Friday, May 22, 2026

രാജ്യം ഭരിക്കുന്നത് ഭീരു ജനതാ പാർട്ടിയോ?

കൂറകളും പാറ്റകളുംകൊന്നേക്കൂഎന്നാണോ ചീഫ് ജസ്റ്റിസ് പറയാതെ പറഞ്ഞത്പക്ഷേഒന്നറിയുകഎത്ര കൊന്നാലും തീരില്ല പ്രതികരണത്തിന്റെ  കൂറകളും പാറ്റകളും.


*******


ബിജെപിയുടേത് സ്ഥിരം തന്ത്രംപാക്ക്സ്ഥാനും വിദേശവും രാജ്യദ്രോഹവും ആരോപിച്ച്പ്രതിഷേധങ്ങളെയും പ്രതികരണങ്ങളെയും അടിച്ചമർത്തുക.


********


ജോർജ് ഒർവലിന്റെ 1984 എന്ന നോവൽ വിവരിച്ച അവസ്ഥ ഇന്ത്യയിൽ സംജാതമാവുന്നു.


********


യഥാർത്ഥത്തിൽ കൂറകളും പാറ്റകളും കള്ളന്മാരായ നായിന്റെ മക്കൾക്ക് ഭീഷണിയായോകൂറകളുംപാറ്റകളും മതവിരോധം മാത്രം പറഞ്ഞ് രാഷ്ട്രീയം നടത്തുന്നവരെ തുരത്തുമോ?


*******


വിദ്യാഭ്യാസമില്ലാത്തവർ കൂറയും പാറ്റയും ആണെങ്കിൽവിദ്യാഭ്യാസമേ ഇല്ലാത്ത നരേന്ദ്രമോദിഎന്താണാവുകവിദ്യാഭ്യാസവും തൊഴിലും നൽകാത്ത ഭരണകൂടം എന്താവും?


പരാന്നഭോജികളായ കൂറകളും പാറ്റകളും ആരാണ് ? ജനങ്ങളുടെ നികുതിപ്പണത്തെ ശമ്പളവുംഅലവൻസും ആഡംബരവുമായി അനുഭവിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ടീയനേതാക്കളും അല്ലേ?


******


രാജ്യം ഭരിക്കുന്നത് ഭീരു ജനതാ പാർട്ടിയോ


പേടിക്കുക, പേടിപ്പിക്കുക മാത്രം പണി. 


പേടിക്കാനും പേടിപ്പിക്കാനും വേണ്ട വാർത്തകളും വാർത്തകൾക്ക് വേണ്ട സംഭങ്ങളും ഉണ്ടാക്കുക. 


അതിൽ പാക്കിസ്ഥാൻ ന്യൂനപക്ഷ ബന്ധം ആരോപിക്കുക. 


സംഗതി കുശാൽ….


********


അല്ലെങ്കിൽ എന്തിന് കൂറയേയും പാറ്റയേയും ഇത്രക്ക് ഭയക്കുന്നുകൂറകളും പാറ്റകളുംകള്ളന്മാർക്കും നായ്ക്കൾക്കും ഭീഷണിയോകൂറകളും പാറ്റകളും ഇവരുടെ വെറുപ്പ് രാഷ്ട്രീയത്തെതുരത്തുമോ?


******


എന്നിട്ടും അവർ തെരഞ്ഞെടുപ്പ് ജയിക്കുന്നല്ലോ എന്ന ചോദ്യംഉത്തരം ഒന്നേയുള്ളൂഎങ്ങനെരാജ്യം നശിപ്പിച്ചു ജയിക്കുന്നതോ ജയംജനാധിപത്യം ഇല്ലാതാക്കി ജയിക്കുന്നതോ ജയം?


രാജ്യത്തെ നശിപ്പിച്ചും ജനാധിപത്യത്തെ കൊന്നുംആർക്കും എത്ര വേണമെങ്കിലും എത്ര കാലം വേണമെങ്കിലും തെരഞ്ഞെടുപ്പ് പേരിട്ട് നടത്തുന്ന കളി/നാടകം ജയിക്കാൻ സാധിക്കും.

കൂറകൾ: ജസ്റ്റിസ് സൂര്യ കാന്ത് നേരെ ചൊവ്വേ പറഞ്ഞത് എല്ലാവരും കേട്ടു

 ജസ്റ്റിസ് സൂര്യ കാന്ത് മാറ്റിയും തിരുത്തിയും പറയുന്നോ?


നേരെ ചൊവ്വേ പറഞ്ഞത് സുപ്രീം കോടതിയിൽ. എല്ലാവരും കേട്ടു:


ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കൾ കൂറകളും പാറ്റകളും പരാന്നഭോജികളും ആണെന്ന് നിരുത്തരവാദപരമായി ആക്ഷേപിച്ച് പരിഹസിച്ച് പറഞ്ഞു.


യഥാർത്ഥ പരാന്നഭോജികളും കൂറകളും പാറ്റകളും ജനങ്ങളുടെ നികുതിപ്പണത്തെ ശമ്പളവുംഅലവൻസും ആഡംബരവുമായി അനുഭവിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ടീയനേതാക്കളും ആണെന്ന വസ്തുതയെ കണ്ടെന്ന് നടിക്കാതെ സംസാരിച്ചു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.


ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കൾ ഫേക്ക് ബിരുദം നേടിയവരാണെന്ന് കൂടി അയാൾ പിന്നീട് തിരുത്ത് പോലെ ഒന്നുകൂടി കൂട്ടിപ്പറഞ്ഞു. 


ഫലത്തിൽ ഇന്ത്യൻ യുവ ജനത ഫേക്കാണെന്ന വലിയൊരു ആക്ഷേപവും ആരോപണവും.


പിന്നീട് “കൂറ ജനതാ പാർട്ടി” (സി ജെ പി) എന്നൊരു പാർട്ടിഭ്രൂണം തന്നെ ചീഫ് ജസ്റ്റിസെന്ന എസ്ബർഗിന്റെ അറ്റത്തിന്റെ ആ പരാമർശത്തിനെതിരെ ഉഗ്രപ്രതിഷേധവും പ്രതികരണവുമായി ഉണ്ടായി.


അതേ സി ജെ പി എന്ന പാർട്ടിഭ്രൂണം ലോകത്തെ ഏറ്റവും വലിയ പാർട്ടിയെന്ന് (ഫേക്ക് മാത്രം കളിച്ച്) വീമ്പിളക്കുന്ന ബിജെപി എന്ന പാർട്ടിയേക്കാൾ അധികം ഫോളോവേഴ്സ് (8 മില്യൺ) ഉള്ള പാർട്ടിഭ്രൂണമായി (15 മില്യൺ ഫോളോവേഴ്സ്) വെറും നാല് ദിവസത്തിനുള്ളിൽ.


ഒരുതരം പരസ്യവും മുതൽമുടക്കും ഇല്ലാതെ വെറും നാല് ദിവസത്തിനുള്ളിൽ. 


അധികാരവും സമ്പത്തും അന്വേഷണ ഏജൻസികളും വെച്ച് വാർത്താമാധ്യമങ്ങളെ വിലക്ക് വാങ്ങി വളർന്ന സമ്പന്ന സവർണ്ണ വർഗ്ഗ പാർട്ടിയെ നാണിപ്പിച്ചുകൊണ്ട്.


ഒരുഭാഗത്ത് സി ജെ പി എന്ന പാർട്ടിഭ്രൂണത്തെ അബോർട്ട് ചെയ്യാൻ ആ സമ്പന്ന സവർണ്ണ വർഗ്ഗ ഭരണകൂട പാർട്ടി ആവത് ശ്രമിക്കുന്നു.


മറുഭാഗത്ത് സി ജെ പി എന്ന പാർട്ടിഭ്രൂണത്തെ കണ്ട് പേടിച്ച് അതേ ജസ്റ്റിസ് സൂര്യകാന്ത് പോലും കരണം മറിയാൻ ശ്രമിച്ച് പറഞ്ഞതിന് അതിലും അപകടകരമായ വിശദീകരണം നൽകി മാറ്റിപ്പറയുന്നു: 


താൻ ഉദ്ദേശിച്ചത് ഫേക്ക് സർട്ടിഫിക്കറ്റുകൾ ഉള്ള ഇന്ത്യൻ യുവാക്കളെ കുറിച്ചാണെന്ന്.


ഫേക്ക് സർട്ടിഫിക്കറ്റുകൾ ഉള്ള ഇന്ത്യൻ യുവാക്കളെന്നോ?


മോദിയെ ഉദ്ദേശിച്ചല്ല ചീഫ് ജസ്റ്റിസ് ഈ തിരുത്തിപ്പറഞ്ഞതെന്നത് വ്യക്തം. 


കാരണം, മോദിക്ക് സർട്ടിഫിക്കറ്റേയുണ്ടോ, ഉള്ളത് ഫേക്കാണോ എന്നൊന്നും ചീഫ് ജസ്റ്റിസിന് അറിയാൻ വകുപ്പില്ലല്ലോ.


പിന്നെ ആരെ, എന്തിന്, എന്തടിസ്ഥാനത്തിൽ ഉദ്ദേശിച്ചു?


ഗീതയ്ക്കും ഖുർആനിനും വ്യാഖ്യാനം തേടുന്നത് പോലെ വലിയ വ്യാഖ്യാനം തേടേണ്ട അത്രക്ക് വലിയ, ആഴവും പരപ്പുമുള്ള, ചിന്തിപ്പിക്കേണ്ട വചനമാണോ സൂര്യകാന്ത് എഴുന്നള്ളിച്ചത്?


ഇനി സൂര്യകാന്ത് ഇത്രക്ക് ഇന്ത്യൻ യുവത്തിക്കെതിരെ അരിശംകൊണ്ട് ഉറഞ്ഞുതുള്ളാനും പരിഹസിക്കാനും മാത്രമുള്ള ഫേക്ക് സർട്ടിഫിക്കറ്റുകൾ ഉള്ള ഇന്ത്യൻ യുവാക്കൾ ആരൊക്കെയാണാവോ???


അതിന് മാത്രം വലിയ ഉപദ്രവം എന്താണാവോ ജോലിലും കൂലിയും സ്ഥാനവും പെരുമയും ഇല്ലാത്തവരെന്ന് ജസ്റ്റിസ് സൂര്യകാന്ത് തന്നെ ആക്ഷേപിച്ച് പറയുന്ന ഇന്ത്യൻ യുവത ചെയ്തുകൂട്ടിയത്?


ഇന്ത്യയെന്ന വലിയൊരു രാജ്യത്തിന്റെ തന്നെ ചീഫ് ജസ്റ്റിസ് തന്നെ ഒരു വലിയ വിഭാഗമായി പരിഗണിച്ച് ആക്ഷേപിച്ച് പറയാൻ മാത്രം അത്രക്കാധികമുണ്ടോ ഈ ഫേക്ക് സർട്ടിഫിക്കറ്റുകൾ ഉള്ള ഇന്ത്യൻ യുവാക്കൾ???


അത്രക്ക് ഫേക്കാണോ ഇന്ത്യയെന്ന മഹാരാജ്യം.


എന്തൊരു മറിമായം!!! 

എന്തൊരു കരണംമറിച്ചിൽ!!!


പൊതുവേ തൊഴിൽരഹിതരായ യുവാക്കളെ, അതിൽ ഫേക്ക് സർട്ടിഫിക്കറ്റുകൾ ഉള്ള യുവാക്കളെന്ന് കൂടി ആരോപിച്ച് പറഞ്ഞ വിഭാഗത്തെ കൂറകളും പാറ്റകളും പരാന്നഭോജികളും എന്ന് വിശേഷിപ്പിക്കുന്ന അതേ സൂര്യകാന്ത്, ഫേക്ക് സർട്ടിഫിക്കറ്റുകൾ മാത്രം കാണിച്ച്, ഫേക്ക് വാഗ്ദാനങ്ങളും ഫേക്ക് ഗ്യാരന്റികളും മാത്രം നൽകി, ഭരണാധികാരം പിടിച്ചു വിലസുന്ന പാർട്ടിയെയും നേതാക്കളെയും ഉദ്ദേശിച്ചുവോ? 


ഫേക്ക് ചരിത്രങ്ങളും ഫേക്ക് സംഭവങ്ങളും ഫേക്ക് വാർത്തകളും മാത്രമുണ്ടാക്കി വെറുപ്പും വിദ്വേഷവും കലാപങ്ങളും ഉണ്ടാക്കി രാജ്യത്തിന്റെ ഭരണാധികാരത്തിലെത്തുന്ന വിഭാഗത്തെ മറന്നുപോയോ?


അങ്ങനെ ഫേക്ക് സർട്ടിഫിക്കറ്റ് കാണിച്ച്, ഫേക് വാഗ്ദാനങ്ങൾ നൽകി, ഫേക്ക് വാർത്തകൾ മാത്രം സൃഷ്ടിച്ച് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നവരെ കുറിച്ച് ഇതേ സൂര്യകാന്ത് എന്ത് പറയും, എന്ത് പറയണം?


എങ്കിൽ ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒന്നാമത്തെയും പിന്നീട് അത് തിരുത്തിയ രണ്ടാമത്തെയും പ്രസ്താവനകൾ എത്രമാത്രം ഫേക്കാണ്?


മറിച്ചും ചിലത് ജസ്റ്റിസ് സൂര്യ കാന്തിനോട് പറയാനുണ്ട് : 


താങ്കൾ ഉയർന്ന ജാതിയിൽ ജനിച്ചു. 


ഉയർന്ന ജാതിയിൽ ജനിച്ച താങ്കൾക്ക് ഉയർന്ന അവസരങ്ങൾ കിട്ടി. 


ഉയർന്ന അവസരങ്ങൾ കിട്ടിയ താങ്കൾക്ക് ഉയർന്ന ജോലി കിട്ടി. 


അത്രയേ ഉള്ളൂ.


എന്നുവെച്ച് ഉയർന്ന ജാതിയിൽ ജനിക്കാത്ത, ഉയർന്ന അവസരങ്ങൾ കിട്ടാത്ത, ഉയർന്ന ശമ്പളമുള്ള ഉയർന്ന ജോലികൾ കിട്ടാത്ത പാവങ്ങൾ മുഴുവൻ കൂറകളും പാറ്റകളും (ശൂദ്രർ, തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും) ആണോ?


അല്ലെങ്കിലും സൂര്യകാന്ത്, താങ്കൾ ഒന്ന് മനസ്സിലാക്കണം:


യഥാർത്ഥത്തിൽ പരാന്നഭോജികളായ കൂറകളും പാറ്റകളും ജനങ്ങളുടെ നികുതിപ്പണം ശമ്പളവും അലവൻസും ആഡംബരവുമായി സുഖിച്ച് ജീവിക്കുന്ന നിങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥരും രാഷ്ടീയ നേതാക്കളും ആണ്. ഇന്ത്യൻ യുവത്വമല്ല.


താങ്കൾക്ക് കിട്ടുന്ന ഉയർന്ന ശമ്പളവും സ്ഥാനവും ഒക്കെ കൂലിയും തൊഴിലുമില്ലാത്ത, കൂറയും പാറ്റയും എന്ന് താങ്കൾ വിശേഷിപ്പിച്ച അതേ താഴ്ന്ന മനുഷ്യർ നടത്തുന്ന അദ്ധ്വാനഫലമാണ്, അവർ നൽകുന്ന നികുതിയുടേതാണ്.


താങ്കൾ കണ്ടിരുന്നോ, രാജ്യം ഭരിക്കുന്ന (താങ്കൾ ഉള്ളിൽ പ്രേമിച്ച് കൊണ്ടുനടക്കുന്ന) പാർട്ടി ജനാധിപത്യവിരുദ്ധമായി, അഭിപ്രായസ്വാതന്ത്ര്യത്തെ നിഷേധിക്കുംവിധം “കൂറ ജനാധിപത്യ പാർട്ടി”യുടെ (സിജെപിയുടെ) ഇൻസ്റ്റഗ്രാം അക്കൗണ്ടും എക്സ് അക്കൗണ്ടും പൂട്ടിച്ചതും ബന്ധാക്കിയതും?


താങ്കൾ ഉള്ളാലെ പൂജിക്കുന്ന ആ പാർട്ടി തന്നെ രാജ്യത്തെ കുട്ടിച്ചോറാക്കി ഭരിക്കുന്ന, രാജ്യത്തെ നശിപ്പിക്കുന്ന കൂറയും പാറ്റയും പരാന്നഭോജിയും ആണെന്ന് താങ്കൾക്ക് അല്പമെങ്കിലും തോന്നുന്നുണ്ടോ?


രാജ്യത്തെ ജനങ്ങൾ പാവങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവരും തൊഴിലില്ലാത്തവരും ആയത് ആ ജനങ്ങൾ അങ്ങനെ തന്നെ ആവാൻ സ്വയം കൊതിച്ചത് കൊണ്ടോ തെരഞ്ഞെടുത്തത് കൊണ്ടോ അല്ലെന്ന് താങ്കൾക്ക് അറിയാതെ പോയോ?


രാജ്യത്തിന്റെയും രാജ്യഭരണകൂടത്തിന്റെയും കഴിവുകേടാണ് ഇങ്ങനെയൊരു രാജ്യത്തെ യുവജനങ്ങളെ വരെ വിദ്യാഭ്യാസം ഇല്ലാത്തവരും തൊഴിലില്ലാത്തവരും ആക്കിയത് എന്നതും താങ്കൾക്ക് അറിയാതെ പോകുന്നുണ്ടോ?


കാലാകാലമായി നടമാടുന്ന സവർണ്ണ മേൽക്കോയ്മയാണ് താങ്കളെയും ഇവ്വിധം ഉയർന്ന അവസരങ്ങളും ഉയർന്ന ജോലിയും നേടുന്നവനാക്കിയതെന്നതും, അതേ സവർണ്ണ മേൽക്കോയ്മ തന്നെയാണ് മഹാഭൂരിപക്ഷം താഴ്ന്ന ജാതി ജനങ്ങളെ വിദ്യാഭ്യാസം ഇല്ലാത്തവരും തൊഴിലില്ലാത്തവരും ആക്കിയതെന്നതും താങ്കൾ സൗകര്യപൂർവ്വം മറക്കുകയാണോ?

Wednesday, May 20, 2026

ഗിഫ്റ്റ് നൽകൽ ഒരു കാട്ടിക്കൂട്ടലവരുത്. നാം നൽകുന്ന ഗിഫ്റ്റുകൾ ഫലത്തിൽ ഇരുതല മൂർച്ചയുള്ള വാൾ പോലെ ആവും.


ഗിഫ്റ്റ് നൽകുന്നതിനെ കുറിച്ച്.


“നിങ്ങൾക്ക് ഏറ്റം ഇഷ്ടപ്പെടുന്നത് നൽകാത്തിടത്തോളം (ചിലവഴിക്കാത്തിടത്തോളം) നിങ്ങൾ പുണ്യം നേടില്ല“ (ഖുർആൻ)


ഗിഫ്റ്റ് നൽകാൻ മാത്രം ഈയുള്ളവൻ ഇനിയും മാനസികമായി വളർന്നിട്ടില്ലെന്ന തിരിച്ചടിവോടെ.


അതുകൊണ്ട് തന്നെ, ഭാര്യയുമായി പോലും പറഞ്ഞെത്താൻ സാധിക്കാത്ത, പലപ്പോഴും പരസ്പരം വിയോജിപ്പ് രേഖപ്പെടുത്തേണ്ടി വരുന്ന വിഷയം.

ഗിഫ്റ്റ് കൊടുക്കാൻ ആരെങ്കലും ആരെയെങ്കിലും നിർബന്ധിക്കുമോ?


ഇല്ല.


എന്നിരിക്കെ, എന്തിന് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാനും അങ്ങനെ എന്തെങ്കിലും ഗിഫ്റ്റ് കൊടുത്തും വിഷമിക്കണം, വിഷമിപ്പിക്കണം?


നിർബന്ധമില്ലാത്തത് ചെയ്യുമ്പോൾ, ശരിക്കും ശരിയായും ഭംഗിയായും ചെയ്യാനാവുമെങ്കിൽ, അങ്ങനെ ചെയ്യാനാവുന്നത്ര മനസ്സ് വളരുകയും പാകപ്പെടുകയും ചെയ്തെങ്കിൽ മാത്രമല്ലേ ചെയ്യേണ്ടതുള്ളൂ?


പൈസയുള്ളവരായിട്ടും കൊടുക്കുന്ന ഗിഫ്റ്റിന്റെ വില നിങ്ങൾക്ക് പ്രശ്നമായി തോന്നുന്നുണ്ടെങ്കിൽ യഥാർത്ഥത്തിൽ വിഷയം പൈസ ഇല്ലാത്തതല്ല, പകരം മറ്റൊന്നാണ്. 


നിങ്ങൾ ആർക്കാണോ ഗിഫ്റ്റ് കൊടുക്കുന്നത് അവരെ ഉള്ളിന്റെയുള്ളിൽ ബഹുമാനിക്കുന്നില്ല എന്നാണർത്ഥം. 


അല്ലെങ്കിൽ, ഗിഫ്റ്റ് നൽകാൻ മാത്രം മാനസികമായും സാമ്പത്തികമായും നിങ്ങൾ വളർന്നിട്ടില്ല, പാകപ്പെട്ടിട്ടില്ല.


ബാക്കിയുള്ളത് വെറും ഘോഷ്ടിയും വരുത്തിത്തീർക്കലും മാത്രം.


ഗിഫ്റ്റ് ബഹുമാനം കൂടിയാണെങ്കിലേ വില വിഷയമല്ലാതാവൂ.


ഗിഫ്റ്റ് ബഹുമാനം കൊണ്ട് കൂടിയാണെങ്കിലേ നൽകേണ്ടതുള്ളൂ, അല്ലെങ്കിൽ നൽകുന്നത് സഹായം പോലെയും ഭിക്ഷ പോലെയുമാണ്.


അയാൾ സഹായവും ഭിക്ഷയും ചോദിക്കുന്നില്ല എന്നിരിക്കെ അയാളെ നിങ്ങളുടെ ഭിക്ഷയോ സഹായമോ വാങ്ങുന്നവനായി നിങ്ങൾ തരംതാഴ്ത്തരുത്. 


ശരിയാണ്, കൊക്കിന് ഒതുങ്ങതേ കൊത്തേണ്ടതുള്ളൂ. 


ജീവിതത്തിൽ എന്നേക്കും ഉടനീളം വേണ്ട കൊക്ക് ഒരൊറ്റ കൊത്തിന് മുറിഞ്ഞുപോകരുത്.


എന്നത് കൊണ്ട് തന്നെ സാമ്പത്തികമായി സാധിക്കാതെ ഗിഫ്റ്റ് കൊടുക്കുന്ന അഭിനയത്തെ കുറിച്ച് ചിന്തിക്കരുത്. കൊക്ക് മുറിഞ്ഞുപോകും.


ഊക്കറിഞ്ഞ് എറിഞ്ഞില്ലെങ്കിൽ പിന്നൊരിക്കലും എറിയാനാവാത്ത വിധം എന്നെന്നേകുമായി ഉളുക്കിപ്പോകും.


എന്നുവെച്ചാൽ ആവുന്നത്ര, അതും ഭംഗിയായി ചെയ്യാനാവുമെങ്കിൽ മാത്രമേ ചെയ്യേണ്ടതുള്ളൂ എന്നർത്ഥം.


സംഭവിക്കാവുന്നതിലും സംഭവിപ്പിക്കാവുന്നതിലും ഏറ്റവും സുന്ദരമായ സംഗതി: അതാണ് ഗിഫ്റ്റ്, അതാണ് ഗിഫ്റ്റ് നൽകൽ, അതാണ് ഗിഫ്റ്റ് ലഭിക്കൽ.


എന്തിന് ഏറ്റവും സുന്ദരമായ ആ ഒന്നിനെ നാം സാധിക്കാതെ ചെയ്ത് മനംമടുപ്പിച്ച് ഏറ്റവും വികൃതമായതാക്കണം?


എന്തിന് എന്തെങ്കിലും ഗിഫ്റ്റ് നൽകി നാം സ്വയം കൊച്ചാവണം, സ്വീകരിക്കുന്നവരെ കൊച്ചാക്കി വിഷമിപ്പിക്കണം?


എന്ത് വേണ്ടാത്തതും ഇട്ടുകൊടുക്കേണ്ട, എറിഞ്ഞുകൊടുക്കേണ്ട വേസ്റ്റ് കൊട്ടയല്ല നാം നൽകുന്നത് കൊണ്ട് മാത്രം നമ്മിൽ നിന്ന് ഗിഫ്റ്റ് സ്വീകരിക്കാൻ നിർബന്ധിതനാവുന്നവർ എന്ന് മനസ്സിലാക്കണം.


നാം നൽകുന്ന ഗിഫ്റ്റുകൾ ഫലത്തിൽ ഇരുതല മൂർച്ചയുള്ള വാൾ പോലെ ആണാവുന്നത്.


ഗിഫ്റ്റ് നൽകുന്ന നമുക്ക് ചിലവിന് ചിലവ്. 


എന്നാൽ നമ്മിൽ നിന്നും ഗിഫ്റ്റ് സ്വീകരിക്കുന്നവർക്ക് ഉപകാരത്തിന് ഉപകാരമില്ലാതെ.


നൽകുന്നുവെങ്കിൽ നിങ്ങളുടെ ശരിക്കുമുള്ള ഇഷ്ടപ്രകാരം, അഭിനയിച്ച് ചെയ്യേണ്ടിവരുന്നത് കൊണ്ടല്ലാതെ, ശരിക്കും കഴിവുണ്ടെങ്കിൽ മാത്രം ഗിഫ്റ്റ് നൽകണം. 


മൂക്കാതെ ഞെക്കിപ്പഴുപ്പിച്ച് നൽകേണ്ട ഒന്നല്ല ഗിഫ്റ്റ്.


ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നത് മാത്രമാണ് ഗിഫ്റ്റ്. 


അങ്ങനെ ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നത് മാത്രമേ രുചിയും മധുരവും ഉള്ളതാവൂ. 


ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നതിൽ മാത്രമേ സ്വയം ഇരട്ടിപ്പിക്കുന്ന, പിന്നീട് മുളയ്ക്കുന്ന വിത്ത് ഉണ്ടാവൂ.


ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നത് മാത്രമേ മുളക്കുന്നതാവൂ, ഇരട്ടിക്കുന്നതും വളരുന്നതും ആവൂ.


ബഹുമാനവും ആദരവും ഇഷ്ടവും അണപൊട്ടിയൊഴുകി വരുംപോലെയായിരിക്കണം ഗിഫ്റ്റ്. 


ഒരുതരം കവിഞ്ഞൊഴുക്ക് പോലെ ഗിഫ്റ്റ് നൽകൽ, ഗിഫ്റ്റ് ലഭിക്കൽ.


കവിഞ്ഞൊഴുക്കിൽ അഭിനയമില്ല.


കവിഞ്ഞൊഴുകുന്നതല്ലെങ്കിൽ ഗിഫ്റ്റ് സംഭവിക്കരുത്.


പാത്രത്തിൽ കൃത്രിമമായി ഓട്ടവെച്ച് ഉണ്ടാക്കി സംഭവിപ്പിക്കുന്ന ഗിഫ്റ്റ് ഗിഫ്റ്റല്ല. 


അത് നിങ്ങളാകുന്ന പാത്രത്തെ നശിപ്പിച്ചുകളയുന്നതാണ്.


ശരിക്കും ബഹുമാനവും ആദരവും ഇഷ്ടവും കവിഞ്ഞൊഴുകുമ്പോൾ, ഉള്ളിന്റെയുള്ളിൽ നിന്ന് വരെ നിറഞ്ഞുകവിഞ്ഞ് അണപൊട്ടിയൊഴുകിയാവുമ്പോൾ, ചടങ്ങ് പോലെയല്ലാതെ ഗിഫ്റ്റ് സംഭവിക്കും. 


അങ്ങനെ അണപൊട്ടി ഒഴുകി ഗിഫ്റ്റ് നൽകുന്നതിലെ ചിലവും വിലയും പിന്നെ നിങ്ങൾക്ക് വിഷയമാകില്ല, ഭാരമാകില്ല. 


ഇഷ്ടപ്രകാരം കൊടുക്കുന്നതാണെങ്കിൽ, വെറുമൊരു ബാധ്യത പോലെ എന്തെങ്കിലും ആവാതെ, വെറും കാട്ടിക്കൂട്ടലാക്കാതെ, ആവുന്നത്ര നല്ലതും ഇഷ്ടപ്പെട്ടതും തന്നെ നാം നൽകും.


ശരിക്കും ഇഷ്ടപ്പെട്ടല്ല, മൂത്ത് പഴുത്തല്ല, കവിഞ്ഞൊഴുകിയല്ല നൽകുന്നതെങ്കിൽ, വെറും വേഷംകെട്ടായി ഗിഫ്റ്റ് കൊടുക്കാതിരിക്കുക. 


കാരണം,എപ്പോഴെങ്കിലും മൂത്ത് പഴുത്ത് നൽകുന്നതിന്റെ, കവിഞ്ഞൊഴുകുന്നതിന്റെ സാധ്യതയും ഞെക്കിപ്പഴുപ്പിച്ച്, അല്ലെങ്കിൽ ഓട്ടവെച്ച് നൽകുന്നതോടെ എന്നെന്നേക്കുമായി ഇല്ലാതാവും. 


എന്നുവെച്ചാൽ, ഗിഫ്റ്റ് നൽകുന്നത് വേഷംകെട്ടായല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളെ തന്നെയും ഒപ്പം ആ ഗിഫ്റ്റ് സ്വീകരിക്കുന്നവരെയും രക്ഷപ്പെടുത്താം.  


അല്ലെങ്കിൽ നിങ്ങൾ നിങ്ങളെ തന്നെയും ഒപ്പം ആ ഗിഫ്റ്റ് സ്വീകരിക്കുന്നവരെയും കഷ്ടപ്പെടുത്തും, വേദനിപ്പിക്കും, നശിപ്പിക്കും.


നിങ്ങൾക്ക് വെറും വെറുതേ ചിലവാകും, പക്ഷേ ആ ഗിഫ്റ്റ് സ്വീകരിക്കുന്നവർക്ക് ഒരുനിലക്കും ഉപകരിക്കയില്ല എന്നാവും. 


നിങ്ങളും വേദനിക്കും അവരും വേദനിക്കും.


ഫോർമാലിറ്റിയുടെ ഭാഗമായി അഭിനയിച്ചു വെറും വെറുതേ ഗിഫ്റ്റ് നൽകുന്നതിന്റെ വേദനയാണത്.


ഫോർമാലിറ്റിയിൽ, അറിയാമല്ലോ, എത്രയെല്ലാം ഉണ്ടെന്ന് വരുത്തിയാലും, ആത്മാർത്ഥതയും ആത്മാവും (spirit) ഇല്ല, ഉണ്ടാവില്ല. 


ഫോർമാലിറ്റി വെറും രൂപത്തിൽ (formൽ) മാത്രം. 


ഫോർമാലിറ്റി ആത്മാവില്ലാതെ. 


ഫോർമാലിറ്റി ബലൂൺ പോലെ ഊതി വീർപ്പിച്ച് വലുതായി കാണപ്പെടുന്നത്.


ഫോർമാലിറ്റി മുള്ളും വെയിലും പോലുള്ള യാഥാർത്ഥ്യത്തിന് മുന്നിൽ പൊട്ടിത്തകരുന്നത്. 


എന്നിരിക്കെ ഫോർമാലിറ്റിക്ക് വേണ്ടി എന്തോ കൊടുത്ത് നിങ്ങൾ വിഷമിക്കുന്നു, സ്വീകരിക്കുന്നവരെ എന്തോ വാങ്ങിപ്പിച്ച് വിഷമിപ്പിക്കുന്നു എന്നാവും ഫലം.


ബാധ്യതയായ വെറും കാട്ടിക്കൂട്ടൽ പോലെയുള്ള ഇത്തരം ഗിഫ്റ്റുകൾ പരസ്പരം ബാധ്യതയും വേദനയും ഭാരവും കൂട്ടുന്ന ഇരുതല മൂർച്ചയുള്ള വാൾ ആകുന്നത് അങ്ങനെയാണ്.


********


ഗിഫ്റ്റ് കൊടുക്കുന്നുവെങ്കിൽ ആവുന്നത്ര നല്ലത് കൊടുക്കുക. 


അല്ലെങ്കിൽ ഗിഫ്റ്റ് കൊടുക്കാതിരിക്കുക.


എന്തെങ്കിലും കൊടുത്ത് ആ ഗിഫ്റ്റ് സ്വീകരിക്കുന്നവരെ മോശക്കാരാക്കാതിരിക്കുക, പരിഹസിക്കാതിരിക്കുക. 


ഗിഫ്റ്റ് : നിങ്ങൾ നൽകുന്ന ഓശാരമല്ല, ഓശാരമാവരുത്. 


നിങ്ങളിൽ നിന്ന് ഗിഫ്റ്റ് സ്വീകരിക്കുന്നവർ ഭിക്ഷയോ ഓശാരമോ ആവശ്യപ്പെട്ടിട്ടില്ല. 


അതുകൊണ്ട് തന്നെ ഗിഫ്റ്റ് സ്വീകരിക്കുന്നവർ ഭിക്ഷയോ ഓശാരമോ വാങ്ങുന്നവരുമാവരുത്.


ഗിഫ്റ്റ് സ്വീകരിക്കേണ്ടിവരുന്നവനെ വെറും ഭിക്ഷ വാങ്ങുന്നവനെ പോലെ നിങ്ങൾ കണക്കാക്കുന്നുവെങ്കിൽ ഗിഫ്റ്റ് കൊടുക്കാതിരിക്കുക.


ഭിക്ഷയും ദാനവും നൽകുമ്പോൾ പോലും സാധിക്കുന്നത്ര ഏറ്റവും നല്ലത് കൊടുക്കുക എന്നതാണ് ഖുറാനിക/ഇസ്ലാമിക വീക്ഷണം.


നിങ്ങളുടെയടുക്കലുള്ള ഏറ്റവും മോശമായത് ഒഴിവാക്കാൻ വേണ്ടി എന്തെങ്കിലും നൽകുന്നതല്ല ഭിക്ഷ നൽകൽ, ദാനധർമ്മം നടത്തൽ.


“നിങ്ങൾക്ക് ഏറ്റം ഇഷ്ടപ്പെടുന്നത് നൽകാത്തിടത്തോളം (ചിലവഴിക്കാത്തിടത്തോളം) നിങ്ങൾ പുണ്യം നേടില്ല“ (ഖുർആൻ)


“നിങ്ങൾക്ക് വേണ്ടി നിങ്ങൾ ഇഷ്ടപ്പെടുന്നത് (തെരഞ്ഞെടുക്കുന്നത് ) നിങ്ങളുടെ സഹോദരന് വേണ്ടി കൂടി ഇഷ്ടപ്പെടാത്തിടത്തോളം (തെരഞ്ഞെടുക്കാത്തിടത്തോളം) നിങ്ങൾ വിശ്വാസിയാവില്ല” (ഹദീസ്) 


നൽകുന്നുവെന്ന് നിങ്ങൾ ധരിക്കുന്ന ഭിക്ഷ ഔദാര്യമല്ല.


ഭിക്ഷയും ദാനവും ചോദിച്ചുവരുന്നവരുടെ അവകാശമാണ് എന്നതാണ് ഇസ്ലാമിക/ ഖുറാനിക ഭാഷ്യം.


“അവരുടെ സ്വത്തിൽ ചോദിച്ചുവരുന്നവർക്കും അവസരം നിഷേധിക്കപ്പെട്ടവർക്കും അവകാശമുണ്ട്.”(ഖുർആൻ)


നിങ്ങൾ ഗിഫ്റ്റ് /ദാനം കൊടുക്കണം എന്ന് ആരും പറയുന്നില്ല, നിർബന്ധിക്കുന്നില്ല. 


പക്ഷേ, നൽകുന്നുവെങ്കിൽ ആവുന്നത്ര ഏറ്റവും നല്ലത് നൽകുക. അല്ലെങ്കിൽ നൽകാതിരിക്കുക. നിങ്ങൾക്കും അവർക്കും നല്ലത് അതാണ്.


ഗിഫ്റ്റ്: കൊടുക്കുന്നവന് വലിയ ചിലവ്. 


ഗിഫ്റ്റ് : പലപ്പോഴും കിട്ടുന്നവന് ആ ചിലവിന് തുല്യമായ ഉപകാരമില്ലാതെ.


നല്ലത്, നന്നായി കൊടുക്കാനാവുന്നില്ലെങ്കിൽ കൊടുക്കാതിരിക്കുക.


ഗിഫ്റ്റ് കൊടുത്തില്ലേൽ നിങ്ങളെ ആരും കൊടുക്കാത്തതിന്റെ പേരിൽ കുറ്റം പറയില്ല.


എന്നിരിക്കെ സാധിക്കാത്ത, വേണ്ടാത്ത ഗിഫ്റ്റ് നൽകി നിങ്ങൾ വേദനിക്കുന്നത് എന്തിനാണ്?


എന്നിരിക്കെ മോശമായ എന്തോ ഗിഫ്റ്റ് നൽകി നിങ്ങൾ സ്വയം കുറ്റപ്പെടുത്തൽ ചോദിച്ചുവാങ്ങുന്നത് എന്തിനാണ്? 


എന്തെങ്കിലും കൊടുത്ത്, എന്തോ മോശമായത് കൊടുത്ത ആളെന്ന നിലക്ക് നിങ്ങൾ മോശമാകുന്നത് എന്തിനാണ്?


നിങ്ങൾ ആർക്കാണോ ഗിഫ്റ്റ് കൊടുക്കുന്നത് അയാളെയും എന്തിനാണ് നിങ്ങൾ മോശക്കാരനാക്കുന്നത്?


ഗിഫ്റ്റ് കൊടുക്കുന്നത് സഹായമായല്ല; പകരം സ്നേഹവും ബഹുമാനവും ആദരവും കാണിക്കാനാണ്. 


ബഹുമാനത്തിന്റെ വലുപ്പവും സൗന്ദര്യവും ഗിഫ്റ്റിൽ ഇല്ലെങ്കിൽ ഗിഫ്റ്റ് കൊടുക്കാതിരിക്കുക.


സ്വയം മനസ്സ് വിഷമിച്ചു കൊണ്ട് എന്തോ വലിച്ചെറിഞ്ഞുകൊടുക്കുന്നതല്ല ഗിഫ്റ്റ്. 


സഹായം പോലെ നൽകുന്നതല്ല ഗിഫ്റ്റ്. 


സഹായം ആവശ്യത്തിനനുസരിച്ച് നൽകുന്നതാണ്.


ഗിഫ്റ്റ് അലങ്കാരമായി നൽകുന്നതാണ്.


ആനന്ദിച്ചും ആസ്വദിച്ചും കൊടുക്കുന്നതാണ് ഗിഫ്റ്റ്.


ആനന്ദിച്ചും ആസ്വദിച്ചും കൊടുക്കാനാവുന്നുണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഗിഫ്റ്റ് ന്നൽകേണ്ടതുള്ളൂ.


ഗിഫ്റ്റ് സ്വീകരിക്കുന്നവനെയും ആനന്ദിപ്പിക്കുന്നത് മാത്രമേ ഗിഫ്റ്റാവൂ.


സ്നേഹവും ബഹുമാനവും ആദരവും കാണിക്കാനായി കൊടുക്കുന്നത് നിങ്ങൾക്ക് സാധിക്കുന്നതിൽ ഏറ്റവും മെച്ചപ്പെട്ടത് നൽകിക്കൊണ്ടായിരിക്കണം. 


ഏറ്റവും മെച്ചപ്പെട്ടതല്ലെങ്കിൽ സാമാന്യം നല്ലത് നൽകിയായിരിക്കണം.


എന്തിനാണ് എന്തെങ്കിലും നൽകി നിങ്ങൾ വെറുതെ ചാക്കിലെ പൂച്ചയെ പിടികൊടുക്കുന്നത്?


“നിങ്ങൾ പുണ്യം നേടില്ല, നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് ചിലവഴിക്കും വരെ “ ( ഖുർആൻ)


“നിങ്ങളിലാരും വിശ്വാസികളല്ല : തനിക്ക് ഇഷ്ടപ്പെട്ടത് തന്റെ സഹോദന് വേണ്ടി ഇഷ്ടപ്പെടാത്തിടത്തോളം” (ഹദീസ്)


ഗിഫ്റ്റ് പോട്ടെ സഹായദാനം കൊടുക്കുമ്പോൾ പോലും 


ഗിഫ്റ്റ് നൽകുന്നത് ഒരു ഡ്യൂട്ടി അല്ല.


അതുകൊണ്ട് തന്നെ ഗിഫ്റ്റ് ഒരു ഡ്യൂട്ടി പോലെ നൽകരുത്.


ഗിഫ്റ്റ് നൽകുക ഒരു കാട്ടിക്കൂട്ടലല്ല. 


അതുകൊണ്ട് തന്നെ ഗിഫ്റ്റ് ഒരു കാട്ടിക്കൂട്ടൽ പോലെ നടത്തരുത്.


നൽകുന്നവനും വാങ്ങുന്നവനും ഒരുപോലെ ബാദ്ധ്യതയും നഷ്ടവും ആകുന്നത് പോലെ ചെയ്യേണ്ടതല്ല ഗിഫ്റ്റ്.


ഗിഫ്റ്റ് കൊടുക്കണമെന്നില്ല. 


പക്ഷേ ബാദ്ധ്യത പോലെ കൊടുത്ത് മനസ്സ് മോശമാകരുത്, എന്തെങ്കിലും കൊടുത്ത് ഗിഫ്റ്റ് സ്വീകരിക്കുന്നവന്റെ മനസ്സ് മോശമാക്കരുത്.