Saturday, May 16, 2026

രാജ്യത്തെ ഭരണകൂടമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഭാഷ്യം പുതിയ ഭാരതീയ ഫാസിസ്റ്റ് സനാതന ഭാഷ്യം.

ഭരണകൂടം പറയുന്ന കളവ് സത്യമാകും


ഭരണകൂടം ചെയ്യുന്ന അനീതി നീതിയാവും.


ഭരണകൂടം നടത്തുന്ന അക്രമം ക്രമമാവും.


അതാണ് പുതിയ ഭാരതീയ ഫാസിസ്റ്റ് സനാതന ഭാഷ്യത്തിന്റെ മികവ്.


രാജ്യത്തെ ഭരണകൂടമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഭാഷ്യം പുതിയ ഭാരതീയ ഫാസിസ്റ്റ് സനാതന ഭാഷ്യം.


കളവും ക്രൂരതയും അനീതിയും മാത്രം തന്നെ ഭാഷയും ആയുധവുമാക്കുന്ന ഫാസിസ്റ്റ്ഭരണകൂടത്തിൻ്റെ അപകടം നിങ്ങൾക്ക് മനസ്സിലാവില്ല


ഫാസിസ്റ്റ് ഭരണകൂടത്തിന് കളവും ക്രൂരതയും അനീതിയും സത്യമായും നീതിയായുംഅവതരിപ്പിക്കാൻ പത്രങ്ങളുണ്ടാവും ചാനലുകളുണ്ടാവുംനടപ്പാക്കാൻ പട്ടാളവും പൊലീസുംഉണ്ടാവും.


സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന നിങ്ങൾക്കോ?


ഒന്നുമുണ്ടാവില്ല.

നിങ്ങളുടെ ശബ്ദം എവിടെയും എത്തില്ല.


ഫാസിസ്റ്റ് ഭരണകൂടതാല്പര്യം പടച്ചും ചാർത്തിയും വിടുന്ന നിങ്ങളെ കുറിച്ച കളവ്തന്നെയായ വാർത്തകൾ സത്യമായി രാജ്യമൊട്ടാകെ പടർന്നു പ്രചരിക്കും.


നിങ്ങൾ തീവ്രവാദിയും ഭീകരവാദിയും കള്ളനും ആകും


ഭരണകൂടത്തിന് ആരെ വേണമെങ്കിലും അങ്ങനെ തീവ്രവാദിയും ഭീകരവാദിയും കള്ളനും ആക്കിചിത്രീകരിക്കാൻ സാധിക്കും


മുൻപ് അധിനിവേശ ശക്തികൾ സ്വതന്ത്രസമര സേനാനികളെ ചിത്രീകരിച്ചത് പോലെ ഫാസിസ്റ്റ്ഭരണകൂടത്തിനും സാധിക്കും.


ജർമ്മൻ ഫാസിസ്റ്റുകൾ ചിത്രീകരിച്ചത് പോലെ.


നിങ്ങൾ പറയുന്ന സത്യം എവിടെയും എത്തില്ലആരും കേൾക്കില്ല.


ഭരണകൂടത്തിൻ്റെ കളവിനും ക്രൂരതയ്ക്കും അനീതിക്കും രാജ്യസ്നേഹമെന്ന പേര് വരും


നിങ്ങൾ പറയുന്നആവശ്യപ്പെടുന്ന സത്യത്തിനും നീതിക്കും സ്നേഹത്തിനും രാജ്യദ്രോഹമെന്നതീവ്രവാദമെന്ന പേര് വീഴും.


നിങ്ങൾക്ക് നിസ്സഹായനായി മരിച്ചു വീഴുക മാത്രം സാധിക്കും.


********



യഥാർത്ഥത്തിലോ?


രാജ്യം വേറെഭരണകൂടം വേറെ.


രാജ്യം കുബുദ്ധി ഉണ്ടാക്കുന്നതല്ല.


ഭരണകൂടം കുബുദ്ധികൾക്ക് വേണ്ടി കുബുദ്ധികൾ ഉണ്ടാക്കുന്നത്.


രാജ്യം കൂട്ടായ്മ കൊണ്ട്കൂട്ടായ്മക്ക് വേണ്ടിഒരുമ നൽകുന്ന ശക്തിക്കും സംരക്ഷണത്തിനുംവേണ്ടി ഉണ്ടാവുന്നത്.


കൂട്ടത്തിൽ നിൽക്കുന്ന ധൈര്യമാണ് രാജ്യം നൽകുന്ന ധൈര്യം.


ഭരണകൂടം എന്ന് നാം തെറ്റിദ്ധരിക്കുന്ന ഭരണകൂട പാർട്ടി പലപ്പോഴും  കൂട്ടായ്മയെയുംഒരുമയെയും ശക്തിയെയും സംരക്ഷണത്തെയും തകർത്ത് മാത്രം വളരുന്നത്


ജനങ്ങളെ മറന്ന്പകരം തങ്ങളെയും തങ്ങളുടെ പാർട്ടിയെയും അധികാരത്തെയും സംരക്ഷിക്കേണ്ടപട്ടാളശക്തിയായി ഫാസിസ്റ്റ് ഭരണകൂടം രാജ്യത്തെ മാറ്റുന്നു.


രാജ്യം എല്ലാവർക്കുമുള്ളത്


രാജ്യത്തിന് വകതിരിവിന്റെയും വിവേചനത്തിന്റെയും കണ്ണും കാതും ഇല്ല.


പക്ഷേഫാസിസ്റ്റ് ഭരണകൂടം രാജ്യത്തെ ഊറ്റിക്കുടിക്കുന്ന കൊക്കൂണുകൾ പോലെ


രാജ്യമെന്നത്  കൊക്കൂണുകൾ ആവുംകൊക്കൂണുകൾക്ക് വേണ്ടി എന്നാവും.


കൊക്കൂണുകളെ ചോദ്യം ചെയ്യുന്നഇല്ലായ്മ ചെയ്യുന്ന ഏതൊരു ശബ്ദവും ശ്രമവും തീവ്രതയുംഭീകരതയും ആവുംരാജ്യദ്രോഹമാവും.


ചിലർക്ക്ചില വിഭാഗത്തിന് മാത്രമെന്ന പോലെ ഫാസിസ്റ്റ് ഭരണകൂടത്തിൽ രാജ്യം.


ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും ഭരണകൂടം ആയത് പോലെ ഫാസിസ്റ്റ് ഭരണകൂടത്തിന്വകതിരിവിന്റെയും വിവേചനത്തിന്റെയും കണ്ണും കാതും ഉണ്ടാവും.


രാജ്യത്തിന് ഭരണകൂടത്തെ എന്തുമാക്കി മാറ്റാൻ പറ്റില്ല.


പക്ഷേഭരണകൂടത്തിന് രാജ്യത്തെ എന്തുമാക്കി മാറ്റാം


ഭരണകൂടത്തിന് ജനാധിപത്യമെന്നത് അധികാരത്തിലേറാനും രാജ്യത്തിന്റെ മാറ് പറിച്ചെടുക്കാനുമുള്ള ഏണിപ്പടികൾ. 


ജനങ്ങളിലേക്കും ജനങ്ങളുടെ മാറിലേക്കും കുളിരായും മഴയായും ഇറങ്ങിവരാനുള്ള ഏണിയല്ല ഭരണകൂടത്തിന് ജനാധിപത്യം.

Thursday, May 14, 2026

അവിടെയാണ് സവർണ്ണൻ വിഷയങ്ങളും ചർച്ചകളും പേടിയും നിശ്ചയിക്കുന്നത്.

സവർണ്ണൻ്റെ മുസ്ലിം വിരോധമായിരിക്കണം എല്ലാവരുടെയും മുസ്ലിംകളോടുള്ള നിലപാട്.


നായരെന്ന മുന്നോക്കവിഭാഗം (ഒപ്പം എല്ലാ സവർണ്ണ വിഭാഗങ്ങളും) എല്ലാ കാലത്തും എല്ലാപാർട്ടികളിലും ഉദ്യോഗതലത്തിലും മുന്നിൽ


ആർക്കും ഒരെതിർപ്പുമില്ല, ആർക്കും ഒരസ്വസ്ഥതയുമില്ല.


ആരും അത് എതിർക്കേണ്ടതുമില്ല, ആരും അതിൽ അസ്വസ്ഥപ്പെടേണ്ടതുമില്ല.


എതിർപ്പ് തോന്നണമെങ്കിലും അസ്വസ്ഥത ഉണ്ടാവണമെങ്കിലും നായന്മാർ (ഒപ്പം ഏത് സവർണ്ണ വിഭാഗവും) നേടിയതിൻ്റെ നാലിലൊന്നെങ്കിലും ആനുപാതികമായി മുസ്‌ലിംകൾ നേടണം.


നായർ വിഭാഗം കേരളത്തിൽ വെറും 12 ശതമാനം. മറ്റ് സവർണ്ണ വിഭാഗങ്ങൾ വളരേ കുറവ്.


പക്ഷേ എല്ലാ ഉയർന്ന തസ്തികകളിലും അധികാര കേന്ദ്രങ്ങളിലും ഉള്ള നായന്മാരുടെ (ഒപ്പം ഏത് സവർണ്ണ വിഭാഗത്തിന്റെയും) പ്രാതിനിധ്യം അവരുടെ ശതമാനത്തിനേക്കാൾ എത്രയോ ഉയർന്നത്.


ഇതിനൊക്കെ പുറമേ, മുസ്ലിം വിരോധവും സംവരണ വിരോധവും മാത്രം ന്യായമാക്കി നായന്മാർ (ഒപ്പം ഏത് സവർണ്ണ വിഭാഗവും) ഭൂരിപക്ഷവും നിലവിൽ ബിജെപിയിൽ.


എന്നാലും, ബിജെപി അല്ലാത്ത എല്ലാ പാർട്ടികളിലും നായന്മാർക്ക്  (ഒപ്പം ഏത് സവർണ്ണ വിഭാഗത്തിനും) കിട്ടുന്ന സ്ഥാനവും പ്രാതിനിധ്യവും മറ്റേതൊരു വിഭാഗത്തിനേക്കാളും എത്രയോ ഇരട്ടി.


തിരുവനന്തപുരം ജില്ലയിൽ ബിജെപിക്ക് കെട്ട് മുറുക്കാൻ സാധിച്ചത് എന്തുകൊണ്ടാണ്?


ഉത്തരം ലളിതം.


തിരുവനന്തപുരത്ത് നായന്മാരുടെ ശതമാനം 29 ആയത് കൊണ്ട്


മറ്റേതൊരു സവർണ്ണ വിഭാഗവും പോലെ തിരുവനന്തപുരത്ത് നായന്മാരിൽ മഹാഭൂരിപക്ഷവുംബിജെപിയിലാണ് എന്നതിനാൽ


എന്തുകൊണ്ട് കേരളത്തിൽ ആകെ വെറും 12 ശതമാനമുള്ള നായന്മാർ തിരുവനന്തപുരത്ത് 29 ശതമാനം ആയി എന്ന് മനസിലായിട്ടുണ്ടോ?


തിരുവനന്തപുരം ഉദ്യോഗസ്ഥ-അധികാര-ഭരണ സിരാകേന്ദ്രം ആയത് കൊണ്ട് നായന്മാർതിരുവനന്തപുരത്ത് 29 ശതമാനം ആയി?


അധികാരത്തിലും ഭരണത്തിലും ഉദ്യോഗത്തിലും ഏറെയും ചരിത്രപരമായി തന്നെ നായന്മാരും മറ്റ്സവർണ്ണ വിഭാഗങ്ങളും ആയിരുന്നു, ഇപ്പോഴും ആണ് എന്നതിനാലാണ് നായന്മാർതിരുവനന്തപുരത്ത് 29 ശതമാനം ആയത്.


നായന്മാർ സവർണരായത് സംബന്ധവകയിൽ അവിഹിതമായിട്ടായിരുന്നെങ്കിലുംഅധികാരത്തിലുംഭരണത്തിലും ഏറെയും ചരിത്രപരമായി തന്നെ നായന്മാരും മറ്റ് സവർണ്ണ വിഭാഗങ്ങളും ആയിരുന്നുഎന്നതാണ് വസ്തുതഅതാണ് വാസ്തവം.


ബിജെപിയിലാണ് ഒളിഞ്ഞും തെളിഞ്ഞും നായന്മാരിൽ മഹാഭൂരിപക്ഷവും നിലവിൽ എന്നിരിക്കെയുംമറ്റെല്ലാ മതേതര പാർട്ടികളിലും അവരുടെ പ്രാതിനിധ്യം വളരെ ഉയർന്നത്


എംഎൽഎമാരിലും മന്ത്രിമാരിലും നായന്മാരുടെ എണ്ണവും അനുപാതവും എക്കാലവും ഇക്കാലത്തും വളരെ ഏറെ മുന്നിൽ


ഏറ്റവും അവസാനം ഇന്നിപ്പോൾ കോൺഗ്രസിന് വന്ന മൂന്ന് മുഖ്യമന്ത്രി സ്ഥാനാർഥികളും നായന്മാർ.


എന്നാലും കേരളം വളരെ പേടിയോടെ ചർച്ച ചെയ്യുന്നത് കേരളത്തിലെ ഏറ്റവും വലിയ സമുദായമായ 27 ശതമാനമുള്ള മുസ്ലിംകളിൽ നിന്നും വല്ല വിധേനയും ഉപമുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോഉണ്ടായേക്കുമോ എന്നത് മാത്രമാണ്.


അവിടെയാണ് സവർണ്ണൻ വിഷയങ്ങളും ചർച്ചകളും പേടിയും നിശ്ചയിക്കുന്നത്


തങ്ങളുടെ ജാതീയ മേൽക്കോയ്മക്ക് തടസ്സവും ചോദ്യചിഹ്നവും ഉണ്ടാക്കിയവരെ വെറുക്കുന്ന, പേടിക്കുന്ന കോലത്തിലുള്ള ചർച്ചകൾ.


സവർണ്ണൻ്റെ മുസ്ലിം വിരോധമായിരിക്കണം എല്ലാവരുടെയും മുസ്ലിംകളോടുള്ള നിലപാട്.

മോദി വീണ്ടും ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്: ഇറാൻ യുദ്ധം കൊണ്ടുണ്ടായ എന്തോ പ്രത്യേക പ്രതിസന്ധിയാണെന്ന് വരുത്തിക്കൊണ്ട്.

 മോദി വീണ്ടും ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്


ജനങ്ങളോട് നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്.


അതും ഇറാൻ യുദ്ധം കൊണ്ടുണ്ടായ എന്തോ പ്രത്യേക പ്രതിസന്ധിയാണെന്ന് വരുത്തിക്കൊണ്ട്.


യഥാർത്ഥത്തിൽ  പ്രതിസന്ധിക്ക് കാരണം അങ്ങേയറ്റം പാളിപ്പോയ സാമ്പത്തികനയങ്ങളും അന്താരാഷ്ട്രനയങ്ങളും ആണെന്ന വസ്തുത മറച്ചുവെക്കാനുള്ള വേറൊരു ശ്രമം


എന്ത് പറഞ്ഞാലും എന്ത് സഭവിച്ചാലും തന്നെ പിന്തുണക്കുന്ന 38 ശതമാനം ജനത വിവരമില്ലാത്തവരായത് കൊണ്ട് തനിക്ക് എളുപ്പം വിജയിപ്പിക്കാവുന്ന മോദിയുടെ ശ്രമം


വെറും ഉള്ളുപൊള്ളയായ താൻ എന്തൊക്കെയോ ആണെന്ന് ജനങ്ങളുടെ മുമ്പിൽ വരുത്തിയ അതേ ശ്രമത്തിന്റെ തുടർച്ച.


പരാജയത്തെ ഇക്കാലമത്രയും മുസ്ലിംവിരുദ്ധതയും വെറുപ്പും കളവും കൊണ്ട് ശ്രദ്ധതിരിച്ചു മറച്ചുവെച്ചിരുന്നത് പോലെ മറ്റൊരു ശ്രമം.


ഇനിയങ്ങോട്ട് മുസ്ലിംവിരുദ്ധതയും വെറുപ്പും കളവും കൊണ്ട് മാത്രം എല്ലാം നടക്കില്ലഅതുംവെളിച്ചത്ത് വരും എന്നതിനാൽ കൂടിയുള്ള ഒരു മുൻകൂർജാമ്യം എടുക്കലാണ് മോദി നടത്തുന്നത്.


ജനങ്ങളുടെ കഷ്ടപ്പാടുകൾ ജനങ്ങളുടെ തന്നെ കൊള്ളരുതായ്മകളും അനാവശ്യങ്ങളും കൊണ്ടാണെന്ന് വരുത്താനുള്ള ഒരു മുൻകൂർജാമ്യം.


*********


ഒന്നും മനസ്സിലാക്കാതെ ഇറാനെ ആക്രമിക്കാൻ ഇസ്രായേലിനെ പിതാവാക്കി കൂടെ നിന്നു


എന്നിട്ട് എന്തായി?


ഇപ്പോഴിതാ അനുഭവിക്കുന്നു


ആർക്കും വേണ്ടാത്ത ഇസ്രായേലും പോയി എല്ലാവർക്കും വേണ്ട ഇറാനും പോയി 


പിന്നെയോ?


ഗത്യന്തരമില്ലാതെ ഇപ്പോൾ ജനങ്ങളെ ഉപദേശിക്കുകയാണ്


ചിലവ് ചുരുക്കാൻ.


അതും ആരാണ് ചിലവ് ചുരുക്കാൻ ജനങ്ങളെ ഉപദേശിക്കുന്നത്?


മുക്കായ മുക്കിലൊക്കെ പാർട്ടിക്ക് വേണ്ടി (രാജ്യത്തിന് വേണ്ടിയല്ലചുറ്റിനടന്ന് പ്രധാനമന്ത്രിസ്ഥാനംദുരുപയോഗം ചെയ്ത് അനാവശ്യ ചിലവുകളും ഇന്ധന ചിലവുകളും ഉണ്ടാക്കിയഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആൾ


അല്ലെങ്കിൽ തന്നെ ചിലവഴിക്കാൻ ഒന്നുമില്ലാതെ ശ്വാസംമുട്ടി നിൽക്കുന്ന ജനങ്ങളെ അനാവശ്യചിലവുകൾ മാത്രമുണ്ടാക്കി പാർട്ടിക്ക് വേണ്ടി (രാജ്യത്തിന് വേണ്ടിയല്ലനാട് ചുറ്റുന്ന ആൾ എന്തിന്ഉപദേശിക്കുന്നു?


ഇന്ത്യൻ സാമ്പത്തിക രംഗവും അന്താരാഷ്ട്രനയവും ഒന്നുമല്ലാതാക്കി ഒന്നുമറിയാത്ത പോലെ നല്ലപിള്ള ചമഞ്ഞ് ഉപദേശിക്കുകയാണ്.


കാർമേഘം ഉണ്ടായാൽ റഡാർ പ്രവൃത്തിക്കില്ലെന്നും അതിനാൽ ശത്രുവിനെ ആക്രമിക്കാമെന്നും മനസ്സിലാക്കിയ അതേ വിരുതൻ.