സ്വാതന്ത്ര്യം ഇസ്ലാമിന്റെ അടിക്കല്ലും അസ്ഥിവാരവും ആവുന്നതെങ്ങിനെ?
ജീവിതം പരീക്ഷയും പരീക്ഷണവും ആണെന്ന് ഇസ്ലാം ജീവിതത്തിന് നിർവ്വചനം കൊടുത്തത്കാരണം.
ആ നിലക്ക് ജീവിതത്തിന് പരീക്ഷയും പരീക്ഷണവും എന്ന അർത്ഥവും ലക്ഷ്യവും ഇസ്ലാം നൽകിയത്കാരണം.
“നിങ്ങളിൽ ആര് ഏറ്റവും നല്ലത് ചെയ്യുന്നുവെന്നത് പരീക്ഷിക്കാൻ ജനനത്തെയും മരണത്തെയുംസൃഷ്ടിച്ചവനാണവൻ.” (ഖുർആൻ)
പരീക്ഷയിൽ ഓരോരുത്തനും ഒറ്റക്കൊറ്റയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പ് മാത്രമാണ്, മാത്രമായിരിക്കണം ഇസ്ലാം എന്ന ഏക പ്രാപഞ്ചിക ശക്തിക്കുള്ള സമർപ്പണം എന്നർത്ഥമായത്കൊണ്ടാണ് സ്വാതന്ത്ര്യം ഇസ്ലാമിന്റെ അടിക്കല്ലും അസ്ഥിവാരവും ആവുന്നത്.
ഏതൊരു പരീക്ഷയിലും ഉത്തരമായി ഒരു ശരിയെ ഉള്ളൂ എന്നതുണ്ട്. ശരിയാണ്.
എന്നുവെച്ച്, ഒരു ശരിയെ ഉള്ളൂ എന്നതുണ്ട് ആ പരീക്ഷക്കിടയിൽ ആ ഒരു ശരി തന്നെയുംഅടിച്ചേല്പിക്കാൻ പറ്റില്ല, പാടില്ല.
അതാണ്, അങ്ങനെയാണ് പരീക്ഷ.
അതാണ്, അങ്ങനെയാണ് ഇസ്ലാം ഉറപ്പിക്കുന്ന സ്വാതന്ത്ര്യം, പരീക്ഷ ഉറപ്പിക്കുന്ന സ്വാതന്ത്ര്യം.
സ്വതന്ത്രമായി നിന്ന്, സ്വതന്ത്രമായി നിൽക്കാൻ അനുവദിച്ച വേണം പരീക്ഷ നടത്താൻ, പരീക്ഷയിൽഓരോരുത്തന്റെയും തെരഞ്ഞെടുപ്പ് നടക്കാൻ.
ഏകപ്രാപഞ്ചിക ശക്തിക്കുള്ള ഇസ്ലാം എന്ന സമർപ്പണം സ്വതന്ത്രമായി നിന്ന് തന്നെ, സ്വയംതെരഞ്ഞെടുത്ത് തന്നെ നടക്കണം, നടത്തണം എന്നർത്ഥം.
നിസ്സഹായ-നിർബന്ധിത സമർപ്പണം (ഇസ്ലാം) പ്രപഞ്ചത്തിലെ എല്ലാറ്റിലും ഉണ്ട്, എല്ലാംനടത്തുന്നുണ്ട്.
നിസ്സഹായ-നിർബന്ധിത സമർപ്പണം (ഇസ്ലാം) മറ്റൊരു നിർവ്വാഹവും ഇല്ലാതെയാണ്.
അഥവാ അത്തരമൊരു നിസ്സഹായ-നിർബന്ധിത സമർപ്പണത്തിന്റെ കാര്യത്തിൽ ആർക്കും ഒന്നിനുംമറ്റൊരു നിർവാഹമില്ല, തെരഞ്ഞെടുപ്പില്ല.
പക്ഷേ, മനുഷ്യന്റെ കാര്യത്തിൽ പറഞ്ഞുവരുന്നത് സ്വേച്ഛയാലുള്ള, ഐചികമായി നടക്കേണ്ട, തെരഞ്ഞെടുത്ത് നടത്തേണ്ട സമർപ്പണത്തിന്റെ കാര്യമാണ്.
മനുഷ്യന്റെ ആ ഐചിക സമർപ്പണം തീർത്തും സ്വതന്ത്രമായി നിന്ന് പരീക്ഷിക്കപ്പെട്ടുംതെരഞ്ഞെടുത്തും തന്നെ വേണം.
ഇസ്ലാമിന്റെ കാഴ്ചപ്പാട്.
ഉപ്പാന്റെയും ഉമ്മാന്റെയും മകനായി മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം, ജന്മം കൊണ്ട്മാത്രം നിർബന്ധിതമായി, തെരഞ്ഞെടുപ്പില്ലാതെ ഇസ്ലാം എന്ന ഏകദൈവത്തിനുള്ള സമർപ്പണം ഇല്ല.
സമർപ്പണം നടത്താൻ വേണ്ട പ്രാപഞ്ചിക ശക്തിയായി ദൈവം ഒന്നേയുള്ളൂ എന്ന കൃത്യമായഅറിവിലേക്കും വ്യക്തമായ ബോധ്യത്തിലേക്കും എത്താനും എത്തിയെന്ന് സ്വന്തത്തെയും അവൻജീവിക്കുന്ന സമൂഹത്തിലെ മറ്റുള്ളവരെയും അറിയിക്കാനും ആണ് ഈ പരീക്ഷയുംതെരഞ്ഞെടുപ്പും.
അതുകൊണ്ടാണ് ആരും ജന്മം കൊണ്ട് ഇസ്ലാമും മുസ്ലീമും അല്ല, ആവില്ല എന്നുവന്നത്.
അതുകൊണ്ടാണ് സ്വാതന്ത്ര്യം നിർബന്ധമാണെന്ന് വന്നത്.
അതുകൊണ്ടാണ് ഒരു മാതാവിനും പിതാവിനും തങ്ങളുടെ മക്കളായത് കൊണ്ട് മക്കളിൽ ഇസ്ലാംഅടിച്ചേൽപ്പിച്ചുകൂടാ, മുസ്ലീമാവാൻ നിർബന്ധിച്ചുകൂടാ എന്ന് വരുന്നത്.
അതുകൊണ്ടാണ് മുസ്ലിം ആവുന്നതിന് വേണ്ട ഏറ്റവും ആദ്യ നിർബന്ധ കടമ്പ ഓരോരുത്തനുംസ്വയം തന്നെ സാക്ഷ്യപ്പെടുത്തൽ (ഷഹാദത്ത്) നടത്തണം എന്നായത്.
കണ്ടെന്ന് പറയുന്നത്ര ഉറപ്പുള്ള സാക്ഷ്യപ്പെടുത്തലാണ്. വെറും വിശ്വാസവും പറച്ചിലുമല്ല.
ഈ സാക്ഷ്യപ്പെടുത്തൽ (ഷഹാദത്ത്) ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാമത്തേത്.
ഈ ഒന്നാമത്തേത് (സാക്ഷ്യപ്പെടുത്തൽ (ഷഹാദത്ത്) ) കഴിഞ്ഞതുള്ളത് മാത്രമാണ്, ഒന്നാമത്തെസ്തംഭം കഴിഞ്ഞാൽ മാത്രം ബാധജമാവുന്നതാണ് ബാക്കി നാല് സ്തംഭങ്ങളും.
മനസ്സിലുറപ്പിച്ച് വായകൊണ്ട് വെളിവാക്കിപ്പറയുന്ന ഷഹാദത്ത് എന്ന കാഴ്ചപോലെ അറിവായ, ബോധ്യതയായ പറച്ചിൽ മുസ്ലിമാവാൻ നിർബന്ധം.
കാഴ്ച പറച്ചിൽ എന്ന ഷഹാദത്ത് ( സാക്ഷ്യപ്പെടുത്തൽ) മറ്റാരും സ്വാധീനിച്ചും നിർബന്ധിച്ചുംനടക്കേണ്ട ഒന്നല്ല.
ഷഹാദത്ത് ( സാക്ഷ്യപ്പെടുത്തൽ) ഓരോരുത്തരും എത്തേണ്ട അവസ്ഥയാണ്.
സമർപ്പിക്കാനും വിധേയപ്പെടാനും കീഴടങ്ങാനും ഒരേയൊരു പ്രാപഞ്ചിക ശക്തിതല്ലാതെ(ഒരേയൊരു ദൈവമല്ലാതെ) മറ്റൊന്നില്ല എന്ന് ഓരോരുത്തരും ഒറ്റക്കൊറ്റക്ക് തന്നെ അറിഞ്ഞ്, ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തുമ്പോഴാണ് ഒരാൾ മുസ്ലിം ആവുന്നത്, ഒരാൾ ഇസ്ലാം എന്ന സമ്പൂർണ്ണസമഗ്ര സമർപ്പണവഴി സ്വീകരിക്കുന്നത്.
അല്ലാതെ ജന്മം കൊണ്ടും, അനുകരിച്ച് അനുധാവനം നടത്തിയും ആവുന്ന ഒന്നല്ല ഇസ്ലാമുംമുസ്ലീമും.
ഇസ്ലാമും ശഹാദത്തും വെറും വിശ്വാസ-ആചാര അനുഷ്ഠാനങ്ങളിൽ മാത്രം ഒതുങ്ങാതെ, ജീവിതത്തിൽ അങ്ങോളമിങ്ങോളം സമഗ്രമായും നിഴലിക്കുന്ന, പ്രായോഗികമാകേണ്ടഒന്നുകൂടിയാണ്.
ഒരു മാതാപിതാവിനും തങ്ങളുടെ മക്കളെ മുസ്ലിം തന്നെ ആവാൻ നിർബന്ധിച്ചുകൂടാ.
അങ്ങനെ നിർബന്ധിച്ച് കൂടെനിർത്തിയാൽ ആവുന്നതല്ല ഇസ്ലാം എന്ന സമർപ്പണവും മുസ്ലിം എന്നസമർപ്പിതനും, ഷഹാദത്ത് എന്ന കാഴ്ചയും ബോദ്ധ്യതയും ആവർത്തിച്ച് പറയലും.
രാജ്യത്തിന്റെ കണക്കെടുപ്പിലെ സാമുദായിക കാനേഷുമാരി മുസ്ലിം ആവുന്നതിന്റെ കാര്യമല്ലമേൽപറഞ്ഞത്.
അത് രാജ്യത്തിന്റെ കണക്കെടുപ്പിലെ മുസ്ലിം വംശീയ, സാമുദായിക, വർഗ്ഗീയ മാത്രം.
സർവ്വ ലോകത്തത്തിന്റെയും സമർപ്പണ വഴിയായ ഇസ്ലാം വംശീയ, സാമുദായിക, വർഗ്ഗീയ മതമല്ല. മുസ്ലീം വംശീയ, സാമുദായിക, വർഗ്ഗീയ വ്യക്തിയുമല്ല, സമൂഹവും അല്ല.
ഈമാൻ എന്ന ബോദ്ധ്യത വെച്ച് സാക്ഷ്യപ്പെടുത്തൽ എന്ന ഷഹാദത്ത് സാധ്യമാകുന്ന ഇസ്ലാമിന്റെയുംമുസ്ലീമിന്റെയും കാര്യമാണ് മേൽപറഞ്ഞത്.
ആ ഇസ്ലാമും മുസ്ലിമും സ്വയം തെരഞ്ഞെടുത്ത് മാത്രമാണ്.
ആ ഇസ്ലാമും മുസ്ലിമും ആവുന്നത് വെറും ജന്മം കൊണ്ടും പാരമ്പര്യം കൊണ്ടും സാമുദായികമായുംവംശീയമായും ദേശീയമായും അല്ല.
വംശീയമായോ വർഗ്ഗീയമായോ ദേശീയമായോ ആവുന്നതല്ല ഇസ്ലാമും മുസ്ലിമും എന്നർത്ഥം.
“അവർ (അഅറാബികൾ) പറഞ്ഞു: ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു (നിർഭയരായിരിക്കുന്നു). നീപറയുക: നിങ്ങൾ വിശ്വസിച്ചിട്ടില്ല ( നിർഭയരായിട്ടില്ല): പകരം, നിങ്ങൾ പറയുക: നമ്മൾ (സാമുദായിക) മുസ്ലിംകൾ ആയിരിക്കുന്നുവെന്ന്. നിങ്ങളുടെ ഹൃദയാന്തരാളങ്ങളിൽ വിശ്വാസം (നിർഭയത്വം) പ്രവേശിച്ചിട്ടില്ല.” (ഖുർആൻ)
*********
പരീക്ഷയിൽ, അന്തിമ ഉത്തരത്തിൽ ഒന്ന് മാത്രം ശരിയെന്നതുണ്ടാവും എന്നത് സ്വാതന്ത്ര്യനിഷേധംനടത്തുന്ന ഒന്നല്ല; പകരം സ്വാതന്ത്ര്യം ഉറപ്പിക്കുന്ന ഒന്ന് മാത്രം.
ആ ഒന്ന് മാത്രമായ ഉത്തരത്തിലേക്ക് എത്താനും എത്തുന്നത് വരെയും ഉള്ള സ്വാതന്ത്ര്യംഅത് ഉറപ്പ്വരുത്തും.
ഒന്ന് മാത്രമായ ഉത്തരം ബോധ്യപ്പെട്ടവന് പിന്നീട് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണ്ട, ആവശ്യമില്ല.
അത് തീവ്രതയോ അസ്വാതന്ത്ര്യമോ അല്ല.
വഴി കണ്ടെത്തുന്നത് വരെ അന്വേഷണം, അന്വേഷണം നടത്താനുള്ള സ്വാതന്ത്ര്യം .
വഴി കണ്ടെത്തിയാൽ അതുവരെ കിട്ടിയ സ്വാതന്ത്ര്യവും അന്വേഷണവും അലച്ചിലും വേണ്ടെന്ന് വെച്ച്, കണ്ടെത്തിയ വഴിയിലൂടെയുള്ള നടത്തം മാത്രം.
ആ നടത്തത്തിന് വേണ്ട സമർപ്പണം മാത്രം. ആ സമർപ്പണം ആണ്, ആവണം ഇസ്ലാം
അവന്റെ സ്വാതന്ത്ര്യം അവന്റെ ബോദ്ധ്യത തന്നെയായ ആ ഒന്ന് കണ്ടെത്തുകയുംതെരഞ്ഞെടുക്കുകയും തന്നെയാണ്.
ആ ഒരുത്തരം കണ്ടെത്തുന്നതോടെ അവന്റെ സ്വാതന്ത്ര്യം അവസാനിച്ചതായി, വേണ്ടാത്തതായിഅവൻ തന്നെ കണക്കാക്കും.
പിന്നീട്, എന്തുത്തരവും എഴുതാൻ തനിക്ക് കിട്ടിയിരുന്ന സ്വാതന്ത്ര്യം പിന്നീട് എത്ര വെറുതെകിട്ടിയാലും അവൻ തന്നെ വേണ്ടെന്ന് വെക്കും. ആ വേണ്ടെന്ന് വെക്കൽ കൂടിയാണ് സമർപ്പണം, ഇസ്ലാം.
അങ്ങനെ മറ്റുള്ളത് വേണ്ടെന്ന് വെക്കുന്നത് തീവ്രതയല്ല, സ്വാഭാവികതയാണ്.
ബാക്കിയെല്ലാം വേണ്ടെന്നു വെച്ചുള്ള സമർപ്പണം (ഇസ്ലാം) ബോധ്യതയുടെ താപമേറ്റുള്ള ഉണങ്ങികൊഴിഞ്ഞുപോക്കാണ്, നിർബന്ധിച്ച് പറിച്ചുകളയലല്ല.
അത് തീവ്രതയല്ല, അസഹിഷ്ണുതയല്ല, വേണ്ടാതാവലാണ്.
********
നമ്മുടെ വിതാനത്തിൽ വെച്ച് നാം നടത്തുന്ന എല്ലാ പരീക്ഷയിലെയും അടിസ്ഥാന വസ്തുതകൂടിയാണ് : ഒന്ന് മാത്രം ശരിയെന്നത്. ആ ഒന്നിലേക്ക് തന്നെ സാധിക്കുമെങ്കിൽ എല്ലാവരുംഎത്തണം എന്നത്.
ആ ഒന്ന് മാത്രം ശരിയെന്നത് പക്ഷേ പരീക്ഷയിലുള്ളവന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഒന്നല്ല, നിഷേധിക്കുന്ന ഒന്നാവാൻ പാടില്ല എന്നതും നമ്മുടെ കൂടി നിഷ്കർഷയാണ്.
പകരം ഒന്ന് മാത്രം ശരിയെന്നിരിക്കെയും തെറ്റെഴുതാനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ഒന്നാണ്, ഒന്നാവണം പരീക്ഷ, തെരഞ്ഞെടുപ്പ്.
സ്വാതന്ത്ര്യം നൽകാതെ ഒരു പരീക്ഷയും പരീക്ഷണവും തെരഞ്ഞെടുപ്പും നടത്താൻ സാധിക്കില്ലഎന്നതിനാൽ കൂടിയാണ് ജീവിതം പരീക്ഷയും തെരഞ്ഞെടുപ്പും ആയി നിർവ്വചിച്ച ഇസ്ലാംസ്വാതന്ത്ര്യത്തിന്റെ മാത്രം മതമായത്, പ്രത്യേശാസ്ത്രമായത്.
ഒരു പരീക്ഷയും പരീക്ഷണവും സ്വാതന്ത്ര്യം നൽകാതെ പരീക്ഷയും പരീക്ഷണവും ആവില്ലഎന്നതിനാൽ.
അതുകൊണ്ട് തന്നെ ഒന്ന് മാത്രം ശരിയെന്ന് പറയുന്നത് തീവ്രതയല്ല, സ്വാതന്ത്ര്യ നിഷേധമല്ല; പലപ്പോഴും വസ്തുത മാത്രമാണ്.
എല്ലാ പരീക്ഷയ്ക്കുള്ളിലും പരീക്ഷയെ പരീക്ഷയാക്കുന്ന ഒന്ന് മാത്രം ഒന്ന് മാത്രം ശരിയെന്നആണിക്കല്ലും അസ്ഥിവാരവും.
പക്ഷേ മൂൻകൂട്ടി നിശ്ചയിച്ച ഒന്ന് മാത്രമാണ് ശരിയെന്നത് പരീക്ഷ നടത്താതിരിക്കാനുള്ള ന്യായമല്ല.
ഒന്ന് മാത്രമായ ശരിയിലെക്കെത്തുന്നവരെ കണ്ടെത്താൻ തന്നെയാണ് ഓരോ പരീക്ഷയും.
എന്നുവെച്ചാൽ അതിനുള്ള സ്വാതന്ത്ര്യം നിർബന്ധമായും കൊടുത്തുകൊണ്ട് തന്നെയാണ് ഏതൊരുപരീക്ഷയും എന്നർത്ഥം.
ഒരുപക്ഷേ ഒന്ന് മാത്രം ശരിയാവുന്നത് കൊണ്ടാണ്, ആ ഒന്ന് അറിഞ്ഞും ബോധ്യപ്പെട്ടുംതെരഞ്ഞെടുക്കുന്നത് കൊണ്ടും, തെരഞ്ഞെടുക്കാൻ വേണ്ടിയും സ്വാതന്ത്ര്യം കൊടുക്കുന്നത്കൊണ്ടുമാണ് പരീക്ഷകൾ പരീക്ഷകളാവുന്നത്, അതിൽ വിജയിക്കുന്നവർവിജയിക്കുന്നവരാവുന്നത്.
അതാണല്ലോ നമ്മുടെ പരീക്ഷകൾ തെളിയിക്കുന്നത്?
ഒന്ന് മാത്രം ശരിയായിരിക്കെ പല തെറ്റുത്തരങ്ങളും കാണിച്ചുകൊടുക്കുക, ആ തെറ്റുത്തരങ്ങൾതെരഞ്ഞെടുക്കാനും എഴുതാനും സ്വാതന്ത്ര്യമുണ്ടായിരിക്കുക.
“നാം അവർക്ക് പല വഴികൾ കാണിച്ചു കൊടുക്കുന്നു: നിഷേധിയോ (അംഗീകരിക്കുന്നവനായ) നന്ദിയുള്ളവനോ ആവാം.” (ഖുർആൻ)
നമ്മൾ നമുക്ക് വേണ്ടി, നമ്മുടെ കുട്ടികൾക്ക് വേണ്ടി നടത്തുന്ന പരീക്ഷകൾ പോലുംതെളിയിക്കുന്നത് ഇത് തന്നെയാണ്.
പരീക്ഷകൾ തെറ്റെഴുതാനും സ്വാതന്ത്ര്യം കൊടുക്കും.
എന്നുവെച്ച് തെറ്റുകൾ ശരിയല്ല.
തെറ്റ് ചെയ്യാനും എഴുതാനുമുള്ള സ്വാതന്ത്ര്യം ഒരു തെറ്റിനെയും ശരിയാക്കുന്നില്ല.
പകരം, ശരി തെരഞ്ഞെടുക്കുന്നവർ, ആ ശരി ശരിക്കും അറിഞ്ഞും ബോധ്യപ്പെട്ടുംതെരഞ്ഞെടുക്കുന്നു എന്നുറപ്പിക്കാൻ മാത്രമാണ് സ്വാതന്ത്ര്യവും, നിർബന്ധമായും സ്വാതന്ത്ര്യംകൊടുക്കുന്ന പരീക്ഷയും പരീക്ഷണവും.
തെറ്റെഴുതാൻ സ്വാതന്ത്ര്യം കൊടുക്കാത്ത പരീക്ഷകൾ ഇല്ല.
തെറ്റെഴുതാൻ സ്വാതന്ത്ര്യം കൊടുക്കാത്ത പരീക്ഷകൾ പരീക്ഷകളല്ല.
പരീക്ഷകളിൽ സ്വാതന്ത്ര്യം കൊടുക്കുന്നു എന്ന ഒരൊറ്റക്കാരണം കൊണ്ട് തെറ്റുകൾ ശരിയല്ല, തെറ്റുകൾ ശരിക്ക് സമമല്ല, സമാനമല്ല.
പരീക്ഷകൾ പരീക്ഷകളാവാൻ സ്വാതന്ത്ര്യം നിർബന്ധമാണ് എന്ന ജീവിതത്തിലെയും കഥയും കാര്യംഇസ്ലാമും വിവക്ഷിക്കുന്നു എന്ന് മാത്ര.
ജീവിതത്തിൽ ഇസ്ലാമികമായി തന്നെ, ഇസ്ലാമിക സമൂഹത്തിലും രാഷ്ട്രത്തിലും തന്നെ, തെറ്റുകൾചെയ്യാൻ സ്വാതന്ത്ര്യമുണ്ട് ഉണ്ടായിരിക്കണം എന്നർത്ഥം.
പക്ഷേ തെറ്റ് ചെയ്യാനും തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ട് എന്നതിനാൽ തെറ്റുകൾ ശരിയല്ല.
തെറ്റുകൾ തെറ്റുകൾ ആണെന്നതിനാൽ തെറ്റ് ചെയ്യാതിരിക്കാൻ പരീക്ഷക്കിടയിൽ നിർബന്ധിക്കാൻപാടില്ല എന്നതിനാൽ മാത്രം സ്വാതന്ത്ര്യം.
പക്ഷേ, പരീക്ഷാഫലത്തിൽ ഒരുനിലക്കും ഗുണമായി നിഴലിക്കാത്ത സ്വാതന്ത്ര്യം.
ജീവിതം തന്നെ പരീക്ഷയാണെന്ന് പറയുന്ന ജീവിതത്തിന്റെ ഇസ്ലാമിക മാനവും അർത്ഥവും ഇതാണ്.
ഒരുപക്ഷേ പ്രത്യക്ഷമായും പരോക്ഷമായും മനുഷ്യൻ ഈ ലോകത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നഅതേ മാനവും അർത്ഥവും ആണ് ഇസ്ലാം വലിയ അർത്ഥത്തിൽ ജീവിതത്തിന് കൊടുത്തത്.
അധ്യാപകന് തന്റെ കുട്ടികളെ കുറിച്ച് മുൻകൂട്ടി അറിയാമെന്നത് കുട്ടികൾക്ക് സ്വയം ബോധ്യപ്പെടേണ്ടപരീക്ഷ നടത്താതിരിക്കാൻ ന്യായമല്ല.