Wednesday, May 27, 2026

എന്തുവന്നാലും വിലയും നികുതിയും കൂട്ടാൻ മാത്രമറിയുന്ന ഒരു സർക്കാർ.

 പെട്രോൾവില അന്താരാഷ്ട്രവിപണിയിൽ കുറഞ്ഞപ്പോൾ


ഇവിടെ വില കുറഞ്ഞില്ലഇവിടെ പെട്രോൾ വില കൂടുക മാത്രം ചെയ്തു


ഇപ്പോൾ പെട്രോൾവില അന്താരാഷ്ട്രവിപണിയിൽ കൂടുമ്പോഴോ


അപ്പോഴുമിവിടെ പെട്രോൾവില ഒരുനിലക്കും നിയന്ത്രിക്കാനാവാതെ കൂടുക മാത്രം ചെയ്യുന്നു


ഇറാൻ അമേരിക്ക യുദ്ധത്തിൽ ഏറ്റവും നഷ്ടപ്പെടുന്നതകരുന്ന രാജ്യവും ജനതയുമായി നമ്മൾമാറുന്നു?


കൂടിയ വില ഒന്നുകൂടി കൂട്ടാതെ കുറച്ചുകാലം പിടിച്ചുനിർത്തിയത്  പാർട്ടിക്ക് ജയിക്കാൻ വേണ്ടിതിരഞ്ഞെടുപ്പ് കഴിയും വരെ മാത്രം.


എത്ര കപടമാണ്എത്രവലിയ ചതിപ്രയോഗമാണ്!!!


വില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകരുതെന്ന് വാശിപിടിക്കുന്ന സർക്കാർ.


ജനങ്ങളെ കഷ്ടപ്പെടുത്താനാണ് ജനാധിപത്യം എന്ന് വരുത്തുന്ന സർക്കാർ.


തങ്ങളെ ഏതുവിധേനയും തെരഞ്ഞെടുത്തെന്ന് വരുത്താൻ മാത്രമാണ് ജനങ്ങൾ, അതിനപ്പുറം സഹിക്കാൻ മാത്രമാണ് ജനങ്ങൾ എന്ന് വരുത്തുന്ന സർക്കാർ.


വില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇതേസർക്കാർവില കൂടുന്നതിന്റെ ഭാരം ജനങ്ങളുടെ തലയിൽ ഇരട്ടിയായി വെക്കുന്നതിൽ ഒരുതരംഅമാന്തിപ്പും വരുത്തുന്നില്ല


വിലകൂട്ടുന്നതിൽ ബാധശ്രദ്ധരാണ്കഠിനപ്രയത്നത്തിലാണ്  സർക്കാർ.


എന്തുവന്നാലും വിലയും നികുതിയും കൂട്ടാൻ മാത്രമറിയുന്ന ഒരു സർക്കാർ.


എന്തുവന്നാലും വിലയും നികുതിയും കുറക്കാൻ അറിയാത്ത സർക്കാർ.


ഇവർ ആർക്ക് വേണ്ടിഎന്തിന് ഭരണം നേടുന്നുകയ്യാളുന്നു?


എന്നത് മാത്രം മനസ്സിലാവുന്നില്ല.


സ്വന്തം പാർട്ടി വളർത്താൻ മാത്രം രാജ്യത്തെ ഭരിക്കുകയോ?


ശരിക്കും ജനങ്ങൾക്ക് വേണ്ടി തന്നെയാണോ അല്ലെങ്കിൽ ജനങ്ങളെ ശിക്ഷിച്ച് ചൂഷണംചെയ്യാനാണോ ഇവിടെ കേന്ദ്രസർക്കാർ നിലനിൽക്കുന്നത്?


ജനങ്ങളെ ശിക്ഷിച്ച് ചൂഷണം ചെയ്യുന്നത് ജനങ്ങൾ മനസ്സിലാക്കാതിരിക്കാൻ  കേന്ദ്രസർക്കാർഒരു മറുമരുന്ന് കണ്ടെത്തിയിട്ടുണ്ട്.


എന്നത് കൊണ്ട് തന്നെ ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ അശ്രദ്ധരായി തന്നെയിരിക്കും.


എന്താണ്  സർക്കാർ കണ്ടെത്തിയ ഒരു മറുമരുന്ന്/വാക്സിൻ?


മതവെറി.


സമുദായങ്ങൾക്കിടയിൽ വെറുപ്പും അസൂയയും വളർത്തുക.


സമുദായങ്ങൾക്കിടയിൽ വെറുപ്പും അസൂയയും വളർത്താൻ വേണ്ട കളവുകളെയും കളവുകളായസംഭവങ്ങളെയും വാർത്തയാക്കുകചർച്ചയാക്കുക


പശുവും പള്ളിയും അമ്പലവും പാക്കിസ്ഥാനും ബംഗ്ലാദേശും എപ്പോഴും സജീവചർച്ചയാക്കുകസജീവചർച്ചയാക്കി നിലനിർത്തുക.


എന്നിട്ട്എംബോക്കികളായ രാഷ്ട്രീയനേതൃത്വം അതേപോലെ എമ്പോക്കികളായ തങ്ങളുടെഅണികളെക്കൊണ്ട് പറയിപ്പിക്കും


പെട്രോൾഗ്യാസ് വില പതിന്മടങ്ങു കൂട്ടിയാലും നമുക്ക് പ്രശ്നമില്ലവെറുപ്പും അസൂയയുംകളവുകളും കൊണ്ട് നമ്മുടെ വയറും മനസ്സും നിറക്കുന്ന ഇതേ സർക്കാർ തന്നെ നമുക്ക് മതി” എന്ന്.


ആത്മനാശത്തിൽ അഭിമാനിക്കുന്നവർ ചിതലിനെ തങ്ങളിലേക്ക് കയറ്റിവളർത്താൻ ആവേശംകൊള്ളുംഇന്ത്യ ഭരിക്കുന്നവരുടെയും അവരെ പിന്തുണക്കുന്ന വിഭാഗത്തിന്റെയും നേർച്ചിത്രംഅതാണ്അങ്ങനെയാണ്.


പെട്രോൾ ഗ്യാസ് വില കൂടിയതിന്റെ പേരിൽ ഗ്യാസ് സിലിണ്ടറും കാളവണ്ടിയും തെരുവിലിറക്കി സമരംചെയ്തതൊക്കെ വളരെ സൗകര്യപൂർവ്വം സുഖകരമായി മറന്നുകൊണ്ടും മറപ്പിച്ചുകൊണ്ടും.

Tuesday, May 26, 2026

സ്ത്രീപക്ഷ സ്ത്രീയോ പുരുഷപക്ഷ പുരുഷനോ അല്ല ആവേണ്ടത്.

സ്ത്രീപക്ഷ സ്ത്രീയോ പുരുഷനോ അല്ല ആവേണ്ടത്.


പുരുഷപക്ഷ പുരുഷനോ സ്ത്രീയോ അല്ല ആവേണ്ടത്.


ആവേണ്ടത് ജീവിതപക്ഷ സ്ത്രീയോ പുരുഷനോ ആണ്.


ജീവിതത്തിന് വേണ്ടി എല്ലാവിധ ഒത്തുപോക്കിനും തോറ്റുകൊടുക്കലിനും തയ്യാറുള്ള സ്ത്രീയും പുരുഷനും ആണാവേണ്ടത്.


ജീവിതത്തിന് വേണ്ടി എല്ലാവിധ ഒത്തുപോക്കിനും തോറ്റുകൊടുക്കലിനും  തയ്യാറാവുമ്പോഴാണ് കുടുംബം ഉണ്ടാവുന്നത്, കുട്ടികളെ വളർത്താനാവുന്നത്, മാതാവും പിതാവും ആവാൻ സാധിക്കുന്നത്.


ഒത്തുപോക്കിനും തോറ്റുകൊടുക്കലിനും  തയ്യാറാവാതിരിക്കുന്നത് കൊണ്ടാണ്, വെറും സ്ത്രീപക്ഷ സ്ത്രീ മാത്രവും പുരുഷപക്ഷ പുരുഷന്മാർ മാത്രവും ആവുന്നതും കുട്ടികളെ നന്നായി വളർത്തുന്ന നല്ല മാതാവോ പിതാവോ ആകാത്തതും. അതുമുഖേന അവർ ഫെമിനിസ്റ്റോ മെയിൽ ഷോവനിസ്റ്റോ ആയാലും….


എങ്ങനെയൊക്കെയോ ഉണ്ടാവുന്ന, ഉണ്ടായിപ്പോകുന്ന പ്രശ്നങ്ങളും അതുമൂലമുണ്ടാകുന്ന ധാരണകളും…


അല്ലെങ്കിൽ ജീവിതം ജീവിതത്തിന്റെ തന്നെ ഏതൊക്കെയോ സാഹചര്യത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ധാരണകളിൽ കുടുങ്ങിയാണ്തടവറയിലാണ് ഇങ്ങനെയുള്ള സ്ത്രീപക്ഷം മാത്രമായ ഫെമിനിസ്റ്റുകളും പുരുഷപക്ഷം മാത്രമായ മെയിൽ ഷോവനിസ്റ്റുകളും… ജീവിതത്തിനും യാഥാർത്ഥ്യത്തിനും നേരെ മുഖം തിരിഞ്ഞുനിന്നുകൊണ്ട്.


പലപ്പോഴും സ്വന്തം പരാജയത്തെയും ഒത്തുപോകാനുള്ള സ്വന്തം കഴിവുകേടിനെയും ദാർശനികവൽക്കരിക്കുക. തോറ്റ് കൊടുത്ത് ജയിക്കുന്ന, ജീവിക്കുന്ന, ജീവിതത്തെ ജയിപ്പിക്കുന്ന പരിപാടി അറിയാതെ.


അത് പുരുഷലോകത്തിന്റെയോ സ്ത്രീലോകത്തിന്റെയോ മൊത്തം മേൽക്കോയ്മാബോധമായും പീഡനമായും സ്ത്രീസമൂഹത്തിന്റെയോ പുരുഷ സമൂഹത്തിന്റെയോ മൊത്തം അടിമത്തമായും പ്രശ്നമായും സാമാന്യവൽക്കരിച്ചും സമീകരിച്ചും കാണുന്നത് കൂടിയാണ് പല സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരും ചെയ്യുന്നത്.


സ്ത്രീയോ പുരുഷനോ ജീവിതത്തിന്റെ സൗകര്യത്തിന് വേണ്ടിയെടുക്കുന്ന തന്ത്രവും എളുപ്പവഴിയും ഒളിച്ചവഴിയും വേഷംകെട്ടിയ വഴിയും അടിമത്തമല്ല, പുരുഷ മേൽക്കോയ്മയല്ല, സ്ത്രീ മേൽക്കോയ്മയല്ല. 


ജീവിതം ജീവിതത്തിന്റെ മുന്നോട്ട് പോക്കിന് വേണ്ടിയെടുക്കുന്ന മേൽക്കോയ്മ മാത്രമാണത്.


ഈ പശ്ചാത്തലത്തിൽ വേണം സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷൻമാരും ഉന്നയിക്കുന്ന പ്രശ്നങ്ങളെ കാണാൻ. 


പലപ്പോഴും ജീവിതം ജീവിതത്തിന് വേണ്ടി കാണിച്ചുകൊടുക്കുന്ന തന്ത്രവും എളുപ്പവഴിയും ഒളിച്ചവഴിയും വേഷംകെട്ടിയ വഴിയും എടുക്കാനറിയാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ, വാദങ്ങൾ.


ചെറുതായൊന്ന് പോലും (അഹങ്കാരം ഒതുക്കിവെച്ച്) ഒത്തുപോകാനും തോറ്റുകൊടുക്കാനും തയ്യാറില്ലാത്തത് കൊണ്ടുണ്ടാവുന്ന, ചെറുതിനെ വലുതാക്കി മാറ്റി, പർവ്വതീകരിച്ച് കണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ, വാദങ്ങൾ.


പരിഹാരമല്ല; പ്രശ്നങ്ങളാണ്, പ്രശ്നങ്ങളുണ്ടാക്കുന്നതാണ് അവരുടെ പരിഹാരം, വാദം.


ജീവിതത്തിന് ജീവിതജന്യമായ പ്രശ്നങ്ങളും പരാധീനതകളും ആവലാതികളും ഉണ്ടാവും. അത് സ്ത്രീയുടെയോ പുരുഷന്റെയോ മാത്രം പ്രശ്നമല്ല, ജീവിതത്തിന്റെ തന്നെ പ്രശ്നമാണ്. 


ജീവിതത്തിൻറെ ചില പ്രശ്നങ്ങൾ സ്ത്രീക്കോ പുരുഷനോ മാത്രം ബാധകമായി വരുന്നുണ്ടെങ്കിൽ അതിന് കാരണം പുരുഷനല്ല, സ്ത്രീയല്ല. 


സ്ത്രീയുടെയോ പുരുഷന്റെയോ പ്രകൃതമാണ്, പ്രകൃതിപരമായി സ്ത്രീയോ പുരുഷനോ അങ്ങനെ ആയത് കൊണ്ടാണ്.


ജീവിതം സംഭവിക്കുന്നതും വളരുന്നതും പ്രശ്നങ്ങളെയും പരാധീനതകളെയും പശ്ചാത്തലമാക്കിയും വളമാക്കിയും തന്നെയാണ്. അതിൽ നിന്ന് സ്ത്രീക്ക് മാത്രം  അല്ലെങ്കിൽ പുരുഷന് മാത്രം ഒഴിവില്ല.


അതൊന്നും പുരുഷാധിപത്യം, സ്ത്രീമേൽക്കോയ്മ പോലുള്ള പദാവലികളിൽ മാത്രം ഒതുക്കിയും കുടുക്കിയും കാണേണ്ടതല്ല. 


കണ്ണാടികളായ ഓരോരുവനിലും ജീവിതത്തിന്റെ പ്രശ്നങ്ങൾ പ്രതിഫലിച്ചു കാണിക്കപ്പെടുന്നത് മാത്രം.


ജീവിതം കൊണ്ട് തന്നെ ജീവിതത്തിനുണ്ടാവുന്ന പ്രശ്നങ്ങളാണ് അവയൊക്കെയും.


ജീവിതം കൊണ്ട് തന്നെ ഓരോരുത്തരും സ്വയം തോറ്റും ജയിച്ചും അവയെ പരിഹരിച്ചും പരിഹരിച്ചെന്ന് വരുത്തിയും മുന്നോട്ട് പോകുന്നത് കൂടിയാണ് ജീവിതം.


ജീവിതത്തിന് വേണ്ടി തോൽക്കാൻ തയാറില്ലാത്തവർ ജീവിതത്തിൽ തോൽക്കുന്നു. സ്ത്രീപക്ഷ സ്ത്രീകളായാലും പുരുഷപക്ഷ പുരുഷനായാലും അങ്ങനെ തന്നെ.


ജീവിതത്തിന്റെ മുന്നോട്ട് പോക്കാണ് ജീവിതത്തിൽ മുഖ്യമെന്ന് കണക്കാക്കുന്ന സാധാരണക്കാർ വളരെ സാധാരണമായി തന്നെ ജയിച്ചും തോറ്റും തോറ്റുകൊടുത്തും, കൊണ്ടും കൊടുത്തു ജീവിച്ചുപോകുന്നു. 


അല്ലാത്തവർ, തോൽക്കാനും തോറ്റുകൊടുക്കാനും തയ്യാറില്ലാത്തവർ സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരുമടക്കം ജീവിതത്തെയും ജീവിതത്തിലെ ഒത്തുപോക്കിനെയും കീറാമുട്ടിയായി കണ്ട് ജീവിക്കാൻ സാധിക്കാതെ പോകുന്നു, ജീവിക്കാതെ പോകുന്നു.


എന്തോ അപ്പുറത്തുണ്ടെന്ന് കരുതി ഇപ്പുറത്ത് നിന്ന് വിട്ടുപോകുന്നു.


അപ്പുറത്തെത്തിയില്ല, അഥവാ അപ്പുറത്തെത്തിയപ്പോൾ അപ്പുറത്തൊന്നുമില്ല എന്ന നിരാശയിലും ആകുന്നു.


എന്നാലും എന്തോ ഉണ്ടെന്നും നേടിയെന്നും വരുത്തി നിരാശ വരുത്തിയ ശ്വാസംമുട്ട് മറച്ചുവെക്കുക തന്നെ. കവിതയായും ദാർശനികതയായും സമരങ്ങളായും പ്രതിഷേധങ്ങളായും.


സംരക്ഷിക്കാനെന്നവണ്ണം അവർ ചുറ്റും കത്തിച്ച തീ അവരവരെതന്നെ ആവേശിച്ച് കത്തിച്ചുചാമ്പലാക്കുന്നത് പോലെ കാര്യങ്ങൾ.


അങ്ങനെ അവരെത്തന്നെ കത്തിച്ചുചാമ്പലാക്കുന്നതിനെ അലങ്കാരമായി കണ്ട് തെറ്റിദ്ധരിക്കുന്നു, അലങ്കാരമാക്കി കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്നു.


സംരക്ഷണവും സുരക്ഷിതത്വവും തേടുന്നു, നേടുന്നു എന്ന ജീവിതത്തിന്റെ സ്വഭാവം ജീവിതം സൂക്ഷിക്കുന്നു.


ആ സംരക്ഷണവും സുരക്ഷിതത്വവും തന്നെ ഏറ്റവുമധികം ആവശ്യപ്പെടുന്നു ഏത് സ്ത്രീയും. 


ആ സംരക്ഷണവും സുരക്ഷിതത്വവും തന്നെ ഏറ്റവുമധികം നൽകാൻ നിർബന്ധിതനാവുന്നു ഏത് പുരുഷനും.


സംരക്ഷണവും സുരക്ഷിതത്വവും ആണ് ഏത് സ്ത്രീക്കും പരമപ്രധാനമെന്ന പ്രകൃതിപര വസ്തുത കണ്ടില്ലെന്ന് നടിച്ച് ജീവിതത്തെ സ്വയം നിഷേധിക്കുന്നു പല സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരും.


ആ സംരക്ഷണവും സുരക്ഷിതത്വവും ആവശ്യപ്പെടുന്ന അസ്വാതന്ത്ര്യം സ്വയം വരിക്കുന്നു ജീവിതം, അതിൽ പ്രധാനമായും സ്ത്രീകൾ, അധ്വാനിക്കേണ്ടിവരുന്ന വഴിയിൽ പുരുഷന്മാരും.


പുരുഷൻ കൂടി നൽകേണ്ടിവരുന്ന ആ സംരക്ഷണവും സുരക്ഷിതത്വവും ആണ് സ്ത്രീക്ക് തന്നിലൂടെ ഉരുത്തിരിഞ്ഞ് വളരുന്ന ജീവിതം വളർത്താനും പരിരക്ഷിക്കാനുമുള്ള വഴിയും.


അതല്ലാത്ത എന്തോ സ്വാതന്ത്ര്യം പറഞ്ഞ്സ്വാതന്ത്ര്യം നടിച്ച് കുടുങ്ങിപ്പോയവർസ്വാതന്ത്ര്യംനഷ്ടപ്പെട്ടവർപല സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരും.


കടിച്ചതിൽ കുറ്റം കണ്ട് നഷ്ടപ്പെടുത്തി, പകരം പിടിക്കാമെന്ന് വിചാരിച്ചത് പ്രായോഗികമല്ല, സ്വാഭാവികമല്ല, കിട്ടിയുമില്ല.


അങ്ങനെ എടുത്ത നിലപാടുകൾ ഒരു പാടായി (ഭാരമായി) കൊണ്ടുനടക്കുന്നവരായി പല സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരും.


അലങ്കാരമായി മാത്രം, ബാഹ്യമായ അവകാശവാദങ്ങളും തിളക്കവുമായി മാത്രം കൊണ്ടുനടക്കുന്നവരായി പല സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരും.


കുഴി കുഴിക്കുകയും അതിൽ ചെന്ന് സ്വയം ചാടുകയും എന്നിട്ട് ആരൊക്കെയോ തങ്ങളെ അതിൽ പിടിച്ചിട്ടെന്ന് പറയുകയും ചെയ്യുന്ന മനോരോഗ രീതി നടപ്പാക്കുന്നവരായി പല സ്ത്രീപക്ഷ സ്ത്രീകളുംപുരുഷപക്ഷ പുരുഷന്മാരും.


വലിയ നന്മയെന്ന പൂവിനെ സംരക്ഷിക്കാൻ സ്വാഭാവികമായും ഉണ്ടാവുന്ന മുള്ളുകളെ അസ്വാതന്ത്ര്യമായി കണ്ട് വേണ്ടെന്ന് വെച്ച് നശിപ്പിച്ചു പല സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരും.


ഫലത്തിൽ പൂവ് തന്നെ ഇല്ലാതാവുന്ന അസ്വാതന്ത്ര്യവും ജീവിത നിരാസവും ജീവിതമായി.


സ്വയംകൃതാനർത്ഥമായി സംഭവിക്കുന്ന എല്ലാറ്റിനും മറ്റുള്ളവരിൽ (പ്രത്യേകിച്ചും പുരുഷനിൽ, അല്ലെങ്കിൽ സ്ത്രീകളിൽ) കുറ്റം ചാരുന്നവരായി പല സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരും.


നിന്നിടം സ്വയം കുത്തിക്കലക്കി ആരൊക്കെയോ കലക്കി ചളിവെള്ളമാക്കി, ആരൊക്കെയോ തങ്ങളെ ചളിവെള്ളത്തിൽ ഇട്ടിരിക്കുന്നു, ശ്വാസംമുട്ടിക്കുന്നു, കുടിക്കാനും കുളിക്കാനും വെള്ളമില്ലാതാക്കുന്നു എന്ന് ആരോപിച്ച് പറയുക ആദർശമാക്കി പല സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരും.


വെറും കാല്പനികതയിൽ കുടുങ്ങി അനാവശ്യ ചിന്തകളാൽ, സ്വന്തമായി നെയ്തെടുത്ത വലയിൽ സ്വയം കെണിയുക, എന്നിട്ടാരോ തങ്ങളെ കെണിച്ചെന്ന് ആരോപിക്കുക പല സ്ത്രീപക്ഷ സ്ത്രീകകളുടെ വാദം, പുരുഷപക്ഷ പുരുഷന്മാരുടെ വാദം.


എന്നിട്ട് കിട്ടുന്നതോ? 


ബാഹ്യമായിഅവകാശവാദങ്ങളിൽ മാത്രം സ്വയം വെന്തുരുകേണ്ടിവരുന്ന സ്വാതന്ത്ര്യംസൗന്ദര്യം


ഉള്ളിന്റെയുള്ളിൽ തീ തിന്ന് നടക്കുകവൈകൃതം പേറുക.


എന്നാലോ, നല്ല കുളിരും മധുരവും അനുഭവിക്കുന്നതായി അഭിനയിക്കുക.


അതാണ് പല സ്ത്രീപക്ഷ സ്ത്രീകളുടെയും പുരുഷപക്ഷ പുരുഷന്മാരുടെയും അവസ്ഥാദുരന്തം.


വാദത്തിൽ ജയിച്ചും വാസ്തവത്തിൽ തോറ്റും


ഇല്ലാത്ത സ്വാതന്ത്ര്യം നേടിയെന്ന് വരുത്തി ജീവിതത്തെ നഷ്ടപ്പെടുത്തിക്കൊണ്ട്.


സ്വാതന്ത്ര്യം ഒഴിഞ്ഞിരുപ്പിലാണെന്ന് സാദാസ്ത്രീകൾ കാലാകാലമായി കണ്ട്, അനുവവിച്ചത് മനസ്സിലാക്കാതെ സ്വാതന്തന്ത്ര്യത്തിന്റെ, ഒഴിഞ്ഞിരുപ്പിന്റെ ആസ്വാദ്യത നഷ്ടപ്പെടുത്തിയവർ പല സ്ത്രീപക്ഷ സ്ത്രീകളും.


സ്ത്രീയും കുഞ്ഞും അതിലൂടെയുള്ള ജീവിതത്തിന്റെ തളിർപ്പും സംരക്ഷിക്കപ്പെടുകപിന്തുണയ്ക്കപ്പെടുക എന്നത് എല്ലാ ലോകത്തുമുള്ള എല്ലാ നിയമങ്ങളുടെയും ആന്തരികസത്തആയതങ്ങിനെയാണ്. 


സ്ത്രീക്ക് ഒഴിഞ്ഞിരിപ്പ് സാധ്യമാക്കുക എന്നത് പുരുഷന്റെ കൂടി ബാധതയാണ്. 


ഒഴിഞ്ഞിരിക്കുന്നതും ഒഴിഞ്ഞിരിപ്പിക്കുന്നതും സ്വാതന്ത്ര്യമാണ്, സുരക്ഷിതത്വവും സംരക്ഷണവും അദ്ധ്വാനം ആവശ്യമില്ലാതെ ഉറപ്പിച്ചുകൊടുക്കലാണ്. 


അല്ലാതെ ഒഴിഞ്ഞിരിപ്പും ഒഴിഞ്ഞിരിപ്പിക്കലും അസ്വാതന്ത്ര്യമല്ല, അടിമയാക്കലല്ല, പുരുഷമേധാവിത്തമല്ല. അത് സ്ത്രീ മേധാവിത്തമാണ്. 


ആ ആന്തരിക സത്തക്കെതിരെ വെറും ബാഹ്യാർത്ഥത്തിലും ഭാഷാർത്ഥത്തിലും ഉള്ള സ്വാതന്ത്ര്യം പറഞ്ഞ് പുറത്തുപോയാൽ (പുറത്ത് പോക്കിയാൽ) സ്വയം കുടുങ്ങുകയാണ് ചെയ്യുക.


സ്വയം കുടുങ്ങുന്നതിനെ സ്വാതന്ത്ര്യമെന്ന് സുന്ദരമായ പേര് വിളിച്ചത് കൊണ്ട് കാര്യമില്ല. 


മുളകിനെ പഞ്ചസാര എന്ന് വിളിക്കുന്നത് പോലെ. തെറ്റിദ്ധരിക്കാം, തെറ്റിദ്ധരിപ്പിക്കാം. കപടമായി ആശ്വാസം നേടാം.


അങ്ങനെ പ്രകൃതിപരമായി ജീവിതം രൂപപ്പെടുത്തിയ സ്ത്രീ സുരക്ഷിതത്വത്തിനെയും മേധാവിത്തത്തെയും അടിമത്തം എന്ന് തെറ്റിദ്ധരിച്ച് പെരുവഴിയിലാകുന്നു പല സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരും.


ലളിത ജീവിതത്തെ സങ്കീർണമാക്കിക്കൊണ്ട്


ജീവിതത്തിന്റെ ലാളിത്യത്തെ നശിപ്പിച്ചുകൊണ്ട്.


എങ്ങിനെ വന്നാലും സ്ത്രീയും കുഞ്ഞും അതിലൂടെയുള്ള ജീവിതത്തിന്റെ തളിർപ്പുംസംരക്ഷിക്കപ്പെടണംപിന്തുണയ്ക്കപ്പെടണം എന്നത് കൊണ്ടാണ് :


വിവാഹമോചനം പോലും എങ്ങനെഎന്തുകൊണ്ട് നടന്നാലും (സ്ത്രീയുടെ മാത്രം കുറ്റം കൊണ്ട് നടന്നാലും) സ്ത്രീക്ക് അങ്ങോട്ട് നഷ്ടപരിഹാരം എന്നുവന്നത്


വിവാഹം കഴിഞ്ഞാൽ (സ്ത്രീ എത്ര ധനികയായാലും പുരുഷൻ എത്ര ദരിദ്രനായാലുംപുരുഷൻസ്ത്രീക്ക് സംരക്ഷണച്ചിലവ് നൽകണം എന്നും എല്ലാ ലോകത്തും നിയമമായത് അതിനാലാണ്.


പുരുഷൻ ഓടിക്കളയാതിരിക്കാനാണ് വിവാഹം


അല്ലാതെ സ്ത്രീയെ കെട്ടിയിടാനും അടിമയാക്കാനും അല്ല വിവാഹം


വിവാഹത്തിൽ അടിമയാകുന്നതും കെട്ടിയിടപ്പെടുന്നതും സ്ത്രീയല്ല, ഏറിയാൽ പുരുഷനാണ്.


വിവാഹം അടിമയാക്കുന്നത്ഭാരം പേറുന്ന കഴുതയാക്കുന്നത് പുരുഷനെ മാത്രം.


വിവാഹം : പെണ്ണ് കെട്ടല്ല


വിവാഹം : പെണ്ണിന് വേണ്ടി പുരുഷനെ കെട്ടിയിടലും പുരുഷന്റെ മേൽ ബാദ്ധ്യതയും ഭാരവുംഏല്പിക്കലുമാണ്.


വിവാഹവും വിവാഹാനന്തരവും പുരുഷമേധാവിത്തം എന്നൊക്കെ വെറും വെറുതെബാഹ്യാർത്ഥത്തിൽ തോന്നുന്നതാണ്


പുരുഷൻ ബാഹ്യാർത്ഥത്തിൽ മാത്രം ശക്തിയും മേൽക്കോയ്മയും ഉള്ളത് പോലെ തോന്നിപ്പിക്കുന്നു. 


യഥാർത്ഥത്തിൽ പുരുഷനെയും വരിഞ്ഞുകെട്ടുന്ന, വെറും വേലക്കാരൻ മാത്രമാക്കുന്ന ശക്തിയും മേൽക്കോയ്മയും ഉള്ളത്  സ്ത്രീക്ക്, സ്ത്രീ ഉയർത്തിപ്പിടിക്കുന്ന ജീവിതത്തിന്, ആ ജീവിതം ആവശ്യപ്പെടുന്ന സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും.


വേലക്കാരനായ പുരുഷന്റെ (ജീവിതം വെറും വേലക്കാരനാക്കി മാറ്റുന്ന പുരുഷന്റെ) നിസ്സഹായ വേലത്തരം മാത്രമാണ് ശക്തിയും മേൽക്കോയ്മയും ആയി തെറ്റിദ്ധരിക്കപ്പെടുന്നത്.


കാണുന്നുവെന്ന് തോന്നുന്ന പുരുഷന്റെ കരുത്ത് വെറുമൊരു ആയുധത്തിന്റെ (സ്ത്രീക്ക് വേണ്ട, ജീവിതം സംരക്ഷിക്കാൻ വേണ്ട ഉപകരണമാകുന്നതിന്റെ) കരുത്ത് മാത്രമാണ്


സ്ത്രീക്ക് വേണ്ടി മാത്രമായിത്തീരുന്ന ആയുധത്തിന്റെ കരുത്ത്


അതാണ് പുരുഷമേധാവിത്തത്തിന്റേത് എന്ന് തോന്നുന്ന പുരുഷന്റെ കരുത്ത്.


എല്ലാ കാലത്തും എവിടെയും നടന്നതും നടക്കുന്നതും സ്ത്രീമേധാവിത്തം (അതിലൂടെയുള്ള ജീവിതത്തിന്റെ മേധാവിത്തം) മാത്രമാണ്


പുരുഷനെ അവന്റെ എല്ലാ സാധ്യതകളും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തി അവളുടെ ആയുധവും ഉപകരണവും മാത്രമാക്കുന്ന ജീവിതത്തിന്റെ കരുത്ത്.


സ്ത്രീ കരയുന്നു, സ്ത്രീക്ക് കരയാനാവുന്നു എന്നത് കൊണ്ട് ദുർബലയല്ല, പീഡിപ്പിക്കപ്പെടുന്നവളല്ല.


പുരുഷൻ കരയുന്നില്ല, പുരുഷന് കരയാനാവുന്നില്ല എന്നത് കൊണ്ട് പുരുഷൻ ശക്തനല്ല, പീഡിപ്പിക്കുന്നവനല്ല.


പുരുഷപക്ഷ പുരുഷന്മാർക്കും സ്ത്രീപക്ഷ സ്ത്രീകൾക്കും എന്നറിയപ്പെടുന്നവർക്ക് സംഗതിപിടുത്തം കിട്ടാത്തത് കൊണ്ടാണ്


വെറും കാല്പനികതയിൽ ബാഹ്യമായി കാര്യങ്ങൾ കാണുന്നത് കൊണ്ടാണ് സ്ത്രീപക്ഷ സ്ത്രീകളുംപുരുഷപക്ഷ പുരുഷന്മാരും. കെണിഞ്ഞിരിക്കുന്നത്, വെറും വെറുതെ ആരോപണങ്ങൾ പറയുന്നവരാകുന്നത്.


ജീവിതം ആഘോഷിക്കുന്നതും യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതും പല സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരും അല്ല


ജീവിതം ആഘോഷിക്കുന്നതും യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതും.

വീട്ടിനുള്ളിൽ തളച്ചിടപ്പെട്ടവരെന്ന് സ്ത്രീപക്ഷ സ്ത്രീകളും പുരുഷപക്ഷ പുരുഷന്മാരുംതെറ്റിദ്ധരിക്കുന്ന സാധാരണ സ്ത്രീകളാണ്. 


ജീവിതം പഠിപ്പിച്ച സുരക്ഷിതത്വത്തിന്റെയും പ്രതിരോധത്തിന്റെയും തന്ത്രം ആവിഷ്ക്കരിച്ചും പ്രയോഗിച്ചും ജീവിക്കുന്നു സാധാരണ സ്ത്രീകൾ.