Sunday, April 19, 2026

മരണം, മരണാനന്തരകർമ്മം, ഇസ്ലാം. മരണം പുണ്യകർമ്മമല്ല, പുണ്യത്തിലേക്കുള്ള വഴിയല്ല. പെരുമ കണ്ടെത്താനുള്ള അളവുകോലല്ല.

മരണം, മരണാനന്തരകർമ്മം, ഇസ്ലാം.


ഖബറടക്കം അല്ലാത്ത മരണാനന്തരകർമ്മം മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇസ്ലാമിൽ ഉണ്ടോ?


ഇല്ല.


മരിച്ചാൽ തീർന്നു. ഇവിടെയുമായുള്ള എല്ലാം. 


ഇവിടെയുള്ളവർക്കുള്ളതും ഇവിടെയുള്ളവരുമായും.


ഒരു മനുഷ്യൻ മരിച്ചാൽ അവന്റെ എല്ലാ സംഗതികളും (പ്രവൃത്തികളുംമുറിഞ്ഞു, മൂന്ന്കാര്യങ്ങളല്ലാതെ


1) (അവന്റെ തന്നെനല്ല കർമ്മങ്ങൾ


2) (അവൻ നടത്തിയ) നിലനിൽക്കുന്ന ഉപകാരങ്ങൾ (ദാനധർമ്മങ്ങൾ),


3) അവന് വേണ്ടി വിളിക്കുന്ന (പ്രാർത്ഥിക്കുന്നനല്ലവരായ (അവന്റെ) കുട്ടികൾ (മക്കൾ).” (ഹദീസ് )


മരിച്ച ആൾക്ക് വേണ്ടി ചെയ്യേണ്ട, ബാധ്യതയായ കാര്യം എന്താണ്?


മയ്യത്ത് നിസ്കാരം. 

മയ്യത്ത് സംസ്കരണം (കബറടക്കൽ).


മയ്യത്ത് നിസ്കാരമല്ലാത്ത പ്രാർത്ഥന ഇസ്ലാമികമായി സാമൂഹ്യ ബാധ്യതയായുണ്ടോ?


ഇല്ല.


മരിച്ച ആൾക്ക് വേണ്ടി ആദ്യവും അവസാനവുമായ സാമൂഹ്യബാധ്യത, പ്രവാചകനിൽ നിന്ന് മാതൃകയായി ലഭിച്ച ഏകപ്രാർത്ഥന മയ്യത്ത് നിസ്കാര പ്രാർത്ഥന മാത്രം.


പിന്നെയുള്ളത് എപ്പോഴെങ്കിലും ഖബർ സന്ദർശിക്കാനിട വരുമ്പോൾ സലാം ചൊല്ലുക. 


അതും മരിച്ച ആളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടല്ല സലാം ചൊല്ലുന്നത്; പകരം പൊതുവായി:


“ഖബർ വീടാക്കിയ വിശ്വാസികളെ, നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ. നിശ്ചയമായും, അല്ലാഹുവിന്റെ വേണ്ടുക ഒത്തുവന്നാൽ, നമ്മളും നിങ്ങളിൽ ചേരുന്നവരാകും” (ഹദീസ്) എന്നർത്ഥം വരുന്ന സലാം.


ബാക്കി എന്തെങ്കിലും പ്രാർത്ഥന കൂടുതലായി മരിച്ച ആൾക്ക് വേണ്ടി ആരെങ്കിലും നടത്തുന്നുണ്ടെങ്കിൽ അത് വെറും വ്യക്തിപരമായത്, സ്വകാര്യം. മതപരമായി അനുഷ്ഠാനമായി ഇല്ല, ചടങ്ങായി ഇല്ല.


മതപരമായ അനുഷ്ഠാനമായി ചടങ്ങായി മയ്യത്ത് നിസ്കാരം അല്ലാത്ത വേറെ ഒന്നും ഇല്ല.


*******


മരിച്ചു എന്നത് കൊണ്ട് ആരെങ്കിലും പ്രത്യേകിച്ച് കൂടുതൽ പുണ്യവാനാവുമോ?


ഇല്ല.


ജീവിച്ച ജീവിതത്തിൽ, പ്രവൃത്തിപഥത്തിൽ എന്തായിരുന്നോ അതിനപ്പുറം ആരെങ്കിലും മരണം കൊണ്ട് പ്രത്യേകിച്ച് എത്തുമോ, എത്തുന്നുണ്ടോ?


ഇല്ല.


മരണം സ്വയമൊരു പുണ്യകർമ്മമാണോ?


അല്ല. 


എല്ലാ കർമ്മങ്ങളും നിന്നുപോകാലാണ്, എല്ലാ കർമ്മങ്ങളെയും കർമ്മബന്ധങ്ങളെയും നിർത്തുന്നതാണ്, എല്ലാ കർമ്മങ്ങളും നിന്നുപോകുന്ന നിസ്സഹായതയാണ് മരണം.


മരണം സ്വയം പുണ്യത്തിലേക്കുള്ള വഴിയാണോ?


അല്ല.


മരണം ആരുടെയെങ്കിലും വലുപ്പവും പെരുമയും കണ്ടെത്താനുള്ള അളവുകോലാണോ?


അല്ല. 


പെരുമക്കും വലുപ്പത്തിനും അടിസ്ഥാനം സൂക്ഷ്മതാബോധം മാത്രം. അല്ലാഹു മാത്രമറിയുന്ന ഓരോരുത്തന്റെയും അന്തരംഗത്ത് തുടിക്കേണ്ട സൂക്ഷ്മതാബോധം,


“നിങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ഉത്തമൻ (ഉൾകൃഷ്ടൻ) നിങ്ങളിൽ ഏറ്റം സൂക്ഷ്മതാബോധമുള്ളവൻ” (ഖുർആൻ)


എല്ലാവരും ഒരുപോലെ നിസ്സാരരാണെന്ന് കണ്ടെത്തുന്ന, എല്ലാവരിലേയും നിസ്സാരത കണ്ടെത്തുന്ന, ആരുമാരും ഒന്നുമൊന്നുമല്ലെന്ന് വരുത്തുന്ന ഒന്നാണ് മരണം.


********


“പെരുമപറച്ചിൽ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നുനിങ്ങൾ ഖബർ സന്ദർശിക്കുന്നിടത്ത് വരെ”. (ഖുർആൻ). 


പെരുമപറച്ചിലെന്നാൽ: പെരുമ്പറകൊട്ടൽമേനിനടിക്കൽആൾബലം പറയൽ.


മരണം ആർക്കും പ്രത്യേകിച്ച് ഒരാനുകൂല്യവും നൽകുന്നില്ല. 


എന്നത് കൊണ്ടാണ് ജീവിതത്തിൽ അതുവരെ ചെയ്ത കാര്യങ്ങൾ (നന്മയായാലും തിന്മയായാലും) വെച്ച് മാത്രം മരണാനന്തരം രക്ഷയും ശിക്ഷയും എന്ന് വന്നത്. 


ഒരുതരം പ്രത്യേക ആനുകൂല്യവും മരണം കാരണം ഇല്ലാതെ.


മരിച്ചു എന്നത് കൊണ്ട് ജീവിതത്തിൽ  ചെയ്തുകൂട്ടിയ ആരുടെയും പാപങ്ങൾ പാപങ്ങൾ അല്ലാതാവുന്നില്ല, 


മരിച്ചു എന്നത് കൊണ്ട് ജീവിതത്തിൽ ചെയ്തുകൂട്ടിയ ആരുടെയും പാപങ്ങൾ പൊറുക്കപ്പെടുന്നില്ല. 


പകരം, ജീവിതത്തിൽ ചെയ്തുകൂട്ടിയ ആ പാപങ്ങൾ കാരണം മരണാനന്തരം ചോദ്യം ചെയ്യപ്പെടും, ശിക്ഷിക്കപ്പെടും എന്നതാണ് ഇസ്ലാമികമായ കാഴ്ചപ്പാട്. 


എന്നുവെച്ചാൽ മരണം ആർക്കും ഒരു ആനുകൂല്യവും നൽകുന്നില്ല.


ആരുടെയും പാപങ്ങളെ മരണം മായ്ച്ചു കളയുന്നില്ല.


മരണം കൊണ്ട് ആരും പ്രത്യേകിച്ച് പുണ്യാളന്മാർ ആവുന്നില്ല.


മരിച്ചവരുടെ പേരിലോ മരിച്ചവർക്ക് വേണ്ടിയോ മരിച്ചവരുടെ പാപമോചനം ഉദ്ദേശിച്ച് മറ്റുള്ളവർ നടത്തുന്ന ബാക്കി എല്ലാ കാര്യങ്ങളും വെറും ഘോഷ്ടികൾ.


“സ്വയം പാപം പേറുന്ന ആരും മറ്റൊരാളുടെ പാപം പേറുകയില്ല” (ഖുർആൻ)


“ഒരു മനുഷ്യനും അവൻ ചെയ്തത് (പരിശ്രമിച്ചുണ്ടാക്കിയത്) മാത്രല്ലാതെ ഇല്ല” (ഖുർആൻ)


********


“പെരുമപറച്ചിൽ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നുനിങ്ങൾ ഖബർ സന്ദർശിക്കുന്നിടത്ത് വരെ”. (ഖുർആൻ). 


മരിച്ച ആളെ കുറിച്ച് കുറ്റം പറയേണ്ട. 


ശരിയാണ്, എന്നുവെച്ച് ഇല്ലാത്ത ഗുണഗണങ്ങൾ (കളവ് കൂടിക്കലർത്തിയ പെരുമ പറച്ചിൽ) ഉണ്ടാക്കിപ്പറയുക നിർബന്ധമാണോ?


മരിച്ച ആളെ കുറിച്ച് കുറ്റം പറയാനും പുണ്യാളനാണെന്ന് വിധിയൊഴുതാനും നിങ്ങളാര്?


ജീവിച്ചിരിക്കുമ്പോൾ പറയാത്ത നന്മ ഒരാൾ മരിച്ചാൽ മാത്രം പറയുന്നത് എന്താണ്?


ശുദ്ധ കാപട്യം, കളവ് കൂടിക്കലർത്തിയ പെരുമ പറച്ചിൽ.


അതേ.


അവ്വിധം മരണാനാന്തരം നടത്തേണ്ട വല്ല (അനുശോചന) പരിപാടിയും ചടങ്ങും അനുഷ്ഠാനവും മരണവുമായി ബന്ധപ്പെട്ട് ഇസ്ലാമികമായി ഉണ്ടോ?


ഇല്ല. 


ഉള്ളത് സാമൂഹ്യബാധ്യതയായ ശവസംസ്കാരമെന്ന ഖബറടക്കലും ഖബറടക്കുന്നതിന് മുൻപ് നടത്തേണ്ട ശവ (മയ്യത്ത്) നിസ്കാരവും.


മരണാനന്തര പരിപാടികളിലെ ജനബാഹുല്യം വരെ നാം അറിയാതെയും അറിഞ്ഞും കാണിക്കുന്നത് മരിച്ചയാൾക്ക് ഒരുപകാരവും ചെയ്യാത്ത പെരുമപറച്ചിൽ മാത്രം.


അതേ.


മരിച്ചാൽ നടക്കുന്ന നന്മ പറച്ചിലും ജനപങ്കാളിത്തവും ഒരു നിലക്കും നഷ്ടമില്ലാത്തതും ബാധ്യതയല്ലാത്തതും ആയതുകൊണ്ട് മാത്രം നടക്കുന്നത്. 


ചിലർ അത് തന്നെ ആത്മീയം എന്ന പേരിൽ കച്ചവടം നടത്താനും നടത്തുന്നത്.


“നിങ്ങൾ സത്യത്തെ അസത്യവുമായി കൂട്ടിക്കലർത്തരുത്, അറിഞ്ഞുകൊണ്ട് അങ്ങനെ നിങ്ങൾ സത്യത്തെ മറച്ചുകളയരുത്.” (ഖുർആൻ) 


പ്രാർഥിക്കുന്നുവെങ്കിൽ പ്രാർത്ഥിക്കേണ്ടത്, ആളുകൾ കൂടുന്നുണ്ടെങ്കിൽ കൂടേണ്ടത് ജീവിക്കുമ്പോൾ, ജീവിക്കുന്നവർക്ക് വേണ്ടി.


മരിച്ചവർക്ക് വേണ്ടി ആളുകൾ കൂടേണ്ടേണ്ടതുണ്ടോ, പ്രാർഥിക്കേണ്ടതുണ്ടോ?


ഇല്ല.


ഏറിയാൽ ജീവിക്കാൻ ബാക്കിയാവുന്നവരെ ആശ്വസിപ്പിക്കാൻ, ആശ്വസിപ്പിക്കുന്നത്ര ആളുകൾ കൂടും, കൂടണം. 


അല്ലാത്തൊരു പുണ്യവും പ്രത്യേകിച്ച് കിട്ടുമെന്ന് കരുതി ആരും കൂടരുത്, പ്രാർത്ഥിക്കരുത് 


ഇസ്ലാമികമായി പോലും, മരിച്ചത് ആരായാലും സാമൂഹ്യബാധ്യത മാത്രമായ ഒരു ശവസംസ്കാര പ്രാർത്ഥന (മയ്യത്ത് നിസ്കാരം) മാത്രമേയുള്ളൂ. 


അതിനപ്പുറം ഒന്നും ഒരു കർമ്മവും ചടങ്ങും മരണവുമായി ബന്ധപ്പെട്ടോ, ഖബറിടത്തിലോ നടത്താൻ ഇസ്ലാമിൽ ഇല്ല.


ഈ ശവസംസ്കാര പ്രാർത്ഥന പോലും വ്യക്തിപരമായി ആർക്കും നിർബന്ധമില്ലാത്തത്. 


ശവസംസ്കാര പ്രാർത്ഥന സാമൂഹത്തിലെ ആരെങ്കിലും നിർവ്വഹിച്ചാൽ തീരുന്നത്. (ഫർലു കിഫായ). 


സാമൂഹ്യ ബാധ്യത. 


ശവസംസ്കാരം (ഖബറടക്കം) പോലെ തന്നെ സാമൂഹ്യ ബാധ്യത. 


ശവസംസ്കാരം സാമൂഹ്യബാധ്യത മാത്രമാണെന്നർത്ഥം. 


മറ്റൊന്നും കൊണ്ടല്ല ശവസംസ്കാരം സാമൂഹ്യബാധ്യതയാണെന്ന് വന്നത്.


പുറത്ത് കിടക്കേണ്ടിവരുന്ന ശവം (മയ്യിത്ത്) ചുറ്റുപാടിലുള്ള എല്ലാവർക്കും, സമൂഹത്തിന് മൊത്തം ബിദ്ധിമുട്ട് സൃഷ്ടിക്കും എന്നതിനാൽ ശവസംസ്കാരം സാമൂഹ്യബാധ്യതയാക്കപ്പെട്ടു.


അതിനപ്പുറം ആചാരവും അനുഷ്ഠാനവുമായ ഒന്നും പ്രാർത്ഥനയായും ചടങ്ങായും അനുഷ്ഠാനമായും മരണവുമായി ബന്ധപ്പെട്ടോ മരിച്ചവർക്ക് വേണ്ടിയോ ഖബറിടത്തിൽ നടത്താനോ ഇസ്ലാമികമായി ഇല്ല.


കാരണം മറ്റൊന്നുമല്ല. 


മരിച്ചയാളും ദൈവവും നേരിട്ടാണ് ബാക്കിയുള്ള കാര്യം.  


“ആരുണ്ട് അവന്റടുക്കൽ ശുപാർശ ചെയ്യാൻ, അവന്റെ അനുവാദമില്ലാതെ?“ (ഖുർആൻ )


ആരുടെയും മരണാനന്തര കാര്യത്തിൽ മറ്റൊരാൾക്കും ഒരുതരം സ്വാധീനവും ചെലുത്താനില്ല, മാറ്റം വരുത്താനില്ല.


ഓരോരുത്തന്റെയും ജീവിതം അവനായുള്ള പരീക്ഷയും പരീക്ഷണവും ആകയാൽ മറ്റാർക്കും പരീക്ഷക്ക് ശേഷം ഇടപെടാൻ വകുപ്പില്ല. 


“പേനകൾ ഉയർന്നു. പേജുകൾ ഉണങ്ങി” (ഹദീസ്). 


അയാളായി അയാളുടെ വിധിയായി.


“ആർക്കും അവർ സ്വയം ശ്രമിച്ചത് (ചെയ്തത്) അല്ലാതെ (മരണാനന്തരത്തിൽ) ഇല്ല” (ഖുർആൻ). 


ഖുർആൻ ഇക്കാര്യം അസന്നിഗ്ധമായി തന്നെ പറഞ്ഞു.


“ആര് ഒരണുമണി തൂക്കം നന്മ പ്രവർത്തിച്ചോ, അവനത് (പരലോകത്ത് പ്രതിഫലമായി) കാണും.” (ഖുർആൻ)


“ആര് ഒരണുമണി തൂക്കം തിന്മ പ്രവർത്തിച്ചോ, അവനത് (പരലോകത്ത് പ്രതിഫലമായി) കാണും.” (ഖുർആൻ)


മരിച്ചവർക്ക് വേണ്ടി വല്ലാതെ മറ്റുള്ളവർ പ്രാർഥിക്കുമ്പോൾ അതിന്റെ നേരർത്ഥം മരിച്ചയാൾ വല്ലാതെ പാപി ആണെന്ന് വരുത്തലാണ്.


അല്ലാതെ പിന്നെന്താണ്?


മരിച്ചവരിൽ ആർക്കെങ്കിലും വേണ്ടി കൂടുതൽ കൂടുതൽ പ്രാർഥിക്കുന്നുണ്ടെങ്കിൽ മരിച്ചയാൾ കൂടുതൽ മഹാപാപി എന്നാണർത്ഥം വരിക.


പണ്ഡിതരും പുരോഹിതരും നേതാക്കാളും (എന്ന് സമൂഹത്തിൽ കണക്കാക്കപ്പെടുന്നവർമരിച്ചാൽആളുകൾ വല്ലാതെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു


എന്താണതിന്റെ അർത്ഥം?


പണ്ഡിതരും നേതാക്കാളും കൂടുതൽ പാപം ചെയ്തവരായിരിക്കും എന്നതിനാലായിരിക്കുമോ?


“പണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഭൂരിഭാഗവും ജനങ്ങളുടെ സമ്പത്ത് അനാവശ്യമായി (അനാവശ്യമാക്കിയും) തിന്നുന്നു. അല്ലാഹുവിന്റെ വഴിയിൽ നിന്ന് (ജനങ്ങളെ) അവർ തടഞ്ഞുനിർത്തുകയും ചെയ്യുന്നു.“ (ഖുർആൻ)


പേർത്തും പേർത്തും പ്രാർത്ഥിക്കുക എന്നത് തന്നെ ദൈവത്തെ കുറ്റം പറയുന്നത് പോലെ.


എത്ര പറഞ്ഞാലും കേൾക്കാത്ത ദൈവമെന്ന് പറയുമ്പോലെയാണ് പേർത്തും പേർത്തും പ്രാർത്ഥിക്കുക എന്നത്.


ദൈവത്തിന് അറിയാത്തതോ മറന്നുപോയതോ നമ്മൾ ഓർമ്മിപ്പിക്കുന്നു, നമുക്ക് ദൈവത്തെ ഓർമ്മിപ്പിക്കേണ്ടിവരുന്നു എന്നാവുന്നു പ്രാർത്ഥിക്കുമ്പോൾ, പ്രത്യേകിച്ചും മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ അർത്ഥം.


ദൈവത്തിന് എന്തോ തെറ്റുപറ്റി, അല്ലെങ്കിൽ എന്തോ തെറ്റുപറ്റും, എന്നതുകൊണ്ട് പേർത്തും പേർത്തും തിരുത്താൻ വേണ്ടി ഓർമ്മിപ്പിക്കും വിധം പറയേണ്ടിവരുന്നു എന്നതാവുന്നു പ്രാർത്ഥനയുടെ അർത്ഥം.


മരിച്ചവന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ പ്രത്യേകിച്ചും: ദൈവത്തേക്കാൾ നമ്മളറിയുന്നു, അതിനാൽ ദൈവത്തിന് നമ്മുടെ വക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുന്നു എന്നുമാവുന്നു പ്രാർത്ഥനയുടെ അർത്ഥം.


“ആര് ഒരണുമണി തൂക്കം നന്മ പ്രവർത്തിച്ചോ അവനത് (പരലോകത്ത് പ്രതിഫലമായി) കാണും. ആര് ഒരണുമണി തൂക്കം തിന്മ പ്രവർത്തിച്ചോ അവനത് (പരലോകത്ത് പ്രതിഫലമായി) കാണും.” (ഖുർആൻ)


********


മരിച്ചു കഴിഞ്ഞാൽ ഒന്നുകിൽ അയാൾ ഇല്ല, പൂർണമായും ഇല്ലാതെയായി. 


അല്ലെങ്കിൽ അയാൾ നമ്മെ സംബന്ധിച്ചേടത്തോളം നമ്മുടെ മാനത്തിൽ നിന്നും ലോകത്ത് നിന്നും അളവുകോലുകളിൽ നിന്നും ഇല്ലാതെയായി.


ജീവിതത്തിന് പ്രത്യേകിച്ച് അർത്ഥമോ ഉദ്ദേശമോ ലക്ഷ്യമോ ഇല്ലെന്ന് കണക്കാക്കുന്ന നിരീശ്വരവിശ്വാസികളെ സംബന്ധിച്ചേടത്തോളം മരിച്ചുകഴിഞ്ഞാൽ അയാൾ ഇല്ലേയില്ല. 


എന്നുമാത്രമല്ല, നിരീശ്വരവിശ്വാസികളെ സംബന്ധിച്ചേടത്തോളം ജീവിക്കുമ്പോൾ തന്നെ “അയാൾ” ഇല്ലായിരുന്നു. 


ഉണ്ടായത് അയാൾക്കും നമുക്കും ഉണ്ടായ വെറും തോന്നലിൽ മാത്രം. 


വെറും പദാർഥപരമായ രാസപ്രക്രിയ നിമിത്തമുള്ള തലച്ചോറിലെ തോന്നലിൽ മാത്രം അയാളും നമ്മളും ഉണ്ടായി, പിന്നീട് ഇല്ലാതായി: നിരീശ്വരവിശ്വാസികളെ സംബന്ധിച്ചേടത്തോളം.


അതുകൊണ്ട് തന്നെ മരിച്ചു എന്നത് കൊണ്ട് മാത്രം ആരും പുണ്യവാളൻ ആവാൻ വേണ്ടി അവശേഷിക്കുന്നില്ല. 


ജീവിക്കുമ്പോൾ തന്നെ നന്മ തിന്മ എന്നതില്ല, സാമൂഹിക വ്യാവഹാരിക ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ എന്നിരിക്കെ പ്രത്യേകിച്ചും.


എന്നിരിക്കെ, നിരീശ്വരവിശ്വാസികളും മരിച്ചവൻ മരിക്കുന്നതിന് മുൻപ് അയാളായി ഉണ്ടായിരുന്നുവെന്ന് വരുത്തുംവിധം, മരണാനന്തരവും മരിച്ചവൻ അവശേഷിക്കുന്നുവെന്ന് വരുത്തുംവിധം വല്ലാതെ പാടിപ്പുകാഴ്ത്തുന്നതിന്റെ അർത്ഥം മനസിലാവുന്നില്ല. 


ഇല്ലാതിരുന്നവനെ കുറിച്ച്, ഇനി ഇല്ലാതിരിക്കുന്നവനെ കുറിച്ച് കപടമായി എന്തോ പറയുക മാത്രമല്ലാതെ.


വിശ്വാസികളെ സംബന്ധിച്ചേടത്തോളവും മരണത്തോടെ അയാൾ ഇവിടെ നിന്ന് പൂർണമായും ഇല്ലാതെയായി. 


പക്ഷേ ജീവിക്കുമ്പോൾ സൃഷ്ടിയായി ഉണ്ടായിരുന്ന ആൾ ഉണ്ടായിരുന്നു. 


പരീക്ഷ എഴുതാനെന്ന പോലെ, നിശ്ചിത സമയത്തേക്ക്, നിശ്ചിത ഇടത്തിൽ.


പരീക്ഷ കഴിഞ്ഞ് പരീക്ഷാഹാള് വിട്ടുപോയ ആളെ പോലെ ഓരോ മരിച്ചവനും. 


വെറും പദാർഥപരമായ രാസപ്രക്രിയ നിമിത്തമുള്ള തലച്ചോറിലെ തോന്നലിനപ്പുറം അവൻ ഉണ്ടായിരുന്നു, മരണശേഷം പരീക്ഷാഹാളിന് പുറത്ത് അവൻ ഉണ്ടാവും .


വാക്ക് ഉച്ചരിച്ചവൻ അർത്ഥമാക്കുന്ന വാക്കുണ്ട്, വാക്കിനർത്ഥമുണ്ട്, ലക്ഷ്യമുണ്ട്.