Thursday, February 27, 2025

ശരി ആർക്കും മനസ്സിലാവും വിധമല്ല.

ശരീരത്തിന് ഒരു വ്യാകരണമുണ്ടോ? 

ഉണ്ട്. 

ആ വ്യാകരണം തെറ്റിയാൽ അർബുദം. 

ഏതെങ്കിലും കോശത്തിന് ഭ്രാന്തായാൽ അർബുദം. 

അമിതവളർച്ച അർബുദം. 

പിറകോട്ടുള്ള വളർച്ച അർബുദം. 

നാശത്തിൻ്റെ വളർച്ച അർബുദം.

*******

ഒരു ശരിയുണ്ട്. 

ഒരു ശരി മാത്രം. 

ആ ശരി ആർക്കും മനസ്സിലാവില്ല.

ആ ശരി ആർക്കും മനസ്സിലാവും വിധമല്ല. 

എങ്കിലെന്ത് ചെയ്യാം? 

ഒന്നും ചെയ്യാൻ പറ്റില്ല. 

പകരം, കുറേ അഭിപ്രായങ്ങളുണ്ടാവും. 

എല്ലാ അഭിപ്രായങ്ങളും ഒരുപോലെ തെറ്റും ശരിയും എന്നുവരും. 

ഓരോരുത്തരും അവരവരുടെ അഭിപ്രായം ശരിയെന്ന് കാണും, മുന്നോട്ടുപോകും. 

അപ്പോഴുമെന്ത് ചെയ്യാം? 

എല്ലാ വിരുദ്ധ, വ്യത്യസ്ത അഭിപ്രായങ്ങളെയും തൻ്റേതുപോലെത്തന്നെ ശരിയായി മാനിക്കണം. 

അതല്ലാതൊരു മാർഗ്ഗവുമില്ല.

*******

വൃത്തികെട്ടവരും കള്ളന്മാരും നാട് ഭരിക്കുക. 

നല്ല പേരുകളും സങ്കല്പങ്ങളും വൃത്തികേടിനും കളവിനും തെമ്മാടിത്തത്തിനും മുഖംമൂടിയാവുക. 

നല്ലവരും സത്യസന്ധരും തുറുങ്കിലാവുക. 

ഒന്നും മനസ്സിലാവാത്ത ജനത വഞ്ചിതരായി നോക്കുകുത്തികളാവുക. 

വിടുവായത്തമായി പറഞ്ഞുകേട്ട "നല്ല നാളുകൾ" ഇങ്ങനെയൊക്കെയാവുമെന്ന് ജനം ധരിച്ചുവശാവുക.

*******

ഇസ്‌ലാമിൽ മുസ്ലിയാർ എന്ന വിഭാഗവും പദവിയും ഇല്ല. 

മുഹമ്മദ് നബിയും അനുചരന്മാരാരും മുസ്ലിയാരെന്ന് വിളിക്കപ്പെട്ടവരല്ല. 

വട്ടിപ്പലിശ വാങ്ങിത്തിന്ന് ചൂഷണം ചെയ്യുന്നതിനെക്കാൾ കൊടുംക്രൂരമാണ്, 

മതത്തിലെവിടെയുമില്ലാത്ത ഓരോരോ കാരണങ്ങളുടെ പേരിൽ, ഖുർആൻ വരെ ഓതിവിറ്റ്, ജനങ്ങളിൽ നിന്നും പൈസ വസൂലാക്കിത്തിന്നുന്നത്.

Tuesday, February 25, 2025

കുഴഞ്ഞ മണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ എന്ത് മനസ്സിലാക്കണം?

കുഴഞ്ഞ മണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ സാധാരണഗതിയിൽ എന്ത് മനസ്സിലാക്കണം? 

മനുഷ്യൻ മനുഷ്യനായിത്തീർന്ന നീണ്ട പരിണാമപ്രക്രിയ തന്നെയായ സൃഷ്ടിപ്രക്രിയയെ ചുരുക്കിപ്പറഞ്ഞു. 

അനാവരണം ചെയ്ത് പഠിച്ചാൽ, മണ്ണിൽ നിന്ന് മനുഷ്യനിലേക്കുള്ള ദൂരം പരിണാമവഴിയായി ഉണ്ടാവും എന്നർത്ഥം.

എല്ലാ മനുഷ്യരെയും വകതിരിവും വിഭജനവും ഇല്ലാത്തവിധം ഒന്നുപോലെയാക്കിപ്പറഞ്ഞു.

പെരുമ്പറ കോട്ടാനും പൊങ്ങച്ചം പറയാനും ഇല്ലാത്തവിധം മനുഷ്യസങ്കല്പത്തെ താഴോട്ടിറക്കിപ്പറഞ്ഞു. 

മനുഷ്യനെ മണ്ണും ഭൂമിയും എന്ന അടിസ്ഥനത്തിലേക്കും അടിസ്ഥാനയാഥാർത്ഥ്യത്തിലേക്കും വളച്ചുകെട്ടും പൊലിമയും ചേർക്കാതെ കൂട്ടിപ്പറഞ്ഞു.

ഖുർആൻ പ്രയോഗിച്ചത് കുഴഞ്ഞ മണ്ണിൽ നിന്ന് സൃഷ്ടിച്ചു എന്നാണ്. 

അല്ലാതെ മണ്ണുകൊണ്ട് അപ്പടി രൂപപ്പെടുത്തി സൃഷ്ടിച്ചു എന്നല്ല. 

മണ്ണ് കൊണ്ട് ചട്ടിയും കലവും ഇഷ്ടികയും ഉണ്ടാക്കിയെടുക്കുന്നത് പോലെ മനുഷ്യനെയും അപ്പടി ഉണ്ടാക്കിയെടുത്തു എന്നല്ല.

അങ്ങനെയെങ്കിൽ ഇന്ന് നാം വെറുതേ വ്യാഖ്യാനിച്ച് പറയുന്നത് മത്രമല്ലാത്ത, മനുഷ്യനെ മണ്ണ് കൊണ്ട് ചട്ടിയും കലവും ഇഷ്ടികയും പോലെ ഉണ്ടാക്കിയെടുത്തതല്ല എന്ന് പറയുന്ന ഖുർആൻ വാക്യങ്ങളുണ്ടോ?

നാം ഇന്ന് പറയുന്നത് പോലുള്ള പരിണാമപ്രക്രിയയോ മറ്റെന്തോ, നമ്മെ സംബന്ധിച്ചേടത്തോളം വളരെ നീണ്ടതെന്ന് തോന്നുന്ന ഒരു സൃഷ്ടിപ്രക്രിയ, മനുഷ്യസൃഷ്ടിക്കും പ്രപഞ്ചസൃഷ്ടിക്കും പിന്നിൽ യഥാർത്ഥത്തിലുണ്ട് എന്ന വല്ല സൂചനയും അർത്ഥവും സാധ്യതയും യഥാർത്ഥത്തിൽ ഖുർആനികമായുണ്ടോ?

ഉണ്ട് എന്ന് വേണം പറയാൻ. 

ഖുർആൻ തന്നെ വേറൊരു കോലത്തിൽ പറയുന്നത് കാണുക.

"നിങ്ങളെ നാം ഭൂമിയിൽ നിന്ന് സസ്യങ്ങളായി മുളപ്പിച്ചു" (ഖുർആൻ).

ഒരുപക്ഷേ നീണ്ടുനീണ്ട പരിണാമപ്രക്രിയയെ തന്നെ സൃഷ്ടിപ്രക്രിയയായി സൂചിപ്പിക്കും പോലെയാണ് ഖുർആൻ്റെ ഈ പറച്ചിൽ.

സൃഷ്ടിപ്രക്രിയയിൽ പരിണാമവഴികളും ഉണ്ടെന്ന സൂചന നൽകുന്നത് പോലെ. 

സൃഷ്ടിയുടെ വഴി പരിണാമത്തിൻ്റെ കൂടി വഴിയാണെന്ന് സൂചിപ്പിക്കും വിധം ആ പരിണാമവഴികൾ ഭൂമിയിൽ ചുറ്റിനടന്നു മനസ്സിലാക്കാൻ ഖുർആൻ കൽപിക്കുന്നുമുണ്ട്. 

"നിങൾ ഭൂമിയിൽ യാത്ര ചെയ്യുക (ചുറ്റിനടക്കുക), എന്നിട്ട് അല്ലാഹു സൃഷ്ടി എങ്ങിനെ തുടങ്ങിയെന്നും വീണ്ടും ആ സൃഷ്ടിപ്രക്രിയ ആവർത്തിക്കുന്നത് എങ്ങിനെയെന്നും നോക്കിക്കാണുക." ( ഖുർആൻ)

മനുഷ്യൻ ഭൂമിയിൽ ചുറ്റിനടന്ന് അന്വേഷിച്ചാൽ കണ്ടെത്താവുന്ന സൃഷ്ടി - പരിണാമ വഴിയുണ്ട് എന്നർത്ഥം.

അറിയണം, സൃഷ്ടിയുടെ വഴി അന്വേഷിച്ച് ചുറ്റിനടക്കാനും യാത്രചെയ്യാനും ഓരോരുത്തരോടും വ്യക്തിപരമായെന്ന പോലെ ഉള്ള ഒരു കല്പന മറ്റൊരു കാര്യത്തിലും ഖുർആനിൽ എവിടെയും ഇല്ല.

മനുഷ്യൻ്റെ മാത്രം സൃഷ്ടിയുടെ വഴിയല്ല; പകരം പ്രാപഞ്ചികതയുടെ മൊത്തം സൃഷ്ടിവഴിയും, പരിണാമവഴിയും കൂടിയാണ് ഭൂമിയിൽ ചുറ്റിനടന്നു മനസ്സിലാക്കാൻ പറഞ്ഞിരിക്കുന്നത്.

ഭൂമിയിൽ ചുറ്റിനടന്നു നോക്കിയാൽ മനുഷ്യന് അവൻ്റെ നഗ്നനേത്രങ്ങൾ കൊണ്ട് മനസ്സിലാവുന്ന കോലത്തിലുള്ള ഒരു സൃഷ്ടിപ്രക്രിയയും പരിണാമവഴിയും ഉണ്ടെന്നർത്ഥം. 

അഥവാ അത്തരത്തിലുള്ള ഒരു പരിണാമപ്രക്രിയ മൊത്തം സൃഷ്ടിക്കുമുണ്ടാവാമെന്നർത്ഥം. 

മനുഷ്യൻ എങ്ങനെ ഉണ്ടായി, വന്നു എന്നത് സംബന്ധിച്ച ഡാർവിൻ്റെ കണ്ടെത്തൽ മുഴുവനും ശരിയാണോ എന്നറിയില്ല. 

പക്ഷേ, ഡാർവിൻ അറിയാതെയോ അറിഞ്ഞോ ചെയ്തത് ഖുർആൻ ഈ ആവശ്യപ്പെട്ടത് മാത്രം.   

ഭൂമിയിൽ ചുറ്റിനടന്നു കാഴ്ചകൾ കണ്ട് വീക്ഷിച്ച് നിഗമനങ്ങൾ ഉണ്ടാക്കി സൃഷ്ടിയുടെ വഴി പരിണാമത്തിൻ്റെ വഴി കൂടിയാണെന്ന് ഡാർവിൻ മനസ്സിലാക്കി. 

അഥവാ, സൃഷ്ടി എന്നതുണ്ടെന്ന് മനസ്സിലാക്കാത്ത ഡാർവിൻ പരിണാമവഴികൾ മാത്രം കണ്ടെത്തി.

ശവം ഖബറക്കുമ്പോൾ ശവശരീരത്തിൽ മണ്ണെറിഞ്ഞുകൊണ്ട് മുസ്ലിംകൾ പറയുന്ന അവസാന വാചകവും മേൽപറഞ്ഞതിന് തുല്യമാണ്.

 "നിങ്ങളെ അതിൽ നിന്ന് (മണ്ണിൽ നിന്ന്) നാം സൃഷ്ടിച്ചു, നിങ്ങളെ അതിലേക്ക് തന്നെ (മണ്ണിലേക്ക് തന്നെ) നാം മടക്കുന്നു (ലയിപ്പിക്കുന്നു), വീണ്ടും അതിൽ നിന്ന് തന്നെ (മണ്ണിൽ നിന്നുതന്നെ) നാം നിങ്ങളെ പുറത്തെടുക്കും (പുനർജനിപ്പിക്കും)" എന്ന്.

ഭൂമിയിൽ നിന്ന് ജീവിതം, ഭൂമിയിലേക്ക് തന്നെ ജീവിതം, വീണ്ടും ഭൂമിയിൽ നിന്ന് തന്നെ ജീവതം. 

ജീവിതം മാറി മാറി ആവർത്തിക്കും എന്നർത്ഥം.

അപ്പോൾ ആറ് ദിവസം കൊണ്ട് സൃഷ്ടിച്ചു എന്ന വാദമോ?

ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്ന് പറഞ്ഞു കേൾക്കുന്നതോ? 

ആദ്യം തന്നെ പറയട്ടെ, ഏഴാം ദിവസം അല്ലാഹു (ദൈവം) വിശ്രമിച്ചു എന്ന വാദം ഖുർആനിലോ ഇസ്‌ലാമിലോ ഇല്ല. 

പകരം  അല്ലാഹു (ദൈവം) വിശ്രമിച്ചു എന്ന വാദം അപ്പടി നിഷേധിക്കുന്ന വാദം ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞിട്ടുമുണ്ട്.

"അവന് ഉറക്കമോ ക്ഷീണമോ ബാധിക്കുന്നില്ല." (ഖുർആൻ). 

ഉറക്കവും ക്ഷീണവും വിശ്രമവും എന്തിനധികം ദിവസം, ആഴ്ച, മാസം, വർഷം എന്നത് പോലും നമ്മുടെ ആപേക്ഷികലോകത്തെ മാനങ്ങൾ വെച്ചുള്ള കാര്യങ്ങൾ മാത്രമാണ്.

അതുകൊണ്ട് തന്നെ ആപേക്ഷിക ലോകത്തെ ആളുകൾക്ക് മനസ്സിലാക്കാൻ അവരുപയോഗിക്കുന്ന ബിംബങ്ങൾ ഭാഷയിൽ ഉപയോഗിച്ചത് പോലെ മാത്രമാണ് ദിവസങ്ങളും എണ്ണങ്ങകളും പറഞ്ഞെങ്കിൽ അർത്ഥമാക്കേണ്ടതുള്ളൂ.

ഇതും വെറുതേ വ്യാഖ്യാനിച്ച് പറയുകയല്ല

ദൈവത്തിൻ്റെ ഒരു ദിവസം എന്നത് സൂര്യാസ്തമയങ്ങളുള്ള മനുഷ്യൻ്റെ ഒരു ദിവസമായല്ല ഖുർആൻ അവതരിപ്പിച്ചത്. 

എന്നത് ഖുർആൻ തന്നെ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്. 

അത് മനുഷ്യൻ്റെ അളവുകോലുകൾ വെച്ചുള്ള ദിവസമല്ല, എണ്ണമല്ല. 

അതുകൊണ്ട് തന്നെ എണ്ണാൻ കഴിയാത്തത്ര എന്ന് സൂചിപ്പിക്കും വിധം ഖുർആൻ പറഞ്ഞു: അല്ലാഹുവിൻ്റെ ഒരു ദിവസം എന്നത് "അമ്പതിനായിരം വർഷങ്ങൾക്ക് തുല്യമെന്ന്". 

ഈ അമ്പതിനായിരം എന്നത് പോലും ഒരു സമൂഹം കാക്കത്തൊള്ളായിരം എന്നൊക്കെ പറയും പോലെ എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തത്ര എന്ന അർത്ഥത്തിൽ മാത്രം.

വേറൊരിടത്ത് ഖുർആൻ പറഞ്ഞത് കാണുക:

"വിധിനിർണ്ണയത്തിൻ്റെ രാവ് ആയിരം രാവുകളെക്കാൾ ഉത്തമായത്" (ഖുർആൻ).

ഈ ആയിരം എന്ന പ്രയോഗവും ആയിരം എന്ന എണ്ണ ത്തെ സൂചിപ്പിക്കുന്നതല്ല. 

പകരം കാക്കത്തൊള്ളായിരം പോലെ ഒരേറെ എന്ന് മാത്രം സൂചിപ്പിക്കാൻ.

*******

കുഴഞ്ഞ മണ്ണിൽ നിന്നും സൃഷ്ടിച്ചു എന്ന് പറയുമ്പോൾ, കാണാപ്പുറങ്ങളെയും വെറും കാല്പനിക സങ്കല്പങ്ങളെയും മാറ്റിവെച്ച് മനുഷ്യനെ തീർത്തും ഭൂമിയിലും മണ്ണിലും ചേർത്തുവെച്ചു എന്ന് കൂടി മനസ്സിലാക്കണം.

കുഴഞ്ഞ മണ്ണെന്നാൽ വെളളവും കൂടി ചേർന്ന, നനവുള്ള മണ്ണ് എന്നുകൂടി അർത്ഥം.

മനുഷ്യൻ വെള്ളത്തിൽ നിന്നുകൂടിയാണ് എന്നർത്ഥം. 

മനുഷ്യൻ മണ്ണും വെളളവും കൂടിയാണ് എന്നർത്ഥം.

ജീവനുള്ള എല്ലാറ്റിനെയും നാം വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചു (ഖുർആൻ) എന്നും ഖുർആൻ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പറഞ്ഞു.

എന്നിട്ടോ, മണ്ണിലും വെള്ളത്തിലും മാത്രമായി മനുഷ്യൻ്റെ സൃഷ്ടിയെ ചുരുക്കിയില്ല.

"നാം അതിലേക്ക് നമ്മിൽ നിന്നുള്ള (അല്ലാഹുവിൻ്റെ) ചൈതന്യത്തെ (പ്രാണവായു) ഊതി (സന്നിവേശിപ്പിച്ചു)". ((ഖുർആൻ)

മനുഷ്യനെയും മനുഷ്യജീവിതത്തെയും മണ്ണും വെള്ളവുമായി ബന്ധപ്പെടുത്തിക്കണ്ടു എന്നും മണ്ണിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് മനുഷ്യനും മനുഷ്യനുമായി ബന്ധപ്പെട്ട ജീവിതവും സകലതും ഉരുത്തിരിഞ്ഞത്  എന്നും സൂചിപ്പിക്കാനുള്ള പ്രതീകാത്മക പറച്ചിലായി മാത്രം കുഴഞ്ഞമണ്ണിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചു എന്നതിനെ കാണണം. 

അല്ലാതെ നാം ചട്ടിയും കലവും ഉണ്ടാക്കുന്നത് പോലെ മനുഷ്യനെ മണ്ണ് മാത്രം കുഴച്ചുണ്ടാക്കി എന്ന കോലത്തിൽ ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ല.

മണ്ണും വെളളവും ചേർന്ന് ക്രമപ്രവൃദ്ധമായി പരിണമിച്ച് വളർന്നവൻ മനുഷ്യൻ എന്നർത്ഥം. 

മണ്ണും വെളളവും വിണ്ണും വെളിച്ചവും വിട്ട് എന്ത് മനുഷ്യൻ?

മണ്ണും വെളളവും വിണ്ണും വെളിച്ചവും വിട്ട് മനുഷ്യനെന്ത് ജിവിതം?

വിണ്ണും വെളിച്ചവും മനുഷ്യ സൃഷ്ടിയിൽ ഉള്ളതായി ഖുർആനിൽ ഇല്ലല്ലോ?

ദൈവത്തിൻ്റെ ചൈതന്യം മനുഷ്യനിൽ സന്നിവേശിപ്പിച്ചു എന്ന് പറഞ്ഞാൽ വിണ്ണും വെളിച്ചവും കൊണ്ടുകൂടി എന്ന അർത്ഥം സ്വാഭാവികമായും വരും.

അല്ലാഹുവേ വിശേഷിപ്പിച്ചത് ഖുർആൻ അങ്ങനെയാണ്.

"അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും വെളിച്ചമാണ്" (ഖുർആൻ)

വെളിച്ചമെന്നാൽ വേഗതയുടെ അങ്ങേയറ്റം. 

വെളിച്ചമെന്നാൽ മണ്ണും വിണ്ണുമായി ഒരുപോലെ നിറഞ്ഞു നിൽക്കുന്നതും എന്നർത്ഥം.

അതുകൊണ്ട് തന്നെ വെള്ളത്തിൽ നിന്നും കുഴഞ്ഞ മണ്ണിൽ നിന്നും സസ്യങ്ങളായും ഒക്കെ പരിണമിപ്പിച്ച് സൃഷ്ടിച്ചു എന്ന് പല കോലത്തിൽ പറഞ്ഞ അതേ ഖുർആൻ തന്നെ വേറൊന്ന് കൂടി അർഥശങ്കക്കിട നൽകാത്തവിധം പറഞ്ഞു.

"മനുഷ്യൻ വേഗതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു." (ഖുർആൻ).

വേഗതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട, വെളിച്ചം സന്നിവിഷിക്കപ്പെട്ട, മണ്ണ് മാത്രമായ, മണ്ണിലേക്ക് തന്നെ മണ്ണായി മാറുന്ന മനുഷ്യൻ അവൻ്റെ പരിണാമ വളർച്ചയിൽ ആകെമൊത്തം പുരോഗതിയായി കൂട്ടിയെടുത്തത് വെളിച്ചവും വേഗതയും തന്നെ. 

വെളിച്ചവും വേഗതയും മൂലമുണ്ടായ, വെളിച്ചത്തിനും വേഗതക്കും വേണ്ടിയുണ്ടായ പുരോഗതികളും വളർച്ചയും തന്നെ.


ഇന്ത്യയെ കേരളം നയിക്കണം, കേരളം നയിക്കും.

ഇന്ത്യയെ കേരളം നയിക്കണം, കേരളം നയിക്കും.

അപ്പോഴും, കേരളത്തെ നാം വിമർശിക്കും. 

എന്തിന്? 

കേരളം കേരളത്തേക്കാൾ നന്നാവാൻ. 

പൂർണ്ണത എപ്പോഴും തേടുന്നത് മാത്രമാകയാൽ

അല്ലാതെ മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളം ഏതെങ്കിലും തരത്തിലും തലത്തിലും മോശമായത് കൊണ്ടല്ല

മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളം ഏതെങ്കിലും തരത്തിലും തലത്തിലും നന്നാവാനുമല്ല. 

കേരളത്തേക്കാൾ മെച്ചപ്പെട്ടതായി ഇന്ത്യയിൽ എവിടെയെങ്കിലും മറ്റേതെങ്കിലും സംസ്ഥാനം ഉളളത് കൊണ്ടുമല്ല.

കേരളത്തിന് ഇന്ത്യയിൽ മാതൃക കേരളം മാത്രം. 

കേരളത്തിന് നന്നാവാനുള്ളത് കേരളത്തേക്കാൾ മാത്രം.

നന്നാവുക എന്നതിന് അറ്റമില്ലാത്തത് കൊണ്ട്.

എന്തെല്ലാം പരിമിതികൾ കേരളത്തിനുണ്ടെങ്കിലും, കേരളത്തേക്കാൾ മെച്ചപ്പെട്ടതായ മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. 

ഇന്ത്യക്ക് തന്നെയും കേരളം മാതൃക.

യഥാർത്ഥത്തിൽ ഇന്ത്യയെ കേരളം നയിക്കണം, കേരളം നയിക്കും.

*******

കേരളത്തിലെ രാഷ്ടീയത്തെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കാം. 

എന്തിന്? 

ഇനിയുമിനിയും കേരളത്തിലെ രാഷ്ടീയവും രാഷ്ട്രീയ പാർട്ടികളും ഇനിയുമിനിയും നന്നാവാൻ. 

അല്ലാതെ കേരളത്തിലേതിനെക്കാൾ നന്നായ രാഷ്ട്രീയവും രാഷ്ട്രീയപാർട്ടികളും ഇന്ത്യയിൽ മറ്റെവിടെയും ഉള്ളത് കൊണ്ടല്ല. 

അല്ലാതെ ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള വെറുപ്പിൻ്റെയും വർഗീയതയുടെയും വിഭജനത്തിൻ്റെയും രാഷ്ട്രീയം നല്ലതായത് കൊണ്ടല്ല. 

കേരളത്തിലെ രാഷ്ട്രീയത്തിന് പകരമായി അത്തരം വെറുപ്പിൻ്റെയും വർഗീയതയുടെയും വിഭജനത്തിൻ്റെയും രാഷ്ട്രീയം കേരളത്തിൽ വരേണമെന്നത് കൊണ്ടല്ല.

********

ഇന്ത്യയും ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനവും ഇന്ത്യയിൽ എവിടെയെങ്കിലുമുള്ള രാഷ്ട്രീയവും രാഷ്ടീയപാർട്ടികളും കേരളത്തിന് മാതൃകയല്ല. 

ഏറിയാൽ കേരളവും കേരളരാഷ്ട്രീയവും ഇന്ത്യക്കും ഇന്ത്യയിലെ മറ്റെല്ലായിടത്തുമുള്ള രാഷ്ട്രീയത്തിനും രാഷ്ട്രീയപാർട്ടികൾക്കും മാതൃക.

Sunday, February 23, 2025

ആര്, എന്ത് മറുപടി നൽകിയാലും ലൈക്ക് നൽകുന്നതിന്റ അർത്ഥം മനസ്സിലാവുന്നില്ല?

ചോദ്യം:

ആര്, എന്ത് മറുപടി നൽകിയാലും നിങൾ ലൈക്ക് നൽകുന്നതിന്റ അർഥം മനസ്സിലാവുന്നില്ല? 

Followersനെ ആക്റ്റീവാക്കി നിർത്താൻ ആണോ?

മറുപടി: 

പ്രതിപക്ഷ ബഹുമാനം.

ചർച്ചയിൽ പങ്കെടുക്കുന്നവരെ മാനിക്കുക, കണ്ടു, വായിച്ചു എന്നറിയിക്കുക. 

തികച്ചും ജനാധിപത്യപരമായ മര്യാദ.

ഇത്തരം ലൈക്ക് നൽകുന്ന കാര്യത്തിൽ വരെ പിശുക്ക് കാണിക്കാൻ മാത്രം എന്തിരിക്കുന്നു?

പിശുക്കനും പിശാചും പിശുക്ക് മാത്രം ഉപദേശിക്കും.

അവരവർ സ്വയം അനുവർത്തിക്കുന്നതും കരുതുന്നതും മറ്റുള്ളവരുടെ മേൽ ആരോപിച്ചുപോവുകയും സംശയിച്ചുപോവുകയും വളരെ സാധാരണം, സ്വാഭാവികം. 

അതുകൊണ്ട് തന്നെ താങ്കൾക്ക് ഇങ്ങനെ തോന്നേണ്ടിയും ചോദിക്കേണ്ടിയും വന്നതിൽ താങ്കളെ കുറ്റപ്പെടുത്താൻ പറ്റില്ല.

പിന്നെ ഒരുകാര്യം പ്രത്യേകം ഉണർത്തട്ടെ.

ആരെങ്കിലും എതിർത്തുപറഞ്ഞത് കൊണ്ട് തെറിക്കുന്ന മൂക്ക് ഇല്ല. അതിനാൽ എതിരഭിപ്രായങ്ങളെ പേടിയും ഇല്ല.

അഭിപ്രായങ്ങൾ എതിരാണെങ്കിലും അതിനെ മാനിക്കണം, മാനിക്കും.

എതിരഭിപ്രായങ്ങളിലും സ്വന്തം അഭിപ്രായങ്ങളെ സ്വാധീനിക്കേണ്ട, ശക്തിപ്പെടുത്തേണ്ട പലതും ഉണ്ടെന്ന് മനസ്സിലാക്കുന്നു. 

നമ്മുടേതല്ലാത്ത അവസ്ഥയിൽ നിന്നും ദിശയിൽ നിന്നുമുള്ള അഭിപ്രായങ്ങളാണ് പലപ്പോഴും എതിരഭിപ്രായങ്ങളായി വരുന്നത്.

അതുകൊണ്ട് തന്നെ അവ നമ്മുടേത് പോലെ തന്നെയായ അഭിപ്രായങ്ങളാണ്.

നമ്മൾ നമ്മെ മാനിക്കുന്നുണ്ടെങ്കിൽ മറ്റുള്ളവരെയും മാനിക്കും. 

നമ്മൾ മറ്റുള്ളവരെ മാനിക്കുന്നുണ്ടെങ്കിൽ മാത്രമേ നമ്മളെ തന്നെയും മാനിക്കുന്നുള്ളൂ.

മാത്രമല്ല, പലപ്പോഴും നമ്മുടേതും നമ്മളെ എതിർത്തവരുടേതും കൂടിച്ചേർന്നാണ് പുതിയ വഴികളും അഭിപ്രായങ്ങളും തെളിയുക, ഉണ്ടാവുക..

പിന്നെ ജനങ്ങളുടെ മുന്നിൽ അഭിനയിച്ച് മാത്രം നടക്കുന്നവർക്കും, അവരുടെ ബഹുമാനത്തിന് വേണ്ടി മാത്രം കാത്തുനിൽക്കുന്നവർക്കും നിങ്ങൾക്ക് തോന്നുന്നത് തോന്നാം. 

പക്ഷെ അങ്ങനെ തോന്നി ഇങ്ങനെ പറയുന്ന അഭിപ്രായത്തെയും മാനിക്കും, അതിനും ലൈക്ക് കൊടുക്കും.

ആരോടുമുളള ഏതെങ്കിലും തരത്തിലുള്ള വിരോധം അവരോട് അനീതി ചെയ്യാൻ പ്രേരിപ്പിക്കാതിരിക്കാൻ ജാഗ്രത പുലർത്തും.

*******

കൂടെ വേറൊരു കാര്യം കൂടി പറയട്ടെ.

പലരും ജനാധിപത്യത്തെ, ആ വഴിയിൽ കിട്ടുന്ന സ്വീകാര്യതയെ അധികാരം കിട്ടാൻ മാത്രം ഉപയോഗപ്പെടുത്തും. 

അധികാരം പൂർണമായും കിട്ടിയാൽ തങ്ങളെ അധികാരത്തിൽ കയറ്റിയ കോണിപ്പടിയായ അതേ ജനാധിപത്യത്തെ തല്ലിത്തകർക്കും, ഇല്ലാതാക്കും.

ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ വരെ നോക്കൂ. 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് എന്ന വാദമുള്ള പാർട്ടിയാണ്.

എന്നിട്ടും എതിരഭിപ്രായങ്ങളെ പേടിക്കുന്നു, തമസ്കരിക്കുന്നു, 

എതിരഭിപ്രായങ്ങൾ തങ്ങളുടെ അണികളുടെ മുൻപിൽ എത്തുന്നില്ല, പ്രകാശിപ്പിക്കപ്പെടുന്നില്ല എന്നവർ ഉറപ്പ് വരുത്തുന്നു. 

അവരുടെ ഒരു എഫ്ബി ഗ്രൂപ്പ് എതിരഭിപ്രായം അതിനുള്ളിൽ വരാതിരിക്കാൻ ഈയുള്ളവനെ ബ്ലോക്ക് ചെയ്യുന്നു. 

ജനാധിപത്യമെന്നാൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞും കോർത്തും ഉണ്ടാവുന്നതാണ് എന്നതവർക്ക് വിഷയമല്ല.

Wednesday, February 19, 2025

സനാതനം ആരെങ്കിലും നശിപ്പിക്കുന്നതോ നശിപ്പിച്ചതോ അല്ല, ആയിക്കൂടാ.

പ്രാപഞ്ചികതാളം തന്നെയായ സനാതനം എല്ലാവരിലും എപ്പോഴും ഉണ്ടായിരുന്നത്, ഉണ്ടാവുന്നത്. 

അതുകൊണ്ട് തന്നെ സനാതനം ആരെങ്കിലും നശിപ്പിക്കുന്നതോ നശിപ്പിച്ചതോ അല്ല, ആയിക്കൂടാ.

സനാതനം ആർക്കെങ്കിലും എപ്പോഴെങ്കിലും നഷിപ്പിക്കാവുന്ന സംഗതി ആയിക്കൂടാ.

ആരും പുതുതായി ഉണ്ടാക്കേണ്ടതോ തിരിച്ചുപിടിക്കേണ്ടതോ അല്ല സനാതനം.

അങ്ങനെ സനാതനത്തെ ആരെങ്കിലും നശിപ്പിച്ചു, ആ നശിപ്പിച്ച സനാതനത്തെ നമ്മൾ തിരിച്ചുപിടിക്കുന്നു എന്ന് അവകാശപ്പെടുന്നവർ യഥാർത്ഥത്തിൽ സനാതനത്തെ അതിൻ്റെ അർത്ഥത്തിലും ആഴത്തിലും നിഷേധിക്കുകയാണ് ചെയ്യുന്നത്. 

അവർ സനാതനത്തെ കൊച്ചാക്കുകയുമാണ് ചെയ്യുന്നത്. 

അവർ സനാതനം സ്ഥിരമായ പ്രാപഞ്ചികതാളം അല്ലെന്ന് വരുത്തുകയാണ് ചെയ്യുന്നത്.

*******

അതിനാൽ ദേഷ്യംപിടിക്കാതെ. 

ദേഷ്യംപിടിക്കുക പരിഹാരമോ വിവേകമോ സനാതനധർമ്മമോ അല്ല. 

പക്വതയോടെയും യുക്തിയുക്തമായും സംസാരിക്കാം. 

യുക്തിയും ന്യായവും ഇല്ലെങ്കിലും നഷ്ടപ്പെടുമ്പോഴും മാത്രമാണ് ദേഷ്യം നമ്മെ കീഴടക്കുക. 

സനാതനം എന്ത് എന്തല്ല എന്നത് വ്യക്തമല്ല എന്ന് ആരെങ്കിലും പറയുന്നത് തെറ്റാണെങ്കിൽ സനാതനം എന്ത് എന്തല്ലെന്ന് വേദങ്ങളും ഉപനിഷത്തുകളും വെച്ച് നിങ്ങൾക്ക് വ്യക്തമാക്കികൊടുക്കാൻ കഴിയണം.

*******

അധികാരപക്ഷവും വിജയിച്ച പക്ഷവും എപ്പോഴും അധികാരത്തെ ചോദ്യംചെയ്യുന്നവരെയൂം തങ്ങൾ കൊന്നൊടുക്കി തോൽപിച്ചവരെയും വളരെ എളുപ്പം വിശേഷിപ്പിച്ച് വിളിച്ച പേരാണ് ദുഷ്‌ടശക്തി. 

അതിലൂടെ അധികാരപക്ഷത്തിന് ന്യായമുണ്ടാക്കാനും അധികാരപക്ഷത്തെ സത്യത്തിൻ്റെയും ശരിയുടേയും ശക്തിയാക്കി മാറ്റാനും ചിത്രീകരിക്കാനും വേണ്ടി അധികാരമില്ലാത്ത പക്ഷത്തെ വിളിച്ച പേര് ദുഷ്‌ടശക്തി. 

അതിനവർ സനാതനം എന്ന വിശേഷണവും ന്യായവും വരെ തേടും.

പ്രാപഞ്ചിക താളം തന്നെയായ സനാതനം എല്ലാവരിലും എപ്പോഴും ഉണ്ടാവുന്നത്. 

അത് ആരും പുതുതായി ഉണ്ടാക്കേണ്ടതോ തിരിച്ചുപിടിക്കേണ്ടതോ അല്ല.

സനാതനം സ്ഥിരമായത്. 

സ്ഥിരമായത് ഏതെങ്കിലും മതത്തിൻ്റെയോ രാജ്യത്തിൻ്റെയോ കുത്തകയല്ല.

*******

അപ്പോഴും, എപ്പോഴുമെന്ന പോലെ, സനാതനം എന്ത് എന്തല്ല എന്ന് ആർക്കും പറയാൻ സാധിക്കുന്നില്ല. 

സനാതനം എന്ത് എന്തല്ല എന്ന് മനസ്സിലാക്കാൻ എവിടെ എന്ത് നോക്കണം എന്നും ആർക്കും പറയാൻ സാധിക്കുന്നില്ല.

പകരം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം എന്നത് പോലെ ചൂടാവുന്നു, കോപിക്കുന്നു, ഭീഷണിപ്പെടുത്തുന്നു.

ശരിക്കും ബുദ്ധിപരമായി പരാജയപ്പെടുന്നവൻ്റെ ലക്ഷണം.

********

വെറും കാല്പനികതയും അവകാശവാദങ്ങളും മാത്രമല്ലാത്ത സ്ഥിരമായ, വ്യക്തതയും കൃത്യതയും ഉള്ള സനാതനധർമ്മം കാണിക്കണം. 

അങ്ങനെയൊന്ന് ആരുടേതുമായും ഇല്ല.

വെറുതേ പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്നത് മാത്രമല്ലാതെ.

മനുഷ്യൻ്റെ ചരിത്രവും പ്രാപഞ്ചികതയുടെ ചരിത്രവും ഇന്ത്യയുടെ മാത്രം ചരിത്രമല്ല. 

മനുഷ്യൻ്റെ ചരിത്രം ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയക്കാർ അവകാശപ്പെടുന്ന സനാതനത്തിന് മാത്രം അവകാശപ്പെട്ട ചരിത്രവും അല്ല. 

മനുഷ്യൻ്റെയും പ്രാപഞ്ചികതയുടെയും ചരിത്രവും താളവും എല്ലാവരുടെയും ചരിത്രവും താളവും ആണ്. 

അതുകൊണ്ട് തന്നെ സനാതനം എല്ലാവരുടെതും ആണ്. എല്ലാവരിലും എപ്പോഴും ഉള്ളതാണ്.

ഇസ്‌ലാമിനെ കുറിച്ച് ഇല്ലാത്ത വിവരങ്ങൾ എവിടെനിന്ന് കിട്ടുന്നു?

ഓരോരുവനും അവനന്വേഷിക്കുന്നത് കിട്ടും.

ഇസ്‌ലാമിനെ കുറിച്ച് മുസ്‌ലിംകൾക്ക് ആർക്കും അറിയാത്ത ഇല്ലാത്ത വിവരങ്ങൾ പലർക്കും എവിടെനിന്ന് കിട്ടുന്നു?

ഇങ്ങനെയുള്ള വിവരങ്ങൾ എല്ലാവരെക്കുറിച്ചും എല്ലാവർക്കും കിട്ടും, ഉണ്ടാക്കാൻ സാധിക്കും.

നന്മ തിന്മ എന്നതിൽ കൃത്യമായ വഴിയും നിയമങ്ങളും മാതൃകയും പിന്തുടരുന്നതിൽ തർക്കിച്ച് മത്സരിക്കുന്ന ഒരു വിഭാഗമാണ് മുസ്ലിംകൾ. 

വ്യഭിചാരത്തിന് കൃത്യമായ കടുത്ത ശിക്ഷ വിധിക്കുന്ന ഏക വിശ്വാസ-ജീവിതക്രമമാണ് ഇസ്ലാമിൻ്റേത്. 

പലിശയും കള്ളമുതലും കൃത്യമായും നിരോധിച്ച മതം. 

എന്നിരിക്കെ ആരൊക്കെയോ ഏകപക്ഷീയമായി ഈ ആരോപിക്കുന്നത് പോലെ അവർ ബലാൽസംഗം ചെയ്യും അക്രമം ചെയ്യും എന്നൊക്കെ പറഞ്ഞാൽ എങ്ങിനെ ശരിയാവും? 

ശത്രുക്കൾ എന്തും പറഞ്ഞ് പരത്തുമെന്നത് അവരും തെളിയിക്കുന്നു. 

അതനുസരിച്ച പാഠങ്ങൾ അവർക്ക് കിട്ടുന്നു. 

ഒരേ മണ്ണിൽ തേങ്ങക്കും കാഞ്ഞിരത്തിനും വേണ്ട പാഠങ്ങളുണ്ടല്ലോ? 

ഓരോ വേരും അന്വേഷിക്കുന്നത് അതിന് കിട്ടും.

Sunday, February 16, 2025

അധിനിവേശക്കാരും സ്വന്ത്രം നാട്ടുകാരും തമ്മിലുള്ള പ്രശ്നം.

അധിനിവേശക്കാരും സ്വന്ത്രം നാട്ടുകാരും തമ്മിലുള്ള പ്രശ്നം.

ഏകദൈവ വിശ്വാസികളായത് കൊണ്ട് ബാക്കിയുള്ള കാര്യങ്ങളിൽ ജൂതൻമാർക്കും മുസ്‌ലിംകൾക്കുമിടയിൽ മറ്റ് അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്ന അർത്ഥമില്ല.

മുഹമ്മദ് നബിയെ ജൂതന്മാർ അംഗീകരിക്കുന്നില്ല, മുൻപ് യേശുവിനെ ജൂതന്മാർ അംഗീകരിക്കാതിരുന്നത് പോലെ. 

മുസ്ലിംകൾ ജൂതചരിത്രത്തെ അപ്പടി അംഗീകരിക്കുന്നു. 

പക്ഷെ ആ ചരിത്രത്തിൽ വിശ്വാസപരമായി സംഭവിച്ച വ്യതിചലനങ്ങളിൽ നിന്ന് കുതറിമാറി ചരിത്രത്തെ അംഗീകരിക്കുന്നു. 

തത്വത്തിൽ ഏകദൈവത്വവും പ്രവാചകന്മാരെയും പിന്നെ പൗരോഹിത്യരഹിത വിശ്വാസവും സ്വീകരിച്ചുകൊണ്ട്. 

യേശു ജൂതമതത്തെ പുനരുജ്ജീവിപ്പിക്കാനും നിവർത്തിക്കാനും വ്യാഖ്യാനിക്കാനും പൗരോഹിത്യത്തിൻ്റെ മലിനീകരണത്തിൽ നിന്ന് ശുദ്ധീകരിക്കാനും വേണ്ടി വന്നു. 

യേശു ഒന്നും പുതുതായി കൊണ്ടുവന്നില്ല, കൊണ്ടുവരാൻ ഉദ്ദേശിച്ചല്ല

എങ്കിലും ശേഷം റോമൻ വിശ്വാസങ്ങൾ കടന്നുവന്ന്, കടത്തിവിട്ട് പുതിയ പേരിൽ  തീർത്തും വ്യത്യസ്തമായ, വ്യതിചലിച്ച ഒരു പുതിയ മതമായി തീർന്നു യേശുവിൻ്റെ പേരിൽ ക്രിസ്തുമതമായി. 

യേശു അറിഞ്ഞിട്ടില്ലാത്ത ക്രിസ്തുമതം, 

യേശു സ്ഥാപിച്ചിട്ടില്ലാത്ത ക്രിസ്തുമതം, 

യേശുവിൽ നിന്ന് ഒരുതരം മാതൃകയും പാഠവും ഇല്ലാത്ത ക്രിസ്തുമതം. 

ആ ക്രിസ്തുമതമാണ് യഥാർത്ഥത്തിൽ ജൂതമതഗ്രന്ഥങ്ങളെ തന്നെ അടിസ്ഥാനമാക്കുമ്പോഴും അതേ ജൂതമതത്തിൽ നിന്നും നേർവിപരീതദിശയിൽ വ്യതിചലിച്ചകന്ന് പോയത്. 

ഇസ്‌ലാം യഥാർത്ഥ ജൂതമതത്തെ തിരിച്ചുപിടിക്കുക മാത്രമായിരുന്നു.

യേശുവിനെ വേശ്യയുടെ പുത്രൻ എന്ന് വിളിച്ച, 

യേശുവിൻ്റെ അമ്മയെ വേശ്യ എന്ന് വിളിച്ച, 

യേശുവിനെ നഗ്നനാക്കി തെരുവിലൂടെ നടത്തി അപമാനിച്ച് പീഡിപ്പിക്കുകയും ക്രൂശിക്കുകയും ചെയ്ത 

ജൂതന്മാരോട് കൂടുതൽ ശത്രുതയും അകൽച്ചയും യഥാർത്ഥത്തിൽ കൃത്യാനികൾക്കാണ്. മുസ്‌ലിംകൾക്കും ഇസ്‌കാമിനുമല്ല.

ഫലസ്തീനിൽ  വൈദേശിക സാമ്രാജ്യത്വ ശക്തികൾ ചേർന്ന് അവർക്കുള്ള ഒളിസങ്കേതമായി ഒരു ജൂതരാഷ്ട്രം സ്ഥാപിച്ചത് കൊണ്ടുണ്ടായ ശത്രുത അവർക്കിടയിലെ മതപരമായ ശത്രുതയല്ല.

ഭരണകൂടത്തെ മുളയിൽ തന്നെ ചോദ്യംചെയ്യേണ്ടതുണ്ട്

കുംഭമേളക്ക് പോയി തിരിച്ചുവരും വഴിയിൽ സനാതനക്കാർ അഴിഞ്ഞാടിയതും തീവണ്ടി തകർക്കുന്ന പരിപാടികൾ നിർബാധം തുടർന്നതും തന്നെയോ യഥാർത്ഥ ദേശസ്‌നേഹം? 

സനാതനക്കാരുടെ സാംകാരിക മികവും പൗരബോധവും ഇതൊക്കെത്തന്നെയോ? 

ഇവരെയൊക്കെ കുറ്റവാളികളായി പിടികൂടി ശിക്ഷിക്കുക എന്ന വല്ല കലാപരിപാടിയും നടന്നോ? 

സനാതനമെന്ന പേരിട്ടാൽ എന്തക്രമവും ധർമ്മമായി, പുണ്യമായി എന്നതാണോ പുതിയ വേദം?

********

സാധാരണഗതിയിൽ ഭരണകൂടമാണ് അക്രമങ്ങളെ കണ്ണടച്ച്, മുഖംനോക്കാതെ അടിച്ചമർത്തുക.

പക്ഷെ, ഇവിടെ അതിന് വിപരീതമായി ലോകത്താദ്യമായി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തെ കാണുന്നു, 

അക്രമം കൊണ്ട് മാത്രം പിടിച്ചെടുക്കുന്ന ഭരണവും ആ അക്രമം കൊണ്ടുമാത്രം ഭരണം നിലനിൽക്കുന്ന, നിലനിർത്തുന്ന തന്ത്രം ആവിഷ്കരിച്ച ഭരണകൂട സംഘങ്ങളെയും കാണുന്നു. 

അതുകൊണ്ട് മാത്രം ഇങ്ങനെയൊക്കെ കൃത്യമായും വർത്തമാന പശ്ചാത്തലത്തിൽ പറയേണ്ടിവരുന്നു.

അക്രമം ഭരണകൂടം സ്പോൺസർ ചെയ്യുന്നത് കൊണ്ട്.

അത്തരം ഭരണകൂടത്തെ മുളയിൽ തന്നെ ചോദ്യംചെയ്യേണ്ടതുണ്ട് എന്നതിനാൽ. 

അങ്ങനെ ചോദ്യം ചെയ്യുന്നത് കാലത്തോടും നമ്മൾ ജീവിക്കുന്ന സമൂഹത്തോടും സ്വന്തം മനസ്സാക്ഷിയോടും ചെയ്യുന്ന ചെറിയ നീതിയാണ് എന്ന് തോന്നുന്നതിനാൽ.

അത്തരം ഭരണകൂടസംഘം രാജ്യത്തെ ആഭ്യന്തരകലാപത്തിലേക്ക് വരെ നയിക്കുംവിധം കത്തിച്ചുവെച്ചിരിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് നാം വെള്ളമ്മെന്ന് ധരിച്ച് പോലും മണ്ണെണ്ണ ഒഴിക്കരുത്.

അതിനെ ഇനിയും ആളിക്കത്താൻ വിട്ടുകൂട. 

അതിനെ അണക്കാൻ ആവുന്നത്ര വെള്ളമെന്ന് ഉറപ്പുള്ള വെളളം തന്നെ ഒഴിക്കണം. 

അതുകൊണ്ട് തന്നെ പുതിയ പശ്ചാത്തലത്തിൽ അവർ ശത്രുവായി വെച്ചിരിക്കുന്ന ഇരയെ അവരുടെ മുമ്പിൽ വെച്ച് നമ്മളും ഇരയാക്കി നിർത്തി അവരെ പ്രോത്സാഹിപ്പിച്ചു കൂട എന്ന് മനസ്സിലാക്കുന്നത് കൊണ്ട്.

*******

സനാതനവും ഹിന്ദുമതവും ഇല്ലാത്തതെന്ന് പറയുന്ന നിങൾ എന്തിന് സനാതനത്തെയും ഹിന്ദുമതത്തെയും വിമർശിക്കുന്നു?

മറുപടി: സനാതനവും ഹിന്ദുമതവും ഉണ്ടെന്ന് പറയുന്നവരോട് അവരുടെ അളവുകോലുകളും ആയുധങ്ങളും വെച്ച് തന്നെ സംസാരിക്കണമല്ലോ?

*******

ദുരന്തങ്ങളുടെ കാര്യം മേൽ കുറിച്ചതിൽ പറഞ്ഞതെയില്ല. 

ദുരന്തങ്ങളുടെ കാര്യത്തിൽ എല്ലാവരും ഒരുപോലെ വിഷമിക്കുന്നു.

പക്ഷെ നമ്മൾ നമ്മുടെ രാഷ്ട്രീയതാൽപര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത കാപാലികൻമാരായ കുറേ ദുരന്തങ്ങൾ ഉണ്ടല്ലോ, ഇന്ത്യ മുഴുക്കെയും. 

അതേക്കുറിച്ചും വേറൊരു കോലത്തിലുള്ള വിഷമം മാത്രം.

തീവണ്ടികൾ തല്ലിത്തകർത്ത കാപാലികൻമാരായ അത്തരം ദേശസ്നേഹികളെയും സനാതനക്കാരെയും കുറിച്ച് മാത്രമേ മേൽ പോസ്റ്റ് സംസാരിച്ചുളളൂ...

Saturday, February 15, 2025

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശനം മതപരമല്ല.

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശനം മതപരമല്ല. രണ്ട് മതങ്ങൾ തമ്മിലുള്ളതല്ല. 

പകരം, ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശനം സ്വദേശക്കാരും അധിനിവേശക്കാരും തമ്മിലുള്ള പ്രശ്നമാണ്. 

ഇന്ത്യയിൽ ബ്രിട്ടീഷ് അധിനിവേശക്കാരുമായി ഉണ്ടായിരുന്നത് പോലെത്തന്നെയുള്ള പ്രശ്‌നം. 

അധിനിവേശക്കാരെ നേരിടാൻ ഫലസ്തീനികൾക്ക് അവരുടെ ദൈവവിശ്വാസവും പാരലോകവിശ്വാസവും കരുത്താവുന്നു എന്ന് മാത്രം. 

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിലും മുസ്‌ലിംകൾക്ക് കരുത്തയത് അവരുടെ ദൈവവിശ്വാസവും പാരലോകവിശ്വാസവും തന്നെ എന്നത് പോലെ തന്നെ.

അല്ലാതെ ഫലസ്തീൻ ഇസ്രായീൽ പ്രശ്നം മതപരമായ കാരണം കൊണ്ടുണ്ടായ പ്രശ്നമല്ല.

മതപരമായും വിശ്വാസപരമായും ജൂതന്മാരും മുസ്ലിംകളും ഒരുപോലെ. 

മുഹമ്മദ് നബിയെന്ന പ്രവാചകനെ അംഗീകരിക്കുന്നു, അംഗീകരിക്കുന്നില്ല എന്ന വ്യത്യാസം മാറ്റി നിർത്തിയാൽ വിശ്വാസപരമായി ജൂതന്മാർക്കും മുസ്‌ലിംകൾക്കും  ബാക്കിയെല്ലാം അടിസ്ഥാനപരമായി ഒന്ന്.

ഏകദൈവ വിശ്വാസികൾ. ബിംബാരാധനക്ക് എതിരെ നിലകൊള്ളുന്നവർ. 

ബാക്കിയുള്ളത് അല്ലറചില്ലറ അവിടവിടെ ഉണ്ടായ വ്യതിചലനങ്ങൾ.

ജൂതന്മാരുമായി വിശ്വാസപാമായി അകന്ന് വിപരീതദിശയിൽ പോയവർ ക്രിസ്ത്യാനികളാണ്.

ജൂതന്മാരുടെ അതേ തോറയെ (പഴയ നിയമത്തെ) പിന്തുടരുകയും അതേ സമയം തോറയിൽ (പഴയ നിയമത്തിൽ) എവിടെയും ഒരു നിലക്കും ഒരു തെളിവുമില്ലാത്ത ത്രിത്വം (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) എന്ന പുതിയ വിശ്വാസം കണ്ടുപിടുത്തമായുണ്ടാക്കി ബഹുദൈവവിശ്വാസത്തിലേക്കും ബിംബാരാധനയിലേക്കും തികഞ്ഞ പൗരോഹിത്യത്തിലേക്കും പുണ്യാളന്മാന്മാരെ വാഴ്ത്തുന്ന ലോകത്തിലേക്കും വ്യതിചലിച്ച് വഴുതിവീണവർ, ക്രിസ്ത്യാനികൾ.

Friday, February 14, 2025

സമൂഹത്തെ രാജ്യത്തിൽ നിന്നും അകറ്റി എങ്ങോട്ട് നയിക്കും?

പൈസ സൂക്ഷിക്കുന്ന ബാങ്കായ രാജ്യം തന്നെ പല ഘടകങ്ങളും പരിഗണിച്ച് നൽകുന്നതിനെ പലിശ എന്ന പൊതുപദത്തിൽ ഉൾപ്പെടുത്തി നിഷിദ്ധമാക്കി ഒരു വലിയ സമൂഹത്തെ രാജ്യത്തിൽ നിന്നും അകറ്റി എങ്ങോട്ട് നയിക്കും?

ബാങ്ക് രാജ്യം തന്നെയാവുന്ന, രാജ്യം ബാങ്ക് തന്നെയാവുന്ന ചുറ്റുപാടിൽ ബാങ്കിൽ പൈസ നിക്ഷേപിക്കുക എന്നത് രാജ്യതാല്പര്യം കൂടിയാണ്. 

ബാങ്കിൽ പൈസ നിക്ഷേപിക്കുകയെന്നാൽ രാജ്യത്തിനും രാജ്യത്തിലെ സംരംഭകർക്കും ഉപയോഗിക്കാൻ വേണ്ടി ആ പണം നൽകുന്നു എന്നാണർത്ഥം. 

അതിന് രാജ്യം തന്നെയായ ബാങ്ക്, രാജ്യനിയമമനുസരിച്ച്, രാജ്യം തന്നെ തീരുമാനിക്കുന്നത്ര വിഹിതം (വളരെ ചെറിയ വിഹിതം, വർഷത്തിൽ 7 ശതമാനം) നിക്ഷേപിച്ചവന് നൽകുന്നു. 

സാധാരണഗതിയിൽ ഒരു ദിവസം കച്ചവടക്കാരൻ ഉണ്ടാക്കുന്ന ലാഭം പോലും ഇതിൽ കൂടുതൽ വരുമെന്ന് ഓർക്കണം.

രാജ്യം പൗരന്മാർക്ക് നൽകുന്ന ഒന്നും ലാഭനഷ്ടങ്ങൾക്ക് വിധേയമല്ല. 

പൈസയുണ്ടെന്ന് വെച്ച് കച്ചവടവും സംരംഭം നടത്തലും എല്ലാവർക്കും പറഞ്ഞ കാര്യമല്ല. കച്ചവടം ചെയ്യാൻ സാധിക്കാത്തവർ പൈസ എവിടെ വെക്കണം, എവിടെ നിക്ഷേപിക്കണം. 

പൈസ നിക്ഷേപിക്കാനും സൂക്ഷിക്കാനും രാജ്യത്തേക്കാൾ ഉറപ്പുള്ള, രാജ്യം തന്നെ ഉറപ്പ് നൽകുന്ന ബാങ്കിനെക്കാൾ വലിയ ഉറപ്പും ഭദ്രതയും ഉള്ള വേറെ ഇടവും ഇല്ല

ഇസ്‌ലാമിക് ബാങ്കുകൾ എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഥാപനത്തിലും പലിശക്ക് തുല്യമോ അതിലധികമോ ആയ ലാഭം ചുമത്താതെ/നൽകാതെ കടം ആർക്കും ആരും നൽകുന്നില്ല, ആരിൽ നിന്നും നിക്ഷേപം ആകർഷിക്കുന്നില്ല. 

ഇനി പലരും ബാങ്കിൽ പൈസ നിക്ഷേപിക്കാത്തത് പലിശ പേടിച്ചിട്ടല്ല, പലിശ നിഷിദ്ധമായത് കൊണ്ടുമല്ല.

പകരം, ബാങ്ക് നൽകുന്നത് വളരെ തുച്ഛമായ ലാഭമാണ്, അതിൻ്റെ എത്രയോ ഇരട്ടി ലാഭം മറ്റ്‌വഴികളിൽ പുറത്ത് നിന്ന് ഉണ്ടാക്കാൻ സാധിക്കും എന്നതിനാലാണ്. 

അങ്ങനെയാണ് കള്ളപ്പണം ഉണ്ടാവുന്നതും പറമ്പിൻ്റെയടക്കം റിയൽ എസ്റ്റേറ്റ് വില സാധാരണക്കാരന് താങ്ങാൻ സാധിക്കാത്തവിധം കുത്തനെ ഉയർന്നതും.

പകരം സംവിധാനമില്ലാതെ കാല്പനികത പറഞ്ഞ് വലിയൊരു സമൂഹത്തെ നടുറോഡിൽ ആക്കരുത്. 

ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങൾ പറയണം. 

ബാങ്ക് നിഷിദ്ധമെന്ന് പറയുന്നതിലൂടെ രാജ്യവിരുദ്ധം കൂടി ആവുകയാണ് ഫലത്തിൽ ചെയ്യുന്നത്. 

രാജ്യത്ത്, മുഖ്യധാരയിൽ നിന്നും അകന്ന്, സമാന്തര സാമ്പത്തീക വ്യവസ്ഥിതിക്ക് വിത്ത് പാകുകയാവരുത് നാം പ്രായോഗികമല്ലാത്ത സംഗതികളെ അന്ധമായനുകരിച്ച് ചെയ്യുന്നത്.

Thursday, February 13, 2025

ബാങ്ക് പലിശ നിഷിദ്ധമാണോ?

ബാങ്ക് പലിശ നിഷിദ്ധമാണോ?

പലിശ നിഷദ്ധമാണെന്ന് ഇസ്‌ലാം നിർദേശിച്ചെങ്കിൽ എന്താണതിനർത്ഥം? 

ഏത് തരം പലിശയാണ് ഇസ്‌ലാം നിഷിദ്ധമാക്കിയത്? 

ബാങ്ക് പലിശയും ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയിൽ യഥാർത്ഥത്തിൽ വരുമോ?

രാജ്യം തന്നെയായ ബാങ്ക്, ബാങ്ക് തന്നെയായ രാജ്യം എന്ന സങ്കല്പവും പ്രയോഗവും ഇല്ലാതിരുന്ന കാലത്ത് വെച്ച് ബാങ്ക് പലിശ നിഷിദ്ധമാണെന്ന് പറയാൻ സാധിക്കുമോ? 

രാജ്യം തന്നെ ബാങ്കും ബാങ്ക് തന്നെ രാജ്യവും ആകുന്ന കാലത്തും ജനാധിപത്യക്രമത്തിലും വിശ്വാസികളായ ഒരു സമൂഹത്തെ മറ്റൊരു പോംവഴിയും നൽകാതെ നടുറോഡിൽ ഉപേക്ഷിക്കുക എന്നതാണോ ഇസ്‌ലാം പലിശ നിഷിദ്ധമാക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

പകരമൊരു സംവിധാനമില്ലാതെ, ഒരുവലിയ വിശ്വാസിസമൂഹത്തെ നടുറോഡിൽ അരക്ഷിതരായി പ്രയാസപ്പെടുത്തി നിർത്തുമോ ഇസ്‌ലാം?

"നിശ്ചയമായും അല്ലാഹു നിങ്ങൾക്ക് പ്രയാസം ഉദ്ദേശിക്കുന്നില്ല, അല്ലാഹു നിങ്ങൾക്ക് എളുപ്പം ഉദ്ദേശിക്കുന്നു." ( ഖുർആൻ)

 "നിശ്ചയമായും ദീൻ (വഴക്കം/ മതം) എളുപ്പമാണ്" (ഖുർആൻ)

പലിശ നിഷിദ്ധമാണെന്ന് പറഞ്ഞുകൊണ്ട് കള്ളപ്പണത്തിനും രാജ്യവിരുദ്ധമായി വളർന്നുവരുന്ന സമാന്തര സാമ്പത്തികരംഗം തുറക്കാനും കാരണമാകാനും ആണോ പലിശ നിഷിദ്ധം എന്ന് ഇസ്‌ലാം നിഷ്‌കർഷിച്ചത്?

പ്രത്യേകിച്ചും ഏതൊരു രാജ്യത്ത് ജീവിക്കുമ്പോഴും ആ രാജ്യമാണ് വലുത്, പ്രധാനം, ആ രാജ്യം നിശ്ചയിക്കുന്ന വഴികളും രീതികളും നിയമങ്ങളും പരമാവധി സൂക്ഷിക്കുകയാണ് രാജ്യരക്ഷ, രാജ്യസ്നേഹം, സമൂഹനന്മ, എളുപ്പം എന്നിരിക്കെ.

*******

പലിശയെന്നും, ഏത് തരമായാലും പലിശ നിഷിദ്ധമെന്നും മാത്രമല്ലാതെ, ഏതെങ്കിലും തരം പലിശ മാത്രം എന്നതുണ്ടോ ഇസ്‌ലാം നിഷിദ്ധമാക്കുന്നതിൽ?

ഇസ്‌ലാമിക കാഴ്പാടിൽ പലിശ പലതരമുണ്ടോ?

വർത്തമാനകാല യാഥാർത്ഥ്യം വെച്ച്, സമൂഹത്തോടും രാജ്യത്തോടും സൂക്ഷിക്കേണ്ട ഉത്തരവാദിത്തബോധത്തോടെ ചിന്തിക്കുന്ന ആളുകൾക്കും മതനേതൃത്വത്തിനും ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയിൽ പെടാത്ത പലതരം പലിശകൾ ഉണ്ടെന്ന് വരേണ്ടതും വരുത്തേണ്ടതുമുണ്ടോ?

നിഷിദ്ധമാകുന്ന പലിശയും നിഷിദ്ധമല്ലാത്ത പലിശയും എന്നതുണ്ടോ? 

ചിന്തിക്കേണ്ടതാണ്. 

ഇസ്‌ലാം എളുപ്പമാണ്, എളുപ്പം നൽകാൻ മാത്രം ഉദ്ദേശിക്കുന്നു എന്ന അടിസ്ഥാനം വെച്ച് തന്നെ ചിന്തിക്കേണ്ടതുണ്ട്.

പ്രത്യേകിച്ചും, മുൻപുണ്ടായിരുന്നിട്ടില്ലാത്ത, ഇക്കാലത്തെ ബാങ്ക് എന്ന പൊതുകാര്യ-രാജ്യ-സ്ഥാപനം എന്തെന്ന് കൃത്യമായറിഞ്ഞ് നിർവ്വചിച്ചുകൊണ്ട്.

ബാങ്ക് രാജ്യവും രാജ്യം ബാങ്കുമായ ഇക്കാലത്ത്.

ബാങ്കിൽ പൈസ നിക്ഷേപിക്കുകയെന്നാൽ രാജ്യത്തെ സഹായിക്കുക, രാജ്യത്തിന് പൈസ നൽകുക, രാജ്യത്തിൽ പൈസ നിക്ഷേപിക്കുക എന്ന് നേരർത്ഥം വരുന്ന ഇക്കാലത്ത്.

ബാങ്ക് തരുന്ന എന്തും ഏതും രാജ്യം തരുന്ന എന്തിനും ഏതിനും തുല്യമാണ് എന്ന് വരുന്ന ഇക്കാലത്ത്.

രാജ്യം ബാങ്കായാണ് പൈസ ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതും എന്ന് വരുന്ന ഇക്കാലത്ത്.

രാജ്യം നിശ്ചയിക്കാത്ത കോലത്തിൽ ഒരു ബാങ്കിനും ഒരു നയാപൈസ ആരിൽ നിന്നും കൂടുതലോ കുറച്ചോ വാങ്ങാനോ ആർക്കും കൂടുതലോ കുറച്ചോ കൊടുക്കാനോ കഴിയില്ല എന്നിരിക്കെ.

********

നിത്യജവിത പ്രായോഗിക വിഷയങ്ങളിൽ നിത്യേനയും ചിന്തകൾ നടക്കേണ്ടതാണ്, മാറ്റങ്ങൾ വരേണ്ടതാണ്.

ശരിയാണ്.  

ഇസ്‌ലാമിലെ കാര്യങ്ങളങ്ങനെയാണ്. 

ഇടക്ക് വെച്ച് ആർക്കെങ്കിലും തീരുമാനിച്ച് നിയങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കാൻ സാധിക്കില്ല.   

സ്വന്തംവകയിൽ ആലോചിച്ച് തീരുമാനിച്ച് മതം ഉണ്ടാക്കുന്ന, നടപ്പാക്കുന്ന പൗരോഹിത്യവും സഭയും ഇസ്‌ലാമിൽ ഇല്ല. 

ആ നിലക്ക് പൗരോഹിത്യവും സഭയും അതാത് സമയങ്ങളിൽ വ്യാഖ്യാനിച്ച് നിശ്ചയിച്ച് ഉണ്ടാക്കുന്ന മതമല്ല ഇസ്‌ലാം. 

മുസ്ലിംകൾ അങ്ങനെ ഏതെങ്കിലും സഭയെയും പൗരോഹിത്യത്തെയും പിന്തുടരുന്നവരുമല്ല

പൗരോഹിത്യവും സഭയും ഉണ്ടാക്കുന്ന വിധികളും നിയമങ്ങളും പരിപാടികളും ഇസ്‌ലാമിൽ ഇല്ല, പറ്റില്ല. 

അതുകൊണ്ട് തന്നെ നിഷിദ്ധമെങ്കിൽ നിഷിദ്ധമെന്ന് പറയുക മാത്രമേ സാധാരണ വിശ്വാസികൾക്ക് കാലവും സ്ഥലവും പരിഗണിക്കാതെ പറയാൻ നിർവ്വാഹമുള്ളൂ.

അല്ലെങ്കിലും, വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവത്തിൽ വിശ്വസിക്കുന്നത് വരെ മാത്രമേ ചോദ്യമുണ്ടാവേണ്ടതുള്ളൂ, സംശയിക്കേണ്ടതുള്ളൂ എന്നുമുണ്ട്.

വിശ്വസിച്ചുകഴിഞ്ഞാൽ പിന്നെ എല്ലാം തങ്ങൾ യഥാർഥത്തിൽ വിശ്വസിച്ച ദൈവത്തിൽനിന്നാണ് എന്നേയുള്ളൂ വിശ്വാസിയെ സംബന്ധിച്ചിടത്തോളം. 

നമുക്കറിയില്ലെന്നെയുള്ളൂ എന്നതാവും വിശ്വാസിയുടെ അതിലെ നന്മതിന്മകളെ കുറിച്ച പറച്ചിൽ. 

ദൈവത്തിൽ നിന്നായത് കൊണ്ട് ആത്യന്തികമായി നന്മയുണ്ടാവും എന്ന് ഏതൊരു വിശ്വാസിയും വിശ്വസിക്കുകയും ചെയ്യും.

*********

എന്നിരുന്നാലും, ഇങ്ങനെയൊക്കെയാണ് വിശ്വാസകാര്യങ്ങളെങ്കിലും, ഇസ്‌ലാം അടിസ്ഥാനപരമായി ചിന്തക്കും ആലോചനക്കും ഇദ്ദേശത്തിനും അങ്ങേയറ്റത്തെ പ്രധാന്യം കൊടുക്കുന്നു എന്ന് മനസ്സിലാക്കണം. 

ദൈവത്തിൽ വിശ്വസിക്കുന്നത് പോലും ഓരോരുത്തൻ്റെയും ചിന്തയുടെ മാത്രം ഫലമായുണ്ടാകുന്ന സ്വന്തമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു. 

അതാണ് ശഹാദത്ത് എന്ന ഓരോരുത്തരും വ്യക്തിപരമായി തന്നെ നിർബന്ധമായും നടത്തേണ്ട സത്യസാക്ഷ്യം വെളിപ്പെടുത്തിത്തരുന്നത്. 

ഒരാൾ മുസ്ലിമാകാൻ ഏറ്റവും ആദ്യം നടക്കേണ്ട ഇസ്‌ലാം കാര്യങ്ങളിലെ ഒന്നാമത്തെ കാര്യം. സത്യസാക്ഷ്യം. ശഹാദത്ത്.

മുസ്ലിം സമുദായത്തിൽ ജനിച്ചുപോയത് കൊണ്ടും മാതാപിതാക്കളിൽ നിന്ന് കിട്ടുന്ന ഒന്നായത് കൊണ്ടും മാത്രം മുസ്ലിമാവുകയല്ല, വിശ്വാസം കൊണ്ടുനടക്കുകയല്ല ഇസ്ലാമികമായ രീതി. 

സാമൂഹ്യ, സാമുദായിക മുസ്‌ലിം ആവുക എന്നതില്ല ഇസ്‌ലാമിൽ. 

പകരം, സ്വന്തമായി അറിഞ്ഞ്, പഠിച്ച്, ആലോചിച്ച്, ഉറപ്പിച്ച്, സാക്ഷ്യപ്പെടുത്തി തന്നെ ഓരോരുത്തരും മുസ്‌ലിം ആവണം.

ചിന്ത തെറ്റിയാലും പുണ്യമുണ്ട്.

ചിന്തിക്കാതിരിക്കുന്നതിന് പുണ്യമില്ല.

നിഷിദ്ധവും അനുവദനീയവും ആക്കിയ കാര്യത്തിൽ മനുഷ്യന് കിട്ടേണ്ട നന്മയും തിന്മയും ഉപദ്രവവും ഉപകാരവും തുലനം ചെയ്യണം. 

മനുഷ്യന് നന്മയും ഉപകാരവും കൂടുതലുള്ള എന്തും ശരിയാണ്. 

മനുഷ്യന് തിന്മയും ഉപദ്രവവും കൂടുതലുള്ള എന്തും തെറ്റാണ്. 

അല്ലാതെ ദൈവത്തിന് എന്തോ നേട്ടവും കാര്യവും ഉള്ളത് കൊണ്ടല്ല ഒന്നും നിഷിദ്ധവും അനുവദനീയവും ആകുന്നതും ആക്കുന്നതും.

ദൈവത്തിന് നന്മയും തിന്മയും ഇല്ല. മനുഷ്യനെ സംബന്ധിച്ചേടത്തോളം മാത്രമാണ് നന്മയും തിന്മയും, ശരിയും തെറ്റും, നിഷിദ്ധവും അനുവദനീയവും.

പ്രത്യേകിച്ചും വെറും ദൈവവിശ്വാസത്തിനപ്പുറത്ത് നിത്യജീവിതത്തിൽ നടക്കുന്ന, നിത്യജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ചിന്തിക്കണം. 

കൃഷിയും ഉല്പാദനവും കച്ചവടവും സാമ്പത്തികവും ഒക്കെ നിത്യജീവിത വിഷയങ്ങളാണ്. 

"ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകളുടെ വ്യത്യാസത്തിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്" (ഖുർആൻ)

കാള പെറ്റു എന്ന് കേട്ടമാത്രയിൽ കയറെടുക്കുന്ന വിശ്വാസരീതിയും ആ അന്ധമായ വിശ്വാസം നടപ്പാക്കുന്ന രീതിയും ഒഴിവാക്കാൻ. 

മദ്യം ഖുർആൻ നിഷിദ്ധമാക്കിയത് മദ്യത്തിൽ നന്മയെക്കാൾ തിന്മ കൂടുതലാണ് എന്ന ആധാരം വെച്ചാണ്. 

തിന്മയെക്കാൾ നന്മ എന്ന് തെളിയിക്കാവുന്ന ഏതൊരു കാര്യവും സ്വാഭാവികമായും ശരിയും അനുവദനീയവും ആകും എന്നർത്ഥം.

പ്രായോഗികത കൈവരിക്കാനും പ്രായോഗികമായി ഒത്തുപോകാനും വിജയിക്കാനും അതാത് കാലത്തിനസൃതമായ ചിന്തയും ആലോചനയും വ്യാഖ്യാനവും വിശദീകരണവും വേണമെന്നർത്ഥം 

ചിന്തിച്ച് ആലോചിച്ച് വിശ്വാസത്തിൽ എത്താനും വിശ്വാസം നടപ്പാക്കാനും തന്നെയാണ് ഖുർആൻ ആവശ്യപ്പെടുന്നത്.

ഖുർആനിലെ ഒട്ടുമിക്ക സൂക്തങ്ങളും അവസാനിക്കുന്നത് തന്നെ "നിങൾ ചിന്തിക്കുന്നില്ലേ", "ആലോചിക്കുന്നില്ലേ", "നിങൾ ചിന്തിക്കുന്നവരും ആലോചിക്കുന്നവരും ആകാൻ വേണ്ടി" എന്നൊക്കെ ഉണർത്തിക്കൊണ്ടാണ്.

*******

എപ്പോഴും എന്ത് കേൾക്കുമ്പോഴും അതിന് പിന്നിലെ ഉദ്ദേശത്തിലേക്ക് പോകണം. 

നിയ്യത്ത് എന്ന ഉദ്ദേശമാണ് എല്ലാ പ്രവർത്തികൾക്കും പിന്നിൽ, തുടക്കത്തിൽ തന്നെ, നിർബന്ധമായും വിശ്വാസിയായ ഓരോ മുസ്ലിമും നടത്തണം എന്ന് കൽപിക്കപ്പെട്ട കാര്യം.

പലിശ നിഷിദ്ധമാക്കുക എന്നത് അടിസ്ഥാനപരമായി സമൂഹത്തിൻ്റെ നന്മയും സുരക്ഷയും നീതിയും എളുപ്പവും ഉദ്ദേശിച്ചുകൊണ്ട് മാത്രമുണ്ടായ ഒരു നിർദ്ദേശമാണ്. 

പലിശയല്ല നിഷിദ്ധം, പകരം പലിശയുണ്ടാക്കുന്ന ക്രൂരതയും ചൂഷണവും പ്രയാസവും ആണ് നിഷിദ്ധം. 

ക്രൂരതയും ചൂഷണവും പ്രയാസവും ഉണ്ടാക്കുന്നില്ലെങ്കിൽ പലിശ പലിശയല്ല, പലിശ നിഷിദ്ധമല്ല എന്നർത്ഥം. 

അല്ലാതെ മനുഷ്യന് പലിശ നിരോധിച്ചത് കൊണ്ട് ദൈവത്തിന് നേട്ടമുണ്ടായിട്ടല്ല

ദൈവത്തിന് എന്തോ നേട്ടമുണ്ടാക്കാനും ദൈവത്തെ പൂജിക്കാനും വേണ്ടിയല്ല പലിശ നിരോധിക്കുന്നത്. 

ദൈവത്തിന് നെറ്റമുണ്ടാക്കേണ്ട ഒന്നും ഇസ്‌ലാമിൽ ഇല്ല.  പ്രീതിപ്പെടുത്താൻ സാമ്പത്തികമായും അല്ലാതെയും ദൈവത്തിന് നൽകേണ്ട ഒന്നും ഇസ്‌ലാമിൽ ഇല്ല.

അതുകൊണ്ട് തന്നെ ഇന്ന് ആ പലിശനിരോധം അക്ഷരംപ്രതി നടപ്പാക്കുമ്പോൾ അതിലെ സാമൂഹ്യനന്മയും എളുപ്പവും ഉദ്ദേശം നടപ്പാകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. 

അന്ധമായനുകരിച്ച് നടപ്പാക്കി ഉദ്ദേശിച്ചതിന് നേർവിപരീത ഫലമുണ്ടാക്കാനും പാടില്ല.

പലിശ നിഷിദ്ധമെന്നത് കാലവും സാഹചര്യവും ആവശ്യപ്പെടും പോലെ, എളുപ്പവും സാമൂഹ്യനന്മയും സുരക്ഷയും ലക്ഷ്യമായി വെച്ച് പുനർനിർവ്വചിക്കപ്പെടേണ്ടതാണ്.

നിഷിദ്ധമാക്കുന്നതിന് കാരണമായ യഥാർത്ഥ ഉദ്ദേശത്തെ, ആത്മാവിനെ ഉൾകൊണ്ടും നിരീക്ഷിച്ചും പലിശ പുനർനിർവ്വചിക്കപ്പെടേണ്ടതാണ്. 

പ്രത്യേകിച്ചും സാഹചര്യവും സന്ദർഭവും മനസ്സിലാക്കി, ചിന്തിച്ച്, വിഷയം ഉളളിൽ നിന്ന് മനസ്സിലാക്കി, വെറും തത്തമ്മേ പൂച്ച പൂച്ച എന്ന് പറയും പോലെ മാത്രമല്ലാതെ വിധിപറയുന്നവരാവണം വിശ്വാസികളും അവരുടെ  മതനേതൃത്വവും പണ്ഡിതരുമെങ്കിൽ. 

പാവപ്പെട്ട വിശ്വാസികളോട് യഥാർത്ഥത്തിൽ ഗുണകാംക്ഷയും ആത്മാർത്ഥതയും ഉള്ളവരെങ്കിൽ.

അവരെ സാമ്പത്തികമായി പോലും സുരക്ഷിതരായി വഴിനടത്താൻ മതനേതൃത്വവും പണ്ഡിതന്മാരും ഉദ്ദേശിക്കുന്നുങ്കിൽ.

ഇസ്‌ലാം വെറുമൊരു ആരാധനാനുഷ്ഠാന ആചാര ഉപചാര മതമല്ല എന്നത് ശരിയാക്കി ഉയർത്തിപ്പിടിച്ചുകൊണ്ട്. 

പകരം വിശ്വാസികളുടെ സാമ്പത്തിക, സാമൂഹ്യ, കുടുംബ, രാഷ്ട്രീയ, ജീവിതകാര്യങ്ങളിൽ കൂടി നിർദ്ദേശങ്ങളും നിയമങ്ങളും എളുപ്പവും കൊടുക്കുന്ന ജീവിതമാർഗ്ഗമാണ് എന്നത് കൊണ്ടാണ് ഇങ്ങനെ പലിശ നിഷിദ്ധം എന്ന വിഷയം ഉണ്ടാവുന്നതും അതേക്കുറിച്ച് അതിനെ പുനർനിർവ്വചിക്കാൻ ചോദ്യം ഉന്നയിക്കേണ്ടിവരുന്നതും എന്ന് മനസ്സിലാക്കിക്കൊണ്ട്.

*******

ഇസ്ലാമിൽ പലിശ നിഷിദ്ധമാണ്. 

ശരിയാണ്.

പക്ഷെ, ഖുർആൻ നിഷിദ്ധമാക്കിയ പലിശ താഴെ പറയുന്നത് പോലെയുള്ള പലിശയാണ് എന്ന് തോന്നുന്നു.

1. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പൈസ കടംകൊടുത്ത് അതിന് ലാഭമായി മുടക്കുമുതലിന് പുറമേ കൂടുതൽ വാങ്ങുന്നത്. 

ബാങ്കിടപാടിൽ മറുഭാഗത്ത് വ്യക്തിയില്ല, ബാങ്ക് തന്നെയും ഇല്ല. ഉളളത് രാജ്യമാണ്.

2. കൊടുക്കുന്ന വ്യക്തിയാണ് ലാഭമായി പലിശ എത്രയെന്ന് നിശ്ചയിക്കുന്നത്.

ബാങ്കിടപാടിൽ വ്യക്തിയല്ല, ബാങ്ക് തന്നെയും അല്ല, രാജ്യമാണ് പലിശ നിശ്ചയിക്കുന്നത്

3. അത്തരം വ്യക്തി പലിശക്ക് കടംകൊടുക്കുന്നത് രാജ്യനിയമത്തിന് വിധേയമായല്ല. 

നിയമം നീതിയാണ്, നീതിയാവും എന്നിരിക്കെ നിയമപരമല്ലാതെ നൽകുന്ന എന്തും നിഷിദ്ധവും ആണ്, ആവണം.

ബാങ്കിടപാടിൽ മുഴുവനും കൃത്യമായും രാജ്യനിയമത്തിനു വിധേയമായി മാത്രമാണ്.

4. രാജ്യനിയമത്തിന് വിധേയമായ ഇടപാടല്ല എന്നത് കൊണ്ട് തന്നെ (കടം കൊടുക്കുന്നതും കടം കൊടുത്തതിനു പകരമായി പലിശ വാങ്ങുന്നതും) രണ്ട് വ്യക്തികൾക്കിടയിലെ രഹസ്യ ഇടപാടാണ്.

ബാങ്കിടപാടിൽ എല്ലാം പരസ്യമാണ്, മുൻകൂട്ടി പരസ്യപ്പെടുത്തിയാണ്. 

ബാങ്കിടപാടിൽ രഹസ്യാത്മക്ത ഉണ്ടെങ്കിൽ അത് രാജ്യം നിയമം മൂലം എല്ലാവർക്കും വേണ്ട് അവരുടെ രക്ഷയും സുരക്ഷിതത്വവും ഉദ്ദേശിച്ചുകൊണ്ടുള്ളത് മാത്രം.

പലിശ നിഷിദ്ധമാകുന്നതിന് മേൽപറഞ്ഞ നാല് നിബന്ധനകളും കാര്യങ്ങളും രാജ്യനിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ കാര്യത്തിൽ ബാധകമല്ല. 

വ്യക്തികൾക്കിടയിൽ അല്ല ബാങ്കിടപാട്. രാജ്യവും വ്യക്തിയും തമ്മിലാണ് യഥാർത്ഥത്തിൽ ഇടപാട്. 

ശമ്പളവും പെൻഷനും വിധവാപെൻഷനും തൊഴിലില്ലായ്മ വേതനവും നൽകുന്ന അതേ രാജ്യം നിങ്ങളുടെ അധ്വാനമായ പൈസ രാജ്യത്തിന് കൊടുക്കുമ്പോൾ അതിനൊരു പ്രതിഫലം തരുന്നു.

ഇക്കാലത്ത് ബാങ്കിൽ പൈസ നിക്ഷേപിക്കുക എന്നാൽ അതിൻ്റെ നേരർത്ഥം രാജ്യത്തിന് നിങ്ങളുടെ അധ്വാനം തൽക്കാലത്തേക്ക് നൽകുക എന്നതാണ്.

ഈ ബാങ്കിടപാട് നിയമവിധേയമാണ്. പലിശ എന്ന പേരിൽ നിങ്ങൾക്ക് തരുന്ന എന്ത് മെച്ചവും നിശ്ചയിക്കുന്നത് കടംകൊടുക്കുന്നവനോ വാങ്ങുന്നവനോ അല്ല. രാജ്യമാണ്. മുൻകൂട്ടി പരസ്യമാക്കിക്കൊണ്ടാണ്.

ഖുർആൻ പലിശ നിഷിദ്ധമാക്കുന്ന കാലത്ത് രാജ്യം നിശ്ചയിച്ചുണ്ടാവുന്ന ബാങ്കുകളും കറൻസിയും രാജ്യം നൽകുന്ന പലിശയും നിർവ്വചിച്ച് വ്യക്തമായി തന്നെ ഇല്ലായിരുന്നു. 

രാജ്യം നിശ്ചയിച്ചുണ്ടാവുന്ന നാണയവും അക്കാലത്ത് ഏറെക്കുറെ കുറവായിരുന്നു.

പലിശ നിഷിദ്ധമാകുന്നതിന് പ്രധാനമായും കാരണമായി, ന്യായമായി പറയാവുന്നത്:

1. ലാഭനഷ്ടങ്ങൾക്ക് വിധേയമല്ലാതെ വാങ്ങുന്ന ലാഭം.

രാജ്യം നൽകുന്ന ശമ്പളവും പെൻഷനും വിധവാപെൻഷനും തൊഴിലില്ലായ്മ വേതനവും ഒന്നും ലാഭനഷ്ടങ്ങൾക്ക് വിധേയമല്ല. 

അവയൊന്നും നിഷിദ്ധമല്ലെങ്കിൽ അതേ രാജ്യം മാത്രം തരുന്ന പലിശയും നിഷിദ്ധമാകേണ്ടതില്ല.

2. ഒരുതരം അദ്ധ്വാനവും നടത്താതെ വാങ്ങുന്ന ലാഭം പലിശ.

ഏറെക്കുറെ രാജ്യം നൽകുന്ന ശമ്പളവും പെൻഷനും വിധവാപെൻഷനും തൊഴിലില്ലായ്മ വേതനവും കൃത്യമായ അധ്വാനം നടത്താതെ, രാജ്യത്തിന് സാമ്പത്തികമായ ബാധ്യത മാത്രമല്ലാതെ ലാഭം ഉണ്ടാക്കിക്കൊടുക്കാതെ തന്നെ കിട്ടുന്നത്.

3. ഒരാളുടെ ദുരവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് വാങ്ങുന്ന ലാഭം.

രാജ്യം തന്നെയായ ബാങ്ക് ആ നിലക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്തല്ല പലിശ വാങ്ങുന്നതും കൊടുക്കുന്നതും. 

ഏറെക്കുറെ പൈസയെന്ന അധ്വാനത്തിന് നൽകുന്ന വേതനം മാത്രമാണ് ബാങ്ക് പലിശ. 

പിന്നെ പൈസ കാലക്രമത്തിൽ നേരിടുന്ന മൂല്യച്യുതിക്ക് പകരവും പലിശ.

********

ശരിയാണ്, മേൽപറഞ്ഞ കോലത്തിൽ ഇങ്ങനെയൊക്കെയുള്ള ഉപാധികൾ പൂർത്തിയാകുമ്പോഴാണ് പലിശ നിഷിദ്ധമാകുന്നത്.

എന്നുവെച്ചാൽ പലിശ വാങ്ങുന്നതിലെ ഉദ്ദേശവും പ്രക്രിയയും പ്രധാനമാണ്.

എങ്കിൽ, ഇന്ത്യ പോലുള്ള രാജ്യത്ത് ജീവിക്കുമ്പോൾ അവിടെയുള്ള രാജ്യനിയമം വെച്ച് മാത്രം ബാങ്ക് നൽകുന്ന പലിശ നിഷിദ്ധമാണോ?

ഇനി അതല്ല, മറ്റേതെങ്കിലും രാജ്യത്തിൻ്റെ നിയമവ്യവസ്ഥക്ക് കീഴിൽ പലിശ ഇല്ലാതെ പൈസ കടം കൊടുക്കുന്ന രീതി ഉണ്ടോ? 

പേര് മാറ്റി, രേഖകളുടെ എണ്ണങ്ങൾ കുറേ കൂട്ടി, പൈസ കടംകൊടുത്ത് പലിശ വാങ്ങുന്ന രീതികളും സ്ഥാപനങ്ങളും മാത്രം തന്നെയല്ലേ മറ്റേത് രാജ്യത്തിൻ്റെ നിയമവ്യവസ്ഥക്ക് കീഴിലും ബാങ്കുകൾ വഴി ഉളളൂ ? 

പേര് മാറും, കാര്യമൊന്ന്. 

രാജ്യം അതിൻ്റെ പാർലമെൻ്റിൽ വെച്ച് പാസ്സാക്കി ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചല്ലാതെ ഒരു ബാങ്കും ഒരു സാമ്പത്തിക ഇടപാടും നടത്തുന്നില്ല, ആർക്കും ഒരു പൈസ കൂടുതലും കുറച്ചും കൊടുക്കുന്നില്ല, ആരിൽ നിന്നും അവരുടെ പ്രത്യേക അവസ്ഥയെ ചൂഷണം ചെയ്യാനുദ്ദേശിച്ചു കൊണ്ട് ഒരു പൈസ കൂടുതലോ കുറവോ വാങ്ങുന്നില്ല.

ബാങ്ക് നൽകുന്ന പലിശ രാജ്യനിയമം നിശ്ചയിക്കുന്നത് പോലെ മാത്രം. കൃത്യമായും പരസ്യപ്പെടുത്തിയതിന് ശേഷം മാത്രം. കടം കൊടുക്കുന്നവനും വാങ്ങുന്നവനും പലിശ നിശ്ചയിക്കുന്നില്ല. രാജ്യം മാത്രം, അതും പരസ്യമാക്കിക്കൊണ്ട്, നിയമം വെച്ച് മാത്രം പലിശ നിശ്ചയിക്കുന്നു.

രാജ്യം തന്നെയായ ബാങ്കിനെയും ബാങ്ക് ഇടപാടുകളെയും നിഷിദ്ധമാക്കുമ്പോൾ സംഭവിക്കുന്നത്:

1. രാജ്യത്തെ സംശയിക്കുക, വെല്ലുവിളിക്കുക, 

2. രാജ്യനിയമങ്ങളെ സംശയിക്കുക, വെല്ലുവിളിക്കുക, 

3. രാജ്യനിയമത്തിനു സമാന്തരായി പ്രവൃത്തിക്കുക. 

4. പൈസയെ അതിൻ്റെ ഉറവിടമായ/മാതാവായ ബാങ്കിൽ ഒരു നിലക്കും തെരിച്ചെത്തിക്കാതെ കള്ളപ്പണം എന്നതുണ്ടാക്കുക.

5. പൈസക്ക് ഉണ്ടാവുന്ന മൂല്യശോഷണം പോലും പരിഗണിക്കാതെയിരിക്കുക. 

ഏറെക്കുറെ ബാങ്ക് നൽകുന്ന/വാങ്ങുന്ന പലിശ വളരെ ചെറുതും നിസ്സാരവുമാണ്, പൈസക്ക് ഉണ്ടാവുന്ന മൂല്യശോഷണത്തിന് പകരം നിൽക്കുന്നത്ര പോലും ഇല്ലാത്തത്.

കൃത്യമായ ബദൽസംവിധാനം ഇല്ലാതെ, പൊതുവെ രാജ്യനിയമമായും, രാജ്യനിയമത്തിന് കീഴിലും നടക്കുന്ന അത്യാവശ്യമായ ഒരു കാര്യം നിഷിദ്ധമാക്കാമോ?

കൃത്യമായ വ്യക്തമായ പകരസംവിധാനം ഇല്ലാതെ ഒരു കാര്യം (രാജ്യത്തേയും രാജ്യനിയമത്തെയും രാജ്യനിയമത്തിന് കീഴിൽ അത്യാവശ്യമായി രൂപപ്പെട്ട സാമ്പത്തിക മാർഗ്ഗത്തെയും) നിഷിദ്ധമാക്കുക എന്നാൽ, സാമ്പത്തികമായ കാര്യത്തിൽ ഒരു സമൂഹത്തെ നടുറോഡിൽ ഉപേക്ഷിക്കുക എന്നത് മാത്രം അതിനർത്ഥം.

അല്ലാതെ സമൂഹത്തെ വഴിനടത്തുക എന്നല്ല അതിൻ്റെ അർത്ഥം?


ഇല്ലാത്ത ഹിന്ദുമതം ഉണ്ടായി, ഉണ്ടാക്കി. എങ്ങനെ?

ബ്രിട്ടീഷുകാർ മനസ്സിലാക്കി. 

ഹിന്ദുവും മുസ്ലീമും ഒരുമിച്ചുനിന്നാൽ അവർക്ക് ഇന്ത്യയെ ഭരിക്കാൻ കിട്ടില്ല. 

ഇന്നത്തെ ഭരണകൂടവും മനസ്സിലാക്കുന്നു: 

ഹിന്ദുവും മുസ്ലീമും ഒരുമിച്ചുനിന്നാൽ അവർക്ക് ഇന്ത്യയെ ഭരിക്കാൻ കിട്ടില്ല. 

അതുകൊണ്ടെന്തായി?  

ഹിന്ദുവിനെയും മുസ്ലിമിനെയും അവർ എപ്പോഴും പരസ്പരം അടിപിടികൂടുന്നവരാക്കി.  

ഹിന്ദുവും മുസ്ലീമും എപ്പോഴും അടിപിടിയിൽ തന്നെയായി. 

ഭരിക്കുന്നവർക്ക് ഭാരണം നേട്ടവുമായി.

********

മറ്റു മതവിശ്വാസികളെ ശപിക്കുന്ന പ്രാർത്ഥനകളെക്കാൾ, 

മറ്റു മതവിശ്വാസികളെ നശിപ്പിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതിനേക്കാൾ 

വൃത്തികെട്ട പ്രാർത്ഥനയും ഗതികെട്ട ദൈവവും എവിടെയുണ്ടാവും? 

അങ്ങനെ ആരെങ്കിലും പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ 

അവർ അടിസ്ഥാനപരമായി ദൈവത്തെ ചുരുക്കുന്നു, 

മനസ്സിൽ വെറുപ്പും വിദ്വേഷവും വിഭജനവും നിറക്കുന്നു. 

ദൈവവും വിശ്വാസവും ആരെയും 

മറ്റുവിശ്വാസക്കാരെ വെറുക്കാനും നശിപ്പിക്കാനും 

പഠിപ്പിക്കുന്നതും പ്രാർത്ഥിപ്പിക്കുന്നതും ആവാതിരിക്കട്ടെ.

********

ഇല്ലാത്ത ഹിന്ദുമതം ഉണ്ടായി, ഉണ്ടാക്കി. 

എങ്ങനെ? 

ഇപ്പുറത്ത് ക്രിസ്ത്യാനിയും മുസ്‌ലിമും വന്നപ്പോൾ. 

ഹിന്ദുത്വ എന്നതും ഇസ്ലാമിനേയും ക്രിസ്തുമതത്തെയും പ്രതിരോധിക്കുന്ന വഴിയിൽ ഉണ്ടായത്.

*********

ജയ് ശ്രീരാം എന്നത് ഒറ്റക്ക് ജപിക്കേണ്ട മന്ത്രമോ, ഒറ്റക്ക് രഹസ്യമായി ജപിച്ചാൽ പുണ്യംകിട്ടുന്ന മന്ത്രമോ ആണോ? 

അതല്ലേൽ ജയ് ശ്രീരാം എന്നത് മറ്റു സമുദായങ്ങളെ ശത്രുക്കളാക്കാൻ വേണ്ടി ചൊല്ലേണ്ട, അതുമല്ലെങ്കിൽ മറ്റുള്ള സമുദായങ്ങളെ ശത്രുക്കളായി കാണുന്നത് കൊണ്ട് മാത്രം അവരുടെ മുൻപിൽ വെച്ച് ശത്രുതയോടെ ചൊല്ലേണ്ട മന്ത്രമാണോ?


Tuesday, February 11, 2025

സനാതനം എന്ത്, എന്തല്ല എന്നത് എവിടെ നോക്കി എങ്ങിനെ പറയും?

"രാജ്യത്തെ എല്ലാവരും സനാതന ധർമ്മത്തിലേക്ക് മടങ്ങിവരണം" എന്ന് ജിതേന്ദ്ര നാരയൺ ത്യാഗി.

എല്ലാവരും സനാതനധർമ്മത്തിലേക്ക്  മടങ്ങിവരണം എന്ന് ജിതേന്ദ്ര നാരായൺ ത്യാഗി പറയുമ്പോൾ എല്ലാവരും ഇസ്‌ലാമിലേക്ക് മടങ്ങിവരണം എന്നും അർത്ഥമാക്കുന്നുണ്ടോ?

അതല്ലാതെ സനാതനം എന്ത് എന്തല്ല എന്നത് ജിതേന്ദ്ര നാരയൺ ത്യാഗി കൃത്യമായി നിർവ്വചിച്ച് വിശദീകരിച്ച്  പറഞ്ഞുതരുമോ? 

സനാതനം എന്ത് എന്തല്ല എന്നത് ജിതേന്ദ്ര നാരയൺ ത്യാഗി (അങ്ങനെ ഇസ്‌ലാമിലേക്ക് നോക്കിയല്ലാതെ) പിന്നെങ്ങിനെ എവിടെ നോക്കി പറയും? 

ജിതേന്ദ്ര നാരയൺ ത്യാഗി പറഞ്ഞത് പോലുള്ള (ഇസ്‌ലാം അല്ലാത്ത) സനാതനധർമ്മക്കാരനാവാൻ ഒരാൾ പ്രത്യേകിച്ച് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതുണ്ടോ?

ജിതേന്ദ്ര നാരയൺ ത്യാഗി പറഞ്ഞത് പോലുള്ള സനാതനധർമ്മക്കാരനാവാൻ ഒരാൾ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണം ചെയ്യരുത് എന്നതുണ്ടെങ്കിൽ അതെവിടെ, എങ്ങിനെ പറഞ്ഞിരിക്കുന്നു?

ഒരു വേദവും ഉപനിഷത്തും പുരാണവും രാമനും കൃഷ്ണനും സനാതനം എന്തെന്നും എങ്ങനെയെന്നും നിർവ്വചിച്ചും നിർവ്വചിക്കാതെയും മാതൃകകാട്ടിയും നിഷ്‌കർഷിച്ചും പറഞ്ഞിട്ടില്ല.

കുറേ അവ്യക്തമായ, പീറ്റമേൽ കയറ്റുന്ന, എല്ലാറ്റിനും പിതൃത്വം ഏറ്റെടുക്കുന്ന എട്ടുകാൽ മമ്മൂഞ്ഞ് അവകാശവാദം മാത്രമായല്ലാതെ, അതും ഈയടുത്ത കാലത്ത് മാത്രം ഉണ്ടായ അവകാശവാദം മാത്രമല്ലാതെ, ഒരു സനാതനം ഇല്ല. 

ഇതാണ്, അതാണ് എന്ന് കൃത്യമായും വ്യക്തമായും പറയുന്ന കോലത്തിലുള്ള കൃത്യമായ വഴികളോ ഗ്രന്ഥങ്ങകളോ രേഖകളോ മാതൃകകളോ നിർദേശങ്ങളോ സനാതനം എന്നതിന് (ഇസ്‌ലാം അല്ലാതെ) ഇല്ല.

ഉള്ളതെന്ന്  ജിതേന്ദ്ര നാരയൺ ത്യാഗി കരുതുന്ന സനാതനം, ഉണ്ടെന്ന്  ജിതേന്ദ്ര നാരയൺ ത്യാഗി പറയുന്ന സനാതനം എല്ലാവരും എല്ലായിടത്തും സാനന്യയുക്തി പോലെ നടപ്പാക്കുന്ന മൂല്യങ്ങളും കാര്യങ്ങളും മാത്രം. ആർക്കും പകർപ്പവകാശം അവകാശപ്പെടാനില്ലാത്ത സനാതനധർമ്മം.

സാമാന്യയുക്തിയും സാമാന്യപ്രയോഗവുമായ ജീവിതം തന്നെയായ സനാതനത്തിന് ഹിന്ദു എന്നോ ഇന്ത്യൻ എന്നോ ഇല്ല. 

എല്ലായിടത്തും എല്ലാവരും മനുഷ്യരെന്ന നിലക്ക് കുറഞ്ഞും കൂടിയും അനുവർത്തിക്കുന്ന ജീവിതക്രമവും ജീവിതധർമ്മവും മാത്രമായ സനാതനം.

********

മതമെന്ന നിലക്ക് ആരെങ്കിലും സനാതനം അവകാശപ്പെടുന്നുണ്ടെങ്കിൽ, ആർക്കെങ്കിലും സനാതനം അവകാശപ്പെടാൻ സാധിക്കുമെങ്കിൽ അത് ഇസ്‌ലാംമതം മാത്രമാണ്. 

ഇസ്‌ലാം അവകാശപ്പെടുന്നത് എന്നും എപ്പോഴും ഉണ്ടായിരുന്ന സനാതനം ഇസ്‌ലാം ആണെന്നാണ്.  

പ്രകൃതിശക്തിക്കും പ്രാപഞ്ചികശക്തിക്കും പൂർണമായും വഴിപ്പെടുന്ന, സമർപ്പിക്കുന്ന മതമായ ഇസ്ലാമാണ് സനാതനം എന്ന്. 

ഇസ്‌ലാം എന്ന പ്രാപഞ്ചികശക്തിക്കുള്ള പൂർണസമർപ്പണം മാത്രമായ ജീവിതസങ്കല്പവും വ്യവസ്ഥയും ഉൽഘോഷിച്ചവരാണ് യേശുവും ബുദ്ധനും മോശെയും എബ്രഹാമും കൃഷ്ണനും രാമനും ഒക്കെയെന്നാണ് ഇസ്‌ലാം അവകാശപ്പെടുന്നത്. 

ഇസ്‌ലാം എന്ന പേരിനും ആ പേരുള്ള മതത്തിനും കാണുന്ന ഏക പ്രത്യേകത തന്നെ അതിൻ്റെ പേര് പോലും സനാതനത്വം വിളിച്ചോതുന്നു:

ഇസ്‌ലാം എന്ന പേര് ഏതെങ്കിലും വ്യക്തിയിലേക്കോ സമൂഹത്തിലേക്കോ നാട്ടിലേക്കോ സംസ്കാരത്തിലേക്കോ മാത്രമായി ചാരിനിർത്തി ഉണ്ടായ പേരല്ല.

പകരം സമർപ്പണം എന്ന് മാത്രം അർത്ഥം വരുന്ന ജീവിതധർമ്മത്തിൻ്റെതായ സനാതനധർമ്മത്തിൻ്റെ ഒരു പേരാണ് ഇസ്‌ലാം.

ബാക്കിയെല്ലാ മതങ്ങളുടെയും പേര് അത് സ്ഥാപിച്ചവരുടെയോ അതുണ്ടായ സമുദായത്തിൻ്റെയോ നാടിൻ്റെയോ സംസ്‌കാരത്തിൻ്റെയോ പേരിലേക്ക് ചാരിയും ചാർത്തിയും നിൽക്കുന്നു. സനാതനത്വമില്ലാതെ.

അതിനാൽ തന്നെ ഇസ്‌ലാം എന്ന സനാതനധർമ്മ വഴി എവിടെയെങ്കിലും എപ്പോഴെങ്കിലും മാത്രമായി തുടങ്ങിയതോ ഒടുങ്ങുന്നതോ അല്ലെന്ന്. 

മുഹമ്മദ് നബി ഏറിയാൽ അവസാനമായി അത്തരമൊരു സനാതന വഴിക്കും വ്യവസ്ഥക്കും സൂചനകൾ (ആയത്തുകൾ) നൽകിയ ആൾ മാത്രം.

ഇസ്‌ലാം പറയുന്ന പ്രാപഞ്ചികശക്തിക്കുള്ള പൂർണസമർപ്പണം എന്ന സനാതനം കൃത്യമായും എന്ത്, എന്തല്ല, എങ്ങിനെ, എങ്ങനെയല്ല എന്നതുണ്ട് എന്നൊരു കൃത്യമായ വ്യത്യാസത്തോടെ. 

ചൂഷണോപാധിയായ പൗരോഹിത്യത്തിൻ്റെയും ബിംബാരാധനയുടെയും കലർപ്പില്ലാത്ത കോലത്തിൽ ഇസ്‌ലാം എന്ന സനാതനം ഉണ്ട് താനും. 

മറ്റുവിധത്തിലുള്ള ഒരവകാശവാദവും അങ്ങിങ്ങ് തലപൊക്കി വരാനിടയില്ലാത്തവിധം വ്യക്തമായും ചൂഷണമുക്തമായും ഉള്ള സനാതനം.

അതുകൊണ്ട് തന്നെ ജിതേന്ദ്ര നാരായൺ ത്യാഗി എല്ലാവരും സനാതനധർമ്മത്തിലേക്ക്  മടങ്ങിവരണം എന്ന്  പറയുമ്പോൾ അദ്ദേഹം എല്ലാവരും ഇസ്‌ലാമിലേക്ക് മടങ്ങിവരണം എന്ന് അർത്ഥമാക്കുന്നുണ്ടോ?

ഹിന്ദുമതം എന്ന ഒരു മതവും ഇല്ലല്ലോ...?

ഹിന്ദുമതം എന്ന പേരിൽ ഒരുമതവും ഇല്ലല്ലോ...? 

ഹിന്ദു എന്നതും ഹിന്ദുധർമ്മം എന്നതും ഹിന്ദുമതം എന്നതും ഹിന്ദുവെന്ന വിഭാഗവും എവിടെയും ഒരു വേദത്തിലും ഗ്രന്ഥത്തിലും ചരിത്രത്തിലും പേരെടുത്ത് പറയപ്പെട്ട ധർമ്മമല്ല, മതമല്ല, വിഭാഗമല്ല..

പിന്നെയല്ലേ ഹിന്ദു സനാതനമെന്നും സനാതനം ഹിന്ദുവെന്നും പറയുക?

കൃഷ്ണനും രാമനും തങ്ങൾ ഹിന്ദുവായിരുന്നു എന്ന് അറിഞ്ഞിട്ടുപോലുമില്ല.

കൃഷ്ണനും രാമനും ഹിന്ദുമതം എന്നതുണ്ടെന്ന് അറിഞ്ഞവരോ, അല്ലെങ്കിൽ അതുവരെ ഇല്ലാതിരുന്ന ഹിന്ദുമതത്തെ പുതുതായി സ്ഥാപിക്കാൻ വന്നവരോ, പണ്ടുണ്ടായിരുന്ന ഹിന്ദുമതത്തെ പുനർജീവിപ്പിക്കാൻ വന്നവരോ ആയിരുന്നില്ല. ആ നിലക്ക് എന്തെങ്കിലും പറഞ്ഞവരല്ല, ചെയ്തവരല്ല.

ഹിന്ദു ആവാൻ പ്രത്യേകമായ മാർഗമില്ല, വിധികളില്ല, കർമ്മധർമ്മ വഴികളില്ല. 

ഹിന്ദു എന്തെന്ന് പഠിക്കാൻ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ച വേദഗ്രന്ഥങ്ങൾ പോലും ഇല്ല.

ഹിന്ദു ആവാനും ഹിന്ദുവായി തുടരാനും എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതില്ല, ഒരു വേദഗ്രന്ഥത്തിലും അങ്ങനെയൊരു നിഷ്‌കർഷയോ നിർദേശമോ വഴികാട്ടാലോ ഇല്ല.

ആ നിലക്ക് ഹിന്ദു എന്നത് തന്നെ ഇല്ലാത്തതാണെങ്കിൽ, അല്ലെങ്കിൽ ഹിന്ദു എന്നത് തന്നെ ഇങ്ങനെയൊക്കെയാണെങ്കിൽ, ഹിന്ദുത്വ എന്നതും യഥാർഥത്തിൽ ഇല്ലാത്തതല്ലേ ആവൂ.

അതുകൊണ്ട് തന്നെ ഹിന്ദു എന്നതിനെ ഒരു മാതമായിക്കണ്ട് വിമർശിക്കേണ്ടതുണ്ടോ? 

ഇല്ല. 

ഹിന്ദുത്വ എന്നത് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിൻ്റെ ഒന്നായുള്ള സ്വത്വം നിലനിർത്താനും തേടാനുമുള്ള എന്തോ ആയി കാണാനുണ്ടോ?

ഇല്ല.

സനാതനം എന്നത് പോലും ഇതാണ്, അതാണ് എന്ന് പറഞ്ഞ് വിശദീകരിക്കാനും നിർവ്വചിക്കാനും ഉള്ളതാണോ?

അല്ല.

അതിന് മാത്രമുള്ള വ്യക്തതയും കൃത്യതയും ഉള്ള വിശ്വാസമോ സങ്കൽപമോ ആണോ സനാതനം?

അല്ല.

ഉണ്ടെങ്കിൽ ഉള്ള സനാതനം ലോകത്തെല്ലായിടത്തും എല്ലാവരും സൂക്ഷിച്ച, സൂക്ഷിക്കുന്ന സാദാ മൂല്യങ്ങളും കാര്യങ്ങളും മാത്രം തന്നെയല്ലേ?

അതേ. 

ബാക്കിയുള്ള പറച്ചിലുകൾ മുഴുവൻ വെറുതെ പീറ്റമേൽ കയറ്റി, എന്തിനെന്നില്ലാതെ അഭിമാനപുളകിതരാക്കുന്ന പരിപാടികൾ മാത്രം.

മറ്റൊരു മതത്തിലും പെടാതെ നിന്ന ഒരുകുറെ വ്യത്യസ്ത വിഭാഗങ്ങളെ ആരൊക്കെയോ കൂട്ടിവിളിച്ചത് മാത്രം ഹിന്ദു. 

ഇല്ലാത്ത ഹിന്ദുമതം ഉണ്ടായി, ഉണ്ടാക്കി. 

എങ്ങനെ? 

ഇപ്പുറത്ത് ക്രിസ്ത്യാനിയും മുസ്‌ലിമും വന്നപ്പോൾ. 

ഹിന്ദുത്വ എന്നതും ഇസ്ലാമിനേയും ക്രിസ്തുമതത്തെയും പ്രതിരോധിക്കുന്ന വഴിയിൽ ഉണ്ടായത്.

അതുകൊണ്ട് തന്നെ അപ്പുറത്ത് മറ്റ് മതവിശ്വാസികൾ ഇല്ലെങ്കിൽ ഇപ്പുറത്ത് ഹിന്ദു ഇല്ല, ഹിന്ദു എന്ന മതമില്ല.

 ക്രിസ്ത്യൻ മുസ്ലിം വിരോധം ഉണ്ടാക്കിക്കൊണ്ടല്ലാതെ ഹിന്ദുത്വയെ ഉണ്ടാക്കാനും നിർവചിച്ചെടുക്കാനും സാധിക്കില്ല.

ചില വസ്തുതകൾ എല്ലായിടത്തും ഒരുപോലെ ഉള്ളത് മാത്രം. 

അവയെ വസ്തുതകൾ വെച്ച് പറയുന്നു. അത്രയേ ഉള്ളൂ. 

ഒരു വിഭാഗത്തിൻ്റെ ധർമ്മയുദ്ധത്തെ മാത്രം മോശമായി കാണാനൂമില്ല. 

********


Monday, February 10, 2025

കൃഷ്ണനും രാമനുമായി മുഹമ്മദ് നബിയെ താരതമ്യം ചെയ്യേണ്ടതില്ല.

കൃഷ്ണനും രാമനുമായി മുഹമ്മദ് നബിയെ താരതമ്യം ചെയ്യേണ്ടതില്ല. 

ശരിയാണ്. 

എന്തുകൊണ്ടെന്നാൽ കൃഷ്ണനും രാമനും കഥാപാത്രങ്ങളാണ്. 

കൃഷ്ണനും രാമനും ജീവിച്ച ചരിത്രരേഖയില്ലാത്തവർ. 

കൃഷ്ണനും രാമനും കഥാപാത്രമായി ജീവിച്ചുവെന്ന് പറയപ്പെടുന്ന കാലം പോലും മനുഷ്യൻ പരിണമിച്ചുണ്ടായി എന്ന് പോലും കരുതപ്പെടാത്ത കാലം. 

മറുഭാഗത്ത് മുഹമ്മദ് നബി കൃത്യമായും ജീവിച്ച ആൾ. 

മുഹമ്മദ് നബി ജീവിച്ച ചരിത്രരേഖകൾ കൃത്യമായി ഉള്ള ആൾ. 

മുഹമ്മദ് നബി ജീവിതത്തിൻ്റെ എല്ലാമേഖലകളിലും ജീവിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പാഠങ്ങളും മാതൃകകളും നൽകിയ ആൾ.

മുഹമ്മദ് നബിയുടെ ആ ജീവിതവും മാർഗ്ഗനിർദ്ദേശങ്ങളും പാഠങ്ങളും മാതൃകകളും ശരിയാണോ തെറ്റാണോ, ഇന്നും അതുപോലെ തന്നെ പ്രസക്തമാണോ എന്നതൊക്കെ വേറെ തന്നെ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്.

പറഞ്ഞത് ശരിയാണ്. 

സങ്കല്പം മാത്രമായ കൃഷ്ണനെയും രാമനെയും യഥാർത്ഥത്തിൽ ഉള്ള മുഹമ്മദ് നബിയുമായി ഒരളവുകോൽ വെച്ചും താരതമ്യം ചെയ്യാൻ പാടില്ല

ശക്തൻ നിശ്ചയിക്കുന്നതാണ് ശരി, നീതി, നിയമം.

ശക്തൻ നിശ്ചയിക്കുന്നതാണ് ശരി, നീതി, നിയമം. 

അതുകൊണ്ട് തന്നെ ശക്തൻ്റെ ക്രൂരമായ ആക്രമണത്തെ ആരും കാണില്ല. 

ശക്തനത് കാണിച്ചുതരില്ല. 

എങ്ങനെയെങ്കിലും കണ്ടുപോയാലും നിങ്ങൾക്ക് കണ്ടില്ലെന്ന് വരുത്തേണ്ടിവരും, വിശ്വസിക്കാൻ സാധിക്കില്ല, അനുവദിക്കില്ല. 

അത്രയധികം കളവുകൾ സത്യമായ് നിങ്ങളുടെ മുൻപിൽ ശക്തൻ മഴയായ് വർഷിപ്പിക്കും. 

പിന്നെ, ക്രൂരാക്രമണങ്ങളായി നിങ്ങളുടെ മുൻപിൽ ശക്തൻ അവതരിപ്പിക്കുന്നതും നിങൾ കണ്ടുവിശ്വസിക്കുന്നതും ദുർബലൻ എങ്ങനെയൊക്കെയോ നടത്തിപ്പോവുന്ന പ്രതിരോധത്തെ മാത്രമാവും. 

*****""

രാജ്യവും രാജ്യതാൽപര്യവും വിഷയമായ, 

രാജ്യത്തോട് കൂറും ആത്മാർഥതയും ഉള്ള 

ഒരൊറ്റ പ്രതിപക്ഷപാർട്ടിയെയും കാണുന്നില്ല.

രാജ്യത്തിൻ്റെ മൊത്തമായ നന്മക്ക് വേണ്ടി എന്തെങ്കിലും വീക്ഷണമോ ദർശനമോ ഉണ്ടാക്കിയ ഒരൊറ്റ പ്രതിപക്ഷപാർട്ടിയും ഇല്ല. 

എല്ലാ പാർട്ടികൾക്കും ഒരേപോലെ താൽപര്യം ഭരണത്തിൽ മാത്രം. 

എന്തിന്? 

അഴിമതി നടത്താനും പാവം ജനങ്ങളുടെ ചിലവിൽ ആജീവനാന്തം സുഖിക്കാനും അർമാദിക്കാനും.

Sunday, February 9, 2025

ഇസ്‌ലാമിൽ ഉപ്പിന് പോലും പൗരോഹിത്യമില്ല,

പറയുമ്പോൾ കൃത്യമായി പറയണമല്ലോ. 

ഇസ്‌ലാമിൽ ഉപ്പിന് പോലും പൗരോഹിത്യമില്ല, 

ഇസ്‌ലാമിൽ പൗരോഹിത്യം പാടില്ല. 

ഇസ്‌ലാമിൽ എല്ലാ ഓരോരുത്തരും ദൈവവുമായി ഒറ്റക്കൊറ്റക്കാണ്. 

ഉളളത് സംഘടിതത്വമാണ്. 

സംഘടിക്കാൻ അപ്പപ്പോൾ വേണമെങ്കിൽ മാത്രം വേണ്ട നേതൃത്വവും (ഇമാമും). 

നേതൃത്വം എന്ന ഇമാം ആരുമാവും, ആർക്കുമാവാം. 

ഒരു ഇമാമും മറ്റാർക്കുമുള്ള ദൈവത്തിലേക്കുള്ള മധ്യവർത്തിയോ മധ്യസ്ഥനോ വഴിയോ സഹായിയോ അല്ല.

മുൻപിൽ നിൽക്കുന്ന ആരും ഇമാം. 

പിറകിൽ നിൽക്കുന്നവൻ മഅമും. 

പുരോഹിതരെ ഉണ്ടാക്കുന്ന, പുരോഹിതർക്ക് തൊഴിലും വരുമാനവും ഉണ്ടാക്കിക്കൊടുക്കുന്ന തൊഴിൽദാതാവല്ല ഇസ്‌ലാം.

Saturday, February 8, 2025

ജിഹാദ്: അർജുനനോട് കൃഷ്ണൻ കൽപിച്ചത്. സ്വധർമ്മത്തിന് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തന്നെ.

അർജുനനോട് കൃഷ്ണൻ കൽപിച്ചത് എന്താണ്? 

തനിക്ക് ബോധ്യപ്പെടുന്ന ധർമ്മത്തിന് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തന്നെ. 

ധർമ്മത്തിന് വേണ്ടി യുദ്ധം ചെയ്യാൻ. 

ധർമ്മയുദ്ധം ചെയ്യാൻ.  ചെയ്യാൻ

പറയപ്പെടുന്ന ധർമ്മയുദ്ധം (ധർമ്മസമരം) മാത്രമാണ് ജിഹാദ്.

ഏതൊരു സാധാരണക്കാരനെയും പോലെ തന്നെയായിരുന്നു അർജുനൻ കൃഷ്ണൻ്റെ മുൻപിൽ. 

ധർമ്മം എന്തെന്ന് മനസ്സിലാവാതെ. 

അങ്ങനെയൊരു യുദ്ധം (ധർമ്മത്തിന് വേണ്ടി) ചെയ്യേണ്ടതുണ്ടോ എന്ന് മനസ്സിലാവാതെ.

ഏതൊരു സാധാരണവിശ്വാസിയെയും പോലെ ഒന്നും മനസ്സിലാകാതെ സംശയിച്ചുനിൽക്കുന്ന  അർജ്ജുനന് സ്വയം ബോധ്യപ്പെടാത്ത ധർമ്മത്തെ നിർവ്വചിച്ചുകൊടുക്കുന്നതും മനസ്സിലാക്കിക്കൊടുക്കുന്നതും യുദ്ധം ചെയ്യുക ആവശ്യമാണെന്ന്  ബോധ്യപ്പെടുത്തിക്കൊടുന്നതും കൃഷ്ണനാണ്. 

വർത്തമാനകാലത്ത് കൃഷ്ണന് പകരം മറ്റുപലരും.

വർത്തമാനകാലത്ത് നമ്മൾ വെറുപ്പിച്ചും പേടിപ്പിച്ചും ജിഹാദ് വേറെന്തോ ആണെന്ന് വരുത്തിത്തീർത്ത് പറയുന്നു എന്ന് മാത്രം. 

ജിഹാദ് സ്വയം ബോംബ് വെച്ച് പൊട്ടിത്തെറിക്കലും മറ്റുമാണെന്ന കോലത്തിൽ.

ജിഹാദും യഥാർത്ഥത്തിൽ ധർമ്മയുദ്ധം മാത്രമാണ്.

എന്നുവെച്ചാൽ അർജുനൻ ചെയ്ത അതേ ധർമ്മയുദ്ധം.

******

എല്ലായിടത്തും എല്ലായ്പ്പോഴും സാധാരണക്കാരായവർ തന്നെയാണ് അർജ്ജുനൻമാർ. 

കൃഷ്ണനിൽ നിന്നെന്ന പോലെ ആരിൽ നിന്നൊക്കെയോ വിശദീകരണങ്ങൾ കേട്ട് മനസ്സിലാക്കിക്കൊണ്ട് ധർമ്മയുദ്ധം എന്ന പേരിലും അർഥത്തിലും അവരും യുദ്ധത്തിന് പോകുന്നു.

ഓരോ രാജ്യവും പട്ടാളമേധാവിയും തങ്ങളുടെ പട്ടാളക്കാരെ ഒരുക്കുന്നത് ഇതേ ജിഹാദ് എന്ന ധർമ്മയുദ്ധം ചെയ്യാൻ തന്നെയാണ്. 

സ്വധർമ്മം ബോധ്യപ്പെട്ടെങ്കിൽ, അത്തരം സ്വധർമ്മത്തിന് വേണ്ടി യുദ്ധം ഏതെങ്കിലും കോലത്തിൽ ആരും ചെയ്യാതിരിക്കില്ല. 

യുദ്ധത്തിൽ തങ്ങൾ മാത്രം ശരിയെന്ന് പറയാത്ത ഒരൊറ്റ രാജ്യവും വിഭാഗവും രാഷ്ട്രീയപാർട്ടിയും ഉണ്ടാവില്ല. 

തങ്ങളുടെ ശരിക്ക് വേണ്ടി മറ്റു പാർട്ടിക്കാരെയും പട്ടാളക്കാരെയും കൊല്ലുന്നവരും ചെയ്യുന്നത് അവരവരുടെ ജിഹാദ് തന്നെ, അവരുടെ ധർമ്മയുദ്ധം തന്നെ. 

അവരവരുടെ ധർമ്മയുദ്ധത്തെ മാത്രം അവർ ജിഹാദ് എന്ന് പേര് വിളിക്കില്ല. 

എന്തുകൊണ്ട്? 

ജിഹാദ് മാത്രം എന്തോ നെഗറ്റീവ് ആയ കാര്യമാണെന്ന് ആരൊക്കെയോ എങ്ങനെയൊക്കെയോ പറഞ്ഞു ധരിപ്പിച്ചത് കൊണ്ട്. 

അതുകൊണ്ട് ഒരേ കാര്യം പേര് മാറ്റി, ജിഹാദ് എന്ന പേര് ഒഴിവാക്കി എല്ലാവരും ചെയ്യുന്നു.

കാര്യമായ വ്യത്യാസമൊന്നും ഇല്ല.

യുദ്ധം എങ്ങനേയും ചെയ്യപ്പെടുന്നു. 

എങ്ങനേയും ചെയ്യപ്പെടുന്നത് യുദ്ധം തന്നെ, സമരം തന്നെ.

എല്ലാ യുദ്ധങ്ങളും സമരങ്ങളും വിജയിക്കാൻ വേണ്ടി മാത്രം ചെയ്യപ്പെടുന്നു. 

അതിനാൽ തന്നെ യുദ്ധത്തിൽ എങ്ങിനെയൊക്കെ എന്തൊക്കെ ചെയ്യാൻ പറ്റുമോ അങ്ങനെയവയൊക്കെ ചെയ്യപ്പെടും എന്നത് തന്നെയാണ് വസ്തുത. 

അതിൽ, 

സ്വധർമ്മവിശ്വാസം അത്രക്ക് ശക്തമെങ്കിൽ, 

സ്വധർമ്മം അത്രക്ക് ബോധ്യപ്പെട്ടതെങ്കിൽ, 

സ്വധർമ്മത്തോട് അശേഷവും കാപട്യമില്ലാത്ത ആത്മാർഥതയുള്ളവാരാണെങ്കിൽ,  

സ്വയം പൊട്ടിത്തെറിച്ചുകൊണ്ടും സ്വയം നഷ്ടപ്പെട്ടുകൊണ്ടും, ഒരുതരം ഭൗതികമായ ശമ്പളവും ആനുകൂല്യവും അംഗീകാരവും പ്രതീക്ഷിക്കാതേയും ആവും ആ യുദ്ധം (സമരം) ചെയ്യുന്നത്. 

വെറും ശമ്പളം വാങ്ങുന്ന, ആനുകൂല്യം പറ്റുന്ന ജോലി മാത്രമായല്ലാതെയുള്ള സമരം, യുദ്ധം.

അതുകൊണ്ട് തന്നെ അത്തരം ജിഹാദിന് സാധാരണയുദ്ധത്തിൽ നിന്നും വേറൊരു തലവും കൂടിയുണ്ട്. 

അവനവനോടുള്ള യുദ്ധം എന്ന് കൂടി. 

അവനവനെ സംസ്കരിക്കുന്ന യുദ്ധം കൂടിയാണ് ജിഹാദ്.

********

ഒരുപക്ഷേ വലതുപക്ഷ പാർട്ടികൾ തന്ത്രപൂർവ്വം, ജിഹാദ് എന്ന പേരിന് പകരം ധർമ്മയുദ്ധം എന്ന സുന്ദരനാമം നൽകിക്കൊണ്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ജിഹാദ് തന്നെയായിക്കൂടായ്‌കയില്ല. 

ജിഹാദ് എന്ന അറബിപ്പേര് തന്നെ വേണമെന്നില്ലല്ലോ ജിഹാദ് ജിഹാദാവാൻ, ധർമ്മസമരം ധർമ്മസമരമാവാൻ

എങ്കിൽ, മുസ്ലിംകൾ അവരുടെ ധർമ്മത്തിന് വേണ്ടിയെന്ന് കരുതി കൊല്ലുന്നതും കൊല്ലപ്പെടുന്നതും (അങ്ങനെ അവർ എവിടെയെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ, ഗസ്സയിൽ ആയാലും മറ്റെവിടെ ആയാലും)) ആ വഴിയിൽ സ്വർഗ്ഗം കാമിക്കുന്നതും മാത്രം എടുത്തുപറയാൻ എന്തിരിക്കുന്നു, എന്ത് വ്യത്യാസമിരിക്കുന്നു? 

അർജുൻമാർ തന്നെ വിശ്വാസികൾ മുഴുവൻ.

അർജുനന്മാർ തന്നെ എല്ലാ പട്ടാളക്കാരും സമരക്കാരും.

ധർമ്മം എന്ന് കരുതി കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും തന്നെ എല്ലാവരും.

അങ്ങനെ ധർമ്മം എന്ന് വിശ്വസിക്കാൻ അവരെല്ലാവരും കൽപിക്കപ്പെടുന്നുണ്ട് എന്നത് കൊണ്ട് മാത്രം ഈ ഉണർത്തൽ.

******

ബാക്കിയൊക്കെ അവരവർ അവരവർക്ക് വേണ്ടി നടത്തുന്ന വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും. 

ധർമ്മകാര്യത്തിൽ ധർമ്മം എന്ത്, എന്തല്ല എന്നതും, ആര് ശരി, ആര് തെറ്റ് എന്നതുമൊക്കെ അവരവർക്ക് വേണ്ടി അവരവർ ഉണ്ടാക്കുന്ന വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും മാത്രം.

അർജ്ജുനന് കൃഷ്ണൻ ആ സന്ദർഭത്തിൽ അത് ധർമ്മമായി ഉപദേശിച്ചുകൊടുത്തു. 

വേറെ സന്ദർഭത്തിൽ, വേറെ കാര്യം, വേറെ കോലത്തിലുള്ള യുദ്ധം അതേ കൃഷ്ണൻ ധർമ്മമായി ഉപദേശിച്ചുകൊടുക്കും എന്നർത്ഥം. 

സ്വന്തം കുടുംബക്കാർക്കെതിരെ യുദ്ധം ചെയ്യുന്നതിൽ വരെ ധർമ്മം കണ്ടെത്താൻ കൃഷ്ണൻ ഉപദേശിച്ചിട്ടുണ്ടെങ്കിൽ വേറെ എന്തെല്ലാം ധർമ്മമായി മാറിക്കൂട, സമരം ചെയ്യാനുള്ള ന്യായമായിക്കൂട? 

വിശ്വാസവ്യത്യാസത്തിന് വേണ്ടി യുദ്ധം ചെയ്യുന്നതും അങ്ങനെയുള്ള കൃഷ്ണൻ ധർമ്മമായി ഉപദേശിച്ചുകൂടായ്കയില്ല. 

അല്ലെങ്കിലും എല്ലാം ഫലത്തിൽ വിശ്വാസവ്യത്യാസം തന്നെയായാണ് മാറുക.

കൗരവർക്കും പാണ്ഡവർക്കുമിടയിൽ അവരുടെ അക്കാര്യത്തിലുള്ള നിരീക്ഷണങ്ങളുടെ വ്യത്യാസങ്ങൾ കൊണ്ടുള്ള വിശ്വാസവ്യത്യാസം തന്നെയല്ലേ കാര്യവും യുദ്ധകാരണവും?

എല്ലാ യുദ്ധങ്ങളിലും അതിർത്തിതർക്കങ്ങളിലും ഫലത്തിൽ അതാത് കൂട്ടർക്കിടയിൽ അതാത് കാര്യത്തിൽ അപ്പപ്പോൾ രൂപപ്പെടുന്ന, അവർവർ ശരിയെന്ന് കരുതുന്ന വിശ്വാസവ്യത്യാസം തന്നെയാണ് കാരണം, കാര്യം.

ഞാൻ എനിക്ക് വേണ്ടി ശരിയെന്നും അതിർത്തിയെന്നും വിശ്വസിക്കുന്ന കാര്യം മറ്റെയാൾ, എതിർപക്ഷത്തുള്ള ആൾ ശരിയെന്നും അതിർത്തിയെന്നും വിശ്വസിക്കുന്നില്ല. 

അതുകൊണ്ട് തർക്കം, അടിപിടി, യുദ്ധം.

വിശ്വാസവ്യത്യാസം തന്നെ എല്ലാ കൊലകൾക്കും തർക്കങ്ങൾക്കും യുദ്ധങ്ങൾക്കും പിന്നിൽ. 

ദൈവവിശ്വാസ വ്യത്യാസമാണോ മറ്റെന്തെങ്കിലും വിശ്വാസവ്യത്യാസമാണോ എന്ന വ്യത്യാസം മാത്രം. 

എന്തായാലും വിശ്വാസം വിശ്വാസം തന്നെ. 

എന്തായാലും വിശ്വാസവ്യത്യാസം വിശ്വാസവ്യത്യാസം തന്നെ.

ഓരോരുത്തരും അവരുടെ ധർമ്മത്തെ എങ്ങിനെ നിർവ്വചിക്കുന്നു, മനസ്സിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അവരുടെ ധർമ്മയുദ്ധം. 

ആരുടെയും ശത്രുക്കൾ അവരുടെ എതിരാളികളുടെ ന്യായങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാത്രം വിശേഷിപ്പിക്കും, പ്രചരിപ്പിക്കും എന്നത്  സംശയിക്കാനില്ലാത്ത കാര്യം. 

ഇന്ത്യ ചൈനയുടേതും പാക്കിസ്ഥാൻ്റെയും, ചൈനയും പാക്കിസ്ഥാനും ഇന്ത്യയുടെയും വാർത്തകളും ന്യായങ്ങളും അപ്പടി അവതരിപ്പിക്കില്ല.

സ്വന്തം താത്പര്യത്തിനനുസരിച്ച് മാത്രം എല്ലാവരും അവതരിപ്പിക്കും.

********

ചോദ്യം: അവിശ്വാസികളെ കൊല്ലാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കുന്നതല്ലേ ജിഹാദ്, അതിനല്ലേ സ്വർഗ്ഗം കിട്ടുന്നത്?

ആര് പറഞ്ഞു, എവിടെ പറഞ്ഞു അവിശ്വാസികളെ കൊല്ലാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കുന്നതാണ് ജിഹാദ് എന്ന്, അതിനാണ് സ്വർഗ്ഗം കിട്ടുന്നതെന്ന്?

എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല.

തെറ്റിദ്ധരിപ്പിക്കുന്നവർ തെറ്റിദ്ധരിപ്പിക്കുന്നതല്ല യഥാർത്ഥ വസ്തുത. 

അങ്ങനെയൊരു ധർമ്മത്തിലും ധർമ്മയുദ്ധത്തിലും ആരും വിശ്വസിക്കുന്നില്ല, 

അങ്ങനെയുള്ളൊരു ധർമത്തെ കുറിച്ചും ധർമ്മ യുദ്ധത്തെ കുറിച്ചും ഈയുള്ളവൻ ആരെയും ഉപദേശിക്കുന്നുമില്ല. 

ഈയുള്ളവൻ താങ്കൾ എങ്ങനെയോ മനസ്സിലാക്കിയത് പോലെയുള്ള വിശ്വാസിയല്ല.

അങ്ങനെ കാഫിറുകൾ ഉണ്ടെന്ന് ഈയുള്ളവൻ കരുതുന്നുമില്ല.

മഹാഭൂരിപക്ഷവും അറിയാത്തവർ  മാത്രമാണെന്നും, അവർ വിശ്വസിക്കാത്തത് അറിയാത്തത്  കൊണ്ട് മാത്രമാണെന്നും, അറിയാത്തത് കൊണ്ട് വിശ്വസിക്കാത്തവർ കാഫിറുകൾ (നിഷേധികൾ) അല്ലെന്നും ഈയുള്ളവൻ ഉറക്കെ പറയാൻ ശ്രമിക്കുന്നു.

ഇനി ആരൊക്കെയോ പറയുന്നത് പോലെ അവിശ്വാസികളെ കൊല്ലാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കുന്നതിലാണ് സ്വർഗ്ഗം കിട്ടുന്നത് എന്ന് തന്നെ വെക്കുക. 

അപ്പോഴും അവിശ്വാസിയായ കാഫിറിനെ കൊല്ലുക എന്ന ലക്ഷ്യം വെക്കേണ്ടതില്ലേ ? 

അവിടെ സ്വയം മരിക്കുകയല്ലല്ലോ, പകരം കാഫിറിനെ കൊല്ലുക എന്നതല്ലേ പ്രാഥമികലക്ഷ്യം? 

എങ്കിൽ ആ കാഫിറിനെ കൊല്ലാൻ ശ്രമിക്കുകയും വേണ്ടേ? 

കൊല്ലാൻ പോയവൻ പരാജയപ്പെട്ട് കൊല്ലപ്പെട്ടാലല്ലേ സ്വർഗ്ഗം? 

കൊല്ലാൻ പോയ ഉദ്ദേശത്തിനും ശ്രമത്തിനും അല്ലേ അങ്ങനെയെങ്കിൽ സ്വർഗ്ഗം?

താങ്കൾ പറയുന്നത് പോലെയുണ്ടെങ്കിൽ അത് ശരിയെങ്കിൽ.

പക്ഷെ കാഫിറിനെ കൊന്നാലും സ്വർഗ്ഗമുണ്ടല്ലോ?

അങ്ങനെയല്ലേ? 

എങ്കിൽ കൊല്ലാൻ പോയവൻ കൊന്നുകൊണ്ട് സ്വന്തം ജീവിതം ബാക്കിയാക്കി സ്വർഗ്ഗം ഉറപ്പിക്കുകയല്ലേ ചെയ്യുക?

എങ്കിൽ ഈയുള്ളവൻ മുൻപ് പറഞ്ഞതുമായി താങ്കൾ തുലനം ചെയ്ത് പറഞ്ഞത് ശരിയാവില്ലല്ലോ?

Friday, February 7, 2025

മതം മാത്രമല്ല, ഇസ്‌ലാം മാത്രമല്ല രാജ്യങ്ങൾ വിഭജിക്കപ്പെടാൻ കാരണം.

മതം മാത്രമല്ല, ഇസ്‌ലാം മാത്രമല്ല രാജ്യങ്ങൾ വിഭജിക്കപ്പെടാനും പുതിയ രാജ്യങ്ങൾ ഉണ്ടാവാനും കാരണമായത്.  

ലോകത്ത് ഏകദേശം ഇരുനൂറോളം രാജ്യങ്ങളുണ്ട്. 

ഈ ഇരുനൂറോളം രാജ്യങ്ങളും മതം കാരണമായോ ഇസ്‌ലാം കാരണമായോ വിഭജിച്ച് ഉണ്ടായവയല്ല.

ലോകം നൂറ് കണക്കിന് രാജ്യങ്ങളായി വിഭജിക്കപ്പെട്ടതിനും ഉണ്ടായതിനും വേറെയും കുറെ കാരണങ്ങളുണ്ട്. 

ഭൂമിശാസ്ത്രം, സംസ്കാരം, ഭാഷ, വംശം, ചരിത്രം, ഭരണസുഖം ഇങ്ങനെ പോകുന്നു കാരണങ്ങൾ.

ഒരൊറ്റ ഭൂഖണ്ഡമായ യൂറോപ്പ് എങ്ങിനെ അമ്പത് രാജ്യങ്ങളായി? 

ഈ അമ്പത് യുറോപ്യൻ രാജ്യങ്ങളിലും കൂടി ഇന്ത്യയിൽ ഇപ്പോഴുള്ളതിൻ്റെ മൂന്നിലൊന്ന് ജനസംഖ്യ മാത്രമാണ് ഏകദേശം ഉള്ളത്. 

അമ്പത് രാജ്യങ്ങളിലും കൂടി ഏറെക്കുറെ അമ്പത് കോടി ജനങ്ങൾ. 

ശരാശരി ഒരു രാജ്യത്തെ ജനസംഖ്യ ഒരു കോടി

അവിഭക്ത ഇന്ത്യയായി ഇന്ത്യ അവശേഷിച്ചിരുന്നുവെങ്കിൽ ആ അവിഭക്ത ഇന്ത്യയുടെ നാലിലൊന്ന് ജനങ്ങൾ ഈ അമ്പത് യുറോപ്യൻ രാജ്യങ്ങളിലും കൂടി ഉണ്ടാവില്ല.

അത്രക്ക് വലിയ രാജ്യമായി ഏതെങ്കിലും രാജ്യം നിലകൊള്ളേണ്ടതുണ്ടോ? 

അങ്ങനെ വലിയ രാജ്യമായി നിലകൊണ്ടത് കൊണ്ട് ആർക്കാണ്, ഏത് രാജ്യത്തിനാണ് പ്രത്യേകമായ ഗുണം, ഉപകാരം? 

രാജ്യം വലുതായി നിന്നത് കൊണ്ട് ജനങ്ങൾക്ക് പ്രത്യേകിച്ച് വല്ല ഉപകാരവും കിട്ടുമോ?

എങ്കിൽ ഇത്രവലിയ, ഇപ്പോഴും ഇത്രക്ക് വലുതായി നിലകൊള്ളുന്ന ഭൂപ്രദേശമായ ഇന്ത്യ വിഭജിക്കപ്പെട്ടത് മാത്രം എപ്പോഴും എടുത്തുപറയാൻ എന്തിരിക്കുന്നു? 

അവിഭക്ത ഇന്ത്യ അപ്പടിയെ ഉണ്ടായിരുന്നുവെങ്കിൽ ഇരുന്നൂറ് കോടി ജനങ്ങൾ ഒരുമിച്ചുള്ള ഒരു നാടായിരിക്കും. 

ഇരുനൂറ് കോടി ജനങ്ങളുള്ള ഒരു രാജ്യം ഭരിക്കാൻ എത്ര പ്രയാസമായിരിക്കും?

ലോകത്ത് ഇന്ത്യയും ചൈനയും കഴിഞ്ഞാൽ മുപ്പത് കോടിയിൽ കൂടുതൽ ഒരുമിച്ചുള്ള ഒരു രാജ്യതെയെങ്കിലും കാണിച്ചുതരാൻ സാധിക്കുമോ?

ഒരു രാജ്യത്ത് മുപ്പത് കോടി ജനസംഖ്യ എന്നത് വിട്ടേക്കൂ.

ഇരുനൂറോളം രാജ്യങ്ങളും എടുത്തുനോക്കിയാൽ പത്ത് കോടിയിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങൾ തന്നെയും വിരലിലെണ്ണാവുന്നത് മാത്രം.

മാത്രമല്ല, ഇരുനൂറ് കോടി ജനങ്ങളെ ഒരുമിച്ച് ഭരിക്കാൻ മാത്രം കഴിവും നിലവാരവുമുള്ള രാഷ്ടീയനേതൃത്വവും രാഷ്ട്രീയവും ഇപ്പോൾ മൂന്ന് രാജ്യമായി നിലകൊള്ളുന്ന ഈ ഇന്ത്യാഉപഭൂഖന്ധത്തിൽ ഇപ്പോഴും ഉണ്ടോ?

എല്ലാ മേഖലയിലും ലോകനിലവാരത്തിൽ നിന്നും ഏറ്റവും പിറകിലായിരിക്കുന്ന ഇന്ത്യാ ഭൂഖണ്ഡത്തിലെ മൂന്ന് രാജ്യങ്ങളും കഥ മറിച്ചാണ് പറയുക.

റഷ്യ എത്ര രാജ്യങ്ങളായി മാറി? 

മതം മാത്രമായിരുന്നോ, ഇസ്‌ലാം മാത്രമായിരുന്നോ കാരണം?

യൂറോപ്പും കിഴക്കൻ യൂറോപ്പും  മുറിഞ്ഞ് മുറിഞ്ഞ് കുറേ രാജ്യങ്ങളായി?

മതം മാത്രമായിരുന്നോ, ഇസ്‌ലാം മാത്രമായിരുന്നോ കാരണം?

അറബ് മുസ്‌ലിംരാജ്യങ്ങൾ തന്നെ മതവും വിശ്വാസവും ഭാഷയും ഒന്നായിട്ട് പോലും കുറേ രാജ്യങ്ങളായി?

മതം മാത്രമായിരുന്നോ, ഇസ്‌ലാം മാത്രമായിരുന്നോ കാരണം?

ഇന്ത്യ വിഭജിക്കപ്പെട്ടു. 

ശരിയാണ്. 

അതാത് കാലത്തെ കുറേ കാരണങ്ങൾ കൊണ്ട് വിഭജിക്കപ്പെട്ടു. 

അതിൽ ചിലതായി അതാത്കാലത്ത് ഇസ്‌ലാമും മുസ്ലിമും കാരണമായി.

പല രാജ്യങ്ങളും വിഭജിക്കപ്പെട്ടത് പോലെ. 

പക്ഷെ ഇന്ത്യ വിഭജിക്കപ്പെട്ടത് മാത്രം എപ്പോഴും എന്തോ വലിയ തെറ്റായി എടുത്തുപറയാൻ എന്തിരിക്കുന്നു?

അമേരിക്ക പോലും യഥാർത്ഥത്തിൽ അമ്പത്തിരണ്ട് വേറെ വേറെ രാജ്യങ്ങളായാണ് നിലകൊള്ളുന്നത്. 

ഒരുമിച്ചുനിൽക്കുന്നതായി നമുക്ക് തോന്നിപ്പിക്കുന്ന അമ്പത്തിരണ്ട് രാജ്യങ്ങളുടെ ഒരു സഹകരണപ്രസ്ഥാനം രാജ്യം മാത്രമാണ് അമേരിക്ക. 

അമേരിക്കയിലെ 52 രാജ്യങ്ങളും 52 രാജ്യങ്ങളായത് മതം കാരണമായല്ല, ഇസ്‌ലാം കാരണമായല്ല.

രാജ്യങ്ങൾ വിഭജിക്കപ്പെട്ട് കുറേ രാജ്യങ്ങൾ ഉണ്ടാവാൻ കാരണം രാജ്യങ്ങൾ എത്രയും ചെറുതാവുന്നതാണ് ഭരിക്കാനും പുരോഗമിക്കാനും ചൂഷണം ഒഴിവാക്കാനും നല്ലത് എന്നത് കൊണ്ടുകൂടിയാണ്. 

ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കും ഇടയിൽ അകലം കുറയാനും ഭരിക്കുന്നവരെ കൃത്യമായും ചോദ്യം ചെയ്യാനും അറിയാനും നല്ലത് രാജ്യം ചെറുതാവുന്നതാണ്.

ജനങ്ങളുടെ ഇഷ്ടവും പ്രതികരണവും കൃത്യമായും ഭരണകൂടത്തെ അറിയിക്കാനും ഭരണകൂടം ശരിക്കും ഭരിക്കപ്പെടുന്ന ജനങ്ങളെ അറിയാനും പേടിക്കാനും നല്ലത് രാജ്യം ചെറുതാവുന്നതാണ്.

വിഡ്ഢികൾക്കാണ് വലുപ്പം അലങ്കാരം. 

വിഡ്ഢികളെ പീറ്റമേൽ കയറ്റാൻ രാഷ്ട്രീയക്കാർക്ക് ജനാൻഖ്യയുടെ വലുപ്പം ഉപയോഗപ്പെടും

വിവേകികൾ ചെറുത് ഇഷ്ടപ്പെടുന്നു.

വിവേകികൾ എന്തുകൊണ്ട് ചെറുത് ഇഷ്ടപ്പെടുന്നു?

ഉത്തരവാദിത്തബോധം എന്നതുണ്ടെങ്കിൽ ആ ഉത്തരവാദിത്തബോധത്തോടെ കൈകാര്യംചെയ്യാനും നിയന്ത്രിക്കാനും ഭരിക്കാനും നല്ലത് ചെറുത് തന്നെയാണ് എന്നതിനാൽ വിവേകികൾ ചെറുത് ഇഷ്ടപ്പെടുന്നു.

സൗഹൃദം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു എഫ്ബി സുഹൃത്തിന് നൽകേണ്ടിവന്ന മറുപടി.

ഫേസ്ബുക്കിലെ ഫ്രണ്ട്ഷിപ്പ് (സൗഹൃദം) അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു എഫ്ബി സുഹൃത്തിന് നൽകേണ്ടി വന്ന മറുപടി.

ലോകത്ത് 250ഓളം രാജ്യങ്ങൾ ഉണ്ടെന്ന് എഴുതിയെങ്കിൽ അതൊരു ടൈപ്പിംഗ് mistake തന്നെയാണ്. 

തിരുത്തേണ്ടതാണ്, തിരുത്തിയിട്ടുണ്ട്.

അങ്ങനെയൊരു mistake അത്തരമൊരു പോസ്റ്റിൽ ബോധപൂർവ്വം ഉണ്ടാക്കേണ്ട കാര്യമില്ല. ഒരു പ്രത്യേകമായ ധാരണ വെച്ച് എഴുതി. മറിച്ചറിയാത്തത് കൊണ്ടല്ല.

അത്തരമൊരു mistake ആ പോസ്റ്റിൻ്റെ കാമ്പും കൂമ്പും അല്ല എന്ന് ആ പോസ്റ്റ് വായിക്കുന്ന ആർക്കും മനസ്സിലാവും.

ആകെമൊത്തം പറയാനുദ്ദേശിച്ച ഉള്ളടക്കമാണല്ലോ അതിൻ്റെ ആത്മാവ്. 

ഉള്ളടക്കമായ ആത്മാവ് തിരയുന്നവന് ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന താൽക്കാലിക മുഖക്കുരു വിഷയമാവില്ല. 

ആത്മാവെന്ന് പറഞ്ഞ് ശരീരത്തിൽ തന്നെ അള്ളിപ്പിടിച്ച് അവകാശവാദങ്ങൾ മാത്രം നടത്തുന്നവർക്ക് ശ്രദ്ധ വേറെയാണ്, കാര്യങ്ങളും വേറെയാണ്.

ആ പോസ്റ്റിന് അങ്ങനെ രാജ്യങ്ങളുടെ എണ്ണം കൂട്ടിപ്പറഞ്ഞത് കൊണ്ട് എന്തെങ്കിലും കാര്യം പ്രത്യേകിച്ച് വരുത്തിത്തീർക്കാനോ സാധിക്കാനോ ഇല്ല. 

അത്തരമൊരു തെറ്റുകൊണ്ട് ആരെയും പ്രത്യേകിച്ച് തെറ്റിദ്ധരിപ്പിച്ച് എന്തെങ്കിലും വരുത്തിത്തീർക്കാനും നേടാനുമില്ല. 

ഏതെങ്കിലും കൂട്ടത്തിൽ എന്തെങ്കിലും താൽപര്യവും നേട്ടവും ലക്ഷ്യം വെച്ച് ഇക്കാലത്തിനിടയ്ക്ക് എപ്പോഴെങ്കിലും കുടിയിരുന്ന് അവസരം കാത്തിരുന്നവനല്ല ഈയുള്ളവൻ.

അമേരിക്കയിലെ അമ്പത്തിരണ്ട് സ്റ്റേറ്റുൾ അമ്പത്തിരണ്ട് രാജ്യങ്ങളാണെന്ന് ആ പോസ്റ്റിൽ കൃത്യമായി പറഞ്ഞിരുന്നു. 

അങ്ങനെ നോക്കിയാൽ ഏകദേശം 250ഓളം രാജ്യങ്ങളെന്നെഴുതിപ്പോയത് ശരിയുമാണ്. 

ന്യായീകരിക്കുകയല്ല. 

നിലവിൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച രാജ്യങ്ങൾ 195 ഓ 197 ഓ ആണ്. 

അറിയാഞ്ഞിട്ടല്ല. 

ചുരുങ്ങിയത് ഗൂഗിൾ ചെയ്താൽ ആർക്കും അറിയാവുന്ന കാര്യമേയുള്ളൂ ഇക്കാലത്ത് അത്തരം വിവരങ്ങൾ.

താങ്കളുടെ സൗഹൃദത്തെ മാനിക്കുന്നു. താങ്കളുടേത് മാത്രമല്ല, സൗഹൃദം ആരുടേതും മാനിക്കുന്നു 

പലരുടേതും യഥാർത്ഥ സൗഹൃദമാണോ എന്നറിയില്ലെങ്കിലും മറിച്ചോന്നും സംഭവിക്കാത്തിടത്തോളം മാനിക്കും.

താങ്കൾ നൽകുന്ന സൗഹൃദം താങ്കൾക്ക് തന്നെ ഭാരമായി തോന്നുന്നത്ര, താങ്കൾ ചെയ്യുന്ന എന്തോ വലിയ സഹായവും ഔദാര്യവുമാണെന്ന് തോന്നുന്നത്ര  വരുന്നുണ്ടെങ്കിൽ അത്തരമൊരു സൗഹൃദം താങ്കൾക്ക് എപ്പോഴും ഉപേക്ഷിക്കാവുന്നതാണ്. 

അതിനുമാത്രം വലിയ സൗഹൃദ ഇടപെടലുകൾ ഒരുനിലക്കും നമുക്കിടയിൽ നടന്നിട്ടില്ല. 

താങ്കളുടെ സൗഹൃദത്തെ തണലും കരുത്തും ആകാശവുമായി ഇതുവരെ തോന്നിയിട്ടുമില്ല. 

സൗഹൃദം അങ്ങനെ തണലും കരുത്തും ആകാശവുമായി തോന്നേണ്ട ഒന്നാണ്. 

അല്ലാതെ തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല സൗഹൃദം. 

നല്ല സഹൃദം ജീവിതത്തിൽ തന്നെ ഒന്നോ രണ്ടോ മാത്രം കിട്ടുന്നതാണ്. 

അതുതന്നെയും വളരെ വിരളമായി കിട്ടിയെങ്കിൽ മാത്രം. 

എല്ലാ പരിചയങ്ങളും വിവാഹത്തിനും സൽക്കാരത്തിനും വിളിച്ചാൽ വരുന്നവരും പരിചയക്കാർ മാത്രമാണ്. 

അവരെല്ലാവരും സുഹൃത്തുക്കൾ അല്ല എന്ന കൃത്യമായ ബോധ്യത നല്ലതാണ്. 

പിന്നെയല്ലേ ഫേസ്ബുക്കിൽ എന്തിനെന്നില്ലാതെ ചറപറ വരുന്ന ഫ്രണ്ട്ഷിപ്പുകൾ.

Wednesday, February 5, 2025

പള്ളി വെറും കെട്ടിടം മാത്രമാണെങ്കിൽ ഗ്യാൻവ്യാപിയും ബാബരി മസ്ജിദും എന്തുകൊണ്ട് വിട്ടുകൊടുത്തില്ല?

പള്ളി വെറും കെട്ടിടം മാത്രമാണെങ്കിൽ, എവിടെയും എങ്ങനേയും സ്ഥാപിക്കാനാവുന്ന ഒന്നാണെങ്കിൽ, പിന്നെ എന്തുകൊണ്ട് ബാബരി മസ്ജിദും ഗ്യാൻവ്യാപിയും ഒക്കെ വിട്ടുകൊടുത്തില്ല? എങ്കിൽ വഖഫ് എന്നത് എന്താണ്?

ഉത്തരം: പളളി വെറുമൊരു കെട്ടിടമല്ലേ, എന്നാ ൽ ആ വെറും കെട്ടിടമായ പളളി ഇങ്ങ് വിട്ടുതന്നേക്കൂ എന്നല്ലല്ലോ ബാബരി മസ്ജിദിൻ്റെയും ഗ്യാൻവ്യാപിയുടെ കാര്യങ്ങളിൽ ചെയ്തത്?

അവർ അവകാശവാദം ഉന്നയിക്കുകയാണ് ചെയ്തത്

അവിടെ അവകാശതർക്കമാണ് വിഷയം. 

ഇനി വെറും കെട്ടിടമായാൽ തന്നെയും വെറുതെയങ്ങ് വിട്ടുകൊടുക്കണം എന്നുണ്ടോ? 

എല്ലാ വീടുകളും സ്ഥാപനങ്ങളും വെറും കെട്ടിടങ്ങൾ തന്നെയല്ലേ? 

അവയൊക്കെയും വെറും കെട്ടിടങ്ങൾ ആയത് കൊണ്ട് എല്ലാവരും വെറുതെയങ്ങ് വിട്ടുകൊടുക്കുകയാണോ?

പോരാത്തതിന്, ഗ്യാൻവ്യാപി ബാബരി മസ്ജിദ് വിഷയത്തിൽ ഔദാര്യം പോലെയല്ല, അവകാശമാണെന്ന് തർക്കം വന്നാൽ സ്വയം വിട്ടുനൽകുന്നതും നൽകില്ല.

സ്വയം വിട്ടുനൽകുന്നത് പോലെയല്ല, തങ്ങൾ കൃത്യമായും വർത്തമാനകാല അളവുകോലുകളും നിയമവും വെച്ച് തങ്ങളുടേതെന്നും ശരിയെന്നും കരുതിന്നതിനെ ചോദ്യംചെയ്യുക എന്നത്. 

തങ്ങളുടേതല്ലെന്നും ശരിയല്ലെന്നും വരുത്തി മറ്റാരുടെയോ ആണെന്ന അവകാശവും അധികാരവും സ്ഥാപിക്കുന്നത് വേറെതന്നെ കാര്യമാണ്.

തർക്കവിഷയം സമ്മതിച്ചുകൊടുക്കുന്നില്ലെങ്കിൽ ആരും ഒന്നും ഒരു നയാപൈസയും ആ തർക്കത്തിൻ്റെ ഭാഗമായി വിട്ടുകൊടുക്കില്ല. 

പ്രത്യേകിച്ചും അതിലൂടെ തങ്ങളുടെ അസ്തിത്വം തന്നെ ചോദ്യംചെയ്യുമെന്ന് വരുമ്പോൾ. 

അളവുകോലുകൾ ഇല്ലാതാവും എന്ന് വരുമ്പോൾ.

അത്തരം അളവുകോലുകൾ തകർക്കുന്ന തർക്കം ഒന്നിൽ തീരുന്ന കോലത്തിലല്ല വർഗീയശക്തികൾ ഇന്ത്യയിൽ മുന്നോട്ട് വെക്കുന്നത് എന്ന് കാണുമ്പോൾ പ്രത്യേകിച്ചും. 

ആയിരക്കണക്കിന് രൂപ സഹായമായും ദാനധർമ്മമായും നമ്മൾ ആർക്കും നൽകുമായിരിക്കും. 

പക്ഷെ 30 രൂപ ചാർജ് വരുന്ന ഓട്ടത്തിന് നൂറ് രൂപ ഓട്ടോറിക്ഷക്കാരൻ ചോദിച്ചാൽ അതേ നമ്മൾ നൽകില്ല, അയാളുമായി ശക്തിയുക്തം ആവത് തർക്കിക്കും. 

എന്തുകൊണ്ട്? 

എത്രയോ ദാനധർമ്മങ്ങൾ നടത്തുന്ന നമ്മൾ ആ ഉദാരബോധം എന്തുകൊണ്ട് അവിടെ നടപ്പാക്കുന്നില്ല? 

കാരണം വളരെ ലളിതം.

ഓട്ടോറിക്ഷക്കാരൻ കൂടുതൽ പൈസ ചാർജായി ചോദിക്കുമ്പോൾ നമ്മളെ ചോദ്യംചെയ്യുന്നു, നമ്മുടെ അളവുകോലിനെയും സാമാന്യയുക്തിയെയും തലച്ചോറിനെയും മനസ്സിലാക്കലിനെയും ചോദ്യംചെയ്യുന്നു. 

നമ്മൾ നമ്മളെ സംശയിക്കണം എന്ന് വരുന്ന ചോദ്യം ചെയ്യലാണത്.

നമ്മെ തകർക്കുന്നു, നാം ജീവിക്കുന്ന ചുറ്റുപാടിനെ തകർക്കുന്നു ചോദ്യംചെയ്യൽ.

ഈ ന്യായം തന്നെയാണ് പള്ളികളുടെമേൽ ചില വർഗ്ഗീയശക്തികൾ ഇന്ത്യയിൽ അവകാശം വാദിക്കുമ്പോൾ മുസ്‌ലിംകൾക്കും ഉണ്ടാവുന്നത്. 

അത്തരം അവകാശവാദങ്ങളിലെ ദുഷ്ടലാക്കുകൾ മുൻകൂട്ടി കാണാൻ കഴിയുന്നു.

******

മുസ്‌ലിംകൾക്ക് പള്ളി ഒരു കെട്ടിടം മാത്രമാണ്, ശരിയാണ്. 

മുസ്‌ലിംകൾക്ക് എവിടെയും പളളിയെന്ന കെട്ടിടം നിർമ്മിക്കാം.

മുസ്‌ലിംകൾക്ക് പള്ളി നിർമ്മിക്കാൻ പ്രത്യേക സ്ഥാനവും സ്ഥലവും തന്നെ വേണമെന്നില്ല. 

അതും ശരിയാണ്. 

പക്ഷെ ഇല്ലാക്കഥകൾ പറഞ്ഞ് അവകാശം സ്ഥാപിക്കുമ്പോൾ വിഷയം വേറെയാണ്. 

അളവുകോലുകൾ ചോദ്യം ചെയ്യപ്പെടുന്ന വിഷയമാണത്.

അത്തരം അവകാശവാദങ്ങൾ ശരിവെച്ചാൽ,  അത്തരം ഇല്ലാക്കഥകളെയും അവകാശവാദങ്ങളെയും ശരിവെക്കലായി മാറും. 

അളവുകോലുകളും യുക്തിയും മാറും. 

പിന്നീടങ്ങോട്ട് അത്തരക്കാർ പറയുന്ന, ആവശ്യപ്പെടുന്ന എന്തും സമ്മതിച്ചുകൊടുക്കേണ്ടി വരും. 

കാലിനടിയിൽ നിന്നും മണ്ണ് ഒലിച്ചുപോകാൻ സ്വയം വഴിയൊരുക്കുന്ന പണിയാവും അത്.

ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കുന്ന അതേ പണി.

അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്ന, ഇല്ലായ്മ ചെയ്യാനുള്ള പണി.

********

ഇനി വഖഫ് എന്നത് എന്താണ് എന്നത്.

പളളി വെറുമൊരു കെട്ടിടമാണ്, എവിടെയും എങ്ങനേയും എപ്പോഴും പ്രത്യേക സ്ഥാനവും സ്ഥലവും പൂജകളും പ്രതിഷ്ഠാപരിപാടികളും ഇല്ലാതെ സ്ഥാപിക്കാൻ സാധിക്കും എന്നത് എങ്ങിനെ വഖഫ് ഉണ്ട് എന്നത് കൊണ്ട് തെറ്റും, കടകവിരുദ്ധമാവും? 

നിങൾ എന്തൊക്കെയൊ കൂട്ടിക്കുഴക്കുന്നു. 

ചോദിക്കുന്നവന് എന്തും പരസ്പരബന്ധമില്ലാതെ ചോദിക്കാം. 

പ്രത്യേകിച്ചും കൃത്യമായ വിവരമില്ലാതെ, തെറ്റിദ്ധാരണയെ മാത്രം ആയുധമാക്കി, തെറ്റിദ്ധാരണകൾ പരത്താൻ മാത്രം ഉദ്ദേശിച്ചുകൊണ്ട് ചോദിക്കുന്നവന് എന്തും എങ്ങനേയും ചോദിക്കാം. 

കുട്ടികളെ പോലെയും എന്തും എങ്ങനെയും ചോദിക്കാം. 

മുതിർന്നവർക്കും വിവരമുള്ളവർക്കും പലപ്പോഴും ഉത്തരംമുട്ടുന്ന, ഉത്തരമില്ലാത്ത ചോദ്യങ്ങൾ. 

ചോദ്യങ്ങളിലെ അർഥശൂന്യത കാരണം.

അതിന് തെളിവാണ് പലരും ഇതുപോലെ എപ്പോഴും ഉന്നയിച്ച് കൊണ്ടിരിക്കുന്ന ചോദ്യങ്ങൾ...

പക്ഷെ പലപ്പോഴും എന്തും ചോദിക്കുന്നവൻ്റെ നൂറ് ചോദ്യങ്ങൾക്ക് ഒരുത്തരം പോലും വേണ്ടിവരില്ല, നൽകാൻ കഴിഞ്ഞെന്ന് വരില്ല. 

ചോദിച്ചവൻ അതിനെ തൻ്റെ വിജയമായി കണക്കാക്കിയാൽ ഒന്ന് ചെയ്യാൻ പറ്റില്ല.

എന്നിരുന്നാലും, തൽക്കാലം താങ്കളുടെ തെറ്റിദ്ധാരണ നീക്കാൻ വേണ്ടി മാത്രം ഉത്തരം നൽകാൻ ശ്രമിക്കാം.

വഖഫ് എന്നാൽ എന്ത് എന്നത് മേൽപറഞ്ഞ വിഷയവുമായി ബന്ധമുള്ള കാര്യമോ മേൽപറഞ്ഞ വിഷയവുമായി കൂട്ടിക്കെട്ടി പറയേണ്ട കാര്യമോ അല്ല.

വഖഫ് എന്നത് വിശ്വാസികളായ മുസ്‌ലിംകൾ പള്ളിക്കും പൊതുആവശ്യങ്ങൾക്കും വേണ്ടി മാറ്റിവെക്കുന്ന എന്തുമാണ്. 

മേല്പറഞ്ഞത് പോലെ എന്തും ഏത് സ്ഥലവും കെട്ടിടവും അങ്ങനെ വഖഫ് ചെയ്യാം. 

വഖഫ് ചെയ്താൽ എന്നെന്നേക്കും അക്കാര്യത്തിന് വേണ്ടി ഉള്ളതാണ്. 

വഖഫ് എന്നാ ൽ എന്നെന്നേക്കുമാണ് എന്നതിൽ എന്താണ് ഇത്രയ്ക്ക് കുണ്ഡിതപ്പെടാനുള്ളത്. 

ഏത് വില്പന രേഖയും ഉടമ്പടിയും സംഗതിയും അങ്ങനെ തന്നെയല്ലേ?

ആ ഇടപാട് സംബന്ധമായ നിയമം അനുശാസിക്കുന്നത് അങ്ങനെയാണെങ്കിൽ. 

മറിച്ചൊന്നും രേഖയിൽ കൃത്യമായി എഴുതി വെച്ചിട്ടില്ലെങ്കിൽ പ്രത്യേകിച്ചും. 

വഖഫിൻ്റെ കാര്യത്തിൽ മരിച്ചൊന്നും എഴുതി വെക്കാൻ പറ്റില്ല. 

വഖഫ് പൊതുആവശ്യത്തിനസ്യത് കൊണ്ട് വ്യക്തിപരമായ താൽപര്യങ്ങൾ അവിടെ എന്നെന്നേക്കുമായി നിന്നു. 

നിന്നു, നിർത്തി എന്നത് തന്നെയാണ് വഖഫ് എന്ന വാക്കിൻ്റെ അർത്ഥം തന്നെയും

ഞാൻ ഒരു സാധനം നിങ്ങൾക്ക് വിറ്റാലും എഴുതിത്തന്നാലും എല്ലാം അങ്ങനെ തന്നെയല്ലേ? 

അതും എന്നെന്നേക്കും ആയിത്തന്നെയല്ലേ? 

ഒരു വ്യത്യാസം മാത്രം. 

ഞാനും നിങ്ങളും വ്യക്തികൾ ആയത് കൊണ്ട് എന്നിൽ നിന്ന് വാങ്ങിയ സാധനം നിങ്ങൾക്ക് വീണ്ടും എന്തും ചെയ്യാം. അഥവാ വിൽക്കാം, വാടകക്ക് കൊടുക്കാം. 

വഖഫ് ചെയ്യപ്പെട്ടത് ഒരു വ്യക്തിക്ക് അല്ലാത്തത് കൊണ്ട്, പൊതു ആവശ്യത്തിന് ആയത് കൊണ്ട് ഒരു വ്യക്തി സ്വന്തം ആവശ്യത്തിന് വേണ്ടി കൈമാറുന്നത് പോലെ കൈമാറിക്കൂട. 

വഖഫ് കമ്മിറ്റിക്ക് മാത്രം പള്ളിക്കും പൊതുആവശ്യത്തിന് വേണ്ടി ഉപയോഗിക്കാം, എന്തെങ്കിലും ചെയ്യാൻ

അത്രയേ ഉള്ളൂ. 

അതുകൊണ്ട് മേൽപറഞ്ഞ കാര്യം: മുസ്‌ലിംകൾക്ക് എവിടെയും എങ്ങനേയും പള്ളി നിർമ്മിക്കാം, പളളി നിർമ്മിക്കുന്നതിന് പ്രത്യേക സ്ഥലമോ സ്ഥാനമോ സമയമോ പ്രതിഷ്ഠയോ പൂജാപരിപാടികളോ വേണ്ടതില്ല എന്ന് പറഞ്ഞത് എങ്ങിനെ വഖഫ് എന്നതുണ്ട് എന്നത് കൊണ്ട് ഖണ്ഡിക്കപ്പെടും?

വഖഫ് എന്നതുണ്ട് എന്നത് കൊണ്ട് പള്ളി എങ്ങനേയും നിർമ്മിക്കാം, പളളി നിർമ്മിക്കുന്നതിന് പ്രത്യേക സ്ഥലമോ സ്ഥാനമോ സമയമോ പ്രതിഷ്ഠയോ പൂജാപരിപാടികളോ വേണ്ടതില്ല എന്നത് എങ്ങനെ തെറ്റാവും, കടകവിരുദ്ധമാവും?


കഅബയിലേക്ക് തിരിഞ്ഞുനിന്ന് നിസ്കരിക്കുന്നത് എന്തുകൊണ്ട്?

കഅബയിലേക്ക് തിരിഞ്ഞുനിന്ന് നിസ്കരിക്കുന്നത് എന്തുകൊണ്ട്? 

(വിമർശിക്കുമ്പോഴും അനുകൂലിക്കുമ്പോഴും വസ്തുതാപരമായിരിക്കണം, സത്യസന്ധമായിരിക്കണം. പാതിവിവരം വെച്ചും ഇല്ലാത്തതും ഊതിവീർപ്പിച്ച് തെറ്റിദ്ധാരണകൾ പറഞ്ഞും പരത്തിയും ഉണ്ടാക്കിയും ആയിരിക്കരുത്. എന്നതുകൊണ്ട് മാത്രമുള്ള വിശദീകരണം).

ഇസ്‌ലാം, അഥവാ അല്ലാഹു അങ്ങനെ ആവശ്യപ്പെട്ടു, അതുകൊണ്ട് അനുസരണവും സമർപ്പണവും പോലെ ചെയ്യുന്നു. 

അതിനപ്പുറം ഒന്നുമില്ല.

ഇസ്‌ലാം എന്നാൽ തന്നെ അനുസരണം സമർപ്പണം എന്നാണല്ലോ?

ആ അനുസരണവും സമർപ്പണവും മാത്രം ഇവിടെയും. 

അത്രമാത്രം.

എങ്ങോട്ടായലും മനുഷ്യന് മുഖംതിരിക്കണം.

മുഖമുള്ള കാലത്തോളം ഏതെങ്കിലും ഒരു ദിശയിലേക്ക് മുഖം നിൽക്കും.

ദിശയുള്ളവന് മുഖവും മുഖമുള്ളവന് ദിശയും ഉണ്ടാവുക സ്വാഭാവികം.

എങ്കിൽ, തങ്ങൾ വിശ്വസിക്കുന്ന ദൈവം പറഞ്ഞ ദിശയിൽ തന്നെ ആയിക്കോട്ടെ മുഖംതിരിക്കുന്നത് എന്ന നിലക്ക് മാത്രം കഅബയുടെ ദിശയിലേക്ക് അനുസരണപൂർവ്വം.

പ്രത്യേകിച്ചും കൂട്ടമായി നിന്നുചെയ്യുന്ന കാര്യങ്ങൾ (നിസ്കാരം) നടത്തുമ്പോൾ എല്ലാവരും ഒരേയൊരു ദിശയിലേക്ക് മുഖമിട്ട് നിന്ന് ഒരുമയോടെ തന്നെ ചെയുക എന്ന നിലക്ക്. 

അച്ചടക്കവും ശ്രദ്ധേയും രൂപപ്പെടാൻ, അച്ചടക്കമില്ലായ്മയും ശ്രദ്ധമാറലും തടയാൻ. 

ആരെങ്കിലും എപ്പോഴെങ്കിലും എന്തെങ്കിലും എവിടെനിന്നെങ്കിലും പറയുംപോലെ അല്ല ഇസ്ലാമിലും മുസ്‌ലിംകൾക്കും സംഗതി എന്നതിനാൽ.

അല്ലാതെ, കഅബയിലേക്ക് തിരിഞ്ഞാൽ വേറെ എന്തെങ്കിലും തരം പുണ്യമുണ്ടെന്നത് കൊണ്ടോ, ദൈവം ഏതെങ്കിലും ദിശയിൽ മാത്രം എന്നതുകൊണ്ടോ, അല്ലെങ്കിൽ ദൈവം കഅബയിൽ മാത്രം പ്രത്യേകിച്ച് നിലകൊള്ളുന്നു എന്ന് കരുതുന്നത് കൊണ്ടോ അല്ല. 

അങ്ങനെ കഅബയിൽ മാത്രമായി ദൈവം കൂടുതലുണ്ടെന്ന് വിശ്വസിക്കാൻ എവിടെയെങ്കിലും എങ്ങനെയെങ്കിലും മുസ്ലിംകൾ നിർദേശിക്കപ്പെട്ടതോ പഠിപ്പിക്കപ്പെട്ടതോ അല്ല. 

എവിടെയെങ്കിലും മാത്രമായി, എപ്പോഴെങ്കിലും മാത്രമായി കൂടുന്നതും കുറയുന്നതുമായ സംഗതിയല്ല ഇസ്‌ലാമികമായി ദൈവം എന്ന അല്ലാഹു. 

എല്ലായിടത്തും എപ്പോഴും ഒരുപോലെ മാത്രം ദൈവം എന്ന അല്ലാഹു.

കഅബയിലേക്ക് തിരിയുന്നതിന് മുൻപ് ഫലസ്തീനിലുള്ള മസ്ജിദുൽ അഖ്സയിലേക്ക് തിരിഞ്ഞായിരുന്നു മുസ്ലിംകൾ മുഹമ്മദ് നബിയുടെ ആദ്യകാലത്ത് നിസ്കരിച്ചത്.

പിന്നീടത് മാറ്റി. മുഹമ്മദ് നബിയുടെ കാലത്ത് തന്നെ മാറ്റി.

അങ്ങനെ മാറ്റാവുന്നതേയുള്ളൂ, മാറാവുന്നതേയുള്ളൂ ദിശ എന്നതിനാൽ മാറ്റി.

ഖുർആൻ തന്നെ അത് സംശയത്തിന് സ്ഥാനമില്ലാത്ത വിധം വ്യക്തമാക്കുന്നു.

"കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നിങ്ങളുടെ മുഖം തിരിക്കുന്നതിലല്ല പുണ്യം." (ഖുർആൻ) എന്ന് ഖുർആൻ പ്രഖ്യാപിക്കുന്നത് പോലെ തന്നെ ദിശ എളുപ്പം മാറ്റി.

"എങ്ങോട്ട് നിങ്ങളുടെ മുഖം തിരിഞ്ഞാലും (തിരിച്ചാലും) അവിടെയൊക്കെ ദൈവത്തിൻ്റെ പ്രീതി (മുഖം) ഉണ്ട്." (ഖുർആൻ)

"തീർച്ചയായും മനുഷ്യർക്ക് വേണ്ടി ആദ്യമായി വെക്കപ്പെട്ട ഗേഹം അത് അനുഗ്രഹീത മക്കയിലുള്ള ഗേഹമാണ്." (ഖുർആൻ) എന്നത് കൊണ്ട് കൂടി ഖിബ്ല എന്ന ദിശമാറി, ദിശമാറ്റി.

"വിവരമില്ലാത്തവർ (ബുദ്ധിയുറക്കാത്തവർ/വിഡ്ഢികൾ)  ചോദിക്കുന്നു: അവർ (മുസ്ലിംകൾ) ആദ്യമുണ്ടായിരുന്ന ഖിബ്ലയിൽ നിന്ന് (ദിശയിൽ നിന്ന്) (അൽഅഖ്‌സയുടെ ദിശയിൽ നിന്ന്) അവരെ തിരിച്ചുകളഞ്ഞതെന്ത്? (ഖുർആൻ)

"നീ പറയുക: കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിനുള്ളതാണ് (ഒരുപോലെയാണ്). എങ്ങോട്ട് നിങൾ തിരിഞ്ഞാലും അവിടെയൊക്കെയും ദൈവപ്രീതിയുണ്ട് (ദൈവത്തിൻ്റെ മുഖമുണ്ട്)". (ഖുർആൻ)

അല്ലാതെ, കഅബയിൽ മാത്രമായും, കഅബയിൽ പ്രത്യേകിച്ചും അല്ലാഹു കുടിയിരിക്കുന്നത് കൊണ്ടല്ല കഅബയിലേക്ക് തന്നെ തിരിഞ്ഞുനിന്ന് നിസ്‌കരിക്കുന്നത്.

മേല്പറഞ്ഞ സൂക്തങ്ങൾ കൃത്യമായും അത് വ്യക്തമാക്കുന്നു: അതിനാൽ തന്നെ അല്ലാഹു എന്ന ദൈവം കഅ്ബയിൽ മാത്രമായി കുടിയിരിക്കുന്നത് കൊണ്ടല്ല കഅബയിലേക്ക് തന്നെ തിരിഞ്ഞുനിന്ന് നിസ്‌കരിക്കുന്നത് എന്നതിന് വേറെ തെളിവുകൾ ആവശ്യമില്ല. 

ഒരു ദിശ. 

ദൈവം കല്പിച്ച ദിശ. 

അത്രമാത്രം.

ദൈവം എവിടെയെങ്കിലും മാത്രമായി കുടിയിരിക്കുന്നു എന്ന വിശ്വാസം ഇസ്ലാമികമല്ല, ഒപ്പം തീർത്തും ഇസ്‌ലാമികവിരുദ്ധവുമാണ്, അങ്ങനെയൊരു വിശ്വാസം ലോകത്തെവിടെയും ഉള്ള മുസ്ലിംകൾക്കില്ല.

മുസ്ലിംകൾ ഒരു കാലത്തും ഒരിടത്തും ദൈവത്തെ കുടിയിരുത്താൻ വേണ്ടി പള്ളികൾ സ്ഥാപിക്കാറില്ല. 

നിസ്കരിക്കാൻ വേണ്ടി പൊതുവായ ഒഴിഞ്ഞൊരിടം എന്ന നിലക്കാതെ പളളി സ്ഥാപിക്കാറില്ല.

*****"

ചോദ്യം വീണ്ടും: കഅബയെ അല്ലാഹുവിൻ്റെ ഭവനം എന്ന നിലക്ക് ഖുർആൻ പരിചയപ്പെടുത്തുന്നുണ്ടല്ലോ?

ശരിയാണ്.

"തീർച്ചയായും മനുഷ്യർക്ക് വേണ്ടി ആദ്യമായി വെക്കപ്പെട്ട ഗേഹം അത് അനുഗ്രഹീത മക്കയിലുള്ള ഗേഹമാണ് (ഖുർആൻ) 

ഈ അർത്ഥത്തിലാണ് മക്കയിലുള്ള കഅബയെ ദൈവത്തിൻ്റെ ഗേഹം എന്ന് കൂടി പറയുന്നത്. 

അല്ലാഹുവിൻ്റേത് തന്നെയാണല്ലോ ഭൂമിയും സർവ്വ പ്രപഞ്ചങ്ങളും. പിന്നെ കഅബ മാത്രം അല്ലുവിൻ്റേത് ആകാനില്ലല്ലോ?

"റബ്ബുൽ ആലമീനാ"ണ് അല്ലാഹു. 

എന്നുവെച്ചാൽ സർവ്വലോകങ്ങളുടെയും ഉടമസ്ഥൻ/നാഥൻ അല്ലാഹു. 

അതുപോലെ തന്നെയെയുള്ളൂ "റബ്ബുൽ കഅബ" എന്നതും. കഅബയുടെ ഉടമസ്ഥൻ/നാഥൻ.

ജനങ്ങൾക്ക് ദൈവത്തെ ആരാധിക്കാൻ വേണ്ടി ഉണ്ടായ ആദ്യഭവനം എന്ന് മുസ്ലിംകൾ കണക്കാക്കുന്ന, ഇസ്‌ലാം അവകാശപ്പെടുന്ന ദൈവത്തിൻ്റെ ഭവനം കഅബ. 

എബ്രഹാമും ഇഷ്മയേലും കൂടി സ്ഥാപിച്ചത് എന്ന് ഖുർആൻ അവകാശപ്പെടുന്ന ഭവനം.

അല്ലാതെ ദൈവം പ്രത്യേകമായി കുടിയിരിക്കുന്ന, ദൈവത്തെ പ്രത്യേകമായി കുടിയിരുത്തിയ ഭവനം കഅബ എന്ന നിലക്കല്ല. 

കഅബയടങ്ങുന്ന ഒരു പള്ളിയിലും മുസ്‌ലിംകൾക്ക് പ്രത്യേക പൂജാരിയോ തന്ത്രിയോ പൂജയോ ഇല്ല. 

എല്ലാ പള്ളികളിലും ഉള്ളതും വിശ്വാസികൾ ചെയ്യുന്നതും ഒന്ന്. 

നിസ്‌കരിക്കുക. വെറുതേ ഒറ്റക്ക് പ്രാർത്ഥിച്ച് (ഭജിച്ച്) ഇരിക്കുക (ഇഅതികാഫ്).

എല്ലാ പള്ളികളും ഒരുപോലെ ഒരുതരം ബിംബങ്ങളും പുരോഹിതനും ഇല്ലാത്ത തുറന്ന, ഒഴിഞ്ഞ ഇടങ്ങൾ മാത്രം. 

ഒഴിഞ്ഞ ഒരിടം ആയിരിക്കണം എന്നല്ലാതെ, പള്ളി ഇങ്ങനെ ആയിരിക്കണം, ഇങ്ങനെ ആയിരിക്കരുത് എന്നില്ല.

അതുകൊണ്ട് തന്നെ ഇസ്‌ലാമികമായി മുസ്‌ലിംകൾക്ക് എവിടെയും എങ്ങനേയും പള്ളികൾ സ്ഥാപിക്കാം. 

പള്ളി സ്ഥാപിക്കാനും പരിപാലിക്കാനും പ്രത്യേക യോഗ്യതകൾ ഇല്ല. 

പള്ളി നിർമ്മിക്കാൻ പ്രത്യേക പുണ്യസ്ഥലവും സ്ഥാനവും ആളുകളും എന്നതില്ല, വേണ്ടതില്ല.

പള്ളി സ്ഥാപിക്കാൻ ഒരു പുരോഹിതനും പുരോഹിതൻ നടത്തുന്ന പ്രത്യേക പൂജാപരിപാടികളും വേണ്ടതില്ല. 

പള്ളി സ്ഥാപിക്കാൻ പ്രത്യേക സമയം നോക്കലും സ്ഥാനം നോക്കലും ഇല്ല.

പള്ളി ആർക്കും നിർമ്മിക്കാം, പരിപാലിക്കാം. ഒരൊറ്റ യോഗ്യത മാത്രം: 

"അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുന്ന ഇടം (പള്ളികൾ) നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്: (ഏകദൈവമായ) അല്ലാഹുവിലും പാരത്രികതയിലും വിശ്വസിക്കുന്നവനും സക്കാത്ത് നൽകുന്നവനും ജീവിതത്തിൽ സന്മാർഗ്ഗം സൂക്ഷിക്കുന്നവനും അല്ലാഹുവിനെ യല്ലാതെ മറ്റൊന്നിനെയും ആരെയും പേടിക്കാത്തവനും" (ഖുർആൻ: സൂറ: അത്തൗബ).

ഇതാണ്, ഇത്രയാണ് മസ്ജിദ് (സാഷ്ടാംഗം നമിക്കുന്ന ഇടം) മാത്രമായ പള്ളി നിർമ്മിക്കാനും പരിപാലിക്കാനും വേണ്ട യോഗ്യത. 

*******

എന്നിട്ടും എന്തുകൊണ്ട് കഅബയിലേക്ക് തന്നെ തിരിഞ്ഞുനിന്ന് നിസ്‌കരിക്കുന്നു എന്നത് ഒന്നുകൂടി വിശദീകരിച്ച് പറഞ്ഞാൽ: 

ഇസ്‌ലാം കൃത്യമായും ആവശ്യപ്പെടുന്ന, പ്രതിനിധാനം ചെയ്യുന്ന ഏകീകരണത്തിൻ്റെയും ഏകീഭാവത്തിൻ്റെയും ഭാഗമായി അങ്ങനെ ചെയ്യുന്നു, അങ്ങനെ ചെയ്യാൻ ഇസ്‌ലാം പറയുന്നു എന്ന് മാത്രം പറയാം. 

ഏകദൈവത്വം, അഥവാ ഇസ്‌ലാം നിശ്ചയിച്ച ഏകദൈവവിശ്വാസം മുസ്ലിംകളിലെ ഏകീഭാവം കൂടി ഉദ്ദേശിച്ചുള്ളതാണ് എന്ന് പറയാം.

എല്ലാ കാര്യങ്ങളും ഏകീകരിക്കുന്നതും ഏകീഭവിപ്പിക്കുന്നതും അതുകൊണ്ട് മാത്രം. 

കഅബയിലേക്ക് തിരിയുന്നതും അത്തരം ഏകീകരണത്തിൻ്റെയും ഏകീഭാവത്തിൻ്റെയും ഭാഗം.

ഏകീകരണവും ഏകീഭാവവും എല്ലാ മേഖലയിലും എല്ലായിടത്തും ഇസ്‌ലാം ഉണ്ടാക്കിയിട്ടുണ്ട് എന്നതും ഇസ്‌ലാം നിശ്ചയിച്ച ഏത് കാര്യവും എടുത്തുനോക്കിയാൽ മനസ്സിലാവും.

ഒരേ മാസം തന്നെ (റമദാനിൽ തന്നെ) ലോകത്തെ എല്ലാ മുസ്ലിംകളും എല്ലായിടത്തും നോമ്പ് നിർബന്ധമായും എടുക്കുന്നൂ എന്ന ഏകീകരണം. 

ജീവിതത്തിൽ ഒരിക്കൽ സാഹിക്കുമെങ്കിൽ നിർബന്ധമായും ചെയ്യേണ്ടുന്ന ഹജ്ജ് ഒരോവർഷവും ഒരേയൊരിടത്ത് ചെന്ന്, ഒരേമാസം, ഒരേസമയം തന്നെ ചെയ്യണം എന്ന ഏകീകരണം, 

ലോകത്തെല്ലാവർക്കും ഒരേ പോലെ തന്നെ ദിവസവും അഞ്ചുനേരം നിസ്കാരം നിർബന്ധം എന്ന ഏകീകരണം.

ലോകത്തെ എല്ലാവർക്കും ഒരുപോലെ ഒരേരീതിയിൽ തന്നെ സക്കാത്തത്തും നിർബന്ധം എന്ന ഏകീകരണം.

വിശ്വാസത്തിനും മുസ്‌ലിം ആകുന്നതിനും ഏറ്റവും ആദ്യം ചെയ്യേണ്ട ശഹാദത്ത് കലിമയും എല്ലാവർക്കും എല്ലായിടത്തും ഒരുപോലെ ഒന്ന് തന്നെ എന്ന ഏകീകരണം.

വെള്ളിയാഴ്ച ജുമുഅ എല്ലായിടത്തും ഒരുപോലെ എന്ന ഏകീകരണം.

ഹലാലും ഹറാമും എല്ലാം എല്ലായിടത്തും ഒരുപോലെ എന്ന ഏകീകരണം, ഏകീഭാവൻ.

ഇത്രയേ ഉള്ളൂ കഅബയിലേക്ക് തിരിഞ്ഞുനിന്ന് നിസ്കരിക്കുന്നതിൻ്റെ കാര്യവും. 

ഏകീകരണം. 

ഏകീഭാവം.

ഏകദൈവവിശ്വാസം ജീവിതത്തിലും സമൂഹത്തിനും നൽകുന്ന ഏകത്വം, ഏകീകരണം, ഏകീഭാവം.

വെറും സങ്കൽപികവും കാല്പനികവുമായി മാത്രം എന്തെങ്കിലും പറഞ്ഞുപോവുക, വിശ്വസിപ്പിക്കുക എന്നത് മാത്രമല്ല ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഇസ്‌ലാം ആ ഏകദൈവവിശ്വാസം കൊണ്ട് ചെയ്യുന്നത്, വിശ്വാസികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത് എന്നർത്ഥം


Tuesday, February 4, 2025

മുസ്‌ലിംപള്ളി ഒരു ദേവാലയമല്ല. ദൈവത്തെ പ്രതിഷ്ഠിച്ച ഇടമല്ല.

മുസ്‌ലിം പള്ളികൾ ദൈവത്തെ പ്രതിഷ്ഠിച്ച ഇടമല്ല. 

എവിടെയെങ്കിലും പ്രതിഷ്ഠിക്കപ്പെടുന്ന സംഗതിയല്ല മുസ്‌ലിംകൾക്ക് ദൈവം. 

മുസ്ലിംകൾ സങ്കൽപിക്കുന്ന ദൈവത്തിന് എവിടെയെങ്കിലും താമസിക്കേണ്ടതില്ല, കുടിയിരിക്കേണ്ടതില്ല. 

അതുകൊണ്ട് തന്നെ എവിടെയെങ്കിലും ആ ദൈവത്തെ മുസ്‌ലിംകൾക്ക് താമസിപ്പിക്കേണ്ടതില്ല, കുടിയിരിപ്പിക്കേണ്ടതില്ല.

പള്ളിയെന്ന പേരോ ദേവാലയം എന്ന പേരോ മസ്ജിദ് എന്ന വാക്കിന് പകരമായ ശരിയായ വാക്കോ പേരോ അല്ല.

സാഷ്ടാംഗം നടത്തുന്ന, നടത്താനാവുന്ന ഇടം എന്നേയുള്ളൂ മസ്ജിദ് എന്ന വാക്കിന് അർത്ഥം.

ഭൂമിയിലെവിടെ വെച്ചും നടത്താവുന്ന സാഷ്ടാംഗത്തിന് (നിസ്കാരത്തിന്) സൗകര്യമേർപ്പെടുന്ന ഒരു സ്ഥലം മാത്രം പള്ളി. 

ഒരു പള്ളിയിലും പ്രത്യേകിച്ച് ദൈവികസാന്നിധ്യം കൂടുതലോ കുറവോ ഇല്ല. 

പള്ളി എന്ന നിസ്കാരത്തിനുള്ള സ്ഥലസൗകര്യം എവിടെയും എപ്പോഴും ആവാം, സ്ഥാപിക്കാം. 

പള്ളിക്ക് യോജിക്കാത്ത ഒരു സ്ഥലവും ഇല്ല.

പള്ളിക്ക് പ്രത്യേകിച്ച് യോജിച്ച സ്ഥലവും ഇല്ല

എല്ലാ ഇടവും പോലെ ഒരിടം മാത്രം പള്ളി. 

ഭൂമി മുഴുവനും തന്നെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം സാഷ്ടാംഗം നടത്താനാവുന്ന ഇടം, അഥവാ പളളി.

പള്ളി മാത്രം ഒരു ദേവാലയമല്ല.

പള്ളി ഒരു ദേവാലയമല്ല.

ഭൂമിയിൽ എവിടെവെച്ചും എന്നപോലെ സാഷ്ടാംഗം നടത്താനാവുന്ന ഒരിടം മാത്രം മുസ്‌ലിംപള്ളി.

ഭൂമിയും പ്രപഞ്ചവും തന്നെയല്ലാത്ത ദേവാലയമില്ല, സാഷ്ടാംഗം നടത്താനാവുന്ന ഇടമില്ല.

പ്രാപഞ്ചികതയിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദൈവമേ ഉള്ളൂ.

പ്രാപഞ്ചികതയിൽ മുഴുവൻ പ്രതിഷ്ടിക്കപ്പെടാവുന്ന ദൈവമേ ഉള്ളൂ.

Monday, February 3, 2025

ബിംബങ്ങളിൽ കുടുങ്ങുന്നവരുടെ കാര്യം.

തന്നിലുള്ളത് എന്ന് മാത്രം പറഞ്ഞാൽ മതി. 

എല്ലായിടത്തും ഉള്ളത് എന്നും പറഞ്ഞാൽ മതി. 

തനിക്ക് മനസ്സിലാവാത്തത് എന്ന് മാത്രം പറഞ്ഞാൽ മതി.

നമുക്കറിയാത്തതിന് നാം ഉണ്ടാക്കിയ, കണ്ടെത്തിയ പേരും പ്രതീകവും ബിംബവും കോണിപ്പടിയും തന്നെ ദൈവം എന്ന വാക്കും പേരും പോലും. 

അറിയാത്തത് അറിയുന്നുവെന്ന് വരുത്തുന്ന ബിംബം, കോണിപ്പടി, പ്രതീകം.

അറിയാത്തത് അറിയാൻ ഉപയോഗപ്പെടേണ്ട ബിംബം, കോണിപ്പടി, പ്രതീകം.

തളരുന്നവന് തല ചായ്ക്കണം, തല ചായ്ക്കാൻ തലയിണ വേണം. 

അത്രയേ ഉള്ളൂ ബിംബങ്ങളും പേരുകളും ഒക്കെ. 

കണ്ണുകൾ പുറത്തേക്ക് മാത്രം നോക്കുന്നു, പുറത്തുള്ളത് മാത്രം കാണുന്നു. 

അതിനാൽ തന്നെ തനിക്ക് പുറത്ത് മാത്രമേ അവന് എന്തും കാണാൻ കഴിയൂ.  

ദൈവത്തെയും അങ്ങനെ പുറത്ത് മാത്രമേ അവന് നോക്കാനും കാണാനും കഴിയുന്നുള്ളൂ. 

ബിംബങ്ങളെ പുറത്ത് ആരോപിക്കാനും ഉണ്ടാക്കാനും സാധിക്കുന്നത് അപ്പടി മാത്രം. 

നീളം കുറഞ്ഞവൻ ഉയരങ്ങളിൽ എത്താനും തൊടാനും കോണിയുടെ സഹായം തേടുന്നു. 

അങ്ങനെ തലച്ചോറ് ക്ഷീണിക്കുന്നവർ ബിംബങ്ങളെ തങ്ങൾക്കുള്ള കോണിപ്പടികളാക്കുന്നു. അല്ലെങ്കിൽ കോണിപ്പടികൾ ആക്കാൻ ശ്രമിക്കുന്നു

പലപ്പോഴും കോണിപ്പടിയിലൂടെ കയറിപ്പോകാതെ അവർ അത്തരം കോണിപ്പടിയിൽ തന്നെ കിടന്നുറങ്ങുന്നു, 

അതും പോരാഞ്ഞ്, അവർ കോണിപ്പടി മാത്രം തന്നെ അവരുടെ ലക്ഷ്യവും മാർഗവും എന്നുമാക്കുമാറാവുന്നു. 

യഥാർത്ഥത്തിൽ കോണിപ്പടിയിലൂടെ കയറി എത്തേണ്ട മറ്റ് ലക്ഷ്യങ്ങൾ അവർ മറന്നുപോകുന്നു, വേണ്ടെന്ന് വെക്കുന്നു. 

പപ്പടംവാങ്ങാൻ പോയ കുട്ടി, പോയ വഴിയിൽ ജാലവിദ്യക്കാരനെ കണ്ട്, പപ്പടം വാങ്ങാൻ അയച്ച അമ്മയെ മറന്ന്, പപ്പടം വാങ്ങുന്ന കാര്യമേ മറന്ന്, ജാലവിദ്യക്കാരൻ്റെ പിന്നാലെ പോകുന്നത് പോലെ മാത്രം അന്വേഷണവും ഭക്തിയുമായി ബന്ധപ്പെട്ട കാര്യങൾ, ബിംബങ്ങൾ.

അത് തന്നെ ബിംബങ്ങളിൽ കുടുങ്ങുന്നവരുടെ കാര്യം  

Sunday, February 2, 2025

പരബ്രഹ്മം, അല്ലാഹു. ആർക്കും ഒന്നുമറിയില്ല. സാമാന്യയുക്തിക്ക് വഴങ്ങുന്നതാണ് സത്യം.

സത്യത്തെ എന്തിനാണ് കെട്ടിക്കുടുക്കുന്നതും കാല്പനികവൽക്കരിക്കുന്നതും? 

ഒന്നുകിൽ അങ്ങനെയൊരു സത്യം ഇല്ലാത്തത് കൊണ്ട്. 

അല്ലെങ്കിൽ, ചിലരുടെ നിക്ഷിപ്തതാത്പര്യ നിവാരണത്തിന്. 

ഇടയാളൻമാരെയും അവകാശവാദങ്ങളെയും വെച്ച് പാവം ജനങ്ങളെ ചൂഷണം ചെയ്യാൻ.

മൂത്രം കൊടുത്ത് തീർത്ഥം എന്ന് പറയാൻ.

സാമാന്യയുക്തിക്ക് വഴങ്ങുന്നത് മാത്രമാണ് സത്യം.

സാമാന്യയിക്തിക്ക് വഴങ്ങുന്ന സത്യം മാത്രമേ സാമാന്യജനങ്ങൾക്ക് ബാധകമാകേണ്ടതുള്ളൂ. 

വെള്ളവും വായുവും വെളിച്ചവും പോലെ. 

എല്ലാവർക്കും അവരവരുടെ വിതാനത്തിനനുസരിച്ച്. 

എല്ലാവർക്കും ഒരുപോലെ ലളിതമായി അകത്താക്കാവുന്നത്, അനുഭവിക്കാനാവുന്നത്.

സത്യത്തിൻ്റെ കാര്യത്തിൽ വിടുവായിത്തങ്ങൾ ഒഴിവാക്കേണ്ടതാണ്.

********

ബ്രഹ്മം, പരബ്രഹ്മം, അല്ലാഹു.

ആർക്കും ഒന്നുമറിയില്ല.

എല്ലാവർക്കും വെറും കേട്ടുകേൾവി മാത്രമായ പേര്

*******

പ്രതീക്ഷകളിൽ അടയിരിക്കുന്നതാണ് വിശ്വാസങ്ങൾ. 

ആൾബലമല്ല ശരിയെ ശരിയാക്കുന്നത്. 

ഹജ്ജായാലും കുംഭമേളയായാലും കൂടുതലാളുകൾ പങ്കെടുക്കുന്നുവെന്നതല്ല അതിനെ ശരിയാക്കുന്നത്. 

എന്താണത്, 

എന്തിനാണത്, 

എന്തിനെയത് പ്രതിനിധീകരിക്കുന്നു, 

എന്ത് കാര്യം 

എന്നിത്യാതികളെ ആശ്രയിച്ചിരിക്കുന്നു ശരി. 

മരീചികകൾ ഒഴിവാക്കുന്ന വിവരത്തിനും വിവേകത്തിനുമല്ല, 

മരീചികകളിലടയിരിക്കുന്ന വിവരക്കേടിനും വിഡ്ഢിത്തത്തിനുമാണ് 

എല്ലാ കാലവും ആൾബലം.

********

ഒരേയൊരു ചോദ്യം ചോദിച്ചോട്ടെ. 

ഈ കുംഭമേളയെ കുറിച്ചും, 

കുംഭമേളയിൽ എന്ത് നടക്കണം, നടത്തണം എന്നതിനെ കുറിച്ചും, 

കുംഭമേളക്ക് പങ്കെടുക്കാനും 

പങ്കെടുത്താലുള്ള പുണ്യത്തേക്കുറിച്ചും 

ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ 

എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ, നിർദ്ദേശമുണ്ടോ? 


Saturday, February 1, 2025

ശ്രീരാമനും ലക്ഷ്മണനും സീതയും മാംസം ഭുജിച്ചതിന് എത്രയോ തെളിവുകൾ.

ശ്രീരാമനും ലക്ഷ്മണനും സീതയും ഒക്കെ മാംസം ഭൂമിച്ചതിന് എത്രയോ തെളിവുകൾ. 

പോത്തും പന്നിയും മാനും ഉൾപ്പെടെയൂള്ളതിൻ്റെ മാംസം ഭൂജിച്ചതിന് തന്നെ ഏറെ തെളിവുകൾ.

രാമായണത്തിൽ തന്നെ അങ്ങിങ്ങ് ഒരുകുറേ ഇടങ്ങളിൽ.

അത്ഭുതപ്പെടാനൊന്നുമില്ല. 

ഭൂജിച്ചിരുന്നില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ.

മനുഷ്യൻ ആദ്യം മുതൽ വളർന്ന് പുരോഗമിച്ചത് ഇങ്ങനെയൊക്കെ തന്നെയാണ്. 

എന്ത് ഭക്ഷിക്കണം, എന്ത് ഭക്ഷിക്കരുത് എന്നത് മറ്റാരും നിശ്ചയിക്കേണ്ട കാര്യവുമല്ല. സാഹചര്യവും പറമ്പരായി കിട്ടിയ ശീലവും വൃത്തിയും ആരോഗ്യവും മാത്രം ന്യായമാക്കിയല്ലാതെ. 

എന്നിരിക്കെ, എന്തിനാണ് ബീഫിൻ്റെ പേരിൽ മാത്രം ഇവിടെ ഇത്രക്ക് കോലാഹലങ്ങളും കുഴപ്പങ്ങളുമൊക്കെ?

*******

ഗോ എന്നാൽ പശു. 

പശുവും എരുമയും പെണ്ണ്...

കാളയും പോത്തും മൂരിയും ആൺവർഗ്ഗം.

നിരോധിച്ചത്, അഥവാ നിരോധിക്കാൻ ലക്ഷ്യം വെച്ചത്, പെണ്ണായ പശുവെന്ന ഗോയുടെ വധം.

നേരിട്ട് നിരോധിച്ചതല്ല, പകരം ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശകതത്വങ്ങളിൽ, ഭാവിയിൽ പറ്റുമെങ്കിൽ ചെയ്യാനുള്ള ലക്ഷ്യങ്ങളായി നിർദ്ദേശിച്ചിട്ടുള്ളത്, ഉൾകൊള്ളിച്ചിട്ടുള്ളത്. ഗോവധനിരോധം. 

ഇന്ത്യ പ്രധാനമായും ഒരു കാർഷികരാജ്യമാണ്, പ്രത്യേകിച്ചും അക്കാലത്ത് ഇന്ത്യ പ്രധാനമായും ഒരു കാർഷികരാജ്യം മാത്രമായിരുന്നു, എന്നത് കൊണ്ടുകൂടിയായിരുന്നു മാർഗ്ഗനിർദ്ദേശകതത്വങ്ങളിൽ ഇങ്ങനെയൊരു ഗോവധനിരോധനലക്ഷ്യം നിർദ്ദേശമായി വെച്ചത്.

കോഴിയായാലും ആടായാലും  പെൺവർഗത്തെ (പൂവനെയും മുട്ടനെയും മാത്രമല്ലാതെ) പൊതുവെ ആരും അറുക്കാറും അവയുടെ ഇറച്ചി തിന്നാറുമില്ല.

**********

അല്ലെങ്കിലും, മനുഷ്യർക്കിടയിൽ പോലും പൊതുവെ യുദ്ധത്തിനും ഉപജീവനം തേടാനും മറ്റും പുറത്തുപോയി നാടുതെണ്ടി കൊല്ലുന്നതും കൊല്ലപ്പെടുന്നതും ആൺവർഗ്ഗമാണ്. 

പെൺവർഗ്ഗത്തെയും അവരിലൂടെ ഉണ്ടാവുന്ന പുതുതലമുറയായ കുട്ടികളെയും സംരക്ഷിക്കാൻ എന്തും പുരുഷവർഗ്ഗത്തിന് ചെയ്യേണ്ടിവന്നുകൊണ്ട്. 

പൊതുവെ പെൺവർഗ്ഗത്തെ സംരക്ഷിക്കാൻ. അതിലൂടെ മൊത്തം ജീവിതത്തെ സംരക്ഷിക്കാൻ.

********

"ന: സ്ത്രീ സ്വാതന്ത്ര്യമർഹതി" എന്നാൽ പെണ്ണ് അരക്ഷിതയാവരുത് എന്നുകൂടിയാണർത്ഥം. 

പെണ്ണ് എപ്പോഴും സുരക്ഷിതയാവണം, സംരക്ഷിക്കപ്പെടണം എന്നുകൂടിയാണ്  "ന: സ്ത്രീ സ്വാതന്ത്ര്യമർഹതി" എന്നതിനർത്ഥം.

അല്ലാതെ നാം ഇക്കാലത്ത് അർത്ഥമാക്കുന്ന കോലത്തിലുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് നിഷേധിക്കണം, പാടില്ല എന്ന അർത്ഥത്തിലല്ല "ന: സ്ത്രീ സ്വാതന്ത്ര്യമർഹതി"

സ്വാതന്ത്ര്യമെന്നാൽ പരിരക്ഷയും സുരക്ഷയും സംരക്ഷണവും ഇല്ലാത്ത, പരിരക്ഷയും സുരക്ഷയും സംരക്ഷണവും നഷ്ടപ്പെടുന്ന അവസ്ഥ എന്നുകൂടിയാണ് എന്നതിനാൽ മാത്രമാണ് "ന: സ്ത്രീ സ്വാതന്ത്ര്യമർഹതി".

സ്വന്തമായി, ചാരില്ലാതെ, നിരാശ്രയത്വത്തോടെ (independent ആയി) എല്ലാ കാര്യങ്ങളും നടത്തേണ്ടിയും നോക്കേണ്ടിയും വരുന്ന അവസ്ഥ കൂടിയാണ് സ്വാതന്ത്ര്യം.  

തൻ്റേത് മാത്രമല്ലാത്ത കാരണം കൊണ്ട് കൂടി ഗർഭധാരണം നടന്ന് കുട്ടികളെ വളര്ത്തേണ്ടിവരുന്ന ഒരു സ്ത്രീയും ഏത് നിയമപ്രകാരവും സ്വാതന്ത്ര്യം എന്ന പേരിൽ അങ്ങനെ കെണിഞ്ഞുകൂട, അരക്ഷിതയായിക്കൂട. 

ആധുനികകാലത്തെ നിയമങ്ങൾ പോലും സ്ത്രീ ആ വിധം അരക്ഷിതയാവാൻ അനുവദിക്കുന്നില്ല. 

"ന: സ്ത്രീ സ്വാതന്ത്ര്യമർഹതി" തന്നെയാണത്.

പ്രസവിക്കുന്ന, പാലൂട്ടുന്ന, കുട്ടികളെ വളർത്തേണ്ടി വരുന്ന പെണ്ണ് ആവിധം സ്വാതന്ത്ര്യമെന്ന പേരിൽ അരക്ഷിതയായിക്കൂട, കൊല്ലപ്പെട്ടുകൂട എന്നർത്ഥം.

പെണ്ണിന്, മനുഷ്യനായാലും മൃഗമായാലും, ഏതുവിധേനയും ഏത് പ്രായത്തിലും സുരക്ഷയും സംരക്ഷണവും ഏർപ്പെടുത്തിയിരിക്കണം എന്നർത്ഥം. 

പെൺവർഗ്ഗത്തെ സുരക്ഷിതയാക്കി സംരക്ഷിച്ച് നിർത്താനുള്ള ബാധ്യതയും ഉത്തരവാദിത്തവും ഏത് വിഭാഗത്തിലും അവളുടെ ഏത് ഘട്ടത്തിലും പുരുഷവർഗ്ഗത്തിനുണ്ട് എന്നർത്ഥം. 

യുദ്ധം ചെയ്തിട്ടായാലും, സ്വയം അരക്ഷിതനായിട്ടായാലും, കൊല്ലപ്പെട്ടുകൊണ്ടായാലും പുരുഷൻ പെണ്ണിനെ സംരക്ഷിച്ചുകൊള്ളണം എന്നർത്ഥം.

*******

അതുകൊണ്ട് തന്നെ പൊതുവെ ആരെങ്കിലും എവിടെയെങ്കിലും പെൺവർഗ്ഗത്തെ അറുക്കുകയും കൊല്ലുകയും പെൺവർഗ്ഗത്തിൻ്റെ ഇറച്ചി തിന്നുകയും ചെയ്യുന്നുണ്ടെങ്കിൽ, ഗോവധം (സ്ത്രീവധം) എന്ന പേരിലുള്ള ആ സംഗതിയെ ഇന്ത്യയിലും മറ്റെവിടെയും എതിർക്കാവുന്നതാണ്.

പക്ഷെ, ബീഫ് എന്നാൽ പെണ്ണായ പശുവിൻ്റെ ഇറച്ചിയല്ല. 

ആണായ പോത്തിൻ്റെയും മൂരിയുടെയും കാളയുടെയും ഇറച്ചിയാണ് ബീഫ്.

പെൺവർഗ്ഗത്തെ പൊതുവെ മുട്ടക്കും പ്രസവിപ്പിക്കാനും പാലിനും വേണ്ടി കാർഷികമായി വളർത്തുകയാണ് എവിടെയും പതിവ്.

അതുകൊണ്ട് തന്നെ പെണ്ണിനെ ആരും എവിടെയും പുതുവെ കൊന്നുതിന്നുന്നില്ല.

പ്രസവിക്കുന്ന, പാൽചുരത്തുന്ന പെണ്ണിൻ്റെ മാംസം അത്രക്ക് രുചികരവും അല്ല എന്നാണ് പൊതുവെയുള്ള വെപ്പ്.

പെണ്ണ് പ്രസവിക്കുന്നതും പാൽ നൽകുന്നതും കൊണ്ടുകൂടിയാണ്, കാർഷികമായ ഉദ്ദേശത്തിൽ കൂടിയാണ്, അറുക്കാത്തതും അറുക്കുന്നത് നിരോധിച്ചതും.

പിന്നെ, വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന മൃഗമായതിനാൽ ഉണ്ടാവുന്ന അടുപ്പവും വാത്സല്യവും കൊണ്ടും, അതുണ്ടാക്കുന്ന അറപ്പും മടുപ്പും വെച്ചിട്ടുമാണ് നിരോധനം കാർഷികസമൂഹത്തിൽ പൊതുവെ വന്നിട്ടുണ്ടാവുക..