Tuesday, April 29, 2025

പഹൽഗാം ഭീകരാക്രമണം നല്കേണ്ടുന്ന പാഠങ്ങൾ:

പഹൽഗാം ഭീകരാക്രമണം നൽകേണ്ടുന്ന പാഠങ്ങൾ: 

സ്വന്തം രാജ്യം പ്രതിസന്ധിയിലാവുമ്പോൾ, അഭിപ്രായവ്യത്യാസങ്ങൾ മടക്കി കീശയിലിട്ട് ഒറ്റക്കെട്ടായി നിൽക്കണം. 

രാജ്യത്തിന് വേണ്ടി. 

രാജ്യനിവാസികൾക്ക് വേണ്ടി.

കപ്പലിന് ഓട്ടവീണാൽ മുങ്ങുന്നത് കപ്പലും കപ്പലിൽ ആ ഓട്ട ബോധപൂർവ്വം ഉണ്ടാക്കിയവരും മാത്രമല്ല.

ജനങ്ങളെ മുൾുനയിൽ നിർത്താൻ, ആ വഴിയിൽ ശ്രദ്ധതിരിച്ചുവിട്ടു സ്വന്തം അധികാരതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആ ഓട്ട ബോധപൂർവ്വം ഉണ്ടാക്കിയവർ മാത്രമല്ല കപ്പൽ മുങ്ങുമ്പോൾ മുങ്ങുക.

രാജ്യമാണ് മുങ്ങുക.

രാജ്യം തന്നെയായ രാജ്യനിവാസികളായ എല്ലാവരുമാണ് മുങ്ങുക.

രാജ്യം തന്നെയായ എല്ലാവരെയും ഉൾകൊള്ളുന്ന കപ്പലാണ് ഓട്ടവന്നു മുങ്ങുക.

ഒരുപക്ഷേ, അപ്പോഴും മുങ്ങാതെ രക്ഷപ്പെടുന്ന ഏകവിഭാഗം ബോധപൂർവ്വം കപ്പലിന് ഓട്ട ഉണ്ടാക്കിയവർ മാത്രമായിരിക്കും. 

കാരണം, ബോധപൂർവ്വം ഓട്ട ഉണ്ടാക്കിയവർ നാടിൻ്റെ കാര്യത്തിൽ ഉത്തരവാദിത്തബോധമുള്ളവരല്ല. അവരുടെ കാര്യത്തിൽ മാത്രം ഉത്തരവാദിത്തബോധമുള്ളവർ മാത്രമാണ്. 

നാടിനെ അവരുടെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നവർ

അത്തരക്കാർ ഓട്ടയുണ്ടാക്കാൻ പദ്ധതിയിട്ട പോലെ തന്നെ അവരുടെ സ്വന്തം തടിരക്ഷപ്പെടുത്താനും പദ്ധതികൾ തയ്യാറാക്കി വെച്ചിട്ടുണ്ടാവും. 

പലപ്പോഴും രക്ഷകരെ പോലെ നിന്ന് അഭിനയിച്ചു കൊണ്ട് തന്നെ, അങ്ങനെ നിങ്ങളുടെയൊക്കെയും മറ kപിടിച്ച്, സുരക്ഷിതരായി.

സ്വന്തം തീവ്ര - ഭീകര അധികാരതാത്പര്യങ്ങൾ സംരക്ഷിക്കാൻ മറയായി, ന്യായമായി രാജ്യത്തെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കി രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചവർ ആരായാലും അവർക്ക് വേണ്ടിയാണ് നമ്മുടെ ഈ ഒന്നിച്ചുനിൽക്കലെന്ന് ആരും അവരും തെറ്റിദ്ധരിക്കരുത്. 

ഈ ഒന്നിച്ചുനിൽക്കൽ നിരുപാധികമായും നമ്മുടെ ഈ രാജ്യത്തിനും രാജ്യനിവാസികൾക്കും വേണ്ടി മാത്രമാണ്.

പല പേരുകളിൽ പലതരം അവകാശവാദങ്ങൾ നടത്തി പ്രച്ഛന്നവേഷം കെട്ടിവരുന്ന ഭീകരതക്ക് കുടപിടിക്കാൻ വേണ്ടിയല്ല നാടിൻ്റെ ഈ ഒന്നിച്ചുനിൽക്കൽ. 

പകരം അത്തരക്കാർക്കെതിരെയാണ് ഈ ഒന്നിച്ചുനിൽക്കൽ.

അത്തരക്കാർ ആരായാലും, അവർ കരുതിക്കൂട്ടി ചെയ്യുന്ന കളവുകളും ക്രൂരതകളും മനസ്സിലാക്കാതെയല്ല, ചോദ്യംചെയ്യാതിരിക്കാനുമല്ല ഈ ഒന്നിച്ചുനിൽക്കൽ.

സ്വന്തം കളവുകളും ക്രൂരതകളും മറച്ചുപിടിക്കാൻ നാട്ടുകാരെ ബലികൊടുക്കുംവിധം നാട്ടുകാരെ പരസ്പരം ശത്രുക്കളാക്കി തമ്മിലടിപ്പിക്കാൻ രാജ്യരക്ഷയും രാജ്യസ്നേഹവും പോലുള്ള സംഗതികളുടെ മറപിടിക്കുന്ന ഭീകരതന്ത്രം മനസ്സിലാക്കാതെയുമാവരുത് നമ്മുടെ ഈ നാടിന് വേണ്ടിയുള്ള ഒന്നിച്ചുനിൽക്കൽ.

*******

1. ഒരു രാജ്യവും ഭീകരവാദികൾക്ക് താവളമൊരുക്കുന്ന രാജ്യമായിക്കൂട. 

ഒരു രാജ്യവും ഭീകരവാദികൾ തന്നെ ഭരിക്കുന്ന രാജ്യവും ആയിക്കൂട. 

2. ജനങ്ങളുടെ നാടാണ്.

ജനങ്ങൾക്ക് വേണ്ടി ഉണ്ടായ നാടാണ്.

ജനങ്ങൾ തന്നെയായ നാടാണ്.

നാട് തന്നെ ഒരു ജനസേവനം ആകണം. 

എങ്കിൽ നാട് ഭരിക്കുന്നവരും ജനങ്ങൾക്ക് വേണ്ടിy മാത്രമെന്നും ജനങ്ങളെ സേവിക്കാൻ മാത്രമെന്നും വരേണം. 

മറിച്ച് ജനങ്ങളെ ഭരണാധികാരികളുടെ അടിമകളും സേവിക്കുന്നവരുമാക്കാതെ.

**********

3. വർഗ്ഗീയ-ഭീകരവാദികൾക്ക് മതമുണ്ടെന്ന് വരുത്തുന്നതും ഭീകരവാദമാണ്.

മതം ആത്യന്തികമായി മനുഷ്യ നന്മ ഉദ്ദേശിച്ച് മാത്രമുണ്ടായവയാണ്. കാലക്രമത്തിൽ പരിണമിച്ച് പിന്നെന്തെങ്കിലും ആയിത്തീർന്നിട്ടുണ്ടാവാമെങ്കിലും.

പക്ഷേ വർഗ്ഗീയ-ഭീകരവാദികൾ അങ്ങനെയല്ല. അവർ മനുഷ്യൻ്റെയും മനുഷ്യത്വത്തിൻ്റെയും ശത്രുക്കളാണ്

വർഗ്ഗീയ-ഭീകരവാദികൾക്ക് മതമുണ്ടെന്ന് വരുത്തുന്നത് വർഗ്ഗീയ-ഭീകരവാദികളാണ്, വർഗ്ഗീയ-ഭീകരവാദികളുടെ ആവശ്യമാണ്. 

അധികാരവും സമ്പത്തും മാത്രം ലക്ഷ്യമുള്ള വർഗ്ഗീയ-ഭീകരവാദികൾക്കിടയിൽ പരസ്പരം  അന്തർധാരയും സഹകരണവും സജീവമായിരിക്കും.. 

പേര് മാറി അറിയപ്പെടുന്നത് കൊണ്ട് വർഗ്ഗീയ-ഭീകരവാദികൾ വർഗ്ഗീയ-ഭീകരവാദികളല്ലാതാവില്ല. 

മുളക് പഞ്ചസാരയാവില്ല. 

*******

4. മതംചികഞ്ഞ് പാവം മനുഷ്യരെ കൊന്നൊടുക്കിയ കൊടുംഭീകരവാദികൾ നമുക്ക് തരേണ്ട മറ്റൊരു പാഠവും കൂടിയുണ്ട്.

സ്വന്തം നാട്ടിലും പാവം മനുഷ്യരെ മതംചികഞ്ഞ് വകതിരിക്കുന്നതും ആക്രമിക്കുന്നതും നമ്മൾ നിർത്തണം: 

മതംനോക്കി അക്രമങ്ങൾ അഴിച്ചുവിടുന്നതും ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർ പ്രയോഗങ്ങളും നടത്തുന്നതും നിർത്തണം.

*********

5. ഭീകരവിഭാഗം ഉണ്ടാക്കുന്ന കാഴ്ചപ്പാടിലേക്ക് മുഴുവൻ ജനങ്ങളും പാർട്ടികളും ഫലത്തിൽ എത്തിച്ചേരുന്ന അവസ്ഥ സംജാതമാകുന്നു. 

എല്ലാവരും ഹൈജാക്ക് ചെയ്യപ്പെടുന്നു. 

രാജ്യസുരക്ഷയും രാജ്യസ്നേഹവും രാജ്യദ്രോഹവും തന്നെയായ കഴുത്തിൽ കത്തിവെച്ചും ശ്വാസംമുട്ടിച്ചും നടത്തുന്ന വർഗ്ഗീയ-ഭീകര-രാഷ്ട്രീയക്കളിയിൽ ആർക്കും മറ്റൊന്നും ചെയ്യുകയും പറയുകയും സാധ്യമല്ല എന്ന് വന്നിരിക്കുന്നു.

*********

6. ഭീകരർക്കെതിരെ ഇന്ത്യ മുഴുവൻ ഒന്നിക്കണം. 

ഇന്ത്യയെ രക്ഷിക്കാനും ഇന്ത്യക്കാരെ ഒന്നിപ്പിക്കാനും ഭീകരർക്കെതിരെ എല്ലാവരും ഒന്നിക്കണം.

പുറത്തുള്ളവരും കൂടെയില്ലാത്തവരും മാത്രമല്ല, അകത്തുള്ളവരും കൂടെയുള്ളവരും കൂടിയാവും ഭീകരരെന്ന് കണ്ട് മനസ്സിലാക്കി ഒരുമിക്കണം.

ഭീകരർ അകത്തും പുറത്തും ഉണ്ടെന്ന് കണ്ടറിഞ്ഞ് തന്നെ ഒന്നിക്കണം. 

ഭീകരെന്നാൽ മുസ്ലിംകളും ഇസ്‌ലാമും എന്ന ഗണിതം ഒഴിവാക്കണം. 

ഭീകരരെന്നു വിളിക്കേണ്ടത് യഥാർത്ഥത്തിൽ ഭീകരത നടത്തുന്ന ഭീകരർ ആയിക്കൂടാ. 

യഥാർത്ഥ ഭീകരരുടെ ഭീകരതയെ ഒളിച്ചുവെക്കാനും ഒളിച്ചുകടത്താനും അതുവെച്ചവെച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഹൈജാക്ക് ചെയ്യാനും ആയിരിക്കരുത് ആരെയും ഭീകരരെന്നു വിളിക്കുന്നത്. 

യഥാർത്ഥ ഭീകരർ ആരുടെയൊക്കെയോ ഏജൻ്റുമാർ മാത്രമാണ്. 

യഥാർത്ഥ ഭീകരർ മനസ്സും മനസ്സാക്ഷിയുമില്ലാത്ത കൊടുംക്രൂരർ മാത്രമാണ്. 

യഥാർത്ഥ ഭീകരർക്ക് തെറ്റും ശരിയുമില്ല. 

യഥാർത്ഥ ഭീകരർക്ക് സമ്പത്തും അധികാരവും മാത്രമാണ് തെറ്റും ശരിയും.

എന്നത് നാം മനസ്സിലാക്കണം. 

രാജ്യവും രാജ്യസ്നേഹവും മാത്രമല്ലാത്ത ഉള്ളിലൊളിപ്പിച്ച വേറൊരു അധികാര - സ്വാർത്ഥ - നിക്ഷിപ്ത-താല്പര്യമില്ലാത്തവർ ഭീകരരെ കൈകാര്യം ചെയ്ത് ഉന്മൂലനം ചെയ്യണം.

*******

7. ഭീകരാക്രമണം തരേണ്ട മറ്റൊരു പാഠം കൂടി: 

ഒരേ കോലത്തിൽ ഒരേ ദിശയിലേക്ക് എല്ലാവരുടെയും  ശ്രദ്ധതിരിച്ചുവിട്ടുകൊണ്ട്, ഒരേ കോലത്തിൽ എല്ലാവരെയും ചിന്തിപ്പിക്കും വിധത്തിലാക്കി വേലി തന്നെ വിളതിന്നുന്ന അവസ്ഥ സംജാതമാകരുത്. 

അങ്ങനെ വന്നാൽ എല്ലാവരും എത്രമാത്രം വഞ്ചിക്കപ്പെടുന്നുവെന്ന് ആർക്കും മനസ്സിലാവാതെ പോകും. 

അതാണ് യഥാർത്ഥ ഭീകരർ പല പേരുകളിൽ പ്രത്യക്ഷപ്പെട്ട് പിന്നിലും മുന്നിലും നിന്ന് ഇക്കളിയിൽ നടത്തുന്നത്. 

ഭീകരതയുടെ ഭരണത്തിലും നൃത്തത്തിലും സത്യമാണ് ആദ്യം ബലികഴിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാത്തവർക്കുള്ള ദുര്യോഗം വല്ലാത്തതാണ്. 

ചിതൽ വന്ന് ചുറ്റിപ്പുണർന്ന് നിൽക്കുന്നത് സംരക്ഷണവും ആരോഗ്യവും ആണെന്ന് ധരിച്ച് ആഘോഷിച്ചുകൊണ്ട് സ്വയം നശിക്കുന്നു, നാശത്തിൻ്റെ വഴിയെ പോകുന്നു അവർ.

*******

8. അതാണല്ലോ ഭീകരവാദികളുടെ ആവശ്യം?

അവർ സംരക്ഷകരായി വേഷപ്രച്ഛന്നരാവും.

അങ്ങനെയാണല്ലോ അത്തരം ഭീകരപാർട്ടികൾ കഞ്ഞികുടിച്ചുപോകുന്നത്.

ഇപ്പോഴത്തെ ഭീകരാക്രമണത്തിൽ  കൊല്ലപ്പെട്ടത് ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള പൗരന്മാർ.

അങ്ങനെ വരുമ്പോൾ ഇന്ത്യ മുഴുവൻ അവർക്ക് വേണ്ടവർക്ക് വർഗ്ഗീയ വിഭജനത്തിന് വേണ്ട ഇര നൽകുകയായി. 

ഇന്ത്യ മുഴുവൻ അവരുദ്ദേശിക്കുന്ന വിഭജനവും വെറുപ്പും കൃത്യമായും വളരും..

ഇന്ത്യയിൽ ഏതെങ്കിലും ഇടം ഭീകരതക്കും വർഗ്ഗീയതക്കും അപവാദമായിരിക്കുന്നതിനു ക്രമേണയെങ്കിലും അറുതിയാവും.

*******

9. മതം മാത്രം പറഞ്ഞും മതവെറി മാത്രമുണ്ടാക്കിയും അധികാരം നേടുന്ന, അധികാരം നിലനിർത്തുന്ന ഭീകരർക്ക് എന്ത് മതേതരത്വം, എന്ത് മനുഷ്യത്വം, എന്ത് മനുഷ്യാവകാശം, എന്ത് മനുഷ്യസ്നേഹം, എന്ത് രാജ്യസ്നേഹം?

********

10. വസ്തുതകൾ ആർക്കെതിരെയാണെങ്കിലും, അധികാരിവർഗ്ഗത്തിനെതിരെയാണെങ്കിലും സത്യസന്ധതയോടെ, ഭയപ്പാടില്ലാതെ, ഒരുതരം പക്ഷപാതിത്വവും കാണിക്കാതെ പറയുക. 

വർത്തമാനകാല പശ്ചാത്തത്തിൽ അങ്ങനെ പറയുക കൃഷണൻ അക്കാലത്ത് ചെയ്തതിനു തുല്യമായ പണിയാണെന്ന് സത്യസന്ധമായും കരുതിത്തന്നെ പറയുക.

*******

11. ലിബറൽ ആവുക എന്നാൽ ഇസ്‌ലാം വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും ആണെന്ന് വരരുത്

ലിബറലാവാൻ വേണ്ടി ഇസ്‌ലാം വിരുദ്ധതക്ക് വേണ്ടി മാത്രം തീക്കൂട്ടുന്നവരുടെ തീയിലേക്ക് ഹൈജാക്ക് ചെയ്യപ്പെടുകയും അരുത്.

ലിബറലെന്നാൽ അങ്ങനെ അവരൊരുക്കുന്ന ഇസ്‌ലാംവിരുദ്ധ തീയിലേക്ക് സ്വന്തം വകയിൽ മണ്ണെണ്ണ ഒഴിച്ചുകൊടുക്കലാണെന്നും ധരിച്ചുവശായിക്കൂട.

സ്വാർത്ഥ- നിക്ഷിപ്തതാൽപര്യം ഉണ്ടെങ്കിൽ ആർക്കും അങ്ങനെയൊക്കെ ആവാൻ പറ്റും. 

പക്ഷേ മനസ്സാക്ഷി എന്നൊന്ന് ഉണ്ടല്ലോ? 

ആ മനസ്സാക്ഷിയെ വിറ്റുതുലക്കേണ്ടി വന്നാൽ പിന്നെന്ത് ? 

*********

12. സ്വന്തം നാട്ടുകാരെ കൊല്ലാം, കൊലക്ക് കൊടുക്കാം. 

വർഗ്ഗീയ ഭീകരന്മാർ അതിന് നൽകുന്ന പേരും രാജ്യസ്നേഹം. 

ആർക്കും ഒരു പ്രശ്നവും ഇല്ല. 

വിശപ്പടക്കാൻ കുറേ വെറുപ്പും കളവും കിട്ടിയാൽ മതി. 

പേര് കൊണ്ട് പഞ്ചസാര എന്ന് വിളിക്കപ്പെട്ടാൽ മുളകും പഞ്ചസാരയാക്കി തിന്നും

ആർക്കെങ്കിലും ഇതിലൊക്കെ വല്ല പ്രശ്നവും തോന്നിയാൽ അങ്ങനെ തോന്നുന്നവർ രാജ്യദ്രോഹികൾ. 

*******

13. ഭരണത്തിൽ എങ്ങിനെ പരാജയപ്പെടുമ്പോഴും ഇസ്‌ലാം വിരുദ്ധത തന്നെ പറഞ്ഞുകൊണ്ടിരിക്കുക. 

അല്ലാത്ത ഒരു ന്യായവും നേട്ടവും പറയാനില്ലെന്ന് വരിക.

ഇങ്ങനെയൊക്കെ വാതിലടച്ച് പറഞ്ഞാൽ എന്ത് ചെയ്യും?

ഇസ്‌ലാമിനെ വിടു. 

ഇസ്‌ലാം ശരിയല്ല എന്ന് തന്നെ വെക്കുക.

മറുഭാഗത്ത് വർത്തമാന ഇന്ത്യയിൽ നടക്കുന്നത് മുഴുവൻ ശരിയാണെന്ന് വെക്കാമോ? 

ഇസ്‌ലാമിനെ കരുവാക്കി നിർത്തി നടക്കുന്ന കളവുനാടകങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? 

ഇസ്‌ലാം വിരോധം നമ്മെ അന്ധരാക്കാൻ പാടുണ്ടോ? 

ഇസ്‌ലാം വിരോധം വെച്ച് നാടിനെ നശിപ്പിക്കാമെന്ന് വരമോ?

ഇസ്‌ലാംവിരോധം വെച്ച് മാത്രം, ആ വിരോധം എങ്ങനേയും ഉണ്ടാക്കിയും ഉണ്ടാക്കാനും മാത്രം എന്ത് കളവും ക്രൂരതയും കളിച്ച്, കലാപങ്ങൾ അഴിച്ചുവിട്ട്, അധികാരം നേടുന്ന, നിലനിർത്തുന്ന വിഭാഗം നമ്മെ അല്പവും അസ്വസ്ഥപ്പെടുത്തില്ല എന്നുമുണ്ടോ?

******

14. ഉറിയും പുൽവമയും പത്താൻകോട്ടും പാർലമെൻ്റ് ആക്രമണവും പഹൽഗാമും ഒക്കെ സംഭവിച്ചത് ഇക്കോലത്തിൽ ഇത്ര ലഘൂകരിച്ച്, ന്യായീകരിച്ച് സംസാരിക്കാമോ, യഥാർത്ഥത്തിൽ രോഷംപൂണ്ട് തിളക്കുകയല്ലേ വേണ്ടത്?

*******

15. ഇന്ത്യയാണ് പ്രധാനം. 

നമ്മുടെ കളിക്കളവും തോട്ടവും മണ്ണും വിണ്ണും ശ്വാസവും ശ്വാസവായുവും ഇന്ത്യയാണ്. 

ഒരുമിച്ചുനിൽക്കണം. 

നയിക്കുന്നവർ സത്യസന്ധതയോടെ ഒരുമിച്ചുനിർത്തണം. 

ശത്രുവെ നേരിടുമ്പോൾ അഭിപ്രായഭിന്നതയരുത്. 

തീയണയ്ക്കുമ്പോൾ വെള്ളത്തിൻ്റെ വൃത്തിയെ കുറിച്ച് തർക്കിച്ച് സമയംകളയരുത്, ഭിന്നിപ്പുണ്ടാക്കരുത്. 

നമ്മുടെ വീടിന് നമ്മളായി തീകൊളുത്തരുത്, എണ്ണ ഒഴിക്കരുത്.

*******


Sunday, April 27, 2025

പഹൽഗാം കൊടുംക്രൂരത: ഈ ചോദ്യങ്ങൾ ചോദിച്ചേതീരൂ. ഭരണകൂടത്തോടും വാർത്താമധ്യമങ്ങളോടും ചോദിച്ചേതീരൂ.

പഹൽഗാം കൊടുംക്രൂരത: 

ഈ ചോദ്യങ്ങൾ ചോദിച്ചേതീരൂ. 

ഭരണകൂടത്തോടും വാർത്താമധ്യമങ്ങളോടും ചോദിച്ചേതീരൂ. 

*********

മതംനോക്കി മനുഷ്യരെ തരംതിരിച്ചു കൊന്നവർ കൊടുംഭീകരരാണ്. നുഴഞ്ഞുകയറിവന്ന വിദേശതീവ്രവാദികളാണ്. ശരി.

പക്ഷേ, നുഴഞ്ഞുകയറിവന്ന, അങ്ങനെ വന്നു കൊടുംക്രൂരത ചെയ്ത് മടങ്ങിപ്പോകുന്നതിനിടയിൽ പിടിക്കാനോ കൈകാര്യം ചെയ്യാനോ കഴിഞ്ഞില്ല എന്നത് പോട്ടെ, ഭീകരർ  മതംചികഞ്ഞു നോക്കി എന്ന വാർത്ത ഇന്ത്യയിലെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്തായിരുന്നു? 

ഇന്ത്യയിലും മതംചികയുന്ന വൃത്തികെട്ട വികാരവും വെറുപ്പും വിഭജനവും കൂട്ടുക എന്നതല്ലാത്ത എന്തുപകാരമാണ് അത്തരം വാർത്ത പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ഭരണകൂടവും വാർത്താമാധ്യമങ്ങളും ഉദ്ദേശിച്ചത്?

ഇവിടെയുള്ള പല പാർട്ടികളും മതംനോക്കി സ്വന്തം നാട്ടിലെ തന്നെ മനുഷ്യരെ തരംതിരിച്ചു കൊല്ലുന്നവരാണെങ്കിൽ പ്രത്യേകിച്ചും ഇത്തരം വാർത്തകൾ പുറത്തുവിടുന്നത് വേറെന്തിനാണ്? 

സ്വന്തം നാട്ടിൽ സ്വന്തം നാട്ടുകാരെ മതംനോക്കി കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്നത്ര ദുരന്തപൂർണമായ അവസ്ഥയിലെത്തുന്നവർ എത്രമാത്രം വലിയ കൊടുംതീവ്രവാദികളും കൊടുംഭീകരരും ആയിരിക്കും. 

വിദേശത്തെ വൃത്തികെട്ട കൊടുംഭീകരർ വിദേശികളാണ്, നുഴഞ്ഞുകയറിയ അക്രമികളാണ് എന്നെങ്കിലും വിചാരിച്ച് കുറ്റം പറയാം.

സ്വന്തം നാട്ടിലെ സ്വന്തം നാട്ടുകാരും സ്വന്തം അയൽവാസികളും അങ്ങനെ ആവുന്ന, അവരെ അങ്ങനെയാക്കുന്ന വാർത്തകളും സന്ദേശങ്ങളും പറഞ്ഞുപരത്താൻ പാടുള്ളതാണോ? 

അങ്ങനെ പറഞ്ഞുപരത്തുന്നതിനു രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ഒത്താശ ചെയ്യാൻ പാടുള്ളതാണോ?

അങ്ങനെ രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ഒത്താശ ചെയ്യുമ്പോൾ സംഭവിക്കുന്ന ദുരന്തത്തിൻ്റെ വലുപ്പവും ഭയാനകതയും ഒന്നോർത്തുനോക്കൂ. 

സ്വന്തം നാട്ടിലുള്ളവരെ കൂടി പരസ്പരം ശത്രുക്കളാക്കി താമ്മിലടിപ്പിക്കുക എന്നത് മാത്രമല്ലേ അത് ഫലമാക്കുക?

ഫലത്തിൽ വീട്ടിലും നാട്ടിലും പുറത്തും അയൽപക്കത്തും ശത്രുക്കളെ മാത്രമുണ്ടാക്കുന്നതിൽ മാത്രം വിജയിക്കുന്ന അങ്ങേയറ്റം പരാജയപ്പെട്ട രാജ്യവും ഭരണകൂടവും വാർത്താമാധ്യമങ്ങളും ആയി അധപതിക്കുക എന്നത് മാത്രമല്ലേ സംഭവിക്കുക.

മതംതിരിച്ച് തന്നെ ആൾക്കൂട്ട കൊലപാതകങ്ങളും ഗോമാംസ കൊലപാതകങ്ങളും നടത്തുന്ന, പൗരത്വം നൽകുന്ന, പൗരത്വം നിഷേധിക്കുന്ന, ആരാധനാലയങ്ങളുടെ സ്വത്തുവകകൾ തട്ടിയെടുക്കുന്ന, തട്ടിയെടുക്കാൻ ശ്രമിക്കുന്ന, കലാപങ്ങൾ അഴിച്ചുവിടുന്ന പാർട്ടിയും പരിവാരങ്ങളും ഫലത്തിൽ ചെയ്യുന്നത് ഈ വിദേശത്ത് നിന്ന് നുഴഞ്ഞുകയറിവന്ന ഭീകരവാദികൾ ചെയ്യുന്നത് തന്നെയല്ലേ? 

എങ്കിൽ, മതംനോക്കി തരംതിരിച്ചു മനുഷ്യരെ കൊല്ലുന്ന നുഴഞ്ഞുകയറിവന്ന കൊടുംക്രൂരരായ വിദേശഭീകരരും ഈ പരിവാരങ്ങളും തമ്മിൽ എന്ത് വ്യത്യാസം? 

സ്വന്തം നാട്ടുകാരാണെന്നതും വിദേശിയാണെന്നതും മാത്രമോ ഭീകരർ തമ്മിലുള്ള വ്യത്യാസം? 

അക്രമവും തെമ്മാടിത്തവും വെറുപ്പും വിഭജനവും ആര് നടത്തിയാലും അക്രമവും തെമ്മാടിത്തവും വെറുപ്പും വിഭജനവും തന്നെയല്ലാതാവുമോ?

നിലവിൽ തന്നെ നാട്ടിൽ മതംനോക്കി ക്രൂരത ചെയ്യുന്നവർക്ക്, അതിനുവേണ്ടി അവസരം പാത്തുനിൽക്കുന്നവർക്ക് പഞ്ഞമില്ല. 

അത്തരക്കാർക്ക് ന്യായം ഉണ്ടാക്കിക്കൊടുക്കുക തന്നെയല്ലേ പഹൽഗാമിൽ കൊടുംക്രൂരത കൊണ്ട് നൃത്തംചവിട്ടിയ വിദേശികളായ കൊടുംക്രൂരരായ ഭീകരവാദികൾ ചെയ്തത്?

മതംതിരിച്ച് നോക്കിയും കണ്ടും വെറുക്കണം വെറുപ്പുണ്ടാക്കണം എന്ന സന്ദേശമല്ലേ കൊടുംക്രൂരരായ ഭീകരവാദികൾ നൽകിയത്, ഇപ്പോഴും എപ്പോഴും നൽകുന്നത്? 

ആ ചെയ്യുന്നത് സ്വദേശീയ ഭീകരവാദികൾ ആയാലും വിദേശീയ ഭീകരവാദികൾ ആയാലും, ചെയ്യുന്നത് ഒന്ന് തന്നെയല്ലേ.

അതുതന്നെയല്ലേ, അതിൻ്റെയൊക്കെ സ്ഫുലിംഗങ്ങൾ തന്നെയല്ലേ നിലവിൽ തന്നെ നമ്മുടെ നാട്ടിൽ പലകോലത്തിൽ നടക്കുന്നത്?

ആ വിദേശഭീകരരുടെ മതംതിരിച്ചുള്ള മനുഷ്യരെ കൊല്ലുന്ന വാർത്തയും സന്ദേശവും, ജനങ്ങളിലേക്ക് പടരാതെ,  അങ്ങനെ അത്തരം വൃത്തികെട്ട വാർത്തയും സന്ദേശവും ഒളിച്ചുവെക്കാതെ, അപ്പടി പുറത്തുവിടാൻ ഇവിടത്തെ ഭരണകൂടത്തിനും വാർത്താമാദ്ധ്യമങ്ങൾക്കും എങ്ങനെ തോന്നി?

അങ്ങനെ വൃത്തികെട്ട വാർത്തയും സന്ദേശവും പൊതുജനങ്ങളിലേക്ക് പുറത്തുവിട്ട നമ്മുടെ ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്? 

അതേപോലെ മതംതിരിച്ചുള്ള വെറുപ്പും വിഭജനവും വെച്ച് ഇന്ത്യയിൽ ഇനിയുമിനിയും വെറുപ്പും വിഭജനവും ഉണ്ടാക്കണമെന്നാണോ ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും ഉദ്ദേശിച്ചത്? 

നിലവിൽ തന്നെ മതംതിരിച്ച് വെറുക്കുന്ന വിഭജിക്കുന്ന, മതം നോക്കി പ്രാതിനിധ്യം നിഷേധിക്കുന്ന ഇവിടത്തെ വൃത്തികെട്ട രാഷ്ട്രീയത്തിന് കരുത്തുപകരുക മാത്രമല്ലേ മതംതിരിച്ച് മനുഷ്യരെ കൊന്ന ഭീകരരും ആ വാർത്ത വകതിരിവില്ലാതെ അപ്പടി ജനങ്ങളിലേക്ക് പുറത്തുവിട്ട ഭരണകൂടവും വാർത്താമാധ്യമങ്ങളും ഉദ്ദേശിച്ചത്, ചെയ്തത്?

ആ ഭീകരെ ഉന്മൂലനം ചെയ്യുകയും അത്തരം സന്ദേശം തമസ്‌കരിക്കുകയും ആയിരുന്നു രാജ്യത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന നന്മ അശേഷമെങ്കിലും ബാക്കിയുള്ള ഭരണകൂടവും വാർത്താമാദ്ധ്യമങ്ങളും ചെയ്യേണ്ടിയിരുന്നത്.

വിദേശത്ത് നിന്ന് നുഴഞ്ഞുകയറിയ ഭീകരരെ പിടികൂടാനും ഉന്മൂലനം ചെയ്യാൻ സാധിക്കുന്നുമില്ല, എന്നാൽ ഇത്തരം വാർത്തകളും സന്ദേശങ്ങളും അപ്പടി പുറത്തുവിട്ടുകൊണ്ട് സ്വന്തം രാജ്യത്ത് കൂടൂതൽ കൂടൂതൽ വെറുപ്പും വിഭജനവും ഉണ്ടാക്കുകയും ഭീകരരെ സൃഷ്ടിക്കുകയും ചെയ്യുന്നു. 

എന്തൊരു നഷ്ടക്കച്ചവടം!!?? 

ഭീകരന്മാർക്ക് വേണ്ട എന്തൊരു ലാഭക്കച്ചവടം!!??

ഇത്തരം സന്ദേശം പുറത്തുവിട്ടുകൊണ്ട് സ്വന്തം നാട്ടിൽ നിലവിൽ തന്നെയുള്ള ഭീകരവർഗ്ഗീയവാദികൾക്ക്, വെറുപ്പും വിഭജനവും പച്ചക്ക് നടത്തുന്നവർക്ക്, കൂടൂതൽ കൂടൂതൽ വർഗ്ഗീയഭീകരവാദികളാവാൻ വേണ്ട, വെറുപ്പും വിഭജനവും നടത്താൻ വേണ്ട ന്യായങ്ങളും കാരണങ്ങളും ഉണ്ടാക്കിക്കൊടുക്കുക മാത്രം.

ജന്മദിനമാണെന്നറിയുന്നു.

ഇന്ന് ജന്മദിനം.

ഈയുള്ളവനിന്ന്

ജന്മദിനമാണെന്നറിയുന്നു.


അറിവ്.

ആ അറിവാണ് പ്രശ്നം.


ആ അറിവ് 

യോഗ്യത പോലെത്തന്നെ

അയോഗ്യതയുമാണ്.


ആ അറിവ് 

ഗുണം പോലെത്തന്നെ

പ്രശ്‌നവുമാണ്.


അറിഞ്ഞാൽ പ്രതികരിക്കണം,

പ്രതികരിച്ചുപോവും, 

പ്രതികരണങ്ങളുണ്ടാവും.


പ്രതികരണങ്ങൾ ഇല്ലാത്തവൻ

ജീവിക്കുന്നില്ല.


പ്രതികരണങ്ങളാണ് 

വളർച്ചയും തളർച്ചയും.


തളർച്ചയെന്ന് തോന്നുന്ന വളർച്ചയും

വളർച്ചയെന്ന് തോന്നുന്ന തളർച്ചയും

ഒന്ന്. പ്രതികരണം.


പ്രതികരണങ്ങളെ ഭയക്കുന്നവന്

ജീവിക്കാനാവില്ല.


പ്രതികരണം നിലച്ചവൻ മരിച്ചവൻ.


പ്രതികരണമാണ്,

പ്രതികരണശേഷിയാണ്,

പ്രതികരണപരതയാണ്,

പ്രതികരണമുണ്ടാക്കുന്ന 

മാറ്റവും വളർച്ചയുമാണ്,

ഒഴുക്കും താളവുമാണ്

ജീവനും ജീവിതവും.


പ്രതികരണമാണ്

ജീവൻ്റെയും ജീവിതത്തിൻ്റെയും

ഒഴുക്കും താളവും.


അപ്പോഴും, 

ഇങ്ങനെയൊക്കെയറിഞ്ഞ്

പ്രതികരിച്ചുപോകുമ്പോഴും 

ആഘോഷമില്ല.


ഈയുള്ളവന് 

ആഘോഷിക്കാൻ നിർവ്വാഹമില്ല.


ആഘോഷിക്കാത്ത ജീവിതം

മരണമെന്നാകിലും 

ആഘോഷമില്ല.


നാടിൻ്റെ നൊമ്പരത്തിൽ, 

നാട്ടുകാരുടെ ദുരന്തത്തിൽ, 

വൻതിരമാലകൾക്കിടയിൽ

ആർക്കെന്ത് ജന്മദിനം?


വീട് വേവുമ്പോൾ 

വീട്ടിനുള്ളിലുള്ളവനെന്തുൽസവം?


നാട് വേദനകളിലൂടെയും

നാട്ടുകാർ അനിശ്ചിതത്വത്തിലൂടെയും 

നീറിനീറി കടന്നുപോകുമ്പോൾ, 

അവരോടൊപ്പം നീറിനീറി

നിൽക്കുന്നതിനേക്കാൾ വലുതല്ല 

ഒരു ജന്മദിനവും ആഘോഷവും.


നാടാണ് ശരീരം.

ജീവൻ തുടിക്കുന്ന,

ജീവൻ തുടിക്കേണ്ട 

ശരീരം.


നാമോരോരുത്തരും 

നാടിൻ്റെ മനസ്സും ആത്മാവും.


ശരീരമുണ്ടാക്കുന്ന,

ശരീരത്തിൻ്റെ ജീവനും ജീവിതവും 

ഉണ്ടാക്കുന്ന

മനസ്സും ശരീരവും മാത്രമേയുള്ളൂ.

ചുരുങ്ങിയതങ്ങനെയേ 

ഈയുള്ളവനുള്ളൂ.


ശരീരം വേദനിച്ച്, 

വിശന്ന് പുളയുമ്പോൾ 

ശരീരം തന്നെയായ

ശരീരത്തിൻ്റെ മനസ്സിനെന്താഘോഷം?

ശരീരത്തിൻ്റെ ആത്മാവിനെന്തർത്ഥം?


കാരണം മറ്റൊന്നല്ല

അങ്ങനെ വിശന്ന്, 

വേദനിച്ചു നീറിപ്പുളയുന്ന

നാടിൻ്റെ ശരീരം, 

നാടായ ശരീരം

ഈയുള്ളവൻ്റെ ശരീരം.


ആ ശരീരത്തെ 

കച്ചവടമാക്കാനുദ്ദേശിക്കാത്ത

മനസ്സാക്ഷിയുള്ള മനസ്സിന്,

ആ ശരീരത്തിൻ്റെ മനസ്സിന്

ശരീരത്തിൻ്റെ അർത്ഥം തന്നെയായ ആത്മാവിന് 

അങ്ങനെയേ ഒക്കൂ, 

അങ്ങനെയേ ആവൂ.


ചുമരില്ലാതെ 

ചുമരിലെ ചിത്രം 

നിലകൊള്ളില്ലെന്നറിയുന്ന 

മനസ്സും ആത്മാവും തന്നെ 

ആ ചുമരിലെ ചിത്രമായ 

ഈയുള്ളവൻ.


കടലില്ലാതെ 

കടലിലെ വെള്ളത്തുള്ളികളും 

ഇല്ലെന്നറിയുന്ന

മനസ്സും ആത്മാവും തന്നെ

ആ കടലിലെ തുള്ളിയായ

ഈയുള്ളവൻ.


കടലും ചുമരും തന്നെ

നിലനില്പിൻ്റെ ഭീഷണിയിലെങ്കിൽ

അതിലെ ചിത്രത്തിനും

വെള്ളത്തുള്ളിക്കും 

എന്ത് ജന്മദിനം?

എന്താഘോഷം?


കപ്പലും കപ്പിത്താനും 

അപകടത്തിൽ.


എങ്കിൽ ആ കപ്പലിലെ

യാത്രികനെന്ത് ജന്മദിനം?

എന്താഘോഷം?


എന്തമ്പത്തിയേഴാം ജന്മദിനം?

Friday, April 25, 2025

പഹൽഗാം നമ്മെ ഇരുത്തിച്ചിപ്പിന്തിക്കേണ്ടത്? മറ്റുള്ളവർ ശത്രുക്കളായാൽ? പക്ഷേ നമ്മൾ തന്നെ ശത്രുക്കളായാൽ?

പഹൽഗാം കൂട്ടക്കൊല നമ്മെ ഇരുത്തിച്ചിന്തിക്കേണ്ടത്? 

പഹൽഗാം നമ്മുടെ സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി നമ്മെ ചിന്തിപ്പിക്കേണ്ടത്.

മറ്റുള്ളവർ നമ്മുടെ ശത്രുക്കളായാൽ നമുക്ക് ഓടിയും ഒളിച്ചും, ഒച്ചപ്പാടുണ്ടാക്കിയും, സഹായംതേടിയും, യുദ്ധം ചെയ്തും ഒക്കെ ശത്രുവിനെ തോൽപിക്കാം, ശത്രുവിൽ നിന്ന് രക്ഷനേടാം.

പക്ഷേ, 

നമ്മൾ തന്നെ, നമ്മുടെ ഉള്ളിൽ തന്നെ നമ്മുടെ ശത്രുക്കളായാൽ, 

നമ്മളിൽ തന്നെ നമ്മൾ നമ്മുടെ ശത്രുക്കളെ ഉണ്ടാക്കിയാൽ, 

എന്തായിരിക്കും അവസ്ഥ? 

ശത്രുക്കളെ ശത്രുക്കളാണെന്ന് മനസ്സിലാവാതെ വരും.

കുളിമുറിയിലും കിടപ്പറയിലും അടുക്കളയിലും എപ്പോഴും കൂടെ ശത്രുക്കളാണെന്ന് വരും. 

അതുകൊണ്ട് നമ്മൾ ചെയ്യേണ്ടത്: 

നമ്മളെ തന്നെ നമ്മുടെ ശത്രുക്കളാക്കാതിരിക്കുക.

നമ്മളിൽ തന്നെ നമ്മുടെ ശത്രുക്കളെ ഉണ്ടാക്കാതിരിക്കുക.

അതിനുവേണ്ടി ഇല്ലാത്ത കഥകൾ ഉണ്ടാക്കാതിരിക്കുകയും ഉള്ള കഥകൾ നിഷേധിക്കാതിരിക്കുകയും ചെയ്യുക.

അപനിർമ്മാണം (നശിപ്പിക്കൽ) എളുപ്പമാണ്. നിർമ്മാണം എളുപ്പമല്ല

*******

വിദേശ ശത്രുക്കളും വിദേശത്ത് നിന്ന് നുഴഞ്ഞുകയറിവരുന്ന ഭീകരവാദികളായ ശത്രുക്കളും നമ്മെ മതത്തിൻ്റെയും മറ്റും അടിസ്ഥാനത്തിൽ തമ്മിൽതല്ലിച്ച് വിഘടിപ്പിക്കാനുള്ള ലക്ഷ്യം വെക്കുന്നതും ശ്രമം നടത്തുന്നതും മനസ്സിലാക്കാം.  അതവിടെ നിൽക്കട്ടെ... 

അത്തരം പുറമേനിന്നുള്ള ശത്രുശ്രമങ്ങളെ നമുക്ക് അതിർത്തികാത്തും യുദ്ധംചെയ്തും അന്താരാഷ്ട്രസമൂഹത്തെ ധരിപ്പിച്ച് സമ്മർദ്ദം ചെലുത്തിയും ഒക്കെ ഒരുവിധം നേരിടാനും തോല്പിക്കാനും സാധിക്കും.

പക്ഷേ, ഇല്ലാത്ത കഥകൾ ഉണ്ടാക്കിയും ഉള്ള കഥകൾ നിഷേധിച്ചും സ്വന്തം നാട്ടുകാരെ തന്നെ ശത്രുക്കൾ ആക്കുന്നവരുടെയും, സ്വന്തൽ നാട്ടിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്നവരുടെയും കഥ എന്തായിരിക്കും?

സ്വന്തം നാട്ടുകാരെ മതത്തിൻ്റെയും മറ്റും അടിസ്ഥാനത്തിൽ വിഘടിപ്പിക്കാനുള്ള നമ്മുടെ തന്നെ സ്വന്തം നാട്ടിലെ പാർട്ടികളുടെയും പരിവാരങ്ങളുടെയും ശ്രമങ്ങളെയും ലക്ഷ്യത്തെയും എങ്ങിനെ നേരിടാനാവും, തോല്പിക്കാനാവും?

സ്വന്തം നാട്ടുകാരെ തമ്മിൽ തല്ലിക്കുന്ന ഏതൊരു നാടിനും, സ്വന്തം നാട്ടുകാരെ തമ്മിൽ തല്ലിപ്പിക്കുന്ന പണിയിൽ ഏർപ്പെട്ട ഏതു ഭരണകൂടത്തിനും, വിദേശശത്രുക്കളെയും അതിർത്തികൾ കടന്ന് നുഴഞ്ഞുവരുന്ന ഭീകരവാദികളെയും ജാഗ്രതയോടെ ശ്രദ്ധിക്കാനും നേരിടാനും തോൽപിക്കാനും സാധിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാവും.

സ്വന്തം നാട്ടുകാരെ കൊല്ലുന്നതും, കൊലക്ക് കൊടുക്കുന്നതും രാജ്യസ്നേഹമെന്ന് വരുത്തുന്ന പ്രത്വേശാസ്ത്രം പേറുന്ന ആർക്കും ഇതിലൊന്നും ഒരു പ്രശ്നവും തോന്നില്ല. 

അവർക്ക് വിശപ്പടക്കാൻ കുറേ വെറുപ്പും കളവും കിട്ടിയാൽ മതി. 

ആർക്കെങ്കിലും ഇതിലൊക്കെ വല്ല പ്രശ്നവും തോന്നിയാൽ അങ്ങനെ തോന്നുന്നവരാവും അവർക്ക് രാജ്യദ്രോഹികൾ. 

*******

ഇന്ത്യ ഉള്ളിൽ നിന്നും പുറത്തുനിന്നുള്ള ഭീകരതയുടെ കെടുതികൾ വേണ്ടവണ്ണം അനുഭവിക്കുന്നുണ്ടെന്ന് കൃത്യമായും നമുക്കെല്ലാവർക്കും അറിയാം.

എല്ലാറ്റിനും പരിഹാരമായി അവൽവാസിയെ കുറ്റംപറഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്നും തടിയൂരി ശ്രദ്ധമാറ്റുന്ന തന്ത്രത്തിൽ നമ്മൾ പെട്ടുകൂട. 

ഇതേ തന്ത്രം അങ്ങ് അയൽപക്കത്തെ ശത്രുവായ വിദ്വേഷ രാഷ്ട്രീയ പാർട്ടികളും പയറ്റുന്നുണ്ടാവും. സ്വന്തം പരാജയം മറച്ചുവെക്കാൻ.

*******

എന്നാലും ഒന്ന് ചോദിക്കട്ടെ...

നമ്മുടെ ആജൻമശത്രുക്കളായ പാക്കിസ്ഥാനാണോ നമ്മളാണോ യഥാർത്ഥത്തിൽ അല്പമെങ്കിലും ഭീകരവാദികളെ കൈകാര്യം ചെയ്യുന്നത്, അകറ്റിനിർത്തുന്നത്? 

പ്രഗ്യാസിങ്ങിനെയും അതുപോലുള്ളവരെയും നമ്മൾ എംപിയാക്കി, രാഷ്ട്രീയപാർട്ടി നേതാക്കളാക്കി, രാജ്യത്തിൻ്റെ താക്കോൽ തന്നെ അത്തരക്കാരുടെ കൈകളിൽ ഏൽപ്പിക്കുന്ന കോലത്തിലായി എന്നത് വിരോധാഭാസം.

അപ്പുറത്ത് വൃത്തികെട്ട, കൊടുംക്രൂര പാക്കിസ്ഥാൻ ഭീകരവാദികളുടെയും തീവ്രവാദികളുടെയും കാര്യത്തിൽ അത്രക്കങ്ങായില്ല എന്നതും വല്ലാത്ത വിരോധാഭാസം. 

അവർ ഹാഫിസ് സയീദിനെയും അതുപോലുള്ളവരെയും എല്ലാറ്റിൽ നിന്നും അകറ്റിനിർത്തി, ഭീകരരാണെന്നു പ്രഖ്യാപിച്ചു, രാഷ്ട്രീയപാർട്ടി നേതാക്കൾ ആക്കിയില്ല, നാട് ഭരിക്കാൻ അവസരം നൽകിയില്ല..

അതുകൊണ്ട് തന്നെ എന്തുകൊണ്ടോ നാം മൂന്നകളെ കണ്ടെത്തി മുൻകൂട്ടി ശിക്ഷിക്കുന്ന കാര്യത്തിൽ വളരെ പിറകിലാണ്.

********

സ്വന്തം നാട്ടുകാരെ തന്നെ, സ്വന്തം നാട്ടുകാരിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്ന ഭരണാധികാരി വിഡ്ഢിയാണ്, വിവേകം തൊട്ടുതീണ്ടാത്തവനാണ്, 

സ്വന്തം നാട്ടുകാരെ തന്നെ, സ്വന്തം നാട്ടുകാരിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കുന്ന ഭരണകൂടം വിഡ്ഢിത്തത്തിലാണ്, അങ്ങേയറ്റം അവിവേകത്തിലാണ്. 

അവർ നാടിൻ്റെ അധികാരം നേടുമായിരിക്കും നിലനിർത്തുമായിരിക്കും. 

പക്ഷേ അവർ നാടിനെ നശിപ്പിക്കുക മാത്രമായിരിക്കും. 

സംരക്ഷിക്കുമെന്ന് തോന്നിപ്പിക്കുന്ന ചിതലുകൾ ആയിക്കൊണ്ട്

*******

ഇന്ത്യയാണ് പ്രധാനം. നമ്മുടെ കളിക്കളവും തോട്ടവും മണ്ണും വിണ്ണും ശ്വാസവും ശ്വാസവായുവും ഇന്ത്യയാണ്. ഒരുമിച്ചുനിൽക്കണം. നയിക്കുന്നവർ സത്യസന്ധതയോടെ ഒരുമിച്ചുനിർത്തണം. ശത്രുവെ നേരിടുമ്പോൾ അഭിപ്രായഭിന്നതയരുത്. തീയണയ്ക്കുമ്പോൾ വെള്ളത്തിൻ്റെ വൃത്തിയെ കുറിച്ച് തർക്കിച്ച് സമയംകളയരുത്, ഭിന്നിപ്പുണ്ടാക്കരുത്. നമ്മുടെ വീടിന് നമ്മളായി തീകൊളുത്തരുത്, എണ്ണ ഒഴിക്കരുത്.

Tuesday, April 22, 2025

കാശ്മീർ ഭീകരാക്രമണം. പതിവുപോലെ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.

കാശ്മീർ ഭീകരാക്രമണം. 

അങ്ങേയറ്റം ക്രൂരം. 

കൊടുംക്രൂരം.

രാജ്യത്തിനെതിരെയുള്ള യുദ്ധം തന്നെ?

പക്ഷേ രാജ്യത്തിനെതിരെ ആര് യുദ്ധം ചെയ്യുന്നു?

വേലി തന്നെ വിളതിന്നുന്ന ലോകത്ത് ഇത്തരം ചോദ്യം വളരെ വലുതാണ്.

പ്രത്യേകിച്ചും ഭീകരവാദികളുടെ ആവശ്യം നാം ഏറ്റവും വെറുക്കുന്ന ഹിന്ദു - മുസ്‌ലിം വിഭജനവും വെറുപ്പും ആണെന്ന് വ്യക്തമായിരിക്കെ. 

ഭീകരവാദികൾ അവരുടെ അധികാര സാമ്പത്തിക നേട്ടത്തിനുവേണ്ടി നടത്തുന്ന കച്ചവടങ്ങളുടെ ഭാഗമായി മറുഭാഗത്ത് വരുന്ന തീരാനഷ്ടമാകരുത് നമ്മുടെ നാട്ടിലെ നമ്മുടെതന്നെ സഹോദരങ്ങളായ നിഷ്കളങ്ക പൗരമാരുടെ ജീവനഷ്ടം.

അതുകൊണ്ട് തന്നെ പതിവുപോലെ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് ഉത്തരവും വരരുത്.

കാള പ്രസവിക്കും, കയറെടുക്കും പോലെയും നമ്മളാരും ആവരുത്.

അതിലും പതിവുപോലെ ഏറ്റെടുക്കാൻ ഒരു സംഘടനയും അവരുടെ ഫോൺ വിളിയും എന്നും വരരുത്. 

അന്വേഷണവും കണ്ടെത്തലും ഒന്നും ആവശ്യമില്ലാത്ത വിധം നമ്മൾ തീരുമാനങ്ങളിലെത്തുന്ന, നമ്മളെ തീരുമാനങ്ങളിലെത്തിക്കുന്ന ഈ പരിപാടി എത്രയെളുപ്പം.

ഇങ്ങനെ വരുമ്പോൾ യഥാർത്ഥ പ്രതികൾ യഥാർത്ഥത്തിൽ പിടിക്കപ്പെടുന്നുണ്ടോ, അവർ രക്ഷപ്പെട്ട് അടുത്ത കലാപരിപാടി അവർക്ക് വേണ്ടപ്പോൾ മാത്രം നടത്താൻ കരുതിയിരിപ്പാണോ എന്ന സംശയം മാത്രം എപ്പോഴും ബാക്കി.

എങ്കിൽ യഥാർത്ഥ ചോദ്യം ഇതാണ്.

വേറെയാര് ഇത് ചെയ്യും?

പ്രത്യേകിച്ചും എല്ലാ നൂറ് മീറ്ററിലും പട്ടാളക്കാർ കാവലായുള്ള, ഏഴാൾക്ക് ഒരു പട്ടാളക്കാരൻ എന്ന നിലയിലുള്ള കാശ്മീരിൽ, പട്ടാപ്പകൽ.

മുമ്പ് സംഭവിച്ച പുൽവാമയും സംജോതയും അജ്മീറും മാലേഗാവും പാർലമെൻ്റ് ആക്രമണവും ഒന്നും നമുക്ക് പാഠം തരുന്നില്ലെങ്കിൽ നമ്മൾ ഇനിയുമിനിയും ഇത്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.

മതവും മതവിരോധവും മാത്രം വിഷയമാകുന്ന, വിഷയമാക്കേണ്ടിവരുന്ന നാട്ടിൽ കൊന്നത് മതം ചോദിച്ചുകൊണ്ടെന്ന് കൃത്യമായി പുറത്തുവരുത്തുന്ന ആക്രമണം വല്ലാത്തത് തന്നെ.

സ്വന്തം ശത്രുക്കൾക്ക് ഇരയിട്ടുകൊടുക്കുന്ന വല്ലാത്ത ഭീകരവാദികൾ തന്നെ, വല്ലാത്ത ഭീകരാക്രമണം തന്നെ.

ഹിന്ദുവായ സ്ത്രീയുടെ സാന്നിധ്യത്തിലും അവളുടെ ഭർത്താവ് ഹിന്ദുവാണെന്നുറപ്പിക്കാൻ സാധിക്കാതെവരുന്ന ഭീകരവാദികൾ മതം ചോദിക്കുന്നു.

ഹിന്ദുവായ ഭാര്യ അടുത്തുണ്ടായിട്ടും മുസ്‌ലിമല്ലെന്നുറപ്പിക്കാൻ വസ്ത്രമുരിഞ്ഞുനോക്കേണ്ടിവരുന്ന വിവരവും ബുദ്ധിയും ഇല്ലാത്ത ഭീകരവാദികളും ഭീകരസംഘടനയും.

മതം മാത്രം വിഷയമാക്കുന്നവർ ഇങ്ങനെയും ഇതിനപ്പുറവും ചെയ്യും, പറയും, പറഞ്ഞുപരത്തും.

പക്ഷേ, അപ്പോഴും ഒരേയൊരു ചോദ്യം ചോദിക്കാതെ നിർവ്വാഹമില്ല.

ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ആർക്ക് നേട്ടം? 

എന്തായാലും മുസ്‌ലിംകൾക്കും ഇസ്‌ലാമിനും ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ഒരുതരം നേട്ടവുമില്ല. 

ഇത്തരം ഭീകരാക്രമണങ്ങൾ നടത്തുന്നവർ ആദ്യവും അവസാനവും ഇന്ത്യയുടെ മാത്രമല്ല, ഇസ്‌ലാമിൻ്റെയും മുസ്ലിംകളുടെയും കൂടി ശത്രുക്കളാണാവുന്നത്.

ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് ഈ ഭീകരവാദികളും ഭീകരസംഘടനകളും ആരെയാണ് സഹായിക്കുന്നത്?

മുസ്‌ലിംകളെയും ഇസ്ലാമിനേയും കാശ്മീറിനെയും അല്ല.

മാത്രവുമല്ല, ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന വിശ്വാസവും നീതിശാസ്ത്രവും വെച്ച് ഇങ്ങനെയുള്ള ഭീകരാക്രമണങ്ങൾ ഒരു മുസ്ലിമിനും ഒരുനിലക്കും ചെയ്യാനും പറ്റില്ല, പാടില്ല.

പിന്നെ ആർക്ക് വേണ്ടി ആരാണ് ഇത്തരം ഭീകരാക്രമണങ്ങൾ സമയാസമയങ്ങളിൽ മറ്റുവിഷയങ്ങളിൽ നിന്ന് കൃത്യമായും ശ്രദ്ധതിരിച്ചുവിടാൻ സഹായിക്കുംവിധം ഉണ്ടാക്കുന്നത്, നടത്തുന്നത്?

ആർക്കാണ് ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് എന്തെങ്കിലും നേട്ടം?

മുസ്‌ലിംകൾക്കും ഇസ്‌ലാമിനുമെതിരെ സ്ഥിരം വെറുപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മാത്രം ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് നേട്ടം എന്നത് വ്യക്തം.

വിഭജന- വെറുപ്പ് രാഷ്ട്രീയത്തിന് മാത്രം ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ലാഭം എന്നത് നഗനനേത്രങ്ങൾക്ക് കാഴ്ച. 

ഇസ്‌ലാം വിരുദ്ധതയുടെ എരിതീയിലേക്ക് വെറുപ്പിൻ്റെ ഒരുകപ്പ് മണ്ണെണ്ണ കൂടി.

ഇത്തരം ഭീകരാക്രമണങ്ങളും ഭീകരരും  സഹായിക്കുന്നത് കാശ്മീരികളും ഇസ്‌ലാമും മുസ്ലിംകളും വീണ്ടും വീണ്ടും പ്രതിക്കൂട്ടിലാവുംവിധം നഷ്ടത്തിൽ വന്നുപതിക്കാൻ ആഗ്രഹിക്കുന്നവരെ. 

നിലവിൽ ശക്തിയുക്തം നടത്തിവരുന്ന വെറുപ്പ് വിഭജന രാഷ്ട്രീയത്തിന് ആക്കംകൂട്ടാൻ മാത്രം ഉപയോഗപ്പെടുന്ന, ആ നിലക്ക് മാത്രം വളരെ ക്രൂരമായി ആഘോഷിക്കപ്പെടുന്ന, ആർക്കും ഒരു നേട്ടവും ഉണ്ടാക്കാത്ത ഇത്തരം ഭീകരാക്രമണങ്ങളിലെ യഥാർത്ഥ  പ്രതികൾ അതുകൊണ്ട് തന്നെ ആരെന്നറിയണം. 

പക്ഷേ, കൊന്നത് ഭീമനല്ലെന്ന സത്യം പുറത്തുവരണം. അത് പുറത്തുവരരുതെന്ന് വരുത്തരുത്, എന്നതിനാവരുത് ഒരന്വേഷണവും.

കൊന്നുതിന്നപ്പെടുന്നത് കോഴികളാണെങ്കിൽ കുറ്റക്കാർ ഒരിക്കലും കുറുക്കൻമാരും ചെന്നയ്ക്കളും ആവില്ലെന്ന് വരുത്തുന്നതുമാവരുത് ഒരന്വേഷണവും.

കോഴിക്കൂടിൻ്റെയും കോഴികളുടെയും കാവൽക്കാർ കുറുക്കൻമാരും ചെന്നയ്ക്കളും ആയിരുന്നാൽ എത്രയും നല്ലത് എന്ന് വരുത്തുന്നതുമാവരുത് ഒരന്വേഷണവും.

അങ്ങനെവരുമ്പോൾ യഥാർത്ഥ പ്രതി ശിക്ഷിക്കപ്പെടില്ല, സ്വൈര്യവിഹാരം നടത്തും.

Monday, April 21, 2025

എല്ലാം ശരി, എല്ലാം സത്യം എന്ന പറച്ചിൽ അപകടം നിറഞ്ഞ പറച്ചിലാണ്

എല്ലാം ശരി, എല്ലാം സത്യം എന്ന് പറയാനും സങ്കല്പിക്കാനും എത്ര സുഖമാണ്, എളുപ്പമാണ്. 

ഭാരതീയം എന്ന് കണക്കാക്കപ്പെടുന്ന ദർശനധാരയിൽ ഈ പറച്ചിലിൻ്റെ സുഖവും എളുപ്പവുമുണ്ട്.

പക്ഷെ, അങ്ങനെ എളുപ്പം, സുഖത്തിൽ എല്ലാം ശരി, എല്ലാം സത്യം എന്ന് പറയുന്നതിൽ വലിയോരപകടവും കൂടിയുണ്ട്.

ഒന്ന് മാത്രം ശരിയെന്ന് അന്വേഷിച്ച് കണ്ടെത്തി കാണിച്ച് ഉറപ്പിച്ച് പറയാൻ കഴിയാത്തവൻ്റെ പറച്ചിൽ കൂടിയായി അത് മാറും.

അവനവന് ബോധ്യപ്പെടാതേയും എല്ലാം ശരി, എല്ലാം സത്യം എന്ന് ഒരാൾക്ക് വെറും വെറുതേ പറയാമെന്ന സുഖവും എളുപ്പവും കൂടി അതിലുണ്ട്.

ശരിയായ ഒന്ന് അന്വേഷിച്ച് കണ്ടെത്താതിരിക്കാൻ, മടിയായി, ഒളിച്ചോട്ടമായി, മറയായി ഈ പറച്ചിൽ ഉപയോഗിക്കും.

ശരിയായ ഒന്ന് കണ്ടെത്താൻ കഴിയാത്തതിന് ന്യായമാക്കാനും, അങ്ങനെയുള്ള തൻ്റെ അലസതക്കും കഴിവുകേടിനും മറപിടിക്കാനും ഈ പറച്ചിൽ മറയായി ഉപയോഗിക്കും.

തൻ്റേത് ശരിയെന്ന് ഉറപ്പില്ലാതെ, ഒരുപക്ഷേ തൻ്റെ തെറ്റിനെ ആ വഴിയിൽ ശരിയാക്കി എടുക്കാനുള്ള ചെപ്പടി വിദ്യയായും ഈയൊരു പറച്ചിലിനെ ഉപയോഗപ്പെടുത്താം.

ഭാരതീയം എന്ന് കണക്കാക്കപ്പെടുന്ന ദർശനധാരയൂടെ (എല്ലാം ശരി എല്ലാം സത്യം എന്ന് പറയുന്ന പറച്ചിലിൻ്റെ) പ്രത്യേകത ഇങ്ങനെയെല്ലാമുള്ള അടവുകൾ പയറ്റാനുള്ള സുഖവും എളുപ്പമാണ്.

******""

സത്യത്തെയും ദൈവത്തെയും എങ്ങനേയും സങ്കല്പിക്കാം, പ്രാപിക്കാം എന്നത് ഭാരതീയ ദർശനധാര. 

ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്നത് ഭാരതീയമായ പറച്ചിൽ.

പക്ഷെ, ഈ പറച്ചിൽ എല്ലാം അറിഞ്ഞവനും ഒന്നും അറിഞ്ഞിട്ടില്ലാത്തവനും ഒരുപോലെ പറഞ്ഞേക്കും. 

അറിഞ്ഞ് പറയുന്നവനെയും അറിയാതെ പറയുന്നവനേയും ഒരുപോലെ ഗുരുവായിക്കണ്ട് പിന്തുടരുന്നത് പാവം ജനങ്ങളും. 

പലരും അതിനാൽ പാതിവഴിയിൽ കുടുങ്ങി മോഹാലസ്യപ്പെട്ട് തന്നെ. 

അൽഭുതങ്ങൾ പ്രതീക്ഷിച്ച് വരും. കീഴ്വായു കേട്ട് അത് തന്നെയാണ് കാര്യമെന്ന് ധരിച്ച് ഞെട്ടും.

അറിഞ്ഞിട്ടില്ലാത്തവൻ എല്ലാം ശരി, എല്ലാം സത്യം, ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്ന് പറയുന്നത് തൻ്റെ അറിവില്ലായ്മക്ക് ശക്തികൂട്ടാനും അതിന് മറയും ന്യായവും ഉണ്ടാക്കാനും ആ വഴിയിൽ തൻ്റെ അറിവില്ലായ്മയെ രക്ഷിച്ചെടുക്കാനും മാത്രമായിരിക്കും എന്ന വ്യത്യാസത്തോടെ.

അതുകൊണ്ട് തന്നെ അറിഞ്ഞുപറയുന്നവനാര് വെറുതേ പറയുന്നവനാര് എന്നറിയാതെ സാധാരണ ജനങ്ങൾ എവിടെയൊക്കെയോ കാണുന്ന അവകാശവാദങ്ങളിൽ വീണ് കുടുങ്ങും. 

മൂത്രം നൽകി തീർത്ഥമെന്ന് പറയുന്നവരെ അവർക്ക് മനസ്സിലാവാതെ വരും.

മൂത്രം നൽകി തീർത്ഥമെന്ന് പറയുന്നവരും പറയാൻ ധൈര്യമുള്ളവരും ഏറെയുണ്ടാവും.

കാരണം, എല്ലാവർക്കും ഉറപ്പുള്ള ഒരുകാര്യമുണ്ട്.

തീർത്ഥം യഥാർത്ഥത്തിൽ എങ്ങിനെ രുചിക്കുന്നുവെന്ന് ആർക്കും അറിയില്ലെന്ന ഉറപ്പ്.

ഈ ഉറപ്പ് എല്ലാ ഗുരുത്വവും ദിവ്യത്വവും ചമയുന്നവന് ധൈര്യമായുണ്ട്. 

ഒരുപക്ഷേ മൂത്രം തന്നെയല്ലാത്ത തീർത്ഥം തന്നെ ഇല്ലെന്നറിയുന്നത് കൊണ്ടുള്ള ധൈര്യവും കൂടി.

എല്ലാം ശരി, എല്ലാം സത്യം, ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്ന പറച്ചിൽ സാധാരണക്കാരന് ഉണ്ടാക്കുന്ന പുകിൽ അതാണ്.

സത്യത്തെയും ദൈവത്തെയും എങ്ങനേയും സങ്കല്പിക്കാം, പ്രാപിക്കാം എന്ന പറച്ചിൽ കേട്ട് അത് പിന്തുടരുന്ന ഇത്തരം സാധാരണക്കാർ കള്ളനാണയങ്ങളിൽ കുടുങ്ങുന്നു. 

എല്ലാം ശരി, എല്ലാം സത്യം, ഒരൊറ്റ വഴിയല്ല, എല്ലാ വഴിയുമാണ് എന്നത് കേട്ട് എല്ലായിടവും പ്രതീക്ഷയോടെ പോകുന്ന സാധാരണക്കാരൻ കുറേ വേഷംകെട്ടുകളിലും അവകാശവാദങ്ങളിലും കുടുങ്ങി തൻ്റെ ജീവിതവും സമ്പാദ്യവും ഹോമിക്കുന്ന അവസ്ഥ സംജാതമാകുന്നു. 

ഇന്ത്യയിൽ മുഴുക്കെ നമുക്കിത് കാണുകയും ചെയ്യാം. കുംഭമേളകളിൽ വരെ.

ആ സ്ഥിതിക്ക് സാധാരണക്കാരെ മുൻകണ്ട്, അവരുടെ നന്മയും സുരക്ഷിതത്വവും ക്ഷേമവും ലക്ഷ്യമിടുന്നതാണെങ്കിൽ ഒന്ന് മാത്രം ശരി, സത്യം, ഒരു വഴി മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊടുക്കുന്നതായിരിക്കും നല്ലത്. 

കാരണം, എല്ലാം ശരി, എല്ലാം സത്യം എന്ന് പറയുന്ന ദർശനധാരയുടെ അതേ ന്യായം വെച്ച് തന്നെ പറയട്ടെ.... 

ഒന്ന് മാത്രം ശരി, ഒരു വഴി മാത്രം ശരി എന്ന് പറയുന്ന ആ ഒന്നും ഒരു വഴിയും എന്തായാലും എല്ലാം ശരി, എല്ലാം സത്യം എന്ന് പറയുന്നതിൽ ശരിയായിരിക്കുമല്ലോ? 

എല്ലാം ശരിയെങ്കിൽ ആ ഒന്ന്, ആ ഒന്ന് മാത്രം ശരിയെന്ന് പറയുന്ന ആ ഒന്ന് തെറ്റവില്ലല്ലോ?

അതല്ലാതെ, എല്ലാം ശരി, എല്ലാം സത്യം എന്ന പറച്ചിൽ അപകടം നിറഞ്ഞ പറച്ചിലാണ്. 

ഒന്ന് മാത്രം ശരിയെന്ന് കാണിച്ച് ഉറപ്പിച്ച് പറയാൻ കഴിയാത്തവൻ്റെ പറച്ചിൽ കൂടിയായി അത് മാറും

Sunday, April 20, 2025

ഇസ്‌ലാമിൽ ജാതിസമ്പ്രദായം ഉണ്ടെന്നോ? ആര് പറഞ്ഞു? കർണ്ണാടക സർക്കാരോ? ആരാണ് കർണാടക സർക്കാർ?

ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടെന്നോ?

ആര് പറഞ്ഞു?

ഇസ്‌ലാമോ മുസ്ലിംകളോ പറയുന്നില്ല, സമ്മതിക്കുന്നില്ല ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടെന്ന്.

കർണ്ണാടകയിൽ മാത്രം മുസ്ലിംകൾക്കിടയിൽ 99 ജാതികൾ ഉണ്ടെന്ന് എങ്കിൽ എന്തിൻ്റെ അടിസ്ഥാനത്തിൽ ആര് നിശ്ചയിച്ചു?

ആര്, എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഇസ്ലാമിലും മുസ്‌ലിംകൾക്കിടയിലും ജാതിയും ജാതിസമ്പ്രദായവും ഉണ്ടെന്ന് പറയുന്നത്?

പൗരോഹിത്യം വരെ ഇല്ലാത്ത, പൗരോഹിത്യത്തെ വരെ എന്തെങ്കിലും കാര്യങ്ങൾ തീരുമാനിക്കാൻ സമ്മതിക്കാത്ത ഇസ്‌ലാം അങ്ങനെ പുറമേ നിന്നുള്ള ആരെങ്കിലും പറയും പോലെയും നിശ്ചയിക്കും പോലെയും ആണോ?

താൽക്കാലികമായയി അവിടവിടെ എന്തിൻ്റെയൊക്കെയോ സ്വാധീനഫലമായി ഇന്ത്യയിൽ കാണുന്ന ചില സംഗതികളെ സ്ഥിരമായി ഇസ്ലാമിലും മുസ്‌ലിംകളിലും ഉള്ള സംഗതിയായി വരുത്താമോ ?

ലോകത്തെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന മതം ഇസ്‌ലാം എന്നിരിക്കെ ഇസ്‌ലാമിൽ ജാതിയുണ്ടെന്നോ?

വിശ്വാസവ്യത്യാസത്തിൻ്റെതല്ലാത്ത ഒരു വ്യത്യാസവും മനുഷ്യർക്കിടയിൽ ദർശിക്കാത്ത മതം ഇസ്‌ലാം ജാതിസമ്പ്രദായം സമ്മതിക്കുമോ?

എല്ലാവർക്കും ഒരൊറ്റ വിശ്വാസം, ഒരേതരം ആരാധനാനുഷ്ഠാന രീതികൾ, ഒരൊറ്റ ആദർശവാക്യം, ഒരൊറ്റ ഗ്രന്ഥം, ഒരൊറ്റ പ്രവാചകൻ, ഒരൊറ്റ ദിശ നിശ്ചയിക്കുന്ന മതം ഇസ്‌ലാം എന്നിരിക്കെ പ്രത്യേകിച്ചും.

അങ്ങനെയുള്ള ഇസ്‌ലാമിൻ്റെ പ്രമാണങ്ങളിൽ എവിടെയും ഇല്ലാത്ത ജാതിസമ്പ്രദായം എങ്ങിനെ ഇന്ത്യയിലും കർണാടകയിലും മാത്രം ഉണ്ടാവും, ഉണ്ടെന്ന് വരുത്താനാവും?

ഇസ്‌ലാമിൽ ജാതിസമ്പ്രദായം ഉണ്ടെന്ന് ഏതെങ്കിലും സർക്കാരാണോ തീരുമാനിക്കേണ്ടത്?

അതെങ്ങിനെ ഒരു പ്രമാണമനുസരിച്ചും ഇസ്‌ലാമിൽ ഇല്ലാത്ത ജാതി കർണാടകയിലും മറ്റെവിടെയും ഉണ്ടാവും, ഉണ്ടെന്ന് വരുത്താനാവും? 

ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കേണ്ടത് ഇസ്‌ലാം തന്നെയല്ലേ, ഖുർആൻ തന്നെയല്ലേ?

ഖുർആൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നതാകട്ടെ: "നാം നിങ്ങളെ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങളെ ഗോത്രങ്ങളും വർഗ്ഗങ്ങളും ആക്കിയത് നിങൾ പരസ്പരം തിരിച്ചറിയാൻ മാത്രം. അല്ലാഹുവിങ്കൽ നിങ്ങളിൽ ഏറ്റവും ഉൽകൃഷ്ടൻ നിങ്ങളിൽ സൂക്ഷ്മബോധം കൂടുതലായുള്ളവൻ മാത്രം." (ഖുർആൻ)

ജാതി എന്നാൽ എന്താണെന്നറിയാത്തത് കൊണ്ടാണോ ഇങ്ങനെ ഇസ്ലാമിലും മുസ്‌ലിംകളിലിലും ജാതിസമ്പ്രദായം ഉണ്ടെന്ന് ധരിക്കുന്നത് പറയുന്നത്? 

ജാതി എന്നാൽ അഭിപ്രായ വ്യത്യാസം കൊണ്ടോ വിശ്വാസവ്യത്യാസം കൊണ്ടോ വ്യാഖ്യാനവ്യത്യാസം കൊണ്ടോ ഉണ്ടാകുന്ന വ്യത്യസ്ത ഗ്രൂപ്പുകൾ അല്ല. 

പകരം ജന്മം കൊണ്ട് മാത്രമുണ്ടാകുന്ന, ഒരു പ്രത്യേകതരം തൊഴിലിൽ തന്നെയായിരിക്കണം എന്ന് നിശ്ചയിക്കുന്ന സമ്പ്രദായമാണ് ജാതിസമ്പ്രദായം. 

ജാതി നിർബന്ധിതമാണ്, തെരഞ്ഞെടുപ്പല്ല.

അങ്ങനെയൊന്ന് ഇസ്‌ലാമിൽ ഇല്ല. 

ഇസ്‌ലാം തന്നെയും ജന്മം കൊണ്ടല്ല, തെരഞ്ഞടുപ്പ് കൊണ്ടാണ്.

അല്ലെങ്കിൽ, തങ്ങളെ പോലെ തന്നെയാണ് മറ്റുള്ളവരും എന്ന് വരുത്തിതീർത്ത് സായൂജ്യം അടയാനുള്ള ശ്രമമാണോ ഇസ്‌ലാമിൽ ജാതിയും ജാതിസമ്പ്രദായവും ഉണ്ടെന്ന് വരുത്തുന്നത്?

മുസ്‌ലിംകൾ ജീവിക്കുന്ന ഒരു ലോകത്തും മുസ്‌ലിംകൾക്കിടയിൽ  ജാതികളെയും ജാതിസമ്പ്രദായത്തെയും കാണാൻ സാധിക്കില്ല. 

മുസ്‌ലിംകൾക്കിടയിൽ പാർട്ടികൾ ഉണ്ട്.

ശരിയാണ്. 

അങ്ങനെയുള്ള അവാന്തരവിഭാഗങ്ങൾ ഒട്ടേറെയുണ്ട് ഇസ്‌ലാമിലും മുസ്‌ലിംകൾക്കിടയിലും. 

പക്ഷേ ജന്മം കൊണ്ട് കൈവരുന്ന, തിഞ്ഞെടുപ്പില്ലാത്ത ജാതി ഇല്ല ഇസ്‌ലാമിലും മുസ്‌ലിംകൾക്കിടയിലും.

ഇസ്‌ലാം തന്നെയും ഒരോരുത്തൻ്റെയും തെരഞ്ഞെടുപ്പ് മാത്രമാകേണ്ട സംഗതിയാണ് എന്നിരിക്കെ ഇസ്‌ലാമിൽ തെരഞ്ഞെടുക്കാൻ കഴിയാത്ത ജാതിയും ജാതിസമ്പ്രദായവും എങ്ങനെ ഉണ്ടാവും?

വിശ്വാസ വ്യാഖ്യാനങ്ങളിൽ ഉള്ള വ്യത്യാസം കൊണ്ടുള്ള പാർട്ടികൾ മാത്രമേ ഇസ്ലാമിലും മുസ്‌ലിംകൾക്കിടയിലും ഉള്ളൂ.

മുസ്‌ലിംകൾക്കിടയിൽ അവാന്തരവിഭാഗങ്ങൾ ഉണ്ടെങ്കിലും എല്ലാ അവാന്തരവിഭാഗങ്ങൾക്കും അല്ലാഹുവും ഖുർആനും മുഹമ്മദ് നബിയും പരലോക വിശ്വാസവും ആരാധനാനുഷ്ഠാനകാര്യങ്ങളും ഒന്ന് തന്നെയാണ്. 

അവർക്കിടയിൽ എല്ലാ കാര്യങ്ങളും വിവാഹവും സാമ്പത്തിക ഇടപാടുകളും നടക്കുന്നുണ്ട്, ചുരുങ്ങിയത് മതപരമായി ഒന്നും നിഷിദ്ധമല്ല. 

അല്ലറചില്ലറ തീവ്രതകൾ പ്രാദേശികമായി മാത്രം ഉണ്ടാവുന്നുണ്ടെങ്കിൽ ഉണ്ടാവും എന്ന വ്യത്യാസം മാത്രം. 

പക്ഷേ മുസ്‌ലിംകൾക്കിടയിൽ ഉള്ളത് ജാതികൾ അല്ല. പാർട്ടികൾ ആണ്. മാറിക്കളിക്കാവുന്ന പാർട്ടികൾ

ഉണ്ടെന്ന് പറയുന്ന പാർട്ടി-വിശ്വാസ-വ്യത്യാസം എപ്പോഴും മാറാവുന്നതും ഉപേക്ഷിക്കാവുന്നതും മാത്രം. 

ഇന്ത്യയിൽ നാം കാണുന്ന ജാതിസമ്പ്രദായം അങ്ങനെ മാറാനും ഉപേക്ഷിക്കാനും സാധിക്കില്ല. തെരഞ്ഞെടുപ്പ് ഇല്ലാത്തത്.

വ്യാഖ്യാനപരമായ അഭിപ്രായവ്യത്യാസം മാത്രമാണ് മുസ്ലിം പാർട്ടികൾക്കിടയിൽ ഉള്ളത്

ചിലരുടെ വാൽ നിലവിൽ തന്നെ ജാതിസമ്പ്രദായം കൊണ്ട് മുറിഞ്ഞതായത് കൊണ്ട് മറ്റുള്ളവരുടെയും മുറിഞ്ഞ് തന്നെ കിടക്കട്ടെ എന്ന് കരുതി മറ്റുള്ളവരുടെ വാലും ബോധപൂർവ്വം മുറിക്കുകയാണോ മുസ്‌ലിംകൾക്കിടയിൽ ജാതികളും ജാതിസമ്പ്രദായവും ഉണ്ടെന്ന് സമർത്ഥിച്ചുകൊണ്ട് ചെയ്യാൻ ശ്രമിക്കുന്നത്?

ഇസ്‌ലാമിൽ ജാതി ഇല്ലെന്നത് പകൽ വെളിച്ചം പോലെയുള്ള കാര്യം. 

ഇസ്‌ലാമിൽ മനുഷ്യരെല്ലാവരും ഒരുപോലെ എന്നതും പകൽ പോലെ വ്യക്തം.

പള്ളിയിൽ എല്ലാവരും ഒരുപോലെ. 

ശഹാദത്ത് കലിമയും ഹജ്ജും നിസ്കാരവും സക്കാത്തും നോമ്പും അതുപോലെയുള്ള എല്ലാ വിശ്വാസ അനുഷ്ഠാന കാര്യങ്ങളും ലോകത്തെല്ലായിടത്തുമുള്ള എല്ലാ മുസ്‌ലിംകൾക്കും ഒരുപോലെ ബാധകം.

ആർക്കും എങ്ങനേയും ഇമാം (നേതാവ്) ആകാം, നേതൃത്വത്തിലേക്ക് വരാം. 

അപ്പോഴും പുരോഹിതനും തന്ത്രിയും മാധ്യവർത്തിയും ഇല്ല.

ഇന്ത്യയിൽ നിലനിൽക്കുന്ന ജാതീയത വേറൊരു കോലത്തിൽ മുസ്‌ലിംകൾക്കിടയിൽ സാമുദായികമായി സംഭവിച്ചത് ഇസ്ലാമുമായി ഒരു ബന്ധവും ഉള്ളതല്ല. 

അങ്ങനെ കർണ്ണാടകയിൽ ഉണ്ടെന്ന് പറഞ്ഞ ഏതെങ്കിലും ജാതിയുടെ പേര് ഇസ്‌ലാമിക ഗ്രന്ഥങ്ങളിലോ മുസ്‌ലിംലോകത്തോ കാണിക്കാൻ സാധിക്കുമോ?

ഇസ്ലാമിലും മുസ്ലിംകളിലും നിയമപരമായും ഇസ്‌ലാമിക വിശ്വാസപ്രകാരവും ജാതികൾ ഇല്ല, ഉണ്ടാവാൻ പറ്റില്ല, പാടില്ല. 

ഇനി മുസ്‌ലിംകൾക്കിടയിലും ഇസ്ലാമിലും ജാതികൾ ഉണ്ടാക്കാനാണ് ശ്രമമെങ്കിൽ അത് മുസ്ലിംകൾ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്. 

വിവാഹവും കുടുംബവും പാരമ്പര്യവും സ്വത്തും ഓക്കെ അവരവർ പരിഗണിക്കുന്നത് പോലെ മാത്രം എന്നത് ജാതികൾ ഉണ്ടെന്ന് വരുത്താനുള്ള ന്യായവും മാനദണ്ഡവും അല്ല. 

അത് ജാതിസമ്പ്രദായത്തിലുള്ളത് പോലുള്ള തൊട്ടുകൂടായ്മയും ജാതിയും അല്ല.

"നാം നിങ്ങളെ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങളെ ഗോത്രങ്ങളും വർഗ്ഗങ്ങളും ആക്കിയത് നിങൾ പരസ്പരം തിരിച്ചറിയപ്പെടാൻ മാത്രം. അല്ലാഹുവിങ്കൽ നിങ്ങളിൽ ഏറ്റവും ഉൽകൃഷ്ടൻ നിങൾ സൂക്ഷ്മബോധം കൂടുതലായുള്ളവൻ മാത്രം." (ഖുർആൻ)

*******

മുസ്‌ലിംകൾ വിവാഹം ചെയ്യുമ്പോൾ ജാതിയും ജാതകവും നോക്കുന്നത് കണ്ടിട്ടുണ്ടോ?

ഇല്ല.

കാരണം മുസ്‌ലിംകൾക്ക് ജാതിയും ജാതകവും ഇല്ല.

സുന്നി, ഷിയാ മുജാഹിദ്, മദ്ഹബ് വ്യത്യാസം എന്നതൊക്കെ ജന്മം കൊണ്ടുണ്ടാവുന്ന ജാതികൾ അല്ല. 

സുന്നി, ഷിയാ മുജാഹിദ്, മദ്ഹബ് വ്യത്യാസം എന്നതൊക്കെ വിശ്വാസപരമായ വ്യാഖ്യാനപരമായ അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണ്. ആർക്കും എപ്പോഴും അവനവൻ്റെ മനസ്സിലാക്കൽ പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറാവുന്നത്.

പിന്നെ വിവാഹ സമയത്ത് കുടുംബ മഹിമ, സമ്പത്ത്, സൗന്ദര്യം, സ്വഭാവം, വിദ്യാഭ്യാസം എന്നിവ പരിഗണിക്കുന്നത്. 

അത് ജാതി നോക്കുമ്പോലുള്ള കാര്യങ്ങളല്ല. 

അതാത് ആളുകൾ അവരുടെ സൗകര്യം പോലെ നോക്കുന്നത്. മതപരമായ വിധിവിലക്കുകളുടെ അടിസ്ഥാനത്തിൽ അല്ല. 

ഡോക്ടറെയും എൻജിനീയരെയും ഐഎഎസുകാരെയും പരിഗണിക്കുന്നത് പോലെ മാത്രം.

വിവാഹ സമയത്ത് നടത്തുന്ന ഈ പരിഗണനകൾ മാറിമാറി വരാവുന്നതും തീർത്തും വ്യക്തിനിഷ്ഠമായ/ കുടുംബനിഷ്ഠമായ തെരഞ്ഞെടുപ്പ് തീരുമാനങ്ങളിൽ വരുന്നതും മാത്രമാണ്. 

വർണ്ണാശ്രമം അതുപോലെയെല്ല. 

ജാതി ജന്മം കൊണ്ട് മാത്രം വരുന്നതും ഒരിക്കലും മാറാൻ സാധിക്കാത്തതും വ്യക്തിനിഷ്ഠമല്ലാതെ മാത്രം നടക്കുന്നതുമാണ്.

വർണാശ്രമം മനുസ്മൃതി കൃത്യമായി വിവരിക്കുന്നു. 

ഗീതയും അത് ശരിവെക്കുന്നു. 

വേറെയുള്ള വേദങ്ങൾ അവയൊക്കെയും വ്യത്യസ്തമായ രീതിയിൽ നേരിട്ടും അല്ലാതെയും ശരിവെക്കുന്നു.

ഋഗ്വേദം കൃത്യമായും നാല് ജാതികളെ നിർവ്വചിക്കുന്നു. 

ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ. 

ബാക്കി ജാതികളൊക്കെ അവയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ശാഖോപശാഖകൾ.  

അതുകൊണ്ട് തന്നെയാണ് ജാതിസമ്പ്രദായം ഇവിടെ ഇത്രക്ക് കൃത്യമായി കണിശമായി നടപ്പായതും. 

ജാതി നോക്കാതെ വിവാഹം നടത്തുന്നവർ ഇവിടെ പൊതുവെ ഇല്ല.

വളരെ വിരളമായല്ലാതെ ഇല്ല. 

ഇതൊക്കെ തള്ളി നിഷേധിച്ച് ജീവിക്കുന്ന വളരെ കുറച്ചുപേരൊഴികെ.

********

സുന്നി ഷിയാ എന്നതൊക്കെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ് അവ. ജന്മം കൊണ്ടുള്ളതല്ല.  

വല്ല നിലക്കും അച്ഛനും അമ്മയും ആയത് പോലെ മക്കൾ ഷിയയോ സുന്നിയോ മുജാഹിദോ ജമാഅത്തോ ശാഫിയോ ഹനഫിയോ ആയിപ്പോയാൽ തന്നെയും വളരുമ്പോൾ കുട്ടികൾക്ക് അഭിപ്രായം മാറുന്നുണ്ടെങ്കിൽ മാറാൻ സാധിക്കും.

അതുകൊണ്ടാണ് ഷിയാസുന്നികൾക്കിടയിൽ പരസ്പരം മാറ്റിയെടുക്കാനും സ്വാധീനിക്കാനും ഉള്ള മത്സരങ്ങളും മറ്റും നടക്കുന്നത്. 

രാജ്യങ്ങൾ തമ്മിലുള്ളത് വേറെ. 

മതപരമായി ഇസ്‌ലാമിൽ ജാതി ഇല്ലെന്നത് എന്ത്കൊണ്ടും വ്യക്തതയുള്ള കാര്യമാണ്. 

അഭിപ്രായവ്യത്യാസങ്ങൾ മൂർഛിച്ചാൽ ഒരു കൂട്ടർ മറ്റേ കൂട്ടരിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നതൊക്കെ ജാതീയമായ പ്രശ്നം പോലെയല്ല. ജന്മം കൊണ്ട്, സ്വയം തെരഞ്ഞെടുക്കാതെ സംഭവിക്കുന്നത് പോലെയല്ല. താൽക്കാലികമായ സംഗതികൾ മാത്രമാണ്.

രാഷ്ട്രീയ പാർട്ടികൾ തന്നെയും അഭിപ്രായവ്യത്യാസം കാരണം ഭിന്നിച്ചുപോയവരെ അകറ്റിനിർത്തുന്നത് പോലെയും മറ്റുമൊക്കെ തന്നെയേ അതുള്ളൂ.