണ്ടാക്കേണ്ട ആവശ്യമില്ല.

ഇന്ത്യയുമായി ഇറാന് ഇതുവരെ ഒരു ശത്രുതയും ഇല്ല.

ഇന്ത്യയുമായി ഇറാന് ശത്രുത ഉണ്ടാവേണ്ട, ഉണ്ടാക്കേണ്ട ആവശ്യവും ഇല്ല.

അമേരിക്കയുമായും ഇസ്രയേലുമായുമല്ലേ ഇറാൻ യുദ്ധം ചെയ്യുന്നത്? 

അഥവാ ഇറാനുമായല്ലേ അമേരിക്കയും ഇസ്രയേലും യുദ്ധം ചെയ്യുന്നത്?

അക്കാര്യത്തിൽ നീതിയുടെയും നേരിന്റെയും പക്ഷത്ത് നിന്ന് തെമ്മാടികൾക്കെതിരെ ന്യായം പറഞ്ഞ് സംസാരിക്കുമ്പോൾ അതിൽ ഒരുതരം ഇന്ത്യാവിരുദ്ധതയും ഇല്ല, അതിൽ ഒരുതരം ഇന്ത്യാവിരുദ്ധതയും കാണേണ്ടതും ഇല്ല.

രാജ്യസ്നേഹി ആവാൻ കളവ് പറയുകയും കളവിന് കൂട്ടുനിൽക്കുകയും കളവിനെ കളവ് കൊണ്ട് ശക്തിപ്പെടുത്തുകയും വേണമെന്നുണ്ടോ?

അമേരിക്കക്ക് വേണ്ടി ഏകപക്ഷീയമായി ഇറാനെ ശത്രുരാജ്യം ആക്കേണ്ട കാര്യവും, ഇന്ത്യ ഇറാന്റെ ശത്രുരാജ്യം ആവേണ്ട കാര്യവുമില്ല.

ഇസ്രായേൽ ആണെങ്കിൽ ഭാരത നാരിയുടെ / ഭാരത മാതാവിന്റെ പുതിയ ഭർത്താവാണ്.

ഇസ്രായേലിനെ തള്ളിപ്പറയാതെ ഇറാൻ അങ്ങോട്ട് സ്വീകരിക്കില്ല.


ഇസ്രായേൽ ആണെങ്കിൽ ഭാരത നാരിയുടെ / ഭാരത മാതാവിന്റെ പുതിയ ഭർത്താവാണ്.


സംബന്ധ വകയിൽ ഭാരതമക്കളുടെ പുതിയ പിതാവും ആയിരിക്കുന്നു ഇസ്രായേൽ.


സംബന്ധമാണല്ലോ പണ്ടേ ശീലം.


അതുകൊണ്ട് എപ്പോൾ വേണമെങ്കിലും പുതിയ പിതാവ് വരാം ഭാരതമക്കൾക്ക്.


ഇനിയിപ്പോൾ ഭാരത മക്കൾക്ക് കുറെ പുതിയ പിതാക്കന്മാരെ ഉണ്ടാക്കേണ്ട ഗതികേടിലാണ്


ഓരോയിടത്ത് പോകുമ്പോഴും ഓരോ പിതാവ്. 


മാതാവ് ഒന്ന് തന്നെ. ഭാരതമാതാവ്.


കാരണം നിലവിലെ സംബന്ധക്കാരൻ ഇസ്രായേലും അമേരിക്കയും ജയിക്കുന്ന ഒരു സാധ്യതയും കാണുന്നില്ല.


പോരാത്തതിന് തന്റെ കൂടെയുള്ളകളവ് ഭക്ഷണമാക്കുന്നവെറുപ്പ് വസ്ത്രമാക്കുന്ന ഫാസിസ്റ്റ്സംഘത്തേ ഒഴിച്ചുനിർത്തിയാൽലോകമാനസ്സാക്ഷി മൊത്തം ഇറാന്റെ കൂടെയാണ്.


ഇസ്രായേലും അമേരിക്കയും ചിത്രത്തിൽനിന്ന് പുറത്താണ്.

ഗൾഫ് രാജ്യങ്ങൾക്ക് തുപ്പാനും വയ്യ, വിഴുങ്ങാനും വയ്യ.

അമേരിക്കൻ സൈനികതാവളങ്ങൾ ഗൾഫ് രാജ്യങ്ങൾക്ക് ബാധ്യതയാവുന്നുഅരക്ഷയൊരുക്കുന്നു


അമേരിക്കൻ സൈനികതാവളങ്ങൾക്ക് സുരക്ഷ ഒരുക്കൽ ഗൾഫ് രാജ്യങ്ങൾക്കു പണി


ഗൾഫ് രാജ്യങ്ങളെ രക്ഷിക്കാനെന്ന് പറഞ്ഞ് വന്ന അമേരിക്കക്കാരെ രക്ഷിക്കാൻ ഗൾഫ് രാജ്യങ്ങൾപാടുപെടുന്നു


അമേരിക്കക്ക് വേണ്ടി ഗൾഫ് രാജ്യങ്ങൾക്ക് ഒരുകുറെ ബലികൊടുക്കേണ്ടി വരുന്നു.


അമേരിക്കൻ സൈനികതാവളങ്ങൾ ഗൾഫ് രാജ്യങ്ങൾക്ക് വേണ്ടിയായിരുന്നില്ലപകരം ഇസ്രായേലിന്വേണ്ടിയായിരുന്നു എന്ന തിരിച്ചറിവും ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടാവുന്നു.


രക്ഷിക്കാനെന്ന പേരിൽ തങ്ങളെ വളഞ്ഞു ചുറ്റി അമേരിക്ക കെണിച്ചിരിക്കുകയാണെന്നും  ഗൾഫ്രാജ്യങ്ങൾ മനസ്സിലാക്കിതുടങ്ങുന്നു.


പക്ഷേ അമേരിക്കൻ വേലക്കാരായി നിലകൊള്ളുന്ന ഗൾഫ് ഭരണകൂടങ്ങൾക്ക് വേറെന്ത് ചെയ്യാം


തുപ്പാനും വയ്യവിഴുങ്ങാനും വയ്യ.

Friday, March 13, 2026

അമേരിക്കൻ താവളങ്ങൾ ഉള്ള രാജ്യങ്ങളുടെ നിലപാടല്ല ഇന്ത്യ എടുക്കേണ്ടത്.

 ഇറാനെ അമേരിക്കയും ഇസ്രായേലും ആക്രമിച്ചതിൽ: 


“അറബ് രാജ്യങ്ങളുടെ അതേ നിലപാടാണ് ഇന്ത്യയും എടുത്തിട്ടുള്ളൂഇന്ത്യക്കും എടുക്കാൻസാധിക്കൂ.


അതേആ പറഞ്ഞതാണ് ശരി


അതങ്ങനെ തന്നെ പറഞ്ഞു സമ്മതിച്ചത് നന്നായി


ഇന്ത്യയും അറബ് രാജ്യങ്ങളെ പോലെ അമേരിക്കൻ പാവ രാജ്യമായി മാറുന്നു എന്നാണ് അങ്ങനെ പറയുന്നതിന്റെ, പറയേണ്ടിവരുന്നതിന്റെ അർത്ഥം. ഇന്ത്യയിലും ജനാധിപത്യമെന്ന് പേരിനെ ഉള്ളൂഎന്നർത്ഥം. 


അമേരിക്കൻ തെമ്മാടിത്ത മേൽക്കോയ്മക്ക് മുന്നിൽ ഇന്ത്യയും പരമാധികാര സ്വതന്ത്രരാജ്യമല്ലാതായിരിക്കുന്നു എന്നർത്ഥം 


നമ്മളൊക്കെ വിചാരിക്കുന്നതും ആഗ്രഹിക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്നതും പോലെ പരമാധികാര സ്വതന്ത്ര രാജ്യമല്ലാതായിരിക്കുന്നു ഇന്ത്യ ഇയ്യിടെയായി എന്നർത്ഥം.


ഇന്ത്യയിലും അമേരിക്കൻ പാവസർക്കാരാണ് ഉള്ളത് എന്ന് പറയാതെ പറയുകയുംസമ്മതിക്കുകയുമാണ് ഫലത്തിൽ “അറബ് രാജ്യങ്ങളുടെ അതേ നിലപാടാണ് ഇന്ത്യയുംഎടുത്തിട്ടുള്ളൂഇന്ത്യക്കും എടുക്കാൻ സാധിക്കൂ” എന്ന് പറയുമ്പോൾ നാം പറയാതെ പറയുന്നത്.


എല്ലാറ്റിനും അമേരിക്കൻ നിയന്ത്രണമുള്ളഅമേരിക്കൻ സമ്മതം വേണ്ട അറബ് പാവസർക്കാരുകൾ പോലെ പാവസർക്കാർ ഇന്ത്യയിലും എന്ന് എന്തോ വലിയ പുണ്യം പോലെ സമ്മതിക്കുന്നപറച്ചിലാണത്.


അത് തന്നെയാണ് ഈയുള്ളവൻ പറയാൻ ശ്രമിച്ചതും താങ്കളിപ്പോൾ പറഞ്ഞ് സമ്മതിക്കുന്നതും.


ഇന്ത്യയുമായി ഇറാന് ഇതുവരെ ഒരു ശത്രുതയും ഇല്ല.


ഇന്ത്യയുമായി ഇറാന് ശത്രുത ഉണ്ടാവേണ്ട, ഉണ്ടാക്കേണ്ട ആവശ്യവും ഇല്ല.


അമേരിക്കയുമായും ഇസ്രയേലുമായുമല്ലേ ഇറാൻ യുദ്ധം ചെയ്യുന്നത്


അഥവാ ഇറാനുമായല്ലേ അമേരിക്കയും ഇസ്രയേലും യുദ്ധം ചെയ്യുന്നത്?


അക്കാര്യത്തിൽ നീതിയുടെയും നേരിന്റെയും പക്ഷത്ത് നിന്ന് തെമ്മാടികൾക്കെതിരെ ന്യായം പറഞ്ഞ്സംസാരിക്കുമ്പോൾ അതിൽ ഒരുതരം ഇന്ത്യാവിരുദ്ധതയും ഇല്ലഅതിൽ ഒരുതരംഇന്ത്യാവിരുദ്ധതയും കാണേണ്ടതും ഇല്ല.


രാജ്യസ്നേഹി ആവാൻ കളവ് പറയുകയും കളവിന് കൂട്ടുനിൽക്കുകയും കളവിനെ കളവ് കൊണ്ട്ശക്തിപ്പെടുത്തുകയും വേണമെന്നുണ്ടോ?


അമേരിക്കക്ക് വേണ്ടി ഏകപക്ഷീയമായി ഇറാനെ ശത്രുരാജ്യം ആക്കേണ്ട കാര്യവും ഇന്ത്യ ഇറാന്റെ ശത്രുരാജ്യം ആവേണ്ട കാര്യവുമില്ല.


അറബ് രാജ്യങ്ങളെ ഇറാൻ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ല


പകരം ഇറാനെ അമേരിക്കയും ഇസ്രയേലും ഒരു കാരണവുമില്ലാതെ ആക്രമിച്ചപ്പോൾ ( അതുംഒന്നിനുമല്ലാതെ 47 വർഷങ്ങളായി ഉപരോധിച്ചുകൊണ്ട്അമേരിക്കൻ താവളങ്ങൾ അറബ്രാജ്യങ്ങളിലുള്ളത് കൊണ്ട് ഇറാൻ തിരിച്ച് ആക്രമിച്ചതാണ്അമേരിക്കയെഅമേരിക്കൻതാവളങ്ങളെ, അതിനാൽ അറബ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളെ. 


അക്കാര്യം അമേരിക്കയും ഇസ്രായേലും തങ്ങളെ ആക്രമിക്കുന്നതിന് മുൻപ് തന്നെ വ്യക്തമാക്കി പറഞ്ഞതുമാണ്.


ഇറാൻ പറഞ്ഞത് ചെയ്യുന്നു, ചെയ്തതും ചെയ്യാൻ പോകുന്നതും മാത്രം പറയുന്നു. 


കളവുകൾ മാറ്റിമാറ്റിപ്പറയുന്ന, ഗോൾ പോസ്റ്റ് മാറ്റിമാറ്റിക്കളിക്കുന്ന അമേരിക്കയുടെ രീതി ഇറാന് അറിയില്ല, അറിയേണ്ട.


ഇക്കാര്യം ഏറെക്കുറെ അറബ് രാജ്യങ്ങൾക്കൊക്കെയും മനസ്സിലാവുകയും ചെയ്തിട്ടുണ്ട്.


ആക്രമണം തുടങ്ങിയത് ഇറാനല്ലഅമേരിക്കയും ഇസ്രയേലുമാണ് ആക്രമണം തുടങ്ങിയത്


അമേരിക്കയും ഇസ്രയേലും തുടങ്ങിയ  ആക്രമണത്തിന്റെ കാര്യത്തിൽ ഇന്ത്യ എവിടെനിൽക്കുന്നു?


അതാണ് ചോദ്യം?


തിരിച്ചടിച്ചത് വെച്ചല്ല നിലപാട് എടുക്കേണ്ടത്


തിരിച്ചടിക്കുന്നത് പ്രതിരോധമാണ്അനിവാര്യമാണ്


തിരിച്ചടിക്കേണ്ടിവരുന്നതാണ്.


ആദ്യം ആക്രമിച്ചതിലെ തെറ്റും ശരിയും പറഞ്ഞാണ് നിലപാടെടുക്കേണ്ടത്


അമേരിക്കയും ഇസ്രായേലും എന്തായാലും ജയിക്കുമെന്ന് കരുതിയല്ല, അങ്ങനെ ജയിക്കുന്നവരുടെ കൂടെ നിൽക്കാം എന്ന് കരുതിയുമല്ല നിലപാടെടുക്കേണ്ടത്. 


ജയിക്കുന്നവരുടെ കൂടെ നിൽക്കാം എന്ന് കരുതി നിലപാടെടുക്കുന്നത് ശുദ്ധകാപട്യമാണ്.


അതും എത്രയോ കാലമായി ഉപരോധിക്കുന്നവർ തന്നെ ഇറാനെ ആക്രമിക്കുമ്പോൾ അതിൽകൃത്യമായ നിലപാടെടുക്കേണ്ട രാഷ്ട്രീയവും ജിയോപോളിറ്റിക്കൽ വിഷയങ്ങളും അടങ്ങിരിപ്പുണ്ട്.


അമേരിക്കൻ താവളങ്ങൾ ഉള്ള രാജ്യങ്ങളുടെ നിലപാടല്ല ഇന്ത്യ എടുക്കേണ്ടത്.  


അവർ പാവരാജ്യങ്ങളും പാവസർക്കാരുകളും ആണ്


അമേരിക്കൻ പാവരാജ്യങ്ങളായ അറബ് രാജ്യങ്ങളെ ഇന്ത്യ പുന്തുണക്കുന്നത് സ്നേഹം കൊണ്ടല്ലഅമേരിക്കക്ക് പിന്തുണ നൽകുന്നതിന്റെ വേറൊരു വളഞ്ഞ് മൂക്കുപിടിക്കുന്ന ഭാഷ്യമാണ് ഇന്ത്യയുടെ പിന്തുണ


യജമാനന് വേണ്ടി എന്തും ചെയ്യാൻ വിധിക്കപ്പെട്ട യജമാനന്റെ വേലക്കാരന് എന്തും ചെയ്യാൻവിധിക്കപ്പെട്ടവൻ എന്നതിനെ യോഗ്യതയായിക്കണ്ട് കൊടുക്കുന്ന പിന്തുണ.


 പിന്തുണയജമാനൻ ആഗ്രഹിച്ച് ലക്ഷ്യമിടുന്നത് പോലെ അറബികളെയും ഇറാനെയുംതമ്മിലടിപ്പിച്ച് ചോര കുടിക്കാൻ കൂടിയാണ്


ഫലത്തിൽ മുസ്ലിംകൾ തമ്മിലടിച്ച് മരിക്കാനുള്ള ഫാസിസ്റ്റ് മുസ്ലിം വിരുദ്ധതയിൽ ഊന്നിയുള്ളപിന്തുണയാണ് ഗൾഫ് രാജ്യങ്ങൾക്കെന്ന് പറഞ്ഞ് നൽകുന്ന കപട പിന്തുണ, കാപട്യം


ഷിയാ സുന്നി സംഘർഷമാക്കി ചിത്രീകരിക്കാനും മാറ്റാനുമുള്ള ഫാസിസ്റ്റ് മുസ്ലിം വിരുദ്ധതയുടെക്രൂരവിനോദ പിന്തുണ


ശരിയായ മുതലക്കണ്ണീര് മാത്രമായ പിന്തുണ


യുദ്ധം അമേരിക്കയും ഇസ്രായേലും ഏകപക്ഷീയമായി ഇറാന്റെമേൽ അടിച്ചേൽപ്പിക്കുമ്പോൾപിന്തുണയും എതിർപ്പും അവർക്കിടയിലാണ്അവരിലാർക്ക് എന്നതാണ് വിഷയം.


ഉസ്മാനും രമേശനും തമ്മിലുള്ള അടിയിൽ അങ്ങെവിടെയോ ഉള്ള തോമസിനല്ല പിന്തുണനൽകേണ്ടത്


ഉസ്മാനും രമേശനും ഇടയിൽ അടിയുണ്ടാവാൻ കാരണമായ സംഗതികൾ വിലയിരുത്തി അതിൽരണ്ടാലൊരു ഭാഗത്ത് നിൽക്കുകയും തെറ്റായ അടിപിടിയാണെങ്കിൽ അത് നിർത്തിക്കാൻ വേണ്ടത്ചെയ്യുകയുമാണ് വേണ്ടത്


അല്ലാതെ ക്രൂരവിനോദിയായി നോക്കിയിരുന്ന് ചിരിക്കുകയല്ല. പങ്കുപറ്റാൻ മാത്രം ജയിക്കുന്നവന്റെ കൂടെ നിൽക്കുകയല്ല നീതിബോധം, മനസ്സാക്ഷിയോടുള്ള നീതി.


തെറ്റായി ആക്രമിച്ചവന് താവളവും പിന്തുണയും നൽകുന്ന പാവകൾക്ക് പിന്തുണ നൽകുകഎന്നുവെച്ചാൽ തെറ്റായി ആക്രമിച്ചവന് പിന്തുണ നൽകുന്നതിന് തുല്യമാണ്.